<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>facebookpost &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/facebookpost/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 04 Nov 2025 17:53:05 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>facebookpost &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മികച്ച നടന്‍ മമ്മൂട്ടി നടി ഷംല, തെരഞ്ഞെടുപ്പ് കാലത്ത് ഇത് ബല്ലാത്ത ബിസ്മയം തന്നെ; വിദ്വേഷ പരാമര്‍ശവുമായി ബിജെപി നേതാവ്</title>
		<link>https://www.chandrikadaily.com/bjp-leader-with-hate-speech.html</link>
					<comments>https://www.chandrikadaily.com/bjp-leader-with-hate-speech.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 04 Nov 2025 17:53:05 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bjpleader]]></category>
		<category><![CDATA[facebookpost]]></category>
		<category><![CDATA[hatespeech]]></category>
		<category><![CDATA[mammootty]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361995</guid>

					<description><![CDATA[അവാര്‍ഡ് നേടിയ മുസ്‌ലിംകളുടെ പേര് മാത്രം എടുത്തുപറഞ്ഞാണ് ഗോപാലകൃഷ്ണന്റെ വിദ്വേഷ ഫേസ്ബുക്ക് പോസ്റ്റ്.]]></description>
										<content:encoded><![CDATA[<p>സംസ്ഥാന ചലച്ചിത്ര അവാര്&#x200d;ഡ് പ്രഖ്യാപനത്തിനെതിരെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ഗോപാലകൃഷ്ണന്&#x200d;. അവാര്&#x200d;ഡ് നേടിയ മുസ്‌ലിംകളുടെ പേര് മാത്രം എടുത്തുപറഞ്ഞാണ് ഗോപാലകൃഷ്ണന്റെ വിദ്വേഷ ഫേസ്ബുക്ക് പോസ്റ്റ്.</p>
<p>&#8221;ബിസ്മയം&#8230; ബിസ്മയം&#8230;മികച്ച നടി ഷംല ഹംസ&#8230;മികച്ച നടന്&#x200d; മമ്മൂട്ടി&#8230; പ്രത്യേക ജൂറി പരാമര്&#x200d;ശം ആസിഫ് അലി. മികച്ച സ്വഭാവ നടന്&#x200d; സൗബിന്&#x200d; ഷാഹിര്&#x200d;&#8230; മികച്ച ഛായാഗ്രഹണം ഷൈജു ഖാലിദ്, മികച്ച നവാഗത സംവിധായകന്&#x200d; ഫാസില്&#x200d; മുഹമ്മദ്&#8230;ഈ തെരഞ്ഞെടുപ്പ് കാലത്ത് ഇത് ബല്ലാത്ത ബിസ്മയം തന്നെ&#8221; ഇതാണ് ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്.</p>
<p>തീവ്ര ഹിന്ദുത്വ നേതാവ് പ്രതീഷ് വിശ്വനാഥും വിദ്വേഷ ആരോപണം ഉന്നയിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് സംസ്ഥാന ചലച്ചിത്ര അവാര്&#x200d;ഡ് പ്രഖ്യാപിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-leader-with-hate-speech.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അന്വേഷണ ഏജൻസികൾ വില്ലൻ വേഷം ഉപേക്ഷിച്ചേ മതിയാകൂ : ടി. വി.ഇബ്രാഹിം എം.എൽ.എ</title>
