<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>epjayarajan &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/epjayarajan/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 15 Jan 2026 08:24:35 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>epjayarajan &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;ജയിലിലുള്ളവരും പാവങ്ങളല്ലേ&#8217;; തടവുക്കാരുടെ വേതനം വര്‍ധിപ്പിച്ചതിനെ ന്യായീകരിച്ച് ഇപി ജയരാജന്‍</title>
		<link>https://www.chandrikadaily.com/arent-those-in-prison-poor-too-ep-jayarajan-defends-increase-in-wages-of-prisoners.html</link>
					<comments>https://www.chandrikadaily.com/arent-those-in-prison-poor-too-ep-jayarajan-defends-increase-in-wages-of-prisoners.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 15 Jan 2026 08:24:21 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cpim]]></category>
		<category><![CDATA[epjayarajan]]></category>
		<category><![CDATA[jail]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=374067</guid>

					<description><![CDATA[അവര്‍ക്ക് വേതനം വര്‍ധിപ്പിച്ചതില്‍ എന്തിനാണ് എതിര്‍ക്കുന്നതെന്ന് ഇപി പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ജയിലില്&#x200d; വേതനം വര്&#x200d;ധിപ്പിച്ചതിനെ ന്യായീകരിച്ച് ഇപി ജയരാജന്&#x200d;. ജയിലിലുള്ളവരും പാവങ്ങളല്ലേ പല സാഹചര്യങ്ങളാല്&#x200d; കുറ്റവാളികളായിപ്പോയി എന്നതാണ് ഇപി ജയരാജന്റെ വാദം. അവര്&#x200d;ക്ക് വേതനം വര്&#x200d;ധിപ്പിച്ചതില്&#x200d; എന്തിനാണ് എതിര്&#x200d;ക്കുന്നതെന്ന് ഇപി പറഞ്ഞു.</p>
<p>കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ ജയിലുകളില്&#x200d; കഴിയുന്ന തടവുപുള്ളികളുടെ കൂലി സര്&#x200d;ക്കാര്&#x200d; കുത്തനെ വര്&#x200d;ധിപ്പിച്ചത്. ജയില്&#x200d; തടവുകാര്&#x200d;ക്ക് പ്രതിദിന വേതനത്തില്&#x200d; പത്ത് മടങ്ങ് വരെയാണ് വര്&#x200d;ധന വരുത്തിയത്. സ്‌കില്&#x200d;ഡ് ജോലികളില്&#x200d; ഏര്&#x200d;പ്പെടുന്നവര്&#x200d;ക്ക് 620 രൂപയാണ് പുതുക്കിയ വേതനം. സെമി സ്‌കില്&#x200d;ഡ് ജോലികളില്&#x200d; 560 രൂപയും അണ്&#x200d; സ്‌കില്&#x200d;ഡ് ജോലികളില്&#x200d; 530 രൂപയുമാണ് പരിഷ്‌കരിച്ച തുക. തൊഴിലുറപ്പ് മേഖലയിലെ വേതനം വര്&#x200d;ധിപ്പിക്കേണ്ട ഉത്തരവാദിത്വം കേന്ദ്ര ഗവണ്&#x200d;മെന്റ് ആണെന്നും ഇപി ജയരാജന്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/arent-those-in-prison-poor-too-ep-jayarajan-defends-increase-in-wages-of-prisoners.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;മഹാരാഷ്ട്ര ഗവര്&#x200d;ണര്&#x200d; പദവി വാഗ്ദാനം ചെയ്തു&#8217;, തെരഞ്ഞെടുപ്പ് കഴിഞ്ഞാല്&#x200d; ഇപി ജയരാജന്&#x200d; ബിജെപിയിലേക്ക് പോകും: കെ.സുധാകരന്&#x200d;</title>
		<link>https://www.chandrikadaily.com/maharashtra-governorship-offered-ep-jayarajan-will-go-to-bjp-after-elections-k-sudhakaran.html</link>
					<comments>https://www.chandrikadaily.com/maharashtra-governorship-offered-ep-jayarajan-will-go-to-bjp-after-elections-k-sudhakaran.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 25 Apr 2024 09:33:38 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[epjayarajan]]></category>
		<category><![CDATA[k usdhakaran]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=296040</guid>

