<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>erdogan &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/erdogan/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 14 Nov 2024 13:30:03 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>erdogan &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>തുർക്കി ഇസ്രാഈലുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചു: ഉര്&#x200d;ദുഗാന്&#x200d;</title>
		<link>https://www.chandrikadaily.com/turkey-cuts-all-ties-with-israel-erdogan.html</link>
					<comments>https://www.chandrikadaily.com/turkey-cuts-all-ties-with-israel-erdogan.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 14 Nov 2024 13:30:03 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[erdogan]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[turkey]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=317554</guid>

					<description><![CDATA[ഗസ്സയില്&#x200d; വംശഹത്യ തുടരുന്ന സാഹചര്യത്തിലാണ് ഇസ്രാഈലുമായുള്ള ബന്ധം അവസാനിപ്പിക്കാന്&#x200d; തുര്&#x200d;ക്കി ഭരണകൂടം തീരുമാനിച്ചത്.]]></description>
										<content:encoded><![CDATA[<p>ഇസ്രാഈലുമായുള്ള എല്ലാ ബന്ധങ്ങളും തുര്&#x200d;ക്കി വിച്ഛേദിച്ചതായി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്&#x200d;ദുഗാന്&#x200d;. സഊദി അറേബ്യ, അസര്&#x200d;ബൈജാന്&#x200d; എന്നിവിടങ്ങളിലെ സന്ദര്&#x200d;ശനത്തിനുപിന്നാലെ വിമാനത്തില്&#x200d; മാധ്യമപ്രവര്&#x200d;ത്തകരോട് സംസാരിക്കവെയാണ് ഉര്&#x200d;ദുഗാന്&#x200d; ഇക്കര്യം വ്യക്തമാക്കിയത്.</p>
<p>തന്റെ നേതൃത്വത്തില്&#x200d; റിപ്പബ്ലിക് ഓഫ് തുര്&#x200d;ക്കി ഭരണകൂടം ഇസ്രാഈലുമായി ബന്ധം തുടരുകയോ വികസിപ്പിക്കുകയോ ചെയ്യില്ലെന്നും ഉര്&#x200d;ദുഗാന്&#x200d; പറഞ്ഞു. ഗസ്സയില്&#x200d; വംശഹത്യ തുടരുന്ന സാഹചര്യത്തിലാണ് ഇസ്രാഈലുമായുള്ള ബന്ധം അവസാനിപ്പിക്കാന്&#x200d; തുര്&#x200d;ക്കി ഭരണകൂടം തീരുമാനിച്ചത്.</p>
<p>&#8216;ഞങ്ങളുടെ ഭരണസഖ്യം ഇസ്രാഈലുമായുള്ള ബന്ധം വിച്ഛേദിക്കാനുള്ള തീരുമാനത്തില്&#x200d; ഉറച്ചുനില്&#x200d;ക്കുന്നു. ഭാവിയിലും ഞങ്ങള്&#x200d; ഈ നിലപാട് നിലനിര്&#x200d;ത്തും. റിപ്പബ്ലിക് ഓഫ് തുര്&#x200d;ക്കി എന്ന നിലയിലും അതിന്റെ സര്&#x200d;ക്കാറെന്ന നിലയിലും ഞങ്ങള്&#x200d; നിലവില്&#x200d; ഇസ്രാഈലുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചിരിക്കുന്നു. ഗസ്സയില്&#x200d; നടത്തുന്ന ആക്രമണങ്ങള്&#x200d;ക്ക് ഇസ്രാഈല്&#x200d; പ്രധാനമന്ത്രി ബെന്യമിന്&#x200d; നെതന്യാഹുവിന്റെ ഉത്തരവാദിത്തം തെളിയിക്കാന്&#x200d; തുര്&#x200d;ക്കി ആവുന്നതെല്ലാം ചെയ്യുമെന്നും&#8217; ഉര്&#x200d;ദുഗാന്&#x200d; പറഞ്ഞു.</p>
<p>കഴിഞ്ഞ വര്&#x200d;ഷം ഒക്ടോബറില്&#x200d; ഗസ്സയില്&#x200d; അധിനിവേശവും വംശഹത്യയും ആരംഭിച്ചതുമുതല്&#x200d; ഇസ്രാഈലിനു നേരെ ശക്തമായ നിലപാട് സ്വീകരിചുവരുന്ന രാജ്യമാണ് തുര്&#x200d;ക്കി.</p>
<p>കഴിഞ്ഞ വര്&#x200d;ഷം തങ്ങളുടെ അംബാസഡറെ ഔപചാരികമായി തിരിച്ചുവിളിച്ചിരുന്നെങ്കിലും ടെല്&#x200d; അവീവിലെ തുര്&#x200d;ക്കി നയതന്ത്ര ദൗത്യം അവസാനിപ്പിച്ചിരുന്നില്ല. പ്രാദേശിക സുരക്ഷാ ഭീഷണികള്&#x200d; ചൂണ്ടിക്കാട്ടി ഇസ്രായേല്&#x200d; കഴിഞ്ഞ വര്&#x200d;ഷം അങ്കാറയിലെ തങ്ങളുടെ എംബസി ഒഴിപ്പിച്ചിരുന്നു.</p>
<p>ഈ വര്&#x200d;ഷം ആദ്യം ഫലസ്തീനെ പിന്തുണച്ച് അന്താരാഷ്ട്ര നീതിന്യായ കോടതിയില്&#x200d; ഇസ്രാഈലിനെതിരായി ഫയല്&#x200d; ചെയ്ത വംശഹത്യ കേസില്&#x200d; തുര്&#x200d;ക്കി ഇടപെട്ടിരുന്നു. ഇസ്രാഈലിലേക്കുള്ള ആയുധങ്ങളും വെടിക്കോപ്പുകളും കയറ്റുമതി ചെയ്യുന്നത് തടയാന്&#x200d; ലക്ഷ്യമിട്ട് നവംബര്&#x200d; ആദ്യം ഐക്യരാഷ്ട്രസഭയില്&#x200d; തുര്&#x200d;ക്കി ആരംഭിച്ച ആയുധ ഉപരോധത്തിന് 52 രാജ്യങ്ങളും രണ്ട് അന്താരാഷ്ട്ര സംഘടനകളും പിന്തുണ അറിയിച്ചതായി ഉര്&#x200d;ദുഗാന്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/turkey-cuts-all-ties-with-israel-erdogan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജനങ്ങളോട് ഫ്രഞ്ച് ഉത്പന്നങ്ങള്&#x200d; ബഹിഷ്‌ക്കരിക്കാന്&#x200d; ആവശ്യപ്പെട്ട് തുര്&#x200d;ക്കി പ്രസിഡന്റ് എര്&#x200d;ദോഗന്&#x200d;</title>
		<link>https://www.chandrikadaily.com/turkeys-erdogan-calls-for-boycott-of-french-goods-news-one.html</link>
					<comments>https://www.chandrikadaily.com/turkeys-erdogan-calls-for-boycott-of-french-goods-news-one.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 26 Oct 2020 15:01:05 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[News]]></category>
		<category><![CDATA[erdogan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=164364</guid>

					<description><![CDATA[ഇസ്‌ലാംഭീതി നിറഞ്ഞ മക്രോണിന്റെ പ്രസ്താവനയ്‌ക്കെതിരെ വന്&#x200d; പ്രതിഷേധമാണ് അറബ് ലോകത്ത് ഉണ്ടായിരിക്കുന്നത്]]></description>
										<content:encoded><![CDATA[<p>അന്&#x200d;കാര: ഫ്രഞ്ച് ഉത്പന്നങ്ങള്&#x200d; ബഹിഷ്‌ക്കരിക്കാന്&#x200d; ആവശ്യപ്പെട്ട് തുര്&#x200d;ക്കിഷ് പ്രസിഡന്റ് റിസെപ് തയ്യിപ്പ് എര്&#x200d;ദോഗന്&#x200d;. മുമ്പ് തന്നെ തുര്&#x200d;ക്കി അവരുടെ അഭിഭാഷകനെ പാരിസില്&#x200d; നിന്ന് തിരിച്ചുവിളിച്ചിരുന്നു. ഇസ്‌ലാംഭീതി നിറഞ്ഞ മക്രോണിന്റെ പ്രസ്താവനയ്‌ക്കെതിരെ വന്&#x200d; പ്രതിഷേധമാണ് അറബ് ലോകത്ത് ഉണ്ടായിരിക്കുന്നത്. കുവൈത്ത്, ഖത്തര്&#x200d;, സൗദി എന്നിവിടങ്ങളില്&#x200d; ഫ്രഞ്ച് ഉല്&#x200d;പ്പനങ്ങളുടെ ബഹിഷ്‌കരണവും ആരംഭിച്ചിട്ടുണ്ട്.</p>
<p>ഫ്രാന്&#x200d;സില്&#x200d; നിന്നെത്തുന്ന ഭക്ഷ്യസൗന്ദര്യ വര്&#x200d;ധക വസ്തുക്കള്&#x200d;ക്കാണ് കൂടുതല്&#x200d; തിരിച്ചടി നേരിട്ടത്. കുവൈത്തില്&#x200d; സര്&#x200d;ക്കാറേതര, കണ്&#x200d;സ്യൂമര്&#x200d; കോപറേറ്റീവ് സൊസൈറ്റി സര്&#x200d;ക്കുലര്&#x200d; വഴി ഉത്പന്നങ്ങള്&#x200d; ബഹിഷ്‌കരിക്കണമെന്ന് സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. എഴുപതിലധികം സ്ഥാപനങ്ങളാണ് സൊസൈറ്റിക്ക് കീഴിലുള്ളത്.</p>