		<link>https://www.chandrikadaily.com/facebookpost-tvebrahim-mla.html</link>
					<comments>https://www.chandrikadaily.com/facebookpost-tvebrahim-mla.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Tue, 26 Sep 2023 10:51:40 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[facebookpost]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=276429</guid>

					<description><![CDATA[സത്യം വിളിച്ചു പറയുന്ന രാഷ്‌ട്രീയ എതിരാളികളെയും എതിർ ശബ്ദത്തെയും ഇല്ലാതാക്കാൻ അന്വേഷണ ഏജൻസികളാണ്‌ കേന്ദ്ര, കേരള സർക്കാരിന്റെ ആയുധം അന്വേഷണ ഏജൻസികൾ അവരുടെ ഉത്തരവാദിത്വത്തിൽ നിന്ന് വ്യതിചലിച്ചുകൊണ്ടാണ് പ്രവർത്തിക്കുന്നത് കഴിഞ്ഞ കാലങ്ങളിൽ തിരഞ്ഞു പിടിക്കല്&#x200d; സമീപനത്തിന്റെ ഭാഗമായി മാത്രം എടുക്കുന്ന കേസുകൾ പരിശോധന നടത്തിയാൽ ബോധ്യമാകുമെന്നും ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.]]></description>
										<content:encoded><![CDATA[<p>അന്വേഷണ ഏജൻസികൾ വില്ലൻ വേഷം ഉപേക്ഷിച്ചേ മതിയാകൂ എന്ന് ടി. വി.ഇബ്രാഹിം എം.എൽ.എ. സത്യം വിളിച്ചു പറയുന്ന രാഷ്‌ട്രീയ എതിരാളികളെയും എതിർ ശബ്ദത്തെയും ഇല്ലാതാക്കാൻ അന്വേഷണ ഏജൻസികളാണ്‌ കേന്ദ്ര, കേരള സർക്കാരിന്റെ ആയുധം അന്വേഷണ ഏജൻസികൾ അവരുടെ ഉത്തരവാദിത്വത്തിൽ നിന്ന് വ്യതിചലിച്ചുകൊണ്ടാണ് പ്രവർത്തിക്കുന്നത് കഴിഞ്ഞ കാലങ്ങളിൽ തിരഞ്ഞു പിടിക്കല്&#x200d; സമീപനത്തിന്റെ ഭാഗമായി മാത്രം എടുക്കുന്ന കേസുകൾ പരിശോധന നടത്തിയാൽ ബോധ്യമാകുമെന്നും ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.</p>
<p><strong>ഫെയ്സ്ബുക് കുറിപ്പ് :</strong></p>
<p>സത്യം വിളിച്ചു പറയുന്ന രാഷ്‌ട്രീയ എതിരാളികളെയും എതിർ ശബ്ദത്തെയും ഇല്ലാതാക്കാൻ അന്വേഷണ ഏജൻസികളാണ്‌ കേന്ദ്ര, കേരള സർക്കാരിന്റെ ആയുധം അന്വേഷണ ഏജൻസികൾ അവരുടെ ഉത്തരവാദിത്വത്തിൽ നിന്ന് വ്യതിചലിച്ചുകൊണ്ടാണ് പ്രവർത്തിക്കുന്നത് കഴിഞ്ഞ കാലങ്ങളിൽ തിരഞ്ഞു പിടിക്കല്&#x200d; സമീപനത്തിന്റെ ഭാഗമായി മാത്രം എടുക്കുന്ന കേസുകൾ പരിശോധന നടത്തിയാൽ ബോധ്യമാകും</p>
