<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>fake bomb threat &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/fake-bomb-threat/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 19 Jul 2025 05:17:51 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>fake bomb threat &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അമൃത്സര്‍ സുവര്‍ണ ക്ഷേത്രത്തിനെതിരെ ബോംബ് ഭീഷണി; സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ പിടിയില്‍</title>
		<link>https://www.chandrikadaily.com/bomb-threat-against-amritsar-golden-temple-software-engineer-pt.html</link>
					<comments>https://www.chandrikadaily.com/bomb-threat-against-amritsar-golden-temple-software-engineer-pt.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 19 Jul 2025 05:17:51 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fake bomb threat]]></category>
		<category><![CDATA[India]]></category>
		<category><![CDATA[latest news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347862</guid>

					<description><![CDATA[ഹരിയാനയിലെ ഫരീദാബാദില്‍ നിന്ന് ശുഭം ദുബെ ആണ് അറസ്റ്റിലായത്.]]></description>
										<content:encoded><![CDATA[<p>അമൃത്സര്&#x200d; സുവര്&#x200d;ണ ക്ഷേത്രത്തിനെതിരെ ബോംബ് ഭീഷണി സന്ദേശം അയച്ച സോഫ്റ്റ് വെയര്&#x200d; എന്&#x200d;ജിനീയര്&#x200d; പിടിയില്&#x200d;. ഹരിയാനയിലെ ഫരീദാബാദില്&#x200d; നിന്ന് ശുഭം ദുബെ ആണ് അറസ്റ്റിലായത്. സുവര്&#x200d;ണ്ണ ക്ഷേത്രത്തിന്റെ സുരക്ഷാ വര്&#x200d;ധിപ്പിച്ചതായും അമൃത്സര്&#x200d; പൊലീസ് കമ്മീഷണര്&#x200d; ഗുര്&#x200d;പ്രീത് സിംഗ് ഭുള്ളര്&#x200d; വ്യക്തമാക്കി.</p>
<p>സംഭവത്തില്&#x200d; അന്വേഷണം ദക്ഷിണേന്ത്യന്&#x200d; സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു. തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളിലെ പൊലീസുമായി ബന്ധപ്പെട്ടതായി പഞ്ചാബ് പോലീസ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bomb-threat-against-amritsar-golden-temple-software-engineer-pt.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>താജ് മഹലിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ആന്റി-ഡ്രോണ്‍ സംവിധാനം സ്ഥാപിക്കാന്‍ തീരുമാനം</title>
		<link>https://www.chandrikadaily.com/it-has-been-decided-to-install-an-anti-drone-system-to-increase-the-security-of-the-taj-mahal.html</link>
					<comments>https://www.chandrikadaily.com/it-has-been-decided-to-install-an-anti-drone-system-to-increase-the-security-of-the-taj-mahal.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 25 May 2025 15:25:59 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fake bomb threat]]></category>
		<category><![CDATA[latest news]]></category>
		<category><![CDATA[taj mahal]]></category>
		<category><![CDATA[Uttar Pradesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=342428</guid>

					<description><![CDATA[ബോംബ് ഭീഷണിയെ തുടര്‍ന്ന് നേരത്തെ താജ്മഹലിലും പരിസരത്തും അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു.]]></description>
