<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>fake case &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/fake-case/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 09 Sep 2025 03:54:01 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>fake case &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ദളിത് യുവതിക്കെതിരായ വ്യാജ മാല മോഷണ കേസ്; പൊലീസ് വാദം കള്ളമെന്ന് ക്രൈംബ്രാഞ്ച്</title>
		<link>https://www.chandrikadaily.com/fake-necklace-theft-case-against-dalit-woman.html</link>
					<comments>https://www.chandrikadaily.com/fake-necklace-theft-case-against-dalit-woman.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 09 Sep 2025 03:54:01 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fake case]]></category>
		<category><![CDATA[keralaolice]]></category>
		<category><![CDATA[latestnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=353318</guid>

					<description><![CDATA[മാല മോഷണം പോയതല്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.]]></description>
										<content:encoded><![CDATA[<p>പേരൂര്&#x200d;ക്കടയിലെ ദളിത് യുവതിക്കെതിരായ വ്യാജ മാല മോഷണ കേസില്&#x200d; പൊലീസ് വാദം കള്ളമെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്&#x200d;. മാല മോഷണം പോയതല്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.</p>
<p>മാല വീടിനു പുറത്ത് വേസ്റ്റ് കൂനയില്&#x200d; നിന്നാണ് കിട്ടിയതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. എന്നാല്&#x200d;, പരാതിക്കാരി ഓമനാ ഡാനിയലിന്റെ വീട്ടിനുള്ളില്&#x200d; നിന്ന് തന്നെയാണ് മാല കിട്ടിയത്. മാല മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ദലിത് യുവതിയായ ബിന്ദുവിനെ അന്യായമായി കസ്റ്റഡിയിലെടുത്തത്.</p>
<p>&#8216;ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തലില്&#x200d; സന്തോഷം എന്ന് പറയാന്&#x200d; പറ്റില്ല. സ്‌റ്റേഷനില്&#x200d; അനുഭവിച്ച കാര്യങ്ങള്&#x200d; മറക്കാന്&#x200d; പറ്റില്ല. അതാണ് എന്നെ വല്ലാതെ തളര്&#x200d;ത്തുന്നത്. ആ കുറ്റം എന്റെ തലയില്&#x200d; വെച്ചുകെട്ടാന്&#x200d; പൊലീസ് കുറേ ശ്രമിച്ചു. ചെയ്യാത്തൊരു തെറ്റാകുമ്പോള്&#x200d; എന്തായാലും സത്യം പുറത്ത് വരുമെന്ന് എനിക്ക് നല്ല ഉറപ്പുണ്ടായിരുന്നു. ഓമന ഡാനിയല്&#x200d; എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് എനിക്ക് അറിയില്ല. ഞാന്&#x200d; മൂന്ന് ദിവസമാണ് ആ വീട്ടില്&#x200d; ജോലിക്ക് പോയത്. പക്ഷെ മാല കിട്ടിയില്ല എന്ന് പറഞ്ഞിരുന്നെങ്കില്&#x200d; എന്നെ ജയിലിലേക്ക് കൊണ്ടുപോയേനെ. മാല കിട്ടിയെന്ന് പൊലീസ് പറഞ്ഞില്ല.ആത്മഹത്യയുടെ വക്കിലേക്ക് പൊലീസ് എന്നെ കൊണ്ടെത്തിച്ചു,&#8217; ബിന്ദു പറഞ്ഞു.</p>
<p>വീട്ടുടമ ഓമന ഡാനിയലിന്റെ സ്വര്&#x200d;ണ്ണാഭരണം കാണാനില്ലെന്ന പരാതിയില്&#x200d; പേരൂര്&#x200d;ക്കട പൊലീസ് ആണ് ചുള്ളിമാനൂര്&#x200d; സ്വദേശി ബിന്ദുവിനെതിരെ കേസെടുത്തത്. പരാതി നല്&#x200d;കിയതിന് നാലു ദിവസം മുമ്പ് മാത്രം വീട്ടു ജോലിക്കെത്തിയ ബിന്ദുവിനെ പൊലീസ് കസ്റ്റഡിലെടുത്തു.</p>
