<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Farmers Suicide &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/farmers-suicide/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 01 Jun 2019 09:11:29 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Farmers Suicide &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വയനാട്ടിലെ കര്&#x200d;ഷക ആത്മഹത്യ ;   രാഹുല്&#x200d; ആവശ്യപ്പെട്ടു, മുഖ്യമന്ത്രി ഉത്തരവിട്ടു</title>
		<link>https://www.chandrikadaily.com/wayanad-farmers-death-interfere-of-rahul-gandhi.html</link>
					<comments>https://www.chandrikadaily.com/wayanad-farmers-death-interfere-of-rahul-gandhi.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sat, 01 Jun 2019 09:08:40 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Farmers Suicide]]></category>
		<category><![CDATA[mp]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[wayanad]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=129026</guid>

					<description><![CDATA[വയനാട്ടിലെ കര്&#x200d;ഷക ആത്മഹത്യയില്&#x200d; അന്വേഷണം ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന് വയനാട് എംപി രാഹുല്&#x200d; ഗാന്ധി നല്&#x200d;കിയ കത്തില്&#x200d; നടപടി. സംഭവത്തില്&#x200d; വിശദമായ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കാന്&#x200d; മുഖ്യമന്ത്രി ജില്ല കളക്ടറെ ചുമതലപ്പെടുത്തി. ഇത് അറിയിച്ച് രാഹുല്&#x200d; ഗാന്ധിക്ക് മുഖ്യമന്ത്രി മറുപടി കത്ത് നല്&#x200d;കുകയും ചെയ്തു. വയനാട്ടിലെ പനമരം പഞ്ചായത്തില്&#x200d; വി.ദിനേഷ് കുമാര്&#x200d; എന്ന കര്&#x200d;ഷകന്&#x200d; ആത്മഹത്യ ചെയ്ത സംഭവത്തെ കുറിച്ച് അന്വേഷണം വേണമെന്നാണ് രാഹുല്&#x200d; ഗാന്ധിയുടെ ആവശ്യപ്പെട്ടത്. വയനാട്ടിലെ നിയുക്ത [&#8230;]]]></description>
										<content:encoded><![CDATA[
<p>വയനാട്ടിലെ കര്&#x200d;ഷക ആത്മഹത്യയില്&#x200d; അന്വേഷണം ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന് വയനാട് എംപി രാഹുല്&#x200d; ഗാന്ധി നല്&#x200d;കിയ കത്തില്&#x200d; നടപടി. സംഭവത്തില്&#x200d; വിശദമായ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കാന്&#x200d; മുഖ്യമന്ത്രി ജില്ല കളക്ടറെ ചുമതലപ്പെടുത്തി. ഇത് അറിയിച്ച് രാഹുല്&#x200d; ഗാന്ധിക്ക് മുഖ്യമന്ത്രി മറുപടി കത്ത് നല്&#x200d;കുകയും ചെയ്തു.<br>
വയനാട്ടിലെ പനമരം പഞ്ചായത്തില്&#x200d; വി.ദിനേഷ് കുമാര്&#x200d; എന്ന കര്&#x200d;ഷകന്&#x200d; ആത്മഹത്യ ചെയ്ത സംഭവത്തെ കുറിച്ച് അന്വേഷണം വേണമെന്നാണ് രാഹുല്&#x200d; ഗാന്ധിയുടെ ആവശ്യപ്പെട്ടത്. വയനാട്ടിലെ നിയുക്ത എം.പി. എന്ന നിലയില്&#x200d; ആദ്യത്തെ ഇടപെടലാണ് രാഹുല്&#x200d;ഗാന്ധി നടത്തിയത്.<br>
