<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Exhibition &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/exhibition/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 13 Dec 2024 11:00:16 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Exhibition &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സിനിമ ആൽക്കെമി ഡിജിറ്റൽ ആർട്ട് എക്‌സിബിഷന് നാളെ തുടക്കം</title>
		<link>https://www.chandrikadaily.com/cinema-alchemy-digital-art-exhibition-starts-tomorrow.html</link>
					<comments>https://www.chandrikadaily.com/cinema-alchemy-digital-art-exhibition-starts-tomorrow.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 13 Dec 2024 10:58:15 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Exhibition]]></category>
		<category><![CDATA[iffk]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=321681</guid>

					<description><![CDATA[ആൻ ഹുയി ഉദ്ഘാടനം ചെയ്യും]]></description>
										<content:encoded><![CDATA[<p>29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി 50 ലോക ചലച്ചിത്രാചാര്യൻമാർക്ക് ആദരമർപ്പിച്ചുള്ള &#8216;സിനിമ ആൽക്കെമി: എ ഡിജിറ്റൽ ആർട്ട് ട്രിബ്യൂട്ട്&#8217; എക്‌സിബിഷന് നാളെ (14 ഡിസംബർ) തുടക്കമാകും. പ്രശസ്ത സംവിധായകനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ ടി.കെ. രാജീവ് കുമാർ ക്യൂറേറ്ററാകുന്ന പ്രദർശനത്തിൽ കലാസംവിധായകനും ചലച്ചിത്രകാരനുമായ റാസി മുഹമ്മദിന്റെ 50 ഡിജിറ്റൽ പെയിന്റിങ്ങുകൾ പ്രദർശിപ്പിക്കും. രാവിലെ 11നു മേളയുടെ മുഖ്യവേദിയായ ടാഗോർ തിയേറ്റർ പരിസരത്ത് ഐ.എഫ്.എഫ്.കെയിലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ജേതാവ് ആൻ ഹുയി പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി.അജോയ് തുടങ്ങിയവർ പങ്കെടുക്കും.</p>
<p>അകിര കുറൊസാവ, അലൻ റെനെ, ആൽഫ്രഡ് ഹിച്ച്കോക്ക്, തർക്കോവ്സ്‌കി, അടൂർ ഗോപാലകൃഷ്ണൻ, ജി. അരവിന്ദൻ, കെ.ജി. ജോർജ്, ആഗ്നസ് വർദ, മാർത്ത മെസറോസ്, മീര നായർ തുടങ്ങി 50 ചലച്ചിത്ര പ്രതിഭകൾക്ക് ആദരമർപ്പിക്കുന്ന പ്രദർശനം ഡിജിറ്റൽ ചിത്രകലയും ചലച്ചിത്രകലയും സമന്വയിക്കുന്ന അപൂർവ ദൃശ്യവിരുന്നാകും. ഓരോ ചലച്ചിത്രാചാര്യൻമാരുടെയും സവിശേഷമായ സിനിമാസമീപനത്തെക്കുറിച്ച് ആഴത്തിലുള്ള ഉൾക്കാഴ്ചകൾ പകരുന്ന പ്രദർശനത്തിൽ സറിയലിസത്തിന്റെയും ഹൈപ്പർ റിയലിസത്തിന്റെയും ദൃശ്യസാധ്യതകൾ സമർത്ഥമായി സംയോജിപ്പിച്ചിരിക്കുന്നു.</p>
<p>സിനിമയെ സാമൂഹിക പരിവർത്തനത്തിനുള്ള ഉപാധിയാക്കിയ ചലച്ചിത്രപ്രതിഭകളെയാണ് ഈ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ക്യുറേറ്റർ ടി.കെ രാജീവ് കുമാർ പറഞ്ഞു. ചലച്ചിത്രകലയിലെ അവരുടെ പ്രാവീണ്യം മാത്രമല്ല സാമൂഹികപ്രശ്നങ്ങളിൽ അവർ സ്വീകരിച്ച ധാർമിക സമീപനത്തെക്കൂടി അടയാളപ്പെടുത്തുന്നതാകും പ്രദർശനം. അവർ ചലച്ചിത്രകാരൻമാർ മാത്രമല്ല, രാഷ്ട്രീയം, ധാർമ്മികത, സാംസ്‌കാരികസ്വത്വം എന്നീ വിഷയങ്ങൾ സിനിമകളിലൂടെ അവതരിപ്പിച്ച ദാർശനികരും സാമൂഹികപ്രവർത്തകരുമായിരുന്നുവെന്ന് ടി.കെ.രാജീവ്കുമാർ പറഞ്ഞു.</p>
<p>ലോകോത്തര ചലചിത്രകാരന്മാരിൽ നിന്ന് 50 പേരെ തെരഞ്ഞെടുക്കുകയെന്നത് ശ്രമകരമായിരുന്നെന്ന് റാസി മുഹമ്മദ് പറഞ്ഞു. ഏറെക്കാലത്തെ പരിശ്രമത്തിന്റെ ഫലമാണ് ഇന്ന് നടക്കുന്ന പ്രദർശനം. ഒരു ചലച്ചിത്രകാരന്റെ പല സിനിമകളിൽ നിന്നാണ് പ്രദർശനത്തിനെത്തുന്ന ഓരോ ഡിജിറ്റൽ ആർട്ടും പിറവിയെടുത്തതെന്നും റാസി മുഹമ്മദ് പറഞ്ഞു.</p>
<p>തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽനിന്ന് ബിരുദവും ബറോഡ എം.എസ് യൂണിവേഴ്സിറ്റിയിൽനിന്ന് ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ റാസി മുഹമ്മദ്, പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് സീനിക് ഡിസൈനിൽ സ്പെഷ്യലൈസേഷനോടെ ഡിപ്ലോമയും നേടിയിട്ടുണ്ട്. ദസ്തയേവ്സ്‌കിയുടെ നോവലിനെ ആസ്പദമാക്കി അദ്ദേഹം സംവിധാനം ചെയ്ത &#8216;വെളുത്ത രാത്രികൾ&#8217; എന്ന സിനിമ മികച്ച അവലംബിത തിരക്കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയിരുന്നു. ദേശീയ, അന്തർദേശീയ തലങ്ങളിൽ ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.<br />
