<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>encounter &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/encounter/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 13 Oct 2025 06:33:06 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>encounter &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മീററ്റില്‍ ബലാത്സംഗ കേസ് പ്രതിയെ പോലീസ് വെടിവെച്ചുകൊന്നു</title>
		<link>https://www.chandrikadaily.com/rape-case-accused-shot-dead-by-police-in-meerut.html</link>
					<comments>https://www.chandrikadaily.com/rape-case-accused-shot-dead-by-police-in-meerut.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 13 Oct 2025 06:33:06 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[crimenews]]></category>
		<category><![CDATA[encounter]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=358151</guid>

					<description><![CDATA[വെടിയേറ്റ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>മീററ്റില്&#x200d; ബലാത്സംഗ കേസ് പ്രതിയെ രക്ഷപ്പെടാന്&#x200d; ശ്രമിക്കുന്നതിനിടെ പോലീസ് വെടിവെച്ചുകൊന്നു. രക്ഷപ്പെടാന്&#x200d; ശ്രമിക്കുന്നതിനിടെ നടന്ന ഏറ്റുമുട്ടലിലാണ് പ്രതി കൊല്ലപ്പെട്ടതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നു. ഇന്ന് രാവിലെ 5:30 നാണ് ഉത്തര്&#x200d;പ്രദേശ് പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലില്&#x200d; പ്രതി ഷഹസാദിന് വെടിയേറ്റത്. ഇയാളുടെ നെഞ്ചിലാണ് വെടിയേറ്റത്. വെടിയേറ്റ ഉടന്&#x200d; ആശുപത്രിയില്&#x200d; എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.</p>
<p>പ്രായപൂര്&#x200d;ത്തിയാകാത്ത പെണ്&#x200d;കുട്ടികളെ ബലാത്സംഗം ചെയ്ത കേസുകളിലെ പ്രതിയായ ഷഹ്‌സാദ് ഒരു &#8216;ഹാബിച്വല്&#x200d; ഒഫെന്&#x200d;ഡര്&#x200d;&#8217; ആണെന്ന് പോലീസ് വ്യക്തമാക്കുന്നു. അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്&#x200d; ഇയാള്&#x200d; ഏകദേശം അഞ്ചു വര്&#x200d;ഷക്കാലം ജയില്&#x200d; ശിക്ഷ അനുഭവിച്ചിരുന്നു. പിന്നീട് ജയിലില്&#x200d; നിന്നും പുറത്തിറങ്ങിയ ശേഷമാണ് ഇയാള്&#x200d; ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്തത്. ഇയാളുടെ പേരില്&#x200d; നിലവില്&#x200d; രണ്ട് ബലാത്സംഗ കേസുകള്&#x200d;ക്ക് പുറമെ, മോഷണം, ഭീഷണി, പണം തട്ടിയെടുക്കല്&#x200d; തുടങ്ങിയ കേസുകളും മീററ്റ് പോലീസ് രജിസ്റ്റര്&#x200d; ചെയ്തിട്ടുണ്ട്.</p>
<p>ഇന്ന് രാവിലെയാണ് ഇയാളെ പിടികൂടാനുള്ള ശ്രമങ്ങള്&#x200d; പോലീസ് ആരംഭിച്ചത്. ഷഹ്‌സാദിന്റെ പക്കലും തോക്കുണ്ടായിരുന്നു. ഇയാള്&#x200d; ആദ്യം പോലീസിന് നേരെ വെടിവെയ്ക്കുകയായിരുന്നു. തുടര്&#x200d;ന്ന് പോലീസ് തിരികെ വെടിയുതിര്&#x200d;ത്തു. ഏറ്റുമുട്ടലിനിടയില്&#x200d; പ്രതിയുടെ നെഞ്ചിലും വെടിയേല്&#x200d;ക്കുകയായിരുന്നു.</p>
<p>അതേസമയം, ഞായറാഴ്ച രാത്രി അതിജീവിതയായ ഏഴ് വയസ്സുകാരിയുടെ വീട്ടിലെത്തിയ ഷഹ്‌സാദ്, വീട്ടുകാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയിരുന്നു. പോലീസിനെ സമീപിക്കരുതെന്നും കൊന്നു കളയും എന്നും പറഞ്ഞാണ് ഇയാള്&#x200d; ഭീഷണിപ്പെടുത്തിയത്. പോലീസ് ഏറെ നാളായി അന്വേഷിച്ചുകൊണ്ടിരുന്ന കൊടുംകുറ്റവാളിയാണ് ഷഹ്‌സാദ്. ഇയാളെ പിടികൂടുന്നവര്&#x200d;ക്ക് ഉത്തര്&#x200d;പ്രദേശ് പോലീസ് 25,000 രൂപ പ്രതിഫലവും പ്രഖ്യാപിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rape-case-accused-shot-dead-by-police-in-meerut.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തിരുപ്പൂരിൽ എസ്ഐയെ വെട്ടിക്കൊന്ന കേസിലെ പ്രതി പൊലീസുമായുളള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/accused-in-tiruppur-si-stabbing-case-killed-in-encounter-with-police.html</link>
