<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Eshwarappa &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/eshwarappa/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 18 Mar 2024 07:08:14 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Eshwarappa &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പ്രധാനമന്ത്രിയുമായി വേദി പങ്കിടാന്&#x200d; വിസമ്മതിച്ച് ഈശ്വരപ്പ; ബി.ജെ.പി യോഗത്തില്&#x200d; നിന്നും ഇറങ്ങിപ്പോയി</title>
		<link>https://www.chandrikadaily.com/eshwarappa-refuses-to-share-stage-with-prime-minister-bjp-walked-out-of-the-meeting.html</link>
					<comments>https://www.chandrikadaily.com/eshwarappa-refuses-to-share-stage-with-prime-minister-bjp-walked-out-of-the-meeting.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 18 Mar 2024 07:08:14 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[Eshwarappa]]></category>
		<category><![CDATA[meeting]]></category>
		<category><![CDATA[refuses]]></category>
		<category><![CDATA[stage]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=293091</guid>

					<description><![CDATA[. യോഗത്തില്&#x200d; നിന്നും ഇറങ്ങിപ്പോയ ഈശ്വരപ്പ ലോക്സഭാ തെരഞ്ഞെടുപ്പില്&#x200d; സ്വതന്ത്രനായി മത്സരിക്കുമെന്ന് ആവര്&#x200d;ത്തിക്കുകയും ചെയ്തു.]]></description>
										<content:encoded><![CDATA[<p>പാര്&#x200d;ട്ടിയിലെ മുതിര്&#x200d;ന്ന നേതാവായ കെ.എസ് ഈശ്വരപ്പയെ അനുനയിപ്പിക്കാനുള്ള ബി.ജെ.പി പ്രതിനിധി സംഘത്തിന്റെ ശ്രമങ്ങള്&#x200d; പരാജയപ്പെട്ടു. യോഗത്തില്&#x200d; നിന്നും ഇറങ്ങിപ്പോയ ഈശ്വരപ്പ ലോക്സഭാ തെരഞ്ഞെടുപ്പില്&#x200d; സ്വതന്ത്രനായി മത്സരിക്കുമെന്ന് ആവര്&#x200d;ത്തിക്കുകയും ചെയ്തു.</p>
<p>തിങ്കളാഴ്ച ഷിമോഗയില്&#x200d; നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്&#x200d; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വേദി പങ്കിടാന്&#x200d; പോലും ഈശ്വരപ്പ വിസമ്മതിച്ചു.&#8221;സ്വതന്ത്രനായി മത്സരിക്കുമെന്ന എന്റെ തീരുമാനത്തില്&#x200d; മാറ്റമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി എനിക്ക് ദൈവമാണ്.പക്ഷേ, ഒരു കുടുംബത്തിന്റെ ഞെരുക്കത്തില്&#x200d; നിന്ന് പാര്&#x200d;ട്ടിയെ മോചിപ്പിക്കാനാണ് ഞാന്&#x200d; തെരഞ്ഞെടുപ്പില്&#x200d; മത്സരിക്കുന്നത്.</p>
