<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>ex minister &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/ex-minister/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 18 Nov 2025 06:00:58 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>ex minister &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പാലത്തായി പോക്സോ കേസ്: പരാതിയില്‍ നടപടി എടുത്തില്ല; കെ.കെ ശൈലജക്ക് കോടതി വിമര്‍ശനം</title>
		<link>https://www.chandrikadaily.com/palathai-pocso-case-no-action-taken-on-complaint-court-criticizes-kk-shailaja.html</link>
					<comments>https://www.chandrikadaily.com/palathai-pocso-case-no-action-taken-on-complaint-court-criticizes-kk-shailaja.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 18 Nov 2025 06:00:22 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[ex minister]]></category>
		<category><![CDATA[KK Shailaja]]></category>
		<category><![CDATA[news]]></category>
		<category><![CDATA[palathayi pocso case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364112</guid>

					<description><![CDATA[ഇരയെ കൗണ്‍സലിങ് ചെയ്തവര്‍ക്കെതിരായ പരാതിയില്‍ മന്ത്രിയെന്ന നിലയില്‍ നടപടി എടുത്തില്ലെന്ന് വിധിന്യായത്തില്‍ പറയുന്നു]]></description>
										<content:encoded><![CDATA[<p>കണ്ണൂര്&#x200d;: പാലത്തായി പോക്സോ കേസ് വിധിയില്&#x200d; മുന്&#x200d; മന്ത്രി കെ.കെ ശൈലജക്ക് കോടതിയുടെ വിമര്&#x200d;ശനം. ഇരയെ കൗണ്&#x200d;സലിങ് ചെയ്തവര്&#x200d;ക്കെതിരായ പരാതിയില്&#x200d; മന്ത്രിയെന്ന നിലയില്&#x200d; നടപടി എടുത്തില്ലെന്ന് വിധിന്യായത്തില്&#x200d; പറയുന്നു. കൗണ്&#x200d;സലര്&#x200d;മാര്&#x200d; പെണ്&#x200d;കുട്ടിയോട് മോശമായി പെരുമാറിയത് ചൂണ്ടിക്കാട്ടി അതിജീവിതയുടെ മാതാവ് നല്&#x200d;കിയ പരാതിയില്&#x200d; കെ.കെ ശൈലജ നടപടിയെടുത്തില്ല.</p>
<p>അതിജീവിതയോട് അപമര്യാദയായി പെരുമാറിയ കൗണ്&#x200d;സലര്&#x200d;മാരെ പിരിച്ചു വിടണമെന്നും വിധിന്യായത്തില്&#x200d; പറയുന്നുണ്ട്. സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലെ കൗണ്&#x200d;സലര്&#x200d;മാര്&#x200d;ക്കെതിരെ നടപടി വേണമെന്ന് കോടതി. കൗണ്&#x200d;സലിങ്ങിന്റെ പേരില്&#x200d; കൗണ്&#x200d;സലര്&#x200d;മാര്&#x200d; കുട്ടിയെ മാനസികമായി പീഡിപ്പിച്ചുവെന്നും അവര്&#x200d; ജോലിയില്&#x200d; തുടരാന്&#x200d; അര്&#x200d;ഹരല്ലെന്നും കോടതി പറഞ്ഞു.</p>
