<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>evidence &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/evidence/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 04 Feb 2025 10:31:07 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>evidence &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കൂസലില്ലാതെ ഇരട്ടക്കൊല വിവരിച്ച് ചെന്താമര; പോത്തുണ്ടിയിലെത്തിച്ച് തെളിവെടുത്തു</title>
		<link>https://www.chandrikadaily.com/chentamara-describes-the-double-murder-without-koosal-evidence-was-taken-to-pothundi.html</link>
					<comments>https://www.chandrikadaily.com/chentamara-describes-the-double-murder-without-koosal-evidence-was-taken-to-pothundi.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 04 Feb 2025 10:31:07 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Chentamara]]></category>
		<category><![CDATA[evidence]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=328640</guid>

					<description><![CDATA[തെളിവെടുപ്പിന് കൊണ്ടു വന്നപ്പോള്&#x200d; ചെന്താമര ആംഗ്യം കാണിച്ച് ഭീഷണിപ്പെടുത്തിയെന്ന്, പ്രതിയുടെ വീടിന് തൊട്ട് എതിര്&#x200d;വശത്തുള്ള വീട്ടില്&#x200d; താമസിക്കുന്ന പുഷ്പ എന്ന സ്ത്രീ പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>നെന്മാറ ഇരട്ടക്കൊലപാതക്കേസിലെ പ്രതി ചെന്താമരയെ കുറ്റകൃത്യം നടന്ന സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു. ഒരു കൂസലുമില്ലാതെ, അക്ഷോഭ്യനായിട്ടായിരുന്നു ചെന്താമര തെളിവെടുപ്പുമായി സഹകരിച്ചത്. തെളിവെടുപ്പിനായി പോത്തുണ്ടി അടക്കമുള്ള പ്രദേശങ്ങളില്&#x200d; കനത്ത പൊലീസ് സന്നാഹം ഏര്&#x200d;പ്പെടുത്തിയിരുന്നു.</p>
<p>മൂന്ന് ഡിവൈഎസ്പിമാരും 11 ഇന്&#x200d;സ്‌പെക്ടര്&#x200d;മാരും അടക്കം 350 ഓളം പൊലീസുകാരെയാണ് വിന്യസിച്ചിരുന്നത്. ജനകീയ പ്രതിഷേധം കൂടി കണക്കിലെടുത്തായിരുന്നു വന്&#x200d; സന്നാഹത്തെ നിയോഗിച്ചത്. ഡ്രോണ്&#x200d; ഉപയോഗിച്ചും നിരീക്ഷണം നടത്തിയിരുന്നു.</p>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ആദ്യം സുധാകരനെ കൊലപ്പെടുത്തിയ സ്ഥലത്തും, തുടര്&#x200d;ന്ന് അമ്മ ലക്ഷ്മിയെ കൊലപ്പെടുത്തിയ സ്ഥലത്തും തെളിവെടുത്തു. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട വഴിയെക്കുറിച്ചും ചെന്താമര പൊലീസിനോട് പറഞ്ഞു. കൃത്യത്തിന് ശേഷം വയലിലൂടെയാണ് രക്ഷപ്പെട്ടത്. വീടിന് പിറകിലൂടെ തെങ്ങിന്&#x200d; തോട്ടം വഴി കനാലിനടുത്തേക്ക് പോയി. അതിന്റെ ഓവിനുള്ളില്&#x200d; കിടന്നു. പൊലീസും നാട്ടുകാരും ആദ്യം തിരയുമ്പോള്&#x200d; വയലിന് സമീപം തന്നെയുണ്ടായിരുന്നു. പിന്നീട് കമ്പിവേലി ചാടി രാത്രി മലയിലേക്ക് കയറിപ്പോയെന്നും ചെന്താമര പറഞ്ഞു.</p>
</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>വീടിന് അകത്ത് ആയുധം വെച്ച സ്ഥലവും ചെന്താമര പൊലീസിന് കാണിച്ചു കൊടുത്തു. വിയ്യൂർ സെന്&#x200d;ട്രല്&#x200d; ജയിലില്&#x200d; നിന്നും രാവിലെ ചെന്താമരയെ ആലത്തൂര്&#x200d; കോടതിയില്&#x200d; ഹാജരാക്കി. തുടര്&#x200d;ന്ന് രണ്ടു ദിവസത്തേക്ക് കോടതി പൊലീസ് കസ്റ്റഡിയില്&#x200d; വിട്ടു. നാളെ വൈകീട്ട് മൂന്നുമണി വരെയാണ് പൊലീസ് കസ്റ്റഡിയില്&#x200d; വിട്ടത്. നാളെ ആയുധം വാങ്ങിയ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. നാളെയോടെ തെളിവെടുപ്പ് പൂര്&#x200d;ത്തീകരിക്കാനാണ് പൊലീസിന്റെ ശ്രമം.</p>
<p>അതേസമയം തെളിവെടുപ്പിന് കൊണ്ടു വന്നപ്പോള്&#x200d; ചെന്താമര ആംഗ്യം കാണിച്ച് ഭീഷണിപ്പെടുത്തിയെന്ന്, പ്രതിയുടെ വീടിന് തൊട്ട് എതിര്&#x200d;വശത്തുള്ള വീട്ടില്&#x200d; താമസിക്കുന്ന പുഷ്പ എന്ന സ്ത്രീ പറഞ്ഞു. ചെന്താമരയുടെ ശല്യത്തിനെതിരെ പുഷ്പ നേരത്തെ പൊലീസില്&#x200d; പരാതി നല്&#x200d;കിയിട്ടുണ്ട്. ഇതേത്തുടര്&#x200d;ന്ന് തനിക്ക് നേരെയും ചെന്താമര വധഭീഷണി നടത്തിയിരുന്നതായും പുഷ്പ വെളിപ്പെടുത്തിയിരുന്നു. ഭയമാണെന്നും, ഇനി ഈ നാട്ടില്&#x200d; താമസിക്കാന്&#x200d; പേടിയാണെന്നും, അതിനാല്&#x200d; മാറിത്താമസിക്കാനാണ് തീരുമാനമെന്നും പുഷ്പ പറയുന്നു.</p>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chentamara-describes-the-double-murder-without-koosal-evidence-was-taken-to-pothundi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് വിജിലൻസ്; കണ്ടെത്തൽ പ്രാഥമിക അന്വേഷണത്തിൽ</title>
		<link>https://www.chandrikadaily.com/1vigilance-found-no-evidence-of-veen-babu-taking-bribe-discovery-in-the-preliminary-investigation.html</link>
