<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>farmer&#8217;s strike &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/farmers-strike/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 19 Sep 2025 09:33:00 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>farmer&#8217;s strike &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കര്‍ഷക ദുരിതം പിണറായി സര്‍ക്കാര്‍ കാണുന്നില്ല; നടനും കര്‍ഷകനുമായ കൃഷ്ണപ്രസാദ് സമരത്തില്‍</title>
		<link>https://www.chandrikadaily.com/the-pinarayi-government-does-not-see-the-farmers-misery-actor-and-farmer-krishnaprasad-in-the-struggle.html</link>
					<comments>https://www.chandrikadaily.com/the-pinarayi-government-does-not-see-the-farmers-misery-actor-and-farmer-krishnaprasad-in-the-struggle.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 19 Sep 2025 09:33:00 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[farmer's strike]]></category>
		<category><![CDATA[pinarayi govt]]></category>
		<category><![CDATA[thiruvanandapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=354905</guid>

					<description><![CDATA[കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകരെ ബുദ്ധിമുട്ടിക്കരുതെന്നും, കര്‍ഷകര്‍ കഷ്ടപ്പെട്ട ഫലമാണ് ഉച്ചക്ക് ഓരോരുത്തരും ഉണ്ണുന്നതെന്നും കൃഷ്ണപ്രസാദ് വിമര്‍ശിച്ചു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: നെല്&#x200d; കര്&#x200d;ഷകര്&#x200d;ക്കുള്ള സര്&#x200d;ക്കാരിന്റെ അവഗണനക്കെതിരെ കേരള സംയുക്ത കര്&#x200d;ഷകവേദിയുടെ നേതൃത്വത്തില്&#x200d; സപ്ലൈക്കോ ഹെഡ് ഓഫീസിന് മുന്നില്&#x200d; കര്&#x200d;ഷകര്&#x200d; ഉപരോധം നടത്തി. സംസ്ഥാനത്തെ വിവിധ ജില്ലകളില്&#x200d; നിന്നെത്തിയ കര്&#x200d;ഷകരെ മാര്&#x200d;ച്ചിനിടെ പൊലീസ് തടഞ്ഞു. നടനും കര്&#x200d;ഷകനുമായ കൃഷ്ണപ്രസാദ് സമരത്തില്&#x200d; പങ്കെടുത്തു.</p>
<p>&#8221;കര്&#x200d;ഷകര്&#x200d; മടുത്തു മടുത്തു അങ്ങേയറ്റം എത്തിയിരിക്കുകയാണ്. കര്&#x200d;ഷക ആത്മഹത്യ വര്&#x200d;ധിച്ചിരിക്കുകയാണ്. സിബില്&#x200d; സ്‌കോര്&#x200d; വലിയ ദുരന്തമായി മാറി. 245 കോടി രൂപ കുടിശിക സര്&#x200d;ക്കാര്&#x200d; നല്&#x200d;കേണ്ടുണ്ട്. പാവപ്പെട്ട കര്&#x200d;ഷകരുടെ പിച്ച ചട്ടിയില്&#x200d; കൈയിടുകയാണ് ഇപ്പോഴത്തെ സാഹചര്യം&#8221;കൃഷ്ണപ്രസാദ് പറഞ്ഞു.</p>
<p>കേന്ദ്ര-സംസ്ഥാന സര്&#x200d;ക്കാരുകള്&#x200d; കര്&#x200d;ഷകരെ ബുദ്ധിമുട്ടിക്കരുതെന്നും, കര്&#x200d;ഷകര്&#x200d; കഷ്ടപ്പെട്ട ഫലമാണ് ഉച്ചക്ക് ഓരോരുത്തരും ഉണ്ണുന്നതെന്നും കൃഷ്ണപ്രസാദ് വിമര്&#x200d;ശിച്ചു.</p>
<p>സിവില്&#x200d; സപ്ലൈസ് മന്ത്രിക്കെതിരെയും അദ്ദേഹം വിമര്&#x200d;ശനം ഉന്നയിച്ചു., &#8221;കുടിശികയില്&#x200d; കള്ള കണക്ക് പറയുകയാണ്. മറ്റു സംസ്ഥാനങ്ങളില്&#x200d; കൃഷിക്ക് പ്രോത്സാഹനം നല്&#x200d;കുമ്പോള്&#x200d; കേരളത്തില്&#x200d; കര്&#x200d;ഷകര്&#x200d;ക്ക് പിന്തുണയില്ല. നാല് വര്&#x200d;ഷമായി നെല്ലിന്റെ വില 28.50 രൂപയിലാണ്. സര്&#x200d;ക്കാര്&#x200d; എന്തുകൊണ്ട് പരിഹാരം കാണുന്നില്ല?&#8221;  എന്നും ചോദിച്ചു.</p>
<p>മന്ത്രിമാര്&#x200d; എസിയില്&#x200d; സുഖിച്ചു നടക്കുമ്പോള്&#x200d; കര്&#x200d;ഷകരുടെ ദുരിതം അവഗണിക്കപ്പെടുകയാണെന്നും, ഇനി കര്&#x200d;ഷകര്&#x200d; കൂടുതല്&#x200d; സംഘടിതമായി മുന്നോട്ട് വരുമെന്നും കൃഷ്ണപ്രസാദ് മുന്നറിയിപ്പ് നല്&#x200d;കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-pinarayi-government-does-not-see-the-farmers-misery-actor-and-farmer-krishnaprasad-in-the-struggle.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കര്&#x200d;ഷക സമരത്തിന് യോഗിയുടെ പൂട്ട്; യു.പിയില്&#x200d; 6 മാസത്തേക്ക് സമരത്തിന് നിരോധനം; ലംഘിച്ചാല്&#x200d; വാറണ്ടില്ലാതെ അറസ്റ്റ്‌</title>
		<link>https://www.chandrikadaily.com/1yogis-lock-for-farmers-strike-ban-on-strike-for-6-months-in-up-arrest-without-warrant-if-violated.html</link>
					<comments>https://www.chandrikadaily.com/1yogis-lock-for-farmers-strike-ban-on-strike-for-6-months-in-up-arrest-without-warrant-if-violated.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 17 Feb 2024 04:55:43 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[#YogiAdityanath]]></category>
		<category><![CDATA[BAN]]></category>
		<category><![CDATA[farmer's strike]]></category>
		<category><![CDATA[UTTARPRADESH]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=290604</guid>

					<description><![CDATA[പഞ്ചാബിലെയും ഹരിയാനയിലെയും കര്&#x200d;ഷകരുടെ പ്രക്ഷോഭങ്ങള്&#x200d; നടക്കവേയാണ് 6 മാസത്തേക്ക് സമരം നിരോധിച്ചുകൊണ്ട് യോഗി സര്&#x200d;ക്കാര്&#x200d; ഉത്തരവിറക്കിയത്.]]></description>
										<content:encoded><![CDATA[<p>ഉത്തര്&#x200d;പ്രദേശില്&#x200d; ആറു മാസത്തേക്ക് സമരത്തിന് നിരോധനം ഏര്&#x200d;പ്പെടുത്തി യോഗി സര്&#x200d;ക്കാര്&#x200d;. ഉത്തരവ് ലംഘിച്ച് സമരമോ പ്രക്ഷോഭ പരിപാടികളോ സംഘടിപ്പിക്കുന്നവരെ വാറണ്ടില്ലാതെ അറസ്റ്റു ചെയ്യാനും നിര്&#x200d;ദേശമുണ്ട്.</p>
<p>പഞ്ചാബിലെയും ഹരിയാനയിലെയും കര്&#x200d;ഷകരുടെ പ്രക്ഷോഭങ്ങള്&#x200d; നടക്കവേയാണ് 6 മാസത്തേക്ക് സമരം നിരോധിച്ചുകൊണ്ട് യോഗി സര്&#x200d;ക്കാര്&#x200d; ഉത്തരവിറക്കിയത്. സര്&#x200d;ക്കാര്&#x200d; വകുപ്പുകള്&#x200d;ക്കും കോര്&#x200d;പ്പറേഷനുകള്&#x200d;ക്കും സംസ്ഥാന സര്&#x200d;ക്കാരിന് കീഴിലുള്ള എല്ലാ വിഭാഗങ്ങള്&#x200d;ക്കും ഈ നിയമം ബാധകമായിരിക്കും. അഡീഷണല്&#x200d; ചീഫ് സെക്രട്ടറി കര്&#x200d;മ്മിഷ് ഡോ.ദേവേഷ് ചതുര്&#x200d;വേദിയാണ് ഇത് സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്.</p>
<p>എസ്മ (എസ്സന്&#x200d;ഷ്യല്&#x200d; സര്&#x200d;വീസസ് മെയിന്റനന്&#x200d;സ് ആക്ട്) നിയമം നിലവില്&#x200d; വന്നതിന് ശേഷവും ഏതെങ്കിലും ജീവനക്കാരന്&#x200d; പണിമുടക്കുകയോ പ്രതിഷേധിക്കുകയോ ചെയ്താല്&#x200d; നിയമലംഘനം ആരോപിച്ച് സമരക്കാരെ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യുമെന്നും വിജ്ഞാപനത്തില്&#x200d; പറയുന്നു.</p>
<p>2023ലും യു.പി സര്&#x200d;ക്കാര്&#x200d; 6 മാസത്തേക്ക് സമരങ്ങള്&#x200d;ക്ക് വിലക്ക് ഏര്&#x200d;പ്പെടുത്തിയിരുന്നു. അന്ന് വൈദ്യുതി വകുപ്പ് ജീവനക്കാരുടെ സമരത്തെ നേരിടാനായിരുന്നു ഇത്. എം.എസ്.പി(മിനിമം താങ്ങുവില)ക്ക് നിയമപരമായ ഉറപ്പ് നല്&#x200d;കണമെന്നതുള്&#x200d;പ്പെടെ വിവിധ ആവശ്യങ്ങള്&#x200d; ഉന്നയിച്ചുകൊണ്ടാണ് നിലവില്&#x200d; കര്&#x200d;ഷകര്&#x200d; കേന്ദ്രസര്&#x200d;ക്കാരിനെതിരെ സമരം തുടങ്ങിയിരിക്കുന്നത്.</p>
<p>ഫെബ്രുവരി 13ന് കര്&#x200d;ഷക സംഘടനകള്&#x200d; ദല്&#x200d;ഹി ചലോ മാര്&#x200d;ച്ചിന് ആഹ്വാനം ചെയ്തിരുന്നു. എന്നാല്&#x200d; പഞ്ചാബ്, ഹരിയാന അതിര്&#x200d;ത്തിയില്&#x200d; കര്&#x200d;ഷകരെ പൊലീസ് തടഞ്ഞു. ഇതിനുമുമ്പ് കേന്ദ്രസര്&#x200d;ക്കാരിന്റെ 3 കാര്&#x200d;ഷിക നിയമങ്ങളുമായി ബന്ധപ്പെട്ടും വലിയ കര്&#x200d;ഷക പ്രക്ഷോഭം നടന്നിരുന്നു.</p>