<p>ഖത്തറില്&#x200d; പൊതുമേഖലാ ഹൈപ്പര്&#x200d;മാര്&#x200d;ക്കറ്റ് ശൃംഖലയായ അല്&#x200d;മീരയും സൂള്&#x200d; അല്&#x200d; ബലദിയും ഫ്രഞ്ച് ഉത്പന്നങ്ങള്&#x200d; പിന്&#x200d;വലിക്കുന്നതായി വ്യക്തമാക്കിയിട്ടുണ്ട്. ഖത്തര്&#x200d;ഫ്രാന്&#x200d;സ് സാംസ്‌കാരിക വര്&#x200d;ഷത്തിന്റെ ഭാഗമായി നടത്താനിരുന്ന പരിപാടികള്&#x200d; മാറ്റിവെച്ചതായി ഖത്തര്&#x200d; സര്&#x200d;വ്വകലാശാല അറിയിച്ചു.</p>
<p>മധ്യേഷ്യയിലെ മിക്ക സൂപ്പര്&#x200d; മാര്&#x200d;ക്കറ്റുകളിലും ഇപ്പോള്&#x200d; ഫ്രഞ്ച് ചരക്കുകള്&#x200d; ലഭ്യമല്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്&#x200d;ട്ട് ചെയ്യുന്നു. കഴിഞ്ഞയാഴ്ച പ്രവാചകന്&#x200d; മുഹമ്മദ് നബിയുടെ കാര്&#x200d;ട്ടൂണ്&#x200d; പുനഃപ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്&#x200d; അധ്യാപകന്&#x200d; കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇസ്‌ലാം വിരുദ്ധ പരാമര്&#x200d;ശവുമായി മക്രോണ്&#x200d; രംഗത്തെത്തിയിരുന്നത്. കാര്&#x200d;ട്ടൂണുകള്&#x200d; ഉപേക്ഷിക്കില്ല എന്നും അധ്യാപകനെ ആദരിക്കുമെന്നും മക്രോണ്&#x200d; വ്യക്തമാക്കിയിരുന്നു. നമ്മുടെ ഭാവി ഇസ്‌ലാമിസ്റ്റുകള്&#x200d;ക്ക് വേണം എന്നതു കൊണ്ടാണ് അധ്യാപകന്&#x200d; കൊല്ലപ്പെട്ടത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/turkeys-erdogan-calls-for-boycott-of-french-goods-news-one.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇസ്‌ലാം വിരുദ്ധ നീക്കം; മക്രോണിന്റെ മനോനില പരിശോധിച്ച് ചികിത്സിക്കണമെന്ന് ഉര്&#x200d;ദുഗാന്&#x200d;</title>
		<link>https://www.chandrikadaily.com/rajab-thayyib-urdugan-against-macrone.html</link>
					<comments>https://www.chandrikadaily.com/rajab-thayyib-urdugan-against-macrone.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sun, 25 Oct 2020 04:32:56 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[erdogan]]></category>
		<category><![CDATA[urdugan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=164079</guid>

					<description><![CDATA[ഫ്രാന്&#x200d;സിന്റെ ഇസ്‌ലാം വിരുദ്ധ നീക്കങ്ങള്&#x200d;ക്കെതിരെ അറബ് ലോകത്ത് വന്&#x200d; പ്രതിഷേധമാണ് ഉയരുന്നത്.]]></description>
										<content:encoded><![CDATA[<p>ഇസ്താംബൂള്&#x200d;: ഫ്രഞ്ച് പ്രസിഡന്&#x200d;് ഇമാനുവല്&#x200d; മക്രോണിന്റെ ഇസ്‌ലാം വിരുദ്ധ നീക്കങ്ങള്&#x200d;ക്കെതിരെ രൂക്ഷ വിമര്&#x200d;ശനവുമായി തുര്&#x200d;ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്&#x200d;ദുഗാന്&#x200d;. മക്രോണിന്റെ മനോനില പരിശോധിച്ച് ആവശ്യമായ ചികിത്സ നല്&#x200d;കണമെന്ന് ഉര്&#x200d;ദുഗാന്&#x200d; പറഞ്ഞു.</p>
<p>&#8216;മറ്റൊരു മതത്തില്&#x200d; വിശ്വസിക്കുന്ന ലക്ഷക്കണക്കിന് പൗരന്&#x200d;മാര്&#x200d; ഉള്&#x200d;പ്പെടുന്ന സമൂഹത്തോട് ഇത്തരത്തില്&#x200d; പെരുമാറുന്ന ഒരു രാഷ്ട്രത്തലവനെക്കുറിച്ച് എന്താണ് പറയാന്&#x200d; കഴിയുക? ഒന്നാമതായി മാനസിക പരിശോധന നടത്തുക എന്നല്ലാതെ എന്ത് പറയാന്&#x200d;&#8217;-കയ്‌സേരി നഗരത്തില്&#x200d; ശനിയാഴ്ച നടന്ന യോഗത്തില്&#x200d; ഉര്&#x200d;ദുഗാന്&#x200d; പറഞ്ഞു.</p>
<p>അതേസമയം ഫ്രാന്&#x200d;സിന്റെ ഇസ്‌ലാം വിരുദ്ധ നീക്കങ്ങള്&#x200d;ക്കെതിരെ അറബ് ലോകത്ത് വന്&#x200d; പ്രതിഷേധമാണ് ഉയരുന്നത്. ഫ്രഞ്ച് ഉല്&#x200d;പന്നങ്ങള്&#x200d; ബഹിഷ്‌കരിക്കാന്&#x200d; ഖത്തറും കുവൈത്തും കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉര്&#x200d;ദുഗാന്&#x200d; ഫ്രഞ്ച് പ്രസിഡന്റിനെതിരെ പരസ്യവിമര്&#x200d;ശനവുമായി രംഗത്ത് വന്നിരിക്കുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rajab-thayyib-urdugan-against-macrone.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹായ സോഫിയക്ക് പിന്നാലെ തുര്&#x200d;ക്കിയില്&#x200d; കരിയെ മ്യൂസിയവും പള്ളിയാവുന്നു</title>
		<link>https://www.chandrikadaily.com/turkey-s-erdogan-converts-former-ancient-orthodox-church-into-mosque.html</link>
					<comments>https://www.chandrikadaily.com/turkey-s-erdogan-converts-former-ancient-orthodox-church-into-mosque.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 21 Aug 2020 10:32:46 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[erdogan]]></category>
		<category><![CDATA[Hagia Sophia]]></category>
		<category><![CDATA[istam]]></category>
		<category><![CDATA[Kariye Museum]]></category>
		<category><![CDATA[turkey]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=146626</guid>

					<description><![CDATA[ഉസ്മാനിയ്യ ഭരണാധികാരിയായ മുഹമ്മദ് അല്&#x200d;ഫതഹ് കോണ്&#x200d;സ്റ്റാന്റിനോപ്പോള്&#x200d; കീഴടക്കിയതിനു പിന്നാലെ ക്രിസ്ത്യാനികളില്&#x200d;നിന്നു വില കൊടുത്തു വാങ്ങുകയും തുടര്&#x200d;ന്ന് മസ്ജിദാക്കി വഖഫ് ചെയ്യുകയും ചെയ്ത കെട്ടിടമാണ്]]></description>
										<content:encoded><![CDATA[<p>ഇസ്താംബൂള്&#x200d;: ഹായ സോഫിയ മ്യൂസിയത്തെ പള്ളിയാക്കി മാറ്റിയതിന്&#x200d; പിന്നാലെ മറ്റൊരു പുരാതന ഓര്&#x200d;ത്തഡോക്‌സ് ചര്&#x200d;ച്ചും പള്ളിയാക്കാനൊരുങ്ങി തുര്&#x200d;ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്&#x200d;ദോഗന്&#x200d;. യുനെസ്‌കോയുടെ ലോക പൈതൃക അംഗീകാരമുള്ള ഹായ സോഫിയയ്ക്ക് സമാനമായി കരിയെ മ്യൂസിയം പള്ളിയാക്കി മാറ്റാനുള്ള നിര്&#x200d;്‌ദ്ദേശമാണ് വന്നിരിക്കുന്നത്. 1,000 വര്&#x200d;ഷം പഴക്കമുള്ള കെട്ടിടത്തിനും ഹായ സോഫിയക്ക് സമാനമായ ചരിത്രമാണുള്ളത്.</p>
<p>ബൈസന്റൈൻ ചക്രവർത്തിയായ ജസ്റ്റീനിയൻ ഒന്നാമനാണ് ചോര ചർച്ച് പണികഴിപ്പിച്ചത്.  ചുമര്&#x200d;ചിത്രം കൊണ്ട് ശ്രദ്ധേയമായ ചോര ചര്&#x200d;ച്ച് ഓട്ടോമന്&#x200d; തുര്&#x200d;ക്കികള്&#x200d; കോണ്&#x200d;സ്റ്റാന്റിനോപ്പിള്&#x200d; പിടിച്ചടക്കിയതിനുശേഷം കരിയെ പള്ളിയായി മാറുകയായിരുന്നു. ഉസ്മാനിയ്യ സാമ്രാജ്യത്തിനും രണ്ടാം ലോക മഹായുദ്ധത്തിനുശേഷമാണ് പള്ളി കരിയ മ്യൂസിയമായി മാറിയത്.</p>