					<comments>https://www.chandrikadaily.com/1vigilance-found-no-evidence-of-veen-babu-taking-bribe-discovery-in-the-preliminary-investigation.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 25 Dec 2024 05:28:57 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[adm naveen babu]]></category>
		<category><![CDATA[bribe]]></category>
		<category><![CDATA[evidence]]></category>
		<category><![CDATA[news]]></category>
		<category><![CDATA[vigilance]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323138</guid>

					<description><![CDATA[തെളിവ് ഹാജരാക്കാന്&#x200d; പ്രശാന്തിനും കഴിഞ്ഞില്ലെന്ന് വിജിലന്&#x200d;സ് റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു.]]></description>
										<content:encoded><![CDATA[<p>എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് വിജിലൻസ്. പ്രാഥമിക അന്വേഷണത്തിലാണ് കണ്ടെത്തൽ. മൊഴിക്കപ്പുറം തെളിവ് ഹാജരാക്കാൻ പരാതിക്കാരനായ പ്രശാന്തിന് കഴിഞ്ഞില്ലെന്നും വിജിലൻസ്. വിജിലൻസ് അടുത്ത ആഴ്ച റിപ്പോർട്ട് നൽകും.</p>
<p>എഡിഎം നവീന്&#x200d; ബാബുവിന് കൈക്കൂലി കൊടുത്തുവെന്ന പ്രശാന്തിന്&#x200d;റെ മൊഴിക്കപ്പുറം തെളിവില്ലെന്നാണ് വിജിലന്&#x200d;സ് കണ്ടെത്തിയിരിക്കുന്നത്. തെളിവ് ഹാജരാക്കാന്&#x200d; പ്രശാന്തിനും കഴിഞ്ഞില്ലെന്ന് വിജിലന്&#x200d;സ് റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. കോഴിക്കോട് വിജിലന്&#x200d;സ് സ്പെഷ്യല്&#x200d; സെല്&#x200d; എസ്പിയാണ് അന്വേഷണം നടത്തിയത്.</p>
<p>പെട്രോൾ പമ്പിന് അനുമതി നൽകുന്നതിനായി കൈക്കൂലി നൽകിയെന്നായിരുന്നു പെട്രോൾ പമ്പിന്റെ അപേക്ഷകനായിരുന്ന പ്രശാന്തിന്റെ ആരോപണം. സംഭവത്തിൽ കൈക്കൂലി ഇടപാട് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാനായിരുന്നു വിജിലൻസ് സ്പെഷൽ സെല്ലിന് സർക്കാർ നിർദേശം നൽകിയിരുന്നത്.</p>
<p>നവീൻ ബാബുവിനെ കണ്ണൂരിലെ താമസസ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കളക്ടറേറ്റിൽ എഡിഎമ്മിന് നൽകിയ യാത്രയയപ്പിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യ എഡിഎമ്മിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു.</p>
<p>ഉദ്യോഗസ്ഥരുടെ മുന്നിലെത്തുന്ന ഓരോ ഫയലിലും ഓരോ ജീവിതങ്ങളാണെന്ന് ഓർമിപ്പിച്ചാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിമർശനം ഉന്നയിച്ചിരുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ വിമർശനം ചർച്ചയായതിന് പിന്നാലെയാണ് എഡിഎമ്മിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1vigilance-found-no-evidence-of-veen-babu-taking-bribe-discovery-in-the-preliminary-investigation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നടൻ സിദ്ദിഖിനെ ഉടൻ ചോദ്യം ചെയ്തേക്കില്ല; തെളിവുകൾ എല്ലാം ശേഖരിച്ചശേഷം മതിയെന്ന് തീരുമാനം</title>
		<link>https://www.chandrikadaily.com/actor-siddique-may-not-be-questioned-soon-after-collecting-all-the-evidence-it-was-decided-that-it-was-enough.html</link>
					<comments>https://www.chandrikadaily.com/actor-siddique-may-not-be-questioned-soon-after-collecting-all-the-evidence-it-was-decided-that-it-was-enough.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 03 Oct 2024 02:46:14 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actor siddique]]></category>
		<category><![CDATA[evidence]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=311893</guid>

					<description><![CDATA[വിശദമായ നിയമോപദേശം തേടാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.]]></description>
										<content:encoded><![CDATA[<p>നടൻ സിദ്ദിഖിനെ ചോദ്യംചെയ്യാൻ തിടുക്കം കാട്ടേണ്ടതില്ലെന്നു പ്രത്യേക അന്വേഷണസംഘത്തിന്റെ തീരുമാനം. ചോദ്യംചെയ്യലിന് ഹാജരാകാൻ തയാറാണെന്നു സിദ്ദിഖ് അറിയിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ അന്വേഷണസംഘം മറുപടി നൽകിയിട്ടില്ല.  വിശദമായ നിയമോപദേശം തേടാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.</p>
<p>സിദ്ദിഖിനെ ഇപ്പോൾ ചോദ്യംചെയ്താൽ രണ്ടാഴ്ച കഴിഞ്ഞ് സുപ്രീംകോടതിയിൽ കേസ് വരുമ്പോൾ, തന്നെ ചോദ്യംചെയ്തു കഴിഞ്ഞ സ്ഥിതിക്ക് ജാമ്യം അനുവദിക്കണമെന്ന വാദം മുന്നോട്ടുവയ്ക്കുമെന്നതാണ് അന്വേഷണസംഘത്തെ കുഴക്കുന്നത്. സുപ്രീംകോടതിയിൽ സർക്കാരിന്റെയും പരാതിക്കാരിയുടെയും അഭിഭാഷകർക്ക് കൃത്യമായി വാദിക്കാനുള്ള സമയംകിട്ടിയില്ലെന്ന പ്രശ്നവും പൊലീസ് ഉയർത്തുന്നു.</p>
