environment – Chandrika Daily https://www.chandrikadaily.com Fri, 28 Nov 2025 10:40:05 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg environment – Chandrika Daily https://www.chandrikadaily.com 32 32 ആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന്‍ നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു https://www.chandrikadaily.com/malappuram-resident-dr-rahana-payayassery-surprised-the-scientific-world.html https://www.chandrikadaily.com/malappuram-resident-dr-rahana-payayassery-surprised-the-scientific-world.html#respond Fri, 28 Nov 2025 10:40:05 +0000 https://www.chandrikadaily.com/?p=365802 മലപ്പുറം: ഒരിക്കല്‍ വീട്ടുമുറ്റത്ത് നിന്ന് ആകാശത്തേക്ക് കൗതുകത്തോടെ നോക്കിനിന്നിരുന്ന ആ ബാലിക ഇന്ന് ലോകശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തുകയാണ്. പ്രപഞ്ചത്തിന്റെ അതീവ ദൂരെ ഒളിഞ്ഞിരുന്ന ഭീമന്‍ വാതകമേഘത്തെ (നെബുല) കണ്ടെത്തി മലപ്പുറം ചുങ്കത്തറ സ്വദേശിയായ ഡോ. രഹന പയ്യശ്ശേരി ലോകശാസ്ത്രലോകത്തിന്റെ ശ്രദ്ധനേടി. സ്‌പെയിനിലെ CEFCA ഇന്‍സ്റ്റിറ്റ്യൂട്ടിലെ പോസ്റ്റ് ഡോക്ടറല്‍ ഫെലോയായ രഹനയുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘമാണ് ‘ഇനോര്‍മസ് ലൈമാന്‍ ആല്‍ഫ നെബുല’ വിഭാഗത്തില്‍പ്പെടുന്ന അതീവ അപൂര്‍വമായ ഈ നെബുലയെ കണ്ടെത്തിയത്. കണ്ടെത്തലിനായി നല്‍കിയിരിക്കുന്ന പേര് ‘രാ-ജാവി’ (Rahana’s Javalambre) എന്നാണ്. രഹനയുടെ പേരിലെ ‘ര’യും പഠനം നടന്ന Javalambre Observatoryയുടെ ‘ജ’യും ചേര്‍ത്താണ് ഈ പേരാക്കിയത്. ഈ നെബുളയുടെ വലുപ്പം നമ്മുടെ ക്ഷീരപഥത്തിന്റെ നാലിരട്ടിയാണെന്നാണ് പഠനനിഗമനം. ഹൈഡ്രജന്‍, ഹീലിയം, കൂടാതെ ലോഹസമ്പുഷ്ഠമായ വാതകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. ഇത് 1100 കോടി പ്രകാശവര്‍ഷം അകലെയുള്ള പ്രപഞ്ചത്തിന്റെ ഇന്നത്തെ പ്രായത്തിന്റെ വെറും 20 ശതമാനം മാത്രമായിരുന്ന കാലഘട്ടത്തിലെ ദൃശ്യമാണ്. ജവാലാംബ്ര ആസ്‌ട്രോഫിസിക്കല്‍ ഒബ്‌സര്‍വേറ്ററിയിലെ അത്യാധുനിക ടെലിസ്‌കോപ്പുകളില്‍ നിന്നുള്ള ഡാറ്റ വിശകലനം ചെയ്താണ് ഈ കണ്ടെത്തല്‍ സാഫല്യം കണ്ടത്. സ്‌പെയിന്‍, ബ്രസില്‍, ചൈന ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 32 ഗവേഷകര്‍ രഹനയുടെ സംഘത്തിലുണ്ടായിരുന്നു. വിദ്യാഭ്യാസ – ഗവേഷണങ്ങളിലൂടെ ഉയരങ്ങള്‍ കീഴടക്കിയ രഹനയുടെ ജീവിതയാത്രയും ശ്രദ്ധേയമാണ്. ചുങ്കത്തറ മാര്‍ത്തോമ കോളജില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയ ശേഷം, കോട്ടയം എംജി സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി. തുടര്‍ന്ന് ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സില്‍ നിന്ന് പിഎച്ച്.ഡി നേടിയതിനു ശേഷം, ചൈനയിലെ ഷാങ്ഹായ് ആസ്‌ട്രോണമിക്കല്‍ ഒബ്‌സര്‍വേറ്ററിയില്‍ ഗവേഷണം നടത്തി. പിന്നീട് സ്‌പെയിനിലേക്ക് മാറിയാണ് ഈ വലിയ നേട്ടത്തിലേക്ക് അവര്‍ എത്തിയത്. ചുങ്കത്തറ തച്ചംകോട് പയ്യശ്ശേരി തണ്ടുപാക്കല്‍ ഉസ്മാനും റംലത്തും ആണ് ഡോ. രഹനയുടെ മാതാപിതാക്കള്‍.

]]>
https://www.chandrikadaily.com/malappuram-resident-dr-rahana-payayassery-surprised-the-scientific-world.html/feed 0
സംസ്ഥാനത്ത് ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത https://www.chandrikadaily.com/sea-attack.html https://www.chandrikadaily.com/sea-attack.html#respond Mon, 13 Mar 2023 05:18:05 +0000 https://www.chandrikadaily.com/?p=242419 സംസ്ഥാനത്ത് ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത. മത്സ്യതൊഴിലാളികള്‍ ജാഗ്രതപാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം. ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച്ച വരെ 1.9 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയടിക്കാനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന കേന്ദ്രം അറിയിച്ചു. ഈ അവസ്ഥയില്‍ മല്‍ത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശിച്ചു.

മത്സ്യബന്ധന ബോട്ടുകള്‍,വള്ളങ്ങള്‍ തുടങ്ങിയവ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കുക,ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

]]>
https://www.chandrikadaily.com/sea-attack.html/feed 0
‘ഇനി വെട്ടരുത്’; ആരേ കോളനിയിലെ മരം മുറിക്കലിന് സുപ്രീം കോടതിയുടെ വിലക്ക് https://www.chandrikadaily.com/don-t-cut-trees-now-supreme-court-on-aarey-forest-tree-felling.html https://www.chandrikadaily.com/don-t-cut-trees-now-supreme-court-on-aarey-forest-tree-felling.html#respond Mon, 07 Oct 2019 09:52:21 +0000 http://www.chandrikadaily.com/?p=141093 മുംബൈ: ബോംബെയിലെ ആരെ കോളനിയില്‍ മെട്രോ കാര്‍ പാര്‍ക്കിങ് ഷെഡ്ഡിനായി മരം മുറിക്കുന്നതിന് സുപ്രീം കോടതിയുടെ താത്കാലിക വിലക്ക്. മരംവെട്ടുന്നതു തടയണമെന്ന് അഭ്യര്‍ഥിച്ച് നിയമ വിദ്യാര്‍ഥി ചീഫ് ജസ്റ്റിസിന് അയച്ച കത്ത് പൊതുതാത്പര്യ ഹര്‍ജിയായി പരിഗണിച്ചാണ് സുപ്രീം കോടതി ഇടപെടല്‍.

മെട്രൊ കാര്‍ ഷെഡ് നിര്‍മാണത്തിനായി ആരെ കോളനിയിലെ മരങ്ങള്‍ വെട്ടിമാറ്റാനുള്ള തീരുമാനം വന്‍ വിവാദമായിരുന്നു. ഇതിനെതിരെ പ്രതിഷേധവുമായി എത്തിയ വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലാവുകയുമുണ്ടായി. എന്നാല്‍ മരംമുറിക്കലിനെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ 29 പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് വെള്ളിയാഴ്ച മുംബൈ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചിരുന്നു. ഇനി പ്രതിഷേധത്തില്‍ പങ്കെടുക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മരം മുറിക്കുന്നതിന് വിലക്കും വന്നിരിക്കുന്നത്.