										<content:encoded><![CDATA[<p>താജ് മഹലിന്റെ സുരക്ഷ വര്&#x200d;ധിപ്പിക്കുന്നതിനായി താജ് മഹല്&#x200d; കോംപ്ലെക്‌സില്&#x200d; ആന്റി-ഡ്രോണ്&#x200d; സംവിധാനം സ്ഥാപിക്കാന്&#x200d; തീരുമാനം. പാക് -ഭീകരവാദത്തിനെതിരായ നടപടികള്&#x200d; ഇന്ത്യ ശക്തമാക്കിയ പശ്ചതലത്തിലും വ്യോമാക്രമണ ഭീഷണികളെ ചെറുക്കുന്നതിനുമാണ് നടപടി. നിലവില്&#x200d; താജ് മഹലിന് സുരക്ഷ ഒരുക്കുന്നത് സിഐഎസ്എഫും ഉത്തര്&#x200d;പ്രദേശ് പൊലീസും ചേര്&#x200d;ന്നാണ്.</p>
<p>ബോംബ് ഭീഷണിയെ തുടര്&#x200d;ന്ന് നേരത്തെ താജ്മഹലിലും പരിസരത്തും അതീവ ജാഗ്രത നിര്&#x200d;ദേശം നല്&#x200d;കിയിരുന്നു. ഇന്നലെ കേരളത്തില്&#x200d; നിന്നാണ് ഇമെയില്&#x200d; വഴി ടൂറിസം വകുപ്പിന് ബോംബ് ഭീഷണി ലഭിച്ചത്. സെന്&#x200d;ട്രല്&#x200d; ഇന്റസ്ട്രിയല്&#x200d; സെക്യൂരിറ്റി ഫോഴ്സ്, താജ് സെക്യൂരിറ്റി പൊലീസ്, ബോംബ് ഡിസ്‌പോസല്&#x200d; സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ്, ടൂറിസം പൊലീസ്, ആര്&#x200d;ക്കിയോളജിക്കല്&#x200d; സര്&#x200d;വേ ഓഫ് ഇന്ത്യ തുടങ്ങിയവയിലെ ഉദ്യോഗസ്ഥര്&#x200d; മൂന്ന് മണിക്കൂറോളം തെരച്ചില്&#x200d; നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.</p>
<p>കേരളത്തില്&#x200d; നിന്നുള്ള വ്യാജ ഇമെയില്&#x200d; സന്ദേശമാണിതെന്നും അന്വേഷണത്തിനായി സൈബര്&#x200d; സെല്ലില്&#x200d; കേസ് രജിസ്റ്റര്&#x200d; ചെയ്തിട്ടുണ്ടെന്നും സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്&#x200d; (ഡിസിപി) സോനം കുമാര്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/it-has-been-decided-to-install-an-anti-drone-system-to-increase-the-security-of-the-taj-mahal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ട്രയിനില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ ഭീഷണി; യുപി സ്വദേശി പിടിയില്‍</title>
		<link>https://www.chandrikadaily.com/fake-threat-that-a-bomb-has-been-planted-in-the-train-up-native-arrested.html</link>
					<comments>https://www.chandrikadaily.com/fake-threat-that-a-bomb-has-been-planted-in-the-train-up-native-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 11 May 2025 07:50:31 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[fake bomb threat]]></category>
		<category><![CDATA[India]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=340955</guid>

					<description><![CDATA[ന്യൂഡല്‍ഹി-ബംഗളൂരു പാതയില്‍ സര്‍വീസ് നടത്തുന്ന കര്‍ണാടക എക്‌സ്പ്രസ് ട്രയിനിലാണ് സംഭവം]]></description>
										<content:encoded><![CDATA[<p>കര്&#x200d;ണാടക എക്‌സ്പ്രസ് ട്രയിനില്&#x200d; ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ ഭീഷണി മുഴക്കിയ യാത്രക്കാരനായ യുപി സ്വദേശി പിടിയില്&#x200d;. ഉത്തര്&#x200d;പ്രദേശ് സ്വദേശിയായ ദീപ് സിംഗ് റാത്തോഡാണ് (33) അറസ്റ്റിലായത്. ന്യൂഡല്&#x200d;ഹി-ബംഗളൂരു പാതയില്&#x200d; സര്&#x200d;വീസ് നടത്തുന്ന കര്&#x200d;ണാടക എക്‌സ്പ്രസ് ട്രയിനിലാണ് സംഭവം.</p>
<p>ഇന്ന് രാവിലെയാണ് റെയില്&#x200d;വേ കണ്&#x200d;ട്രോള്&#x200d; റൂമിലേക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. തുടര്&#x200d;ന്ന് നാല് മണിക്കൂറോളം വാഡി റെയില്&#x200d;വേ സ്റ്റേഷനില്&#x200d; ട്രെയിന്&#x200d; നിര്&#x200d;ത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടര്&#x200d;ന്ന് നടത്തിയ അന്വേഷണത്തിലാണ് വാഡി റെയില്&#x200d;വേ പൊലീസ് ഇയാളെ കണ്ടെത്തിയതും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതും. ചോദ്യം ചെയ്യലില്&#x200d; വ്യാജ സന്ദേശം അയച്ചത് സമ്മതിക്കുകയായിരുന്നു.</p>