<p>2014ൽ മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ആദായനികുതിവകുപ്പും ഇഡിയും സിബിഐയുംപോലുള്ള കേന്ദ്ര അന്വേഷണ ഏജൻസികൾ ഏറ്റെടുത്ത കേസുകളുടെ എണ്ണത്തിൽ 600 ശതമാനമാണ്‌ വർധിച്ചത്‌. 121 രാഷ്ട്രീയ നേതാക്കൾക്കെതിരെ ഇഡി നടത്തിയ അന്വേഷണത്തിൽ 95 ശതമാനവും പ്രതിപക്ഷ നേതാക്കൾക്കെതിരെ ആയിരുന്നു. സിബിഐ എടുത്ത 124 കേസിൽ 95 ശതമാനത്തിലധികം ആളുകളും പ്രതിപക്ഷ പാർടികളിൽനിന്നുള്ളവരാണ്.</p>
<p>കേരളത്തിലെ സ്ഥിതി നോക്കിയാലും സമാന അവസ്ഥ മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും അഴിമതി ചൂണ്ടിക്കാട്ടിയതിന്റെ പേരിലാണ് മാത്യു കുഴൽനാടൻ എം.എൽ.എയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടത് .അതുപോലെ ആരോഗ്യ വകുപ്പിലെയും സംസ്ഥാന സർക്കാറിന്റെയും നേറിക്കേടിനെതിരെ സംസാരിച്ചതിനു കെ.എം ഷാജി,നേരത്തെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉൾപ്പെടെ ഉള്ളവർക്ക്ക്കെതിരെ കേസുകൾ എടുത്തതും</p>
<p>ഇങ്ങനെ കേസുകൾ കാട്ടി<br />
നിലപാടുകളിൽ നിന്നും പ്രചാരണങ്ങളിൽ നിന്നും ജനാധിപത്യം മുന്നണി പോരാളികളെ പിന്തിരിപ്പിക്കാമെന്നാണ് കരുതുന്നതെങ്കിൽ അത് വ്യാമോഹം മാത്രമായിരിക്കും. അവർ ഉയർത്തികാട്ടിയ ആ ചോദ്യങ്ങളും അതേറ്റെടുത്ത ജനവിഭാഗങ്ങളും ഇവിടെത്തന്നെ ഉണ്ടാവും.</p>
<p>അഴിമതിയിൽ മുങ്ങിക്കുളിച്ച് പൊതുസമൂഹത്തിന് മുന്നിൽ നാണംകെട്ട് നിൽക്കുന്ന മുഖ്യമന്ത്രിയും സർക്കാരും വിജിലൻസിനെയും,വനിതാ കമ്മീഷനെയും പോലീസിനെയും രാഷ്ട്രീയ ആയുധമാക്കി യു.ഡി.എഫ് നേതാക്കളെ കള്ളക്കേസിൽ കുടുക്കി ഭയപ്പെടുത്താം എന്നത് നിങ്ങളുടെ വ്യാമോഹം മാത്രം</p>
<p>വാൽ കഷ്ണം:</p>
<p>(മുഖ്യമന്ത്രി പിണറായി വിജയൻ പരാമർശങ്ങൾ )</p>
<p>1.മാതൃഭൂമി പത്രാധിപരെ അദ്ദേഹം &#8216;എടോ ഗോപാലകൃഷ്ണാ..&#8217; എന്ന് വിളിച്ച് ഭീഷണിപ്പെടുത്തിയത്.</p>
<p>2.ഇടതുമുന്നണിയിൽ സിപിഎമ്മിന്റെ വഞ്ചനാപരമായ നിലപാടിൽ പ്രതിഷേധിച്ച് മുന്നണി വിട്ടുപോയ എൻ കെ പ്രേമചന്ദ്രനെ &#8216;പരനാറി&#8217; എന്ന് വിളിച്ചത്,</p>
<p>3. പ്രായം കൊണ്ടും പദവി കൊണ്ടും ഏവർക്കും ആദരണീയനായ താമരശ്ശേരി ബിഷപ്പിനെ &#8216;നികൃഷ്ടജീവി&#8217; എന്നുവിളിച്ചത്,</p>
<p>4.ടി പി ചന്ദ്രശേഖരനെ &#8216;കുലംകുത്തി&#8217; എന്ന ഏറ്റവും ഹീനമായ പ്രയോഗം.</p>
<p>എം.വി ജയരാജന്&#x200d;</p>
<p>5.ഹൈക്കോടതി ജഡ്ജിക്കെതിരായ ശുംഭന്&#x200d; പരാമർശം</p>
<p>എം.എം.മണി</p>