<p>അമേരിക്കന്&#x200d; കലാ ചരിത്രകാരന്മാരുടെ സഹായത്താല്&#x200d; യഥാര്&#x200d;ത്ഥ ചര്&#x200d;ച്ച് രൂപത്തെ പുനസ്ഥാപിച്ചുകൊണ്ടയിരുന്നു 1958 ല്&#x200d; പള്ളി മ്യൂസിയമായി തുറന്നു പ്രവര്&#x200d;ത്തിച്ചിരുന്നത്. എന്നാല്&#x200d;, വരുന്ന നവംബറോടെ മ്യൂസിയം പള്ളിയാക്കി മാറ്റാന്&#x200d; തുര്&#x200d;ക്കിയിലെ ഉന്നത ഭരണ കോടതി അനുമതി നല്&#x200d;കിയതായാണ് റിപ്പോര്&#x200d;ട്ട്.</p>
<p><img src="https://vid.alarabiya.net/images/2020/07/25/e24d0a14-26ad-4bc0-be20-c0b78b0dcafe/e24d0a14-26ad-4bc0-be20-c0b78b0dcafe.JPG" alt="Friday prayers at Hagia Sophia Grand Mosque for the first time in 86 years, in Istanbul. (Reuters)" />ഉസ്മാനിയ്യ ഭരണാധികാരിയായ മുഹമ്മദ് അല്&#x200d;ഫതഹ് കോണ്&#x200d;സ്റ്റാന്റിനോപ്പിള്&#x200d; കീഴടക്കിയതിനു പിന്നാലെ ക്രിസ്ത്യാനികളില്&#x200d;നിന്നു വില കൊടുത്തു വാങ്ങുകയും തുടര്&#x200d;ന്ന് മസ്ജിദാക്കി വഖഫ് ചെയ്യുകയും ചെയ്ത കെട്ടിടമാണ് ഹായ സോഫിയ. ആധുനിക തുര്&#x200d;ക്കിയുടെ സ്ഥാപകന്&#x200d; കമാല്&#x200d; അത്താത്തുര്&#x200d;ക്ക് 1934ല്&#x200d; പ്രസ്തുത നിര്&#x200d;മിതിയെ മ്യൂസിയമാക്കി മാറ്റുകയായിരുന്നു. വഖഫ് ചെയ്ത വ്യക്തിയുടെ ആഗ്രഹത്തിനു വിരുദ്ധമായി അത് ഉപയോഗിക്കാന്&#x200d; പാടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തുര്&#x200d;ക്കി ഉന്നത കോടതി കെട്ടിടം വീണ്ടും പള്ളിയായി മാറ്റാന്&#x200d; ഉത്തരവിട്ടത്.</p>
<p>കെട്ടിടം വിലകൊടുത്ത് വാങ്ങിയതിന്റെ രേഖകളും പുറത്തുവന്നിരുന്നു. വിശ്വാസികള്&#x200d; കയ്യൊഴിഞ്ഞതോടെ യൂറോപ്പിലും അമേരിക്കയിലും ഉള്&#x200d;പ്പെടെ ഇത്തരത്തില്&#x200d; നിരവധി ചര്&#x200d;ച്ചുകള്&#x200d; ഇതര മതസമൂഹങ്ങള്&#x200d;ക്കും മറ്റുമായി വില്&#x200d;പ്പന നടത്തിയിട്ടുണ്ട്. കെട്ടിടം മ്യൂസിയമാക്കി മാറ്റിയ ആധുനിക തുര്&#x200d;ക്കി സ്ഥാപക നേതാവിന്റെ നടപടി നിയമവിരുദ്ധമാണെന്ന് സുപ്രിംകോടതി വിധിച്ചതിനു പിന്നാലെയാണ് ഹാഗിയ സോഫിയ നമസ്‌കാരത്തിനായി തുറന്നുകൊടുക്കുമെന്ന് തുര്&#x200d;ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്&#x200d;ദോഗാന്&#x200d; പ്രഖ്യാപിച്ചത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/turkey-s-erdogan-converts-former-ancient-orthodox-church-into-mosque.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആമിന എര്&#x200d;ദോഗനുമായി കൂടിക്കാഴ്ച; ആമിര്&#x200d; ഖാനെ രണ്ടാഴ്ചത്തേക്ക് സര്&#x200d;ക്കാര്&#x200d; ഹോസ്റ്റലിലാക്കണമെന്ന് സുബ്രഹ്മണ്യന്&#x200d; സ്വാമി</title>
		<link>https://www.chandrikadaily.com/aamir-khan-has-to-be-quarantined-in-govt-hostel-upon-arrival-from-turkey.html</link>
					<comments>https://www.chandrikadaily.com/aamir-khan-has-to-be-quarantined-in-govt-hostel-upon-arrival-from-turkey.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 19 Aug 2020 07:14:21 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Film]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[aamir khan]]></category>
		<category><![CDATA[Emine Erdogan]]></category>
		<category><![CDATA[erdogan]]></category>
		<category><![CDATA[turkey]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=145979</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: തുര്&#x200d;ക്കി പ്രഥമ വനിത ആമിന എര്&#x200d;ദോഗനുമായി കൂടിക്കാഴ്ച നടത്തിയ ബോളിവുഡ് താരവും സംവിധായകനുമായ ആമിര്&#x200d; ഖാന്&#x200d; രണ്ടാഴ്ച ക്വാറന്റൈനില്&#x200d; കഴിയണമെന്ന ആവശ്യവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്&#x200d; സ്വാമി. ഇന്ത്യയില്&#x200d; തിരിച്ചെത്തുന്ന ആമിര്&#x200d; ഖാനെ കോവിഡ് -19 ചട്ടപ്രകാരം രണ്ടാഴ്ചത്തേക്ക് സര്&#x200d;ക്കാര്&#x200d; ഹോസ്റ്റലില്&#x200d; നിരീക്ഷത്തിലാക്കണമെന്നാണ്, രാജ്യസഭാ എംപി കൂടിയായ സുബ്രഹ്മണ്യന്&#x200d; സ്വാമി ആവശ്യപ്പെടുന്നത്. Under the COVID-19 Regulations, Aamir Khan has to be quarantined in a government hostel for two weeks [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: തുര്&#x200d;ക്കി പ്രഥമ വനിത ആമിന എര്&#x200d;ദോഗനുമായി കൂടിക്കാഴ്ച നടത്തിയ ബോളിവുഡ് താരവും സംവിധായകനുമായ ആമിര്&#x200d; ഖാന്&#x200d; രണ്ടാഴ്ച ക്വാറന്റൈനില്&#x200d; കഴിയണമെന്ന ആവശ്യവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്&#x200d; സ്വാമി. ഇന്ത്യയില്&#x200d; തിരിച്ചെത്തുന്ന ആമിര്&#x200d; ഖാനെ കോവിഡ് -19 ചട്ടപ്രകാരം രണ്ടാഴ്ചത്തേക്ക് സര്&#x200d;ക്കാര്&#x200d; ഹോസ്റ്റലില്&#x200d; നിരീക്ഷത്തിലാക്കണമെന്നാണ്, രാജ്യസഭാ എംപി കൂടിയായ സുബ്രഹ്മണ്യന്&#x200d; സ്വാമി ആവശ്യപ്പെടുന്നത്.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">Under the COVID-19 Regulations, Aamir Khan has to be quarantined in a government hostel for two weeks upon return.</p>
<p>&mdash; Subramanian Swamy (@Swamy39) <a href="https://twitter.com/Swamy39/status/1295866369779490816?ref_src=twsrc%5Etfw">August 18, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>കൂടിക്കാഴ്ചയോടെ നേരത്തെ തന്നെ പ്രതികരിച്ച രാജ്യസഭാ എംപി നടനെ പരിഹസിച്ചിരുന്നു. തുര്&#x200d;ക്കിയുടെ നടപടികള്&#x200d; ഇന്ത്യാ വിരുദ്ധമാണെന്നും പ്രഥമ വനിതയെ കാണുമ്പോള്&#x200d; ആമിര്&#x200d; ഖാന്&#x200d; എംബസി ആളുകളെ അറിയിക്കണമെന്നും സുബ്രഹ്മണ്യന്&#x200d; സ്വാമി മാധ്യമങ്ങളോട് പ്രതികരിച്ചു. മൂന്ന് ഖാന്&#x200d; മസ്‌ക്കറ്റീയര്&#x200d;മാരില്&#x200d; ഒരാളായി ആമിര്&#x200d; ഖാനെ തരംതിരിക്കുന്നത് ശരിയാണെന്നും രാജ്യസഭാ എംപി കുറ്റപ്പെടുത്തി.</p>
<p>ടോം ഹാങ്ക്സിന്റെ ഹോളിവുഡ് ചിത്രം ‘ഫോറസ്റ്റ് ഗമ്പി’ന്റെ ഔദ്യോഗിക റീമേക്കായ ‘ലാൽ സിംഗ് ചദ്ദ’ യുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് ആമിര്&#x200d; ഖാന്&#x200d; തുര്&#x200d;ക്കിയിലെത്തിയത്‌. ഓഗസ്ത് 15 ന്  ഇസ്താംബൂളിലെത്തിയ ആമിര്&#x200d; ഖാന്&#x200d; തുര്&#x200d;ക്കിയുടെ പ്രഥമ വനിത ആമിന എര്&#x200d;ദ്വോഗനുമായി കൂടിക്കാഴ്ച നടത്തിയത് ബിജെപി സംഘ്പരിവാര്&#x200d; പ്രചാരകരും വിവാദമാക്കിയിരുന്നു. ഇന്ത്യയുമായി ബന്ധപ്പെട്ട വിഷയങ്ങളില്&#x200d; എര്&#x200d;ദ്വോഗന്&#x200d; നടത്തിയ പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച വിവാദമാകുന്നത്. നിരവധി തവണ ഇന്ത്യാ വിരുദ്ധ പ്രസ്താവനകള്&#x200d; നടത്തിയ എര്&#x200d;ദ്വാഗന്റെ രാജ്യത്തെത്തി, അവരുടെ ക്ഷണം സ്വീകരിച്ച് പ്രഥമ വനിതയെ സന്ദര്&#x200d;ശിച്ചത് ശരിയായില്ല എന്നാണ് ഒരു കൂട്ടരുടെ വാദം. മറ്റൊരു വിഭാഗം, ഈ കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തില്&#x200d; &#8216;ലാല്&#x200d; സിംഗ് ചദ്ദ&#8217; ബഹിഷ്‌കരിക്കണം എന്നാണ് ആഹ്വാനം ചെയ്യുന്നത്.</p>
