<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>fake statement &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/fake-statement/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 04 Dec 2023 11:51:35 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>fake statement &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മോദി തന്നെക്കുറിച്ച് തെറ്റായ അപവാദങ്ങള്&#x200d; പ്രചരിപ്പിക്കുന്നു; ഉദയനിധി സ്റ്റാലിന്&#x200d;</title>
		<link>https://www.chandrikadaily.com/1modi-has-been-spreading-false-rumors-about-himself-udayanidhi-stalin.html</link>
					<comments>https://www.chandrikadaily.com/1modi-has-been-spreading-false-rumors-about-himself-udayanidhi-stalin.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 04 Dec 2023 11:51:05 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[fake statement]]></category>
		<category><![CDATA[narendra modi]]></category>
		<category><![CDATA[udayanithi stalin]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=284876</guid>

					<description><![CDATA[പ്രധാനമന്ത്രി എപ്പോഴൊക്കെ തമിഴ്നാട്ടിലെത്തിയാലും അദ്ദേഹം മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെയും എന്നെയും ഒരിക്കലും മറക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>നരേന്ദ്ര മോദി തന്നെക്കുറിച്ച് തെറ്റായ കാര്യങ്ങള്&#x200d; പ്രചരിപ്പിക്കുകയാണെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്&#x200d;. താന്&#x200d; പറഞ്ഞിട്ടില്ലാത്ത ഒരുപാട് കാര്യങ്ങള്&#x200d; അദ്ദേഹം പറഞ്ഞു. തെറ്റായ വിവരങ്ങളും അപവാദങ്ങളും പറഞ്ഞുപരത്തിയെന്നും യുവജനക്ഷേമ കായിക വികസന മന്ത്രി ഉദയനിധി സ്റ്റാലിന്&#x200d; പറഞ്ഞു.</p>
<p>തിരുപ്പുരിലെ കങ്ങേയത്തില്&#x200d; പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി എപ്പോഴൊക്കെ തമിഴ്നാട്ടിലെത്തിയാലും അദ്ദേഹം മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെയും എന്നെയും ഒരിക്കലും മറക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.</p>
<p>കേന്ദ്രസര്&#x200d;ക്കാര്&#x200d; തമിഴ്നാടിനോട് വിവേചനം കാണിക്കുകയാണെന്നും ഉദയനിധി ആരോപിച്ചു. കഴിഞ്ഞ 9 വര്&#x200d;ഷമായി തമിഴ്നാട് നികുതിയിനത്തില്&#x200d; 5് ലക്ഷം കോടി കേന്ദ്രത്തിന് നല്&#x200d;കി. എന്നാല്&#x200d;, കേന്ദ്രസര്&#x200d;ക്കാര്&#x200d; വെറും 2 ലക്ഷം കോടിയാണ് സംസ്ഥാനത്തിന് വാഗ്ദാനം ചെയ്തത്.</p>
