<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>family &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/family/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 05 Feb 2026 17:06:33 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>family &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മൂകയും ബധിരയുമായ 20-കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; ഡിഎൻഎ പരിശോധനയിൽ പിതാവ് പിടിയിൽ</title>
		<link>https://www.chandrikadaily.com/1father-arrested-after-dna-test-reveals-20-year-old-deaf-and-mute-girl-raped-and-impregnated.html</link>
					<comments>https://www.chandrikadaily.com/1father-arrested-after-dna-test-reveals-20-year-old-deaf-and-mute-girl-raped-and-impregnated.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 05 Feb 2026 17:04:38 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[DNA test]]></category>
		<category><![CDATA[family]]></category>
		<category><![CDATA[women]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=376882</guid>

					<description><![CDATA[മുംബൈ: സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത ഇരുപതുകാരിയെ സ്വന്തം പിതാവ് പീഡിപ്പിച്ച് ഗർഭിണിയാക്കി. മുംബൈയിലെ കഫ് പരേഡ് പ്രദേശത്താണ് സംഭവം. ഡിഎൻഎ പരിശോധനയിലൂടെ ഗർഭസ്ഥ ശിശുവിന്റെ പിതാവ് സ്വന്തം അച്ഛനാണെന്ന് തെളിഞ്ഞതോടെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. തന്റെ വയറ്റിൽ &#8216;പ്രാണികൾ ഇഴയുന്നതുപോലെ&#8217; തോന്നുന്നുവെന്ന് പെൺകുട്ടി മുത്തശ്ശിയോട് ആംഗ്യഭാഷയിൽ പരാതിപ്പെട്ടു. തുടർന്ന് മുംബൈയിലെ കാമ ആന്റ് ആൽബ്ലെസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പെൺകുട്ടി അഞ്ച് മാസം ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. ആശുപത്രി അധികൃതർ [&#8230;]]]></description>
										<content:encoded><![CDATA[<div class="jsx-2864843623">
<div class="jsx-2864843623 topst normal">
<div class="jsx-2864843623">
<div class="jsx-2864843623">മുംബൈ: സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത ഇരുപതുകാരിയെ സ്വന്തം പിതാവ് പീഡിപ്പിച്ച് ഗർഭിണിയാക്കി. മുംബൈയിലെ കഫ് പരേഡ് പ്രദേശത്താണ് സംഭവം. ഡിഎൻഎ പരിശോധനയിലൂടെ ഗർഭസ്ഥ ശിശുവിന്റെ പിതാവ് സ്വന്തം അച്ഛനാണെന്ന് തെളിഞ്ഞതോടെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.</div>
</div>
</div>
</div>
<div class="jsx-2855406344 artmdl normal">
<div></div>
<div class="lastpara ">കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. തന്റെ വയറ്റിൽ &#8216;പ്രാണികൾ ഇഴയുന്നതുപോലെ&#8217; തോന്നുന്നുവെന്ന് പെൺകുട്ടി മുത്തശ്ശിയോട് ആംഗ്യഭാഷയിൽ പരാതിപ്പെട്ടു. തുടർന്ന് മുംബൈയിലെ കാമ ആന്റ് ആൽബ്ലെസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പെൺകുട്ടി അഞ്ച് മാസം ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. ആശുപത്രി അധികൃതർ ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചു.</div>
<div></div>
<div class="lastpara ">പെൺകുട്ടിക്ക് സംസാരിക്കാൻ കഴിയാത്തതും കാര്യങ്ങൾ വെളിപ്പെടുത്താനുള്ള ഭയവും അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പോലീസിനെ കുഴപ്പിച്ചു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ പെൺകുട്ടിയുടെ പിതാവ് ഒഴിഞ്ഞുമാറുകയും പരാതി നൽകാൻ വിസമ്മതിക്കുകയും ചെയ്തു. എന്നാൽ പിന്നീട് കൗൺസിലിംഗിലൂടെ പെൺകുട്ടി മനസ്സ് തുറന്നു. പെൺകുട്ടി നൽകിയ സൂചനകളുടെ അടിസ്ഥാനത്തിൽ ഒരു യുവാവിനെയും പതിനേഴുകാരനെയും പോലീസ് ആദ്യം അറസ്റ്റ് ചെയ്തിരുന്നു.</div>
<div></div>
