<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>et mohammad basheer &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/et-mohammad-basheer/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 14 Jul 2023 05:25:32 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>et mohammad basheer &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മണിപ്പൂര്&#x200d;; ബി.ജെ.പിയുടെ വിദ്വേഷ രാഷ്ട്രീയത്തിന്റെ ബാക്കിപത്രം: ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പി</title>
		<link>https://www.chandrikadaily.com/manipur-remainder-of-bjps-politics-of-hate-et.html</link>
					<comments>https://www.chandrikadaily.com/manipur-remainder-of-bjps-politics-of-hate-et.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Fri, 14 Jul 2023 05:25:32 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[et mohammad basheer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=264548</guid>

					<description><![CDATA[ബി.ജെ.പി പുലര്&#x200d;ത്തുന്ന വിദ്വേഷ രാഷ്ട്രീയത്തിന്റെ ബാക്കിപത്രമാണ് മണിപ്പൂരിലെ കലാപമെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്&#x200d;ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പി കുറ്റപ്പെടുത്തി.]]></description>
										<content:encoded><![CDATA[<p>തിരുവമ്പാടി: ബി.ജെ.പി പുലര്&#x200d;ത്തുന്ന വിദ്വേഷ രാഷ്ട്രീയത്തിന്റെ ബാക്കിപത്രമാണ് മണിപ്പൂരിലെ കലാപമെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്&#x200d;ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പി കുറ്റപ്പെടുത്തി. മണിപ്പൂരില്&#x200d; അധികാരം ലഭിച്ചതിന് ശേഷം നിയമസഭയിലെ ഭൂരിപക്ഷം ഉപയോഗിച്ച് അധികാരം നിലനിര്&#x200d;ത്താന്&#x200d; വേണ്ടി ഭൂരിപക്ഷ വിഭാഗമായ മെയ്തികളെ പ്രീണിപ്പിക്കാനും കുക്കികള്&#x200d;ക്ക് വിരുദ്ധമായും നിയമം നടപ്പിലാക്കുകയാണ്. ഒരു സമൂഹം നിലനില്&#x200d;പ് ഭീഷണിയിലാകുമ്പോള്&#x200d; ഉണ്ടാകുന്ന പ്രതിഷേധത്തെ നേരിടാന്&#x200d; മറുവിഭാഗത്തെ കയ്യഴിച്ച് വിടുകയാണ് സര്&#x200d;ക്കാര്&#x200d;.</p>
<p>ഇന്ത്യയിലെ മിക്ക കലാപ മേഖലയിലും സന്ദര്&#x200d;ശനം നടത്തിയ ഒരാളെന്ന നിലയില്&#x200d; ഇത്രയും കലുഷിതമായ കലാപം കണ്ടിട്ടില്ല. രണ്ട് മാസം കഴിഞ്ഞിട്ടും കലാപമണക്കാന്&#x200d; കേന്ദ്ര സംസ്ഥാന സര്&#x200d;ക്കാറുകളും ഒന്നു ചെയ്യുന്നില്ലന്നത് ജനാധിപത്യ ഭാരതത്തിന് അപമാനമാണ്. ഒരു മത വിഭാഗത്തെ വേട്ടയാടുമ്പോള്&#x200d; ഇരകള്&#x200d;ക്കൊപ്പം അണിനിരക്കുക എന്ന ഉത്തരവാദിത്തം നിര്&#x200d;വഹിക്കാനാണ് സാദിഖലി തങ്ങളുടെ നേതൃത്വത്തില്&#x200d; ഞങ്ങള്&#x200d; മണിപ്പുരിലേക്ക് പോയത്.ലീഗ് എന്നും പ്രയാസമനുഭവിക്കുന്നവര്&#x200d;ക്കൊപ്പം നിലനില്&#x200d;ക്കുക തന്നെ ചെയ്യും.</p>
<p>തിരുവമ്പാടി നിയോജക മണ്ഡലം മുസ്്‌ലിം ലീഗ് തിരുവമ്പാടി ടൗണില്&#x200d; മണിപ്പൂര്&#x200d; വംശഹത്യക്കെതിരെ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇ.ടി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള മുസ്്‌ലിം ലീഗ് നേതൃസംഘം കണ്ട ഹൃദയഭേതകമായ കാഴ്ചകള്&#x200d; ഇ.ടി വിശദീകരിച്ചു. നിയോജക മണ്ഡലം മുസ്്‌ലിം ലീഗ് പ്രസിഡന്റ് സി.കെ കാസിം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ്, എ.കെ.സി.സി താമരശ്ശേരി രൂപതാ പ്രസിഡന്റ് ഡോ. ചാക്കോ കാളം പറമ്പില്&#x200d;, ജില്ലാ ലീഗ് സെക്രട്ടറി വി കെ ഹുസൈന്&#x200d; കുട്ടി, മണ്ഡലം യു.ഡി.എഫ് ചെയര്&#x200d;മാന്&#x200d; എ.എം അഹമ്മദ് കുട്ടി ഹാജി, മണ്ഡലം മുസ്്‌ലിം ലീഗ് ഭാരവാഹികളായ യൂനുസ് മാസ്റ്റര്&#x200d; പുത്തലത്ത്, മജീദ് പുതുക്കുടി, കെ.പി അബ്ദുറഹിമാന്&#x200d;, വി.എ നസീര്&#x200d;, എ.കെ സാദിഖ്, ഗഫൂര്&#x200d; കല്ലുരുട്ടി, ദാവൂദ് മുത്താലം ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി എം.ടി സെയ്ദ് ഫസല്&#x200d;, ദലിത് ലീഗ് സംസ്ഥാന സെക്രട്ടറി ഇ.പി ബാബു, വനിതാ ലീഗ് ജില്ലാ സെക്രട്ടറി റുഖിയ ടീച്ചര്&#x200d;, കോയ പുതുവയല്&#x200d; എന്നിവര്&#x200d; സംസാരിച്ചു. ജനറല്&#x200d; സെക്രട്ടറി പിജി മുഹമ്മദ് സ്വാഗതവും ട്രഷറര്&#x200d; സി.എ മുഹമ്മദ് നന്ദിയും പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/manipur-remainder-of-bjps-politics-of-hate-et.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബി.ജെ.പി യുടെ ലക്ഷ്യം മനുസ്മൃതിയില്&#x200d; അധിഷ്ഠിതമായ ഭരണം: ഇ.ടി. മുഹമ്മദ് ബഷീര്&#x200d;</title>
		<link>https://www.chandrikadaily.com/et-myl-kozhikod.html</link>
					<comments>https://www.chandrikadaily.com/et-myl-kozhikod.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Sun, 19 Feb 2023 11:16:47 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[et mohammad basheer]]></category>
