<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>ET Muhammed Basheer Mp &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/et-muhammed-basheer-mp/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 01 Dec 2025 09:31:53 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>ET Muhammed Basheer Mp &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പാര്‍ലമെന്റ് ശൈത്യകാല സമ്മേളനം; എസ്.ഐ.ആറും പി.എം.ശ്രീയും ചര്‍ച്ച ചെയ്യണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍</title>
		<link>https://www.chandrikadaily.com/et-muhammad-basheer-should-discuss-sir-and-pm-shri.html</link>
					<comments>https://www.chandrikadaily.com/et-muhammad-basheer-should-discuss-sir-and-pm-shri.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 01 Dec 2025 09:31:53 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ET Muhammed Basheer Mp]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[muslimleague]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366214</guid>

					<description><![CDATA[വർഗീയത തഴച്ചു വളരുന്നു, നമ്മുടെ നാട്ടിലെ ഏറ്റവും വലിയ സമ്പത്തായ വിദ്യാഭ്യാസം അനുദിനം വർഗീയ വൽക്കരിച്ചു കൊണ്ടിരിക്കുകയാണ്. ഇലക്ഷൻ കമ്മീഷന്റെ വിശ്വാസത ചർച്ചയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. ഗവർണർമാർ ബിജെപിയുടെ ആശയങ്ങൾ നടപ്പിലാക്കാൻ ബി.ജെ.പി ഇതര സംസ്ഥാനങ്ങളിൽ പിടിമുറുക്കി കൊണ്ടിരിക്കുകയാണ്.]]></description>
										<content:encoded><![CDATA[<p>എസ്.ഐ.ആർ, പി.എം ശ്രീ, ലേബർ റൂൾ എന്നീ ഗൗരവപരമായ പ്രശ്‌നങ്ങൾ ഈ ശീതകാല സമ്മേളനത്തിൽ ചർച്ചയ്ക്ക് വിധേയമാക്കണമെന്ന് മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയും പാർലമെന്ററി പാർട്ടി ലീഡറുമായ ഇ.ടി. മുഹമ്മദ് ബഷീർ എം.പി പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി നടന്ന സർവ്വകക്ഷി യോഗത്തിൽ ആവശ്യപ്പെട്ടു. ഇന്ത്യയിൽ സമീപ കാലത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ന്യൂനപക്ഷ, പിന്നോക്ക ജനവിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ ഓരോ ദിവസവും വർദ്ധിച്ചു വരികയാണ്. അവരുടെ വിശ്വാസപരമായ സ്വാതന്ത്രത്തെയും നിലനിൽപ്പിനെ തന്നെയും അപകടപ്പെടുത്തുന്ന വിധത്തിലുള്ള സംഭവവികാസങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. വർഗീയത തഴച്ചു വളരുന്നു, നമ്മുടെ നാട്ടിലെ ഏറ്റവും വലിയ സമ്പത്തായ വിദ്യാഭ്യാസം അനുദിനം വർഗീയ വൽക്കരിച്ചു കൊണ്ടിരിക്കുകയാണ്. ഇലക്ഷൻ കമ്മീഷന്റെ വിശ്വാസത ചർച്ചയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. ഗവർണർമാർ ബിജെപിയുടെ ആശയങ്ങൾ നടപ്പിലാക്കാൻ ബി.ജെ.പി ഇതര സംസ്ഥാനങ്ങളിൽ പിടിമുറുക്കി കൊണ്ടിരിക്കുകയാണ്.</p>
<p>കേന്ദ്ര ഏജൻസികളെ തങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങൾക്ക് ആയുധമാക്കി മാറ്റിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. വളരെ അപകടകരമായ ഒരു സ്ഥിതിവിശേഷമാണിത്. അതുപോലെ തന്നെ യൂണിഫോം സിവിൽ കോഡ് ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ ഇപ്പോൾ നടപ്പിലാക്കി വരുന്നുണ്ട്. പല സ്ഥലങ്ങളിലും നിയമം പാസാക്കി കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഭരണഘടനക്ക് ഉപരിയായുള്ള അധികാരങ്ങൾ പ്രയോഗിക്കുന്ന ഭരണകൂടങ്ങൾ ആയി ഇത്തരം സംസ്ഥാനങ്ങൾ മാറിക്കഴിഞ്ഞിട്ടുണ്ട്. പാർലമെന്റ് നടപടിക്രമങ്ങളിൽ പോലും നാടകീയതയാണ് വന്നുകൊണ്ടിരിക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ ഗൗരവപരമായി സഭയെ കാണുന്നതിനു പകരം ചരിത്രത്തിൽ അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ലത്ത വിധത്തിൽ ശീതകാല സെഷന്റെ ദിവസങ്ങൾ കുറച്ചിരിക്കുകയാണ്. ഈ ഗവൺമെന്റിന് യാഥാർഥ്യബോധം ഇല്ലെന്ന് മാത്രമല്ല അവർ ചെയ്തുകൊണ്ടിരിക്കുന്ന ദുഷ്‌ചെയ്തികൾ തുടരാനും കൂടുതൽ അപകടങ്ങളിലേക്കും തങ്ങളുടെ താൽപര്യങ്ങളിലേക്കും രാജ്യത്തെ മാറ്റിയെടുക്കാനുമുള്ള രാഷ്ട്രീയ ദുഷ്ടബുദ്ധിയാണ് ഗവൺമെന്റ് കാണിച്ചുകൊണ്ടിരിക്കുന്നതെന്നും ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/et-muhammad-basheer-should-discuss-sir-and-pm-shri.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വഖഫിനെ വിഴുങ്ങാനുളള കരിനിയമവും സുപ്രീം കോടതിയിലെ വെളിച്ചവും</title>
		<link>https://www.chandrikadaily.com/black-law-and-light-in-supreme-court-to-swallow-waqf.html</link>
					<comments>https://www.chandrikadaily.com/black-law-and-light-in-supreme-court-to-swallow-waqf.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 16 Sep 2025 04:34:48 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[article]]></category>
		<category><![CDATA[ET Muhammed Basheer Mp]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[news]]></category>
		<category><![CDATA[supreme court]]></category>
		<category><![CDATA[waqaf bill]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=354331</guid>

					<description><![CDATA[ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ പോലും കാറ്റില്‍ പറത്തി പാര്‍ലമെന്റിലെ ഭൂരിപക്ഷമെന്ന ആയുധം ഉപയോഗിച്ച് നടത്തിയ ഹീനമായ ശ്രമത്തിനെതിരെയാണ് സുപ്രീം കോടതി വടിയെടുത്തത്.]]></description>
										<content:encoded><![CDATA[<p><strong>ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പി</strong></p>
