<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>fake copy &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/fake-copy/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 01 Apr 2025 12:46:29 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>fake copy &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>എമ്പുരാന്‍ വ്യാജ പതിപ്പ്; കണ്ണൂരില്‍ ജനസേവ കേന്ദ്രത്തിലെ ജീവനക്കാരി പിടിയില്‍</title>
		<link>https://www.chandrikadaily.com/1empuran-fake-version-janaseva-kendra-employee-arrested-in-kannur.html</link>
					<comments>https://www.chandrikadaily.com/1empuran-fake-version-janaseva-kendra-employee-arrested-in-kannur.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 01 Apr 2025 12:38:29 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[Empuran]]></category>
		<category><![CDATA[fake copy]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=336711</guid>

					<description><![CDATA[പെന്‍ ഡ്രൈവില്‍ ചിത്രത്തിന്റെ കോപ്പി പകര്‍ത്തി നല്‍കുയായിരുന്നു]]></description>
										<content:encoded><![CDATA[<p>കണ്ണൂരില്&#x200d; എമ്പുരാന്&#x200d; വ്യാജ പതിപ്പ് പിടികൂടി. പാപ്പിനിശ്ശേരിയിലെ ജന സേവന കേന്ദ്രത്തില്&#x200d; നിന്നാണ് പിടികൂടിയത്. തംബുരു കമ്മ്യുണിക്കേഷന്&#x200d;സ് എന്ന സ്ഥാപനത്തില്&#x200d; നിന്നാണ് വ്യാജ പ്രിന്റ് പിടികൂടിയത്. സംഭവത്തില്&#x200d; ജീവനക്കാരിയെ പിടികൂടി. പെന്&#x200d; ഡ്രൈവില്&#x200d; ചിത്രത്തിന്റെ കോപ്പി പകര്&#x200d;ത്തി നല്&#x200d;കുയായിരുന്നു. വളപട്ടണം പൊലീസാണ് വ്യാജ പ്രിന്റ് പിടികൂടിയത്.</p>
<p>പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്&#x200d;ലാല്&#x200d; ചിത്രം എംപുരാന്&#x200d; റിലീസ് ചെയ്ത് മണിക്കൂറുകള്&#x200d;ക്കകം ചിത്രത്തിന്റെ വ്യാജ പതിപ്പ് ചില വെബ്‌സൈറ്റുകളിലും ടെലഗ്രാമിലും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതുമൂലം നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് സൈബര്&#x200d; പൊലീസ്. വെബ് സൈറ്റുകളില്&#x200d; നിന്ന് വ്യാജപതിപ്പ് പൊലീസ് നീക്കം ചെയ്തിരുന്നു. ഡൗണ്&#x200d;ലോഡ് ചെയ്താലും നടപടിയെന്ന് പൊലീസ് അറിയിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1empuran-fake-version-janaseva-kendra-employee-arrested-in-kannur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അജയന്റെ രണ്ടാം മോഷണം വ്യാജപതിപ്പ്: പ്രതികള്&#x200d;ക്ക് ലഭിച്ചത് ഒരു ലക്ഷം രൂപ.</title>
		<link>https://www.chandrikadaily.com/ajayans-second-theft-faked-accused-got-rs-1-lakh.html</link>
					<comments>https://www.chandrikadaily.com/ajayans-second-theft-faked-accused-got-rs-1-lakh.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 12 Oct 2024 13:10:18 +0000</pubDate>
				<category><![CDATA[film]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ARM]]></category>
		<category><![CDATA[fake copy]]></category>
		<category><![CDATA[jithin lal]]></category>
		<category><![CDATA[tovino thomas']]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=313135</guid>

