<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>farmers protest &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/farmers-protest/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 20 Mar 2025 02:13:26 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>farmers protest &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ശംഭു, ഖനൗരി അതിര്&#x200d;ത്തികളിലെ കര്&#x200d;ഷക പ്രതിഷേധ വേദികള്&#x200d; തുടച്ചു നീക്കി പഞ്ചാബ് പൊലീസ്; നേതാക്കള്&#x200d; കസ്റ്റഡിയില്&#x200d; തുടരുന്നു</title>
		<link>https://www.chandrikadaily.com/punjab-police-clears-farmers-protest-sites-on-shambhu-and-khanauri-borders-leaders-remain-in-custody.html</link>
					<comments>https://www.chandrikadaily.com/punjab-police-clears-farmers-protest-sites-on-shambhu-and-khanauri-borders-leaders-remain-in-custody.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 20 Mar 2025 02:13:26 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[farmers protest]]></category>
		<category><![CDATA[punjab police]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=334801</guid>

					<description><![CDATA[ഇതിനിടെ ഖനൗരി, ശംഭു അതിർത്തികളിലെ പ്രതിഷേധ സ്ഥലങ്ങളിലേക്ക് പോകുന്നതിനിടെ മൊഹാലിയിൽ നിരവധി കർഷകർ പഞ്ചാബ് പോലീസുമായി ഏറ്റുമുട്ടി.]]></description>
										<content:encoded><![CDATA[<p>ശംഭു, ഖനൗരി അതിർത്തികളിൽ പ്രതിഷേധിക്കുന്ന കർഷകരെ ഒഴിപ്പിക്കാനുള്ള നീക്കത്തിൽ പ്രതിഷേധം. കഴിഞ്ഞ ഒരു വർഷത്തിലേറെയായി അടച്ചിട്ടിരിക്കുന്ന അതിർത്തികളിൽ കർഷകർ സ്ഥാപിച്ചിരിക്കുന്ന താൽക്കാലിക കൂടാരങ്ങൾ അടക്കം പൊളിച്ച് നീക്കി സമരക്കാരെ ഒഴിപ്പിക്കാനുള്ള നീക്കമാണ് പഞ്ചാബ് പൊലീസ് നടത്തിയത്. ഇതിനിടെ ഖനൗരി, ശംഭു അതിർത്തികളിലെ പ്രതിഷേധ സ്ഥലങ്ങളിലേക്ക് പോകുന്നതിനിടെ മൊഹാലിയിൽ നിരവധി കർഷകർ പഞ്ചാബ് പോലീസുമായി ഏറ്റുമുട്ടി.</p>
<p>അതേസമയം പഞ്ചാബ് പോലീസ് ബുൾഡോസറുകൾ ഉപയോഗിച്ചാണ് അതിർത്തികളിൽ കർഷകർ നിർമ്മിച്ചിരിക്കുന്ന കൂടാരങ്ങൾ പൊളിച്ചുമാറ്റുന്നത്. കേന്ദ്ര പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സർവാൻ സിംഗ് പാന്ഥർ, ജഗ്ജിത് സിംഗ് ദല്ലേവാൾ എന്നിവരുൾപ്പെടെ നിരവധി കർഷക നേതാക്കളെ മൊഹാലിയിൽ നിന്ന് പഞ്ചാബ് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകരെ നീക്കം ചെയ്യാനുള്ള നടപടി ആരംഭിച്ചത്.</p>
<p>കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ച നടത്തിയ ശേഷം ശംഭുവിലെ പ്രതിഷേധ സ്ഥലത്തേക്ക് പോകുന്നതിനിടെയായിരുന്നു കർഷക നേതാക്കളെ മൊഹാലിയിൽ വെച്ച് കസ്റ്റഡിയിലെടുത്തത്.</p>
<p>രണ്ട് ഹൈവേകള്&#x200d; ദീര്&#x200d;ഘകാലമായി അടച്ചിട്ടിരിക്കുന്നതിനാല്&#x200d; വ്യവസായങ്ങള്&#x200d;ക്കും ബിസിനസുകള്&#x200d;ക്കും വലിയ തിരിച്ചടി നേരിട്ടതായി പഞ്ചാബ് ധനകാര്യമന്ത്രി ഹര്&#x200d;പാല്&#x200d; സിംഗ് ചീമ പറഞ്ഞിരുന്നു. രണ്ട് അതിര്&#x200d;ത്തികളിലെയും കര്&#x200d;ഷകരെ ഒഴിപ്പിക്കുന്നതിനെയും മന്ത്രി ന്യായീകരിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/punjab-police-clears-farmers-protest-sites-on-shambhu-and-khanauri-borders-leaders-remain-in-custody.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റിപ്പബ്ലിക് ദിനത്തില്&#x200d; ട്രാക്ടര്&#x200d; മാര്&#x200d;ച്ച് നടത്തും; ഒരു ലക്ഷത്തിലധികം ട്രാക്ടറുകള്&#x200d; ഇറങ്ങുമെന്ന് കര്&#x200d;ഷക സമര നേതാക്കള്&#x200d;</title>