<p>കണ്ണായ സ്ഥലത്തുള്ള കോടികളുടെ വഖഫ് സ്വത്തില്&#x200d; കണ്ണുവെച്ചും മുസ്്‌ലിംകളെ രണ്ടാംതരം പൗരന്മാരായി പാര്&#x200d;ശ്വവല്&#x200d;ക്കരിക്കാന്&#x200d; ലക്ഷ്യമിട്ടും കേന്ദ്ര ഭരണകൂടം ചുട്ടെടുത്ത വകഫ് ഭേദഗതി നിയമത്തിന്റെ ദുഷ്ടലാക്ക് പരമോന്നത കോടതി തന്നെ സ്ഥിരീകരിച്ചിരിക്കുന്നു. ഇന്ത്യന്&#x200d; ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ പോലും കാറ്റില്&#x200d; പറത്തി പാര്&#x200d;ലമെന്റിലെ ഭൂരിപക്ഷമെന്ന ആയുധം ഉപയോഗിച്ച് നടത്തിയ ഹീനമായ ശ്രമത്തിനെതിരെയാണ് സുപ്രീം കോടതി വടിയെടുത്തത്. പ്രധാനപ്പെട്ടതും പ്രഹരശേഷി കൂടിയതുമായ മൂന്ന് കാര്യങ്ങളാണ ചീഫ് ജസ്റ്റിസ് ബി.ആര്&#x200d; ഗവായ്, ജസ്റ്റിസ് അഗസ്റ്റിന്&#x200d; ജോര്&#x200d;ജ് മസീഹ് എന്നിവരുള്&#x200d;പ്പെട്ട ബെഞ്ച് സ്‌റ്റേ ചെയ്തത്. കൂടാതെ, പുതിയ വഖഫ് നിയമത്തെ കുറിച്ചുള്ള ആശങ്കകളെ മുഖവിലക്കെടുത്ത് ചില സുപ്രധാന നിര്&#x200d;ദേശങ്ങളും കോടതി മുന്നോട്ടുവെച്ചു. പാര്&#x200d;ലമെന്റിലും പുറത്തും ഇന്ത്യ മുന്നണി ഉയര്&#x200d;ത്തിയ വാദങ്ങള്&#x200d; വ്യക്തതയുള്ള തായിരുന്നുവെന്നതാണ് കോടതി വിധി അടിവരയിട്ടത്.</p>
<p>യൂനിഫൈഡ് വഖഫ് മാനേജ്‌മെന്റ് എംപവര്&#x200d;മെന്റ് എഫിഷ്യന്&#x200d;സി ആന്റ് ഡെവലപ്‌മെന്റ് ബില്&#x200d; അഥവാ ഉമീദ് എന്ന സുന്ദരമായ പട്ടില്&#x200d;പൊതിഞ്ഞ വിഷമാണ് പാര്&#x200d;ലമെന്റില്&#x200d; കേന്ദ്രഭരണകൂടം വഖഫില്&#x200d; കൈവെക്കാനുള്ള നിയമം ചുട്ടെടുത്തത്. ഇരുപത് കോടിയോളം വരുന്ന രാജ്യത്തെ പൗരന്മാരുടെ വിശ്വാസത്തെ നേരിട്ട് ബാധിക്കുന്ന നിയമ നിര്&#x200d;മ്മാണം ആ വിഭാഗത്തില്&#x200d; നിന്നുള്ള ഏതെങ്കിലും സംഘടനകളുടെയോ പാര്&#x200d;ലമെന്റ് അംഗങ്ങളുടെയോ ആവശ്യപ്രകാരം അല്ലായിരുന്നു. വഖഫ് ഭേദഗതി ബില്&#x200d; അവതരിപ്പിച്ചത് മുതല്&#x200d; ഈ ബില്ലിലെ ജനാധിപത്യവിരുദ്ധവും മതസ്വാതന്ത്ര്യ വിരുദ്ധവുമായ നിരവധി നിര്&#x200d;ദ്ദേശങ്ങള്&#x200d;ക്കെതിരെ മുസ്്‌ലിം ലീഗ് പാര്&#x200d;ലമെന്റിലും പുറത്തും ശക്തമായ പോരാട്ടമാണ് നടത്തിയത്. പ്രതിപക്ഷ കക്ഷികളെയെല്ലാം വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താനും ഒറ്റക്കെട്ടായി അണിനിരത്താനും സാധിച്ചു.</p>
<p>പാര്&#x200d;ലമെന്റില്&#x200d; ഉത്തരം മുട്ടിയപ്പോള്&#x200d; ആദ്യം ജെ.പി.സിക്ക് വിട്ട് ഇഷ്ടമുള്ളവരെയും കേന്ദ്രത്തിന്റെ ഇംഗിതത്തിന് വഴങ്ങുന്നവരെയും മാത്രം ആ സമിതിയില്&#x200d; കുത്തിനിറച്ചു. മാസങ്ങള്&#x200d;ക്ക് ശേഷം പ്രതിപക്ഷത്തിന്റെ എല്ലാ ഭേദഗതികളും ചവറ്റുകൊട്ടിയിലിട്ടുള്ള ബില്ല് വീണ്ടും സഭയിലെത്തി. 1995 ലെ വഖഫ് നിയമം പൊതുവെ മികച്ചതും കാര്യമായ തര്&#x200d;ക്കം സര്&#x200d;ക്കാറിനോ വിശ്വാസികള്&#x200d;ക്കോ ഇല്ലാത്തതുമായിരുന്നു. ചെറിയ ചില പഴുതുകള്&#x200d; പോലും ശരിയായി പരിഹരിക്കാന്&#x200d; യു.പി.എ സര്&#x200d;ക്കാര്&#x200d; ശ്രമിക്കുകയും ചെയ്തിരുന്നു. ആ സുരക്ഷാ കവചമാണ് ഭരണകൂടം നിയമ ബുള്&#x200d;ഡോസര്&#x200d;കൊണ്ട് തകര്&#x200d;ക്കാന്&#x200d; ശ്രമിച്ചത്. വഖഫ് സംവിധാനങ്ങളെ ഉന്മൂലനം ചെയ്യാനും മുസ്്‌ലിം ന്യൂനപക്ഷത്തെ അരികുവല്&#x200d;ക്കരിക്കാനുമുളള കരി നിയമം ജനാധിപത്യ ധ്വംസനവും മത സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണെന്നതില്&#x200d; ആര്&#x200d;ക്കും സംശയമുണ്ടാവില്ല; ചിലര്&#x200d; കണ്ണടച്ച് ഇരുട്ടാക്കാന്&#x200d; ശ്രമിച്ചെന്നു മാത്രം.</p>
<p>ഇന്ത്യന്&#x200d; ഭരണഘടനയുടെ 13, 15, 25, 26, 30 എന്നീ ആര്&#x200d;ട്ടിക്കിളുകളുടെ നഗ്‌നമായ ലംഘനം സംഘപരിവാറിന്റെ ഗൂഢപദ്ധതിമാത്രമാണ്. അവര്&#x200d;ക്കാണെങ്കില്&#x200d; ഇന്ത്യന്&#x200d; ഭരണഘടനയില്&#x200d; വിശ്വാസമില്ലതാനും. ഇന്ത്യാ മുന്നണിയിലെ എല്ലാ കക്ഷികളും ഏക സ്വരത്തോടെ നിര്&#x200d;മ്മലമായ മനസ്സോടുകൂടി ബില്ലിനെ അതിശക്തമായി എതിര്&#x200d;ത്തപ്പോള്&#x200d; പുലര്&#x200d;ച്ചവരെ നീണ്ട വാദപ്രതിവാദത്തിന് ശേഷമാണ് ലോക്‌സഭയില്&#x200d; പാസാക്കിയത്. 288 പേര്&#x200d; ബില്ലിനെ അനുകൂലമായും 232 പേര്&#x200d; എതിരായും വോട്ട് രേഖപ്പെടുത്തിയെന്നത്, ഭരണഘടനയെ റദ്ദാക്കാനുള്ള കുറുക്കുവഴിയല്ലെന്നു ഇനിയെങ്കിലും മോദി സര്&#x200d;ക്കാര്&#x200d; തിരിച്ചറിയണം. രാജ്യത്ത് ആയിരക്കണക്കിന് ട്രസ്റ്റുകള്&#x200d;, സീഡുകള്&#x200d;, എന്&#x200d;ഡോമെന്റുകളെല്ലാം ഉണ്ടെങ്കിലും വഖഫിനെ മാത്രം ഒറ്റതിരിച്ച് നിയമപരമായി ഉന്മൂലനം ചെയ്യാന്&#x200d; ഗാന്ധിജിയുടെ ഇന്ത്യയില്&#x200d; വേഗത്തില്&#x200d; കഴിയില്ല. നെഹ്രുവും അംബേദ്കറും ഖാഇദെമില്ലത്തും അത്രയും ശക്തമായ അസ്ഥിവാരത്തിലാണത് ഇന്ത്യന്&#x200d; ഭരണഘടന കെട്ടിയുയര്&#x200d;ത്തിയത്.</p>
<p>ദൈവികമായ ആഗ്രഹത്തോടെ ഉദ്ദേശ്യ ലക്ഷ്യത്തോടെ സമര്&#x200d;പ്പിക്കപ്പെട്ട ഭൂമികളുടെ അധികാരത്തില്&#x200d; മറ്റു മതവിഭാഗങ്ങള്&#x200d;ക്കും ക്രയവിക്രയ അധികാരം നല്&#x200d;കുന്നത് എങ്ങനെ നീതീകരിക്കും. മുസ്്‌ലിം ന്യുനപക്ഷത്തില്&#x200d; നിന്ന് വഖഫ് തട്ടിയെടുക്കാനുള്ള ഭരണകൂട ഗൂഢാലോചനയായായിരുന്നു കേന്ദ്ര സര്&#x200d;ക്കാറിന്റെ പുതിയ വഖഫ് നിയമമെന്ന് പകല്&#x200d;പോലെ വ്യക്തമാണ്. ക്ഷേത്രഭരണസമതികള്&#x200d; ഹൈന്ദവര്&#x200d;ക്കും ഗുരദ്വാരകള്&#x200d; സിക്കുകാര്&#x200d;ക്കുമെല്ലാം അവകാശപ്പെട്ടതുപോലെ ഇസ്്‌ലാംമത വിശ്വാസത്തിന്റെ ഭാഗമായി അല്ലാഹുവിന്റെ പ്രീതി മാത്രം പ്രതീക്ഷിച്ച് സമര്&#x200d;പ്പിക്കപ്പെട്ട വഖഫ് സ്വത്തുകള്&#x200d; കൈകാര്യം ചെയ്യാന്&#x200d; മുസ്്‌ലിംകള്&#x200d;ക്കും അവകാശമുണ്ട്. ഏതു മതത്തില്&#x200d; വിശ്വസിക്കാനും അതനുസരിച്ച് ജീവിക്കാനും പ്രചരിപ്പിക്കാനും ആരാധനാലയങ്ങള്&#x200d; സ്ഥാപിച്ച് സംരക്ഷിക്കാനുമുള്ള ഇന്ത്യന്&#x200d; ഭരണഘടന ഉറപ്പുനല്&#x200d;കുന്ന മൗലികാവകാശം കശാപ്പുചെയ്താണ് വഖഫ് നിയമത്തിലെ വിഷം ചേര്&#x200d;ക്കല്&#x200d;.</p>