		<category><![CDATA[IUML]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=238858</guid>

					<description><![CDATA[മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി യൂത്ത് ലീഗ് സംഘടിപ്പിച്ച ഏകസിവില്&#x200d; കോഡ് സെമിനാര്&#x200d; ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.]]></description>
										<content:encoded><![CDATA[<p>മനുസ്മൃതിയുടെ സവര്&#x200d;ണ മേധാവിത്വ ആശയങ്ങളടങ്ങിയ ഭരണമാണ് ബി.ജെ.പി സ്വപ്നം കാണുന്നതെന്ന് മുസ്‌ലിം ലീഗ് ദേശീയ ഒര്&#x200d;ഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്&#x200d;. അതിനാണ് അവര്&#x200d; ഫെഡറലിസത്തെയും മതേതരത്വത്തെയും തകര്&#x200d;ക്കാന്&#x200d; നോക്കുന്നത്. ഹിന്ദുക്കളായ രാജ്യത്തെ മഹാ ഭൂരിപക്ഷം ആളുകളുടെയും സുരക്ഷ രാജ്യത്തിന്റെ ബാധ്യത യാണ്. പാഠപുസ്തകങ്ങള്&#x200d; വര്&#x200d;ഗീയവല്&#x200d;കരിക്കുന്നതും കുട്ടികളില്&#x200d; വിഷം കുത്തിവെക്കുന്നതും അവരെ സവര്&#x200d;ണ അജണ്ടക്ക് മാനസികമായി ഒരുക്കാനാണ്. ഏക സിവില്&#x200d; കോഡ് രാജ്യത്തെ വൈവിധ്യത്തെ നശിപ്പിക്കുമെന്നും ഇ.ടി. പറഞ്ഞു.</p>
<div dir="auto">ഏക സിവില്&#x200d; കോഡ്  രാജ്യത്തെ മുഴുവന്&#x200d; ബാധിക്കുന്നതും  ഏറെ അപകടകരമായതുമാണെന്ന്  മുസ്ലിം ലീഗ് ദേശീയ ഓര്&#x200d;ഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്&#x200d; എം പി പറഞ്ഞു. ബി ജെ പി സര്&#x200d;ക്കാര്&#x200d; പാഠ പുസ്തകങ്ങള്&#x200d; തിരുത്തി സ്വന്തം താത്പര്യങ്ങള്&#x200d;ക്ക്‌ വേണ്ടി വക്രീകരിക്കുകയാണെന്നും യഥാര്&#x200d;ത്ഥ ചരിത്രത്തെ തിരുത്തി പുതു തലമുറയില്&#x200d;  വിഷം കുത്തി വെക്കുകായാണെന്നം അദ്ധേഹം കൂട്ടിച്ചേര്&#x200d;ത്തു.</div>
<div dir="auto"></div>
<div dir="auto">മുസ്‌ലിം ലീഗ് ജില്ലാ സമ്മേളനത്തിന്&#x200d;റെ ഭാഗമായി മുസ്‌ലിം യൂത്ത്  ലീഗ് കോഴിക്കോട് ജില്ലാ കമ്മറ്റി &#8216;ഏക സിവില്&#x200d; കോഡ് : വെല്ലുവിളിക്കപ്പെടുന്ന മൗലികാവകാശങ്ങള്&#x200d;&#8217;  എന്ന വിഷയത്തില്&#x200d; സംഘടിപ്പിച്ച സെമിനാര്&#x200d; കോഴിക്കോട ലീഗ് ഹൗസിലെ സി എച്ച് ഓഡിറ്റോറിയത്തില്&#x200d; പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്&#x200d; നഗറില്&#x200d; ഉദ്ഘാടനം ചെയ്ത് സംസിരിക്കുകയിയിരുന്ന അദ്ധേഹം.</div>
<div dir="auto">ഡോ. എം കെ മുനീർ എം എൽ എ മോഡറേറ്റർ ആയിരുന്നു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ്‌ മിസ്ഹബ് കീഴരിയൂർ സ്വാഗതവും ജനറൽ സെക്രട്ടറി ടി മൊയ്‌തീൻ കോയ നന്ദിയും പറഞ്ഞു. എൻ കെ പ്രേമചന്ദ്രൻ എം പി, പന്ന്യൻ രവീന്ദ്രൻ, മാത്യൂ കുഴൽനാടൻ എം എൽ എ, പി കെ ഫിറോസ്, അഡ്വ മുഹമ്മദ്‌ ഷാ ചർച്ചയിൽ പങ്കെടുത്തു. എം സി മായിൻ ഹാജി, ഉമ്മർ പാണ്ടികശാല, എം എ റസാക്ക് മാസ്റ്റർ, പാറക്കൽ അബ്ദുള്ള, സി കെ സുബൈർ, സാജിദ് നടുവണ്ണൂർ, അഹമ്മദ് സാജു, ആഷിക് ചെലവൂർ, കെ എം എ റഷീദ്, സി ജാഫർ സാദിക്ക്, എ ഷിജിത്ത് ഖാൻ, ഷഫീക് അരക്കിണർ, എം പി ഷാജഹാൻ, വി അബ്ദുൽ ജലീൽ, ഒ എം നൗഷാദ്, എസ് വി ഷൗലീക്ക്, ശുഐബ് കുന്നത്ത്, കെ പി സുനീർ, സി സിറാജ്, എം ടി സെയ്ദ് ഫസൽ, ഹാരിസ് കൊത്തിക്കുടി, അഫ്നാസ് ചോറോട്, റഫീഖ് കൂടത്തായി നേതൃത്വം നല്&#x200d;കി</div>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/et-myl-kozhikod.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇ.ടി. മുഹമ്മദ് ബഷീര്&#x200d; പ്രസംഗം &#8211; ഒന്നാം സമ്മാനം ! ഓര്&#x200d;മ പങ്കുവെച്ച് എം.പി</title>
		<link>https://www.chandrikadaily.com/e-t-muhammad-basheer-speech-first-prize-mp-shared-his-memory.html</link>
					<comments>https://www.chandrikadaily.com/e-t-muhammad-basheer-speech-first-prize-mp-shared-his-memory.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Fri, 06 Jan 2023 15:17:18 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[et mohammad basheer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=231213</guid>

					<description><![CDATA[എഴുതവണ സ്‌കൂള്&#x200d; കലോത്സവങ്ങള്&#x200d;ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ റോളില്&#x200d; നായകത്വം വഹിക്കാന്&#x200d; കഴിഞ്ഞ കാര്യങ്ങളും എം.പി പങ്കുവെക്കുന്നു.]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്ത് സ്‌കൂള്&#x200d; കലോത്സവം തക്യതിയായി നടക്കുബോള്&#x200d; തന്റെ കലോത്സവ ഓര്&#x200d;മകള്&#x200d; പങ്കുവെച്ച് ഇ.ടി മുഹമ്മദ് ബഷീര്&#x200d; എംപി. 1961 ല്&#x200d; ചെങ്ങനാശ്ശേരിയില്&#x200d; നടന്ന സംസ്ഥാന സ്‌കൂള്&#x200d; കലോത്സവത്തില്&#x200d; മലയാളം പ്രസംഗത്തില്&#x200d; ഒന്നാം സ്ഥാനം ലഭിച്ചത് ഓര്&#x200d;ത്തെടുക്കുകയാണ് ഇ.ടി ഇപ്പോള്&#x200d;. എഴുതവണ സ്‌കൂള്&#x200d; കലോത്സവങ്ങള്&#x200d;ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ റോളില്&#x200d; നായകത്വം വഹിക്കാന്&#x200d; കഴിഞ്ഞ കാര്യങ്ങളും എം.പി പങ്കുവെക്കുന്നു.</p>