					<comments>https://www.chandrikadaily.com/accused-in-tiruppur-si-stabbing-case-killed-in-encounter-with-police.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 07 Aug 2025 05:39:56 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[death]]></category>
		<category><![CDATA[encounter]]></category>
		<category><![CDATA[police officer]]></category>
		<category><![CDATA[tamilnadu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=349676</guid>

					<description><![CDATA[ചെന്നൈ: തമിഴ്‌നാട് ഉദുമൽപേട്ടയിൽ എസ്‌ഐയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് വെടിവെച്ച് കൊന്നു. പ്രതി മണികണ്ഠനെയാണ് പൊലീസ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്. പ്രതിയുമായി തെളിവെടുപ്പ് നടത്തുന്നതിനിടെയായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. തെളിവെടുപ്പിനായി എത്തിച്ചപ്പോൾ എസ്‌ഐയെ ആക്രമിച്ച ശേഷം പ്രതിയായ മണികണ്ഠൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവെക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ വിശദീകരണം. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥൻ ചികിത്സയിലാണ്. കഴിഞ്ഞ ദിവസമാണ് ഗുഡിമംഗലം പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ഷൺമുഖസുന്ദരം കൊല്ലപ്പെടുന്നത്. മടത്തുക്കുളം എംഎൽഎ മഹേന്ദ്രന്റെ തോട്ടത്തിലെ ജീവനക്കാരാണ് കൊലപാതകം നടത്തിയത്. എഐഎഡിഎംകെ എംഎൽഎ [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: തമിഴ്‌നാട് ഉദുമൽപേട്ടയിൽ എസ്‌ഐയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് വെടിവെച്ച് കൊന്നു. പ്രതി മണികണ്ഠനെയാണ് പൊലീസ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്. പ്രതിയുമായി തെളിവെടുപ്പ് നടത്തുന്നതിനിടെയായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്.</p>
<p>തെളിവെടുപ്പിനായി എത്തിച്ചപ്പോൾ എസ്‌ഐയെ ആക്രമിച്ച ശേഷം പ്രതിയായ മണികണ്ഠൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവെക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ വിശദീകരണം. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥൻ ചികിത്സയിലാണ്.</p>
<p>കഴിഞ്ഞ ദിവസമാണ് ഗുഡിമംഗലം പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ഷൺമുഖസുന്ദരം കൊല്ലപ്പെടുന്നത്. മടത്തുക്കുളം എംഎൽഎ മഹേന്ദ്രന്റെ തോട്ടത്തിലെ ജീവനക്കാരാണ് കൊലപാതകം നടത്തിയത്.</p>
<p>എഐഎഡിഎംകെ എംഎൽഎ മഹേന്ദ്രന്റെ സ്വകാര്യ എസ്റ്റേറ്റിലെ ജീവനക്കാരായ മൂർത്തി, മക്കളായ മണികണ്ഠൻ, തങ്കപ്പാണ്ടി എന്നിവരാണ് കൊലപാതകം നടത്തിയത്. മൂർത്തിയും മകനായ തങ്കപ്പാണ്ടിയും തർക്കമുണ്ടായിരുന്നു. ഈ തർക്കത്തിനിടെ മൂർത്തിക്ക് പരിക്കേൽക്കുകയും തുടർന്ന് പ്രശ്നപരിഹാരത്തിനായാണ് പട്രോൾ ഡ്യൂട്ടിയിലായിരുന്ന എസ്ഐ ഷൺമുഖവും കോൺസ്റ്റബിൾ അഴകുരാജയും തോട്ടത്തിലെത്തിയത്.</p>
<p>പൊലീസ് സംഘം തോട്ടത്തിലെത്തുമ്പോൾ അച്ഛനും മകനും മദ്യപിച്ച നിലയിലായിരുന്നു. മൂർത്തിയെ ആശുപത്രിയിലെത്തിക്കാനും തർക്കം പരിഹരിക്കാനും ശ്രമിക്കുന്നതിനിടയിലാണ് എസ്ഐക്ക് പരിക്കേറ്റത്. അറസ്റ്റ് തടയുന്നതിനായി മണികണ്ഠൻ ആക്രമിക്കുകയായിരുന്നു.</p>