<p>ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡുകളുമടങ്ങുന്ന വലിയ സംഘമാണ് ട്രെയിനിന്റെ 22 കോച്ചുകളും പരിശോധിച്ചത്. എന്നാല്&#x200d; സ്‌ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയില്ലെന്നും ഭീഷണി വ്യാജ മുന്നറിയിപ്പാണെന്നും അധികൃതര്&#x200d; സ്ഥിരീകരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fake-threat-that-a-bomb-has-been-planted-in-the-train-up-native-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹൈക്കോടതിയില്‍ ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി</title>
		<link>https://www.chandrikadaily.com/bomb-threat-in-high-court-security-has-been-tightened.html</link>
					<comments>https://www.chandrikadaily.com/bomb-threat-in-high-court-security-has-been-tightened.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 22 Apr 2025 10:39:39 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fake bomb threat]]></category>
		<category><![CDATA[kerala Highcourt]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=338917</guid>

					<description><![CDATA[ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്]]></description>
										<content:encoded><![CDATA[<p>കേരള ഹൈക്കോടതിയില്&#x200d; ബോംബ് ഭീഷണി. ഇമെയില്&#x200d; വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതേ തുടര്&#x200d;ന്ന് കൊച്ചിയിലെ ഹൈക്കോടതി കെട്ടിടത്തിലും പരിസരത്തും പൊലീസ് സുരക്ഷ ശക്തമാക്കി.</p>
<p>ഇന്ന് ഉച്ചയോടെയാണ് മദ്രാസ് ടൈഗേഴ്സ് എന്ന പേരിലെ മെയിലിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്. തുടര്&#x200d;ന്ന് പൊലീസും ബോംബ് സ്‌ക്വാഡും നടത്തിയ പരിശോധനയില്&#x200d; സംശയകരമായ ഒന്നും കണ്ടെത്താനായില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bomb-threat-in-high-court-security-has-been-tightened.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യന്‍ മ്യൂസിയത്തില്‍ ബോംബ് ഭീഷണി; താല്‍കാലികമായി അടച്ചു</title>
		<link>https://www.chandrikadaily.com/1bomb-threat-at-indian-museum-temporarily-closed.html</link>
					<comments>https://www.chandrikadaily.com/1bomb-threat-at-indian-museum-temporarily-closed.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 01 Apr 2025 13:50:19 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fake bomb threat]]></category>
		<category><![CDATA[INDIAN MUSEUM]]></category>
		<category><![CDATA[KOLKATTA]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=336721</guid>

					<description><![CDATA[വിഢിദിനവുമായി ബന്ധപ്പെട്ട് ആരെങ്കിലും പറ്റിക്കാന്‍ ചെയ്തതാണോ എന്ന സംശയവും ഉയര്‍ന്നു വരുന്നുണ്ട്]]></description>
										<content:encoded><![CDATA[<p>കൊല്&#x200d;ക്കത്തയിലെ ഇന്ത്യന്&#x200d; മ്യൂസിയത്തിലുണ്ടായ ബോംബ് ഭീഷണിയെ തുടര്&#x200d;ന്ന് മ്യൂസിയം താല്&#x200d;കാലികമായി അടച്ചു. ബോംബ് വെച്ചിട്ടുണ്ടെന്ന് ഇ-മെയില്&#x200d; സന്ദേശം ലഭിച്ചതിനെ തുടര്&#x200d;ന്ന് പൊലീസ് സ്റ്റേഷനില്&#x200d; അറിയിക്കുകയായിരുന്നു. മ്യൂസിയത്തിന്റെ ചുമതലയുള്ള സി.ഐ.എസ്.എഫ് ആണ് ന്യൂമാര്&#x200d;ക്കറ്റ് പൊലീസ് സ്റ്റേഷനില്&#x200d; വിവരം അറിയിച്ചത്.</p>