<p>രാത്രിയില്&#x200d; സ്‌റ്റേഷനിലിരുത്തി മാനസികമായി പീഡിപ്പിക്കുകയായിരുന്നു. എന്നാല്&#x200d; അടുത്ത ദിവസം നഷ്ടപ്പെട്ടെന്ന് പറഞ്ഞ സ്വര്&#x200d;ണം പരാതിക്കാരിയായ ഓമനയുടെ വീട്ടിന് പിന്നിലെ ചവറുകൂനയില്&#x200d; നിന്നും കിട്ടിയെന്ന് ഓമന ഡാനിയല്&#x200d; തന്നെ പൊലീസിനെ അറിയിച്ചു. പിന്നാലെ പൊലീസ് ബിന്ദുവിനെ വിട്ടയച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fake-necklace-theft-case-against-dalit-woman.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദലിത് യുവതിയെ കള്ളക്കേസിൽ കുടുക്കിയ സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്</title>
		<link>https://www.chandrikadaily.com/crime-branch-to-investigate-dalit-womans-false-case.html</link>
					<comments>https://www.chandrikadaily.com/crime-branch-to-investigate-dalit-womans-false-case.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 22 May 2025 15:42:44 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[crimee branch]]></category>
		<category><![CDATA[fake case]]></category>
		<category><![CDATA[police]]></category>
		<category><![CDATA[women]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=342117</guid>

					<description><![CDATA[മനുഷ്യവകാശ കമ്മീഷന്‍ ഉത്തരവ് പ്രകാരമാണ് ജില്ലക്കു പുറത്തുളള ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്നത്]]></description>
										<content:encoded><![CDATA[<p>പേരൂര്&#x200d;ക്കട പൊലീസ് സ്റ്റേഷനില്&#x200d; ദളിത് സ്ത്രീയെ കസ്റ്റഡിയില്&#x200d; വെച്ച് മാനസികമായ പീഡിപ്പിച്ച സംഭവം പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ എ വിദ്യാധരന്&#x200d; അന്വേഷിക്കും. മനുഷ്യവകാശ കമ്മീഷന്&#x200d; ഉത്തരവ് പ്രകാരമാണ് ജില്ലക്കു പുറത്തുളള ഉദ്യോഗസ്ഥന്&#x200d; അന്വേഷിക്കുന്നത്.</p>
<p>ബിന്ദു ജോലിക്ക് നിന്ന വീട്ടിൽനിന്ന് സ്വർണ്ണമാല കാണാനില്ലെന്ന് വീട്ടുടമ പരാതി നൽകിയതിനെ തുടർന്നാണ് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ എത്തിച്ച് എസ്ഐ ഉൾപ്പടെയുള്ളവർ ബിന്ദുവിനോട് ക്രൂരമായി പെരുമാറിയത്. ഒരു ദിവസം സ്റ്റേഷനിൽ പട്ടിണിക്കിട്ടു. കുടിക്കാൻ വെള്ളം പോലും നൽകിയില്ല. നടത്തി. കള്ളന്മാരെ പോലെ നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. താൻ മോഷണം നടത്തിയിട്ടില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും കേൾക്കാൻ തയ്യാറായില്ലെന്ന് ബിന്ദു പരാതി നൽകി.</p>
<p>നേരത്തെ കന്റോണ്&#x200d;മെന്റ് എസിയുടെ റിപ്പോര്&#x200d;ട്ടിന്റെ അടിസ്ഥാനത്തില്&#x200d; എഎസ്‌ഐ പ്രസന്നനെയും, സ്‌പെഷ്യല്&#x200d; ബ്രാഞ്ച് എസിയുടെ റിപ്പോര്&#x200d;ട്ടിന്മേല്&#x200d; എസ്‌ഐ എസ് ജി പ്രസാദിനെയും സസ്‌പെന്&#x200d;ഡ് ചെയ്തിരുന്നു. ബിന്ദുവിനെ ഏറ്റവും കൂടുതല്&#x200d; ഭീഷണിപ്പെടുത്തിയത് എഎസ്‌ഐ പ്രസന്നന്&#x200d; ആണെന്നാണ് കണ്ടോന്മെന്റ് അസിസ്റ്റന്റ് കമ്മീഷ്ണറുടെ റിപ്പോര്&#x200d;ട്ടിലുള്ളത്. പ്രസന്നന് ബിന്ദുവിനെ ചോദ്യം ചെയ്യാന്&#x200d; അധികാരം ഇല്ലായിരുന്നു. അന്ന് ജി ഡി ചാര്&#x200d;ജ് മാത്രമാണ് പ്രസന്നനു ഉണ്ടായിരുന്നത്.കസ്റ്റഡിയിലുള്ള പ്രതിയുടെ സുരക്ഷ നോക്കേണ്ട ചുമതല മാത്രമാണ് പ്രസന്നന്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/crime-branch-to-investigate-dalit-womans-false-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യയിലെ സ്ത്രീകള്&#x200d; വ്യാജ ലൈംഗികാതിക്രമ പരാതികള്&#x200d; ഉന്നയിക്കില്ലെന്ന ധാരണ കാലഹരണപ്പെട്ടുവെന്ന് ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/the-belief-that-women-in-india-do-not-raise-false-sexual-assault-complaints-is-outdated-says-the-high-court.html</link>