<p><strong>ഇ.ടി ഫെയ്‌സ്ബുക്കില്&#x200d; പങ്കുവെച്ച കുറിപ്പിന്റെ പൂര്&#x200d;ണ്ണരൂപം</strong></p>
<p>ആറു പതിറ്റാണ്ടിന്റെ മധുരമുണ്ട്<br />
ഈ ഓര്&#x200d;മ്മക്ക്.</p>
<p>1961 ല്&#x200d; ചെങ്ങനാശ്ശേരിയില്&#x200d; നടന്ന സംസ്ഥാന സ്‌കൂള്&#x200d; കലോത്സവത്തില്&#x200d; മലയാളം പ്രസംഗത്തില്&#x200d; ഒന്നാം സ്ഥാനമെന്ന് വിധിയെഴുതിയത് ജഡ്ജിങ് പാനലിലെ മുഖ്യന്&#x200d; പ്രസംഗ കലയിലെ കുലപതി ഡോ: സുകുമാര്&#x200d; അഴീക്കോട് മാഷും സമ്മാനം തന്നത് യശശ്ശരീരനായ സാമൂഹ്യ പരിഷ്‌കര്&#x200d;ത്താവ് മന്നത്ത് പത്മനാഭനും.</p>
<p>വിദ്യാഭ്യാസ മന്ത്രിയായി സ്വന്തം മണ്ഡലമായ തിരൂരില്&#x200d; മുപ്പത് വര്&#x200d;ഷത്തിന് ശേഷം 1991 ല്&#x200d; കലാമേളയ്ക്ക് നേതൃത്വം വഹിക്കാന്&#x200d; സാധിച്ചതടക്കം രണ്ടു മന്ത്രിസഭകളിലായി എഴുതവണ സ്‌കൂള്&#x200d; കലോത്സവങ്ങള്&#x200d;ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ റോളില്&#x200d; നായകത്വം വഹിക്കാനും കലോത്സവ മാന്വല്&#x200d; പരിഷ്‌കരിക്കാനും സഭാകമ്പമില്ലാതെ എണീറ്റു നിന്ന് രണ്ടക്ഷരം പറയാനും ധൈര്യം തന്നത് സ്‌കൂള്&#x200d; കലോത്സവങ്ങളും സാഹിത്യസമാജങ്ങളും നല്&#x200d;കിയ ഊര്&#x200d;ജമാണ് .സ്‌കൂള്&#x200d; കലോത്സവ വാര്&#x200d;ത്തകള്&#x200d; കാണുമ്പോള്&#x200d; ഗൃഹാതുരത നിറഞ്ഞ സ്‌കൂള്&#x200d; കാല ഓര്&#x200d;മകളും സംഘാടക റോളില്&#x200d; നിര്&#x200d;വൃതി ലഭിച്ച മന്ത്രികാല ഓര്&#x200d;മകളും മനസ്സിനെ തൊട്ടുണര്&#x200d;ത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/e-t-muhammad-basheer-speech-first-prize-mp-shared-his-memory.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസ്‌ലിം യൂത്ത് ലീഗ് സീതി സാഹിബ് അക്കാദമിയ പാഠശാല ഫാക്കല്&#x200d;റ്റി മീറ്റ് ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പി ഉദ്ഘാടനം ചെയ്യും</title>
		<link>https://www.chandrikadaily.com/muslim-youth-league-siti-sahib-academia-pathshala-faculty-meet-will-be-inaugurated-by-et-muhammad-basheer-mp.html</link>
					<comments>https://www.chandrikadaily.com/muslim-youth-league-siti-sahib-academia-pathshala-faculty-meet-will-be-inaugurated-by-et-muhammad-basheer-mp.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 16 Dec 2022 12:17:20 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[et mohammad basheer]]></category>
		<category><![CDATA[myl]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=227056</guid>

					<description><![CDATA[മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി വിഭാവനം ചെയ്ത സീതി സാഹിബ് അക്കാദമിയ പാഠശാലയുടെ ഭാഗമായുള്ള ഫാക്കല്&#x200d;റ്റി മീറ്റ് നാളെ (ഡിസംബര്&#x200d; 17ന് ശനിയാഴ്ച) കോഴിക്കോട് യൂത്ത് ലീഗ് ആസ്ഥാന മന്ദിരത്തില്&#x200d; വെച്ച് നടക്കും.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി വിഭാവനം ചെയ്ത സീതി സാഹിബ് അക്കാദമിയ പാഠശാലയുടെ ഭാഗമായുള്ള ഫാക്കല്&#x200d;റ്റി മീറ്റ് നാളെ (ഡിസംബര്&#x200d; 17ന് ശനിയാഴ്ച) കോഴിക്കോട് യൂത്ത് ലീഗ് ആസ്ഥാന മന്ദിരത്തില്&#x200d; വെച്ച് നടക്കും. രാവിലെ 9.30ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ഓര്&#x200d;ഗനൈസിങ് സെക്രട്ടറി ഇ. ടി മുഹമ്മദ് ബഷീര്&#x200d; എം. പി ഫാക്കല്&#x200d;റ്റി മീറ്റ് ഉദ്ഘാടനം ചെയ്യും.</p>
<p>രാഷ്ട്രത്തിന്റെ യും സമുദായത്തിന്റെയും പുരോഗതയില്&#x200d; മുസ്ലിം ലീഗ് പ്രസ്ഥാനം വഹിച്ച പങ്കിനെ കുറിച്ചും ഇന്ത്യന്&#x200d; ഭരണഘടനയും വിവിധ രാഷ്ട്രീയ ചിന്താധാരകളെയും സംബന്ധിച്ച് പുതിയ തലമുറയില്&#x200d; അവബോധം സൃഷ്ടിക്കുക എന്നതാണ് പാഠശാലയുടെ ലക്ഷ്യം. മുസ്ലിം ലീഗ് സ്ഥാപക നേതാവും മുന്&#x200d; സ്പീക്കറുമായ സീതി സാഹിബിന്റെ നാമത്തിലാണ് പാഠശാല ആരംഭിച്ചിരിക്കുന്നത്. പഞ്ചായത്ത് തലങ്ങളില്&#x200d; നടന്ന് വരുന്ന പാഠശാലകള്&#x200d; നാലാം എഡിഷനിലേക്ക് കടക്കുകയാണ്. പഞ്ചായത്ത് കമ്മിറ്റി മുഖാന്തരം രജിസ്‌ട്രേഷന്&#x200d; നടത്തിയ പഠിതാക്കള്&#x200d;ക്ക് സംസ്ഥാന കമ്മിറ്റി പരിശീലനം നല്&#x200d;കിയ ഫാക്കല്&#x200d;റ്റികളാണ് ക്ലാസിന് നേതൃത്വം നല്&#x200d;കുന്നത്.</p>
