<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>farmers &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/farmers/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 24 Nov 2025 08:55:08 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>farmers &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ദേശീയ വിത്ത് ബില്‍ 2025: സ്വകാര്യ കമ്പനികള്‍ക്ക് കൂടുതല്‍ ശക്തിയോ? കര്‍ഷകര്‍ ആശങ്കയില്‍</title>
		<link>https://www.chandrikadaily.com/national-seed-bill-2025-more-power-for-private-companies-farmers-are-worried.html</link>
					<comments>https://www.chandrikadaily.com/national-seed-bill-2025-more-power-for-private-companies-farmers-are-worried.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 24 Nov 2025 08:55:08 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[farmers]]></category>
		<category><![CDATA[nationalseedbill]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365085</guid>

					<description><![CDATA[രാജ്യത്തെ വിത്ത് വ്യവസായം നിയന്ത്രിക്കാനായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച 'വിത്ത് ബില്‍ 2025' കര്‍ഷക സംഘടനകളിലും കാര്‍ഷിക വിദഗ്ധരിലും ആശങ്കകള്‍ സൃഷ്ടിക്കുന്നു.]]></description>
										<content:encoded><![CDATA[<p>രാജ്യത്തെ വിത്ത് വ്യവസായം നിയന്ത്രിക്കാനായി കേന്ദ്ര സര്&#x200d;ക്കാര്&#x200d; മുന്നോട്ടുവെച്ച &#8216;വിത്ത് ബില്&#x200d; 2025&#8217; കര്&#x200d;ഷക സംഘടനകളിലും കാര്&#x200d;ഷിക വിദഗ്ധരിലും ആശങ്കകള്&#x200d; സൃഷ്ടിക്കുന്നു. ഗുണനിലവാരം ഉറപ്പാക്കുകയും വ്യാപാരം എളുപ്പമാക്കുകയും ചെയ്യാനെന്നതാണെന്ന് സര്&#x200d;ക്കാര്&#x200d; പറഞ്ഞാലും, ബില്&#x200d; സ്വകാര്യ വിത്ത് കമ്പനികള്&#x200d;ക്ക് കൂടുതല്&#x200d; ആനുകൂല്യം നല്&#x200d;കുന്നുവെന്ന വിമര്&#x200d;ശനം ശക്തമാണ്. ഇന്ത്യയിലെ ആദ്യ വിത്തുനിയമം 1966ല്&#x200d; വരുത്തിയത് ഹരിത വിപ്ലവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. അന്നത്തെ നിയമം കാര്&#x200d;ഷിക ഗവേഷണ സ്ഥാപനങ്ങളില്&#x200d; നിന്നുള്ള വിത്തുകളുടെ ശുദ്ധിയും മുളയ്ക്കുവിളവും ഉറപ്പാക്കുന്നതിലായിരുന്നു കേന്ദ്രീകരിച്ചത്. എണ്&#x200d;പതുകളോടെ സ്വകാര്യ വിത്ത് കമ്പനികളുടെ കുത്തൊഴുക്കും ഹൈബ്രിഡ് വിത്തുകളുടെ വ്യാപനവും ഇന്ത്യന്&#x200d; വിത്ത് വിപണിയെ പൂര്&#x200d;ണമായി മാറ്റിമറിച്ചു. 2002ലെ ദേശീയ വിത്തുനയം സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിച്ചെങ്കിലും കര്&#x200d;ഷകര്&#x200d;ക്ക് വിത്തിന്റെ വില, ഗുണനിലവാരം, ലഭ്യത എന്നിവയില്&#x200d; നിയന്ത്രണം നഷ്ടപ്പെട്ടതെന്ന വിമര്&#x200d;ശനവും ഉയര്&#x200d;ന്നു. 2004ല്&#x200d; കേന്ദ്രസര്&#x200d;ക്കാര്&#x200d; അവതരിപ്പിച്ച &#8216;വിത്ത് ബില്&#x200d;&#8217; ഗുണനിലവാരം ഉറപ്പാക്കാനും വ്യവസായം ക്രമീകരിക്കാനും ലക്ഷ്യമിട്ടിരുന്നു. ആദ്യമായി വിത്ത് രജിസ്‌ട്രേഷന്&#x200d; നിര്&#x200d;ബന്ധമാക്കിയതും ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം നഷ്ടപരിഹാരം 25,000 മുതല്&#x200d; 50 ലക്ഷം രൂപ വരെ ലഭ്യമാക്കിയതുമാണ് പ്രധാന മാറ്റങ്ങള്&#x200d;. പിന്നീട് 2019ല്&#x200d; വന്ന പുതുക്കിയ വിത്ത്ബില്&#x200d; കമ്പനികളും സര്&#x200d;ക്കാരും സ്വാഗതം ചെയ്‌തെങ്കിലും കര്&#x200d;ഷകസമിതികള്&#x200d; സ്വകാര്യ കമ്പനികള്&#x200d;ക്ക് മേല്&#x200d;ക്കോയ്മ ഉറപ്പാക്കുന്ന നയമാണെന്ന് വിമര്&#x200d;ശിച്ചു. പുതിയ ബില്&#x200d; ഗുണനിലവാരം ഉറപ്പാക്കുന്നതിനിടയില്&#x200d; കേന്ദ്രീകരണം വര്&#x200d;ധിപ്പിക്കുന്നുവെന്ന വിമര്&#x200d;ശനം ഉയരുന്നു. ദേശീയതലത്തില്&#x200d; അംഗീകാരം ലഭിച്ച ഒരു വിത്ത് കമ്പനിക്കു എല്ലാ സംസ്ഥാനങ്ങളിലും പ്രവേശനം സാധ്യമാകുന്നതോടെ സംസ്ഥാനങ്ങള്&#x200d;ക്ക് നിയന്ത്രണം ഏര്&#x200d;പ്പെടുത്താന്&#x200d; ബുദ്ധിമുട്ടാവും, വലിയ കമ്പനികള്&#x200d;ക്ക് വിപണിയില്&#x200d; മേല്&#x200d;ക്കോയ്മ സൃഷ്ടിക്കാനാകും. കര്&#x200d;ഷകര്&#x200d; ഉന്നയിക്കുന്ന പ്രധാന ആശങ്കകള്&#x200d; നഷ്ടപരിഹാരം നേടാന്&#x200d; കോടതികളില്&#x200d; ആശ്രയിക്കേണ്ടിവരും കര്&#x200d;ഷകര്&#x200d;ക്ക് നഷ്ടമാകാന്&#x200d; സാധ്യത സര്&#x200d;ക്കാര്&#x200d; കര്&#x200d;ഷകരുടെ പരമ്പരാഗത വിത്തുല്&#x200d;പാദനം നിയന്ത്രിക്കില്ലെന്നാണ് പറയുന്നത്. എന്നാല്&#x200d; &#8216;കര്&#x200d;ഷകര്&#x200d;&#8217; എന്ന നിര്&#x200d;വചനത്തില്&#x200d; ചെറുകര്&#x200d;ഷകര്&#x200d; മുതല്&#x200d; കര്&#x200d;ഷകസംഘടനകളുടെ വിത്തുല്&#x200d;പാദന യൂണിറ്റുകള്&#x200d; വരെയുണ്ടെന്ന് കര്&#x200d;ഷക സംഘടനകള്&#x200d; ചൂണ്ടിക്കാണിക്കുന്നു. ഇവ സംരക്ഷിക്കുന്ന പരമ്പരാഗത വിത്തുകളുടെ ഭാവിയെക്കുറിച്ച് ബില്&#x200d; വ്യക്തമായ ഉറപ്പു നല്&#x200d;കുന്നില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/national-seed-bill-2025-more-power-for-private-companies-farmers-are-worried.