fake encounter – Chandrika Daily https://www.chandrikadaily.com Sun, 12 May 2019 12:38:26 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg fake encounter – Chandrika Daily https://www.chandrikadaily.com 32 32 ട്വീറ്റ് മുക്കിയതിന് പിന്നാലെ ട്രോളില്‍ മുങ്ങി മോദിയുടെ ക്ലൗഡ് തിയറി https://www.chandrikadaily.com/row-over-pm-modis-cloud-can-help-us-escape-radar-comment-on-air-strike.html https://www.chandrikadaily.com/row-over-pm-modis-cloud-can-help-us-escape-radar-comment-on-air-strike.html#respond Sun, 12 May 2019 12:34:38 +0000 http://www.chandrikadaily.com/?p=127025 രണ്ടാം സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന രൂപേണ ബിജെപി കൊട്ടിഘോഷിച്ച ബലാകോട്ട് വ്യോമാക്രമണത്തിലെ രഹസ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെളിപ്പെടുത്തിയ ‘മേഘസിദ്ധാന്ത’ത്തില്‍ വെട്ടിലായി ബി.ജെ.പി. ബാലാകോട്ട് വ്യോമാക്രണവുമായി ബന്ധപ്പെട്ട ചാനല്‍ അഭിമുഖത്തിനിടെയാണ് പാക്കിസ്ഥാനെതിരായ ആക്രമണം തന്റെ ബുദ്ധിപരമായ നീക്കം കൊണ്ടാണ് സാധ്യമായതെന്ന നിലയില്‍ മോദി ക്ലൗഡ് തിയറി പുറത്താക്കിയത്. മേഘങ്ങള്‍ ഉള്ളപ്പോള്‍ പാകിസ്താന് റഡാര്‍ സംവിധാനം ഉപയോഗപ്പെടുത്താന്‍ കഴിയില്ലെന്നും, കനത്തമഴയുള്ള സമയം വ്യോമാക്രമണം നടത്താന്‍ പറ്റിയ സമയമാണെന്ന് തീരുമാനിച്ചത് തന്റെ ‘ബുദ്ധിപരമായ നീക്ക’ത്തിലൂടെയായിരുന്നെന്നായിരുന്നു മോദിയുടെ അവകാശവാദം.

എന്നാല്‍ മോദിയുടെ മേഘസിദ്ധാന്തം ഉടന്‍ ട്വീറ്റ് ചെയ്ത ബിജെപിയുടെ ഔദ്യോഗിക അക്കൗണ്ട് പുലിവാല് പിടിച്ച ഗതിയായി. മേഘങ്ങളുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് എതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പരിഹാസമാണ് ഉയര്‍ന്നത്. പറഞ്ഞ മോദിയുടെ വാദം ശുദ്ധ വിവരക്കേടാണെന്ന് സോഷ്യല്‍ മീഡിയയില്‍ വിദഗ്ധര്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയതോടെ ബി.ജെ.പിക്ക് ട്വീറ്റ് പിന്‍വലിക്കേണ്ട ഗതികേടിലായി.

‘അന്ന് രാത്രി ശക്തമായ മഴ പെയ്യുന്നു. നിറയെ കാര്‍മേഘങ്ങള്‍. പ്രതികൂല കാലാവസ്ഥയില്‍ ആക്രമണം മാറ്റിവെച്ചാലോ എന്ന് വിദ്ഗദര്‍ ആലോചിച്ചു. ഞാന്‍ പറഞ്ഞു, ഇതാണ് പറ്റിയ അവസരം. ഈ മേഘങ്ങള്‍ മൂലം പാക് റഡാറുകള്‍ക്ക് നമ്മുടെ വിമാനങ്ങളെ കണ്ടെത്താനാവില്ല. ഇപ്പോള്‍ തന്നെ ആക്രമണം നടത്താന്‍ ഞാന്‍ നിര്‍ദ്ദേശം നല്‍കി,’ എന്നായിരുന്നു മോദി പറഞ്ഞത്. ന്യൂസ് നേഷന്‍ എന്ന ചാനലിന്റെ ക്യാമറകള്‍ക്കമുന്നിലായിരുന്നു മോദിയുടെ അവകാശവാദം.

എയര്‍ സ്‌ട്രൈക്കിന് തെരഞ്ഞെടുത്ത ദിവസം കാലാവസ്ഥ മോശമായിരുന്നെന്നും ആക്രമണവുമായി മുന്നോട്ടു പോകണോ എന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ ആശങ്കാകുലരായിരുന്നെന്നും മോദി പറയുന്നു. മേഘങ്ങളുള്ള കാലാവസ്ഥയില്‍ ആക്രമണം നടത്തിയാല്‍ പാക് റഡാറില്‍ പെടാതെ നമ്മുടെ വിമാനങ്ങള്‍ക്ക് രക്ഷപ്പെടാമെന്നായിരുന്നു മോദിയുടെ ‘ബുദ്ധി’.

അതേസമയം മോദിയുടെ വിവരക്കേടിനെ പരിഹസിച്ച് രൂക്ഷ കമന്റുകളാണ് നിറയുന്നത്. റഡാറുകളുടെ പ്രവര്‍ത്തനം ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് പറഞ്ഞുകൊടുക്കാന്‍ ഇവിടെ ആരുമില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു.

ബാലാകോട്ട് ആക്രമണം മോദിയുടെ നിക്ഷിപ്ത താത്പര്യത്തില്‍ നിന്നും ഉണ്ടായതാണെന്നും വ്യോമാക്രമണ ദിവസം മാറ്റാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടും അതിന് അനുവദിക്കാതെ അവരെ മോദി നിര്‍ബന്ധിക്കുകയായിരുന്നെന്നും വ്യോമാക്രമണം എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന് ഇപ്പോള്‍ ബോധ്യമായെന്നും ഇത് ഗൗരവമുള്ളതാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.

ആധുനിക റഡാര്‍ സംവിധാനത്തില്‍ കാലാവസ്ഥാ മാറ്റത്തിന് പ്രസക്തിയില്ലെന്നും മോദിയുടെ ഇത്തരമൊരു നിര്‍ദേശം തികച്ചും തെറ്റായിരുന്നെന്നും ഇന്ത്യന്‍ മുന്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ ഖാലിദ് എഹ്സാന്‍ ചൂണ്ടിക്കാട്ടി. പ്രതികൂല കാലാവസ്ഥ ഇന്ത്യന്‍ സേനക്കാകും തിരിച്ചടിയാവുകയെന്നും അദ്ദേഹം വ്യക്തമാക്കി.

മേഘങ്ങള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലുമൊക്ക വിമാനങ്ങളെ കണ്ടുപിടിക്കത്തക്ക രീതിയിലുള്ള റഡാറുകള്‍ ദശാബ്ദങ്ങള്‍ക്ക് മുന്‍പേ തന്നെ ഉണ്ടെന്നും അങ്ങനെ ഇല്ലായിരുന്നെങ്കില്‍ മറ്റ് രാജ്യങ്ങളുടെ വിമാനങ്ങള്‍ എന്നേ നമ്മുടെ ആകാശം കൈയടക്കിയേനെയെന്നും കോണ്‍ഗ്രസ് നേതാവ് ദിവ്യ സ്പന്ദനയും മോദിയെ പരിഹസിച്ചു.

]]>
https://www.chandrikadaily.com/row-over-pm-modis-cloud-can-help-us-escape-radar-comment-on-air-strike.html/feed 0
രാജ്യത്ത് നടന്ന പല സ്‌ഫോടനങ്ങള്‍ക്ക് പിന്നിലും ഹിന്ദുത്വ തീവ്രവാദി എം.ഡി മുര്‍ളിയെന്ന് എ.ടി.എസ് https://www.chandrikadaily.com/absconding-mastermind-md-murli-is-brain-behind-several-blasts-in-country-since.html https://www.chandrikadaily.com/absconding-mastermind-md-murli-is-brain-behind-several-blasts-in-country-since.html#respond Fri, 03 May 2019 15:06:14 +0000 http://www.chandrikadaily.com/?p=126077 കഴിഞ്ഞ പത്ത് വര്‍ഷമായി രാജ്യത്ത് നടന്ന പല സ്‌ഫോടനങ്ങള്‍ക്കും പിന്നിലും തീവ്ര ഹിന്ദുത്വവാദിയായ എം.ഡി മുര്‍ളിയെന്ന് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്(എംഎ എ.ടി.എസ്). യുക്തിവാദി നരേന്ദ്ര ദബോല്‍ക്കര്‍, സാമൂഹ്യപ്രവര്‍ത്തകനായ ഗോവിന്ദ് പന്‍സാരെ, കന്നഡ എഴുത്തുകാരന്‍ എം.എം കല്‍ബുര്‍ഗി, ബംഗളൂരില്‍ വെച്ച് വെടിയേറ്റ് കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് തുടങ്ങിയവരുടെ വധത്തിനു പിന്നിലെ മുഖ്യ സൂത്രധാരന്‍ കൂടിയാണ് എം.ഡി മുര്‍ളിയെന്ന് എ.ടി.എസ് പറയുന്നു.
അതേസമയം കൊടും കുറ്റവാളിയായ മുരളി ആരാണെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാനോ ഇയാളെ പിടികൂടാനോ ഒരു സുരക്ഷാ ഏജന്‍സിക്കും കഴിഞ്ഞിട്ടില്ല. ഔറംഗാബാദ് സ്വദേശിയായ വലതുപക്ഷ തീവ്രവാദിയായ എം.ഡി മുര്‍ളി നിലവില്‍ ഒളിവില്‍ കഴിയുകയാണ്.