					<description><![CDATA[ഗൾഫിൽ വെച്ചാണ് ഇപി, ബിജെപിയുമായി ചർച്ചനടത്തിയത് അദ്ദേഹം പറഞ്ഞു]]></description>
										<content:encoded><![CDATA[<p>ബിജെപിയുമായി ചർച്ച നടത്തിയ നേതാവ് ഇപി ജയരാജനെന്ന് കണ്ണൂർ യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരൻ. ശോഭാ സുരേന്ദ്രനും രാജീവ് ചന്ദ്രശേഖരനും ഇപിയുമായി ചർച്ച നടത്തി. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇപി ജയരാജൻ ബിജെപിയിലേക്ക് പോകുമെന്നും സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.</p>
<div class="InsidePost">
<div id="div-gpt-ad-1611659841369-0" data-google-query-id="CLaRq9WG3YUDFWBHnQkdil8IOA">
<div id="google_ads_iframe_/132662741/24_In_Article_0__container__">പാർട്ടിയിൽ ഇപി ജയരാജൻ അസ്വസ്ഥനാണ്. ഗൾഫിൽ വെച്ചാണ് ഇപി, ബിജെപിയുമായി ചർച്ചനടത്തിയത്. സിപിഐഎം നേതൃത്വം ഭീഷണിപ്പെടുത്തിയതോടെ ഇപി പിൻവലിഞ്ഞു. ഇപിയ്ക്ക് മഹാരാഷ്ട്ര ഗവർണർ പദവി വാഗ്ദാനം ചെയ്തു. എംവി ഗോവിന്ദൻ പാർട്ടി സെക്രട്ടറി ആയതിൽ ഇപിക്ക് നിരാശയുണ്ട്. സെക്രട്ടറി പദവി ഇപി പ്രതീക്ഷിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു.</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/maharashtra-governorship-offered-ep-jayarajan-will-go-to-bjp-after-elections-k-sudhakaran.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കള്ളുഷാപ്പിൽ പോകുന്നത് ഒളിസങ്കേതത്തിൽ പോകുന്നതു പോലെയാണ് ; ലഹരിയില്ലാത്ത പാനീയമായി കള്ളിനെ കാണണമെന്നും  ഇ.പി. ജയരാജൻ.</title>
		<link>https://www.chandrikadaily.com/epjayarajan-newliquorpolicy.html</link>
					<comments>https://www.chandrikadaily.com/epjayarajan-newliquorpolicy.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Thu, 27 Jul 2023 08:39:02 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[epjayarajan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=266683</guid>

					<description><![CDATA[നയം മാറുന്നതോടെ വലിയ തൊഴിൽ സാധ്യതയുണ്ടാവും.റിസോർട്ടുകളിൽ തെങ്ങുണ്ടെങ്കിൽ അവർ ചെത്തി കൊടുക്കട്ടെയെന്നും  ഇ.പി.ജയരാജൻ പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>കള്ളുഷാപ്പിൽ പോകുന്നത് ഒളിസങ്കേതത്തിൽ പോകുന്നതു പോലെയാണെന്നും അത് മാറണമെന്നും എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു.പുതിയ മദ്യനയവുമായി ബന്ധപ്പെട്ട് ആ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അഭിപ്രായങ്ങളുണ്ടാവും.അവർ പറയട്ടെ.അഭിപ്രായം പറയുന്നതിനെ നിരാകരിക്കുന്നില്ല.ആധുനിക കാലഘട്ടത്തിന്റെ രീതിയിലേക്ക് കള്ളുഷാപ്പുകൾ മാറണം.‘ലഹരിയില്ലാത്ത പാനീയമായി കള്ളിനെ കാണണമെന്നും അദ്ദേഹം പറഞ്ഞു.നയം മാറുന്നതോടെ വലിയ തൊഴിൽ സാധ്യതയുണ്ടാവും.റിസോർട്ടുകളിൽ തെങ്ങുണ്ടെങ്കിൽ അവർ ചെത്തി കൊടുക്കട്ടെയെന്നും  ഇ.പി.ജയരാജൻ പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/epjayarajan-newliquorpolicy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എം എ യൂസഫലിയെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് ഗുണകരമല്ലെന്ന് ഇ പി ജയരാജൻ</title>
		<link>https://www.chandrikadaily.com/mayusafaliepjayarajanlife.html</link>
					<comments>https://www.chandrikadaily.com/mayusafaliepjayarajanlife.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Wed, 15 Mar 2023 02:33:14 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[epjayarajan]]></category>
