<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>ep jayarajan &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/ep-jayarajan/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 04 Nov 2025 10:27:07 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>ep jayarajan &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;ഇ.പി ജയരാജന്‍ ബി.ജെ.പിയില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നു, പക്ഷേ ഞങ്ങള്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല&#8217;: എ.പി. അബ്ദുല്ലക്കുട്ടി,</title>
		<link>https://www.chandrikadaily.com/e-p-jayarajan-wanted-to-join-bjp-but-we-were-not-interested-a-p-abdullakutty.html</link>
					<comments>https://www.chandrikadaily.com/e-p-jayarajan-wanted-to-join-bjp-but-we-were-not-interested-a-p-abdullakutty.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 04 Nov 2025 10:22:57 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ap abdullahkutty]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[ep jayarajan]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361890</guid>

					<description><![CDATA[കണ്ണൂർ: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജന്‍ ബി.ജെ.പിയില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുല്ലക്കുട്ടി. ജയരാജനുമായി ചര്‍ച്ച നടത്തിയിരുന്നു എന്നാൽ ബി.ജെ.പി അ​ദ്ദേഹത്തെ സ്വീകരിക്കാൻ തയ്യാറായില്ലെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. ഇ.പി. ജയരാജന്റെ ആത്മകഥയിലെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘ഇ.പി. ജയരാജന്‍ സി.പി.എം വിട്ട് ബി.ജെ.പിയില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ, എല്ലാ ആളുകളെയും ബി.ജെ.പിയില്‍ എടുക്കാന്‍ പറ്റില്ലല്ലോ. ജയരാജന് ഞങ്ങളുടെ കൂടെവരാന്‍ താല്‍പര്യമുണ്ടായിരുന്നു. പക്ഷേ, ഞങ്ങള്‍ക്ക് അദ്ദേഹത്തെ അത്ര താല്‍പര്യമില്ലായിരുന്നു. പ്രകാശ് [&#8230;]]]></description>
										<content:encoded><![CDATA[<p>കണ്ണൂർ: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജന്&#x200d; ബി.ജെ.പിയില്&#x200d; ചേരാന്&#x200d; ആഗ്രഹിച്ചിരുന്നുവെന്ന് ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്&#x200d; എ.പി. അബ്ദുല്ലക്കുട്ടി. ജയരാജനുമായി ചര്&#x200d;ച്ച നടത്തിയിരുന്നു എന്നാൽ ബി.ജെ.പി അ​ദ്ദേഹത്തെ സ്വീകരിക്കാൻ തയ്യാറായില്ലെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. ഇ.പി. ജയരാജന്റെ ആത്മകഥയിലെ വെളിപ്പെടുത്തല്&#x200d; സംബന്ധിച്ച് മാധ്യമപ്രവര്&#x200d;ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>‘ഇ.പി. ജയരാജന്&#x200d; സി.പി.എം വിട്ട് ബി.ജെ.പിയില്&#x200d; ചേരാന്&#x200d; ആഗ്രഹിച്ചിരുന്നു. പക്ഷേ, എല്ലാ ആളുകളെയും ബി.ജെ.പിയില്&#x200d; എടുക്കാന്&#x200d; പറ്റില്ലല്ലോ. ജയരാജന് ഞങ്ങളുടെ കൂടെവരാന്&#x200d; താല്&#x200d;പര്യമുണ്ടായിരുന്നു. പക്ഷേ, ഞങ്ങള്&#x200d;ക്ക് അദ്ദേഹത്തെ അത്ര താല്&#x200d;പര്യമില്ലായിരുന്നു. പ്രകാശ് ജാവദേക്കറെ കണ്ടതും അതിനുവേണ്ടിയായിരുന്നു. എല്ലാവരുമായും സംസാരിച്ചിട്ടുണ്ട്. ജരാജന്&#x200d; വേണ്ട എന്നാണ് ബി.ജെ.പിയില്&#x200d; ഉണ്ടായ വികാരം. കാരണം, ജയരാജനേപ്പോലുള്ള ആള്&#x200d;ക്ക് പറ്റിയ പാര്&#x200d;ട്ടിയല്ല ബി.ജെ.പി,’ അബ്ദുല്ലക്കുട്ടി പറഞ്ഞു.</p>
<p>തന്&#x200d;റെ മകനെ ബി.ജെ.പി സ്ഥാനാർഥിയാക്കാൻ ശ്രമം നടന്നെന്ന് ജയരാജൻ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ആത്മകഥയിൽ വെളിപ്പെടുത്തിയിരുന്നു. തന്റെ മകനെ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്&#x200d; വിളിച്ചിരുന്നു. എറണാകുളത്ത് വെച്ച് മകനെ പരിചയപ്പെട്ട് ഫോൺ നമ്പർ വാങ്ങി, നിരന്തരം ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെന്നും ഇ.പി ജയരാജൻ പറയുന്നു.</p>