<div id="advt-pos-0" class="advt-pos-wrap">
<div id="inarticle">രണ്ടാഴ്ചത്തേക്ക് അറസ്റ്റ് പാടില്ലെന്നും അന്വേഷണസംഘത്തിന് വേണമെങ്കിൽ ചോദ്യം ചെയ്യാമെന്നുമായിരുന്നു വിധി.   തെളിവുകൾ എല്ലാം ശേഖരിച്ച ശേഷം ചോദ്യംചെയ്താൽ മതിയെന്നാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/actor-siddique-may-not-be-questioned-soon-after-collecting-all-the-evidence-it-was-decided-that-it-was-enough.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാധബി പുരി ബുച്ചിനെതിരെ കൂടുതല്&#x200d; തെളിവുകള്&#x200d; പുറത്ത് വിട്ട് ഹിന്&#x200d;ഡന്&#x200d;ബര്&#x200d;ഗ്</title>
		<link>https://www.chandrikadaily.com/hindenburg-released-more-evidence-against-madhabi-puri-buch.html</link>
					<comments>https://www.chandrikadaily.com/hindenburg-released-more-evidence-against-madhabi-puri-buch.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 12 Aug 2024 05:22:04 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[World]]></category>
		<category><![CDATA[evidence]]></category>
		<category><![CDATA[Hindenburg]]></category>
		<category><![CDATA[Madhabi Puri Buch]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=305965</guid>

					<description><![CDATA[ സെബി അംഗമായപ്പോള്&#x200d; മാധബി ബുച്ച് ഭര്&#x200d;ത്താവിന്റെ പേരിലേക്ക് മാറ്റിയത് സിംഗപ്പൂര്&#x200d; കമ്പനിയുടെ ഓഹരി മാത്രമാണെന്നും ഇന്ത്യയുടെ ഓഹരികള്&#x200d; അവര്&#x200d; നിലനിര്&#x200d;ത്തിയെന്നും ഹിന്&#x200d;ഡന്&#x200d;ബര്&#x200d;ഗിന്റെ പുതിയ റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു.]]></description>
										<content:encoded><![CDATA[<p>സെബി ചെയര്&#x200d; പേഴ്‌സണ്&#x200d; മാധബി പുരി ബുച്ചിനെതിരെ കൂടുതല്&#x200d; തെളിവുകള്&#x200d; നിരത്തി ഹിന്&#x200d;ഡന്&#x200d;ബര്&#x200d;ഗ്. അദാനി ഗ്രൂപ്പ് ചെയര്&#x200d;മാന്&#x200d; ഗൗതം അദാനിയുടെ മൂത്തസഹോദരനും ശതകോടീശ്വരനുമായ വിനോദ് അദാനിക്ക് ബന്ധമുള്ള ബര്&#x200d;മുഡയിലെയും മൗറീഷ്യസിലെയും നിഗൂഢമായ നിഴല്&#x200d;കമ്പനികളില്&#x200d; മാധബി ബുച്ചിനും ഭര്&#x200d;ത്താവ് ധാവല്&#x200d; ബുച്ചിനും പങ്കാളിത്തമുണ്ടെന്ന് ഹിന്&#x200d;ഡന്&#x200d;ബര്&#x200d;ഗ് കണ്ടെത്തിയിരുന്നു. സെബി അംഗമായപ്പോള്&#x200d; മാധബി ബുച്ച് ഭര്&#x200d;ത്താവിന്റെ പേരിലേക്ക് മാറ്റിയത് സിംഗപ്പൂര്&#x200d; കമ്പനിയുടെ ഓഹരി മാത്രമാണെന്നും ഇന്ത്യയുടെ ഓഹരികള്&#x200d; അവര്&#x200d; നിലനിര്&#x200d;ത്തിയെന്നും ഹിന്&#x200d;ഡന്&#x200d;ബര്&#x200d;ഗിന്റെ പുതിയ റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു.</p>
<div>കഴിഞ്ഞദിവസം ആരോപണങ്ങള്&#x200d; തള്ളി മാധബി ബുച്ച് പ്രസ്താവന പുറത്തിറക്കിയിരുന്നു. തനിക്ക് നേരത്തെ പല കമ്പനികളുമായി ബന്ധം ഉണ്ടായിരുന്നെന്നും ഇവയില്&#x200d; ചിലത് ഉപദേശം നല്&#x200d;കിയിരുന്നെന്നും ഭര്&#x200d;ത്താവ് ഈ മേഖലയില്&#x200d; പ്രവര്&#x200d;ത്തിച്ചിരുന്ന ആളാണെന്നും, അതിനാല്&#x200d; പിന്നീട് സ്വന്തമായി കമ്പനി രൂപീകരിക്കുകയായിരുന്നു എന്നുമാണ് പ്രസ്താവനയില്&#x200d; മാധബി പറഞ്ഞത്. 2017 സെബിയില്&#x200d; അംഗമായതോടെ ഈ കമ്പനികളുടെ ഓഹരികള്&#x200d; ഭര്&#x200d;ത്താവിന്റെ പേരിലേക്ക് മാറ്റിയെന്നും മാധബി അവകാശപ്പെട്ടു.</div>
<div></div>
<div>
<div>ഇന്ത്യയിലും സിംഗപ്പൂരിലും മാധബിയും ഭര്&#x200d;ത്താവും കമ്പനികള്&#x200d; രൂപീകരിച്ചെന്നും അതില്&#x200d; സിംഗപ്പൂര്&#x200d; കമ്പനികളുടെ ഓഹരികള്&#x200d; മാത്രമാണ് ഭര്&#x200d;ത്താവിന്റെ പേരിലേക്ക് മാറ്റിയതെന്നും ഇന്ത്യയിലെ കമ്പനികളിലെ 99 ശതമാനം ഓഹരിയും അതിന്റെ ലാഭവും മാധബിയുടെ പേരിലാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹിന്&#x200d;ഡന്&#x200d;ബര്&#x200d;ഗ് പുതിയ തെളിവുകള്&#x200d; പുറത്തുവിട്ടത്.</div>
<div>ഇരുവരുടെയും നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്&#x200d; കൈകാര്യം ചെയ്യുന്നത് സുഹൃത്തുകൂടിയായ അനില്&#x200d; അഹൂജയാണെന്നും അദാനിയുടെ സ്ഥാപനങ്ങളില്&#x200d; മാനേജര്&#x200d; ആയി ജോലി ചെയ്തിട്ടുള്ള ആളാണ് അഹൂജ എന്നും റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നുണ്ട്. അതിനാല്&#x200d; മാധബിക്കും ഭര്&#x200d;ത്താവ് ധവാല്&#x200d; ബുച്ചിനും അദാനിയുടെ വിവിധ കമ്പനികളുമായി ബന്ധമുണ്ടെന്നും ഹിന്&#x200d;ഡന്&#x200d;ബര്&#x200d;ഗ് റിപ്പോര്&#x200d;ട്ടിലുണ്ട്.</div>
</div>
<div></div>
<div>വിവിധ കമ്പനികളുടെ ഓഹരികള്&#x200d; മാറ്റിയെന്ന് പറയുമ്പോഴും അതില്&#x200d; നിന്നുള്ള വരുമാനം മാധബി ബുച്ചിന്റെ കുടുംബത്തിലേക്ക് തന്നെയാണ് എത്തുന്നതെന്നും റിപ്പോര്&#x200d;ട്ടില്&#x200d; വ്യക്തമാക്കുന്നുണ്ട്. എന്നാല്&#x200d; അദാനിയുമായി ബന്ധമില്ലെന്നും നിരപരാധിയാണെന്നും തങ്ങള്&#x200d;ക്കെതിരെ ഹിന്&#x200d;ഡന്&#x200d;ബര്&#x200d;ഗ് പക വീട്ടുകയാണെന്നും നിയമസഹായം തേടുമെന്നും ബുച്ച് പറഞ്ഞിരുന്നു. എന്നാല്&#x200d; ഇപ്പോള്&#x200d; പുറത്തുവന്ന പുതിയ റിപ്പോര്&#x200d;ട്ടുകള്&#x200d; മാധബിയെ കൂടുതല്&#x200d; വെട്ടിലാക്കിയിരിക്കുകയാണ്.</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hindenburg-released-more-evidence-against-madhabi-puri-buch.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബീഫ് കടത്താന്&#x200d; അനുമതി നല്&#x200d;കണമെന്ന് ബി.എസ്.എഫിന് കേന്ദ്ര മന്ത്രിയുടെ ഉത്തരവ്; തെളിവ് പുറത്തുവിട്ട് മഹുവ</title>
		<link>https://www.chandrikadaily.com/union-ministers-order-to-bsf-to-give-permission-to-smuggle-beef-mahua-released-the-evidence.html</link>
					<comments>https://www.chandrikadaily.com/union-ministers-order-to-bsf-to-give-permission-to-smuggle-beef-mahua-released-the-evidence.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 10 Jul 2024 08:31:43 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[beef smuggle]]></category>
		<category><![CDATA[bsf]]></category>
		<category><![CDATA[evidence]]></category>
		<category><![CDATA[Union Minister]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=302320</guid>

					<description><![CDATA[85ബി.എന്&#x200d; ബി.എസ്.എഫിന് ഉത്തരവ് നല്&#x200d;കികൊണ്ടുള്ള മന്ത്രിയുടെ ഔദ്യോഗിക ലെറ്റര്&#x200d; പാഡിന്റെ ചിത്രമാണ് മഹുവ പുറത്തുവിട്ടത്. ഇ]]></description>
										<content:encoded><![CDATA[<p>ഇന്ത്യ-ബംഗ്ലാദേശ് അതിര്&#x200d;ത്തിയിലൂടെ ബീഫ് കടത്താന്&#x200d; കേന്ദ്ര സഹമന്ത്രി ശാന്തനു താക്കൂര്&#x200d; ഇടപെടല്&#x200d; നടത്തിയതിന്റ തെളിവുകള്&#x200d; പുറത്ത്. ബീഫ് കൈവശമുള്ള ഒരു വ്യക്തിയെ അതിര്&#x200d;ത്തി കടക്കാന്&#x200d; അനുവദിക്കണമെന്ന് ബി.എസ്.എഫ് സൈനികര്&#x200d;ക്ക് ഉത്തരവ് നല്&#x200d;കികൊണ്ടുള്ള നോട്ടീസാണ് പുറത്തുവന്നിരിക്കുന്നത്. തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് എം.പി മഹുവ മൊയ്ത്രയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.</p>
<div>85ബി.എന്&#x200d; ബി.എസ്.എഫിന് ഉത്തരവ് നല്&#x200d;കികൊണ്ടുള്ള മന്ത്രിയുടെ ഔദ്യോഗിക ലെറ്റര്&#x200d; പാഡിന്റെ ചിത്രമാണ് മഹുവ പുറത്തുവിട്ടത്. ഇതില്&#x200d; ബീഫ് കൈവശം വെച്ച വ്യക്തിയുടെ പേരും മേല്&#x200d;വിലാസവും ആധാര്&#x200d; നമ്പറും എഴുതിയിട്ടുണ്ട്. കൈവശം വെച്ചിരിക്കുന്ന വസ്തുവിന്റെ തരം എന്ന കോളത്തില്&#x200d; ബീഫെന്നും, വസ്തുവിന്റെ ഭാരമെന്ന കോളത്തില്&#x200d; മൂന്ന് കിലോയെന്നും നല്&#x200d;കിയിട്ടുണ്ട്.</div>
<div></div>
<div>2024 ജൂലൈ രണ്ടിനാണ് ഈ ലെറ്റര്&#x200d; ബി.എസ്.എഫിന് കൈമാറിയിട്ടുള്ളത്. തുറമുഖ ഷിപ്പിങ്, ജലപാത സഹമന്ത്രി ശാന്തനുവിന്റെ ഒപ്പും ഈ ലെറ്ററിലുണ്ട്. ബീഫ് കൈവശം വെച്ചതിന് രാജ്യത്തെ മുസ്‌ലിങ്ങളെയും ന്യൂനപക്ഷങ്ങളെയും തേടികണ്ടെത്തി ബി.ജെ.പി അനുകൂലികള്&#x200d; ആക്രമിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടല്&#x200d;.</div>
<div></div>
<div>ഇക്കാര്യം പുറത്തുവിടാത്ത ഗോഡി മീഡിയയെ വിമര്&#x200d;ശിച്ചാണ് മഹുവ തെളിവുകള്&#x200d; പുറത്തുവിട്ടത്. രാജ്യത്ത് ബീഫിന്റെ പേരില്&#x200d; മുസ്‌ലിങ്ങളെ വേട്ടയാടുന്ന ഗോ സംരക്ഷകരെയും പോസ്റ്റില്&#x200d; മഹുവ വിമര്&#x200d;ശിക്കുന്നുണ്ട്.</div>
<div></div>
<div>2015 മെയ് മുതല്&#x200d; 2018 ഡിസംബര്&#x200d; വരെയുള്ള കാലയളവിനുള്ളില്&#x200d;, ഇന്ത്യയില്&#x200d; 100ലധികം ബീഫ് സംബന്ധമായ ആക്രമണങ്ങള്&#x200d; നടന്നിട്ടുണ്ട്. ഇതില്&#x200d; 280 പേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും 44 പേര്&#x200d; കൊല്ലപ്പെടുകയും ചെയ്തു. മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്&#x200d; റൈറ്റ് വാച്ച് പുറത്തുവിട്ട റിപ്പോര്&#x200d;ട്ടിലാണ് ഇക്കാര്യം പറയുന്നത്. മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്&#x200d;ക്കാര്&#x200d; മൂന്നാമതും അധികാരത്തിലേറിയ സാഹചര്യത്തില്&#x200d; ബീഫ് സംബന്ധമായ ആക്രമണങ്ങള്&#x200d; രാജ്യത്ത് തുടരുകയാണ്.</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/union-ministers-order-to-bsf-to-give-permission-to-smuggle-beef-mahua-released-the-evidence.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘രേഖകൾ കോടതിയിൽ നിന്ന് തനിയെ ഇറങ്ങി പോകില്ല, പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തണം’: അഭിമന്യുവിന്റെ സഹോദരൻ</title>