<p>വഖഫ് ചെയ്യുന്ന വ്യക്തി അഞ്ച് വര്&#x200d;ഷം ഇസ്്‌ലാം മതം ആചരിക്കുന്നതായി തെളിഞ്ഞില്ലെങ്കില്&#x200d; വഖഫ് അസാധുവാകുമെന്നതുള്&#x200d;പ്പെടെ ഇന്ത്യന്&#x200d; ഭരണഘടനക്കും സാമാന്യ ബുദ്ധിക്കും നിരക്കാത്ത നിയമം ചുട്ടെടുത്തപ്പോള്&#x200d; തന്നെ കോടതിയില്&#x200d; ഇത് നിലനില്&#x200d;ക്കില്ലെന്നു ഉറപ്പായിരുന്നു. ഏകപക്ഷീയമായ അധികാരം പ്രയോഗിക്കുന്നതിലേക്ക് ഈ വ്യവസ്ഥ കാരണമാവും എന്നുകണ്ടാണ് അന്തിമ വിധിക്ക് മുമ്പുതന്നെ സ്‌റ്റേ അനുവദിച്ചത്.</p>
<p>വഖഫ് ബോര്&#x200d;ഡിനെ തന്നെ അപ്രസക്തമാക്കി അതിന്റെ സ്വത്തുക്കളുടെ റവന്യൂ രേഖകളില്&#x200d; അവകാശങ്ങള്&#x200d; നിര്&#x200d;ണ്ണയിക്കാന്&#x200d; ജില്ലാ കലക്ടര്&#x200d; എന്ന സര്&#x200d;ക്കാറിന് കീഴിലെ ഉദ്യോഗസ്ഥനെ അനുവദിക്കുന്നതുള്&#x200d;പ്പെടെ സ്‌റ്റേ ചെയ്തത് മുസ്്‌ലിം ലീഗ് ഉന്നയിച്ച മര്&#x200d;മ പ്രധാന വിഷയങ്ങളെല്ലാം കോടതിക്ക് ബോധ്യപ്പെട്ടത് കൊണ്ടാണ്. നിയമ ഭേദഗതിയുടെ സെക്ഷന്&#x200d; 3സി പ്രകാരം തര്&#x200d;ക്ക പ്രദേശങ്ങളില്&#x200d; കലക്ടര്&#x200d; ചുമതലപ്പെടുത്തിയ സംഘം അന്വേഷണം തുടങ്ങിയാല്&#x200d; അതുടന്&#x200d; വഖഫ് ഭൂമിയല്ലാതാവുമെന്ന വ്യവസ്ഥ സുപ്രീംകോടതി സ്‌റ്റേ ചെയ്തത് നിസ്സാരമല്ല. വഖഫ് സ്വത്തില്&#x200d; തര്&#x200d;ക്കമുണ്ടാക്കി അന്വേഷണം തുടങ്ങിയാല്&#x200d; ആ ഭൂമിക്ക് വഖഫ് പദവി ഇല്ലാതാകുമെന്ന വ്യവസ്ഥ ഒരു പൗരന്റെ അടിസ്ഥാന അവകാശത്തിന്&#x200d;മേലുളള കടന്നുകയറ്റമാണെന്ന് പാര്&#x200d;ലമെന്റില്&#x200d; പറഞ്ഞപ്പോള്&#x200d; പുച്ചിച്ചുതള്ളിയവര്&#x200d; ഇനിയെങ്കിലും ഭരണഘടന ഒരാവര്&#x200d;ത്തി വായിക്കാന്&#x200d; തയ്യാറാവണം.</p>
<p>ഇസ്്‌ലാം മത കര്&#x200d;മങ്ങളില്&#x200d; അധിഷ്ടിതമായ വകഫ് കൈകാര്യം ചെയ്യുന്ന സമിതിയില്&#x200d; ഇതര വിഭാഗങ്ങള്&#x200d; ഉണ്ടാവണമെന്ന് പിടിവാശി പിടിച്ചവരെ കോടതി മുഖ വിലക്കെടുത്തില്ല. മാത്രമല്ല, വഖഫ് ബോര്&#x200d;ഡുകളിലേക്കുള്ള നിയമനങ്ങളില്&#x200d; തീര്&#x200d;പ്പുകല്&#x200d;പ്പിച്ചില്ലെങ്കിലും സുപ്രീം കോടതി ശ്രദ്ധേയമായ നിരീക്ഷണം തന്നെ നടത്തി. അന്തിമ വിധി വരുന്നതുവരെ കേന്ദ്ര വഖഫ് കൗണ്&#x200d;സിലില്&#x200d; നാലും സംസ്ഥാന വഖഫ് ബോര്&#x200d;ഡില്&#x200d; മൂന്നും അംഗങ്ങളില്&#x200d; അധികം അമുസ്‌ലീമുകളില്&#x200d; നിന്ന് പാടില്ലെന്നു നിരീക്ഷിച്ചതിനോടൊപ്പം ബോര്&#x200d;ഡിലെ എക്‌സ് ഒഫീഷ്യോ അംഗം മുസ്്‌ലിം ആയിരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.</p>
<p>വഖഫ് ചെയ്ത വ്യക്തി അഞ്ചു വര്&#x200d;ഷം മുസ്്‌ലിം ആയിരുന്നുവെന്ന് തെളിയിക്കുകയെന്ന വിചിത്ര നിര്&#x200d;ദേശം മുന്നോട്ടുവെച്ചും ഒരു തര്&#x200d;ക്കം ഉയര്&#x200d;ത്തി ജില്ലാ കലക്ടറിലൂടെ സ്റ്റാറ്റസ്‌കോ പോലും റദ്ദാക്കി വഖഫ് സ്വത്ത് പിടിച്ചെടുക്കാന്&#x200d; അവസരമൊരുക്കിയും വഖഫ് ബോര്&#x200d;ഡില്&#x200d; ഇതര വിശ്വാസികളെ ഭൂരിപക്ഷമാക്കി ആ സംവിധാനം തന്നെ അട്ടിമറിക്കാനുള്ള ചെപ്പടിവിദ്യയുമെല്ലാം റദ്ദാക്കുകവഴി ഇന്ത്യന്&#x200d; ഭരണഘടനയുടെ ശക്തിയും തെളിച്ചവും എത്രമാത്രമുണ്ടെന്ന പ്രത്യാശയുടെ വെളിച്ചമാണ് ഇന്നലെ കോടതിയില്&#x200d; കണ്ടത്.</p>
<p>1954 ല്&#x200d; &#8216;വഖഫ് ബൈ യൂസര്&#x200d;&#8217; പ്രാബല്യത്തില്&#x200d; വന്നതു നയപരമായ തീരുമാനത്തിന്റെ ഭാഗമായിരുന്നുവെന്ന സോളിസിറ്റര്&#x200d; ജനറല്&#x200d; (എസ്ജി) തുഷാര്&#x200d; മേത്തയുടെ ദുരുപയോഗം തടയല്&#x200d; നിര്&#x200d;ദേശം ഉയര്&#x200d;ത്തിക്കാട്ടല്&#x200d; ഇവരുടെ വാദം എത്ര ദുര്&#x200d;ബലമാണെന്ന് വ്യക്തമാക്കുന്നതാണ്. വഖഫ് നിയമത്തില്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; പുതുതായി കൊണ്ടുവന്ന ഭേദഗതികളെല്ലാം വഖഫ് സ്വത്തുക്കള്&#x200d; പിടിച്ചെടുക്കാന്&#x200d; ലക്ഷ്യമിട്ടുള്ളതാണെന്ന വസ്തുതയെ പ്രതിരോധിക്കാന്&#x200d; തുടര്&#x200d;ന്നുള്ള വാദങ്ങളിലും സര്&#x200d;ക്കാര്&#x200d; വിയര്&#x200d;ക്കുമെന്ന് ഉറപ്പാണ്. കാരണം ഇക്കാര്യത്തില്&#x200d; രാജ്യത്തെ മുസ്്‌ലിം സമുദായം തുല്ല്യനീതിയും പൗരരക്ഷയും മാത്രമാണ് മുന്നോട്ടു വെക്കുന്നത്.</p>
<p>കേന്ദ്ര ഭരണകൂടമാകട്ടെ വിദ്വേഷത്തോടെയുളള കുടിലതയും. ഇതിന്റെ മറവില്&#x200d; കേരളത്തിലെ ഒരു വഖഫ് തര്&#x200d;ക്കഭൂമിയുടെ പേരില്&#x200d; ക്രൈസ്തവ സഹോദരങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ദുഷ്ടലാക്കും നമ്മള്&#x200d; കണ്ടു. ബില്ല് നിയമമായപ്പോഴാണ് പൂച്ച് ശരിക്കും പുറത്തായത്. ഭരണഘടനാ നിര്&#x200d;മ്മാണ സഭയില്&#x200d; ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്്മായില്&#x200d; സാഹിബിന്റെ നേതൃത്വത്തിലുള്ള ഡസനിലേറെ വരുന്ന മുസ്്‌ലിംലീഗ് അംഗങ്ങള്&#x200d; തുടക്കമിട്ട ന്യൂനപക്ഷാവകാശ സംരക്ഷമെന്ന ക്ഷേമ രാഷ്ട്രത്തിന്റെ ആണിക്കല്ലിന്റെ തണലിലാണ് ഇക്കാലമത്രയും ന്യൂനപക്ഷം തലയുയര്&#x200d;ത്തിപ്പിടിച്ച് നിന്നത്.</p>
<p>സ്വതന്ത്ര ഇന്ത്യയിലെ എല്ലാ പാര്&#x200d;ലമെന്റിലും ഇടതടവില്ലാത്ത മുസ്്‌ലിംലീഗ് അതിന്റെ ദൗത്യം നിര്&#x200d;വ്വഹിച്ചിട്ടുണ്ട്. ആദ്യ ലോക്‌സഭയില്&#x200d; (1953ല്&#x200d;) വ്യക്തി സ്വാതന്ത്ര്യത്തെ കശാപ്പു ചെയ്യുന്ന ശരീഅത്ത് വിരുദ്ധമായ സ്‌പെഷ്യല്&#x200d; മാരേജ് ആക്ട് ബില്&#x200d; അവതരിപ്പിക്കുമ്പോള്&#x200d; ഏകനായി എഴുനേറ്റ ബി പോക്കര്&#x200d; സാഹിബിന്റെ നോ മുതല്&#x200d; ഒടുവില്&#x200d; വഖഫ് കശാപ്പു നിയമം വരെ. ആ ദൗത്യം യോജിപ്പിന്റെ പടയണി തീര്&#x200d;ത്തും നിയമത്തിന്റെ സത്യം ഉയര്&#x200d;ത്തിപ്പിടിച്ചും മുസ്്ലിം ലീഗ് ജാഗ്രതയോടെ തുടരും. അന്തിമ സുപ്രീം കോടതി വിധിയിലേക്കുള്ള പ്രത്യാശയുടെ വെളിച്ചമാവട്ടെ ഇപ്പോഴത്തെ സുപ്രീംകോടതി ഇടപെടലെന്ന് പ്രാര്&#x200d;ത്ഥിക്കട്ടെ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/black-law-and-light-in-supreme-court-to-swallow-waqf.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എസ്‌ഐആർ രാജ്യവാപകമാക്കാൻ തീരുമാനം; ശക്തമായി എതിർക്കുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി</title>