ദിനേഷ് കുമാറിന്റെ വിധവ സുജാതയുമായി താന്&#x200d; ഫോണില്&#x200d; സംസാരിച്ചുവെന്നും, വായ്പ തിരച്ചടക്കാന്&#x200d; കഴിയാത്തത് മൂലമുണ്ടായ സമ്മര്&#x200d;ദ്ദവും, വിഷമവും അതിജീവിക്കാന്&#x200d; കഴിയാതെയാണ് തന്റെ ഭര്&#x200d;ത്താവ് ആത്മഹത്യ ചെയ്തതെന്ന് അവര്&#x200d; പറഞ്ഞതായും രാഹുല്&#x200d; ഗാന്ധി മുഖ്യമന്ത്രിക്ക് അയച്ച കത്തില്&#x200d; പറഞ്ഞിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/wayanad-farmers-death-interfere-of-rahul-gandhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മഹാപ്രളയം: കാര്&#x200d;ഷികമേഖലയെ പുനരുജ്ജീവിപ്പിക്കാന്&#x200d; സമയമെടുക്കും</title>
		<link>https://www.chandrikadaily.com/food-and-farm-fileds-are-in-danger-situation-kerala-flood.html</link>
					<comments>https://www.chandrikadaily.com/food-and-farm-fileds-are-in-danger-situation-kerala-flood.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 19 Aug 2018 13:41:25 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Farmers Suicide]]></category>
		<category><![CDATA[Flood threat]]></category>
		<category><![CDATA[KERALA FLOOD]]></category>
		<category><![CDATA[rescue]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=99466</guid>

					<description><![CDATA[കോഴിക്കോട്: കാലവര്&#x200d;ഷക്കെടുതിയും പ്രളയവും കശക്കിയെറിഞ്ഞ കേരളത്തിലെ കാര്&#x200d;ഷികമേഖലയെ പുനരുജ്ജീവിപ്പിക്കാന്&#x200d; ഏറെ സമയം വേണ്ടിവരുമെന്ന് സൂചന. കുട്ടനാട്ടിലും പാലക്കാടും ഉണ്ടായ വെള്ളപ്പൊക്കം നെല്&#x200d;കൃഷിയെ സാരമായി ബാധിച്ചിരിക്കുകയാണ്. കേരളത്തിന്റെ നെല്ലറയിലാണ് വെള്ളപ്പൊക്കം രൂക്ഷമായത്. വെള്ളമിറങ്ങിയാലും കൃഷിഭൂമി സംരക്ഷിച്ചെടുക്കുകയെന്നത് സാഹസമായിരിക്കും. ഇടുക്കിയിലും വയനാട്ടിലും ഉണ്ടായ കൃഷിനാശം പ്രധാനമായും തോട്ടവിളകളെയാണ് ബാധിക്കുന്നത്. തോട്ടം മേഖലയില്&#x200d; മാത്രം 700 കോടിയുടെ നാശനഷ്ടം ഉണ്ടായതായാണ് കൃഷിവകുപ്പിന്റെ പ്രാഥമിക കണക്ക്. വിവിധ ജില്ലകളില്&#x200d; മൂന്ന് ലക്ഷത്തില്&#x200d;പരം കര്&#x200d;ഷകരെയാണ് പ്രളയം ബാധിച്ചത്. 500 ഏക്കറിലേറെ തോട്ടംഭൂമികള്&#x200d; കെടുതിക്ക് ഇരയായി. [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: കാലവര്&#x200d;ഷക്കെടുതിയും പ്രളയവും കശക്കിയെറിഞ്ഞ കേരളത്തിലെ കാര്&#x200d;ഷികമേഖലയെ പുനരുജ്ജീവിപ്പിക്കാന്&#x200d; ഏറെ സമയം വേണ്ടിവരുമെന്ന് സൂചന. കുട്ടനാട്ടിലും പാലക്കാടും ഉണ്ടായ വെള്ളപ്പൊക്കം നെല്&#x200d;കൃഷിയെ സാരമായി ബാധിച്ചിരിക്കുകയാണ്. കേരളത്തിന്റെ നെല്ലറയിലാണ് വെള്ളപ്പൊക്കം രൂക്ഷമായത്. വെള്ളമിറങ്ങിയാലും കൃഷിഭൂമി സംരക്ഷിച്ചെടുക്കുകയെന്നത് സാഹസമായിരിക്കും. ഇടുക്കിയിലും വയനാട്ടിലും ഉണ്ടായ കൃഷിനാശം പ്രധാനമായും തോട്ടവിളകളെയാണ് ബാധിക്കുന്നത്. തോട്ടം മേഖലയില്&#x200d; മാത്രം 700 കോടിയുടെ നാശനഷ്ടം ഉണ്ടായതായാണ് കൃഷിവകുപ്പിന്റെ പ്രാഥമിക കണക്ക്.</p>