<p>ശനിയാഴ്ചയാണ് പ്രസിഡന്റിന്റെ വസതിയായ ഇസ്താംബൂളിലെ ഹുബര്&#x200d; മാന്&#x200d;ഷനില്&#x200d; എത്തി ആമിര്&#x200d; ഖാന്&#x200d; ആമിനയെ സന്ദര്&#x200d;ശിച്ചത്. ഇന്ത്യയിലെ വരള്&#x200d;ച്ചാ ബാധിത പ്രദേശങ്ങളില്&#x200d; വെള്ളം എത്തിക്കുന്നതിനായി താനും ഭാര്യയും സ്ഥാപിച്ച വാട്ടര്&#x200d; ഫൗണ്ടേഷന്&#x200d; ഉള്&#x200d;പ്പെടെയുള്ള സാമൂഹിക ഉത്തരവാദിത്ത പദ്ധതികളെക്കുറിച്ച് ആമിര്&#x200d;ഖാന്&#x200d; വിശദീകരിച്ചു. 2017ല്&#x200d; ആരംഭിച്ച &#8216;സീറോ വേസ്റ്റ് പ്രോജക്റ്റിന്റെ&#8217; ഏറ്റവും പ്രധാനപ്പെട്ട രക്ഷാധികാരിയും പൊതുമുഖവുമായ ആമിന ഉര്&#x200d;ദുഗാന്റെ മേല്&#x200d;നോട്ടത്തില്&#x200d; നടപ്പാക്കി വരുന്ന പ്രധാനപ്പെട്ട സാമൂഹിക പദ്ധതികളേയും മാനുഷിക സഹായ പ്രവര്&#x200d;ത്തനങ്ങളേയും ആമിര്&#x200d;ഖാന്&#x200d; പ്രകീര്&#x200d;ത്തിക്കുകയും ചെയ്തു. ഖാന്റെ അഭ്യര്&#x200d;ഥന പ്രകാരമായി നടന്ന കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ എമിൻ എര്&#x200d;ദ്വാഗൻ ട്വിറ്ററിൽ പങ്കുവച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aamir-khan-has-to-be-quarantined-in-govt-hostel-upon-arrival-from-turkey.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിങ്ങള്&#x200d; പിന്മാറൂ, മന്&#x200d;ബിജിന്റെ നിയന്ത്രണം ഞങ്ങള്&#x200d; ഏറ്റെടുക്കാം: ട്രംപിനോട് ഉര്&#x200d;ദുഗാന്&#x200d;</title>
		<link>https://www.chandrikadaily.com/manbij-turkey-usa-erdogan-trump.html</link>
					<comments>https://www.chandrikadaily.com/manbij-turkey-usa-erdogan-trump.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 21 Jan 2019 09:15:51 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[erdogan]]></category>
		<category><![CDATA[trump]]></category>
		<category><![CDATA[turkey]]></category>
		<category><![CDATA[US]]></category>
		<category><![CDATA[world]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=116921</guid>

					<description><![CDATA[ഇസ്തംബൂള്&#x200d;: സിറിയയിലെ ഐ.എസ് സ്വാധീനമുള്ള മന്&#x200d;ബിജ് പ്രദേശത്തിന്റെ നിയന്ത്രണം അമേരിക്കയില്&#x200d; നിന്ന് ഏറ്റെടുക്കാന്&#x200d; തയ്യാറാണെന്ന് തുര്&#x200d;ക്കി. യു.എസ് പ്രസിഡണ്ട് ഡൊണാള്&#x200d;ഡ് ട്രംപുമായുള്ള ടെലിഫോണ്&#x200d; സംഭാഷണത്തിലാണ് തുര്&#x200d;ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്&#x200d;ദുഗാന്&#x200d; ഇക്കാര്യം വ്യക്തമാക്കിയത്. മന്&#x200d;ബിജില്&#x200d; കഴിഞ്ഞയാഴ്ച ഐ.എസ് നടത്തിയ ആക്രമണത്തില്&#x200d; നാല് അമേരിക്കക്കാര്&#x200d; കൊല്ലപ്പെട്ടിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് പൂര്&#x200d;ണമായി കീഴടങ്ങിയെന്നവകാശപ്പെട്ട് സിറിയയില്&#x200d; നിന്ന് 2000 സൈനികരെ പിന്&#x200d;വലിക്കാന്&#x200d; ട്രംപ് തീരുമാനിച്ച് ഒരു മാസത്തിനകമാണ് മന്&#x200d;ബിജില്&#x200d; ആക്രമണമുണ്ടായത്. യു.എസ് പിന്തുണയോടെ കുര്&#x200d;ദുകളാണ് മന്&#x200d;ബിജിന്റെ സുരക്ഷാ കാര്യങ്ങള്&#x200d; നോക്കുന്നത്. [&#8230;]]]></description>
										<content:encoded><![CDATA[
<p>ഇസ്തംബൂള്&#x200d;: സിറിയയിലെ ഐ.എസ് സ്വാധീനമുള്ള മന്&#x200d;ബിജ് പ്രദേശത്തിന്റെ നിയന്ത്രണം അമേരിക്കയില്&#x200d; നിന്ന് ഏറ്റെടുക്കാന്&#x200d; തയ്യാറാണെന്ന് തുര്&#x200d;ക്കി. യു.എസ് പ്രസിഡണ്ട് ഡൊണാള്&#x200d;ഡ് ട്രംപുമായുള്ള ടെലിഫോണ്&#x200d; സംഭാഷണത്തിലാണ് തുര്&#x200d;ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്&#x200d;ദുഗാന്&#x200d; ഇക്കാര്യം വ്യക്തമാക്കിയത്. മന്&#x200d;ബിജില്&#x200d; കഴിഞ്ഞയാഴ്ച ഐ.എസ് നടത്തിയ ആക്രമണത്തില്&#x200d; നാല് അമേരിക്കക്കാര്&#x200d; കൊല്ലപ്പെട്ടിരുന്നു.</p>



<p>ഇസ്ലാമിക് സ്റ്റേറ്റ് പൂര്&#x200d;ണമായി കീഴടങ്ങിയെന്നവകാശപ്പെട്ട് സിറിയയില്&#x200d; നിന്ന് 2000 സൈനികരെ പിന്&#x200d;വലിക്കാന്&#x200d; ട്രംപ് തീരുമാനിച്ച് ഒരു മാസത്തിനകമാണ് മന്&#x200d;ബിജില്&#x200d; ആക്രമണമുണ്ടായത്. യു.എസ് പിന്തുണയോടെ കുര്&#x200d;ദുകളാണ് മന്&#x200d;ബിജിന്റെ സുരക്ഷാ കാര്യങ്ങള്&#x200d; നോക്കുന്നത്. മന്&#x200d;ബിജില്&#x200d; നിന്ന് കുര്&#x200d;ദുകളെ നീക്കം ചെയ്യാന്&#x200d; സൈനിക നീക്കം നടത്തുമെന്നാണ് തുര്&#x200d;ക്കിയുടെ നിലപാട്. ഐ.എസിനെതിരായ പോരാട്ടത്തില്&#x200d; നിന്ന് കുര്&#x200d;ദുകളെ മാറ്റി തുര്&#x200d;ക്കി സൈന്യം മന്&#x200d;ബിജ് ഏറ്റെടുക്കാമെന്ന് ഉര്&#x200d;ദുഗാന്&#x200d; ട്രംപിനെ അറിയിച്ചിരിക്കുന്നത്.</p>



<p>കുര്&#x200d;ദ് പിന്തുണയുള്ള വൈ.പി.ജി ഭീകരവാദികള്&#x200d; തുര്&#x200d;ക്കിയില്&#x200d; പലതവണ ആക്രമണങ്ങള്&#x200d; നടത്തിയിട്ടുണ്ടെന്നും അയല്&#x200d;രാഷ്ട്രമായ തുര്&#x200d;ക്കിയില്&#x200d; കുര്&#x200d;ദുകള്&#x200d;ക്ക് സ്വാധീനമുണ്ടായാല്&#x200d; അത് തങ്ങളുടെ സുരക്ഷക്ക് ഭീഷണിയാണെന്നുമാണ് ഉര്&#x200d;ദുഗാന്റെ നിലപാട്. സിറിയയില്&#x200d; &#8216;സുരക്ഷിത മേഖല&#8217; രൂപീകരിക്കാന്&#x200d; അമേരിക്ക തീരുമാനിച്ചപ്പോള്&#x200d; അതിന്റെ നിയന്ത്രണത്തില്&#x200d; നിന്ന് കുര്&#x200d;ദുകളെ ഒഴിവാക്കണമെന്നാണ് തുര്&#x200d;ക്കി വ്യക്തമാക്കിയത്. സുരക്ഷിത മേഖല തുര്&#x200d;ക്കിയുടെ നിയന്ത്രണത്തില്&#x200d; മാത്രമേ സാധ്യമാകൂ എന്ന് പ്രധാനമന്ത്രി ഫുആദ് ഒക്തായ് കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/manbij-turkey-usa-erdogan-trump.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിറിയയിലെ ഐ.എസിന്റെ ഉന്മൂലനം ഉര്&#x200d;ദുഗാന്&#x200d; നിര്&#x200d;വഹിക്കുമെന്ന് ട്രംപ്</title>