					<comments>https://www.chandrikadaily.com/the-belief-that-women-in-india-do-not-raise-false-sexual-assault-complaints-is-outdated-says-the-high-court.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 14 Mar 2025 14:32:38 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fake case]]></category>
		<category><![CDATA[high court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=333911</guid>

					<description><![CDATA[വ്യക്തി വിരോധം തീര്&#x200d;ക്കുന്നതിനും നിയമ വിരുദ്ധ ആവശ്യങ്ങള്&#x200d;ക്കായും സ്ത്രീകള്&#x200d; വ്യാജപരാതികള്&#x200d; നല്&#x200d;കുന്നുണ്ട്]]></description>
										<content:encoded><![CDATA[<p>ഇന്ത്യയിലെ സ്ത്രീകള്&#x200d; വ്യാജ ലൈംഗികാതിക്രമ പരാതികള്&#x200d; ഉന്നയിക്കില്ലെന്ന ധാരണ കാലഹരണപ്പെട്ടുവെന്ന് ഹൈക്കോടതി. വ്യക്തി വിരോധം തീര്&#x200d;ക്കുന്നതിനും നിയമ വിരുദ്ധ ആവശ്യങ്ങള്&#x200d;ക്കായും സ്ത്രീകള്&#x200d; വ്യാജപരാതികള്&#x200d; നല്&#x200d;കുന്നുണ്ട്. സമീപ വര്&#x200d;ഷങ്ങളില്&#x200d; നിരവധി വ്യാജ ബലാത്സംഗ കേസുകള്&#x200d; ഫയല്&#x200d; ചെയ്യപ്പെട്ടുവെന്നും ലൈംഗികാതിക്രമ പരാതികള്&#x200d; എപ്പോഴും ശരിയാകണമെന്നില്ലെന്നും ഹൈക്കോടതി പറഞ്ഞു.വിവാഹ വാഗ്ദാനം നല്&#x200d;കി പീഡിപ്പിച്ചെന്ന പട്ടാമ്പി കൊപ്പം സ്വദേശിക്കെതിരായ കേസ് റദ്ദാക്കിയാണ് കോടതി ഉത്തരവ്.</p>
<p>പരാതികളില്&#x200d; പലതും ആധികാരികത ഇല്ലാത്തതാണ്. വിവാഹം നടന്നില്ലെന്ന കാരണത്താല്&#x200d; മാത്രം ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കാണാനാകില്ല. യാഥാര്&#x200d;ത്ഥ്യം മനസിലാക്കാതെ പൊലീസ് കേസെടുക്കരുതെന്നും ജസ്റ്റിസ് എ. ബദറുദ്ദീന്&#x200d; അധ്യക്ഷനായ സിംഗിള്&#x200d; ബെഞ്ച് നിര്&#x200d;ദേശിച്ചു.</p>
<p>പട്ടാമ്പി കൊപ്പം സ്വദേശിക്കെതിരായുള്ള കേസില്&#x200d; പരാതിക്കാരിയും ഹരജിക്കാരനും 2014 മുതല്&#x200d; പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തില്&#x200d; ഏര്&#x200d;പ്പെട്ടിരുന്നുവെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്&#x200d; അധ്യക്ഷനായ സിംഗിള്&#x200d; ബെഞ്ചിന്റെ ഉത്തരവ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-belief-that-women-in-india-do-not-raise-false-sexual-assault-complaints-is-outdated-says-the-high-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പതിനാലുകാരി ഗര്&#x200d;ഭിണിയായ സംഭവം; കള്ളക്കേസില്&#x200d; കുടുക്കിയ ആദിവാസി യുവാവ് ജയിലില്&#x200d; കിടന്നത് 3 മാസം, ഡി.എന്&#x200d;.എ ഫലം വന്നപ്പോള്&#x200d; നിരപരാധി</title>
		<link>https://www.chandrikadaily.com/the-fourteen-year-old-pregnant-incident-tribal-youth-caught-in-fake-case-spent-3-months-in-jail-found-innocent-after-dna-test.html</link>