<p>പാലത്തായി പോക്സോ കേസില്&#x200d; കഴിഞ്ഞ ശനിയാഴ്ചയാണ് തലശ്ശേരി ജില്ലാ പോക്സോ കോടതി പ്രതി കെ.പത്മരാജന് മരണംവരെ ജീവപരന്ത്യം ശിക്ഷവിധിച്ചത്. ഈ വിധിന്യായത്തിലാണ് മുന്&#x200d; ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന കെ.കെ ശൈലജയെ കുറിച്ചുള്ള പരാമര്&#x200d;ശമുള്ളത്. 2020 മാര്&#x200d;ച്ചില്&#x200d; രജിസ്റ്റര്&#x200d; ചെയ്ത കേസില്&#x200d; ആദ്യത്തെ രണ്ട് മാസം കൗണ്&#x200d;സലര്&#x200d;മാരുടെ ഭാഗത്ത് നിന്ന് വളരെ മോശമായ അനുഭവമാണ് കുട്ടിക്കുണ്ടായത്.</p>
<p>ഈ സാഹചര്യത്തിലാണ് അന്നത്തെ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായ കെ.കെ ശൈലജക്ക് മാതാവ് പരാതി നല്&#x200d;കുന്നത്. കൗണ്&#x200d;സലര്&#x200d;മാരുടെ അടുത്ത് നിന്ന് കടുത്ത മാനസിക പീഡനങ്ങളാണ് കുട്ടി അനുഭവിച്ചതെന്ന് പരാതിയില്&#x200d; പറയുന്നു. ഈ പരാതിയില്&#x200d; ശൈലജ ഒരു നടപടിയും സ്വീകരിക്കാത്തതാണ് കോടതിയുടെ വിധിന്യായത്തില്&#x200d; എടുത്ത് പറയുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/palathai-pocso-case-no-action-taken-on-complaint-court-criticizes-kk-shailaja.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുന്&#x200d; പാക് പ്രധാനമന്ത്രി ഇമ്രാന്&#x200d;ഖാന്റെ ജാമ്യാപേക്ഷ തള്ളി തീവ്രവാദ വിരുദ്ധ കോടതി</title>
		<link>https://www.chandrikadaily.com/rganti-terrorism-court-rejects-ex-pak-prime-minister-imran-khans-bail-plea.html</link>
					<comments>https://www.chandrikadaily.com/rganti-terrorism-court-rejects-ex-pak-prime-minister-imran-khans-bail-plea.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 15 Feb 2023 17:00:12 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[ex minister]]></category>
		<category><![CDATA[imran kahan]]></category>
		<category><![CDATA[Pakistan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=238197</guid>

					<description><![CDATA[കഴിഞ്ഞ ഒക്ടോബറിലാണ് ഇമ്രാന്&#x200d; ഖാനെതിരെ കേസെടുത്തത്.]]></description>