		<link>https://www.chandrikadaily.com/decision-to-make-sir-national-will-strongly-oppose-says-et-muhammad-basheer-mp.html</link>
					<comments>https://www.chandrikadaily.com/decision-to-make-sir-national-will-strongly-oppose-says-et-muhammad-basheer-mp.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 11 Sep 2025 06:07:45 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ET Muhammed Basheer Mp]]></category>
		<category><![CDATA[India]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[news]]></category>
		<category><![CDATA[SIR SURVEY]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=353636</guid>

					<description><![CDATA[ന്യൂഡല്‍ഹി: കേരളത്തിലെ വോട്ടര്‍ പട്ടികയില്‍ തീവ്രപരിശോധന നടത്തുന്നതിനെതിരെ എതിര്‍പ്പുമായി മുസ്ലിം ലീഗ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. തെറ്റ് തിരുത്തുന്നതിന് പകരം മൊത്തം തകര്‍ക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ തിരിച്ചടിയും എസ്ഐആര്‍ വിരുദ്ധ പ്രക്ഷോഭവും കൂട്ടിക്കുഴക്കേണ്ടതില്ലെന്നും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വോട്ട് ചോര്‍ച്ച സംബന്ധിച്ച പ്രത്യേക യോഗം വിളിക്കണമെന്നും ഇ.ടി അഭിപ്രായപ്പെട്ടു. എസ്ഐആറിലെ അപാകത സുപ്രിംകോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സമരം ആസൂത്രണം ചെയ്യാനായി ഇന്‍ഡ്യാ സഖ്യം [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: കേരളത്തിലെ വോട്ടര്&#x200d; പട്ടികയില്&#x200d; തീവ്രപരിശോധന നടത്തുന്നതിനെതിരെ എതിര്&#x200d;പ്പുമായി മുസ്ലിം ലീഗ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പി പറഞ്ഞു. തെറ്റ് തിരുത്തുന്നതിന് പകരം മൊത്തം തകര്&#x200d;ക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ തിരിച്ചടിയും എസ്ഐആര്&#x200d; വിരുദ്ധ പ്രക്ഷോഭവും കൂട്ടിക്കുഴക്കേണ്ടതില്ലെന്നും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വോട്ട് ചോര്&#x200d;ച്ച സംബന്ധിച്ച പ്രത്യേക യോഗം വിളിക്കണമെന്നും ഇ.ടി അഭിപ്രായപ്പെട്ടു. എസ്ഐആറിലെ അപാകത സുപ്രിംകോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സമരം ആസൂത്രണം ചെയ്യാനായി ഇന്&#x200d;ഡ്യാ സഖ്യം യോഗം വിളിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/decision-to-make-sir-national-will-strongly-oppose-says-et-muhammad-basheer-mp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സര്‍വ്വ അതിര്‍ത്തികളും അടച്ചുപൂട്ടി ഫലസ്തീന്‍ ജനതയെ ഇസ്രാഈല്‍ പട്ടിണിക്കിട്ട് കൊല്ലുന്നു; ഇ.ടി മുഹമ്മദ് ബഷീര്‍ എംപി</title>
		<link>https://www.chandrikadaily.com/1israel-is-starving-the-palestinian-people-by-closing-all-the-borders-et-muhammad-basheer-mp.html</link>
					<comments>https://www.chandrikadaily.com/1israel-is-starving-the-palestinian-people-by-closing-all-the-borders-et-muhammad-basheer-mp.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 14 Aug 2025 05:07:15 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ET Muhammed Basheer Mp]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[news]]></category>
		<category><![CDATA[palestine]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=350332</guid>

					<description><![CDATA[ഫലസ്തീന് വേണ്ടി ശബ്ദിക്കുന്ന ലോകത്തെവിടെയുമുള്ള മനുഷ്യരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇടി മുഹമ്മദ് ബഷീര്‍ എംപി.]]></description>
										<content:encoded><![CDATA[<p>ഫലസ്തീന് വേണ്ടി ശബ്ദിക്കുന്ന ലോകത്തെവിടെയുമുള്ള മനുഷ്യരോടും ഐക്യദാര്&#x200d;ഢ്യം പ്രഖ്യാപിച്ച് ഇടി മുഹമ്മദ് ബഷീര്&#x200d; എംപി. ആദ്യം ഇസ്രാഈല്&#x200d; ബോംബിട്ട് കുഞ്ഞുങ്ങള്&#x200d; അടക്കമുള്ള പതിനായിരക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കി. ഇപ്പോള്&#x200d; സര്&#x200d;വ്വ അതിര്&#x200d;ത്തികളും അടച്ചുപൂട്ടി പട്ടിണിക്കിട്ട് ഫലസ്തീന്&#x200d; ജനതയെ കൊല്ലുകയാണെന്നും അന്താരാഷ്ട്ര സമൂഹം ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്നുവെന്നും ഇ.ടി പറഞ്ഞു.</p>
<p>ഡല്&#x200d;ഹിയിലെ കോണ്&#x200d;സ്റ്റിറ്റിയുഷന്&#x200d; ക്ലബ്ബില്&#x200d; എംപിമാരുടെ ഐക്യദാര്&#x200d;ഢ്യ സംഗമത്തില്&#x200d; പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഗമത്തില്&#x200d; എംപിമാരായ ദിഗ് വിജയ് സിംഗ്, ജോണ്&#x200d; ബ്രിട്ടാസ് പ്രൊഫ. മനോജ് ജാ, അബ്ദുസമദ് സമദാനി, ദുരൈ വൈക്കോ, നവാസ് ഗനി, ജാവേദ് അലി ഖാന്&#x200d;, ഫൗസിയ ഖാന്&#x200d;, എന്&#x200d; കെ പ്രേമചന്ദ്രന്&#x200d;, എ എ റഹീം, പി സന്തോഷ് കുമാര്&#x200d;, , സുദമാ പ്രസാദ്, ജോസ് കെ മാണി, ഫ്രാന്&#x200d;സിസ് ജോര്&#x200d;ജ്, പി വി അബ്ദുല്&#x200d; വഹാബ്, മുഹിബുള്ള നദ് വി, ജെബി മേത്തര്&#x200d;, സല്&#x200d;മ രാജാത്തി,രേണുക ചൗദരി, ഇമ്രാന്&#x200d; പ്രതാപ് ഗഡി തുടങ്ങിയവര്&#x200d; പ്രസംഗിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1israel-is-starving-the-palestinian-people-by-closing-all-the-borders-et-muhammad-basheer-mp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അധ്യാപനം മികവുറ്റ ജോലി: ഇ.ടി മുഹമ്മദ് ബഷീർ എം.പി</title>
