<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>exchange &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/exchange/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 21 May 2023 11:40:34 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>exchange &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>2000ത്തിന്&#x200d;റെ നോട്ട് മാറൽ; ബാങ്ക് സ്ലിപ്പോ തിരിച്ചറിയൽ രേഖയോ ആവശ്യമില്ലെന്ന് എസ്.ബി.ഐ</title>
		<link>https://www.chandrikadaily.com/2000-note-exchange-sbi-says-that-no-bank-slip-or-identity-document-is-required.html</link>
					<comments>https://www.chandrikadaily.com/2000-note-exchange-sbi-says-that-no-bank-slip-or-identity-document-is-required.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 21 May 2023 11:40:34 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[2000 note]]></category>
		<category><![CDATA[bank]]></category>
		<category><![CDATA[exchange]]></category>
		<category><![CDATA[news]]></category>
		<category><![CDATA[sbi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=255020</guid>

					<description><![CDATA[ന്യൂഡൽഹി: 2,000 രൂപ നോട്ടുകൾ മാറ്റുന്നതിനോ നിക്ഷേപിക്കുന്നതിനോ ഏതെങ്കിലും ഫോമോ സ്ലിപ്പോ ആവശ്യമുണ്ടോ എന്നതുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്.ബി.ഐ) പുതിയ മാർഗനിർദേശം പുറത്തിറക്കി. എതെങ്കിലും തരത്തിലുള്ള അപേക്ഷയോ സ്ലിപ്പോ ഇല്ലാതെ 2000ത്തിന്&#x200d;റെ നോട്ടുകൾ മാറ്റി നൽകാമെന്ന് എസ്.ബി.ഐ ബ്രാഞ്ചുകൾക്ക് നൽകിയ മാർഗനിർദേശത്തിൽ പറയുന്നു. ഇതിന് തിരിച്ചറിയൽ രേഖകളും ആവശ്യമില്ല. 20,000 രൂപ വരെയുള്ള 2,000 നോട്ടുകൾ ഒരേസമയം നിക്ഷേപിക്കുകയോ മാറ്റുകയോ ചെയ്യാം. നിരോധിച്ച നോട്ടുകൾ മാറുന്നതിന് ആധാർ കാർഡ് പോലുള്ള തിരിച്ചറിയൽ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡൽഹി: 2,000 രൂപ നോട്ടുകൾ മാറ്റുന്നതിനോ നിക്ഷേപിക്കുന്നതിനോ ഏതെങ്കിലും ഫോമോ സ്ലിപ്പോ ആവശ്യമുണ്ടോ എന്നതുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്.ബി.ഐ) പുതിയ മാർഗനിർദേശം പുറത്തിറക്കി. എതെങ്കിലും തരത്തിലുള്ള അപേക്ഷയോ സ്ലിപ്പോ ഇല്ലാതെ 2000ത്തിന്&#x200d;റെ നോട്ടുകൾ മാറ്റി നൽകാമെന്ന് എസ്.ബി.ഐ ബ്രാഞ്ചുകൾക്ക് നൽകിയ മാർഗനിർദേശത്തിൽ പറയുന്നു. ഇതിന് തിരിച്ചറിയൽ രേഖകളും ആവശ്യമില്ല.</p>
