<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>farmer suicide &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/farmer-suicide/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 11 Nov 2023 08:27:22 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>farmer suicide &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കര്&#x200d;ഷകരോടുള്ള സര്&#x200d;ക്കാരിന്റെ ക്രൂരമായ അവഗണനയുടെ അവസാനത്തെ ഇരയാണ് തകഴിയില്&#x200d; ആത്മഹത്യ ചെയ്ത പ്രസാദ്: വി.ഡി സതീശന്&#x200d;</title>
		<link>https://www.chandrikadaily.com/prasad-who-committed-suicide-in-takazhi-is-the-latest-victim-of-governments-brutal-neglect-of-farmers-vd-satheesan.html</link>
					<comments>https://www.chandrikadaily.com/prasad-who-committed-suicide-in-takazhi-is-the-latest-victim-of-governments-brutal-neglect-of-farmers-vd-satheesan.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 11 Nov 2023 08:27:22 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CM Pinarayi Vijayan]]></category>
		<category><![CDATA[farmer suicide]]></category>
		<category><![CDATA[vd satheesan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=282682</guid>

					<description><![CDATA[സംസ്ഥാനത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് ഹൈക്കോടതിയില്&#x200d; സമ്മതിച്ചെങ്കിലും അത് അംഗീകരിക്കാന്&#x200d; മുഖ്യമന്ത്രിക്ക് മടിയാണ്]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കാര്&#x200d;ഷിക മേഖലയിലെ പ്രശ്നങ്ങള്&#x200d; നിയമസഭയ്ക്കുള്ളില്&#x200d; പുറത്തും പ്രതിപക്ഷം ഗൗരവത്തോടെ ചൂണ്ടിക്കാട്ടിയതാണ്. നെല്ല് സംഭരണത്തില്&#x200d; സര്&#x200d;ക്കാര്&#x200d; ദയനീയമായി പരാജയപ്പെട്ടു. മാസങ്ങള്&#x200d; കഴിഞ്ഞിട്ടും നെല്ല് സംഭരിച്ചതിന്റെ പണം കര്&#x200d;ഷകര്&#x200d;ക്ക് നല്&#x200d;കിയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്&#x200d;. സര്&#x200d;ക്കാര്&#x200d; പണം നല്&#x200d;കാത്തതിനാല്&#x200d; ബാങ്കുകള്&#x200d; മുന്&#x200d;കൂറായി കര്&#x200d;ഷകര്&#x200d;ക്ക് നല്&#x200d;കുന്ന പണം വായ്പയായാണ് രേഖപ്പെടുത്തുന്നത്. സര്&#x200d;ക്കാര്&#x200d; ബാങ്കുകള്&#x200d;ക്ക് പണം നല്&#x200d;കാത്തതിനാല്&#x200d; വായ്പാ തിരിച്ചടവ് മുടങ്ങിയതായി രേഖപ്പെടുത്തുകയും കര്&#x200d;ഷകനെ സിബില്&#x200d; റേറ്റിങില്&#x200d; ഉള്&#x200d;പ്പെടുകയും ചെയ്യും. സിബില്&#x200d; സ്‌കോര്&#x200d; കുറയുന്നതിനാല്&#x200d; ഒരു ബാങ്കില്&#x200d; നിന്നും വായ്പ കിട്ടാത്ത ഗുരുതരമായ അവസ്ഥയിലേക്കാണ് സര്&#x200d;ക്കാര്&#x200d; കര്&#x200d;ഷകരെ എത്തിച്ചിരിക്കുകയാണ്. കര്&#x200d;ഷകരോട് സര്&#x200d;ക്കാര്&#x200d; കാട്ടുന്ന ക്രൂരമായ അവഗണനയുടെ അവസാനത്തെ ഇരയാണ് ആത്മഹത്യ ചെയ്ത പ്രസാദ്. ആത്മഹത്യാ കുറിപ്പിലും പ്രസാദ് സര്&#x200d;ക്കാരിനോടുള്ള പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. സര്&#x200d;ക്കാര്&#x200d; സമീപനം ഇതാണെങ്കില്&#x200d; ഇനിയും കര്&#x200d;ഷക ആത്മഹത്യകള്&#x200d; ഉണ്ടാകുന്ന ഗുരുതര സാഹചര്യമാണ് നിലനില്&#x200d;ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.</p>
<p>കേരളീയം പോലെ നവകേരള സദസുമായി സര്&#x200d;ക്കാര്&#x200d; വരികയാണ്. നവകേരള സദസ് സി.പി.എമ്മിന്റെയും എല്&#x200d;.ഡി.എഫിന്റെയും രാഷ്ട്രീയ പ്രചരണ പരിപാടിയാണ്. പാര്&#x200d;ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രണ്ടര വര്&#x200d;ഷം പൂര്&#x200d;ത്തിയാക്കിയ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുടെ അടുത്തേക്ക് പോകുമെന്നാണ് പറയുന്നത്. അതിനുള്ള സ്വാതന്ത്ര്യം അവര്&#x200d;ക്കുണ്ട്. പക്ഷെ അത് സര്&#x200d;ക്കാര്&#x200d; ചെലവില്&#x200d; വേണ്ട. തെരഞ്ഞെടുപ്പ് പ്രചരണം സി.പി.എമ്മിന്റെയും എല്&#x200d;.ഡി.എഫിന്റെയും ചെലവിലാണ് നടത്തേണ്ടത്. എല്ലാ തദ്ദേശസ്ഥാപനങ്ങളോടും സഹകരണബാങ്കുകളോടും പണം നല്&#x200d;കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. നൂറു കണക്കിന് കോടി രൂപയാണ് സര്&#x200d;ക്കാര്&#x200d; നവകേരള സദസിന്റെ പേരില്&#x200d; സാധാരണക്കാരുടെ നികുതിയില്&#x200d; നിന്നും തട്ടിയെടുക്കുന്നത്. ഇ.ഡി കേരളത്തില്&#x200d; വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. കേരളത്തില്&#x200d; നടത്തിയ ഒരു അന്വേഷണവും എങ്ങും എത്തിയില്ല. പ്രധാന നേതാക്കളിലേക്ക് ഒരു അന്വേഷണവും എത്തുന്നില്ല. സ്വര്&#x200d;ണക്കള്ളക്കടത്ത്, ലൈഫ് മിഷന്&#x200d; കേസുകള്&#x200d; പാതിവഴിയില്&#x200d; അവസാനിപ്പിച്ചു. കരുവന്നൂരിലെ അന്വേഷണവും ആവിയായി പോകും. സര്&#x200d;ക്കാരിനെ സഹായിക്കുന്ന സമീപനമാണ് കേരളത്തില്&#x200d; ഇ.ഡി സ്വീകരിക്കുന്നത്. മാസപ്പടി ആരോപണത്തില്&#x200d; കള്ളപ്പണം വെളുപ്പിക്കലാണ് നടന്നത്. എന്നിട്ടും കള്ളപ്പണം വെളുപ്പിക്കല്&#x200d; അന്വേഷിക്കേണ്ട ഇ.ഡി അതേക്കുറിച്ച് അന്വേഷിച്ചില്ല. ഇ.ഡി കേരളത്തില്&#x200d; പക്ഷപാതത്തോടെയാണ് പെരുമാറുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.</p>