2018ല്‍ മുര്‍ളിയെ കണ്ടെത്താനായി ഗോവയിലും ഔറംഗാബാദിലും എടിഎസ് സംഘം ചെന്നിരുന്നു. പക്ഷേ അയാളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. മുര്‍ളിയുടെ ചിത്രം തങ്ങളുടെ പക്കലുണ്ടെന്ന് പറയുന്ന എടിഎസിന് പക്ഷേ രാജ്യത്തെ പ്രധാന സ്ഫോടനങ്ങളുടെ സൂത്രധാരനായ മുര്‍ളിക്കരികിലെത്താനായിട്ടില്ല. മുര്‍ളിയെക്കുറിച്ചുള്ള നിര്‍ണായകമായ ചില വിവരങ്ങള്‍ക്കുവേണ്ടി കാത്തിരിക്കുകയാണെന്നാണ് അന്വേഷണ സംഘം പറയുന്നത്.

2018ല്‍ ആഗസ്റ്റില്‍ മഹാരാഷ്ട്രയിലെ നലസോപാറ സ്വദേശിയായ സനാതന്‍ സന്‍സ്ത പ്രവര്‍ത്തകന്‍ വൈഭവ് റാവത്തിന്റെ വസതിയില്‍ എ.ടി.എസ് റെയ്ഡ് നടത്തിയിരുന്നു. നിരവധി ആയുധങ്ങള്‍ കണ്ടെടുത്ത ആ റെയ്ഡില്‍ പിന്നീട് സനാതന്‍ സന്‍സ്ത അനുകൂലികളായ ശരത് കലാസ്‌കര്‍, സുധന്‍വ ഗോന്ധാലേക്കര്‍, ശ്രീകാന്ത് പാങ്കാര്‍കര്‍, അവിനാഷ് പവാര്‍ എന്നിവരുടെ പങ്ക് വെളിവാകുകയും ഇവരെ അറസ്റ്റു ചെയ്യുകയും ചെയ്തു.
ചോദ്യം ചെയ്യലിനിടെ ഈ അഞ്ചുപേര്‍ മുര്‍ളിയുടെ പേര് പറഞ്ഞപ്പോള്‍ അവര്‍ അന്വേഷണം വഴി തെറ്റിക്കാന്‍ ശ്രമിക്കുകയാണെന്നാണ് പൊലീസ് ആദ്യം വിശ്വസിച്ചത്. ഇവരില്‍ ചിലര്‍ക്ക് ദബോല്‍ക്കര്‍, പന്‍സാരെ, കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് വധത്തില്‍ പങ്കുണ്ടെന്ന് എടിഎസ് ആരോപിക്കുകയും ചെയ്തിരുന്നു.

‘മുര്‍ളിയാണ് ഇവരെ ഒരുമിച്ചു നിര്‍ത്തിയത്. സ്ഥിരമായി യോഗവും വിളിച്ചു ചേര്‍ക്കാറുണ്ടായിരുന്നു’ 2008നുശേഷം നടന്ന നിരവധി സ്‌ഫോടനങ്ങളുടെ മുഖ്യ സൂത്രധാരന്‍ ഇയാളാണെന്നും അന്വേഷണ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ടു ചെയ്യുന്നു.

മുര്‍ളിയെ തങ്ങള്‍ നേരിട്ട് കണ്ടിട്ടില്ലെന്നും അമോല്‍ കാലെയെന്ന വ്യക്തിയാണ് അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ തങ്ങളെ അറിയിക്കാറുള്ളതെന്നുമാണ് പ്രതികള്‍ പറഞ്ഞത്. പിന്നീട് ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് കര്‍ണാടക സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം കാലെയെ അറസ്റ്റു ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് എ.ടി.എസ് അഞ്ചുപേരെ 20 ദിവസത്തിലേറെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് മുര്‍ളിയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലായത്. പിന്നീട് മുര്‍ളിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയെങ്കിലും കണ്ടെത്താനായില്ല. അറസ്റ്റിലായ പ്രതികളെ ഉള്‍പ്പെടുത്തി മുര്‍ളി സ്ഥിരമായി യോഗം ചേര്‍ന്നിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയതായി അന്വേഷണ സംഘാംഗം പറഞ്ഞു. 2008 മുതല്‍ രാജ്യത്ത് നടന്ന നിരവധി സ്‌ഫോടനത്തിനു പിന്നിലും ഇയാളാണെന്നും എ.ടി.എസ് സംഘാംഗം വ്യക്തമാക്കി. ഹിന്ദു വിരുദ്ധമെന്ന് സംഘം കണ്ടെത്തിയതിനെ തുടര്‍ന്ന് 2017ല്‍ പൂനെയില്‍ ഇലക്ട്രോണിക് ഡാന്‍സ്, മ്യൂസിക്കല്‍ ഫെസ്റ്റിവലായ സണ്‍ബേണിനിടക്ക് സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നതായും എ.ടി.എസ് പറയുന്നു. അറസ്റ്റില്‍ നിന്നും രക്ഷപ്പെട്ട് മുങ്ങി നടക്കുന്ന മുര്‍ളിയുടെ ചിത്രം എ.ടി.എസിന് ലഭിച്ചിട്ടുണ്ടെങ്കിലും നിര്‍ണായക വിവരം ലഭ്യമാകുന്നതിനായി അന്വേഷണ സംഘം കാത്തിരിക്കുകയാണ്. ദാബോല്‍കര്‍, പന്‍സാരെ കേസുകളില്‍ അന്വേഷണം ഗൗരവകരമായി നടത്തി പൂര്‍ത്തിയാക്കണമെന്ന് മാര്‍ച്ചില്‍ ബോംബെ ഹൈക്കോടതി സി.ബി.ഐയോടും എസ്.ഐ.ടിയോടും ആവശ്യപ്പെട്ടിരുന്നു.

]]>
https://www.chandrikadaily.com/absconding-mastermind-md-murli-is-brain-behind-several-blasts-in-country-since.html/feed 0
തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് എന്തുകൊണ്ട്; പുല്‍വാമ ഭീകരാക്രമണം സംശയാസ്പദമെന്ന് മമത https://www.chandrikadaily.com/mamata-banerjee-smells-conspiracy-behind-pulwama-attack.html https://www.chandrikadaily.com/mamata-banerjee-smells-conspiracy-behind-pulwama-attack.html#respond Mon, 18 Feb 2019 14:40:05 +0000 http://www.chandrikadaily.com/?p=119229 പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ലോക്‌സഭ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് എന്തുകൊണ്ട് ഇത്തരമൊരു ആക്രമണമുണ്ടായെന്ന് ചോദിച്ച ബംഗാള്‍ മുഖ്യമന്ത്രി, ആക്രമണത്തിന്റെ സമയം സംശയാസ്പദമാണെന്നും സുരക്ഷാ വീഴ്ചയില്‍ ഉന്നതതല അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.

പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്റലിജന്‍സ് വീഴ്ചയുണ്ടായി. എന്തുകൊണ്ട് അഞ്ചുകൊല്ലമായി പാക്കിസ്ഥാനെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്തില്ല. വര്‍ഗീയസംഘര്‍ഷമുണ്ടാക്കാന്‍ ശ്രമം നടക്കുകയാണെന്നും മമത ബാനര്‍ജി കൊല്‍ക്കത്തയില്‍ പറഞ്ഞു.