<p>എന്നാല്&#x200d; കേന്ദ്രം ഉത്തര്&#x200d; പ്രദേശിന് ഉത്തര്&#x200d; പ്രദേശിന് 9 ലക്ഷം കോടി നല്&#x200d;കി. ഇത്തരത്തില്&#x200d; സംസ്ഥാനത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്&#x200d; പോലും നിരാകരിക്കപ്പെടുകയാണ്, ഉദയനിധി പറഞ്ഞു. ചെന്നൈയില്&#x200d; ഒരു പൊതുപരിപാടിയില്&#x200d; പങ്കെടുക്കവേ ജനങ്ങള്&#x200d;ക്കിടയിലെ തുല്യതയെയും സാമൂഹികനീതിയെയും കുറിച്ച് താന്&#x200d; സംസാരിച്ചിരുന്നു.</p>
<p>സമൂഹത്തിന്റെ ക്ഷേമത്തിന് വിഘാതം സൃഷ്ടിക്കുന്ന തടസങ്ങള്&#x200d; എല്ലാം നീക്കം ചെയ്യണമെന്ന് പറഞ്ഞിരുന്നു. എന്നാല്&#x200d;, പ്രധാനമന്ത്രി എന്റെ ആ പ്രസ്താവന വളച്ചൊടിക്കുകയാണ് ചെയ്തതെന്നും ഉദയനിധി പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1modi-has-been-spreading-false-rumors-about-himself-udayanidhi-stalin.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാനൂർ നഗരസഭ സെക്രട്ടറിയുടെ  വർഗീയ പരാമർശം നിയമ നടപടിയുമായി മുസ്‌ലിംലീഗ്</title>
		<link>https://www.chandrikadaily.com/muslim-league-to-take-legal-action-for-pannur-municipal-secretarys-communal-remarks.html</link>
					<comments>https://www.chandrikadaily.com/muslim-league-to-take-legal-action-for-pannur-municipal-secretarys-communal-remarks.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 03 Oct 2023 06:57:23 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[fake statement]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[panur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=277474</guid>

					<description><![CDATA[ചേരിതിരിവ് ഉണ്ടാവുന്ന രീതിയില്&#x200d; സംസാരിച്ച പാനൂർ നഗരസഭ സെക്രട്ടറി എ പ്രവീണിനെതിരെ നടപടി ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് മണ്ഡം ജനറൽ സെക്രട്ടറി പാനൂർ സിഐക്ക് പരാതി നൽകി]]></description>
										<content:encoded><![CDATA[<p>പാനൂർ: കക്ഷി രാഷ്ട്രീയ ഭേദമന്യ കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഏറെ ആദരിച്ച മുസ്‌ലിംലീഗിന്റെ സമുന്നതരായ പൂർവകാല നേതാക്കളായ തങ്ങൻമാരേയും കേയിമാരെയും കുറിച്ച് മോശമായി ആക്ഷേപിച്ച് വര്&#x200d;ഗീയ പരാമര്&#x200d;ശം. ചേരിതിരിവ് ഉണ്ടാവുന്ന രീതിയില്&#x200d; സംസാരിച്ച പാനൂർ നഗരസഭ സെക്രട്ടറി എ പ്രവീണിനെതിരെ നടപടി ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് മണ്ഡം ജനറൽ സെക്രട്ടറി പാനൂർ സിഐക്ക് പരാതി നൽകി. പാനൂർ നഗരസഭ ഭരണസമിതിയും പരാതി നൽകിയിട്ടുണ്ട്.</p>