<p>20,000 രൂപ വരെയുള്ള 2,000 നോട്ടുകൾ ഒരേസമയം നിക്ഷേപിക്കുകയോ മാറ്റുകയോ ചെയ്യാം. നിരോധിച്ച നോട്ടുകൾ മാറുന്നതിന് ആധാർ കാർഡ് പോലുള്ള തിരിച്ചറിയൽ രേഖകൾ സമർപ്പിക്കുന്നതിനൊപ്പം ഒരു ഫോം പൂരിപ്പിച്ചു നൽകണമെന്ന് സമൂഹമാധ്യമങ്ങളിൽ തെറ്റായ പ്രചാരണം നടക്കുന്നതിനിടെയാണ് ബാങ്കിന്&#x200d;റെ വിശദീകരണം.</p>
<p>2000 രൂപ നോട്ടുകൾ പിൻവലിക്കുമെന്നും സെപ്തംബർ 30-നകം അവ മാറ്റാനോ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കാനോ കഴിയുമെന്നും റിസർവ് ബാങ്ക് വെള്ളിയാഴ്ച അറിയിച്ചിരുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ.ബി.ഐ) 19 പ്രാദേശിക ഓഫീസുകളും മറ്റ് ബാങ്കുകളും 2,000 രൂപ മെയ് 23 മുതൽ എടുക്കാൻ തുടങ്ങും</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/2000-note-exchange-sbi-says-that-no-bank-slip-or-identity-document-is-required.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സി.പി.എമ്മിന്റെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്&#x200d;</title>
		<link>https://www.chandrikadaily.com/sdcpms-employment-exchanges.html</link>
					<comments>https://www.chandrikadaily.com/sdcpms-employment-exchanges.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 08 Nov 2022 15:51:41 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[columns]]></category>
		<category><![CDATA[News]]></category>
		<category><![CDATA[against cpm]]></category>
		<category><![CDATA[employment]]></category>
		<category><![CDATA[exchange]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=221017</guid>

					<description><![CDATA[ഇ.പി ജയരാജന്&#x200d;, കെ.ടി ജലീല്&#x200d; തുടങ്ങിയവര്&#x200d; സമാരംഭം കുറിച്ച ഈ ഏര്&#x200d;പ്പാട് യാതൊരു മടിയുമില്ലാതെ ഇന്നും തുടരുന്നു. നിയമനങ്ങളില്&#x200d; പാലിക്കേണ്ട എല്ലാ നിയമങ്ങളെയും ചട്ടങ്ങളെയും നഗ്‌നമായി കാറ്റില്&#x200d; പറത്തികൊണ്ടുള്ള അഴിമതി നിര്&#x200d;ഭരമായ കുത്സിത രാഷ്ട്രീയ നീക്കങ്ങള്&#x200d; ഈ നിയമനങ്ങളിലെല്ലാം തെളിഞ്ഞു കാണാം. കുടില തന്ത്രങ്ങളോടെ കേന്ദ്ര ബി.ജെ.പി സര്&#x200d;ക്കാര്&#x200d; ദേശീയ തലത്തില്&#x200d; വ്യവസ്ഥകളെ കാറ്റില്&#x200d;പറത്തുമ്പോള്&#x200d;, അതിന്റെ മറപിടിച്ചു സംസ്ഥാനത്തും ദുഷ്‌ചെയ്തികള്&#x200d; നിര്&#x200d;ലജ്ജം പിണറായി സംഘം നടത്തുകയാണ്.]]></description>