		<category><![CDATA[mayusafali]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=242710</guid>

					<description><![CDATA[കേരളത്തിനെയും ഇവിടുത്തെ ജനങ്ങളേയും പരമാവധി സേവിക്കുകയും കേരളത്തിനോടൊപ്പം സഞ്ചരിക്കുകയും ചെയ്യുന്ന ആളാണ് യൂസഫലി]]></description>
										<content:encoded><![CDATA[<p>എം എ യൂസഫലിയെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് ഗുണകരമായിട്ടുള്ള നടപടിയല്ലെന്ന് എല്&#x200d;ഡിഎഫ് കണ്&#x200d;വീനര്&#x200d; ഇ പി ജയരാജൻ പറഞ്ഞു. പതിനായിരക്കണക്കിന് മലയാളികള്&#x200d;ക്ക് കേരളത്തിനകത്തും രാജ്യത്തിനകത്തും വിദേശ രാജ്യങ്ങളിലും ജോലി നല്&#x200d;കുന്ന വലിയ ഒരു സംരംഭകനാണ് അദ്ദേഹം.<br />
കേരളത്തിനെയും ഇവിടുത്തെ ജനങ്ങളേയും പരമാവധി സേവിക്കുകയും കേരളത്തിനോടൊപ്പം സഞ്ചരിക്കുകയും ചെയ്യുന്ന ആളാണ് യൂസഫലി. ഏത് ഭരണമായാലും അവരോട് സഹകരിച്ചും ജനക്ഷേമപ്രവര്&#x200d;ത്തനങ്ങള്&#x200d; സംഘടിപ്പിച്ചും നാടിനെ അഭിവൃദ്ധിപ്പെടുത്താന്&#x200d; അദ്ദേഹം അദ്ദേഹത്തിന്റേതായ പങ്ക് നിര്&#x200d;വഹിക്കുന്നുണ്ടെന്നും അദ്ദേഹത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് നാടിന് ഗുണം ചെയ്യില്ലെന്നും ഇ.പി.ജയരാജൻ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mayusafaliepjayarajanlife.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രതിരോധ യാത്രയില്&#x200d; പങ്കെടുക്കാത്തതിനെതിരെ വിവാദം; വിവാദ ഇടനിലക്കാരന്റെ പരിപാടിയില്&#x200d; പങ്കെടുത്ത് ഇ.പി ജയരാജന്&#x200d;.</title>
		<link>https://www.chandrikadaily.com/ep-pinarayi-govindan.html</link>
					<comments>https://www.chandrikadaily.com/ep-pinarayi-govindan.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Fri, 24 Feb 2023 06:02:12 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cpim]]></category>
		<category><![CDATA[epjayarajan]]></category>
		<category><![CDATA[RIVALRY]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=239653</guid>

					<description><![CDATA[വീഡിയോ എടുക്കുന്നത് ജയരാജനും മറ്റും അറിയാമെന്നതിനാല്&#x200d; പിണറായിക്കും പാര്&#x200d;ട്ടിക്കും മുന്നറിയിപ്പ് നല്&#x200d;കുകകൂടിയാണ് ജയരാജന്&#x200d; ഇതിലൂടെ ചെയ്തിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>വിവാദ ഇടനിലക്കാരന്&#x200d; നന്ദകുമാറിന്റെ പരിപാടിയില്&#x200d; പങ്കെടുത്ത് സി.പി.എം നേതാവ് ഇ.പി ജയരാജന്&#x200d;. എറണാകുളത്ത് കഴിഞ്ഞ രാത്രിയാണ് ചടങ്ങ് നടന്നത്. മുന്&#x200d;കോണ്&#x200d;ഗ്രസ്‌നേതാവ് കെ.വി തോമസും പരിപാടിയില്&#x200d; പങ്കെടുത്തതിന്റെ വീഡിയോ പുറത്തുവന്നത്. രഹസ്യമായിരുന്നു സന്ദര്&#x200d;ശനം. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്&#x200d; നയിക്കുന്ന പ്രതിരോധ യാത്രയില്&#x200d; പങ്കെടുക്കാത്തതിനെതിരെ വിവാദം ഉയര്&#x200d;ന്ന സാഹചര്യത്തിലാണ് ജയരാജന്റെ കൊച്ചിയിലെ ചടങ്ങ്. ഇതേക്കുറിച്ച് പക്ഷേ സി.പി.എം മൗനം പാലിക്കുകയാണ്. ഇടതുമുന്നണി കണ്&#x200d;വീനര്&#x200d;കൂടിയായ ഇ.പി ജയരാജന്&#x200d; മുമ്പൊരിക്കലും ഒരു കണ്&#x200d;വീനറും ചെയ്യാത്ത രീതിയിലാണ് മുന്നണിയെയും പാര്&#x200d;ട്ടിയെയും വഴിയിലിട്ട് സ്വന്തം പരിപാടികളുമായി മുന്നോട്ടുപോകുന്നത്. പി.