					<comments>https://www.chandrikadaily.com/the-fourteen-year-old-pregnant-incident-tribal-youth-caught-in-fake-case-spent-3-months-in-jail-found-innocent-after-dna-test.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 03 Nov 2023 03:30:35 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Ajman Jail]]></category>
		<category><![CDATA[DNA test]]></category>
		<category><![CDATA[fake case]]></category>
		<category><![CDATA[pregnant incident]]></category>
		<category><![CDATA[spent]]></category>
		<category><![CDATA[tribel youth]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=281748</guid>

					<description><![CDATA[സര്&#x200d;ക്കാരില്&#x200d;നിന്നും കേസിന് പിന്നില്&#x200d; പ്രവര്&#x200d;ത്തിച്ചവരില്&#x200d;നിന്നും നഷ്ടപരിഹാരം കിട്ടുംവരെയും നിയമപോരാട്ടം തുടരുമെന്ന് വിനീത് പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>പോക്‌സോ കേസില്&#x200d; 98 ദിവസം ജയിലില്&#x200d; കഴിഞ്ഞ ആദിവാസി യുവാവ് നിരപരാധിയെന്ന് തെളിഞ്ഞു. യുവാവിന്റെ നിയമപോരാട്ടത്തെത്തുടര്&#x200d;ന്ന് യഥാര്&#x200d;ഥ കുറ്റവാളിയെ കണ്ടെത്താനും കഴിഞ്ഞു. ഉപ്പുതറ കണ്ണംപടി ഇന്തിനാല്&#x200d; ഇ.എം.വിനീതി (24)നെയാണ് ഡി.എന്&#x200d;.എ ഫലം വന്നപ്പോള്&#x200d; കട്ടപ്പന ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്&#x200d; കോടതി ജഡ്ജി വി. മഞ്ജു കുറ്റവിമുക്തനാക്കിയത്.</p>
<p>2019 ഒക്ടോബര്&#x200d; 14നാണ് വിനീതിന്റെ ജീവിതം മാറിമറിയുന്നത്വയറുവേദനയുമായി ഉപ്പുതറ ഗവ. ആശുപത്രിയില്&#x200d; വന്ന പതിനാലുകാരി 4 മാസം ഗര്&#x200d;ഭിണിയാണെന്ന് തെളിഞ്ഞു. തന്നെ പീഡിപ്പിച്ചത് ആരെന്ന് ആദ്യം പെണ്&#x200d;കുട്ടി പറഞ്ഞില്ല. എന്നിട്ടും, കൂലിപ്പണിക്ക് പോയ തന്നെ ഉപ്പുതറ പൊലീസ് ബലമായി പിടികൂടി ആശുപത്രിയില്&#x200d; എത്തിച്ചുവെന്ന് വിനീത് പറയുന്നു.</p>
<p>പെണ്&#x200d;കുട്ടിയും അമ്മയും വിനീതല്ല ഉത്തരവാദിയെന്ന് പൊലീസിനോട് പറഞ്ഞു. ഇതോടെ വിനീതിനെ പറഞ്ഞുവിട്ടു. എന്നാല്&#x200d;, പീഡിപ്പിച്ചത് വിനീതാണെന്ന് പെണ്&#x200d;കുട്ടി മൊഴി നല്&#x200d;കിയെന്നുപറഞ്ഞ് പിന്നീട് യുവാവിനെ അറസ്റ്റ് ചെയ്തു. വിനീത് 6 തവണ തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് പെണ്&#x200d;കുട്ടി മൊഴി നല്&#x200d;കിയത്. ഇതിനിടെ ഡി.എന്&#x200d;.എ ഫലം വന്നു.</p>
<p>പെണ്&#x200d;കുട്ടിയുടെ കുഞ്ഞിന്റെ പിതാവ് വിനീതല്ലെന്ന് തെളിഞ്ഞു. തന്റെ അര്&#x200d;ദ്ധസഹോദരനാണ് പീഡിപ്പിച്ചതെന്ന് പെണ്&#x200d;കുട്ടി മൊഴിമാറ്റി. അര്&#x200d;ദ്ധസഹോദരന്&#x200d; ജയിലിലായി. ഡി.എന്&#x200d;.എ പരിശോധനയില്&#x200d; കുഞ്ഞിന്റെ അച്ഛന്&#x200d; ഇയാളുമല്ലെന്ന് കണ്ടെത്തി. എന്നാല്&#x200d;, കേസിന്റെ വിസ്താരം തുടങ്ങാത്തതിനാല്&#x200d; ഇയാള്&#x200d; ഇപ്പോഴും ജയിലിലാണ്.</p>
<p>കണ്ണംപടി സ്വദേശിയായ ശ്രീധരനാണ് പെണ്&#x200d;കുട്ടിയുടെ കുഞ്ഞിന്റെ അച്ഛനെന്ന് ഡി.എന്&#x200d;.എ. പരിശോധനയില്&#x200d; കണ്ടെത്തി. ഇതോടെയാണ് വിനീതിനെ കുറ്റവിമുക്തനാക്കിയത്. സര്&#x200d;ക്കാരില്&#x200d;നിന്നും കേസിന് പിന്നില്&#x200d; പ്രവര്&#x200d;ത്തിച്ചവരില്&#x200d;നിന്നും നഷ്ടപരിഹാരം കിട്ടുംവരെയും നിയമപോരാട്ടം തുടരുമെന്ന് വിനീത് പറഞ്ഞു. അഭിഭാഷകരായ ജോബി ജോര്&#x200d;ജ്, ജെയിംസ് കാപ്പന്&#x200d;, ബൈജു ബാലകൃഷ്ണന്&#x200d; എന്നിവരാണ് വിനീതിനുവേണ്ടി കോടതിയില്&#x200d; ഹാജരായത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-fourteen-year-old-pregnant-incident-tribal-youth-caught-in-fake-case-spent-3-months-in-jail-found-innocent-after-dna-test.