<div>യഥാർത്ഥ പ്രതിയെ കണ്ടെത്താനായി പിതാവ് ഉൾപ്പെടെ 17 സംശയിതരുടെ ഡിഎൻഎ സാമ്പിളുകൾ പോലീസ് ശേഖരിച്ചു. ജനുവരി 27-ന് പുറത്തുവന്ന ലാബ് റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന സത്യം വെളിപ്പെട്ടത്. ഗർഭസ്ഥ ശിശുവിന്റെ ഡിഎൻഎയുമായി പിതാവിന്റെ സാമ്പിൾ മാത്രമാണ് കൃത്യമായി ഒത്തുപോയത്. കഴിഞ്ഞ വർഷം മാർച്ചിനും സെപ്റ്റംബറിനും ഇടയിലാണ് പീഡനം നടന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു. കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.</div>
<div class="mainAds_contnr">
<div class="add_container main_ads"></div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1father-arrested-after-dna-test-reveals-20-year-old-deaf-and-mute-girl-raped-and-impregnated.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൂടപ്പിറപ്പുകള്‍ പോയതറിയാതെ കുഞ്ഞുപെങ്ങള്‍</title>
		<link>https://www.chandrikadaily.com/little-girls-unaware-that-their-siblings-are-gone.html</link>
					<comments>https://www.chandrikadaily.com/little-girls-unaware-that-their-siblings-are-gone.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 07 Jan 2026 04:34:04 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accident death]]></category>
		<category><![CDATA[family]]></category>
		<category><![CDATA[Gulf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=372913</guid>

					<description><![CDATA[ദുബൈ: തന്റെ നാലുകൂടപ്പിറപ്പുകള്‍ പോയതറിയാതെ കുഞ്ഞുപെങ്ങള്‍. അബുദാബി വാഹനപകടത്തില്‍ മരണമടഞ്ഞ തന്റെ നാലു സഹോദരങ്ങളുടെ മരണ വാര്‍ത്ത അവശേഷിച്ച ഒരേയൊരു കുട്ടിയായ ഇസ്സയെ ഇതുവരെ അറിയിച്ചിട്ടില്ല. അബ്ദുല്‍ലത്തീഫ്-റുക്‌സാന ദമ്പതികളുടെ അഞ്ചുമക്കളില്‍ നാലുപേരും അപകടത്തില്‍ മരണപ്പെട്ടു. അവശേഷിക്കുന്ന ഒരേയൊരാള്‍ ഇസ്സയാണ്. തന്റെ മൂത്ത രണ്ടുസഹോദരന്മാരും ഇളയ രണ്ടു സഹോദരന്മാരും എന്നന്നേക്കുമായി ഈ ലോകത്തോട് വിട പറഞ്ഞ കാര്യം പത്തുവയസ്സുകാരിയായ ഇസ്സ അറിഞ്ഞിട്ടില്ല.]]></description>
										<content:encoded><![CDATA[<div>ദുബൈ: തന്റെ നാലുകൂടപ്പിറപ്പുകള്&#x200d; പോയതറിയാതെ കുഞ്ഞുപെങ്ങള്&#x200d;. അബുദാബി വാഹനപകടത്തില്&#x200d; മരണമടഞ്ഞ തന്റെ നാലു സഹോദരങ്ങളുടെ മരണ വാര്&#x200d;ത്ത അവശേഷിച്ച ഒരേയൊരു കുട്ടിയായ ഇസ്സയെ ഇതുവരെ അറിയിച്ചിട്ടില്ല.</div>
<div></div>
<div>അബ്ദുല്&#x200d;ലത്തീഫ്-റുക്‌സാന ദമ്പതികളുടെ അഞ്ചുമക്കളില്&#x200d; നാലുപേരും അപകടത്തില്&#x200d; മരണപ്പെട്ടു. അവശേഷിക്കുന്ന ഒരേയൊരാള്&#x200d; ഇസ്സയാണ്. തന്റെ മൂത്ത രണ്ടുസഹോദരന്മാരും ഇളയ രണ്ടു സഹോദരന്മാരും എന്നന്നേക്കുമായി ഈ ലോകത്തോട് വിട പറഞ്ഞ കാര്യം പത്തുവയസ്സുകാരിയായ ഇസ്സ അറിഞ്ഞിട്ടില്ല.</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/little-girls-unaware-that-their-siblings-are-gone.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മക്കളെ അന്ത്യയാത്രയക്കാന്‍ മരവിച്ച മനസ്സുമായി ബാപ്പ വീല്‍ ചെയറിലെത്തി</title>
		<link>https://www.chandrikadaily.com/father-arrives-in-wheelchair-with-frozen-heart-to-send-his-children-off-on-their-last-journey.html</link>
					<comments>https://www.chandrikadaily.com/father-arrives-in-wheelchair-with-frozen-heart-to-send-his-children-off-on-their-last-journey.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 07 Jan 2026 04:22:45 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[family]]></category>
		<category><![CDATA[Gulf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=372910</guid>