 ഇത്തരം ആക്രമണങ്ങള്‍ തടയാന്‍ എന്തുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയിരിക്കുകയാണ്. നിങ്ങള്‍ നിഴല്‍ യുദ്ധത്തെ കുറിച്ച് ചിന്തിക്കണമെന്നും അവര്‍ പറഞ്ഞു. കശ്മീരിലെ സാഹചര്യങ്ങള്‍ ശക്തമായി കൈകാര്യം ചെയ്യാന്‍ പോലീസിന് നിര്‍ദേശം നല്‍കണം. വിഘടനവാദികളുടെ പ്രവര്‍ത്തനങ്ങള്‍മൂലം ജനങ്ങള്‍ പ്രകോപിതരാകരുതെന്നും അവര്‍ പറഞ്ഞു. മോദിയും അമിത് ഷായും പ്രസംഗങ്ങള്‍ നടത്തുന്നു. അവര്‍ ദേശാഭിമാനികളാണെന്നും മറ്റുള്ളവര്‍ അല്ലെന്നും പറയാനാണ് അവര്‍ ശ്രമിക്കുന്നത്. അത് സത്യമല്ല. ബി.ജെ.പിയും ആര്‍എസ്.എസും വി.എച്ച്പിയും ഈ അവസരം ഉപയോഗിച്ച് മതസ്പര്‍ദ്ധ വളര്‍ത്താനാണ് ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു. 

ആക്രമണം രാഷ്ട്രീയവത്കരിക്കാന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രആഭ്യന്തര മന്ത്രിയുമായ എ.കെ ആന്റണിയും ആരോപിച്ചു.

]]>
https://www.chandrikadaily.com/mamata-banerjee-smells-conspiracy-behind-pulwama-attack.html/feed 0
ഉത്തരേന്ത്യ ഇന്ത്യയല്ലാതാകുന്നുവോ? https://www.chandrikadaily.com/editorial-abput-yogi-fake-encounder.html https://www.chandrikadaily.com/editorial-abput-yogi-fake-encounder.html#respond Thu, 17 Jan 2019 18:31:30 +0000 http://www.chandrikadaily.com/?p=116609 ഉത്തര്‍പ്രദേശില്‍ അടുത്തിടെ ഉണ്ടായ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ അതീവ ഗുരുതരമെന്ന സുപ്രീംകോടതിയുടെ നിരീക്ഷണം അത്യന്തം ആശങ്കാജനകമാണ്. യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശ് ഒരു പ്രത്യേക സമുദായത്തെ ഒറ്റതിരിഞ്ഞ് കൂട്ടക്കശാപ്പ് നടത്താന്‍ തുടങ്ങിയിട്ട് നാളേറെയായി. ഇക്കാര്യം വിശദമായി പരിശോധിക്കണമെന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റെ മുന്നറിയിപ്പ് അടിയന്തിര പ്രാധാന്യമര്‍ഹിക്കുന്നതാണ്.

‘ഉത്തര്‍പ്രദേശ് സംഘടിത കുറ്റകൃത്യനിയന്ത്രണ നിയമം-2017’ നടപ്പാക്കുകയാണെന്ന പേരില്‍ ന്യൂനപക്ഷങ്ങളെ തെരഞ്ഞുപിടിച്ചുകൊന്നൊടുക്കുകയാണ് യോഗി സര്‍ക്കാര്‍ ചെയ്യുന്നത്. ഇതുപ്രകാരം 2017ല്‍ 1,100 ഏറ്റുമുട്ടലുകളിലായി 49 പേരാണ് കൊല്ലപ്പെട്ടത്. 370 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ നിരവധി പേര്‍ ജീവച്ഛവങ്ങളായി കഴിയുകയാണ്. ഇതു സഹിക്കവയ്യാതെയാണ് ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ സി.ബി.ഐയോ, പ്രത്യേക സംഘമോ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജികളെത്തിയത്. വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെട്ടതനാല്‍ യു.പി സര്‍ക്കാറിന് സുപ്രീം കോടതി നോട്ടീസ് അയക്കുകയും ചെയ്തു. ഭരണകൂട ഒത്താശയോടെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ആസൂത്രിതമായി നടക്കുന്നുവെന്ന ബോധ്യത്തില്‍ ഒരു സംസ്ഥാനത്തിന് സുപ്രീംകോടതി നോട്ടീസ് അയക്കുന്ന അത്യപൂര്‍വതയുടെ നാണക്കേടിലാണ് ഉത്തര്‍പ്രദേശ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 59 ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നടന്ന യു.പിയെ ഇനിയും പിടിച്ചുകെട്ടിയില്ലെങ്കില്‍ രക്തരക്ഷസുകളുടെ നാടായി ഉത്തര്‍പ്രദേശിനെ യോഗി മാറ്റിയെഴുതും.
വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ഉത്തര്‍പ്രദേശ് പൊലീസിന്റെ ന്യായം നടപ്പാക്കലിലെ പ്രധാന ഇനമായി തുടരുകയാണ്. ഭൂരിഭാഗം പേരും കൊല്ലപ്പെട്ടത് പൊലീസ് കസ്റ്റഡിയിലാണ്. കോടതിക്ക് വിട്ടുകൊടുക്കാതെ സ്വയം കാര്യങ്ങള്‍ തീര്‍പ്പാക്കുന്നത് യു.പി പൊലീസിനുള്ളില്‍ സാധാരണമായ രീതിയായി മാറിയിരിക്കുന്നു.

മാസങ്ങള്‍ക്കുമുമ്പാണ് തന്റെ ഷൂവില്‍ ചവുട്ടിയെന്നാരോപിച്ച് 12 വയസുകാരനെ ഒരു പൊലീസുകാരന്‍ വെടിവെച്ചുകൊന്നത്. ഡ്യൂട്ടിയിലല്ലായിരുന്ന സമയത്താണ് പൊലീസ് ഈ കൊടുംക്രൂരത ചെയ്തത്. ഈ നരഹത്യക്ക് തൊട്ടുമുമ്പ് ഒരു ജിംനേഷ്യം ട്രെയിനറെ വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ എസ്.ഐ വെടിവെച്ചു കൊന്ന വാര്‍ത്തയും യു.പിയില്‍നിന്നു കേട്ടിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് യോഗി ആദിത്യനാഥ് യു.പിയില്‍ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. ഇതിനുശേഷം 1500 ലേറെ ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ടെന്നും ഇതില്‍ 66 ക്രിമിനലുകള്‍ കൊല്ലപ്പെട്ടതായും ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ പല ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും വ്യാജമായിരുന്നുവെന്ന് സന്നദ്ധ സംഘടനകളും ദേശീയ മനുഷ്യാവകാശ കമ്മീഷനും ആരോപിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സുപ്രീംകോടതിയില്‍ കൃത്യമായ കണക്കുകള്‍ പ്രകാരം കേസെത്തുന്നത്. ‘ഉത്തര്‍പ്രദേശ് സംഘടിത കുറ്റകൃത്യനിയന്ത്രണ നിയമം, ഭീകര വിരുദ്ധ നിയമങ്ങളെക്കാള്‍ ക്രൂരമായാണ് നടപ്പാക്കുന്നത്. അങ്ങേയറ്റം കാര്‍ക്കശ്യമുള്ള ഈ നിയമംമൂലം കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും പീഡനങ്ങളുമാണ് അരങ്ങേറുന്നത്. നേരത്തെ നിലവിലുണ്ടായിരുന്ന ‘നിയമവിരുദ്ധ പ്രവര്‍ത്തന (തടയല്‍) നിയമം 1967’നേക്കാള്‍ കടുത്ത വ്യവസ്ഥകളാണ് ഉത്തര്‍പ്രദേശ് സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം-2017 ലുള്ളത്. പൊലീസിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന ഈ കരിനിയമം യോഗി സര്‍ക്കാര്‍ വര്‍ഗീയമായി ദുരുപയോഗം ചെയ്യുകയാണ്.