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉമ്മന്&#x200d;ചാണ്ടിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചതില്&#x200d; ലജ്ജിക്കുന്നുവെന്ന് ദേശാഭിമാനി മുന്&#x200d; കണ്&#x200d;സള്&#x200d;ട്ടിംഗ് എഡിറ്റര്&#x200d; എന്&#x200d;.മാധവന്&#x200d;കുട്ടി</title>
		<link>https://www.chandrikadaily.com/ummanu%e2%80%8dchaandikkethire-lingikaaropanam-unnayichathilu%e2%80%8d-lajjikkunnuvennu-deshaabhimaani-mun%e2%80%8d-kan%e2%80%8dsalu%e2%80%8dtting-editeru%e2%80%8d-en%e2%80%8d-maadhavanu%e2%80%8dkutt.html</link>
					<comments>https://www.chandrikadaily.com/ummanu%e2%80%8dchaandikkethire-lingikaaropanam-unnayichathilu%e2%80%8d-lajjikkunnuvennu-deshaabhimaani-mun%e2%80%8d-kan%e2%80%8dsalu%e2%80%8dtting-editeru%e2%80%8d-en%e2%80%8d-maadhavanu%e2%80%8dkutt.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 18 Jul 2023 16:38:12 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fake case]]></category>
		<category><![CDATA[Ummenchandy]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=265318</guid>

					<description><![CDATA[ഉമ്മന്&#x200d; ചാണ്ടിയുടെ കുടുംബത്തിന്റെയും കോണ്&#x200d;ഗ്രസ് യു.ഡി.എഫ് പ്രവര്&#x200d;ത്തകരുടെയും ദുഃഖത്തില്&#x200d; പങ്കുചേരുന്നു എന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്&#x200d; കുറിച്ചു]]></description>
										<content:encoded><![CDATA[<p>അന്തരിച്ച മുന്&#x200d; മുഖ്യമന്ത്രിയും മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നേതാവുമായ ഉമ്മന്&#x200d;ചാണ്ടിക്കെതിരായി 2013ല്&#x200d; ഉയര്&#x200d;ന്ന ലൈംഗികാരോപണം അടിസ്ഥാന രഹിതമായിന്നുവെന്ന് ഏറ്റുപറഞ്ഞ് ദേശാഭിമാനി മുന്&#x200d; കണ്&#x200d;സള്&#x200d;ട്ടിംഗ് എഡിറ്റര്&#x200d; എന്&#x200d;.മാധവന്&#x200d;കുട്ടി.</p>
<p><strong>ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്&#x200d;ണരൂപം</strong></p>
<p>കേരളത്തിലെ ഒരു മുഖ്യധാരാ മാധ്യമ പ്രവര്&#x200d;ത്തകനെന്ന നിലയ്ക്ക് എന്റെ ഉള്ളില്&#x200d; ഇന്നും നീറുന്ന രണ്ടു വലിയ രാഷ്ട്രീയ മനസ്താപങ്ങളില്&#x200d; ഓ സി, ഉമ്മന്&#x200d; ചാണ്ടിയുണ്ട്</p>
<p>1 &#8216;ശൈലിമാറ്റം &#8216;<br />
&#8216;ഐ എസ് ആര്&#x200d; ഒ ചാരക്കേസ് &#8216;കേസ് തുടങ്ങിയ വിഷയങ്ങളുപയോഗിച്ചു മുഖ്യമന്ത്രി കരുണാകരനെതിരെ ഉമ്മന്&#x200d;ചാണ്ടിയും കൂട്ടരും നടത്തിയ രാഷ്ട്രീയ കരുനീക്കങ്ങള്&#x200d;ക്കു പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ തലവനായ എന്റെ എഴുത്തുമൂലം ഇന്ത്യന്&#x200d; എക്‌സ്പ്രസ് നല്&#x200d;കിയ ഏകപക്ഷീയമായി എഡിറ്റോറിയല്&#x200d; പിന്തുണ അങ്ങേയറ്റം ആധാര്&#x200d;മികമെന്നു ഞാന്&#x200d; അതിവേഗം തിരിച്ചറിഞ്ഞു. പലരെയും പോലെ ഞാനും അന്നത്തെ ഒഴുക്കിനനുസരിച്ചു നീന്തുകയായിരുന്നു.</p>
<p>2 &#8216;സരിത&#8217; വിഷയത്തില്&#x200d; ഉമ്മന്&#x200d; ചാണ്ടിക്കു നേരേ ഉയര്&#x200d;ത്തപ്പെട്ട അടിസ്ഥാന<br />