&#8216;സിനിമ ആൽക്കെമി&#8217; പ്രദർശനത്തിലേക്കു പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cinema-alchemy-digital-art-exhibition-starts-tomorrow.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അന്താരാഷ്ട്ര പെട്രോളിയം എക്‌സിബിഷന്  4ന് തുടക്കമാകും</title>
		<link>https://www.chandrikadaily.com/the-international-petroleum-exhibition-will-begin-on-4.html</link>
					<comments>https://www.chandrikadaily.com/the-international-petroleum-exhibition-will-begin-on-4.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 28 Oct 2024 07:21:14 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Exhibition]]></category>
		<category><![CDATA[International Petroleum]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=315236</guid>

					<description><![CDATA[നവംബര്&#x200d; ഏഴുവരെ അബുദാബി നാഷണല്&#x200d; എക്‌സിബിഷന്&#x200d; സെന്ററില്&#x200d; നടക്കുന്ന പ്രദര്&#x200d;ശനത്തിലും സമ്മേളനത്തിലും ഇന്ത്യയുള്&#x200d;പ്പെടെ മുപ്പത് രാജ്യങ്ങളില്&#x200d;നിന്നുള്ള 2200 കമ്പനി കള്&#x200d; പങ്കെടുക്കും.]]></description>
										<content:encoded><![CDATA[<p>അബുദാബി: യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്&#x200d; സായിദ് അല്&#x200d;നഹ്‌യാന്റെ രക്ഷാകര്&#x200d;തൃത്വത്തില്&#x200d; അബുദാബിയില്&#x200d; നടക്കുന്ന അന്താരാഷ്ട്ര പെട്രോളിയം പ്രദര്&#x200d;ശനത്തിന് (അഡിപെക്) നവംബര്&#x200d; നാലിന് തുടക്കം കുറിക്കും. നവംബര്&#x200d; ഏഴുവരെ അബുദാബി നാഷണല്&#x200d; എക്‌സിബിഷന്&#x200d; സെന്ററില്&#x200d; നടക്കുന്ന പ്രദര്&#x200d;ശനത്തിലും സമ്മേളനത്തിലും ഇന്ത്യയുള്&#x200d;പ്പെടെ മുപ്പത് രാജ്യങ്ങളില്&#x200d;നിന്നുള്ള 2200 കമ്പനി കള്&#x200d; പങ്കെടുക്കും. പ്രദര്&#x200d;ശനത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.</p>
<p>ലോകത്തിലെ മികച്ച പെട്രോളിയം ഉല്&#x200d;പ്പാദകരും അനുബന്ധ സ്ഥാപനങ്ങളും സമ്മേളനത്തില്&#x200d; സംബന്ധിക്കും. പെട്രോളിയം ഉല്&#x200d;പ്പാദനവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര പ്രമുഖരുടെ സമ്മേളനവും ഉല്&#x200d;പ്പന്നങ്ങളുമായി ബന്ധപ്പെട്ട സാമഗ്രികളുടെ പ്രദര്&#x200d;ശനവുമാണ് പ്രധാനമായും നടക്കുക. സമ്മേളനത്തി ല്&#x200d; സംബന്ധിക്കുന്നവരുടെ പട്ടിക ഇതിനകംതന്നെ തയാറായിക്കഴിഞ്ഞു. വിവിധ രാജ്യങ്ങളിലെ ഊര്&#x200d;ജ്ജമന്ത്രിമാര്&#x200d; ഉള്&#x200d;പ്പെടെയുള്ളവര്&#x200d; പങ്കെടുക്കുന്നുണ്ട്. പതിവുപോലെ ഇത്തവണയും ഇന്ത്യയുടെ സാന്നിധ്യം ഉണ്ടായിരിക്കും.</p>
<p>അന്താരാഷ്ട്ര തലത്തില്&#x200d; ഊര്&#x200d;ജ്ജമേഖല നേരിടുന്ന സമകാലിക വിഷയങ്ങള്&#x200d; കോണ്&#x200d;ഫ്രറന്&#x200d;സില്&#x200d; ചര്&#x200d;ച്ച ചെയ്യപ്പെടും. ഉല്&#x200d;പ്പന്നങ്ങളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട നിരവധി കരാറുകള്&#x200d; ഒപ്പുവെക്കും. വി വിധ രാജ്യങ്ങളില്&#x200d;നിന്നുള്ളവരുള്&#x200d;പ്പെടെ 184,000പേര്&#x200d; സന്ദര്&#x200d;ശകരായി എത്തുമെന്നാണ് കണക്കാക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-international-petroleum-exhibition-will-begin-on-4.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആയുഷ് സമ്മേളനവും പ്രദര്&#x200d;ശനവും ജനു.13 മുതല്&#x200d;; ഒരുക്കങ്ങള്&#x200d; പൂര്&#x200d;ത്തിയായി</title>
		<link>https://www.chandrikadaily.com/ayush-conference-and-exhibition-from-jan-13-preparations-are-complete.html</link>
					<comments>https://www.chandrikadaily.com/ayush-conference-and-exhibition-from-jan-13-preparations-are-complete.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 07 Jan 2024 12:08:18 +0000</pubDate>
				<category><![CDATA[FOREIGN]]></category>
		<category><![CDATA[gulf]]></category>
		<category><![CDATA[GULF]]></category>
		<category><![CDATA[News]]></category>
		<category><![CDATA[AYUSH]]></category>