<p>ഫാക്കല്&#x200d;റ്റികള്&#x200d;ക്കുള്ള മൂന്നാമത്തെ റിഫ്രഷ്‌മെന്റ് കോഴ്‌സ് ആണ് നാളെ നടക്കുന്നത്. എം. സി വടകര, ടിപിഎം ബഷീര്&#x200d;, ഉസ്മാന്&#x200d; താമരത്ത്, അഷ്റഫ് വാളൂര്&#x200d; ക്ലാസുകള്&#x200d;ക്ക് നേതൃത്വം നല്&#x200d;കും. അധ്യാപകര്&#x200d;, അഭിഭാഷകര്&#x200d; തുടങ്ങി വിവിധ മേഖലകളില്&#x200d; നിന്നായി തെരഞ്ഞെടുക്കപ്പെട്ട ഫാക്കല്&#x200d;റ്റികള്&#x200d;ക്കാണ് സംസഥാന കമ്മിറ്റി തുടര്&#x200d; പരിശീലനം നല്&#x200d;കുന്നത്. രാവിലെ 9.30ന് ആരംഭിക്കുന്ന ഫാക്കല്&#x200d;റ്റി മീറ്റ് വൈകിട്ട് 4 മണി വരെ തുടരും. ജില്ല കമ്മിറ്റികള്&#x200d; തെരഞ്ഞെടുത്ത ഫാക്കള്&#x200d;റ്റികള്&#x200d; സമയ കൃത്യതയോടെ മീറ്റില്&#x200d; സംബന്ധിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി പി. കെ ഫിറോസ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muslim-youth-league-siti-sahib-academia-pathshala-faculty-meet-will-be-inaugurated-by-et-muhammad-basheer-mp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദ വയര്&#x200d; റെയ്ഡ്; വായ് മൂടികെട്ടാനുള്ള ബിജെപി തന്ത്രത്തിന്റെ ഭാഗം: ഇ.ടി മുഹമ്മദ് ബഷീര്&#x200d; എംപി</title>
		<link>https://www.chandrikadaily.com/the-wire-raid-part-of-bjp-strategy-to-silence-et-muhammad-basheer-mp.html</link>
					<comments>https://www.chandrikadaily.com/the-wire-raid-part-of-bjp-strategy-to-silence-et-muhammad-basheer-mp.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 02 Nov 2022 09:39:34 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[et mohammad basheer]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=220365</guid>

					<description><![CDATA[കഴിഞ്ഞ ദിവസമാണ് സ്വതന്ത്ര ഓണ്&#x200d;ലൈന്&#x200d; മാധ്യമമായ 'ദി വയറി'ന്റെ എഡിറ്റര്&#x200d;മാരുടെ വീടുകളില്&#x200d; റെയ്ഡ് നടന്നത്.]]></description>
										<content:encoded><![CDATA[<p>ദ വയര്&#x200d; ഡിജിറ്റല്&#x200d; പബ്ലിക്കേഷന് നേരെ പോലീസ് നടത്തുന്ന പരിശോധനയും ദ്രോഹനടപടികളും തങ്ങളുടെ ദുഷ് ചെയ്തികള്&#x200d;ക്കെതിരെ പ്രവര്&#x200d;ത്തിക്കുന്ന എല്ലാവരുടെയും വായ് മൂടികെട്ടാനുള്ള ബിജെപി തന്ത്രത്തിന്റെ ഭാഗമാണെന്ന്<br />
മുസ്‌ലിം ലീഗ് ദേശീയ ഓര്&#x200d;ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്&#x200d; എംപി.</p>
<p>കഴിഞ്ഞ ഏതാനും വര്&#x200d;ഷമായി നടന്നു കൊണ്ടിരിക്കുന്ന മാധ്യമ വേട്ട ജനാധിപത്യ സംവിധാനങ്ങളോട് തന്നെയുള്ള വെല്ലുവിളിയാണ്. നിരവധി സ്വാതന്ത്ര മാധ്യമങ്ങള്&#x200d; ഇതിനു വിധേയരായിട്ടുണ്ട്. ഒട്ടനവധി മാധ്യമപ്രവര്&#x200d;ത്തകര്&#x200d; ഇല്ലാത്ത കുറ്റങ്ങള്&#x200d; ആരോപിക്കപ്പെട്ട് ജയിലിലാണ്.ദ വയര്&#x200d; ഏക്കാലത്തും ധീരമായ നിലപാടെടുത്തിട്ടുള്ള ഒരു ഡിജിറ്റല്&#x200d; മാധ്യമമാണ്. ഗവണ്മെന്റിന്റെ തെറ്റായ ഇത്തരം നീക്കങ്ങള്&#x200d; അടുത്ത പാര്&#x200d;ലിമെന്റ് സെഷന്&#x200d; സമയത്ത് ഉന്നയിക്കും. സമാന ചിന്താഗതിക്കാരായ മറ്റുള്ളവരുമായും ഇക്കാര്യം ചര്&#x200d;ച്ച ചെയ്യും അദ്ദേഹം പറഞ്ഞു.</p>
<p>കഴിഞ്ഞ ദിവസമാണ് സ്വതന്ത്ര ഓണ്&#x200d;ലൈന്&#x200d; മാധ്യമമായ &#8216;ദി വയറി&#8217;ന്റെ എഡിറ്റര്&#x200d;മാരുടെ വീടുകളില്&#x200d; റെയ്ഡ് നടന്നത്.ബി.ജെ.പി. വക്താവ് അമിത് മാളവ്യയുടെ പരാതിക്ക് പിന്നാലെയാണ് രണ്ട് എഡിറ്റര്&#x200d;മാരുടെ വീട്ടില്&#x200d; ഡല്&#x200d;ഹി പൊലീസ് റെയ്ഡ് നടത്തിയത്. വഞ്ചന, വ്യാജരേഖ ചമയ്ക്കല്&#x200d;, അപകീര്&#x200d;ത്തിപ്പെടുത്തല്&#x200d;, ക്രിമിനല്&#x200d; ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്&#x200d; ആരോപിച്ചായിരുന്നു ബി.ജെ.പി. വക്താവ് അമിത് മാളവ്യ ദി വയറിനെതിരെ ഡല്&#x200d;ഹി പൊലീസില്&#x200d; പരാതി നല്&#x200d;കിയത്. സംഭവത്തില്&#x200d; ദി വയറിന്റെ എഡിറ്റര്&#x200d;മാരായ സിദ്ധാര്&#x200d;ത്ഥ് വരദരാജന്&#x200d;, എം.കെ. വേണു എന്നിവരുടെ വീട്ടില്&#x200d; ഡല്&#x200d;ഹി പൊലീസ് റെയ്ഡ് നടത്തിയതായാണ് റിപ്പോര്&#x200d;ട്ട്. ഇവരുടെ ഉപകരണങ്ങള്&#x200d; പരിശോധിച്ചതായും റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. ആരേയും കസ്റ്റഡിയില്&#x200d; എടുക്കുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-wire-raid-part-of-bjp-strategy-to-silence-et-muhammad-basheer-mp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നീതിയിലേക്കുള്ള കവാടം തുറന്ന് സുപ്രീം കോടതി</title>
		<link>https://www.chandrikadaily.com/editorial-page-article-et-muhammad-basheer.html</link>
					<comments>https://www.chandrikadaily.com/editorial-page-article-et-muhammad-basheer.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 19 Apr 2017 19:36:32 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[babari masjid]]></category>
		<category><![CDATA[et mohammad basheer]]></category>
		<category><![CDATA[ET muhammed basher]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=26586</guid>