					<description><![CDATA[റിലീസിങ് ദിവസമാണ് പ്രതികള്&#x200d; കോയമ്പത്തൂരിലെ തിയേറ്ററില്&#x200d; വെച്ച് അജയന്റെ രണ്ടാം മോഷണം പകര്&#x200d;ത്തിയത്.]]></description>
										<content:encoded><![CDATA[<p>ടൊവിനോ നായകനായ &#8216;അജയന്റെ രണ്ടാം മോഷണം&#8217; എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പിലൂടെ പ്രതികള്&#x200d; ഇതുവരെ സമ്പാദിച്ചത് ഒരു ലക്ഷം രൂപ. ഇവര്&#x200d; ഇതുവരെ മറ്റ് 32 സിനിമകളും കൂടി പകര്&#x200d;ത്തിയിട്ടുണ്ടെന്ന് റിമാന്&#x200d;ഡില്&#x200d; പറയുന്നു. റിലീസിങ് ദിവസമാണ് പ്രതികള്&#x200d; കോയമ്പത്തൂരിലെ തിയേറ്ററില്&#x200d; വെച്ച് അജയന്റെ രണ്ടാം മോഷണം പകര്&#x200d;ത്തിയത്. തിയേറ്ററിന്റെ പിറകില്&#x200d; മധ്യഭാഗത്തായി അഞ്ച് സീറ്റുകള്&#x200d; ബുക്ക് ചെയ്ത്, ക്യാമറ റിക്ലയിനര്&#x200d; സീറ്റിനൊപ്പം ലഭിക്കുന്ന പുതപ്പിനടിയില്&#x200d; ഒളിപ്പിച്ചു വെച്ചാണ് ഇവര്&#x200d; സിനിമ പകര്&#x200d;ത്തിയതെന്നും റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു.</p>
<p>തമിഴ്നാട്ടിലെയും ബെംഗ്‌ളൂരുവിലെയും മള്&#x200d;ട്ടിപ്ലക്‌സ് തിയറ്റുകളാണ് പ്രതികള്&#x200d; ഇതിനുവേണ്ടി തിരഞ്ഞെടുക്കുന്നത്. ദൃശ്യങ്ങളും സൗണ്ടും നല്ല രീതിയില്&#x200d; ലഭിക്കണമെങ്കില്&#x200d; മധ്യഭാഗത്തെ സീറ്റുകള്&#x200d; ലഭിക്കണം. അതിനുവേണ്ടി മധ്യനിരയിലാണ് പ്രതികള്&#x200d; ടിക്കറ്റ് ബുക്ക് ചെയ്യുക. നാലോ അഞ്ചോ പേര്&#x200d; ചേര്&#x200d;ന്ന് തൊട്ടടുത്ത സീറ്റുകളിലായി ടിക്കറ്റ് ബുക്ക് ചെയ്യുകയും സംഘത്തിലെ തന്നെ ആളുകള്&#x200d; സുരക്ഷ ഒരുക്കുന്നതുമാണ് രീതിയെന്നും പ്രതികള്&#x200d; പറഞ്ഞു.</p>
<p>കഴിഞ്ഞ ദിവസം അജയന്റെ രണ്ടാം മോഷണം ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയ സംഭവത്തില്&#x200d; തമിഴ്‌നാട് സ്വദേശികളായ കുമരേശനും പ്രവീണ്&#x200d; കുമാറിനെയും പൊലീസ് പിടികൂടിയിരുന്നു. സംവിധായകന്&#x200d; ജിതിന്&#x200d; ലാലിന്റെ പരാതിയില്&#x200d; അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് കര്&#x200d;ണാടകയില്&#x200d; നിന്ന് പ്രതികള്&#x200d; പിടിയിലാകുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ajayans-second-theft-faked-accused-got-rs-1-lakh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;അജയന്റെ രണ്ടാം മോഷണം&#8217; ചിത്രത്തിന്റെ വ്യാജപതിപ്പ്; വെബ്‌സൈറ്റ് പൂട്ടിച്ചു</title>
		<link>https://www.chandrikadaily.com/a-fake-version-of-ajayans-second-theft-the-website-is-closed.html</link>
					<comments>https://www.chandrikadaily.com/a-fake-version-of-ajayans-second-theft-the-website-is-closed.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 11 Oct 2024 15:21:40 +0000</pubDate>
				<category><![CDATA[film]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ARM]]></category>
		<category><![CDATA[fake copy]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=313058</guid>