<p>6.മൂന്നാർ ഒഴിപ്പിക്കലിനെത്തിയ സുരേഷ്കുമാർ അവിടെ ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകർക്കൊപ്പം മദ്യപാനമായിരുന്നു പരിപാടിയെന്നും അക്കാലത്ത് കുടിയും സകല വൃത്തിക്കേടും നടന്നിട്ടുണ്ട്. പൊമ്പിളൈ ഒരുമൈയുടെ സമരകാലത്തും ഇതൊക്കെ തന്നെയാണ് നടന്നതെന്നും സമരസമയത്ത് അവിടെ കാട്ടിലായിരുന്നു പരിപാടിയെന്നുമായിരുന്നു ഇതു പോലെ (എം.എം.മണി)യുടെ എത്രയോ വിവാദ പരാമർശങ്ങൾ</p>
<p>ജി സുധാകരന്&#x200d;</p>
<p>6.ജി സുധാകരന്&#x200d; ഷാനിമോള്&#x200d; ഉസ്മാന്&#x200d; എതിരെ നടത്തിയ ‘പൂതന’ പ്രയോഗം.</p>
<p>അങ്ങനെ അലൻസിയറിന്റെ പരാമർശം,<br />
സുരേന്ദ്രൻ (ബി.ജെ.പി)<br />
പരാമർശം ഇതുപോലെ എത്ര എത്ര പരാമർശങ്ങൾ ..ഇതിനൊന്നും കേസുകളുണ് ഉണ്ടകില്ല ട്ടൊ&#8230; പാർട്ടിയാണ് കോടതി, പാർട്ടി തന്നെ പോലീസും!!!</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/facebookpost-tvebrahim-mla.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരളത്തിൽ ഹിന്ദുത്വരാഷ്ട്രവാദം വർധിക്കുന്നുവെന്നാണ് പയ്യന്നൂർ സംഭവം കാണിക്കുന്നതെന്ന്  എം.എ ബേബി</title>
		<link>https://www.chandrikadaily.com/facebookpost-mababy.html</link>
					<comments>https://www.chandrikadaily.com/facebookpost-mababy.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Thu, 21 Sep 2023 07:04:35 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[facebookpost]]></category>
		<category><![CDATA[ma baby]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=275621</guid>

					<description><![CDATA[യ്യന്നൂരിൻറെ മഹത്തായ പാരമ്പര്യം ,ത്യാഗം സഹിച്ചും അപമാനിതരായും തല്ലുകൊണ്ടും അയിത്തത്തെ തുറന്നുകാട്ടി ഉച്ചാടനം ചെയ്യുക എന്നതായിരുന്നു. അത്തരം പോരാട്ടങ്ങളുടെ മഹത്തായപാരമ്പര്യമുള്ള ഒരു സ്ഥലത്തുതന്നെ ഇത്തരത്തിൽ അത്യന്തം അപമാനകരമായ ഒരു ഹീനകൃത്യം നടക്കുന്നത് നാടിനെക്കൂടി അവഹേളിക്കലാണെന്നും അദ്ദേഹം പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>കേരളത്തിൽ ഹിന്ദുത്വരാഷ്ട്രവാദം വർധിക്കുന്നുവെന്നാണ് പയ്യന്നൂർ സംഭവം കാണിക്കുന്നതെന്ന് എം.എ ബേബി ഫെയ്‌സ്ബുക്കിൽ കുറിച്ചു.പയ്യന്നൂരിൻറെ മഹത്തായ പാരമ്പര്യം ,ത്യാഗം സഹിച്ചും അപമാനിതരായും തല്ലുകൊണ്ടും അയിത്തത്തെ തുറന്നുകാട്ടി ഉച്ചാടനം ചെയ്യുക എന്നതായിരുന്നു. അത്തരം പോരാട്ടങ്ങളുടെ മഹത്തായപാരമ്പര്യമുള്ള ഒരു സ്ഥലത്തുതന്നെ ഇത്തരത്തിൽ അത്യന്തം അപമാനകരമായ ഒരു ഹീനകൃത്യം നടക്കുന്നത് നാടിനെക്കൂടി അവഹേളിക്കലാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p><strong>ഫെയ്‌സ്ബുക്ക് പോസ്റ്റ്‌</strong></p>