ആരേയില്‍ തല്‍സ്ഥിതി തുടരാന്‍ ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, അശോക് ഭൂഷണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് നിര്‍ദേശിച്ചത്. ആരെയില്‍നിന്നു മരങ്ങള്‍ മുറിച്ചുമാറ്റുന്നത് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും ബെഞ്ച് നിരീക്ഷിച്ചു. 21ന് സുപ്രിം കോടതിയുടെ വനംബെഞ്ച് കേസില്‍ വാദം കേള്‍ക്കും. അതുവരെ ഒരു മരം പോലും ഇനി വെട്ടരുതെന്ന് കോടതി നിര്‍ദേശിച്ചു.

മെട്രോ റെയില്‍ പദ്ധതിയുടെ കാര്‍ഷെഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് ആരെ കോളനി വനമേഖലയില്‍ തകൃതിയായ മരംമുറിയാണ് നടന്നിരുന്നത്. സ്ഥലത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തി കര്‍ശന പൊലീസ് സുരക്ഷയിലായിരുന്നു മരംമുറി. ഒറ്റദിവസം കൊണ്ടുതന്നെ പ്രദേശത്തെ 1500 മരങ്ങള്‍ മുറിച്ചെന്നാണ് സൂചന. സംഭവത്തില്‍ അടിയന്തരമായി ഇടപെടാനുള്ള പ്രതിഷേധക്കാരുടെ അപേക്ഷ ബോംബെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ശനിയാഴ്ച വീണ്ടും തള്ളിയിരുന്നു. ചീഫ് ജസ്റ്റിസിനെ സമീപിക്കാനും കോടതി ഉത്തരവിട്ടു. മുംബൈയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന ആരെ കോളനിയിലെ 2,600 മരങ്ങള്‍ മുറിക്കാനുള്ള നീക്കത്തിനെതിരെ രണ്ടു വര്‍ഷമായി കടുത്ത പ്രതിഷേധത്തിലായിരുന്നു പരിസ്ഥിതി പ്രവര്‍ത്തകര്‍. മരങ്ങള്‍ മുറിക്കുന്നതിനെതിരെ നല്‍കിയ നാല് ഹര്‍ജികള്‍ വെള്ളിയാഴ്ച ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. ആരെ കോളനി വനം ആണെന്നു കണക്കാക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ഹര്‍ജി തള്ളിയത്. ഇതിനു പിന്നാലെയാണു മരം മുറിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്.

അതേസമയം മെട്രോ കാര്‍ ഷെഡ്ഡിനായി ആരേ കോളനിയില്‍നിന്ന് മുറിക്കേണ്ട മരങ്ങള്‍ തങ്ങള്‍ മുറിച്ചതായും ഇനി മുറിക്കില്ല എന്നും മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. ഇതുവരെ മരങ്ങള്‍ മുറിച്ചത് നിയമവിധേയമാണോ എന്ന് കോടതിക്ക് പരിശോധിക്കാവുന്നതാണെന്നും തുഷാര്‍ മേത്ത കോടതിയില്‍ വ്യക്തമാക്കി.

അതേസമയം, ആരേ ഭൂമി പരിസ്ഥിതി ലോല പ്രദേശം ആണെന്നന്നതിനുള്ള രേഖകള്‍ ഹാജര്‍ ആക്കാന്‍ സുപ്രിംകോടതി ഹര്‍ജിക്കാരോട് നിര്‍ദേശിച്ചു. പൂജ അവധിക്ക് അടച്ച സുപ്രിംകോടതി വിഷയത്തിന്റെ അടിയന്തരപ്രാധാന്യം കണക്കിലെടുത്തതാണ് ഇന്ന് ഹര്‍ജി പരിഗണിച്ചത്.

]]>
https://www.chandrikadaily.com/don-t-cut-trees-now-supreme-court-on-aarey-forest-tree-felling.html/feed 0
ശാന്തിവനം ജൈവക്യാമ്പസ് നശിപ്പിക്കാനുള്ള കെ.എസ്.ഇ.ബി നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു https://www.chandrikadaily.com/protect-shanthivanam-movement.html https://www.chandrikadaily.com/protect-shanthivanam-movement.html#respond Thu, 25 Apr 2019 15:01:22 +0000 http://www.chandrikadaily.com/?p=125299 എറണാകുളം: എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ശാന്തിവനം ജൈവക്യാമ്പസ് നശിപ്പിക്കാനുള്ള കെ.എസ്.ഇ.ബി അധികൃതരുടെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു. ഒരു അമ്മയും മകളും കരുതലോടെ കൊണ്ട് നടക്കുന്ന വനത്തിന്റെ മുകളിലാണ് കെ.എസ്.ഇ.ബി കത്തിവെക്കാന്‍ ഒരുങ്ങുന്നത്. 200 വര്‍ഷത്തോളം പഴക്കമുള്ള ജൈവ സമ്പത്താണ് ഇവിടെ നശിക്കാന്‍ പോകുന്നത്. നോര്‍ത്ത് പറവൂരില്‍ ദേശീയപാതയോട് ചേര്‍ന്ന് വഴിക്കുളങ്ങര ഭാഗത്താണ് ശാന്തിവനം സ്ഥിതിചെയ്യുന്നത്.

നഗര മദ്ധ്യത്തില്‍ ഏറെ ശാന്തതയോടെ രണ്ടേക്കറോളം വ്യാപിച്ച് കിടക്കുന്നതാണ് ശാന്തിവനം. ഒരു കോണില്‍ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ വീടും മുറ്റവും ഒഴിച്ചാല്‍ ബാക്കി മുഴുവന്‍ നിബിഡമായ ജൈവസമ്പത്താണ്. ഇവിടെയാണ്, മന്നത്ത് നിന്ന് ചെറായിലേക്കുള്ള 110 കെ.വി വൈദ്യതി ലൈന്‍ വലിക്കുന്നതിന്റെ ഭാഗമായി ശാന്തിവനത്തിന്റെ ഒത്ത നടുവില്‍ വൈദ്യതി ലൈന്‍ കടത്തിവിടാനുള്ള ടവര്‍ സ്ഥാപിക്കാന്‍ കെ.എസ്.ഇ.ബി നീക്കം നടത്തുന്നത്. നിലവില്‍ പണി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 50 മീറ്റര്‍ താഴ്ചയില്‍ അഞ്ച് പില്ലറുകള്‍ സ്ഥാപിക്കാനുള്ള പൈലിംഗ് വര്‍ക്കുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

മൂന്നു കാവുകളും മൂന്നു കുളങ്ങളും ഉള്ള ശാന്തിവനം വംശനാശ ഭീഷണി നേരിടുന്ന നിരവധി ജീവജാലങ്ങളുടെ ആവാസ സ്ഥലം കൂടിയാണ്. ഇവിടെയാണ് ഇപ്പോള്‍ പൈലിംഗ് ജോലികള്‍ നടക്കുന്നത്. പരിസ്ഥിതി പഠിതാക്കളുടെയും പക്ഷി നിരീക്ഷകരുടെയും പ്രിയ ഭൂമിയാണ് ശാന്തിവനം. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, നാഷണല്‍ മ്യുസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററി തുടങ്ങിയവയും പഠനങ്ങള്‍ നടത്തി ശാന്തിവനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സാക്ഷ്യപെടുത്തിയിട്ടുണ്ട്.