		<link>https://www.chandrikadaily.com/the-documents-will-not-walk-out-of-court-by-themselves-the-perpetrators-must-be-found-brother-of-abhimanyu.html</link>
					<comments>https://www.chandrikadaily.com/the-documents-will-not-walk-out-of-court-by-themselves-the-perpetrators-must-be-found-brother-of-abhimanyu.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 07 Mar 2024 05:42:33 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[abhimanyu murder]]></category>
		<category><![CDATA[evidence]]></category>
		<category><![CDATA[MISSING]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=292310</guid>

					<description><![CDATA[ഡിജിറ്റൽ രേഖകൾ ഉള്ളതിനാൽ വിചാരണ നീണ്ടുപോകുമെന്ന് കരുതുന്നില്ലെന്നും പരിജിത്ത് കൂട്ടിച്ചേർത്തു]]></description>
										<content:encoded><![CDATA[<p>കോടതിയിൽ നിന്നും അഭിമന്യു കേസിന്റെ രേഖകൾ കാണാതായ സംഭവത്തിൽ പ്രതികരിച്ച് സഹോദരൻ പരിജിത്ത്. രേഖകൾ കാണാതായതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തണമെന്ന് പരിജിത്ത് ആവശ്യപ്പെട്ടു. രേഖകൾ കോടതിയിൽ നിന്ന് തനിയെ ഇറങ്ങി പോകില്ലല്ലോയെന്ന് സംഭവം ഞെട്ടൽ ഉണ്ടാക്കുന്നതാണെന്നും സഹോദരൻ പറഞ്ഞു. ഡിജിറ്റൽ രേഖകൾ ഉള്ളതിനാൽ വിചാരണ നീണ്ടുപോകുമെന്ന് കരുതുന്നില്ലെന്നും പരിജിത്ത് കൂട്ടിച്ചേർത്തു.</p>
<p>അഭിമന്യു കേസിലെ കുറ്റപത്രം കാണാതായ സംഭവം പുറത്തറിഞ്ഞത് എൻഐഎ എത്തിയപ്പോഴാണ്. പോപ്പുലർ ഫ്രണ്ടുമായി വിവരം തേടി എൻഐഎ സംഘം കോടതിയിൽ എത്തിയപ്പോഴാണ് കേസുമായി ബന്ധപ്പെട്ട പതിനൊന്ന് രേഖകൾ നഷ്ടമായ വിവരം പുറത്തറിയുന്നത്. പോസ്റ്റുമോർട്ടം സർട്ടിഫിക്കറ്റ്, കുറ്റപത്രം എന്നിവ അടക്കമാണ് 11 രേഖകൾ കാണാതായത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-documents-will-not-walk-out-of-court-by-themselves-the-perpetrators-must-be-found-brother-of-abhimanyu.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;തെളിവില്ല&#8217;; ഹൈന്ദവ ഘോഷയാത്രയിലേക്ക് തുപ്പിയെന്ന കേസില്&#x200d; 151 ദിവസത്തിന് ശേഷം മുസ്‌ലിം കുട്ടികള്&#x200d;ക്ക് ജാമ്യം</title>
		<link>https://www.chandrikadaily.com/no-evidence-bail-for-muslim-children-after-151-days-in-hindu-procession-spitting-case.html</link>
					<comments>https://www.chandrikadaily.com/no-evidence-bail-for-muslim-children-after-151-days-in-hindu-procession-spitting-case.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 16 Jan 2024 07:54:31 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bail]]></category>
		<category><![CDATA[evidence]]></category>
		<category><![CDATA[Hindu procession]]></category>
		<category><![CDATA[Muslim children]]></category>
		<category><![CDATA[spitting case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=288092</guid>

					<description><![CDATA[തുടക്കം മുതലേ വ്യാജമാണെന്ന് ആരോപണം ഉണ്ടായിരുന്ന കേസില്&#x200d; നിലവില്&#x200d; വേണ്ടത്ര തെളിവുകള്&#x200d; ഇല്ല എന്ന് കോടതി കണ്ടെത്തി.]]></description>
										<content:encoded><![CDATA[<p>ഹൈന്ദവ ഘോഷയാത്രത്തിലേക്ക് തുപ്പിയെന്ന് ആരോപിച്ച് അറസ്റ്റു ചെയ്ത മുസ്‌ലിം കുട്ടികള്&#x200d;ക്ക് ജാമ്യം. 151 ദിവസങ്ങള്&#x200d;ക്ക് ശേഷമാണ് കോടതി ജാമ്യം അനുവദിക്കുന്നത്. തെളിവുകളുടെ അഭാവത്തില്&#x200d; മധ്യപ്രദേശ് ഹൈക്കോടതിയിലെ ജസ്റ്റിസ് അനില്&#x200d;വര്&#x200d;മ്മയുടെ സിംഗിള്&#x200d; ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.</p>
<p>കഴിഞ്ഞ വര്&#x200d;ഷം ജൂലൈയില്&#x200d; ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഉജ്ജയിനിലെ ബാബാ മഹാകാളി ഉത്സവത്തോട് അനുബന്ധിച്ച് നടന്ന ഘോഷയാത്രയിലേക്ക് സമീപത്തെ കെട്ടിടത്തിന് മുകളില്&#x200d; നിന്ന് മുസ്‌ലിം ചെറുപ്പക്കാര്&#x200d; തുപ്പിയെന്ന് ആരോപിച്ചാണ് കേസെടുത്തത്.</p>