					<description><![CDATA[ദുബൈ: മക്കളെ അവസാനമായി ഒരുനോക്ക് കാണാനും ജനാസ നമസ്‌കരിക്കുന്നതിനുമായി പിതാവ് അബ്ദുല്‍ ലത്തീഫ് വീല്‍ ചെയറിലാണ് എത്തിയത്. അപകടത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് പ്ലാസ്റ്ററിട്ട കൈകളുമായി വീല്‍ ചെയറില്‍ എത്തിയപ്പോള്‍ കണ്ടുനിന്നവരുടെ കണ്ണുകള്‍ സജലങ്ങളായി. ഊഹിക്കാന്‍ പോലും കഴിയാനാവാത്ത ഒരു പിതാവിന്റെ അവസ്ഥ നേരിട്ടുകണ്ടവരും സങ്കടം സഹിക്കാനാവാതെ വിങ്ങിപ്പൊട്ടി. ജനാസ നമസ്‌കാരത്തിനായി പള്ളിയിലേക്കെടുത്ത നാലു മയ്യിത്തുകള്‍ അബ്ദുല്‍ ലത്തീഫ് മരവിച്ച മനസ്സുമായി നോക്കിയിരിക്കുകയായിരുന്നു. ലിവ ഫെസ്റ്റ് കണ്ട സന്തോഷത്തോടെ മടങ്ങി വരികയായിരുന്നു ലത്തീഫും കുടുംബവും. ഒരു നിമിഷത്തില്‍ ഉറക്കത്തിലേക്ക് വഴുതിയതാവാം [&#8230;]]]></description>
										<content:encoded><![CDATA[<div>ദുബൈ: മക്കളെ അവസാനമായി ഒരുനോക്ക് കാണാനും ജനാസ നമസ്‌കരിക്കുന്നതിനുമായി പിതാവ് അബ്ദുല്&#x200d; ലത്തീഫ് വീല്&#x200d; ചെയറിലാണ് എത്തിയത്. അപകടത്തില്&#x200d; പരിക്കേറ്റതിനെത്തുടര്&#x200d;ന്ന് പ്ലാസ്റ്ററിട്ട കൈകളുമായി വീല്&#x200d; ചെയറില്&#x200d; എത്തിയപ്പോള്&#x200d; കണ്ടുനിന്നവരുടെ കണ്ണുകള്&#x200d; സജലങ്ങളായി. ഊഹിക്കാന്&#x200d; പോലും കഴിയാനാവാത്ത ഒരു പിതാവിന്റെ അവസ്ഥ നേരിട്ടുകണ്ടവരും സങ്കടം സഹിക്കാനാവാതെ വിങ്ങിപ്പൊട്ടി. ജനാസ നമസ്‌കാരത്തിനായി പള്ളിയിലേക്കെടുത്ത നാലു മയ്യിത്തുകള്&#x200d; അബ്ദുല്&#x200d; ലത്തീഫ് മരവിച്ച മനസ്സുമായി നോക്കിയിരിക്കുകയായിരുന്നു.</div>
<div></div>
<div>ലിവ ഫെസ്റ്റ് കണ്ട സന്തോഷത്തോടെ മടങ്ങി വരികയായിരുന്നു ലത്തീഫും കുടുംബവും. ഒരു നിമിഷത്തില്&#x200d; ഉറക്കത്തിലേക്ക് വഴുതിയതാവാം അപകട കാരണമെന്നാണ് അനുമാനിക്കുന്നത്. ലത്തീഫിന് അക്കാര്യം വ്യക്തമായി ഓര്&#x200d;ക്കാനാവുന്നില്ല. അല്ലെങ്കിലും അദ്ദേഹത്തോട് കൂടുതലൊന്നും ചോദിച്ചറിയുവാന്&#x200d; കഴിയുന്ന മാനസികാവസ്ഥയിലുമല്ല ഉള്ളത്.</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/father-arrives-in-wheelchair-with-frozen-heart-to-send-his-children-off-on-their-last-journey.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗസ്സ വംശഹത്യയില്‍ ഇതുവരെ കൊല്ലപ്പെട്ടത് ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകരുടെ 706 കുടുംബാംഗങ്ങള്‍: ഫലസ്തീന്‍ ജേണലിസ്റ്റ് സിന്‍ഡിക്കേറ്റ്</title>
		<link>https://www.chandrikadaily.com/706-family-members-of-palestinian-journalists-killed-in-gaza-genocide-so-far-palestinian-journalists-syndicate.html</link>
					<comments>https://www.chandrikadaily.com/706-family-members-of-palestinian-journalists-killed-in-gaza-genocide-so-far-palestinian-journalists-syndicate.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 28 Dec 2025 13:23:17 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[family]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[Journalist]]></category>
		<category><![CDATA[palestine]]></category>
		<category><![CDATA[press]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=371217</guid>

					<description><![CDATA[ഗസ്സ: 2023 ഒക്ടോബർ ഏഴ് മുതൽ ഇസ്രായേൽ ഗസ്സയിൽ നടത്തിയ ആക്രമണത്തിൽ ഫലസ്തീൻ മാധ്യമപ്രവർത്തകരുടെ 706 കുടുംബാംഗങ്ങളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഫലസ്തീൻ ജേണലിസ്റ്റ് സിൻഡിക്കേറ്റ്. സിൻഡിക്കേറ്റിന്റെ ഫ്രീഡംസ് കമ്മിറ്റി ശനിയാഴ്ച വൈകുന്നേരം പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നത്. ഫലസ്തീൻ റിപ്പോർട്ടിങ്ങിനെ നിശബ്ദമാക്കുക എന്ന ലക്ഷ്യത്തോടെ നടന്ന ആക്രമണത്തിന്റെ ഭാഗമായമാണിത്. ഇസ്രായേൽ സൈന്യം മാധ്യമപ്രവർത്തകരുടെ കുടുംബങ്ങളെ ആസൂത്രിതമായി ലക്ഷ്യമിടുന്നുണ്ടെന്നും സിൻഡിക്കേറ്റിന്റെ ഫ്രീഡംസ് റിപ്പോർട്ടിൽ പറയുന്നു. യുദ്ധത്തിന്റെ ഫലമായുണ്ടാകുന്ന മരണങ്ങളായല്ല ഇത്തരം മരണങ്ങളെ കാണേണ്ടതെന്നും മറിച്ച് ആസൂത്രിതമായ ഒരു തന്ത്രമാണിതെന്നും റിപ്പോർട്ട് [&#8230;]]]></description>
