<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>eroor &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/eroor/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 04 Nov 2025 04:17:34 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>eroor &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>എരൂരിലെ വൃദ്ധസദനത്തില്‍ വയോധികക്ക് ക്രൂരമര്‍ദനമെന്ന് പരാതി; വാരിയെല്ലിന് പൊട്ടല്‍</title>
		<link>https://www.chandrikadaily.com/complaint-of-brutal-beatingg-of-elderly-in-old-age-home-in-erur-cracked-ribs.html</link>
					<comments>https://www.chandrikadaily.com/complaint-of-brutal-beatingg-of-elderly-in-old-age-home-in-erur-cracked-ribs.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 04 Nov 2025 04:15:55 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[eroor]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361787</guid>

					<description><![CDATA[ മര്‍ദനത്തിനു പിന്നാലെ മഞ്ഞുമ്മല്‍ കുടത്തറപ്പിള്ളില്‍ ശാന്തയെ (71) കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ]]></description>
										<content:encoded><![CDATA[<p>തൃപ്പൂണിത്തുറ: എരൂരിലെ വൃദ്ധസദനത്തില്&#x200d; വയോധികക്ക് നേരെ ക്രൂരമര്&#x200d;ദനം. ആര്&#x200d;.ജെ ചാരിറ്റബിള്&#x200d; ട്രസ്റ്റ് എന്ന വൃദ്ധസദനത്തിലാണ് വയോധികക്ക് ക്രൂരമര്&#x200d;ദനമേറ്റത്. മര്&#x200d;ദനത്തിനു പിന്നാലെ മഞ്ഞുമ്മല്&#x200d; കുടത്തറപ്പിള്ളില്&#x200d; ശാന്തയെ (71) കളമശ്ശേരി മെഡിക്കല്&#x200d; കോളജില്&#x200d; പ്രവേശിപ്പിച്ചു. സംഭവത്തില്&#x200d; സ്ഥാപന നടത്തിപ്പുകാരി രാധക്കെതിരെ ഹില്&#x200d;പാലസ് പൊലീസ് കേസെടുത്തു.</p>
<p>ഭര്&#x200d;ത്താവിന്റെ മരണശേഷം ശാന്ത സഹോദരിയുടെയും മകളുടെയും സംരക്ഷണയിലായിരുന്നു. എന്നാല്&#x200d; വയോധിക വീണതിനെത്തുടര്&#x200d;ന്ന് കാലിന് പരിക്കേറ്റ് നടക്കാന്&#x200d; ബുദ്ധിമുട്ടായി. ആശുപത്രിയിലെ ചികിത്സക്കുശേഷം പരിചരണത്തിനായി വൃദ്ധസദനത്തിലേക്ക് മാറിയിരുന്നു. </p>
<p>കഴിഞ്ഞ ആഗസ്റ്റ് രണ്ടിന് വൃദ്ധസദനത്തിലെത്തിയ വയോധികക്ക് മൂന്നാം ദിവസം മുതല്&#x200d; പീഡനം അനുഭവപ്പെട്ടതായാണ് പരാതി. അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കട്ടിലില്&#x200d;നിന്ന് നിലത്തിട്ട് ചവിട്ടുകയും അടിക്കുകയും ചെയ്‌തെന്നും വാരിയെല്ലിന് പൊട്ടലുണ്ടായെന്നും എഫ്.ഐ.ആറില്&#x200d; പറയുന്നു.</p>
