<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>ET Basheer &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/et-basheer/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 14 Apr 2018 14:30:14 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>ET Basheer &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഇന്ത്യ സമഗ്രമായ അഭയാര്&#x200d;ത്ഥി നയം രൂപീകരിക്കണം: ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പി</title>
		<link>https://www.chandrikadaily.com/et-muhammad-basheer-mp-about-rohingya.html</link>
					<comments>https://www.chandrikadaily.com/et-muhammad-basheer-mp-about-rohingya.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 14 Apr 2018 14:24:53 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[anti muslim]]></category>
		<category><![CDATA[ET Basheer]]></category>
		<category><![CDATA[ET Mohammed Basheer MP]]></category>
		<category><![CDATA[myanmar]]></category>
		<category><![CDATA[Rohingya]]></category>
		<category><![CDATA[rohinkyan muslims]]></category>
		<category><![CDATA[RSS agenda]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=80408</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ചരിത്രത്തില്&#x200d; തുല്ല്യതയില്ലാത്ത ദുരിതങ്ങളില്&#x200d;പെട്ടുഴലുന്ന റോഹിങ്ക്യന്&#x200d; ജനതക്ക് അന്താരാഷട്ര സമൂഹത്തിന്റെ പിന്തുണയുണ്ടെന്നും മുസ്‌ലിം ലീഗ് അവരുടെ സങ്കടങ്ങളില്&#x200d; നെഞ്ച് ചേര്&#x200d;ത്ത് നില്&#x200d;ക്കുന്ന പ്രസ്ഥാനമാണെന്നും മുസ്‌ലിം ലീഗ് ദേശീയ ഓര്&#x200d;ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്&#x200d; എം.പി. കോണ്&#x200d;സ്റ്റിറ്റിയൂഷന്&#x200d; ക്ലബില്&#x200d; നടന്ന അന്താരാഷ്ട്ര റോഹിങ്ക്യന്&#x200d; വംശഹത്യ കണ്&#x200d;വന്&#x200d;ഷനില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടും വീടുമില്ലാത്ത, ആര്&#x200d;ക്കും വേണ്ടാത്ത, ആരുടേതുമല്ലാത്ത ജനതയാണിത്. അവരുടെ പ്രയാസങ്ങള്&#x200d; ഞങ്ങള്&#x200d; കണ്ടറിഞ്ഞിട്ടുണ്ട്. വിദേശകാര്യ വകുപ്പിന്റെ അനുമതിയോടെ ബംഗ്ലാദേശിലെ കോക്‌സ് ബസാറിലെ അഭയാര്&#x200d;ത്ഥി ക്യാമ്പില്&#x200d; ഒരു കോടി [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ചരിത്രത്തില്&#x200d; തുല്ല്യതയില്ലാത്ത ദുരിതങ്ങളില്&#x200d;പെട്ടുഴലുന്ന റോഹിങ്ക്യന്&#x200d; ജനതക്ക് അന്താരാഷട്ര സമൂഹത്തിന്റെ പിന്തുണയുണ്ടെന്നും മുസ്‌ലിം ലീഗ് അവരുടെ സങ്കടങ്ങളില്&#x200d; നെഞ്ച് ചേര്&#x200d;ത്ത് നില്&#x200d;ക്കുന്ന പ്രസ്ഥാനമാണെന്നും മുസ്‌ലിം ലീഗ് ദേശീയ ഓര്&#x200d;ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്&#x200d; എം.പി. കോണ്&#x200d;സ്റ്റിറ്റിയൂഷന്&#x200d; ക്ലബില്&#x200d; നടന്ന അന്താരാഷ്ട്ര റോഹിങ്ക്യന്&#x200d; വംശഹത്യ കണ്&#x200d;വന്&#x200d;ഷനില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>നാടും വീടുമില്ലാത്ത, ആര്&#x200d;ക്കും വേണ്ടാത്ത, ആരുടേതുമല്ലാത്ത ജനതയാണിത്. അവരുടെ പ്രയാസങ്ങള്&#x200d; ഞങ്ങള്&#x200d; കണ്ടറിഞ്ഞിട്ടുണ്ട്. വിദേശകാര്യ വകുപ്പിന്റെ അനുമതിയോടെ ബംഗ്ലാദേശിലെ കോക്‌സ് ബസാറിലെ അഭയാര്&#x200d;ത്ഥി ക്യാമ്പില്&#x200d; ഒരു കോടി രൂപ എത്തിച്ചു. ജമ്മു, മേവാത്, ഫരീദാബാദ് തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അഭയാര്&#x200d;ത്ഥി ക്യാമ്പുകളില്&#x200d; വസ്ത്രം, ഭക്ഷണം, പഠനസാമഗ്രികള്&#x200d;, കുടിവെള്ളം എന്നിവ പാര്&#x200d;ട്ടി ഉറപ്പു വരുത്തും. ഇത്തരം ഇടപെടല്&#x200d; കൊണ്ട് മാത്രം അവരുടെ ദുരിതങ്ങള്&#x200d;ക്ക് പൂര്&#x200d;ണ പരിഹാരം കാണാനാവില്ല.</p>