					<description><![CDATA[ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി കാല്‍ നൂറ്റാണ്ടോളമായി വിചാരണ നീണ്ടുപോയ ബാബരി മസ്ജിദ് തകര്‍ക്കല്‍, ഗൂഢാലോചന കേസുകളുടെ കാര്യത്തില്‍ വളരെ സുപ്രധാനവും ആശ്വാസകരവുമായ വിധിയാണ് സുപ്രീംകോടതിയില്‍ നിന്ന് ഇപ്പോഴുണ്ടായിരിക്കുന്നത്്. മസ്ജിദ് പൊളിക്കാന്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ എല്‍.കെ. അദ്വാനി അടക്കമുള്ള 22 മുതിര്‍ന്ന ബി.ജെ.പി, സംഘ്പരിവാര്‍ നേതാക്കള്‍ വിചാരണ നേരിടണമെന്ന കോടതി വിധി വലിയ രാഷ്ട്രീയ പ്രത്യാഘാതവും നൂറ്റാണ്ടുകളായി തുടരുന്ന വിവാദങ്ങളെ ചില നിര്‍ണ്ണായക വഴിത്തിരിവുകളിലേക്ക് കൊണ്ടുപോകുന്നതുമാണ്. വൈകിയാണെങ്കിലും നീതി ലഭ്യമാകുമെന്ന പ്രതീക്ഷകളിലേക്കുള്ള ചുവടാണ് വിധിയില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പി</strong></p>
<p>കാല്&#x200d; നൂറ്റാണ്ടോളമായി വിചാരണ നീണ്ടുപോയ ബാബരി മസ്ജിദ് തകര്&#x200d;ക്കല്&#x200d;, ഗൂഢാലോചന കേസുകളുടെ കാര്യത്തില്&#x200d; വളരെ സുപ്രധാനവും ആശ്വാസകരവുമായ വിധിയാണ് സുപ്രീംകോടതിയില്&#x200d; നിന്ന് ഇപ്പോഴുണ്ടായിരിക്കുന്നത്്. മസ്ജിദ് പൊളിക്കാന്&#x200d; ക്രിമിനല്&#x200d; ഗൂഢാലോചന നടത്തിയെന്ന കേസില്&#x200d; എല്&#x200d;.കെ. അദ്വാനി അടക്കമുള്ള 22 മുതിര്&#x200d;ന്ന ബി.ജെ.പി, സംഘ്പരിവാര്&#x200d; നേതാക്കള്&#x200d; വിചാരണ നേരിടണമെന്ന കോടതി വിധി വലിയ രാഷ്ട്രീയ പ്രത്യാഘാതവും നൂറ്റാണ്ടുകളായി തുടരുന്ന വിവാദങ്ങളെ ചില നിര്&#x200d;ണ്ണായക വഴിത്തിരിവുകളിലേക്ക് കൊണ്ടുപോകുന്നതുമാണ്. വൈകിയാണെങ്കിലും നീതി ലഭ്യമാകുമെന്ന പ്രതീക്ഷകളിലേക്കുള്ള ചുവടാണ് വിധിയില്&#x200d; പ്രത്യക്ഷമായി ദൃശ്യമാവുന്നത്.<br />
ഏതെങ്കിലും പ്രത്യേക സാഹചര്യത്തില്&#x200d;, വലിയ രാഷ്ട്രീയ ഗൂഢാലോചനകളില്ലാതെ സംഭവിച്ചതല്ല ബാബരി മസ്ജിദ് തകര്&#x200d;ച്ചയെന്ന് ലോകത്താര്&#x200d;ക്കും സംശയമുണ്ടാകില്ല. ആര്&#x200d;.എസ്.എസിന്റെ ഒത്താശയോടെയും സമ്മതത്തോടെയും നടന്നതാണത്. രാജ്യത്തെ അപകടകരമായ വിധത്തിലേക്ക് കൊണ്ടുപോകാന്&#x200d; ബി. ജെ.പി ശ്രമിക്കുന്നതിനിടയില്&#x200d; വീണ്ടും നീതിയിലേക്കുള്ള കവാടം തുറന്ന് സുപ്രീംകോടതി നടത്തിയ വിധി മതേതര വിശ്വാസികള്&#x200d;ക്ക് ആശ്വാസം പകരുന്നതാണ്. രണ്ട് വര്&#x200d;ഷത്തിനുള്ളില്&#x200d; ആശ്വാസ്യകരമായ വിധിയുണ്ടാകുമെന്ന പ്രതീക്ഷയാണുള്ളത്.<br />
രാമന്റെ ജന്മസ്ഥലമായ അയോധ്യയില്&#x200d; ക്ഷേത്രം ഉണ്ടായിരുന്നതായി പത്താം നൂറ്റാണ്ടിനു ശേഷം ചില ഹൈന്ദവ സംഘടനകള്&#x200d; കഥകളുണ്ടാക്കിയതോടെ തുടങ്ങിയതാണ് ബാബരി മസ്ജിദ് പ്രശ്‌നം. ഈ വിശ്വാസങ്ങളെ പില്&#x200d;ക്കാലത്ത് ബ്രിട്ടീഷ് ഭരണാധികാരികള്&#x200d; മുതലെടുപ്പിന് ഉപയോഗിച്ചതോടെ അയോധ്യാ മേഖല വിവാദങ്ങളുടെ കേന്ദ്ര ഭൂമിയായി. 1853ല്&#x200d; മസ്ജിദ് പണികഴിപ്പിച്ചത് ക്ഷേത്രം തകര്&#x200d;ത്ത സ്ഥലത്താണെന്ന അവകാശവാദവുമായി ഹൈന്ദവ സംഘടനയായ നിര്&#x200d;മോഹി അഖാര രംഗത്തെത്തി. 1885ല്&#x200d; ഹിന്ദു മഹന്തായ രഘുബിര്&#x200d; ദാസ് ഫാസിയാബാദ് സബ് ജഡ്ജ് പണ്ഡിറ്റ് ഹരികിഷന്&#x200d; മുമ്പാകെ ആദ്യ കേസ് ഫയല്&#x200d; ചെയ്തു. രാമന്റെ ജന്മഭൂമിയിലാണ് മസ്ജിദ് നിലനില്&#x200d;ക്കുന്നതെന്നും അതിനാല്&#x200d; അവിടെ ക്ഷേത്രം പണിയാന്&#x200d; ഉത്തരവിടണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം.<br />
1949ല്&#x200d; ബാബരി മസ്ജിദിനുള്ളില്&#x200d; രാമന്റെയും സീതയുടെയും വിഗ്രഹങ്ങള്&#x200d; കാണപ്പെട്ടു. തുടര്&#x200d;ന്ന് ഭൂമിയില്&#x200d; ഉടമസ്ഥാവകാശം ഉന്നയിച്ച് വഖഫ് ബോര്&#x200d;ഡ് രംഗത്തെത്തി. ഹൈന്ദവ പാര്&#x200d;ട്ടികള്&#x200d; എതിര്&#x200d; ഹര്&#x200d;ജി നല്&#x200d;കി. ഈ സാഹചര്യത്തില്&#x200d; മസ്ജിദ് നിലനില്&#x200d;ക്കുന്ന സ്ഥലത്തെ തര്&#x200d;ക്ക ഭൂമിയായി പ്രഖ്യാപിക്കുകയും അവിടേക്കുള്ള പ്രവേശനം തടയുകയും ചെയ്ത് സര്&#x200d;ക്കാര്&#x200d; ഉത്തരവിറക്കി. 1984ലാണ് ധരം സന്&#x200d;സദില്&#x200d; (മത പാര്&#x200d;ലമെന്റ്) രാമജന്മഭൂമിയില്&#x200d; ക്ഷേത്രം നിര്&#x200d;മ്മിക്കണമെന്നു ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന് വിശ്വഹിന്ദു പരിഷത്തും ബി.ജെ.പിയും തുടക്കമിട്ടത്. 1984 ഫെബ്രുവരിയില്&#x200d; രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്&#x200d;ഗ്രസ് സര്&#x200d;ക്കാറിന്റെ കാലത്ത്, തര്&#x200d;ക്കഭൂമിയില്&#x200d; പ്രാര്&#x200d;ത്ഥന നടത്താന്&#x200d; ഫൈസാബാദ് ജില്ലാ കോടതി അനുമതി നല്&#x200d;കി. 1989 നവംബര്&#x200d; 9ന് വി.എച്ച്.പി അടക്കമുള്ള ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്&#x200d; ക്ഷേത്ര നിര്&#x200d;മാണത്തിനുള്ള ആദ്യ ശിലാന്യാസവും നടന്നു. തുടര്&#x200d;ന്ന് അയോധ്യയില്&#x200d; ക്ഷേത്രം നിലനിന്നുവെന്ന് അവകാശപ്പെട്ട് വി.എച്ച്.പി കേന്ദ്ര സര്&#x200d;ക്കാറിന് തെളിവ് കൈമാറുകയും ചെയ്തു.<br />