<p>‘എറണാകുളത്ത് ഒരു വിവാഹച്ചടങ്ങിൽവെച്ച് അവർ മകനെ പരിചയപ്പെടുകയും ഫോൺനമ്പർ വാങ്ങുകയും ചെയ്തു. തുടർന്ന് ഒന്നുരണ്ടു തവണ അവനെ വിളിച്ചു. അതൊരു തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കാനുള്ള ശ്രമമാണെന്നു തോന്നി. അവൻ ഫോൺ എടുത്തില്ല. ഇവർ സദുദ്ദേശ്യത്തോടെയല്ല വിളിക്കുന്നത് എന്നു മനസ്സിലാക്കിക്കൊണ്ടായിരുന്നു അത്. എന്നിട്ടും അവർ എത്ര നിസാരമായാണ്, തികഞ്ഞ ആധികാരികതയോടെയെന്നോണം പച്ചക്കള്ളം പറഞ്ഞത്.’ തിങ്കളാഴ്ച പുറത്തിറങ്ങിയ ‘ഇതാണെന്റെ ജീവിതം’ എന്ന ആത്മകഥയിലെ ‘വീണ്ടും വിവാദം’ എന്ന അധ്യായത്തിൽ ഇ.പി പറയുന്നു. ബി.ജെ.പി നേതാവ് പ്രകാശ്ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് വിശദീകരിക്കുമ്പോഴാണ് മകനെ ബി.ജെ.പി നേതാവ് ബന്ധപ്പെട്ട കാര്യവും ജയരാജന്&#x200d; വെളിപ്പെടുത്തുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/e-p-jayarajan-wanted-to-join-bjp-but-we-were-not-interested-a-p-abdullakutty.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആശമാരുടെ സമരത്തെ തള്ളി സിപിഎം: ചില ദുഷ്ട ബുദ്ധികളുടെ തലയിലുദിച്ചതാണ് സമരമെന്ന്‌ ഇ.പി ജയരാജൻ</title>
		<link>https://www.chandrikadaily.com/senior-cpm-leader-ep-jayarajan-rejects-ashas-protest.html</link>
					<comments>https://www.chandrikadaily.com/senior-cpm-leader-ep-jayarajan-rejects-ashas-protest.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 15 Mar 2025 04:21:39 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[ep jayarajan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=333979</guid>

					<description><![CDATA[വേതന വർധനവ് ഉൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് ആശ പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന രാപ്പകൽ സമരം ആരംഭിച്ചിട്ട് ഇന്ന് 34 ദിവസം പിന്നിടുകയാണ്.]]></description>
										<content:encoded><![CDATA[<p>ആശമാരുടെ സമരം അനാവശ്യമാണെന്ന് ഇ.പി ജയരാജൻ. ചില ദുഷ്ട ബുദ്ധികളുടെ തലയിലുദിച്ചതാണ് സമരം. ആശമാരുടെ വേതനം 7000 രൂപയിൽ എത്തിച്ചത് എൽഡിഎഫ് സർക്കാരാണെന്നും അത് തിരിച്ചറിഞ്ഞ് ആശമാർ സമരത്തിൽ നിന്ന് പിൻമാറണമെന്നും ഇ.പി ജയരാജൻ ആവശ്യപ്പെട്ടു.</p>
<p>വേതന വർധനവ് ഉൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് ആശ പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന രാപ്പകൽ സമരം ആരംഭിച്ചിട്ട് ഇന്ന് 34 ദിവസം പിന്നിടുകയാണ്. ആശമാരുടെ വേതനത്തിൽ വർദ്ധനവ് ഉണ്ടാകുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെയും ഉത്തരവ് പുറത്തുവന്നിട്ടില്ല. കേരള സർക്കാർ ചർച്ചചെയ്ത് പ്രശ്നം പരിഹരിക്കാനും തയ്യാറായിട്ടില്ല.</p>
<p>ഈ പശ്ചാത്തലത്തിൽ തിങ്കാളാഴ്ച സെക്രട്ടറിയേറ്റ് ഉപരോധം പ്രഖ്യാപിച്ച് സമരം കടുപ്പിക്കാനാണ് ആശമാരുടെ നീക്കം. രാഷ്ട്രീയപാർട്ടികളുടെ പിന്തുണയില്ലാതെ തുടങ്ങിയ സമരത്തിന് നിരവധി പേരാണ്നിലവിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/senior-cpm-leader-ep-jayarajan-rejects-ashas-protest.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇ.പിയെ കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയത് തന്നെ; കാരണം ജാഗ്രതക്കുറവെന്ന് സിപിഎം സംഘടനാ റിപ്പോർട്ട്, സജി ചെറിയാനും താക്കീത്</title>
		<link>https://www.chandrikadaily.com/ep-was-removed-from-the-position-of-convener-cpm-organizational-report-saji-cherian-also-warns-that-the-reason-is-lack-of-vigilance.html</link>
					<comments>https://www.chandrikadaily.com/ep-was-removed-from-the-position-of-convener-cpm-organizational-report-saji-cherian-also-warns-that-the-reason-is-lack-of-vigilance.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 06 Mar 2025 11:24:19 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[ep jayarajan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=332802</guid>

					<description><![CDATA[കേഡർമാർക്കിടയിൽ പാർട്ടി വിദ്യഭ്യാസം കുറയുന്നു എന്നും വിമർശനമുണ്ട്.]]></description>
										<content:encoded><![CDATA[<p>സിപിഎം സംസ്ഥാന സമ്മേളനത്തിൽ സജി ചെറിയാന് മുന്നറിയിപ്പ്. സംസാരിക്കുമ്പോൾ സൂക്ഷിക്കണമെന്നാണ് സമ്മേളനത്തിൽ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിലെ പരാമർശം. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ഇ.പി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതാണെന്നും റിപ്പോർട്ടിൽ.</p>
<p>ഇ.പി ജയരാജൻ സജീവമല്ലാതിരുന്നത് കൊണ്ടാണ് എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് റിപ്പോർട്ട് പറയുന്നു. സംഘടനാ ദൗർബല്യമുണ്ടെന്നും, അത് പരിഹരിച്ചാൽ മാത്രമേ തുടർഭരണം സാധ്യമാകുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അടിമുടി തിരുത്തൽ അനിവാര്യമുള്ളിടത്ത് അത് നടപ്പാക്കണം.</p>