<p>ദുരിതക്കയത്തില്&#x200d; നില്&#x200d;ക്കുന്ന ഒരു ജനതയെ രാജ്യദ്രോഹികള്&#x200d;, തീവ്രവാദ ബന്ധമുള്ളവര്&#x200d;, വ്യാജരേഖ ഉണ്ടാക്കിയവര്&#x200d;, എന്നീ ആരോപണങ്ങള്&#x200d; ചുമത്തുന്നതും മ്യാന്മറില്&#x200d; തിരിച്ചയക്കുമെന്ന പ്രസ്താവനയിറക്കാന്&#x200d; ഇന്ത്യയുടെ ആഭ്യന്തര സഹമന്ത്രിപോലും തയ്യാറായത് ഞെട്ടിപ്പിക്കുന്നതാണ്. രക്ഷ തേടിയെത്തിയവര്&#x200d;ക്ക് അഭയം കൊടുത്ത മഹത്തായ പാരമ്പര്യമാണ് ഇന്ത്യക്കുള്ളത്. അത് തുടരുന്നതിനു പകരം അഭയാര്&#x200d;ത്ഥികളെ കുത്തി നോവിക്കുന്ന പ്രാകൃതമായ നിലപാട് അത്യന്ത്യം പ്രതിഷേധാര്&#x200d;ഹമാണ്. സമഗ്രമായ ഒരു അഭയാര്&#x200d;ത്ഥി നയം രൂപപ്പെടുത്താന്&#x200d; പാര്&#x200d;ലമെന്റില്&#x200d; ശക്തമായി ഇടപെടുമെന്നും എം.പി വ്യക്തിമാക്കി.</p>
<p>ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്&#x200d;ത്തിക്കുന്ന സലാമ ട്രസ്റ്റ്, രോഹിങ്ക്യന്&#x200d; ഹ്യൂമന്&#x200d; റൈറ്റ് ഇനീഷ്യേറ്റീവ്, ഡല്&#x200d;ഹി കെ.എം.സി.സി, ആള്&#x200d; ഇന്ത്യ മജ്‌ലിസ് തമീര്&#x200d; എ മില്ലത്ത്, എസ്.ഐ.ഒ തുടങ്ങിയ സംഘടനകള്&#x200d; സംയുക്തമായാണ് രണ്ടുദിവസത്തെ കണ്&#x200d;വന്&#x200d;ഷന്&#x200d; സംഘടിപ്പിച്ചത്. ഫാറൂഖ് അബ്ദുള്ള, പ്രശാന്ത് ഭൂഷണ്&#x200d;, സ്മൃതി സിങ്, അഡ്വ.ഹാരിസ് ബീരാന്&#x200d;, സ്വാമി അഗ്നിവേശ്, പ്രൊഫ. അപൂര്&#x200d;വാനന്ദ്, വജഹത് ഹബീബുള്ള, സഫര്&#x200d; മുഹമ്മദ് ഷാ , ജസിന്&#x200d; ഫീല്&#x200d;ഡ് എന്നിവരും ചര്&#x200d;ച്ചകളില്&#x200d; പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/et-muhammad-basheer-mp-about-rohingya.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുത്തലാക്കിന്റെ മറവില്&#x200d;  മുസ്ലിംകളെ ജയിലിലടക്കാന്&#x200d; ശ്രമം: ഇ.ടി</title>
		<link>https://www.chandrikadaily.com/et-muhammad-basheer-against-triple-talaq.html</link>
					<comments>https://www.chandrikadaily.com/et-muhammad-basheer-against-triple-talaq.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 13 Jan 2018 17:50:25 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ET Basheer]]></category>
		<category><![CDATA[ET Muhammad Basheer]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[triple talaaq]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=64872</guid>

					<description><![CDATA[പട്ടാമ്പി: അപ്രസക്തമായ മുത്തലാക്കിന്റെ മറവില്&#x200d; രാജ്യത്ത് പുതിയ കാടന്&#x200d; നിയമമുണ്ടാക്കി മുസ്ലിംകളെ ജയിലടക്കാനുള്ള ശ്രമമാണ് മോദിയുടെ ഫാസിസ്റ്റു ഭരണത്തിന്റെ ലക്ഷ്യമെന്ന് മുസ്്‌ലിംലീഗ് ദേശീയ ഓര്&#x200d;ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പി അഭിപ്രായപ്പെട്ടു. &#8216;ഫാസിസത്തിനെതിരെ&#8217; എന്ന പ്രമേയവുമായി ജില്ലാ യൂത്ത്‌ലീഗ് കാമ്പയിനിന്റെ ഭാഗമായി 500 കേന്ദ്രങ്ങളില്&#x200d; നടത്തിയ &#8216;നാട്ടൊരുമ&#8217;യുടെ ജില്ലാ തല സമാപനം പട്ടാമ്പിയില്&#x200d; ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊലപാതകം, ബലാത്സംഗം പോലത്തെ കുറ്റതൃത്യങ്ങള്&#x200d;ക്ക് സമാനമായ രീതിയില്&#x200d; ആരുടേതെങ്കിലും പരാതിയുടെ അടിസ്ഥാനത്തില്&#x200d; മുസ്്‌ലിം വിവാഹ മോചനകേസുകളെ ദുരുപയോഗം [&#8230;]]]></description>