നിരവധിയായ മരങ്ങള്‍കൊണ്ടും അപൂര്‍വ്വ ഇനം ജീവികളെ കൊണ്ടും സമ്പന്നമാണ് ശാന്തിവനം. എന്നാല്‍ കെ.എസ്.ഇ.ബി യുടെ ‘വികസന’ പദ്ധതികൊണ്ട് ഈ മരങ്ങളുടെ വേരുകള്‍ അറക്കാന്‍ പോവുകയാണ്. കെ.എസ്.ഇ.ബി വെട്ടാന്‍ 48 മരങ്ങളാണ് വെട്ടാന്‍ വേണ്ടി നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ കെ.എസ്.ഇ.ബി പണി തുടങ്ങിയപ്പോഴേക്കും ലിസ്റ്റില്‍ പെടാത്ത 8 മരങ്ങള്‍ ഇതിനോടകം വെട്ടിക്കഴിഞ്ഞു. ഇത്തരത്തില്‍ പണി തുടര്‍ന്നാല്‍ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ശാന്തിവനം ഓര്‍മ്മയാകും.

ശാന്തിവനത്തിനകത്ത് കൂടി വൈദ്യതി ലൈന്‍ സ്ഥാപിക്കുന്നതിനെതിരെ കളക്ടര്‍ക്ക് പരാതി കൊടുത്തതിന്റെ ഫലമായി പ്രൊജക്ട് നിര്‍ത്തിവെക്കാനും മറ്റ് വഴികള്‍ കണ്ടത്താനും കെ.എസ്.ഇ.ബിക്ക് നിര്‍ദേശം നല്‍കയിരുന്നു. അങ്ങനെ, കെ.എസ്.ഇ.ബി ഈ പദ്ധതി നടപ്പിലാക്കാന്‍ വേറൊരു റൂട്ട് മുന്നോട്ട് വെക്കുകയും ചെയ്തു. അത് കാമ്പസിന്റെ വശത്തിലൂടെ, ശാന്തിവനത്തിലെ ജൈവ സമ്പത്തിനെ കാര്യമായി ബാധിക്കാത്ത തരത്തില്‍ ഉള്ള ലൈന്‍ ആയിരുന്നു. എന്നാല്‍, പിന്നീട് എ.ഡി.എം തന്നെ ശാന്തിവനത്തിനു നടുവില്‍ കൂടി തന്നെ ലൈന്‍ വലിക്കാനുള്ള ഉത്തരവ് പുറപെടുവിക്കുകയും ചെയ്തു.

മാറ്റി സ്ഥാപിക്കാന്‍ ഉദ്ദേശിച്ച സ്ഥലം ഉടമ കെ.എസ്.ഇ.ബിയുടെ ആള്‍ട്ടര്‍നേറ്റ് പ്രൊപോസല്‍ തള്ളിയതാണ് അതിനു കാരണമെന്നാണ് വിശദീകരണം. എന്നാല്‍, ആള്‍ട്ടര്‍നേറ്റ് പ്രൊപോസല്‍ തള്ളാന്‍ തരത്തില്‍ രേഖാമൂലമോ അല്ലാതെയോ ഒരു ആവശ്യം ഉന്നയിക്കുകയോ ചെയ്തിട്ടില്ല. ഒറിജിനല്‍ പ്ലാന്‍ ആള്‍ട്ടര്‍നേറ്റ് പ്ലാന്‍ വെച്ചു നോക്കുമ്പോള്‍ കെ.എസ്.ഇ.ബിയെ സംബന്ധിച്ചും മികച്ച ഒരു ഓപ്ഷന്‍ അല്ല.

ഈ കേസ് ഹൈക്കോടതിയില്‍ എത്തിയപ്പോള്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ച് കെ.എസ്.ഇ.ബിക്ക് നഷ്ടം വരുന്ന തരത്തില്‍ ശാന്തിവനത്തിനുള്ളില്‍ കൂടി തന്നെ ലൈന്‍ കടത്തിവിട്ടാലേ പ്രൊജക്റ്റ് നടത്താന്‍ കഴിയു എന്നായിരുന്നു കെ.എസ്.ഇ.ബിയുടെ വാദം. എന്തിന് ഇങ്ങനെ വാദിച്ചു എന്നതിന്റെ ഉത്തരം, അള്‍ടര്‍നേറ്റ് പ്ലാന്‍ വഴി ലൈന്‍ വലിക്കുമ്പോള്‍ അതിന്റെ ക്ലിയറന്‍സ് ഏരിയ ആയ 22 മീറ്റര്‍ ലെ 11മീറ്റര്‍ അടുത്ത പറമ്പില്‍ കൂടിയാണ് എന്നും ആ പറമ്പിന്റെ ഉടമസ്ഥന്‍ പ്രബലനായ ഒരു വ്യവസായിയും കെ.എസ്.ഇ.ബി മുന്‍ ചെയര്‍മാന്റെ മകനും ആണെന്ന ആരോപണവും ഉയരുന്നുണ്ട്.

]]>
https://www.chandrikadaily.com/protect-shanthivanam-movement.html/feed 0
പരിസ്ഥിതി സ്‌നേഹത്തിന്റെ പാഠം പകര്‍ന്ന് ഉമ്മു കുല്‍സുവിന്റെ വിത്തുപേനകള്‍ https://www.chandrikadaily.com/ummu-kulsu-with-seed-pens-in-school.html https://www.chandrikadaily.com/ummu-kulsu-with-seed-pens-in-school.html#respond Tue, 26 Jun 2018 08:11:04 +0000 http://www.chandrikadaily.com/?p=91738 കോഴിക്കോട്: പുതിയ അധ്യയന വര്‍ഷത്തില്‍ വാകയാട് ഗവ.എല്‍.പി. സ്‌കൂളിലേക്ക് പാലക്കാട് വടക്കാഞ്ചേരിയില്‍ നിന്ന് ഒരു സമ്മാനമെത്തി. ഉമ്മു എന്ന ഉമ്മു കുല്‍സു കാലുകള്‍ കൊണ്ട് കടലാസില്‍ മെനഞ്ഞ 70 വിത്തുപേനകള്‍. ഉപയോഗം കഴിഞ്ഞു വലിച്ചെറിഞ്ഞാലും മണ്ണില്‍ മുളപൊട്ടിയേക്കാവുന്ന വിത്തുകള്‍ നിറച്ച പേന. പരിസ്ഥിതി സംരക്ഷണത്തിന്റെ, പ്ലാസ്റ്റിക് ദുരുപയോഗത്തിന്റെ, അതിലുമുപരി അതിജീവനത്തിന്റെ മൊഞ്ചുള്ള പാഠങ്ങള്‍ കുട്ടികളിലേക്ക് പകരാന്‍ അങ്ങനെ ഉല്ലുവിന്റെ കടലാസുപേനകള്‍ക്ക് കഴിഞ്ഞു. അതു കൊണ്ടു തന്നെ ഈ അധ്യയന വര്‍ഷത്തെ ആദ്യദിനം നല്‍കിയ നല്ലപാഠങ്ങള്‍ കുരുന്നുമനസ്സുകളില്‍ നിന്ന് അത്ര വേഗം മായില്ല.