<p>സംസ്ഥാനത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് ഹൈക്കോടതിയില്&#x200d; സമ്മതിച്ചെങ്കിലും അത് അംഗീകരിക്കാന്&#x200d; മുഖ്യമന്ത്രിക്ക് മടിയാണ്. കേരളം ഇതുവരെ കാണാത്ത ഭയനാകമായ ധനപ്രതിസന്ധിയാണ് നിലനില്&#x200d;ക്കുന്നത്. ലക്ഷക്കണക്കിന് രൂപയുടെ കടത്തിലേക്കാണ് കേരളം കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നത്. സാമൂഹിക സുരക്ഷാ പെന്&#x200d;ഷന്&#x200d; ആറ് മാസമായി കൊടുക്കാത്തത് കൊണ്ടാണ് 80 വയസുള്ള വയോധികമാര്&#x200d;ക്ക് അടിമാലിയില്&#x200d; പിച്ചയെടുക്കേണ്ടി വന്നത്. ഇപ്പോള്&#x200d; സി.പി.എം സൈബര്&#x200d; സെല്ലുകള്&#x200d; ആക്രമിക്കുന്നത് 80 വയസു കഴിഞ്ഞ ഈ പാവം സ്ത്രീകളെയാണ്. ആ അമ്മമാരുടെ വീട് ആക്രമിച്ചെന്ന പരാതി അന്വേഷിക്കണം. ഒരു ലക്ഷം പേരാണ് പെന്&#x200d;ഷന്&#x200d; പരിഷ്‌ക്കരണ കുടിശിക കിട്ടാതെ മരിച്ചു പോയത്. കേന്ദ്രത്തില്&#x200d; നിന്ന് പണം കിട്ടാത്തത് കൊണ്ടാണെന്നാണ് സര്&#x200d;ക്കാര്&#x200d; പറയുന്നത്. കേന്ദ്രത്തില്&#x200d; നിന്നും പണം കിട്ടാത്തത് കൊണ്ട് മാത്രമല്ല സംസ്ഥാനത്ത് ധനപ്രതിസന്ധിയുണ്ടായത്. അഞ്ച് വര്&#x200d;ഷമായി ജി.എസ്.ടി കോമ്പന്&#x200d;സേഷന്&#x200d; കിട്ടുന്നില്ലെന്ന് പറയുന്ന സര്&#x200d;ക്കാര്&#x200d; ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. വാറ്റും ജി.എസ്.ടിയും വന്നപ്പോള്&#x200d; അഞ്ച് വര്&#x200d;ഷത്തേക്ക് മാത്രമെ കോമ്പന്&#x200d;സേഷന്&#x200d; ഉണ്ടായിരുന്നുള്ളൂ. 2022 ജൂണില്&#x200d; ജി.എസ്.ടി കോമ്പന്&#x200d;സേഷന്&#x200d; കാലാവധി അവസാനിച്ചു. കേരളമായിരുന്നു ജി.എസ്.ടിയില്&#x200d; ഏറ്റവും കൂടുതല്&#x200d; വരുമാനം ഉണ്ടാക്കേണ്ട സംസ്ഥാനം. എന്നാല്&#x200d; ജി.എസി.ടിക്ക് അനുരോധമായി നികുതി ഭരണസംവിധാനം പുനസംഘടിപ്പിക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; ഇതുവരെ തയാറായിട്ടില്ല. ജി.എസ്.ടി വകുപ്പില്&#x200d; നൂറു കണക്കിന് ജീവനക്കാര്&#x200d; ഇപ്പോഴും വെറുതെയിരിക്കുകയാണ്. നികുതി പിരിക്കേണ്ട ഇന്റലിജന്&#x200d;സ് അഡീ. കമ്മിഷണറെക്കൊണ്ട് മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും കേരളീയത്തിന് പണം പിരിപ്പിച്ചു. നികുതി വെട്ടിപ്പുകാരെ പിടിക്കേണ്ട ഇന്റലിജന്&#x200d;സ് അഡീ. കമ്മിഷണര്&#x200d; അവരെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും കേരളീയത്തിന് പണം ഉണ്ടാക്കിക്കൊടുക്കുകയാണ് ചെയ്തത്. നിയമവിരുദ്ധമായ പ്രവര്&#x200d;ത്തനം നടത്തിയ ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ധനപ്രതിസന്ധിക്ക് കാരണം നികുതി പിരിക്കാത്തതാണ്. രാജ്ഭവനില്&#x200d; പോലും ഭക്ഷണം വാങ്ങാന്&#x200d; പണമില്ല. ഓഫീസുകളില്&#x200d; സ്റ്റാമ്പ് വാങ്ങാന്&#x200d; പണമില്ല. പഞ്ചായത്തുകള്&#x200d;ക്കുള്ള മെയിന്റനന്&#x200d;സ് ഗ്രാന്റ് നല്&#x200d;കാതെയാണ് അവരില്&#x200d; നിന്നും പണം വാങ്ങുന്നത്. ഒരു മര്യാദയും ഇല്ലാതെയാണ് ഉദ്യോഗസ്ഥരെക്കൊണ്ട് പണപ്പിരിവ് നടത്തിക്കുകയാണ്. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പണപ്പിരിവ് നടത്തി തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്ന കേരളത്തിലെ ആദ്യ സര്&#x200d;ക്കാര്&#x200d; എന്ന ഖ്യാതി പിണറായി സര്&#x200d;ക്കാരിനാണ്. യു.ഡി.എഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്&#x200d; സര്&#x200d;ക്കാരിന്റെ ധൂര്&#x200d;ത്തിന് ഒരു കാരണവശാലും പണം നല്&#x200d;കില്ല. ഇത് സംബന്ധിച്ച മുന്നണി നിലപാട് യു.ഡി.എഫ് കണ്&#x200d;വീനര്&#x200d; പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/prasad-who-committed-suicide-in-takazhi-is-the-latest-victim-of-governments-brutal-neglect-of-farmers-vd-satheesan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വീണ്ടും കര്&#x200d;ഷക ആത്മഹത്യ; മരണം നാലായി</title>
		<link>https://www.chandrikadaily.com/farmer-suicide.html</link>
					<comments>https://www.chandrikadaily.com/farmer-suicide.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sun, 10 Jan 2021 04:00:43 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[farmer suicide]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=175751</guid>

					<description><![CDATA[കേന്ദ്ര സര്&#x200d;ക്കാരിന്റെ കര്&#x200d;ഷക ദ്രോഹ നയങ്ങള്&#x200d;ക്കെതിരെ സിംഗുവില്&#x200d; സമരം ചെയ്യുന്ന ഒരു കര്&#x200d;ഷകന്&#x200d; കൂടി ആത്മഹത്യ ചെയ്തു]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: കേന്ദ്ര സര്&#x200d;ക്കാരിന്റെ കര്&#x200d;ഷക ദ്രോഹ നയങ്ങള്&#x200d;ക്കെതിരെ സിംഗുവില്&#x200d; സമരം ചെയ്യുന്ന ഒരു കര്&#x200d;ഷകന്&#x200d; കൂടി ആത്മഹത്യ ചെയ്തു. പഞ്ചാബില്&#x200d; നിന്നുള്ള അമരീന്ദര്&#x200d; സിംഗ് ആണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. ഇതോടെ സിംഗുവില്&#x200d; ആത്മഹത്യ ചെയ്ത കര്&#x200d;ഷകരുടെ എണ്ണം നാലായി.</p>
<p>അതേസമയം കേന്ദ്ര സര്&#x200d;ക്കാരുമായുള്ള ചര്&#x200d;ച്ചയില്&#x200d; പങ്കെടുക്കുന്ന കാര്യത്തില്&#x200d; തീരുമാനം എടുക്കാന്&#x200d; കര്&#x200d;ഷക സംഘടനകളുടെ നിര്&#x200d;ണായക യോഗം നാളെ ചേരും. ഉച്ചക്ക് രണ്ടു മണിക്ക് സിംഗുവിലാണ് യോഗം ചേരുക. സമരത്തിലുള്ള എല്ലാ സംഘടനകളും യോഗത്തില്&#x200d; പങ്കെടുക്കണമെന്ന് സമരസമിതി അറിയിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/farmer-suicide.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വീണ്ടും ഞെട്ടല്&#x200d;! കര്&#x200d;ഷക ആത്മഹത്യയെ കുറിച്ച് വിവരങ്ങളില്ലെന്ന് ആഭ്യന്തര മന്ത്രാലയം</title>