<p>സെക്രട്ടറിയെ തൽസ്ഥാനത്ത് നിന്ന് നീക്കുന്നത് ഉള്&#x200d;പ്പെടെ കാര്യങ്ങളെ കുറിച്ച് പാർട്ടി ഉന്നത പൊലീസ് ഉദ്യോഗസ്ഥരും നിയമവിദഗ്തരുമായി ആലോചിച്ച് നിയമ നടപടി ശക്തമാക്കും. നഗരസഭയിലെ മറ്റൊരു ഉദ്യോഗസ്ഥനുമായി 29 മിനുട്ട് 21 സെക്കൻ്റ് നടത്തിയ ഫോൺസഭാഷണത്തിലാണ് സെക്രട്ടറി യുടെ വർഗീയ പരാമർശം. മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുല്ല, പാനൂർ നഗരസഭ ചെയർമാൻ വി നാസർ, നഗരസഭ വികസന കാര്യ അധ്യക്ഷൻ ടി.കെ ഹനീഫ്, നഗരസഭ കൗൺസിലർ എം.പി.കെ അയ്യൂബ് എന്നിവരെ കുറിച്ച് വളരെ മോശമായ രീതിയിൽ ആക്ഷേപിച്ച് സംസാരിക്കുന്ന കൂട്ടത്തിലാണ് സെക്രട്ടറി തങ്ങൻമാരെ കുറിച്ചും കേയിമാരെ കുറിച്ചും മോശമായി സംസാരിച്ചത്.</p>
<p>നഗരസഭ ചെയർമാനും വികസന കാര്യ അധ്യക്ഷനും കൗൺസിലർ അയ്യൂബും മുസ്‌ലിം പക്ഷാ പാതിത്വം കാണിക്കുകയാണെന്നും<br />
ഇവരൊക്കെ ബ്രദർഹുഡ് നേതാക്കളാണെന്നും നീണ്ടുപോകുന്നു സെക്രട്ടറിയുടെ ഫോൺ സംഭാഷണം. സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രചരിച്ച സെക്രട്ടറിയുടെ ഫോൺ സംഭാഷണത്തിനെതിരെ ഇതിനകം തന്നെ വ്യാപക പ്രതിഷേധം ഉയർന്നിരിക്കുകയാണ്. അതിനിടെ നാടിൻ്റെ സൗഹാർദ്ദ അന്തരീക്ഷം തകർക്കുന്ന രീതിയിൽ പ്രവർത്തിച്ച പാനൂർ നഗര സഭ സെക്രട്ടറിയെ തൽസ്ഥാനത്ത് നിന്ന് നീക്കണ മെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി ഇന്ന് രാവിലെ പാനൂർ നഗരസഭയിലേക്ക് മാർച്ച് നടത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muslim-league-to-take-legal-action-for-pannur-municipal-secretarys-communal-remarks.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്നത്തെ യുവതലമുറക്ക് പ്രായമാകുന്നതിന് മുമ്പ് അഖണ്ഡ ഭാരതം യാഥാര്&#x200d;ത്ഥ്യമാകും &#8211; ആര്&#x200d;.എസ്.എസ് നേതാവ്</title>
		<link>https://www.chandrikadaily.com/akhand-bharat-will-be-a-reality-before-todays-young-generation-grows-up-rss-leader.html</link>
					<comments>https://www.chandrikadaily.com/akhand-bharat-will-be-a-reality-before-todays-young-generation-grows-up-rss-leader.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 07 Sep 2023 05:50:03 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[fake statement]]></category>
		<category><![CDATA[India]]></category>
		<category><![CDATA[rss leasder]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=273329</guid>

					<description><![CDATA[നാഗ്പൂരില്&#x200d; നടന്ന ഒരു പരിപാടിയില്&#x200d; വിദ്യാര്&#x200d;ഥിയുെട ചോദ്യത്തിന് മറുപടി നല്&#x200d;കുകയായിരുന്നു ആര്&#x200d;.എസ്.എസ് നേതാവ്.]]></description>
										<content:encoded><![CDATA[<p>ഇന്നത്തെ യുവതലമുറക്ക് പ്രായമാകുന്നതിന് മുമ്പ് അഖണ്ഡ ഭാരതം അല്ലെങ്കില്&#x200d; അവിഭക്ത ഇന്ത്യ യാഥാര്&#x200d;ത്ഥ്യമാകുമെന്ന് ആര്&#x200d;.എസ്.എസ് തലവന്&#x200d; മോഹന്&#x200d; ഭഗവത്. നാഗ്പൂരില്&#x200d; നടന്ന ഒരു പരിപാടിയില്&#x200d; വിദ്യാര്&#x200d;ഥിയുെട ചോദ്യത്തിന് മറുപടി നല്&#x200d;കുകയായിരുന്നു ആര്&#x200d;.എസ്.എസ് നേതാവ്.</p>