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചാത്തന്‍ചാല്‍ പാടശേഖരത്തില്‍ വെള്ളക്കെട്ട്; നെല്‍കൃഷി ആരംഭിക്കാനാവാതെ കര്‍ഷകര്‍ ആശങ്കയില്‍</title>
		<link>https://www.chandrikadaily.com/water-pond-in-chatanchaal-padashekhara-farmers-are-worried-about-not-being-able-to-start-rice-cultivation.html</link>
					<comments>https://www.chandrikadaily.com/water-pond-in-chatanchaal-padashekhara-farmers-are-worried-about-not-being-able-to-start-rice-cultivation.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 31 Oct 2025 12:42:38 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[farmers]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361309</guid>

					<description><![CDATA[ ഒരൊറ്റ മഴയിലും വല്‍ തോതില്‍ വെള്ളം കെട്ടിനില്‍ക്കുന്ന പാടത്ത് വെള്ളം ഒലിച്ചുപോകാന്‍ നാല് മുതല്‍ പത്ത് ദിവസം വരെ എടുക്കുന്നതായണ് കര്‍ഷകര്‍ പറയുന്നത്.]]></description>
										<content:encoded><![CDATA[<p>തൃശൂര്&#x200d;: തുലാമഴയ്ക്ക് പിന്നാലെ ചാത്തന്&#x200d;ചാല്&#x200d; പാടശേഖരത്തില്&#x200d; വീണ്ടും വെള്ളക്കെട്ട്. നൂറുകണക്കിന് ഏക്കര്&#x200d; പാടങ്ങള്&#x200d; കൃഷിയോഗ്യമാകാതെ കര്&#x200d;ഷകര്&#x200d; ആശങ്കയില്&#x200d;. ഒരൊറ്റ മഴയിലും വല്&#x200d; തോതില്&#x200d; വെള്ളം കെട്ടിനില്&#x200d;ക്കുന്ന പാടത്ത് വെള്ളം ഒലിച്ചുപോകാന്&#x200d; നാല് മുതല്&#x200d; പത്ത് ദിവസം വരെ എടുക്കുന്നതായണ് കര്&#x200d;ഷകര്&#x200d; പറയുന്നത്. അതിനു മുന്&#x200d;പേ വീണ്ടും മഴ പെയ്യുന്നത് സ്ഥിതിയെ കൂടുതല്&#x200d; ദുസ്സഹമാക്കുന്നു. കൊരട്ടിച്ചാലില്&#x200d; നിന്നും, ത്രിവേണി ഭാഗത്ത് നിന്നും, പാമ്പൂത്തറ ഭാഗത്തുനിന്നുമായി ഒഴുകിയെത്തുന്ന വെള്ളമാണ് ചാത്തന്&#x200d;ചാല്&#x200d; പാടശേഖരത്തില്&#x200d; കെട്ടിനില്&#x200d;ക്കുന്നത്. ഈ വെള്ളം ചാലക്കുടിപ്പുഴയിലേക്കു ഒഴുകിപോകാനുള്ള ഏക മാര്&#x200d;ഗ്ഗം ചാത്തന്&#x200d;ചാല്&#x200d; തൊടിയാണ്. എന്നാല്&#x200d; ചാത്തന്&#x200d;ചാലിന്റെ വികസനപദ്ധതിയുടെ ( ₹ 7.25 കോടി ) നിര്&#x200d;മ്മാണ പ്രവര്&#x200d;ത്തനങ്ങള്&#x200d; പൂര്&#x200d;ത്തിയാകാതിരുന്നത് വെള്ളക്കെട്ട് ഒഴിവാക്കുന്നതില്&#x200d; തടസമായി. ചാത്തന്&#x200d;ചാലില്&#x200d; തോട് നവീകരണം നടപ്പാകാതെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാകില്ലെന്നും കര്&#x200d;ഷകര്&#x200d; പറയുന്നു. കഴിഞ്ഞ വര്&#x200d;ഷം ഒക്ടോബര്&#x200d; 12-നകം ഞാറുനടീല്&#x200d; പൂര്&#x200d;ത്തിയാക്കിയിരുന്നെങ്കിലും ഇത്തവണ വെള്ളക്കെട്ട് കാരണം വിത്തിടല്&#x200d; പോലും വൈകിയിരിക്കുകയാണ്. ഒറ്റ ഞാറുനടീല്&#x200d; യന്ത്രത്തിന് 1500 വരെ വാടകയുണ്ടെങ്കിലും പാടം ഉണങ്ങാത്തതിനാല്&#x200d; പ്രവര്&#x200d;ത്തനം തുടങ്ങാനാകുന്നില്ല. വൈക്കോല്&#x200d; നശിച്ചുകിടക്കുകയും ചെയ്തു. ചാത്തന്&#x200d;ചാല്&#x200d; പാടശേഖരത്തില്&#x200d; ഒറ്റ പൂവ് കൃഷി മാത്രമേ സാധ്യമാകുന്നൊള്ളു. വെള്ളക്കെട്ട് പ്രശ്‌നത്തിന് ശാശ്വത പരിഹാരത്തിനായി സര്&#x200d;ക്കാര്&#x200d; അടിയന്തരമായി ഇടപെടണമെന്ന് പാടശേഖര സമിതി പ്രസിഡന്റ് എം.ആര്&#x200d;. ഡേവീസ്, സെക്രട്ടറി വി.എല്&#x200d;. സണ്ണി ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/water-pond-in-chatanchaal-padashekhara-farmers-are-worried-about-not-being-able-to-start-rice-cultivation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഹരിതം വിളയിച്ച അരനൂറ്റാണ്ട്&#8217;; സ്വതന്ത്ര കര്‍ഷക സംഘം സുവര്‍ണ ജൂബിലി സമാപന സമ്മേളനത്തെ വരവേല്‍ക്കാന്‍ കേരളത്തിന്റെ നെല്ലറ</title>
		<link>https://www.chandrikadaily.com/half-a-century-of-growing-greenery-keralas-rice-paddy-to-welcome-the-closing-ceremony-of-the-independent-farmers-associations-golden-jubilee.html</link>