<p>പയ്യന്നൂരിലെ ഒരു ക്ഷേത്രത്തിൽ ദേവസ്വം വകുപ്പ് മന്ത്രി സഖാവ് കെ രാധാകൃഷ്ണൻ നേരിട്ട വിവേചനം വളരെ ഗൗരവമായി കാണേണ്ടതാണ്. അവിടെ നടന്ന സംഭവത്തെക്കുറിച്ച് സഖാവ് രാധാകൃഷ്ണൻ തന്നെ വളരെ വ്യക്തമായി പറഞ്ഞു കഴിഞ്ഞതിനാൽ അതിൻറെ വിശദാംശങ്ങളിലേക്ക് ഞാൻ പോകുന്നില്ല. മനുഷ്യർക്ക് ശുദ്ധിയും അശുദ്ധിയും ഉണ്ടെന്ന വിശ്വാസം തന്നെയാണ് അയിത്തം. ഇത്തരം വിശ്വാസങ്ങൾ ആചരിക്കുന്നതിനെതിരെ ആണ് അയ്യൻകാളിയും നാരായണഗുരുവും പില്ക്കാലത്ത് കമ്യൂണിസ്റ്റുകാരും ഒക്കെ പ്രവർത്തിച്ചത്. കേരളത്തിലെ ഓരോ ഗ്രാമത്തിലും പട്ടണത്തിലും ശാരീരികമായി നേരിട്ടുപോലും അയിത്തം അവസാനിപ്പിച്ചത് കമ്യൂണിസ്റ്റുകാർ ആണ്. അയിത്തം ഈ രാജ്യത്ത് നിയമം മൂലം നിരോധിക്കപ്പെട്ടതുമാണ്. അയിത്തോച്ചടനത്തിനായി ത്യാഗോജ്വലമായ സമരങ്ങൾ നടന്ന പ്രദേശമാണ് പയ്യന്നൂരും ചുറ്റുപാടും. ദളിതർക്ക് വഴിനടക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള സമരത്തിൽ സഖാവ് എ.കെ.ജി. തല്ലുകൊണ്ട് ബോധംകെട്ടുവീണത് പയ്യന്നൂരിലാണ്. തുടർന്നുണ്ടായ പോലീസ് വെടിവെപ്പിൽ ബി. പൊക്കനെന്ന കർഷകത്തൊഴിലാളി സഖാവ് രക്തസാക്ഷിയായി. ക്ഷേത്രങ്ങളിലെ അയിത്തത്തിനെതിരെ സ്വാമി ആനന്ദതീർത്ഥൻ ,(പൂർവാശ്രമത്തിൽ അനന്തഷേണായി) -ശ്രീനാരായണഗുരുവിൻറെ അവസാനത്തെ ശിഷ്യൻ ആയിരുന്നു &#8211; വളരെയേറെ പ്രവർത്തനങ്ങൾ നടത്തിയ സ്ഥലമാണ് പയ്യന്നൂർ. സഖാക്കൾ എകെജി, കെ പി ആർ ഗോപാലൻ എന്നിവരുടെ സഹപ്രവർത്തകനായിരുന്ന സ്വാമി ആനന്ദതീർത്ഥൻ ദളിതർക്ക് വിദ്യാഭ്യാസം നല്കാനായി പയ്യന്നൂരിൽ ശ്രീനാരായണവിദ്യാലയം സ്ഥാപിച്ചു. ദളിതരോടൊപ്പം ക്ഷേത്രത്തിൽ പ്രവേശിക്കാനെത്തിയ സ്വാമി ആനന്ദതീർത്ഥർക്കും തല്ലുകൊണ്ടു.</p>
<p>പയ്യന്നൂരിൻറെ മഹത്തായ പാരമ്പര്യം ,ത്യാഗം സഹിച്ചും അപമാനിതരായും തല്ലുകൊണ്ടും അയിത്തത്തെ തുറന്നുകാട്ടി ഉച്ചാടനം ചെയ്യുക എന്നതായിരുന്നു. അത്തരം പോരാട്ടങ്ങളുടെ മഹത്തായപാരമ്പര്യമുള്ള ഒരു സ്ഥലത്തുതന്നെ ഇത്തരത്തിൽ അത്യന്തം അപമാനകരമായ ഒരു ഹീനകൃത്യം നടക്കുന്നത് നാടിനെക്കൂടി അവഹേളിക്കലാണ്. നഗ്നമായ നിയമലംഘനവുമാണ്.</p>
<p>പയ്യന്നൂരിൽ മാത്രമല്ല, കേരളമാകെ അയിത്തോച്ചടനത്തിനായി കമ്യൂണിസ്റ്റുകാർ സമരം ചെയ്തു. ഉദാഹരണത്തിന്, കൊച്ചയിലെ പാലിയത്ത് വഴിനടക്കാനുള്ള അവകാശത്തിനും അയിത്താചരണത്തിന് എതിരായും നടന്ന അതിരൂക്ഷപോരാട്ടത്തിൽ രക്തസാക്ഷിയായത് കമ്മ്യൂണിസ്റ്റുകാരനായ<br />
സ: ജനാർദ്ദനനായിരുന്നു.</p>