		<link>https://www.chandrikadaily.com/teaching-excellence-job-et-muhammad-basheer-mp.html</link>
					<comments>https://www.chandrikadaily.com/teaching-excellence-job-et-muhammad-basheer-mp.html#respond</comments>
		
		<dc:creator><![CDATA[Lubna Sherin K P]]></dc:creator>
		<pubDate>Fri, 21 Feb 2025 15:34:53 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ET Muhammed Basheer Mp]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=330990</guid>

					<description><![CDATA['അധ്യാപകര്&#x200d; എല്ലാ കാലത്തും ഓര്&#x200d;മിക്കപ്പെടും'

]]></description>
										<content:encoded><![CDATA[<p>കൊണ്ടോട്ടി: തുറക്കൽ ജി.എൽ.പി. സ്കൂളിൻ്റെ 98-ാം വാർഷികാഘോഷവും പ്രധാനാധ്യാപകൻ ഒ.കെ അബ്ദുൽ കരിം, സീനിയർ അസിസ്റ്റൻ്റ് വി.കെ.ആമിന കുട്ടി എന്നിവർക്കുള്ള യാത്രയയപ്പ് സമ്മേളനവും മുൻ വിദ്യാഭ്യസ മന്ത്രി ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു.</p>
<p>എല്ലാ ജോലികളും അന്തസുള്ളതാണെങ്കിലും അധ്യാപനം മഹത്തരമാണെന്നും അധ്യാപകർ എല്ലാ കാലത്തും ഓർമിക്കപ്പെടുമെന്നും യാത്രയയപ്പ് സന്ദേശത്തിൽ എം.പി പ്രസ്താവിച്ചു. രണ്ട് ദിനങ്ങളിലായി നടന്ന പരിപാടിയിൽ പട്ടുറുമാൽ ഫെയിം ദിൽന ഹസൻ,വെറൈറ്റി മാജിക് ഡാൻസ് പെർഫോമർ അഷ്കർ കലാഭവൻ, സഹദിൻഷാ എന്നിവരുടെ കലാ പ്രകടനങ്ങൾ അരങ്ങേറി. സ്കൂൾ വിദ്യാർത്ഥികളുടെയും പരിസര പ്രദേശങ്ങളിലെ അങ്കൺവാടി കുട്ടികളുടെയും കലാ പരിപാടികളും വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു.</p>
<p>പി ടി എ പ്രസിഡൻ്റ് ടി പി അഫ്സൽ ബാബു അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ വൈസ് ചെയർമാൻ അഷ്റഫ് മടാൻ പ്രതിഭകളെ ആദരിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ മൊയ്തീൻ അലി കൗൺസിലർമാരായ കോട്ടയിൽ വീരാൻ കുട്ടി, പി.നിമിഷ, പി. ടി. എ &#8211; എസ് എം.സി അംഗങ്ങളായ സി ലാലു, ടി.പി അസ്ലം,കെ. ജംഷീർ, കെ.പി പ്രകാശൻ,പി.പി. എ ഖയ്യും, അസ്ലം പള്ളത്തിൽ, ഷാജു അവരക്കാട് ,റസാഖ് പാണ്ടിക്കാടൻ, ഖദീജ പ്രസംഗിച്ചു. പി. സുരേഷ് മാസ്റ്റർ സ്വാഗതവും ഇ.ടി. എം ബഷീർ നന്ദിയും പറഞ്ഞു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/teaching-excellence-job-et-muhammad-basheer-mp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;അര്&#x200d;ഹമായ ആനുകൂല്യങ്ങളില്ല&#8217;; ആശ വര്&#x200d;ക്കര്&#x200d;മാരുടെ പ്രശ്‌നങ്ങള്&#x200d; പാര്&#x200d;ലമന്റില്&#x200d; ഉന്നയിച്ച് ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പി</title>
		<link>https://www.chandrikadaily.com/1no-eligible-benefits-et-muhammad-basheer-mp-raised-the-problems-of-asha-workers-in-parliament.html</link>
					<comments>https://www.chandrikadaily.com/1no-eligible-benefits-et-muhammad-basheer-mp-raised-the-problems-of-asha-workers-in-parliament.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 11 Feb 2025 08:02:59 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[aasha workers]]></category>
		<category><![CDATA[ET Muhammed Basheer Mp]]></category>
		<category><![CDATA[IUML]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=329341</guid>

					<description><![CDATA[ആരോഗ്യമേഖലയിൽ സേവനം ചെയ്യുന്ന ആശ വർക്കർമാരുടെ പ്രയാസങ്ങൾക്ക് സർക്കാർ അടിയന്തരമായി പരിഹാരം കാണമെന്ന് മുസ്ലിംലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയും പാർലമെന്ററി പാർട്ടി ലീഡറുമായ ഇ.ടി.മുഹമ്മദ് ബഷീർ എംപി പാർലമെന്റിൽ പറഞ്ഞു. ദിവസവും 24 മണിക്കൂർ എന്ന നിലയിൽ പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിഭാഗത്തിന് അർഹമായ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല. സേവന മികവുകൾ പരിഗണിച്ചുകൊണ്ട് അവർ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് അറുതി വരുത്താൻ തയ്യാറാകണമെന്ന് പാർലമെന്റിൽ ശൂന്യവേളയിൽ വിഷയം ഉന്നയിച്ചുകൊണ്ട് സംസാരിച്ചു. നാമമാത്രമായ വേതനമാണ് ഇവർക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിവിധ [&#8230;]]]></description>
										<content:encoded><![CDATA[<p>ആരോഗ്യമേഖലയിൽ സേവനം ചെയ്യുന്ന ആശ വർക്കർമാരുടെ പ്രയാസങ്ങൾക്ക് സർക്കാർ അടിയന്തരമായി പരിഹാരം കാണമെന്ന് മുസ്ലിംലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയും പാർലമെന്ററി പാർട്ടി ലീഡറുമായ ഇ.ടി.മുഹമ്മദ് ബഷീർ എംപി പാർലമെന്റിൽ പറഞ്ഞു. ദിവസവും 24 മണിക്കൂർ എന്ന നിലയിൽ പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിഭാഗത്തിന് അർഹമായ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല. സേവന മികവുകൾ പരിഗണിച്ചുകൊണ്ട് അവർ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് അറുതി വരുത്താൻ തയ്യാറാകണമെന്ന് പാർലമെന്റിൽ ശൂന്യവേളയിൽ വിഷയം ഉന്നയിച്ചുകൊണ്ട് സംസാരിച്ചു.</p>