<p>വിവിധ ജില്ലകളില്&#x200d; മൂന്ന് ലക്ഷത്തില്&#x200d;പരം കര്&#x200d;ഷകരെയാണ് പ്രളയം ബാധിച്ചത്. 500 ഏക്കറിലേറെ തോട്ടംഭൂമികള്&#x200d; കെടുതിക്ക് ഇരയായി. പാലക്കാട്, ഇടുക്കി, തൃശൂര്&#x200d;, വയനാട്, ആലപ്പുഴ ,കോട്ടയം,പത്തനംതിട്ട എന്നീ ജില്ലകളിലാണ് വലിയതോതില്&#x200d; കൃഷിഭൂമി നശിച്ചത്. നെല്ല്, തെങ്ങ്, കശുവണ്ടി, വാഴ, മഞ്ഞള്&#x200d; എന്നിവ വ്യാപകമായി നശിച്ചു. ഏലം, തേയില, കാപ്പി, റബ്ബര്&#x200d; തുടങ്ങിയ തോട്ടവിളകള്&#x200d; നശിച്ചത് കര്&#x200d;ഷകരുടെ സാമ്പത്തികസ്ഥിതിയെ കാര്യമായി ബാധിക്കുമെന്ന കാര്യത്തില്&#x200d; തര്&#x200d;ക്കമില്ല. ഇടുക്കി, വയനാട്,മൂന്നാര്&#x200d;, നെല്ലിയാമ്പതി, വണ്ടിപെരിയാര്&#x200d; മേഖലകളില്&#x200d; തേയിലത്തോട്ടങ്ങള്&#x200d;ക്ക് നാശനഷ്ടം നേരിട്ടു. തേയില ഉല്&#x200d;പാദനത്തില്&#x200d; ഏതാനും മാസങ്ങള്&#x200d;ക്കുള്ളില്&#x200d; ഹെക്ടറിന് 200 കിലോയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. ഒക്ടോബര്&#x200d; മുതലുള്ള മാസങ്ങളില്&#x200d; ഉല്&#x200d;പാദനം വര്&#x200d;ധിപ്പിച്ചെടുക്കാന്&#x200d; വഴി തേടുന്നതിനിടെയാണ് പ്രളയം എല്ലാം തകര്&#x200d;ത്തെറിഞ്ഞത്. തോട്ടം ഉടമകളെയും തൊഴിലാളികളെയും ഒരേപോലെ പ്രയാസപ്പെടുത്തുന്നതാണിത്.</p>
<p>വയനാട്ടില്&#x200d; ഉണ്ടായ ശക്തമായ മഴയും ഉരുള്&#x200d;പൊട്ടലും തേയില തോട്ടങ്ങളെയും മറ്റു തോട്ടവിളകളെയും ബാധിക്കുകയുണ്ടായി. മൊത്തം 600 ഹെക്ടര്&#x200d; സ്ഥലത്തെ കൃഷിഭൂമിയാണ് നഷ്ടമായത്. കുറിച്യ മലയില്&#x200d; മാത്രം 127 ഏക്കര്&#x200d; തേയിലതോട്ടം നശിച്ചു. ഇതിന് പുറമെ തോട്ടങ്ങളിലെ തണല്&#x200d;മരങ്ങളും നിലംപതിച്ചു. മലയാളം പ്ലാന്റേഷന്റെ 30 ഏക്കര്&#x200d; തോട്ടവും നശിച്ചു. കല്&#x200d;പറ്റ, വൈത്തിരി, മാനന്തവാടി തുടങ്ങിയ ഭാഗങ്ങളിലെ തോട്ടങ്ങളും മറ്റു കാര്&#x200d;ഷികവിളകളും നാശത്തിനിരയായി.</p>
<p>വണ്ടിപെരിയാറില്&#x200d; രണ്ടര ഏക്കര്&#x200d; തോട്ടഭൂമിയാണ് നഷ്ടമായത്. മലപ്പുറം ജില്ലയില്&#x200d; നിലമ്പൂര്&#x200d;, അരീക്കോട് ഭാഗങ്ങളില്&#x200d; വ്യാപകമായ തോതില്&#x200d; കൃഷിഭൂമി നഷ്ടമായി. തോട്ടങ്ങള്&#x200d;ക്ക് പുറമെ തെങ്ങ്, കമുക് തുടങ്ങിയ വിളകളും വെള്ളത്തില്&#x200d; ഒലിച്ചുപോയി. ഉരുള്&#x200d;പൊട്ടലിലും മലവെളളപ്പാച്ചിലിലും എല്ലാം നഷ്ടമായ കര്&#x200d;ഷകരാണ് ഇവിടെയുള്ളത്. മൊത്തം ജില്ലയില്&#x200d; 50 കോടിയുടെ കൃഷിനാശം ഉണ്ടായതായി കണക്കാക്കുന്നു.</p>
<p>റബ്ബര്&#x200d; വിലയില്&#x200d; അടുത്തകാലത്ത് ഉണര്&#x200d;വ് ഉണ്ടായിരുന്നത് പ്രളയം തല്ലികെടുത്തുന്ന അവസ്ഥയായി. കഴിഞ്ഞ സാമ്പത്തികവര്&#x200d;ഷം ഉല്&#x200d;പാദനത്തില്&#x200d; 22 ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. ഇത്തവണ ഉല്&#x200d;പാദനം 30 ശതമാനം വര്&#x200d;ധിക്കുമെന്ന ആശ്വാസത്തിലിരിക്കുമ്പോഴാണ് മഴക്കെടുതി എത്തിയത്. വീടും വീട്ടുപകരണങ്ങളും നഷ്ടമായവരെ പുനരധിവസിപ്പിക്കുക എന്നതിനാണ് ദുരിതാശ്വാസപ്രവര്&#x200d;ത്തനങ്ങളില്&#x200d; പ്രഥമ പരിഗണന നല്&#x200d;കുന്നത്. പാലങ്ങളും റോഡുകളും പുനര്&#x200d;നിര്&#x200d;മിക്കേണ്ടതുണ്ട്. ഇതെല്ലാം കഴിഞ്ഞുമാത്രമെ കൃഷിഭൂമിയും വിളകളും സംരക്ഷിച്ചെടുക്കുകയെന്ന ദൗത്യത്തിലേക്ക് തിരിയാന്&#x200d; സാധിക്കുകയുള്ളു.</p>