		<link>https://www.chandrikadaily.com/tractor-march-to-be-held-on-republic-day-the-leaders-of-the-farmers-strike-said-that-more-than-1-lakh-tractors-would-be-brought-down.html</link>
					<comments>https://www.chandrikadaily.com/tractor-march-to-be-held-on-republic-day-the-leaders-of-the-farmers-strike-said-that-more-than-1-lakh-tractors-would-be-brought-down.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 22 Jan 2025 15:14:22 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[farmers protest]]></category>
		<category><![CDATA[HARIYANA]]></category>
		<category><![CDATA[panjab]]></category>
		<category><![CDATA[republicday]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=326909</guid>

					<description><![CDATA[പഞ്ചാബിലെയും ഹരിയാനയിലേയും 200ലധികം സ്ഥലങ്ങളില്&#x200d; കര്&#x200d;ഷക സംഘടനകളായ സംയുക്ത കിസാന്&#x200d; മോര്&#x200d;ച്ച , കിസാന്&#x200d; മസ്ദൂര്&#x200d; മോര്&#x200d;ച്ച സംയുക്തമായി ചേര്&#x200d;ന്ന് 'ട്രാക്ടര്&#x200d; മാര്&#x200d;ച്ച്' നടത്തും]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: റിപ്പബ്ലിക് ദിനത്തില്&#x200d; കര്&#x200d;ഷകരുടെ പ്രതിഷേധത്തിന്റെ ഭാഗമായി പഞ്ചാബ്, ഹരിയാന റോഡുകളില്&#x200d; ഒരു ലക്ഷത്തിലധികം ട്രാക്ടറുകള്&#x200d; ഇറങ്ങുമെന്ന് കര്&#x200d;ഷക സമര നേതാക്കള്&#x200d; പറഞ്ഞു. 26 ന് ഉച്ച മുതല്&#x200d; പഞ്ചാബിലെയും ഹരിയാനയിലേയും 200ലധികം സ്ഥലങ്ങളില്&#x200d; കര്&#x200d;ഷക സംഘടനകളായ സംയുക്ത കിസാന്&#x200d; മോര്&#x200d;ച്ച , കിസാന്&#x200d; മസ്ദൂര്&#x200d; മോര്&#x200d;ച്ച സംയുക്തമായി ചേര്&#x200d;ന്ന് &#8216;ട്രാക്ടര്&#x200d; മാര്&#x200d;ച്ച്&#8217; നടത്തും. 2021ല്&#x200d; ഡല്&#x200d;ഹിയില്&#x200d; പ്രക്ഷോഭത്തിനിടെ സമാനമായ രീതിയില്&#x200d; ട്രാക്ടര്&#x200d; പരേഡ് നടന്നിരുന്നു.</p>
<p>പ്രതിഷേധിക്കുന്ന എല്ലാ കര്&#x200d;ഷക സംഘടനകളുമായും പ്രധാനമന്ത്രി ഉടന്&#x200d; ചര്&#x200d;ച്ച നടത്തണം. ജഗ്ജിത് സിംഗ് ദല്ലേവാളിന്റെ ജീവന്&#x200d; രക്ഷിക്കണമെന്നും ദേശീയ കാര്&#x200d;ഷിക വിപണി നയം പിന്&#x200d;വലിക്കണമെന്നും സി 2 ഉപയോഗിച്ച് എംഎസ്പി ഉറപ്പാക്കുന്ന നിയമം ഉണ്ടാക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്ന് കര്&#x200d;ഷക സമര നേതാക്കള്&#x200d; അറിയിച്ചു. കര്&#x200d;ഷകരുടെയും കര്&#x200d;ഷകത്തൊഴിലാളികളുടെയും കടം എഴുതിത്തള്ളുന്നതിന് സമഗ്രമായ പദ്ധതി ആവിഷ്‌കരിക്കുക, വൈദ്യുതിയുടെ സ്വകാര്യവല്&#x200d;ക്കരണം നിര്&#x200d;ത്തുക എന്നിവയാണ് കര്&#x200d;ഷകര്&#x200d; മുന്നോട്ട് വെച്ചിട്ടുള്ള ആവശ്യങ്ങള്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tractor-march-to-be-held-on-republic-day-the-leaders-of-the-farmers-strike-said-that-more-than-1-lakh-tractors-would-be-brought-down.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കര്&#x200d;ഷകര്&#x200d; സഞ്ചരിച്ച ബസ് അപകടത്തില്&#x200d;പെട്ട് മൂന്ന് വനിതാ കര്&#x200d;ഷകര്&#x200d; മരിച്ചു</title>
		<link>https://www.chandrikadaily.com/three-women-farmers-died-in-an-accident-in-a-bus-carrying-farmers.html</link>