										<content:encoded><![CDATA[<p>പാകിസ്ഥാന്&#x200d; മുന്&#x200d; പ്രധാനമന്ത്രിയും പാകിസ്ഥാന്&#x200d; തെഹ്രീകെ ഇന്&#x200d;സാഫ് തലവനുമായ ഇമ്രാന്&#x200d; ഖാന്റെ ജാമ്യാപേക്ഷ തീവ്രവാദ വിരുദ്ധ കോടതി തള്ളി. പാകിസ്ഥാന്&#x200d; തിരഞ്ഞെടുപ്പ് കമ്മീഷന് പുറത്ത് പ്രതിഷേധിച്ചതുമായി ബന്ധപ്പെട്ടാണ് ഇമ്രാന്&#x200d; ഖാനെതിരെ കേസെടുത്തിരിക്കുന്നത്. തീവ്രവാദ വിരുദ്ധ കോടതി ജഡ്ജി രാജാ ജവാദ് അബ്ബാസ് ഹസ്സനാണ് ഇമ്രാന്&#x200d; ഖാനെതിരെ വിധി പ്രസ്താവിച്ചത്.</p>
<p>കഴിഞ്ഞ വര്&#x200d;ഷം നവംബറില്&#x200d; വസീറാബാദില്&#x200d; നടന്ന റാലിക്കിടെ ഇമ്രാന്&#x200d; ഖാന് നേരെ വധശ്രമമുണ്ടായിരുന്നു. ഇതേ തുടര്&#x200d;ന്ന് അദ്ദേഹത്തിന് ജാമ്യം ലഭിച്ചിരുന്നു.</p>
<p>ജാമ്യാപേക്ഷ തള്ളിയ ഉത്തരവിന് പിന്നാലെ ഇമ്രാന്&#x200d; ഖാനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന റിപ്പോര്&#x200d;ട്ടുകളുമുണ്ട്. പാകിസ്ഥാന്&#x200d; തിരഞ്ഞെടുപ്പ് കമ്മീഷന്&#x200d; പ്രഖ്യാപിച്ച തോഷഖാന വിധിക്കെതിരെ രാജ്യത്ത് നിരവധി പ്രതിഷേധങ്ങള്&#x200d; പൊട്ടിപ്പുറപ്പെട്ടതിനെ തുടര്&#x200d;ന്ന് കഴിഞ്ഞ ഒക്ടോബറിലാണ് ഇമ്രാന്&#x200d; ഖാനെതിരെ കേസെടുത്തത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rganti-terrorism-court-rejects-ex-pak-prime-minister-imran-khans-bail-plea.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഗ്നിശുദ്ധിയില്&#x200d; ഉമ്മന്&#x200d;ചാണ്ടിയും സംഘവും</title>
		<link>https://www.chandrikadaily.com/oommen-chandy-and-team-in-agni-shuddhi.html</link>
					<comments>https://www.chandrikadaily.com/oommen-chandy-and-team-in-agni-shuddhi.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 29 Dec 2022 17:06:31 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[columns]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ex minister]]></category>
		<category><![CDATA[umman chandi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=229603</guid>

					<description><![CDATA[ജനസമ്പര്&#x200d;ക്കപരിപാടിയിലൂടെയും വികസനപദ്ധതികളിലൂടെയും തിളങ്ങിനിന്ന യു.ഡി.എഫ് സര്&#x200d;ക്കാരിനെയും മുഖ്യമന്ത്രിയെയും അധികാരത്തില്&#x200d; നിന്നിറക്കാന്&#x200d; സി.പി.എം ആയുധമാക്കിയ സോളാര്&#x200d; പീഡന പരാതിയില്&#x200d; കേരള പോലീസിനും ക്രൈംബ്രാഞ്ചിനും പിന്നാലെ സി.ബി.ഐ കൂടി കഴമ്പില്ലെന്ന് കണ്ടെത്തുമ്പോള്&#x200d; ഇത് രാഷ്ട്രീയ കേരളത്തിന് എന്നും ഓര്&#x200d;ത്തുവെക്കാന്&#x200d; ഒരു പാഠം.]]></description>