										<content:encoded><![CDATA[<p>റസാഖ് ആദൃശ്ശേരി</p>
<p>തിരുവനന്തപുരം കോര്&#x200d;പറേഷന്&#x200d; ആരോഗ്യ വിഭാഗത്തില്&#x200d; 295 ജീവനക്കാരുടെ നിയമനത്തിന് ലിസ്റ്റ് അയക്കാന്&#x200d; മേയര്&#x200d; ആര്യാ രാജേന്ദ്രന്&#x200d; സി.പി.എം ജില്ലാ സെക്രട്ടറിക്ക് അയച്ചതെന്ന് പറയപ്പെടുന്ന കത്ത് സംബന്ധിച്ചാണ് പുതിയ വിവാദം. ജില്ലാ സെക്രട്ടറി ആനാവൂര്&#x200d; നാഗപ്പനും മേയറും നിഷേധിച്ചിട്ടുണ്ടെങ്കിലും ഒരു കാര്യം വ്യക്തമാണ്. കോര്&#x200d;പറേഷനില്&#x200d; ധാരാളം ഒഴിവുണ്ടെന്നും അത് നികത്താന്&#x200d; പാര്&#x200d;ട്ടി തലത്തില്&#x200d; ശ്രമമുണ്ടെന്നുമുള്ള കാര്യം. &#8216;എവിടെ എന്റെ ജോലി&#8217; (വേര്&#x200d; ഈസ് മൈ ജോബ്) എന്നു ചോദിച്ചു കൊണ്ട് ഡി. വൈ.എഫ്.ഐയുടെ നേതൃത്വത്തില്&#x200d; ഡല്&#x200d;ഹിയില്&#x200d; പാര്&#x200d;ലമെന്റിനു മുമ്പില്&#x200d; മേയര്&#x200d; ആര്യാരാജേന്ദ്രന്&#x200d; അടക്കം പങ്കെടുത്ത പ്രതിഷേധ മാര്&#x200d;ച്ച് അരങ്ങേറിയതും ഈ സമയത്ത് തന്നെയാണ്. തനിക്ക് അധികാരമുള്ളിടത്ത് ഒഴിവുള്ള പോസ്റ്റുകളില്&#x200d; വഴിവിട്ട വഴികളിലൂടെ നിയമനം നടത്താന്&#x200d; വേണ്ടതെല്ലാം ചെയ്തു വെച്ചിട്ടാണ് മേയര്&#x200d; ഡല്&#x200d;ഹിയിലേക്ക് വണ്ടി കയറിയതെന്നു വ്യക്തം.</p>
<p>കേരളത്തിലെ സര്&#x200d;വകലാശാലകളിലും സര്&#x200d;ക്കാര്&#x200d;, പൊതുമേഖലാ സ്ഥാപനങ്ങളിലും ഇടതുമുന്നണി സര്&#x200d;ക്കാര്&#x200d; പാര്&#x200d;ട്ടിക്കാര്&#x200d;ക്കും ബന്ധുക്കള്&#x200d;ക്കുമായി നടത്തുന്ന അധാര്&#x200d;മിക നിയമനങ്ങള്&#x200d; സര്&#x200d;വ സീമകളും ലംഘിച്ചു തകര്&#x200d;ന്നാടുകയാണ്. സര്&#x200d;വകലാശാലകളില്&#x200d; ഉയര്&#x200d;ന്ന അധ്യാപകഅനധ്യാപക പദവികളിലേക്ക് സി.പി. എം നിര്&#x200d;ദ്ദേശിക്കുന്ന അയോഗ്യര്&#x200d; പിന്&#x200d;വാതിലിലൂടെ കടന്നുകൂടുന്നു. സ്വജനപക്ഷപാതം അരങ്ങ് തകര്&#x200d;ക്കുന്നു. ആര്യാരാജേന്ദ്രന്&#x200d; മാത്രമല്ല മുഖ്യമന്ത്രിയും ഈ വഴിക്ക് തന്നെയാണ് സഞ്ചരിക്കുന്നത്. എന്റെ ജില്ലയിലെ ആളെ കണ്ണൂര്&#x200d; സര്&#x200d;വകലാശാല വി.സിയായി നിയമിക്കണമെന്നു ഗവര്&#x200d;ണറോട് ആവശ്യപ്പെട്ടത് മുഖ്യമന്ത്രി പിണറായി വിജയന്&#x200d; തന്നെയാണ്. നിയമനങ്ങള്&#x200d;ക്കുള്ള യോഗ്യതകള്&#x200d; യഥേഷ്ടം ഭേദഗതി ചെയ്യപ്പെടുന്നതും പതിവായിരിക്കുന്നു.</p>