<p>മോദിയുടെ കണ്&#x200d;വെന്&#x200d;ഷനില്&#x200d; പങ്കെടുക്കാനാവാത്തതതില്&#x200d; എനിക്ക് അതിയായ ദുഃഖമുണ്ട്&#8221; ഈശ്വരപ്പ പിന്നീട് പത്രസമ്മേളനത്തില്&#x200d; പറഞ്ഞു.ലിംഗായത്തുകള്&#x200d; മുന്&#x200d; മുഖ്യമന്ത്രിയുടെ കയ്യിലാണെന്ന ധാരണയാണ് കേന്ദ്ര നേതാക്കള്&#x200d;ക്കുള്ളതെന്ന് യെദ്യൂരപ്പയെ പരാമര്&#x200d;ശിച്ച് ഈശ്വരപ്പ പറഞ്ഞു.</p>
<p>ബി.ജെ.പി ദേശീയ ജനറല്&#x200d; സെക്രട്ടറി മോഹന്&#x200d; അഗര്&#x200d;വാള്&#x200d;, നിയമസഭാംഗം അരഗ ജ്ഞാനേന്ദ്ര, ഡി.എസ് അരുണ്&#x200d; എന്നിവരടങ്ങുന്ന സംഘമാണ് ഞായറാഴ്ച ഉച്ചയോടെ ഈശ്വരപ്പയുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാല്&#x200d; ഈശ്വരപ്പ തന്റെ തീരുമാനത്തില്&#x200d; മാറ്റം വരുത്താതെ മറ്റ് ചില പരിപാടികളില്&#x200d; പങ്കെടുക്കണമെന്ന് പറഞ്ഞ് യോഗത്തില്&#x200d; നിന്ന് ഇറങ്ങിപ്പോയി. ഈശ്വരപ്പ മടങ്ങിയെത്താന്&#x200d; നേതാക്കള്&#x200d; കാത്തിരുന്നുവെങ്കിലും ഫലമുണ്ടായില്ല.</p>
<p>തെരഞ്ഞെടുപ്പില്&#x200d; മത്സരിക്കരുതെന്ന് ഈശ്വരപ്പയോട് അഭ്യര്&#x200d;ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായും തങ്ങള്&#x200d; ചര്&#x200d;ച്ച നടത്തിയിരുന്നുവെന്നും ഫലത്തിനായി കാത്തിരിക്കുകയാണെന്നും അഗര്&#x200d;വാള്&#x200d; മാധ്യമപ്രവര്&#x200d;ത്തകരോട് പറഞ്ഞു.മകന് ടിക്കറ്റ് നിഷേധിച്ചതോടെ ഈശ്വരപ്പ ഞെട്ടലിലായിരുന്നുവെന്ന് അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.</p>
<p>എങ്കിലും പാര്&#x200d;ട്ടിയില്&#x200d; നിന്ന് അകന്നുപോകരുതെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. അതേസമയം, ഈശ്വരപ്പയുടെ മകന് ടിക്കറ്റ് നിഷേധിച്ചതില്&#x200d; തനിക്ക് പങ്കില്ലെന്ന് ബിജെപി പാര്&#x200d;ലമെന്ററി ബോര്&#x200d;ഡ് അംഗം യെദ്യൂരപ്പ പറഞ്ഞു.പാര്&#x200d;ട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെതാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>എന്നാല്&#x200d;, തങ്ങള്&#x200d; ഈശ്വരപ്പയെ ക്ഷണിച്ചിരുന്നുവെന്നും അദ്ദേഹം റാലിയില്&#x200d; ഉണ്ടാകുമെന്നും ബിജെപി നേതാവ് എന്&#x200d; രവികുമാര്&#x200d; അവകാശപ്പെട്ടു.രണ്ടര ലക്ഷം പേര്&#x200d; പരിപാടിയില്&#x200d; പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ജെഡിഎസ് നേതാക്കള്&#x200d; പ്രധാനമന്ത്രിയുമായി വേദി പങ്കിടുമെന്നും പാര്&#x200d;ട്ടി അറിയിച്ചു.ഈശ്വരപ്പ നേരത്തെ പ്രതിനിധീകരിച്ച നിയമസഭാ മണ്ഡലത്തിലാണ് ബിജെപി പ്രചാരണ റാലി നടത്തുന്നത്.</p>