<p>ഗുരുതരമായി പരിക്കേറ്റ എസ്ഐ ഷൺമുഖം സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ആക്രമണത്തിന് ശേഷം പ്രതികൾ കടന്നുകളഞ്ഞു. ഷൺമുഖത്തിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.</p>
<p>സംഭവത്തിന് ശേഷം പ്രതികൾ ഒളിവിൽ പോയിരുന്നു. അറസ്റ്റിലാകുമെന്ന ഭയവും മദ്യത്തിന്റെ ലഹരിയിലായിരുന്നതുമാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം.</p>
<p>ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതിൽ വ്യാപക പ്രതിഷേധമുയരുന്നുണ്ട്. പൊലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളടക്കം രംഗത്തെത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/accused-in-tiruppur-si-stabbing-case-killed-in-encounter-with-police.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തെലങ്കാനയില്&#x200d; പോലീസുമായുള്ള ഏറ്റുമുട്ടലില്&#x200d; ഏഴ് മാവോയിസ്റ്റുകള്&#x200d; കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/seven-maoists-killed-in-encounter-with-police-in-telangana.html</link>
					<comments>https://www.chandrikadaily.com/seven-maoists-killed-in-encounter-with-police-in-telangana.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 01 Dec 2024 12:52:03 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[army]]></category>
		<category><![CDATA[encounter]]></category>
		<category><![CDATA[telengana]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=319833</guid>

					<description><![CDATA[തെലങ്കാനയിലെ മുലുഗു ജില്ലയില്&#x200d; ഞായറാഴ്ച രാവിലെയാണ് സംഭവം

]]></description>
										<content:encoded><![CDATA[<p>തെലങ്കാനയിലെ മുലുഗു ജില്ലയില്&#x200d; ഞായറാഴ്ച രാവിലെ പോലീസുമായുള്ള ഏറ്റുമുട്ടലില്&#x200d; ഏഴ് മാവോയിസ്റ്റുകള്&#x200d; കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. സംഭവസ്ഥലത്ത് നിന്ന് പിടിച്ചെടുത്ത ആയുധങ്ങളില്&#x200d; രണ്ട് എകെ 47 തോക്കുകളും ഉണ്ടെന്ന് മുലുഗു ജില്ലാ പോലീസ് സൂപ്രണ്ട് ശബരീഷ് പി പറഞ്ഞു.</p>
<p>ഏറ്റുമുട്ടലിന് ശേഷം ഏഴ് മൃതദേഹങ്ങള്&#x200d; പോലീസ് കണ്ടെത്തി, ബാക്കിയുള്ള അള്&#x200d;ട്രാകള്&#x200d; രക്ഷപ്പെട്ടു. കഴിഞ്ഞ മാസം മുലുഗു ജില്ലയിലെ ഒരു ഗ്രാമത്തില്&#x200d; പോലീസ് വിവരം നല്&#x200d;കുന്നവരെന്ന് സംശയിച്ച് രണ്ടുപേരെ കൊലപ്പെടുത്തിയ സംഭവത്തില്&#x200d; മാവോയിസ്റ്റുകള്&#x200d; ഉള്&#x200d;പ്പെട്ടിരുന്നു.</p>
<p>അഡീഷണല്&#x200d; ഡിജിപി മഹേഷ് എം ഭഗവത്, ഓപ്പറേഷനില്&#x200d; പോലീസ് സംഘങ്ങളെ അഭിനന്ദിക്കുകയും ബാക്കിയുള്ള മാവോയിസ്റ്റ് കേഡര്&#x200d;മാരെ മുഖ്യധാരയില്&#x200d; ചേരാന്&#x200d; അഭ്യര്&#x200d;ത്ഥിക്കുകയും ചെയ്തു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/seven-maoists-killed-in-encounter-with-police-in-telangana.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തൃശൂരിലെ എടിഎം കവർച്ചാസംഘത്തെ പിടികൂടി തമിഴ്നാട് പൊലീസ്; ഏറ്റുമു‌ട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/tamil-nadu-police-nabs-atm-robbery-gang-in-thrissur-one-person-was-killed-in-the-encounter.html</link>