										<content:encoded><![CDATA[<p>പട്ടാമ്പി: അപ്രസക്തമായ മുത്തലാക്കിന്റെ മറവില്&#x200d; രാജ്യത്ത് പുതിയ കാടന്&#x200d; നിയമമുണ്ടാക്കി മുസ്ലിംകളെ ജയിലടക്കാനുള്ള ശ്രമമാണ് മോദിയുടെ ഫാസിസ്റ്റു ഭരണത്തിന്റെ ലക്ഷ്യമെന്ന് മുസ്്‌ലിംലീഗ് ദേശീയ ഓര്&#x200d;ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പി അഭിപ്രായപ്പെട്ടു. &#8216;ഫാസിസത്തിനെതിരെ&#8217; എന്ന പ്രമേയവുമായി ജില്ലാ യൂത്ത്‌ലീഗ് കാമ്പയിനിന്റെ ഭാഗമായി 500 കേന്ദ്രങ്ങളില്&#x200d; നടത്തിയ &#8216;നാട്ടൊരുമ&#8217;യുടെ ജില്ലാ തല സമാപനം പട്ടാമ്പിയില്&#x200d; ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.</p>
<p>കൊലപാതകം, ബലാത്സംഗം പോലത്തെ കുറ്റതൃത്യങ്ങള്&#x200d;ക്ക് സമാനമായ രീതിയില്&#x200d; ആരുടേതെങ്കിലും പരാതിയുടെ അടിസ്ഥാനത്തില്&#x200d; മുസ്്‌ലിം വിവാഹ മോചനകേസുകളെ ദുരുപയോഗം ചെയ്ത് പുരുഷനെ ജയിലടക്കുന്ന മുത്തലാക്ക് നിരോധന ബില്&#x200d; ഗൂഢലക്ഷ്യം നിറഞ്ഞതാണ്. രാജ്യത്തിന്റെ സംസ്‌കാരം പുതിയ ദിശയിലേക്ക് നിര്&#x200d;വചിക്കുകയാണ് മോദി ഭരണം. ഫാസിസത്തിന്റെ സര്&#x200d;വ്വ നടന്നാക്രമണങ്ങളെയും ചെറുക്കാന്&#x200d; മതേതര ബോധമുള്ള യുവജനത തിരമാലകളെ ഭേദിച്ചു മുന്നേറുന്നവരാകണമെന്ന് ഇ.ടി അഭ്യര്&#x200d;ത്ഥിച്ചു. യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് സി.എ സാജിത് അധ്യക്ഷത വഹിച്ചു. വി.ടി ബല്&#x200d;റാം എം.എല്&#x200d;.എ, സാഹിത്യകാരന്&#x200d; പി.സുരേന്ദ്രന്&#x200d;, മുസ്‌ലിംലീഗ് സംസ്ഥാന പ്രവര്&#x200d;ത്തക സമിതി അംഗം എം.എ കരീം, ജില്ലാ ജനറല്&#x200d;സെക്രട്ടറി മരക്കാര്&#x200d; മാരായമംഗലം, യൂത്ത്‌ലീഗ് സംസ്ഥാന ട്രഷറര്&#x200d; എം.എ സമദ് , പി.പി അന്&#x200d;വര്&#x200d; സാദത്ത്, ഗഫൂര്&#x200d; കോല്&#x200d;കളത്തില്&#x200d; , ഇഖ്ബാല്&#x200d; പുതുനഗരം സംസാരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/et-muhammad-basheer-against-triple-talaq.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേന്ദ്രസര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ എസ്.ടി.യു പാര്‍ലമെന്റ് മാര്‍ച്ച് നാളെ</title>
		<link>https://www.chandrikadaily.com/et-muhammad-basheer-mp-against-modi-govt.html</link>
					<comments>https://www.chandrikadaily.com/et-muhammad-basheer-mp-against-modi-govt.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 06 Nov 2017 12:49:53 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[basheer]]></category>
		<category><![CDATA[ET Basheer]]></category>
		<category><![CDATA[et muhammed basheer]]></category>
		<category><![CDATA[modi government]]></category>
		<category><![CDATA[Modi Govt]]></category>
		<category><![CDATA[parliament]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=52302</guid>

					<description><![CDATA[സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കും രാജ്യത്തു വളര്‍ന്നുവരുന്ന വര്‍ഗീയതക്കും എതിരേ രാജ്യത്ത് ജനകീയ പ്രതിഷേധമുയരണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. തൊഴിലവകാശങ്ങള്‍ സംരക്ഷിക്കുക, വര്‍ഗീയത തടയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വതന്ത്ര തൊഴിലാളി യൂനിയന്‍ (എസ്.ടി.യു) നാളെ പാര്‍ലിമെന്റിലേക്ക് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം അറിയിച്ചു. കേരളാഹൗസില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതിയായ മുന്നൊരുക്കത്തോടെയല്ലാതെ ജി.എസ്.ടി നടപ്പിലാക്കിയതും നോട്ട് നിരോധനവും രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിപ്പിക്കുകയും നിരവധിപേരുടെ തൊഴില്‍ ഇല്ലാതാക്കുകയും ചെയ്തു. പൊതുമേഖലാ സ്ഥാപനങ്ങളും പ്രതിസന്ധി [&#8230;]]]></description>