					<comments>https://www.chandrikadaily.com/half-a-century-of-growing-greenery-keralas-rice-paddy-to-welcome-the-closing-ceremony-of-the-independent-farmers-associations-golden-jubilee.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 16 May 2025 06:43:50 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[farmers]]></category>
		<category><![CDATA[khader moideen sahib]]></category>
		<category><![CDATA[news]]></category>
		<category><![CDATA[palakkad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=341441</guid>

					<description><![CDATA[പാലക്കാട്: ഹരിതം വിളയിച്ച അരനൂറ്റാണ്ടിന്റെ ചരിത്രവുമായി നടക്കുന്ന സ്വതന്ത്ര കര്‍ഷക സംഘം സുവര്‍ണ ജൂബിലി സമാപന സമ്മേളനത്തിന് ഒരുങ്ങി കേരളത്തിന്റെ നെല്ലറ. തകര്‍ന്ന കര്‍ഷകന്‍ തളരുന്ന കൃഷി എന്ന പ്രമേയമുയര്‍ത്തി കര്‍ഷകര്‍ക്കായി നടത്തിയ അരനൂറ്റാണ്ടിന്റെ കാലത്തെ കരുത്തുമായാണ് സ്വതന്ത്ര കര്‍ഷക സംഘം സുവര്‍ണ ജൂബിലി ആഘോഷിക്കുന്നത്. മോദി-പിണറായി സര്‍ക്കാറുകളുടെ ഭരണത്തില്‍ കാര്‍ഷിക മേഖലയാകെ കൂപ്പുകുത്തുകയും മുടക്കു മുതല്‍ പോലും കിട്ടാതെ കര്‍ഷകര്‍ ആത്മഹത്യയിലഭയം തേടുകയും ചെയ്യുന്ന വര്‍ത്തമാന കാലത്താണ് കര്‍ഷകന്റെ കൈകള്‍ക്ക് കരുത്തു പകരാന്‍ സമര ഭൂമിയില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>പാലക്കാട്: ഹരിതം വിളയിച്ച അരനൂറ്റാണ്ടിന്റെ ചരിത്രവുമായി നടക്കുന്ന സ്വതന്ത്ര കര്&#x200d;ഷക സംഘം സുവര്&#x200d;ണ ജൂബിലി സമാപന സമ്മേളനത്തിന് ഒരുങ്ങി കേരളത്തിന്റെ നെല്ലറ. തകര്&#x200d;ന്ന കര്&#x200d;ഷകന്&#x200d; തളരുന്ന കൃഷി എന്ന പ്രമേയമുയര്&#x200d;ത്തി കര്&#x200d;ഷകര്&#x200d;ക്കായി നടത്തിയ അരനൂറ്റാണ്ടിന്റെ കാലത്തെ കരുത്തുമായാണ് സ്വതന്ത്ര കര്&#x200d;ഷക സംഘം സുവര്&#x200d;ണ ജൂബിലി ആഘോഷിക്കുന്നത്. മോദി-പിണറായി സര്&#x200d;ക്കാറുകളുടെ ഭരണത്തില്&#x200d; കാര്&#x200d;ഷിക മേഖലയാകെ കൂപ്പുകുത്തുകയും മുടക്കു മുതല്&#x200d; പോലും കിട്ടാതെ കര്&#x200d;ഷകര്&#x200d; ആത്മഹത്യയിലഭയം തേടുകയും ചെയ്യുന്ന വര്&#x200d;ത്തമാന കാലത്താണ് കര്&#x200d;ഷകന്റെ കൈകള്&#x200d;ക്ക് കരുത്തു പകരാന്&#x200d; സമര ഭൂമിയില്&#x200d; കൂടെയുണ്ടെന്ന പ്രഖ്യാപനവുമായി പാലക്കാട്ട് സ്വതന്ത്ര കര്&#x200d;ഷക സംഘം ഒരുമിച്ചു കൂടുന്നത്. മുസ്്ലിംലീഗിന്റെ ദേശീയ നേതാക്കളടക്കം ഈ സമ്മേളനത്തിന്റെ ഭാഗമാകും. ഉച്ചക്ക് 2.30 ന് കുറുക്കോളി മൊയ്തീന്&#x200d; എം.എല്&#x200d;.എ പതാക ഉയര്&#x200d;ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും.</p>
<p>വൈകീട്ട് 3. 30ന് ഇ എസ്.എം ഹനീഫ ഹാജി നഗറില്&#x200d; (ജെ എം മഹല്&#x200d; ഓഡിറ്റോറിയം) നടക്കുന്ന പ്രതിനിധി സമ്മേളനം പ്രൊഫ. ഖാദര്&#x200d; മൊയ്തീന്&#x200d; ഉദ്ഘാടനം ചെയ്യും. കുറുക്കോളി മൊയ്തീന്&#x200d; എംഎല്&#x200d;എ അധ്യക്ഷത വഹിക്കും. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്&#x200d;, പി.വി അബ്ദുല്&#x200d; വഹാബ് എം.പി, കര്&#x200d;ണാടക മുസ്്ലിംലീഗ് പ്രസിഡന്റ് എം. ജാവേദുല്ല, തെലങ്കാന മുസ്്ലിംലീഗ് പ്രസിഡന്റ് അഡ്വ. മുഹമ്മദ് ഷക്കീല്&#x200d;, എം.എല്&#x200d;.എമാരായ പി.അബ്ദുല്&#x200d; ഹമീദ്, ടി.വി ഇബ്രാഹിം, നജീബ് കാന്തപുരം എന്നിവരും ആദിവാസി ഊരുകൂട്ടായ്മ ചെയര്&#x200d;മാന്&#x200d; ബി.വി പോളന്&#x200d;, സി.എ.എം.എ കരീം, സി.എച്ച് റഷീദ്, പി.എം സാദിഖലി, എം.പി മുഹമ്മദ് കോയ, അഹമ്മദ് കുട്ടി ഉണ്ണികുളം, അഡ്വ. എം. റഹ്്മത്തുല്ല, കെ.പി മുഹമ്മദ് കുട്ടി, ഇ.പി ബാബു, എ. അബ്ദുല്&#x200d; ഹാദി, അഡ്വ. ടി.എ സിദ്ദീഖ്, സി.എ അബ്ദുല്ലക്കുഞ്ഞി, അഹമ്മദ് പുന്നക്കല്&#x200d;, മുഹമ്മദ് ഇരുമ്പുപാലം, പി.കെ അബ്ദുല്ലക്കുട്ടി, കെ.കെ അബ്ദുറഹ്്മാന്&#x200d; മാസ്റ്റര്&#x200d; എന്നിവര്&#x200d; പങ്കെടുക്കും.</p>
<p>വൈകീട്ട് അഞ്ച് മണിക്ക് കര്&#x200d;ഷക സെമിനാര്&#x200d; മന്ത്രി കെ.കൃഷ്ണന്&#x200d;കുട്ടി ഉദ്ഘാടനം ചെയ്യും. മണ്&#x200d;വിള സൈനുദ്ദീന്&#x200d; അധ്യക്ഷത വഹിക്കും. എം.പി.എ റഹീം, എം.എല്&#x200d;.എമാരായ മോന്&#x200d;സ് ജോസഫ്, കെ.കെ ആബിദ് ഹുസൈന്&#x200d; തങ്ങള്&#x200d;, എന്&#x200d;.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്റഫ് എന്നിവരും സി.പി. ബാവ ഹാജി, സി.പി സൈതലവി, അഡ്വ. കെ.എന്&#x200d;.എ ഖാദര്&#x200d;, അഡ്വ. ബഷീര്&#x200d; അഹമ്മദ്, പി.കെ നവാസ്, അജ്മീര്&#x200d; ഖ്വാജ, മാജിഷ് മാത്യു, എം.എം ഹമീദ്, സമദ് കൈപ്പുറം, കെ.ഇ അബ്ദുറഹിമാന്&#x200d;, എം.എം അലിയാര്&#x200d; മാസ്റ്റര്&#x200d;, പി.കെ അബ്ദുല്&#x200d; അസീസ്, പങ്കെടുക്കും.</p>