<p>പുതിയ കേഡർമാർക്ക് സംഘടനാ പ്രവർത്തനത്തിൻ്റെ അഭാവമുണ്ട്. കേഡർമാർക്കിടയിൽ പാർട്ടി വിദ്യഭ്യാസം കുറയുന്നു എന്നും വിമർശനമുണ്ട്. പാർട്ടി കേഡർമാർക്കിടയിലെ തെറ്റു തിരുത്തൽ പൂർണമായില്ല. തെറ്റ് തിരുത്തൽ തുടർന്നുകൊണ്ട് പോകണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.</p>
<p>സഹകരണ ബാങ്കുകളിൽ നിന്ന് വലിയ തുക ലോണെടുത്ത് തിരിച്ചടക്കാത്ത പ്രവർത്തകരും നേതാക്കളുമുണ്ട്. കോടികളാണ് ഇങ്ങനെ തിരിച്ചു കിട്ടാനുള്ളത്. സർക്കുലർ നൽകിയിട്ടും തിരിച്ചടയ്ക്കാത്തവരുണ്ട്. എടുത്ത തുക തിരിച്ചടയ്ക്കാത്തത് ബാങ്കുകളെ പ്രതിസന്ധിയിലാക്കി. വലിയ തുക ലോണെടുക്കുന്നവർ ഉപരി കമ്മിറ്റിയുടെ അനുമതി വാങ്ങണം എന്നും റിപ്പോർട്ട് വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ep-was-removed-from-the-position-of-convener-cpm-organizational-report-saji-cherian-also-warns-that-the-reason-is-lack-of-vigilance.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പിപി ദിവ്യയെയും ഇപിയെയും തള്ളി മുഖ്യമന്ത്രി</title>
		<link>https://www.chandrikadaily.com/cm-rejected-pp-divya-and-ep.html</link>
					<comments>https://www.chandrikadaily.com/cm-rejected-pp-divya-and-ep.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 31 Jan 2025 02:28:08 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[adm naveen babu case]]></category>
		<category><![CDATA[ep jayarajan]]></category>
		<category><![CDATA[pinarayai vijayan]]></category>
		<category><![CDATA[pp divya]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=328147</guid>

					<description><![CDATA[കണ്ണൂര്&#x200d; എഡിഎം നവീന്&#x200d; ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്&#x200d; പി.പി ദിവ്യയ്ക്ക് വീഴ്ച ഉണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്&#x200d; പറഞ്ഞു]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: പിപി ദിവ്യയെയും ഇപിയെയും തള്ളി മുഖ്യമന്ത്രി. കണ്ണൂര്&#x200d; എഡിഎം നവീന്&#x200d; ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്&#x200d; പി.പി ദിവ്യയ്ക്ക് വീഴ്ച ഉണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്&#x200d; പറഞ്ഞു. തെരഞ്ഞെടുപ്പ് ദിവസത്തെ പ്രസ്താവനകളില്&#x200d; ഇപിയുടെ ഭാഗത്ത് പിശകുണ്ടായിട്ടുണ്ടെന്നും മാധ്യമ വാര്&#x200d;ത്തകള്&#x200d;ക്ക് അനുസരിച്ചാണ് പി.പി ദിവ്യയ്ക്ക് എതിരായ നടപടിയുണ്ടായതെന്ന കോഴിക്കോട് സിപിഎം ജില്ലാ സമ്മേളനത്തിലെ പ്രതിനിധികളുടെ വിമര്&#x200d;ശനത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.</p>
<p>ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്&#x200d; പരാതി പറയേണ്ട സ്ഥലത്ത് ദിവ്യ അതിന് തയ്യാറായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതോടൊപ്പം മെക് സെവന്&#x200d; വിഷയത്തില്&#x200d; പി. മോഹനനെതിയെയും വിമര്&#x200d;ശനമുണ്ടായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cm-rejected-pp-divya-and-ep.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തില്&#x200d; ഇ.പി ജയരാജനും മന്ത്രി വീണാ ജോര്&#x200d;ജിനും വിമര്&#x200d;ശനം</title>
		<link>https://www.chandrikadaily.com/cpm-alappuzha-district-conference-ep-jayarajan-and-minister-veena-george-criticized.html</link>
					<comments>https://www.chandrikadaily.com/cpm-alappuzha-district-conference-ep-jayarajan-and-minister-veena-george-criticized.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 11 Jan 2025 02:22:33 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[ep jayarajan]]></category>
		<category><![CDATA[Veena George]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=325132</guid>

					<description><![CDATA[റോഡില്&#x200d; സ്റ്റേജ് കെട്ടിയതും തുടര്&#x200d;ന്ന് ഉണ്ടായ വിവാദ പ്രസ്താവനകളും തിരിച്ചടിയുണ്ടാക്കി.]]></description>
										<content:encoded><![CDATA[<p>ഇ.പി ജയരാജനേയും ആരോഗ്യ മന്ത്രിയേയും വിമര്&#x200d;ശിച്ച് സിപിഎമ്മിന്റെ ആലപ്പുഴ ജില്ലാ സമ്മേളനം. ആലപ്പുഴയില്&#x200d; വിഭാഗീയതകള്&#x200d; വ്യക്തികേന്ദ്രികൃതമാണെന്നും വോട്ട് ചോര്&#x200d;ച്ച കണ്ടെത്താന്&#x200d; കഴിഞ്ഞില്ലെന്നും വിമര്&#x200d;ശനം.</p>