		<category><![CDATA[CONFERENCE]]></category>
		<category><![CDATA[dubai]]></category>
		<category><![CDATA[Exhibition]]></category>
		<category><![CDATA[Gulf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=287416</guid>

					<description><![CDATA[ദുബൈ വേള്&#x200d;ഡ് ട്രേഡ് സെന്ററില്&#x200d; ജനുവരി 13 മുതല്&#x200d; 15 വരെ സമ്മേളനവും പ്രദര്&#x200d;ശനവും. 300ലധികം ഗവേഷണ പ്രബന്ധങ്ങള്&#x200d; അവതരിപ്പിക്കും. 1,300ലധികം പ്രതിനിധികള്&#x200d; പങ്കെടുക്കും]]></description>
										<content:encoded><![CDATA[<p>ദുബൈ: ജനുവരി 13 മുതല്&#x200d; 15 വരെ ദുബൈ വേള്&#x200d;ഡ് ട്രേഡ് സെന്ററില്&#x200d; നടക്കുന്ന ആയുഷ് (ആയുര്&#x200d;വേദം, യോഗ &amp; നേചറോപ്പതി, യുനാനി, സിദ്ധ, ഹോമിയോപ്പതി) സമ്മേളനത്തിനും പ്രദര്&#x200d;ശന മേളക്കുമുള്ള ഒരുക്കങ്ങള്&#x200d; പൂര്&#x200d;ത്തിയായി. വിട്ടുമാറാത്ത രോഗങ്ങളെ (എന്&#x200d;സിഡി) ചെറുക്കാനുള്ള ആയുഷ് ചികിത്സാ രീതികള്&#x200d; പ്രോത്സാഹിപ്പിക്കുക എന്ന പ്രമേയത്തിലാണ് മൂന്നു ദിവസത്തെ സമ്മേളനവും പ്രദര്&#x200d;ശനവും ഒരുക്കുന്നത്.</p>
<p>ഇന്ത്യന്&#x200d; സര്&#x200d;ക്കാറിന്റെ ആയുഷ് മന്ത്രാലയത്തിന്റെ പിന്തുണയില്&#x200d; സയന്&#x200d;സ് ഇന്ത്യാ ഫോറവും (എസ്‌സിഎഫ്) വേള്&#x200d;ഡ് ആയുര്&#x200d;വേദ ഫൗണ്ടേഷനും സംയുക്തമായാണ് ഈ പരിപാടി ഒരുക്കുന്നത്. എന്&#x200d;സിഡി രോഗങ്ങള്&#x200d;ക്കുള്ള ഫലപ്രദമായ ആരോഗ്യ പരിരക്ഷാ സംവിധാനമായി ആയുഷിനെ അവതരിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ആയുഷ് മേഖലയിലെ വിദഗ്ധര്&#x200d; സംബന്ധിക്കും. 30ലേറെ രാജ്യങ്ങളില്&#x200d; നിന്നുള്ള പ്രാക്റ്റീഷണര്&#x200d;മാര്&#x200d;, ഗവേഷകര്&#x200d;, നയരൂപകര്&#x200d;ത്താക്കള്&#x200d;, വ്യവസായികള്&#x200d;, വിദ്യാര്&#x200d;ത്ഥികള്&#x200d; എന്നിവരടക്കം 1,300ലേറെ പ്രതിനിധികള്&#x200d; സാന്നിധ്യമറിയിക്കുമെന്ന് സംഘാടകര്&#x200d; ദുബൈ ഇന്ത്യന്&#x200d; കോണ്&#x200d;സുലേറ്റില്&#x200d; നടത്തിയ വാര്&#x200d;ത്താസമ്മേളനത്തില്&#x200d; അറിയിച്ചു.</p>
<p>വിദേശ കാര്യ സഹ മന്ത്രി വി.മുരളീധരന്&#x200d; സമ്മേളനം ഉദ്ഘാടനം ചെയ്യും. ആയുഷ് സഹ മന്ത്രി ഡോ. മഹേന്ദ്ര മുഞ്ജപര, ഇന്ത്യന്&#x200d; അംബാസഡര്&#x200d; സഞ്ജയ് സുധീര്&#x200d;, കോണ്&#x200d;സുല്&#x200d; ജനറല്&#x200d; സതീഷ് കുമാര്&#x200d; ശിവന്&#x200d; ഉദ്ഘാടന ചടങ്ങില്&#x200d; പങ്കെടുക്കും.<br />
ക്ഷണിക്കപ്പെട്ട അതിഥികള്&#x200d; നേതൃത്വം നല്&#x200d;കുന്ന 50ലധികം ചര്&#x200d;ച്ചകളും 300ലധികം ഗവേഷണ പ്രബന്ധങ്ങളുടെ അവതരണവുമുണ്ടാകും. 100ലധികം സ്റ്റാളുകളാണ് ആയുഷ് പ്രദര്&#x200d;ശനത്തിലുണ്ടാവുക.</p>
<p>ആയുഷ് ഫാര്&#x200d;മ, എഫ്എംസിജി-ജൈവ ഉല്&#x200d;പന്നങ്ങള്&#x200d;, ആയുഷ് സേവന ദാതാക്കള്&#x200d;, വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങള്&#x200d; എന്നിവ പ്രദര്&#x200d;ശനത്തിന്റെ ഭാഗമാകും. മൂന്നു ദിവസങ്ങളിലെയും പ്രദര്&#x200d;ശനം പൊതുജനങ്ങള്&#x200d;ക്ക് സൗജന്യമായി കാണാം. പൊതുജന ബോധവത്കരണ പരിപാടികളുമുണ്ടാകും. ഇന്റര്&#x200d;നാഷണല്&#x200d; ഡെലിഗേറ്റ് അസംബ്‌ളി(ഐഡിഎ)യും പരിപാടികളുടെ ഭാഗമായുണ്ടാകും. ലോകാരോഗ്യ സംഘടനാ പ്രതിനിധികള്&#x200d;, പാരമ്പര്യ-സമാന്തര ചികില്&#x200d;സാ (ടിസിഎഎം) റഗുലേറര്&#x200d;മാര്&#x200d;, നയതന്ത്രജ്ഞര്&#x200d; തുടങ്ങിയവരും പരിപാടിക്കെത്തുന്നതാണ്.</p>
<p>ട്രഡീഷനല്&#x200d; കോംപ്‌ളിമെന്ററി &amp; ആള്&#x200d;ട്ടര്&#x200d;നേറ്റീവ് മെഡിസിന്&#x200d; എന്ന രീതിയില്&#x200d; ആയുഷിലെ ആയുര്&#x200d;വേദം, യുനാനി, ഹോമിയോപ്പതി, പ്രകൃതി ചികില്&#x200d;സ എന്നിവ 2002 മുതല്&#x200d; യുഎഇ ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്.<br />
രണ്ടാമത് ആയുഷ് സമ്മേളനം ഈ മേഖലയില്&#x200d; ഇന്ത്യാ-യുഎഇ ബന്ധങ്ങളെ</p>
<p>ശക്തിപ്പെടുത്തുമെന്ന് കോണ്&#x200d;സുല്&#x200d; ജനറല്&#x200d; സതീഷ് കുമാര്&#x200d; ശിവന്&#x200d; വാര്&#x200d;ത്താസമ്മേളനത്തില്&#x200d; പറഞ്ഞു. ഇന്ത്യയുടെ മെഡിക്കല്&#x200d; ടൂറിസം രംഗത്ത് കൂടുതല്&#x200d; സംഭാവനകള്&#x200d; നല്&#x200d;കാന്&#x200d; ആയുഷ് സമ്മേളനവും പ്രദര്&#x200d;ശനവും സഹായിക്കുമെന്നും സംഘാടകര്&#x200d; അഭിപ്രായപ്പെട്ടു.</p>