<p>2020 നവംബര്&#x200d; 26ന് ആരംഭിച്ച കര്&#x200d;ഷകപ്രക്ഷോഭത്തില്&#x200d; പഞ്ചാബ്, ഹരിയാന, ഉത്തര്&#x200d;പ്രദേശ് തുടങ്ങി നിരവധി സംസ്ഥാനങ്ങളില്&#x200d; നിന്നുള്ള കര്&#x200d;ഷകര്&#x200d; ദല്&#x200d;ഹി അതിര്&#x200d;ത്തിയില്&#x200d; ഒത്തുചേര്&#x200d;ന്നിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1yogis-lock-for-farmers-strike-ban-on-strike-for-6-months-in-up-arrest-without-warrant-if-violated.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സമരത്തിന്റെ തീവ്രത കൂട്ടാന്&#x200d; കര്&#x200d;ഷകര്&#x200d;; കൂടുതല്&#x200d; പേര്&#x200d; ഡല്&#x200d;ഹിയിലേക്ക്</title>
		<link>https://www.chandrikadaily.com/delhi-farmers-strike-2.html</link>
					<comments>https://www.chandrikadaily.com/delhi-farmers-strike-2.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sun, 06 Dec 2020 03:05:45 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Delhi]]></category>
		<category><![CDATA[farmer's strike]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=170753</guid>

					<description><![CDATA[പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങള്&#x200d;ക്ക് പുറമെ ഉത്തര്&#x200d;പ്രദേശ്, രാജസ്ഥാന്&#x200d;, മധ്യപ്രദേശ് എന്നിവിടങ്ങളില്&#x200d; നിന്നുള്ള കര്&#x200d;ഷകര്&#x200d; ഡല്&#x200d;ഹിയുടെ അതിര്&#x200d;ത്തി പ്രദേശങ്ങളിലേക്ക് നീങ്ങി തുടങ്ങി. ഇതോടെ കൂടുതല്&#x200d; കമ്പനി കേന്ദ്രസേനയെയും പൊലീസിനേയും ഡല്&#x200d;ഹി അതിര്&#x200d;ത്തിയില്&#x200d; ഉടനീളം വിന്യസിച്ചു]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: കേന്ദ്ര സര്&#x200d;ക്കാരിന്റെ കര്&#x200d;ഷക ദ്രോഹ നയങ്ങളില്&#x200d; പ്രതിഷേധിച്ച് ഡല്&#x200d;ഹിയില്&#x200d; നടക്കുന്ന കര്&#x200d;ഷക പ്രക്ഷോഭം വീണ്ടും ശക്തമാവുന്നു. കൂടുതല്&#x200d; സംസ്ഥാനങ്ങളില്&#x200d; നിന്ന് ഡല്&#x200d;ഹി ലക്ഷ്യമാക്കി കര്&#x200d;ഷകര്&#x200d; നീങ്ങി തുടങ്ങി. ഇതോടെ രാജ്യതലസ്ഥാനത്ത് സുരക്ഷാ വിന്യാസം വര്&#x200d;ധിപ്പിച്ചു. സര്&#x200d;ക്കാരിനെ സമ്മര്&#x200d;ദത്തിലാക്കി ആവശ്യങ്ങള്&#x200d; നേടിയെടുക്കാന്&#x200d; കര്&#x200d;ഷക പ്രക്ഷോഭത്തിന്റെ തീവ്രത വര്&#x200d;ധിപ്പിക്കുകയാണ് ലക്ഷ്യം.</p>
<p>പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങള്&#x200d;ക്ക് പുറമെ ഉത്തര്&#x200d;പ്രദേശ്, രാജസ്ഥാന്&#x200d;, മധ്യപ്രദേശ് എന്നിവിടങ്ങളില്&#x200d; നിന്നുള്ള കര്&#x200d;ഷകര്&#x200d; ഡല്&#x200d;ഹിയുടെ അതിര്&#x200d;ത്തി പ്രദേശങ്ങളിലേക്ക് നീങ്ങി തുടങ്ങി. ഇതോടെ കൂടുതല്&#x200d; കമ്പനി കേന്ദ്രസേനയെയും പൊലീസിനേയും ഡല്&#x200d;ഹി അതിര്&#x200d;ത്തിയില്&#x200d; ഉടനീളം വിന്യസിച്ചു.</p>
<p>അതേ സമയം കര്&#x200d;ഷകരുമായുള്ള കേന്ദ്ര സര്&#x200d;ക്കാര്&#x200d; ചര്&#x200d;ച്ച ഇന്നലെയും പരാജയപ്പെട്ടു. തിങ്കളാഴ്ച വീണ്ടും ചര്&#x200d;ച്ച നടത്താമെന്ന് യോഗത്തില്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; അറിയിച്ചു. വീണ്ടും ചര്&#x200d;ച്ച നടത്താന്&#x200d; ഇരു കൂട്ടരും സമ്മതിച്ചിട്ടുണ്ട്.</p>
<p>കാര്&#x200d;ഷിക നിയമങ്ങളില്&#x200d; എട്ടു ഭേദഗതികള്&#x200d; കൊണ്ടു വരാമെന്നാണ് കേന്ദ്ര സര്&#x200d;ക്കാര്&#x200d; കര്&#x200d;ഷക സംഘടനകളെ അറിയിച്ചിരുന്നത്. എന്നാല്&#x200d; അത് കണ്ണില്&#x200d; പൊടിയിടാനുള്ള പരിപാടിയാണെന്നും അനുവദിക്കില്ലെന്നും കര്&#x200d;ഷക സംഘടനകള്&#x200d; നിലപാടെടുത്തു. കാര്&#x200d;ഷിക നിയമങ്ങള്&#x200d; പിന്&#x200d;വലിക്കുക എന്നതില്&#x200d; കവിഞ്ഞൊരു വിട്ടുവീഴ്ചക്കും തങ്ങളില്ലെന്നും കര്&#x200d;ഷക സംഘടനകള്&#x200d; അറിയിച്ചു. ഇതോടെ ചര്&#x200d;ച്ച അവസാനിപ്പിക്കുകയായിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/delhi-farmers-strike-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭേദഗതിയാവാമെന്ന് സര്&#x200d;ക്കാര്&#x200d;; പോരാ, പിന്&#x200d;വലിക്കണമെന്ന് കര്&#x200d;ഷകര്&#x200d;; ചര്&#x200d;ച്ചയില്&#x200d; വാക്‌പോര്</title>
		<link>https://www.chandrikadaily.com/farmers-strike-discussion.html</link>
					<comments>https://www.chandrikadaily.com/farmers-strike-discussion.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sat, 05 Dec 2020 12:05:40 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Delhi]]></category>
		<category><![CDATA[farmer's strike]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=170678</guid>

					<description><![CDATA[പ്രതിഷേധത്തിനു കാരണമായ കര്&#x200d;ഷക നിയമങ്ങള്&#x200d; ഭേദഗതി ചെയ്യാമെന്ന് സര്&#x200d;ക്കാര്&#x200d; കര്&#x200d;ഷക സംഘടനകളെ അറിയിച്ചു. എന്നാല്&#x200d; നിയമം പിന്&#x200d;വലിക്കുക എന്നതില്&#x200d; കുറഞ്ഞ ഒരു തീരുമാനത്തിനും ഞങ്ങള്&#x200d; കൈ തരില്ലെന്ന് കര്&#x200d;ഷക സംഘടനകളും അറിയിച്ചതായാണ് റിപ്പോര്&#x200d;ട്ട്]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: കര്&#x200d;ഷക ദ്രോഹ നയങ്ങളില്&#x200d; പ്രതിഷേധിച്ച് സര്&#x200d;ക്കാരും കര്&#x200d;ഷക സംഘടനാ നേതാക്കളും തമ്മിലുള്ള അഞ്ചാംവട്ട ചര്&#x200d;ച്ച പുരോഗമിക്കുന്നു. ചര്&#x200d;ച്ചയുടെ ആദ്യ മണിക്കൂറില്&#x200d; ഇരുവിഭാഗങ്ങളും തമ്മില്&#x200d; വാക്‌പോരുണ്ടായി. പ്രതിഷേധത്തിനു കാരണമായ കര്&#x200d;ഷക നിയമങ്ങള്&#x200d; ഭേദഗതി ചെയ്യാമെന്ന് സര്&#x200d;ക്കാര്&#x200d; കര്&#x200d;ഷക സംഘടനകളെ അറിയിച്ചു. എന്നാല്&#x200d; നിയമം പിന്&#x200d;വലിക്കുക എന്നതില്&#x200d; കുറഞ്ഞ ഒരു തീരുമാനത്തിനും ഞങ്ങള്&#x200d; കൈ തരില്ലെന്ന് കര്&#x200d;ഷക സംഘടനകളും അറിയിച്ചതായാണ് റിപ്പോര്&#x200d;ട്ട്.</p>
<p>കേന്ദ്ര സര്&#x200d;ക്കാര്&#x200d; കോര്&#x200d;പറേറ്റുകള്&#x200d;ക്ക് വഴങ്ങുകയാണെന്നും കര്&#x200d;ഷകര്&#x200d; ആരോപിച്ചു. കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്&#x200d;, റെയില്&#x200d;വേ, വാണിജ്യ മന്ത്രി പിയൂഷ് ഗോയല്&#x200d;, വാണിജ്യ സഹമന്ത്രി സോം പ്രകാശ് എന്നിവരാണ് ചര്&#x200d;ച്ചക്ക് നേതൃത്വം നല്&#x200d;കുന്നത്. കര്&#x200d;ഷകരെ പ്രതിനിധീകരിച്ച് 40 സംഘടനാ നേതാക്കളുമുണ്ട്.</p>
<p>ചര്&#x200d;ച്ചയുടെ തീരുമാനം അറിയുന്നതിനായി വിജ്ഞാന്&#x200d; ഭവനു മുന്നില്&#x200d; നിരവധി കര്&#x200d;ഷകരാണ് തടിച്ചുകൂടിയിരിക്കുന്നത്. അനിഷ്ട സംഭവങ്ങള്&#x200d; ഒഴിവാക്കാന്&#x200d; വന്&#x200d; സുരക്ഷാ സന്നാഹമാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/farmers-strike-discussion.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ദിര ഗാന്ധിയെ സംരക്ഷിച്ചതില്&#x200d; പഞ്ചാബിലെ ജനങ്ങളോട് ഞാന്&#x200d; കടപ്പെട്ടിരിക്കുന്നു: രാഹുല്&#x200d; ഗാന്ധി</title>
		<link>https://www.chandrikadaily.com/rahul-gandhi-was-in-punjab-and-haryana-as-part-of-his-three-day-kheti-bachao-yatra-updates.html</link>