ഇത്തരത്തിലുള്ള തുടര്&#x200d;ച്ചയായ പ്രവര്&#x200d;ത്തനങ്ങളുടെ ഫലമായി 1992 ഡിസംബര്&#x200d; 6ന് ആര്&#x200d;.എസ്.എസ്, വി.എച്ച്.പി, ബജ്‌റംഗ്ദള്&#x200d;, ബി.ജെ.പി അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തിലെത്തിയ കര്&#x200d;സേവകര്&#x200d; ബാബരി മസ്ജിദ് തകര്&#x200d;ത്ത് തര്&#x200d;ക്ക ഭൂമിയില്&#x200d; താല്&#x200d;ക്കാലിക ക്ഷേത്രം നിര്&#x200d;മ്മിക്കുകയായിരുന്നു. മാത്രമല്ല വര്&#x200d;ഗീയ വികാരം രാജ്യത്തുടനീളം പടര്&#x200d;ത്തി വിട്ട് അതിലൂടെ ഇന്ത്യയുടെ അധികാരം കൈയ്യാളാന്&#x200d; സംഘ്പരിവാര്&#x200d; വളരുന്നതാണ് പിന്നീട് കണ്ടത്. സംഘ്പരിവാറിന്റെ ഇന്നത്തെ വളര്&#x200d;ച്ചയുടെ ഓരോ ഘട്ടത്തിലും ബാബരി പ്രശ്‌നമുണ്ടായിരുന്നെന്നു വ്യക്തം. മസ്ജിദ് തകര്&#x200d;ത്ത് രാജ്യത്തുടനീളം കലാപം അഴിച്ചുവിട്ട് മുതലെടുപ്പ് നടത്തുകയായിരുന്നു ആര്&#x200d;.എസ്.എസിന്റെ രാഷ്ട്രീയവും മതപരവുമായ നിരവധി സംഘടനാ വകഭേദങ്ങള്&#x200d;.<br />
മസ്ജിദ് തകര്&#x200d;ക്കത്ത സംഭവം അന്വേഷിക്കാന്&#x200d; 1992 ഡിസംബര്&#x200d; 16 ന് എം.എസ് ലിബര്&#x200d;ഹാന്റെ നേതൃത്വത്തില്&#x200d; ഏകാംഗ കമീഷനെ പി.വി നരംസിംഹ റാവു നേതൃത്വം നല്&#x200d;കിയ കോണ്&#x200d;ഗ്രസ് സര്&#x200d;ക്കാര്&#x200d; ചുമതലപ്പെടുത്തിയതോടെ ഇപ്പോഴത്തെ വിധി പ്രസ്താവം വരെ മുന്നേറുന്ന നീണ്ട കേസുകളുടെ പരമ്പരക്ക് തുടക്കമാകുന്നു. 2009ല്&#x200d; ബി.ജെ.പി നേതാവ് എല്&#x200d;.കെ അദ്വാനി അടക്കം 68 പേര്&#x200d; സംഭവത്തില്&#x200d; കുറ്റക്കാരാണെന്ന് ചൂണ്ടിക്കാട്ടിയുള്ള അന്വേഷണ റിപ്പോര്&#x200d;ട്ട് ലിബര്&#x200d;ഹാന്&#x200d; കമ്മീഷന്&#x200d; കേന്ദ്ര സര്&#x200d;ക്കാറിന് സമര്&#x200d;പ്പിച്ചു. എന്നാല്&#x200d; 2010ല്&#x200d; അലഹബാദ് ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് ഹരജിയില്&#x200d;മേലുള്ള നടപടി റദ്ദാക്കുകയായിരുന്നു. 2010 സെപ്തംബറില്&#x200d; അലഹബാദ് ഹൈകോടതിയുടെ പ്രത്യേക ബെഞ്ച് അയോധ്യയിലെ തര്&#x200d;ക്കഭൂമിയുടെ മൂന്നില്&#x200d; രണ്ടു ഭാഗം ഹിന്ദു സംഘടനകള്&#x200d;ക്കും ഒരു ഭാഗം വഖഫ് ബോര്&#x200d;ഡിനും നല്&#x200d;കാന്&#x200d; നിര്&#x200d;ദേശിച്ചു.<br />
2011 ല്&#x200d; തര്&#x200d;ക്ക ഭൂമി വിഭജിക്കാനുള്ള ഹൈകോടതി വിധി മരവിപ്പിച്ച സുപ്രീംകോടതി, തല്&#x200d;സ്ഥിതി തുടരാന്&#x200d; ഉത്തരവിട്ടു. തുടര്&#x200d;ന്ന് ഇക്കഴിഞ്ഞ മാര്&#x200d;ച്ച് 6നാണ് സാങ്കേതിക കാരണങ്ങളുടെ പേരില്&#x200d; അദ്വാനി അടക്കമുള്ളവര്&#x200d;ക്ക് മേല്&#x200d; ചുമത്തിയ ക്രിമിനല്&#x200d; ഗൂഢാലോചനാ കുറ്റം ഒഴിവാക്കിയ കീഴ്‌ക്കോടതി തീരുമാനം അംഗീകരിക്കുന്നില്ലെന്ന് സുപ്രീംകോടതിയുടെ തീരുമാനം വന്നത്.<br />
മസ്ജിദ്-മന്ദിര്&#x200d; തര്&#x200d;ക്കം കോടതിക്ക് പുറത്ത് ചര്&#x200d;ച്ചയിലൂടെ പരിഹരിക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാര്&#x200d; കഴിഞ്ഞ മാസം അഭിപ്രായപ്പെട്ടപ്പോള്&#x200d; തന്നെ ഇന്ത്യന്&#x200d; യൂണിയന്&#x200d; മുസ്‌ലിംലീഗ് ഇക്കാര്യം സുപ്രീംകോടതി തന്നെ തീര്&#x200d;ക്കട്ടെ എന്നാവശ്യപ്പെട്ടിരുന്നു. ഈ നിലപാടിനെ ശരിവെക്കുന്ന നിലപാടാണ് പള്ളി പൊളിക്കാന്&#x200d; ക്രിമിനല്&#x200d; ഗൂഢാലോചന നടത്തിയെന്ന കേസില്&#x200d; ഇപ്പോള്&#x200d; എല്&#x200d;.കെ അദ്വാനി അടക്കമുള്ള 22 മുതിര്&#x200d;ന്ന ബി.ജെ.പി, സംഘ്പരിവാര്&#x200d; നേതാക്കള്&#x200d; വിചാരണ നേരിടണമെന്ന സുപ്രീംകോടതി വിധി.<br />
മസ്ജിദ് തകര്&#x200d;ക്കല്&#x200d;, ഗൂഢാലോചന കേസുകള്&#x200d; ലക്‌നോ കോടതിയില്&#x200d; ഒരുമിച്ച് പരിഗണിക്കണമെന്നും രണ്ടു വര്&#x200d;ഷത്തിനുള്ളില്&#x200d; വിചാരണ പൂര്&#x200d;ത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടത് വളരെ സുപ്രധാനമായ തീരുമാനമായി കരുതുന്നു. അതോടൊപ്പം ജഡ്ജിയെ മാറ്റാന്&#x200d; പാടില്ലെന്നും കോടതി പറഞ്ഞിരിക്കുന്നു. ബാബരി മസ്ജിദ് പൊളിച്ചതും ഇതിന് പിന്നിലെ ഗൂഢാലോചനയും രണ്ട് കോടതികളിലാണ് വിചാരണ നടക്കുന്നത്. ഇത് ഒരു കോടതിക്കു കീഴില്&#x200d; കൊണ്ടുവരണമെന്ന നിര്&#x200d;ദ്ദേശവും സ്വാഗതാര്&#x200d;ഹമാണ്. തുടക്കം മുതല്&#x200d; മുസ്‌ലിം ലീഗിന്റെ ആവശ്യവും ഇതു തന്നെയായിരുന്നു.<br />
അലഹബാദ് ഹൈക്കോടതി കുറ്റവിമുക്തമാക്കിയ വിധി റദ്ദാക്കിയതോടെ ബി.ജെ.പിയുടെ നേതാക്കള്&#x200d; ഭയപ്പാടിലാണ്. മാത്രമല്ല അവരുടെ പല മോഹങ്ങളും തകര്&#x200d;ന്നിരിക്കുന്നു. എല്&#x200d;.കെ അദ്വാനി, എം.എം ജോഷി, ഉമാഭാരതി തുടങ്ങി ബി.ജെ.പി-വി.എച്ച്.പി-സംഘ്പരിവാര്&#x200d; നേതാക്കള്&#x200d; വിചാരണ നേരിടുന്നത്് കേസില്&#x200d; വഴിത്തിരിവാകും. കേന്ദ്ര ജലവിഭവ മന്ത്രി ഉമാഭാരതിക്ക് അധികാരത്തില്&#x200d; തുടരാന്&#x200d; അര്&#x200d;ഹതയില്ല. വിധിയുടെ പശ്ചാത്തലത്തില്&#x200d; രാജസ്ഥാന്&#x200d; ഗവര്&#x200d;ണറായ കല്യാണ്&#x200d; സിങ് തല്&#x200d;സ്ഥാനം ഒഴിയാന്&#x200d; തയ്യാറാകണം, ഇല്ലെങ്കില്&#x200d; രാഷ്ട്രപതി ഇടപെടണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-et-muhammad-basheer.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തുല്യതയില്ലാത്ത ക്രൂരത: ഇ.ടി</title>