					<description><![CDATA['അജയന്റെ രണ്ടാം മോഷണം' എന്ന ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രചരിപ്പിച്ചവരെ ബെംഗളൂരുവില്&#x200d;നിന്ന് പൊലീസ് പിടികൂടി.]]></description>
										<content:encoded><![CDATA[<p>&#8216;അജയന്റെ രണ്ടാം മോഷണം&#8217; എന്ന ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രചരിപ്പിച്ചവരെ ബെംഗളൂരുവില്&#x200d;നിന്ന് പൊലീസ് പിടികൂടി. തമിഴ്‌നാട് സ്വദേശികളായ പ്രവീണ്&#x200d;, കുമരേശന്&#x200d; എന്നിവരെയാണ് സൈബര്&#x200d; പൊലീസ് പിടികൂടിയത്. &#8216;വണ്&#x200d;തമിള്&#x200d;എംവി&#8217; എന്ന വെബ്‌സൈറ്റ് വഴിയാണ് വ്യാജപതിപ്പുകള്&#x200d; ഇറക്കിയത്. മൂന്നുപേരാണ് ഇതിനു പിന്നിലെന്ന് പൊലീസ് കണ്ടെത്തി. ഇതില്&#x200d; ഒരാളെ കൂടി പിടികൂടാനുണ്ട്. അതേസമയം വ്യാജ പതിപ്പ് പ്രചരിപ്പിച്ച വെബ്‌സൈറ്റ് സൈബര്&#x200d;സെല്&#x200d; പൂട്ടിച്ചു.</p>
<p>പുതിയ സിനിമ റിലീസായാല്&#x200d; മണിക്കൂറുകള്&#x200d;ക്കകം ഈ സംഘം വ്യാജപതിപ്പ് പുറത്തിറക്കുകയായിരുന്നു. കോയമ്പത്തൂരിലെ തിയറ്റില്&#x200d;നിന്നാണ് ചിത്രം മൊബൈലില്&#x200d; പകര്&#x200d;ത്തിയതെന്നാണു പ്രാഥമിക വിവരം. വ്യാജപതിപ്പ് പ്രചരിപ്പിച്ചവരുടെ കയ്യില്&#x200d; ഇന്നലെ പുറത്തിറങ്ങിയ രജനികാന്ത് സിനിമ വേട്ടയ്യന്റെ വ്യാജ പതിപ്പും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.</p>
<p>&#8216;അജയന്റെ രണ്ടാം മോഷണം&#8217; ചിത്രത്തിന്റെ സംവിധായകന്&#x200d; ജിതിന്&#x200d; ലാലിന്റെ പരാതിയിലാണ് കേസ് റജിസ്റ്റര്&#x200d; ചെയ്തത്. ഒരു ട്രെയിന്&#x200d; യാത്രികന്&#x200d; മൊബൈലില്&#x200d; സിനിമയുടെ വ്യാജ പതിപ്പ് കാണുന്ന ദൃശ്യങ്ങള്&#x200d; ജിതിന്&#x200d; ലാല്&#x200d; സമൂഹമാധ്യമത്തില്&#x200d; പങ്കുവച്ചിരുന്നു. ഹൃദയഭേദകമായ കാഴ്ചയാണെന്ന അടിക്കുറിപ്പോടെയാണ് ദൃശ്യം പങ്കുവച്ചത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-fake-version-of-ajayans-second-theft-the-website-is-closed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തെരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിച്ചു; അമേത്തിയില്&#x200d; സ്മൃതി ഇറാനിയുടെ നാമനിര്&#x200d;ദ്ദേശ പത്രിക തള്ളാന്&#x200d; സാധ്യത</title>
		<link>https://www.chandrikadaily.com/lok-sabha-elections-2019-its-serious-smriti-iranis-nomination-should-be-cancelled-congress-on-degree.html</link>
					<comments>https://www.chandrikadaily.com/lok-sabha-elections-2019-its-serious-smriti-iranis-nomination-should-be-cancelled-congress-on-degree.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 12 Apr 2019 13:39:32 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Amethi]]></category>
		<category><![CDATA[certificate]]></category>
		<category><![CDATA[fake copy]]></category>
		<category><![CDATA[fake news]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[smrithi irani]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=124187</guid>