					<comments>https://www.chandrikadaily.com/three-women-farmers-died-in-an-accident-in-a-bus-carrying-farmers.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 04 Jan 2025 10:24:14 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[farmers protest]]></category>
		<category><![CDATA[Punjab]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=324674</guid>

					<description><![CDATA[കര്&#x200d;ഷക മഹാപഞ്ചായത്തില്&#x200d; പങ്കെടുക്കുന്നതിനായി പോയ കര്&#x200d;ഷകര്&#x200d; സഞ്ചരിച്ച ബസാണ് അപകടത്തില്&#x200d;പെട്ടത
]]></description>
										<content:encoded><![CDATA[<p>ചണ്ഡീഗഡ്: കര്&#x200d;ഷക മഹാപഞ്ചായത്തില്&#x200d; പങ്കെടുക്കുന്നതിനായി പോയ കര്&#x200d;ഷകര്&#x200d; സഞ്ചരിച്ച ബസ് അപകടത്തില്&#x200d;പെട്ട് മൂന്ന് വനിതാ കര്&#x200d;ഷകര്&#x200d; മരിച്ചു. ജസ്ബിര്&#x200d; കൗര്&#x200d;, സരബ്ജിത് കൗര്&#x200d;, ബല്&#x200d;ബീര്&#x200d; കൗര്&#x200d; എന്നിവരാണ് മരിച്ചത്.</p>
<p>പഞ്ചാബിലെ ബര്&#x200d;ണാലയില്&#x200d; ആണ് അപകടം നടന്നത്. അപകടത്തില്&#x200d; നിരവധി പേര്&#x200d;ക്ക് പരിക്കേറ്റു. റോഡുകളിലേക്കുള്ള കാഴ്ച്ച മറക്കും വിധമുണ്ടായ മൂടല്&#x200d; മഞ്ഞാണ് അപകടകാരണം എന്ന് പ്രാഥമിക നിഗമനം. ഹരിയാനയിലെ തോഹാനയിലെ മഹാപഞ്ചായത്തില്&#x200d; പങ്കെടുക്കാന്&#x200d; പോകുകയായിരുന്നു ബസിലുള്ളവര്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/three-women-farmers-died-in-an-accident-in-a-bus-carrying-farmers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദില്ലി ചലോ മാര്&#x200d;ച്ച്; ശംഭു അതിര്&#x200d;ത്തിയില്&#x200d; കര്&#x200d;ഷകരെ തടഞ്ഞ് പൊലീസ്, ജലപീരങ്കി പ്രയോഗിച്ചു</title>
		<link>https://www.chandrikadaily.com/delhi-chalo-march-the-police-used-water-cannon-to-stop-the-farmers-at-shambhu-border.html</link>
					<comments>https://www.chandrikadaily.com/delhi-chalo-march-the-police-used-water-cannon-to-stop-the-farmers-at-shambhu-border.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 14 Dec 2024 09:35:18 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Delhi Chalo March]]></category>
		<category><![CDATA[farmers protest]]></category>
		<category><![CDATA[shambhu border]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=321766</guid>

					<description><![CDATA[അനുമതി ഉണ്ടെങ്കില്&#x200d; മാത്രമേ കടത്തിവിടാന്&#x200d; കഴിയുകയൊള്ളുവെന്ന് പൊലീസ്]]></description>
										<content:encoded><![CDATA[<p>പഞ്ചാബ് &#8211; ഹരിയാന അതിര്&#x200d;ത്തിയായ ശംഭുവില്&#x200d; നിന്ന് ആരംഭിച്ച കര്&#x200d;ഷകരുടെ ദില്ലി ചലോ മാര്&#x200d;ച്ച് മൂന്നാം തവണയും പൊലീസ് തടഞ്ഞു. അനുമതി ഉണ്ടെങ്കില്&#x200d; മാത്രമേ കടത്തിവിടാന്&#x200d; കഴിയുകയൊള്ളുവെന്ന് പൊലീസ്. തുടര്&#x200d;ന്ന് കര്&#x200d;ഷകരെ പിന്തിരിപ്പിക്കാന്&#x200d; കണ്ണീര്&#x200d; വാതകവും ജലപീരങ്കിയും പൊലീസ് പ്രയോഗിച്ചു. ഇതില്&#x200d; നിരവധി കര്&#x200d;ഷകര്&#x200d;ക്ക് പരുക്കേറ്റിട്ടുണ്ട്. 101 കര്&#x200d;ഷകരാണ് പ്രതിഷേധമാര്&#x200d;ച്ചില്&#x200d; ഉണ്ടായിരുന്നത്. പ്രതിഷേധിക്കാനുള്ള അവകാശം തങ്ങള്&#x200d;ക്കുണ്ടെന്ന് കര്&#x200d;ഷകര്&#x200d; വ്യക്തമാക്കി. കോണ്&#x200d;ഗ്രസ് നേതാവും ഗുസ്തി താരവുമായ ബജ്‌റംഗ് പൂനിയ കര്&#x200d;ഷകര്&#x200d;ക്ക് പിന്തുണയുമായി ശംഭുവില്&#x200d; എത്തിയിരുന്നു. ഈ മാസം 18ന് കര്&#x200d;ഷകരുടെ യോഗം വിളിച്ചു ചേര്&#x200d;ത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.</p>