ഉത്തര്‍പ്രദേശ് നിയമസഭയില്‍ ശബ്ദവോട്ടോടെയാണ് ആദിത്യനാഥ് സര്‍ക്കാര്‍ ഈ ബില്‍ സൂത്രത്തില്‍ അംഗീകരിച്ചെടുത്തത്. മനുഷ്യാവകാശങ്ങളും ഭരണഘടനയും ഒരുപോലെ ലംഘിക്കുന്ന ബില്ലിന്റെ പകര്‍പ്പുകള്‍ പോലും മിക്ക നിയമസഭാംഗങ്ങള്‍ക്കും നല്‍കിയില്ല. നിയമസഭയില്‍ സ്വാഭാവികമായും ചര്‍ച്ചയും ചോദ്യങ്ങളും ഉയര്‍ന്നില്ല. ദലിതര്‍ക്കും മുസ്‌ലിംകള്‍ക്കുമെതിരെ ഈ നിയമം ദുരുപയോഗം ചെയ്‌തേക്കുമെന്നു അന്നുതന്നെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആശങ്ക പങ്കുവച്ചിരുന്നു. പക്ഷേ, നിയമത്തിന്നുകീഴില്‍ പൊലീസിന് നല്‍കിയ വഴിവിട്ട അധികാരങ്ങളെക്കുറിച്ച് പറയുന്നതില്‍ പരാജയപ്പെട്ടുവെന്നുവേണം കരുതാന്‍. അതുകൊണ്ടാണ് ഏകപക്ഷീയമായി ഈ കരിനിയമം പൊലീസിന് ഇത്ര ലാഘവത്തോടെ നടപ്പാക്കാന്‍ കഴിയുന്നത്.
പ്രതിപക്ഷം സൂക്ഷ്മമായി എതിര്‍ക്കാഞ്ഞതുകൊണ്ടുകൂടിയാണ് ബില്‍ എളുപ്പത്തില്‍ അംഗീകരിക്കപ്പെട്ടത്. ബില്ലില്‍ പൊലീസിനുള്ള അധികാരങ്ങളും മറ്റു കര്‍ക്കശ വ്യവസ്ഥകളും യഥാര്‍ത്ഥത്തില്‍ വിസ്മരിക്കപ്പെടുകയാണുണ്ടായത്. ഫലത്തില്‍ ഇത് ബി.ജെ.പിക്ക് പ്രതിപക്ഷത്തെ ചെറുക്കാന്‍ എളുപ്പമായി. നിയമത്തിലെ ഏറ്റവും കര്‍ശനമായ വ്യവസ്ഥ വകുപ്പ് 28 (2) ആണ്. ക്രിമിനല്‍ നടപടിക്രമ ചട്ടം വകുപ്പ് അനുസരിച്ച് കുറ്റകൃത്യത്തിന്റെ സ്വഭാവം അനുസരിച്ച് 15, 60, 90 എന്ന ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി പ്രസ്തുത വകുപ്പനുസരിച്ച് 60,180, 365 ദിവസങ്ങളാണ്. ഈ നിയമത്തിനു കീഴില്‍ ഒരാളെ പിടികൂടിയാല്‍ വിചാരണ കൂടാതെ ഒരു വര്‍ഷം മുഴുവനും തടവില്‍വെക്കാമെന്നതാണ് വസ്തുത. സാധാരണ ഗതിയില്‍ ഭീകര വിരുദ്ധ നിയമത്തില്‍ ഇത് 30, 60, 90 ദിവസമായിരുന്നു. പിടികൂടിയവരെ തടവില്‍വെക്കുന്നതിന് ‘ഉത്തര്‍പ്രദേശ് സംഘടിത കുറ്റകൃത്യനിയന്ത്രണ നിയമം-2017’ കര്‍ക്കശമായ നിയമമായി മാറിയിരിക്കുകയാണ്.

ഈ നിയമപ്രകാരം തടവിലാക്കിയ ഒരാളെ വെറുതെവിട്ടാലും അയാള്‍ 365 ദിവസം തടവില്‍ കഴിഞ്ഞിരിക്കും എന്നാണവസ്ഥ. പൊലീസുകാര്‍ പലപ്പോഴും നിരപരാധികളെ പിടികൂടുകയും തടവിലാക്കുകയും ചെയ്യുന്നു എന്നത് അപൂര്‍വ സംഭവമല്ല എന്നോര്‍ക്കണം. ഈ നിയമത്തോടെ പിടികൂടപ്പെട്ടവര്‍ നീണ്ടകാലം തടവില്‍ കഴിയണമെന്നത് ഏത്ര ക്രൂരമാണ്?. പൊലീസ് റിമാന്റ് സംബന്ധിച്ചും നിയമത്തില്‍ പൈശാചികത പ്രകടമാണ്. സാധാരണ കുറ്റകൃത്യങ്ങള്‍ക്ക് പരമാവധി പൊലീസ് റിമാന്‍ഡ് 15 ദിവസമാണ്. എന്നാല്‍ ഈ നിയമത്തിലെ 28 (3.എ) അനുസരിച്ച് ഈ കാലാവധി 60 ദിവസം വരെ നീട്ടാം. ഭീകര വിരുദ്ധ നിയമത്തില്‍ ഇത് 15 ദിവസമാണ്. ഒരാളുടെ മരണം വരെ സംഭവിക്കാവുന്ന രീതിയിലാണ് പൊലീസ് കസ്റ്റഡിയില്‍ മര്‍ദനം നടക്കുന്നത്. ഇതാണിപ്പോള്‍ യു.പിയില്‍ നടന്നുകൊണ്ടിരിക്കുന്നത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ കണക്കനുസരിച്ച് മനുഷ്യാവകാശ ലംഘനങ്ങളില്‍ യു.പി പൊലീസ് ഏറെ മുമ്പിലാണ്. ഇവിടെ 67 ശതമാനം മനുഷ്യാവകാശ ലംഘന പരാതികളും പൊലീസിനെതിരെയാണ്. ഇതിന്റെ മൂലകാരണമാണ് സുപ്രീംകോടതി കഴിഞ്ഞദിവസം കണ്ടെത്തിയിട്ടുള്ളത്. കുറ്റമറ്റ അന്വേഷണത്തിലൂടെ ഈ കൊടുംക്രൂരത പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞാല്‍ യു.പിയെ കാട്ടാളഹസ്തങ്ങളില്‍നിന്ന് രക്ഷപ്പെടുത്താം.

]]>
https://www.chandrikadaily.com/editorial-abput-yogi-fake-encounder.html/feed 0
ഗുജറാത്ത് വ്യാജ ഏറ്റുമുട്ടല്‍ കേസ്; മോദിക്ക് തിരിച്ചടി; റിപ്പോര്‍ട്ട് കൈമാറണമെന്ന് സുപ്രീംകോടതി https://www.chandrikadaily.com/gujarat-encounter-killings-share-bedi-committee-report-with-petitioners-sc-tells-govts.html https://www.chandrikadaily.com/gujarat-encounter-killings-share-bedi-committee-report-with-petitioners-sc-tells-govts.html#respond Thu, 10 Jan 2019 03:16:52 +0000 http://www.chandrikadaily.com/?p=115764 ന്യൂഡല്‍ഹി: നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നടന്ന 21 വ്യാജ ഏറ്റുമുട്ടല്‍ സംഭവങ്ങളെക്കുറിച്ച് റിട്ട. സുപ്രീംകോടതി ജഡ്ജി എച്ച്.എസ് ബേദി അധ്യക്ഷനായ കമ്മിറ്റി നടത്തിയ അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് കേസിലെ മുഴുവന്‍ കക്ഷികള്‍ക്കും കൈമാറണമെന്ന് സുപ്രീംകോടതി. റിപ്പോര്‍ട്ട് കൈമാറാനാവില്ലെന്ന ഗുജറാത്ത് സര്‍ക്കാറിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്റെ ഉത്തരവ്.

ഇതുസംബന്ധിച്ച് സുപ്രീംകോടതിയില്‍ കവി ജാവേദ് അക്തര്‍, അന്തരിച്ച മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബി.ജി വര്‍ഗീസ് എന്നിവര്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറുന്നതില്‍നിന്ന് പരാതിക്കാരെ തടയണമെന്ന ഗുജറാത്ത് സര്‍ക്കാറിന്റെ ആവശ്യവും കോടതി തള്ളി.

ബേദി കമ്മിറ്റിയുടെ 11ാമത്തെയും അവസാനത്തേതുമായ അന്വേഷണ റിപ്പോര്‍ട്ട് 2018 ജനുവരിയിലാണ് സംസ്ഥാന സര്‍ക്കാറിനു സമര്‍പ്പിച്ചത്. എന്നാല്‍ ഇതുവരെ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല.കേസിലെ കക്ഷികളെക്കുറിച്ചും ഇരകളെക്കുറിച്ചുമുള്ള മുന്‍വിധിയാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാടിനു പിന്നിലെന്ന് കോടതി കുറ്റപ്പെടുത്തി.