										<content:encoded><![CDATA[<p>ഗസ്സ: 2023 ഒക്ടോബർ ഏഴ് മുതൽ ഇസ്രായേൽ ഗസ്സയിൽ നടത്തിയ ആക്രമണത്തിൽ ഫലസ്തീൻ മാധ്യമപ്രവർത്തകരുടെ 706 കുടുംബാംഗങ്ങളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഫലസ്തീൻ ജേണലിസ്റ്റ് സിൻഡിക്കേറ്റ്. സിൻഡിക്കേറ്റിന്റെ ഫ്രീഡംസ് കമ്മിറ്റി ശനിയാഴ്ച വൈകുന്നേരം പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നത്. ഫലസ്തീൻ റിപ്പോർട്ടിങ്ങിനെ നിശബ്ദമാക്കുക എന്ന ലക്ഷ്യത്തോടെ നടന്ന ആക്രമണത്തിന്റെ ഭാഗമായമാണിത്. ഇസ്രായേൽ സൈന്യം മാധ്യമപ്രവർത്തകരുടെ കുടുംബങ്ങളെ ആസൂത്രിതമായി ലക്ഷ്യമിടുന്നുണ്ടെന്നും സിൻഡിക്കേറ്റിന്റെ ഫ്രീഡംസ് റിപ്പോർട്ടിൽ പറയുന്നു.</p>
<p>യുദ്ധത്തിന്റെ ഫലമായുണ്ടാകുന്ന മരണങ്ങളായല്ല ഇത്തരം മരണങ്ങളെ കാണേണ്ടതെന്നും മറിച്ച് ആസൂത്രിതമായ ഒരു തന്ത്രമാണിതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പത്രപ്രവർത്തകർക്കെതിരായ ഇസ്രായേൽ അതിക്രമങ്ങൾ കൂടുതൽ അപകടകരവും ക്രൂരവുമായ ഒരു മാനം കൈവരിച്ചിരിക്കുന്നുവെന്ന് പത്രപ്രവർത്തക യൂണിയൻ വ്യക്തമാക്കി. ഇത് മാധ്യമപ്രവർത്തകരുടെ കുടുംബങ്ങളെയും ബന്ധുക്കളെയും ലക്ഷ്യംവച്ചുള്ളതാണ്. പത്രപ്രവർത്തനത്തെ ഭാരമാക്കി മാറ്റാനുള്ള വ്യക്തമായ ശ്രമമാണിതെന്ന് യൂണിയൻ പറഞ്ഞു.</p>
<p>2023 മുതൽ 2025 വരെയുള്ള ആക്രമണങ്ങളുടെ രീതി ഗസ്സയിലെ സ്വതന്ത്ര റിപ്പോർട്ടിങ്ങിനെ തകർക്കാനുള്ള ഇസ്രായേൽ ഉദ്ദേശ്യത്തെ തുറന്നുകാട്ടുന്നുവെന്ന് ഫ്രീഡംസ് കമ്മിറ്റി തലവൻ മുഹമ്മദ് അൽ-ലഹാം പറഞ്ഞു. സത്യത്തിനെതിരെ സമഗ്രമായ യുദ്ധം നടത്തുകയാണ് ഇസ്രായേൽ എന്നാണ് ഇത് വെളിപ്പെടുത്തുന്നത്. ക്യാമറയ്ക്കും കുഞ്ഞുങ്ങൾക്കും ഇടയിലോ, പേനയ്ക്കും വീടിനും ഇടയിലോ യാതൊരു വ്യത്യാസവും കാണിക്കുന്നില്ലെന്നും അൽ-ലഹാം കൂട്ടിച്ചേർത്തു. 2023-ൽ ഇസ്രായേൽ സൈന്യം 436 മാധ്യമപ്രവർത്തകരെയും 2024-ൽ 203 പേരെയും ഈ വർഷം കുറഞ്ഞത് 67 പേരെയും കൊലപ്പെടുത്തിയിട്ടുണ്ട്. നിരവധി കുടുംബങ്ങളെ നിർബന്ധമായി മാറ്റിപ്പാർപ്പിക്കുകയും ടെന്റുകളിലും താത്കാലിക ക്യാമ്പുകളിലും അഭയം തേടുകയും ചെയ്തതിനുശേഷവും കൊലപാതകങ്ങൾ തുടർന്നുവെന്നും കമ്മിറ്റി പറഞ്ഞു.</p>
<p>നഗരത്തിന് പടിഞ്ഞാറുള്ള വീട്ടിൽ ഇസ്രായേൽ വിമാനങ്ങൾ ബോംബ് വർഷിച്ചതിന് ഏകദേശം രണ്ട് വർഷത്തിന് ശേഷം മാധ്യമപ്രവർത്തക ഹിബ അൽ-അബാദ്ലയുടെയും അവരുടെ അമ്മയുടെയും അൽ-അസ്താൽ കുടുംബത്തിലെ 15 ഓളം അംഗങ്ങളുടെയും മൃതദേഹങ്ങൾ കണ്ടെടുത്ത, അടുത്തിടെ ഖാൻ യൂനിസിന് സമീപം നടന്ന ഒരു കേസ് ഉദ്ധരിച്ചുകൊണ്ടാണ് സിൻഡിക്കേറ്റിന്റെ വെളിപ്പെടുത്തൽ.</p>
<p>കുടുംബത്തിലെ ഒരംഗത്തിന് പത്രപ്രവർത്തനവുമായുള്ള പ്രൊഫഷണൽ ബന്ധം കാരണം നൂറുകണക്കിന് കുട്ടികളും സ്ത്രീകളും വൃദ്ധരും കൊല്ലപ്പെട്ടു. ഇത് മാനുഷികവും നിയമപരവുമായ എല്ലാ മാനദണ്ഡങ്ങളുടെയും നഗ്‌നമായ ലംഘനമാണെന്നും കമ്മിറ്റി പറയുന്നു.</p>
<p>ഇസ്രായേൽ ആക്രമണങ്ങളിൽ മാധ്യമപ്രവർത്തകരുടെ വീടുകൾ, കുടിയിറക്കപ്പെട്ട സ്ഥലങ്ങൾ, മാധ്യമ പ്രവർത്തകരെയും അവരുടെ ബന്ധുക്കളെയും താമസിപ്പിച്ചിരുന്ന സ്ഥലങ്ങൾ എന്നിവ ആവർത്തിച്ച് ആക്രമിക്കപ്പെട്ടിട്ടതായി കണ്ടെത്തിയിട്ടുണ്ട്. ചില കേസുകളിൽ, മുഴുവൻ കുടുംബാംഗങ്ങളെയും നഷ്ടപ്പെട്ടു. എന്നാൽ അത്തരം ഉന്മൂലനത്തിന് സാക്ഷ്യംവഹിക്കാൻ മാധ്യമപ്രവർത്തകരെ ജീവനോടെ അവശേഷിപ്പിച്ചതായും പറയുന്നു. വ്യക്തികളെ ലക്ഷ്യംവെക്കുന്നതിൽനിന്ന് കൂട്ടായ ശിക്ഷയിലേക്ക് നീങ്ങുകയാണ് ഇസ്രായേൽ. കുടുംബങ്ങളെ ലക്ഷ്യങ്ങളാക്കി മാറ്റുന്നതിലൂടെ മാധ്യമ സമൂഹത്തെ ഭയപ്പെടുത്താനും മാധ്യമപ്രവർത്തനത്തെ മുരടിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നുവെന്നും റിപ്പോർട്ടിൽ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/706-family-members-of-palestinian-journalists-killed-in-gaza-genocide-so-far-palestinian-journalists-syndicate.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൂത്തുപറമ്പിൽ ഒരു വീട്ടിൽ മൂന്ന് പേർ തൂങ്ങിമരിച്ച നിലയിൽ</title>