<p>നാളെ രാവിലെ 10 മണിക്ക് നടക്കുന്ന വനിത കര്&#x200d;ഷക സംഗമം മുസ്്ലിംലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി പി.എം.എ സലാം ഉദ്ഘാടനം ചെയ്യും. വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹ്റ മമ്പാട് അധ്യക്ഷത വഹിക്കും. പി.പി മുഹമ്മദ് കുട്ടി, അബ്ദുറഹ്്മാന്&#x200d; രണ്ടത്താണി, പാറക്കല്&#x200d; അബ്ദുല്ല, ഷാഫി ചാലിയം, നൂര്&#x200d;ബിനാ റഷീദ്, കെ.പി മറിയുമ്മ, ഹനീഫ മൂന്നിയൂര്&#x200d;, എം.കെ റഫീഖ, സറീന മുഹമ്മദലി അമരമ്പലം, കെ.പി അഷ്റഫ്, നസീര്&#x200d; വളയം, ലുഖ്മാന്&#x200d; അരീക്കോട്, മാഹിന്&#x200d; അബൂബക്കര്&#x200d;, ഇ.അബൂബക്കര്&#x200d; ഹാജി, കെ.ടി.എ ലത്തീഫ്, പി.കെ അബ്ദുറഹിമാന്&#x200d; പങ്കെടുക്കും.</p>
<p>വൈകീട്ട് നാലുമണിക്ക് വിക്ടോറിയ കോളജ് റോഡില്&#x200d; നിന്നും കോട്ടമൈതാനം വരം പ്രകടനം നടക്കും. വൈകീട്ട് ഏഴ് മണിക്ക് നടക്കുന്ന പൊതു സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d; ഉദ്ഘാടനം ചെയ്യും. കുറുക്കോളി മൊയ്തീന്&#x200d; എം.എല്&#x200d;.എ അധ്യക്ഷത വഹിക്കും. പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യ പ്രഭാഷണം നടത്തും. കളത്തില്&#x200d; അബ്ദുല്ല, എം.എല്&#x200d;.എ മാരായ രമേശ് ചെന്നിത്തല, കെ.പി.എ മജീദ്, എം.കെ മുനീര്&#x200d;, അഡ്വ. യു.എ ലത്തീഫ്, മഞ്ഞളാംകുഴി അലി, അഡ്വ. എന്&#x200d; ഷംസുദ്ദീന്&#x200d;, പി.കെ ബഷീര്&#x200d;, പി. ഉബൈദുല്ല എന്നിവരും അഡ്വ. ഹാരിസ് ബീരാന്&#x200d; എം.പി, തമിഴ്നാട് മുസ്്ലിംലീഗ് ജനറല്&#x200d; സെക്രട്ടറി കെ.എം.എ അബൂബക്കര്&#x200d;, കെ.എം ഷാജി, പി.കെ ഫിറോസ്, കാരാട്ടിയാട്ടില്&#x200d; മുഹമ്മദ് കുട്ടി, മരക്കാര്&#x200d; മാരായ മംഗലം, എം.പി.എ ബക്കര്&#x200d; മാസ്റ്റര്&#x200d; എന്നിവര്&#x200d; പങ്കെടുക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/half-a-century-of-growing-greenery-keralas-rice-paddy-to-welcome-the-closing-ceremony-of-the-independent-farmers-associations-golden-jubilee.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പിണറായി സര്&#x200d;ക്കാരിന്റേത് നെല്ലിന് മീതെ കര്&#x200d;ഷകന്റെ കണ്ണീര് വീഴ്ത്തുന്ന നടപടി; വി.ഡി. സതീശന്&#x200d;</title>
		<link>https://www.chandrikadaily.com/the-action-of-the-pinarayi-government-is-making-the-farmers-tears-fall-on-the-paddy-v-d-satishan.html</link>
					<comments>https://www.chandrikadaily.com/the-action-of-the-pinarayi-government-is-making-the-farmers-tears-fall-on-the-paddy-v-d-satishan.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 17 Mar 2025 10:18:30 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[farmers]]></category>
		<category><![CDATA[Opposition Leader]]></category>
		<category><![CDATA[paddy]]></category>
		<category><![CDATA[vd satheesan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=334343</guid>

					<description><![CDATA[പാഠശേഖര സമിതി അല്ലാതെ ചില മില്ലുകാരുടെ ഏജന്റുമാരും ഇവരുടെ ചില ആളുകളും പാര്&#x200d;ട്ടിക്കാരും ചേര്&#x200d;ന്നാണ് ചര്&#x200d;ച്ച ചെയ്തതെന്ന് നിയമസഭയില്&#x200d; വാക്കൗട്ട് പ്രസംഗത്തില്&#x200d; ചൂണ്ടിക്കാട്ടി]]></description>
										<content:encoded><![CDATA[<p>നെല്ലിന് മീതെ കര്&#x200d;ഷകന്റെ കണ്ണീര് വീഴ്ത്തുന്ന നടപടിയാണ് സംസ്ഥാന സര്&#x200d;ക്കാരിന്റേതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്&#x200d;. സ്വര്&#x200d;ണം പണയപ്പെടുത്തിയും വട്ടിപ്പലിശക്കാരുടെ കൈയില്&#x200d; നിന്ന് കടം വാങ്ങിയും വിളയിച്ച നെല്ല് 17 ദിവസമായി പാടത്ത് കൂട്ടിയിട്ടിരിക്കുകയാണ്. 14 ദിവസം കഴിഞ്ഞപ്പോഴാണ് വിഷയത്തില്&#x200d; ചര്&#x200d;ച്ച തുടങ്ങിയത്. പാഠശേഖര സമിതി അല്ലാതെ ചില മില്ലുകാരുടെ ഏജന്റുമാരും ഇവരുടെ ചില ആളുകളും പാര്&#x200d;ട്ടിക്കാരും ചേര്&#x200d;ന്നാണ് ചര്&#x200d;ച്ച ചെയ്തതെന്ന് നിയമസഭയില്&#x200d; വാക്കൗട്ട് പ്രസംഗത്തില്&#x200d; ചൂണ്ടിക്കാട്ടി.</p>