<p>ഇന്നാണ് മ്യൂസിയത്തിനുള്ളില്&#x200d; ബോംബ് വെച്ചിട്ടുണ്ടെന്ന് ഉറവിടം വ്യക്തമല്ലാത്ത ഇ-മെയിലില്&#x200d; നിന്ന് സന്ദേശം അധികൃര്&#x200d;ക്ക് ലഭിച്ചത്. മ്യൂസിയത്തിനുള്ളിലെ 51 മുറികളില്&#x200d; പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് അധികൃതര്&#x200d; അറിയിച്ചു. എന്നാല്&#x200d; വിഢിദിനവുമായി ബന്ധപ്പെട്ട് ആരെങ്കിലും പറ്റിക്കാന്&#x200d; ചെയ്തതാണോ എന്ന സംശയവും ഉയര്&#x200d;ന്നു വരുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1bomb-threat-at-indian-museum-temporarily-closed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പുറപ്പെട്ടതിന് പിന്നാലെ കൊച്ചിയിൽ വിമാനങ്ങൾക്ക് ബോംബ് ഭീഷണി</title>
		<link>https://www.chandrikadaily.com/bomb-threat-to-flights-in-kochi-after-departure.html</link>
					<comments>https://www.chandrikadaily.com/bomb-threat-to-flights-in-kochi-after-departure.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 22 Oct 2024 14:38:12 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Airport]]></category>
		<category><![CDATA[fake bomb threat]]></category>
		<category><![CDATA[Flights]]></category>
		<category><![CDATA[nedumabassert]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=314528</guid>

					<description><![CDATA[കഴിഞ്ഞ ദിവസവും നെടുമ്പാശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണിയുണ്ടായിരുന്നു]]></description>
										<content:encoded><![CDATA[<p>കൊച്ചിയിൽ നിന്നു പുറപ്പെട്ട 2 വിമാനങ്ങൾക്ക് നേരെ ഇന്നും വ്യാജ ബോംബ് ഭീഷണി. എയർ ഇന്ത്യയുടെ കൊച്ചി-ലണ്ടൻ ഗാറ്റ്&#x200d;വിക് (എഐ 149) വിമാനത്തിനും കൊച്ചി-ബെംഗളുരു- ലക്നൗ (6ഇ 196) വിമാനത്തിനും നേരെയാണ് ബോംബ് ഭീഷണി ഉണ്ടായത്. ബോംബ് ഭീഷണി പരിശോധിക്കാൻ രണ്ടു തവണ ബോംബ് ത്രെട്ട് അസസ്മെന്റ് കമ്മിറ്റി (ബിറ്റിഎസി) യോഗം ചേർന്ന് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി. രണ്ടു വിമാനങ്ങളും പുറപ്പെട്ട് മണിക്കൂറുകൾ കഴിഞ്ഞായിരുന്നു വിമാനക്കമ്പനികളുടെ ‘എക്സ്’ (മുൻ ട്വിറ്റർ) അക്കൗണ്ടിലേക്ക് ഭീഷണി സന്ദേശമെത്തിയത്.</p>
<p>കഴിഞ്ഞ ദിവസവും നെടുമ്പാശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണിയുണ്ടായിരുന്നു. എന്നാൽ ഇത് വ്യാജമാണെന്ന് പിന്നീട് കണ്ടെത്തി. കഴിഞ്ഞ 6 ദിവസത്തിനുള്ളിൽ നൂറിലേറെ ബോംബ് ഭീഷണികളാണ് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ ലഭിച്ചത്. ഇൻഡിഗോ, വിസ്താര, ആകാശ, എയർ ഇന്ത്യ വിമാനങ്ങൾക്കാണ് കൂടുതലും ഭീഷണി. വിമാനങ്ങൾക്ക് പുറമെ വിമാനത്താവളങ്ങൾക്കും ഭീഷണി ഉയരുന്നുണ്ട്.</p>
<p>ഉച്ച കഴിഞ്ഞ് 3.04നാണ് എയർ ഇന്ത്യക്ക് ഭീഷണി സന്ദേശമെത്തിയത്. കൊച്ചിയിൽ നിന്ന് വിമാനം ഉച്ചയ്ക്ക് 12.06ന് ലണ്ടനിലേക്ക് പുറപ്പെട്ടിരുന്നു. ഇന്ത്യൻ സമയം വൈകിട്ട് രാത്രി 10.25നാണു (ബ്രിട്ടീഷ് സമയം വൈകിട്ട് 6.15) ഇത് ഗാറ്റ്&#x200d;വിക് വിമാനത്താവളത്തിൽ എത്തേണ്ടത്. വിമാനം പുറപ്പെട്ട് 3 മണിക്കൂറിനു ശേഷമാണ് ഭീഷണി സന്ദേശം എത്തിയത്. പിന്നാലെ ബിറ്റിഎസി യോഗം ചേർന്ന് ഇത് വ്യാജ ഭീഷണിയാണെന്ന നിഗമനത്തിലെത്തി.</p>
<div id="advt-pos-0" class="advt-pos-wrap">