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മറ്റൊരു ബെഞ്ച് മുമ്പാകെ ഹാജരായിക്കൊണ്ടിരിക്കുന്നതിനാല്‍ കേസ് മാറ്റിവെക്കണമെന്നാണ് ഗുജറാത്ത് സര്‍ക്കാറിനു വേണ്ടി ഹാജരായ സ്റ്റാന്റിങ് കോണ്‍സല്‍ രജത് നായര്‍ ആദ്യം ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യവും കോടതി തള്ളി. തുടര്‍ന്ന് ഇന്നലെ തന്നെ കേസ് പരിഗണിക്കുകയായിരുന്നു. താങ്കള്‍ ആരാണെന്നായിരുന്നു ഗുജറാത്ത് സ്റ്റാന്റിങ് കോണ്‍സലിനോടുള്ള ചീഫ് ജസ്റ്റിസിന്റെ ആദ്യ ചോദ്യം. ഗുജറാത്ത് സര്‍ക്കാറിന്റെ അഭിഭാഷകനാണെന്ന് മറുപടി നല്‍കിയപ്പോള്‍ താങ്കളുടെ താല്‍പര്യങ്ങള്‍ മാത്രം കണക്കിലെടുത്താല്‍ പോരെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. റിട്ട. സുപ്രീംകോടതി ജഡ്ജി എന്ന നിലയില്‍ ബേദി കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലെ ഉപസംഹാരം സ്വീകരിക്കാന്‍ കഴിയണമെന്നില്ല. റിപ്പോര്‍ട്ട് ഞങ്ങള്‍ സ്വീകരിക്കുന്നു എന്നല്ല ഇതിനര്‍ത്ഥം. കേസിലെ കക്ഷികള്‍ക്ക് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കണമെന്നാണ് പറഞ്ഞത്. പകര്‍പ്പ് ലഭിക്കാന്‍ പരാതിക്കാര്‍ക്ക് അവകാശമുണ്ടെന്നും കോടതി പറഞ്ഞു.

225 പേജ് വരുന്നതാണ് ബേദി കമ്മിറ്റിയുടെ അന്തിമ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടില്‍ എന്താണ് പറയുന്നതെന്ന് അറിയില്ല. അതുകൊണ്ടു തന്നെ റിപ്പോര്‍ട്ട് സ്വീകരിക്കണോ തള്ളണോ എന്നത് പിന്നീട് തീരുമാനിക്കേണ്ട കാര്യമാണ്. നേരത്തെയുള്ള ഉത്തരവു പ്രകാരമാണ് നിങ്ങള്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. എന്നാല്‍ പിന്നീട് ചോദിക്കുമ്പോഴൊക്കെ കേസ് പിന്നീട് പരിഗണിക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും അത് സ്വീകാര്യമല്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വാക്കാല്‍ പരാമര്‍ശിച്ചു.

പ്രതികളാകാന്‍ സാധ്യതയുള്ളവര്‍ക്കു വേണ്ടിയെന്ന പേരില്‍ കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാകേഷ് ദ്വിവേദിയും കക്ഷികള്‍ക്ക് റിപ്പോര്‍ട്ട് കൈമാറുന്നതിനെ എതിര്‍ത്തു. പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയവര്‍ക്ക് റിപ്പോര്‍ട്ട് ലഭിക്കാന്‍ യാതൊരു അവകാശവുമില്ലെന്ന് അദ്ദേഹം വാദിച്ചു. കേസില്‍ ഉള്‍പ്പെട്ട ചിലരുടെ ക്രിമിനല്‍ പശ്ചാത്തലങ്ങളും വസ്തുതാപരമായ കാര്യങ്ങളും അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ബേദി കമ്മിറ്റി റിപ്പോര്‍ട്ട്. വിചാരണക്കോടതിയാണ് റിപ്പോര്‍ട്ട് പരിഗണിക്കേണ്ടത്. പരാതിക്കാര്‍ക്ക് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൈമാറാന്‍ സുപ്രീംകോടതി ഉത്തരവിട്ടാല്‍ വിവരങ്ങള്‍ വെളിച്ചത്തു വരുന്നതിനും കേസിനെക്കുറിച്ച് മുന്‍വിധികള്‍ രൂപപ്പെടുന്നതിനും വഴിയൊരുക്കുമെന്ന് ദ്വിവേദി ആരോപിച്ചു. എന്നാല്‍ കേസെടുക്കാന്‍ സുപ്രീംകോടതി തന്നെ നേരിട്ട് റിപ്പോര്‍ട്ട് കീഴ്‌ക്കോടതിക്ക് അയച്ചു കൊടുക്കണോ എന്നായിരുന്നു ഇതിന് ചീഫ് ജസ്റ്റിസിന്റെ ചോദ്യം.

നേരത്തെ കേസ് പരിഗണിക്കവെ തന്നെ റിപ്പോര്‍ട്ടിന്റെ സ്വീകാര്യതയെ ഗുജറാത്ത് സര്‍ക്കാര്‍ ചോദ്യം ചെയ്തിരുന്നു. മോണിട്ടറിങ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങളുമായി കൂടിയാലോചിക്കാതെയാണ് ജസ്റ്റിസ് ബേദി റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നായിരുന്നു പ്രധാന വിമര്‍ശനം. ഇതേതുടര്‍ന്ന് ജസ്റ്റിസ് ബേദിയോട് സുപ്രീംകോടതി നിലപാട് എഴുതി അറിയിക്കാന്‍ നിര്‍ദേശിച്ചു. 2012ലെ സുപ്രീംകോടതി ഉത്തരവിലൂടെ ലഭിച്ച അധികാരത്തിന്റെ പരിധിയില്‍ നിന്നുകൊണ്ടാണ് താന്‍ പ്രവര്‍ത്തിച്ചതെന്നാണ് ജസ്റ്റിസ് ബേദി സമര്‍പ്പിച്ച മറുപടിയില്‍ പറയുന്നതെന്നും റിട്ട. ജഡ്ജിന്റെ വാക്കുകളെ വിശ്വാസത്തില്‍ എടുക്കാതിരിക്കാന്‍ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

]]>
https://www.chandrikadaily.com/gujarat-encounter-killings-share-bedi-committee-report-with-petitioners-sc-tells-govts.html/feed 0
സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ വിധി; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി https://www.chandrikadaily.com/no-one-killed-haren-pandya-tulsiram-prajapati-justice-loya-they-just-died.html https://www.chandrikadaily.com/no-one-killed-haren-pandya-tulsiram-prajapati-justice-loya-they-just-died.html#respond Sat, 22 Dec 2018 13:12:32 +0000 http://www.chandrikadaily.com/?p=114455 മുംബൈ: സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ആരോപണ വിധേയരായ 22 പൊലീസുകാരെയും വെറുതെ വിട്ട സംഭവത്തില്‍ പ്രതികരണവുമായി കേണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തെളിവുകള്‍ നിരത്തുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണ്ണമായും പരാജയപ്പെട്ട കേസില്‍ കൊല്ലപ്പെട്ട ആളുകളുടെ മരണകാരണം ചോദ്യമാക്കി ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

ഗുജറാത്ത് മുന്‍മന്ത്രി ഹരേന്‍ പാണ്ഡ്യ മുതല്‍ ജഡ്ജ് ലോയയുടെ ദുരൂഹ മരണം വരെയുള്ള കേസിന്റെ കാലഘട്ടത്തിലെ തുടര്‍ മരണങ്ങള്‍ സാധാരണ മരണമാണോ എന്ന വിമര്‍ശനമാണ് രാഹുല്‍ ഉയര്‍ത്തിയത്.

ബി.ജെ.പി ദേശീയ അധ്യക്ഷ്യന്‍ അമിത് ഷായും മറ്റു നേതാക്കളും ആരോപണവിധേയരായ വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാത്തതെന്തെന്ന ചോദ്യം പ്രസക്തമാകുന്ന സാഹചര്യത്തിലാണ് രാഹുലിന്റെ ട്വീറ്റ്.

ഹരെന്‍ പാണ്ഡ്യ, തുളസിറാം പ്രജാപതി, ജസ്റ്റിസ് ലോയ, പ്രകാശ് തോബ്ര, ശ്രീകാന്ത് ഖണ്ഡല്‍ക്കര്‍, കൗസര്‍ ബി, സോറാബുദ്ദീന്‍ ഷെയ്ഖ് ഇവര്‍ ആരും കൊലപ്പെട്ടതല്ല. എല്ലാം സാധാരണ മരണമായിരുന്നു, രാഹുല്‍ ട്വീറ്റ് ചെയ്തു.

ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരിക്കെ അമിത്ഷാ പ്രതിയായിരുന്ന സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത്ഷാക്കും വേണ്ടി ആസൂത്രണം ചെയ്യപ്പെട്ടതാണ് സൊഹ്റാബുദ്ദീന്റെയും ഭാര്യ കൗസര്‍ബിയുടെയും തുളസീറാം പ്രജാപതിയുടെയും കൊലപാതകങ്ങള്‍ എന്ന ആരോപണങ്ങള്‍ ശക്തമായിരുന്നു. ഗുജറാത്ത് മുന്‍മന്ത്രി ഹരേന്‍ പാണ്ഡ്യയുടെ വധത്തെ തുടര്‍ന്നാണ് കൊട്ട്വേഷന്‍ സംഘത്തിലെ ആള്‍ കൂടിയായ സൊഹ്റാബുദ്ദീന്‍ കൊല്ലപ്പെടുന്നത്. ഗുജറാത്ത് മുന്‍ ആഭ്യന്തര മന്ത്രിയുടെ മരണത്തില്‍ സൊഹ്റാബുദ്ദീനും പ്രജാപതിക്കും ബന്ധമുണ്ടെന്ന വാദങ്ങള്‍ ശക്തമാണ്.