<p>കോണ്&#x200d;സുല്&#x200d; ജനറലിന് പുറമെ, എസ്‌ഐഎഫ് രക്ഷാധികാരി സിദ്ധാര്&#x200d;ത്ഥ് ബാലചന്ദ്രന്&#x200d;, ആയുഷ് കോണ്&#x200d;ഫറന്&#x200d;സ് ജന.സെക്രട്ടറി ഡോ. ശ്യാം, സാറാ അലി (ദി ഹാര്&#x200d;ട്ട് ഓഫ് യൂറോപ്), സഞ്ജയ് മെഹ്‌റിഷ് (ഹാര്&#x200d;ട്ട്ഫുള്&#x200d;നസ്), എസ്‌ഐഎഫ് വൈസ് പ്രസിഡന്റ് മോഹന്&#x200d; ദാസ് എന്നിവരും വാര്&#x200d;ത്താസമ്മേളനത്തില്&#x200d; പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ayush-conference-and-exhibition-from-jan-13-preparations-are-complete.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചന്ദ്രിക ദിനപത്രത്തിന്റെ തൊണ്ണൂറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന  വിദ്യഭ്യാസ പ്രദർശനവും സെമിനാറുകളും നാളെയും മറ്റന്നാളുമായി കോട്ടക്കൽ പിഎം ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും</title>
		<link>https://www.chandrikadaily.com/an-educational-exhibition-and-seminars-organized-as-part-of-the-90th-anniversary-celebrations-of-chandrika-daily-will-be-held-tomorrow-and-the-day-after-tomorrow-at-kottakal-pm-auditorium.html</link>
					<comments>https://www.chandrikadaily.com/an-educational-exhibition-and-seminars-organized-as-part-of-the-90th-anniversary-celebrations-of-chandrika-daily-will-be-held-tomorrow-and-the-day-after-tomorrow-at-kottakal-pm-auditorium.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 03 Jul 2023 12:56:01 +0000</pubDate>
				<category><![CDATA[Education]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[chandrika]]></category>
		<category><![CDATA[education]]></category>
		<category><![CDATA[Exhibition]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=262701</guid>

					<description><![CDATA[ചന്ദ്രിക ദിനപത്രത്തിന്റെ തൊണ്ണൂറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിദ്യഭ്യാസ പ്രദർശനവും സെമിനാറുകളും Edu Excel Education Expo 2023 നാളെയും മറ്റന്നാളും കോട്ടക്കൽ പിഎം ഓഡിറ്റോറിയത്തിൽ നടക്കുകയാണ്. മലപ്പുറം ജില്ലയിൽ നിന്നും ഈ വർഷം എസ്.എസ്.എൽ.സി, പ്ലസ്.ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്യുന്ന വിജയമുദ്ര 2023 പരിപാടിയും ഈ അവസരത്തിൽ നടക്കുകയാണ്. എക്സ്പോയിലും, വിജയമുദ്രയിലും പങ്കെടുക്കാൻ മുകളിൽ നൽകിയ QR code scan ചെയ്യുകയോ, https://chandrikanavathi.in ഈ ലിങ്ക് ഉപയോഗിച്ച് [&#8230;]]]></description>
										<content:encoded><![CDATA[<p>ചന്ദ്രിക ദിനപത്രത്തിന്റെ തൊണ്ണൂറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിദ്യഭ്യാസ പ്രദർശനവും സെമിനാറുകളും Edu Excel Education Expo 2023 നാളെയും മറ്റന്നാളും കോട്ടക്കൽ പിഎം ഓഡിറ്റോറിയത്തിൽ നടക്കുകയാണ്.</p>
<p>മലപ്പുറം ജില്ലയിൽ നിന്നും ഈ വർഷം എസ്.എസ്.എൽ.സി, പ്ലസ്.ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്യുന്ന വിജയമുദ്ര 2023 പരിപാടിയും ഈ അവസരത്തിൽ നടക്കുകയാണ്. എക്സ്പോയിലും, വിജയമുദ്രയിലും പങ്കെടുക്കാൻ മുകളിൽ നൽകിയ QR code scan ചെയ്യുകയോ, https://chandrikanavathi.in ഈ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുകയോ ചെയ്യുക.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/an-educational-exhibition-and-seminars-organized-as-part-of-the-90th-anniversary-celebrations-of-chandrika-daily-will-be-held-tomorrow-and-the-day-after-tomorrow-at-kottakal-pm-auditorium.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അന്താരാഷ്ട്ര പ്രതിരോധ പ്രദര്&#x200d;ശനത്തിന് അബുദാബിയില്&#x200d; തുടക്കമായി</title>
		<link>https://www.chandrikadaily.com/international-defense-exhibition-kicks-off-in-abu-dhabi.html</link>
					<comments>https://www.chandrikadaily.com/international-defense-exhibition-kicks-off-in-abu-dhabi.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 20 Feb 2023 11:56:36 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Abudhabi]]></category>