<div id="inarticle">വൈകിട്ട് 4.04നാണ് ഇൻഡിഗോ വിമാനത്തിനുള്ള ഭീഷണി സന്ദേശം കമ്പനിയുടെ ‘എക്സ്’ അക്കൗണ്ടിലെത്തിയത്. രാവിലെ 11.35ന് നെടുമ്പാശ്ശേരിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഉച്ചയ്ക്ക് 12.13ന് ബെംഗളുരുവിലേക്ക് പുറപ്പെട്ടിരുന്നു. ഉച്ചയ്ക്ക് 1.01ന് ഇത് ബെംഗളുരു വിമാനത്താവളത്തിലെത്തി. അവിടെ നിന്ന് 1.52ന് ലക്നൗവിലേക്ക് പുറപ്പെട്ട വിമാനം 4.19ന് ലക്ഷ്യസ്ഥാനത്തെത്തി. ഭീഷണി സന്ദേശം ലഭിച്ചതിനു പിന്നാലെ ബിറ്റിഎസി യോഗം ചേർന്ന് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bomb-threat-to-flights-in-kochi-after-departure.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മനുഷ്യബോംബ്&#8217;; യാത്രക്കാരന്&#x200d;റെ ഭീഷണി, മഹാരാഷ്ട്ര സ്വദേശി കസ്റ്റഡിയില്&#x200d;</title>
		<link>https://www.chandrikadaily.com/human-bomb-at-nedumbassery-airport-maharashtra-native-in-custody-after-threatening-passenger.html</link>
					<comments>https://www.chandrikadaily.com/human-bomb-at-nedumbassery-airport-maharashtra-native-in-custody-after-threatening-passenger.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 21 Oct 2024 13:25:26 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[cochin airport]]></category>
		<category><![CDATA[fake bomb threat]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=314361</guid>

					<description><![CDATA[വ്യാജഭീഷണി ഉയര്&#x200d;ത്തിയ വിജയ് മന്ദാനയെ യാത്ര ചെയ്യാന്&#x200d; അനുവദിച്ചില്ല.]]></description>
										<content:encoded><![CDATA[<p>നെടുമ്പാശേരി വിമാനത്താവളത്തില്&#x200d; മനുഷ്യ ബോംബെന്ന് യാത്രക്കാരന്റെ ഭീഷണി. 3.50ന് പുറപ്പെടേണ്ട വിമാനത്തിലെ യാത്രക്കാരനാണ് ഭീഷണി മുഴക്കിയത്. സിഐഎസ്എഫ് പരിശോധനയില്&#x200d; ബോംബ് കണ്ടെത്താന്&#x200d; കഴിഞ്ഞില്ല. വ്യാജഭീഷണി ഉയര്&#x200d;ത്തിയ വിജയ് മന്ദാനയെ യാത്ര ചെയ്യാന്&#x200d; അനുവദിച്ചില്ല.</p>
<p>മുംബൈ വിസ്താര ഫ്‌ലൈറ്റിലായിരുന്ന മഹാരാഷ്ട്ര സ്വദേശിയുടെ വ്യാജഭീഷണി. തുടര്&#x200d;ന്ന് സിഐഎസ്എഫ് പരിശോധന നടത്തി. തുടര്&#x200d;ച്ചായ ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തില്&#x200d; രണ്ട് ഘട്ടങ്ങളില്&#x200d; പരിശോധന നടത്തിയാണ് യാത്രക്കാരെ വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിക്കുന്നത്.</p>
<p>പരിശോധനയ്ക്കിടെ തന്നെ ചെക്ക് ചെയ്യരുതെന്നും, താന്&#x200d; മനുഷ്യ ബോംബ് ആണെന്നും വിജയ് മന്ദാന പറഞ്ഞു. തുടര്&#x200d;ന്ന് ഇയാളെ മറ്റൊരിടത്തേക്ക് മാറ്റി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടര്&#x200d;ന്ന് ഇയാളെ സിഐഎസ്എഫ് ഉദ്യോഗസ്ഥരന്&#x200d; നെടുമ്പാശേരി പൊലീസിന് കൈമാറി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/human-bomb-at-nedumbassery-airport-maharashtra-native-in-custody-after-threatening-passenger.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അലങ്കോലമാകുന്ന ആകാശ പാത</title>
		<link>https://www.chandrikadaily.com/a-cluttered-skyway.html</link>
					<comments>https://www.chandrikadaily.com/a-cluttered-skyway.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 21 Oct 2024 05:50:31 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Airlines]]></category>
		<category><![CDATA[central govt]]></category>
		<category><![CDATA[fake bomb threat]]></category>
		<category><![CDATA[India]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=314289</guid>