<p>കൃത്യമായി എന്ന് അഖണ്ഡ ഭാരതം യാഥാര്&#x200d;ത്ഥ്യമാകും എന്നായിരുന്നു വിദ്യാര്&#x200d;ഥിയുടെ ചോദ്യം. നിങ്ങള്&#x200d; അതിനായി പ്രവര്&#x200d;ത്തിക്കാന്&#x200d; പോയാല്&#x200d; പ്രായമാകുന്നതിന് മുമ്പ് അത് യാഥാര്&#x200d;ത്ഥ്യമാകുന്നത് നിങ്ങള്&#x200d; കാണും. കാരണം ഇന്ത്യയില്&#x200d;നിന്ന് വേര് പിരിഞ്ഞവര്&#x200d;ക്ക് തെറ്റുപറ്റിയെന്ന് തോന്നുന്ന തരത്തിലാണ് സാഹചര്യങ്ങള്&#x200d; മാറുന്നത്.</p>
<p>നമ്മള്&#x200d; വീണ്ടും ഇന്ത്യയാകേണ്ടതായിരുന്നുവെന്ന് അവര്&#x200d; കരുതുന്നു. ഇന്ത്യയാകാന്&#x200d; ഭൂപടത്തിലെ വരകള്&#x200d; മായ്ക്കണമെന്ന് അവര്&#x200d; കരുതുന്നു. എന്നാല്&#x200d; അങ്ങനെയല്ല, ഇന്ത്യയെന്നത് ഇന്ത്യയുടെ സ്വഭാവം അംഗീകരിക്കുകയാണ് മോഹന്&#x200d; ഭഗവത് പറഞ്ഞു.</p>
<p>ഇവിടെ മഹല്&#x200d; ഏരിയയിലെ ആര്&#x200d;.എസ്.എസ് ആസ്ഥാനത്ത് 1950 മുതല്&#x200d; 2002 വരെ ദേശീയപതാക ഉയര്&#x200d;ത്തിയിട്ടില്ലെന്ന വാദത്തെക്കുറിച്ചും പരിപാടിയില്&#x200d; ചോദ്യമുയര്&#x200d;ന്നു. ആളുകള്&#x200d; ഈ ചോദ്യം ഞങ്ങളോട് ചോദിക്കരുതെന്ന് പറഞ്ഞാണ് ആര്&#x200d;.എസ്.എസ് നേതാവ് ഈ ചോദ്യത്തോട് പ്രതികരിച്ചത്. &#8216;എല്ലാ വര്&#x200d;ഷവും ആഗസ്റ്റ് 15 നും ജനുവരി 26 നും ഞങ്ങള്&#x200d; എവിടെയായിരുന്നാലും ദേശീയ പതാക ഉയര്&#x200d;ത്താറുണ്ട്. മഹലിലെയും നാഗ്പൂരിലെ രേഷിംബാഗിലെയും ഞങ്ങളുടെ രണ്ട് കാമ്പസുകളിലും പതാക ഉയര്&#x200d;ത്താറുണ്ട്. ആളുകള്&#x200d; ഈ ചോദ്യം ഞങ്ങളോട് ചോദിക്കാന്&#x200d; പാടില്ല&#8217; മോഹന്&#x200d; ഭഗവത് പറഞ്ഞു.</p>
<p>സമൂഹത്തില്&#x200d; വിവേചനം നിലനില്&#x200d;ക്കുന്നയിടത്തോളം കാലം സംവരണം തുടരുമെന്നും മോഹന്&#x200d; ഭഗവത് പറഞ്ഞു. &#8216;നമ്മുടെ സ്വന്തം ജനങ്ങള്&#x200d; സമൂഹവ്യവസ്ഥയില്&#x200d; പിന്നിലാണ് നില്&#x200d;ക്കുന്നത്. നമ്മള്&#x200d; അവരെ പരിഗണിക്കുന്നില്ല. ഇത് 2000 വര്&#x200d;ഷമായി തുടരുന്നു. അവര്&#x200d;ക്ക് തുല്യത ലഭിക്കുംവരെ ചില പ്രത്യേക കാര്യങ്ങള്&#x200d; ആവശ്യമായി വരും, അതിലൊന്നാണ് സംവരണം. വിവേചനം നിലനില്&#x200d;ക്കുന്ന കാലം വരെ സംവരണം തുടരും. ഭരണഘടന വിഭാവനം ചെയ്യുന്ന സംവരണത്തെ ആര്&#x200d;.എസ്.എസ് പിന്തുണക്കും&#8217; മോഹന്&#x200d; ഭഗവത് വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/akhand-bharat-will-be-a-reality-before-todays-young-generation-grows-up-rss-leader.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യയില്&#x200d; ശൈശവ വിവാഹവും സതിയും വ്യാപകമായത് ഇസ്‌ലാമിന്റെ കടന്നു വരവോടെ; വീണ്ടും വിവാദ പരാമര്&#x200d;ശവുമായി ആര്&#x200d;.എസ്.എസ് നേതാവ്</title>