<p>വൃദ്ധ സദനത്തില്&#x200d; ബന്ധുക്കള്&#x200d; കാണാനെത്തിയാല്&#x200d; ജീവനക്കാര്&#x200d; ഓരോ കാരണം പറഞ്ഞ് ഒഴിവാക്കുമായിരുന്നു. ശ്വാസതടസ്സം കൂടുതലാണെന്ന് കഴിഞ്ഞ മാസാവസാനം വൃദ്ധ സദനത്തില്&#x200d;നിന്ന് വിളിച്ചറിയിച്ചതോടെ ബന്ധുക്കള്&#x200d; ആശുപത്രിയിലേക്ക് കൂട്ടിക്കൊണ്ടു പോകാനെത്തിയിരുന്നു. അപ്പോഴാണ് തനിക്കുണ്ടായ ദുരനുഭവങ്ങള്&#x200d; ശാന്ത വെളിപ്പെടുത്തിയത്.</p>
<p>മാസം 24,000 രൂപയായിരുന്നു ഫീസ്. ആദ്യമാസം അഡ്വാന്&#x200d;സ് 1000 ഉള്&#x200d;പ്പെടെ 25000വും പിന്നീടുള്ള രണ്ട് മാസങ്ങളില്&#x200d; 24,000 വീതവും നല്&#x200d;കിയെന്നും സഹോദരി പറഞ്ഞു. വാതിലടച്ചായിരുന്നു മര്&#x200d;ദനമെന്നും മുഖത്ത് അടിയേറ്റ് ഒരു പല്ല് നഷ്ടപ്പെട്ടെന്നും പരാതിയില്&#x200d; പറയുന്നു. അതേസമയം, അവശനിലയിലായിരുന്ന വയോധികയെ സ്ഥാപനത്തില്&#x200d;നിന്ന് മാറ്റാന്&#x200d; ബന്ധുക്കളോട് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും തയാറായില്ലെന്നും കൃത്യമായി പണം നല്&#x200d;കിയില്ലെന്നും ട്രസ്റ്റ് നടത്തിപ്പുകാരന്&#x200d; പറഞ്ഞു.</p>
<p>പൊലീസില്&#x200d; പരാതി നല്&#x200d;കിയതിനെത്തുടര്&#x200d;ന്നാണ് വയോധികയെ മാറ്റിയതെന്നും മര്&#x200d;ദിച്ചെന്ന പരാതി വ്യാജമാണെന്നും നടത്തിപ്പുകാരന്&#x200d; പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/complaint-of-brutal-beatingg-of-elderly-in-old-age-home-in-erur-cracked-ribs.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഏരൂരില്&#x200d; വീടുകളില്&#x200d; കറുത്ത സ്റ്റിക്കര്&#x200d; പതിച്ച സംഭവം; സത്യാവസ്ഥ ഇതാണ്</title>
		<link>https://www.chandrikadaily.com/police-report-on-truth-behind-black-stickers-at-eroor-houses.html</link>
					<comments>https://www.chandrikadaily.com/police-report-on-truth-behind-black-stickers-at-eroor-houses.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 30 Jan 2018 08:09:48 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[black sticker]]></category>
		<category><![CDATA[eroor]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=67391</guid>

					<description><![CDATA[കൊച്ചി: ഏരുരിലെ വീടുകള്&#x200d; ജനാലകളില്&#x200d; വ്യാപകമായി കറുത്ത സ്റ്റിക്കര്&#x200d; പതിപ്പിച്ച സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത്. മോഷ്ടാക്കളുടെ സംഘങ്ങള്&#x200d; വിവരങ്ങള്&#x200d; പരസ്പരം കൈമാറുന്നതിന് സ്റ്റിക്കര്&#x200d; പതിപ്പിച്ചുവെന്നായിരുന്നു ആദ്യം പ്രദേശവാസികള്&#x200d; കരുതിയിരുന്നത്. തുടര്&#x200d;ന്ന് പൊലീസില്&#x200d; വിവരമറിയിക്കുകയും ചെയ്തു. എന്നാല്&#x200d; പൊലീസിന്റെ പരിശോധന നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. സ്റ്റിക്കര്&#x200d; ഒട്ടിച്ചവര്&#x200d; തന്നെ നേരിട്ടെത്തി പൊലീസിനോട് കുറ്റസമ്മതം നടത്തുകയായിരുന്നു. തൃപ്പൂണിത്തുറ കേന്ദ്രീകരിച്ച് പ്രവര്&#x200d;ത്തിക്കുന്ന സിസിടിവി ക്യാമറകള്&#x200d; വില്&#x200d;ക്കുന്ന സ്ഥാപനമാണ് ഇത്തരമൊരു വേറിട്ട &#8216;പരസ്യ&#8217;രീതി പരീക്ഷിച്ചത്. ആദ്യം സ്റ്റിക്കറുകള്&#x200d; പതിച്ച ശേഷം ഇവിടങ്ങളിലെത്തി [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: ഏരുരിലെ വീടുകള്&#x200d; ജനാലകളില്&#x200d; വ്യാപകമായി കറുത്ത സ്റ്റിക്കര്&#x200d; പതിപ്പിച്ച സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത്. മോഷ്ടാക്കളുടെ സംഘങ്ങള്&#x200d; വിവരങ്ങള്&#x200d; പരസ്പരം കൈമാറുന്നതിന് സ്റ്റിക്കര്&#x200d; പതിപ്പിച്ചുവെന്നായിരുന്നു ആദ്യം പ്രദേശവാസികള്&#x200d; കരുതിയിരുന്നത്. തുടര്&#x200d;ന്ന് പൊലീസില്&#x200d; വിവരമറിയിക്കുകയും ചെയ്തു. എന്നാല്&#x200d; പൊലീസിന്റെ പരിശോധന നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്.</p>
<p>സ്റ്റിക്കര്&#x200d; ഒട്ടിച്ചവര്&#x200d; തന്നെ നേരിട്ടെത്തി പൊലീസിനോട് കുറ്റസമ്മതം നടത്തുകയായിരുന്നു. തൃപ്പൂണിത്തുറ കേന്ദ്രീകരിച്ച് പ്രവര്&#x200d;ത്തിക്കുന്ന സിസിടിവി ക്യാമറകള്&#x200d; വില്&#x200d;ക്കുന്ന സ്ഥാപനമാണ് ഇത്തരമൊരു വേറിട്ട &#8216;പരസ്യ&#8217;രീതി പരീക്ഷിച്ചത്. ആദ്യം സ്റ്റിക്കറുകള്&#x200d; പതിച്ച ശേഷം ഇവിടങ്ങളിലെത്തി വീട്ടുകാരെ ബോധവല്&#x200d;ക്കരിച്ച് സിസിടിവി ക്യാമറകളുടെ ആവശ്യകത ബോധ്യപ്പെടുത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.</p>
<p>ഏരൂരില്&#x200d; കഴിഞ്ഞ ഡിസംബറില്&#x200d; വീട്ടുകാരെ കെട്ടിയിട്ട് 54 പവന്&#x200d; കവര്&#x200d;ന്ന സംഭവമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ലേബര്&#x200d; ജംഗ്ഷന്&#x200d;, സുവര്&#x200d;ണ നഗര്&#x200d;, പിഷാരടി കോവില്&#x200d; റോഡ് എന്നിവിടങ്ങളിലെ വീടുകളുടെ ജനലുകളില്&#x200d; കറുത്ത സ്റ്റിക്കറുകള്&#x200d; പ്രത്യക്ഷപ്പെട്ടത്.</p>
<p>സ്റ്റിക്കര്&#x200d; സംഭവത്തിനു പിന്നിലും മോഷ്ടാക്കളാകുമെന്നാണ് ആദ്യം കരുതിയത്. ഇക്കാര്യം ചില വാര്&#x200d;ത്താചാനലുകള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുകയും ചെയ്തു. ഇതോടെയാണ് പൊലീസ് അന്വേഷണം നടത്തിയത്.<br />
സത്യാവസ്ഥ പുറത്തുവന്നതോടെ സിസിടിവി സ്ഥാപന ഉടമകളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച ശേഷം ഇത്തരം പ്രവൃത്തികള്&#x200d; ആവര്&#x200d;ത്തിക്കരുതെന്ന് താക്കീത് ചെയ്ത് വിട്ടയച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/police-report-on-truth-behind-black-stickers-at-eroor-houses.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