					<description><![CDATA[24 മണിക്കുറിനിടെ മാത്രം കൊച്ചിയുള്&#x200d;പ്പെടെ 11 വിമാന സര്&#x200d;വീസുകളെ ബോംബ് ഭീഷണി ബാധിക്കുകയുണ്ടായി]]></description>
										<content:encoded><![CDATA[<p>വിമാനങ്ങള്&#x200d;ക്ക് നേരെ നിരന്തരം മുഴങ്ങിക്കൊണ്ടിരിക്കുന്ന വ്യാജ ബോംബ് ഭീഷണികള്&#x200d; രാജ്യത്തിന്റെ ആകാശ പാതയെ അലങ്കോലമാക്കിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും സുരക്ഷിതമെന്നു കരുതുന്ന വ്യോമയാത്ര സങ്കീര്&#x200d;ണവും സംഘര്&#x200d;ഷഭരിതവുമായിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളാണ് ഇപ്പോഴുള്ളത്. 24 മണിക്കുറിനിടെ മാത്രം കൊച്ചിയുള്&#x200d;പ്പെടെ 11 വിമാന സര്&#x200d;വീസുകളെ ബോംബ് ഭീഷണി ബാധിക്കുകയുണ്ടായി. ആറു ദിവസത്തിനിടെ 70 വി മാനങ്ങളാണ് രാജ്യത്ത് ബോംബ് ഭീഷണിക്കിരയായത്. മുംബൈയില്&#x200d; നിന്ന് ഡല്&#x200d;ഹിയിലേക്കുള്ള ഇന്&#x200d;ഡിഗോ വിമാനത്തിനു നേരെയാണ് ആദ്യം ഭീഷണിയുയര്&#x200d;ന്നത്. 200 യാത്രക്കാരും ജീവനക്കാരുമായി ചൊവ്വാഴ്ച രാത്രി പറന്നുയര്&#x200d;ന്ന വിമാനം ഭീഷണിയെ തുടര്&#x200d;ന്ന് അഹമ്മദാബാദിലേക്ക് തിരിച്ചുവിടുകയായിരുന്നു. പിന്നീട് ബെംഗളുരുവിലേക്ക് പോകുകയായിരുന്ന ആകാശ എയറിന് ബോംബ് ഭീഷണിയെ തുടര്&#x200d;ന്ന് ഡല്&#x200d;ഹിയിലേക്ക് മടങ്ങേണ്ടിവന്നു. ഡല്&#x200d;ഹി ഷിക്കാഗോ എയര്&#x200d; ഇന്ത്യ വിമാനം, ജയ്പൂര്&#x200d; ബെംഗളൂരു എയര്&#x200d; ഇന്ത്യ എക്സ്പ്രസ്, ദമാം ലക്‌നൗ ഇന്&#x200d;ഡിഗോ വിമാനം, ദര്&#x200d;ഭംഗ മുംബൈ സ്‌പൈസ് ജെറ്റ് വിമാനം, സിലി ഗുരിബെംഗളൂരു ആകാശ എയര്&#x200d;, അലയന്&#x200d;സ് എയര്&#x200d; അ മൃതസര്&#x200d;ഡെറാഡൂണ്&#x200d;ഡല്&#x200d;ഹി വിമാനം, എയര്&#x200d; ഇന്ത്യ എക്‌സ്പ്രസ് വിമാനം, മധുരയില്&#x200d; നിന്ന് സിംഗപ്പൂരിലേക്കുള്ള ഏഴ് വിമാനങ്ങള്&#x200d; തുടങ്ങി ഭീഷണിയുടെ നിഴലിലായവ നിരവധിയാണ്.</p>
<p>സോഷ്യല്&#x200d; മീഡിയാ പ്ലാറ്റ്ഫോമായ എക്‌സ്സിലൂടെ വരുന്ന ഭീഷണികളെ തുടര്&#x200d;ന്ന് യാത്രക്കാരെ സുരക്ഷാ പരിശോധനകള്&#x200d;ക്ക് വിധേയരാക്കേണ്ടിവരികയും അതുവഴി യാത്രകള്&#x200d; മണിക്കൂറുകളോളം വൈകിക്കൊണ്ടിരിക്കുന്നതുമാണ് ഈ ഭീഷണികളുടെ അനന്തരഫലം. ഇങ്ങനെ വിമാനങ്ങള്&#x200d; വൈകുന്നതുമൂലമുണ്ടാകുന്ന പ്രയാസങ്ങള്&#x200d; വീസാപ്രശ്‌നമുള്&#x200d;പ്പെടെ വിവരണാതീതമാണ്. കുട്ടികളും സ്ത്രീകളുമുള്&#x200d;പ്പെടെ വിമാനത്താവളങ്ങളില്&#x200d; അനുഭവിക്കുന്ന ദുരിതങ്ങള്&#x200d; വേറെയും. വ്യാജ ബോംബ് ഭീഷണികള്&#x200d; വ്യോമയാന കമ്പനികളെയും തെല്ലൊന്നുമല്ല കുഴക്കുന്നത്. വ്യാജ ഭീഷണികളാണോ എന്ന് ഉറപ്പിക്കാനാകാത്തതിനാല്&#x200d; അടിയന്തരമായ സുരക്ഷാ നടപടികള്&#x200d; സ്വീകരിക്കാന്&#x200d; കമ്പനികളും വിമാനത്താവളങ്ങളും നിര്&#x200d;ബന്ധിതരായിത്തീരുകയാണ്. രാജ്യത്തിന്റെ ആകാശപാതക്കുനേരെ നിലനില്&#x200d;ക്കുന്ന അതീവ ഗുരുതരമായ സാഹചര്യത്തെ ഗൗരവത്തോടെ കാണാനും ഈ പ്രവണതക്ക് അന്ത്യം കുറിക്കാനും കേന്ദ്ര സര്&#x200d;ക്കാറിന്റ ഭാഗത്തുനിന്ന് ചടുലമായ ഇടപെടലുണ്ടാവുകയെന്നാണ് ഏക പരിഹാരമാര്&#x200d;ഗം. വ്യാജ ഭീഷണിക്കെതിരെ സര്&#x200d;ക്കാര്&#x200d; കര്&#x200d;ശന നടപടി വേണമെന്ന് വിമാനക്കമ്പനികള്&#x200d; തന്നെ ആവശ്യപ്പെട്ടുകഴിഞ്ഞു. തടസപ്പെട്ട ഷെഡ്യൂളുകള്&#x200d; വളരെയധികം അസൗകര്യങ്ങളും വലിയ ചിലവുകളും ഉണ്ടാക്കുന്നതിനാല്&#x200d; ഈ വിഷയം അടിയന്തരമായി പരിഗണിക്കണമെന്നാണ് അവരുടെ സര്&#x200d;ക്കാറിനോടുള്ള അഭ്യര്&#x200d;ത്ഥന. ഓരോ ഭീഷണിമൂലവും വിമാനക്കമ്പനികള്&#x200d;ക്കുണ്ടാകുന്നത് കോടികളുടെ നഷ്ടമാണ്. വ്യാജ എക്കൗണ്ടുകളില്&#x200d;നിന്നാണ് ഭീഷണികള്&#x200d; വന്നുകൊണ്ടിരിക്കുന്നതെന്നത് ഇക്കാര്യത്തില്&#x200d; സര്&#x200d;ക്കാറിന്റെ നേരിട്ടുള്ള ഇടപെടലുകളാണ് ആവശ്യപ്പെടുന്നത്. എന്നാല്&#x200d; ഒന്നിനു പിറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്ന ഭീഷണികള്&#x200d; സര്&#x200d;ക്കാറിന്റെ ഉദാസീനമായ നിലപാടിലേക്കാണ് വിരല്&#x200d; ചൂണ്ടുന്നത്. ഇത്തരം സന്ദേശങ്ങളുമായി ബന്ധപ്പെട്ടു നടക്കുന്ന പരിശോധനകളില്&#x200d; ഒന്നും കണ്ടെത്താന്&#x200d; കഴിയാത്തത് ഭീഷണികള്&#x200d; നേരംപോക്കുമാത്രമാണെന്ന് വ്യക്തമാക്കുന്നു. പക്ഷേ വിമാന കമ്പനികള്&#x200d;ക്ക് ഇതിനെ ഒരിക്കലും ലാഘവത്തോടെ കാണാന്&#x200d; കഴിയുന്നതല്ല.</p>
<p>വ്യാജ ഭീഷണികള്&#x200d;ക്ക് പിന്നില്&#x200d; പ്രവര്&#x200d;ത്തിക്കുന്നവരെ നോ ഫ്‌ളൈ പട്ടികയില്&#x200d; ഉള്&#x200d;പ്പെടുത്തുന്നത് പിഗണിക്കുമെന്ന് സര്&#x200d;ക്കാര്&#x200d; നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂണില്&#x200d; ബ്യൂറോ ഓഫ് സിവില്&#x200d; ഏവിയേഷന്&#x200d; സെക്യൂരിറ്റി (ബി.സി.എ.എസ്) കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് മുമ്പാകെയാണ് ഈ നിര്&#x200d;ദേശം ആദ്യം നല്&#x200d;കിയത്. പുതിയ സാഹചര്യത്തിലും സര്&#x200d;ക്കാര്&#x200d; പല പ്രഖ്യാപനങ്ങളും നടത്തുന്നുണ്ടുവെങ്കിലും അതെല്ലാം എത്രത്തോളം പ്രായോഗികതലത്തിലുണ്ടാകുമെന്ന് കണ്ടറിയേണ്ടതാണ്. സിവില്&#x200d; ഏവിയേഷന്&#x200d; മന്ത്രാലയം, സെന്&#x200d;ട്രല്&#x200d; ഇന്&#x200d;ഡസ്ട്രിയല്&#x200d; സെക്യുരിറ്റി ഫോഴ്‌സ്, ബ്യൂറോ ഓഫ് സിവില്&#x200d; ഏവിയേഷന്&#x200d;, ദേശീയ അന്വേഷണ ഏജന്&#x200d;സി, ഇന്റലിജന്&#x200d;സ് ബ്യൂറോ എന്നിവയോടെല്ലാം അടുത്തിടെയുണ്ടായ ബോംബ് ഭീഷണി യെക്കുറിച്ച് റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കാന്&#x200d; ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. ഉത്സവ സീസണുകളുടെയും വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളുമെല്ലാം സാഹചര്യം പരിഗണിച്ച് അതിശക്തമായ നടപടികളുമായി വ്യോമയാന വകുപ്പും കേന്ദ്ര സര്&#x200d;ക്കാറും മുന്നോട്ടുപോയിട്ടില്ലെങ്കില്&#x200d; അകാരണമായി രാജ്യത്തിന്റെ ആകാശ പാത അലങ്കോലമാകുന്ന സാഹചര്യമാണുണ്ടാവുക.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-cluttered-skyway.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>11 വിമാനങ്ങള്&#x200d;ക്ക് നേരെ ബോംബ് ഭീഷണി</title>
		<link>https://www.chandrikadaily.com/bomb-threats-against-11-planes.html</link>
					<comments>https://www.chandrikadaily.com/bomb-threats-against-11-planes.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 19 Oct 2024 11:59:31 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fake bomb threat]]></category>
		<category><![CDATA[flight]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=314026</guid>

					<description><![CDATA[ലണ്ടനില്&#x200d;നിന്ന് ഡല്&#x200d;ഹിയിലേക്ക് പുറപ്പെട്ട വിസ്താര വിമാനം ബോംബ് ഭീഷണിയെ തുടര്&#x200d;ന്ന് ഫ്രാങ്ക്ഫുര്&#x200d;ട്ടിലേക്ക് തിരിച്ചു.]]></description>