<p>കര്&#x200d;ഷകര്&#x200d; ഓരോ ദിവസവും നെല്ല് മറിക്കാനുള്ള ചെലവും കണ്ടെത്തേണ്ടിയിരിക്കുന്നു. കിഴിവ് ചോദിച്ച് മില്ലുകാര്&#x200d; കര്&#x200d;ഷകര്&#x200d;ക്കു മേല്&#x200d; സമ്മര്&#x200d;ദ്ദം ചെലുത്തുകയാണ്. 17 ദിവസങ്ങള്&#x200d;ക്കിപ്പുറം രണ്ടു ദിവസം അടുപ്പിച്ച് മഴ പെയ്തപ്പോള്&#x200d; ഒരു നിവൃത്തിയും ഇല്ലാതെ എങ്ങനെയെങ്കിലും നെല്ല് എടുത്തുകൊണ്ടു പോകാന്&#x200d; സര്&#x200d;ക്കാര്&#x200d; മില്ലുകാര്&#x200d;ക്ക് വേണ്ടി സമ്മര്&#x200d;ദ്ദം ചെലുത്തിയാണ് കര്&#x200d;ഷകരെക്കൊണ്ട് സമ്മതിപ്പിച്ചത്. രണ്ടു ശതമാനം കിഴിവിന് എന്താണ് കുഴപ്പമെന്നാണ് മന്ത്രി ചോദിച്ചത്. പതിരില്ലാത്ത എ ക്ലാസ് നെല്ലാണ് ഇവിടെ വിളയുന്നത്. സംഭരണം ആരംഭിച്ചിട്ട് ചരിത്രത്തില്&#x200d; ഇന്നുവരെ ഈ പ്രദേശത്തെ നെല്ലിന് കിഴിവ് നല്&#x200d;കിയിട്ടില്ല. ഇത്തവണ രണ്ട് ശതമാനം കിഴിവ് ചോദിക്കുന്നവര്&#x200d; അടുത്ത വര്&#x200d;ഷം അത് നാല് അഞ്ചും ആറും ശതമാനമാക്കും. ഇത്തരത്തില്&#x200d; മില്ലുകാരുടെ സമ്മര്&#x200d;ദ്ദത്തിന് സര്&#x200d;ക്കാര്&#x200d; വഴങ്ങുന്നത് ശരിയാണോ? കൂടിയാലോചന നടത്തിയെന്നാണ് മന്ത്രി പറഞ്ഞത്.</p>
<p>17 ദിവസമായി നെല്ല് കെട്ടിക്കിടന്നിട്ട് 14 ദിവസം കഴിഞ്ഞപ്പോഴാണ് ചര്&#x200d;ച്ച തുടങ്ങിയത്. സമ്മര്&#x200d;ദം ചെലുത്തി മഴ കൂടി പെയ്തപ്പോഴാണ് രണ്ട് ശതമാനം കിഴിവ് കര്&#x200d;ഷകര്&#x200d; സമ്മതിച്ചത്. കുട്ടനാട്ടിലും കര്&#x200d;ഷകരെ പറ്റിച്ചുകൊണ്ടിരിക്കുകയാണ്. സര്&#x200d;ക്കാര്&#x200d; കര്&#x200d;ഷകര്&#x200d;ക്കൊപ്പമാണോ മില്ലുകാര്&#x200d;ക്ക് ഒപ്പമാണോ?. കുട്ടനാട്ടിലെ പല മേഖലകളിലും പത്ത് ദിവസമായി കെട്ടിക്കിടക്കുകയാണ്. മില്ലുമാരും ഏജന്റുമാരുമാണ് തീരുമാനിക്കുന്നത്. പാവങ്ങളുടെ പോക്കറ്റില്&#x200d; കയ്യിട്ട് എടുക്കുന്ന കമ്മീഷന്&#x200d; ഏജന്റുമാര്&#x200d;ക്കും ഉദ്യോഗസ്ഥര്&#x200d;ക്കും കിട്ടും. ഈ തട്ടിപ്പ് വ്യക്തമാക്കുന്ന ഓപ്പറേഷന്&#x200d; റൈസ് ബൗള്&#x200d; എന്ന വിജിലന്&#x200d;സ് റിപ്പോര്&#x200d;ട്ട് സര്&#x200d;ക്കാരിന്റെ മുന്നിലുണ്ട്. കോടിക്കണക്കിന് രൂപയുടെ ഇടപാടാണ് കിഴിവിന്റെ മറവില്&#x200d; നടക്കുന്നത്.</p>
<p>ഉമ്മന്&#x200d; ചാണ്ടി സര്&#x200d;ക്കാരിന്റെ കാലത്ത് നെല്ല് സംഭരണം ആരംഭിച്ച് കൃത്യമായ പണം നല്&#x200d;കാന്&#x200d; സാധിക്കാതെ വന്നതോടെയാണ് പി.ആര്&#x200d;.എസ് ഏര്&#x200d;പ്പെടുത്തിയത്. അത് വളരെ ഭംഗിയായി പോയി. എന്നാല്&#x200d; ഇപ്പോള്&#x200d; ബാങ്കിന് സര്&#x200d;ക്കാര്&#x200d; പണം നല്&#x200d;കുന്നില്ല. അതോടെ കര്&#x200d;ഷകരുടെ സിബല്&#x200d; സ്‌കോര്&#x200d; താഴുകയും ഒരു ബാങ്കിലും നിന്നു പോലും വായ്പ കിട്ടാത്ത അവസ്ഥ ഉണ്ടാകുകയും ചെയ്തു. കേരള സര്&#x200d;ക്കാര്&#x200d; 1058 കോടി രൂപയാണ് സപ്ലൈകോയ്ക്ക് നല്&#x200d;കാനുള്ളത്. മാവേലി സ്റ്റോറില്&#x200d; സാധനങ്ങള്&#x200d; വിതരണം ചെയ്തവരുടെ കുടിശിക ഉള്&#x200d;പ്പെടെ നാലായിരത്തോളം കോടി രൂപയുടെ ബാധ്യതയിലാണ് സപ്ലൈകോ. അപ്പോള്&#x200d; അവര്&#x200d; എവിടെ നിന്നും നെല്ല് സംഭരണത്തിനുള്ള പണം നല്&#x200d;കും. സര്&#x200d;ക്കാരാണ് സപ്ലൈകോക്ക് പണം നല്&#x200d;കേണ്ടത്. സര്&#x200d;ക്കാര്&#x200d; പണം നല്&#x200d;കാത്തതാണ് നെല്ല് സംഭരണത്തിലെ പാളിച്ചക്ക് കാരണം.</p>
<p>കര്&#x200d;ഷകര്&#x200d; വലിയ പ്രതിസന്ധിയിലാണ്. നെല്&#x200d; കൃഷിയില്&#x200d; നിന്നും ആളുകള്&#x200d; പിന്മാറുകയാണ്. മണ്ണിനോട് സ്നേഹമുള്ള ഒരു നിവൃത്തിയും ഇല്ലാത്ത പാവങ്ങള്&#x200d; കഠിനാധ്വാനം ചെയ്തുണ്ടാക്കിയ നെല്ലാണ് കൂട്ടിയിട്ടിരിക്കുന്നത്. എന്നിട്ടാണ് അവരോട് വിലപേശല്&#x200d; നടത്തുന്നത്. നെല്ല് സംഭരണത്തിന്റെ പേരില്&#x200d; കര്&#x200d;ഷകരെ ബുദ്ധമുട്ടിക്കരുത്. നെല്ലിന് മീതെ കര്&#x200d;ഷകന്റെ കണ്ണീര് വീഴ്ത്തുന്ന നടപടികളാണ് സര്&#x200d;ക്കാര്&#x200d; ചെയ്യുന്നതെന്നും വി.ഡി. സതീശന്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-action-of-the-pinarayi-government-is-making-the-farmers-tears-fall-on-the-paddy-v-d-satishan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൃഷിയിടത്തെ വൈദ്യുതി തടസ്സപ്പെടുന്നു; ജീവനുള്ള മുതലയുമായി കര്&#x200d;ഷകരുടെ പ്രതിഷേധം</title>
		<link>https://www.chandrikadaily.com/farm-power-outages-farmers-protest-with-live-crocodile.html</link>
					<comments>https://www.chandrikadaily.com/farm-power-outages-farmers-protest-with-live-crocodile.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 21 Feb 2025 12:01:07 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[crocodile]]></category>