പാലക്കാട് പുതുക്കോട് സ്വദേശിയായ അപ്പക്കാട് പരേതനായ മുഹമ്മദ് ഹനീഫയുടെയും ഉമൈബയുടെയും ഇളയമകളായ ഉല്ലു (31)വിന് ജന്മനാ ഇരുകൈകളുമില്ല. കാലുകള്‍ക്കാകട്ടെ വ്യത്യസ്ത നീളവുമാണ്. നടത്തം പ്രയാസമായപ്പോള്‍ രണ്ടാം ക്ലാസില്‍ പഠനം നിര്‍ത്തേണ്ടിവന്ന ഉല്ലു ഇന്ന് നൂറിലേറെ ചിത്രങ്ങള്‍ക്ക് നിറം പകര്‍ന്നു കഴിഞ്ഞു. കരകൗശലനിര്‍മാണത്തിലും വിദഗ്്ധയായ ഇവര്‍ ആയിരത്തിലേറെ കടലാസു പേനകള്‍ ഇതിനകം നിര്‍മിച്ചിട്ടുണ്ട്.
മൂത്ത സഹോദരിയുടെ കല്യാണത്തലേന്ന് മൈലാഞ്ചിയിടാന്‍ വന്ന സുഹ്‌റയെന്ന കെ.പി.തസ്ലീനയെ പരിചയപ്പെട്ടതോടെയാണ് വിത്തു പേന നിര്‍മാണവും ഇന്റര്‍നെറ്റിന്റെ അനന്തസാധ്യതകളും ഉല്ലുവിനു മുന്‍പില്‍ തുറന്നു കിട്ടിയത്.

ഗ്രീന്‍ പാലിയേറ്റീവ് അംഗവും എഞ്ചിനീയറിങ് വിദ്യാര്‍ഥിനിയുമായ സുഹ്‌റയാണ് ഇപ്പോള്‍ ഉല്ലുവിന്റെ ചിത്രങ്ങള്‍ക്കും ഉല്‍പന്നങ്ങള്‍ക്കും വിപണി കണ്ടെത്തുന്നത്. ഇപ്പോള്‍ ഉല്ലുവിനെ കുറിച്ചുള്ള അന്വേഷണങ്ങള്‍ക്കെല്ലാം മറുപടി പറയുന്നതും ഈ കൂട്ടുകാരി തന്നെ.
ഒരു പേന നിര്‍മിക്കാന്‍ ഉല്ലുവിന് പത്തുമിനിറ്റ് മതി. വിവിധ നിറങ്ങളിലുള്ള എ ഫോര്‍ ഷീറ്റ് ആണ് ഇതിന് ഉപയോഗിക്കുന്നത്.10 രൂപ നിരക്കിലാണ് പേന വില്‍ക്കുന്നത്. എ ഫോര്‍ ഷീറ്റില്‍ വേഗത്തില്‍ അഴുക്കുപറ്റുമെന്നതാണ് ന്യൂനതയെന്നും മാഗസിനുകള്‍ക്കൊക്കെ ഉപയോഗിക്കുന്ന ഗ്ലേസിങ് പേപ്പറുകള്‍ ലഭിച്ചാല്‍ കൂടുതല്‍ നന്നാവുമായിരുന്നുവെന്നും സുഹ്‌റ പറഞ്ഞു. അഞ്ചുരൂപക്കു പോലും ബോള്‍ പേന ലഭിക്കുന്ന സാഹചര്യത്തില്‍ പത്തുരൂപ കൊടുത്തു കടലാസുപേന ആളുകള്‍ വാങ്ങുമോ എന്ന ആശങ്കയും ഇവര്‍ പങ്കുവയ്ക്കുന്നു.

പേനക്കു ഇപ്പോള്‍ ആവശ്യക്കാര്‍ ഏറെയാണ്. ഇത്രയും പേനകള്‍ ഉണ്ടാക്കാന്‍ ഒറ്റയ്ക്ക് കഴിയില്ല എന്നതാണ് വെല്ലുവിളി. സുമനസുകളുടെ സഹായത്താല്‍ പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന വീട്ടില്‍ ഭിന്നശേഷിക്കാര്‍ക്കും വിധവകള്‍ക്കും ഒരു ട്രെയിനിങ് സെന്റര്‍ തുടങ്ങുക എന്നതാണ് ഉല്ലുവിന്റെ അടുത്തലക്ഷ്യം. ഒരു പ്രമുഖ ചാനലിലേക്കുളള പരിപാടിയില്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്നതാണ് ഉല്ലുവിന്റെ പുതിയ വിശേഷം.

പ്രവേശനോത്സവത്തിന് എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന സ്‌കൂളിലെ അധ്യാപകരുടെ ചിന്തയാണ് വിത്തുപേനകള്‍ കുട്ടികളിലേക്ക് എത്താന്‍ കാരണമായത്്. സ്‌കൂളിലെ മുന്‍ പ്രധാനാധ്യാപകന്‍ പി.നാരായണന്‍ മാഷ് ഡ്രീം ഓഫ് അസ് എന്ന യുവകൂട്ടായ്മയുമായി ബന്ധപ്പെട്ടപ്പോള്‍ ഉല്ലുവിനെക്കുറിച്ചും വിത്തുപേനകളെക്കുറിച്ചും അറിയുകയായിരുന്നു. വര്‍ണബലൂണുകള്‍ക്കും മധുരപലഹാരങ്ങള്‍ക്കും ഒപ്പം കുട്ടികള്‍ക്ക് നല്ല നാളേക്കുള്ള കരുതലും പഠിപ്പിക്കാന്‍ പ്രവേശനോത്സവം കാരണമായി. പേന കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഇഷ്ടപ്പെട്ടതായി പ്രധാനാധ്യാപിക കെ.വല്ലീദേവി സാക്ഷ്യപ്പെടുത്തുന്നു.

]]>
https://www.chandrikadaily.com/ummu-kulsu-with-seed-pens-in-school.html/feed 0
ഇങ്ങനെയൊക്കെ ചെയ്യാമോ… മിണ്ടാപ്രണികളോടുള്ള ഞെട്ടിക്കുന്ന ക്രൂരതയുടെ സാക്ഷ്യമായി ഒരു ചിത്രം https://www.chandrikadaily.com/cruel-deeds-towards-elephant-in-west-bengal.html https://www.chandrikadaily.com/cruel-deeds-towards-elephant-in-west-bengal.html#respond Tue, 07 Nov 2017 13:56:54 +0000 http://www.chandrikadaily.com/?p=52566  

പശ്ചിമ ബംഗാളിലെ ബങ്കൂര ജില്ലയില്‍ നിന്നും ഒരു ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ കുട്ടിയാനയുടെ ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്. നരകം ഇവിടെയാണ് എന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോഗ്രാഫര്‍ ബിപ്ലബ് ചിത്രം പങ്കു വെ്ച്ചത്

വാലിന്റെ അറ്റത്ത് തീയുമായി ഓടുന്ന അമ്മയ്ക്ക് പുറമെ ശരീരത്തിന്റെ പിന്‍ഭാഗമാകെ ആളിപ്പടരുന്ന തീയുമായി കരഞ്ഞു കൊണ്ടോടുകയാണ് കുട്ടിയാന. ഇരുവരും റോഡിനു കുറുകെ ഓടുന്ന ചിത്രത്തില്‍ തീ കൊളുത്തിയ ശേഷം ഓടുന്ന ആള്‍ക്കൂട്ടത്തെയും കാണാം. കാടിറങ്ങുന്ന ആനകളുടെ നേരെ പ്ലാസ്റ്റിക് കൂടിനുള്ളില്‍ പെട്രോള്‍ നിറച്ചെറിഞ്ഞ ശേഷം തീ കൊളുത്തി എറിയുകയാണ് ചെയ്യുക. ആനകള്‍ നാട്ടിലിറങ്ങുന്നതു തടയാനെന്ന പേരിലാണ് ഈ കൊടും ക്രൂരത അരങ്ങേറുന്നത്.