<p>അതേസമയം, സമാധാനപരമായിട്ടായിരിക്കും പുനഃരാരംഭിച്ച മാര്&#x200d;ച്ച് നടത്തുകയെന്ന് കര്&#x200d;ഷക നേതാവ് സര്&#x200d;വെന്&#x200d; സിംഗ് പന്ദര്&#x200d; വ്യക്തമാക്കിയിരുന്നു. സമരം ശക്തമാക്കും മുമ്പ് സര്&#x200d;ക്കാര്&#x200d; ചര്&#x200d;ച്ചയ്ക്ക് തയ്യാറാകണമെന്നും നിരാഹാര സമരം നടത്തുന്ന ജഗജീത് സിംഗ് ദല്ലേ വാളിന്റ ആരോഗ്യ നില മോശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/delhi-chalo-march-the-police-used-water-cannon-to-stop-the-farmers-at-shambhu-border.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കര്&#x200d;ഷക സമരത്തില്&#x200d; മരണം; ജുഡീഷ്യല്&#x200d; അന്വേഷണം ഉത്തരവിട്ട് ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/death-in-farmers-strike-the-high-court-ordered-a-judicial-inquiry.html</link>
					<comments>https://www.chandrikadaily.com/death-in-farmers-strike-the-high-court-ordered-a-judicial-inquiry.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 07 Mar 2024 10:17:48 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[farmers protest]]></category>
		<category><![CDATA[high court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=292347</guid>

					<description><![CDATA[പഞ്ചാബ് – ഹരിയാന ഹൈക്കോടതിയാണ് ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടത്]]></description>
										<content:encoded><![CDATA[<p>ന്യൂഡൽഹി∙ കർഷക സമരത്തിനിടെ മരിച്ച ശുഭ്കരൺ സിങ്ങിന്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവ്. പഞ്ചാബ് – ഹരിയാന ഹൈക്കോടതിയാണ് ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടത്.</p>
<p>ഒരു റിട്ടയേഡ് ജഡ്ജ് ആയിരിക്കും അന്വേഷണ സമിതി അധ്യക്ഷൻ. രണ്ട് എഡിജിപിമാരും സമിതിയില്&#x200d; ഉള്&#x200d;പ്പെട്ടിരിക്കും. ഫെബ്രുവരി 21നാണ് ഹരിയാന അതിര്&#x200d;ത്തിയില്&#x200d; കര്&#x200d;ഷകസമരത്തിനിടെ  ഇരുപത്തിയൊന്നുകാരനായ ശുഭ്കരണ്&#x200d; സിംഗ് മരിച്ചത്. കര്&#x200d;ഷകന്&#x200d;റെ മരണത്തില്&#x200d; അന്വേഷണം വൈകിപ്പിക്കുന്നതില്&#x200d; പഞ്ചാബിനെ കോടതി വിമര്&#x200d;ശിച്ചു.</p>
<p>ശുഭ്‌കരണിന്റെ കുടുംബത്തിനു സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് കർഷകർ പോസ്റ്റ്‌മോർട്ടം നടപടികൾ തടഞ്ഞിരുന്നു. നഷ്ടപരിഹാരത്തിന്റെ ഭാഗമായി കുടുംബത്തിലെ ഒരാൾക്കു കേന്ദ്രസർക്കാർ ജോലി നൽകണമെന്നും കർഷക സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/death-in-farmers-strike-the-high-court-ordered-a-judicial-inquiry.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കർഷക സമരത്തിന് പകരം മാധ്യമങ്ങൾ സംപ്രേക്ഷണം ചെയ്യുന്നത് അംബാനിയുടെ വിവാഹം: രാഹുൽ ഗാന്ധി</title>
		<link>https://www.chandrikadaily.com/instead-of-farmers-protest-media-is-telecasting-ambanis-wedding-rahul-gandhi.html</link>
					<comments>https://www.chandrikadaily.com/instead-of-farmers-protest-media-is-telecasting-ambanis-wedding-rahul-gandhi.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 04 Mar 2024 13:48:37 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[ambani wedding]]></category>
		<category><![CDATA[farmers protest]]></category>