					<description><![CDATA[ഡിഗ്രി വിവാദത്തില്&#x200d; മുങ്ങി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അമേത്തിയില്&#x200d; മത്സരിക്കാനായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി നാമനിര്&#x200d;ദ്ദേശ പത്രികയോടൊപ്പം നല്&#x200d;കിയ സത്യവാങ്മൂലത്തില്&#x200d; ഡിഗ്രി പാസായിട്ടില്ലെന്നാണ് കാണിച്ചതോടെയാണ് ബിജെപിക്കെതിരെ സര്&#x200d;ട്ടിഫിക്കറ്റ് വിവാദം ഉയര്&#x200d;ന്നിരിക്കുന്നത്. മുമ്പ് നടന്ന തെരഞ്ഞെടുപ്പുകളില്&#x200d; തെരഞ്ഞെടുപ്പ് കമ്മീഷന് നല്&#x200d;കിയ സത്യവാങ്മൂലത്തില്&#x200d; ഡിഗ്രി പാസായിട്ടുണ്ട് എന്നാണ് സ്മൃതി ഇറാനി പറഞ്ഞിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിക്കുന്ന നടപടിയാണിത്. സംഭവം ക്രിമിനല്&#x200d; കുറ്റമാണെന്ന ആരോപണവുമായി കോണ്&#x200d;ഗ്രസ് രംഗത്തെത്തിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനെ കേന്ദ്രമന്ത്രി തെറ്റിദ്ധരിപ്പിച്ചുവെന്നാണ് കോണ്&#x200d;ഗ്രസിന്റെ ആരോപണം. കോണ്&#x200d;ഗ്രസ് ദേശീയ വക്താവ് പ്രിയങ്ക [&#8230;]]]></description>
										<content:encoded><![CDATA[
<p>ഡിഗ്രി വിവാദത്തില്&#x200d; മുങ്ങി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അമേത്തിയില്&#x200d; മത്സരിക്കാനായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി നാമനിര്&#x200d;ദ്ദേശ പത്രികയോടൊപ്പം നല്&#x200d;കിയ സത്യവാങ്മൂലത്തില്&#x200d; ഡിഗ്രി പാസായിട്ടില്ലെന്നാണ് കാണിച്ചതോടെയാണ് ബിജെപിക്കെതിരെ സര്&#x200d;ട്ടിഫിക്കറ്റ് വിവാദം ഉയര്&#x200d;ന്നിരിക്കുന്നത്. <br>മുമ്പ് നടന്ന തെരഞ്ഞെടുപ്പുകളില്&#x200d; തെരഞ്ഞെടുപ്പ് കമ്മീഷന് നല്&#x200d;കിയ സത്യവാങ്മൂലത്തില്&#x200d; ഡിഗ്രി പാസായിട്ടുണ്ട് എന്നാണ് സ്മൃതി ഇറാനി പറഞ്ഞിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിക്കുന്ന നടപടിയാണിത്. സംഭവം ക്രിമിനല്&#x200d; കുറ്റമാണെന്ന ആരോപണവുമായി കോണ്&#x200d;ഗ്രസ് രംഗത്തെത്തിക്കഴിഞ്ഞു.</p>



<p>തെരഞ്ഞെടുപ്പ് കമ്മീഷനെ കേന്ദ്രമന്ത്രി തെറ്റിദ്ധരിപ്പിച്ചുവെന്നാണ് കോണ്&#x200d;ഗ്രസിന്റെ ആരോപണം. കോണ്&#x200d;ഗ്രസ് ദേശീയ വക്താവ് പ്രിയങ്ക ചതുര്&#x200d;വേദിയാണ് വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് സ്മൃതി ഇറാനി തെരഞ്ഞെടുപ്പ് കമ്മീഷനോട് കള്ളം പറഞ്ഞെന്ന ആരോപണം തെരഞ്ഞെടുപ്പ് വിഷയമായി ഉയര്&#x200d;ത്തിയത്. സ്മൃതി ഇറാനിയെ പരിഹസിച്ച് പാട്ടുപാടിയായിരുന്നു പ്രിയങ്ക ചതുര്&#x200d;വേദിയുടെ പത്രസമ്മേളനം.</p>