		<category><![CDATA[farmers]]></category>
		<category><![CDATA[Karnataka]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=330954</guid>

					<description><![CDATA[ഗുല്&#x200d;ബര്&#x200d;ഗ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് ഓഫീസിലേക്കായിരുന്നു കര്&#x200d;ഷകരുടെ പ്രതിഷേധം.]]></description>
										<content:encoded><![CDATA[<p>കര്&#x200d;ണാടകയിലെ കലബുര്&#x200d;ഗിയില്&#x200d; ജീവനുള്ള മുതലയുമായി കര്&#x200d;ഷകരുടെ പ്രതിഷേധം. കൃഷിയിടത്തിലേക്കുള്ള വൈദ്യുതി സ്ഥിരമായി തടസ്സപ്പെടുന്നതിനെ തുടര്&#x200d;ന്ന് കര്&#x200d;ഷകര്&#x200d; പ്രതിഷേധിക്കുകയായിരുന്നു. വൈദ്യുതി വകുപ്പിന്റെ ഓഫീസിലേക്കാണ് കാളവണ്ടിയില്&#x200d; മുതലയെ കയറുകൊണ്ട് കെട്ടി വന്നത്. കലബുറഗി ജില്ലയില്&#x200d; സ്ഥിതി ചെയ്യുന്ന അഫ്‌സല്&#x200d;പൂര്&#x200d; താലൂക്കിലാണ് സംഭവം. ഗുല്&#x200d;ബര്&#x200d;ഗ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് ഓഫീസിലേക്കായിരുന്നു കര്&#x200d;ഷകരുടെ പ്രതിഷേധം.</p>
<p>അഫ്സല്&#x200d;പൂര്&#x200d; താലൂക്കിലെ ഗൊബ്ബൂര്&#x200d; (ബി) ഗ്രാമത്തിലെ ഒരു ഫാമില്&#x200d; നിന്ന് പിടികൂടിയ മുതലയെയാണ് കൊണ്ടു വന്നത്. ലക്ഷ്മണ്&#x200d; എന്ന കര്&#x200d;ഷകന്&#x200d; ഭീമാ തന്റെ കൃഷിയിടത്തില്&#x200d; രാത്രി വിളകള്&#x200d; നനയ്ക്കുന്നതിനിടെ മുതലയെ കാണുകയായിരുന്നു. തുടര്&#x200d;ന്ന് അദ്ദേഹം മറ്റ് കര്&#x200d;ഷകരെ സഹായത്തിനായി വിളിച്ച് മുതലയെ പിടികൂടി.</p>
<p>നാല് മണി വരെയുള്ള വൈദ്യുതി വിതരണം ആറ് മണി വരെ ആക്കണമെന്നാണ് കര്&#x200d;ഷകരുടെ ആവശ്യം. രാത്രിയില്&#x200d; വൈദ്യുതി വിതരണം തടസ്സമാവുന്നതിനാല്&#x200d; മുതലയും പാമ്പും മറ്റ് ഇഴജന്തുക്കളും തങ്ങളെ ആക്രമിക്കുമെന്ന് കര്&#x200d;ഷകര്&#x200d; പറയുന്നു.<br />
ശേഷം മുതലയെ വനംവകുപ്പ് ഉദ്യോഗസ്ഥര്&#x200d;ക്ക് കൈമാറി.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/farm-power-outages-farmers-protest-with-live-crocodile.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കര്&#x200d;ഷക പ്രതിഷേധം; ഒടുവില്&#x200d; ചര്&#x200d;ച്ചയ്ക്ക് തയ്യാറായി കേന്ദ്ര സര്&#x200d;ക്കാര്&#x200d;</title>
		<link>https://www.chandrikadaily.com/peasant-protest-finally-the-central-government-is-ready-for-discussion.html</link>
					<comments>https://www.chandrikadaily.com/peasant-protest-finally-the-central-government-is-ready-for-discussion.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 19 Jan 2025 03:46:30 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[central government]]></category>
		<category><![CDATA[farmers]]></category>
		<category><![CDATA[february]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=326312</guid>

					<description><![CDATA[ഫെബ്രുവരി 14ന് ചണ്ഡീഗഡില്&#x200d; ചര്&#x200d;ച്ച നടക്കും.]]></description>
										<content:encoded><![CDATA[<p>കര്&#x200d;ഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് ഒടുവില്&#x200d; ചര്&#x200d;ച്ചയ്ക്ക് തയ്യാറായാണെന്ന് കേന്ദ്ര സര്&#x200d;ക്കാര്&#x200d;. ഫെബ്രുവരി 14ന് ചണ്ഡീഗഡില്&#x200d; ചര്&#x200d;ച്ച നടക്കും. കര്&#x200d;ഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാള്&#x200d; വൈദ്യസഹായം സ്വീകരിക്കാന്&#x200d; സമ്മതിച്ചു. അതേസമയം ആവശ്യങ്ങള്&#x200d; അംഗീകരിച്ചതിനു ശേഷമേ നിരാഹാര സമരം അവസാനിപ്പിക്കൂകയൊള്ളൂ എന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര കൃഷി മന്ത്രാലയ ജോയിന്റ് സെക്രട്ടറി പ്രിയ രഞ്ജന്റെ നേതൃത്വത്തിലാണ് ചര്&#x200d;ച്ചക്ക് ക്ഷണിച്ചത്.</p>
<p>2024 ഫെബ്രുവരി 13 മുതലാണ് ശംഭു, ഖനൗരി അതിര്&#x200d;ത്തികളില്&#x200d; കേന്ദ്രത്തിനെതിരെ കര്&#x200d;ഷക പ്രതിഷേധം ആരെഭിച്ചത്. മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) നിയമപരമായ ഉറപ്പ് നല്&#x200d;കണമെന്നാണ് കര്&#x200d;ഷകര്&#x200d; ഇതിലൂടെ ആവശ്യപ്പെടുന്നത്.</p>