2005 നവംബര്‍ 26 നാണ് സൊഹ്‌റാബുദ്ദീന്‍ കൊല്ലപ്പെടുന്നത്. മോദിയെ വധിക്കാന്‍ വന്ന ഭീകരനെന്ന് ആരോപിച്ചായിരുന്നു സൊഹ്റാബുദ്ദീനെയും ഭാര്യയെയും ഗുജറാത്ത് പൊലീസ് സംഘം കൊലപ്പെടുത്തിയത്. ഒരു വര്‍ഷത്തിന് ശേഷം 2006 ഡിസംബര്‍ 26ന് സൊഹറാബുദ്ദീന്റെ സന്തത സഹചാരിയായിരുന്ന തുളസീറാം പ്രജാപതിയും സമാന രീതിയില്‍ കൊല്ലപ്പെട്ടു. കേസില്‍ ആദ്യം അന്വേഷണം നടത്തിയ ഇന്‍സ്പെക്ടര്‍ വി.എല്‍ സോളങ്കി ഏറ്റുമുട്ടല്‍ മരണം കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയിരുന്നു.
മഹാരാഷ്ട്രയിലേക്കുളള ബസ് യാത്രക്കിടെ ഇവരെ ഗുജറാത്ത്-രാജസ്ഥാന്‍ പൊലീസ് സംഘം പിടികൂടുകയും ഗുജറാത്തിലെ വല്‍സദിലേക്ക് കൊണ്ടു പോകുകയും ചെയ്തുവെന്ന് സോളങ്കി കണ്ടെത്തിയിരുന്നു. അഞ്ചു ദിവസം കസ്റ്റഡിയില്‍ വെച്ചതിന് ശേഷം നവംബര്‍ 25ന് രാത്രി സൊഹ്റാബുദ്ദീനെ കൊലപ്പെടുത്തി. തൊട്ടടുത്ത ദിവസം കൗസര്‍ബിയും കൊല്ലപ്പെട്ടുവെന്ന് കണ്ടെത്തി. ഇവര്‍ക്കൊപ്പം യാത്രചെയ്തിരുന്ന ബസ് യാത്രികനെയടക്കം സോളങ്കി കണ്ടെത്തിയിരുന്നു.
മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സൊഹ്റാബുദ്ദീന്റെ സഹോദരന്‍ സുപ്രീംകോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കേസില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ കോടതി സോളങ്കിയെ നിയമിച്ചത്. സൊഹ്റാബുദ്ദീനെ വെടിവെച്ചുകൊല്ലുന്നതിന് ദൃക്സാക്ഷിയെന്ന് സോളങ്കി വിശേഷിപ്പിച്ച തുളസീറാം പ്രജാപതിയെ ചോദ്യംചെയ്യുന്നതിന് അദ്ദേഹം അനുമതി ആവശ്യപ്പെട്ട് പത്ത് ദിവസത്തിനകമാണ് പ്രജാപതി ഏറ്റുമുട്ടലില്‍ കൊലപ്പെടുന്നത്. സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് ഗുജറാത്ത് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് 2007 ല്‍ അന്വേഷണം ഏറ്റെടുത്തു. കൊലപാതകങ്ങള്‍ വ്യാജ ഏറ്റുമുട്ടലാണെന്നും കൗസര്‍ബിയും കൊല്ലപ്പെട്ടിട്ടുണ്ടെന്നും സി.ഐ.ഡി കണ്ടെത്തി. കേസ് പിന്നീട് 2010 ല്‍ സിബിഐയിലേക്ക് മാറ്റപ്പെട്ടു. കേസില്‍ നീതിപൂര്‍വ്വമായ വിചാരണ നടക്കില്ലെന്ന സിബിഐ അപേക്ഷയെ തുടര്‍ന്നാണ് വിചാരണ നടപടികള്‍ മുംബൈയിലേക്ക് മാറ്റിയത്. 2010 ജൂലായില്‍ അമിത് ഷായെ സിബിഐ അറസ്റ്റ് ചെയ്തു. മൂന്ന് മാസത്തെ തടവിന് ശേഷം ജാമ്യത്തില്‍ ഇറങ്ങിയ അമിത് ഷായ്ക്ക് രണ്ട് വര്‍ഷത്തേക്ക് ഗുജറാത്തില്‍ പ്രവേശിക്കുന്നതിന് കോടതി വിലക്കേര്‍പ്പെടുത്തി.
സെപ്റ്റംബര്‍ 2012-നാണ് അമിത് ഷായടക്കം 47 പ്രതികള്‍ക്കെതിരെ ഗുജറാത്ത് കോടതിയില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്. അഹമ്മദാബാദ് ഭീകര വിരുദ്ധ സംഘത്തിലെ മുന്‍ പൊലീസ് എസ്.പി രാജ്മാകുമാര്‍ പാണ്ഡ്യന്‍, അന്നത്തെ സി.ഐ.ഡി വിഭാഗം ഐ.ജി ഗീത ജോഹ്രി, മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ഡി.ജി വന്‍സാര എന്നിവര്‍കൂടിയടങ്ങുന്ന പ്രതികള്‍ക്കെതിരെ കൊലപാതകം, കുറ്റകരമായ ഗൂഡാലോചന, തെളിവ് നശിപ്പിക്കല്‍എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് കുറ്റം ചുമത്തിയത്. കേസ് രാഷ്ട്രീയലക്ഷ്യം വെച്ചു കെട്ടിച്ചമച്ചതാണെന്ന് കാണിച്ച് അമിത് ഷാ വിടുതല്‍ ഹര്‍ജി നല്‍കി.
കൊല്ലപ്പെട്ട മൂന്നുപേരെയും ഇല്ലാതാക്കാന്‍ ഗൂഢാലോചന നടത്തിയവരിലെ മുഖ്യകക്ഷിയാണ് അമിത് ഷായാണെന്ന് കുറ്റപത്രത്തില്‍ സി.ബി.ഐ വാദിച്ചത്. എന്നാല്‍ പിന്നീടുളള കുറ്റപത്രങ്ങളിലും സുപ്രീംകോടതില്‍ നല്‍കിയ റിപ്പോര്‍ട്ടുകളിലും അമിത്ഷായുടെ പങ്കിനെ കുറിച്ച് സി.ബി.ഐ മൗനം പാലിച്ചു. മുഖ്യസൂത്രധാരനെന്ന വാദത്തില്‍ നിന്നും സി.ബി.ഐ പിന്നോട്ട് പോയി. പിന്നീട് അമിത്ഷായുടെ വിടുതല്‍ ഹര്‍ജി പരിഗണിച്ച കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.
2014 ഡിസംബറില്‍ ആണ് അമിത് ഷായെ കോടതി കുറ്റവിമുക്തനാക്കിയത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമായിരുന്നു അത്. 2017ല്‍ വന്‍സാര അടക്കമുള്ള ഉദ്യോഗസ്ഥരെയും കോടതി വെറുതെ വിട്ടു. അമിത്ഷാക്ക് പുറമെ അന്നത്തെ രാജസ്ഥാന്‍ ആഭ്യന്തര മന്ത്രി ഗുലാബ്ചന്ദ് കഠാരിയ, ഗുജറാത്ത് പൊലീസ് മേധാവി പിസി പാണ്ഡെ മുന്‍ ഡിഐജി ഡിജി വന്‍സാരെ എന്നിവരെയും വിട്ടയച്ചിരുന്നു. ഗുജറാത്ത് മുന്‍മന്ത്രി ഹരേന്‍ പാണ്ഡ്യയുടെ വധവുമായി സൊഹ്റാബുദ്ദീനും പ്രജാപതിക്കും ബന്ധമുണ്ടെന്ന വാദങ്ങളും ശക്തമായിരുന്നു.
മോദിയുമായും അമിത്ഷായുമായും അടുത്ത ബന്ധമുണ്ടായിരുന്ന പൊലീസ് ഓഫീസര്‍ ഡി.ജി വന്‍സാരയാണ് ഹരേന്‍ പാണ്ഡ്യയെ കൊല്ലാനുള്ള കരാര്‍ സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖിന് നല്‍കിയതെന്ന് പാണ്ഡ്യ വധക്കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷിയായ അസംഖാന്‍ തുറന്ന കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു. കേസില്‍ വാദം കേട്ടിരുന്ന സി.ബി.ഐ കോടതി ജഡ്ജ് ലോയയുടെ ദുരൂഹ മരണവും ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ്.