		<category><![CDATA[rahulgandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=292083</guid>

					<description><![CDATA[ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി മധ്യപ്രദേശിലെ ശിവപുരിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.]]></description>
										<content:encoded><![CDATA[<div>രാജ്യത്ത് കർഷകർ നടത്തുന്ന സമരത്തിന് പകരം ദേശീയ മാധ്യമങ്ങൾ ആനന്ദ് അംബാനിയുടെ വിവാഹ ചടങ്ങിന് നൽകുന്ന പ്രാധാന്യത്തെ ചോദ്യം ചെയ്ത് രാഹുൽ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി മധ്യപ്രദേശിലെ ശിവപുരിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.</div>
<div></div>
<div>രാജ്യത്തെ കർഷക സമരവും തൊഴിലില്ലായ്മയും പണപ്പെരുപ്പവും ഉന്നയിക്കുന്നതിന് പകരം അംബാനിയുടെ വിവാഹമാണ് മുഖ്യധാര മാധ്യമങ്ങൾ സംപ്രേക്ഷണം ചെയ്യുന്നതെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.  ‘ഇന്ത്യയിൽ പ്രധാനമായും മൂന്നു വിഷയങ്ങൾ ആണ് ഉള്ളത്. തൊഴിലില്ലായ്മ, പണപ്പെരുപ്പം, അഴിമതി. പൊതുജനങ്ങളെ സംബന്ധിച്ചിടത്തോളം ഇവ വളരെ നിർണായകമായ പ്രശ്നങ്ങളാണ്.</div>
<div>
<div>എന്നാൽ മാധ്യമങ്ങൾ പലപ്പോഴും ഈ വിഷയങ്ങൾക്ക് യാതൊരു ശ്രദ്ധയും നൽകുന്നില്ല. പകരം അവർ ബോളിവുഡ് താരങ്ങളിലും ആഡംബര വിവാഹ ചടങ്ങുകളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.</div>
<div>ഇത് സാധാരണ ജനങ്ങളെ വളരെയധികം ബാധിക്കുന്നു, കാരണം അവരുടെ പ്രശ്നങ്ങളെ മാധ്യമങ്ങൾ ആവശ്യമായ രീതിയിൽ അഭിസംബോധന ചെയ്യുന്നില്ല. ഇതുമൂലം തങ്ങളുടെ ഭാവി മാധ്യമങ്ങളുടെ കൈയിലാണെന്ന ധാരണ ജനങ്ങൾക്കിടയിൽ സൃഷ്ടിക്കപ്പെടുന്നു.</div>
<div>എന്തുകൊണ്ടാണ് അംബാനി ജിയുടെ വിവാഹം ദിവസം മുഴുവൻ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്? ആരെങ്കിലും ഒന്ന് പറഞ്ഞു തരൂ.</div>
</div>
<div></div>
<div>
<div>നിങ്ങൾ ടി.വി വാർത്തകൾ കാണുമ്പോൾ ബോളിവുഡ് താരങ്ങളെയാണ് കാണുക, ചിലപ്പോൾ അവർ ക്രിക്കറ്റിനെ കുറിച്ചും സംസാരിക്കും. എന്നാൽ അവർ നിങ്ങളുടെ പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കില്ല,’ രാഹുൽ ഗാന്ധി പറഞ്ഞു.</div>
<div>ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെ വിവാഹം ജൂലൈയിലാണ് നടക്കുന്നത്. ഇതിന് മുന്നോടിയായി ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ചടങ്ങുകളാണ് ദേശീയ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നത്.</div>
<div>നേരത്തെ പൊതുസ്ഥാപനങ്ങളായ എച്ച്.സി.എല്ലിലും ബി.എച്ച്.ഇ.എല്ലിലും എസ്.സി, എസ്.ടി, ഗോത്ര വിഭാഗങ്ങളിലെ ജനങ്ങൾക്കും ലഭ്യമായിരുന്നു എന്നും മോദി സർക്കാർ അതിനെല്ലാം വിരാമം കുറിച്ചു എന്നും രാഹുൽ ഗാന്ധി പറഞ്ഞു.</div>
<div>ഗ്വാളിയോറിലെ ബാബു കോർട്ടേഴ്സിൽ നിന്ന് ആരംഭിച്ച യാത്ര ശിവപുരിയിൽ എത്തിയിരിക്കുകയാണ്. രാഘോഗഡ്, ബ്യാവര എന്നിവിടങ്ങളിൽ അദ്ദേഹം സംസാരിക്കും. തുടർന്ന് ബതാഖേരിയിലും ബ്യാവരയിലും കർഷകരുമായി സംവദിക്കും.</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/instead-of-farmers-protest-media-is-telecasting-ambanis-wedding-rahul-gandhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പൊതുമുതൽ നശിപ്പിക്കുന്നു, പാസ്പോർ‌ട്ടും വിസയും റ​ദ്ദാക്കും; കർഷകർക്കെതിരെ ഹരിയാന പൊലീസ്</title>
		<link>https://www.chandrikadaily.com/destroying-public-property-canceling-passports-and-visas-haryana-police-against-farmers.html</link>