										<content:encoded><![CDATA[<p><strong>ഫിര്&#x200d;ദൗസ് കായല്&#x200d;പുറം</strong></p>
<p>2013 ഒക്‌ടോബര്&#x200d; 27- കണ്ണൂരില്&#x200d; എല്&#x200d;.ഡി.എഫ് പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്&#x200d;ചാണ്ടിക്ക് സി.പി.എം പ്രവര്&#x200d;ത്തകന്റെ കല്ലേറ്. നെറ്റിയില്&#x200d; ആഴത്തിലുള്ള മുറിവേറ്റു. ഒരു മുഖ്യമന്ത്രിയെ കായികമായി പോലും ആക്രമിക്കാന്&#x200d; ശ്രമിച്ച സംഭവം (പിടിയിലായ സി.പി.എം പ്രവര്&#x200d;ത്തകന് പിന്നീട് ഉമ്മന്&#x200d;ചാണ്ടി തന്നെ മാപ്പുനല്&#x200d;കിയത് ചരിത്രം).</p>
<p>2013 ആഗസ്റ്റ് 12, 13 ഉമ്മന്&#x200d;ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് എല്&#x200d;.ഡി.എഫിന്റെ സെക്രട്ടറിയേറ്റ് വളയല്&#x200d; സമരം. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പുറത്തിറങ്ങാന്&#x200d; അനുവദിക്കാതെ തലസ്ഥാന നഗരം കൈപ്പിടിയിലാക്കി ഇടതുമുന്നണിയുടെ താണ്ഡവം. 2013 ഡിസംബര്&#x200d; 10- മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എല്&#x200d;.ഡി.എഫ് ക്ലിഫ് ഹൗസ് വളയല്&#x200d;. 2015 ഡിസംബര്&#x200d; 10- പരാതിക്കാരിക്കൊപ്പമുള്ള സി.ഡി ഉണ്ടെന്ന ബിജുരാധാകൃഷ്ന്&#x200d; പറഞ്ഞതനുസരിച്ച് സി.ഡി കണ്ടെടുക്കാന്&#x200d; പൊലീസ് സംഘം കോയമ്പത്തൂരിലേക്ക്. കൂടെ ലൈവ് ടെലികാസ്റ്റുമായി മാധ്യമപ്പടയും- ഉമ്മന്&#x200d;ചാണ്ടിയെന്ന രാഷ്ട്രീയ നേതാവിന്റെ ജീവിതത്തില്&#x200d; ഏറ്റവും സംഘര്&#x200d;ഷഭരിതമായ നാളുകളാണ് സോളാര്&#x200d; കേസും സോളാര്&#x200d; നായികയുടെ പീഡനപരാതിയും സമ്മാനിച്ചത്.</p>
<p>ജനസമ്പര്&#x200d;ക്കപരിപാടിയിലൂടെയും വികസനപദ്ധതികളിലൂടെയും തിളങ്ങിനിന്ന യു.ഡി.എഫ് സര്&#x200d;ക്കാരിനെയും മുഖ്യമന്ത്രിയെയും അധികാരത്തില്&#x200d; നിന്നിറക്കാന്&#x200d; സി.പി.എം ആയുധമാക്കിയ സോളാര്&#x200d; പീഡന പരാതിയില്&#x200d; കേരള പോലീസിനും ക്രൈംബ്രാഞ്ചിനും പിന്നാലെ സി.ബി.ഐ കൂടി കഴമ്പില്ലെന്ന് കണ്ടെത്തുമ്പോള്&#x200d; ഇത് രാഷ്ട്രീയ കേരളത്തിന് എന്നും ഓര്&#x200d;ത്തുവെക്കാന്&#x200d; ഒരു പാഠം. കേസില്&#x200d; കാര്യമായതൊന്നുമില്ലെന്ന് അറിഞ്ഞിട്ടും കോണ്&#x200d;ഗ്രസിനെ നിരന്തരം വേട്ടയാടുന്നതിനായിരുന്നു സി.പി.എം കൃത്യമായ ഇടവേളകളില്&#x200d; സോളാര്&#x200d; കേസിനെ ഉപയോഗപ്പെടുത്തിയത്. നിയമസഭക്ക് അകത്തും പുറത്തും ഉമ്മന്&#x200d;ചാണ്ടിയുടെ കുടുംബത്തെ പോലും ആക്ഷേപിച്ച് സംസാരിച്ചത് സി.പി.എമ്മിന്റെ മുതിര്&#x200d;ന്ന നേതാക്കളായിരുന്നു.</p>