										<content:encoded><![CDATA[<p><strong>സ്വന്തം ലേഖകന്&#x200d;</strong></p>
<p>ന്യൂഡല്&#x200d;ഹി: കേന്ദ്രസര്&#x200d;ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്&#x200d;ക്കും രാജ്യത്തു വളര്&#x200d;ന്നുവരുന്ന വര്&#x200d;ഗീയതക്കും എതിരേ രാജ്യത്ത് ജനകീയ പ്രതിഷേധമുയരണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പി പറഞ്ഞു.</p>
<p>തൊഴിലവകാശങ്ങള്&#x200d; സംരക്ഷിക്കുക, വര്&#x200d;ഗീയത തടയുക എന്നീ ആവശ്യങ്ങള്&#x200d; ഉന്നയിച്ച് സ്വതന്ത്ര തൊഴിലാളി യൂനിയന്&#x200d; (എസ്.ടി.യു) നാളെ പാര്&#x200d;ലിമെന്റിലേക്ക് മാര്&#x200d;ച്ച് നടത്തുമെന്നും അദ്ദേഹം അറിയിച്ചു. കേരളാഹൗസില്&#x200d; വാര്&#x200d;ത്താസമ്മേളനത്തില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>മതിയായ മുന്നൊരുക്കത്തോടെയല്ലാതെ ജി.എസ്.ടി നടപ്പിലാക്കിയതും നോട്ട് നിരോധനവും രാജ്യത്ത് തൊഴിലില്ലായ്മ വര്&#x200d;ധിപ്പിക്കുകയും നിരവധിപേരുടെ തൊഴില്&#x200d; ഇല്ലാതാക്കുകയും ചെയ്തു. പൊതുമേഖലാ സ്ഥാപനങ്ങളും പ്രതിസന്ധി നേരിടുകയാണ്. ലോകത്തെ ഏറ്റവും നല്ല തൊഴില്&#x200d;നയമുണ്ടായിരുന്ന രാജ്യമാണ് ഇന്ത്യ എന്നാല്&#x200d; തൊഴിലാളിയുടെ തൊഴില്&#x200d;സുരക്ഷ സംബന്ധിച്ച് ആശങ്കപ്പെടേണ്ട നയമാണ് ഇപ്പോള്&#x200d; നരേന്ദ്രമോദി സര്&#x200d;ക്കാര്&#x200d; സ്വീകരിക്കുന്നതെന്നും ഇടി പറഞ്ഞു.</p>
<p>ഇന്&#x200d;സ്‌പെക്ഷന്&#x200d; രാജ്, ലൈസന്&#x200d;സ് രാജ് എന്നൊക്കെ പേരിട്ടു വിളിച്ച് തൊഴില്&#x200d; സുരക്ഷ ഉറപ്പാക്കാന്&#x200d; വേണ്ടി കൊണ്ടുവന്ന ക്രമീകരണങ്ങളെ അട്ടിമറിക്കുകയാണ് സര്&#x200d;ക്കാര്&#x200d; ചെയ്യുന്നത്.</p>
<p>രാജ്യത്തെ പ്രധാന വിദ്യാഭ്യാസ, സംസ്‌കാരിക സമിതികളെല്ലാം കാവിവല്&#x200d;കരിച്ചുവരികയാണ്. യു.ജി.സി, ഫിലിം ഇന്&#x200d;സ്റ്റിറ്റിയൂഷന്&#x200d;, ചരിത്രഗവേഷണ കൗണ്&#x200d;സില്&#x200d;, സിബിഎസ്ഇ എന്നിവയെല്ലാം കാവിവല്&#x200d;കരിച്ചു. ഇവിടെയെല്ലാം ആ ഖേലയുമായി ബന്ധമില്ലാത്ത ബി.ജെ.പി-ആര്&#x200d;.എസ്.എസ് അനുകൂലികളെ നിയമിക്കുകയാണ്. മുസ്ലിംലീഗും യു.ഡി.എഫ് മുന്നണിയും വികസനത്തിന് എതിരല്ല. ഗെയില്&#x200d; പദ്ധതി നടപ്പാക്കുന്നതിനു മുമ്പായി ജനങ്ങളുടെ ആശങ്ക അകറ്റണമെന്നാണ് പറയുന്നത്. ജനങ്ങളുടെ ആശങ്ക അകറ്റാതെ ഒരുസര്&#x200d;ക്കാരിനും മുന്നാട്ടുപോവാനാവില്ല. ജനങ്ങളെ മനസ്സിലാക്കാതെയുള്ള വികസനംകൊണ്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ഡല്&#x200d;ഹിയിലെ പ്രക്ഷോഭങ്ങളുടെ സിരാകേന്ദ്രമായ ജന്തര്&#x200d;മന്ദിറില്&#x200d; സമരങ്ങള്&#x200d; നടത്തുന്നത് ഹരിത കോടതി വിലക്കിയതോടെ രാജ്യതലസ്ഥാനത്ത് ജനങ്ങള്&#x200d;ക്ക് അവരുടെ പ്രതിഷേധം രേഖപ്പെടുത്താനുള്ള വേദി ഇല്ലാതായിരിക്കുകയാണ്. ജന്തര്&#x200d;മന്ദിറില്&#x200d; പ്രതിഷേധപരിപാടികള്&#x200d; വിലക്കിയതുസംബന്ധിച്ചു കേന്ദ്രസര്&#x200d;ക്കാര്&#x200d; നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. നിലവില്&#x200d; പ്രക്ഷോഭപരിപാടികള്&#x200d;ക്കു വേദിയും പൊലിസിന്റെ അനുമതിയും ലഭിക്കാന്&#x200d; വളരെ ബുദ്ധിമുട്ടാണ്. ജനങ്ങള്&#x200d;ക്ക് പ്രതിഷേധം അറിയിക്കാനും അവരുടെ പ്രശ്നങ്ങള്&#x200d; പാര്&#x200d;ലമെന്റിന്റെ മുന്നില്&#x200d;കൊണ്ടുവരാനുമുള്ള വേദിയാണ് ഇതോടെ ഇല്ലാതായത്. ഒരുജനാധിപത്യരാജ്യത്ത് ജനങ്ങള്&#x200d;ക്ക് പ്രതിഷേധവും അവരുടെ നിലപാടും വ്യക്തമാക്കാന്&#x200d; വേദി ആവശ്യമാണ്. അത് അവരുടെ അവകാശവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>ഇന്നത്തെ എസ്.ടി.യു പ്രതിഷേധപരിപാടിയില്&#x200d; നാഷനല്&#x200d; ലേബേഴ്സ് ഓര്&#x200d;ഗനൈസേഷന്&#x200d; അധ്യക്ഷന്&#x200d; പ്രൊഫ. എന്&#x200d;.പി സിങ് മുഖ്യപ്രഭാഷണം നടത്തും. മുസ്ലിംലീഗിന്റെയും പോഷകസംഘടനകളുടെയും ദേശീയ- സംസ്ഥാന നേതാക്കള്&#x200d; പങ്കെടുക്കും. ഡല്&#x200d;ഹിയില്&#x200d; പ്രതിപക്ഷതൊഴിലാളി സംഘടനകള്&#x200d; ചൊവ്വ, ബുധന്&#x200d;, വ്യാഴം ദിവസങ്ങളില്&#x200d; നടത്തുന്ന മഹാധര്&#x200d;ണയിലും എസ്.ടി.യു പങ്കെടുക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.</p>