		<link>https://www.chandrikadaily.com/e-ahammed-death-issue-et-mohammad-basheer.html</link>
					<comments>https://www.chandrikadaily.com/e-ahammed-death-issue-et-mohammad-basheer.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 06 Feb 2017 20:03:14 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[#EAhamed]]></category>
		<category><![CDATA[et mohammad basheer]]></category>
		<category><![CDATA[parliament]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=19316</guid>

					<description><![CDATA[ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് ദേശീയ പ്രസിഡണ്ടുമായിരുന്ന ഇ.അഹമ്മദ് എം.പിയുടെ മരണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാറും റാംമനോഹര്‍ ലോഹ്യ ആശുപത്രി അധികൃതരും ഗൂഢാലോചന നടത്തിയ കാര്യം രാജ്യത്തിനകത്തും പുറത്തും ചര്‍ച്ചചെയ്യപ്പെടുന്ന സാഹചര്യത്തില്‍ വിഷയം പാര്‍ലമെന്ററി സമിതിയെ നിയോഗിച്ച്് അന്വേഷിപ്പിക്കണമെന്ന് മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ആവശ്യപ്പെട്ടു. ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്റെ നന്ദിപ്രമേയ ചര്‍ച്ചാ വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. &#8221;വേദനിക്കുന്ന മനസ്സോടും കനം തൂങ്ങുന്ന ഹൃദയത്തോടും കൂടിയാണ് ഞാനീ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. രാഷ്ട്രപതി [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: മുന്&#x200d; കേന്ദ്രമന്ത്രിയും ഇന്ത്യന്&#x200d; യൂണിയന്&#x200d; മുസ്‌ലിംലീഗ് ദേശീയ പ്രസിഡണ്ടുമായിരുന്ന ഇ.അഹമ്മദ് എം.പിയുടെ മരണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്&#x200d;ക്കാറും റാംമനോഹര്&#x200d; ലോഹ്യ ആശുപത്രി അധികൃതരും ഗൂഢാലോചന നടത്തിയ കാര്യം രാജ്യത്തിനകത്തും പുറത്തും ചര്&#x200d;ച്ചചെയ്യപ്പെടുന്ന സാഹചര്യത്തില്&#x200d; വിഷയം പാര്&#x200d;ലമെന്ററി സമിതിയെ നിയോഗിച്ച്് അന്വേഷിപ്പിക്കണമെന്ന് മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്&#x200d; എം.പി ആവശ്യപ്പെട്ടു. ലോക്‌സഭയില്&#x200d; രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്റെ നന്ദിപ്രമേയ ചര്&#x200d;ച്ചാ വേളയില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം.<br />
&#8221;വേദനിക്കുന്ന മനസ്സോടും കനം തൂങ്ങുന്ന ഹൃദയത്തോടും കൂടിയാണ് ഞാനീ ചര്&#x200d;ച്ചയില്&#x200d; പങ്കെടുക്കുന്നത്. രാഷ്ട്രപതി പാര്&#x200d;ലമെന്റിലെ സെന്&#x200d;ട്രല്&#x200d; ഹാളില്&#x200d; സംസാരിച്ചു കൊണ്ടിരിക്കെ, ഏതാണ്ട് 11.40ന് എന്റെ നേതാവ് കുഴഞ്ഞുവീഴുകയും അദ്ദേഹത്തെ ആര്&#x200d;.എം.എല്&#x200d; ആസ്പത്രിയില്&#x200d; കൊണ്ടുപോവുകയും ചെയ്തു. സഭയിലെ തലമുതിര്&#x200d;ന്ന നേതാവും 25 വര്&#x200d;ഷം അംഗവുമായിരുന്ന വ്യക്തിയും അന്താരാഷ്ട്ര സമൂഹം അംഗീകരിച്ച പ്രഗത്ഭ നേതാവുമായിരുന്നു അദ്ദേഹം. ആസ്പത്രിയിലെത്തി ഉടനെത്തന്നെ അദ്ദേഹം മരണപ്പെട്ടിരുന്നു. എനിക്കതില്&#x200d; യാതൊരു സംശയവുമില്ല. അവിടെ നടന്ന മുഴുവന്&#x200d; കാര്യങ്ങള്&#x200d;ക്കും ഞാന്&#x200d; ദൃക്‌സാക്ഷിയായിരുന്നു. അദ്ദേഹത്തിന് മരണം സംഭവിച്ച ഉടനെത്തന്നെ പ്രധാനമന്ത്രിയുടെ ഓഫീസില്&#x200d; നിന്നുള്ള പ്രത്യേക ദൂതന്&#x200d; ആര്&#x200d;എംഎല്&#x200d; ആസ്പത്രിയിലെത്തി. കൂടെയുണ്ടായിരുന്ന എല്ലാവരേയും പുറത്താക്കി ഡോക്ടര്&#x200d;മാരുമായി രഹസ്യ സംഭാഷണം നടത്തി. അദ്ദേഹം പുറത്ത് പോയതോട് കൂടി മരണവിവരം തൊട്ടടുത്ത ദിവസം ബജറ്റ് അവതരിപ്പിച്ച ശേഷം മാത്രം പുറത്തുവിട്ടാല്&#x200d; മതിയെന്ന ധാരണ വ്യക്തമായി. ഇത് ഗവണ്&#x200d;മെന്റും ആര്&#x200d;.എം.എല്&#x200d; അധികൃതരും തമ്മിലുണ്ടാക്കിയ ഗൂഢാലോചനയുടെ ഫലമാണെന്നതില്&#x200d; തര്&#x200d;ക്കിക്കേണ്ട കാര്യമില്ല. ഞാനിത് വെറുതെ പറയുന്നതല്ല. ഇതൊരു സത്യം മാത്രമാണ്. അദ്ദേഹത്തെ മെഡിക്കല്&#x200d; ഐ.സി.യുവില്&#x200d; നിന്ന് ട്രോമ ഐ.സി.യുവിലേക്ക് മാറ്റിയത് അത്ഭുതകരവും നാടകീയവുമായിരുന്നു-ഇ.ടി പ്രസംഗം തുടരവെ ബി.ജെ.പി അംഗങ്ങള്&#x200d; സംഘടിതമായി പ്രസംഗം തടസ്സപ്പെടുത്തി. ഉടന്&#x200d; തന്നെ ഇ.ടിയും മറ്റ് പ്രതിപക്ഷ അംഗങ്ങളും സ്പീക്കറുടെ അരികിലേക്കോടിയെത്തി. പ്രസഗം പൂര്&#x200d;ത്തീകരിക്കാന്&#x200d; അവസരം നല്&#x200d;കുമെന്ന് സ്പീക്കര്&#x200d; പറഞ്ഞതോടെയാണ് ഇ.ടിയും പ്രതിപക്ഷവും സീറ്റിലേക്ക് തിരികെ പോയത്.<br />