ജയരാജനുമായുള്ള തര്&#x200d;ക്കമാണ് പുറത്തെങ്കിലും ഗോവിന്ദനെ സെക്രട്ടറിയാക്കിയതില്&#x200d; ഗോവിന്ദനോടും പിണറായി വിജയനോടുമുള്ള പ്രതിഷേധംകൂടിയാണ് ജയരാജന്&#x200d; പ്രകടിപ്പിക്കുന്നത്. സ്വകാര്യചടങ്ങാണെങ്കിലും വീഡിയോ എടുക്കുന്നത് ജയരാജനും മറ്റും അറിയാമെന്നതിനാല്&#x200d; പിണറായിക്കും പാര്&#x200d;ട്ടിക്കും മുന്നറിയിപ്പ് നല്&#x200d;കുകകൂടിയാണ് ജയരാജന്&#x200d; ഇതിലൂടെ ചെയ്തിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ep-pinarayi-govindan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എനിക്കെതിരെ ഇല്ലാത്ത വാര്&#x200d;ത്തകള്&#x200d; സൃഷ്ടിക്കുന്നു: ഇ.പി ജയരാജന്&#x200d;</title>
		<link>https://www.chandrikadaily.com/creating-non-existent-news-against-me-ep-jayarajan.html</link>
					<comments>https://www.chandrikadaily.com/creating-non-existent-news-against-me-ep-jayarajan.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Sat, 11 Feb 2023 04:50:51 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[epjayarajan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=237258</guid>

					<description><![CDATA[വ്യക്തിഹത്യ നടത്തുന്ന രീതിയില്&#x200d; തനിക്കെതിരെ ഇല്ലാത്ത വാര്&#x200d;ത്തകള്&#x200d; സൃഷ്ടിക്കുന്ന ദൃശ്യ മാധ്യമങ്ങള്&#x200d;ക്ക് എതിരെ നിയമ നടപടികള്&#x200d; സ്വീകരിക്കുമെന്ന് എല്&#x200d;ഡിഎഫ് കണ്&#x200d;വീനര്&#x200d; ഇ പി ജയരാജന്&#x200d;. ഫേസ് ബുക്കിലൂടെയാണ് ജയരാജന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്&#x200d;ണരൂപം അടിസ്ഥാന രഹിതമായ വാര്&#x200d;ത്തകള്&#x200d; പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നത് ഇപ്പോള്&#x200d; ശ്രദ്ധയില്&#x200d;പെട്ടു. വ്യക്തിഹത്യ നടത്തുന്ന രീതിയില്&#x200d; എനിക്കെതിരെ ഇല്ലാത്ത വാര്&#x200d;ത്തകള്&#x200d; സൃഷ്ടിക്കുന്ന ഏഷ്യാനെറ്റ്, മനോരമ ഉള്&#x200d;പ്പടെയുള്ള ദൃശ്യ മാധ്യമങ്ങള്&#x200d;ക്ക് എതിരെ നിയമ നടപടികള്&#x200d; സ്വീകരിക്കും. എന്ത് നുണകളും അന്തരീക്ഷത്തില്&#x200d; പറത്തിവിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്ന് ആരും കരുതേണ്ട. [&#8230;]]]></description>
										<content:encoded><![CDATA[<p>വ്യക്തിഹത്യ നടത്തുന്ന രീതിയില്&#x200d; തനിക്കെതിരെ ഇല്ലാത്ത വാര്&#x200d;ത്തകള്&#x200d; സൃഷ്ടിക്കുന്ന ദൃശ്യ മാധ്യമങ്ങള്&#x200d;ക്ക് എതിരെ നിയമ നടപടികള്&#x200d; സ്വീകരിക്കുമെന്ന് എല്&#x200d;ഡിഎഫ് കണ്&#x200d;വീനര്&#x200d; ഇ പി ജയരാജന്&#x200d;. ഫേസ് ബുക്കിലൂടെയാണ് ജയരാജന്റെ പ്രതികരണം.</p>
<p><strong>ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്&#x200d;ണരൂപം</strong></p>
<p>അടിസ്ഥാന രഹിതമായ വാര്&#x200d;ത്തകള്&#x200d; പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നത് ഇപ്പോള്&#x200d; ശ്രദ്ധയില്&#x200d;പെട്ടു. വ്യക്തിഹത്യ നടത്തുന്ന രീതിയില്&#x200d; എനിക്കെതിരെ ഇല്ലാത്ത വാര്&#x200d;ത്തകള്&#x200d; സൃഷ്ടിക്കുന്ന ഏഷ്യാനെറ്റ്, മനോരമ ഉള്&#x200d;പ്പടെയുള്ള ദൃശ്യ മാധ്യമങ്ങള്&#x200d;ക്ക് എതിരെ നിയമ നടപടികള്&#x200d; സ്വീകരിക്കും. എന്ത് നുണകളും അന്തരീക്ഷത്തില്&#x200d; പറത്തിവിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്ന് ആരും കരുതേണ്ട. ചില മാധ്യമങ്ങള്&#x200d; സിപിഐഎം വിരോധവും ഇടതുപക്ഷ വിരോധവും നിറഞ്ഞ് അതിര് കടക്കുകയാണ്. വ്യക്തിഹത്യയിലേക്ക് ഉള്&#x200d;പ്പടെ ആ വിരോധം എത്തിയിരിക്കുന്നു. അത് ഒരിക്കലും അംഗീകരിച്ച് തരാനാകില്ല.</p>
<p>ഇ.പി ജയരാജന്&#x200d;<br />
എല്&#x200d;ഡിഎഫ് കണ്&#x200d;വീനര്&#x200d;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/creating-non-existent-news-against-me-ep-jayarajan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇ.പിക്കെതിരെ തല്&#x200d;ക്കാലം നടപടിയില്ലാതിരുന്നത് വേറെ തലകള്&#x200d; ഉരുളുമെന്നതിനാല്&#x200d;</title>
		<link>https://www.chandrikadaily.com/1ep-cpim-issue.html</link>
					<comments>https://www.chandrikadaily.com/1ep-cpim-issue.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Fri, 30 Dec 2022 16:41:50 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[epjayarajan]]></category>
		<category><![CDATA[NEWS CPIM]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=229791</guid>

					<description><![CDATA[സംസ്ഥാന സമിതിയിലും ചര്&#x200d;ച്ച ചെയ്യും. അന്വേഷണം പ്രഖ്യാപിച്ചാല്&#x200d; കണ്&#x200d;വീനറായി തുടരില്ലെന്ന് മുന്നറിയിപ്പ് നല്&#x200d;കി
വൈദേകത്തില്&#x200d; തനിക്ക് നിക്ഷേപമില്ലെന്നും വിശദീകരണം.]]></description>
										<content:encoded><![CDATA[<p><strong>കെ.പി ജലീല്&#x200d;, ഫിര്&#x200d;ദൗസ് കായല്&#x200d;പുറം<br />
</strong></p>
<p>സി.പി.എം ഇ.പി ജയരാജനെ പ്രതിയാക്കി നടപടിയെടുത്താല്&#x200d; പിണറായിക്കും മറ്റും ഭീഷണിയാകുമെന്നതിനാലാണ് തല്കാലത്തേക്ക് നടപടിയില്&#x200d;നിന്ന് ഒഴിവാകല്&#x200d;. പിണറായിയുടെ മകള്&#x200d; വീണ അമ്പത് കോടിയൊന്നും തന്റെപക്കലിലില്ലെന്ന് പറഞ്ഞതും അന്തരിച്ച നേതാവിന്റെ മക്കള്&#x200d;ക്കായി ലക്ഷങ്ങള്&#x200d; നഷ്ടപരിഹാരം നല്&#x200d;കിയതും മറ്റും ഇ.പി ഉന്നയിച്ചതോടെയാണ് പ്രശ്‌നം തല്കാലത്തേക്ക് അട്ടത്തുവെക്കാനുള്ള തീരുമാനം. ഇക്കാര്യത്തില്&#x200d; ഇരുവിഭാഗവും ധാരണയിലെത്തിയതോടെ പി.ജയരാജന്&#x200d; ഒറ്റപ്പെട്ട അവസ്ഥയിലായി. ഇരുനേതാക്കള്&#x200d;ക്കും പാര്&#x200d;ട്ടിക്കും ക്ഷീണമുണ്ടാകാത്ത വിധം പ്രശ്നപരിഹാരമുണ്ടാക്കണമെന്ന് കഴിഞ്ഞ ദിവസംചേര്&#x200d;ന്ന സി.പി.എം പോളിറ്റ്ബ്യൂറോ സംസ്ഥാന നേതൃത്വത്തിന് നിര്&#x200d;ദേശം നകുകയുമുണ്ടായി.<br />
ഇന്നലത്തെ യോഗത്തില്&#x200d;സെക്രട്ടറിയേറ്റംഗമല്ലാത്തതിനാല്&#x200d; പി.ജയരാജന് പങ്കെടുക്കാനായതുമില്ല. കണ്ണൂരിലെ റിസോര്&#x200d;ട്ടുമായി ബന്ധപ്പെട്ട് പി. ജയരാജന്&#x200d; ഉന്നയിച്ച ആരോപണങ്ങളെല്ലാം തള്ളി സി.പി.എം സംസ്ഥാനസെക്രട്ടറിയേറ്റില്&#x200d; ഇ.പി ജയരാജന്റെ വിശദീകരണം. റിസോര്&#x200d;ട്ടില്&#x200d; തനിക്ക് നിക്ഷേപമില്ലെന്ന് ഇ.പി പറഞ്ഞു. ഭാര്യക്കും മകനും നിക്ഷേപമുണ്ട്. എന്നാലത് അനധികൃതമല്ല. ഇരുവര്&#x200d;ക്കും പാര്&#x200d;ട്ടിയില്&#x200d; ഔദ്യോഗിക പദവിയില്ലാത്തതിനാല്&#x200d; ഇക്കാര്യം പാര്&#x200d;ട്ടിയെ അറിയിച്ചില്ല. 12 വര്&#x200d;ഷം ബിസിനസ് ചെയ്ത വരുമാനമാണ് മകന്&#x200d; നിക്ഷേപിച്ചത്. മകന്റെ നിര്&#x200d;ബന്ധപ്രകാരമാണ് ഭാര്യ നിക്ഷേപം നടത്തിയത്. രണ്ട് പേരുടെയും വരുമാന സ്രോതസ് പാര്&#x200d;ട്ടിക്ക് നല്&#x200d;കിയിട്ടുണ്ടെന്നും ഇ.പി വിശദീകരിച്ചു.<br />
അടുത്ത സംസ്ഥാന സമിതി യോഗത്തിലും ഇ.പി ഇക്കാര്യങ്ങളെല്ലാം വിശദീകരിക്കും. തുടര്&#x200d;ചര്&#x200d;ച്ചയും സംസ്ഥാന സമിതിയിലാണ് നടക്കുക. വിശദീകരണം പാര്&#x200d;ട്ടി പൂര്&#x200d;ണമായി അംഗീകരിച്ചിട്ടില്ലെങ്കിലും സംസ്ഥാന സമിതിയില്&#x200d; കൂടി ചര്&#x200d;ച്ച ചെയ്തശേഷം തുടര്&#x200d;നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. ആരോപണത്തില്&#x200d; ഇ.പിക്കെതിരെ തല്&#x200d;ക്കാലം അന്വേഷണംവേണ്ടെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. തനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചാല്&#x200d; എല്&#x200d;.