		<category><![CDATA[defence]]></category>
		<category><![CDATA[Exhibition]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=239037</guid>

					<description><![CDATA[മുപ്പതാമത് തവണയാണ് അന്താരാഷ്ട്ര് പ്രതിരോധ പ്രദര്&#x200d;ശനത്തിനും സമ്മേളനത്തിനും അബുദാബിയില്&#x200d; വേദിയൊരുങ്ങുന്നത്]]></description>
										<content:encoded><![CDATA[<p><strong>റസാഖ് ഒരുമനയൂര്&#x200d;</strong></p>
<p>അബുദാബി: അന്താരാഷ്ട്ര പ്രതിരോധ സമ്മേളനത്തിനും പ്രദര്&#x200d;ശനത്തിനും അബുദാബിയില്&#x200d; തുടക്കം കുറിച്ചു. യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്&#x200d; സായിദ് അല്&#x200d;നഹ്‌യാന്റെ രക്ഷാകര്&#x200d;തൃത്വത്തില്&#x200d; നാലുദിവസം നീണ്ടുനില്&#x200d;ക്കുന്ന സമ്മേളനത്തിലും പ്രദര്&#x200d;ശനത്തിലും വിവിധ രാജ്യങ്ങളില്&#x200d; നിന്നുള്ള 1800ല്&#x200d;പരം ഉന്നതരാണ് പങ്കെടുക്കുന്നത്.</p>
<p>വിവിധ രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാര്&#x200d;, ഉന്നത ഉദ്യോഗസ്ഥര്&#x200d;, സാങ്കേതിക വിദഗ്ദര്&#x200d; ഉള്&#x200d;പ്പെടെ<br />
പ്രതിരോധ ഉല്&#x200d;പ്പന്നങ്ങളുടെ നിര്&#x200d;മ്മാതാക്കളും പ്രദര്&#x200d;ശകരും പ്രതിരോധ രംഗത്തെ നൂറുകണക്കിന് വിദഗ്ദരും ഇതിനകം തന്നെ എത്തിച്ചേര്&#x200d;ന്നിട്ടുണ്ട്.</p>
<p>ലോകത്തിലെ 65 രാജ്യങ്ങളില്&#x200d;നിന്നായി ചെറുതും വലുതുമായ 1350ല്&#x200d;പരം ആയുധഅനുബന്ധ സാമഗ്രികളുടെ നിര്&#x200d;മ്മാതാക്കള്&#x200d; തങ്ങളുടെ നൂതന ഉല്&#x200d;പ്പന്നങ്ങള്&#x200d; പ്രദര്&#x200d;ശിപ്പിക്കുന്നുണ്ട്. അബുദാബി നാഷണല്&#x200d; എക്‌സിബിഷന്&#x200d; സെന്റര്&#x200d;( അഡ്‌നിക്)ല്&#x200d; 165,000 ചതുരശ്രമീറ്ററില്&#x200d; സജ്ജമാക്കിയ വേദികളിലാണ് അന്താരാഷ്ട്ര ആയുധ പ്രദര്&#x200d;ശനം നടക്കുന്നത്.</p>
<p>അത്യാധുനിക യുദ്ധ സാമഗ്രികള്&#x200d;, യുദ്ധക്കപ്പലുകള്&#x200d;, യുദ്ധവിമാനങ്ങള്&#x200d; തുടങ്ങി സര്&#x200d;വ്വവും ഇവിടെ പ്രദര്&#x200d;ശിപ്പിക്കുന്നുണ്ട്. നാവിക പ്രദര്&#x200d;ശനത്തില്&#x200d; ഇന്ത്യയുള്&#x200d;പ്പെടെയുള്ള രാജ്യങ്ങളില്&#x200d;നിന്നുള്ള യുദ്ധക്കപ്പലുകള്&#x200d; പങ്കെടുക്കുന്നുണ്ട്.</p>
<p>ഇത് മുപ്പതാമത് തവണയാണ് അന്താരാഷ്ട്ര് പ്രതിരോധ പ്രദര്&#x200d;ശനത്തിനും സമ്മേളനത്തിനും അബുദാബിയില്&#x200d; വേദിയൊരുങ്ങുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/international-defense-exhibition-kicks-off-in-abu-dhabi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ത്രിദിന ഫോട്ടോ പ്രദർശനം പാലക്കാട്ട് ജനുവരി 5 ,6 ,7 തിയ്യതികളിൽ</title>
		<link>https://www.chandrikadaily.com/2image-photo.html</link>
					<comments>https://www.chandrikadaily.com/2image-photo.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Tue, 03 Jan 2023 09:10:42 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Exhibition]]></category>
		<category><![CDATA[IAMGE PHOTO]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=230579</guid>

					<description><![CDATA[മൂന്ന് ദിവസവും കാലത്തു പത്തുമണി മുതൽ വൈകുന്നേരം ഏഴുമണിവരെ പൊതുജനങ്ങൾക്ക് സൗജന്യമായി പ്രദർശനം സന്ദർശിക്കാO.]]></description>
										<content:encoded><![CDATA[<p>ഇമേജ് സൃഷ് ട്യുന്മുഖ കൂട്ടായ്മയുടെ 53 &#8211; ആമത് വാർഷിക ഫോട്ടോഗ്രാഫി പ്രദര്ശനമായ ഇമേജസ് 2022 ഈ വരുന്ന ജനുവരി 5 ,6 ,7 തിയ്യതികളിൽ പാലക്കാട് ജില്ലാ ആശുപത്രിക്കു സമീപമുള്ള തൃപ്തി ഹാളിൽ വച്ച് നടക്കുന്നതാണ്. 2023 ജനുവരി 5 -ആം തിയ്യതി വ്യാഴഴ്ച കാലത്തു പത്തുമണിക്ക് ബഹു. പാലക്കാട് എം. പി. ശ്രീ. വി. കെ. ശ്രീകണ്ഠൻ പ്രദർശനത്തിന്റെ ഉത്ഘാടനം നിർവ്വഹിക്കുന്നതാണ് .<br />