		<link>https://www.chandrikadaily.com/three-people-found-hanging-in-a-house-in-koothuparamba-19-year-old-and-grandparents-committed-suicide.html</link>
					<comments>https://www.chandrikadaily.com/three-people-found-hanging-in-a-house-in-koothuparamba-19-year-old-and-grandparents-committed-suicide.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 26 Dec 2025 15:30:55 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[family]]></category>
		<category><![CDATA[kannur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=370907</guid>

					<description><![CDATA[ജീവനൊടുക്കിയത് 19കാരനും മുത്തശിമാരും]]></description>
										<content:encoded><![CDATA[<p>കണ്ണൂർ: കൂത്തുപറമ്പ് നീർവേലിയിൽ ഒരു വീട്ടിൽ മൂന്ന് പേർ തൂങ്ങിമരിച്ച നിലയിൽ. 19കാരനും മുത്തശിയും മുത്തശിയുടെ സഹോദരിയും ആണ് ജീവനൊടുക്കിയത്. കിഷൻ, മുത്തശ്ശി റെജി വി.കെ. സഹോദരി റോജ എന്നിവരാണ് മരിച്ചത്. കിഷൻ നേരത്തെ പോക്സോ കേസിൽ പ്രതി എന്ന് പൊലീസ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/three-people-found-hanging-in-a-house-in-koothuparamba-19-year-old-and-grandparents-committed-suicide.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മക്കളെ അമ്മയ്‌ക്കൊപ്പം വിടാന്‍ കോടതി ഉത്തരവ്; രാമന്തളിയില്‍ കുടുംബ കൂട്ടമരണം</title>
		<link>https://www.chandrikadaily.com/court-order-to-leave-children-with-mother-mass-death-of-family-in-ramantali.html</link>
					<comments>https://www.chandrikadaily.com/court-order-to-leave-children-with-mother-mass-death-of-family-in-ramantali.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 23 Dec 2025 07:25:14 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[family]]></category>
		<category><![CDATA[kannur]]></category>
		<category><![CDATA[sucide]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=370254</guid>

					<description><![CDATA[കുട്ടികളുടെ ചിരിയും കളിയും ഇനിയും കണ്ണില്‍ നിന്ന് മായുന്നില്ലെന്ന് സമീപവാസികളും ബന്ധുക്കളും കണ്ണീരോടെ പറയുന്നു]]></description>
										<content:encoded><![CDATA[<p>കണ്ണൂര്&#x200d;: കുടുംബ കോടതിയുടെ വിധിയെ തുടര്&#x200d;ന്ന് മക്കളെ ഭാര്യയ്‌ക്കൊപ്പം വിട്ടുനല്&#x200d;കേണ്ട മാനസിക വിഷമത്തില്&#x200d; കുടുംബത്തിലെ 4 പേര്&#x200d; ആത്മഹത്യ ചെയ്തു. രാമന്തളി ഗ്രാമത്തെയും പയ്യന്നൂരിനെയും കണ്ണീരിലാഴ്ത്തി, പാചക തൊഴിലാളിയായ കലാധരനും അമ്മയും രണ്ട് പിഞ്ചുമക്കളും മരിച്ച നിലയില്&#x200d; കണ്ടെത്തിയ സംഭവത്തില്&#x200d; അന്വേഷണം പുരോഗമിക്കുകയാണ്. തിങ്കളാഴ്ച രാത്രി ഒന്&#x200d;പതരയോടെയാണ് രാമന്തളി സെന്&#x200d;ട്രല്&#x200d; വടക്കുമ്പാട് റോഡിന് സമീപത്തെ വീട്ടില്&#x200d; കലാധരന്&#x200d; (36), അമ്മ ഉഷ (56), മക്കളായ ഹിമ (6), കണ്ണന്&#x200d; (2) എന്നിവരെ മരിച്ച നിലയില്&#x200d; കണ്ടെത്തിയത്.</p>
<p>വീട്ടിലെത്തിയ ഉഷയുടെ ഭര്&#x200d;ത്താവും ഓട്ടോറിക്ഷ ഡ്രൈവറുമായ ഉണ്ണികൃഷ്ണന്&#x200d; വീട് അടച്ച നിലയിലും, വീടിന് മുന്നില്&#x200d; ഒരു കത്ത് എഴുതി വെച്ചതായും കണ്ടതിനെ തുടര്&#x200d;ന്ന് പൊലീസ് സ്‌റ്റേഷനില്&#x200d; വിവരം അറിയിക്കുകയായിരുന്നു. പൊലീസ് വീടു തുറന്ന് പരിശോധിച്ചപ്പോള്&#x200d;, കിടപ്പുമുറിയില്&#x200d; കലാധരനും ഉഷയും തൂങ്ങിമരിച്ച നിലയിലും, രണ്ട് കുട്ടികള്&#x200d; നിലത്ത് കമിഴ്ന്ന് വീണ് മരിച്ച നിലയിലുമായിരുന്നു. കുട്ടികള്&#x200d;ക്ക് വിഷം നല്&#x200d;കിയതിന് ശേഷം കലാധരനും അമ്മയും ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങള്&#x200d; പോസ്റ്റ്‌മോര്&#x200d;ട്ടത്തിനായി പരിയാരം മെഡിക്കല്&#x200d; കോളേജ് ആശുപത്രി മോര്&#x200d;ച്ചറിയിലേക്ക് മാറ്റി.</p>