<p>പി.പി. ദിവ്യയുടെ നാവ് പിഴയില്&#x200d; ദ്രുതഗതിയില്&#x200d; നടപടിയെടുത്ത പാര്&#x200d;ട്ടി എന്തു കൊണ്ട് ബിജെപി നേതാവ് ജാവദേക്കര്&#x200d;ക്ക് ചായ സല്&#x200d;ക്കാരം നടത്തിയ കേന്ദ്ര കമ്മിറ്റി അംഗത്തിനെതിരെ നടപടിയെടുക്കാന്&#x200d; തയ്യാറായില്ല എന്നായിരുന്നു പ്രതിനിധികളുടെ ചോദ്യം. റോഡില്&#x200d; സ്റ്റേജ് കെട്ടിയതും തുടര്&#x200d;ന്ന് ഉണ്ടായ വിവാദ പ്രസ്താവനകളും തിരിച്ചടിയുണ്ടാക്കി. എന്നാല്&#x200d; അതിലും നടപടിയൊന്നും ഉണ്ടാകാത്തതിലും വിമര്&#x200d;ശനം ഉണ്ടായി.</p>
<p>പാര്&#x200d;ട്ടിയിലെ ചില നേതാക്കള്&#x200d;ക്ക് പ്രതിഛായ ഭയമാണെന്നും സര്&#x200d;ക്കാരിനും പാര്&#x200d;ട്ടിക്കും പ്രതിസന്ധിയുണ്ടാകുമ്പോള്&#x200d; പ്രതിരോധിക്കാന്&#x200d; ഇറങ്ങുന്നില്ലെന്നും പേരെടുത്ത് പറയാതെ വിമര്&#x200d;ശിച്ചു. ആലപ്പുഴയിലെ നേതൃത്വത്തിനെതിരെയും വിമര്&#x200d;ശനം ഉണ്ടായി, വോട്ടു ചോര്&#x200d;ച്ച തിരിച്ചറിയാന്&#x200d; സാധിച്ചില്ലെന്നും ജില്ലയില്&#x200d; സംഘടനാപരമായ ദൗര്&#x200d;ബല്യവും ജാഗ്രതക്കുറവും ഇതിന് കാരണമായി.</p>
<p>ജില്ലയില്&#x200d; ചിലയിടങ്ങളില്&#x200d; വ്യക്തി കേന്ദ്രീകൃതമായ വിഭാഗീയ തുരുത്തുകള്&#x200d; ഇപ്പോഴും ഉണ്ട്.ആരോഗ്യ വകുപ്പിനെതിരെ പരാതികള്&#x200d; പെരുകുമ്പോഴും പരിഹാരങ്ങള്&#x200d;ക്ക് ആരോഗ്യ മന്ത്രി കാര്യമായി ഇടപെടാത്തത് ജനങ്ങള്&#x200d;ക്ക് ഇടയില്&#x200d; അവമതിപ്പ് ഉണ്ടാക്കുന്നുതായും വിമര്&#x200d;ശനം ഉയര്&#x200d;ന്നു. അതേസമയം മുഖ്യമന്ത്രിയെയും സജി ചെറിയാനെയും പ്രതിനിധികള്&#x200d; ചര്&#x200d;ച്ചയില്&#x200d; വാനോളം പുകഴ്ത്തി. മുഖ്യമന്ത്രിയെയും കുടുംബത്തെയും ലക്ഷ്യം വച്ചുള്ള നീക്കങ്ങളെ പ്രതിരോധിക്കണമെന്ന് ചര്&#x200d;ച്ചയില്&#x200d; ആവശ്യം ഉയര്&#x200d;ന്നു.</p>
<p>കുട്ടനാട്ടില്&#x200d; ഇപ്പോഴും വികസനം പ്രതിസന്ധിയിലാണ് കുടിവെള്ളം പോലും ലഭ്യമല്ല മുഖ്യമന്ത്രി ഇക്കാര്യത്തില്&#x200d; നേരിട്ട് ഇടപെടണമെന്നും പ്രതിനിധികള്&#x200d; ആവശ്യപ്പെട്ടു. ഇന്നലെ നടന്ന പൊതു ചര്&#x200d;ച്ചയില്&#x200d; പങ്കെടുത്തത് 15 പേരാണ് പങ്കെടുത്തത്. സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് ചര്&#x200d;ച്ചകള്&#x200d; പുരോഗമിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpm-alappuzha-district-conference-ep-jayarajan-and-minister-veena-george-criticized.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിപിഎം ജില്ലാ സമ്മേളനത്തില്&#x200d; ഇ പി ജയരാജനും ജി സുധാകരനും രൂക്ഷ വിമര്&#x200d;ശനം</title>
		<link>https://www.chandrikadaily.com/ep-jayarajan-and-g-sudhakaran-severely-criticized-in-cpm-district-conference.html</link>
					<comments>https://www.chandrikadaily.com/ep-jayarajan-and-g-sudhakaran-severely-criticized-in-cpm-district-conference.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 29 Dec 2024 08:16:44 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[ep jayarajan]]></category>
		<category><![CDATA[G.sudhakaran]]></category>
		<category><![CDATA[pathanamthitta]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323766</guid>

					<description><![CDATA[അതേസമയം സംസ്ഥാന പൊലീസിനെതിരെയും വിമര്&#x200d;ശനമുയര്&#x200d;ന്നു]]></description>
										<content:encoded><![CDATA[<p>പത്തനംതിട്ട: സിപിഎം ജില്ലാ സമ്മേളനത്തില്&#x200d; ഇ പി ജയരാജനും, ജി. സുധാകരനും വിമര്&#x200d;ശനം. വായില്&#x200d; തോന്നുന്നത് വിളിച്ചു പറയുന്ന ജി. സുധാകരനെ നിയന്ത്രിക്കണമെന്നാണ് വിമര്&#x200d;ശനമുയര്&#x200d;ന്നത്. പ്രകാശ് ജാവദേക്കറെ ഇ.പി ജയരാജന്&#x200d; കണ്ടതല്ല പ്രശ്‌നം, ദല്ലാള്&#x200d; നന്ദകുമാറുമായുള്ള ബന്ധമാണ് പ്രശ്‌നമെന്നും പ്രതിനിധികള്&#x200d; പറഞ്ഞു. അതേസമയം സംസ്ഥാന പൊലീസിനെതിരെയും വിമര്&#x200d;ശനമുയര്&#x200d;ന്നു.</p>
<p>അതോടൊപ്പം നേതാക്കള്&#x200d;ക്കെതിരെ സംസ്ഥാന കമ്മിറ്റിക്ക് പരാതി പ്രളയമാണ്. ഏകപക്ഷീയമായി ആളെ ചേര്&#x200d;ക്കുന്ന ജില്ലാ കമ്മിറ്റിയുടെ നിലപാട് ശരിയല്ലെന്നും വിമര്&#x200d;ശനമുയര്&#x200d;ന്നു. എ ഡി എം നവീന്&#x200d; ബാബുവിന്റെ മരണത്തില്&#x200d; കണ്ണൂര്&#x200d; പത്തനംതിട്ട നേതൃത്വങ്ങളെ ഒരുമിപ്പിച്ചു കൊണ്ടുപോകാന്&#x200d; സംസ്ഥാന കമ്മിറ്റിക്ക് കഴിഞ്ഞില്ല. വലതുപക്ഷ മാധ്യമങ്ങള്&#x200d; ഇത്രകണ്ട് വേട്ടയാടിയത് പി പി ദിവ്യ സിപിഎം ആയതിനാല്&#x200d; മാത്രമാണെന്ന വിമര്&#x200d;ശനവും ഉയര്&#x200d;ന്നു. ഇന്നലെ തുടങ്ങിയ സമ്മേളനത്തില്&#x200d; രൂക്ഷവിമര്&#x200d;ശനമാണ് പ്രതിനിധികള്&#x200d; നേതൃത്വത്തില്&#x200d; മുന്നോട്ടു വച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ep-jayarajan-and-g-sudhakaran-severely-criticized-in-cpm-district-conference.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8220;ഇ.പിയുടേത് കമ്മ്യൂണിസ്റ്റ് രീതിയല്ല&#8221;; സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ ഇ.പി ജയരാജന് രൂക്ഷ വിമർശനം</title>