		<link>https://www.chandrikadaily.com/government-says-no-data-on-farmer-suicides.html</link>
					<comments>https://www.chandrikadaily.com/government-says-no-data-on-farmer-suicides.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 22 Sep 2020 08:10:26 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[farmer suicide]]></category>
		<category><![CDATA[parliament]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=155586</guid>

					<description><![CDATA[നേരത്തെ, ലോക്ക്ഡൗണ്&#x200d; കാലത്ത് നടന്ന കുടിയേറ്റ തൊഴിലാളികളുടെ മരണത്തിലും വിവരങ്ങളില്ലെന്ന് സര്&#x200d;ക്കാര്&#x200d; പാര്&#x200d;ലമെന്റിനെ അറിയിച്ചിരുന്നു]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: രാജ്യത്ത് നടന്ന കര്&#x200d;ഷക ആത്മഹത്യയെ കുറിച്ച് വിവരങ്ങളില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാര്&#x200d;ലമെന്റില്&#x200d;. വകുപ്പു സഹമന്ത്രി ജി കിഷന്&#x200d; റെഡ്ഢിയാണ് ഇക്കാര്യം രാജ്യസഭയില്&#x200d; വ്യക്തമാക്കിയത്. നാഷണല്&#x200d; ക്രൈം റെക്കോര്&#x200d;ഡ്‌സ് ബ്യൂറോയിലേക്കുള്ള വിവരങ്ങള്&#x200d; സംസ്ഥാനങ്ങള്&#x200d; നല്&#x200d;കാത്തതു മൂലമാണ് ഡാറ്റ ഇല്ലാത്തത് എന്നും അദ്ദേഹം ആരോപിച്ചു.</p>
<p>നേരത്തെ, ലോക്ക്ഡൗണ്&#x200d; കാലത്ത് നടന്ന കുടിയേറ്റ തൊഴിലാളികളുടെ മരണത്തിലും വിവരങ്ങളില്ലെന്ന് സര്&#x200d;ക്കാര്&#x200d; പാര്&#x200d;ലമെന്റിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കര്&#x200d;ഷക ആത്മഹത്യയിലും സര്&#x200d;ക്കാര്&#x200d; ഉരുണ്ടു കളിക്കുന്നത്.</p>
<p>2019ലെ കണക്കുകള്&#x200d; പ്രകാരം രാജ്യത്ത് 10281 പേരാണ് ആത്മഹത്യ ചെയ്തത്. 2018ല്&#x200d; 10357 പേരും. രാജ്യത്തെ മൊത്തം ആത്മഹത്യയില്&#x200d; 7.4 ശതമാനവും നടക്കുന്നത് കര്&#x200d;ഷക ആത്മഹത്യയുമായി ബന്ധപ്പെട്ടാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/government-says-no-data-on-farmer-suicides.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കടബാധ്യത: വയനാട്ടില്&#x200d; വീണ്ടും  കര്&#x200d;ഷക ആത്മഹത്യ</title>
		<link>https://www.chandrikadaily.com/farmer-suicide-at-waynad.html</link>
					<comments>https://www.chandrikadaily.com/farmer-suicide-at-waynad.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sun, 26 May 2019 04:44:13 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[farmer suicide]]></category>
		<category><![CDATA[Waynad]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=128418</guid>

					<description><![CDATA[പനമരം: കടബാധ്യതയെ തുടര്&#x200d;ന്ന് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച കര്&#x200d;ഷകന്&#x200d; മരിച്ചു. നീര്&#x200d;വാരം ദിനേശമന്ദിരം ദിനേശന്&#x200d; (52) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് വീടിനുള്ളില്&#x200d; വിഷം കഴിച്ച് അവശനിലയില്&#x200d; കണ്ടെത്തിയ ദിനേശനെ മാനന്തവാടി ജില്ലാ ആസ്പത്രിയിലെത്തിച്ചെങ്കിലും ഇന്നലെ രാവിലെ മരണപ്പെടുകയായിരുന്നു. പനമരം, നീര്&#x200d;വാരം എന്നിവിടങ്ങളിലെ നാല് ധനകാര്യ സ്ഥാപനങ്ങളിലായി ഹൗസിംഗ് ലോണ്&#x200d; അടക്കം 20 ലക്ഷത്തിലധികം രൂപയുടെ കടബാധ്യതയുള്ളതായി സഹോദരങ്ങള്&#x200d; പറയുന്നു. 4 ഏക്കര്&#x200d; കൃഷിയിടമുള്ള ദിനേശന്റെ വിളകള്&#x200d; എല്ലാം കാട്ടാനയടക്കമുള്ള വന്യമൃഗങ്ങള്&#x200d; നശിപ്പിച്ചതിനെ തുടര്&#x200d;ന്ന് വായ്പ്പകള്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p><br> പനമരം:  കടബാധ്യതയെ തുടര്&#x200d;ന്ന് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച കര്&#x200d;ഷകന്&#x200d; മരിച്ചു. നീര്&#x200d;വാരം ദിനേശമന്ദിരം ദിനേശന്&#x200d; (52) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് വീടിനുള്ളില്&#x200d; വിഷം കഴിച്ച് അവശനിലയില്&#x200d; കണ്ടെത്തിയ ദിനേശനെ മാനന്തവാടി ജില്ലാ ആസ്പത്രിയിലെത്തിച്ചെങ്കിലും ഇന്നലെ രാവിലെ മരണപ്പെടുകയായിരുന്നു. പനമരം, നീര്&#x200d;വാരം എന്നിവിടങ്ങളിലെ നാല് ധനകാര്യ സ്ഥാപനങ്ങളിലായി ഹൗസിംഗ് ലോണ്&#x200d; അടക്കം 20 ലക്ഷത്തിലധികം രൂപയുടെ കടബാധ്യതയുള്ളതായി സഹോദരങ്ങള്&#x200d; പറയുന്നു. 4 ഏക്കര്&#x200d; കൃഷിയിടമുള്ള ദിനേശന്റെ വിളകള്&#x200d; എല്ലാം കാട്ടാനയടക്കമുള്ള വന്യമൃഗങ്ങള്&#x200d; നശിപ്പിച്ചതിനെ തുടര്&#x200d;ന്ന് വായ്പ്പകള്&#x200d; തിരിച്ചടയ്ക്കാ ന്&#x200d; കഴിഞ്ഞിരുന്നില്ലെന്നും പനമരം സര്&#x200d;വ്വീസ് സഹകരണ ബാങ്ക്, കേരള ഗ്രാമീണ്&#x200d; ബാങ്ക്, കനാറ ബാങ്ക്, കാര്&#x200d;ഷിക വികസന ബാങ്ക് എന്നിവിടങ്ങളില്&#x200d; നിന്ന് എടുത്ത വയ്പകള്&#x200d; കുടിശികയായതിനെ തുടര്&#x200d;ന്ന് ജപ്തി നോട്ടിസുകളും റിക്കവറി നോട്ടിസുകളും ലഭിച്ചിരുന്നതായും ബന്ധുക്കള്&#x200d; പറഞ്ഞു. പണം അടയ്ക്കാന്&#x200d; മാര്&#x200d;ഗമില്ലാതായതോടെ ദിനേശന്&#x200d; നിരാശനായിരുന്നു. ധനകാര്യ സ്ഥാപനങ്ങള്&#x200d;ക്ക് പുറമേ സ്വകര്യ വ്യക്തികളില്&#x200d; നിന്നും പലിശക്ക് പണം കടം വാങ്ങിയിരുന്നതായും ബാങ്കുകളില്&#x200d; ദിനേശിന് പുറമേ ഭാര്യ സുജിതകുമാരിയുടെ പേരിലും കടം ഉള്ളതായും സഹോദരന്&#x200d; ദിലീപ് പറഞ്ഞു. മക്കള്&#x200d;: സുവിധ, ദര്&#x200d;ശന. മരുമകന്&#x200d;: മനോജ്,</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/farmer-suicide-at-waynad.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലക്ഷങ്ങളുടെ കട ബാധ്യത; വയനാട്ടില്&#x200d; വീണ്ടും കര്&#x200d;ഷക ആത്മഹത്യ</title>