					<comments>https://www.chandrikadaily.com/rahul-gandhi-was-in-punjab-and-haryana-as-part-of-his-three-day-kheti-bachao-yatra-updates.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 06 Oct 2020 18:10:20 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[farmer's strike]]></category>
		<category><![CDATA[modi 2.0]]></category>
		<category><![CDATA[rahul 2.0]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=159458</guid>

					<description><![CDATA['എന്റെ അമ്മയ്ക്ക് മെഡിക്കല്&#x200d; ചെക്കപ്പിനായി പോകേണ്ടിയിരുന്നു, ചില സ്റ്റാഫ് അംഗങ്ങള്&#x200d;ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്&#x200d; സഹോദരിക്ക് അമ്മയ്‌ക്കൊപ്പം പോകാന്&#x200d; കഴിഞ്ഞില്ല. ഞാന്&#x200d; എന്റെ അമ്മയ്‌ക്കൊപ്പമായിരുന്നു. ഞാന്&#x200d; അവരുടെ മകനാണ്, അവരെ നോക്കേണ്ടത് എന്റെ കടമയും' രാഹുല്&#x200d; പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ചാണ്ഡിഖഡ്: ഇന്ദിര ഗാന്ധിയെ സംരക്ഷിച്ചതില്&#x200d; പഞ്ചാബിലെ ജനങ്ങളോട് ഞാന്&#x200d; കടപ്പെട്ടിരിക്കുന്നെന്ന് കോണ്&#x200d;ഗ്രസ് നേതാവ് രാഹുല്&#x200d; ഗാന്ധി.<br />
കാര്&#x200d;ഷിക നിയമത്തിനെതിരെ പ്രതിഷേധിച്ച് പഞ്ചാബില്&#x200d; നടത്തിയ ട്രാക്ടര്&#x200d; റാലിയില്&#x200d; പങ്കെടുക്കവേ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>1977 ല്&#x200d; എന്റെ മുത്തശ്ശി (മുന്&#x200d; പ്രധാനമന്ത്രി ഇന്ദിര ഗാന്ധി) തെരഞ്ഞെടുപ്പില്&#x200d; പരാജയപ്പെട്ടപ്പോള്&#x200d; ഞങ്ങള്&#x200d;ക്ക് സിക്കുകാരുടെ മാത്രം സംരക്ഷണമാണുണ്ടായിരുന്നത്. മറ്റാരും ഞങ്ങളുടെ വീട്ടില്&#x200d; ഉണ്ടായിരുന്നില്ല. പഞ്ചാബിലെ ജനങ്ങളോട് ഞാന്&#x200d; കടപ്പെട്ടിരിക്കുന്നു, രാഹുല്&#x200d; പറഞ്ഞു. പഞ്ചാബിലെ ജനങ്ങളില്&#x200d; നിന്ന് ഞാന്&#x200d; ഒരുപാട് കാര്യങ്ങള്&#x200d; പഠിച്ചെന്നും രാഹുല്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>കാര്&#x200d;ഷിക നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി പഞ്ചാബില്&#x200d;നിന്ന് ഹരിയാനയിലേക്ക് പോകുന്നതിനു മുന്നോടിയായി മുഖ്യമന്ത്രി അമരീന്ദര്&#x200d; സിങ്ങിനൊപ്പം വാര്&#x200d;ത്താസമ്മേളനം സംസാരിക്കുകയായിരുന്നു രാഹുല്&#x200d; ഗാന്ധി.</p>
<p>കര്&#x200d;ഷക റാലിക്കിടെ ട്രാക്ടറില്&#x200d; കുഷ്യന്&#x200d; ഉപയോഗിച്ചെന്ന ബി.ജെ.പി നേതാക്കളുടെ വിമര്&#x200d;ശനത്തിനും രാഹുല്&#x200d; ചുട്ടമറുപടി നല്&#x200d;കി. പ്രധാനമന്ത്രിയുടെ നരേന്ദ്രമോദി വാണിക്കൂട്ടുന്ന 8000 കോടിയുടെ വിമാനം ആരും കാണില്ലെന്നും എന്നാല്&#x200d; കര്&#x200d;ഷക റാലിയിലെ കുഷ്യന്&#x200d; കാണുമെന്നുമായിരുന്നു രാഹുലിന്റെ മറുപടി.</p>
<p>നികുതിദായകരുടെ എണ്ണായിരം കോടിയില്&#x200d; അധികം രൂപ ഉപയോഗിച്ചാണ് എയര്&#x200d; ഇന്ത്യ വണ്&#x200d; വിമാനം വാങ്ങിയത്. അതില്&#x200d; കുഷ്യന്&#x200d; മാത്രമല്ല, അദ്ദേഹത്തിന്റെ സുഖസൗകര്യങ്ങള്&#x200d;ക്കായി നിരവധി ആഡംബര കിടക്കകളുമുണ്ടെന്നും രാഹുല്&#x200d; പറഞ്ഞു. വി.വി.ഐ.പി. വിമാനം വാങ്ങാന്&#x200d; ആയിരക്കണക്കിന് കോടി രൂപ പാഴാക്കിയതില്&#x200d; പ്രധാനമന്ത്രി മോദിയെ വിമര്&#x200d;ശിച്ച രാഹുല്&#x200d;, മോദി ഇങ്ങനെ ചെയ്തത് സുഹൃത്ത് ഡൊണാള്&#x200d;ഡ് ട്രംപിന് ഒരു വി.വി.ഐ.പി. വിമാനം ഉള്ളതു കൊണ്ടാണെന്നും പരിഹസിച്ചു.</p>
<p>ട്രാക്ടറില്&#x200d; കുഷ്യനിട്ട് ഇരുന്നതിനെപ്പറ്റി ചോദ്യം ചോദിച്ച മാധ്യമ പ്രവര്&#x200d;ത്തകരോടായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വന്&#x200d; തുകയ്ക്ക് വിമാനം വാങ്ങിയ അവരോട് ചോദ്യം ചോദിക്കാത്തത് എന്തുകൊണ്ടാണെന്നും രാഹുല്&#x200d; ചോദിച്ചു. ഇത്രയും വലിയ തുകയ്ക്ക് വി.വി.ഐ.പി. ബോയിങ് 777 വിമാനം വാങ്ങിയത് ആരും കാണുകയോ ചോദ്യം ചെയ്യുന്നോ ഇല്ലെന്നത് അസാധാരണമാണെന്നും രാഹുല്&#x200d; പറഞ്ഞു.</p>
<p>പാര്&#x200d;ലമെന്റില്&#x200d; ബില്ല് പാസാക്കുന്ന സമയത്ത് രാഹുല്&#x200d; വിദേശത്ത് എന്തു ചെയ്യുകയായിരുന്നെന്ന അകാലിദളിന്റെ ചോദ്യത്തിനും അദ്ദേഹം മറുപടി നല്&#x200d;കി. &#8216;എന്റെ അമ്മയ്ക്ക് മെഡിക്കല്&#x200d; ചെക്കപ്പിനായി പോകേണ്ടിയിരുന്നു, ചില സ്റ്റാഫ് അംഗങ്ങള്&#x200d;ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്&#x200d; സഹോദരിക്ക് അമ്മയ്‌ക്കൊപ്പം പോകാന്&#x200d; കഴിഞ്ഞില്ല. ഞാന്&#x200d; എന്റെ അമ്മയ്‌ക്കൊപ്പമായിരുന്നു. ഞാന്&#x200d; അവരുടെ മകനാണ്, അവരെ നോക്കേണ്ടത് എന്റെ കടമയും&#8217; രാഹുല്&#x200d; പറഞ്ഞു.</p>
<p>കാര്&#x200d;ഷിക ബില്ലുകള്&#x200d;ക്കെതിരെ ഞായറാഴ്ചയാണ് രാഹുല്&#x200d; ഗാന്ധിയുടെ നേതൃത്വത്തില്&#x200d; ത്രിദിന ട്രാക്ടര്&#x200d; റാലി ആരംഭിച്ചത്. പഞ്ചാബിലെ മോഗയില്&#x200d; നിന്നും ആരംഭിച്ച റാലിയില്&#x200d; പുതിയ കാര്&#x200d;ഷിക നിയമത്തിനെതിരെ കര്&#x200d;ഷകരോഷമിരമ്പി. പുതിയ കാര്&#x200d;ഷിക നിയമങ്ങള്&#x200d; മോദി സര്&#x200d;ക്കാരിനു പറ്റിയ തെറ്റാണെന്ന് രാഹുല്&#x200d; പറഞ്ഞു. പ്രതിഷേധിക്കുന്ന കര്&#x200d;ഷകര്&#x200d;ക്കൊപ്പം അവസാനം വരെ പോരാടും. കോര്&#x200d;പ്പറേറ്റുകള്&#x200d;ക്ക് വേണ്ടി കര്&#x200d;ഷകരെ വഞ്ചിക്കുകയാണ് മോദി സര്&#x200d;ക്കാരെന്ന് രാഹുല്&#x200d; പറഞ്ഞു.</p>
<p>അതിനിടെ, രാഹുല്&#x200d; ഗാന്ധിയുടെ ട്രാക്ടര്&#x200d; റാലി തടഞ്ഞ ഹരിയാന സര്&#x200d;ക്കാര്&#x200d; ഒടുവില്&#x200d; റാലിക്ക് അനുമതി നല്&#x200d;കി. പഞ്ചാബില്&#x200d; നിന്ന് ആരംഭിച്ച റാലി ഹരിയാന അതിര്&#x200d;ത്തിയില്&#x200d; തടഞ്ഞെങ്കിലും പിന്&#x200d;മാറാന്&#x200d; തയ്യാറല്ലെന്ന് രരാഹുല്&#x200d; ഗാന്ധി വ്യക്തമാക്കിയതോടെയാണ് ഹരിയാന സര്&#x200d;ക്കാര്&#x200d; മുട്ടുമടക്കിയത്. അതിര്&#x200d;ത്തി തുറക്കുന്നത് വരെ കാത്തിരിക്കാന്&#x200d; തയ്യാറാണെന്ന രാഹുല്&#x200d; ഗാന്ധിയുടെ ഇച്ഛാശക്തിക്ക് മുന്നില്&#x200d; ഹരിയാന സര്&#x200d;ക്കാര്&#x200d; കീഴടങ്ങുകയായിരുന്നു. ഒന്നല്ല 5000 മണിക്കൂര്&#x200d; വേണമെങ്കിലും കാത്തിരിക്കാന്&#x200d; തയ്യാറാണെന്നും രാഹുല്&#x200d; വെല്ലുവിളിച്ചു.</p>
<p>രാജ്യത്തെ കാര്&#x200d;ഷികമേഖലയുടെ നിലവിലെ ഘടനയെ തകര്&#x200d;ക്കുന്ന, ഹരിയാണയെയും പഞ്ചാബിനെയും ഗുരുതരമായി ബാധിക്കുന്ന കരിനിയമങ്ങളാണ് മോദി സര്&#x200d;ക്കാര്&#x200d; മൂന്ന് ബില്ലുകളിലൂടെ നടപ്പാക്കിയതെന്നും ഇതിനെതിരായാണ് ഈ ഖേതി ബച്ചാവോ യാത്രയെന്നും രാഹുല്&#x200d; ഉണര്&#x200d;ത്തി. ഹരിയാനയിലെ കൈതാല്&#x200d;, പിപ്ലി എന്നിവിടങ്ങളില്&#x200d; രാഹുല്&#x200d; റാലിയെ അഭിസംബോധന ചെയ്യും. റാലി ഹരിയാനയില്&#x200d; തടയില്ലെന്ന് മുഖ്യമന്ത്രി മനോഹര്&#x200d; ലാല്&#x200d; ഖട്ടര്&#x200d; വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rahul-gandhi-was-in-punjab-and-haryana-as-part-of-his-three-day-kheti-bachao-yatra-updates.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോദിയുടെ 8000 കോടിയുടെ വിമാനം കാണില്ല; കര്&#x200d;ഷക റാലിയിലെ കുഷ്യന്&#x200d; കാണും-ബിജെപിക്ക് മറുപടിയുമായി രാഹുല്&#x200d; ഗാന്ധി</title>