		<link>https://www.chandrikadaily.com/child-marriage-and-sati-became-widespread-in-india-with-the-advent-of-islam-rss-leader-with-controversial-remarks-again.html</link>
					<comments>https://www.chandrikadaily.com/child-marriage-and-sati-became-widespread-in-india-with-the-advent-of-islam-rss-leader-with-controversial-remarks-again.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 04 Sep 2023 11:02:34 +0000</pubDate>
				<category><![CDATA[Indepth]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[controcversy]]></category>
		<category><![CDATA[fake statement]]></category>
		<category><![CDATA[rss leader]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=272846</guid>

					<description><![CDATA[ഡല്&#x200d;ഹി സര്&#x200d;വകലാശാലയിലെ 'നാരി ശക്തി സംഗമം' എന്ന പരിപാടിയില്&#x200d; സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കവെയാണ് കൃഷ്ണ ഗോപാലാണ് വിവാദ പരാമര്&#x200d;ശം നടത്തിയത്.]]></description>
										<content:encoded><![CDATA[<p>ശൈശവ വിവാഹവും സതിയും വിധവ പുനര്&#x200d;വിവാഹ നിരോധനവും സ്ത്രീകള്&#x200d;ക്കിടയിലെ നിരക്ഷരതയും ഇന്ത്യയില്&#x200d; വ്യാപകമാകാന്&#x200d; കാരണം ഇസ്‌ലാമിന്റെ അധിനിവേശത്തോടെയാണെന്ന് മുതിര്&#x200d;ന്ന ആര്&#x200d;.എസ്.എസ് നേതാവ് കൃഷ്ണ ഗോപാല്&#x200d;. ഡല്&#x200d;ഹി സര്&#x200d;വകലാശാലയിലെ &#8216;നാരി ശക്തി സംഗമം&#8217; എന്ന പരിപാടിയില്&#x200d; സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കവെയാണ് കൃഷ്ണ ഗോപാലാണ് വിവാദ പരാമര്&#x200d;ശം നടത്തിയത്.</p>
<p>മധ്യകാലഘട്ടത്തില്&#x200d; സ്ത്രീകള്&#x200d;ക്കും പെണ്&#x200d;കുട്ടികള്&#x200d;ക്കും ആക്രമണകാരികളില്&#x200d; നിന്ന് അവരെ സംരക്ഷിക്കാന്&#x200d; നിരവധി നിയന്ത്രണങ്ങള്&#x200d; ഏര്&#x200d;പ്പെടുത്തിയിരുന്നതായി ഗോപാല്&#x200d; അവകാശപ്പെട്ടു. മധ്യകാലഘട്ടം വളരെ ബുദ്ധിമുട്ടുള്ള സമയമായിരുന്നു. രാജ്യമൊന്നാകെ കീഴടക്കലുമായി മല്ലിടുകയായിരുന്നു. ക്ഷേത്രങ്ങള്&#x200d; തകര്&#x200d;ക്കപ്പെട്ടു. വലിയ സര്&#x200d;വകലാശാലകള്&#x200d; നശിപ്പിക്കപ്പെട്ടു. സ്ത്രീകള്&#x200d; അപകടത്തിലായി.-ആര്&#x200d;.എസ്.എസ് നേതാവ് തുടര്&#x200d;ന്നു.</p>
<p>ലക്ഷക്കണക്കിന് സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ലോകമെമ്പാടുമുള്ള മാര്&#x200d;ക്കറ്റുകളില്&#x200d; വില്&#x200d;പ്പന നടത്തി. അത് (അഹ്മദ് ഷാ) അബ്ദാലി, (മുഹമ്മദ്) ഘോരി, (ഗസ്‌നിയുടെ മഹ്മൂദ്) ആകട്ടെ, അവരെല്ലാം ഇവിടെ നിന്ന് സ്ത്രീകളെ കൊണ്ടുവന്ന് ലോകമെമ്പാടുമുള്ള വിപണികളില്&#x200d; വിറ്റു. അത് വലിയ അപമാനത്തിന്റെ കാലഘട്ടമായിരുന്നുവെന്നും ഗോപാല്&#x200d; ആരോപിച്ചു. ഇസ്ലാമിക അധിനിവേശത്തിനുമുമ്പ്, വലിയ തോതിലുള്ള സ്ത്രീശാക്തീകരണം നടന്നിരുന്നു.</p>