		<link>https://www.chandrikadaily.com/farmer-suicide-in-wayanad-news.html</link>
					<comments>https://www.chandrikadaily.com/farmer-suicide-in-wayanad-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 28 Mar 2019 07:32:14 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[farmer suicide]]></category>
		<category><![CDATA[wayanad]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=122566</guid>

					<description><![CDATA[മാനന്തവാടി: ലക്ഷങ്ങളുടെ കടബാധ്യത മൂലം വയനാട്ടില്&#x200d; കര്&#x200d;ഷകന്&#x200d; ജീവനൊടുക്കി. തിരുനെല്ലി ഗ്രാമപഞ്ചായത്ത് തൃശിലേരി ആനപ്പാറ ദാസി നിവാസില്&#x200d; പുളിയന്&#x200d;കണ്ടി കൃഷ്ണകുമാറി(52)നെയാണ് ഇന്ന് രാവിലെ ആത്മഹത്യ ചെയ്ത നിലയില്&#x200d; കണ്ടെത്തിയത്. രാവിലെ കൃഷ്ണകുമാറിനെ വീട്ടില്&#x200d; കാണാഞ്ഞതിനെത്തുടര്&#x200d;ന്ന് കുടുംബാംഗങ്ങള്&#x200d; അന്വേഷിച്ചപ്പോഴാണ് വീട്ടില്&#x200d; നിന്ന് 40 മീറ്റര്&#x200d; അകലെയുള്ള സ്വന്തം തോട്ടത്തില്&#x200d; ദൂങ്ങിമരിച്ച നിലയില്&#x200d; കാണപ്പെട്ടത്. തൃശിലേരി സര്&#x200d;വ്വീസ് സഹകരണ ബാങ്കില്&#x200d; കൃഷ്ണകുമാറിന് നാലര ലക്ഷം രൂപയുടെ കടബാധ്യതയുണ്ട. ഇതിന് പുറമെ കൃഷിയാവശ്യത്തിനായി പലരില്&#x200d; നിന്നും മൂന്ന് ലക്ഷത്തോളം രൂപ കടമായി [&#8230;]]]></description>
										<content:encoded><![CDATA[
<p>മാനന്തവാടി: ലക്ഷങ്ങളുടെ കടബാധ്യത മൂലം വയനാട്ടില്&#x200d; കര്&#x200d;ഷകന്&#x200d; ജീവനൊടുക്കി. തിരുനെല്ലി ഗ്രാമപഞ്ചായത്ത് തൃശിലേരി ആനപ്പാറ ദാസി നിവാസില്&#x200d; പുളിയന്&#x200d;കണ്ടി കൃഷ്ണകുമാറി(52)നെയാണ് ഇന്ന് രാവിലെ ആത്മഹത്യ ചെയ്ത നിലയില്&#x200d; കണ്ടെത്തിയത്. രാവിലെ കൃഷ്ണകുമാറിനെ വീട്ടില്&#x200d; കാണാഞ്ഞതിനെത്തുടര്&#x200d;ന്ന് കുടുംബാംഗങ്ങള്&#x200d; അന്വേഷിച്ചപ്പോഴാണ് വീട്ടില്&#x200d; നിന്ന് 40 മീറ്റര്&#x200d; അകലെയുള്ള സ്വന്തം തോട്ടത്തില്&#x200d; ദൂങ്ങിമരിച്ച നിലയില്&#x200d; കാണപ്പെട്ടത്. </p>



<p>തൃശിലേരി സര്&#x200d;വ്വീസ് സഹകരണ ബാങ്കില്&#x200d; കൃഷ്ണകുമാറിന് നാലര ലക്ഷം രൂപയുടെ കടബാധ്യതയുണ്ട. ഇതിന് പുറമെ കൃഷിയാവശ്യത്തിനായി പലരില്&#x200d; നിന്നും മൂന്ന് ലക്ഷത്തോളം രൂപ കടമായി വാങ്ങിയിട്ടുമുണ്ട്. ഒന്നേ മുക്കാല്&#x200d; ഏക്കര്&#x200d; സ്ഥലമുള്ള ഇയാള്&#x200d;ക്ക് ഇതില്&#x200d; 1.30 ഏക്കറും വലയാണ്. എന്നാല്&#x200d; ഇത്തവണത്തെ കൃഷി വന്&#x200d;നഷ്ടമായിരുന്നു. എല്ലാ വര്&#x200d;ഷവും കൃഷി ഇറക്കുന്ന കൃഷ്ണകുമാറിന് ഇത്തവണയും വന്&#x200d;നഷ്ടം സംഭവിക്കുകയായിരുന്നു. അതേസമയം സര്&#x200d;ക്കാരില്&#x200d; നിന്നടക്കം കാര്യമായി സാമ്പത്തികസഹായമൊന്നും കൃഷ്ണകുമാറിന് ലഭിച്ചിട്ടില്ലെന്നാണ് വിവരം. </p>



<p>മൃതദേഹം ജില്ലാ ആസ്പത്രിയില്&#x200d; മോര്&#x200d;ച്ചറിയില്&#x200d; സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ; രത്‌നമ്മ. മക്കള്&#x200d;: സത്യനാഥന്&#x200d;, സുരേന്ദ്രന്&#x200d;, മഞ്ജുള, പത്മാവതി. മരുമക്കള്&#x200d;: പവിത്രന്&#x200d;, ആശ, സോമണ്ണന്&#x200d;, അണ്ണയ്യന്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/farmer-suicide-in-wayanad-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കർഷകരുടെ കടം എഴുതി തള്ളാൻ സര്&#x200d;ക്കാര്&#x200d; തയ്യാറാവണമെന്ന് ചെന്നിത്തല</title>
		<link>https://www.chandrikadaily.com/farmers-debt-chennithala-against-pinarayi.html</link>
					<comments>https://www.chandrikadaily.com/farmers-debt-chennithala-against-pinarayi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 05 Mar 2019 09:34:08 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[farmer]]></category>
		<category><![CDATA[farmer suicide]]></category>
		<category><![CDATA[farmer's strike]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[RAMESH CHENNITHALA]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=120352</guid>

					<description><![CDATA[കർഷകരുടെ പ്രശ്നത്തിൽ ഇടപെടാൻ സംസ്ഥാന സർക്കാർ വൈകിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കർഷകരുടെ കടം എഴുതി തള്ളാൻ സര്&#x200d;ക്കാര്&#x200d; തയ്യാറാവണം. മൊറാട്ടോറിയം ദീര്&#x200d;ഘിപ്പിച്ചത് കൊണ്ട് കാര്യമില്ലെന്നും ചെന്നിത്തല കോഴിക്കോട് പറഞ്ഞു. കര്&#x200d;ഷകരെടുത്ത വായ്പകളില്&#x200d; മേലുള്ള ജപ്തി നടപടികള്&#x200d;ക്കുള്ള മൊറോട്ടോറിയം ഡിസംബര്&#x200d; 31 ന് വരെ ദീര്&#x200d;ഘിപ്പിക്കാനാണ് മന്ത്രിസഭാ തീരുമാനം. കാര്&#x200d;ഷികേതര വായ്പകള്&#x200d;ക്കും മൊറോട്ടോറിയം ബാധകമാകും. കാര്&#x200d;ഷിക കടാശ്വാസ കമ്മീഷന്റെ പരിധിയില്&#x200d; വാണിജ്യ ബാങ്കുകളെ ഉള്&#x200d;പ്പെടുത്തുന്നത് പരിഗണിക്കാനും ഇന്ന് ചേര്&#x200d;ന്ന മന്ത്രിസഭാ യോഗത്തില്&#x200d; തീരുമാനമായി.]]></description>
										<content:encoded><![CDATA[
<p> കർഷകരുടെ പ്രശ്നത്തിൽ ഇടപെടാൻ സംസ്ഥാന സർക്കാർ വൈകിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കർഷകരുടെ കടം എഴുതി തള്ളാൻ സര്&#x200d;ക്കാര്&#x200d; തയ്യാറാവണം. മൊറാട്ടോറിയം ദീര്&#x200d;ഘിപ്പിച്ചത് കൊണ്ട് കാര്യമില്ലെന്നും ചെന്നിത്തല കോഴിക്കോട് പറഞ്ഞു. </p>