										<content:encoded><![CDATA[<p>തുടര്&#x200d;ച്ചയായി വിമാനങ്ങള്&#x200d;ക്ക് നേരെ ബോംബ് ഭീഷണി ഉയരുന്ന ഞെട്ടിക്കുന്ന വാര്&#x200d;ത്തയാണ് കുറച്ചു ദിവസങ്ങളായി കേട്ടുക്കൊണ്ടിരിക്കുന്നത്. 24 മണിക്കൂറിനിടെ ബോംബ് ഭീഷണി നേരിട്ടത് 11 വിമാനങ്ങള്&#x200d;ക്കാണ്. ലണ്ടനില്&#x200d;നിന്ന് ഡല്&#x200d;ഹിയിലേക്ക് പുറപ്പെട്ട വിസ്താര വിമാനം ബോംബ് ഭീഷണിയെ തുടര്&#x200d;ന്ന് ഫ്രാങ്ക്ഫുര്&#x200d;ട്ടിലേക്ക് തിരിച്ചു. ജയ്പൂര്&#x200d;-ദുബൈ എയര്&#x200d; ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിനും ബോംബ് ഭീഷണിയുണ്ടായെങ്കിലും പിന്നീട് അത് വ്യാജമാണെന്ന് കണ്ടെത്തി. ഇന്ന് അഞ്ച് അകാസ എയ്ര്&#x200d; വിമാനങ്ങള്&#x200d;ക്കും അഞ്ച് ഇന്&#x200d;ഡിഗോ വിമാനങ്ങള്&#x200d;ക്ക് നേരെയും ബോംബ് ഭീഷണിയുണ്ടായി.</p>
<p>ഇതേ തുടര്&#x200d;ന്ന് ദുബൈ-ജയ്പൂര്&#x200d; എയര്&#x200d; ഇന്ത്യ വിമാനം വൈകി. ഫ്രാങ്ഫര്&#x200d;ട്ടിലേക്ക് വഴിതിരിച്ചുവിട്ട വിസ്താര വിമാനം പിന്നീട് ലണ്ടനിലില്&#x200d; തന്നെ തിരിച്ചിറക്കി. സമൂഹമാധ്യമം വഴിയാണ് വിസ്താര വിമാനത്തിനു നേരെ ബോംബ് ഭീഷണി ഉയര്&#x200d;ന്നത്.</p>
<p>ബംഗളൂരുവില്&#x200d; നിന്ന് മുംബൈയിലേക്ക് പുറപ്പെടാനിരുന്ന അകാസ എയറില്&#x200d; ബോംബ് വെച്ചതായി സന്ദേശം ലഭിച്ചത് യാത്ര തുടങ്ങുന്നതിനു തൊട്ടുമുമ്പാണ്. തുടര്&#x200d;ന്ന് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അതോടെ വിമാനം പുറപ്പെടാന്&#x200d; വൈകി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bomb-threats-against-11-planes.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബോംബ് ഭീഷണി മുഴക്കി ട്രെയിന്&#x200d; വൈകിപ്പിക്കാന്&#x200d; ശ്രമം, യാത്രക്കാരന്&#x200d; ഷൊര്&#x200d;ണൂരില്&#x200d; പിടിയില്&#x200d;</title>
		<link>https://www.chandrikadaily.com/fake-bomb-threat-to-train.html</link>
					<comments>https://www.chandrikadaily.com/fake-bomb-threat-to-train.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 24 Feb 2023 06:17:09 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[fake bomb threat]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=239652</guid>

					<description><![CDATA[ഇപ്പോള്&#x200d; ആര്&#x200d;പിഎഫിന്റെ കസ്റ്റഡിയിലാണ് ഇയാളുള്ളത്]]></description>
										<content:encoded><![CDATA[<p>സ്‌റ്റേഷനില്&#x200d; നിന്ന് പുറപ്പെട്ട ട്രെയിനില്&#x200d; കയറാനായി ബോബ് ഭീഷണി മുഴക്കിയ യാത്രക്കാരന്&#x200d; ഷൊര്&#x200d;ണൂരില്&#x200d; പിടിയില്&#x200d;. രാജധാനി എക്‌സ്പ്രസില്&#x200d; കയറാനാണ് യാത്രക്കാരന്&#x200d; വ്യാജ ബോംബ് ഭീഷണി മുഴക്കിയത്. ഇതുകാരണം ട്രെയിന്&#x200d; ഷൊര്&#x200d;ണൂരില്&#x200d; നിര്&#x200d;ത്തിയിട്ടു. എറണാകുളത്ത് നിന്ന് പുറപ്പെട്ട ട്രെയ്‌നില്&#x200d; ഇയാള്&#x200d;ക്ക് കയറാനായില്ല. ഇതോടെ ബോംബ് ഭീഷണി മുഴക്കുകയായിരുന്നു. മാര്&#x200d;ബിള്&#x200d; വ്യാപാരിയായ ജയ്‌സിങ് കച്ചവട ആവശ്യത്തിനായാണ് എറണാകുളത്തെത്തിയത്. ഇവിടെ നിന്ന് പുലര്&#x200d;ച്ചെയുള്ള രാജധാനി എക്‌സ്പ്രസില്&#x200d; പുറപ്പെടുകയായിരുന്നു നീക്കം.</p>
<p>ട്രെയിന്&#x200d; തൃശൂരില്&#x200d; പിടിച്ചിടുമെന്നാണ് ജയ്‌സിംഗ് കരുതിയത്. എന്നാല്&#x200d; പിടിച്ചിട്ടത് ഷൊര്&#x200d;ണൂരിലായിരുന്നു. ഇതോടെ ഷൊര്&#x200d;ണൂര്&#x200d; വരെ ജയ്‌സിംഗ് യാത്ര ചെയ്തു. ഈ സമയത്ത് ആരാണ് ബോംബ് ഭീഷണിയ്ക്ക് പിന്നിലെന്ന് പൊലീസും ആര്&#x200d;പിഎഫും അന്വേഷിക്കുന്നുണ്ടായിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞ അന്വേഷണ സംഘം രാത്രി തന്നെ പ്രതിയെ അറസ്റ്റ് ചെയ്തു. ഇപ്പോള്&#x200d; ആര്&#x200d;പിഎഫിന്റെ കസ്റ്റഡിയിലാണ് ഇയാളുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fake-bomb-threat-to-train.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