<blockquote class="twitter-tweet" data-lang="en"><p lang="hi" dir="ltr"><a href="https://twitter.com/hashtag/WATCH?src=hash&amp;ref_src=twsrc%5Etfw">#WATCH</a> Congress&#39; Priyanka Chaturdevi: A new serial is going to come, &#39;Kyunki Mantri Bhi Kabhi Graduate Thi&#39;; Its opening line will be &#39;Qualifications ke bhi roop badalte hain, naye-naye sanche mein dhalte hain, ek degree aati hai, ek degree jaati hai, bante affidavit naye hain. <a href="https://t.co/o8My3RX9JR">pic.twitter.com/o8My3RX9JR</a></p>&mdash; ANI (@ANI) <a href="https://twitter.com/ANI/status/1116578493628698624?ref_src=twsrc%5Etfw">April 12, 2019</a></blockquote>
<script async src="https://platform.twitter.com/widgets.js" charset="utf-8"></script>




<p>സ്മൃതി ഇറാനി ബിരുദധാരിയല്ലെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്&#x200d; അവര്&#x200d; നേരത്തെ പലതവണ തള്ളിക്കളഞ്ഞതാണ്. എന്നാല്&#x200d;, ഡല്&#x200d;ഹി യൂണിവേഴ്സിറ്റിയുടെ ബിരുദ <br>
ഡല്&#x200d;ഹി യൂണിവേഴ്സിറ്റിയുടെ ബിരുദ കോഴ്സിന് ചേര്&#x200d;ന്നുവെങ്കിലും അത് പൂര്&#x200d;ത്തിയാക്കിയില്ലെന്ന് അവര്&#x200d; കഴിഞ്ഞ ദിവസം സമ്മതിച്ചിരിക്കുന്നു.<br>
 തെരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്&#x200d; വ്യാജ രേഖകള്&#x200d; സമര്&#x200d;പ്പിക്കുകയും പരസ്പര വിരുദ്ധമായ സത്യവാങ്മൂലങ്ങള്&#x200d; നല്&#x200d;കുകയും ചെയ്ത സ്മൃതി ഇറാനി കേന്ദ്രമന്ത്രിയെന്ന പദവി ദുരുപയോഗം ചെയ്യുകയാണെന്നും കോണ്&#x200d;ഗ്രസ് വക്താവ് പ്രിയങ്ക ചതുര്&#x200d;വേദി ആരോപിച്ചു. 2014 ല്&#x200d; നല്&#x200d;കിയ സത്യവാങ്മൂലത്തില്&#x200d; ബരുദധാരിയാണെന്ന് അവര്&#x200d; അവകാശപ്പെട്ടിരുന്നുവെന്ന് പി.ടി.ഐ വാര്&#x200d;ത്താ ഏജന്&#x200d;സി റിപ്പോര്&#x200d;ട്ടുചെയ്തിരുന്നു.</p>



<blockquote class="twitter-tweet" data-lang="en"><p lang="en" dir="ltr">Refresher course (correction)~ The  Mantri Version.<br>Kyunki Mantri Bhi Kabhi Graduate Thhi. <a href="https://t.co/22qWPy6LxA">pic.twitter.com/22qWPy6LxA</a></p>&mdash; Priyanka Chaturvedi (@priyankac19) <a href="https://twitter.com/priyankac19/status/1116371902765813765?ref_src=twsrc%5Etfw">April 11, 2019</a></blockquote>
<script async src="https://platform.twitter.com/widgets.js" charset="utf-8"></script>