<p>രാമന്തളിയിലും പയ്യന്നൂരിലും ഏറെ സുപരിചിതനായ വ്യക്തിയായിരുന്നു കലാധരന്&#x200d;. സൗമ്യസ്വഭാവക്കാരനും നര്&#x200d;മ്മത്തോടെ സംസാരിക്കുന്നയാളുമായിരുന്ന കലാധരന്&#x200d;, കല്യാണങ്ങളിലെയും പൊതുപരിപാടികളിലെയും വിഭവസമൃദ്ധമായ സദ്യകളിലൂടെ നാടിനകത്തും പുറത്തും അറിയപ്പെട്ട പാചക തൊഴിലാളിയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളൊന്നും ഇല്ലായിരുന്നെങ്കിലും, ദാമ്പത്യത്തിലെ പൊരുത്തക്കേടുകള്&#x200d; അദ്ദേഹത്തിന്റെ മനസമാധാനം തകര്&#x200d;ത്തിരുന്നതായി അടുത്തവരൊക്കെ പറയുന്നു.</p>
<p>കഴിഞ്ഞ കുറേ മാസങ്ങളായി കലാധരനും ഭാര്യ നയന്&#x200d;താരയും വേര്&#x200d;പിരിഞ്ഞു ജീവിച്ചു വരികയായിരുന്നു. വിവാഹമോചന കേസ് കുടുംബ കോടതിയില്&#x200d; തുടരുന്നതിനിടെയാണ്, കുട്ടികളെ അമ്മയ്‌ക്കൊപ്പം വിട്ടുനല്&#x200d;കണമെന്ന് കോടതി വിധി വന്നത്. അവധി ദിവസങ്ങളില്&#x200d; കുട്ടികള്&#x200d; പിതാവിനൊപ്പം കഴിയുകയായിരുന്നു. കുട്ടികളെ ഉടന്&#x200d; വിട്ടുനല്&#x200d;കണമെന്നാവശ്യപ്പെട്ട് ഭാര്യയും ബന്ധുക്കളും പൊലീസിനെ സമീപിച്ചിരുന്നുവെന്നും, ഈ മാനസിക സമ്മര്&#x200d;ദ്ദമാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നും പൊലീസ് വിലയിരുത്തുന്നു.</p>
<p>കുട്ടികളുടെ ചിരിയും കളിയും ഇനിയും കണ്ണില്&#x200d; നിന്ന് മായുന്നില്ലെന്ന് സമീപവാസികളും ബന്ധുക്കളും കണ്ണീരോടെ പറയുന്നു. സൗഹൃദവും സ്‌നേഹവും നിറഞ്ഞിരുന്ന ഒരു കുടുംബത്തിന്റെ അപ്രതീക്ഷിത വിടവാങ്ങല്&#x200d;, രാമന്തളി ഗ്രാമത്തെ അക്ഷരാര്&#x200d;ത്ഥത്തില്&#x200d; നടുക്കിയിരിക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/court-order-to-leave-children-with-mother-mass-death-of-family-in-ramantali.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കണ്ണൂരിൽ ഒരു വീട്ടിലെ നാലുപേർ മരിച്ച നിലയിൽ</title>
		<link>https://www.chandrikadaily.com/1four-people-found-dead-in-a-house-in-kannur.html</link>
					<comments>https://www.chandrikadaily.com/1four-people-found-dead-in-a-house-in-kannur.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 22 Dec 2025 17:06:52 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[family]]></category>
		<category><![CDATA[kannur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=370155</guid>

					<description><![CDATA[കണ്ണൂർ: പയ്യന്നൂരിൽ ഒരു വീട്ടിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. രാമന്തളി വടക്കുമ്പാട് കെ ടി കലാധരൻ (38) , അമ്മ ഉഷ (60), കലാധരൻ്റെ മക്കൾ ഹിമ (5), കണ്ണൻ (2) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കലാധരനെയും ഉഷയെയും തൂങ്ങിയ നിലയിലും കുട്ടികളെ താഴെ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. രാത്രി 8 മണിയോടെയാണ് ഇവരെ കണ്ടെത്തിയത്.]]></description>
										<content:encoded><![CDATA[<p>കണ്ണൂർ: പയ്യന്നൂരിൽ ഒരു വീട്ടിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. രാമന്തളി വടക്കുമ്പാട് കെ ടി കലാധരൻ (38) , അമ്മ ഉഷ (60), കലാധരൻ്റെ മക്കൾ ഹിമ (5), കണ്ണൻ (2) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കലാധരനെയും ഉഷയെയും തൂങ്ങിയ നിലയിലും കുട്ടികളെ താഴെ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. രാത്രി 8 മണിയോടെയാണ് ഇവരെ കണ്ടെത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1four-people-found-dead-in-a-house-in-kannur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലയാറ്റൂര്‍ ചിത്രപ്രിയ കൊലപാതകം; സിസിടിവി ദൃശ്യങ്ങളിലുളളത് ചിത്രപ്രിയയല്ലെന്ന് കുടുംബം</title>