		<link>https://www.chandrikadaily.com/trump-told-turkeys-erdogan-in-dec-14-call-about-syria-its-all-yours-we-are-done.html</link>
					<comments>https://www.chandrikadaily.com/trump-told-turkeys-erdogan-in-dec-14-call-about-syria-its-all-yours-we-are-done.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 24 Dec 2018 13:19:29 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[erdogan]]></category>
		<category><![CDATA[isis]]></category>
		<category><![CDATA[Islamic State]]></category>
		<category><![CDATA[syria]]></category>
		<category><![CDATA[trump]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=114645</guid>

					<description><![CDATA[വാഷിങ്ടണ്&#x200d;: സിറിയയില്&#x200d; അവശേഷിക്കുന്ന ഇസ്്‌ലാമിക് സ്‌റ്റേറ്റ്(ഐ.എസ്) തീവ്രവാദികളെ തുര്&#x200d;ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്&#x200d;ദുഗാന്&#x200d; ഉന്മൂലനം ചെയ്യുമെന്ന് അമേരിക്കന്&#x200d; പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ്. സിറിയയുടെ അയല്&#x200d;രാജ്യമാണ് തുര്&#x200d;ക്കിയെന്നും ഐ.എസിനെ തുടച്ചുനീക്കാന്&#x200d; സാധിക്കുന്ന വ്യക്തിയാണ് ഉര്&#x200d;ദുഗാനെന്നും അദ്ദേഹം ട്വിറ്ററില്&#x200d; പറഞ്ഞു. സിറിയയില്&#x200d;നിന്ന് യു.എസ് സേനയെ പിന്&#x200d;വലിക്കാന്&#x200d; ഉത്തരവിട്ടതിനുശേഷമാണ് ഉര്&#x200d;ദുഗാന്റെ കാര്യക്ഷമതയെ ട്രംപ് പ്രകീര്&#x200d;ത്തിച്ചത്. ഐ.എസ് വിഷയവും സിറിയയില്&#x200d;നിന്നുള്ള യു.എസ് സൈനിക പിന്മാറ്റവും ഉര്&#x200d;ദുഗാനുമായി നടത്തിയ ഫോണ്&#x200d; സംഭാഷണത്തില്&#x200d; ചര്&#x200d;ച്ച ചെയ്തതായി അദ്ദേഹം പറഞ്ഞു. ഉഭയകക്ഷി വ്യാപാരം ശക്തിപ്പെടുത്തുന്നിനെക്കുറിച്ചും തങ്ങള്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>വാഷിങ്ടണ്&#x200d;: സിറിയയില്&#x200d; അവശേഷിക്കുന്ന ഇസ്്‌ലാമിക് സ്‌റ്റേറ്റ്(ഐ.എസ്) തീവ്രവാദികളെ തുര്&#x200d;ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്&#x200d;ദുഗാന്&#x200d; ഉന്മൂലനം ചെയ്യുമെന്ന് അമേരിക്കന്&#x200d; പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ്. സിറിയയുടെ അയല്&#x200d;രാജ്യമാണ് തുര്&#x200d;ക്കിയെന്നും ഐ.എസിനെ തുടച്ചുനീക്കാന്&#x200d; സാധിക്കുന്ന വ്യക്തിയാണ് ഉര്&#x200d;ദുഗാനെന്നും അദ്ദേഹം ട്വിറ്ററില്&#x200d; പറഞ്ഞു. സിറിയയില്&#x200d;നിന്ന് യു.എസ് സേനയെ പിന്&#x200d;വലിക്കാന്&#x200d; ഉത്തരവിട്ടതിനുശേഷമാണ് ഉര്&#x200d;ദുഗാന്റെ കാര്യക്ഷമതയെ ട്രംപ് പ്രകീര്&#x200d;ത്തിച്ചത്. ഐ.എസ് വിഷയവും സിറിയയില്&#x200d;നിന്നുള്ള യു.എസ് സൈനിക പിന്മാറ്റവും ഉര്&#x200d;ദുഗാനുമായി നടത്തിയ ഫോണ്&#x200d; സംഭാഷണത്തില്&#x200d; ചര്&#x200d;ച്ച ചെയ്തതായി അദ്ദേഹം പറഞ്ഞു. ഉഭയകക്ഷി വ്യാപാരം ശക്തിപ്പെടുത്തുന്നിനെക്കുറിച്ചും തങ്ങള്&#x200d; സംസാരിച്ചതായി ട്രംപ് വെളിപ്പെടുത്തി. സമീപ കാലത്ത് ചില പ്രശ്‌നങ്ങളുടെ പേരില്&#x200d; ഇടഞ്ഞതിനുശേഷം അമേരിക്കയും തുര്&#x200d;ക്കിയും ആദ്യമായാണ് വീണ്ടും അടുക്കുന്നത്.</p>
<p>ഇരുരാജ്യങ്ങളും നാറ്റോ അംഗങ്ങളാണ്. ട്രംപുമായുള്ള ഫോണ്&#x200d; സംഭാഷണം ക്രിയാത്മകമായിരുന്നുവെന്ന് ഉര്&#x200d;ദുഗാനും വ്യക്തമാക്കി. വ്യാപാര ബന്ധങ്ങള്&#x200d;, സിറിയ തുടങ്ങിയ വിഷയങ്ങളില്&#x200d; പരസ്പരം സഹകരം ശക്തമാക്കാന്&#x200d; തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു. സിറിയയില്&#x200d;നിന്ന് സൈന്യത്തെ പിന്&#x200d;വലിക്കാനുള്ള ഉത്തരവില്&#x200d; ട്രംപ് ഒപ്പുവെച്ചതായി യു.എസ് സൈനിക വക്താവ് പറഞ്ഞു. ട്രംപിന്റെ അപ്രതീക്ഷിത തീരുമാനിത്തില്&#x200d; പ്രതിഷേധിച്ച് യു.എസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് രാജിവെച്ചിരുന്നു. നയപരമായ കാര്യങ്ങളില്&#x200d; പ്രസിഡന്റുമായുള്ള അഭിപ്രായ വ്യത്യാസമാണ് രാജിക്ക് കാരണമെന്ന് മാറ്റിസ് വെളിപ്പെടുത്തിയിട്ടുണ്ട്.</p>
<p>2014ലാണ് യു.എസ് സേന സിറിയയില്&#x200d; വ്യോമാക്രമണം തുടങ്ങിയത്. ശേഷം ഐ.എസ് വിരുദ്ധ നീക്കത്തിന്റെ ഭാഗമായി സൈന്യത്തെ അയക്കുകയും ചെയ്തു. സിറിയയില്&#x200d; കുര്&#x200d;ദിഷ് വിഘടനവാദികളുമായി യുദ്ധം ചെയ്യുന്ന തുര്&#x200d;ക്കിക്ക് ട്രംപിന്റെ പിന്തുണ ശക്തിപകരും. ഐ.എസുമായി പോരാടുന്ന കുര്&#x200d;ദിഷ് നേതൃത്വത്തിലുള്ള സിറിയന്&#x200d; ഡെമോക്രാറ്റിക് ഫോഴ്‌സിന്(എസ്.ഡി.എഫ്) അമേരിക്കയുടെ പിന്തുണയുണ്ടായിരുന്നു. സൈനിക പിന്മാറ്റത്തോടെ എസ്.ഡി.എഫ് ഒറ്റപ്പെടും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/trump-told-turkeys-erdogan-in-dec-14-call-about-syria-its-all-yours-we-are-done.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇദ്‌ലിബ്: യൂറോപ്പിന് തുര്&#x200d;ക്കിയുടെ മുന്നറിയിപ്പ്</title>
		<link>https://www.chandrikadaily.com/turkey-warns-europe-of-new-wave-of-syrian-refugees-from-idlib.html</link>
					<comments>https://www.chandrikadaily.com/turkey-warns-europe-of-new-wave-of-syrian-refugees-from-idlib.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 16 Sep 2018 10:21:51 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[erdogan]]></category>
		<category><![CDATA[Europe]]></category>
		<category><![CDATA[Idlib]]></category>
		<category><![CDATA[turkey]]></category>
		<category><![CDATA[world]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=103352</guid>

					<description><![CDATA[അങ്കാറ: സിറിയയില്&#x200d; വിമതരുടെ അവശേഷിക്കുന്ന ശക്തികേന്ദ്രമായ ഇദ്‌ലിബിലെ സൈനിക നടപടി വന്&#x200d; അഭയാര്&#x200d;ത്ഥി പ്രവാഹത്തിന് കാരണമാകുമെന്ന് തുര്&#x200d;ക്കി. തുര്&#x200d;ക്കി മാത്രമല്ല, യൂറോപ്പും അതിന്റെ ഭാരം പേറേണ്ടിവരുമെന്ന് തുര്&#x200d;ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്&#x200d;ദുഗാന്റെ വക്താവ് ഇബ്രാഹിം കാലിന്&#x200d; മുന്നറിയിപ്പ് നല്&#x200d;കി. സിറിയന്&#x200d; വിഷയത്തില്&#x200d; നടക്കുന്ന ഉച്ചകോടിയുടെ മുന്നൊരുക്ക ചര്&#x200d;ച്ചകളില്&#x200d; പങ്കെടുത്ത ശേഷം മാധ്യമപ്രവര്&#x200d;ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുര്&#x200d;ക്കിക്ക് പുറമെ, ഫ്രാന്&#x200d;സും ജര്&#x200d;മനിയും റഷ്യയുമാണ് ഉച്ചകോടിയില്&#x200d; പങ്കെടുക്കുന്നത്. ഇദ്‌ലിബില്&#x200d;നിന്ന് വിമതരെ തുരത്താനുള്ള സിറിയന്&#x200d; സൈനിക നടപടി അഭയാര്&#x200d;ത്ഥി പ്രവാഹം [&#8230;]]]></description>