ബഹളത്തിന ശേഷം സ്പീക്കര്&#x200d; വീണ്ടും ഇ.ടിക്ക് അവസര നല്&#x200d;കി. അദ്ദേഹം തുടര്&#x200d;ന്നു-ഏതാണ്ട് 15 മണിക്കൂറോളം അഹമ്മദിന്റെ ശരീരം ഐ.സി.യുവില്&#x200d; തന്നെ കിടക്കുകയായിരുന്നു. ഈ സമയമൊന്നും അദ്ദേഹത്തിന്റെ മക്കളെ അകത്ത് കയറി കാണാന്&#x200d; സമ്മതിച്ചില്ല. ഞാനിത് പറയുന്നത് ആരെയും വിമര്&#x200d;ശിക്കാനല്ല. മറ്റൊരാള്&#x200d;ക്കും ഈ ഗതി വരരുത്. അതിനാല്&#x200d; സംഭവത്തില്&#x200d; പാര്&#x200d;ലമെന്ററി അന്വേഷണം നിര്&#x200d;ബന്ധമാണ്-ഇ.ടി വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/e-ahammed-death-issue-et-mohammad-basheer.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യു.എ.പി.എ ചുമത്താന്‍ കേന്ദ്രവും  കേരളവും മത്സരിക്കുന്നു: ഇ.ടി</title>
		<link>https://www.chandrikadaily.com/uapa-et-muhammad-basheer-iuml.html</link>
					<comments>https://www.chandrikadaily.com/uapa-et-muhammad-basheer-iuml.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 22 Dec 2016 17:36:38 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[central gov]]></category>
		<category><![CDATA[cpi kerala]]></category>
		<category><![CDATA[et]]></category>
		<category><![CDATA[et mohammad basheer]]></category>
		<category><![CDATA[pm modi]]></category>
		<category><![CDATA[uapa]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=14088</guid>

					<description><![CDATA[ന്യൂഡല്‍ഹി: നിരപരാധികള്‍ക്കെതിരെ യു.എ.പി.എ ചുമത്തി സത്യവിരുദ്ധമായി കേസുകളില്‍ കുടുക്കാനുള്ള ശ്രമങ്ങള്‍ നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചു വരുന്നതായി ഇ. ടി മുഹമ്മദ് ബഷീര്‍ എംപി. പലരെയും ഭീകരവാദികളായി ചിത്രീകരിക്കുകയാണ്. ഓരോ ദിവസവും പുറത്തു വരുന്ന വാര്‍ത്തകള്‍ ഇത്തരം നീക്കള്‍ സാധൂകരിക്കുന്നു എന്നും അദ്ദേഹം ആരോപിച്ചു. കണ്ണൂര്‍ സ്വദേശിയായ ഹനീഫ മൗലവിയെ യു.എ.പി.എ ചുമത്തി മൂന്നു മാസമായി മുംബൈയിലെ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. പടന്നയില്‍ നിന്നും ഒളിച്ചോടിയ കുട്ടികളില്‍ ഒരാളുടെ പിതാവ് മൗലവിക്കെതിരെ പരാതി നല്‍കി എന്ന കാരണത്താലാണ് ജയിലില്‍ അടച്ചത്. [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: നിരപരാധികള്&#x200d;ക്കെതിരെ യു.എ.പി.എ ചുമത്തി സത്യവിരുദ്ധമായി കേസുകളില്&#x200d; കുടുക്കാനുള്ള ശ്രമങ്ങള്&#x200d; നാള്&#x200d;ക്കു നാള്&#x200d; വര്&#x200d;ദ്ധിച്ചു വരുന്നതായി ഇ. ടി മുഹമ്മദ് ബഷീര്&#x200d; എംപി. പലരെയും ഭീകരവാദികളായി ചിത്രീകരിക്കുകയാണ്. ഓരോ ദിവസവും പുറത്തു വരുന്ന വാര്&#x200d;ത്തകള്&#x200d; ഇത്തരം നീക്കള്&#x200d; സാധൂകരിക്കുന്നു എന്നും അദ്ദേഹം ആരോപിച്ചു.</p>
<p>കണ്ണൂര്&#x200d; സ്വദേശിയായ ഹനീഫ മൗലവിയെ യു.എ.പി.എ ചുമത്തി മൂന്നു മാസമായി മുംബൈയിലെ ജയിലില്&#x200d; പാര്&#x200d;പ്പിച്ചിരിക്കുകയാണ്. പടന്നയില്&#x200d; നിന്നും ഒളിച്ചോടിയ കുട്ടികളില്&#x200d; ഒരാളുടെ പിതാവ് മൗലവിക്കെതിരെ പരാതി നല്&#x200d;കി എന്ന കാരണത്താലാണ് ജയിലില്&#x200d; അടച്ചത്. എന്നാല്&#x200d;, ഈ പരാതിയെ നിഷേധിച്ചു കുട്ടിയുടെ പിതാവ് തന്നെ രംഗത്തെത്തി. അത്തരത്തിലൊരു പരാതി നല്&#x200d;കിയിട്ടില്ല എന്നായിരുന്നു പിതാവ് മാധ്യമങ്ങളോട് പറഞ്ഞത്. കുട്ടിക്കു മതവിദ്യാഭ്യാസം നല്&#x200d;കിയതു മൗലവിയാണെന്നു മാത്രമാണ് പറഞ്ഞത്. എന്നാല്&#x200d; എന്&#x200d;ഐഎ അന്വേഷണ സംഘം തയാറാക്കിയ റിപ്പോര്&#x200d;ട്ടില്&#x200d; ഒപ്പ് ഇടീപ്പിക്കുകയായിരുന്നു. എന്&#x200d;ഐഎ തയാറാക്കിയ റിപ്പോര്&#x200d;ട്ട് വായിച്ചു നോക്കാന്&#x200d; പോലുമായില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു എന്നും ഇ.ടി പറഞ്ഞു. ഇത്തരം നീക്കങ്ങള്&#x200d; ഒരിക്കലും ന്യായീകരിക്കാനാവാത്തതാണ്. എന്&#x200d;ഐഎയുടെ വിശ്വാസത്യത ചോദ്യം ചെയ്യുന്നതാണ് ഇത്തരം കാര്യങ്ങള്&#x200d;. ഇന്ത്യന്&#x200d; ഭരണഘടന ഉറപ്പു നല്&#x200d;കുന്ന വിശ്വാസ സ്വാതന്ത്രത്തെ നിഷേധിക്കാനും മതപ്രബോധകന്മാരെ ഭീകരപ്രവര്&#x200d;ത്തനത്തിന് പ്രരിപ്പിച്ചവരെന്നും തീവ്രവാദം പ്രോല്&#x200d;സാഹിപ്പിക്കുന്നവരെന്നും മുദ്രകുത്താനുള്ള നീക്കവും നടക്കുന്നു.മുംബൈയില്&#x200d; സാക്കിര്&#x200d; നായിക്കിന് നേരെയും കേരളത്തില്&#x200d; എം. എം അക്ബറിന് നേരെയും നടക്കുന്നത് ഇത്തരം നീക്കങ്ങളാണ്.</p>
<p>രാജ്യത്ത് സ്‌ഫോടനാത്മകമായ പ്രസംഗങ്ങള്&#x200d; നടത്തുന്നവര്&#x200d;ക്കെതിരെയും വര്&#x200d;ഗീയത പരത്തുന്നവര്&#x200d;ക്കെതിരെയും ഒരു നടപടിയും സ്വീകരിക്കുന്നില്ല. യുഎപിഎ ചുമത്തുന്നതില്&#x200d; കേരള സര്&#x200d;ക്കാരും അമിതാവേശം കാട്ടുന്നു. കേരളത്തില്&#x200d; പ്രവര്&#x200d;ത്തിക്കുകയും കേന്ദ്രത്തിന്റെ നിര്&#x200d;ദേശങ്ങള്&#x200d; സ്വീകരിക്കുകയും ചെയ്യുന്ന ചില ഉദ്യോഗസ്ഥന്മാര്&#x200d; ഇവിടെ പൊതുഅജണ്ഡ ഉണ്ടാക്കിയിട്ടുണ്ടൊ എന്ന് തോന്നും വിധമാണ് കാര്യങ്ങള്&#x200d; നീങ്ങുന്നതെന്നും ഇ.ടി മുഹമ്മദ് ബഷീര്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/uapa-et-muhammad-basheer-iuml.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