<p>വാര്&#x200d;ത്താസമ്മേളനത്തില്&#x200d; എസ്.ടി.യു ദേശീയ പ്രസിഡന്റ് സയ്യിദ് അംജദ് അലി (ജാര്&#x200d;ഖണ്ഡ്), ജനറല്&#x200d; സെക്രട്ടറി അഡ്വ. എം. റഹ്മത്തുല്ല (കേരളം) എന്നിവരും പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/et-muhammad-basheer-mp-against-modi-govt.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിജെപി സംഘ്പരിവാര്‍ പ്രത്യയശാസ്ത്രങ്ങള്‍  അടിച്ചേല്‍പ്പിക്കുന്നു: ഇ.ടി മുഹമ്മദ് ബഷീര്‍</title>
		<link>https://www.chandrikadaily.com/youth-league-2.html</link>
					<comments>https://www.chandrikadaily.com/youth-league-2.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 17 Sep 2017 19:31:44 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ET Basheer]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=44348</guid>

					<description><![CDATA[ആലപ്പുഴ: രാജ്യം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ഭരണത്തിന്റെ മറവില്‍ സംഘ്പരിവാര്‍ പ്രത്യയശാസ്ത്രങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ. ടി മുഹമ്മദ് ബഷീര്‍. മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ സംഘടിപ്പിച്ച യൂത്ത് സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലങ്ങളായി ഇന്ത്യ കാത്ത് സൂക്ഷിക്കുന്ന മതേതര മൂല്യങ്ങള്‍ കാറ്റില്‍ പറത്തി വിദ്യാഭ്യാസ, സാംസ്‌ക്കാരിക മേഖലകളെ ഹിന്ദുത്വ വല്‍ക്കരിക്കാനാണ് ബിജെപിയുടെ ശ്രമം. നാളെയുടെ തലമുറകളെ ഇന്നേ ഇല്ലാതാക്കുന്ന സമീപനമാണ് ഇവര്‍ സ്വീകരിക്കുന്നത്. പശുവിന്റെ പേരില്‍ ജനങ്ങളെ [&#8230;]]]></description>
										<content:encoded><![CDATA[<p>ആലപ്പുഴ: രാജ്യം ഭരിക്കുന്ന ബിജെപി സര്&#x200d;ക്കാര്&#x200d; ഭരണത്തിന്റെ മറവില്&#x200d; സംഘ്പരിവാര്&#x200d; പ്രത്യയശാസ്ത്രങ്ങള്&#x200d; അടിച്ചേല്&#x200d;പ്പിക്കുകയാണെന്ന് മുസ്‌ലിംലീഗ് ദേശീയ ഓര്&#x200d;ഗനൈസിംഗ് സെക്രട്ടറി ഇ. ടി മുഹമ്മദ് ബഷീര്&#x200d;. മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്&#x200d; ആലപ്പുഴയില്&#x200d; സംഘടിപ്പിച്ച യൂത്ത് സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.</p>
<p>കാലങ്ങളായി ഇന്ത്യ കാത്ത് സൂക്ഷിക്കുന്ന മതേതര മൂല്യങ്ങള്&#x200d; കാറ്റില്&#x200d; പറത്തി വിദ്യാഭ്യാസ, സാംസ്‌ക്കാരിക മേഖലകളെ ഹിന്ദുത്വ വല്&#x200d;ക്കരിക്കാനാണ് ബിജെപിയുടെ ശ്രമം. നാളെയുടെ തലമുറകളെ ഇന്നേ ഇല്ലാതാക്കുന്ന സമീപനമാണ് ഇവര്&#x200d; സ്വീകരിക്കുന്നത്. പശുവിന്റെ പേരില്&#x200d; ജനങ്ങളെ ഇവര്&#x200d; കൊന്നൊടുക്കുന്നു. മതപ്രബോധന സ്വാതന്ത്ര്യത്തെ പോലും ഇല്ലാതാക്കാനുള്ള ആസൂത്രിത ശ്രമങ്ങളാണ് സര്&#x200d;ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ഇത് മഹത്തായ ഇന്ത്യന്&#x200d; പാരമ്പര്യത്തിന് എതിരാണ്. ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്‌ലമയില്&#x200d; സാഹിബ് ഉള്&#x200d;പ്പെടെയുള്ളവരുടെ അശ്രാന്തപരിശ്രമത്തിന്റെ ഭാഗമായി ലഭ്യമായ ഇന്ത്യന്&#x200d; ഭരണഘടനയിലെ അവകാശങ്ങള്&#x200d; പോലും കവര്&#x200d;ന്നെടുക്കാനാണ് മോദി സര്&#x200d;ക്കാര്&#x200d; ശ്രമിക്കുന്നതെന്നുംഅദ്ദേഹം പറഞ്ഞു.<br />