<p>മകന്&#x200d; കെ.ഇ കാന്തേഷിന് ഹവേരി പാര്&#x200d;ലമെന്റ് മണ്ഡലത്തില്&#x200d; ടിക്കറ്റ് നിഷേധിച്ചതില്&#x200d; പ്രതിഷേധിച്ചാണ് ഈശ്വരപ്പ സ്വതന്ത്രനായി മത്സരിക്കാന്&#x200d; തീരുമാനിച്ചത്. യെദ്യൂരപ്പയുടെ മകന്&#x200d; ബി.വൈ രാഘവേന്ദ്രയാണ് ഷിമോഗയിലെ ബി.ജെ.പി സ്ഥാനാര്&#x200d;ഥി. മുന്&#x200d; മുഖ്യമന്ത്രി എസ് ബംഗാരപ്പയുടെ മകളും കന്നഡ സൂപ്പര്&#x200d; താരം ഡോ. രാജ്കുമാറിന്റെ മരുമകളും ചലച്ചിത്ര താരം ശിവരാജ് കുമാറിന്റെ ഭാര്യയുമായ ഗീത ശിവരാജ്കുമാറാണ് ഇവിടുത്തെ കോണ്&#x200d;ഗ്രസ് സ്ഥാനാര്&#x200d;ഥി.െ</p>
<p>യദ്യൂരപ്പ കുടുബത്തിന്റെ പിടിയിലാണ് കര്&#x200d;ണാടക ബി.ജെ.പി എന്ന് ഉയര്&#x200d;ത്തിക്കാട്ടാന്&#x200d; സ്വതന്ത്ര സ്ഥാനാര്&#x200d;ത്ഥിയായി തെരഞ്ഞെടുപ്പില്&#x200d; മത്സരിക്കുമെന്നാണ് ഈശ്വരപ്പ പറഞ്ഞത്.സംസ്ഥാനത്തെ കുടുംബ രാഷ്ട്രീയത്തില്&#x200d; ഹിന്ദുത്വ പ്രവര്&#x200d;ത്തകര്&#x200d;ക്ക് വേദനയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. പെട്ടെന്നുണ്ടായ ദേഷ്യത്തില്&#x200d; എടുത്തിട്ടുള്ള തീരുമാനമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/eshwarappa-refuses-to-share-stage-with-prime-minister-bjp-walked-out-of-the-meeting.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മകന് സീറ്റില്ല; കർണാടകയിൽ ബി.ജെ.പി നേതൃത്വവുമായി ഉടക്കി മുൻ ഉപമുഖ്യമന്ത്രി ഈശ്വരപ്പ</title>
		<link>https://www.chandrikadaily.com/1son-has-no-seat-former-deputy-chief-minister-eshwarappa-joins-forces-with-bjp-leadership-in-karnataka.html</link>
					<comments>https://www.chandrikadaily.com/1son-has-no-seat-former-deputy-chief-minister-eshwarappa-joins-forces-with-bjp-leadership-in-karnataka.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 14 Mar 2024 12:00:35 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[Eshwarappa]]></category>
		<category><![CDATA[Former Deputy Chief Minister]]></category>
		<category><![CDATA[Karnataka]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=292878</guid>

					<description><![CDATA[മകന്&#x200d; കാന്തേശിനെ സ്വതന്ത്ര സ്ഥാനാര്&#x200d;ഥിയായി രംഗത്തിനിറക്കുമെന്നാണ് സൂചന.]]></description>
										<content:encoded><![CDATA[<p>ലോക്‌സഭ തെരഞ്ഞെടുപ്പില്&#x200d; മകന് സീറ്റ് നല്&#x200d;കാത്തതിനെ ചൊല്ലി ബി.ജെ.പി നേതൃത്വവുമായി ഉടക്കി മുന്&#x200d; ഉപമുഖ്യമന്ത്രിയും വിദ്വേഷ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധനുമായ കെ.എസ്. ഈശ്വരപ്പ. മകന്&#x200d; കാന്തേശിനെ സ്വതന്ത്ര സ്ഥാനാര്&#x200d;ഥിയായി രംഗത്തിനിറക്കുമെന്നാണ് സൂചന.</p>