		<link>https://www.chandrikadaily.com/why-not-question-pm-modis-rs-8000-crore-planes-rahul-gandhi-on-row-over-using-cushion-on-tractor.html</link>
					<comments>https://www.chandrikadaily.com/why-not-question-pm-modis-rs-8000-crore-planes-rahul-gandhi-on-row-over-using-cushion-on-tractor.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 06 Oct 2020 12:28:30 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[congress punjab]]></category>
		<category><![CDATA[farm bills]]></category>
		<category><![CDATA[farmer's strike]]></category>
		<category><![CDATA[HARIYANA]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=159386</guid>

					<description><![CDATA[നികുതിദായകരുടെ എണ്ണായിരം കോടിയില്&#x200d; അധികം രൂപ ഉപയോഗിച്ചാണ് എയര്&#x200d; ഇന്ത്യ വണ്&#x200d; വിമാനം വാങ്ങിയത്. അതില്&#x200d; കുഷ്യന്&#x200d; മാത്രമല്ല, അദ്ദേഹത്തിന്റെ സുഖസൗകര്യങ്ങള്&#x200d;ക്കായി നിരവധി ആഡംബര കിടക്കകളുമുണ്ടെന്നും രാഹുല്&#x200d; പറഞ്ഞു. സുഹൃത്ത് ട്രംപിന് വിവിഐപി വിമാനം ഉള്ളതുകൊണ്ടാണ് മോദി ഇങ്ങനെ ചെയ്തതെന്ന് രാഹുൽ പറഞ്ഞു]]></description>
										<content:encoded><![CDATA[<p>ചണ്ടീഗഢ്: കര്&#x200d;ഷക റാലിക്കിടെ ട്രാക്ടറില്&#x200d; കുഷ്യന്&#x200d; ഉപയോഗിച്ചെന്ന ബി.ജെ.പി. നേതാക്കളുടെ വിമര്&#x200d;ശനത്തിന് ചുട്ടമറുപടിയുമായി കോണ്&#x200d;ഗ്രസ് നേതാവ് രാഹുല്&#x200d; ഗാന്ധി. പ്രധാനമന്ത്രിയുടെ നരേന്ദ്രമോദി വാണിക്കൂട്ടുന്ന 8000 കോടിയുടെ വിമാനം ആരും കാണില്ലെന്നും എന്നാല്&#x200d; കര്&#x200d;ഷക റാലിയിലെ കുഷ്യന്&#x200d; കാണുമെന്നുമായിരുന്നു രാഹുലിന്റെ തിരിച്ചടി.</p>
<p>നികുതിദായകരുടെ എണ്ണായിരം കോടിയില്&#x200d; അധികം രൂപ ഉപയോഗിച്ചാണ് എയര്&#x200d; ഇന്ത്യ വണ്&#x200d; വിമാനം വാങ്ങിയത്. അതില്&#x200d; കുഷ്യന്&#x200d; മാത്രമല്ല, അദ്ദേഹത്തിന്റെ സുഖസൗകര്യങ്ങള്&#x200d;ക്കായി നിരവധി ആഡംബര കിടക്കകളുമുണ്ടെന്നും രാഹുല്&#x200d; പറഞ്ഞു. വി.വി.ഐ.പി. വിമാനം വാങ്ങാന്&#x200d; ആയിരക്കണക്കിന് കോടി രൂപ പാഴാക്കിയതില്&#x200d; പ്രധാനമന്ത്രി മോദിയെ വിമര്&#x200d;ശിച്ച രാഹുല്&#x200d;, മോദി ഇങ്ങനെ ചെയ്തത് സുഹൃത്ത് ഡൊണാള്&#x200d;ഡ് ട്രംപിന് ഒരു വി.വി.ഐ.പി. വിമാനം ഉള്ളതു കൊണ്ടാണെന്നും പരിഹസിച്ചു.</p>
<p>ട്രാക്ടറിൽ കുഷ്യനിട്ട് ഇരുന്നതിനെപ്പറ്റി ചോദ്യം ചോദിച്ച മാധ്യമ പ്രവ&#x200d;ര്&#x200d;ത്തകരോടായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വൻ തുകയ്ക്ക് വിമാനം വാങ്ങിയ അവരോട് ചോദ്യം ചോദിക്കാത്തത് എന്തുകൊണ്ടാണെന്നും രാഹുൽ ചോദിച്ചു. ഇത്രയും വലിയ തുകയ്ക്ക് വി.വി.ഐ.പി. ബോയിങ് 777 വിമാനം വാങ്ങിയത് ആരും കാണുകയോ ചോദ്യം ചെയ്യുന്നോ ഇല്ലെന്നത് അസാധാരണമാണെന്നും രാഹുല്&#x200d; പറഞ്ഞു.</p>
<p>https://twitter.com/IYCWestBengal/status/1313414557843374081</p>
<p>കാര്&#x200d;ഷിക നിയമത്തിനെതിരെ പ്രതിഷേധിച്ച് പഞ്ചാബില്&#x200d; നടത്തിയ ട്രാക്ടര്&#x200d; റാലിയില്&#x200d; പങ്കെടുക്കവേ്, ട്രാക്ടറില്&#x200d; ഇരിക്കാന്&#x200d; രാഹുല്&#x200d; കുഷ്യന്&#x200d; ഉപയോഗിച്ചതിനെതിരെ കേന്ദ്ര വ്യോമയാന മന്ത്രി ഹര്&#x200d;ദീപ് സിങ് പുരി ഉള്&#x200d;പ്പെടെയുള്ളവര്&#x200d; വിമര്&#x200d;ശനവുമായി രംഗത്തെത്തിയിരുന്നു.</p>
<p>കാര്&#x200d;ഷിക നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി പഞ്ചാബില്&#x200d;നിന്ന് ഹരിയാനയിലേക്ക് പോകുന്നതിനു മുന്നോടിയായി മുഖ്യമന്ത്രി അമരീന്ദര്&#x200d; സിങ്ങിനൊപ്പം വാര്&#x200d;ത്താസമ്മേളനം സംസാരിക്കുകയായിരുന്നു രാഹുല്&#x200d; ഗാന്ധി.</p>
<p>അതേസമയം, രാജ്യത്തെ കാര്&#x200d;ഷികമേഖലയുടെ നിലവിലെ ഘടനയെ തകര്&#x200d;ക്കുന്ന, ഹരിയാണയെയും പഞ്ചാബിനെയും ഗുരുതരമായി ബാധിക്കുന്ന കരിനിയമങ്ങളാണ് മോദി സര്&#x200d;ക്കാര്&#x200d; മൂന്ന് ബില്ലുകളിലൂടെ നടപ്പാക്കിയതെന്നും ഇതിനെതിരായാണ് ഈ ഖേതി ബച്ചാവോ യാത്രയെന്നും രാഹുല്&#x200d; ഉണര്&#x200d;ത്തി. കര്&#x200d;ഷക ബില്ലുകള്&#x200d; പാസ്സാക്കുമ്പോള്&#x200d; രാഹുല്&#x200d; എവിടെയായിരുന്നുവെന്ന അകാലിദളിന്റെ ചോദ്യത്തിനും രാഹുല്&#x200d; ഗാന്ധി മറുപടി നല്&#x200d;കി.</p>
<p>അതിനിടെ, രാഹുല്&#x200d; ഗാന്ധിയുടെ ട്രാക്ടര്&#x200d; റാലി തടഞ്ഞ ഹരിയാന സര്&#x200d;ക്കാര്&#x200d; ഒടുവില്&#x200d; റാലിക്ക് അനുമതി നല്&#x200d;കി. പഞ്ചാബില്&#x200d; നിന്ന് ആരംഭിച്ച റാലി ഹരിയാന അതിര്&#x200d;ത്തിയില്&#x200d; തടഞ്ഞെങ്കിലും പിന്&#x200d;മാറാന്&#x200d; തയ്യാറല്ലെന്ന് രരാഹുല്&#x200d; ഗാന്ധി വ്യക്തമാക്കിയതോടെയാണ് ഹരിയാന സര്&#x200d;ക്കാര്&#x200d; മുട്ടുമടക്കിയത്. അതിര്&#x200d;ത്തി തുറക്കുന്നത് വരെ കാത്തിരിക്കാന്&#x200d; തയ്യാറാണെന്ന രാഹുല്&#x200d; ഗാന്ധിയുടെ ഇച്ഛാശക്തിക്ക് മുന്നില്&#x200d; ഹരിയാന സര്&#x200d;ക്കാര്&#x200d; കീഴടങ്ങുകയായിരുന്നു. ഒന്നല്ല 5000 മണിക്കൂര്&#x200d; വേണമെങ്കിലും കാത്തിരിക്കാന്&#x200d; തയ്യാറാണെന്നും രാഹുല്&#x200d; വെല്ലുവിളിച്ചു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">They have stopped us on a bridge on the Haryana border. I’m not moving and am happy to wait here. </p>
<p>1 hour, 5 hours, 24 hours, 100 hours, 1000 hours or 5000 hours. <a href="https://t.co/b9IjBSe7Bg">pic.twitter.com/b9IjBSe7Bg</a></p>
<p>&mdash; Rahul Gandhi (@RahulGandhi) <a href="https://twitter.com/RahulGandhi/status/1313438575019487234?ref_src=twsrc%5Etfw">October 6, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>അവര്&#x200d; ഞങ്ങളെ ഹരിയാന അതിര്&#x200d;ത്തിയില്&#x200d; തടഞ്ഞിരിക്കുന്നു. അതിര്&#x200d;ത്തി തുറക്കുന്നത് വരെ ഞാന്&#x200d; ഇവിടെ കാത്തിരിക്കും. അത് രണ്ട് മണിക്കൂറോ, ആറ് മണിക്കൂറോ, 10 മണിക്കൂറോ, 24 മണിക്കൂറോ, 100 മണിക്കൂറോ, 200 മണിക്കൂറോ, 500 മണിക്കൂറോ, 5000 മണിക്കൂറോ ആവട്ടെ&#8230;ഞാന്&#x200d; കാത്തിരിക്കും. അവര്&#x200d; അതിര്&#x200d;ത്തി തുറന്നാല്&#x200d; സമാധാനപരമായി ഞാന്&#x200d; യാത്ര തുടരും. അല്ലെങ്കില്&#x200d; സമാധാനപരമായി ഇവിടെ കാത്തിരിക്കും ഞങ്ങള്&#x200d;ക്ക് അതില്&#x200d; സന്തോഷംമാത്രമേ ഉള്ളൂ-രാഹുല്&#x200d; പറഞ്ഞു.<br />
കേന്ദ്ര സര്&#x200d;ക്കാര്&#x200d; പാസാക്കിയ കര്&#x200d;ഷബില്ലിനെതിരെയാണ് രാഹുല്&#x200d; ഗാന്ധിയുടെ നേതൃത്വത്തില്&#x200d; ട്രാക്ടര്&#x200d; റാലി സംഘടിപ്പിച്ചിരിക്കുന്നത്. ബാരിക്കേഡുകള്&#x200d; ഉയര്&#x200d;ത്തിയാണ് ഹരിയാന പൊലീസ് റാലി തടഞ്ഞത്. ബാരിക്കേഡുകളില്&#x200d; കൊടികെട്ടി മുദ്രാവാക്യങ്ങള്&#x200d; മുഴക്കി കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകര്&#x200d; പ്രതിഷേധിച്ചു. ഹരിയാനയില്&#x200d; രണ്ട് റാലികളെ രാഹുല്&#x200d; ഗാന്ധി ഇന്ന് അഭിസംബോധന ചെയ്ത് സംസാരിക്കും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/why-not-question-pm-modis-rs-8000-crore-planes-rahul-gandhi-on-row-over-using-cushion-on-tractor.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോണ്&#x200d;ഗ്രസ് പാര്&#x200d;ട്ടി അധികാരത്തില്&#x200d; വന്നാല്&#x200d; മൂന്ന് കാര്&#x200d;ഷിക നിയമങ്ങളും വലിച്ചെറിയും; പഞ്ചാബില്&#x200d; ട്രാക്ടര്&#x200d; റാലി നയിച്ച് രാഹുല്&#x200d; ഗാന്ധി</title>