<p>എംഎസ്പി ഗ്യാരണ്ടി കൂടാതെ, കര്&#x200d;ഷകര്&#x200d; കടം എഴുതിത്തള്ളുക, പെന്&#x200d;ഷനുകള്&#x200d;, വൈദ്യുതി നിരക്ക് വര്&#x200d;ധിപ്പിക്കരുത്, പോലീസ് കേസുകള്&#x200d; പിന്&#x200d;വലിക്കുക, 2021 ലെ ലഖിംപൂര്&#x200d; ഖേരി അക്രമത്തിന്റെ ഇരകള്&#x200d;ക്ക് നീതി എന്നിവയും ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനാണ് ഇപ്പോള്&#x200d; ചര്&#x200d;ച്ചക്ക് കേന്ദ്രം തയ്യാറായിട്ടുള്ളത്. ഡല്&#x200d;ഹിയിലേക്കുള്ള മാര്&#x200d;ച്ച് സുരക്ഷാ സേന തടഞ്ഞതോടെ കര്&#x200d;ഷകര്&#x200d; ഖനൗരി അതിര്&#x200d;ത്തിയില്&#x200d; ക്യാമ്പ് ചെയ്യുകയായിരുന്നു.</p>
<p>ചര്&#x200d;ച്ചയ്ക്ക് തയ്യാറാവുന്നതിന് കര്&#x200d;ഷക നേതാക്കള്&#x200d; കേന്ദ്രത്തോട് നിരന്തരം ആവശ്യപ്പെട്ടിരിന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/peasant-protest-finally-the-central-government-is-ready-for-discussion.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡല്&#x200d;ഹി മാര്&#x200d;ച്ച്; സമരക്കാര്&#x200d;ക്ക് നേരെ ജലപീരങ്കിയും കണ്ണീര്&#x200d; വാതകവും പ്രയോഗിച്ച് പൊലീസ്</title>
		<link>https://www.chandrikadaily.com/delhi-march-police-fired-water-cannons-and-tear-gas-at-protesters.html</link>
					<comments>https://www.chandrikadaily.com/delhi-march-police-fired-water-cannons-and-tear-gas-at-protesters.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 14 Dec 2024 14:42:28 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[delhi march]]></category>
		<category><![CDATA[farmers]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=321810</guid>

					<description><![CDATA[സംഘര്&#x200d;ഷത്തില്&#x200d; 17 കര്&#x200d;ഷകര്&#x200d;ക്ക് പരിക്കേറ്റു.]]></description>
										<content:encoded><![CDATA[<p>കര്&#x200d;ഷകരുടെ ഡല്&#x200d;ഹി മാര്&#x200d;ച്ചില്&#x200d; സംഘര്&#x200d;ഷം. പൊലീസ് ജലപീരങ്കിയും കണ്ണീര്&#x200d;വാതകവും പ്രയോഗിച്ച് സമരക്കാരെ തടഞ്ഞു. ശംഭുവില്&#x200d; പൊലീസ് തടഞ്ഞതോടെ സംഘര്&#x200d;ഷമുണ്ടായി. സംഘര്&#x200d;ഷത്തില്&#x200d; 17 കര്&#x200d;ഷകര്&#x200d;ക്ക് പരിക്കേറ്റു. കഴിഞ്ഞ ഞായറാഴ്ച പൊലീസ് മാര്&#x200d;ച്ച് തടഞ്ഞതിനെ തുടര്&#x200d;ന്നാണ് ഇന്ന് വീണ്ടും മാര്&#x200d;ച്ച് തുടങ്ങുകയായിരുന്നു.</p>
<p>സംഘഷത്തെ തുടര്&#x200d;ന്ന് മാര്&#x200d;ച്ച് താത്കാലികമായി നിര്&#x200d;ത്തിവെച്ചു. സമരത്തിന്റെ തുടര്&#x200d; നടപടികള്&#x200d; യോഗം ചേര്&#x200d;ന്ന് തീരുമാനിക്കുമെന്നും നേതാക്കള്&#x200d; പറഞ്ഞു. വിളകളുടെ ചുരുങ്ങിയ താങ്ങുവിലയ്ക്ക് നിയമപരിരക്ഷ ഏര്&#x200d;പ്പെടുത്തുക, കാര്&#x200d;ഷിക കടങ്ങള്&#x200d; എഴുതിത്തള്ളുക, കര്&#x200d;ഷകര്&#x200d;ക്കും കര്&#x200d;ഷകത്തൊഴിലാളികള്&#x200d;ക്കും പെന്&#x200d;ഷന്&#x200d; ഏര്&#x200d;പ്പെടുത്തുക, വൈദ്യുത ചാര്&#x200d;ജ് വര്&#x200d;ധിപ്പിക്കാതിരിക്കുക, 2021 ലഖിംപൂര്&#x200d; ഖേരി ആക്രമണത്തിന്റെ ഇരകള്&#x200d;ക്ക് നീതി ഉറപ്പാക്കുക, കര്&#x200d;ഷകര്&#x200d;ക്കെതിരെയുള്ള പൊലീസ് കേസുകള്&#x200d; പിന്&#x200d;വലിക്കുക തുടങ്ങിയ ആവശ്യങ്ങള്&#x200d; ഉന്നയിച്ചാണ് കര്&#x200d;ഷകര്&#x200d; ഡല്&#x200d;ഹിയിലേക്ക് മാര്&#x200d;ച്ച് നടത്തുന്നത്.</p>
<p>സംയുക്ത കിസാന്&#x200d; മോര്&#x200d;ച്ചയുടെയും കിസാന്&#x200d; മസ്ദൂര്&#x200d; മോര്&#x200d;ച്ചയുടെയും ആഭിമുഖ്യത്തിലാണ് കര്&#x200d;ഷക മാര്&#x200d;ച്ച്. പ്രശ്നങ്ങളില്&#x200d; ചര്&#x200d;ച്ച നടത്താന്&#x200d; കേന്ദ്രസര്&#x200d;ക്കാര്&#x200d; തയാറാകണമെന്നും അവര്&#x200d; ആവശ്യപ്പെട്ടു. പഞ്ചാബ് -ഹരിയാന അതിര്&#x200d;ത്തിയായ ശംഭുവിലും ഖനൗരിയിലുമായി ഫെബ്രുവരി പതിമൂന്ന് മുതല്&#x200d; കര്&#x200d;ഷകര്&#x200d; സമരത്തിലാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/delhi-march-police-fired-water-cannons-and-tear-gas-at-protesters.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡല്&#x200d;ഹി മാര്&#x200d;ച്ചില്&#x200d; സംഘര്&#x200d;ഷം, കര്&#x200d;ഷകര്&#x200d; താല്&#x200d;ക്കാലികമായി പിന്&#x200d;വാങ്ങി</title>
		<link>https://www.chandrikadaily.com/clashes-in-delhi-march-farmers-temporarily-retreat.html</link>
					<comments>https://www.chandrikadaily.com/clashes-in-delhi-march-farmers-temporarily-retreat.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 08 Dec 2024 12:16:55 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[delhi march]]></category>