					<comments>https://www.chandrikadaily.com/tamil-nadu-police-nabs-atm-robbery-gang-in-thrissur-one-person-was-killed-in-the-encounter.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 27 Sep 2024 06:59:21 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[atm theft]]></category>
		<category><![CDATA[encounter]]></category>
		<category><![CDATA[news]]></category>
		<category><![CDATA[police]]></category>
		<category><![CDATA[tamilnadu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=311124</guid>

					<description><![CDATA[തോക്കുൾപ്പെടെയുള്ള ആയുധങ്ങൾ സംഘത്തിന്റെ കൈയില്&#x200d; നിന്നും പിടികൂടിയിട്ടുണ്ട്]]></description>
										<content:encoded><![CDATA[<p>തൃശ്ശൂർ ATM കൊള്ളക്കാർ തമിഴ്നാട്ടിൽ അറസ്റ്റിൽ. സംഘം കണ്ടെയ്നറിനുള്ളിൽ രക്ഷപെടാൻ ശ്രമം. പ്രതികളിൽ ഒരാൾ വെടിയേറ്റ് മരിച്ചു. 6 അംഗ സംഘമാണ് കണ്ടയ്നറില് ഉണ്ടായിരുന്നത്. പൊലീസുമായുള്ള ഏറ്റുമുട്ടലിനിടയിലാണ് ഒരാൾ വെടിയേറ്റ് മരിച്ചത്. ഒരാൾക്ക് വെടിയേറ്റ് പരുക്കേറ്റ നിലയിലായിരുന്നു.</p>
<p>തോക്കുൾപ്പെടെയുള്ള ആയുധങ്ങൾ സംഘത്തിന്റെ കൈയില്&#x200d; നിന്നും പിടികൂടിയിട്ടുണ്ട്. സംഘത്തിന്റെ ആക്രമണത്തിൽ ഒരു പൊലീസുദ്യോ​ഗസ്ഥന് കുത്തേറ്റു. പൂർണമായി ആസൂത്രണം ചെയ്തായിരുന്നു സംഘത്തിന്റെ കവർച്ച.</p>
<p>കസ്റ്റഡിയിലെടുത്ത പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. പ്രതികൾ പിടിയിലായത് തമിഴ്‌നാട്ടിലെ നാമക്കലിൽ നിന്നുമാണ്. രണ്ടു ബൈക്കുകൾ കണ്ടൈനർ ഇടിച്ചുതെറിപ്പിച്ചു. തുടർന്ന് പൊലീസിൽ പരാതി നൽകി. തുടർന്ന് തമിഴ് നാട് പൊലീസ് പിന്തുടർന്ന് പ്രതികളെ പിടികൂടുകയായായിരുന്നു. ഇതിനിടയിൽ ഉണ്ടായ സംഘര്ഷത്തിനിടയിലാണ് പൊലീസ് സ്വയരക്ഷക്കായി വെടിയുതിർത്തത്.</p>
<p>മാപ്രാണം , കോലഴി , ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. പൂലർച്ചെ മൂന്നിനും നാലിനും ഇടയിലാണ് സംഭവം. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എടിഎം തകർത്തത്. 65 ലക്ഷം രൂപയോളമാണ് മൂന്ന് എടിഎമ്മുകളിൽനിന്നായി നഷ്ടപ്പെട്ടത്. 20 കിലോമീറ്ററിന് ഉള്ളിലുള്ള മൂന്ന് എസ്ബിഐ എടിഎമ്മുകളിലാണ് കവർച്ച നടന്നത്. മാപ്രാണത്തുനിന്നും മുപ്പത് ലക്ഷം, ഷോർണൂർ റോഡിലെ എടിഎമ്മിൽ നിന്ന് ഒമ്പതര ലക്ഷം, കോലൊഴി എടിഎമ്മിൽ നിന്ന് 25 ലക്ഷം എന്നിങ്ങനെയാണ് നഷ്ടപ്പെട്ടത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tamil-nadu-police-nabs-atm-robbery-gang-in-thrissur-one-person-was-killed-in-the-encounter.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തമിഴ്‌നാട്ടില്&#x200d; വീണ്ടും ഏറ്റുമുട്ടല്&#x200d; കൊല; രണ്ടു ഗുണ്ടകളെ പൊലീസ് വെടിവെച്ചു കൊന്നു</title>
		<link>https://www.chandrikadaily.com/another-encounter-killed-in-tamil-nadu-two-goons-were-shot-dead-by-the-police.html</link>
					<comments>https://www.chandrikadaily.com/another-encounter-killed-in-tamil-nadu-two-goons-were-shot-dead-by-the-police.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 27 Dec 2023 06:06:27 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[encounter]]></category>
		<category><![CDATA[police]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=286718</guid>

					<description><![CDATA[പൊലീസിനു നേരെ ആക്രമണമുണ്ടായപ്പോഴാണ് വെടിയുതിർത്തതെന്നാണ് റിപ്പോർട്ട്]]></description>