<p>എന്നാല്&#x200d; ഇസ്‌ലാം മതത്തിന്റെ കടന്നു വരവോടെ, ചെറുപ്പത്തില്&#x200d; തന്നെ വിവാഹം കഴിച്ച് പെണ്&#x200d;മക്കളെ ആക്രമണകാരികളില്&#x200d; നിന്ന് സംരക്ഷിക്കുന്നതിനുള്ള ഒരു മാര്&#x200d;ഗമായാണ് ശൈശവ വിവാഹം ആരംഭിച്ചത്. അങ്ങനെ പെണ്&#x200d;കുട്ടിള്&#x200d; സ്‌കൂളുകളിലേക്കും ഗുരുകുലങ്ങളിലേക്കും പോകുന്നത് നിര്&#x200d;ത്തുകയും വിദ്യാഭ്യാസമില്ലാത്തവരായി മാറുകയും ചെയ്തു. സതിക്ക് നമ്മുടെ നാട്ടില്&#x200d; സ്ഥാനമില്ലായിരുന്നു. പിന്നീട് സ്വയം തീക്കൊളുത്തി മരിക്കുന്ന സംഭവങ്ങള്&#x200d; ഉണ്ടാകാന്&#x200d; തുടങ്ങി. വിധവകളുടെ പുനര്&#x200d;വിവാഹത്തിന് നിയന്ത്രണം വന്നു. യുദ്ധങ്ങളില്&#x200d; ധാരാളം ഹിന്ദു പുരുഷന്&#x200d;മാര്&#x200d; കൊല്ലപ്പെട്ടതോടെ സാഹചര്യം കൂടുതല്&#x200d; വഷളായി. എന്നാല്&#x200d; ഇന്ന് അതില്&#x200d; നിന്നെല്ലാം ഒരുപാട് മാറ്റം വന്നു.-ആര്&#x200d;.എസ്.എസ് നേതാവ് പറഞ്ഞു.</p>
<p>ഇന്ന് ബോര്&#x200d;ഡ് പരീക്ഷകളില്&#x200d; പെണ്&#x200d;കുട്ടികളാണ് ആണ്&#x200d;കുട്ടികളേക്കാള്&#x200d; മുന്നേറ്റം നടത്തുന്നത്. വിവിധ പ്രഫഷനല്&#x200d; മേഖലകളില്&#x200d; സ്ത്രീകള്&#x200d; വലിയ സംഭാവന നല്&#x200d;കുന്നു. പാശ്ചാത്യ സംസ്‌കാരത്തിന്റെ സ്വാധീനത്തില്&#x200d; നിന്ന് മുക്തരാകണമെന്ന് സ്?ത്രീകളോട് ആഹ്വാനം ചെയ്ത ആര്&#x200d;.എസ്.എസ് നേതാവ് ഇന്ത്യന്&#x200d; മൂല്യങ്ങള്&#x200d; മുറുകെപ്പിടിക്കാന്&#x200d; കുട്ടികളെ ബോധവത്കരിക്കണമെന്നും ആവശ്യപ്പെട്ടു.</p>
<p>&#8216;സാങ്കേതികവിദ്യ ഉപയോഗിക്കുക, വിമാനം പറത്തുക, ഐ.എസ്.ആര്&#x200d;.ഒയില്&#x200d; ജോലി ചെയ്യുക ഒരു ശാസ്ത്രജ്ഞനോ ഡോക്ടറോ എന്&#x200d;ജിനീയറോ ആകുക. നിങ്ങള്&#x200d;ക്ക് ഇഷ്ടമുള്ളതെന്തും ചെയ്യുക, എന്നാല്&#x200d; ഒരു സ്ത്രീയായി തുടരുക.കാരണം കുടുംബത്തിന്റെ നെടുംതൂണ് സ്ത്രീയാണ്. ആഗ്രഹിക്കുന്ന കരിയറിനൊപ്പം അടുക്കളയും കൈകാര്യം ചെയ്യണം. പ്രധാനമന്ത്രിയായപ്പോള്&#x200d; പോലും ഇന്ദിരാഗാന്ധി അടുക്കള ജോലികള്&#x200d; നിര്&#x200d;വഹിച്ചിരുന്നു.?&#8217;-കൃഷ്ണ ഗോപാല്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/child-marriage-and-sati-became-widespread-in-india-with-the-advent-of-islam-rss-leader-with-controversial-remarks-again.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരളത്തില്&#x200d; ജീവിക്കുന്നതിനേക്കാള്&#x200d; നല്ലത് തൂങ്ങിച്ചാകുന്നത്, നാറിയ ഭരണം; വിമര്&#x200d;ശനവുമായി ജഗതിയുടെ മകള്&#x200d;</title>
		<link>https://www.chandrikadaily.com/it-is-better-to-hang-than-to-live-in-kerala-naria-bharanam-jagatis-daughter-with-criticism.html</link>