രഹിതമായ ലൈംഗീക ആരോപണത്തിനു അന്നു ദേശാഭിമാനിയില്&#x200d; കണ്&#x200d;സള്&#x200d;ട്ടിങ്ങ് എഡിറ്റര്&#x200d; പദവി വഹിച്ചിരുന്നുവെന്ന ഒറ്റ കാരണംകൊണ്ടു മൗനത്തിലൂടെ ഞാന്&#x200d; നല്&#x200d;കിയ അധാര്&#x200d;മ്മിക പിന്തുണയില്&#x200d; ഞാനിന്നു ലജ്ജിക്കുന്നു. ഇതു പറയാന്&#x200d; ഓസി യുടെ മരണംവരെ ഞാന്&#x200d; എന്തിനു കാത്തിരുന്നു എന്ന ചോദ്യം ന്യായം. ഒരു മറുപടിയെ ഉള്ളു. നിങ്ങള്&#x200d;ക്ക് മനസാക്ഷിയുടെ വിളി എപ്പോഴാണ് കിട്ടുകയെന്നു പറയാനാവില്ല ക്ഷമിക്കുക.</p>
<p>ഉമ്മന്&#x200d; ചാണ്ടിയുടെ കുടുംബത്തിന്റെയും കോണ്&#x200d;ഗ്രസ് യു.ഡി.എഫ് പ്രവര്&#x200d;ത്തകരുടെയും ദുഃഖത്തില്&#x200d; പങ്കുചേരുന്നു എന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്&#x200d; കുറിച്ചു.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ummanu%e2%80%8dchaandikkethire-lingikaaropanam-unnayichathilu%e2%80%8d-lajjikkunnuvennu-deshaabhimaani-mun%e2%80%8d-kan%e2%80%8dsalu%e2%80%8dtting-editeru%e2%80%8d-en%e2%80%8d-maadhavanu%e2%80%8dkutt.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വ്യാജ മയക്കുമരുന്ന്: കേസ് റദ്ദാക്കിയതില്&#x200d; സന്തോഷം, ആരാണ് തന്നെ കേസില്&#x200d; കുടുക്കിയതെന്ന് കണ്ടെത്തണം- ഷീല സണ്ണി</title>
		<link>https://www.chandrikadaily.com/counterfeit-drugs-glad-the-case-was-quashed-must-find-out-who-framed-him-in-the-case-sheela-sunny.html</link>
					<comments>https://www.chandrikadaily.com/counterfeit-drugs-glad-the-case-was-quashed-must-find-out-who-framed-him-in-the-case-sheela-sunny.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 05 Jul 2023 16:20:05 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fake case]]></category>
		<category><![CDATA[sheela sunny]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=263074</guid>

					<description><![CDATA[72 ദിവസത്തിലേറെ അന്യായമായി തടങ്കലില്&#x200d; കഴിയേണ്ടിവന്നതിനാല്&#x200d; ഇപ്പോള്&#x200d; ഉപജീവനമാര്&#x200d;ഗം നഷ്ടപ്പെട്ട സ്ഥിതിയാണ്]]></description>
										<content:encoded><![CDATA[<p>തനിക്കെതിരായ വ്യാജ മയക്കുമരുന്ന് കേസ് റദ്ദാക്കിയ ഹൈകോടതി നടപടിയില്&#x200d; സന്തോഷമുണ്ടെന്ന് ഷീല സണ്ണി മാധ്യമങ്ങളോട് പറഞ്ഞു. ആരാണ് തന്നെ കേസില്&#x200d; കുടുക്കിയതെന്ന് കണ്ടെത്തണം. കുടുംബം ഒറ്റക്കെട്ടായി ഒപ്പമുണ്ടായതിനാലാണ് പിടിച്ചുനില്&#x200d;ക്കാന്&#x200d; കഴിഞ്ഞതെന്നും അവര്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>എല്ലാറ്റിലും ഉപരി ജാമ്യത്തിലിറക്കാന്&#x200d; ഏറെ ശ്രമിച്ച അഡ്വ. നിബിന്&#x200d; കരീമിനോട് നന്ദിയുണ്ട്. 72 ദിവസത്തിലേറെ അന്യായമായി തടങ്കലില്&#x200d; കഴിയേണ്ടിവന്നതിനാല്&#x200d; ഇപ്പോള്&#x200d; ഉപജീവനമാര്&#x200d;ഗം നഷ്ടപ്പെട്ട സ്ഥിതിയാണ്.</p>
<p>സ്വന്തം ജോലി ചെയ്ത് ജീവിക്കണമെന്നാണ് ആഗ്രഹം. പാര്&#x200d;ലര്&#x200d; ആരംഭിക്കാനാണ് ഇനിയത്തെ ശ്രമം. അതിനായി മലപ്പുറത്തെ തണല്&#x200d; ചാരിറ്റബിള്&#x200d; സംഘടനയടക്കം സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഷീല സണ്ണി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/counterfeit-drugs-glad-the-case-was-quashed-must-find-out-who-framed-him-in-the-case-sheela-sunny.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കള്ളക്കേസില്&#x200d; കുടുക്കി; പൊലീസുകാരന്റെ പേര് എഴുതിവെച്ച ശേഷം ജീവനൊടുക്കി</title>