<p>ഈ സംഭവത്തിന് പിന്നാലെ അനധികൃത നിര്&#x200d;മ്മാണം എന്ന് ചൂണ്ടിക്കാട്ടി അവര്&#x200d; താമസിച്ചു വന്നിരുന്ന വീട് നഗരസഭാ അധികൃതര്&#x200d; ബുള്&#x200d;ഡോസര്&#x200d; ഉപയോഗിച്ച് പൊളിച്ചു നീക്കിയിരുന്നു. അന്നത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ഉത്തരവിലായിരുന്നു ഈ നടപടി.</p>
<p>തുടക്കം മുതലേ വ്യാജമാണെന്ന് ആരോപണം ഉണ്ടായിരുന്ന കേസില്&#x200d; നിലവില്&#x200d; വേണ്ടത്ര തെളിവുകള്&#x200d; ഇല്ല എന്ന് കോടതി കണ്ടെത്തി. പൊലീസ് നിര്&#x200d;ബന്ധിച്ചാണ് എഫ്.ഐ.ആറില്&#x200d; തങ്ങളെ കൊണ്ട് ഒപ്പിടിച്ചതെന്നും അതിന്റെ ഉള്ളടക്കം അറിയില്ലെന്നും കൂറുമാറിയ പരാതിക്കാരനും സാക്ഷികളും കോടതിയില്&#x200d; മൊഴി നല്&#x200d;കി.</p>
<p>ഐ.പി.സി സെക്ഷന്&#x200d; 295 എ (മതത്തെയോ മതവിശ്വാസങ്ങളെയോ അവഹേളിക്കുന്നത് വഴി ഏതെങ്കിലും സമുദായത്തിന്റെ മതവികാരങ്ങളെ പ്രകോപിപ്പിക്കാന്&#x200d; ഉദ്ദേശിച്ചുള്ള ബോധപൂര്&#x200d;വവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികള്&#x200d;), 153 എ (മതം, വംശം, ജന്മസ്ഥലം എന്നിവയുടെ അടിസ്ഥാനത്തില്&#x200d; വിവിധ വിഭാഗങ്ങള്&#x200d;ക്കിടയില്&#x200d; ശത്രുത വളര്&#x200d;ത്തുന്നത്) തുടങ്ങിയ വകുപ്പുകള്&#x200d; ആണ് പ്രതികള്&#x200d;ക്കെതിരെ പൊലീസ് ചുമത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-evidence-bail-for-muslim-children-after-151-days-in-hindu-procession-spitting-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കരുവന്നൂര്&#x200d; ബാങ്ക് തട്ടിപ്പ്; വന്&#x200d;തോതില്&#x200d; പണമിടപാട് നടന്നു, പ്രതികള്&#x200d;ക്കെതിരെ തെളിവുണ്ടെന്ന് കോടതി</title>
		<link>https://www.chandrikadaily.com/karuvannur-bank-fraud-a-huge-amount-of-money-was-transacted-and-the-court-said-there-was-evidence-against-the-accused.html</link>
					<comments>https://www.chandrikadaily.com/karuvannur-bank-fraud-a-huge-amount-of-money-was-transacted-and-the-court-said-there-was-evidence-against-the-accused.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 27 Oct 2023 15:04:46 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[evidence]]></category>
		<category><![CDATA[huge amount]]></category>
		<category><![CDATA[karuvannur bank fraud]]></category>
		<category><![CDATA[news]]></category>
		<category><![CDATA[transacted]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=280936</guid>

					<description><![CDATA[ചില പ്രധാന സാക്ഷികള്&#x200d; പ്രതികളുടെ അതേ രാഷ്ട്രീയ പാര്&#x200d;ട്ടിയുമായി ബന്ധമുള്ളവരാണ്. കേസിന്റെ അന്വേഷണം അതിന്റെ പ്രാഥമിക ഘട്ടത്തിലായതിനാല്&#x200d; സ്വാധീനിക്കാന്&#x200d; സാധ്യത ഉണ്ടെന്നും കോടതി ഉത്തരവില്&#x200d; പരാമര്&#x200d;ശിച്ചു.]]></description>
										<content:encoded><![CDATA[<p>കരുവന്നൂര്&#x200d; ബാങ്ക് തട്ടിപ്പ് കേസില്&#x200d; റിമാന്&#x200d;ഡിലുള്ള സി.പി.എം നേതാവും വടക്കാഞ്ചേരി നഗരസഭ സ്റ്റാന്&#x200d;ഡിംഗ് കമ്മറ്റി ചെയര്&#x200d;മാനുമായ പി ആര്&#x200d; അരവിന്ദാക്ഷനും ബാങ്കിലെ മുന്&#x200d; സീനിയര്&#x200d; അക്കൗണ്ടന്റായ സി കെ ജില്&#x200d;സിനുമെതിരെ തെളിവുണ്ടെന്ന് കോടതി.</p>
<p>ഇരുവരുടെയും ജാമ്യാപേക്ഷ തള്ളികൊണ്ടുള്ള ഉത്തരവിലാണ് വിചാരണകോടതിയുടെ പരാമര്&#x200d;ശം. ജാമ്യാപേക്ഷ ഇന്ന് രാവിലെ തള്ളിയിരുന്നെങ്കിലും ഉത്തരവിലെ വിവരങ്ങള്&#x200d; വൈകിട്ടോടെയാണ് പുറത്തുവന്നത്. എറണാകുളം പിഎംഎല്&#x200d;എ കോടതിയാണ് ഇരുവരുടെയും ജാമ്യാപേക്ഷ തള്ളിയത്.</p>
<p>വന്&#x200d;തോതിലുള്ള പണമിടപാടുകള്&#x200d; നടന്നതായി കാണുന്നുവെന്നും സാക്ഷി മൊഴിയില്&#x200d; പ്രതികളുടെ പങ്ക് വ്യക്തമാകുന്നുണ്ടെന്നും ജാമ്യം തള്ളികൊണ്ടുള്ള ഉത്തരവില്&#x200d; കോടതി വ്യക്തമാക്കുന്നുണ്ട്. അക്കൗണ്ടിലെ പണത്തിന്റെ ഉറവിടത്തേക്കുറിച്ചുള്ള പ്രതികളുടെ മറുപടി വിശ്വസനീയം അല്ല.</p>
<p>കുറ്റകൃത്യങ്ങളുടെ ഗൗരവവും പ്രതികളുടെ രാഷ്ട്രീയ ബന്ധവും കണക്കില്&#x200d; എടുക്കുമ്പോള്&#x200d; സാക്ഷികളെ സ്വാധീനിക്കാന്&#x200d; സാധ്യത ഉണ്ടെന്നും കോടതി നിരീക്ഷിച്ചു. ചില പ്രധാന സാക്ഷികള്&#x200d; പ്രതികളുടെ അതേ രാഷ്ട്രീയ പാര്&#x200d;ട്ടിയുമായി ബന്ധമുള്ളവരാണ്. കേസിന്റെ അന്വേഷണം അതിന്റെ പ്രാഥമിക ഘട്ടത്തിലായതിനാല്&#x200d; സ്വാധീനിക്കാന്&#x200d; സാധ്യത ഉണ്ടെന്നും കോടതി ഉത്തരവില്&#x200d; പരാമര്&#x200d;ശിച്ചു.</p>