ഡി.എഫ് കണ്&#x200d;വീനര്&#x200d; സ്ഥാനം ഉള്&#x200d;പെടെ ഇപ്പോള്&#x200d; വഹിക്കുന്ന മുഴുവന്&#x200d; ചുമതലകളില്&#x200d; നിന്ന് ഒഴിയുമെന്ന് ഇ.പി പാര്&#x200d;ട്ടിക്ക് മുന്നറിയിപ്പ് നല്&#x200d;കിയിരുന്നു. കണ്ണൂരിലെ ആയുര്&#x200d;വേദ റിസോര്&#x200d;ട്ടുമായി ബന്ധപ്പെടുത്തി അഴിമതി ആരോപണങ്ങളെ മൗനം കൊണ്ട് നേരിട്ടാണ് ഇ.പി ജയരാജന്&#x200d; സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനെത്തിയത്. ഏറെക്കാലമായി അന്തരീക്ഷത്തിലുള്ള വിവാദം കഴിഞ്ഞ സംസ്ഥാന സമിതി യോഗത്തില്&#x200d; പി. ജയരാജനാണ് ഉന്നയിച്ചത്. എഴുതി നല്&#x200d;കാന്&#x200d; അപ്പോള്&#x200d;തന്നെ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്&#x200d; ആവശ്യപ്പെടുകയും ചെയ്തിരുന്നു. പി. ജയരാജനെതിരെ ക്വട്ടേഷന്&#x200d;, പാര്&#x200d;ട്ടിഫണ്ട് തട്ടിപ്പ് പരാതികള്&#x200d; വന്ന സാഹചര്യത്തില്&#x200d; ഇരുനേതാക്കളെയും അനുനയിപ്പിച്ച് വിവാദം അവസാനിപ്പിക്കാനാകും സി.പി.എം സംസ്ഥാന സമിതിയുടെ തീരുമാനം.<br />
അതേസമയം ഇ.പിക്കെതിരായ ആരോപണങ്ങള്&#x200d; ഗുരുതരമെന്ന് യു.ഡി.എഫ് വിലയിരുത്തുന്നു. ഹൈക്കോടതി നിരീക്ഷണത്തില്&#x200d; കേന്ദ്ര ഏജന്&#x200d;സിക്കളുടെ അന്വേഷണം വേണമെന്ന് കണ്&#x200d;വീനര്&#x200d; എം.എം ഹസന്&#x200d; ആവശ്യപ്പെട്ടു. ജനുവരി നാലിന് വൈകിട്ട് എല്ലാ പഞ്ചായത്തിലും പന്തം കൊളുത്തി പ്രതിഷേധം നടത്തും. ജനുവരി 10ന് സെക്രട്ടേറിയറ്റ് മാര്&#x200d;ച്ച് നടത്തുമെന്നും ഹസന്&#x200d; വ്യക്തമാക്കി.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1ep-cpim-issue.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇ.പി ജയരാജനുമായുള്ള തര്&#x200d;ക്കം മൂര്&#x200d;ഛിക്കുന്നത് പണം പങ്കുവെക്കലില്&#x200d;</title>
		<link>https://www.chandrikadaily.com/sergcpim-resort-money.html</link>
					<comments>https://www.chandrikadaily.com/sergcpim-resort-money.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Thu, 29 Dec 2022 14:37:51 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cpim news]]></category>
		<category><![CDATA[epjayarajan]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=229575</guid>

					<description><![CDATA[പിണറായിയുടെ ശേഷം ആര് എന്ന ചോദ്യത്തിനുത്തരം തേടുന്നവര്&#x200d; പി.ജയരാജനാകും എന്ന മറുപടിയിലേക്കാണ് എത്തുന്നത്.]]></description>
										<content:encoded><![CDATA[<p><strong>കെ.പി ജലീല്&#x200d;</strong></p>
<p>ഇ.പി ജയരാജനും പാര്&#x200d;ട്ടിയും തമ്മില്&#x200d; ഇടയുന്നത് ക്വാറി മാഫിയയുമായി ബന്ധപ്പെട്ട് പിരിച്ച കോടികള്&#x200d; പങ്കുവെക്കുന്നതു സംബന്ധിച്ച തര്&#x200d;ക്കത്തില്&#x200d;. സി.പി.എം നടത്തിയ പണപ്പിരിവില്&#x200d; ക്വാറി മാഫിയയില്&#x200d;നിന്ന് 300 കോടി രൂപയാണ് കഴിഞ്ഞ രണ്ടുവര്&#x200d;ഷത്തിനിടെ പിരിച്ചെടുത്തത്. ഇതില്&#x200d; മൂന്നിലൊന്ന് മാത്രം പാര്&#x200d;ട്ടിയിലേക്ക് ഇ.പി ജയരാജന്&#x200d; അടച്ചുള്ളൂവെന്നും ബാക്കിതുക സ്വന്തം ആവശ്യത്തിനായി ഉപയോഗിച്ചെന്നുമാണ് ആരോപണം. ഇതേതുടര്&#x200d;ന്ന് കോടിയേരിയും പിണറായിയും ഇടപെട്ട് ഇ.പിയെ താക്കീത് ചെയ്യുകയായിരുന്നു. കോടിയേരിയുടെ മരണത്തിന് മുമ്പുതന്നെ ഇതുസംബന്ധിച്ച തര്&#x200d;ക്കം പാര്&#x200d;ട്ടിക്കകത്ത് രൂക്ഷമായിരുന്നുവെങ്കിലും പി.ജയരാജന്&#x200d; റിസോര്&#x200d;ട്ട് വിഷയം ഉന്നയിച്ചതോടെ പൊന്തിവരികയായിരുന്നു. തോമസ് ഐസക്, കെ.കെ ശൈലജ എന്നിവരാണ് പി. ജയരാജന് ഇതിനുള്ള പിന്തുണ നല്&#x200d;കിയതെന്നും അറിവായി.</p>