യുവത്വത്തെ നാടിന്റെ നന്മക്കായി ഉപയോഗിക്കാന്&#x200d; കഴിയണം. യുവാക്കള്&#x200d; സമൂഹത്തില്&#x200d; തിരുത്തല്&#x200d; ശക്തികളായി മാറണം. പുതിയ തലമുറയില്&#x200d; മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം വര്&#x200d;ധിച്ചു വരുന്നത് ആശങ്കാജനകമാണ്. സ്‌കൂള്&#x200d; വിദ്യാര്&#x200d;ത്ഥികള്&#x200d; പോലും ലഹരിക്ക് അടിമകളായി മാറിക്കൊണ്ടിരിക്കുന്നു. ഇതിന് പരിഹാരം കാണേണ്ട സംസ്ഥാന സര്&#x200d;ക്കാരാകട്ടെ മദ്യവ്യാപനത്തെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സ്വീകരിക്കുന്നത്. മദ്യവര്&#x200d;ജ്ജനമാണ് തങ്ങളുടെ നയമെന്ന് പറഞ്ഞ് അധികാരത്തില്&#x200d; എത്തിയ എല്&#x200d;ഡിഎഫ് സര്&#x200d;ക്കാര്&#x200d; ആരാധനാലയങ്ങള്&#x200d;ക്കും വിദ്യാലയങ്ങള്&#x200d;ക്ക് സമീപവും മദ്യശാലകള്&#x200d; പ്രവര്&#x200d;ത്തിക്കാനുള്ള ദൂരപരിധി 50 മീറ്ററാക്കി കുറച്ചിരിക്കുന്നത് ഒരു തലമുറയെ ഒന്നാകെ നശിപ്പിക്കാനെ ഉപകരിക്കുകയുള്ളു. ഇസ്‌ലാം മതത്തിന്റെ മനോഹാരിതയെ അവതരിപ്പിക്കുന്നതിന് പകരം മോശമായി ചിത്രീകരിക്കാനുള്ള നീക്കങ്ങളാണ് ലോകത്ത് നടക്കുന്നത്. ഇതിനെ തിരുത്തി യഥാര്&#x200d;ത്ഥ ഇസ്‌ലാമിന്റെ നന്മയെ പ്രചരിപ്പിക്കാന്&#x200d; കഴിയണമെന്നും ഇ. ടി പറഞ്ഞു.<br />
യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്&#x200d; അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്&#x200d; സെക്രട്ടറി സി. കെ സുബൈര്&#x200d; മുഖ്യപ്രഭാഷണം നടത്തി. യൂത്ത്‌ലീഗ് മുന്&#x200d; സംസ്ഥാന ജനറല്&#x200d; സെക്രട്ടറി സി. മമ്മൂട്ടി എംഎല്&#x200d;എ അനുഭവം സെഷനിലും സംസ്ഥാന ട്രഷറര്&#x200d; എംഎ സമദ് ഐഡിയോളജി സെഷനിലും സംസാരിച്ചു. മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് എ. എം നസീര്&#x200d;, ജനറല്&#x200d; സെക്രട്ടറി അഡ്വ. എച്ച്. ബഷീര്&#x200d;കുട്ടി, എംഎസ്എഫ് ദേശീയ പ്രസിഡന്റ് ടി. പി അഷ്‌റഫലി എന്നിവര്&#x200d; അഭിവാദ്യം അര്&#x200d;പ്പിച്ചു സംസാരിച്ചു.<br />
ഉച്ചക്ക് ശേഷം നടന്ന മുസ്‌ലിംലീഗ് ചരിത്രവും വര്&#x200d;ത്തമാനവും സെഷനില്&#x200d; ചന്ദ്രിക എഡിറ്റര്&#x200d; സി. പി സൈതലവി, സംഘടന സെഷനില്&#x200d; യൂത്ത്‌ലീഗ് സീനിയര്&#x200d; വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം എന്നിവര്&#x200d; വിഷയങ്ങള്&#x200d; അവതരിപ്പിച്ച് സംസാരിച്ചു. സമാപന സെഷനും മുഖാമുഖവും മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി ടി. എം സലിം ഉദ്ഘാടനം ചെയ്തു.<br />
യൂത്ത്‌ലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി പി. കെ ഫിറോസ് സ്വാഗതവും സെക്രട്ടറി കെ. എസ് സിയാദ് നന്ദിയും പറഞ്ഞു. വിവിധ സെഷനുകളില്&#x200d; മുസ്‌ലിംലീഗ് ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.എം.എ ഷുക്കൂര്&#x200d;, ജനറല്&#x200d; സെക്രട്ടറി എം.എസ് മുഹമ്മദ്, വൈസ് പ്രസിഡന്റുമാരായ അഡ്വ. സുല്&#x200d;ഫിക്കര്&#x200d; സലാം, പി. ഇസ്മയില്&#x200d;, പി. എ അബ്ദുല്&#x200d; കരീം, പി. എ അഹമ്മദ് കബീര്&#x200d;, സെക്രട്ടറിമാരായ മുജീബ് കാടേരി, പി. ജി മുഹമ്മദ്, കെ.എസ് സിയാദ്, ആഷിഖ് ചെലവൂര്&#x200d;, വി. വി മുഹമ്മദാലി, എ.കെ.എം അഷ്‌റഫ്, പി. പി അന്&#x200d;വര്&#x200d; സാദത്ത്, യൂത്ത്‌ലീഗ് ദേശീയ വൈസ്. പ്രസിഡന്റ് അഡ്വ. വി. കെ ഫൈസല്&#x200d; ബാബു, എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്&#x200d;, ജനറല്&#x200d; സെക്രട്ടറി എംപി നവാസ്, വനിതാലീഗ് സംസ്ഥാന വൈസ്. പ്രസിഡന്റ് സീമ യഹിയ, മുസ്‌ലിം ലീഗ് സംസ്ഥാന വര്&#x200d;ക്കിംഗ് കമ്മിറ്റി അംഗം മുഹമ്മദ് കൊച്ചുകളം, ജില്ലാ ട്രഷറര്&#x200d; എ. യഹിയ, വൈസ്. പ്രസിഡന്റ് അഡ്വ. എസ്. കബീര്&#x200d;, സെക്രട്ടറിമാരായ എസ്.എ അബ്ദുല്&#x200d; സലാം ലബ്ബ, അഡ്വ. എ. എ റസാഖ്, ബി. എ ഗഫൂര്&#x200d;, യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് എ. ഷാജഹാന്&#x200d;, ജനറല്&#x200d; സെക്രട്ടറി പി. ബിജു തുടങ്ങിയവര്&#x200d; സംബന്ധിച്ചു.<br />