		<link>https://www.chandrikadaily.com/malayathur-chitrapriya-murder-family-says-that-the-person-in-the-cctv-footage-is-not-chitrapriya.html</link>
					<comments>https://www.chandrikadaily.com/malayathur-chitrapriya-murder-family-says-that-the-person-in-the-cctv-footage-is-not-chitrapriya.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 12 Dec 2025 05:43:07 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[news]]></category>
		<category><![CDATA[CCTVfootage]]></category>
		<category><![CDATA[Chitrapriya]]></category>
		<category><![CDATA[family]]></category>
		<category><![CDATA[MalayathurChitrapriyamurder]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=368258</guid>

					<description><![CDATA[പൊലീസിന്റെ പല വാദങ്ങളും തെറ്റാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ കിട്ടിയിട്ടില്ല.]]></description>
										<content:encoded><![CDATA[<p>കൊച്ചി: എറണാകുളം മലയാറ്റൂരിലെ ചിത്രപ്രിയ കൊലപാതകത്തില്&#x200d; സിസിടിവി ദൃശ്യങ്ങളിലുളളത് ചിത്രപ്രിയയല്ലെന്ന് കുടുംബം. കാണാതാവുമ്പോഴുണ്ടായിരുന്ന വേഷമല്ല സിസിടിവിയിലുളളതെന്ന് ബന്ധു ശരത് ലാല്&#x200d; പറഞ്ഞു. പൊലീസിന്റെ പല വാദങ്ങളും തെറ്റാണ്. പോസ്റ്റുമോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ട് ഇതുവരെ കിട്ടിയിട്ടില്ല. പൊലീസ് തെറ്റായ കാര്യങ്ങള്&#x200d; പ്രചരിപ്പിച്ചുവെന്നും കുടുംബത്തിന്റെ ആരോപണം.</p>
<p>കേസില്&#x200d; ആണ്&#x200d;സുഹൃത്ത് അലന്&#x200d; കുറ്റം സമ്മതിച്ചിരുന്നു. കൂട്ടുകാരന് പെണ്&#x200d;സുഹൃത്തില്&#x200d; തോന്നിയ സംശയം കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു. കൊലപാതകം മദ്യലഹരിയില്&#x200d; ആയിരുന്നെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.</p>
<p>ബംഗളൂരുവില്&#x200d; ഏവിയേഷന്&#x200d; ഡിഗ്രി പഠിക്കുകയായിരുന്ന ചിത്രപ്രിയ വീട്ടില്&#x200d; നിന്നും കടയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്&#x200d; നിന്നിറങ്ങിയതെന്ന് കുടുംബം പറഞ്ഞു. അലനുമായി പലപ്പോഴും തര്&#x200d;ക്കങ്ങളുണ്ടായിരുന്നെന്നും ചിത്രപ്രിയ ഫോണെടുക്കാത്തതിനെ ചൊല്ലി സംശയം നിലനിന്നിരുന്നുവെന്നും ചോദ്യംചെയ്യലില്&#x200d; അലന്&#x200d; മൊഴി നല്&#x200d;കി. ബംഗളൂരുവില്&#x200d; ചിത്രപ്രിയ പഠിച്ചുകൊണ്ടിരിക്കുന്ന കോളജില്&#x200d; മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് താന്&#x200d; ചിത്രപ്രിയയെ കൊലപ്പെടുത്തിയതെന്ന് അലന്&#x200d; പൊലീസിന് മൊഴി നല്&#x200d;കിയതായാണ് സൂചന.</p>
<p>മലയാറ്റൂര്&#x200d; മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പില്&#x200d; ഷൈജുവിന്റെയും ഷിനിയുടെയും മകളാണ് ചിത്രപ്രിയ. അടുത്തുള്ള കടയില്&#x200d; സാധനം വാങ്ങാനായി വീട്ടില്&#x200d; നിന്നിറങ്ങിയ ചിത്രപ്രിയ പിന്നീട് തിരിച്ചുവരാഞ്ഞതിന് പിന്നാലെ കുടുംബം കാലടി പൊലീസില്&#x200d; പരാതി നല്&#x200d;കുകയായിരുന്നു. ഇതിനെ തുടര്&#x200d;ന്ന് പൊലീസ് നടത്തിയ വ്യാപകമായ തെരച്ചിലിനിടെ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/malayathur-chitrapriya-murder-family-says-that-the-person-in-the-cctv-footage-is-not-chitrapriya.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോട്ടയത്ത് പിഞ്ചുകുഞ്ഞിനെ വില്‍ക്കാന്‍ ശ്രമം; അച്ഛന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍</title>
		<link>https://www.chandrikadaily.com/attempt-to-sell-toddler-in-kottayam-three-people-including-father-arrested.html</link>
					<comments>https://www.chandrikadaily.com/attempt-to-sell-toddler-in-kottayam-three-people-including-father-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 26 Oct 2025 10:29:46 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[family]]></category>