		<link>https://www.chandrikadaily.com/eps-are-not-communist-methods-ip-jayarajan-severely-criticized-in-cpm-kollam-district-conference.html</link>
					<comments>https://www.chandrikadaily.com/eps-are-not-communist-methods-ip-jayarajan-severely-criticized-in-cpm-kollam-district-conference.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 10 Dec 2024 16:45:49 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[ep jayarajan]]></category>
		<category><![CDATA[mukesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=321293</guid>

					<description><![CDATA[ഹേമ കമ്മറ്റി റിപ്പോർട്ട് സർക്കാരിന്റെ കൈവശമുണ്ടായിട്ടും എന്തിനാണ് എം മുകേഷിനെ ലോക്സഭാ സ്ഥാനാർഥിയാക്കിയതെന്നും സമ്മേളനത്തിൽ ചോദ്യം ഉയർന്നു. ]]></description>
										<content:encoded><![CDATA[<p>സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ കേന്ദ്ര കമ്മറ്റിയം​ഗം ഇപി ജയരാജനും എം മുകേഷ് എംഎൽഎയ്ക്കും രൂക്ഷ വിമർശനം. ഇപിയുടെത് കമ്യൂണിസ്റ്റിന് നിരക്കാത്ത രീതിയാണെന്നും തിരഞ്ഞെടുപ്പ് ദിവസത്തെ ഇപിയുടെ വെളിപ്പെടുത്തൽ പാർട്ടിക്ക് തിരിച്ചടിയായിയെന്നും സമ്മേളനത്തിൽ വിമർശനം ഉയർന്നു.</p>
<p>ഹേമ കമ്മറ്റി റിപ്പോർട്ട് സർക്കാരിന്റെ കൈവശമുണ്ടായിട്ടും എന്തിനാണ് എം മുകേഷിനെ ലോക്സഭാ സ്ഥാനാർഥിയാക്കിയതെന്നും സമ്മേളനത്തിൽ ചോദ്യം ഉയർന്നു.</p>
<div class="mpp-story-content-details-main my-3">
<p>7 ഏരിയ കമ്മറ്റികളിൽ നിന്നുള്ള അം​ഗങ്ങളാണ് വിമർശനമുന്നയിച്ചത്. ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച വിഷയം പുറത്തുവന്നത് പാർട്ടിയ്ക്ക് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നാണ് സമ്മേളനത്തിൽ പൊതുവായി ആക്ഷേപം ഉയർന്നത്.</p>
</div>
<div class="mpp-story-content-details-main my-3">
<p>ചടയമം​ഗലം ഏരിയ കമ്മറ്റിയിൽ നിന്നുള്ള അം​ഗങ്ങളാണ് മുകേഷിനെതിരെ വിമർശനം ഉന്നയിച്ചത്. ജില്ലയ്ക്ക് പുറത്തുനിന്നുള്ള ഒരു സ്ഥാനാർഥിയായിരുന്നെങ്കിൽ പോലും ഇത്തരം ദയനീയമായിട്ടുള്ള പരാജയം ഏറ്റുവാങ്ങേണ്ടി വരില്ലായിരുന്നു. തിരഞ്ഞെടുപ്പ് പ്രചരണ വേളയിൽ പലപ്പോഴും മുകേഷിൽ നിന്ന് സ്ഥാനാർഥിയെന്ന നിലയിലുള്ള സമീപനം ഉണ്ടായില്ലെന്നും വിമർശനം ഉയർന്നു.</p>
</div>
<div id="div-ad-desk-1120978-1657207172-0" class="w-100">കേന്ദ്ര കമ്മറ്റിയം​ഗം എകെ ബാലനെതിരെയും സമ്മേളനത്തിൽ വിമർശനമുയർന്നു. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ എകെ ബാലൻ സ്ഥാനാർഥി സരിന്റെ ചിഹ്നം പരിചയപ്പെടുത്തിയത് വളരെ മോശമായിട്ടായിരുന്നുവെന്നും ഇത് ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കിയെന്നുമായിരുന്നു വിമർശനം.</div>
<div class="mpp-story-content-details-main my-3">
<p>വരും ദിവസങ്ങളിൽ കൂടുതൽ ഏരിയ കമ്മറ്റികളിൽ നിന്നും ഇത്തരത്തിൽ നേതാക്കൾക്കെതിരെ വിമർശനമുയരാൻ സാധ്യതയുണ്ട്. വരും ജില്ലാ സമ്മേളനങ്ങളിലും ഇപി ജയരാജനടക്കമുള്ള നേതാക്കൾ</p>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/eps-are-not-communist-methods-ip-jayarajan-severely-criticized-in-cpm-kollam-district-conference.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇ.പി ജയരാജന്റെ പുസ്തക വിവാദം; ഡിസി ബുക്‌സ് ഉടമയുടെ മൊഴി രേഖപ്പെടുത്തും</title>
		<link>https://www.chandrikadaily.com/ep-jayarajans-book-controversy-dc-books-will-record-the-owners-statement.html</link>
					<comments>https://www.chandrikadaily.com/ep-jayarajans-book-controversy-dc-books-will-record-the-owners-statement.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 21 Nov 2024 04:26:49 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Books]]></category>
		<category><![CDATA[dc books]]></category>
		<category><![CDATA[ep jayarajan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=318377</guid>