സാങ്ച്വറി വന്യജീവി ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ഈ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേരാണു വേദനയോടെ പങ്കുവച്ചിരിക്കുന്നത്. അമച്വര്‍ വന്യജീവി ഫൊട്ടോഗ്രഫറായ ബിപ്ലബ് ഹസ്‌റയാണ് ഈ ദൃശ്യം ക്യാമറയില്‍ പകര്‍ത്തിയത്. നരകം ഇവിടെയാണ് എന്നാണ് ഈ ചിത്രത്തിനു ബിപ്ലബ് നല്‍കിയ തലക്കെട്ട്. പശ്ചിമബംഗാള്‍, അസം, ബിഹാര്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ ഇപ്പോഴും വന്യജീവികള്‍ക്കെതിരേ കൊടും ക്രൂരത അരങ്ങേറുന്നുവെന്ന് ഇതില്‍ നിന്നും വ്യക്തമാണെന്ന് ബിപ്ലബ് പറയുന്നു.

വന്യജീവി വകുപ്പിന് ഇതുതടയാനും ഇതിനെതിരെ കാര്യമായ നടപടിയെടുക്കാനും ഇതുവരെ സാധിച്ചിട്ടില്ലെന്നും ബിപ്ലബ് കുറ്റപ്പെടുത്തുന്നു. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകരുള്‍പ്പെടെയുള്ളവര്‍ ഞെട്ടലോടെയാണ് ആനക്കുട്ടിയുടേയും അമ്മയുടേയും ഈ ദയനീയാവസ്ഥ കണ്ടു ചിത്രം പങ്കുവച്ചത്. ഈ ക്രൂരതയ്‌ക്കെതിരെ കടുത്ത നിലപാടെടുക്കാനാണ് ഇവരുടെ തീരുമാനം. ചിത്രം ഇതോടകം തന്നെ ലോക മാധ്യമശ്രദ്ധ നേടിക്കഴിഞ്ഞു

]]>
https://www.chandrikadaily.com/cruel-deeds-towards-elephant-in-west-bengal.html/feed 0
വനഭൂമിയിലെ മരംമുറിക്കല്‍ അനുമതി, ദുരുപയോഗത്തിന് സാധ്യതയെന്ന് ആശങ്ക https://www.chandrikadaily.com/forest-cutting-trees.html https://www.chandrikadaily.com/forest-cutting-trees.html#respond Fri, 23 Jun 2017 16:53:55 +0000 http://www.chandrikadaily.com/?p=33442  

വനഭൂമിയില്‍ നില്‍ക്കുന്ന മരം മുറിക്കുന്നതിന് ആദിവാസികള്‍ക്ക് നല്‍കിയ അനുമതി ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ആശങ്ക. വനം, റവന്യുവകുപ്പുകളുടെ സംയുക്ത അനുമതി വേണമെന്ന മുന്‍ഉത്തരവ് റദ്ദാക്കി വനംവകുപ്പിന്റെ മാത്രം അനുമതി മതിയെന്ന് പുതിയ സര്‍ക്കാര്‍ ഉത്തരവിലൂടെ വ്യക്തത വരുത്തിയിട്ടുണ്ട്. ഇതനുസരിച്ച് മരംമുറിക്കുന്നതിന് ബന്ധപ്പെട്ട റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ മാത്രം അനുമതി മതി. പട്ടയഭൂമിയിലെ മരംമുറിക്കുന്നതിന് റവന്യുവകുപ്പിന്റെ അനുമതി കൂടി വേണമെന്ന വ്യവസ്ഥ നേരത്തെ ഒഴിവാക്കിയെങ്കിലും വനഭൂമിയിലെ മരംമുറി സംബന്ധിച്ച് വ്യക്തതവരുത്തിയിരുന്നില്ല.
ആഞ്ഞിലി, പ്ലാവ് തുടങ്ങിയ മരങ്ങള്‍ മുറിക്കാനാണ് ആദിവാസികള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. ഇതിന്റെ മറവില്‍ വനംവകുപ്പിനെ സ്വാധീനിച്ച് ടിംബര്‍ ലോബി മരങ്ങള്‍ കടത്തുമോയെന്ന ആശങ്കയാണ് ഉയരുന്നത്. വീട്ടാവശ്യത്തിനല്ലാതെ മരം മുറിച്ച് പുറത്തേക്ക് കൊണ്ടു പോകാന്‍ പാടില്ലെന്നാണ് പുതിയ നിബന്ധന. മുറിക്കുന്ന മരം തടിയാക്കണമെങ്കില്‍ മില്ലില്‍ കൊണ്ടുപോകേണ്ടി വരും. ഇത്തരത്തില്‍ പോകുന്ന മരം തിരികെയെത്തില്ലെന്ന് ഉറപ്പാണ്. സ്വന്തം വീട്ടുനിര്‍മാണത്തിനല്ലാതെയുള്ള മറ്റ് ആവശ്യങ്ങള്‍ക്കായി( മകളുടെ വിവാഹം, ചികിത്സ) മരം മുറിക്കേണ്ട സാഹചര്യം വന്നാല്‍ അധികാരപ്പെട്ട ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ അനുമതിയോടെ മുറിക്കാം. വ്യാവസായികാവശ്യത്തിന് മരം മുറിക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ അനുശാസിക്കുന്നു.
മരം മുറിക്കുന്നതിന് കൈവശരേഖയിലുള്ള വ്യക്തി തന്നെ അപേക്ഷിക്കേണ്ടതാണ്. വ്യക്തമായ കൈവശരേഖയുള്ള ഭൂമിയില്‍ നില്‍ക്കുന്ന ഉണങ്ങിയതോ കേടുപാട് ബാധിച്ചതോ ജീവനും സ്വത്തിനും ഭീഷണിയായതോ ആയ പ്ലാവ്, ആഞ്ഞിലി മരങ്ങള്‍ പരിശോധനക്ക് ശേഷം മാത്രം മുറിക്കാന്‍ അനുമതി നല്‍കും. 75 സെന്റിമീറ്ററില്‍ താഴെ ചുറ്റളവുള്ള മരങ്ങള്‍ മുറിക്കാന്‍ അനുവദിക്കില്ല. ഭവനനിര്‍മാണത്തിനാണ് മരം മുറിക്കുന്നതെങ്കില്‍ അപേക്ഷയൊടൊപ്പം ബന്ധപ്പെട്ട പഞ്ചായത്തില്‍ നിന്നുള്ള ബില്‍ഡിംഗ് പെര്‍മിറ്റിന്റെ പകര്‍പ്പ് കൂടി സമര്‍പ്പിക്കണം. മരംമുറിയുമായി ബന്ധപ്പെട്ട ദുരുപയോഗം തടയുന്നതിന് ബന്ധപ്പെട്ട റേഞ്ചിന്റെ ഹാമര്‍മാര്‍ക്ക് പതിപ്പിക്കണം. നെഞ്ചുയരത്തില്‍ 200 സെന്റിമീറ്ററിന് മുകളില്‍ വണ്ണം വരുന്ന ആഞ്ഞിലി. പ്ലാവ് മരങ്ങള്‍ പൂര്‍ണവളര്‍ച്ചയെത്തിയവയായി കണക്കാക്കി മുറിക്കാന്‍ അനുമതി നല്‍കും. ഇത്തരം മരങ്ങള്‍ മുറിക്കുന്നതിനുള്ള അപേക്ഷ റേഞ്ച് ഓഫീസര്‍ ചെയര്‍മാനായ സമിതിക്കാണ് നല്‍കേണ്ടത്. ഈ സമിതി അപേക്ഷയും സ്ഥലവും മരവും പരിശോധിച്ച് തീരുമാനമെടുക്കും.
മുറിക്കുന്ന മരത്തിന് പകരം അതേ ഇനത്തില്‍പെട്ടതോ അല്ലാത്തതോ ആയ രണ്ട് തൈകള്‍ വളര്‍ത്തി പരിപാലിക്കാമെന്ന സമ്മതപത്രം കൂടി അപേക്ഷകന്‍ നല്‍കണം. മരങ്ങള്‍ വെച്ചുപിടിപ്പിച്ചിട്ടുണ്ടോ എന്ന് റേഞ്ച് ഓഫീസര്‍മാര്‍ പരിശോധിക്കണം. ഒരു തവണ മരം മുറിക്കാന്‍ അനുമതി ലഭിച്ചവര്‍ക്ക് അഞ്ചു വര്‍ഷത്തിന് ശേഷമേ വീണ്ടും മരം മുറിക്കാന്‍ അനുമതി നല്‍കു. ആദിവാസികള്‍ മുറിച്ച് നല്‍കുന്ന മരങ്ങള്‍ക്ക് ന്യായമായ വില ലഭിക്കുന്നുണ്ടോ എന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാര്‍ ഉറപ്പുവരുത്തണം. കൃഷിക്കും മറ്റ് പ്രവൃത്തികള്‍ക്കും വിഘാതമായി നല്‍ക്കുന്ന മരങ്ങള്‍ ചില്ലകള്‍ മുറിക്കാമെങ്കിലും തായ്ത്തടി മുറിക്കരുതെന്നും നിര്‍ദേശമുണ്ട്.