		<link>https://www.chandrikadaily.com/1trapped-in-a-fake-case-after-writing-down-the-name-of-the-policeman-he-committed-suicide.html</link>
					<comments>https://www.chandrikadaily.com/1trapped-in-a-fake-case-after-writing-down-the-name-of-the-policeman-he-committed-suicide.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 01 Jun 2023 01:33:14 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fake case]]></category>
		<category><![CDATA[police man]]></category>
		<category><![CDATA[suicide]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=257016</guid>

					<description><![CDATA[തിരുവനന്തപുരം മാറനല്ലൂരില്&#x200d; പൊലീസുകാരന്റെ പേരെഴുതിവച്ച ശേഷം എന്&#x200d;.എസ്.എസ് കരയോഗം പ്രസിഡന്റ് ജീവനൊടുക്കി. എരുത്താവൂര്&#x200d; കരയോഗം പ്രസിഡന്റ് അജയകുമാറാണ് പേട്ട െ്രെകംബ്രാഞ്ച് യൂണിറ്റിലെ ഡ്രൈവര്&#x200d; കെ.സന്ദീപിനെതിരെ ആത്മഹത്യകുറിപ്പെഴുതിവെച്ചത്. വ്യക്തിവൈരാഗ്യത്തിന്റെ പേരില്&#x200d; സന്ദീപും മാറനല്ലൂര്&#x200d; പൊലീസും ചേര്&#x200d;ന്ന് പീഡനം ഉള്&#x200d;പ്പടെയുള്ള കള്ളക്കേസില്&#x200d; കുടുക്കിയതാണ് ആത്മഹത്യക്ക് കാരണമെന്ന് അജയകുമാറിന്റെ കുടുംബം ആരോപിച്ചു.രുത്താവൂര്&#x200d; എന്&#x200d;.എസ്.എസ് കരയോഗം പ്രസിഡന്റായ അജയകുമാറിനെ തിങ്കളാഴ്ച വൈകിട്ടാണ് കരയോഗം ഓഫീസിനുള്ളില്&#x200d; തൂങ്ങിമരിച്ച നിലയില്&#x200d; കണ്ടെത്തിയത്. സന്ദീപ് അസഭ്യം പറഞ്ഞൂവെന്നാണ് ആത്മഹത്യാകുറിപ്പില്&#x200d; കാരണമായി എഴുതിയിരിക്കുന്നത്. ഈ ഒറ്റവരിയില്&#x200d; ഒതുങ്ങുന്നതല്ല സന്ദീപിന്റെ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം മാറനല്ലൂരില്&#x200d; പൊലീസുകാരന്റെ പേരെഴുതിവച്ച ശേഷം എന്&#x200d;.എസ്.എസ് കരയോഗം പ്രസിഡന്റ് ജീവനൊടുക്കി. എരുത്താവൂര്&#x200d; കരയോഗം പ്രസിഡന്റ് അജയകുമാറാണ് പേട്ട െ്രെകംബ്രാഞ്ച് യൂണിറ്റിലെ ഡ്രൈവര്&#x200d; കെ.സന്ദീപിനെതിരെ ആത്മഹത്യകുറിപ്പെഴുതിവെച്ചത്. വ്യക്തിവൈരാഗ്യത്തിന്റെ പേരില്&#x200d; സന്ദീപും മാറനല്ലൂര്&#x200d; പൊലീസും ചേര്&#x200d;ന്ന് പീഡനം ഉള്&#x200d;പ്പടെയുള്ള കള്ളക്കേസില്&#x200d; കുടുക്കിയതാണ് ആത്മഹത്യക്ക് കാരണമെന്ന് അജയകുമാറിന്റെ കുടുംബം ആരോപിച്ചു.രുത്താവൂര്&#x200d; എന്&#x200d;.എസ്.എസ് കരയോഗം പ്രസിഡന്റായ അജയകുമാറിനെ തിങ്കളാഴ്ച വൈകിട്ടാണ് കരയോഗം ഓഫീസിനുള്ളില്&#x200d; തൂങ്ങിമരിച്ച നിലയില്&#x200d; കണ്ടെത്തിയത്.</p>
<p>സന്ദീപ് അസഭ്യം പറഞ്ഞൂവെന്നാണ് ആത്മഹത്യാകുറിപ്പില്&#x200d; കാരണമായി എഴുതിയിരിക്കുന്നത്.<br />
ഈ ഒറ്റവരിയില്&#x200d; ഒതുങ്ങുന്നതല്ല സന്ദീപിന്റെ ഉപദ്രവമെന്നാണ് വീട്ടുകാരുടെ പരാതി. വസ്തുതര്&#x200d;ക്കത്തില്&#x200d; സന്ദീപും അച്ഛനും ചേര്&#x200d;ന്ന് അജയകുമാറിനെ മര്&#x200d;ദിച്ചിരുന്നു. അതില്&#x200d; പരാതി നല്&#x200d;കിയതിന്റെ വൈരാഗ്യത്തില്&#x200d; സന്ദീപിന്റെ അമ്മയെ ഉപദ്രവിച്ചെന്ന പേരില്&#x200d; അജയകുമാറിനെതിരെ പീഡനവും വധശ്രമവും ചേര്&#x200d;ത്ത് കേസെടുപ്പിച്ചു.</p>