സംസ്ഥാനത്തെ മുഴുവന്&#x200d; ജില്ല ഭാരവാഹികളും എറണാകുളം മുതല്&#x200d; തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ നിയോജക മണ്ഡലം പ്രസിഡന്റ്, ജനറല്&#x200d; സെക്രട്ടറിമാരുമായിരുന്നു യൂത്ത് സമ്മിറ്റിലെ പ്രതിനിധികള്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/youth-league-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പശുവിനെ  &#8216;പൊളിറ്റിക്കല്‍ കൗ&#8217;  ആക്കി ഫാസിസ്റ്റ്  അജണ്ട: ഇ.ടി</title>
		<link>https://www.chandrikadaily.com/cow-issue-in-india-et-muhammad-basheer.html</link>
					<comments>https://www.chandrikadaily.com/cow-issue-in-india-et-muhammad-basheer.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 10 Jul 2017 19:20:19 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cow in india]]></category>
		<category><![CDATA[cow slaghter]]></category>
		<category><![CDATA[ET Basheer]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=35224</guid>

					<description><![CDATA[തിരുവനന്തപുരം: പശുവിനെ രാഷ്ട്രീയായുധമാക്കുന്ന നയം അംഗീകരിക്കാനാവില്ലെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ഗോമാംസത്തിന്റെ പേരില്‍ നടക്കുന്ന അരുതായ്മകള്‍ക്കെതിരെ മതേതരകക്ഷികളും സമാധാനകാംക്ഷികളും ഒരു മനസോടെ പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. നാം എന്തുകഴിക്കണമെന്ന് തീരുമാനിക്കുന്നത് ഫാസിസമാണ്. ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കുമെതിരെ ഏറ്റവും കൂടുതല്‍ അതിക്രമം നടക്കുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. മതേതരത്വത്തിന്റെ ഉത്തമ മാതൃകയായി ലോകജനതയുടെ മുന്നില്‍ ശിരസുയര്‍ത്തി നിന്ന ഇന്ത്യ ഇന്ന് വളരെ ഗുരുതരമായ സ്ഥിതിയിലേക്കാണ് നീങ്ങുന്നത്. ദലിതുകളും ന്യൂനപക്ഷങ്ങളും കൊല്ലപ്പെടുന്നു. പശുവിനെ &#8216;പൊളിറ്റിക്കല്‍ കൗ&#8217; ആക്കി ഫാസിസ്റ്റ് അജണ്ട നടപ്പിലാക്കുകയാണ്. അതിനുവേണ്ടിയാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: പശുവിനെ രാഷ്ട്രീയായുധമാക്കുന്ന നയം അംഗീകരിക്കാനാവില്ലെന്ന് ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പി. ഗോമാംസത്തിന്റെ പേരില്&#x200d; നടക്കുന്ന അരുതായ്മകള്&#x200d;ക്കെതിരെ മതേതരകക്ഷികളും സമാധാനകാംക്ഷികളും ഒരു മനസോടെ പ്രവര്&#x200d;ത്തിക്കേണ്ടിയിരിക്കുന്നു. നാം എന്തുകഴിക്കണമെന്ന് തീരുമാനിക്കുന്നത് ഫാസിസമാണ്.<br />
ന്യൂനപക്ഷങ്ങള്&#x200d;ക്കും ദലിതര്&#x200d;ക്കുമെതിരെ ഏറ്റവും കൂടുതല്&#x200d; അതിക്രമം നടക്കുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. മതേതരത്വത്തിന്റെ ഉത്തമ മാതൃകയായി ലോകജനതയുടെ മുന്നില്&#x200d; ശിരസുയര്&#x200d;ത്തി നിന്ന ഇന്ത്യ ഇന്ന് വളരെ ഗുരുതരമായ സ്ഥിതിയിലേക്കാണ് നീങ്ങുന്നത്. ദലിതുകളും ന്യൂനപക്ഷങ്ങളും കൊല്ലപ്പെടുന്നു. പശുവിനെ &#8216;പൊളിറ്റിക്കല്&#x200d; കൗ&#8217; ആക്കി ഫാസിസ്റ്റ് അജണ്ട നടപ്പിലാക്കുകയാണ്. അതിനുവേണ്ടിയാണ് ബീഫ് നിരോധനം കൊണ്ടുവന്നത്. ഇത് കലാപത്തിന് ആഹ്വാനം ചെയ്യുന്ന നയമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cow-issue-in-india-et-muhammad-basheer.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജുനൈദ് വധം:  ധൈര്യം പകര്‍ന്ന്‌  മുസ്ലിം ലീഗ് സംഘം കുടുംബത്തെ കണ്ടു</title>