]]>
https://www.chandrikadaily.com/forest-cutting-trees.html/feed 0
പരിസ്ഥിതി പ്രവര്‍ത്തനം പവിത്ര ധര്‍മ്മം: സാദിഖലി തങ്ങള്‍ മുസ്‌ലിം യൂത്ത്‌ലീഗ് ലക്ഷം വൃക്ഷത്തൈകള്‍ നട്ടു https://www.chandrikadaily.com/myl-in-environment-day.html https://www.chandrikadaily.com/myl-in-environment-day.html#respond Mon, 05 Jun 2017 16:06:14 +0000 http://www.chandrikadaily.com/?p=31302 മലപ്പുറം പരിസ്ഥിതി പരിപാലനവും സംരക്ഷണവും നിര്‍വ്വഹിക്കുക വഴി പവിത്ര ധര്‍മ്മമാണ് നിറവേറ്റപ്പെടുന്നതെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുസ്‌ലി യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ ഒരു മരം ഒരു വരം കാമ്പയിന്റെ ഭാഗമായി പാണക്കാട് വീട്ട് വളപ്പില്‍ തൈ നട്ടതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാവസ്ഥാ വ്യതിയാനവും അതിന്റെ അനന്തര ഫലങ്ങളും ആഗോള സമൂഹം ഗൗരവതരമായി ചര്‍ച്ച ചെയ്യപ്പെടുന്ന കാലഘട്ടത്തില്‍ പരിസ്ഥിതി സംരക്ഷണത്തിനായുള്ള യൂത്ത് ലീഗ് പ്രവര്‍ത്തനം മാതൃകാപരമാണെന്നും തങ്ങള്‍ പറഞ്ഞു.
പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനം രാഷ്ട്രീയ നേതൃത്വവും സാമൂഹ്യ സംഘടനകളും കൂടുതല്‍ ഗൗരവതരമായ അജണ്ടയായി കാണേണ്ടതുണ്ടെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സ്വവസതിയില്‍ തൈ നടല്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗും അതിന്റെ പോഷക സംഘടനകളും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനത്തിന് വലിയ പ്രാധാന്യമാണ് കല്‍പ്പിക്കുന്നത്. ഒറ്റപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം നിരന്തരവും തുടര്‍ സ്വഭാവത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് പാര്‍ട്ടി നേതൃത്വം നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മൂജീബ് കാടേരി, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി കെ.ടി അഷറഫ്, ഭാരവാഹികളായ എന്‍.കെ അഫ്‌സല്‍ റഹ്മാന്‍, ശരീഫ് കുറ്റൂര്‍, വി.കെ.എം ഷാഫി, അഡ്വ. എം.കെ.സി നൗഷാദ്, ബാവ വിസപ്പടി, കെ.എന്‍ ഷാനവാസ്, അഷറഫ് പാറച്ചോടന്‍, ഹക്കീം കോല്‍മണ്ണ. ഹുസ്സൈന്‍ ഉള്ളാട്ട്, ബാസിത്ത് മോങ്ങം, ഷമീര്‍ കപ്പൂര്‍, ഫെബിന്‍ കളപ്പാടന്‍, എം.പി മുഹമ്മദ്, ലുഖ്മാന്‍ അരീക്കോട്, മുജീബ് പത്തനാപുരം, പരിസ്ഥിതി പ്രവര്‍ത്തകന്‍ അബ്ദുട്ടി അരീക്കോട് തുടങ്ങിയവര്‍ പങ്കെടുത്തു.
മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ എം.എ സമദ് തിരുവേഗപ്പുറ ഗ്രാമ പഞ്ചായത്ത് അങ്കണത്തില്‍ വൃക്ഷതൈ നട്ടും, സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം പനങ്ങാട് പഞ്ചായത്ത് കമ്മറ്റി പാലന്തലയില്‍ വെച്ച് നടത്തിയ വൃക്ഷതൈ വിതരണ പരിപാടി ഉദ്ഘാടനം ചെയ്തും ക്യാമ്പയിനില്‍ പങ്കാളികളായി. സംസ്ഥാന ഭാരവാഹികളായ അഡ്വ. സുല്‍ഫീക്കര്‍ സലാം, ഫൈസല്‍ ബാഫഖി തങ്ങള്‍, പി.എ അഹമ്മദ് കബീര്‍, പി.ജി മുഹമ്മദ് എന്നിവര്‍ സ്വവസതിയില്‍ തൈ നട്ടു.
പി. ഇസ്മായില്‍ വയനാട് ജില്ലാ കമ്മറ്റിയുടെ വൃക്ഷതൈ വിതരണം ഉദ്ഘാടനം ചെയ്തും, പി.കെ സുബൈര്‍ തളിപ്പറമ്പ് മണ്ഡലം തല ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തും, കെ.എസ് സിയാദ് ഇരുമ്പുപാലം ടൗണിലും, ആഷിക്ക് ചെലവൂര്‍ ചെലവൂര്‍ ജി.എല്‍.പി.സ്‌കുളിലും, വി.വി മുഹമ്മദലി കല്ലാച്ചി ടൗണിലും തൈ നട്ടും, എ.കെ.എം അഷറഫ് മഞ്ചേശ്വരം മണ്ഡലംതല ഉദ്ഘാടനം ഹിദായത്ത് നഗര്‍ ഹെല്‍ത്ത് സെന്ററില്‍ നിര്‍വ്വഹിച്ചും, പി.പി അന്‍വര്‍ സാദത്ത് പുലാക്കാട് എല്‍.പി സ്‌കൂളില്‍ തൈ നട്ടും കാമ്പയിനില്‍ പങ്കാളികളായി.
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി യൂത്ത് ലീഗ് സംസ്ഥാനത്ത് തൈകള്‍ നട്ടു. ലോക പരിസ്ഥിതി ദിനത്തിലാണ് യൂത്ത് ലീഗ് ഈ മാതൃകാ ദൗത്യത്തിന് നേതൃത്വം നല്‍കിയത്. പരിപാടിയുടെ ഭാഗമായി ഓരോ യൂത്ത് ലീഗ് പ്രവര്‍ത്തകനും സ്വന്തം വീട്ടുവളപ്പിലും പൊതു ഇടങ്ങളിലും തൈകള്‍ നട്ടു.