					<comments>https://www.chandrikadaily.com/destroying-public-property-canceling-passports-and-visas-haryana-police-against-farmers.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 29 Feb 2024 04:54:55 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[farmers protest]]></category>
		<category><![CDATA[passport]]></category>
		<category><![CDATA[police]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=291729</guid>

					<description><![CDATA[തിരിച്ചറിഞ്ഞവരുടെ വിവരങ്ങള്&#x200d; ഹരിയാന പൊലീസ് ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി]]></description>
										<content:encoded><![CDATA[<p>സമരം ചെയ്യുന്ന കര്&#x200d;ഷകര്&#x200d;ക്കെതിരെ കടുത്ത നടപടിയുമായി ഹരിയാന പൊലീസ്. ശംഭു അതിര്&#x200d;ത്തിയില്&#x200d; സമരം ചെയ്യുന്നവരുടെ പാസ്‌പോര്&#x200d;ട്ട് റദ്ദാക്കാന്&#x200d; നിര്&#x200d;ദേശം . തിരിച്ചറിഞ്ഞവരുടെ വിവരങ്ങള്&#x200d; ഹരിയാന പൊലീസ് ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി.</p>
<p>കര്&#x200d;ഷക സംഘടനകള്&#x200d; ആഹ്വാനം ചെയ്ത ദില്ലി ചലോ മാര്&#x200d;ച്ചിന്റെ ഭാവി ഇന്നറിയാം. സമരത്തിന്റെ അടുത്ത ഘട്ടം കര്&#x200d;ഷക നേതാക്കള്&#x200d; ഇന്ന് പ്രഖ്യാപിക്കും. കൂടിയാലോചനകള്&#x200d;ക്ക് ശേഷമാകും പ്രഖ്യാപനം. സംയുക്ത കിസാന്&#x200d; മോര്&#x200d;ച്ച സമര സമിതിയുമായി ചര്&#x200d;ച്ച നടത്താന്&#x200d; രൂപീകരിച്ച ആറംഗ സംഘം സമരസമിതി നേതൃത്വവുമായി ചര്&#x200d;ച്ചകള്&#x200d; നടത്തും.</p>
<p>ദേശീയ തലസ്ഥാനത്തേക്കുള്ള മാർച്ച് സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞതിനെത്തുടർന്ന് ഫെബ്രുവരി 13 മുതൽ പഞ്ചാബിൽ നിന്നുള്ള കർഷകർ പഞ്ചാബ്-ഹരിയാന അതിർത്തിയിലെ ഖനൗരി, ശംഭു പോയിൻ്റുകളിൽ ക്യാമ്പ് ചെയ്യുകയായിരുന്നു. വിളകൾക്ക് മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) നിയമപരമായ ഗ്യാരണ്ടി, കാർഷിക കടം എഴുതിത്തള്ളൽ എന്നിവ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്താനാണ് കർഷകർ പ്രക്ഷോഭം നടത്തുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/destroying-public-property-canceling-passports-and-visas-haryana-police-against-farmers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സമരം കടുപ്പിച്ച് കർഷകർ</title>
		<link>https://www.chandrikadaily.com/farmers-intensified-their-strike.html</link>
					<comments>https://www.chandrikadaily.com/farmers-intensified-their-strike.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 23 Feb 2024 06:19:20 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Delhi]]></category>
		<category><![CDATA[farmers]]></category>
		<category><![CDATA[farmers protest]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=291190</guid>

					<description><![CDATA[‘ദില്ലി ചലോ’ മാർച്ചിൽ ഭാഗമല്ലാതിരുന്ന സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സമരം പുതിയ വഴിത്തിരിവിലെത്തി]]></description>
										<content:encoded><![CDATA[<p>ന്യൂഡൽഹി: കർഷകസമരത്തിനിടെ പഞ്ചാബ്–ഹരിയാന അതിർത്തിയായ ഖനൗരിയിൽ യുവകർഷകൻ കൊല്ലപ്പെട്ടത്തിനു പിന്നാലെ പ്രതിഷേധം ശക്തമാക്കാൻ വിവിധ കർഷക സംഘടനകൾ തീരുമാനിച്ചു. ഇന്നു രാജ്യവ്യാപകമായി കരിദിനം ആചരിക്കാൻ ആഹ്വാനം ചെയ്തു.</p>