<p>ഇ.പി ജയരാജന്&#x200d;, കെ.ടി ജലീല്&#x200d; തുടങ്ങിയവര്&#x200d; സമാരംഭം കുറിച്ച ഈ ഏര്&#x200d;പ്പാട് യാതൊരു മടിയുമില്ലാതെ ഇന്നും തുടരുന്നു. നിയമനങ്ങളില്&#x200d; പാലിക്കേണ്ട എല്ലാ നിയമങ്ങളെയും ചട്ടങ്ങളെയും നഗ്‌നമായി കാറ്റില്&#x200d; പറത്തികൊണ്ടുള്ള അഴിമതി നിര്&#x200d;ഭരമായ കുത്സിത രാഷ്ട്രീയ നീക്കങ്ങള്&#x200d; ഈ നിയമനങ്ങളിലെല്ലാം തെളിഞ്ഞു കാണാം. കുടില തന്ത്രങ്ങളോടെ കേന്ദ്ര ബി.ജെ.പി സര്&#x200d;ക്കാര്&#x200d; ദേശീയ തലത്തില്&#x200d; വ്യവസ്ഥകളെ കാറ്റില്&#x200d;പറത്തുമ്പോള്&#x200d;, അതിന്റെ മറപിടിച്ചു സംസ്ഥാനത്തും ദുഷ്‌ചെയ്തികള്&#x200d; നിര്&#x200d;ലജ്ജം പിണറായി സംഘം നടത്തുകയാണ്. സര്&#x200d;വകലാശാലകളില്&#x200d; വൈസ് ചാന്&#x200d;സലര്&#x200d;മാരെ നിയമിച്ചത്‌വരെ സി.പി.എം താല്&#x200d;പര്യങ്ങള്&#x200d;ക്കനുസരിച്ചാണെന്നു ഈയിടെയുണ്ടായ വിവാദങ്ങളിലൂടെ ബോധ്യപ്പെട്ടു. പാര്&#x200d;ട്ടിക്ക് റാന്&#x200d; മൂളുന്ന വി.സിമാരെ ഉപയോഗിച്ചു സി.പി.എം നേതാക്കളുടെ ബന്ധുക്കള്&#x200d;ക്കും സ്വന്തക്കാര്&#x200d;ക്കും നിയമനം നല്&#x200d;കിയതിന്റെ എത്രയോ ഉദാഹരണങ്ങള്&#x200d; ഈയിടെ പുറത്തുവന്നു.</p>
<p>യഥാര്&#x200d;ത്ഥത്തില്&#x200d;, തൊഴില്&#x200d; ഇല്ലാതെ അലയുന്ന കേരളത്തിലെ യുവതക്ക് ജോലി നല്&#x200d;കേണ്ട ഉത്തരവാദിത്തം പിണറായി സര്&#x200d;ക്കാരിനില്ലെ? സര്&#x200d;ക്കാര്&#x200d; ജോലി സ്വപ്‌നം കണ്ട്, വര്&#x200d;ഷങ്ങള്&#x200d; നീണ്ട പഠനത്തിലൂടെ, പി.എസ്.സി പരീക്ഷ എഴുതി പാസ്സായിട്ടും അവരെ പരിഗണിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്? സി.പി.എമ്മിനു വേണ്ടി തെരുവില്&#x200d; മുദ്രാവാക്യം വിളിക്കുന്നതാണോ ജോലിക്ക് മാനദണ്ഡമാ വേണ്ടത്? സി.പി.എം നേതാക്കളുടെ ബന്ധുവായി ജനിക്കണമെന്നതാണോ അതിനുള്ള യോഗ്യതയാവേണ്ടത്? കാസര്&#x200d;ക്കോട് പെരിയ കേല്യാട്ടെ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊന്ന കൊലയാളികളുടെ ഭാര്യമാര്&#x200d;ക്ക് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്&#x200d; ജോലി നല്&#x200d;കിയ കാര്യം ഓര്&#x200d;ക്കുക.</p>
<p>കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്&#x200d; മന്ത്രാലയത്തിന്റെ കണക്ക്പ്രകാരം 2022 ജനുവരി മാര്&#x200d;ച്ച് മാസങ്ങളില്&#x200d; തൊഴിലില്ലായ്മ പട്ടികയില്&#x200d; കേരളം മൂന്നാമതാണ് (13.2 ശതമാനം). സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്കില്&#x200d; കേരളമാണ് ഒന്നാം സ്ഥാനത്ത് (19.1 ശതമാനം). പിണറായി സര്&#x200d;ക്കാരിന്റെ കാലത്ത് തൊഴിലില്ലായ്മ വര്&#x200d;ധിക്കുകയാണെന്നര്&#x200d;ത്ഥം. ഇടതുപക്ഷ യുവജന സംഘടനകള്&#x200d; എന്തുകൊണ്ടാണ് സമരരംഗത്തിറങ്ങാത്തത്? മനുഷ്യചങ്ങലകള്&#x200d; തീര്&#x200d;ത്തിരുന്ന ഡി.