		<link>https://www.chandrikadaily.com/junaid-murder-iuml-leadrs-in-fareedabad.html</link>
					<comments>https://www.chandrikadaily.com/junaid-murder-iuml-leadrs-in-fareedabad.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 30 Jun 2017 14:36:31 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[beef murder]]></category>
		<category><![CDATA[ET Basheer]]></category>
		<category><![CDATA[IUML]]></category>
		<category><![CDATA[Junaid Murder]]></category>
		<category><![CDATA[muslim league]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=34076</guid>

					<description><![CDATA[ന്യൂഡല്‍ഹി: വര്‍ഗീയവാദികളാല്‍ നിഷ്‌ക്കരുണം കൊല ചെയ്യപ്പെട്ട ജുനൈദിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ മുസ്്‌ലിംലീഗ് പ്രതിനിധി സംഘമെത്തി. ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, സെക്രട്ടറി ഖുറം അനീസ് ഉമര്‍, മുസ്്‌ലിം യൂത്ത്‌ലീഗ് ദേശീയ ജന.സെക്രട്ടറി സി.കെ സുബൈര്‍, വൈസ് പ്രസിഡന്റുമാരായ വി.കെ ഫൈസല്‍ ബാബു, ആസിഫ് അന്‍സാരി, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അശ്‌റഫലി, ദല്‍ഹി സ്‌റ്റേറ്റ് മുസ്‌ലിംലീഗ് സെക്രട്ടറി കെ.കെ മുഹമ്മദ് ഹലീം എന്നിവരുടെ നേതൃത്വത്തിലാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: വര്&#x200d;ഗീയവാദികളാല്&#x200d; നിഷ്‌ക്കരുണം കൊല ചെയ്യപ്പെട്ട ജുനൈദിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്&#x200d; മുസ്്‌ലിംലീഗ് പ്രതിനിധി സംഘമെത്തി. ദേശീയ ഓര്&#x200d;ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പി, ദേശീയ ട്രഷറര്&#x200d; പി.വി അബ്ദുല്&#x200d; വഹാബ് എം.പി, സെക്രട്ടറി ഖുറം അനീസ് ഉമര്&#x200d;, മുസ്്‌ലിം യൂത്ത്‌ലീഗ് ദേശീയ ജന.സെക്രട്ടറി സി.കെ സുബൈര്&#x200d;, വൈസ് പ്രസിഡന്റുമാരായ വി.കെ ഫൈസല്&#x200d; ബാബു, ആസിഫ് അന്&#x200d;സാരി, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അശ്‌റഫലി, ദല്&#x200d;ഹി സ്‌റ്റേറ്റ് മുസ്‌ലിംലീഗ് സെക്രട്ടറി കെ.കെ മുഹമ്മദ് ഹലീം എന്നിവരുടെ നേതൃത്വത്തിലാണ് ജുനൈദിന്റെ വസതിയില്&#x200d; പോയി മാതാപിതാക്കളെയും കുടുംബങ്ങളെയും ആശ്വസിപ്പിച്ചത്.<br />
കൊലപാതകവും തുടര്&#x200d;ന്ന് ഇതുവരെയുള്ള സാഹചര്യങ്ങളെയും നിയമപാലകമന്മാരുടെ സമീപനം സംബന്ധിച്ച വിശദമായ വിവരങ്ങളുമെല്ലാം പിതാവില്&#x200d; നിന്നും സഹോദരങ്ങളില്&#x200d; നിന്നും മുസ്്‌ലിംലീഗ് പ്രതിനിധി സംഘം ശേഖരിച്ചു. കൊലപാതകത്തിന് ദൃക്‌സാക്ഷിയായ ജൂനൈദിന്റെ സഹോദരനില്&#x200d; നിന്നും മൊഴിയെടുക്കാന്&#x200d; പോലും പൊലീസ് ഇതേവരെ തയ്യാറായിട്ടില്ല. ട്രെയിനില്&#x200d; സീറ്റ് സംബന്ധിച്ച തര്&#x200d;ക്കത്തിന്മേല്&#x200d; നടന്ന കൊലപാതകമായി ഇതിനെ ലഘൂകരിച്ചു ഈ സംഭവത്തെ ചുരുക്കി കെട്ടാന്&#x200d; എഫ്.ഐ.ആറില്&#x200d; ഉള്&#x200d;പ്പെടെ പൊലീസ് ശ്രമിക്കുകയാണ്.<br />
ബീഫ് തിന്നുന്നവര്&#x200d; എന്നധിക്ഷേപിച്ചു തൊപ്പി വലിച്ചൂരുകയും താടി പിടിച്ചു വലിക്കുകയും ചെയ്ത ഫാഷിസ്റ്റ് ആള്&#x200d;ക്കൂട്ടം അടിച്ചും കുത്തിയും കൊല്ലുമ്പോള്&#x200d; പ്രധിരോധിച്ചു നിന്നതിന്റെ പേരില്&#x200d; വെട്ടേറ്റു പരിക്കുകളോടെ കിടക്കുന്ന സഹോദരനെയും നേതാക്കള്&#x200d; ആശ്വസിപ്പിച്ചു. ഫാഷിസ്റ്റ് ആള്&#x200d;ക്കൂട്ടം കുത്തി കൊന്ന ജുനൈദിന്റെ കുടുമ്പത്തിനു മുസ്്‌ലിം ലീഗ് സമഗ്രമായ പരിഹാര നിര്&#x200d;ദ്ദേശങ്ങള്&#x200d; വെച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/junaid-murder-iuml-leadrs-in-fareedabad.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