					<description><![CDATA[ജീവനക്കാരില്&#x200d; നിന്ന് പൊലീസ് വിവരങ്ങള്&#x200d; തേടി.]]></description>
										<content:encoded><![CDATA[<p>ഇ.പി ജയരാജന്റെ പുസ്തക വിവാദത്തില്&#x200d; ഡിസി ബുക്‌സ് ഉടമ രവി ഡി.സിയുടെ മൊഴി രേഖപ്പെടുത്തും. ജീവനക്കാരില്&#x200d; നിന്ന് പൊലീസ് വിവരങ്ങള്&#x200d; തേടി. അതേസമയം പാര്&#x200d;ട്ടി സമ്മേളനങ്ങളുടെ തിരക്കിലാണെന്ന് സൂചിപ്പിച്ച് മൊഴി നല്&#x200d;കാന്&#x200d; ഇ.പി സമയം ആവശ്യപ്പെട്ടു.</p>
<p>രണ്ടാം പിണറായി വിജയന്&#x200d; സര്&#x200d;ക്കാര്&#x200d; വളരെ ദുര്&#x200d;ബലമാണെന്ന് തുറന്നെഴുതുന്ന ഇപി ജയരാജന്റെ പേരിലുള്ള &#8216;കട്ടന്&#x200d; ചായയും പരിപ്പുവടയും&#8217; എന്ന പുസ്തകം ഡിസി ബുക്ക്‌സിന്റെ പ്രസിദ്ധീകരണം എന്ന രീതിയിലാണ് പുറത്തു വന്നത്. എന്നാല്&#x200d; രാഷ്ട്രീയജീവിതവും വിവാദങ്ങളും ഉള്&#x200d;പ്പെടുത്തി ആത്മകഥ എഴുതാന്&#x200d; തീരുമാനിച്ചിട്ടുണ്ടെന്ന് നേരത്തെ ഇപി ജയരാജന്&#x200d; അറിയിച്ചിരുന്നു.</p>
<p>ദേശാഭിമാനിയ്ക്കായി പരസ്യവും ബോണ്ടും വാങ്ങിയത് പാര്&#x200d;ട്ടിയുമായി ആലോചിച്ചാണെന്നും എന്നാല്&#x200d; വിഎസ് അച്യുതാനന്ദന്&#x200d; അത് തനിക്കെതിരെ ആയുധമാക്കിയെന്നും പരാമര്&#x200d;ശമുണ്ട്. ആദ്യ മുഖ്യമന്ത്രിയും മുതിര്&#x200d;ന്ന സിപിഎം നേതാവുമായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടിനൊപ്പം ഇ.പി ജയരാജന്&#x200d; നില്&#x200d;ക്കുന്ന ചിത്രമാണ് പുസ്തകത്തിന്റെ കവറിലുള്ളത്. കട്ടന്&#x200d;ചായ പിടിച്ചുനില്&#x200d;ക്കുന്ന ഇഎംഎസിനെ ചിരിയോടെ നോക്കുന്ന ജയരാജനാണ് ചിത്രത്തിലുള്ളത്.</p>
<p>ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച വിവാദമായതിന് പിന്നാലെയാണ് എല്&#x200d;ഡിഎഫ് കണ്&#x200d;വീനര്&#x200d; സ്ഥാനത്തുനിന്ന് നീക്കിയത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് ദിനത്തിലാണ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതെന്ന് മാധ്യമങ്ങളോട് സ്ഥിരീകരിച്ചത്. ആ വെളിപ്പെടുത്തല്&#x200d; സിപിഎമ്മിനെ വലിയരീതിയില്&#x200d; പ്രതിരോധത്തിലാക്കിയിരുന്നു.</p>
<p>ഇതിന് പിന്നാലെ എല്&#x200d;ഡിഎഫ് കണ്&#x200d;വീനര്&#x200d; സ്ഥാനത്തുനിന്ന് ഇപി ജയരാജനെ നീക്കിയിരുന്നു. എല്ലാ ചോദ്യങ്ങള്&#x200d;ക്കും ആത്മകഥയിലുത്തരമുണ്ടാകുമെന്നായിരുന്നു ഇപി ജയരാജന്&#x200d; അന്ന് പ്രതികരിച്ചിരുന്നത്. ഇപി ജയരാജന്&#x200d; ബിജെപിയില്&#x200d; ചേരാന്&#x200d; തന്നോട് ചര്&#x200d;ച്ചനടത്തിയെന്ന് ശോഭാസുരേന്ദ്രന്&#x200d; വെളിപ്പെടുത്തിയിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ep-jayarajans-book-controversy-dc-books-will-record-the-owners-statement.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നെയ്യാറ്റിൻകര സിപിഎം ഏരിയ സമ്മേളനത്തില്&#x200d; ഇപി ജയരാജനും പി പി ദിവ്യക്കും വിമർശനം; രണ്ടാം പിണറായി സര്&#x200d;ക്കാരിനെതിരെയും പരാമർശം</title>
		<link>https://www.chandrikadaily.com/criticism-of-ep-jayarajan-and-pp-divya-in-neyyattinkara-cpm-area-conference-reference-is-also-made-against-the-second-pinarayi-government.html</link>
					<comments>https://www.chandrikadaily.com/criticism-of-ep-jayarajan-and-pp-divya-in-neyyattinkara-cpm-area-conference-reference-is-also-made-against-the-second-pinarayi-government.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 18 Nov 2024 16:27:06 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[ep jayarajan]]></category>
		<category><![CDATA[neyyattinkara]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=318019</guid>

					<description><![CDATA[രണ്ടാം പിണറായി സര്&#x200d;ക്കാരിനെതിരെയും കടുത്ത വിമര്&#x200d;ശമാണ് ഉയര്&#x200d;ന്നത്.]]></description>
										<content:encoded><![CDATA[<p>സിപിഎം നെയ്യാറ്റിൻകര ഏരിയ സമ്മേളനത്തില്&#x200d; ഇപി ജയരാജനെതിരെയും പിപി ദിവ്യക്കെതിരെയും കടുത്ത വിമര്&#x200d;ശനം ഉയര്&#x200d;ന്നു. സര്&#x200d;ക്കാരിന്&#x200d;റെ പ്രതിച്ഛായയെ ബാധിക്കുന്ന രീതിയിലാണ് ദിവ്യ പ്രവര്&#x200d;ത്തിച്ചതെന്ന് വിമര്&#x200d;ശനമുണ്ടായി.</p>
<p>എഡിഎമ്മിനെതിരായ ദിവ്യയുടെ വിമർശനം പാർട്ടിക്കും സർക്കാരിനും ദോഷമായെന്ന് അംഗങ്ങൾ വിമർശിച്ചു. ഇപി ജയരാജനുമായി ബന്ധപ്പെട്ട അടുത്തിടെ പുറത്ത് വന്ന വാര്&#x200d;ത്തകള്&#x200d; പാര്&#x200d;ട്ടിയെ വല്ലാതെ ബാധിക്കുകയും പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകര്&#x200d;ക്ക് ഊര്&#x200d;ജ്ജം നഷ്ടപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്നായിരുന്നു വിമര്&#x200d;ശനം.</p>