<p>കേരളത്തിൽ വർധിച്ചുവരുന്ന ഹിന്ദുത്വരാഷ്ട്രവാദത്തിനൊപ്പമാണ് ജാതിയും അതിൻറെ സർവദംഷ്ട്രകളുമായി പുനരാഗമിക്കപ്പെടുന്നത്. സർവശക്തിയും എടുത്ത് നമ്മൾ അതിനെ പ്രതിരോധിക്കണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/facebookpost-mababy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബി.ജെ പി യുമായുള്ള അവിഹിത ബന്ധത്തിന് കെ.വി തോമസിനെ സിപിഎം അഴകിയ ദല്ലാളാക്കി മാറ്റിയിരിക്കുകയാണെന്ന് ചെറിയാൻ ഫിലിപ്പ്</title>
		<link>https://www.chandrikadaily.com/heriyanhulipfacebookpost15.html</link>
					<comments>https://www.chandrikadaily.com/heriyanhulipfacebookpost15.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Thu, 13 Jul 2023 06:32:48 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ceriyanphilip]]></category>
		<category><![CDATA[facebookpost]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=264406</guid>

					<description><![CDATA[ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സി പി ഐ സ്ഥാനാർത്ഥികൾ മത്സരിക്കുന്ന തിരുവനന്തപുരത്തും തൃശൂരും ബി.ജെ.പി സ്ഥാനാർത്ഥികൾക്ക് സി പി എം പിന്തുണ നേടുകയാണ് ബിജെപി ലക്ഷ്യം. മറ്റിടങ്ങളിൽ സിപിഎം നെ ബി ജെ.പി രഹസ്യമായി സഹായിക്കും. ഇതിന്&#x200d;റെ മുന്നോടിയായാണ് കെ.വി.തോമസ് ബി. ജെ.പി നേതാക്കളുമായി ചർച്ചയാരംഭിച്ചിട്ടുള്ളതെന്നും ചെറിയാന്&#x200d; ഫിലിപ്പ് കുറ്റപ്പെടുത്തി.]]></description>
										<content:encoded><![CDATA[<p>ബി.ജെ പി യുമായുള്ള അവിഹിത ബന്ധത്തിന് കെ.വി തോമസിനെ സിപിഎം അഴകിയ ദല്ലാളാക്കി മാറ്റിയിരിക്കുകയാണെന്ന് ചെറിയാൻ ഫിലിപ്പ് ആരോപിച്ചു. കെ.വി.തോമസും ബി.ജെ.പി വക്താവായ ഇ.ശ്രീധരനും തമ്മിലുള്ള കൂടിക്കാഴ്ച അമിത്ഷായുടെ നിർദ്ദേശപ്രകാരമാണ്. കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ച സിൽവർ ലൈൻ പദ്ധതിയെ പുതിയ കുപ്പിയിൽ അവതരിപ്പിക്കാനാണ് ഇ ശ്രീധരനിലൂടെ ശ്രമിക്കുന്നതെന്നും . ഇതൊരു രാഷ്ട്രീയ കച്ചവടമാണെന്നും അദ്ദേഹം ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.</p>
<p>ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സി പി ഐ സ്ഥാനാർത്ഥികൾ മത്സരിക്കുന്ന തിരുവനന്തപുരത്തും തൃശൂരും ബി.ജെ.പി സ്ഥാനാർത്ഥികൾക്ക് സി പി എം പിന്തുണ നേടുകയാണ് ബിജെപി ലക്ഷ്യം. മറ്റിടങ്ങളിൽ സിപിഎം നെ ബി ജെ.പി രഹസ്യമായി സഹായിക്കും. ഇതിന്&#x200d;റെ മുന്നോടിയായാണ് കെ.വി.തോമസ് ബി. ജെ.പി നേതാക്കളുമായി ചർച്ചയാരംഭിച്ചിട്ടുള്ളതെന്നും ചെറിയാന്&#x200d; ഫിലിപ്പ് കുറ്റപ്പെടുത്തി.</p>