വൈ.എഫ്.ഐ മാളത്തില്&#x200d; ഒളിച്ചിരിക്കുകയാണല്ലോ. യജമാനന്മാര്&#x200d;ക്കെതിരെ രംശത്തിറങ്ങാന്&#x200d; അവര്&#x200d;ക്ക് ശക്തിയില്ലാതായിരിക്കുന്നു. വര്&#x200d;ധിച്ചുവരുന്ന തൊഴിലില്ലായ്മ പ്രശ്‌നം പരിഹരിക്കാന്&#x200d; സര്&#x200d;ക്കാരിനുമുന്നില്&#x200d; ഒരു പദ്ധതിയുമില്ല. തദ്ദേശ സ്ഥാപനങ്ങളിലും സര്&#x200d;ക്കാര്&#x200d;, പൊതുമേഖലാസ്ഥാപനങ്ങളിലും ഉണ്ടാവുന്ന ഒഴിവുകള്&#x200d; യഥാസമയം പി.എസ്.സിക്ക് റിപ്പോര്&#x200d;ട്ട് ചെയ്യാന്&#x200d; ബന്ധപ്പെട്ടവര്&#x200d; തയ്യാറാവുന്നുമില്ല. തന്&#x200d;മൂലം നേതാക്കള്&#x200d;ക്കും ബന്ധുക്കള്&#x200d;ക്കും പാര്&#x200d;ട്ടി ക്രിമിനലുകള്&#x200d;ക്കും വേണ്ടി, അവരെ തീറ്റി പോറ്റാന്&#x200d; മാത്രം, സ്വജനപക്ഷപാതം കൈമുതലാക്കിയ ഭരണമായി പിണറായി വിജയന്റെ തുടര്&#x200d; ഭരണം മാറിയിരിക്കുന്നു. പാര്&#x200d;ട്ടിക്ക് വേണ്ടി ചുമരെഴുതുകയും പോസ്റ്റര്&#x200d; ഒട്ടിക്കുകയും സോഷ്യല്&#x200d; മീഡിയയില്&#x200d; പാര്&#x200d;ട്ടി നേതാക്കളുടെ ഏത് വൃത്തികേടുകളെയും ന്യായീകരിക്കുകയും ചെയ്യുന്ന സഖാക്കള്&#x200d; എല്ലാരംഗത്തും തഴയപ്പെടുകയും ചെയ്യുന്നു.</p>
<p>സി.പി.എം സമാന്തര എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളായി മാറിയിരിക്കുന്നു എന്നതാണ് രണ്ടാം പിണറായി സര്&#x200d;ക്കാരിന്റെ വിശേഷം. ജില്ലാ സെക്രട്ടറിമാരാണ് നിയമനാധികാരികള്&#x200d;. തിരുവനന്തപുരം നഗരസഭയിലെ ഒഴിവുകള്&#x200d; നികത്താനാവശ്യപ്പെട്ടു മേയര്&#x200d; പാര്&#x200d;ട്ടി സെക്രട്ടറിക്ക് എഴുതിയ കത്തിനുപുറമെ, എസ്.എ.ടി ആശുപത്രിയിലെ ഒന്&#x200d;പത് നിയമനങ്ങള്&#x200d;ക്കായി പട്ടിക ആവശ്യപ്പെട്ടു നഗരസഭയിലെ സി.പി.എം പാര്&#x200d;ലമെന്ററി സെക്രട്ടറി ഡി. ആര്&#x200d; അനില്&#x200d; എഴുതിയ കത്തും പുറത്ത് വന്നിരിക്കുന്നു. ഇതെല്ലാം മുന്&#x200d;കാലങ്ങളിലും പതിവുള്ളത് തന്നെയാണെന്നു മുന്&#x200d; മേയറും വ്യക്തമാക്കിയിരിക്കുന്നു. ഒന്നാം പിണറായി സര്&#x200d;ക്കാരിന്റെ കാലത്ത് ചലചിത്ര അക്കാദമി ചെയര്&#x200d;മാന്&#x200d; കമല്&#x200d;, സാംസ്‌കാരിക മന്ത്രി എ.