		<link>https://www.chandrikadaily.com/congress-party-come-to-the-power-we-will-scrap-these-three-black-laws-says-rahul-gandhi.html</link>
					<comments>https://www.chandrikadaily.com/congress-party-come-to-the-power-we-will-scrap-these-three-black-laws-says-rahul-gandhi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 04 Oct 2020 09:26:23 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[farm bills]]></category>
		<category><![CDATA[farmer's strike]]></category>
		<category><![CDATA[punjab cm]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=158854</guid>

					<description><![CDATA[മോദിയുടെ ഗൂഢലക്ഷ്യം കര്&#x200d;ഷകര്&#x200d; മനസിലാക്കണം. ഞാന്&#x200d; നിങ്ങള്&#x200d;ക്ക് ഒരു കാര്യം ഉറപ്പുതരുന്നു, കോണ്&#x200d;ഗ്രസ് അധികാരത്തില്&#x200d; വന്നാല്&#x200d; പുതിയ മൂന്ന് നിയമങ്ങളും റദ്ദാക്കമെന്നും കാര്&#x200d;ഷിക നിയമത്തിനെതിരായി പഞ്ചാബില്&#x200d; നടന്ന കര്&#x200d;ഷക റാലിയില്&#x200d; രാഹുല്&#x200d; ഗാന്ധി പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>അമൃത്സര്&#x200d;: കേന്ദ്ര സര്&#x200d;ക്കാര്&#x200d; പാര്&#x200d;ലമെന്റില്&#x200d; പാസാക്കിയ കാര്&#x200d;ഷിക നിയമങ്ങളില്&#x200d; പ്രതിഷേധിച്ച് പഞ്ചാബില്&#x200d; ട്രാക്ടര്&#x200d; റാലി നയിച്ച് കോണ്&#x200d;ഗ്രസ് നേതാവ് രാഹുല്&#x200d; ഗാന്ധി. രാജ്യത്ത് കോണ്&#x200d;ഗ്രസ് പാര്&#x200d;ട്ടി അധികാരത്തില്&#x200d; വരുന്ന ദിവസം, ഞങ്ങള്&#x200d; ഈ മൂന്ന് കറുത്ത നിയമങ്ങളും റദ്ദാക്കി അവ മാലിന്യകൊട്ടയില്&#x200d; എറിയുമെന്ന് രാഹുല്&#x200d; പ്രഖ്യാപ്പിച്ചു. കാര്&#x200d;ഷിക നിയമങ്ങളില്&#x200d; പ്രതിഷേധിച്ച് പ്രക്ഷോഭം നടത്തുന്ന കര്&#x200d;ഷകര്&#x200d;ക്ക് പിന്തുണ നല്&#x200d;കുന്നതിന്റെ ഭാഗമായി പഞ്ചാബിലെ മൊഗയില്&#x200d; പാര്&#x200d;ട്ടിയുടെ ഖേതി ബച്ചാവോ യാത്ര ഉദാഘാടനം ചെയ്യുകയായിരുന്നു രാഹുല്&#x200d;.</p>
<p>കര്&#x200d;ഷകര്&#x200d; സന്തോഷവാന്മാരെന്നാണ് പ്രധാനമന്ത്രി മോദി പറയുന്നത്. എന്നാല്&#x200d; രാജ്യത്താക കര്&#x200d;ഷകര്&#x200d; പ്രക്ഷോഭവുമായി റോഡിലിറങ്ങുന്നതാണ് നമ്മള്&#x200d; കാണുന്നത്. കര്&#x200d;ഷകരുടെ ഭൂമി മോദി സര്&#x200d;ക്കാര്&#x200d; കോര്&#x200d;പറേറ്റുകള്&#x200d;ക്ക് കൊടുക്കുകയാണ്. അംബാനിയുടെയും അദാനിയുടെയും സര്&#x200d;ക്കാരാണിത്. മോദിയുടെ ഗൂഢലക്ഷ്യം കര്&#x200d;ഷകര്&#x200d; മനസിലാക്കണം. ഞാന്&#x200d; നിങ്ങള്&#x200d;ക്ക് ഒരു കാര്യം ഉറപ്പുതരുന്നു, കോണ്&#x200d;ഗ്രസ് അധികാരത്തില്&#x200d; വന്നാല്&#x200d; പുതിയ മൂന്ന് നിയമങ്ങളും റദ്ദാക്കമെന്നും കാര്&#x200d;ഷിക നിയമത്തിനെതിരായി പഞ്ചാബില്&#x200d; നടന്ന കര്&#x200d;ഷക റാലിയില്&#x200d; രാഹുല്&#x200d; ഗാന്ധി പറഞ്ഞു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="in" dir="ltr"><a href="https://twitter.com/hashtag/WATCH?src=hash&amp;ref_src=twsrc%5Etfw">#WATCH</a>: Punjab: CM Captain Amarinder Singh, Congress leader Rahul Gandhi, party&#39;s state chief Sunil Jakhar take part in tractor yatra from Badhni Kalan to Jattpura as part of party&#39;s &#39;Kheti Bachao Yatra&#39;. <a href="https://t.co/TpXTpxcGCx">pic.twitter.com/TpXTpxcGCx</a></p>
<p>&mdash; ANI (@ANI) <a href="https://twitter.com/ANI/status/1312682861615480834?ref_src=twsrc%5Etfw">October 4, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>കാര്&#x200d;ഷിക നിയമങ്ങളില്&#x200d; പ്രതിഷേധിച്ച് പ്രക്ഷോഭം നടത്തുന്ന കര്&#x200d;ഷകര്&#x200d;ക്ക് പിന്തുണയുമായി &#8216;ഖേതി ബച്ചാവോ യാത്ര&#8217;യുടെ ഭാഗമായാണ് രാഹുല്&#x200d; പഞ്ചാബിലെത്തിയത്. കാര്&#x200d;ഷിക രംഗം സംരക്ഷിക്കുക എന്ന ആശയവുമായി മൂന്ന് ദിവസം നീണ്ടുനില്&#x200d;ക്കുന്ന റാലിക്കാണ് ഞായറാഴ്ച തുടക്കം കുറിച്ചത്. മോഗ മുതല്&#x200d; പാട്യാല വരെ 50 കിമീ ദൂരം ട്രാക്ടര്&#x200d; റാലിയാണ് സംഘടിപ്പിക്കുന്നത്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്&#x200d; സിങിനൊപ്പമാണ് രാഹുല്&#x200d; കര്&#x200d;ഷകരെ കാണാനെത്തിയത്. പഞ്ചാബിലെ എ.ഐ.സി.സി ജനറല്&#x200d; സെക്രട്ടറി ഹരിഷ് റാവത്ത്, പാര്&#x200d;ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് സുനില്&#x200d; ജാഖര്&#x200d; എന്നിവരും റാലിയിലുണ്ട്.</p>
<p>കാര്&#x200d;ഷിക യാത്രയുടെ ഭാഗമായി ഹരിയാനയിലെ കര്&#x200d;ഷകരെയും കാണുമെന്നും രാഹുല്&#x200d; ഗാന്ധി പറഞ്ഞു. അതേസമയം രാഹുലിന്റെ യാത്ര തടയുമെന്ന് ഹരിയാന സര്&#x200d;ക്കാര്&#x200d; അറിയിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രി അനില്&#x200d; വിജിയാണ് രാഹുലിനെ ഹരിയാനയിലേക്ക് കയറ്റില്ലെന്ന് പറഞ്ഞത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/congress-party-come-to-the-power-we-will-scrap-these-three-black-laws-says-rahul-gandhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കര്&#x200d;ഷക പ്രക്ഷോഭം ശക്തമാവുന്നു; ഭാരത് ബന്ദിന് പിന്തുണയുമായി രാഹുല്&#x200d; ഗാന്ധി</title>
		<link>https://www.chandrikadaily.com/i-support-bharat-bandh-says-rahul-gandhi.html</link>
					<comments>https://www.chandrikadaily.com/i-support-bharat-bandh-says-rahul-gandhi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 25 Sep 2020 07:46:50 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[2020 Parliament]]></category>
		<category><![CDATA[farm bills]]></category>
		<category><![CDATA[farmer's strike]]></category>
		<category><![CDATA[rahul 2.0]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=156406</guid>

					<description><![CDATA[ജി.എസ്.ടി നടപ്പാക്കിയതിലെ പിഴവ് ചെറുകിട-ഇടത്തരം സംരംഭങ്ങളെ തകര്&#x200d;ത്തു. പുതിയ കാര്&#x200d;ഷിക നിയമങ്ങള്&#x200d; നമ്മുടെ കര്&#x200d;ഷകരെ അടിമകളാക്കുകയും ചെയ്യും. ഭാരത് ബന്ദിനെ പിന്തുണക്കുന്നു, രാഹുല്&#x200d; ട്വീറ്റ് ചെയ്തു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: കേന്ദ്രസര്&#x200d;ക്കാരിന്റെ കാര്&#x200d;ഷിക ബില്ലുകള്&#x200d;ക്കെതിരെ പ്രക്ഷോഭം ശക്തമാവുന്നതിനിടെ ബില്ലിനെതിരെ കര്&#x200d;ഷക സംഘടനകള്&#x200d; സംഘടിപ്പിക്കുന്ന ഭാരത് ബന്ദിന് പിന്തുണയുമായി കോണ്&#x200d;ഗ്രസ് നേതാവ് രാഹുല്&#x200d; ഗാന്ധി.</p>
<p>മോദി സര്&#x200d;ക്കാറിന്റെ പുതിയ കാര്&#x200d;ഷിക നിയമങ്ങള്&#x200d; കര്&#x200d;ഷകരെ അടിമകളാക്കുന്നതാണെന്നും ജി.എസ്.ടി നടപ്പാക്കിയതിലെ പിഴവ് ചെറുകിട- ഇടത്തരം സംരംഭങ്ങളെ തകര്&#x200d;ത്തതായും കോണ്&#x200d;ഗ്രസ് നേതാവ് കുറ്റപ്പെടുത്തി. കാര്&#x200d;ഷിക ബില്ലിനെതിരായി കര്&#x200d;ഷക സംഘടനകള്&#x200d; ആഹ്വാനം ചെയ്ത ഭാരത് ബന്ദിനെ പിന്തുണക്കുന്നതായും രാഹുല്&#x200d; ട്വീറ്റ്വറില്&#x200d; വ്യക്തമാക്കി.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="hi" dir="ltr">एक ग़लत GST ने सूक्ष्म, लघु एवं मध्यम उद्योगों (MSMEs) को नष्ट कर दिया।</p>