<p>കര്&#x200d;ഷകരെടുത്ത വായ്പകളില്&#x200d; മേലുള്ള ജപ്തി നടപടികള്&#x200d;ക്കുള്ള മൊറോട്ടോറിയം ഡിസംബര്&#x200d; 31 ന് വരെ ദീര്&#x200d;ഘിപ്പിക്കാനാണ് മന്ത്രിസഭാ തീരുമാനം. കാര്&#x200d;ഷികേതര വായ്പകള്&#x200d;ക്കും മൊറോട്ടോറിയം ബാധകമാകും. കാര്&#x200d;ഷിക കടാശ്വാസ കമ്മീഷന്റെ പരിധിയില്&#x200d; വാണിജ്യ ബാങ്കുകളെ ഉള്&#x200d;പ്പെടുത്തുന്നത് പരിഗണിക്കാനും ഇന്ന് ചേര്&#x200d;ന്ന മന്ത്രിസഭാ യോഗത്തില്&#x200d; തീരുമാനമായി. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/farmers-debt-chennithala-against-pinarayi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാര്&#x200d;ഷികോല്&#x200d;പ്പന്നങ്ങളുടെ താങ്ങുവില; കേന്ദ്രസര്&#x200d;ക്കാറിനെ പരിഹസിച്ച് രാഹുല്&#x200d; ഗാന്ധി</title>
		<link>https://www.chandrikadaily.com/pm-modis-msp-hike-is-like-band-aid-for-a-haemorrhage-rahul-gandhi.html</link>
					<comments>https://www.chandrikadaily.com/pm-modis-msp-hike-is-like-band-aid-for-a-haemorrhage-rahul-gandhi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 07 Jul 2018 12:25:07 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[farmer]]></category>
		<category><![CDATA[farmer suicide]]></category>
		<category><![CDATA[India]]></category>
		<category><![CDATA[narendra modi]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=93516</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: കേന്ദ്രസര്&#x200d;ക്കാര്&#x200d; കാര്&#x200d;ഷികോല്&#x200d;പ്പന്നങ്ങളുടെ താങ്ങുവില ഉയര്&#x200d;ത്തിയതിനു പിന്നാലെ മോദിയേയും കേന്ദ്രസര്&#x200d;ക്കാറിനേയും പരിഹസിച്ച് കോണ്&#x200d;ഗ്രസ് ദേശീയ അധ്യക്ഷന്&#x200d; രാഹുല്&#x200d;ഗാന്ധി രംഗത്ത്. കേന്ദ്രസര്&#x200d;ക്കാറിന്റെ കാര്&#x200d;ഷികോല്&#x200d;പ്പന്നങ്ങളുടെ താങ്ങുവില വര്&#x200d;ധന കടുത്ത രക്തസ്രാവം തടയാന്&#x200d; ബാന്&#x200d;ഡ് എയ്ഡ് ഒട്ടിക്കുന്നതിന് തുല്യമാണെന്നാണ് രാഹുല്&#x200d; ഗാന്ധി ട്വീറ്റിലൂടെ പരിഹസിച്ചത്. 12 കോടി കര്&#x200d;ഷകരുള്ള രാജ്യത്ത്, അവരുടെ ദുരിതത്തിന് പരിഹാരം കാണാന്&#x200d; മോദി സര്&#x200d;ക്കാര്&#x200d; കൊട്ടിഘോഷിച്ച് പ്രഖ്യാപനം നടത്തിയെങ്കിലും, മാറ്റി വെച്ചത് കേവലം 15,000 കോടി രൂപ മാത്രമാണ്. ഇതാണ് മോദിയെ പരിഹസിക്കാന്&#x200d; രാഹുലിന് കാരണമായത്. &#160; [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: കേന്ദ്രസര്&#x200d;ക്കാര്&#x200d; കാര്&#x200d;ഷികോല്&#x200d;പ്പന്നങ്ങളുടെ താങ്ങുവില ഉയര്&#x200d;ത്തിയതിനു പിന്നാലെ മോദിയേയും കേന്ദ്രസര്&#x200d;ക്കാറിനേയും പരിഹസിച്ച് കോണ്&#x200d;ഗ്രസ് ദേശീയ അധ്യക്ഷന്&#x200d; രാഹുല്&#x200d;ഗാന്ധി രംഗത്ത്. കേന്ദ്രസര്&#x200d;ക്കാറിന്റെ കാര്&#x200d;ഷികോല്&#x200d;പ്പന്നങ്ങളുടെ താങ്ങുവില വര്&#x200d;ധന കടുത്ത രക്തസ്രാവം തടയാന്&#x200d; ബാന്&#x200d;ഡ് എയ്ഡ് ഒട്ടിക്കുന്നതിന് തുല്യമാണെന്നാണ് രാഹുല്&#x200d; ഗാന്ധി ട്വീറ്റിലൂടെ പരിഹസിച്ചത്.</p>
<p>12 കോടി കര്&#x200d;ഷകരുള്ള രാജ്യത്ത്, അവരുടെ ദുരിതത്തിന് പരിഹാരം കാണാന്&#x200d; മോദി സര്&#x200d;ക്കാര്&#x200d; കൊട്ടിഘോഷിച്ച് പ്രഖ്യാപനം നടത്തിയെങ്കിലും, മാറ്റി വെച്ചത് കേവലം 15,000 കോടി രൂപ മാത്രമാണ്. ഇതാണ് മോദിയെ പരിഹസിക്കാന്&#x200d; രാഹുലിന് കാരണമായത്.</p>
<p>&nbsp;</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">PM&#8217;s grand MSP increase is budgeted at just 15,000 Cr. for India&#8217;s 120 million farmers; which is like applying a Band-Aid to a massive haemorrhage.</p>
<p>To put this MSP increase in perspective: in Karnataka, we&#8217;ve waived small farmer loans of over 34,000 Cr!</p>
<p>Marketing Vs Action. <a href="https://t.co/FZFfFTONkJ">pic.twitter.com/FZFfFTONkJ</a></p>
<p>— Rahul Gandhi (@RahulGandhi) <a href="https://twitter.com/RahulGandhi/status/1015212236204371969?ref_src=twsrc%5Etfw">July 6, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>കര്&#x200d;ണാടകയില്&#x200d; കഴിഞ്ഞ ദിവസം കോണ്&#x200d;ഗ്രസ്-ജെ.ഡി.എസ് സഖ്യ സര്&#x200d;ക്കാറിന്റെ ആദ്യ ബജറ്റില്&#x200d; കാര്&#x200d;ഷിക കടങ്ങള്&#x200d; എഴുതി തള്ളാന്&#x200d; 34,000 കോടി രൂപ വകയിരുത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ വിമര്&#x200d;ശനം. അവസാന വരിയില്&#x200d; &#8216;വാഗ്ദാനം vs പ്രവര്&#x200d;ത്തി &#8216; എന്നും രാഹുല്&#x200d; പരോക്ഷമായി വിമര്&#x200d;ശിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pm-modis-msp-hike-is-like-band-aid-for-a-haemorrhage-rahul-gandhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കര്&#x200d;ഷകരോടുള്ള വാഗ്ദാനം പാലിച്ചില്ല: മോദിയുടെ ചായ് പേ ചര്&#x200d;ച്ചയില്&#x200d; പങ്കെടുത്ത യുവകര്&#x200d;ഷകന്&#x200d; കടംകയറി ജീവനൊടുക്കി</title>
		<link>https://www.chandrikadaily.com/maharashtra-farmer-who-participated-in-modis-chai-pe-charcha-commits-suicide.html</link>