<p>ഇതിനെതിരെ മുഖ്യമന്ത്രിക്ക് വരെ അജയകുമാര്&#x200d; പരാതി നല്&#x200d;കിയതോടെ പീഡനവും വധശ്രമവും ഉള്&#x200d;പ്പടെയുള്ള വകുപ്പുപ്പുകള്&#x200d; ഒഴിവാക്കി. പക്ഷെ പീഡനക്കേസിലെ പ്രതിയെന്ന് സന്ദീപ് പ്രചരിപ്പിച്ചതും അധിക്ഷേപിച്ചതും മാനസികമായി തളര്&#x200d;ത്തിയെന്നാണ് ആരോപണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1trapped-in-a-fake-case-after-writing-down-the-name-of-the-policeman-he-committed-suicide.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പശുവിനെ കശാപ്പു ചെയ്ത കുറ്റം മുസ്‌ലിം യുവാക്കളില്&#x200d; ചുമത്താന്&#x200d; ശ്രമിച്ചു; 4 അഖില ഭാരത ഹിന്ദുമഹാസഭ പ്രവര്&#x200d;ത്തകര്&#x200d; അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/create-communalism.html</link>
					<comments>https://www.chandrikadaily.com/create-communalism.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 13 Apr 2023 09:30:12 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[4muslimyoung people]]></category>
		<category><![CDATA[communalism]]></category>
		<category><![CDATA[create]]></category>
		<category><![CDATA[fake case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=247784</guid>

					<description><![CDATA[രാമനവമിയുടെ തലേദിവസം പശുവിനെ കശാപ്പ് ചെയ്ത,് കുറ്റം നാല് മുസ്‌ലിം യുവാക്കളെ കള്ളക്കേസില്&#x200d; കുടുക്കാന്&#x200d; ശ്രമിച്ചുവെന്നാരോപിച്ച് അഖില ഭാരത് ഹിന്ദുമഹാസഭയുടെ നാല് പ്രവര്&#x200d;ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്]]></description>
										<content:encoded><![CDATA[<p>ആഗ്രയില്&#x200d; പശുവിനെ കശാപ്പ് ചെയ്ത കേസുമായി ബന്ധപ്പെട്ട് അഖില ഭാരത് ഹിന്ദുമഹാസഭയുടെ ദേശീയ വക്താവിനെയും അദ്ദേഹത്തിന്റെ മൂന്ന് സഹായികളെയും യു.പി പൊലീസ് അറസ്റ്റ് ചെയ്തു. രാമനവമിയുടെ തലേദിവസം പശുവിനെ കശാപ്പ് ചെയ്ത,് കുറ്റം നാല് മുസ്‌ലിം യുവാക്കളെ കള്ളക്കേസില്&#x200d; കുടുക്കാന്&#x200d; ശ്രമിച്ചുവെന്നാരോപിച്ച് അഖില ഭാരത് ഹിന്ദുമഹാസഭയുടെ നാല് പ്രവര്&#x200d;ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.</p>
<p>നാല് മുസ്‌ലിം യുവാക്കളാണ് പശുവിനെ കൊലപ്പെടുത്തിയതെന്ന് ജിതേന്ദ്ര പൊലീസിനെ അറിയിച്ചു. തുടര്&#x200d;ന്ന് 4പേരെ പൊലീസ് പുലര്&#x200d;ച്ചെ വീട്ടില്&#x200d; നിന്ന് കസ്റ്റഡിയിലെടുത്തു.</p>
<p>എന്നാല്&#x200d; വിശദമായ അന്വേഷണത്തില്&#x200d; മുസ്‌ലിം യുവാക്കള്&#x200d; സംഭവസമയം സ്ഥലത്തുണ്ടായിരുന്നില്ലെന്ന് പൊലീസിന് മനസിലായി. മുസ്‌ലിം യുവാക്കളോടുള്ള വൈരാഗ്യം തീര്&#x200d;ക്കാനാണ് പ്രതികള്&#x200d; ഗൂഢാലോചന നടത്തിയതെന്നും പൊലീസ് പറഞ്ഞു.</p>
<p>അഖില ഭാരത ഹിന്ദുമഹാസഭ വക്താവ് സഞ്ജയ് ജാട്ട്, ജിതേന്ദ്ര കുശ്‌വാഹ, ബ്രജേഷ് ബധോറിയ, സൗരവ് ശര്&#x200d;മ്മ എന്നിവരാണ് അറസ്റ്റിലായത്. ഇവര്&#x200d;ക്കെതിരെ ഐപിസി 429, 120ബി, ഉത്തര്&#x200d;പ്രദേശ് ഗോവധ നിയമത്തിലെ വകുപ്പുകള്&#x200d; എന്നിവ പ്രകാരം കേസെടുത്തു. ഇവര്&#x200d;ക്കെതിരെ ക്രിമിനല്&#x200d; കുറ്റം നിലവില്&#x200d; ഉണ്ടെന്നും എസിപി രാകേഷ് കുമാര്&#x200d; സിങ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/create-communalism.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