<p>കോഴിക്കോട് ജില്ലയില്&#x200d; താമരശ്ശേരി, ബാലുശ്ശേരി, പുതുപ്പാടി മേഖലകളിലാണ് കൂടുതല്&#x200d; കൃഷിനാശം നേരിട്ടത്. പുതുപ്പാടിക്കടുത്ത് മട്ടിക്കുന്ന്,കണ്ണപ്പന്&#x200d;കുണ്ട് മേഖലയില്&#x200d; ഏക്കര്&#x200d; കണക്കിന് കൃഷിഭൂമിയാണ് ഒലിച്ചുപോയത്. വീടിനൊപ്പം കൃഷിഭൂമിയും നഷ്ടമായവര്&#x200d; സര്&#x200d;ക്കാറിന്റെ സഹായത്തിന് കാത്തിരിപ്പ് തുടരുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/food-and-farm-fileds-are-in-danger-situation-kerala-flood.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കര്&#x200d;ണാടകയില്&#x200d; കര്&#x200d;ഷകരുടെ ചോദ്യങ്ങള്&#x200d;ക്ക് മുന്നില്&#x200d; ഉത്തരംമുട്ടി ബി.ജെ.പി ദേശീയ അധ്യക്ഷന്&#x200d;</title>
		<link>https://www.chandrikadaily.com/amit-shah-faces-inconvenient-queries-from-farmers-in-hyderabad-karnataka-region.html</link>
					<comments>https://www.chandrikadaily.com/amit-shah-faces-inconvenient-queries-from-farmers-in-hyderabad-karnataka-region.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 26 Feb 2018 13:31:04 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[amit shah]]></category>
		<category><![CDATA[farmer's strike]]></category>
		<category><![CDATA[Farmers Suicide]]></category>
		<category><![CDATA[karnataka election]]></category>
		<category><![CDATA[siddaramaiah]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=71992</guid>

					<description><![CDATA[കല്&#x200d;ബുര്&#x200d;ഗി (കര്&#x200d;ണാടക): കര്&#x200d;ണാടകയില്&#x200d; തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ബി.ജെ.പി ദേശീയ അധ്യക്ഷന്&#x200d; അമിത് ഷാക്ക് കര്&#x200d;ഷകരുടെ ചോദ്യങ്ങള്&#x200d;ക്ക് മുന്നില്&#x200d; ഉത്തരംമുട്ടി. കേന്ദ്ര സര്&#x200d;ക്കാരിന്റെ കര്&#x200d;ഷക വിരുദ്ധ നയങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാന ലംഘനങ്ങളെയും കുറിച്ച് ചോദിച്ചപ്പോഴാണ് അമിത് ഷാ ഉത്തരമില്ലാതെ പരുങ്ങിയത്. ഇതുകണ്ട ബി.ജെ.പി പ്രവര്&#x200d;ത്തകര്&#x200d; കര്&#x200d;ഷകനില്&#x200d; നിന്നും മൈക്ക് പിടിച്ചുവാങ്ങി പാര്&#x200d;ട്ടി അധ്യക്ഷന്റെ രക്ഷക്കെത്തുകയായിരുന്നു. കല്&#x200d;ബുര്&#x200d;ഗിയിലെ ഹുംനാബാദില്&#x200d; നടന്ന സംവാദ പരിപാടിയിലാണ് കര്&#x200d;ഷകര്&#x200d; അമിത് ഷായെ വെള്ളം കുടിപ്പിച്ചത്. ആയിരത്തോളം കര്&#x200d;ഷകര്&#x200d; അമിത് ഷായെ കാണാനെത്തിയിരുന്നു. [&#8230;]]]></description>
										<content:encoded><![CDATA[<p>കല്&#x200d;ബുര്&#x200d;ഗി (കര്&#x200d;ണാടക): കര്&#x200d;ണാടകയില്&#x200d; തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ബി.ജെ.പി ദേശീയ അധ്യക്ഷന്&#x200d; അമിത് ഷാക്ക് കര്&#x200d;ഷകരുടെ ചോദ്യങ്ങള്&#x200d;ക്ക് മുന്നില്&#x200d; ഉത്തരംമുട്ടി. കേന്ദ്ര സര്&#x200d;ക്കാരിന്റെ കര്&#x200d;ഷക വിരുദ്ധ നയങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാന ലംഘനങ്ങളെയും കുറിച്ച് ചോദിച്ചപ്പോഴാണ് അമിത് ഷാ ഉത്തരമില്ലാതെ പരുങ്ങിയത്. ഇതുകണ്ട ബി.ജെ.പി പ്രവര്&#x200d;ത്തകര്&#x200d; കര്&#x200d;ഷകനില്&#x200d; നിന്നും മൈക്ക് പിടിച്ചുവാങ്ങി പാര്&#x200d;ട്ടി അധ്യക്ഷന്റെ രക്ഷക്കെത്തുകയായിരുന്നു.</p>