					<comments>https://www.chandrikadaily.com/maharashtra-farmer-who-participated-in-modis-chai-pe-charcha-commits-suicide.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 14 Dec 2017 06:02:01 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[farmer suicide]]></category>
		<category><![CDATA[India]]></category>
		<category><![CDATA[narendra modi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=59365</guid>

					<description><![CDATA[&#160; നാഗ്പൂര്&#x200d; : 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാന മന്ത്രി നരേന്ദ്ര മോദി സംഘടിപ്പിച്ച ചായ് പേ ചര്&#x200d;ച്ചയില്&#x200d; പങ്കെടുത്ത യുവകര്&#x200d;ഷകന്&#x200d; ജീവനൊടുക്കി. മഹാരാഷ്ട്രയിലെ യുവാത്മല്&#x200d; ജില്ലയിലെ കൈലാസാ(28)ണ് കൃഷിയില്&#x200d; വിളനാശത്തെ തുടര്&#x200d;ന്ന് കടംകയറി ജീവനൊടുക്കിയത്. ഇയാളെ കീടനാശിനി കഴിച്ച് മരിച്ച നിലയില്&#x200d; വീട്ടില്&#x200d; നിന്ന് കണ്ടെത്തുകയായിരുന്നു. കൃഷി ആവിശ്യത്തിനായി സഹകരണ ബാങ്കില്&#x200d; നിന്ന് 3000 രൂപയും സ്വകാര്യ പണമിടപാടുകാരില്&#x200d; നിന്ന് ഒരു ലക്ഷം രൂപയും വായ്പ എടുത്തിരുന്നു. എന്നാല്&#x200d; കനത്ത മഴയില്&#x200d; വിളനാശം [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>നാഗ്പൂര്&#x200d; : 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാന മന്ത്രി നരേന്ദ്ര മോദി സംഘടിപ്പിച്ച ചായ് പേ ചര്&#x200d;ച്ചയില്&#x200d; പങ്കെടുത്ത യുവകര്&#x200d;ഷകന്&#x200d; ജീവനൊടുക്കി. മഹാരാഷ്ട്രയിലെ യുവാത്മല്&#x200d; ജില്ലയിലെ കൈലാസാ(28)ണ് കൃഷിയില്&#x200d; വിളനാശത്തെ തുടര്&#x200d;ന്ന് കടംകയറി ജീവനൊടുക്കിയത്. ഇയാളെ കീടനാശിനി കഴിച്ച് മരിച്ച നിലയില്&#x200d; വീട്ടില്&#x200d; നിന്ന് കണ്ടെത്തുകയായിരുന്നു.</p>
<p>കൃഷി ആവിശ്യത്തിനായി സഹകരണ ബാങ്കില്&#x200d; നിന്ന് 3000 രൂപയും സ്വകാര്യ പണമിടപാടുകാരില്&#x200d; നിന്ന് ഒരു ലക്ഷം രൂപയും വായ്പ എടുത്തിരുന്നു. എന്നാല്&#x200d; കനത്ത മഴയില്&#x200d; വിളനാശം നേരിട്ട കൈലാസ് കടുത്ത നിരാശയിലായിരുന്നു എന്ന് സഹോദരന്&#x200d; പറഞ്ഞു. കൂടാതെ സഹോദരിയുടെ വിവാഹം അടുത്തിരിക്കെ ഇതിന് പണം സ്വരൂപിക്കാന്&#x200d; കഴിയാത്തതും ആത്മഹത്യക്ക് പ്രേരിപ്പിച്ചിരിക്കാമെന്ന് ബന്ധുക്കള്&#x200d; പറഞ്ഞു. 2012ല്&#x200d; അച്ഛന്റെ വിയോഗത്തെ തുടര്&#x200d;ന്നാണ് സ്വന്തമായുള്ള മൂന്നു ഏക്കര്&#x200d; കൃഷിസ്ഥലത്ത് കൃഷിയിറക്കി കൈലാസ് കുടുംബത്തിന്റെ ഏക വരുമാന ആശ്രയമായത്.</p>
<p>ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ ചായ് പേ കാമ്പെയ്‌നില്&#x200d; മോദി ബി.ജെ.പി ജയിച്ചാല്&#x200d; തന്റെ സര്&#x200d;ക്കാര്&#x200d; കര്&#x200d;ഷകരുടെ മിത്രമായി പ്രവര്&#x200d;ത്തിക്കുമെന്ന് ഉറപ്പു നല്&#x200d;കിയിരുന്നു. വിളയുടെ പൂര്&#x200d;ണ അവകാരം, വിളകള്&#x200d;ക്ക് ന്യായ വില, പലിശ ഇടപാടുകാരില്&#x200d; നിന്ന് സംരക്ഷണം, ഗുണമേന്മയുള്ള വിത്തുകള്&#x200d;, വളം, വിളകള്&#x200d;ക്ക് ഇന്&#x200d;ഷൂറന്&#x200d;സ് തുടങ്ങി വാഗ്ദാനങ്ങള്&#x200d; അന്ന് മോദി വാഗ്ദാനം നല്&#x200d;കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/maharashtra-farmer-who-participated-in-modis-chai-pe-charcha-commits-suicide.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചെമ്പനോട നല്‍കുന്ന മുന്നറിയിപ്പ്</title>
		<link>https://www.chandrikadaily.com/editorial-6-24-2017.html</link>
					<comments>https://www.chandrikadaily.com/editorial-6-24-2017.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 23 Jun 2017 18:27:04 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[farmer suicide]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=33462</guid>

					<description><![CDATA[ഒന്നരക്കൊല്ലമായി ഭാര്യയുടെ പേരിലുള്ള ഭൂമിയുടെ കരമടയ്ക്കാന്‍ കഴിയാതെ കര്‍ഷകന്‍ വില്ലേജ് ഓഫീസില്‍ ജീവനൊടുക്കിയെന്ന വാര്‍ത്ത വായിച്ച് ഞെട്ടാത്തവരുണ്ടാകില്ല. വര്‍ഷങ്ങളായി അടച്ചുവന്ന കരം പൊടുന്നനെയാണ് റവന്യൂ അധികൃതര്‍ സ്വീകരിക്കാതായത്. തുടര്‍ന്ന് നിരവധി തവണ വില്ലേജോഫീസ് കയറിയിറങ്ങിയിട്ടും നികുതി സ്വീകരിക്കാന്‍ തയ്യാറാകാതിരുന്നതിനാല്‍ മകളുടെ വിവാഹം മുടങ്ങുമെന്ന ഭീതിയിലും നാണക്കേടിലുമാണ് കോഴിക്കാട് ചക്കിട്ടപാറക്കടുത്ത ചെമ്പനോട കാവില്‍പുരയിടത്തില്‍ കെ.ജെ തോമസ് എന്ന ജോയ് ( 57) ബുധനാഴ്ച രാത്രി ഒന്‍പതുമണിയോടെ വില്ലേജോഫീസിനുമുന്നിലെ കമ്പിയില്‍ കയര്‍കെട്ടി തൂങ്ങിമരിച്ചത്. കരം സ്വീകരിക്കുകയും കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ഒന്നരക്കൊല്ലമായി ഭാര്യയുടെ പേരിലുള്ള ഭൂമിയുടെ കരമടയ്ക്കാന്&#x200d; കഴിയാതെ കര്&#x200d;ഷകന്&#x200d; വില്ലേജ് ഓഫീസില്&#x200d; ജീവനൊടുക്കിയെന്ന വാര്&#x200d;ത്ത വായിച്ച് ഞെട്ടാത്തവരുണ്ടാകില്ല. വര്&#x200d;ഷങ്ങളായി അടച്ചുവന്ന കരം പൊടുന്നനെയാണ് റവന്യൂ അധികൃതര്&#x200d; സ്വീകരിക്കാതായത്. തുടര്&#x200d;ന്ന് നിരവധി തവണ വില്ലേജോഫീസ് കയറിയിറങ്ങിയിട്ടും നികുതി സ്വീകരിക്കാന്&#x200d; തയ്യാറാകാതിരുന്നതിനാല്&#x200d; മകളുടെ വിവാഹം മുടങ്ങുമെന്ന ഭീതിയിലും നാണക്കേടിലുമാണ് കോഴിക്കാട് ചക്കിട്ടപാറക്കടുത്ത ചെമ്പനോട കാവില്&#x200d;പുരയിടത്തില്&#x200d; കെ.ജെ തോമസ് എന്ന ജോയ് ( 57) ബുധനാഴ്ച രാത്രി ഒന്&#x200d;പതുമണിയോടെ വില്ലേജോഫീസിനുമുന്നിലെ കമ്പിയില്&#x200d; കയര്&#x200d;കെട്ടി തൂങ്ങിമരിച്ചത്. കരം സ്വീകരിക്കുകയും കാരണക്കാരായ ഉദ്യോഗസ്ഥര്&#x200d;ക്കെതിരെ സസ്‌പെന്&#x200d;ഷന്&#x200d; നടപടി സ്വീകരിക്കുകയുമുണ്ടായെങ്കിലും ഈ ദാരുണ സംഭവം ഉയര്&#x200d;ത്തുന്ന നിരവധിചോദ്യങ്ങള്&#x200d; അതേപടി നിലനില്&#x200d;ക്കുന്നുണ്ട്.<br />