										<content:encoded><![CDATA[<p>ചെന്നൈ∙ കാഞ്ചീപുരത്ത് രണ്ടു ഗുണ്ടകളെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തി. ബുധനാഴ്ച പുലർച്ചെ മൂന്നരയോടെയാണ് സംഭവം. രഘുവരൻ, കറുപ്പു ഹസ്സൻ എന്നിവരെയാണ് കാഞ്ചീപുരം റെയിൽവേ പാലത്തിനു സമീപം വെടിവച്ചു കൊലപ്പെടുത്തിയത്. പൊലീസിനു നേരെ ആക്രമണമുണ്ടായപ്പോഴാണ് വെടിയുതിർത്തതെന്നാണ് റിപ്പോർട്ട്.</p>
<p>ഇന്നു പുലര്&#x200d;ച്ചെയാണ് സംഭവം. കഴിഞ്ഞദിവസം പ്രഭാകരന്&#x200d; എന്ന ഗുണ്ടയെ പട്ടാപ്പകല്&#x200d; ഒരു സംഘം റോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ സംഭവത്തിലെ പ്രതികളെന്ന് സംശയിക്കുന്നവരാണ് കൊല്ലപ്പെട്ടത്. പ്രതികള്&#x200d; ഒരു റെയില്&#x200d;വേ പാലത്തിന് അടിയില്&#x200d; ഉള്ളതായി പുലര്&#x200d;ച്ചെ പൊലീസിന് വിവരം ലഭിക്കുന്നു.</p>
<div class="content-av desktop-ad">
<div id="div-gpt-ad-9242843-2">ഇതിന്റെ അടിസ്ഥാനത്തില്&#x200d; പൊലീസ് അവിടെയെത്തി. പൊലീസ് വളഞ്ഞപ്പോള്&#x200d; പ്രതികള്&#x200d; വടിവാള്&#x200d; ഉപയോഗിച്ച് വെട്ടി. പ്രാണരക്ഷാര്&#x200d;ത്ഥം വെടിവെക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വെടിയേറ്റ രണ്ടുപേരും തല്&#x200d;ക്ഷണം മരിച്ചു.</div>
</div>
<div></div>
<div>ഇരുപതോളം ക്രിമിനൽ കേസുകളിൽ പ്രതിയായ പ്രഭാകരൻ എന്ന കുപ്രസിദ്ധ ഗുണ്ടയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇരുവരെയും പിടികൂടാൻ ശ്രമിക്കുമ്പോഴായിരുന്നു സംഭവം. തകർന്ന ഒരു ബഹുനില കെട്ടിടത്തിൽ ഒളിച്ചു താമസിച്ചിരുന്ന ഇവരെ പിടികൂടാൻ എത്തിയപ്പോൾ പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാൻ നോക്കിയെന്നും അതിനിടെയാണ് വെടിയുതിർത്തതെന്നുമാണ് പൊലീസ് ഭാഷ്യം.</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/another-encounter-killed-in-tamil-nadu-two-goons-were-shot-dead-by-the-police.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ 4 സൈനികർക്ക് വീരമൃത്യു</title>
		<link>https://www.chandrikadaily.com/4-soldiers-martyred-in-an-encounter-with-terrorists-in-jammu-and-kashmir.html</link>
					<comments>https://www.chandrikadaily.com/4-soldiers-martyred-in-an-encounter-with-terrorists-in-jammu-and-kashmir.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 22 Nov 2023 15:37:34 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[4 soldiers]]></category>
		<category><![CDATA[encounter]]></category>
		<category><![CDATA[Kashmir]]></category>
		<category><![CDATA[martyred]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=283845</guid>

					<description><![CDATA[തെരച്ചില്&#x200d; നടത്താന്&#x200d; എത്തിയപ്പോള്&#x200d; ഭീകരര്&#x200d; വെടിവെയ്ക്കുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>ജമ്മു കശ്മീരിലെ രജൗരിയില്&#x200d; 4 സൈനികര്&#x200d;ക്ക് വീരമൃത്യു. സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് 2 ഓഫീസര്&#x200d;മാര്&#x200d;ക്കും രണ്ട് ജവാന്&#x200d;മാര്&#x200d;ക്കും ജീവന്&#x200d; നഷ്ടമായത്. ഏറ്റുമുട്ടലില്&#x200d; ഒരു സൈനികന് പരുക്കേറ്റു.</p>
<p>ഇന്ന് പുലര്&#x200d;ച്ചെയാണ് രജൗരിയിലെ കാലെക്കോട്ട മേഖലയില്&#x200d; ഭീകരര്&#x200d; ഒളിച്ചിരിക്കുന്നു എന്ന് വിവരം ലഭിച്ചത്. തുടര്&#x200d;ന്ന് സൈന്യം മേഖലയില്&#x200d; തെരച്ചില്&#x200d; നടത്താന്&#x200d; എത്തിയപ്പോള്&#x200d; ഭീകരര്&#x200d; വെടിവെയ്ക്കുകയായിരുന്നു. ഒരു ഭീകരനെയും ഏറ്റുമുട്ടലില്&#x200d; വധിച്ചെന്ന് സൈന്യം പറഞ്ഞു</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/4-soldiers-martyred-in-an-encounter-with-terrorists-in-jammu-and-kashmir.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കണ്ണൂരില്&#x200d; മാവോയിസ്റ്റ് &#8211; തണ്ടര്&#x200d;ബോള്&#x200d;ട്ട് ഏറ്റുമുട്ടല്&#x200d;; തെരച്ചിലിനിടെ വെടിവെപ്പ്</title>