					<comments>https://www.chandrikadaily.com/it-is-better-to-hang-than-to-live-in-kerala-naria-bharanam-jagatis-daughter-with-criticism.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 08 May 2023 16:23:25 +0000</pubDate>
				<category><![CDATA[Celebrity]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[fake statement]]></category>
		<category><![CDATA[Tanur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=252495</guid>

					<description><![CDATA[താനൂര്&#x200d; ബോട്ടപകടത്തില്&#x200d; സര്&#x200d;ക്കാരനെതിരെ രൂക്ഷ വിമര്&#x200d;ശനവുമായി ജഗതിയുടെ മകളും ഷോണ്&#x200d; ജോര്&#x200d;ജിന്റെ ഭാര്യയുമായ പാര്&#x200d;വതി ഷോണ്&#x200d;.കേരളത്തില്&#x200d; അഴിമതി മാത്രമാണ് ഉള്ളതെന്നും നാറിയ ഭരണമാണെന്നും പാര്&#x200d;വതി പറഞ്ഞു. അഴിമതിയെക്കുറിച്ച് മുഖ്യമന്ത്രിക്ക് ഒന്നും പറയാനില്ലേ എന്നും ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ ചോദിച്ചു. കേരളത്തില്&#x200d; ജീവിക്കുന്നതിനേക്കാള്&#x200d; നല്ലത് തൂങ്ങി മരിക്കുന്നതാണെന്നും പാര്&#x200d;വതി പറഞ്ഞു. &#160;]]></description>
										<content:encoded><![CDATA[<p>താനൂര്&#x200d; ബോട്ടപകടത്തില്&#x200d; സര്&#x200d;ക്കാരനെതിരെ രൂക്ഷ വിമര്&#x200d;ശനവുമായി ജഗതിയുടെ മകളും ഷോണ്&#x200d; ജോര്&#x200d;ജിന്റെ ഭാര്യയുമായ പാര്&#x200d;വതി ഷോണ്&#x200d;.കേരളത്തില്&#x200d; അഴിമതി മാത്രമാണ് ഉള്ളതെന്നും നാറിയ ഭരണമാണെന്നും പാര്&#x200d;വതി പറഞ്ഞു. അഴിമതിയെക്കുറിച്ച് മുഖ്യമന്ത്രിക്ക് ഒന്നും പറയാനില്ലേ എന്നും ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ ചോദിച്ചു. കേരളത്തില്&#x200d; ജീവിക്കുന്നതിനേക്കാള്&#x200d; നല്ലത് തൂങ്ങി മരിക്കുന്നതാണെന്നും പാര്&#x200d;വതി പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/it-is-better-to-hang-than-to-live-in-kerala-naria-bharanam-jagatis-daughter-with-criticism.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിചാരധാര 1940-50കളിലോതെന്ന എം.ടി രമേശിന്റെ വാദം പൊളിഞ്ഞു; പുസ്തകം പുറത്തിറങ്ങിയത് 1966ല്&#x200d;</title>
		<link>https://www.chandrikadaily.com/1mt-rameshan-fake-statement.html</link>
					<comments>https://www.chandrikadaily.com/1mt-rameshan-fake-statement.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 11 Apr 2023 04:32:46 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[BJP LEADER]]></category>
		<category><![CDATA[fake statement]]></category>
		<category><![CDATA[mt rameshan]]></category>