<p><img loading="lazy" class="alignnone size-medium wp-image-229577" src="https://www.chandrikadaily.com/wp-content/uploads/2022/12/Untitled-3-copy-20-300x225.jpg" alt="" width="300" height="225" srcset="https://www.chandrikadaily.com/wp-content/uploads/2022/12/Untitled-3-copy-20-300x225.jpg 300w, https://www.chandrikadaily.com/wp-content/uploads/2022/12/Untitled-3-copy-20-1024x768.jpg 1024w, https://www.chandrikadaily.com/wp-content/uploads/2022/12/Untitled-3-copy-20-768x576.jpg 768w, https://www.chandrikadaily.com/wp-content/uploads/2022/12/Untitled-3-copy-20.jpg 1200w" sizes="(max-width: 300px) 100vw, 300px" /></p>
<p>പിണറായിയുടെ ശേഷം ആര് എന്ന ചോദ്യത്തിനുത്തരം തേടുന്നവര്&#x200d; പി.ജയരാജനാകും എന്ന മറുപടിയിലേക്കാണ് എത്തുന്നത്. അതിനുപിന്നില്&#x200d; ഇ.പിക്കും പിണറായിക്കും എതിരായ ലോബിയാണെന്നാണ ്‌സംസാരം. അതിലേക്കുള്ള നീക്കത്തിന്റെ ഭാഗമായാണ് റിസോര്&#x200d;ട്ട് വിഷയത്തിലെ ഇ.പിക്കെതിരായ ഇപ്പോഴത്തെ നീക്കങ്ങള്&#x200d;. സത്യത്തില്&#x200d; ഇ.പിയെ ഉന്നംവെക്കുക വഴി പിണറായിക്കെതിരെയുള്ള പഴയ വിരോധം തീര്&#x200d;ക്കുകകൂടിയാണ് പി.ജയരാജനും കൂട്ടരും. തനിക്ക് സീറ്റും പാര്&#x200d;ട്ടി ജില്ലാ സെക്രട്ടറി പദവിയും ഒരേ സമയം നിഷേധിക്കുകയും വടകരയില്&#x200d;തോല്&#x200d;പിക്കുകയും ചെയ്തതിലെ പകയാണ് പി.ജയരാജനെക്കൊണ്ട് ഇതെല്ലാം ചെയ്യിച്ചത്. ശൈലജക്കും തോമസ് ഐസക്കിനും മന്ത്രിപദവി തുടര്&#x200d;ന്നും നിഷേധിച്ചതും അവരുടെ അപ്രീതിക്ക് ഇടയാക്കി.</p>
<p><img loading="lazy" class="alignnone size-medium wp-image-229578" src="https://www.chandrikadaily.com/wp-content/uploads/2022/12/Untitled-2-qq-300x168.jpg" alt="" width="300" height="168" srcset="https://www.chandrikadaily.com/wp-content/uploads/2022/12/Untitled-2-qq-300x168.jpg 300w, https://www.chandrikadaily.com/wp-content/uploads/2022/12/Untitled-2-qq.jpg 496w" sizes="(max-width: 300px) 100vw, 300px" /></p>
<p>ഇ.പി ജയരാജന്റെ ഭാര്യയുടെയും മകന്റെയും പേരിലുള്ള റിസോര്&#x200d;ട്ടില്&#x200d; അവര്&#x200d;ക്ക് 92 ലക്ഷത്തിന്റെ ഓഹരിയാണുള്ളത്. ഇത്കൂടാതെ കോയമ്പത്തൂരില്&#x200d; മാളുള്ളതായും ഇ.പിവിരോധികള്&#x200d; പാര്&#x200d;ട്ടിയില്&#x200d; ഉന്നയിച്ചിട്ടുണ്ട്.ഏതായാലും ഇന്ന് നടക്കുന്ന സംസ്ഥാനസെക്രട്ടറിയേറ്റ് യോഗത്തില്&#x200d; ഇ.പിയെ ഇടതുമുന്നണി കണ്&#x200d;വീനര്&#x200d; സ്ഥാനത്തുനിന്ന് മാറ്റുന്നതുള്&#x200d;പ്പെടെയുള്ള നടപടികളിലേക്കാകും സി.പി.എം നീങ്ങുക. തല്&#x200d;കാലത്തേക്ക് മാധ്യമങ്ങളുടെ വായടക്കാനും ഇതുപകരിക്കുമെന്ന് നേതൃത്വം കണക്കുകൂട്ടുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sergcpim-resort-money.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇ.പി ജയരാജന്&#x200d; സി.പി.എം വിടുന്നു?</title>
		<link>https://www.chandrikadaily.com/epjayarajan-cpm-leaving.html</link>
					<comments>https://www.chandrikadaily.com/epjayarajan-cpm-leaving.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Thu, 24 Nov 2022 15:42:16 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[epjayarajan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=223343</guid>