<p>ചെറിയാൻ ഫിലിപ്പിന്റെ കുറിപ്പ് :-</p>
<p>കെ.വി തോമസ് അഴകിയ ദല്ലാൾ: ചെറിയാൻ ഫിലിപ്പ്<br />
ബി.ജെ പി യുമായുള്ള അവിഹിത ബന്ധത്തിന് കെ.വി തോമസിനെ സിപിഎം അഴകിയ ദല്ലാളാക്കി മാറ്റിയിരിക്കുകയാണ്.<br />
നരേന്ദ്ര മോദി ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രിയാണെന്ന് പ്രഖ്യാപിച്ചിട്ടുള്ള കെ.വി.തോമസും ബി.ജെ.പി വക്താവായ ഇ.ശ്രീധരനും തമ്മിലുള്ള കൂടിക്കാഴ്ച അമിത്ഷായുടെ നിർദ്ദേശപ്രകാരമാണ്. കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ച സിൽവർ ലൈൻ പദ്ധതിയെ പുതിയ കുപ്പിയിൽ അവതരിപ്പിക്കാനാണ് ഇ ശ്രീധരനിലൂടെ ശ്രമിക്കുന്നത്. ഇതൊരു രാഷ്ട്രീയ കച്ചവടമാണ്.<br />
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സി പി ഐ സ്ഥാനാർത്ഥികൾ മത്സരിക്കുന്ന തിരുവനന്തപുരത്തും തൃശൂരും ബി.ജെ.പി സ്ഥാനാർത്ഥികൾക്ക് സി പി എം പിന്തുണ നേടുകയാണ് ബി ജെ.പി ലക്ഷ്യം. മറ്റിടങ്ങളിൽ സി.പി.എം നെ ബി ജെ.പി രഹസ്യമായി സഹായിക്കും. ഇതിന്റെ മുന്നോടിയായാണ് കെ.വി.തോമസ് ബി. ജെ.പി നേതാക്കളുമായി ചർച്ചയാരംഭിച്ചിട്ടുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/heriyanhulipfacebookpost15.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആനയെ കട്ടവനെ കാണാത്ത മുഖ്യമന്ത്രി ചേന കട്ടവനെതിരെ രോഷം കൊള്ളുകയാണെന്ന് കെ.കെ.രമ</title>
		<link>https://www.chandrikadaily.com/kkremafacebookpost.html</link>
					<comments>https://www.chandrikadaily.com/kkremafacebookpost.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Fri, 26 May 2023 05:28:12 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[facebookpost]]></category>
		<category><![CDATA[kkrema]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=255995</guid>

					<description><![CDATA[പ്രളയ ദുരിതാശ്വാസ ഫണ്ടുകൾ മുക്കിയ പാർട്ടിക്കാരെ ഓർത്ത് നാണക്കേടുണ്ടാവാത്ത മുഖ്യമന്ത്രി അഴിമതിക്കാർക്കെതിരെ നിലപാടെടുക്കും എന്ന് പറയുന്ന ഗീർവ്വാണ പ്രസംഗം ആരെയും അമ്പരപ്പിക്കുന്നതാണെന്നും രമ കുറിച്ചു]]></description>