		<category><![CDATA[vijaradhara book]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=247310</guid>

					<description><![CDATA[1966ല്&#x200d; രചിക്കപ്പെട്ട വിചാരധാരയെയാണ് 40കളിലേതെന്ന് പറഞ്ഞ് എം.ടി രമേശ് തള്ളിക്കളയുന്നത്]]></description>
										<content:encoded><![CDATA[<p>ആര്&#x200d;.എസ്.എസ് ആചാര്യന്&#x200d; ഗോള്&#x200d;വാള്&#x200d;ക്കര്&#x200d; രചിച്ച വിചാരധാര 1940-50 കാലഘട്ടത്തിലുള്ളതാണെന്ന ബി.ജെ.പി നേതാവ് എം.ടി രമേശിന്റെ വാദം കള്ളമാണെന്ന് തെളിഞ്ഞു. 1966ല്&#x200d; രചിക്കപ്പെട്ട വിചാരധാരയെയാണ് 40കളിലേതെന്ന് പറഞ്ഞ് എം.ടി രമേശ് തള്ളിക്കളയുന്നത്.</p>
<p>4 ഭാഗങ്ങളായി ആകെ 23 അധ്യായങ്ങളാണ് വിചാരധാരയിലുള്ളത്. ഇതില്&#x200d; പേജ് 208 മുതല്&#x200d; 236 വരെയുള്ള അധ്യായങ്ങളില്&#x200d; ആന്തരിക ഭീഷണി എന്ന ഭാഗത്തിലാണ് ക്രിസ്ത്യാനികളെക്കുറിച്ച് ഗോള്&#x200d;വാള്&#x200d;ക്കര്&#x200d; പരാമര്&#x200d;ശിക്കുന്നത്.</p>
<p>പുറമെനിന്നുള്ള ശത്രുക്കളേക്കാള്&#x200d; ദേശീയഭദ്രയ്ക്ക് കൂടുതല്&#x200d; അപകടകാരികള്&#x200d; രാജ്യത്തിനകത്തുള്ള ശത്രുഘടങ്ങളാണെന്ന് പല രാജ്യങ്ങളുടെയും ചരിത്രത്തില്&#x200d; നിന്നുള്ള പാഠം. എന്നാല്&#x200d; നിര്&#x200d;ഭാഗ്യവശാല്&#x200d; ദേശീയഭദ്രയെ സംബന്ധിച്ച ഈ പ്രഥമപാഠമാണ് ബ്രിട്ടീഷുകാര്&#x200d; ഈ നാട് വിട്ടുപോയ നാള്&#x200d;മുതല്&#x200d; തുടര്&#x200d;ച്ചയായി നമ്മുടെ നാട്ടില്&#x200d; അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. എന്നാണ് ഗോള്&#x200d;വാള്&#x200d;ക്കര്&#x200d; വിചാരധാരയില്&#x200d; പറഞ്ഞിരിക്കുന്നത്.</p>
<p>ഇതില്&#x200d; നിന്ന് തന്നെ സ്വാതന്ത്യം ലഭിച്ചതിന് ശേഷമാണ് പുസ്തകം ഇറങ്ങിയതെന്ന് വ്യക്തമാണ്. ക്രിസ്ത്യാനികള്&#x200d; എല്ലായിടത്തും വിദ്യാലയങ്ങളും കോളേജുകളും ആശുപത്രികളും അനാഥാലയങ്ങളും നടത്തുന്നു. ശുദ്ധരും നിഷ്‌കളങ്കരുമായ നമ്മുടെ ആളുകള്&#x200d; ഇവകൊണ്ടെല്ലാം ഭ്രമിച്ചുപോകുന്നു. ഇത്തരം പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കായി കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നതില്&#x200d; ക്രിസ്ത്യാനികളുടെ യഥാര്&#x200d;ത്ഥ ഉദ്ദേശ്യമെന്താണ്? എന്നാണ് ക്രിസ്ത്യാനികളെ കുറിച്ചുള്ള അധ്യായം തുടങ്ങുന്നത് തന്നെ.</p>
<p>എന്നാല്&#x200d; വളരെ പണ്ട് പറഞ്ഞ കാര്യം എന്ന രീതിയിലാണ് എം.ടി രമേശ് വിചാരധാരയെ സമീപിച്ചിരിക്കുന്നത്. വിചാരധാരയിലുള്ളത് 1940 കളിലും 50കളിലും പറഞ്ഞ കാര്യങ്ങളൊന്നും ഇപ്പോള്&#x200d; ആ പറഞ്ഞതിന് പ്രസക്തിയില്ലെന്നാണ് ഇന്നലെ നടന്ന വാര്&#x200d;ത്ത സമ്മേളനത്തില്&#x200d; എം.ടി രമേശ് പറഞ്ഞത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1mt-rameshan-fake-statement.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