										<content:encoded><![CDATA[<p>അങ്കാറ: സിറിയയില്&#x200d; വിമതരുടെ അവശേഷിക്കുന്ന ശക്തികേന്ദ്രമായ ഇദ്‌ലിബിലെ സൈനിക നടപടി വന്&#x200d; അഭയാര്&#x200d;ത്ഥി പ്രവാഹത്തിന് കാരണമാകുമെന്ന് തുര്&#x200d;ക്കി. തുര്&#x200d;ക്കി മാത്രമല്ല, യൂറോപ്പും അതിന്റെ ഭാരം പേറേണ്ടിവരുമെന്ന് തുര്&#x200d;ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്&#x200d;ദുഗാന്റെ വക്താവ് ഇബ്രാഹിം കാലിന്&#x200d; മുന്നറിയിപ്പ് നല്&#x200d;കി. സിറിയന്&#x200d; വിഷയത്തില്&#x200d; നടക്കുന്ന ഉച്ചകോടിയുടെ മുന്നൊരുക്ക ചര്&#x200d;ച്ചകളില്&#x200d; പങ്കെടുത്ത ശേഷം മാധ്യമപ്രവര്&#x200d;ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>തുര്&#x200d;ക്കിക്ക് പുറമെ, ഫ്രാന്&#x200d;സും ജര്&#x200d;മനിയും റഷ്യയുമാണ് ഉച്ചകോടിയില്&#x200d; പങ്കെടുക്കുന്നത്. ഇദ്‌ലിബില്&#x200d;നിന്ന് വിമതരെ തുരത്താനുള്ള സിറിയന്&#x200d; സൈനിക നടപടി അഭയാര്&#x200d;ത്ഥി പ്രവാഹം ഉള്&#x200d;പ്പെടെയുള്ള വന്&#x200d; പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് തന്നെയാണ് പൊതുവികാരമെന്ന് കാലിന്&#x200d; പറഞ്ഞു. കൂട്ടക്കുരുതി ഉള്&#x200d;പ്പെടെയുള്ള മാനുഷിക ദുരന്തങ്ങള്&#x200d; തടഞ്ഞ് സാധാരണക്കാരെ സംരക്ഷിക്കണമെന്നും ഇദ്്‌ലിബിന്റെ തല്&#x200d;സ്ഥിതി തുടരണമെന്നുമാണ് തുര്&#x200d;ക്കിയുടെ നിലപാട്.</p>
<p>ഇദ്്‌ലിബില്&#x200d; സിറിയയും റഷ്യയും തുടുരുന്ന ബോംബാക്രമണം അംഗീകരിക്കാനാവില്ല. പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം കാണാന്&#x200d; അന്താരാഷ്ട്ര സമൂഹം മുന്&#x200d;കൈയെടുക്കണം. അയല്&#x200d;രാജ്യമെന്ന നിലയില്&#x200d; തുര്&#x200d;ക്കിയെയാണ് ഇതിന്റെ പ്രത്യാഘാതങ്ങള്&#x200d; ഏറെ ബാധിക്കുകയെന്നും ഇക്കാര്യത്തില്&#x200d; തങ്ങള്&#x200d;ക്ക് കൂടുതല്&#x200d; തുറന്ന പിന്തുണ നല്&#x200d;കണമെന്നും കാലിന്&#x200d; ആവശ്യപ്പെട്ടു. പ്രശ്‌നം ചര്&#x200d;ച്ച ചെയ്യാന്&#x200d; റഷ്യന്&#x200d; പ്രസിഡന്റ് വ്‌ളാദ്മിര്&#x200d; പുടിനുമായി ഉര്&#x200d;ദുഗാന്&#x200d; കൂടിക്കാഴ്ച നടത്തും. റഷ്യന്&#x200d; നഗരമായ സോച്ചിയില്&#x200d; പുടിനും ഉര്&#x200d;ദുഗാനും തമ്മിലുള്ള കൂടിക്കാഴ്ചയെ ഏറെ പ്രതീക്ഷയോടെയാണ് അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കുന്നത്. സെപ്തംബര്&#x200d; ആദ്യത്തില്&#x200d; ഇദ്‌ലിബില്&#x200d; വ്യോമാക്രമണം തുടങ്ങിയ ശേഷം മുപ്പതോളം സാധാരണക്കാര്&#x200d; കൊല്ലപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളില്&#x200d; വന്&#x200d; ആക്രമണത്തിനാണ് സിറിയന്&#x200d; സേന തയാറെടുക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/turkey-warns-europe-of-new-wave-of-syrian-refugees-from-idlib.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇദ്‌ലിബ്: പരിഹാരമില്ലാതെ തെഹ്‌റാന്&#x200d; ഉച്ചകോടി സമാപിച്ചു</title>
		<link>https://www.chandrikadaily.com/idlib-turkeys-ceasefire-call-rejected-by-russia-iran.html</link>
					<comments>https://www.chandrikadaily.com/idlib-turkeys-ceasefire-call-rejected-by-russia-iran.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 09 Sep 2018 07:25:43 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[erdogan]]></category>
		<category><![CDATA[Idlib]]></category>
		<category><![CDATA[idlib violence]]></category>
		<category><![CDATA[iran]]></category>
		<category><![CDATA[putin]]></category>
		<category><![CDATA[Roohani]]></category>
		<category><![CDATA[russia]]></category>
		<category><![CDATA[syria]]></category>
		<category><![CDATA[turkey]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=102293</guid>

					<description><![CDATA[തെഹ്‌റാന്&#x200d;: സിറിയയിലെ അവസാന വിമത ശക്തികേന്ദ്രമായ ഇദ്‌ലിബില്&#x200d; വെടിനിര്&#x200d;ത്തല്&#x200d; പ്രഖ്യാപിച്ച് സൈനിക നടപടി ഒഴിവാക്കാനുള്ള തുര്&#x200d;ക്കി, ഇറാന്&#x200d;, റഷ്യ ശ്രമം പരാജയപ്പെട്ടു. ഇറാന്&#x200d; തലസ്ഥാനമായ തെഹ്‌റാനില്&#x200d; തുര്&#x200d;ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്&#x200d;ദുഗാനും റഷ്യന്&#x200d; പ്രസിഡന്റ് വഌദ്മിര്&#x200d; പുടിനും ഇറാന്&#x200d; പ്രസിഡന്റ് ഹസന്&#x200d; റൂഹാനിയും നടത്തിയ ചര്&#x200d;ച്ച ഇദ്‌ലിബ് വിഷയത്തില്&#x200d; പ്രതീക്ഷയൊന്നും നല്&#x200d;കാതെയാണ് അവസാനിച്ചത്. സിറിയന്&#x200d; ആഭ്യന്തര യുദ്ധത്തിന് സൈനിക പരിഹാരം സാധ്യമല്ലെന്നും രാഷ്ട്രീയ പ്രക്രിയ മാത്രമാണ് ഏക വഴിയെന്നും മൂവരും അന്തിമ പ്രസ്താവനയില്&#x200d; വ്യക്തമാക്കി. തെഹ്‌റാനില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>തെഹ്‌റാന്&#x200d;: സിറിയയിലെ അവസാന വിമത ശക്തികേന്ദ്രമായ ഇദ്‌ലിബില്&#x200d; വെടിനിര്&#x200d;ത്തല്&#x200d; പ്രഖ്യാപിച്ച് സൈനിക നടപടി ഒഴിവാക്കാനുള്ള തുര്&#x200d;ക്കി, ഇറാന്&#x200d;, റഷ്യ ശ്രമം പരാജയപ്പെട്ടു. ഇറാന്&#x200d; തലസ്ഥാനമായ തെഹ്‌റാനില്&#x200d; തുര്&#x200d;ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്&#x200d;ദുഗാനും റഷ്യന്&#x200d; പ്രസിഡന്റ് വഌദ്മിര്&#x200d; പുടിനും ഇറാന്&#x200d; പ്രസിഡന്റ് ഹസന്&#x200d; റൂഹാനിയും നടത്തിയ ചര്&#x200d;ച്ച ഇദ്‌ലിബ് വിഷയത്തില്&#x200d; പ്രതീക്ഷയൊന്നും നല്&#x200d;കാതെയാണ് അവസാനിച്ചത്.</p>
<p>സിറിയന്&#x200d; ആഭ്യന്തര യുദ്ധത്തിന് സൈനിക പരിഹാരം സാധ്യമല്ലെന്നും രാഷ്ട്രീയ പ്രക്രിയ മാത്രമാണ് ഏക വഴിയെന്നും മൂവരും അന്തിമ പ്രസ്താവനയില്&#x200d; വ്യക്തമാക്കി. തെഹ്‌റാനില്&#x200d; ത്രിരാഷ്ട്ര ഉച്ചകോടി നടക്കുമ്പോള്&#x200d; റഷ്യന്&#x200d;, സിറിയന്&#x200d; പോര്&#x200d;വിമാനങ്ങള്&#x200d; ഇദ്്‌ലിബില്&#x200d; ബോംബ് വര്&#x200d;ഷിക്കുകയായിരുന്നു. വെടിനിര്&#x200d;ത്തല്&#x200d; പ്രഖ്യാപിക്കണമെന്ന ഉര്&#x200d;ദുഗാന്റെ നിര്&#x200d;ദേശത്തെ പുടിനും റൂഹാനിയും എതിര്&#x200d;ത്തു. സൈനിക നടപടി കൂട്ടക്കുരുതിക്ക് കാരണമാകുമെന്നും വന്&#x200d; അഭയാര്&#x200d;ത്ഥി പ്രവാഹമുണ്ടാകുമെന്നും ഉര്&#x200d;ദുഗാന്&#x200d; മുന്നറിയിപ്പ് നല്&#x200d;കി.</p>