<p>ഈ സാഹചര്യത്തില്&#x200d; അവര്&#x200d; കേന്ദ്രമന്ത്രിസ്ഥാനം രാജിവെക്കണം. തെരഞ്ഞെടുപ്പില്&#x200d; മത്സരിക്കുന്നതിന് അവര്&#x200d;ക്ക് അയോഗ്യത കല്&#x200d;പ്പിക്കണമെന്നും കോണ്&#x200d;ഗ്രസ് വക്താവ് ആവശ്യപ്പെട്ടു.</p>



<p>സ്മൃതി ഇറാനിക്ക് ബിരുദം ഉണ്ടോ ഇല്ലയോ എന്നത് കോണ്&#x200d;ഗ്രസിന് പ്രശ്നമല്ല. അവര്&#x200d; തുടര്&#x200d;ച്ചയായി കള്ളം പറഞ്ഞതാണ് വിഷയം. സത്യപ്രതിജ്ഞയിലും കോടതിയിലും കള്ളം പറഞ്ഞു. ഇത്തരത്തില്&#x200d; കള്ളം പറഞ്ഞു നടക്കുന്നവര്&#x200d;ക്ക് ജനങ്ങള്&#x200d; മറുപടി നല്&#x200d;കും. വ്യാജരേഖകള്&#x200d; സമര്&#x200d;പ്പിച്ചു എന്നുമാത്രമല്ല, പരസ്പര വിരുദ്ധമായ സത്യവാങ്മൂലങ്ങള്&#x200d; നല്&#x200d;കുകയും ചെയ്തു. ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണ് അവര്&#x200d; നടത്തിയതെന്ന് കോണ്&#x200d;ഗ്രസ് ആരോപിച്ചു. ആദ്യ ആട്‌സ് ഡിഗ്രി എന്ന് അവകാശപ്പെട്ടത് പിന്നീട് കൊമേഴ്‌സ് ഡിഗ്രി ആക്കി മാറ്റുകയും ചെയ്തിരുന്നു.</p>



<p>കേന്ദ്രമന്ത്രിയും അമേഠി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്&#x200d;ഥിയുമായ സ്മൃതി ഇറാനി കഴിഞ്ഞ ദിവസമാണ് നാമനിര്&#x200d;ദ്ദേശ പത്രിക സമര്&#x200d;പ്പിച്ചത്. ബിരുദ പഠനം പൂര്&#x200d;ത്തിയാക്കിയിട്ടില്ലെന്ന് അവര്&#x200d; പത്രികയ്ക്കൊപ്പം നല്&#x200d;കിയ സത്യവാങ്മൂലത്തില്&#x200d; വ്യക്തമാക്കിയിരുന്നു.എന്നാല്&#x200d;,  ഈ വിഷയത്തില്&#x200d; ബിജെപിയുടെ പ്രതികരണം ഇതുവരെ വന്നിട്ടില്ല.</p>



<p>അതേസമയം ഡിഗ്രി വിവാദത്തില്&#x200d; പ്രതികരണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. തന്നെ അപമാനിക്കുന്നത് കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധിയെ സംരക്ഷിക്കാനാണെന്ന് സ്മൃതി ഇറാനി പറഞ്ഞു. വിവാദം കോണ്&#x200d;ഗ്രസ് നിര്&#x200d;മ്മിതമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lok-sabha-elections-2019-its-serious-smriti-iranis-nomination-should-be-cancelled-congress-on-degree.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മമ്മുട്ടി ചിത്രം മാസ്റ്റര്&#x200d; പീസിന്റെ വ്യാജപതിപ്പ് ഇന്റര്&#x200d;നെറ്റില്&#x200d;; സിനിമ തകര്&#x200d;ക്കാനുള്ള സംഘടിത ശ്രമമെന്ന് ആരോപണം</title>
		<link>https://www.chandrikadaily.com/master-piece.html</link>
					<comments>https://www.chandrikadaily.com/master-piece.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 06 Jan 2018 04:38:14 +0000</pubDate>
				<category><![CDATA[Views]]></category>
		<category><![CDATA[fake copy]]></category>
		<category><![CDATA[Master piece]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=63391</guid>