<p>अब नए कृषि क़ानून हमारे किसानों को ग़ुलाम बनाएँगे।<a href="https://twitter.com/hashtag/ISupportBharatBandh?src=hash&amp;ref_src=twsrc%5Etfw">#ISupportBharatBandh</a></p>
<p>&mdash; Rahul Gandhi (@RahulGandhi) <a href="https://twitter.com/RahulGandhi/status/1309387746725621761?ref_src=twsrc%5Etfw">September 25, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ജി.എസ്.ടി നടപ്പാക്കിയതിലെ പിഴവ് ചെറുകിട-ഇടത്തരം സംരംഭങ്ങളെ തകര്&#x200d;ത്തു. പുതിയ കാര്&#x200d;ഷിക നിയമങ്ങള്&#x200d; നമ്മുടെ കര്&#x200d;ഷകരെ അടിമകളാക്കുകയും ചെയ്യും. ഭാരത് ബന്ദിനെ പിന്തുണക്കുന്നു, രാഹുല്&#x200d; ട്വീറ്റ് ചെയ്തു.</p>
<p>കര്&#x200d;ഷകരും തൊഴിലാളികളും അനുഭവിക്കുന്ന നിലവിലെ പ്രശ്‌നങ്ങള്&#x200d; പരിഹാരിക്കുന്നതിന് പകരം പിആര്&#x200d; ജോലിയില്&#x200d; ഏര്&#x200d;പ്പെടുന്നതിലാണ് മോദി സര്&#x200d;ക്കാര്&#x200d; മുന്&#x200d;ഗണന നല്&#x200d;കുന്നതെന്ന് രാഹുല്&#x200d; ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു. പുതിയ കാര്&#x200d;ഷിക നിയമങ്ങള്&#x200d; ഭരണഘടനാ വിരുദ്ധമാണെന്നും കേന്ദ്രസര്&#x200d;ക്കാറിന്റെ കരിനിയമങ്ങള്&#x200d;ക്കെതിരെ കോണ്&#x200d;ഗ്രസ് കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയതാണ്.</p>
<p>കേന്ദ്ര സര്&#x200d;ക്കാര്&#x200d; പാസാക്കിയ കാര്&#x200d;ഷിക ബില്ലുകള്&#x200d;ക്കെതിരെ കര്&#x200d;ഷക സംഘടനകളുടെ നേതൃത്വത്തില്&#x200d; ദേശ വ്യാപകമായി പ്രതിഷേധം ശക്തമാവുകയാണ്. കര്&#x200d;ഷകരുടെ ദേശീയ പണിമുടക്കിന്റെ ഭാഗമായി വിവിധയിടങ്ങളില്&#x200d; ദേശീയ പാതയും റെയിലും ഉപരോധിച്ച് സമരാനുകൂലികള്&#x200d; മുദ്രാവാക്യങ്ങള്&#x200d; വിളിച്ചു. പഞ്ചാബില്&#x200d; കിസാന്&#x200d; മസ്ദൂര്&#x200d; സംഘര്&#x200d;ഷ് സമിതിയുടെ നേതൃത്വത്തില്&#x200d; കര്&#x200d;ഷകര്&#x200d; റെയില്&#x200d; പാളം ഉപരോധിച്ചതിനെ തുടര്&#x200d;ന്ന് നിരവധി ട്രെയിനുകള്&#x200d; റദ്ദാക്കി.</p>
<p>വിവിധ സംസ്ഥാനങ്ങളിലെ 12 സംഘടനകളാണ് കാര്&#x200d;ഷിക ബില്ലുകള്&#x200d; പാസാക്കിയതിനെതിരെ പ്രക്ഷോഭ രംഗത്തുളളത്. കര്&#x200d;ണാടകയില്&#x200d; സ്റ്റേറ്റ് ഫാര്&#x200d;മേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്&#x200d; കര്&#x200d;ണാടക- തമിഴ്നാട് ഹൈവേയിലായിരുന്നു പ്രതിഷേധം. ബിഹാറില്&#x200d; വ്യത്യസ്തമായ സമരമാണ് നടന്നത്. ട്രാക്ടറിന് പുറമെ പോത്തിന്റെ പുറത്തേറിയും കര്&#x200d;ഷകര്&#x200d; സമരത്തിന് എത്തി. ആര്&#x200d;ജെഡി നേതാക്കളായ തേജസ്വി യാദവും തേജ് പ്രതാപ് യാദവും ട്രാക്ടറിന്റെ പുറത്തേറിയാണ് പ്രതിഷേധത്തിന് ഐക്യദാര്&#x200d;ഢ്യം പ്രഖ്യാപിച്ചത്.</p>
<p>ബന്ദിന് കോണ്&#x200d;ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബില്ലുകള്&#x200d;ക്കെതിരെ കോണ്&#x200d;ഗ്രസിന്റെ നേതൃത്വത്തില്&#x200d; പ്രതിപക്ഷ കക്ഷികള്&#x200d; രാജ്യവ്യാപക പ്രക്ഷോഭത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. നേരത്തെ രാജ്യസഭയും ലോക്‌സഭയും പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; ബഹികരിച്ചിരുന്നു. 28ന് സംസ്ഥാന തലസ്ഥാനങ്ങളില്&#x200d; പാര്&#x200d;ട്ടി നേതാക്കളും പ്രവര്&#x200d;ത്തകരും രാജ്ഭവനുകളിലേക്കു പ്രകടനം നടത്തും. ജില്ലാ ആസ്ഥാനങ്ങളിലും പ്രകടനങ്ങള്&#x200d; സംഘടിപ്പിക്കും. ഗാന്ധി ജയന്തി ദിനത്തില്&#x200d; ജില്ലകളിലും അസംബ്ലി മണ്ഡലങ്ങളിലും ധര്&#x200d;ണ നടത്തും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/i-support-bharat-bandh-says-rahul-gandhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കര്&#x200d;ഷകരെ കൊലയ്ക്ക് കൊടുക്കരുത്</title>
		<link>https://www.chandrikadaily.com/editorial-22-sep.html</link>
					<comments>https://www.chandrikadaily.com/editorial-22-sep.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 21 Sep 2020 20:15:05 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[farm bills]]></category>
		<category><![CDATA[farmer's strike]]></category>
		<category><![CDATA[modi loot]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=155464</guid>

					<description><![CDATA[ഇന്ത്യന്&#x200d; സമ്പദ്‌വ്യവസ്ഥയുടെ ആണിക്കല്ലായ കാര്&#x200d;ഷിക മേഖലയുടെ സമ്പൂര്&#x200d;ണ തകര്&#x200d;ച്ചക്ക് വഴിവെക്കുന്ന മൂന്നു നിര്&#x200d;ണായക നിയമങ്ങള്&#x200d; കര്&#x200d;ഷകരുടെയും പ്രതിപക്ഷത്തിന്റെയും കടുത്ത പ്രതിഷേധത്തെ വകവെക്കാതെ മോദി സര്&#x200d;ക്കാര്&#x200d; പാര്&#x200d;ലമെന്റില്&#x200d; പാസാക്കിയെടുത്തുകഴിഞ്ഞു. കര്&#x200d;ഷിക ഉല്&#x200d;പന്ന വ്യാപാര വാണിജ്യബില്&#x200d;-2020, കര്&#x200d;ഷക (ശാക്തീകരണ, സംരക്ഷണ) ബില്&#x200d;-2020 എന്നിവയാണ് തിങ്കളാഴ്ച രാജ്യസഭയില്&#x200d; സര്&#x200d;ക്കാര്&#x200d; പാസാക്കിയെടുത്തത്. രണ്ട് ബില്ലുകളും ശബ്ദവോട്ടോടെ പാസായതായാണ് സര്&#x200d;ക്കാര്&#x200d; പ്രഖ്യാപിച്ചത്. അവശ്യവസ്തു (ഭേദഗതി) നിയമം കഴിഞ്ഞയാഴ്ച ലോക്‌സഭ പാസാക്കിയിരുന്നു. ബില്ലുകള്&#x200d; വോട്ടിനിടണമെന്ന പ്രതിപക്ഷ ആവശ്യം രാജ്യസഭാഡെപ്യൂട്ടി ചെയര്&#x200d;മാന്&#x200d; തള്ളിയാണ് ശബ്ദവോട്ടോടെയുള്ള നിയമനിര്&#x200d;മാണം. ബഹുരാഷ്ട്ര [&#8230;]]]></description>
										<content:encoded><![CDATA[<p>ഇന്ത്യന്&#x200d; സമ്പദ്‌വ്യവസ്ഥയുടെ ആണിക്കല്ലായ കാര്&#x200d;ഷിക മേഖലയുടെ സമ്പൂര്&#x200d;ണ തകര്&#x200d;ച്ചക്ക് വഴിവെക്കുന്ന മൂന്നു നിര്&#x200d;ണായക നിയമങ്ങള്&#x200d; കര്&#x200d;ഷകരുടെയും പ്രതിപക്ഷത്തിന്റെയും കടുത്ത പ്രതിഷേധത്തെ വകവെക്കാതെ മോദി സര്&#x200d;ക്കാര്&#x200d; പാര്&#x200d;ലമെന്റില്&#x200d; പാസാക്കിയെടുത്തുകഴിഞ്ഞു. കര്&#x200d;ഷിക ഉല്&#x200d;പന്ന വ്യാപാര വാണിജ്യബില്&#x200d;-2020, കര്&#x200d;ഷക (ശാക്തീകരണ, സംരക്ഷണ) ബില്&#x200d;-2020 എന്നിവയാണ് തിങ്കളാഴ്ച രാജ്യസഭയില്&#x200d; സര്&#x200d;ക്കാര്&#x200d; പാസാക്കിയെടുത്തത്. രണ്ട് ബില്ലുകളും ശബ്ദവോട്ടോടെ പാസായതായാണ് സര്&#x200d;ക്കാര്&#x200d; പ്രഖ്യാപിച്ചത്. അവശ്യവസ്തു (ഭേദഗതി) നിയമം കഴിഞ്ഞയാഴ്ച ലോക്‌സഭ പാസാക്കിയിരുന്നു. ബില്ലുകള്&#x200d; വോട്ടിനിടണമെന്ന പ്രതിപക്ഷ ആവശ്യം രാജ്യസഭാഡെപ്യൂട്ടി ചെയര്&#x200d;മാന്&#x200d; തള്ളിയാണ് ശബ്ദവോട്ടോടെയുള്ള നിയമനിര്&#x200d;മാണം. ബഹുരാഷ്ട്ര കുത്തകകള്&#x200d;ക്ക് യഥേഷ്ടം ലാഭം കൊയ്യാനും അതിന്റെ പങ്കുപറ്റാനും പരമാവധി പരിശ്രമിച്ചുവരുന്ന മോദി സര്&#x200d;ക്കാരിനെ സംബന്ധിച്ച് രാജ്യത്തിന്റെ നട്ടെല്ലായ കാര്&#x200d;ഷിക മേഖലയെകൂടി അവര്&#x200d;ക്കായി ലേലത്തിന് വെക്കുന്നത് ലളിതമായി പറഞ്ഞാല്&#x200d; ജനങ്ങളെ കൊലയ്ക്ക് കൊടുക്കലാണ്. കോണ്&#x200d;ഗ്രസും മുസ്്‌ലിംലീഗും സി.പി.എമ്മും ടി.എം.സിയും ശിവസേനയും ജനതാദളും (എസ്) ബില്ലിനെ ശക്തിയായി എതിര്&#x200d;ക്കുകയാണ്. പൗരത്വ ഭേദഗതി നിയമത്തില്&#x200d; കണ്ടതുപോലുള്ള പിടിവാശിയിലാണ് മോദി സര്&#x200d;ക്കാര്&#x200d;.കോവിഡ് കാലത്ത് ജനങ്ങളുടെ ശ്രദ്ധതിരിച്ച് കര്&#x200d;ഷകര്&#x200d;ക്കെതിരായും കുത്തകകള്&#x200d;ക്ക് അനുകൂലമായും നിയമങ്ങള്&#x200d; പാസാക്കിയെടുക്കുന്ന സര്&#x200d;ക്കാരിന്റെയും ബി.ജെ.പിയുടെയും ഗൂഢതന്ത്രത്തിന് പ്രതിപക്ഷവും ജനതയും വഴങ്ങില്ലെന്ന ഉറച്ച പ്രഖ്യാപനമാണ് ലോക്‌സഭയിലും രാജ്യസഭയിലുമായി കണ്ടത്.</p>