		<link>https://www.chandrikadaily.com/maoist-thunderbolt-encounter-in-kannur-firing-during-the-search.html</link>
					<comments>https://www.chandrikadaily.com/maoist-thunderbolt-encounter-in-kannur-firing-during-the-search.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 13 Nov 2023 07:14:11 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[encounter]]></category>
		<category><![CDATA[kannur]]></category>
		<category><![CDATA[maoist]]></category>
		<category><![CDATA[Thunderbolt]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=282852</guid>

					<description><![CDATA[അയ്യന്&#x200d;ക്കുന്ന് ഉരുപ്പുംകുറ്റിക്ക് സമീപത്തെ വനാതിര്&#x200d;ത്തിയിലാണ് ഏറ്റുമുട്ടല്&#x200d;]]></description>
										<content:encoded><![CDATA[<p>കണ്ണൂര്&#x200d; അയ്യന്&#x200d;ക്കുന്നില്&#x200d; കണ്ണൂരില്&#x200d; മാവോയിസ്റ്റ് -തണ്ടര്&#x200d;ബോള്&#x200d;ട്ട് ഏറ്റുമുട്ടല്&#x200d;. മുമ്പ് പല തവണ മാവോയിസ്റ്റുകളെ സാന്നിദ്ധ്യമുണ്ടായ പ്രദേശമാണിത്. അയ്യന്&#x200d;ക്കുന്ന് ഉരുപ്പുംകുറ്റിക്ക് സമീപത്തെ വനാതിര്&#x200d;ത്തിയിലാണ് ഏറ്റുമുട്ടല്&#x200d;. വെടിവയ്പ്പില്&#x200d; മാവോയിസ്റ്റുകള്&#x200d;ക്ക് പരുക്കേറ്റു. ആയുധങ്ങള്&#x200d; പിടിച്ചെടുത്തു. കൂടുതല്&#x200d; പൊലീസ് സ്ഥലത്തേക്ക് എത്തുന്നു.</p>
<p>മാവോയിസ്റ്റുകള്&#x200d;ക്കായി തെരച്ചില്&#x200d; നടക്കുന്നതിനിടയിലാണ് ഏറ്റുമുട്ടല്&#x200d; നടന്നിരിക്കുന്നത്. തണ്ടര്&#x200d;ബോള്&#x200d;ട്ട് എഎന്&#x200d;എഫ് സംഘത്തിന്റെ തെരച്ചിലിനിടെയാണ് വെടിവെപ്പ് ഉണ്ടായത്. കരിക്കോട്ടക്കരി- ഉരുപ്പുംകുറ്റി പാത പൊലീസ് അടച്ചു. സ്ഥലത്ത് വന്&#x200d; പൊലീസ് സന്നാഹമാണുള്ളത്.</p>
<p>വയനാട്ടിലെ പേര്യയില്&#x200d; കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയുണ്ടായ പൊലീസ് മാവോയിസ്റ്റ് ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്&#x200d; ജില്ലയില്&#x200d; പൊലീസ് ജാഗ്രതയിലായിരുന്നു. കണ്ണൂര്&#x200d; ജില്ലയോടു ചേര്&#x200d;ന്നുള്ള ഭാഗത്താണ് അന്ന് വെടിവയ്പ് ഉണ്ടായത്. അന്ന് രണ്ടു പേര്&#x200d; പിടിയിലായിരുന്നു.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/maoist-thunderbolt-encounter-in-kannur-firing-during-the-search.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വനിത കോണ്&#x200d;സ്റ്റബിളിനെ ആക്രമിച്ച പ്രതി പൊലീസുമായുള്ള ഏറ്റുമുട്ടലില്&#x200d; കൊല്ലപ്പെട്ടു; രണ്ടുപേര്&#x200d; അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/accused-who-assaulted-woman-constable-killed-in-encounter-with-police-two-people-were-arrested.html</link>
					<comments>https://www.chandrikadaily.com/accused-who-assaulted-woman-constable-killed-in-encounter-with-police-two-people-were-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 22 Sep 2023 07:10:22 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[accused]]></category>