<p>കേസില്&#x200d; മൂന്നാം പ്രതിയായ പി ആര്&#x200d; അരവിന്ദാക്ഷന്&#x200d; കള്ളപ്പണം വെളുപ്പിച്ചതായാണ് ഇ.ഡിയുടെ കണ്ടെത്തല്&#x200d;. മുഖ്യപ്രതി പി സതീഷ് കുമാറുമായി അരവിന്ദാക്ഷന്&#x200d; നടത്തിയ സാമ്പത്തിക ഇടപാടുകള്ളുടെ രേഖകളും ഇത് തെളിയിക്കുന്ന ഫോണ്&#x200d; സംഭാഷണങ്ങളും കോടതിയില്&#x200d; ഹാജരാക്കിയിരുന്നു. അന്വേഷണം തുടരുന്ന സാഹചര്യത്തില്&#x200d; പ്രതികള്&#x200d;ക്ക് ജാമ്യം നല്&#x200d;കരുതെന്നാണ് ഇഡി കോടതിയില്&#x200d; വാദിച്ചത്. സെപ്റ്റംബര്&#x200d; 26 നാണ് ഇഡി അരവിന്ദാക്ഷനെ തൃശ്ശൂരിലെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/karuvannur-bank-fraud-a-huge-amount-of-money-was-transacted-and-the-court-said-there-was-evidence-against-the-accused.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തിരൂരില്&#x200d; യുവാവിന്റെ കൊലപാതകം: ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിന് പ്രാവിനെ നായയെ കൊണ്ട് കടിപ്പിച്ചത് പകയായി; ഞെട്ടിക്കുന്ന വിവരങ്ങള്&#x200d; പുറത്ത്</title>
		<link>https://www.chandrikadaily.com/killing-of-youth-in-tirur-pigeon-bitten-by-dog-%e2%80%8b%e2%80%8bfor-questioning-drug-use-turned-into-grudge-shocking-information-is-out.html</link>
					<comments>https://www.chandrikadaily.com/killing-of-youth-in-tirur-pigeon-bitten-by-dog-%e2%80%8b%e2%80%8bfor-questioning-drug-use-turned-into-grudge-shocking-information-is-out.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 24 Oct 2023 12:49:03 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[evidence]]></category>
		<category><![CDATA[murder in tirur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=280650</guid>

					<description><![CDATA[സംഘര്&#x200d;ഷത്തില്&#x200d; പരിക്കേറ്റ റഷീദ്, നൗഷീദ് എന്നിവര്&#x200d; കോഴിക്കോട് മെഡിക്കല്&#x200d; കോളജ് ആശുപത്രിയില്&#x200d; ചികിത്സയിലാണ്]]></description>
										<content:encoded><![CDATA[<p>തിരൂര്&#x200d; പടിഞ്ഞാറേക്കരയില്&#x200d; യുവാവ് കൊല്ലപ്പെട്ടത് വളര്&#x200d;ത്തുപ്രാവിനെ നായയെ കൊണ്ട് കടിപ്പിച്ചതിനെ തുടര്&#x200d;ന്നുണ്ടായ സംഘര്&#x200d;ഷത്തെ തുടര്&#x200d;ന്ന്. പടിഞ്ഞാറേക്കര കാട്ടിലപ്പള്ളി കൊമ്പന്&#x200d;തറയില്&#x200d; മുഹമ്മദ്കുട്ടിയുടെ മകന്&#x200d; സാലിഹ് (30) ആണു കൊല്ലപ്പെട്ടത്. പ്രതികളിലൊരാളായ പടിഞ്ഞാറേക്കര കുട്ട്യാലിക്കടവത്ത് ആഷിഖ് (30) അറസ്റ്റിലായിട്ടുണ്ട്.</p>
<p>സംഘര്&#x200d;ഷത്തില്&#x200d; പരിക്കേറ്റ റഷീദ്, നൗഷീദ് എന്നിവര്&#x200d; കോഴിക്കോട് മെഡിക്കല്&#x200d; കോളജ് ആശുപത്രിയില്&#x200d; ചികിത്സയിലാണ്. മരിച്ച സാലിഹും ചികിത്സയിലുള്ള റഷീദും നൗഷീദും ആഷിഖിന്റെ വളര്&#x200d;ത്തുപ്രാവിനെ നായയെ കൊണ്ട് കടിപ്പിച്ചിരുന്നു. മൂന്നു പേരും ചേര്&#x200d;ന്ന് പടിഞ്ഞാറേക്കരയിലുള്ള ആഷിഖിന്റെ കടയില്&#x200d; കയറിയിരുന്ന് മദ്യപിച്ചു. ഇത് ചോദ്യം ചെയ്തതോടെ റഷീദിന്റെ നേതൃത്വത്തില്&#x200d; മൂന്നുപേരും ചേര്&#x200d;ന്ന് ആഷിഖിനെ മര്&#x200d;ദിച്ചു. റഷീദ് താക്കോല്&#x200d; ഉപയോഗിച്ച് ആഷിഖിന്റെ നെറ്റിയില്&#x200d; കുത്തിപ്പരുക്കേല്&#x200d;പ്പിക്കുകയും നായയെ കെട്ടിയ ചങ്ങല ഉപയോഗിച്ച് അടിക്കുകയും ചെയ്തു.</p>
<p>പരിക്കേറ്റ ആഷിഖ് വീട്ടിലെത്തി. ഇതോടെ ആഷിഖിന്റെ പിതാവും സഹോദരന്മാരും ഇരുമ്പുവടിയുമായി റഷീദിന്റെ വീട്ടിലേക്കു തിരിച്ചു. എന്നാല്&#x200d; റഷീദിനെ കാണാതിരുന്നതോടെ റോഡിലേക്കിറങ്ങി. ഈ സമയം കാറില്&#x200d; വരികയായിരുന്നു 3 പേരെയും തടഞ്ഞു നിര്&#x200d;ത്തി ഇരുമ്പുവടി കൊണ്ട് അടിക്കുകയും ചെയ്തു. അടിയേറ്റ സാലിഹ് ഓടുകയും മറ്റു 2 പേര്&#x200d; നിലത്തുവീഴുകയും ചെയ്തു. നിലത്തു വീണവരെ നാട്ടുകാര്&#x200d; ആശുപത്രിയില്&#x200d; എത്തിച്ചു. രാത്രി ഒന്നരയോടെ ആഷിഖും ജില്ലാ ആശുപത്രിയില്&#x200d; ചികിത്സ തേടി.</p>
<p>ഓടിരക്ഷപ്പെടുന്നതിനിടെ കാലിലെ മുറിവിലൂടെ രക്തം വാര്&#x200d;ന്ന് സാലിഹ് മരിക്കുകയായിരുന്നു. ആഷിഖിന്റെ പിതാവിനെയും സഹോദരനെയും കണ്ടെത്തിയിട്ടില്ല. സാലിഹും റഷീദും നൗഷീദും ലഹരി ഉപയോഗിക്കുന്നത് ആഷിഖ് രണ്ടാഴ്ച മുമ്പ് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് പ്രാവിനെ നായയെ വിട്ടു കടിപ്പിച്ചതും കടയില്&#x200d; കയറി മദ്യപിച്ചതുമെന്നാണു നിഗമനം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/killing-of-youth-in-tirur-pigeon-bitten-by-dog-%e2%80%8b%e2%80%8bfor-questioning-drug-use-turned-into-grudge-shocking-information-is-out.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൈയ്യില്&#x200d; സി.സി.ടി.വി ദൃശ്യങ്ങള്&#x200d; ഉള്&#x200d;പ്പെടെ ശക്തമായ തെളിവുകള്&#x200d; ; കോടതിയില്&#x200d; നിരപരാധിത്വം തെളിയിക്കും; മല്ലു ട്രാവലര്&#x200d;</title>