<p>കല്&#x200d;ബുര്&#x200d;ഗിയിലെ ഹുംനാബാദില്&#x200d; നടന്ന സംവാദ പരിപാടിയിലാണ് കര്&#x200d;ഷകര്&#x200d; അമിത് ഷായെ വെള്ളം കുടിപ്പിച്ചത്. ആയിരത്തോളം കര്&#x200d;ഷകര്&#x200d; അമിത് ഷായെ കാണാനെത്തിയിരുന്നു. പക്ഷേ അഞ്ച് പേര്&#x200d;ക്ക് മാത്രമാണ് ചോദ്യം ചോദിക്കാന്&#x200d; അവസരം ലഭിച്ചത്. കേന്ദ്ര സര്&#x200d;ക്കാര്&#x200d; തുടര്&#x200d;ച്ചയായി കര്&#x200d;ഷകരെ അവഗണിക്കുന്നത് സംബന്ധിച്ചായിരുന്നു ഒരാളുടെ ചോദ്യം. കോര്&#x200d;പറേറ്റ് കടങ്ങള്&#x200d; എഴുതിതള്ളാന്&#x200d; കേന്ദ്ര സര്&#x200d;ക്കാരിന് പണമുണ്ട്. പക്ഷേ കാര്&#x200d;ഷിക ലോണുകള്&#x200d; എഴുതി തള്ളാന്&#x200d; പണമില്ല. വ്യവസായികളല്ല കര്&#x200d;ഷകരാണ് വോട്ടുചെയ്ത് അധികാരത്തിലെത്തിച്ചതെന്ന് ഓര്&#x200d;ക്കണമെന്നും അദ്ദേഹം അമിത് ഷായെ ഓര്&#x200d;മിപ്പിച്ചു. കോര്&#x200d;പറേറ്റ് കടങ്ങള്&#x200d; എഴുതിത്തള്ളിയിട്ടില്ലെന്ന് മറുപടി നല്&#x200d;കിയ അമിത് ഷാ കാര്&#x200d;ഷിക ലോണ്&#x200d; എഴുതിത്തള്ളുന്നത് സംബന്ധിച്ച ചോദ്യത്തില്&#x200d; നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു.</p>
<blockquote class="twitter-video" data-lang="en">
<p dir="ltr" lang="en">In a meeting with Amit Shah, a farmer from Karnataka was manhandled when he asked questions about the anti-Farmer policies of Modi Govt.</p>
<p>Shah could not answer most of the issues raised by Farmers. People have realised that PM Modi can only deliver JUMLAS &amp; not DEVELOPMENT. <a href="https://t.co/eqoxpst08n">pic.twitter.com/eqoxpst08n</a></p>
<p>— Karnataka Congress (@INCKarnataka) <a href="https://twitter.com/INCKarnataka/status/967781634631225346?ref_src=twsrc%5Etfw">February 25, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>മോദി സര്&#x200d;ക്കാര്&#x200d; കര്&#x200d;ഷകരെ അവഗണിക്കുന്നതും വാഗ്ദാനം ചെയ്ത തൊഴിലവസരങ്ങള്&#x200d; സൃഷ്ടിക്കാത്തതും മറ്റൊരു കര്&#x200d;ഷകന്&#x200d; ചൂണ്ടിക്കാട്ടി. ചോദ്യശരങ്ങളില്&#x200d; പകച്ച അമിത് ഷാ മറുപടി പറയാനാവാതെ കുഴങ്ങിയപ്പോള്&#x200d; ബി.ജെ.പി പ്രവര്&#x200d;ത്തകരെത്തി മൈക്ക് പിടിച്ചുവാങ്ങുകയായിരുന്നു. ഇത് വിവാദമാകുമെന്ന് തിരിച്ചറിഞ്ഞ അമിത് ഷാ കര്&#x200d;ഷകനെ സ്റ്റേജിലേക്ക് വിളിച്ച് കുശലാന്വേഷണം നടത്തിയാണ് മടങ്ങിയത്. അതേസമയം അമിത് ഷാ കര്&#x200d;ഷകരെ അപമാനിച്ചതായും മാപ്പുപറയണമെന്നും കോണ്&#x200d;ഗ്രസ് ആവശ്യപ്പെട്ടു. ബി.ജെ.പിയുടെയും മോദിയുടെയും യഥാര്&#x200d;ത്ഥ മുഖം ജനങ്ങള്&#x200d; തിരിച്ചറിഞ്ഞെന്നും കര്&#x200d;ഷക വഞ്ചനക്കെതിരെ തെരഞ്ഞെടുപ്പില്&#x200d; ജനവിധിയുണ്ടാകുമെന്നും പാര്&#x200d;ട്ടി പ്രതികരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/amit-shah-faces-inconvenient-queries-from-farmers-in-hyderabad-karnataka-region.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കര്‍ഷക ആത്മഹത്യയും ആഗോള താപനവും</title>
		<link>https://www.chandrikadaily.com/article-70.html</link>