		<category><![CDATA[encounter]]></category>
		<category><![CDATA[Police Constable]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=275770</guid>

					<description><![CDATA[കഴിഞ്ഞ മാസം അയോധ്യ സ്റ്റേഷനിലെ സരയു എക്‌സ്പ്രസില്&#x200d; വച്ച് പൊലീസുദ്യോഗസ്ഥയെ ആക്രമിച്ച കേസിലെ പ്രതിയായ അനീഷാണ് വെള്ളിയാഴ്ച അയോധ്യയില്&#x200d; നടന്ന ഏറ്റുമുട്ടലില്&#x200d; കൊല്ലപ്പെട്ടത്.]]></description>
										<content:encoded><![CDATA[<p>ട്രെയിനില്&#x200d; വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച കേസിലെ പ്രതികളിലൊരാള്&#x200d; പൊലീസ് ഏറ്റുമുട്ടലില്&#x200d; കൊല്ലപ്പെട്ടു. കഴിഞ്ഞ മാസം അയോധ്യ സ്റ്റേഷനിലെ സരയു എക്‌സ്പ്രസില്&#x200d; വച്ച് പൊലീസുദ്യോഗസ്ഥയെ ആക്രമിച്ച കേസിലെ പ്രതിയായ അനീഷാണ് വെള്ളിയാഴ്ച അയോധ്യയില്&#x200d; നടന്ന ഏറ്റുമുട്ടലില്&#x200d; കൊല്ലപ്പെട്ടത്. ഉത്തര്&#x200d;പ്രദേശ് പൊലീസിന്റെയും ലഖ്‌നൗ സ്‌പെഷ്യല്&#x200d; ടാസ്‌ക് ഫോഴ്‌സിന്റെയും സംയുക്ത സംഘമാണ് ഇനായത്ത് നഗറില്&#x200d; നടന്ന ഓപറേഷന് നേതൃത്വം നല്&#x200d;കിയത്.</p>
<p>ഏറ്റുമുട്ടലിനിടെ വെടിയേറ്റു ചികിത്സയില്&#x200d; കഴിയുന്ന 2 പേരില്&#x200d; ഒരാളായ ആസാദ് ഖാനും ആക്രമണത്തില്&#x200d; പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. കലന്ദര്&#x200d; പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ രത്തന്&#x200d; ശര്&#x200d;മ്മയ്ക്കും ഏറ്റുമുട്ടലില്&#x200d; പരുക്കേറ്റിട്ടുണ്ട്.</p>
<p>ഓഗസ്റ്റ് 30നാണ് സരയു എക്‌സ്പ്രസിന്റെ കമ്പാര്&#x200d;ട്ട്‌മെന്റില്&#x200d; വനിതാ പൊലീസ് ഉദ്യോഗസ്ഥയെ റെയില്&#x200d;വേ പൊലീസ് ഉദ്യോഗസ്ഥര്&#x200d; രക്തത്തില്&#x200d; കുളിച്ച്കിടക്കുന്ന നിലയില്&#x200d; കണ്ടെത്തിയത്. മൂര്&#x200d;ച്ചയേറിയ ആയുധം ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്&#x200d;, മുഖത്തും തലയോട്ടിയിലും സാരമായ പരുക്കുണ്ടായിരുന്നു. ട്രെയ്‌നിലെ സീറ്റിനെ ചൊല്ലി പ്രതികളുമായുണ്ടായ തര്&#x200d;ക്കത്തിനൊടുവിലായിരുന്നു ആക്രമണമെന്ന് അന്വേഷണത്തില്&#x200d; കണ്ടെത്തി.</p>
<p>ട്രെയ്‌നിലെ മുകളിലെ ബെര്&#x200d;ത്തില്&#x200d; ഇരിക്കുമ്പോള്&#x200d; മങ്കാപൂര്&#x200d; സ്റ്റേഷനില്&#x200d; വച്ചാണ് അക്രമികള്&#x200d; ഇവരെ ആക്രമിക്കുന്നത്. ട്രെയ്ന്&#x200d; അയോധ്യ സ്റ്റേഷനിലെത്തിയപ്പോള്&#x200d; അക്രമികള്&#x200d; കടന്നുകളഞ്ഞതായും പൊലീസ് അറിയിച്ചു. ഗുരുതര പരുക്കുകളോടെ ലഖ്നൗവിലെ കെജിഎംസി ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ച ഉദ്യോഗസ്ഥയുടെ ആരോഗ്യനിലയില്&#x200d; പുരോഗതിയുണ്ട്.</p>
<p>ആക്രമിക്കപ്പെട്ട ഉദ്യോഗസ്ഥയുടെ സഹോദരന്&#x200d; രേഖാമൂലം നല്&#x200d;കിയ പരാതിയെത്തുടര്&#x200d;ന്ന് എഫ്‌ഐആര്&#x200d; രജിസ്റ്റര്&#x200d; ചെയ്യുകയും പ്രതികളെ പിടികൂടാന്&#x200d; അന്വേഷണം ആരംഭിക്കുകയും ചെയ്തു. ആക്രമണവുമായി ബന്ധപ്പെട്ട് ലഭിച്ച വാട്‌സാപ്പ് സന്ദേശത്തെ തുടര്&#x200d;ന്ന് സെപ്റ്റംബര്&#x200d; നാലിന് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രീതിങ്കര്&#x200d; ദിവാകര്&#x200d; വിഷയത്തില്&#x200d; സ്വമേധയാ നടപടിയെടുത്തു. ജസ്റ്റിസ് ശ്രീവാസ്തവയും അദ്ദേഹവും അടങ്ങുന്ന ബെഞ്ച് രൂപീകരിക്കാനും കേന്ദ്രത്തിനും റെയില്&#x200d;വേ പൊലീസ് സേനയ്ക്കും (ആര്&#x200d;പിഎഫ്) നോട്ടീസ് നല്&#x200d;കാനും അദ്ദേഹം ഉത്തരവിട്ടു. കൃത്യനിര്&#x200d;വഹണത്തില്&#x200d; പരാജപ്പെട്ടതിന് ബെഞ്ച് ആര്&#x200d;പിഎഫിനെ ശാസിക്കുകയും ചെയ്തിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/accused-who-assaulted-woman-constable-killed-in-encounter-with-police-two-people-were-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വ്യാജ ഏറ്റുമുട്ടലിലൂടെ ബിജെപി സർക്കാർ യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നതെന്ന് അഖിലേഷ് യാദവ്</title>