]]>
https://www.chandrikadaily.com/no-one-killed-haren-pandya-tulsiram-prajapati-justice-loya-they-just-died.html/feed 0
സൊറാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍; 22 പ്രതികളെയും സി.ബി.ഐ കോടതി വെറുതെ വിട്ടു https://www.chandrikadaily.com/no-proof-of-fake-encounter-in-sohrabuddin-case-says-court.html https://www.chandrikadaily.com/no-proof-of-fake-encounter-in-sohrabuddin-case-says-court.html#respond Fri, 21 Dec 2018 08:45:46 +0000 http://www.chandrikadaily.com/?p=114316 മുംബൈ: ഗുജറാത്തിലെ സൊറാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ 22 പ്രതികളെയും വെറുതെ വിട്ടു. കൊലപാതകവും ഗൂഢാലോചനയും തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളായ 22 പൊലീസുകാരെയും കോടതി വെറുതെ വിട്ടത്. സിബിഐ പ്രത്യേക കോടതിയിലെ ജഡ്ജി എസ് ജെ ശര്‍മ്മയാണ് കേസില്‍ വിധി പറഞ്ഞത്. പ്രതികള്‍ക്കെതിരെ കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണമായി പരാജയപ്പെട്ടെന്നും കൊലപാതകവും ഗൂഢാലോചനയും തെളിയിക്കാനായില്ലെന്നും കോടതി വ്യക്തമാക്കി. വീണ്ടും വാദം കേള്‍ക്കണമെന്ന സിബിഐയുടെ ആവശ്യവും കോടതി തള്ളി. തുളസീ റാം പ്രജാപതിയുടെ കൊലപാതകത്തിലെ ഗൂഡാലോചന തെളിയിക്കാനും പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല.

സൊറാബുദ്ദീന്‍ ഷെയ്ഖിനെയും ഭാര്യ കൗസര്‍ബിയെയും ഗുജറാത്ത് പൊലീസ് ഗാന്ധിനഗറിന് സമീപം വച്ച് 2005 നവംബറിലാണ് കൊലപ്പെടുത്തിയത്. പിന്നീട് ഇവരുടെ ഡ്രൈവര്‍ തുളസിറാം പ്രജാപതിയും കൊല്ലപ്പെട്ടിരുന്നു.

2014ല്‍ 38 പേര്‍ പ്രതിയായ കേസില്‍ അമിത് ഷായടക്കം 16 പേരെ കോടതി ഒഴിവാക്കിയിരുന്നു. ബാക്കിയുള്ള 22 പ്രതികളുടെ വിധിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 210 സാക്ഷികളെ വിസ്തരിച്ച കേസില്‍ 92 പേര്‍ മൊഴിമാറ്റിയിരുന്നു. ആദ്യം ഗുജറാത്ത് പൊലീസ് അന്വേഷണം ആരംഭിച്ച കേസ് 2010 ലാണ് സിബിഐക്ക് കൈമാറിയത്. 2013 കേസിന്റെ വാദം ഗുജറാത്തില്‍ നിന്നും സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മുംബൈയിലേക്ക് മാറ്റിയത്.

]]>
https://www.chandrikadaily.com/no-proof-of-fake-encounter-in-sohrabuddin-case-says-court.html/feed 0
വ്യാജ ഏറ്റുമുട്ടലുകളിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍; യോഗി സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് https://www.chandrikadaily.com/supreme-court-asks-up-govt-to-reply-on-plea-seeking-cbi-probe-into-police-encounters.html https://www.chandrikadaily.com/supreme-court-asks-up-govt-to-reply-on-plea-seeking-cbi-probe-into-police-encounters.html#respond Mon, 02 Jul 2018 13:53:43 +0000 http://www.chandrikadaily.com/?p=92822 ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ അടുത്ത കാലത്തായി നടന്ന വ്യാജ പൊലീസ് ഏറ്റുമുട്ടലുകള്‍ സംബന്ധിച്ച് യോഗി സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഢ് എന്നിവരടങ്ങുന്ന ബെഞ്ച് യോഗി ആദിത്യനാഥ് സര്‍ക്കാരിന് നോട്ടിസ് അയച്ചത്. പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (പി.യു.സി.എല്‍) സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. വിഷയത്തില്‍ രണ്ടാഴ്ചക്കകം മറുപടി നല്‍കാനാണ് പരമോന്നത നീതിപീഠത്തിന്റെ നിര്‍ദ്ദേശം.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നടന്ന 1100 പൊലീസ് ഏറ്റുമുട്ടലുകളെ സംബന്ധിച്ചാണ് ഹരജി നല്‍കിയത്. ഇതില്‍ 49 പേര്‍ കൊല്ലപ്പെടുകയും 370 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരിലേറെയും ദളിത്-ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ടവരാണെന്നും ഹര്‍ജിയില്‍ പി.യു.സി.എല്‍ അഭിഭാഷകന്‍ സഞ്ജയ് പരേഖ് ചൂണ്ടിക്കാട്ടി.

അതേസമയം ഇതേ വിഷയത്തില്‍ നേരത്തെ സംസ്ഥാന സര്‍ക്കാരിനു നോട്ടിസയച്ചിരുന്ന ദേശീയ മനുഷ്യാവകാശ കമ്മിഷനെയും കക്ഷിയാക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി തള്ളി. ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ദളിത്-ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ടവരെ തെരഞ്ഞെടുപിടിച്ച് ആക്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പൊലീസിന്റെ ഏറ്റുമുട്ടലുകളെ സംബന്ധിച്ച ഞെട്ടിക്കുന്ന വിവര

]]>
https://www.chandrikadaily.com/supreme-court-asks-up-govt-to-reply-on-plea-seeking-cbi-probe-into-police-encounters.html/feed 0
ഇഷ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്: മോദിയേയും അമിത് ഷായേയും അറസ്റ്റ് ചെയ്യാന്‍ സി.ബി.ഐ പദ്ധതിയിട്ടിരുന്നു: മുന്‍ ഡി.ഐ.ഡി വന്‍സാര https://www.chandrikadaily.com/cbi-wanted-to-arrest-narendra-modi-in-ishrat-jahan-case-says-former-gujarat-police-dig-dg-vanzara.html https://www.chandrikadaily.com/cbi-wanted-to-arrest-narendra-modi-in-ishrat-jahan-case-says-former-gujarat-police-dig-dg-vanzara.html#respond Thu, 07 Jun 2018 11:07:54 +0000 http://www.chandrikadaily.com/?p=88921 അഹമ്മദാബാദ്: ഇഷ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും അറസ്റ്റ് ചെയ്യാന്‍ സി.ബി.ഐ ഒരുങ്ങിയിരുന്നുവെന്ന് വെളിപ്പെടുത്തല്‍. കേസിലെ പ്രധാന പ്രതിയായ മുന്‍ ഡി.ഐ.ജി ഡി.ജി വന്‍സാര നല്‍കിയ വിടുതല്‍ ഹര്‍ജിയിലാണ് മോദിയെയും ഷായെയും അറസ്റ്റ് ചെയ്യാന്‍ സി.ബി.ഐ നീക്കം നടത്തിയ കാര്യം പ്രതിപാദിക്കുന്നത്. വ്യാജ ഏറ്റുമുട്ടല്‍ നടത്തിയ സംഘത്തിന്റെ തലവനായ വന്‍സാര നിലവില്‍ ജാമ്യത്തില്‍ പുറത്താണ്. ഇദ്ദേഹത്തിന്റെ വിടുതല്‍ ഹര്‍ജിയെ സി.ബി.ഐ എതിര്‍ത്തു.

നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2004ലാണ് ഇസ്രത്ത് ജഹാന്‍, മലയാളിയായ ജാവേദ് ഷെയ്ഖ് എന്നിവരടക്കം നാലുപേരെ വന്‍സാരയുടെ നേതൃത്വത്തിലുള്ള പൊലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുന്നത്. മോദിയെ കൊലപ്പെടുത്താന്‍ വന്ന ലഷ്‌കര്‍ തീവ്രവാദികളാണെന്ന് ആരോപിച്ചായിരുന്നു ഇത്. എന്നാല്‍ പിന്നീട് പ്രത്യേകാന്വേഷണ സംഘവും സി.ബി.ഐയും നടത്തിയ അന്വേഷണത്തില്‍ ‘ഏറ്റുമുട്ടല്‍’ വ്യാജമാണെന്ന് തെളിയുകയും വന്‍സാരയടക്കമുള്ള ഉദ്യോഗസ്ഥര്‍ അറസ്റ്റിലാവുകയും ചെയ്തു.

മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും അറിവോടെയായിരുന്നു കൊലപാതകം എന്ന് തുടക്കം മുതല്‍ക്കു തന്നെ ആരോപണമുയര്‍ന്നിരുന്നു. അന്വേഷണ സമയത്ത് ഇരുവരുടേയും പങ്ക് വ്യക്തമാക്കുന്ന കണ്ടെത്തലുകള്‍ സി.ബി.ഐ തന്നെ മുന്നോട്ട് വെച്ചിരുന്നു. അഹമ്മദാബാദില്‍ വ്യാജ ഏറ്റുമുട്ടല്‍ നടക്കുന്നതിന് പതിനാല് മണിക്കൂറുകള്‍ മുമ്പ് ഗുജറാത്ത് പൊലീസിലെ എന്‍കൗണ്ടര്‍ സ്‌പെഷലിസ്റ്റ് എന്നു പേരെടുത്ത വന്‍സാര മോദിയുമായും ഷായുമായും ബന്ധപ്പെട്ടുവെന്ന വിവരവും സി.ബി.ഐക്കു ലഭിച്ചിരുന്നു.

പത്തു വര്‍ഷത്തിനു ശേഷം 2014ലാണ് അമിത് ഷായ്ക്ക് ഇഷ്രത് ജഹാന്‍ വ്യാജഏറ്റുമുട്ടല്‍ കേസില്‍ പങ്കില്ലെന്ന് കാട്ടി സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്. സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ച വന്‍സാരെയുടെ വിടുതല്‍ ഹര്‍ജിയിലാണ് ഈ വെളിപ്പെടുത്തലുള്ളത്. മോദിയേയും അമിത് ഷായേയും അറസ്റ്റ് ചെയ്യാന്‍ സിബിഐ പദ്ധതിയിട്ടിരുന്നുവെങ്കിലും അത് നടന്നില്ല എന്നാണ് വന്‍സാരെയുടെ വെളിപ്പെടുത്തല്‍. മോദിയെ കേസന്വേഷിക്കുന്ന സി.ബി.ഐ ഉദ്യോഗസ്ഥന്‍ രഹസ്യമായി ചോദ്യം ചെയ്തിരുന്നതായി നേരത്തെ വന്‍സാര വെളിപ്പെടുത്തിയിരുന്നു.

അതേസമയം മോദിയെ ചോദ്യം ചെയ്തതിന്റെ രേഖകള്‍ എവിടെയുമില്ലെന്നും ഇഷ്രത്ത് ജഹാന്‍ കേസിലെ എല്ലാ രേഖകളും വ്യാജമാണെന്നതിന് തെളിവാണ് അതെന്നും വന്‍സാര ആരോപിച്ചിരുന്നു. ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത് പൊലീസിനൊപ്പം മഹാരാഷ്ട്ര, ജമ്മു കശ്മീര്‍ പൊലീസിനും പങ്കുള്ളതായി സി.ബി.ഐ കണ്ടെത്തിയിരുന്നു.

]]>
https://www.chandrikadaily.com/cbi-wanted-to-arrest-narendra-modi-in-ishrat-jahan-case-says-former-gujarat-police-dig-dg-vanzara.html/feed 0
മഹാരാഷ്ട്രയിലെ ഏറ്റുമുട്ടല്‍; മാവോയിസ്റ്റുള്‍ക്ക് കീഴടങ്ങാന്‍ അവസരം നല്‍കാത്തത് സംശയാമുണ്ടാക്കുന്നതാണെന്ന് ആക്ടിവിസ്റ്റുകള്‍ https://www.chandrikadaily.com/activists-say-maoists-were-trapped-and-were-not-given-a-chance-to-surrender.html https://www.chandrikadaily.com/activists-say-maoists-were-trapped-and-were-not-given-a-chance-to-surrender.html#respond Sat, 28 Apr 2018 14:50:26 +0000 http://www.chandrikadaily.com/?p=82422 മുംബൈ:മഹാരാഷ്ട്രയിലെ ഗാഡ്ചിരോലി ജില്ലയില്‍ മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടലി കൊല്ലപ്പെട്ട സംഭവത്തില്‍ സംശയം പ്രകടിപ്പിച്ച് സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകര്‍ രംഗത്ത്. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും കൃത്യമായ വിവരങ്ങള്‍ ലഭിച്ചില്ലെന്നാണ് പരാതി. കൊല്ലപ്പെട്ടവര്‍ മാവോയിസ്റ്റുകളാണെങ്കിലും ഏറ്റുമുട്ടല്‍ നടന്നിട്ടുണ്ടോ എന്ന കാര്യം സംശയകരമാണ്. മാവോയിസ്റ്റുകള്‍ കെണിയില്‍ പെട്ടിരിക്കാനാണ് സാധ്യതയെന്നും അവര്‍ക്ക് കീഴടങ്ങാന്‍ അവസരം നിഷേധിച്ച് പൊലീസ് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് ആരോപണം.

മഹാരാഷ്ട്ര ഗഡ്ചിരോലി ജില്ലയിലെ എട്ടപ്പള്ളി ഭോറിയ വനപ്രദേശത്ത് പൊലീസുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ പതിമൂന്ന് നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഗാഡ്ചിരോലി പൊലീസിന്റെ പ്രത്യകസംഘമായ സി60 കമാന്‍ഡോസാണ് ഓപ്പറേഷന്‍ നടത്തിയത്.
ഏറ്റുമുട്ടല്‍ നടന്നിട്ടുണ്ടെങ്കില്‍ രണ്ടുഭാഗത്തും അതിന്റെ പ്രകികരണങ്ങള്‍ കാണേണ്ടതാണെന്നും എന്നാല്‍ ഒരു ഭാഗത്ത് യാതൊരുവിധ പരിക്കും കാണുന്നില്ലെന്നും സാമൂഹികപ്രവര്‍ത്തകനും അഭിഭാഷകനുമായ ലസ്‌ലു നഗോത്തി പറഞ്ഞു.മുന്‍പ് ഇത്തരം ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഗ്രാമീണര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അവര്‍ ഞെട്ടലിലാണ് എന്നും അദ്ദേഹം പറയുന്നു.

സംഭവത്തെക്കുറിച്ച് സിപിഐ (എം എല്‍) അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും പോലീസിന്റെ ഭാഗത്ത് ഒരു പരിക്കും സംഭവിക്കാത്തത് ദുരൂഹമാണെന്നും സിപിഐ എക്‌സിക്യൂട്ടീവ് അംഗം ഡോ. മഹേഷ് കോപ്പല്‍വറും പറഞ്ഞു.
ഗ്രാമീണര്‍ പ്രതികരിക്കുന്നില്ലെന്നും യാഥാര്‍ഥ്യമറിയാന്‍ കുറച്ചു ദിവസങ്ങള്‍കൂടി കാത്തിരിക്കേണ്ടിവരുമെന്നുമാണ് മാധ്യമ പ്രവര്‍ത്തകര്‍ പറയുന്നത്. നക്‌സല്‍ ഒരു സാമൂഹ്യ സാമ്പത്തിക പ്രശ്‌നമാണെന്നും അത് പരിഹരിക്കപ്പെടണമെന്നും മുന്‍ കോണ്‍ഗ്രസ് എം.എല്‍.എയും ആദിവാസി ആക്ടിവിസ്റ്റുമായ ഡോ. നാംദേവോ ഉസെണ്ടി പറഞ്ഞു. എന്നാല്‍ നക്‌സല്‍ യൂണിഫോം ധരിച്ചെത്തിയ മാവോയിസ്റ്റുകള്‍ പൊലീസ് സംഘത്തെ വെടിവച്ചു കൊല്ലുകയായിരുന്നുവെന്ന് ആന്റി നക്‌സലൈറ്റ് ഓപ്പറേഷന്‍സ് (എഎന്‍ഒ) അംഗായ പൊലീസ് പറഞ്ഞു.

മാവോയിസ്റ്റുകളെക്കുറിച്ചുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അവിടെ എത്തിയതെന്നും മാവോയിസ്റ്റുകള്‍ ആദ്യം വെടിവെക്കുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. മാവോയിസ്റ്റുകളെ പുനരധിവസിപ്പിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന് ഒരു കീഴടങ്ങല്‍ നയമുണ്ടെന്നും അതിലൂടെ അവര്‍ക്ക് സാധാരണ ജീവിതം നയിക്കാന്‍ കഴിയുമെന്നും ഇതുവരെ ധാരാളം മാവോയിസ്റ്റുകള്‍ കീഴടങ്ങിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. രണ്ട് എകെ 47 തോക്കുകള്‍, രണ്ടു എസ്.എല്‍.ആര്‍., ഒരു ഇന്‍സാസ് റൈഫിള്‍, വിവിധ ബോറുകളിലെ മറ്റ് നിരവധി തോക്കുകള്‍ എന്നിവ കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

]]>
https://www.chandrikadaily.com/activists-say-maoists-were-trapped-and-were-not-given-a-chance-to-surrender.html/feed 0