<p>നാമമാത്രമായ വേതനമാണ് ഇവർക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിവിധ സേവന പ്രവർത്തനങ്ങൾക്ക് ആരോഗ്യകേന്ദ്രങ്ങളിലും പൊതുഇടങ്ങളിലും വീടുകൾ കേന്ദ്രീകരിച്ചും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഭൂരിഭാഗവും സ്ത്രീകൾ ഉൾപ്പെട്ട ആശാപ്രവർത്തകരെ സർക്കാർ അർഹമായ വിധത്തിൽ പരിഗണിക്കേണ്ടതുണ്ടെന്നും ഇ.ടി. പാർലമെന്റിൽ വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1no-eligible-benefits-et-muhammad-basheer-mp-raised-the-problems-of-asha-workers-in-parliament.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസ്ലിം ലീഗ് പ്രതിനിധി സംഘം ജാര്&#x200d;ഖണ്ഡ് മുഖ്യമന്ത്രിയെ കണ്ടതില്&#x200d; വിറളിപൂണ്ട് അസം മുഖ്യമന്ത്രി&#8217;; ഹിമന്ത ബിശ്വ ശര്&#x200d;മക്ക് അസഹിഷ്ണുത: ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പി</title>
		<link>https://www.chandrikadaily.com/1111assam-cm-is-shocked-to-meet-jharkhand-cm-with-muslim-league-delegation-intolerance-to-himanta-biswa-sharma-et-muhammad-basheer-mp.html</link>
					<comments>https://www.chandrikadaily.com/1111assam-cm-is-shocked-to-meet-jharkhand-cm-with-muslim-league-delegation-intolerance-to-himanta-biswa-sharma-et-muhammad-basheer-mp.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 24 Sep 2024 10:41:32 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ET Muhammed Basheer Mp]]></category>
		<category><![CDATA[himanda biswa sharma]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=310634</guid>

					<description><![CDATA[മുസ്ലിം സമുദായത്തിനെതിരെയും മുസ്ലിം സംഘടനകൾക്കെതിരെയും വിദ്വേഷ പ്രസംഗം നടത്തുന്നത് പതിവാക്കിയ അസം മുഖ്യമന്ത്രിയുടെ ലീഗിനെതിരായ പ്രസ്താവന ദേശീയ രാഷ്ട്രീയത്തിൽ ചർച്ചയായിരിക്കുകയാണ്.]]></description>
										<content:encoded><![CDATA[<p>ഇ.ടി മുഹമ്മദ് ബഷീർ എം.പിയുടെ നേതൃത്വത്തിലുള്ള മുസ്ലിംലീഗ് പ്രതിനിധി സംഘം ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനുമായി കൂടിക്കാഴ്ച നടത്തിയതിനെതിരെ വിറളിപൂണ്ട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. അമിത് ഷാ ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കളെ അവഗണിക്കുന്ന ജാർഖണ്ഡ് മുഖ്യമന്ത്രി മുസ്ലിംലീഗ് നേതാക്കളെ ചായയും കാപ്പിയും നൽകി സൽക്കരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിം സമുദായത്തിനെതിരെയും മുസ്ലിം സംഘടനകൾക്കെതിരെയും വിദ്വേഷ പ്രസംഗം നടത്തുന്നത് പതിവാക്കിയ അസം മുഖ്യമന്ത്രിയുടെ ലീഗിനെതിരായ പ്രസ്താവന ദേശീയ രാഷ്ട്രീയത്തിൽ ചർച്ചയായിരിക്കുകയാണ്. ജാർഖണ്ഡിലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല ഹിമന്ത ബിശ്വ ശർമക്കാണ്.</p>
<p>&#8221;ഹേമന്ത് സോറന്റെ വസതിയിൽ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ നേതാക്കളെ കൊണ്ടുവന്നു ചായ കൊടുത്തു, കോഫി കൊടുത്തു, ഭക്ഷണം നൽകി സൽക്കരിച്ചു. മാത്രവുമല്ല ഒരു മെമ്മോറാണ്ടവും കൈപ്പറ്റി. അതിലെന്താണ് എഴുതിയിട്ടുള്ളത്? അമിത് ഷാ വന്നാൽ ദേഷ്യപ്പെടുന്നു, ഹിമന്ത ബിശ്വ ശർമ്മ വന്നാൽ ആശങ്കപ്പെടുന്നു, പക്ഷേ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ ആളുകൾ വന്നാൽ വീട്ടിൽ സൽക്കരിക്കുന്നു. സുഹൃത്തേ&#8230;. ഹേമന്ത് സോറൻ ജി&#8230;.നമ്മളും ഭാരതീയനാണ്. എന്തുകൊണ്ടാണ് ഞങ്ങളെ ഇങ്ങനെ അവഗണിക്കുന്നത്? നിങ്ങൾക്ക് ഞങ്ങളെ കാണുന്നത് അരോചകമായി തോന്നുന്നു. എന്നാൽ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ നേതാക്കൾ കേരളത്തിൽ നിന്ന് വരുമ്പോൾ നിങ്ങൾ കുടുംബസമേതം സൽക്കരിക്കുന്നു. എന്ത് രഹസ്യമാണ് ഇതിന് പിന്നിൽ?- ഇങ്ങനെ പോകുന്നു ബിമന്ത ബിശ്വ ശർമയുടെ പ്രതികരണം.</p>
<p>ജാർഖണ്ഡ് തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിക്കും ഹേമന്ത് സോറനും പിന്തുണ അറിയിക്കുന്നതിന് വേണ്ടിയാണ് മുസ്ലിംലീഗ് പ്രതിനിധി സംഘം മുഖ്യമന്ത്രിയെ കണ്ടത്. അഡ്വ. ഹാരിസ് ബീരാൻ എം.പി, പി.കെ ബഷീർ എം.എൽ.എ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. ആൾക്കൂട്ട കൊലപാതകങ്ങളിൽ ആശങ്ക അറിയിച്ചും പരിഹാര നടപടികൾ ആവശ്യപ്പെട്ടും പ്രതിനിധി സംഘം പ്രത്യേക മെമ്മോറാണ്ടവും സമർപ്പിച്ചു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ജാർഖണ്ഡ് മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചു. ലീഗ് പ്രതിനിധി സംഘത്തിന്റെ ജാർഖണ്ഡ് സന്ദർശനം അസം മുഖ്യമന്ത്രിയെ ചൊടിപ്പിച്ചിരിക്കുകയാണ്. ജാർഖണ്ഡിലും അസമിലും മറ്റ് ഉത്തരേന്ത്യൻ ഗ്രാമങ്ങളിലും വിദ്യാഭ്യാസ, രാഷ്ട്രീയ മേഖലകളിൽ മുസ്ലിംലീഗ് നിർവ്വഹിച്ചു വരുന്ന ദൗത്യം തുടരുക തന്നെ ചെയ്യുമെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി പ്രതികരിച്ചു. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ അന്തസ്സത്ത ഉയർത്തിപ്പിടിച്ച് ഇന്ത്യയിൽ പ്രവർത്തിക്കാൻ ബി.ജെ.പിയുടെ തിട്ടൂരം ആവശ്യമില്ല. അസം മുഖ്യമന്ത്രിയുടെ വാക്കുകൾ അസഹിഷ്ണുതയുടേതാണെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1111assam-cm-is-shocked-to-meet-jharkhand-cm-with-muslim-league-delegation-intolerance-to-himanta-biswa-sharma-et-muhammad-basheer-mp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോഴിക്കോട് വിമാനത്താവളത്തിലെ പ്രശ്‌നങ്ങള്&#x200d;ക്ക് പരിഹാരം വേണം: ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പി</title>
		<link>https://www.chandrikadaily.com/problems-at-kozhikode-airport-need-to-be-solved-et-muhammad-basheer-mp.html</link>
					<comments>https://www.chandrikadaily.com/problems-at-kozhikode-airport-need-to-be-solved-et-muhammad-basheer-mp.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 22 Sep 2024 04:43:01 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ET Muhammed Basheer Mp]]></category>