<p>26നു ദേശീയതലത്തിൽ ട്രാക്ടർ റാലി നടത്താനും മാർച്ച് 14നു ഡൽഹി രാംലീല മൈതാനത്തു മഹാപഞ്ചായത്ത് നടത്താനും സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം) തീരുമാനിച്ചിട്ടുണ്ട്. ‘ദില്ലി ചലോ’ മാർച്ചിൽ ഭാഗമല്ലാതിരുന്ന സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സമരം പുതിയ വഴിത്തിരിവിലെത്തി.</p>
<p>കാർഷിക ഉൽപന്നങ്ങളുടെ താങ്ങുവില വർധന ഉൾപ്പെടെയുള്ള 12 ആവശ്യങ്ങളുമായി സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയേതരം), കിസാൻ മസ്ദൂർ മോർച്ച (കെഎംഎം) എന്നിവ ആഹ്വാനം ചെയ്ത ദില്ലി മാർച്ചിന്റെ കാര്യത്തിൽ ഇന്നു തീരുമാനമെടുക്കും. കർഷകന്റെ മരണത്തെത്തുടർന്ന് പ്രതിഷേധം 2 ദിവസം നിർത്തിവയ്ക്കാൻ തീരുമാനിച്ചിരുന്നു.</p>
<p>ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ, ആഭ്യന്തര മന്ത്രി അനിൽ വിജ് എന്നിവരെ പ്രതിചേർത്ത് കേസ് റജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട സംയുക്ത കിസാൻ മോർച്ച ഭാരവാഹികൾ നഷ്ടപരിഹാരമായി ഒരു കോടി രൂപ നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഹരിയാന പൊലീസിന്റെ അതിക്രമത്തിൽ പഞ്ചാബിൽനിന്നുള്ള കർഷകൻ കൊല്ലപ്പെട്ടതോടെ ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള തർക്കവും രൂക്ഷമായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/farmers-intensified-their-strike.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കര്&#x200d;ഷകസമരം ആറാം ദിനത്തിലേക്ക്; കേന്ദ്രവുമായി നാലാമത് ചര്&#x200d;ച്ച ഇന്ന്‌</title>
		<link>https://www.chandrikadaily.com/farmers-strike-into-sixth-day-the-fourth-discussion-with-the-center-today.html</link>
					<comments>https://www.chandrikadaily.com/farmers-strike-into-sixth-day-the-fourth-discussion-with-the-center-today.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 18 Feb 2024 06:49:22 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[Delhi]]></category>
		<category><![CDATA[farmers protest]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=290703</guid>

					<description><![CDATA[താങ്ങുവിലയ്ക്ക് നിയമപരിരക്ഷ നൽകാൻ കേന്ദ്രസർക്കാർ ഓർഡിനൻസ് കൊണ്ടുവരണമെന്ന് കർഷകനേതാവ് സർവൻ സിങ് പാന്ഥർ ആവശ്യപ്പെട്ടു]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: പഞ്ചാബ് &#8211; ഹരിയാന അതിര്&#x200d;ത്തിയില്&#x200d; തുടരുന്ന കര്&#x200d;ഷക സമരം അവസാനിപ്പിക്കാന്&#x200d; കേന്ദ്ര സര്&#x200d;ക്കാരും കര്&#x200d;ഷക സംഘടന നേതാക്കളും തമ്മില്&#x200d; ഇന്ന് ചര്&#x200d;ച്ച. വൈകിട്ട് 6 മണിക്ക് ചണ്ഡിഗഡിലാണ് ചര്&#x200d;ച്ച നിശ്ചയിച്ചിരിക്കുന്നത്. കേന്ദ്ര മന്ത്രിമാരായ അര്&#x200d;ജുന്&#x200d; മുണ്ഡ, പീയുഷ് ഗോയല്&#x200d;, നിത്യാനന്ദ റായ് എന്നിവര്&#x200d; ചര്&#x200d;ച്ചകളില്&#x200d; പങ്കെടുക്കും. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ചര്&#x200d;ച്ചയില്&#x200d; ഉണ്ടാകും.</p>
<div class="mpp-story-content-details-main mb-3">
<p>നേരത്തേ നടന്ന മൂന്നു ചർച്ചകളും താങ്ങുവില സംബന്ധിച്ച തർക്കങ്ങളാൽ അലസിപ്പിരിഞ്ഞിരുന്നു. താങ്ങുവിലയ്ക്ക് നിയമപരിരക്ഷ നൽകാൻ കേന്ദ്രസർക്കാർ ഓർഡിനൻസ് കൊണ്ടുവരണമെന്ന് കർഷകനേതാവ് സർവൻ സിങ് പാന്ഥർ ആവശ്യപ്പെട്ടു. സർക്കാർ വിചാരിച്ചാൽ ഒറ്റരാത്രികൊണ്ട് അതുചെയ്യാം. കാർഷികകടങ്ങൾ എഴുതിത്തള്ളാം. ഞായറാഴ്ചത്തെ യോഗത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.</p>