]]>
https://www.chandrikadaily.com/myl-in-environment-day.html/feed 0
പ്രകൃതിയോടൊപ്പം ചേര്‍ന്നു നില്‍ക്കാം https://www.chandrikadaily.com/article-5-6-2017-by-envrmnt-minister.html https://www.chandrikadaily.com/article-5-6-2017-by-envrmnt-minister.html#respond Sun, 04 Jun 2017 15:34:03 +0000 http://www.chandrikadaily.com/?p=31187  

 

അഡ്വ. കെ. രാജു

(വനംവകുപ്പുമന്ത്രി)

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പരസ്പരാശ്രിതത്ത്വത്തിലൂന്നിയ ജൈവബന്ധത്തിലൂടെയാണ് ജീവമണ്ഡലം നിലനിന്നു പോരുന്നത്. ആ ബന്ധത്തിലെ ഏതൊരു വിള്ളലും മാനവരാശിയുടെ നിലനില്‍പ്പിനെ പോലും ദോഷകരമായി ബാധിക്കും. മനുഷ്യ – പ്രകൃതി ബന്ധത്തിന് മനുഷ്യോത്പത്തിയോളം തന്നെ പഴക്കമുണ്ട്. പ്രാചീന മനുഷ്യസംസ്‌കാരങ്ങളെല്ലാം പിറവി കൊണ്ടത് നദീതടങ്ങളിലായിരുന്നു. സിന്ധുനദീതട സംസ്‌കാരവും ഗ്രീക്ക്, മെസപ്പൊട്ടേമിയന്‍ സംസ്‌കാരങ്ങളും മഹാനദികളുടെ തീരങ്ങളില്‍, അതിന്റെ ഫലഭൂയിഷ്ഠതയില്‍ വളര്‍ന്നു വന്നവയാണ്. മനുഷ്യന്‍ സാമൂഹ്യജീവി എന്ന നിലയില്‍ ക്രമേണ വളര്‍ന്ന് ആധുനികതയിലേക്ക് പ്രവേശിച്ചപ്പോഴും പ്രകൃതി വിഭവങ്ങളെ പരിഗണിച്ചും സംരക്ഷിച്ചുമാണ് മുന്നേറിയത്. ഫലഭൂയിഷ്ഠമായ മണ്ണിന്റെ ഉര്‍വരതയിലാണ് ഒരു കാര്‍ഷിക സംസ്‌കൃതി തന്നെ പടുത്തുയര്‍ത്തിയത്.

പാരിസ്ഥിതിക രംഗത്ത് സാര്‍വദേശീയമായി തന്നെ ഉയര്‍ന്നുകേള്‍ക്കുന്ന ആശങ്കകള്‍ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. ആഗോളതാപനവും അതിന്റെ തന്നെ ഭാഗമായ കാലാവസ്ഥാ വ്യതിയാനവും ലോക ജനതക്കിടയില്‍ സൃഷ്ടിക്കുന്ന ആശങ്ക ചെറുതല്ല. സമുദ്ര നിരപ്പിലെ ക്രമാതീതമായ ഉയര്‍ച്ച ജനവാസ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള ഭൂഭാഗങ്ങളെ കടലെടുക്കുമെന്ന സ്ഥിതിയുമുണ്ട്. ആഗോള താപനത്തിന് മുഖ്യ കാരണമാവുന്ന കാര്‍ബണ്‍ഡൈ ഓക്‌സൈഡും മീഥേനും ഉള്‍പ്പെടെയുള്ള ഹരിതഗൃഹ വാതകങ്ങളുടെ അളവ് അന്തരീക്ഷത്തില്‍ വര്‍ധിച്ച തോതില്‍ നിലനില്‍ക്കുകയാണ്. ഇവയുടെ നിയന്ത്രണത്തിനായി അന്താരാഷ്ട്ര തലത്തില്‍ തന്നെ കാര്യക്ഷമമായ ഇടപെടലുകള്‍ അടിയന്തിരമായി ഉണ്ടാവേണ്ടതുണ്ട്.
പ്രകൃതി വിഭവങ്ങളുടെ സമൃദ്ധിയാല്‍ അനുഗ്രഹീതമായിരുന്നു കേരളം. ജലസമൃദ്ധമായിരുന്ന 44 നദികളും വര്‍ഷത്തില്‍ രണ്ടുതവണ കൃത്യമായി ലഭിച്ചിരുന്ന കാലവര്‍ഷവും കേരളീയ ജീവിതക്രമത്തെ പരിപോഷിപ്പിക്കുന്ന ഘടകങ്ങളാണ്. ജൈവവൈവിധ്യങ്ങളുടെ കലവറയായ പശ്ചിമഘട്ടവും ഭൂവിസ്തൃതിയുടെ 29 ശതമാനം വരുന്ന വനമേഖലയും കേരളത്തിന്റെ ഹരിതാഭക്ക് മാറ്റു കൂട്ടി. എന്നാല്‍ മനുഷ്യസഹജമായ ദുരാഗ്രഹങ്ങളും സ്വാര്‍ത്ഥചിന്തയും ആ വശ്യസൗന്ദര്യത്തിന് മങ്ങലേല്‍പ്പിച്ചു കൊണ്ടിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. രൂക്ഷമായ ചൂട് സമ്മാനിച്ച് കഴിഞ്ഞു പോയ വേനലും വറ്റിവരണ്ട നദികളും കുളങ്ങളും കിണറുകളും കുടിവെള്ളത്തിനായി പാതയോരങ്ങളില്‍ പ്രത്യക്ഷപ്പെട്ട വീട്ടുകാരുടെ നീണ്ടവരികളും ചിലതെല്ലാം ഓര്‍മ്മപ്പെടുത്തുന്നുണ്ട്. അമിതമായ പ്രകൃതി ചൂഷണം കാരണം നാം അഭിമാനത്തോടെ കണ്ടിരുന്ന എല്ലാ പാരിസ്ഥിതിക സൗഭാഗ്യങ്ങളും ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. ജലക്ഷാമം രൂക്ഷമായതു പോലെ അന്തരീക്ഷ മലിനീകരണം കാരണം ശുദ്ധവായുവും കിട്ടാക്കനിയായി മാറുന്ന കാലം അതിവിദൂരമല്ല. കേരളത്തിലുള്‍പ്പെടെ ഭൂഗര്‍ഭജലനിരപ്പ് ഗണ്യമായി താണുകൊണ്ടിരി ക്കുന്നതായി പഠനങ്ങള്‍ പറയുന്നു. മഴ പെയ്യുമ്പോള്‍ ഊര്‍ന്നിറങ്ങുന്ന വെള്ളമാണ് ഭൂഗര്‍ഭജലമായി സംഭരിക്കപ്പെട്ടിരുന്നത്. എന്നാല്‍ മണ്ണ്, ജലസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ കാട്ടിയ അലംഭാവം ശക്തമായ മണ്ണൊലിപ്പിന് കാരണമാവുകയും കിട്ടിയ വെള്ളം പാഴായിപോകുന്ന സാഹചര്യവുമാണ് സൃഷ്ടിച്ചത്. ഏറ്റവും വലിയ ജലസംഭരണികളായിരുന്നു വയലുകളും തണ്ണീര്‍ത്തടങ്ങളും. അവയെല്ലാം നികത്തി കെട്ടിട സമുച്ചയങ്ങള്‍ പടുത്തുയര്‍ത്തുക വഴി ഇരിക്കുന്ന കൊമ്പ് മുറിക്കുകയായിരുന്നു. ഒരിഞ്ച് മണ്ണ് രൂപപ്പെടാന്‍ അഞ്ഞൂറിലധികം വര്‍ഷങ്ങളെടുക്കുമെന്നാണ് കണക്ക്. പാരിസ്ഥിതിക ഘടനയില്‍ കണ്ണികളായ അനേക ജീവജാലങ്ങള്‍ക്ക് ആവാസ വ്യവസ്ഥയൊരുക്കുന്ന മണ്ണ് ഒലിച്ച് പോകുന്നതിന്റെ ഭവിഷ്യത്ത് വളരെ വലുതാണ്. മണ്ണിന്റെ പരിപാലനം മറന്നാല്‍ നാം സ്വയം മറക്കുന്നതിന് തുല്യമാണെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. തത്വദീക്ഷയില്ലാതെ പുറന്തള്ളുന്ന വ്യവസായ മാലിന്യങ്ങളും വനനശീകരണവുമെല്ലാം മണ്ണിന്റെ ജൈവഘടനയെ തകര്‍ക്കുന്നതാണ്. വിഷമയമായ മണ്ണും അതില്‍ വിളയുന്ന ഫലങ്ങളും ദൂരവ്യാപകമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവയാണ്.
കേരളത്തിന്റെ പച്ചപ്പിനെ സംരക്ഷിക്കാന്‍ സംസ്ഥാന വനം വകുപ്പ് ക്രിയാത്മകമായ സമീപനങ്ങളുമായി മുന്നേറുകയാണ്. വനം കയ്യേറ്റം പൂര്‍ണ്ണമായും തടയുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. ഒട്ടേറെ പാരിസ്ഥിതിക പ്രാധാന്യമുള്ളവയാണ് മലബാര്‍ മേഖലയിലെ കണ്ടല്‍ക്കാടുകള്‍. കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലായി 294.6 ഹെക്ടര്‍ കണ്ടല്‍കാടുകള്‍ റിസര്‍വ്വ് വനമായി പ്രഖ്യാപിച്ചു. അഞ്ഞൂറ് ഹെക്ടര്‍ കൂടി റിസര്‍വ്വ് വനമാക്കാനുള്ള നടപടികള്‍ പുരോഗമിച്ചു വരുന്നു. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ കണ്ടല്‍ക്കാടുകളെ ബന്ധപ്പെടുത്തി ഇക്കോടൂറിസം സര്‍ക്യൂട്ട് സ്ഥാപിക്കാന്‍ ആലോചിച്ചു വരികയാണ്. കാടിന്റെ സ്പന്ദനങ്ങള്‍ അറിയാവുന്നവരാണ് ആദിവാസികള്‍. അവരുടെ നാട്ടറിവുകളെ പ്രയോജനപ്പെടുത്താനും വനസംരക്ഷണത്തില്‍ അവരുടെ പങ്കാളിത്തം ഉറപ്പുവരുത്താനും കഴിയണം. 100 ആദിവാസികളെ ഇക്കോടൂറിസം മേഖലയില്‍ ഗൈഡുമാരായി പരിശീലനം നല്‍കി നിയമിച്ചു. ഈ വര്‍ഷത്തെ പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി എഴുപത്തിരണ്ടു ലക്ഷം വൃക്ഷതൈകള്‍ സംസ്ഥാനത്ത് സൗജന്യമായി വിതരണം ചെയ്യും. അവ വെച്ചുപിടിപ്പിക്കുക മാത്രമല്ല, വളര്‍ച്ചയും പരിചരണവുമെല്ലാം തുടര്‍ച്ചയായി നിരീക്ഷിക്കുന്നതിന് ഉദ്യോഗസ്ഥ തലത്തില്‍ സംവിധാനമൊരുക്കും. പ്രകൃതി സന്തുലനത്തിന്റെ താളഭംഗങ്ങളെക്കുറിച്ചുള്ള വേവലാതികള്‍ പങ്കുവെക്കുന്നതിനുമപ്പുറം സാര്‍ത്ഥകമായ ഇടപെടലുകളും ബോധവത്കരണവുമാണ് വേണ്ടത്. അതിനായി ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്തപോലെ മനുഷ്യനെ പ്രകൃതിയോട് ചേര്‍ത്തുനിര്‍ത്താന്‍ കൂട്ടായി പ്രയത്‌നിക്കാം.