<p>രണ്ടാം പിണറായി സര്&#x200d;ക്കാരിനെതിരെയും കടുത്ത വിമര്&#x200d;ശമാണ് ഉയര്&#x200d;ന്നത്. ഇനിയുള്ള നാളുകളില്&#x200d; പാര്&#x200d;ട്ടി തെറ്റ് തിരുത്തി പ്രവര്&#x200d;ത്തകര്&#x200d;ക്ക് പാര്&#x200d;ട്ടിയില്&#x200d; വിശ്വാസ്യത ഉണ്ടാകാന്&#x200d; ശ്രമിക്കണമെന്നും പ്രതിനിധികള്&#x200d; കടുത്ത ഭാഷയില്&#x200d; പറഞ്ഞു. അതേസമയം, പാര്&#x200d;ട്ടിയുടെ മുന്&#x200d; സെക്രട്ടറിയും നഗരസഭാ ചെയര്&#x200d;മാനുമായ പി കെ രാജമോഹനനെ ഏരിയ കമ്മറ്റിയില്&#x200d; നിന്ന് വെട്ടി.</p>
<p>വീണ്ടും ടി ശ്രീകുമാര്&#x200d; ഏരിയ സെക്രട്ടറിയായി തെരഞ്ഞെടുത്തു. എസ്എഫ്ഐ കേന്ദ്ര കമ്മറ്റി അംഗം ബാലമുരളിയെ നെയ്യാറ്റിൻകര ഏരിയ കമ്മറ്റിയിൽ നിന്നും ഒഴിവാക്കി. അച്ചടക്കനടപടിയെ തുടർന്നാണ് ഒഴിവാക്കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/criticism-of-ep-jayarajan-and-pp-divya-in-neyyattinkara-cpm-area-conference-reference-is-also-made-against-the-second-pinarayi-government.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇ.പിയുടെ പുസ്തകവും പാര്&#x200d;ട്ടിയിലെ ജീര്&#x200d;ണതയും</title>
		<link>https://www.chandrikadaily.com/eps-book-and-the-decay-in-the-party-2.html</link>
					<comments>https://www.chandrikadaily.com/eps-book-and-the-decay-in-the-party-2.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 15 Nov 2024 15:46:43 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[ep jayarajan]]></category>
		<category><![CDATA[m v govindan]]></category>
		<category><![CDATA[pinarayi vijayan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=317644</guid>

					<description><![CDATA[നാളിതുവരെ സി.പി.എം കാട്ടിക്കൂട്ടിയ നെറികേടുകള്&#x200d;ക്കുള്ള തിരിച്ചടികളാണ് ഓരോ തിരഞ്ഞെടുപ്പ് വേളയിലും അവര്&#x200d; അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ചേലക്കരയിലേയും വയനാട്ടിലേയും ഉപതിരഞ്ഞെടുപ്പുദിവസം സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്റെ ആത്മകഥ വിവാദം അവര്&#x200d; ചെയ്തുകൂട്ടിയതിനുള്ള കാലത്തിന്റെ തിരിച്ചടിയായിവേണം കരുതാന്&#x200d;. വേങ്ങര ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോള്&#x200d; സോളാര്&#x200d; കേസില്&#x200d; ഉമ്മന്&#x200d; ചാണ്ടിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചേര്&#x200d;ത്ത് കേസെടുക്കുകയും പാലാ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനു തൊട്ടു മുമ്പ് ഉമ്മന്&#x200d;ചാണ്ടിയെ ഉള്&#x200d;പ്പെടുത്തി ടൈറ്റാനിയം കേസ് സി ബി.ഐക്കു വിടുകയും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് സോളാര്&#x200d; കേസ് സി.ബി.ഐക്കു [&#8230;]]]></description>
										<content:encoded><![CDATA[<p>നാളിതുവരെ സി.പി.എം കാട്ടിക്കൂട്ടിയ നെറികേടുകള്&#x200d;ക്കുള്ള തിരിച്ചടികളാണ് ഓരോ തിരഞ്ഞെടുപ്പ് വേളയിലും അവര്&#x200d; അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ചേലക്കരയിലേയും വയനാട്ടിലേയും ഉപതിരഞ്ഞെടുപ്പുദിവസം സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്റെ ആത്മകഥ വിവാദം അവര്&#x200d; ചെയ്തുകൂട്ടിയതിനുള്ള കാലത്തിന്റെ തിരിച്ചടിയായിവേണം കരുതാന്&#x200d;. വേങ്ങര ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോള്&#x200d; സോളാര്&#x200d; കേസില്&#x200d; ഉമ്മന്&#x200d; ചാണ്ടിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചേര്&#x200d;ത്ത് കേസെടുക്കുകയും പാലാ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനു തൊട്ടു മുമ്പ് ഉമ്മന്&#x200d;ചാണ്ടിയെ ഉള്&#x200d;പ്പെടുത്തി ടൈറ്റാനിയം കേസ് സി ബി.ഐക്കു വിടുകയും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് സോളാര്&#x200d; കേസ് സി.ബി.ഐക്കു വിടുകയും ചെയ്തത് സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമാണ്. ഉമ്മന്&#x200d; ചാണ്ടിയെ വേട്ടയാടിയതിന് കാലം നല്&#x200d;കുന്ന തിരിച്ചടിയാണ് ഇ.പി ജയരാജന്റെ പുസ്തക വിവാദം കൊടുത്തത് തിരിച്ചുകിട്ടുമെന്ന പഴമൊഴി പോലെ ഇവിടെ പഴയതിനൊക്കെ സി.പി.എമ്മിന് തിരിച്ചുകിട്ടുകയാണ്. തിരഞ്ഞെടുപ്പുദിനത്തോടനുബന്ധിച്ചു വോട്ടര്&#x200d;മാരില്&#x200d; പ്രതികൂല ചിന്തയുണ്ടാക്കാന്&#x200d; സാധ്യതയുള്ളയാതൊന്നിനും മുതിരാതിരിക്കുന്നതാണ് രാഷ്ട്രീയ മര്യാദ. നിഷ്പക്ഷ വോട്ടര്&#x200d;മാരെ സ്വാധീനിക്കാന്&#x200d; ചെറിയ വിവാദങ്ങള്&#x200d;ക്കുപോലും കഴിയും എന്നതുകൊണ്ട് ഇക്കാര്യത്തില്&#x200d; മുന്നണികള്&#x200d; പരമാവധി ശ്രദ്ധ നല്&#x200d;കാറുമുണ്ട്. എന്നാല്&#x200d; സി.പി.എം ഈ മര്യാദകളൊക്കെ കാറ്റില്&#x200d;പറത്തുകയായിരുന്നു.</p>