		<category><![CDATA[ksripru airport]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=310385</guid>

					<description><![CDATA[മലപ്പുറം: മലബാറിലെ ലക്ഷക്കണക്കിന് ജനതയുടെ ആശ്രയമായ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിവിധ പ്രശ്നങ്ങളില്&#x200d; അടിയന്തര പരിഹാരം ആവശ്യപ്പെട്ട് ഇ.ടി മുഹമ്മദ് ബഷീര്&#x200d; എംപി കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ചരപ്പു റാം മോഹന്&#x200d; നായിഡുവിന് കത്ത് നല്&#x200d;കി. നിലവില്&#x200d; സര്&#x200d;വീസ് നടത്തുന്ന ചെറിയ ശ്രേണിയില്&#x200d;പെട്ട എയര്&#x200d; ഇന്ത്യ എക്‌സ്പ്രസ്, സ്‌പൈസ് ജെറ്റ് വിമാനങ്ങള്&#x200d; അടിക്കടി സര്&#x200d;വീസ് റദ്ദാക്കുന്നത് തടയുക, വാഹന പാര്&#x200d;ക്കിങ്ങിന്റെ പേരില്&#x200d; നടക്കുന്ന അശാസ്ത്രീ യ സംവിധാനങ്ങള്&#x200d; മാറ്റുക, വിമാനത്താവള റെസ വിപുലീകരണ നവീകരണ പ്രവര്&#x200d;ത്തനങ്ങള്&#x200d; വേഗത്തിലാക്കുക, [&#8230;]]]></description>
										<content:encoded><![CDATA[<p>മലപ്പുറം: മലബാറിലെ ലക്ഷക്കണക്കിന് ജനതയുടെ ആശ്രയമായ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിവിധ പ്രശ്നങ്ങളില്&#x200d; അടിയന്തര പരിഹാരം ആവശ്യപ്പെട്ട് ഇ.ടി മുഹമ്മദ് ബഷീര്&#x200d; എംപി കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ചരപ്പു റാം മോഹന്&#x200d; നായിഡുവിന് കത്ത് നല്&#x200d;കി. നിലവില്&#x200d; സര്&#x200d;വീസ് നടത്തുന്ന ചെറിയ ശ്രേണിയില്&#x200d;പെട്ട എയര്&#x200d; ഇന്ത്യ എക്‌സ്പ്രസ്, സ്‌പൈസ് ജെറ്റ് വിമാനങ്ങള്&#x200d; അടിക്കടി സര്&#x200d;വീസ് റദ്ദാക്കുന്നത് തടയുക, വാഹന പാര്&#x200d;ക്കിങ്ങിന്റെ പേരില്&#x200d; നടക്കുന്ന അശാസ്ത്രീ യ സംവിധാനങ്ങള്&#x200d; മാറ്റുക, വിമാനത്താവള റെസ വിപുലീകരണ നവീകരണ പ്രവര്&#x200d;ത്തനങ്ങള്&#x200d; വേഗത്തിലാക്കുക, പുതിയ സര്&#x200d;വീസ് തുടങ്ങാനിരിക്കുന്ന വിമാനക്കമ്പനികള്&#x200d;ക്ക് നടപടികള്&#x200d; പൂര്&#x200d;ത്തീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്&#x200d; കത്തില്&#x200d; ഉന്നയിച്ചു.</p>
<p>പാര്&#x200d;ക്കിങ് ആവശ്യമില്ലാത്ത വാഹനങ്ങള്&#x200d;ക്ക് 11 മിനിറ്റിനകം തിരിച്ച് പോവാന്&#x200d; കഴിയാത്ത സാഹചര്യമാണ് ഇപ്പോള്&#x200d; നിലവിലുള്ളത്. ഇത് മാറ്റി പാര്&#x200d;ക്കിങ് ആവശ്യമില്ലാത്ത വാഹനങ്ങള്&#x200d;ക്കും പാര്&#x200d;ക്കിങ് മേഖലയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്&#x200d; ക്കും പ്രത്യേകവഴി ഒരുക്കണമെന്നും ആവശ്യപ്പെട്ടു. അടിയന്തരമായി ഇക്കാര്യങ്ങള്&#x200d; പരിഹരിക്കണമെന്ന് എയര്&#x200d;പോര്&#x200d;ട്ട് ഡയറക്ടറോടും ഇ.ടി നിര്&#x200d;ദ്ദേശിച്ചു. എയര്&#x200d; ഇന്ത്യ എക്‌സ്പ്രസ്, സ്‌പൈസ് ജറ്റ് ഉള്&#x200d;പ്പെടെയുള്ള എല്ലാ വിമാന കമ്പനികളുടെ യും പ്രതിനിധികളെയും എയര്&#x200d;പോര്&#x200d;ട്ട് ഉദ്യോഗസ്ഥരെയും ഉള്&#x200d;പ്പെടുത്തി അടിയന്തര യോഗം ചേരുമെന്നും എം.പി അറിയിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/problems-at-kozhikode-airport-need-to-be-solved-et-muhammad-basheer-mp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്&#x200d; മദ്രസകളുടെ കഴുത്ത് ഞെരിക്കുന്നു; കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്&#x200d;ഷനവുമായി ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പി</title>
		<link>https://www.chandrikadaily.com/madrasas-are-being-strangled-in-bjp-ruled-states-et-muhammad-basheer-mp-strongly-criticized-the-centre.html</link>
					<comments>https://www.chandrikadaily.com/madrasas-are-being-strangled-in-bjp-ruled-states-et-muhammad-basheer-mp-strongly-criticized-the-centre.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 31 Jul 2024 16:46:20 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[ET Muhammed Basheer Mp]]></category>
		<category><![CDATA[muslim league]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=304381</guid>

					<description><![CDATA[മദ്രസകളെ സംബന്ധിച്ച് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷനിൽ നിന്നുള്ള നിർദ്ദേശം തികച്ചും തെറ്റും നിയമവിരുദ്ധവും കമ്മീഷന്റെ പരിധിക്കപ്പുറവുമാണ്.]]></description>
										<content:encoded><![CDATA[<div class="xdj266r x11i5rnm xat24cr x1mh8g0r x1vvkbs x126k92a">
<div dir="auto">ഉത്തർപ്രദേശ്, മധ്യപ്രദേശ് ഉൾപ്പെടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൾ മതപാഠശാലകളുടെ പദവിയും സ്വത്വവും തകർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും സംസ്ഥാന സർക്കാറുകൾ അത്തരം നടപടികളിൽ നിന്ന് പിന്തിരിയാണമെന്നും മുസ്ലിംലീഗ് പാർലമെന്ററി പാർട്ടി ലീഡറും ദേശീയ ഓർഗനൈസിങ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീർ എം.പി പാർലമെന്റിൽ ആവശ്യപ്പെട്ടു. മദ്രസകളെ സംബന്ധിച്ച് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷനിൽ നിന്നുള്ള നിർദ്ദേശം തികച്ചും തെറ്റും നിയമവിരുദ്ധവും കമ്മീഷന്റെ പരിധിക്കപ്പുറവുമാണ്.</div>
<div dir="auto"></div>
<div dir="auto">ഉത്തർപ്രദേശിലെ മദ്രസകളിൽ നടത്തിയ സർവേയിൽ അംഗീകാരമില്ലാത്ത മദ്രസകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് വിദ്യാർത്ഥികളെ മാറ്റാനുള്ള നിർദ്ദേശം നിയമവിരുദ്ധവുമാണ്. 8449 അംഗീകൃതമല്ലാത്ത മദ്രസകളിൽ ദാറുൽ ഉലൂം ദയൂബന്ദ് പോലെയുള്ള പ്രശസ്ത സ്ഥാപനങ്ങൾ ഉൾപ്പെടുന്നത് ഭയാനകമാണ്. വിദ്യാർത്ഥികളെ മാറ്റാൻ ജില്ലാ മജിസ്ട്രേറ്റുമാരുടെ മേലുള്ള സമ്മർദ്ദം, അമുസ്ലിം വിദ്യാർത്ഥികളെ പുറത്താക്കൽ, ആർ.ടി.ഇ നിയമത്തിന് അനുസൃതമായി മുസ്‌ലിം വിദ്യാർത്ഥികളെ നിർബന്ധിക്കുക എന്നിവയെ എതിർക്കും.- അദ്ദേഹം വ്യക്തമാക്കി.</div>