		<link>https://www.chandrikadaily.com/11strong-evidence-including-cctv-footage-in-hand-innocence-will-be-proven-in-court-mallu-traveler.html</link>
					<comments>https://www.chandrikadaily.com/11strong-evidence-including-cctv-footage-in-hand-innocence-will-be-proven-in-court-mallu-traveler.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 30 Sep 2023 01:48:20 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[cctv]]></category>
		<category><![CDATA[evidence]]></category>
		<category><![CDATA[mallu traveler]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=276946</guid>

					<description><![CDATA[സോഷ്യല്&#x200d; മീഡിയയില്&#x200d; റീച്ച് ഉണ്ടാക്കുകയാണ് എനിക്കെതിരെ കേസ് കൊടുത്തയാളുടെ ലക്ഷ്യം. അതിനുള്ള തരികിട പരിപാടിയാണിത്]]></description>
										<content:encoded><![CDATA[<p>സഊദി യുവതിയുടെ ലൈംഗികാതിക്രമ പരാതിയില്&#x200d; പ്രതികരണവുമായി വ്‌ളോഗര്&#x200d; മല്ലു ട്രാവലര്&#x200d; എന്ന ഷാക്കിര്&#x200d; സുബ്ഹാന്&#x200d;. കേസില്&#x200d; ഒരുതരത്തിലുള്ള ഒത്തുതീര്&#x200d;പ്പിനും ശ്രമിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കേസില്&#x200d; സി.സി.ടി.വി ദൃശ്യങ്ങള്&#x200d; ഉള്&#x200d;പ്പെടെയുള്ള ശക്തമായ രേഖകള്&#x200d; കൈയിലുണ്ട്.നിരപരാധിത്വം കോടതിയില്&#x200d; തെളിയിക്കും. കാനഡ യാത്ര കഴിഞ്ഞ് ദുബൈയിലാണുള്ളതെന്നും മുന്&#x200d;കൂര്&#x200d; ജാമ്യാപേക്ഷ പരിഗണിച്ചാല്&#x200d; നാട്ടില്&#x200d; വരുമെന്നും മല്ലു അറിയിച്ചു.</p>
<p>സോഷ്യല്&#x200d; മീഡിയയില്&#x200d; റീച്ച് ഉണ്ടാക്കുകയാണ് എനിക്കെതിരെ കേസ് കൊടുത്തയാളുടെ ലക്ഷ്യം. അതിനുള്ള തരികിട പരിപാടിയാണിത്. അയാളുടെ ചാനലില്&#x200d; മുഴുവന്&#x200d; എന്നെക്കുറിച്ചുള്ള വളരെ മോശമായ രീതിയിലുള്ള അപവാദങ്ങളാണുള്ളത്. വെല്ലുവിളികളും വരുന്നുണ്ട്. കേസില്&#x200d; ഞാന്&#x200d; ഒത്തുതീര്&#x200d;പ്പിനു ശ്രമിച്ചുവെന്ന് പറയുന്നുണ്ട്.</p>
<p>എന്നാല്&#x200d;, ഞാന്&#x200d; ഒരിക്കലും ഒത്തുതീര്&#x200d;പ്പിനു ശ്രമിച്ചിട്ടില്ലെന്നു മാത്രമല്ല, 100 ശതമാനം ഇനിയൊരിക്കലും ഒത്തുതീര്&#x200d;പ്പിനു ശ്രമിക്കുകയുമില്ല. എനിക്കെതിരെ ആരോപണം ഉന്നയിച്ചത് അവരാണ്. അത് അവര്&#x200d; തെളിയിക്കട്ടെയെന്നും മല്ലു യൂട്യൂബ് ചാനലില്&#x200d; പോസ്റ്റ് ചെയ്ത പുതിയ വിഡിയോയില്&#x200d; പറഞ്ഞു.</p>
<p>&#8221;സ്ത്രീയുടെ പരാതിയില്&#x200d; പൊലീസ് കേസെടുക്കുകയും പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതിനാല്&#x200d; നാട്ടിലെ നിയമം അനുസരിച്ച് ഞാന്&#x200d; നാട്ടില്&#x200d; വന്നാല്&#x200d; പൊലീസ് എന്നെ അറസ്റ്റ് ചെയ്ത് ജയിലിലിടും. മുന്&#x200d;കൂര്&#x200d; ജാമ്യാപേക്ഷ കോടതി പരിഗണിച്ചാല്&#x200d; ഞാന്&#x200d; നാട്ടില്&#x200d; വരും. ശബ്ദസന്ദേശം അടക്കമുള്ള സി.സി.ടി.വി കാമറാ രേഖകളും ശക്തമായ തെളിവുകളും കൈയിലുണ്ട്. എന്റെ നിരപരാധിത്വം കോടതിയില്&#x200d; തെളിയിക്കും.&#8221;</p>
<p>ഈ കേസ് തീരാന്&#x200d; ഒരു വര്&#x200d;ഷമെങ്കിലും എടുക്കും. അതുകഴിഞ്ഞ് നാളെ നിരപരാധിയായി പുറത്തുവന്നാലും ജനങ്ങളുടെ മുന്നില്&#x200d; ഞാന്&#x200d; സ്ത്രീ പീഡനക്കേസില്&#x200d; അറസ്റ്റിലായ ആളാകും. ഇത് എന്റെ കുടുംബത്തെയും ബാധിക്കും. നാട്ടില്&#x200d; ഒരു സ്ത്രീ വിചാരിച്ചാല്&#x200d; ഏതു പുരുഷനെയും തകര്&#x200d;ക്കാനാകും.</p>
<p>എനിക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന തരത്തില്&#x200d; മാധ്യമങ്ങളില്&#x200d; ഒരുപാട് വ്യാജ വാര്&#x200d;ത്തകള്&#x200d; വരുന്നുണ്ട്. പൊലീസില്&#x200d; വിളിച്ചുചോദിച്ചപ്പോള്&#x200d; അങ്ങനെയൊരു നോട്ടിസും ഇറങ്ങിയിട്ടില്ലെന്നാണു പറഞ്ഞതെന്നും മല്ലു ട്രാവലര്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>സഊദി യുവതിയുടെ പരാതിയില്&#x200d; എറണാകുളം സെന്&#x200d;ട്രല്&#x200d; പൊലീസ് ആണ് മല്ലു ട്രാവലര്&#x200d;ക്കെതിരെ കേസെടുത്തത്. പരാതിയില്&#x200d; 354ാം വകുപ്പ് പ്രകാരമാണ് പൊലീസ് മല്ലു ട്രാവലര്&#x200d;ക്കെതിരെ കേസെടുത്തത്. കഴിഞ്ഞ ദിവസം യുവതി എറണാകുളം ജില്ലാ കോടതിയിലെത്തി രഹസ്യമൊഴി നല്&#x200d;കുകയും ചെയ്തിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11strong-evidence-including-cctv-footage-in-hand-innocence-will-be-proven-in-court-mallu-traveler.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