<p>ഉമ്മന്&#x200d;ചാണ്ടിയോട് സി.പി.എം കാണിച്ച രാഷ്ട്രിയ നെറികേടിന് അവര്&#x200d;ക്കു കിട്ടുന്ന തിരിച്ചടികള്&#x200d; പക്ഷേ അവരില്&#x200d; നിന്നു തന്നെയാണെന്ന വസ്തുതയും കാണേണ്ടതുണ്ട്. നെയ്യാറ്റിന്&#x200d;കര തിരഞ്ഞെടുപ്പ് നടക്കുമ്പോഴാണ് രമയെ കാണാന്&#x200d; വി.എസ് അച്യുതാനന്ദന്&#x200d; പോയത്. ഭരണകക്ഷിക്ക് 72 എം.എല്&#x200d;.എമാരും പ്രതിപക്ഷത്തിന് 68 പേരുമുള്ള കാലമായിരുന്നു അത്. ഒരു സീറ്റിന് സര്&#x200d;ക്കാരിന്റെ തന്നെ വിലയുള്ള കാലം. എന്നാല്&#x200d; അച്യുതാനന്ദന്&#x200d; കോഴിക്കോട് എത്തിയത് മുതല്&#x200d; വോട്ടെടുപ്പ് ദൃശ്യങ്ങള്&#x200d; മാഞ്ഞ് ഒഞ്ചിയം ദൃശ്യങ്ങള്&#x200d; തല്&#x200d;സമയം തെളിഞ്ഞു. ഒടുവില്&#x200d; ആറായിരത്തി എഴുനൂറ് വോട്ടിന് പൊതു തിരഞ്ഞെടുപ്പില്&#x200d; എല്&#x200d;.ഡി.എഫ് വിജയിച്ച നെയ്യാറ്റിന്&#x200d;കര മണ്ഡലം ഉപതിരഞ്ഞെടുപ്പില്&#x200d; യു.ഡി.എഫിന്റേതായി. ഇക്കഴിഞ്ഞ പാര്&#x200d;ലമെന്റ് തിരഞ്ഞെടുപ്പ് ദിവസമാണ് പ്രകാശ് ജാവ ദേക്കറെ കണ്ടെന്ന് ഇ.പി പറയുന്നത്. ആക്കുളത്തു മകന്റെ ഫ്‌ലാറ്റില്&#x200d;വച്ചു ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറെ കണ്ടതായുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പ് ദിവസത്തെ ഇ.പിയുടെ തുറന്നുപറച്ചില്&#x200d; സി.പി.എമ്മിനും മുന്നണിക്കും ഏല്&#x200d;പ്പിച്ച പരുക്ക് ചെറുതായിരുന്നില്ല. അതില്&#x200d;നിന്നു കരകയറി, ഇ.പിയും പാര്&#x200d;ട്ടിയും തമ്മിലുള്ള അകല്&#x200d;ച്ച കുറയുന്നതിന്റെ സൂചനക്കിടയിലാണ് ആത്മകഥാ പ്രഹരം. പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് ചര്&#x200d;ച്ചയാക്കിയതിനുപിന്നില്&#x200d; ഗൂഢാലോചന ആരോപിക്കുന്നുണ്ട് ഇ.പി. ഇടതുപക്ഷത്തിന്റെ ദൗര്&#x200d;ബല്യം ദിനം പ്രതി കൂടിവരികയാണ്. സി.പി.എമ്മിലും എല്&#x200d;.ഡി.എഫിലും അമര്&#x200d;ഷവും പ്രതി ഷേധവും ഉള്ളവരുടെ എണ്ണം വര്&#x200d;ധിച്ചുവരുന്നതിനിടയിലാണ് വിവാദങ്ങളും സി.പി.എമ്മിനെ പിടികൂടുന്നത്.</p>
<p>ജാവദേക്കറെ കണ്ടതായി ഇ.പി ജയരാജന്&#x200d; തുറന്നു സമ്മതിച്ചതോടെയായിരുന്നു കൂടിക്കാഴ്ചാ വിവാദത്തില്&#x200d; സി.പി.എം പ്രതിസന്ധിയിലായത്. പുസ്തക വിവാദത്തില്&#x200d; പുറത്തുവന്ന കാര്യങ്ങള്&#x200d; ഇ.പി തള്ളിക്കളഞ്ഞത് പാര്&#x200d;ട്ടിക്കു താല്&#x200d;ക്കാലിക പിടിവള്ളിയാകുമെങ്കിലും ഉള്ളില്&#x200d; സംശയിച്ചുതന്നെയാണ് സി.പി.എം നേത്യത്വം നിലകൊള്ളുന്നത്. സംഘടനാ പ്രവര്&#x200d;ത്തനം തുടങ്ങിയതു മുതലുള്ള കാര്യങ്ങള്&#x200d; പുറത്തുവന്ന ആത്മകഥയില്&#x200d; അക്കമിട്ട് പറയുന്നുണ്ട്. ഇതിന് പുറമേയാണ് സ്വകാര്യ ശേഖരത്തിലെ ഫോട്ടോകളും പുസ്തകത്തിന്റെ പകര്&#x200d;പ്പിലുണ്ടെന്നത് പാര്&#x200d;ട്ടിയെ അലോസരപ്പെടുത്തുന്നുണ്ട്. വളരെ അസ്വസ്ഥനായാണ് ഇ.പി പാര്&#x200d;ട്ടിയില്&#x200d; കഴിയുന്നതെന്ന സൂചന പുസ്തകത്തില്&#x200d; വേണ്ടുവോളമുണ്ട്. എം.വി ഗോവിന്ദന്&#x200d; സംസ്ഥാന സെക്രട്ടറിയായതിന് ശേഷം നടത്തിയ ജനകീയ പ്രതിരോധ ജാഥയില്&#x200d; പങ്കെടുക്കാതെ എറണാകുളത്തേക്ക് പോയ ഇ.പി അവിടെ ദല്ലാള്&#x200d; നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങില്&#x200d; പങ്കെടുത്തതും വിവാദമായത് ഓര്&#x200d;ക്കേണ്ടതുണ്ട്. എന്നാല്&#x200d; ദല്ലാള്&#x200d; നന്ദകുമാറുമായുള്ള ബന്ധത്തിനെതിരെ പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്&#x200d; പക്ഷേ, ജാവദേക്കറെ കണ്ടത് തള്ളിപ്പറഞ്ഞില്ല എന്നു മാത്രമല്ല അത് ന്യായീകരിക്കുകയുമായിരുന്നു. ഞാനും അഞ്ചാറ് തവണ കണ്ടിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി ഇതേക്കുറിച്ച് പറഞ്ഞത്. സി.പി.എം അകപ്പെട്ട ജീര്&#x200d;ണ്ണതയുടെ ആഴമാണ് ഓരോ സംഭവത്തിലൂടെയും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇതില്&#x200d; നിന്നും പുറത്തുകടക്കാന്&#x200d; പര്യാപ്തമായ മറുപടി ജനങ്ങളോടു പറയുന്നതിന് സി.പി.എം നേതൃത്വത്തിനും കഴിയുന്നില്ല എന്നതാണ് യാഥാര്&#x200d;ത്ഥ്യം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/eps-book-and-the-decay-in-the-party-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