<div dir="auto"></div>
</div>
<div class="x11i5rnm xat24cr x1mh8g0r x1vvkbs xtlvy1s x126k92a">
<div dir="auto">മദ്രസ വിദ്യാർത്ഥികൾ ദിവസവും സരസ്വതി വന്ദനം ചൊല്ലണമെന്ന മധ്യപ്രദേശ് സർക്കാരിന്റെ ഉത്തരവ് അവരുടെ അവകാശങ്ങളുടെ വ്യക്തമായ ലംഘനമാണ്. ന്യൂനപക്ഷങ്ങൾക്ക് ഭരണഘടനയുടെ ആർട്ടിക്കിൾ 30(1) പ്രകാരം സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനും നിയന്ത്രിക്കാനും നടത്തുവാനുമുള്ള മൗലികാവകാശം ഉണ്ട്. മദ്രസകൾ ദശലക്ഷക്കണക്കിന് ആളുകൾക്ക് സൗജന്യ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുകയും വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന മുസ്ലീം സമുദായത്തിൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിലും വികസനത്തിലും ഒരു പ്രധാന പങ്ക് വഹിച്ചവരാണ് മുസ്‌ലിം സമുദായം.</div>
<div dir="auto"></div>
<div dir="auto">ഏകപക്ഷീയവും പൊടുന്നനെയുള്ളതുമായ ഈ നടപടി മദ്രസകളുടെ പ്രാചീനവും ചിട്ടയുമുള്ളതുമായ സമ്പ്രദായത്തെ തകർക്കാനും വിദ്യാഭ്യാസ നഷ്ടമുണ്ടാക്കാനുമുള്ള നിയമവിരുദ്ധമായ ശ്രമമാണെന്നും ഇ.ടി. പാർലമെന്റിൽ പറഞ്ഞു.</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/madrasas-are-being-strangled-in-bjp-ruled-states-et-muhammad-basheer-mp-strongly-criticized-the-centre.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെജ്‌രിവാളിനെതിരായ പകപോക്കല്&#x200d; മോദിക്ക് ഇന്ത്യ മുന്നണിയെ പേടി: ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പി</title>
		<link>https://www.chandrikadaily.com/modi-is-afraid-of-india-front-to-take-revenge-against-kejriwal-et-muhammad-basheer-mp.html</link>
					<comments>https://www.chandrikadaily.com/modi-is-afraid-of-india-front-to-take-revenge-against-kejriwal-et-muhammad-basheer-mp.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 22 Mar 2024 06:41:21 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[aravind kejariwal]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[ET Muhammed Basheer Mp]]></category>
		<category><![CDATA[muslim league]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=293363</guid>

					<description><![CDATA[പത്തുവര്&#x200d;ഷം കൊണ്ട് രാജ്യത്തെ മുച്ചൂടും ഭരിച്ചു മുടിച്ച കോര്&#x200d;പ്പറേറ്റ് ദല്ലാളുകളായി അധപതിച്ച മോദി സര്&#x200d;ക്കാറിനെതിരായ ജനവികാരം തിരിച്ചറിഞ്ഞാണ് പിടിച്ചു നില്&#x200d;ക്കാനുള്ള അവസാന അടവായി ഇ.ഡിയെ കൂടുതല്&#x200d; കയറൂരിവിട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി
]]></description>
										<content:encoded><![CDATA[<p>ഡല്&#x200d;ഹി മുഖ്യമന്ത്രി അരവന്ദ് കേജരിവാളിനോടുള്ള പകപോക്കല്&#x200d; ഇന്ത്യാ മുന്നണിയെ മോദി ഭരണകൂടം എത്രമാത്രം ഭയപ്പെടുന്നു എന്നതിന്റെ തെളിവാണെന്ന് മുസ്്‌ലിംലീഗ് പാര്&#x200d;ലമെന്റിപാര്&#x200d;ട്ടി ലീഡറും ദേശീയ ഓര്&#x200d;ഗനൈസിംഗ് സെക്രട്ടറിയുമായി ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പി.</p>
<p>പത്തുവര്&#x200d;ഷം കൊണ്ട് രാജ്യത്തെ മുച്ചൂടും ഭരിച്ചു മുടിച്ച കോര്&#x200d;പ്പറേറ്റ് ദല്ലാളുകളായി അധപതിച്ച മോദി സര്&#x200d;ക്കാറിനെതിരായ ജനവികാരം തിരിച്ചറിഞ്ഞാണ് പിടിച്ചു നില്&#x200d;ക്കാനുള്ള അവസാന അടവായി ഇ.ഡിയെ കൂടുതല്&#x200d; കയറൂരിവിട്ടത്. ഇന്ത്യാ മുന്നണിയുമായി സഖ്യമുണ്ടാക്കിയാല്&#x200d; കേജരിവാളിനെ ജയിലിലടക്കുമെന്ന് നേരത്തെ തന്നെ സംഘപരിവാര്&#x200d; ഭീഷണിയുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ബോണ്ടിന്റെ മറവില്&#x200d; നടന്ന കോടികളുടെ അഴിമതി പുറത്തായതും ബി.ജെ.പി പക്ഷത്തെ പ്രമുഖ നേതാക്കള്&#x200d; മറുകണ്ടം ചാടുന്നതും ഇന്ത്യാ മുന്നണി ശക്തമാകുന്നതും മോദി ഭരണകൂടത്തെ എത്രമാത്രം അലോസരപ്പെടുത്തുന്നുവെന്നത് ഹേമന്ദ്് സോറനെതിരായ വഴിവിട്ട നടപടികളിലൂടെ വ്യക്തമായതാണ്. കേജരിവാളിനെയും കെട്ടുകഥകളിലൂടെ തളക്കാനും ജയിലിലടക്കാനും തുനിഞ്ഞ അമിത്ഷായുടെ ആഭ്യന്തര മന്ത്രാലയം സംഘപരിവാര്&#x200d; ഭരണകൂടത്തിന്റെ പതനത്തിന്റെ ആക്കം വര്&#x200d;ധിപ്പിക്കുകയാണ്.</p>
<p>കോണ്&#x200d;ഗ്രസ്സിന്റെ അകൗണ്ടുകള്&#x200d; മരവിപ്പിച്ചും ഇന്ത്യാ മുന്നണി നേതാക്കളെ കേസ്സെടുത്തും ജയിലിലടച്ചും നിര്&#x200d;വീര്യമാക്കി ജനാധിപത്യം അട്ടിമറിക്കാമെന്നാണ് കേന്ദ്ര ഭരണകൂടം കരുതിയതെങ്കില്&#x200d; അവര്&#x200d;ക്ക് ജനം മറുപടി നല്&#x200d;കും. ബി.ജെ.പിയില്&#x200d; ചേര്&#x200d;ന്നാല്&#x200d; നേതാക്കള്&#x200d;ക്ക് അഴിമതി പരിരക്ഷയും ഇന്ത്യാ മുന്നണിയുടെ ഭാഗമായാല്&#x200d; കള്ളക്കേസും എന്നത് വിലകുറഞ്ഞ തന്ത്രം മാത്രമാണ്. വര്&#x200d;ഗീയതയും വിദ്വേഷവും വിതച്ചും പിടിച്ചു നില്&#x200d;ക്കാന്&#x200d; ശ്രമിക്കുന്നവരുടെ വഴിവിട്ട നീക്കങ്ങള്&#x200d;ക്ക് അധികം ആയുസ്സില്ല. എല്ലാ വെല്ലുവിളികളെയും അതിജയിച്ച് ഇന്ത്യാ മുന്നണിയെ കേന്ദ്രത്തില്&#x200d; അധികാരത്തിലേറ്റി മേതതര സമൂഹം കനത്ത തിരിച്ചടി നല്&#x200d;കണമെന്നും ഇ.ടി ആഹ്വാനം ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/modi-is-afraid-of-india-front-to-take-revenge-against-kejriwal-et-muhammad-basheer-mp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