					<comments>https://www.chandrikadaily.com/article-70.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 02 Nov 2017 18:05:32 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[article]]></category>
		<category><![CDATA[Farmers Suicide]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=51577</guid>

					<description><![CDATA[&#160; രാജ്യത്ത് വര്‍ധിച്ചുവരുന്ന കര്‍ഷക ആത്മഹത്യാനിരക്കിനെപ്പറ്റി കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ തമ്മ എ. കാര്‍ലട്ടന്‍ നടത്തിയ പഠനം അതിശയിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവിട്ടത്. കര്‍ഷക ആത്മഹത്യ കൂടുതല്‍ നടക്കുന്ന രാജ്യം മാത്രമല്ല വര്‍ധിച്ചുവരുന്ന ആഗോള താപനിരക്കും കര്‍ഷകരുടെ ആത്മഹത്യാനിരക്കിലുള്ള വര്‍ധനവും തമ്മിലുള്ള ബന്ധം വളരെ കൂടുതലുള്ള രാജ്യവും കൂടിയാണ് ഇന്ത്യ. കാലാവസ്ഥാ വ്യതിയാനം വരുത്തുന്ന അത്യുഷ്ണം, വരള്‍ച്ച, വെള്ളപ്പൊക്കം, ശക്തമായ കാറ്റ്, പ്രകൃതിക്ഷോഭം തുടങ്ങിയവ വ്യാപകമായ കൃഷി നാശത്തിന് കാരണമാകുന്നു. ഇത്തരം അവസരങ്ങളില്‍ സര്‍ക്കാറില്‍ നിന്ന് ആവശ്യമായ സഹായം ലഭിക്കാതാകുന്നതോടെ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>രാജ്യത്ത് വര്&#x200d;ധിച്ചുവരുന്ന കര്&#x200d;ഷക ആത്മഹത്യാനിരക്കിനെപ്പറ്റി കാലിഫോര്&#x200d;ണിയ യൂണിവേഴ്‌സിറ്റിയിലെ തമ്മ എ. കാര്&#x200d;ലട്ടന്&#x200d; നടത്തിയ പഠനം അതിശയിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവിട്ടത്. കര്&#x200d;ഷക ആത്മഹത്യ കൂടുതല്&#x200d; നടക്കുന്ന രാജ്യം മാത്രമല്ല വര്&#x200d;ധിച്ചുവരുന്ന ആഗോള താപനിരക്കും കര്&#x200d;ഷകരുടെ ആത്മഹത്യാനിരക്കിലുള്ള വര്&#x200d;ധനവും തമ്മിലുള്ള ബന്ധം വളരെ കൂടുതലുള്ള രാജ്യവും കൂടിയാണ് ഇന്ത്യ.<br />
കാലാവസ്ഥാ വ്യതിയാനം വരുത്തുന്ന അത്യുഷ്ണം, വരള്&#x200d;ച്ച, വെള്ളപ്പൊക്കം, ശക്തമായ കാറ്റ്, പ്രകൃതിക്ഷോഭം തുടങ്ങിയവ വ്യാപകമായ കൃഷി നാശത്തിന് കാരണമാകുന്നു. ഇത്തരം അവസരങ്ങളില്&#x200d; സര്&#x200d;ക്കാറില്&#x200d; നിന്ന് ആവശ്യമായ സഹായം ലഭിക്കാതാകുന്നതോടെ കാര്&#x200d;ഷിക വായ്പ തിരിച്ചടക്കാന്&#x200d; പറ്റാതെ കടം വര്&#x200d;ധിച്ച് കര്&#x200d;ഷകര്&#x200d; ആത്മഹത്യയില്&#x200d; അഭയം പ്രാപിക്കുകയാണ്. കാര്&#x200d;ലട്ടന്റ കണക്കുപ്രകാരം കഴിഞ്ഞ മൂന്ന് ദശകത്തില്&#x200d; 59700 കര്&#x200d;ഷകര്&#x200d; ആത്മഹത്യ ചെയ്തതില്&#x200d; 35 ശതമാനവും 2014 ന് ശേഷമാണ്. ഇത് ഔദ്യോഗിക കണക്കുമാത്രം. അരി, ചോളം, ഗോതമ്പ്, സോയാബിന്&#x200d; തുടങ്ങിയ വിളകള്&#x200d; കൃഷി ചെയ്തവരാണ് കാലാവസ്ഥാ വ്യതിയാനം ഏറ്റവും ദോഷകരമായി ബാധിച്ച് ആത്മഹത്യ ചെയ്തവരില്&#x200d; ഭൂരിഭാഗവും. ആഗോള താപനം വരുത്തിയ അത്യുഷ്ണംമൂലം 1995 നും 2016 നും ഇടയില്&#x200d; കാര്&#x200d;ഷിക മേഖലയില്&#x200d; മാത്രം മൂന്നു ലക്ഷത്തോളം കര്&#x200d;ഷകര്&#x200d; ആത്മഹത്യ ചെയ്തതില്&#x200d; 70 ശതമാനവും 2012 ന് ശേഷമാണ്. ഇവരില്&#x200d; അധികവും നെല്ല്, ഗോതമ്പ്, പയറ്, പച്ചക്കറി തുടങ്ങിയവ കൃഷി ചെയ്തവരാണ്. കൃഷി സീസണില്&#x200d; അന്തരീക്ഷ ഊഷ്മാവ് 200ഡിഗ്രി സെല്&#x200d;ഷ്യസില്&#x200d; കൂടുതല്&#x200d; ഓരോ ഡിഗ്രി ഊഷ്മാവ് വര്&#x200d;ധിക്കുമ്പോഴും ശരാശരി 65 ആളുകള്&#x200d; വീതം ആത്മഹത്യ ചെയ്യുന്നു. അമേരിക്ക, ചൈന തുടങ്ങി ഏറ്റവും കൂടുതല്&#x200d; വിസര്&#x200d;ജ്ജനം നടത്തുന്ന രാജ്യങ്ങളില്&#x200d;പോലും താപന നിരക്ക് ഓരോ ഡിഗ്രി ഊഷ്മാവ് വര്&#x200d;ധനവ് രേഖപ്പെടുത്തുമ്പോള്&#x200d; ആഗോള താപന പ്രേരിത കര്&#x200d;ഷക ആത്മഹത്യ ശരാശരി 17 മാത്രമാണ്. ഇന്ത്യയില്&#x200d; ഓരോ 30 മിനുട്ടിലും ഒരു കര്&#x200d;ഷകന്&#x200d; ആത്മഹത്യ ചെയ്യുന്നു. 