		<link>https://www.chandrikadaily.com/fakeencounterakhileshsaid.html</link>
					<comments>https://www.chandrikadaily.com/fakeencounterakhileshsaid.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Thu, 13 Apr 2023 10:32:33 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Akhilesh Yaadav]]></category>
		<category><![CDATA[encounter]]></category>
		<category><![CDATA[utharpradesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=247797</guid>

					<description><![CDATA[ബിജെപി സർക്കാർ കോടതികളിൽ വിശ്വസിക്കുന്നില്ലെന്നും നിയമം കൈയിലെടുക്കുകയാണെന്നും യാദവ് പറഞ്ഞു]]></description>
										<content:encoded><![CDATA[<p>അതിഖ് അഹമ്മദിന്റെ മകനെയും ഝാൻസിയിലെ കൂട്ടാളിയെയും കൊലപ്പെടുത്താൻ പോലീസ് വ്യാജ ഏറ്റുമുട്ടൽ നടത്തിയെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആരോപിച്ചു. സംസ്ഥാനത്തെ അലട്ടുന്ന യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ഭരണപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സർക്കാർ കോടതികളിൽ വിശ്വസിക്കുന്നില്ലെന്നും നിയമം കൈയിലെടുക്കുകയാണെന്നും യാദവ് പറഞ്ഞു. ആരു ശരിയോ തെറ്റോ എന്ന് അധികാരത്തിലിരിക്കുന്നവർ വിധിയെഴുതുന്നതും ആരു ജീവിക്കണമെന്നും മരിക്കണമെന്നും തീരുമാനിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fakeencounterakhileshsaid.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉത്തർപ്രദേശ് പോലീസ് രണ്ടുപേരെ ഏറ്റുമുട്ടലിൽ വധിച്ചു</title>
		<link>https://www.chandrikadaily.com/uppoliceencounterdeath.html</link>
					<comments>https://www.chandrikadaily.com/uppoliceencounterdeath.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Thu, 13 Apr 2023 08:58:20 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[encounter]]></category>
		<category><![CDATA[utharpradesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=247779</guid>

					<description><![CDATA[ഇവരിൽ നിന്ന് അത്യാധുനിക ആയുധങ്ങൾ, പുതിയ സെൽഫോണുകൾ, സിം കാർഡുകൾ എന്നിവ കണ്ടെടുത്തതായി പോലീസ് അറിയിച്ചു]]></description>
										<content:encoded><![CDATA[<p>ഉത്തർപ്രദേശിലെ ഝാൻസിയിൽ നടന്ന ഏറ്റുമുട്ടലിൽ ക്രിമിനൽ കേസ് പ്രതിയും മുൻ എംപിയുമായ അതിഖ് അഹമ്മദിന്റെ മകനുൾപ്പെടെ രണ്ടുപേരെ ഉത്തർപ്രദേശ് പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു. ആതിഖ് അഹമ്മദിന്റെ മകൻ അസദ് , ഗുലാം എന്നിവരാണ് കൊല്ലപ്പെട്ടത്.</p>
<p>ഉത്തർപ്രദേശ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സ് സംഘത്തിന് നേരെ ഇവർ വെടിയുതിർക്കുകയായിരുന്നുവെന്നും പ്രതിരോധ നടപടിയിലാണ് ഇവർ കൊല്ലപ്പെട്ടതെന്നും പോലീസ് പറഞ്ഞു. ഇവരിൽ നിന്ന് അത്യാധുനിക ആയുധങ്ങൾ, പുതിയ സെൽഫോണുകൾ, സിം കാർഡുകൾ എന്നിവ കണ്ടെടുത്തതായി പോലീസ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/uppoliceencounterdeath.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