ജോയിയുടെ പേരിലുള്ള ഭൂമിയില്&#x200d; എണ്&#x200d;പത് സെന്റ് രണ്ടുവര്&#x200d;ഷം മുമ്പാണ് ഭാര്യ മോളിയുടെ പേരിലേക്ക് മാറ്റിയത്. ഇതിന് പോക്കുവരവ് നടത്താതെയും കരം സ്വീകരിക്കാതെയുമാണ് വില്ലേജ്അധികൃതര്&#x200d; ഇദ്ദേഹത്തെ മരണത്തിലേക്കെത്തിച്ചത്. പത്തു ലക്ഷം രൂപയുടെ കടം തീര്&#x200d;ക്കാനും പുതിയ വായ്പയെടുക്കാനുമായിരുന്നു ജോയിയുടെ ശ്രമം. ഇതിനായി ആവശ്യപ്പെട്ട കര രസീതി നാട്ടുകാര്&#x200d; കൂടിയായ വില്ലേജ്ഓഫീസര്&#x200d; സണ്ണി, വില്ലേജ് അസിസ്റ്റന്റ് സിലീഷ് തോമസ് എന്നിവര്&#x200d;ക്ക് നല്&#x200d;കാന്&#x200d; കഴിയാതിരുന്നത് എന്തുകൊണ്ടായിരുന്നു. പലരുടെയും കരമടച്ചത് കൈക്കൂലി വാങ്ങിയാണെന്നാണ് ആരോപണം. ഇതിന് തയ്യാറാകാതിരുന്നതാണ് കരം സ്വീകരിക്കാതിരിക്കാന്&#x200d; കാരണമായി പറയുന്നത്. കലക്ടറുടെ റിപ്പോര്&#x200d;ട്ടനുസരിച്ച്, പ്രതികള്&#x200d; ഗുരുതരമായ വീഴ്ച വരുത്തിയതായാണ് സൂചന. ഇതുസംബന്ധിച്ച രേഖകളില്&#x200d; കൃത്രിമം കാട്ടിയതായി ജോയിയുടെ സഹോദരനും നാട്ടുകാരും ഇന്നലെ കണ്ടെത്തിയിട്ടുണ്ട്. വിജിലന്&#x200d;സ് ഇന്നലെ നടത്തിയ പരിശോധനയിലും ക്രമക്കേടുകള്&#x200d; കണ്ടതായാണ് വിവരം.<br />
ഭൂമിയുമായി ബന്ധപ്പെട്ട പതിനായിരക്കണക്കിന് പരാതികളാണ് ഓരോ വില്ലേജോഫീസുകളിലും കെട്ടിക്കിടക്കുന്നത്. ഇവയുടെ നിജസ്ഥിതി കണ്ടെത്തി അര്&#x200d;ഹരായവര്&#x200d;ക്ക് അത് നിവൃത്തിച്ചുകൊടുക്കുന്നതിന് ഇന്നുള്ള സംവിധാനം പര്യാപ്തമല്ലെന്നാണ് പണ്ടു മുതലുള്ള അനുഭവം. 2016 ഏപ്രിലിലാണ് തിരുവനന്തപുരം വെള്ളറട വില്ലേജോഫീസ് മറ്റൊരു കര്&#x200d;ഷകന്&#x200d; തീവെച്ച് നശിപ്പിച്ചത്. ഭൂ രേഖകള്&#x200d; സംബന്ധിച്ച് നിരവധി തവണ അപേക്ഷിച്ചിട്ടും നിവൃത്തിച്ചുകൊടുക്കാതിരുന്നതായിരുന്നു തീവെപ്പിന് കാരണം. പലരും തീരാപ്രയാസത്തില്&#x200d; ചിന്തിച്ചുപോകുന്ന അരുതായ്മയാണ് സാംകുട്ടിയുടെയും ജോയിയുടെയും കാര്യത്തില്&#x200d; സംഭവിച്ചതെന്നതാണ് സത്യം. ഇതുപോലെതന്നെയാണ് വര്&#x200d;ഷങ്ങളായി കരം സ്വീകരിച്ചിരുന്ന 12 ഏക്കര്&#x200d; ഭൂമിയുടെ കാര്യത്തില്&#x200d; നീതിതേടി വയനാട് സിവില്&#x200d; സ്‌റ്റേഷനുമുന്നില്&#x200d; രണ്ടു വര്&#x200d;ഷമായി കാഞ്ഞിരത്തിനാല്&#x200d; ജെയിംസ് നടത്തിവരുന്ന സത്യഗ്രഹം.<br />
സര്&#x200d;ക്കാര്&#x200d; സംവിധാനം പൗരന്മാര്&#x200d;ക്ക് പ്രാപ്യമാകുന്നില്ലെന്ന പരാതി ജനാധിപത്യത്തിന് തന്നെ നാണക്കേടാണ്. വില്ലേജോഫീസ് പോലെ സാധാരണക്കാരുമായി അടുത്ത ബന്ധമുള്ള സര്&#x200d;ക്കാര്&#x200d; സംവിധാനം ജനങ്ങളുടെ അപേക്ഷകളില്&#x200d; ഉടന്&#x200d; നടപടിയെടുക്കേണ്ടതുണ്ടെങ്കിലും അത് പലപ്പോഴും ഉണ്ടാവാറില്ല. ഇതിനു കാരണം ഉദ്യോഗസ്ഥരുടെ നേര്&#x200d;ക്കുണ്ടായേക്കാവുന്ന നടപടിയാണെന്ന് അവര്&#x200d; പറയുമെങ്കിലും കിമ്പളം എന്ന ലക്ഷ്യമാണ് പലപ്പോഴും ഈ വൈകലിന് കാരണമാകുന്നതെന്ന് എല്ലാവര്&#x200d;ക്കുമറിയാം. ഇത്തിരിയെങ്കിലും പിടിപാടും ധൈര്യവുമുള്ളവര്&#x200d; മാത്രമാണ് ഉദ്യോഗസ്ഥരുടെ കൈക്കൂലിക്കൊതിക്കെതിരെ വിജിലന്&#x200d;സിനെയും മറ്റും സമീപിക്കാറുള്ളത്. പരസ്യമായി പ്രതികരിച്ചാല്&#x200d; പിന്നീടുണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകള്&#x200d; ഭയന്ന് പലരും പിന്മാറുകയും ജീവിതാവസാനം വരെ അതിന്റെ പ്രതികാരം നേരിടേണ്ടിവരികയും ചെയ്യുന്നവരും നമുക്കിടയിലുണ്ട്. 2005ല്&#x200d; പാര്&#x200d;ലമെന്റ് പാസാക്കിയ വിവരാവകാശ നിയമവും 2012ലെ സേവനാവകാശ നിയമവുമൊക്കെ നിലവിലുള്ളപ്പോഴാണ് അതൊന്നും തന്റെ രക്ഷക്ക് എത്താതെ ജോയിക്ക് ജീവനൊടുക്കേണ്ടിവന്നത്. ഉദ്യോഗസ്ഥര്&#x200d; എത്രകണ്ട് ഈ നിയമങ്ങളെ ബഹുമാനിക്കുന്നു എന്നതിന്റെകൂടി തെളിവാണീ സംഭവം. വിവരാവകാശ നിയമപ്രകാരം ശിക്ഷയും മറ്റും കൊണ്ട് ഒട്ടേറെ മാറ്റങ്ങളുണ്ടാക്കാനായെങ്കിലും കേരളത്തില്&#x200d; പാസാക്കിയ സേവനാവകാശ നിയമപ്രകാരം ഇന്നുവരെയും ഒരൊറ്റ ഉദ്യോഗസ്ഥന്&#x200d; പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല. സര്&#x200d;ക്കാര്&#x200d; ജീവനക്കാരുടെ ഭാഗം വാദിക്കുന്നതിനും അവരുടെ ആനുകൂല്യങ്ങള്&#x200d;ക്കുമായി സംഘടനകള്&#x200d; നിരവധിയുണ്ടെങ്കിലും പൗരന്മാരുടെ അവകാശം സംരക്ഷിക്കപ്പെടുന്നുണ്ടോ എന്നതിലല്ല അവരുടെ താല്&#x200d;പര്യം. പഞ്ചിങ് പോലുള്ള സംവിധാനങ്ങളുടെ കാര്യത്തില്&#x200d; എല്ലാ സര്&#x200d;ക്കാരുകളും പരാജയപ്പെടുന്നതുമാത്രം മതി അഴിമതിമുക്തവും കാര്യക്ഷമവുമായ സിവില്&#x200d; സര്&#x200d;വീസ് എന്ന മുദ്രാവാക്യത്തിന്റെ ഗതിയളക്കാന്&#x200d;. വിജിലന്&#x200d;സ് സംവിധാനമാകട്ടെ പലപ്പോഴും നിഷ്‌ക്രിയമാകുന്നു.<br />