2016-ല്&#x200d; മഹാരാഷ്ട്രയില്&#x200d; മാത്രം 3063 കര്&#x200d;ഷകര്&#x200d; ആത്മഹത്യ ചെയ്തപ്പോള്&#x200d; നാഗ്പൂര്&#x200d; ജില്ലയിലെ വിദര്&#x200d;ഭയില്&#x200d; മാത്രം 145 കര്&#x200d;ഷകര്&#x200d; മരണം ഏറ്റുവാങ്ങി. ഇവര്&#x200d; മുഴുവനും കൃഷിനാശം സംഭവിച്ചവരാണ്.<br />
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി വിദേശ രാജ്യങ്ങളിലും കാര്&#x200d;ഷിക നാശം സംഭവിച്ചിട്ടുണ്ട്. എന്നാല്&#x200d; അവിടെയൊന്നും കര്&#x200d;ഷക ആത്മഹത്യ ഇത്ര ഭീമമായി വര്&#x200d;ധിച്ചിട്ടില്ല. അമേരിക്ക, ചൈന, ഫ്രാന്&#x200d;സ്, ജപ്പാന്&#x200d; തുടങ്ങിയ രാജ്യങ്ങളില്&#x200d; കര്&#x200d;ഷകര്&#x200d;ക്ക് സര്&#x200d;ക്കാര്&#x200d; വന്&#x200d; തോതില്&#x200d; സബ്‌സിഡിയും ക്രോപ് ഇന്&#x200d;ഷൂറന്&#x200d;സും നല്&#x200d;കുന്നതാണ് പ്രധാന കാരണം. കൃഷി നശിച്ചാലും ജോലി എടുത്തതിനുള്ള പ്രതിഫലം കര്&#x200d;ഷകര്&#x200d;ക്ക് നല്&#x200d;കുന്നുണ്ട്. എന്നാല്&#x200d; ഇന്ത്യയില്&#x200d; കാര്&#x200d;ഷിക ഇന്&#x200d;ഷൂറന്&#x200d;സ് പോലും ബിസിനസ് അടിസ്ഥാനത്തില്&#x200d; നല്&#x200d;കുമ്പോള്&#x200d; എല്ലാ സുരക്ഷിതത്വവുമുള്ള വന്&#x200d;കിടക്കാര്&#x200d; ഈ ആനുകൂല്യം തട്ടിയെടുക്കുന്നു. ജൂലൈയില്&#x200d; ഇന്ത്യയുടെ കംപ്‌ട്രോളര്&#x200d; ആന്റ് ഓഡിറ്റര്&#x200d; ജനറലും സെന്&#x200d;ട്രല്&#x200d; ഫോര്&#x200d; സയന്&#x200d;സ് ആന്റ് എന്&#x200d;വറോണ്&#x200d;മെന്റും പുറത്തിറക്കിയ റിപ്പോര്&#x200d;ട്ടില്&#x200d; സര്&#x200d;ക്കാറിന്റെ കാര്&#x200d;ഷിക ഇന്&#x200d;ഷൂറന്&#x200d;സ് ഏജന്&#x200d;സികളായ നാഷണല്&#x200d; അഗ്രികള്&#x200d;ച്ചര്&#x200d; ഇന്&#x200d;ഷൂറന്&#x200d;സ് സ്‌കീം, വെതര്&#x200d; ബേസ്ഡ് ക്രോപ് ഇന്&#x200d;ഷൂറന്&#x200d;സ് സ്‌കീം തുടങ്ങിയവ പ്രധാനമായും ലാഭ ഉദ്ദേശ്യത്തോടൂകൂടി ഇന്&#x200d;ഷൂറന്&#x200d;സ് നല്&#x200d;കുന്ന കമ്പനികളാണ്.<br />
സി.എ.ജിയുടെ കണക്കുപ്രകാരം 2017 മാര്&#x200d;ച്ച് മാസം വരെ ഇന്&#x200d;ഷൂറന്&#x200d;സ് കമ്പനികള്&#x200d; 10000 കോടിയോളം സഞ്ചിത ലാഭം ഉണ്ടാക്കി. പ്രീമിയത്തെ അപേക്ഷിച്ചു കുറഞ്ഞുവരുന്ന ക്ലെയിം ആണ് പ്രധാന കാരണം. ഒരു വശത്ത് ഇന്&#x200d;ഷൂറന്&#x200d;സ് കിട്ടാത്തതിനാല്&#x200d; കര്&#x200d;ഷകര്&#x200d; കൂട്ടത്തോടെ ആത്മഹത്യ ചെയ്യുമ്പോള്&#x200d; മറുവശത്ത് ഇന്&#x200d;ഷൂറന്&#x200d;സ് പ്രീമിയത്തെ അപേക്ഷിച്ച് കുറഞ്ഞ ക്ലെയിം വരുന്നതിനാല്&#x200d; വന്&#x200d; ലാഭം കൊയ്യുന്ന ഇന്&#x200d;ഷൂറന്&#x200d;സ് കമ്പനികള്&#x200d;. വിരോധാഭാസത്തിനു പേരു ലഭിച്ചതുതന്നെ ഇന്ത്യന്&#x200d; കാര്&#x200d;ഷിക രംഗത്തുനിന്നാണെന്നു തോന്നും. ഇന്&#x200d;ഷൂറന്&#x200d;സ് കമ്പനികളുടെ ലാഭക്കൊതിയെ സഹായിക്കുകയാണ് സര്&#x200d;ക്കാര്&#x200d;. ഈ സര്&#x200d;ക്കാര്&#x200d; നിലവില്&#x200d; വന്ന ശേഷം 2014ല്&#x200d; ഒരു ലക്ഷത്തില്&#x200d; മൂന്നു കര്&#x200d;ഷകര്&#x200d; ആത്മഹത്യ ചെയ്തിരുന്നത് 2016-17 ആയപ്പോഴേക്കും 15 ആയി ഉയര്&#x200d;ന്നത്. ജനങ്ങളുടെ 95 ശതമാനവും നാമമാത്ര കൃഷിയെ ആശ്രയിക്കുന്ന വിദര്&#x200d;ഭ പോലെയുള്ള സ്ഥലങ്ങളില്&#x200d; ഇത് 34 ആയി ഉയര്&#x200d;ന്നത് അവിടെ ക്രോപ് ഇന്&#x200d;ഷൂറന്&#x200d;സ് കമ്പനികള്&#x200d; കുറവായതുകൊണ്ടല്ല. വലിയ പ്രീമിയം കര്&#x200d;ഷകര്&#x200d;ക്ക് താങ്ങാനാകില്ല. 2015-16 ല്&#x200d; വീണ്ടും ക്രോപ് ഇന്&#x200d;ഷൂറന്&#x200d;സ് തുക 32 ശതമാനം വര്&#x200d;ധിപ്പിച്ച് കമ്പനികളുടെ ലാഭം 30000 (200 ശതമാനം) കോടിയായി ഉയര്&#x200d;ത്തിയപ്പോള്&#x200d; കര്&#x200d;ഷക ആത്മഹത്യ 2011 നെ അപേക്ഷിച്ച് 230 ശതമാനം വര്&#x200d;ധിച്ചു. മൂന്നു നേരം ഭക്ഷണം ഉണ്ടാക്കിത്തരുന്ന കര്&#x200d;ഷകര്&#x200d;ക്ക് നേരിടുന്ന ദുരന്തം കണ്ടില്ലെന്നു നടിക്കുന്ന രാജ്യം ഇന്ത്യയല്ലാതെ ലോകത്തിലെവിടെയുമില്ല. അതുകൊണ്ടുതന്നെയാണ് രാജ്യത്തെ നട്ടെല്ലായ കര്&#x200d;ഷകരുടെ ദുരന്തം പഠിക്കുന്നതിന് വിദേശ സര്&#x200d;വകലാശാലയില്&#x200d;നിന്നുപോലും ധാരാളം ഗവേഷക വിദ്യാര്&#x200d;ത്ഥികള്&#x200d; എത്തുന്നത്. ഇതിന് പ്രധാന തെളിവാണ് കാലിഫോര്&#x200d;ണിയ യൂണിവേഴ്‌സിറ്റിയിലെ താമ കര്&#x200d;ലട്ടന്&#x200d; പ്രസീഡിങ്ങ്‌സ് ഓഫ് നാഷണല്&#x200d; അക്കാദമി ഓഫ് സയന്&#x200d;സില്&#x200d; എഴുതിയ കാര്&#x200d;ഷിക ആത്മഹത്യയെപ്പറ്റിയുള്ള ലേഖനം. സര്&#x200d;ക്കാര്&#x200d; കേന്ദ്രങ്ങളില്&#x200d; നിന്നും തെറ്റായ വിവരമാണ് ഇവര്&#x200d;ക്ക് നല്&#x200d;കിയത്. കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കിയ ഉഷ്ണവും വിളനാശവും വഴി ഓരോ വര്&#x200d;ഷവും ഒന്നര ലക്ഷത്തോളം കര്&#x200d;ഷകര്&#x200d; ആത്മഹത്യ ചെയ്തപ്പോള്&#x200d; വെറും 59700 കര്&#x200d;ഷകര്&#x200d; മാത്രമാണ് ആത്മഹത്യ ചെയ്തതായി സര്&#x200d;ക്കാര്&#x200d; നല്&#x200d;കിയ കണക്ക്. ആഗോള താപ വര്&#x200d;ധനവിന്റ ഫലമായി ഉണ്ടായ കൃഷി നാശവും കര്&#x200d;ഷക ആത്മഹത്യയും തടയുന്നതിന് നടപടി എടുക്കാത്തതിനെതിരെയും വൈക്കോല്&#x200d; സൂക്ഷിക്കാന്&#x200d; ആവശ്യമായ ഭൗതിക സൗകര്യങ്ങള്&#x200d; നല്&#x200d;കാത്തതിനെതിരെ പഞ്ചാബിലെ പാണ്ടിയാല ജില്ലയിലെ കല്ലാര്&#x200d;മാജിരി ഗ്രാമത്തിലെ കര്&#x200d;ഷകര്&#x200d; കറ്റകള്&#x200d; കത്തിച്ചു പ്രതിഷേധിച്ചു. ഇതില്&#x200d;നിന്നുള്ള വായുമലിനീകരണം ഡല്&#x200d;ഹിയെവരെ ബാധിച്ചപ്പോഴാണ് സര്&#x200d;ക്കാര്&#x200d; ശ്രദ്ധിക്കാന്&#x200d; തുടങ്ങിയത്. ദേശീയ ഹരിത ട്രിബ്യൂണല്&#x200d; സര്&#x200d;ക്കാരിനെ ചോദ്യം ചെയ്തപ്പോള്&#x200d; കറ്റകള്&#x200d; കത്തിച്ച 21 പേരെ തടഞ്ഞു എന്ന തെറ്റായ വിവരം കോടതിക്ക് നല്&#x200d;കി പാണ്ടിയാല ജില്ലയിലെ 21 പേരെ കോടതിയില്&#x200d; ഹാജരാക്കണം എന്ന ഉത്തരവിട്ടപ്പോഴാണ് സര്&#x200d;ക്കാരിന്റേത് കള്ള സത്യവാങ്മൂലമാണെന്ന് തെളിഞ്ഞത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/article-70.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