ഇമേജിന്റെ 27 അംഗങ്ങളുടെ 150 ഓളം ഫോട്ടോകൾ പ്രദർശനത്തിൽ ഉണ്ടായിരിക്കും. കഴിഞ്ഞ 53 വർഷമായി എല്ലാവർഷവും മുടക്കമില്ലാതെ നടക്കുന്ന ഇമേജിന്റെ ഈ പ്രദർശനം കലാമൂല്യമുള്ള ചിത്രങ്ങളുടെ ഒരു സമഞ്ജസ സമന്വയമായിരിക്കുമെന്നും പാലക്കാട് ജില്ലയിലെ സഹൃദയർക്കുള്ള ദൃശ്യവിരുന്നായിരിക്കുമെന്നും സംഘടകർ അറിയിച്ചു. മൂന്ന് ദിവസവും കാലത്തു പത്തുമണി മുതൽ വൈകുന്നേരം ഏഴുമണിവരെ പൊതുജനങ്ങൾക്ക് സൗജന്യമായി പ്രദർശനം സന്ദർശിക്കാO.</p>
<p><img loading="lazy" class="alignnone size-medium wp-image-230586" src="https://www.chandrikadaily.com/wp-content/uploads/2023/01/WhatsApp-Image-2023-01-03-at-2.42.59-PM-300x183.jpeg" alt="" width="300" height="183" srcset="https://www.chandrikadaily.com/wp-content/uploads/2023/01/WhatsApp-Image-2023-01-03-at-2.42.59-PM-300x183.jpeg 300w, https://www.chandrikadaily.com/wp-content/uploads/2023/01/WhatsApp-Image-2023-01-03-at-2.42.59-PM.jpeg 392w" sizes="(max-width: 300px) 100vw, 300px" /><img loading="lazy" class="alignnone size-medium wp-image-230587" src="https://www.chandrikadaily.com/wp-content/uploads/2023/01/WhatsApp-Image-2023-01-03-at-2.41.50-PM-300x176.jpeg" alt="" width="300" height="176" srcset="https://www.chandrikadaily.com/wp-content/uploads/2023/01/WhatsApp-Image-2023-01-03-at-2.41.50-PM-300x176.jpeg 300w, https://www.chandrikadaily.com/wp-content/uploads/2023/01/WhatsApp-Image-2023-01-03-at-2.41.50-PM-768x450.jpeg 768w, https://www.chandrikadaily.com/wp-content/uploads/2023/01/WhatsApp-Image-2023-01-03-at-2.41.50-PM.jpeg 803w" sizes="(max-width: 300px) 100vw, 300px" /><img loading="lazy" class="alignnone size-medium wp-image-230583" src="https://www.chandrikadaily.com/wp-content/uploads/2023/01/WhatsApp-Image-2023-01-03-at-2.40.01-PM-300x186.jpeg" alt="" width="300" height="186" srcset="https://www.chandrikadaily.com/wp-content/uploads/2023/01/WhatsApp-Image-2023-01-03-at-2.40.01-PM-300x186.jpeg 300w, https://www.chandrikadaily.com/wp-content/uploads/2023/01/WhatsApp-Image-2023-01-03-at-2.40.01-PM-1024x634.jpeg 1024w, https://www.chandrikadaily.com/wp-content/uploads/2023/01/WhatsApp-Image-2023-01-03-at-2.40.01-PM-768x476.jpeg 768w, https://www.chandrikadaily.com/wp-content/uploads/2023/01/WhatsApp-Image-2023-01-03-at-2.40.01-PM-1536x951.jpeg 1536w, https://www.chandrikadaily.com/wp-content/uploads/2023/01/WhatsApp-Image-2023-01-03-at-2.40.01-PM.jpeg 1600w" sizes="(max-width: 300px) 100vw, 300px" /></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/2image-photo.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കഠ്‌വയിലെ പെണ്&#x200d;കുട്ടിക്ക് അന്ത്യാഭിവാദ്യവുമായി ദില്&#x200d;നയുടെ ചിത്രങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/kathua-issue-art-exhibition-by-dilna-calicut.html</link>
					<comments>https://www.chandrikadaily.com/kathua-issue-art-exhibition-by-dilna-calicut.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 20 Apr 2018 08:17:30 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[art gallery]]></category>
		<category><![CDATA[Exhibition]]></category>
		<category><![CDATA[Gallery]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=81285</guid>

					<description><![CDATA[കോഴിക്കോട്: ജമ്മുവിലെ കത്വ ഗ്രാമത്തില്&#x200d; നരാധമന്മാരുടെ കൊടുംക്രൂരതക്ക് ഇരയായി ജീവന്&#x200d; നഷ്ടമായ എട്ടു വയസുകാരിക്ക് അന്ത്യാഭിവാദ്യം അര്&#x200d;പ്പിച്ച് ദില്&#x200d;ന ഷെറിന്റെ ചിത്രപ്രദര്&#x200d;ശനം മൂന്നാം ദിവസത്തിലേക്ക്. കത്വയിലെ പെണ്&#x200d;കുട്ടിക്ക് പുറമെ നിര്&#x200d;ഭയ അടക്കം ഈ നാട്ടില്&#x200d; ആക്രമിക്കപ്പെടുന്ന മുഴുവന്&#x200d; പെണ്&#x200d;കുട്ടികള്&#x200d;ക്കും വേണ്ടിയാണ് തന്റെ പെയിന്റിങ് പ്രദര്&#x200d;ശനമെന്ന് ദില്&#x200d;ന എന്ന പ്ലസ്ടുക്കാരി പറഞ്ഞു. മനുഷ്യമാംസം തിന്നുന്ന കഴുകന്മാര്&#x200d; കത്വയിലെ പെണ്&#x200d;കുട്ടിയെ കൊത്തിവലിക്കുന്ന ചിത്രവുമായാണ് പ്രദര്&#x200d;ശനം തുടങ്ങുന്നത്. ഓരോ ചിത്രവും പെണ്&#x200d;കുട്ടികളും സ്ത്രീകളും നേരിടുന്ന ആക്രമണത്തിന്റെ കഥയാണ് പറയുന്നത്. ക്രൂരമായ പീഡനങ്ങള്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ജമ്മുവിലെ കത്വ ഗ്രാമത്തില്&#x200d; നരാധമന്മാരുടെ കൊടുംക്രൂരതക്ക് ഇരയായി ജീവന്&#x200d; നഷ്ടമായ എട്ടു വയസുകാരിക്ക് അന്ത്യാഭിവാദ്യം അര്&#x200d;പ്പിച്ച് ദില്&#x200d;ന ഷെറിന്റെ ചിത്രപ്രദര്&#x200d;ശനം മൂന്നാം ദിവസത്തിലേക്ക്. കത്വയിലെ പെണ്&#x200d;കുട്ടിക്ക് പുറമെ നിര്&#x200d;ഭയ അടക്കം ഈ നാട്ടില്&#x200d; ആക്രമിക്കപ്പെടുന്ന മുഴുവന്&#x200d; പെണ്&#x200d;കുട്ടികള്&#x200d;ക്കും വേണ്ടിയാണ് തന്റെ പെയിന്റിങ് പ്രദര്&#x200d;ശനമെന്ന് ദില്&#x200d;ന എന്ന പ്ലസ്ടുക്കാരി പറഞ്ഞു.</p>
<p>മനുഷ്യമാംസം തിന്നുന്ന കഴുകന്മാര്&#x200d; കത്വയിലെ പെണ്&#x200d;കുട്ടിയെ കൊത്തിവലിക്കുന്ന ചിത്രവുമായാണ് പ്രദര്&#x200d;ശനം തുടങ്ങുന്നത്. ഓരോ ചിത്രവും പെണ്&#x200d;കുട്ടികളും സ്ത്രീകളും നേരിടുന്ന ആക്രമണത്തിന്റെ കഥയാണ് പറയുന്നത്. ക്രൂരമായ പീഡനങ്ങള്&#x200d; ഏറ്റുവാങ്ങേണ്ടിവരുന്നവള്&#x200d;, കാമക്കണ്ണുകളാലും ക്യാമറ കണ്ണുകളാലും നിരന്തരം വേട്ടയാടപ്പെടുന്നവള്&#x200d;, പെണ്&#x200d;ഭ്രൂണഹത്യ, ശൈശവ വിവാഹത്തിന്റെ ദുരന്തങ്ങള്&#x200d; ഇവയെല്ലാം ദില്&#x200d;നയുടെ ചിത്രങ്ങളില്&#x200d; തെളിയുന്നു. സ്ത്രീ ജീവിതത്തിന്റെ ദുരിതങ്ങള്&#x200d;ക്കൊപ്പം പ്രതീക്ഷയും സ്‌നേഹത്തിന്റെ തിളക്കങ്ങളും ചിത്രങ്ങളില്&#x200d; ഇടക്കിടെ വെളിച്ചം പകരുന്നു.</p>
<p>വിജിലന്&#x200d;സ് എസ്.പി ഉമാ ബെഹ്്‌റയാണ് കഴിഞ്ഞ ദിവസം പ്രദര്&#x200d;ശനം ഉദ്ഘാടനം ചെയ്തത്. മഞ്ചേരി പുല്&#x200d;പ്പറ്റയിലെ ബസ് ഡ്രൈവര്&#x200d; പുത്തന്&#x200d; പീടിയേക്കല്&#x200d; അബ്ദുല്ലയുടെയും സലീനയുടെയും മകളാണ് ദില്&#x200d;ന. പൂക്കൊളത്തൂര്&#x200d; സി.എച്ച്.എം.എസ്.എസിലെ പ്ലസ്ടു വിദ്യാര്&#x200d;ത്ഥിനിയായ ദില്&#x200d;ന എട്ടാംക്ലാസ് മുതല്&#x200d; വരക്കുന്നുണ്ട്.<br />
13-ാമത്തെ പ്രദര്&#x200d;ശനമാണ് ലളിതകലാ അക്കാദമി ആര്&#x200d;ട് ഗാലറിയില്&#x200d; നടക്കുന്നത്.2017ലെ സ്‌കൂള്&#x200d; കായികമേളയില്&#x200d; ചൈല്&#x200d;ഡ് പ്രൊട്ടക്്ഷന്റെ ഒപ്പം കുട്ടികള്&#x200d;ക്കൊപ്പം തുടങ്ങിയവയുടെ ലോഗോ രൂപകല്&#x200d;പന ചെയ്തത് ദില്&#x200d;നയായിരുന്നു. കഴിഞ്ഞ വര്&#x200d;ഷത്തെ കലാശ്രേഷ്ഠ പുരസ്‌കാര ജേതാവ് കൂടിയാണ്. പ്രദര്&#x200d;ശനം 22ന് സമാപിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kathua-issue-art-exhibition-by-dilna-calicut.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഖത്തര്&#x200d; രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ആഭരണങ്ങള്&#x200d; മോഷണം പോയി</title>
		<link>https://www.chandrikadaily.com/jewellery-owned-by-qatar-royal-family-robbed-in-italy.html</link>
					<comments>https://www.chandrikadaily.com/jewellery-owned-by-qatar-royal-family-robbed-in-italy.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 04 Jan 2018 14:48:16 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Exhibition]]></category>
		<category><![CDATA[Jewel]]></category>
		<category><![CDATA[Jewellery]]></category>
		<category><![CDATA[qatar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=63084</guid>

					<description><![CDATA[വെനീസ്: ഖത്തര്&#x200d; രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വിലപിടിപ്പുള്ള ആഭരണങ്ങള്&#x200d; മോഷണം പോയി. ഇറ്റലിയിലെ വെനീസില്&#x200d; നടന്ന എക്‌സിബിഷന്റെ അവസാന ദിനത്തിലാണ് രണ്ട് ഇയര്&#x200d; റിംഗുകളും ഒരു പതക്കവും മോഷ്ടാക്കള്&#x200d; തട്ടിയെടുത്തത്. വെനീസിലെ ദോഗെ പാലസില്&#x200d; സംഘടിപ്പിക്കപ്പെട്ട &#8216;മുഗള്&#x200d;-മഹാരാജ നിധികള്&#x200d;&#8217; എന്ന എക്‌സിബിഷന്&#x200d; അവസാനിക്കുന്നതിനു തൊട്ടുമുമ്പാണ് സംഘാടകരെ ഞെട്ടിച്ച മോഷണം. ഇന്ത്യയില്&#x200d; രാജഭരണ കാലത്ത് നിര്&#x200d;മിക്കപ്പെട്ട 270ഓളം അമൂല്യ ആഭരണങ്ങളാണ് പ്രദര്&#x200d;ശനത്തിനുണ്ടായിരുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പല പ്രമുഖരില്&#x200d; നിന്നും എത്തിച്ചതായിരുന്നു ഇവ. Qatari jewels worth over 12 [&#8230;]]]></description>