<p>നിലവില്&#x200d; കര്&#x200d;ഷകരും സാധാരണക്കാരും അനുഭവിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങളെല്ലാം ഒറ്റയടിക്ക് ഇല്ലാതാക്കുന്നതാണ് കേന്ദ്ര സര്&#x200d;ക്കാരിന്റെ കാര്&#x200d;ഷികാനുബന്ധബില്ലുകള്&#x200d;. കഴിഞ്ഞ സാമ്പത്തികവര്&#x200d;ഷം പഞ്ചാബിലും ഹരിയാനയിലും നിന്നായി 226.56 ലക്ഷം ടണ്&#x200d; അരിയും 201.14 ലക്ഷം ടണ്&#x200d; ഗോതമ്പുമാണ് സര്&#x200d;ക്കാര്&#x200d; സംഭരിച്ചത്. 80293 കോടി രൂപ വിലവരുന്ന ഇവ സംഭരിച്ചത് കര്&#x200d;ഷകരില്&#x200d;നിന്ന് നേരിട്ടാണ്- കാര്&#x200d;ഷികോല്&#x200d;പന്ന വിപണന സമിതികള്&#x200d; (എ.പി.എം.സി) മുഖേന. ഇതാണ് പുതിയ നിയമത്തിലൂടെ നിലയ്ക്കാന്&#x200d; പോകുന്നത്. നിലവിലുള്ള സംഭരണ സംവിധാനവും താങ്ങുവില സമ്പ്രദായവും എടുത്തുകളയുന്നു എന്നതാണ ്ഏറ്റവും വലിയ വെല്ലുവിളി. രാജ്യത്ത് ഏതിടത്തും കാര്&#x200d;ഷികോത്പന്നങ്ങള്&#x200d; വിപണനം നടത്താന്&#x200d; കഴിയുമെന്ന ബില്ലിലെ വ്യവസ്ഥ കേള്&#x200d;ക്കുമ്പോള്&#x200d; കര്&#x200d;ഷകര്&#x200d;ക്ക് അനുകൂലമാണെന്ന് തോന്നുമെങ്കിലും, ഫലത്തിലത് കുത്തകകള്&#x200d;ക്ക് കാര്&#x200d;ഷിക വിപണി തുറന്നുകൊടുക്കാനുള്ള പടപ്പുറപ്പാടാണ്. നേരത്തെതന്നെ കുത്തകകള്&#x200d;ക്ക് കാര്&#x200d;ഷിക മേഖലയെ തുറന്നുകൊടുത്ത മോദി സര്&#x200d;ക്കാര്&#x200d; ഇപ്പോള്&#x200d; അവരുടെ ഉത്പന്നങ്ങള്&#x200d; യഥേഷ്ടം വിപണിയിലെത്തിക്കാനുള്ള സൗകര്യമാണ് ഒരുക്കിക്കൊടുക്കുന്നത്. ഇതിലൂടെ സംഭവിക്കാന്&#x200d; പോകുന്നത് സാധാരണക്കാരും നാമമാത്രവുമായ കര്&#x200d;ഷകര്&#x200d; കഠിനാധ്വാനംകൊണ്ട് ഉത്പാദിപ്പിച്ചെടുത്ത വിളകള്&#x200d; കുത്തകകളുടേതുമായി മല്&#x200d;സരിക്കണമെന്നാണ്. ആധുനിക സംവിധാനങ്ങളും സാങ്കേതികവിദ്യയും വിനിമയശേഷിയുമുള്ള ഉത്പാദകരുമായി ചെറുകിട-നാമമാത്ര കര്&#x200d;ഷകന്&#x200d; മല്&#x200d;സരിക്കണമെന്നാണ്. ഫലത്തില്&#x200d; പുലിയെയും ആടിനെയും സംരക്ഷണത്തിന്റെ പേരില്&#x200d; ഒരേ തൊഴുത്തില്&#x200d; കെട്ടുന്ന അവസ്ഥയാണിത്. പരാതികളില്&#x200d; മറ്റൊന്ന് കരാര്&#x200d; കൃഷി വ്യാപകമാക്കുന്നുവെന്നതാണ്. മറ്റൊന്ന് ധാന്യങ്ങളെയും സവാള, സസ്യഎണ്ണ, ഉരുളക്കിഴങ്ങ് തുടങ്ങിയവയെ അവശ്യവസ്തു എന്ന ആനുകൂല്യത്തില്&#x200d;നിന്ന് ഒഴിവാക്കുമെന്നതാണ്. കുത്തകകള്&#x200d;ക്കും വ്യാപാരികള്&#x200d;ക്കും യഥേഷ്ടം പൂഴ്ത്തിവെപ്പ് നടത്താനും തങ്ങളുടെ ഇച്ഛാനുസരണം വില നിശ്ചയിക്കാനും ഇത് വഴിവെക്കും. നിലവില്&#x200d; സാധാരണ കര്&#x200d;ഷകര്&#x200d;ക്ക് പ്രാദേശിക ചന്തകളും സര്&#x200d;ക്കാര്&#x200d; സംഭരണം വഴിയും കിട്ടിയിരുന്ന വിലപോലും കടുത്ത മല്&#x200d;സരത്തിനിടെ നഷ്ടപ്പെടുമെന്നര്&#x200d;ത്ഥം. ലാഭകരമല്ലാതായാല്&#x200d; കൃഷിഭൂമി പതിയെ കുത്തകകള്&#x200d;ക്ക് കൈമാറാന്&#x200d; കര്&#x200d;ഷകര്&#x200d; തയ്യാറാകും.</p>
<p>ഇതേ കോവിഡ് കാലത്തുതന്നെയാണ് രാജ്യത്തെ പൊതുമേഖലാസ്ഥാപനങ്ങളെയും പ്രതിരോധ മേഖലയെയും പ്രകൃതി സമ്പത്തിനെയും വിമാനത്താവളങ്ങളെയുമെല്ലാം കൂട്ടത്തോടെ കുത്തകകള്&#x200d;ക്ക് കൈമാറുന്ന രീതി നാം ഞെട്ടലോടെ കണ്ടത്. ഇതിനെതിരായ പോരാട്ടത്തിനിടെയാണ് കര്&#x200d;ഷകരുടെ രോഷംകൂടി സര്&#x200d;ക്കാര്&#x200d; ക്ഷണിച്ചുവരുത്തിയിരിക്കുന്നത്. കഴിഞ്ഞ ഏതാനും നാളുകളായി പഞ്ചാബിലും ഹരിയാനയിലും അലയടിക്കുന്ന പ്രതിഷേധാഗ്നി കൂടുതല്&#x200d; സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയാണിപ്പോള്&#x200d;. മുഴുപ്പട്ടിണിയിലും അരപ്പട്ടിണിയിലുമായി കഴിയുന്ന രാജ്യത്തെ വലിയ ശതമാനംവരുന്ന കര്&#x200d;ഷകരോട് മോദി സര്&#x200d;ക്കാര്&#x200d; ചെയ്യുന്നത് ക്രൂരതയാണെന്ന് പറഞ്ഞാല്&#x200d;പോരാ, രാജ്യത്തെ ശതകോടി ജനതയാണ് ഇതിന്റെ ഭവിഷ്യത്തുകള്&#x200d; അനുഭവിക്കാന്&#x200d;പോകുന്നത്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം അതിരൂക്ഷമാകുമെന്ന് മാത്രമല്ല, രാജ്യത്തെ ജനസംഖ്യയുടെ ബഹുഭൂരിപക്ഷംപേരും പട്ടിണിയിലേക്ക് നീങ്ങുന്ന അവസ്ഥവരും. ഇന്ത്യയില്&#x200d; പ്രതിദിനം പത്ത് കര്&#x200d;ഷകരെങ്കിലും ജീവനൊടുക്കുന്നുണ്ടെന്നാണ് 2017ലെ കണക്ക്. കഴിഞ്ഞ മൂന്നു വര്&#x200d;ഷമായി കേന്ദ്ര സര്&#x200d;ക്കാര്&#x200d; കര്&#x200d;ഷക ആത്മഹത്യാകണക്ക് പുറത്തുവിടുന്നില്ല. 2020 ഓടെ കാര്&#x200d;ഷികോത്പന്നങ്ങള്&#x200d;ക്ക് ഇരട്ടിവില ലഭ്യമാക്കുമെന്നും കര്&#x200d;ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും വാഗ്ദാനം ചെയ്ത മോദി സര്&#x200d;ക്കാര്&#x200d; രണ്ടാം തവണ അധികാരത്തിലെത്തിയതോടെ കര്&#x200d;ഷകരെതന്നെ ഇല്ലാതാക്കാനുള്ള നയമാണ് സ്വീകരിച്ചിരിക്കുന്നത്. വില ഇരട്ടിയാക്കുന്നതിന്റെ ഗുണം ലഭിക്കുന്നത് ഫലത്തില്&#x200d; കര്&#x200d;ഷകര്&#x200d;ക്കല്ല കുത്തകകള്&#x200d;ക്കാണ് എന്നതാണ് കൗതുകകരമായിരിക്കുന്ന വസ്തുത.</p>
<p>രാജ്യത്തെ കര്&#x200d;ഷകരുന്നയിക്കുന്ന വിമര്&#x200d;ശനങ്ങളൊന്നും ചെവിക്കൊള്ളാത്ത മോദിക്കും ബി.ജെ.പിക്കും ആരോടാണ് യഥാര്&#x200d;ത്ഥത്തില്&#x200d; കൂറെന്ന് ഇത് വ്യക്തമാക്കുന്നു. സ്വന്തം മുന്നണിയിലെ ഘടകക്ഷികളിലൊന്നായ ശിരോമണി അകാലിദളിന്റെ പ്രതിനിധിയും വനിതയുമായ ഭക്ഷ്യസംസ്‌കരണവകുപ്പുമന്ത്രി ഹര്&#x200d;സിമ്രത് കൗര്&#x200d;ബാദല്&#x200d; രാജിവെച്ചിട്ടുപോലും കാര്&#x200d;ഷിക വിരുദ്ധ നിയമവുമായി സര്&#x200d;ക്കാര്&#x200d; മുന്നോട്ടുപോയതിന്റെ പിന്നില്&#x200d; വലിയ സാമ്പത്തിക നേട്ടങ്ങള്&#x200d; സര്&#x200d;ക്കാരിലെ ബന്ധപ്പെട്ടവര്&#x200d;ക്ക് ലഭിക്കുന്നുണ്ടെന്ന പരാതി ശരിവെക്കപ്പെടുകയാണ്. കര്&#x200d;ഷകരെന്നാല്&#x200d; നാടിന്റെ നട്ടെല്ലാണ്. ഇന്ത്യയുടെ 70 ശതമാനം ജനതയും കാര്&#x200d;ഷിക വൃത്തിയിലൂടെ ജീവിതം പുലര്&#x200d;ത്തുമ്പോള്&#x200d; കാര്&#x200d;ഷികമേഖലയെ അവരില്&#x200d;നിന്ന് പിടിച്ചെടുക്കുന്നത് മല്&#x200d;സ്യത്തെ കരക്കുപിടിച്ചിടുന്നതിന് തുല്യമാണ്. ജനങ്ങളെയും രാജ്യത്തെ സംബന്ധിച്ചോളം ആത്മഹത്യാപരവും. ഇതര മേഖലകളെയെല്ലാം കുത്തകകള്&#x200d;ക്ക് തുറന്നിടുമ്പോള്&#x200d; ജനകോടികള്&#x200d;ക്ക് അന്നമൂട്ടുന്ന കാര്&#x200d;ഷിക രംഗത്തെയെങ്കിലും ജനങ്ങള്&#x200d;ക്ക് വിട്ടുനല്&#x200d;കാന്&#x200d; ബി.ജെ.പി സര്&#x200d;ക്കാര്&#x200d; സന്മനസ്സുകാണിക്കണം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-22-sep.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാതിരാവിലും പ്രതിഷേധം; കോണ്&#x200d;ഗ്രസ് പ്രത്യക്ഷ സമരത്തിലേക്ക്-ഗാന്ധി പ്രതിമക്ക് മുന്നില്&#x200d; പ്രതിഷേധ ഗാനവുമായി തൃണമൂല്&#x200d; എംപി</title>
		<link>https://www.chandrikadaily.com/the-government-and-the-presiding-officer-are-at-fault-but-opposition-mps-are-being-punished-ghulam-nabi-azad.html</link>