<p>പാര്&#x200d;ട്ടിയുടെ രണ്ടാം പട്ടികയില്&#x200d; അദ്ദേഹം ആവശ്യപ്പെട്ടിരുന്ന ഹാവേരി സീറ്റില്&#x200d; മുന്&#x200d; മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെയാണ് പാര്&#x200d;ട്ടി രംഗത്തിറക്കിയിരിക്കുന്നത്. ഹാവേരി സീറ്റ് മകന് നല്&#x200d;കാമെന്നും പ്രചാരണത്തിനെത്താമെന്നും പാര്&#x200d;ട്ടി നേതാവ് ബി.എസ് യെദിയൂരപ്പ ഉറപ്പ് നല്&#x200d;കിയിരുന്നെന്നാണ് ഈശ്വരപ്പ പറയുന്നത്.</p>
<p>മാര്&#x200d;ച്ച് 15ന് ശിവമൊഗ്ഗയില്&#x200d; തന്നെ പിന്തുണക്കുന്നവരുടെ യോഗം വിളിക്കുമെന്നും മകന്റെ സ്ഥാനാര്&#x200d;ഥിത്വം സംബന്ധിച്ച് ഇതിന് ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം &#8216;ഇന്ത്യാ ടുഡേ&#8217;ക്ക് നല്&#x200d;കിയ പ്രത്യേക അഭിമുഖത്തില്&#x200d; അറിയിച്ചു. ശിവമൊഗ്ഗയില്&#x200d; നിന്നോ ഹാവേരിയില്&#x200d; നിന്നോ മകനെ മത്സരിപ്പിക്കാനാണ് ഈശ്വരപ്പയുടെ നീക്കം. ശിവമൊഗ്ഗയില്&#x200d; യെദിയൂരപ്പയുടെ മകന്&#x200d; ബി.വൈ രാഘവേ?ന്ദ്രയാണ് നിലവിലെ എം.പി. അദ്ദേഹത്തെ തന്നെയാണ് പാര്&#x200d;ട്ടി പരിഗണിക്കുന്നതും.</p>
<p>2013ല്&#x200d; യെദിയൂരപ്പ ബി.ജെ.പി വിട്ട് കര്&#x200d;ണാടക ജനത പാര്&#x200d;ട്ടി രൂപവത്കരിച്ചപ്പോള്&#x200d; പിന്തുണക്കാത്തതിലുള്ള അനിഷ്ടമാണ് മകന് സീറ്റ് നല്&#x200d;കാത്തതിന് പിന്നിലെന്നാണ് ഈശ്വരപ്പയുടെ ആരോപണം. തന്നെയും പാര്&#x200d;ട്ടിയുടെ പട്ടികയില്&#x200d;നിന്ന് ഒഴിവാക്കപ്പെട്ട ബി.ജെ.പി എം.പിമാരായ പ്രതാപ് സിംഹ, നളിന്&#x200d; കുമാര്&#x200d; കട്ടീല്&#x200d; എന്നിവരെയും പോലെയുള്ള ആത്മാര്&#x200d;ഥതയുള്ള പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകരെ യെദിയൂരപ്പ അവഗണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.</p>
<p>ശിവമൊഗ്ഗയില്&#x200d; നിന്നും ഹാവേരിയില്&#x200d; നിന്നും ഉള്&#x200d;പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്&#x200d;നിന്ന് അഭ്യുദയകാംക്ഷികള്&#x200d; തന്നെ വിളിക്കുന്നുണ്ടെന്നും യെദിയൂരപ്പ ഞങ്ങളോട് അനീതി ചെയ്‌തെന്ന് പറയുന്നുണ്ടെന്നും അദ്ദേഹം അഭിമുഖത്തില്&#x200d; പറഞ്ഞു.</p>
<p>തന്റെ മകന്&#x200d; എവിടെ തെരഞ്ഞെടുപ്പില്&#x200d; മത്സരിക്കണമെന്നത് ജനങ്ങളുടെ ആഗ്രഹത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. കഴിഞ്ഞ വര്&#x200d;ഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പില്&#x200d; ശിവമൊഗ്ഗ സീറ്റ് മകന്&#x200d; കാന്തേശിന് വേണ്ടി ആവശ്യപ്പെട്ടിരുന്നെങ്കിലും പാര്&#x200d;ട്ടി നല്&#x200d;കിയിരുന്നില്ല.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1son-has-no-seat-former-deputy-chief-minister-eshwarappa-joins-forces-with-bjp-leadership-in-karnataka.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