കെ ബാലന് ചലചിത്ര അക്കാദമിയില്&#x200d; താല്&#x200d;ക്കാലിക നിയമനം നേടിയ നാല് പേരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടു ഔേദ്യാഗിക ലെറ്റര്&#x200d;പാഡില്&#x200d; കത്ത് അയച്ചിരുന്നു. അവരെ സ്ഥിരപ്പെടുത്തിയാല്&#x200d; അത് ചലചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിര്&#x200d;ത്താന്&#x200d; സഹായകരമായിരിക്കുമെന്നായിരുന്നു കത്തിലെ ഉള്ളടക്കം. അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആ കത്ത് നിയമസഭയുടെ മേശപ്പുറത്ത് വെക്കുകയും ചെയ്തു. ഇതു പോലെയുള്ള എത്രയോ നിയമനങ്ങള്&#x200d; ജില്ലാ സെക്രട്ടറിമാര്&#x200d; മുതല്&#x200d; ലോക്കല്&#x200d; സെക്രട്ടറിമാര്&#x200d; വരെ തദ്ദേശ സ്ഥാപനങ്ങളിലും സര്&#x200d;ക്കാര്&#x200d; അര്&#x200d;ധ സ്ഥാപനങ്ങളിലും നടത്തികൊണ്ടിരിക്കുന്നു. ആദ്യം നിയമനം താല്&#x200d;ക്കാലികമായിരിക്കും. ക്രമേണ അത് സ്ഥിര നിയമനമാക്കിമാറ്റും. സി.പി.എമ്മും ഡി.വൈ. എഫ്.ഐയും യുവജനങ്ങളെ &#8216;തൊഴിലെവിടെ സര്&#x200d;ക്കാരേ&#8217; എന്നു ചോദിച്ചുകൊണ്ടു സമരത്തിനായി ഇറക്കിവിടും. യുവജനങ്ങളോടു എന്തെങ്കിലും ബാധ്യത നിര്&#x200d;വഹിക്കാന്&#x200d; ഈ സര്&#x200d;ക്കാരിനു സാധിച്ചിട്ടുണ്ടോ? പകരം അവര്&#x200d;ക്ക് തൊഴില്&#x200d; മേഖലയില്&#x200d; കൂടുതല്&#x200d; പ്രയാസങ്ങള്&#x200d; ഉണ്ടാക്കുകയല്ലെ സര്&#x200d;ക്കാര്&#x200d; ചെയ്യുന്നത്!</p>
<p>ഏതാനും ദിവസങ്ങള്&#x200d;ക്ക് മുമ്പാണ് പൊതുമേഖലാ സ്ഥാപനങ്ങളിലെ വിരമിക്കല്&#x200d; പ്രായം 60 ആക്കാനുള്ള തീരുമാനം വന്നത്. തൊഴില്&#x200d; രഹിതരോടുള്ള വെല്ലുവിളിയായിരുന്നില്ലെ അത്? പ്രതിപക്ഷ യുവജന സംഘടനകള്&#x200d; ശക്തമായി പ്രതിഷേധിച്ചപ്പോള്&#x200d; മുഖ്യമന്ത്രി പിന്തിരിഞ്ഞു. താനും മന്ത്രിമാരും പാര്&#x200d;ട്ടിയും അറിഞ്ഞിട്ടില്ലെന്നു പറഞ്ഞു. പെന്&#x200d;ഷന്&#x200d; പ്രായം ഉയര്&#x200d;ത്താന്&#x200d; തീരുമാനമെടുത്തതോ മന്ത്രിസഭയും. എന്നിട്ടാണ് അറിയില്ലെന്നു മുഖ്യമന്ത്രിയും സി. പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പ്രസ്താവനയിറക്കിയത്. ആരെയാണ് ഇവര്&#x200d; വിഡ്ഢികളാക്കാന്&#x200d; ശ്രമിക്കുന്നത്? സ്വകാര്യത്തില്&#x200d; നടത്താല്&#x200d; നോക്കിയ കാര്യം പുറത്തായപ്പോള്&#x200d; അത് ഉദേ്യാഗസ്ഥന്മാരുടെ തലയില്&#x200d; കെട്ടിവെച്ചു തടിയൂരാന്&#x200d; നടത്തിയ പൊറാട്ടു നാടകം മാത്രമായിരുന്നു അത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sdcpms-employment-exchanges.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