					<description><![CDATA[അസുഖമാണ് തിരുവനന്തപുരത്ത് പോകാത്തതിനുള്ള കാരണമായി പറയുന്നതെങ്കിലും പിണറായിയോടുള്ള പിണക്കംതന്നെയാണ് പിന്നിലെന്നാണ് പാര്&#x200d;ട്ടിയുമായി അടുപ്പമുള്ളവര്&#x200d; പറയുന്നത്.]]></description>
										<content:encoded><![CDATA[<p><strong>കെ.പി ജലീല്&#x200d;</strong></p>
<p>സി.പി.എം കേന്ദ്രകമ്മിറ്റിയംഗവും ഇടതുമുന്നണി കണ്&#x200d;വീനറുമായ ഇ.പി ജയരാജന്&#x200d; സി.പി.എമ്മുമായി അകലുന്നു. പാര്&#x200d;ട്ടി സംസ്ഥാന സെക്രട്ടറിയായി എം.വി ഗോവിന്ദനെ നിയമിച്ചതിലുള്ള അനിഷ്ടമാണ് ഇതിന് കാരണമെന്നാണ ്‌റിപ്പോര്&#x200d;ട്ട്. ഗവര്&#x200d;ണര്&#x200d;ക്കെതിരെ രാജ് ഭവന് മുന്നില്&#x200d; ഇടതുമുന്നണി നടത്തിയ ധര്&#x200d;ണയില്&#x200d; പ്രധാനസംഘാടനകനായിട്ടും കണ്&#x200d;വീനര്&#x200d;പങ്കെടുത്തിരുന്നില്ല. ഇതോടെയാണ് ഇതുസംബന്ധിച്ച ഊഹാപോഹം പരന്നത്. അതിനുശേഷം ആഴ്ചകഴിഞ്ഞിട്ടും ജയരാജന്&#x200d; പാര്&#x200d;ട്ടിയില്&#x200d; സജീവമല്ല. എ.കെ ജി സെന്ററില്&#x200d;പോലും അദ്ദേഹം എത്തുന്നില്ല. കോടിയേരി ബാലകൃഷ്ണന്&#x200d; അന്തരിച്ചതിനെതുടര്&#x200d;ന്ന് പാര്&#x200d;ട്ടിസെക്രട്ടറിയായി എത്തുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. എം.വി ഗോവിന്ദനെ സെക്രട്ടറിയാക്കിയത് മന്ത്രിസ്ഥാനം രാജിവെപ്പിച്ചായിരുന്നു. അദ്ദേഹത്തിന് പോളിറ്റ് ബ്യൂറോ അംഗത്വവും നല്&#x200d;കി. പിണറായി വിജയനാണ് ഇതിന് പിന്നിലെന്നാണ ്ജയരാജന്റെ പരാതി.<br />
ജയരാജന്&#x200d; പാര്&#x200d;ട്ടിയുമായി അകലുകയെന്നാല്&#x200d;കണ്ണൂരിലെ സി.പി.എം കോട്ടയില്&#x200d; വിളളല്&#x200d; വീഴുമെന്നാണ്. കോടിയേരിയുടെ മരണശേഷം പിണറായി ഒറ്റപ്പെട്ട അവസ്ഥയിലാണ്. പി.ജയരാജനും പിണറായിയുമായി അത്രഅടുപ്പത്തിലല്ല. ജില്ലാസെക്രട്ടറി എം.വി ജയരാജന്&#x200d; മാത്രമാണ് അദ്ദേഹവുമായി ഇപ്പോള്&#x200d; അടുപ്പമുള്ളയാള്&#x200d;.<br />
പി.ബിയില്&#x200d; എം.എ ബേബിയും പിണറായി വിജയനും എം.വി ഗോവിന്ദനും മാത്രമാണിപ്പോഴുളളത്. ഇ.പിയെയും എ.കെ ബാലനെയും പരിഗണിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ഇതാണ് ജയരാജനെ ചൊടിപ്പിച്ചിരിക്കുന്നത്. മുന്&#x200d;മന്ത്രികൂടിയാ കെ.കെ ശൈലജയും പിണറായിയുമായി ഇപ്പോള്&#x200d; അടുപ്പത്തിലല്ല. ബന്ധുനിയമനം പറഞ്ഞ് ആദ്യപിണറായി സര്&#x200d;ക്കാരിന്റെ ആറാംമാസം ജയരാജനെ മന്ത്രിസഭയില്&#x200d;നിന്ന് പുറത്താക്കിയെങ്കിലും അന്നും ജയരാജന്&#x200d; ഇടഞ്ഞിരുന്നു. പിന്നീട് ഏറെ സമ്മര്&#x200d;ദത്തിന് ശേഷമാണ ്അദ്ദേഹത്തെ ഉള്&#x200d;പെടുത്തിയത്.<br />
വിമാനത്തിലെ യാത്രക്കാരെ തള്ളിമാറ്റിയതും പതിവായി വിടുവായിത്തംപറയുന്നതും മറ്റുമാണ് പിണറായിയെ ജയരാജനുമായി അകറ്റിയതെന്നാണ് സംസാരം. ഏതായാലും പുതിയ കണ്&#x200d;വീനറെ തീരുമാനിക്കുന്നതിലേക്ക് കാര്യങ്ങള്&#x200d;ചെന്നെത്തുമോ എന്നാണ് ജനം കാത്തിരിക്കുന്നത്.</p>
<p>ഡി.വൈ.എഫ്.ഐയുടെ പ്രഥമ പ്രസിഡന്റായ ജയരാജന്&#x200d; നാല് തവണ എം.എല്&#x200d;.എ ആയെങ്കിലും ഒരുതവണ മാത്രമാണ് 2016ല്&#x200d;മന്ത്രിയാകുന്നത്. 72കാരനായജയരാജന് ആറുപതിറ്റാണ്ടത്തെ സി.പി.എം ബന്ധമുണ്ട്. എ. വിജയരാഘവനെ മുന്നണി കണ്&#x200d;വീനറാക്കിയപ്പോഴും ജയരാജന്&#x200d; ഇടഞ്ഞിരുന്നു. അസുഖമാണ് തിരുവനന്തപുരത്ത് പോകാത്തതിനുള്ള കാരണമായി പറയുന്നതെങ്കിലും പിണറായിയോടുള്ള പിണക്കംതന്നെയാണ് പിന്നിലെന്നാണ് പാര്&#x200d;ട്ടിയുമായി അടുപ്പമുള്ളവര്&#x200d; പറയുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/epjayarajan-cpm-leaving.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