<p>പന്ത് സർക്കാരിന്റെ കളത്തിലാണെന്നും അദ്ദേഹം പറഞ്ഞു. കോർപ്പറേറ്റുകളെക്കാൾ ഉത്പാദകർക്കും ഉപഭോക്താക്കൾക്കും സർക്കാർ പ്രാധാന്യം നൽകണമെന്ന് സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാഗം നേതാവ് ജഗ്ജിത് സിങ് ദല്ലേവാളും ആവശ്യപ്പെട്ടു.</p>
<p>ശനിയാഴ്ച്ച കര്&#x200d;ഷകര്&#x200d; ഹരിയാനയിലെ ബിജെപി നേതാക്കളുടെ വസതിയിലേക്ക് ട്രാക്ടര്&#x200d; മാര്&#x200d;ച്ച് സംഘടിപ്പിച്ചിരുന്നു. ഇതിന് പുറമേ തമിഴ്‌നാട്ടിലെ തഞ്ചാവൂരില്&#x200d; റെയില്&#x200d; റോക്കോ പ്രതിഷേധം സംഘടിപ്പിച്ച നൂറിനടുത്ത് കര്&#x200d;ഷകരെ അറസ്റ്റ് ചെയ്തിരുന്നു. ക്രമസമാധാനം നിലനിര്&#x200d;ത്തുന്നതിനായി ഫെബ്രുവരി 19 വരെ ഹരിയാനയിലെ ഏഴ് ജില്ലകളില്&#x200d; ഇന്റര്&#x200d;നെറ്റ് സേവനത്തിനും എസ്എംഎസ് സര്&#x200d;വ്വീസുകള്&#x200d;ക്കും നിരോധനം ഏര്&#x200d;പ്പെടുത്തിയിട്ടുണ്ട്.</p>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/farmers-strike-into-sixth-day-the-fourth-discussion-with-the-center-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കര്&#x200d;ഷക സമരം; ഫെബ്രുവരി 18ന് രാജ്യവ്യാപക ട്രെയിന്&#x200d; തടയല്&#x200d;</title>
		<link>https://www.chandrikadaily.com/farmers-train-block-news.html</link>
					<comments>https://www.chandrikadaily.com/farmers-train-block-news.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Wed, 10 Feb 2021 16:54:19 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[farmers protest]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=179405</guid>

					<description><![CDATA[നാല് മണിക്കൂറാണ് ട്രെയിന്&#x200d; തടയുക. ഉച്ചക്കു 12 മുതല്&#x200d; വൈകീട്ട് നാലു വരെയായിരിക്കും ട്രെയിന്&#x200d; തടയുക. ഇതു സംബന്ധിച്ച് സംയുക്ത കിസാന്&#x200d; മോര്&#x200d;ച്ച അറിയിപ്പ് നല്&#x200d;കി.

ഫെബ്രുവരി 12 മുതല്&#x200d; രാജസ്ഥാനില്&#x200d; ടോള്&#x200d; പിരിവ് അനുവദിക്കില്ലെന്നും സംയുക്ത കി]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: കാര്&#x200d;ഷിക നിയമങ്ങള്&#x200d;ക്കെതിരെയുള്ള സമരം ശക്തിപ്പെടുത്താനൊരുങ്ങി കര്&#x200d;ഷകര്&#x200d;. ഫെബ്രുവരി 18ന് രാജ്യവ്യാപകമായി ട്രെയിന്&#x200d; തടയും. നാല് മണിക്കൂറാണ് ട്രെയിന്&#x200d; തടയുക. ഉച്ചക്കു 12 മുതല്&#x200d; വൈകീട്ട് നാലു വരെയായിരിക്കും ട്രെയിന്&#x200d; തടയുക. ഇതു സംബന്ധിച്ച് സംയുക്ത കിസാന്&#x200d; മോര്&#x200d;ച്ച അറിയിപ്പ് നല്&#x200d;കി.</p>
<p>ഫെബ്രുവരി 12 മുതല്&#x200d; രാജസ്ഥാനില്&#x200d; ടോള്&#x200d; പിരിവ് അനുവദിക്കില്ലെന്നും സംയുക്ത കിസാന്&#x200d; മോര്&#x200d;ച്ച പ്രസ്താവനയില്&#x200d; അറിയിച്ചു. പ്രശ്‌ന പരിഹാരത്തിന് കര്&#x200d;ഷകര്&#x200d; ചര്&#x200d;ച്ചയ്ക്ക് തയ്യാറാകണമെന്ന് ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയില്&#x200d; ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് കര്&#x200d;ഷകരുടെ പുതിയ സമര പ്രഖ്യാപനം.</p>
<p>പഞ്ചാബ്, ഹരിയാണ, ഉത്തര്&#x200d;പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്&#x200d; നിന്നുള്ള ആയിരക്കണക്കിന് കര്&#x200d;ഷകര്&#x200d; കഴിഞ്ഞ രണ്ട് മാസത്തിലേറെയായി ഡല്&#x200d;ഹി അതിര്&#x200d;ത്തികളില്&#x200d; സമരം തുടരുകയാണ്. മൂന്ന് കാര്&#x200d;ഷിക നിയമങ്ങളും പിന്&#x200d;വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കര്&#x200d;ഷകര്&#x200d;. ്ര</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/farmers-train-block-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