					<comments>https://www.chandrikadaily.com/the-government-and-the-presiding-officer-are-at-fault-but-opposition-mps-are-being-punished-ghulam-nabi-azad.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 21 Sep 2020 18:41:29 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[2020 Parliament]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[farm bills]]></category>
		<category><![CDATA[farmer's strike]]></category>
		<category><![CDATA[gulam nabi asad]]></category>
		<category><![CDATA[Parliament Updates]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=155460</guid>

					<description><![CDATA[വിലക്ക് നേരിട്ട എംപിമാര്&#x200d; പാര്&#x200d;ലമെന്റിന് മുന്നില്&#x200d; പാതിരാവിലും പ്രതിഷേധിക്കുകയാണ്. തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് എംപി ഡോല സെന്&#x200d; പാര്&#x200d;ലമെന്റ് പരിസരത്ത് പ്രതിഷേധ ഗാനം ആലപിച്ചു. രാജ്യസഭയില്&#x200d; വോട്ടെടുപ്പില്ലാതെ ബില്ലുകള്&#x200d; പാസാക്കിയ സര്&#x200d;ക്കാര്&#x200d; നടപടി തെറ്റായിരിക്കെയാണ് പ്രതിപക്ഷ എംപിമാരെ ശിക്ഷിക്കുന്നതെന്ന് കോണ്&#x200d;ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പാര്&#x200d;ലമെന്റ്ിന് മുന്നില്&#x200d; പ്രതികരിച്ചു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: കര്&#x200d;ഷകരുടെ എതിര്&#x200d;പ്പും പ്രതിപക്ഷ പ്രതിഷേധവും ഗൗനിക്കാതെ മോദി സര്&#x200d;ക്കാര്&#x200d; പാസാക്കിയ കാര്&#x200d;ഷികബില്ലുകളില്&#x200d; പ്രത്യക്ഷ സമരത്തിനൊരുങ്ങി കോണ്&#x200d;ഗ്രസ് പാര്&#x200d;ട്ടി. കാര്&#x200d;ഷികബില്ലുകള്&#x200d; പാസാക്കിയതിലൂടെ പ്രധാനമന്ത്രി ജനങ്ങളെ വഴിതെറ്റിക്കുന്നുവെന്ന് കോണ്&#x200d;ഗ്രസ് ആരോപിച്ചു. ഒക്ടോബര്&#x200d; രണ്ടിന് കര്&#x200d;ഷകരക്ഷാദിനം ആചരിക്കുമെന്നും ബില്ലുകള്&#x200d;ക്കെതിരെ രണ്ടുകോടി കര്&#x200d;ഷകരുടെ ഒപ്പുശേഖരിച്ച് രാഷ്ട്രപതിക്ക് നല്&#x200d;കുമെന്നും കോണ്&#x200d;ഗ്രസ് വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; അറിയിച്ചു. എല്ലാ പി.സി.സികളും രാജ്ഭവനിലേക്ക് മാര്&#x200d;ച്ച് നടത്തി രാഷ്ട്രപതിക്കുളള നിവേദനം നല്&#x200d;കും.</p>
<p>അതിനിടെ, പാര്&#x200d;ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ കാര്&#x200d;ഷിക ബില്ലില്&#x200d; ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട്  പതിനെട്ട് പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; രാഷ്ട്രപതിക്ക് കത്തയച്ചു. പാര്&#x200d;ലമെന്റില്&#x200d; ജനാധിപത്യം കശാപ്പു ചെയ്‌തെന്നും താങ്കള്&#x200d; ബില്ലില്&#x200d; ഒപ്പുവയ്ക്കാതെ തിരിച്ചയക്കുന്നതിനായി പ്രാര്&#x200d;ഥിക്കുകയാണ് ഞങ്ങളെന്നും, രാഷ്ട്രപതി റാം നാഥ് കോവിന്ദിന് അയച്ച കത്തില്&#x200d; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്&#x200d;നിന്നുള്ള രാഷ്ട്രീയ പാര്&#x200d;ട്ടികളില്&#x200d;പ്പെടുന്നവ പ്രതിപക്ഷ പാര്&#x200d;ട്ടി എംപിമാര്&#x200d; ആവശ്യപ്പെട്ടു. കോണ്&#x200d;ഗ്രസ്, എന്&#x200d;സിപി, ഡിഎംകെ, സമാജ്വാദി പാര്&#x200d;ട്ടി, തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ്, ആര്&#x200d;ജെഡി, ഇടത് പാര്&#x200d;ട്ടികള്&#x200d; തുടങ്ങിയവയാണ് കത്തയച്ചത്.</p>
<p>അതേസമയം, ബില്ലുകള്&#x200d;ക്ക് എതിരെ ഉയരുന്ന രാജ്യവ്യാപക പ്രതിഷേധം ശക്തി പ്രാപിക്കുന്നു. വിവാദമായ ബില്ലിനെതിരെ പ്രതിഷേധിച്ചതിന് എട്ട് എംപിമാര്&#x200d;ക്ക് സസ്‌പെന്റ് ചെയ്ത നടപടിക്കെതിരേയും പ്രതിഷേധം ഉയരുന്നുണ്ട്. തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് എംപിമാരായ ഡെറക് ഒബ്രയന്&#x200d;, ഡോല സെന്&#x200d;, കോണ്&#x200d;ഗ്രസ് നേതാക്കളായ രാജീവ് സതവ്, സയിദ് നാസിര്&#x200d; ഹുസൈന്&#x200d;, റിപുണ്&#x200d; ബോറ, സിപിഎം എംപിമാരായ എളമരം കരീം, കെ.കെ രാഗേഷ്, ആംആദ്മിപാര്&#x200d;ട്ടി എംപി സഞ്ജയ് സിങ് എന്നിവര്&#x200d;ക്കാണ് സസ്‌പെന്&#x200d;ഷന്&#x200d;. വര്&#x200d;ഷകാല സമ്മേളനം അവസാനിക്കുന്നതുവരെയാണ് സസ്‌പെഷന്&#x200d;.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">The bills were passed without voting (in Rajya Sabha) yesterday against which Opposition MPs protested. The government and the presiding officer are at fault but Opposition MPs are being punished: Ghulam Nabi Azad, Leader of Opposition in Rajya Sabha <a href="https://t.co/sh4VQPNPHW">https://t.co/sh4VQPNPHW</a> <a href="https://t.co/VBkjRINhjA">pic.twitter.com/VBkjRINhjA</a></p>
<p>&mdash; ANI (@ANI) <a href="https://twitter.com/ANI/status/1308066951428677633?ref_src=twsrc%5Etfw">September 21, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>വിലക്ക് നേരിട്ട എംപിമാര്&#x200d; പാര്&#x200d;ലമെന്റിന് മുന്നില്&#x200d; പാതിരാവിലും പ്രതിഷേധിക്കുകയാണ്. തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് എംപി ഡോല സെന്&#x200d; പാര്&#x200d;ലമെന്റ് പരിസരത്ത് പ്രതിഷേധ ഗാനം ആലപിച്ചു. രാജ്യസഭയില്&#x200d; വോട്ടെടുപ്പില്ലാതെ ബില്ലുകള്&#x200d; പാസാക്കിയ സര്&#x200d;ക്കാര്&#x200d; നടപടി തെറ്റായിരിക്കെയാണ് പ്രതിപക്ഷ എംപിമാരെ ശിക്ഷിക്കുന്നതെന്ന് കോണ്&#x200d;ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പാര്&#x200d;ലമെന്റ്ിന് മുന്നില്&#x200d; പ്രതികരിച്ചു.</p>
<p>അതിനിടെ, രാജ്യസഭാ ഉപാധ്യക്ഷനെതിരെ പ്രതിപക്ഷം നല്&#x200d;കിയ അവിശ്വാസപ്രമേയ നോട്ടിസ് ഉപരാഷ്ട്രപതി എം വെങ്കയ്യ നായ്ഡു തള്ളി. സസ്‌പെന്&#x200d;ഡ് ചെയ്യപ്പെട്ട അംഗങ്ങള്&#x200d; സഭ വിട്ടുപോകാതിരിക്കുകയും പ്രതിപക്ഷ എംപിമാര്&#x200d; നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തതോടെ രാജ്യസഭ പലതവണ നിര്&#x200d;ത്തിവച്ചു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="hi" dir="ltr">संसद से लेकर सड़क तक भाजपाई तानाशाही चरम पर है। राष्ट्रपति से किसान विरोधी अध्यादेशों पर हस्ताक्षर न करने की गुहार लगाने जा रहे कांग्रेस सांसदों को भाजपा वर्दी के बल पर रोकने का प्रयास कर रही है।<br />कांग्रेस भाजपा की जड़ तानाशाही के खिलाफ सीना तानकर खड़ी रहेगी।<a href="https://twitter.com/hashtag/ModiEastIndiaCompany?src=hash&amp;ref_src=twsrc%5Etfw">#ModiEastIndiaCompany</a> <a href="https://t.co/u9GRfu5Gkp">pic.twitter.com/u9GRfu5Gkp</a></p>
<p>&mdash; Congress (@INCIndia) <a href="https://twitter.com/INCIndia/status/1308085947687251975?ref_src=twsrc%5Etfw">September 21, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>വിവാദമായ ബില്ലിനെതിരെ ഇതിനകം ബിജെപിയുടെ സഖ്യ കക്ഷികളായ അകാലിദളും ജെജെപിയും രംഗത്തെത്തി. കര്&#x200d;ഷകരുടെ സെപ്റ്റംബര്&#x200d; 25 ന് നടക്കുന്ന പഞ്ചാബ് ബന്ദിന് ആം ആദ്മി പാര്&#x200d;ട്ടി പിന്തുണ പ്രഖ്യാപിച്ചു. ഇതിനിടെ</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-government-and-the-presiding-officer-are-at-fault-but-opposition-mps-are-being-punished-ghulam-nabi-azad.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