					<description><![CDATA[&#160; മെഗാസ്റ്റാര്&#x200d; മമ്മൂട്ടി നായകനായ മാസ്റ്റര്&#x200d; പീസിന്റെ വ്യാജ പതിപ്പ് ഇന്റെര്&#x200d; നെറ്റില്&#x200d; പ്രചരിക്കുന്നു എന്നാരോപണം. തമിഴ് റോക്കേഴ്‌സ് എന്ന വെബ്‌സൈറ്റിലാണ് ചിത്രം അപ്ലോഡ് ചെയ്തികരിക്കുന്നത്. ക്രിസ്തുമസ് ചിത്രമായി ഇറങ്ങിയ വിമാനവും ഈ സൈറ്റില്&#x200d; മുന്&#x200d;പ് അപ്ലോഡ് ചെയ്തിരുന്നു. മൂന്ന് ദിവസം കൊണ്ട് ചിത്രം പത്തുകോടിയിലധികം രൂപ മാസ്റ്റര്&#x200d; പീസ് കളക്ഷന്&#x200d; നേടിയിരുന്നു. ചിത്രം അന്പത് കോടി ക്‌ളബിലേക്ക് കുതിക്കു്ന്നതിനിടെയ് ചിത്രത്തിനെതിരെ സംഘടിത ആക്രമണം തുടങ്ങിയത്. രാജാധിരാജയ്ക്ക് ശേഷം മമ്മൂട്ടിയും സംവിധായകന്&#x200d; അജയ് വാസുദേവും തിരക്കഥാകൃത്ത് ഉദയ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>മെഗാസ്റ്റാര്&#x200d; മമ്മൂട്ടി നായകനായ മാസ്റ്റര്&#x200d; പീസിന്റെ വ്യാജ പതിപ്പ് ഇന്റെര്&#x200d; നെറ്റില്&#x200d; പ്രചരിക്കുന്നു എന്നാരോപണം. തമിഴ് റോക്കേഴ്‌സ് എന്ന വെബ്‌സൈറ്റിലാണ് ചിത്രം അപ്ലോഡ് ചെയ്തികരിക്കുന്നത്. ക്രിസ്തുമസ് ചിത്രമായി ഇറങ്ങിയ വിമാനവും ഈ സൈറ്റില്&#x200d; മുന്&#x200d;പ് അപ്ലോഡ് ചെയ്തിരുന്നു.</p>
<p>മൂന്ന് ദിവസം കൊണ്ട് ചിത്രം പത്തുകോടിയിലധികം രൂപ മാസ്റ്റര്&#x200d; പീസ് കളക്ഷന്&#x200d; നേടിയിരുന്നു. ചിത്രം അന്പത് കോടി ക്‌ളബിലേക്ക് കുതിക്കു്ന്നതിനിടെയ് ചിത്രത്തിനെതിരെ സംഘടിത ആക്രമണം തുടങ്ങിയത്. രാജാധിരാജയ്ക്ക് ശേഷം മമ്മൂട്ടിയും സംവിധായകന്&#x200d; അജയ് വാസുദേവും തിരക്കഥാകൃത്ത് ഉദയ കൃഷ്ണയും ഒന്നിച്ച ചിത്രം റോയല്&#x200d; സിനിമാസിന്റെ ബാനറില്&#x200d; ഇഒ മുഹമ്മദ് വടകരയാണ് ചിത്രം നിര്&#x200d;മ്മിച്ചിരിക്കുന്നത്</p>
<p>മുന്&#x200d;പ് പുണ്യാളന്&#x200d; െ്രെപവറ്റ് ലിമിറ്റഡും ചങ്ക്‌സും പുലിമുരുകനും തമിഴ് റോേഴ്‌സ് അപ്ലോഡ് ചെയ്തിരുന്നു. നേരത്തെ<br />
പുലിമുരുകന്&#x200d; അപ്ലോഡ് ചെയ്തതിനു തമിഴ് റോക്കേഴ്‌സിന്റെ ഒരാളെ സൈബര്&#x200d; സെല്&#x200d; അറസ്റ്റ് ചെയ്തിരുന്നെങ്കിലും അന്വേഷണം പീന്നീട് വഴിമുട്ടുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/master-piece.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