										<content:encoded><![CDATA[<p>ആനയെ കട്ടവനെ കാണാത്ത മുഖ്യമന്ത്രി ചേന കട്ടവനെതിരെ രോഷം കൊള്ളുകയാണെന്ന് കെ.കെ.രമ.സര്&#x200d;ക്കാർ ഉദ്യോഗസ്ഥരുടെ അഴിമതിക്കെതിരെ പ്രതികരിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ചാണ് കെ കെ രമ എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്.പ്രളയ ദുരിതാശ്വാസ ഫണ്ടുകൾ മുക്കിയ പാർട്ടിക്കാരെ ഓർത്ത് നാണക്കേടുണ്ടാവാത്ത മുഖ്യമന്ത്രി അഴിമതിക്കാർക്കെതിരെ നിലപാടെടുക്കും എന്ന് പറയുന്ന ഗീർവ്വാണ പ്രസംഗം ആരെയും അമ്പരപ്പിക്കുന്നതാണെന്നും രമ കുറിച്ചു.മുഖ്യമന്ത്രിക്ക് സ്വന്തം പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ അഴിമതിക്കേസിൽ അഴിയെണ്ണുന്നതിലും ഒട്ടും നാണക്കേടില്ലെന്നും അവർ കുറിച്ചു.</p>
<p>കുറിപ്പിന്റെ പൂര്&#x200d;ണരൂപം :-</p>
<p>ആനയെ കട്ടവനെ കാണാത്ത മുഖ്യമന്ത്രി ചേന കട്ടവനെതിരെ രോഷം കൊള്ളുമ്പോൾ</p>
<p>കൈക്കൂലി കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത പാലക്കാട്ടെ വില്ലേജ് അസിസ്റ്റന്റിന്റെ ചെയ്തി ദുഷ്പേരുണ്ടാക്കിയെന്ന്കേ രള മുനിസിപ്പൽ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ചത് കേട്ടു. ശരിയാണ്. അഴിമതിക്കാർ നമ്മുടെ നാടിന് നാണക്കേടാണ്. കൃത്യമായ അന്വേഷണം നടക്കണം. മാതൃകാപരമായി ആ ജീവനക്കാരൻ ശിക്ഷിക്കപ്പെടണം. അയാൾക്കു പിറകിലോ ഒപ്പമോ ആരെങ്കിലും ഉണ്ടെങ്കിൽ അവരും നിയമത്തിന്റെ മുന്നിലെത്തണം.<br />
പക്ഷേ ഈ ദുഷ്പേരിൽ രോഷം കൊള്ളുന്ന മുഖ്യമന്ത്രിക്ക് സ്വന്തം പ്രിൻസിപ്പൽ സെക്രട്ടറിയും ഐ.എ.എസുകാരനുമായ എം.ശിവശങ്കരർ അഴിമതിക്കേസിൽ അഴിയെണ്ണുന്നത് ഒട്ടും നാണക്കേടുണ്ടാക്കുന്നില്ലെന്നത് കഷ്ടമാണ്.<br />
ആനയെ കട്ടവനെയോർത്ത് മുഖ്യമന്ത്രിക്ക് നാണമില്ല. ചേന കട്ടവനെക്കുറിച്ച് ഹയ്യോ എന്തൊരു നാണക്കേടും ദുഷ്പ്പേരും.! പ്രളയ ദുരിതാശ്വാസ ഫണ്ടുകൾ മുക്കിയ പാർട്ടിക്കാരെ ഓർത്ത് നാണക്കേടുണ്ടാവാത്ത മുഖ്യമന്ത്രി അഴിമതി വെച്ചുപൊറുപ്പിക്കില്ലത്രെ!. ഓഖി ഫണ്ട് തട്ടിപ്പ്, സ്‌പ്രിംഗ്ളർ ഇടപാടിലെ അഴിമതി, ലൈഫ് മിഷൻ, കൊറോണയുടെ മറവിൽ മാസ്‌കിലും മരുന്നിലും പി.പി കിറ്റുകളിൽ പോലും നടന്ന തട്ടിപ്പുകൾ, എ.ഐ ക്യാമറ ഇടപാടഴിമതി…<br />
ഇങ്ങനെ അനേക കോടികളുടെ അഴിമതിയുടെ നിഴലിൽ നിൽക്കുന്ന ഒരു ഗവൺമെന്റിനെ നയിക്കുന്ന മുഖ്യമന്ത്രി അഴിമതിക്കാർക്കെതിരെ നിലപാടെടുക്കും എന്ന് പറയുന്ന ഗീർവ്വാണ പ്രസംഗം ആരെയും അമ്പരപ്പിക്കുന്നത് തന്നെ.</p>
<p>കെ.കെ.രമ</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kkremafacebookpost.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