										<content:encoded><![CDATA[<p>വെനീസ്: ഖത്തര്&#x200d; രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വിലപിടിപ്പുള്ള ആഭരണങ്ങള്&#x200d; മോഷണം പോയി. ഇറ്റലിയിലെ വെനീസില്&#x200d; നടന്ന എക്‌സിബിഷന്റെ അവസാന ദിനത്തിലാണ് രണ്ട് ഇയര്&#x200d; റിംഗുകളും ഒരു പതക്കവും മോഷ്ടാക്കള്&#x200d; തട്ടിയെടുത്തത്. </p>
<p>വെനീസിലെ ദോഗെ പാലസില്&#x200d; സംഘടിപ്പിക്കപ്പെട്ട &#8216;മുഗള്&#x200d;-മഹാരാജ നിധികള്&#x200d;&#8217; എന്ന എക്‌സിബിഷന്&#x200d; അവസാനിക്കുന്നതിനു തൊട്ടുമുമ്പാണ് സംഘാടകരെ ഞെട്ടിച്ച മോഷണം. ഇന്ത്യയില്&#x200d; രാജഭരണ കാലത്ത് നിര്&#x200d;മിക്കപ്പെട്ട 270ഓളം അമൂല്യ ആഭരണങ്ങളാണ് പ്രദര്&#x200d;ശനത്തിനുണ്ടായിരുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പല പ്രമുഖരില്&#x200d; നിന്നും എത്തിച്ചതായിരുന്നു ഇവ.</p>
<blockquote class="twitter-tweet" data-lang="en">
<p lang="en" dir="ltr">Qatari jewels worth over 12 million stolen in audacious Venice heist. The collection was assembled by Sheikh Hamad bin Abdullah Al Thani and now belongs to Qatar&#39;s ruling family. <img src="https://s.w.org/images/core/emoji/13.1.0/72x72/1f48e.png" alt="💎" class="wp-smiley" style="height: 1em; max-height: 1em;" /> <a href="https://t.co/j0ENbz1nJp">https://t.co/j0ENbz1nJp</a> <a href="https://t.co/THIWzthhPt">pic.twitter.com/THIWzthhPt</a></p>
<p>&mdash; Royally_Petite (@RoyallyPetite) <a href="https://twitter.com/RoyallyPetite/status/948869005292523520?ref_src=twsrc%5Etfw">January 4, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ഡയമണ്ട്, പ്ലാറ്റിനം, സ്വര്&#x200d;ണം എന്നിവയില്&#x200d; നിര്&#x200d;മിതമായതാണ് മോഷണം പോയ ആഭരണങ്ങള്&#x200d;. എക്‌സിബിഷനിലെ അതീവ സുരക്ഷാ സംവിധാനങ്ങളെ കബളിപ്പിച്ച്, അലാറം പ്രവര്&#x200d;ത്തന രഹിതമാക്കിയായിരുന്നു മോഷണം. 1.2 മില്യണ്&#x200d; ഡോളര്&#x200d; (7.6 കോടി രൂപ) വിലമതിക്കുന്നതാണ് ഇവ.</p>
<p>രണ്ട് പേരാണ് മോഷണത്തില്&#x200d; പങ്കെടുത്തതെന്ന് പൊലീസ് പറയുന്നു. ഒന്നാമത്തെയാണ് ചുറ്റുപാടും നിരീക്ഷിച്ച് സാഹചര്യമൊരുക്കിയപ്പോള്&#x200d; മറ്റേയാള്&#x200d; ഡിസ്‌പ്ലേ കെയ്‌സ് പൊളിച്ച് ആഭരണങ്ങള്&#x200d; കൈക്കലാക്കുകയായിരുന്നു. മോഷണം നടത്തിയ ഉടനെ ഇവര്&#x200d; ആള്&#x200d;ക്കൂട്ടത്തിന്റെ ഭാഗമായി പുറത്തു കടക്കുകയും രക്ഷപ്പെട്ടു. പ്രദര്&#x200d;ശനം കാണാനെത്തിയവരാണ് ഒഴിഞ്ഞ കെയ്‌സ് ശ്രദ്ധിച്ചതും അധികൃതരുടെ ശ്രദ്ധയില്&#x200d;പ്പെടുത്തിയതും.  പ്രദര്&#x200d;ശനത്തിലുള്ള മറ്റ് ആഭരണങ്ങളെ അപേക്ഷിച്ച് ചരിത്ര പ്രാധാന്യം കുറഞ്ഞവയാണ് മോഷ്ടിക്കപ്പെട്ടവ എന്ന് സംഘാടകരായ വെനീസ് ഫൗണ്ടേഷന്&#x200d; ഓഫ് സിവിക് മ്യൂസിയംസ് പറഞ്ഞു.</p>
<blockquote class="twitter-tweet" data-lang="en">
<p lang="en" dir="ltr">Massive Jewellery Heist in Venice sees millions of pound worth of Qatari owned precious stones stolen. The Jewels are originally Indian and were made for the Mughal Royal Family. Qatar loaned them to Italy for a special exhibition.  <a href="https://t.co/K2OkPcZcq6">https://t.co/K2OkPcZcq6</a></p>
<p>&mdash; Usman Butt (@TheUsmanButt) <a href="https://twitter.com/TheUsmanButt/status/948910056799703040?ref_src=twsrc%5Etfw">January 4, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ഖത്തര്&#x200d; മുന്&#x200d; ഭരണാധികാരി ഷെയ്ഖ് ഹമദ് ബിന്&#x200d; അബ്ദുല്ല അല്&#x200d;താനി സംയോജിപ്പിച്ച ആഭരണങ്ങള്&#x200d; ഖത്തര്&#x200d; ഭരണ കുടുംബത്തിന്റെ ഉടമസ്ഥതയിലാണുണ്ടായിരുന്നത്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jewellery-owned-by-qatar-royal-family-robbed-in-italy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