]]>
https://www.chandrikadaily.com/article-5-6-2017-by-envrmnt-minister.html/feed 0
ജീര്‍ണ്ണിത പ്ലാസ്റ്റിക്കുകള്‍ വിപണിയിലിറക്കുമെന്ന് ഘാന പരിസ്ഥിതി മന്ത്രി https://www.chandrikadaily.com/biodegradable-plastics-ghana-environment-minister-frimpong-boteng.html https://www.chandrikadaily.com/biodegradable-plastics-ghana-environment-minister-frimpong-boteng.html#respond Sat, 25 Mar 2017 14:27:46 +0000 http://www.chandrikadaily.com/?p=24046 പരിസ്ഥിതി സൗഹൃദ വികസനം ലക്ഷ്യമിട്ട് ജീര്‍ണ്ണിത പ്ലാസ്റ്റിക്കുകള്‍ നിരത്തിലിറക്കുമെന്ന് ഘാന പരിസ്ഥിതി-ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ക്വാബെന ഫ്രിംപോങ് ബോട്ടെങ് വ്യക്തമാക്കി. ഫ്രിംപോങ് ബോട്ടെങിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ‘സ്വിച്ച് ആഫ്രിക്ക ഗ്രീന്‍ പദ്ധതി’യുടെ ഭാഗമായാണ് നിര്‍ണായകമായ പുതിയ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. സുസ്ഥിര വികസനം മുന്‍നിര്‍ത്തി ആറ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുളള പ്രമുഖ വ്യവസായികള്‍ കൂടി ഉള്‍പ്പെടുന്നതാണ് ഈ പദ്ധതി.

ഘാനയില്‍ പ്ലാസ്റ്റിക്ക് നിരോധിക്കുന്നത് സംബന്ധിച്ചുള്ള ചോദ്യത്തിനുത്തരമായാണ് ഫ്രിംപോങ് ബോട്ടെങ് ജീര്‍ണ്ണിത പ്ലാസ്റ്റിക്കുകള്‍ വിപണിയിലിറക്കുമെന്ന് പ്രഖ്യാപിച്ചത്.

വ്യത്യസ്ത രാഷ്ട്രങ്ങള്‍ക്കിടയില്‍ ഹരിത വാണിജ്യ വികസനമെന്ന നയരൂപീകരണവും മതിയായ നിയമനിര്‍മാണവും ഇതിന്റെ ഭാഗമായി നടത്താനാണുദ്ദേശിക്കുന്നത്. ജീര്‍ണ്ണിത പ്ലാസ്റ്റിക്കുകള്‍ നിര്‍മിക്കാനുള്ള പ്രാഥമിക പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണെന്നും പരിസ്ഥിതി മന്ത്രി പറഞ്ഞു. ‘ഇതൊരു സ്മ്പൂര്‍ണ്ണ പരിഹാരമാണെന്ന് പറയാനാവില്ല. നമ്മുടെ ചിന്താഗതിയാണ് മാറേണ്ടത്.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

]]>
https://www.chandrikadaily.com/biodegradable-plastics-ghana-environment-minister-frimpong-boteng.html/feed 0