<p>ഐ.എസിനെപ്പോലുള്ള ഭീകരവാദികളെ ഒഴിവാക്കിക്കൊണ്ടുള്ള വെടിനിര്&#x200d;ത്തല്&#x200d; ഫലം ചെയ്യില്ലെന്നായിരുന്നു പുടിന്റെ വാദം. അതിര്&#x200d;ത്തിയില്&#x200d; മുഴുക്കെ സിറിയക്ക് നിയന്ത്രണാധികാരമുണ്ടെന്നും വിഘടനവാദികളാണ് ഇദ്‌ലിബ് കൈയടക്കിവെച്ചിരിക്കുന്നതെന്നും റുഹാനിയും പറഞ്ഞു. ഇറാന്റെയും റഷ്യയുടെയും ശക്തമായ പിന്തുണയോടെയാണ് പ്രസിഡന്റ് ബഷാറുല്&#x200d; അസദ് വിമതരുമായി പോരാടുന്നത്. ഇദ്‌ലിബ് ആക്രമണം തുര്&#x200d;ക്കിയിലേക്ക് വീണ്ടും അഭയാര്&#x200d;ത്ഥി പ്രവാഹത്തിന് കാരണമാകുമെന്ന് ഉര്&#x200d;ദുഗാന്&#x200d; ഭയക്കുന്നു. സിറിയയില്&#x200d;നിന്ന് വിമതരെ തുരത്തുന്നതുവരെ പോരാട്ടം തുടരുമെന്ന് റൂഹാനി വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/idlib-turkeys-ceasefire-call-rejected-by-russia-iran.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യൂറോപ്പും തുര്&#x200d;ക്കിയും അമേരിക്കയുമായി അകലുന്നു</title>
		<link>https://www.chandrikadaily.com/article-on-rturkey-us-relation.html</link>
					<comments>https://www.chandrikadaily.com/article-on-rturkey-us-relation.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 27 Aug 2018 16:49:52 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[erdogan]]></category>
		<category><![CDATA[turkey]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=100438</guid>

					<description><![CDATA[കെ.മൊയ്തീന്&#x200d; കോയ സഖ്യരാഷ്ട്രങ്ങള്&#x200d; വരെ അമേരിക്കയുടെ നിലപാടിനെതിരെ കടുത്തസമീപനം സ്വീകരിച്ച സാഹചര്യം രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം അത്യപൂര്&#x200d;വമാണ്. കമ്യൂണിസ്റ്റ് രാഷ്ട്ര ബ്ലോക്കിന്റെ തകര്&#x200d;ച്ചക്ക് ശേഷവും ഭദ്രവും ശക്തവുമായിരുന്ന അമേരിക്കന്&#x200d; (മുതലാളിത്ത) ചേരി ഡൊണാള്&#x200d;ഡ് ട്രംപിന്റെ വികലമായ നയം മൂലം വന്&#x200d; പ്രതിസന്ധി നേരിടുന്നു. ഇറാന് എതിരെ ആഗസ്റ്റ് 7ന് പുനരാരംഭിച്ച ഉപരോധം യൂറോപ്യന്&#x200d; യൂണിയന്&#x200d; തള്ളിക്കളഞ്ഞു. തുര്&#x200d;ക്കിയെ സാമ്പത്തികമായി ശ്വാസം മുട്ടിക്കാനുള്ള ട്രംപിന്റെ ഉത്തരവ് സഖ്യ-സൗഹൃദ രാഷ്ട്രങ്ങള്&#x200d; അവഗണിക്കുകയും ചെയ്തതോടെ ലോക രാഷ്ട്രീയ സമവാക്യങ്ങള്&#x200d; പൊളിച്ചെഴുതുന്ന [&#8230;]]]></description>
										<content:encoded><![CDATA[<p><strong>കെ.മൊയ്തീന്&#x200d; കോയ</strong></p>
<p>സഖ്യരാഷ്ട്രങ്ങള്&#x200d; വരെ അമേരിക്കയുടെ നിലപാടിനെതിരെ കടുത്തസമീപനം സ്വീകരിച്ച സാഹചര്യം രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം അത്യപൂര്&#x200d;വമാണ്. കമ്യൂണിസ്റ്റ് രാഷ്ട്ര ബ്ലോക്കിന്റെ തകര്&#x200d;ച്ചക്ക് ശേഷവും ഭദ്രവും ശക്തവുമായിരുന്ന അമേരിക്കന്&#x200d; (മുതലാളിത്ത) ചേരി ഡൊണാള്&#x200d;ഡ് ട്രംപിന്റെ വികലമായ നയം മൂലം വന്&#x200d; പ്രതിസന്ധി നേരിടുന്നു. ഇറാന് എതിരെ ആഗസ്റ്റ് 7ന് പുനരാരംഭിച്ച ഉപരോധം യൂറോപ്യന്&#x200d; യൂണിയന്&#x200d; തള്ളിക്കളഞ്ഞു. തുര്&#x200d;ക്കിയെ സാമ്പത്തികമായി ശ്വാസം മുട്ടിക്കാനുള്ള ട്രംപിന്റെ ഉത്തരവ് സഖ്യ-സൗഹൃദ രാഷ്ട്രങ്ങള്&#x200d; അവഗണിക്കുകയും ചെയ്തതോടെ ലോക രാഷ്ട്രീയ സമവാക്യങ്ങള്&#x200d; പൊളിച്ചെഴുതുന്ന സ്ഥിതിയിലേക്കാണ്.<br />
2015ല്&#x200d; അമേരിക്കയും പഞ്ചമഹാശക്തികളും സംയുക്തമായി ഇറാനുമായി ഒപ്പുവെച്ച ആണവ കരാറില്&#x200d;നിന്ന് ഇക്കഴിഞ്ഞ മെയ് മാസം ഏകപക്ഷീയമായി പിന്&#x200d;മാറിയ അമേരിക്കയുടെ നിലപാടിനെ തള്ളിക്കളഞ്ഞിരിക്കുകയാണ് ഇതര രാഷ്ട്രങ്ങള്&#x200d;. കരാറുമായി സഹകരിച്ച് മുന്നോട്ടുപോകാന്&#x200d; തന്നെയാണ് അവരുടെ തീരുമാനം. കരാറില്&#x200d; നിന്ന് പിന്&#x200d;മാറിയ അമേരിക്ക ഇറാനെതിരെ നേരത്തെ ഏര്&#x200d;പ്പെടുത്തിയിരുന്ന ഉപരോധം ആഗസ്റ്റ് ഏഴു മുതല്&#x200d; പുനരാരംഭിച്ചു. അമേരിക്കയുടെ ഉപരോധ തീരുമാനത്തോട് എല്ലാ രാഷ്ട്രങ്ങളും യോജിക്കണമെന്നായിരുന്നു ട്രംപിന്റെ ശാഠ്യം. ഇറാനുമായി വ്യാപാരബന്ധം നിലനിര്&#x200d;ത്തുന്ന സ്ഥാപനങ്ങളും രാജ്യങ്ങളും &#8216;വിവരമറിയും&#8217; എന്നാണ് ഏറ്റവും ഒടുവിലത്തെ ട്രംപിന്റെ ഭീഷണി. ട്രംപിന്റെ ധാര്&#x200d;ഷ്ട്യത്തിന് മുന്നില്&#x200d; ഓച്ഛാനിച്ച് നില്&#x200d;ക്കാന്&#x200d; കഴിഞ്ഞകാലങ്ങളിലെ പോലെ യൂറോപ്പ് തയാറില്ല. ഇറാനുമായുള്ള ബന്ധം ശിഥിലമായാല്&#x200d; വന്&#x200d; നഷ്ടം യൂറോപ്യന്&#x200d; രാജ്യങ്ങള്&#x200d;ക്കുണ്ട്. ഇറാനുമായി ബന്ധമുള്ള സ്ഥാപനങ്ങള്&#x200d;ക്കും രാജ്യങ്ങള്&#x200d;ക്കും സംരക്ഷണം നല്&#x200d;കുമെന്ന് യൂറോപ്യന്&#x200d; യൂണിയന്&#x200d; വിദേശകാര്യ കമ്മീഷന്&#x200d; തലവന്&#x200d; ഫെഡറിക് മൊഗേരിനി വ്യക്തമാക്കിയത് ട്രംപിന് പ്രഹരമായി. ഒറ്റപ്പെട്ട ചില കമ്പനികള്&#x200d; അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങാന്&#x200d; സാധ്യതയുണ്ട്. സമാന നിലയില്&#x200d; ഉപരോധം നേരിടുന്ന ഉത്തര കൊറിയയുടെ വിദേശമന്ത്രി ഇറാന്&#x200d; തലസ്ഥാനമായ തെഹ്‌റാനില്&#x200d; എത്തി ഐക്യദാര്&#x200d;ഢ്യം പ്രകടിപ്പിച്ചിട്ടുണ്ട്. അമേരിക്കയുടെ താല്&#x200d;പര്യം ചൈനയും റഷ്യയും തള്ളിക്കളഞ്ഞിട്ടുമുണ്ട്.<br />
പാരീസ് കാലാവസ്ഥ ഉടമ്പടി, കുടിയേറ്റ നിയമം, ഇറക്കുമതി തീരുവ വര്&#x200d;ധന തുടങ്ങിയവയും അമേരിക്ക-യൂറോപ്പ് ഏറ്റുമുട്ടലിന് നേരത്തെ സാഹചര്യം ഒരുക്കിയതാണ്. കാലാവസ്ഥ ഉടമ്പടിയില്&#x200d; നിന്ന് ട്രംപ് ഏകപക്ഷീയമായി പിന്&#x200d;മാറിയതാണ്. യൂറോപ്യന്&#x200d; ഉത്പന്നങ്ങള്&#x200d;ക്ക് അമേരിക്ക ഇറക്കുമതി തീരുവ വര്&#x200d;ധിപ്പിച്ച നടപടി ബന്ധം വഷളാക്കി. തിരിച്ചടിച്ച് അമേരിക്കയുടെ ഇറക്കുമതി വര്&#x200d;ധിപ്പിക്കാന്&#x200d; യൂറോപ്യന്&#x200d; രാജ്യങ്ങളും തീരുമാനിച്ചിരിക്കുകയാണ്. യൂറോപ്പുമായി ഏറ്റുമുട്ടുന്നതിന് മുമ്പ് ഇതേ തന്ത്രം ചൈനക്കെതിരെ പ്രയോഗിച്ച് നോക്കിയതാണ്. &#8216;അമേരിക്ക ഫസ്റ്റ്&#8217; എന്ന ട്രംപിന്റെ മുദ്രാവാക്യം കടുത്ത അമേരിക്കന്&#x200d; വിരുദ്ധ വികാരമാണ് ലോകമെമ്പാടും സൃഷ്ടിക്കുന്നത്. ഇറാനില്&#x200d; നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്&#x200d; പ്രമുഖ സ്ഥാനത്തുള്ള ഇന്ത്യയോടും അമേരിക്ക സമ്മര്&#x200d;ദ്ദം ചെലുത്തുന്നുണ്ടെങ്കിലും തീരുമാനം അനിശ്ചിതമായി നീണ്ടുപോകുന്നുണ്ട്. പതിറ്റാണ്ടുകളായി അമേരിക്കയുമായി അടുത്ത സൗഹൃദം പുലര്&#x200d;ത്തുന്ന തുര്&#x200d;ക്കിയെ പോലും ഭയപ്പെടുത്തി വരുതിയില്&#x200d; നിര്&#x200d;ത്താനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. ഉപരോധത്തിലൂടെ ലോക സമൂഹത്തെ ഒന്നടങ്കം നിയന്ത്രിക്കാമെന്നാണത്രെ ട്രംപ് സ്വപ്‌നം കാണുന്നത്. അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സൈനിക സഖ്യത്തിലെ ഏക മുസ്‌ലിം രാജ്യമാണ് തുര്&#x200d;ക്കി.<br />