		<category><![CDATA[Father]]></category>
		<category><![CDATA[new born]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360343</guid>

					<description><![CDATA[രണ്ടര മാസം പ്രായമുള്ള കുഞ്ഞിനെയാണ് വില്‍ക്കാന്‍ ശ്രമിച്ചത്]]></description>
										<content:encoded><![CDATA[<p>കോട്ടയം: കോട്ടയം കുമ്മനത്ത് പിഞ്ചുകുഞ്ഞിനെ വില്&#x200d;ക്കാന്&#x200d; ശ്രമം. രണ്ടര മാസം പ്രായമുള്ള കുഞ്ഞിനെയാണ് വില്&#x200d;ക്കാന്&#x200d; ശ്രമിച്ചത്. സംഭവത്തില്&#x200d; കുട്ടിയുടെ പിതാവ് ഉള്&#x200d;പ്പെടെ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.</p>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ലോണ്&#x200d;ഡ്രി ഫാക്ടറിയില്&#x200d; ജോലി ചെയ്തിരുന്ന അസം സ്വദേശിയാണ് രണ്ടര മാസം പ്രായമുള്ള ആണ്&#x200d;കുഞ്ഞിനെ വില്&#x200d;ക്കാന്&#x200d; ശ്രമിച്ചത്. ഈരാറ്റുപേട്ടയില്&#x200d; താമസിക്കുന്ന ഉത്തര്&#x200d; പ്രദേശ് സ്വദേശിക്കാണ് കുഞ്ഞിനെ വില്&#x200d;ക്കാന്&#x200d; തീരുമാനിച്ചത്.</p>
</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ഇതരസംസ്ഥാന തൊഴിലാളിയാണ് വില്&#x200d;പ്പനയ്ക്ക് ഇടനിലക്കാരനായി നിന്നത്. 50,000 രൂപയ്ക്ക് കുട്ടിയെ വില്&#x200d;ക്കാനായിരുന്നു ധാരണ. എന്നാല്&#x200d; വില്&#x200d;പ്പനയെ കുട്ടിയുടെ അമ്മ എതിര്&#x200d;ത്തു. അമ്മ മറ്റു ജോലിക്കാരെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.</p>
<p>വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്&#x200d; പൊലീസ് കുട്ടിയുടെ അച്ഛന്&#x200d;, ഇടനിലക്കാരന്&#x200d;, കുട്ടിയെ വാങ്ങാനെത്തിയ യുപി സ്വദേശി എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് സൂചിപ്പിച്ചു. കുട്ടി അമ്മയുടെ ഒപ്പമാണുള്ളത്. സിഡബ്ല്യുുസി അടക്കം വിഷയത്തില്&#x200d; ഇടപെട്ടിട്ടുണ്ട്.</p>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/attempt-to-sell-toddler-in-kottayam-three-people-including-father-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മദ്യപാനത്തെത്തുടര്‍ന്ന് വഴക്ക്; അച്ഛനെ മകന്‍ കുത്തിക്കൊലപ്പെടുത്തി</title>
		<link>https://www.chandrikadaily.com/a-fight-over-alcohol-son-stabs-father-to-death.html</link>
					<comments>https://www.chandrikadaily.com/a-fight-over-alcohol-son-stabs-father-to-death.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 10 Sep 2025 09:37:52 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[drunken]]></category>
		<category><![CDATA[family]]></category>
		<category><![CDATA[MURDER]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=353531</guid>

					<description><![CDATA[മകന്‍ തന്നെയാണ് ജോയി രക്തത്തില്‍ കുളിച്ചുക്കിടക്കുന്നുവെന്ന് പൊലീസിനെ അറിയിച്ചത്]]></description>
										<content:encoded><![CDATA[<p>ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. സെക്യൂരിറ്റി ജീവനക്കാരനാണ് മരിച്ച ജോയി. രാത്രി മകന്&#x200d; തന്നെയാണ് ജോയി രക്തത്തില്&#x200d; കുളിച്ചുക്കിടക്കുന്നുവെന്ന് പൊലീസിനെ അറിയിച്ചത്. തുടര്&#x200d;ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.</p>
<p>ആദ്യഘട്ടത്തില്&#x200d; കൊലപാതകം നടത്തിയ കാര്യം മകന്&#x200d; സമ്മതിച്ചിരുന്നില്ല. മദ്യലഹരിയില്&#x200d; ഇരുവരും തമ്മില്&#x200d; വഴക്ക് പതിവാണെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. സ്ഥലത്ത് നിന്ന് കത്തിയും പൊലീസ് കണ്ടെത്തി. തുടര്&#x200d;ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-fight-over-alcohol-son-stabs-father-to-death.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