<p>ഭരണത്തിലെത്തിയതോടെ സര്&#x200d;വശക്തിയും ഉപയോഗിച്ച് അന്വേഷിക്കുകയും നിരവധി പ്രാവശ്യം ഉമ്മന്&#x200d;ചാണ്ടിയെയും കുടുംബത്തെയും അപമാനിക്കാന്&#x200d; ആയുധമാക്കിയിരുന്നു സോളര്&#x200d; പീഡന ആരോപണത്തെ. സി.ബി.ഐ റിപ്പോര്&#x200d;ട്ട് നല്&#x200d;കിയതോടെ ഇത് നനഞ്ഞ പടക്കമായി മാറി. ഉമ്മന്&#x200d;ചാണ്ടി അടക്കമുള്ള നേതാക്കള്&#x200d;ക്കെതിരെ തെളിവു കണ്ടെത്താന്&#x200d; കഴിഞ്ഞില്ലെന്ന പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും റിപ്പോര്&#x200d;ട്ട് സി.ബി.ഐയും ആവര്&#x200d;ത്തിച്ചു. പൊതുപ്രവര്&#x200d;ത്തന രംഗത്ത് ഒരിക്കലും അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലാത്ത ആരോപണങ്ങള്&#x200d; നേരിട്ട ഉമ്മന്&#x200d;ചാണ്ടിക്ക് വര്&#x200d;ഷങ്ങള്&#x200d;ക്കുശേഷം ആരോപണങ്ങളുടെ മറനീക്കി പുറത്തുവരാനായി.</p>
<p>ഉമ്മന്&#x200d;ചാണ്ടി സര്&#x200d;ക്കാര്&#x200d; രണ്ടുവര്&#x200d;ഷം പിന്നിടുമ്പോള്&#x200d; എല്&#x200d;.ഡി.എഫിനു വീണുകിട്ടിയ ആയുധമായിരുന്നു സോളര്&#x200d; കേസ്. പ്രതിയുടെ വെളിപ്പെടുത്തലുകളിലൂടെ കേസ് ഓരോ ദിവസവും സജീവമായി. മുഖ്യമന്ത്രിക്കും മന്ത്രിമാരും പഴ്‌സനല്&#x200d; സ്റ്റാഫ് അംഗങ്ങളും യു.ഡി.എഫ് നേതാക്കളുമെല്ലാം ആരോപണ വിധേയരായി. അന്വേഷണത്തിനായി ജസ്റ്റിസ് ജി.ശിവരാജന്&#x200d; കമ്മിഷനെ നിയമിക്കാന്&#x200d; ഉമ്മന്&#x200d;ചാണ്ടി തന്നെയാണ് തീരുമാനിച്ചത്. കമ്മിഷന്&#x200d; റിപ്പോര്&#x200d;ട്ടിനെ ആയുധമാക്കി മുന്നോട്ടുപോകാമെന്നായിരുന്നു പിന്നീട് എല്&#x200d;.ഡി.എഫ് നേതൃത്വത്തിന്റെ കണക്കു കൂട്ടല്&#x200d;. എല്&#x200d;.ഡി.എഫ് സര്&#x200d;ക്കാര്&#x200d; അധികാരത്തിലെത്തിയശേഷം 2017ലാണ് കമ്മിഷന്&#x200d; റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കുന്നത്. റിപ്പോര്&#x200d;ട്ട് സര്&#x200d;ക്കാര്&#x200d; നിയമസഭയുടെ മേശപ്പുറത്തുവച്ചു.</p>
<p>ഉമ്മന്&#x200d;ചാണ്ടിയും പഴ്‌സനല്&#x200d; സ്റ്റാഫ് അംഗങ്ങളും തട്ടിപ്പുകള്&#x200d;ക്ക് കൂട്ടുനിന്നെന്നായിരുന്നു ശിവരാജന്&#x200d; കമ്മിഷന്റെ കണ്ടെത്തല്&#x200d;. ലൈംഗിക സംതൃപ്തി നേടുന്നത് അഴിമതി നിരോധന നിയമത്തിന്റെ നിര്&#x200d;വചനത്തില്&#x200d; ഉള്&#x200d;പെടുമെന്നും അതുപ്രകാരവും ആരോപണ വിധേയര്&#x200d;ക്കെതിരെ അന്വേഷണം നടത്തണമെന്നും കമ്മിഷന്&#x200d; ശുപാര്&#x200d;ശ ചെയ്തു. 2013 ജൂലൈ 19ന് പരാതിക്കാരി എഴുതിയ കത്തില്&#x200d; പരാമര്&#x200d;ശിക്കുന്ന എല്ലാവര്&#x200d;ക്കുമെതിരെ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്തണമെന്നും കമ്മിഷന്&#x200d; ശുപാര്&#x200d;ശ ചെയ്തു.</p>
<p>എല്&#x200d;.ഡി.എഫ് സര്&#x200d;ക്കാര്&#x200d; പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. ആരോപണങ്ങള്&#x200d; നിലനില്&#x200d;ക്കുന്നതല്ലെന്നായിരുന്നു ഉന്നതപൊലീസ് ഉദ്യോഗസ്ഥരുടെ നിലപാട്. പീഡനക്കേസ് നിലനില്&#x200d;ക്കില്ലെന്ന് സുപ്രീം കോടതിയില്&#x200d; നിന്നു വിരമിച്ച ജസ്റ്റിസ് അരിജിത് പസായം നിയമോപദേശം നല്&#x200d;കിയതോടെ പ്രത്യേക അന്വേഷണസംഘം പ്രാഥമിക പരിശോധന നടത്തി തെളിവു ലഭിക്കുന്നവര്&#x200d;ക്കെതിരെ മാത്രം കേസെടുത്ത് അന്വേഷിച്ചാല്&#x200d; മതിയെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു.</p>
<p>കോണ്&#x200d;ഗ്രസ് നേതാക്കള്&#x200d; ലൈംഗികമായി പീഡിപ്പിച്ചെന്നു പരാതിക്കാരി മുഖ്യമന്ത്രിക്കു പരാതി നല്&#x200d;കിയെങ്കിലും കേസ് എടുക്കാന്&#x200d; പൊലീസ് താല്&#x200d;പര്യമെടുത്തില്ല. ഒരു പരാതിയില്&#x200d; ഒട്ടേറെ പേര്&#x200d;ക്കെതിരെ ബലാത്സംഗത്തിനു കേസ് എടുക്കാനാവില്ലെന്നായിരുന്നു അന്വേഷണ സംഘത്തലവനായിരുന്ന ഡി.ജി.പി രാജേഷ് ദിവാന്&#x200d; ഉള്&#x200d;പെടെയുള്ളവരുടെ നിലപാട്. എന്നാല്&#x200d; ഓരോരുത്തര്&#x200d;ക്കുമെതിരെ പ്രത്യേകം പരാതികളാണെങ്കില്&#x200d; കേസെടുക്കാമെന്നു പൊലീസിന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്&#x200d; 2018 ഒക്‌ടോബറില്&#x200d; ഉമ്മന്&#x200d; ചാണ്ടിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുക്കുകയായിരുന്നു.<br />
എന്നാല്&#x200d; ഉമ്മന്&#x200d;ചാണ്ടിക്കെതിരെ തെളിവില്ലെന്നു 2021ല്&#x200d; ക്രൈംബ്രാഞ്ച് റിപ്പോര്&#x200d;ട്ട് നല്&#x200d;കി. സംഭവം നടന്നെന്നു പരാതിക്കാരി പറയുന്ന ദിവസം ഉമ്മന്&#x200d;ചാണ്ടി ക്ലിഫ് ഹൗസില്&#x200d; ഉണ്ടായിരുന്നില്ലെന്നു ക്രൈംബ്രാഞ്ച് റിപ്പോര്&#x200d;ട്ടില്&#x200d; വ്യക്തമാക്കി. ഈ ഘട്ടത്തിലാണു പരാതിക്കാരി സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രിയെ സമീപിച്ചത്. 2021 ജനുവരിയില്&#x200d; കേസ് സി.ബി.ഐക്കു കൈമാറിയ കേസിലാണ് തെളിവില്ലെന്ന് കണ്ടെത്തി സി.ബി.ഐയും കോടതിയില്&#x200d; റിപ്പോര്&#x200d;ട്ട് നല്&#x200d;കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/oommen-chandy-and-team-in-agni-shuddhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