സര്&#x200d;ക്കാറിനെ അട്ടിമറിക്കാനുള്ള ഒരു വിഭാഗം സൈന്യം നടത്തിയ നീക്കത്തിന് പിറകിലുള്ളതെന്ന് തുര്&#x200d;ക്കി സംശയിക്കുന്ന മത പണ്ഡിതനായ ഫത്തഹുല്ല ഗുലാന്&#x200d; പ്രവാസജീവിതം നയിക്കുന്നത് അമേരിക്കയിലാണ്. അദ്ദേഹത്തെ തുര്&#x200d;ക്കിക്ക് വിട്ടുനല്&#x200d;കണമെന്ന് രണ്ട് വര്&#x200d;ഷത്തോളമായി തുര്&#x200d;ക്കി ആവശ്യപ്പെടുന്നു. അട്ടിമറി ശ്രമത്തില്&#x200d; പങ്കാളികള്&#x200d; എന്ന നിലയില്&#x200d; ഒന്നര ലക്ഷത്തോളം പേര്&#x200d; ജയിലിലാണ്. പലര്&#x200d;ക്കും സര്&#x200d;ക്കാര്&#x200d; ജോലി നഷ്ടമായി. അട്ടിമറി നീക്കത്തെ തുടര്&#x200d;ന്ന് അന്ന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉറുദുഗാന്&#x200d; കഴിഞ്ഞ മാസമാണ് പിന്&#x200d;വലിച്ചത്. ഗുലാനുമായി ബന്ധം പുലര്&#x200d;ത്തുന്നുവെന്ന് തുര്&#x200d;ക്കി സംശയിക്കുന്ന അമേരിക്കന്&#x200d; പുരോഹിതന്&#x200d; ആന്&#x200d;ഡ്രൂബ്രന്&#x200d;സണിനെ തുര്&#x200d;ക്കി ജയിലില്&#x200d; അടച്ചതോടെ അമേരിക്ക ഭീഷണിയും സമ്മര്&#x200d;ദ്ദവുമായി രംഗത്തുവന്നു. സിറിയന്&#x200d; പ്രശ്‌നത്തില്&#x200d; പ്രതിപക്ഷ വിഭാഗത്തോടൊപ്പം ഒന്നിച്ച്‌നിന്ന അമേരിക്കയും തുര്&#x200d;ക്കിയും പിന്നീട് തര്&#x200d;ക്കമായി. തുര്&#x200d;ക്കിക്ക് പതിറ്റാണ്ടുകളായി തലവേദന സൃഷ്ടിക്കുന്ന ഖുര്&#x200d;ദ്ദിഷ് പോരാളികള്&#x200d;ക്ക് ആയുധവും സാമ്പത്തിക സഹായവും അമേരിക്ക അനുവദിച്ചത് തുര്&#x200d;ക്കിയെ ഞെട്ടിച്ചു. അമേരിക്കയുടെ സമ്മതം കാത്തുനില്&#x200d;ക്കാതെ ഖുര്&#x200d;ദ്ദിഷ് പോരാളികളെ സിറിയന്&#x200d; പ്രദേശത്ത് തുര്&#x200d;ക്കി സൈന്യം നേരിട്ട് ഓടിച്ചു. സിറിയയിലെ പ്രതിപക്ഷ മേഖലയില്&#x200d; അമേരിക്ക-തുര്&#x200d;ക്കി സൈനികര്&#x200d; ഏറ്റുമുട്ടുന്ന ഘട്ടം വരെ തര്&#x200d;ക്കം എത്തിയിരുന്നുവെങ്കിലും ഒഴിവായി. സിറിയന്&#x200d; പ്രതിപക്ഷത്തെ റഷ്യന്&#x200d; നേതൃത്വത്തിലുള്ള സമാധാന ശ്രമവുമായി സഹകരിപ്പിക്കാന്&#x200d; തുര്&#x200d;ക്കി പ്രസിഡന്റ് ഉറുദുഗാന്&#x200d; രംഗത്തിറങ്ങിയത് അമേരിക്കയെ പ്രയാസത്തിലാക്കി. അവരുടെ നയതന്ത്ര വീഴ്ചയായി ഇത് വ്യാഖ്യാനിക്കപ്പെട്ടു.<br />
ഏറ്റവും അവസാനം പുരോഹിതന്റെ അറസ്റ്റ് വിവാദമാക്കി അമേരിക്ക തുറന്ന പോരിന് മുന്നിലെത്തി. തുര്&#x200d;ക്കിയുടെ ഉരുക്ക്, അലൂമിനിയം ഉത്പന്നങ്ങള്&#x200d;ക്ക് അമേരിക്ക ഇറക്കുമതി തീരുവ ഇരട്ടിയാക്കിയത് തുര്&#x200d;ക്കിക്ക് പ്രതിസന്ധി സൃഷ്ടിച്ചു. തുര്&#x200d;ക്കി നാണയമായ &#8216;ലിറ&#8217;യുടെ മൂല്യം തകര്&#x200d;ക്കുന്നു. സമ്പദ് വ്യവസ്ഥ തകിടം മറിക്കാനുള്ള അമേരിക്കയുടെ നീക്കം മറികടക്കാന്&#x200d; പുതിയ സഖ്യകക്ഷി തേടുമെന്ന് വരെ നാറ്റോ രാജ്യമായ തുര്&#x200d;ക്കി പ്രഖ്യാപിച്ചു. റഷ്യ, ചൈന, ഇറാന്&#x200d;, യൂറോപ്യന്&#x200d; രാജ്യങ്ങള്&#x200d; എന്നിവയുമായുള്ള ബന്ധം വിപുലമാക്കാനുള്ള ഉറുദുഗാന്റെ നീക്കം വലിയ പ്രത്യാഘാതമാണ് അമേരിക്കന്&#x200d; ചേരിക്കുണ്ടാക്കുന്നത്. സാമ്പത്തിക അസ്ഥിരത മുന്നില്&#x200d; കാണുന്ന തുര്&#x200d;ക്കി, അവ മറികടക്കാനുള്ള നീക്കം വിജയം കണ്ടു തുടങ്ങിയതിന്റെ ആശ്വാസത്തിലാണ്. ഖത്തറിന്റെ സഹായം തുര്&#x200d;ക്കി വലിയ പ്രാധാന്യം നല്&#x200d;കുന്നു. 1500 കോടി ഡോളറിന്റെ നിക്ഷേപം തുര്&#x200d;ക്കിയില്&#x200d; നടത്താന്&#x200d; ഖത്തര്&#x200d; അമീര്&#x200d; ശൈഖ് തമീം ഹമദ് അല്&#x200d;താനി തുര്&#x200d;ക്കി തലസ്ഥാനമായ അങ്കാറയില്&#x200d; പ്രഖ്യാപിച്ചതോടെ ലിറയുടെ മൂല്യം ഉയര്&#x200d;ന്നു. ഉറുദുഗാന്റെ നീക്കം വ്യാപകമാവുന്നതോടെ തുര്&#x200d;ക്കി സമ്പദ് വ്യവസ്ഥ പ്രതിസന്ധിയെ അതിജീവിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം, അമേരിക്കയും കടുത്ത നീക്കത്തിലാണ്. തുര്&#x200d;ക്കിക്ക് എതിരെ ഉപരോധം ഏര്&#x200d;പ്പെടുത്തുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. &#8216;ഇറാന്&#x200d; ഭീഷണി&#8217; ഉയര്&#x200d;ത്തികാണിച്ച് സുന്നി മുസ്‌ലിം രാഷ്ട്രങ്ങളെ കൂടെ നിര്&#x200d;ത്താനും മധ്യപൗരസ്ത്യ ദേശത്ത് ആയുധ വില്&#x200d;പ്പന വിപുലമാക്കാനുമാണ് ട്രംപിന്റെ അണിയറ നീക്കം. &#8216;അറബ് നാറ്റോ സഖ്യം&#8217; എന്ന പദ്ധതി ഉയര്&#x200d;ത്തി നാല് ഗള്&#x200d;ഫ് രാഷ്ട്രങ്ങള്&#x200d; ഈജിപ്ത്, ജോര്&#x200d;ദ്ദാന്&#x200d; എന്നിവയെ അണിനിരത്താനാണ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കം. ഇസ്രാഈലിന് സഹായകമായ നിലയില്&#x200d; ജോര്&#x200d;ദ്ദാനിലെ രണ്ട് കോടിവരുന്ന ഫലസ്തീന്&#x200d; അഭയാര്&#x200d;ത്ഥികളെ ഒഴിവാക്കാനും തന്ത്രപരമായ നീക്കമുണ്ട്. ട്രംപിന്റെ മരുമകനും മധ്യപൗരസ്ത്യ ദേശത്തേക്കുള്ള പ്രത്യേക ഉപദേഷ്ടാവുമായ ജാരട് കുഷ്‌നര്&#x200d; ആണ് ഇതിന് പിന്നില്&#x200d;. ഫലസ്തീന്&#x200d; അഭയാര്&#x200d;ത്ഥികള്&#x200d;ക്കുള്ള യു.എന്&#x200d; പദ്ധതിക്ക് അമേരിക്കന്&#x200d; സാമ്പത്തിക സഹായം 125 മില്യന്&#x200d; ഡോളറില്&#x200d; നിന്ന് 65 മില്യന്&#x200d; കുറച്ചതും കുഷ്‌നറുടെ ബുദ്ധിയാണ്.<br />
ഇറാന് പുറമെ തുര്&#x200d;ക്കിക്ക് എതിരായും ട്രംപിന്റെ ഭീഷണി ഉയര്&#x200d;ന്നതോടെ മുസ്‌ലിം ലോകത്തിന്റെ ഒറ്റക്കെട്ടായ പിന്തുണ അമേരിക്കക്ക് നഷ്ടമാകും. യൂറോപ്യന്&#x200d; രാജ്യങ്ങളും അമേരിക്കയും തമ്മിലുള്ള അകല്&#x200d;ച്ച വര്&#x200d;ധിച്ചതും ലോക രാഷ്ട്രീയത്തിലുള്ള മാറ്റത്തിന്റെ നാന്ദിയായി. ജി.8 ഉച്ചകോടിയില്&#x200d; നിന്ന് മാറ്റിനിര്&#x200d;ത്തപ്പെട്ട റഷ്യ ലോക രംഗത്ത് മേല്&#x200d;കൈ നേടുംവിധമാണ് പുതിയ സംഭവ വികാസം. റഷ്യയുമായി അടുക്കാന്&#x200d; തുര്&#x200d;ക്കിയും ചില യൂറോപ്യന്&#x200d; രാജ്യങ്ങളും നടത്തുന്ന നീക്കം ഇത്തരം സൂചന നല്&#x200d;കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/article-on-rturkey-us-relation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