ലോകത്ത് അഴിമതിയുടെ കാര്യത്തില്&#x200d; എഴുപത്തൊമ്പതാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. രാജ്യത്തെ 65 ശതമാനം പേര്&#x200d; കൈക്കൂലി നല്&#x200d;കിയാണ് സര്&#x200d;ക്കാരില്&#x200d; കാര്യം സാധിക്കുന്നതെന്ന് ട്രാന്&#x200d;സ്പാരന്&#x200d;സി ഇന്റര്&#x200d;നാഷണലിന്റെ പഠനം പറയുന്നു. ഓരോ സര്&#x200d;ക്കാര്&#x200d; ഫയലും ഓരോ ജീവിതമാണെന്ന് പറഞ്ഞായിരുന്നു ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്&#x200d; കസേരയിലേറിയത്. ഒരുവര്&#x200d;ഷം കഴിഞ്ഞിട്ടും സര്&#x200d;ക്കാര്&#x200d; ജീവനക്കാരുടെ ഭൂരിപക്ഷത്തെയും പ്രതിനിധീകരിക്കുന്ന ഇടതുപക്ഷ സര്&#x200d;വീസ് സംഘടനകള്&#x200d;ക്ക് ഇക്കാര്യത്തില്&#x200d; ഒന്നും ചെയ്യാനാകാത്തതെന്തുകൊണ്ടാണ്. സര്&#x200d;ക്കാര്&#x200d; ആരുടേതെന്നു നോക്കിയാണ് പല പ്രധാന തസ്തികകളിലും വേണ്ടപ്പെട്ടവര്&#x200d; നിയോഗിക്കപ്പെടുന്നത്. രാഷ്ട്രീയകക്ഷികളുടെ ഉന്നത ശ്രേണിയിലുള്ളവര്&#x200d;ക്കുവരെ ഈ നിയമനങ്ങളില്&#x200d; നേരിട്ടുപങ്കുണ്ട്. നയങ്ങള്&#x200d; നടപ്പാക്കലാവില്ല പലപ്പോഴും ഇത്തരം നിയമനങ്ങള്&#x200d;ക്കു പിന്നിലുള്ളത്. നമുക്കും കിട്ടണം പണം എന്നതുതന്നെയാണ് ലക്ഷ്യം. സ്വാഭാവികമായും താഴേക്കിടയിലെ ഉദ്യോഗസ്ഥര്&#x200d;ക്കും ഇതിന്റെ സന്ദേശം എത്തുന്നു. അടുത്തിടെ സെക്രട്ടറിയേറ്റ് കോമ്പൗണ്ടില്&#x200d; വെച്ചാണ് പൊതുമരാമത്തുവകുപ്പിലെ ഉന്നതഉദ്യോഗസ്ഥയെ കോഴകൈപ്പറ്റുന്ന ദൃശ്യത്തിന്റെ സഹായത്തോടെ പിടികൂടിയത്. തദ്ദേശസ്വയംഭരണം, റവന്യൂ, എക്‌സൈസ്, വാണിജ്യനികുതി, ഗതാഗതം തുടങ്ങിയ വകുപ്പുകളൊക്കെ കാലങ്ങളായി കൈക്കൂലിയുടെ നീരാളിപ്പിടുത്തത്തിലാണ്. പാപം ചെയ്യാത്തവര്&#x200d; കല്ലെറിയട്ടെ എന്നതാണ് ജീവനക്കാരുടെ നിലപാട്. ഒറ്റപ്പെട്ട സംഭവമല്ലെന്നുപറഞ്ഞ് സുഖിപ്പിച്ചാല്&#x200d; തീരുന്നതല്ല ഈ പ്രശ്‌നം. ഇനിയൊരു ജോയി ഉണ്ടാകാതിരിക്കാന്&#x200d; ക്രിയാത്മകമായി എന്തു നടപടി സ്വീകരിക്കുന്നുവെന്നാണ് ജനം ഉറ്റുനോക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-6-24-2017.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോഴിക്കോട് കര്‍ഷക ആത്മഹത്യ: വില്ലേജ് ഓഫീസറെയും അസിസ്റ്റന്റിനേയും സസ്പെന്‍ഡ് ചെയ്തു</title>
		<link>https://www.chandrikadaily.com/farmers-suicide-in-kozhikode-village-protest.html</link>
					<comments>https://www.chandrikadaily.com/farmers-suicide-in-kozhikode-village-protest.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 22 Jun 2017 11:22:32 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[farmer suicide]]></category>
		<category><![CDATA[kozhikode collector]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=33248</guid>

					<description><![CDATA[കോഴിക്കോട്: ചക്കിട്ടപ്പാറ പഞ്ചായത്തിലെ ചെമ്പനോട വില്ലേജ് ഓഫിസിനു മുന്നില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കലക്ടറുടെ നടപടി. സംഭവത്തില്‍ വില്ലേജ് അസിസ്റ്റന്റിന് പുറമെ വില്ലേജ് ഓഫീസറെയും ജില്ലാ കലക്ടര്‍ യു.വി ജോസ് സസ്പെന്‍ഡ് ചെയ്തു. ചെമ്പനോട വില്ലേജ് ഓഫീസര്‍ സണ്ണിയെയും വില്ലേജ് അസിസ്റ്റന്റ് സിലീഷിനേയുമാണ് സസ്പെന്‍ഡ് ചെയ്തത്. കൈവശഭൂമിക്ക് നികുതി സ്വീകരിക്കാന്‍ വില്ലേജ് അധികൃതര്‍ തയ്യാറാകാത്തതില്‍ മനം നൊന്തായിരുന്നു കര്‍ഷകന്‍ ജോയി ആത്മഹത്യ ചെയ്തത്. വിഷയത്തില്‍ വില്ലേജ് ഓഫീസറോട് അടിയന്തരമായി വിശദീകരണം നല്‍കാന്‍ സംഭവ സ്ഥലം സന്ദര്‍ശിക്കെ [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ചക്കിട്ടപ്പാറ പഞ്ചായത്തിലെ ചെമ്പനോട വില്ലേജ് ഓഫിസിനു മുന്നില്&#x200d; കര്&#x200d;ഷകന്&#x200d; ആത്മഹത്യ ചെയ്ത സംഭവത്തില്&#x200d; കലക്ടറുടെ നടപടി. സംഭവത്തില്&#x200d; വില്ലേജ് അസിസ്റ്റന്റിന് പുറമെ വില്ലേജ് ഓഫീസറെയും ജില്ലാ കലക്ടര്&#x200d; യു.വി ജോസ് സസ്പെന്&#x200d;ഡ് ചെയ്തു. ചെമ്പനോട വില്ലേജ് ഓഫീസര്&#x200d; സണ്ണിയെയും വില്ലേജ് അസിസ്റ്റന്റ് സിലീഷിനേയുമാണ് സസ്പെന്&#x200d;ഡ് ചെയ്തത്.</p>
<p>കൈവശഭൂമിക്ക് നികുതി സ്വീകരിക്കാന്&#x200d; വില്ലേജ് അധികൃതര്&#x200d; തയ്യാറാകാത്തതില്&#x200d; മനം നൊന്തായിരുന്നു കര്&#x200d;ഷകന്&#x200d; ജോയി ആത്മഹത്യ ചെയ്തത്. വിഷയത്തില്&#x200d; വില്ലേജ് ഓഫീസറോട് അടിയന്തരമായി വിശദീകരണം നല്&#x200d;കാന്&#x200d; സംഭവ സ്ഥലം സന്ദര്&#x200d;ശിക്കെ കളക്ടര്&#x200d; ഉത്തരവിട്ടിരുന്നു. എന്നാല്&#x200d; വിശദീകരണം തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് സസ്പെന്&#x200d;ഷന്&#x200d;. സംഭവവുമായി ബന്ധപ്പെട്ട് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്&#x200d; കലക്ടറോട് റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കാന്&#x200d; ആവശ്യപ്പെട്ടതിനെ തുടര്&#x200d;ന്നാണ് നടപടി.</p>
<p>വില്ലേജ് ഓഫീസ് കെട്ടിടത്തില്&#x200d; ബുധനാഴ്ചയായിരന്നു കര്&#x200d;ഷനായ ജോയി തൂങ്ങി മരിച്ചത്. സംഭവത്തെ തുടര്&#x200d;ന്ന നാട്ടുകാര്&#x200d; വന്&#x200d; പ്രതിഷേധത്തിലായിരുന്നു. ജില്ലാ കളക്ടര്&#x200d; നേരിട്ടെത്തി കുറ്റക്കാര്&#x200d;ക്കെതിരെ നടപടിയെടുക്കാതെ മൃതശരീരം നീക്കാന്&#x200d; അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു പ്രതിഷേധം.</p>
<p>അതേസമയം സംഭവ സ്ഥലം സന്ദര്&#x200d;ശിച്ച കലക്ടര്&#x200d; കുറ്റക്കാര്&#x200d;ക്കെതിരെ നടപടിയെടുക്കുമെന്നും നികുതി സ്വീകരിക്കുന്നത് സംബന്ധിച്ച് ഒരാഴ്ചക്കകം തീരുമാനമെടുക്കുമെന്നും കളക്ടര്&#x200d; അറിയിക്കുകയായിരുന്നു. എന്നാല്&#x200d; കൂടുതല്&#x200d; ആവശ്യവുമായി നാട്ടുകാര്&#x200d; പ്രതിഷേധം ശക്തമാക്കുകയായുരുന്നു. തുടര്&#x200d;ന്ന് വില്ലേജ് അസിസ്റ്റന്റിനെ ഇന്നു തന്നെ സസ്‌പെന്&#x200d;ഡ് ചെയ്യുമെന്നും നികുതി സ്വീകരിക്കാന്&#x200d; ഇന്ന് തന്നെ അവസരമൊരുക്കുമെന്നും കളക്ടര്&#x200d; അറിയിക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/farmers-suicide-in-kozhikode-village-protest.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