		<category><![CDATA[farmers]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=320947</guid>

					<description><![CDATA[ശംഭു അതിര്&#x200d;ത്തിയില്&#x200d; സമരം ചെയ്യുന്ന കര്&#x200d;ഷകര്&#x200d;ക്ക് നേരെ പൊലീസ് കണ്ണീര്&#x200d; വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.]]></description>
										<content:encoded><![CDATA[<p>പഞ്ചാബ്-ഹരിയാന അതിര്&#x200d;ത്തിയിലെ കര്&#x200d;ഷകരുടെ ഡല്&#x200d;ഹി മാര്&#x200d;ച്ചില്&#x200d; സംഘര്&#x200d;ഷം. കര്&#x200d;ഷകര്&#x200d; താല്&#x200d;ക്കാലികമായി പിന്&#x200d;വാങ്ങി. വിവിധ ആവശ്യങ്ങളുന്നയിച്ച് ശംഭു അതിര്&#x200d;ത്തിയില്&#x200d; സമരം ചെയ്യുന്ന കര്&#x200d;ഷകര്&#x200d;ക്ക് നേരെ പൊലീസ് കണ്ണീര്&#x200d; വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ഇതെതുടര്&#x200d;ന്നുണ്ടായ സംഘര്&#x200d;ഷ അവസ്ഥയില്&#x200d; കര്&#x200d;ഷകര്&#x200d; താല്&#x200d;ക്കാലികമായി പിന്&#x200d;വാങ്ങുകയായിരുന്നു. സംഘര്&#x200d;ഷത്തില്&#x200d; 9 പേര്&#x200d;ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. സംയുക്ത കിസാന്&#x200d; മോര്&#x200d;ച്ചയുടേയും കിസാന്&#x200d; മസ്ദൂര്&#x200d; മോര്&#x200d;ച്ചയുടേയും യോഗത്തിന് ശേഷമായിരിക്കും അടുത്ത നടപടിയെന്തെന്ന് തീരുമാനം ആകുക.</p>
<p>കിസാന്&#x200d; മസ്ദൂര്&#x200d; മോര്&#x200d;ച്ച, എസ്‌കെഎം ഗ്രൂപ്പുകളില്&#x200d; നിന്നുള്ള 101 കര്&#x200d;ഷകരാണ് ഡല്&#x200d;ഹിയിലേയ്ക്ക് പുറപ്പെട്ടത്. ഇതിനിടെ പൊലീസ് മാര്&#x200d;ച്ച് തടയുകയായിരുന്നു. തുടര്&#x200d;ന്ന് പൊലീസും സമരക്കാരും തമ്മില്&#x200d; സംഘര്&#x200d;ഷമുണ്ടായി.</p>
<p>ശംഭു അതിര്&#x200d;ത്തിയിലും അംബാലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശംഭു അതിര്&#x200d;ത്തിയില്&#x200d; നാളെ വരെ ഇന്റര്&#x200d;നെറ്റ് നിരോധനവും ഏര്&#x200d;പ്പെടുത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/clashes-in-delhi-march-farmers-temporarily-retreat.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കര്&#x200d;ഷക മാര്&#x200d;ച്ചിന് നേരെ കണ്ണീര്&#x200d; വാതകം</title>
		<link>https://www.chandrikadaily.com/1tear-gas-on-farmers-march.html</link>
					<comments>https://www.chandrikadaily.com/1tear-gas-on-farmers-march.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 08 Dec 2024 09:55:47 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[farmers]]></category>
		<category><![CDATA[march]]></category>
		<category><![CDATA[Tear gas]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=320921</guid>

					<description><![CDATA[മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) നിയമപരമായ ഗ്യാരണ്ടി നൽകണമെന്നും മറ്റ് പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. ]]></description>
										<content:encoded><![CDATA[<p>പഞ്ചാബ്-ഹരിയാന അതിർത്തിയിൽ നിന്ന് ദൽഹിയിലേക്ക് മാർച്ച് പുനരാരംഭിച്ച കർഷകർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിച്ച് പൊലീസ്. മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) നിയമപരമായ ഗ്യാരണ്ടി നൽകണമെന്നും മറ്റ് പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം.</p>
<p>എന്നാൽ ഹരിയാന പൊലീസ് അവരുടെ മാർച്ച് തടയുകയായിരുന്നു. , ഇത് സംഘർഷത്തിൽ കലാശിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു.</p>
<p>പ്രതിഷേധവുമായി മുന്നോട്ട് പോകുന്നതിന് അനുമതി നൽകണമെന്ന് ഹരിയാന പൊലീസിനോട് കർഷകർ ആവശ്യപ്പെട്ടു. ഇതോടെ ശംഭുവിൽ കർഷകരും പൊലീസുമായി വാക്കുതർക്കമുണ്ടായി.</p>
<p>‘പൊലീസ് ഞങ്ങളുടെ ഐഡൻ്റിറ്റി കാർഡ് ചോദിക്കുന്നു, കാർഡുകൾ ഞങ്ങൾ നൽകാം പക്ഷെ അവർ ഞങ്ങളെ ദില്ലിയിലേക്ക് പോകാൻ അനുവദിക്കുമെന്ന് ഉറപ്പ് നൽകണം. എന്നാൽ ദില്ലിയിലേക്ക് പോകാൻ അനുമതിയില്ലെന്ന് അവർ പറയുന്നു. പിന്നെ എന്തിന് തിരിച്ചറിയൽ കാർഡ് നൽകണം, ഞങ്ങൾ അവർക്ക് തിരിച്ചറിയൽ കാർഡ് നൽകും, അവർ ഞങ്ങളെ ദൽഹിയിലേക്ക് പോകാൻ അനുവദിച്ചാൽ മാത്രം ,’ പ്രതിഷേധിക്കുന്ന ഒരു കർഷകൻ പറഞ്ഞു.</p>
<p>അതേസമയം, 101 കർഷകരുടെ ഐഡൻ്റിറ്റി വെരിഫിക്കേഷനുശേഷം മാത്രമേ മുന്നോട്ട് പോകാൻ അനുവദിക്കൂവെന്ന് പൊലീസ് പറഞ്ഞു. ദൽഹിയിലേക്ക് മാർച്ച് ചെയ്യാനുള്ള കർഷകരുടെ പുതിയ ശ്രമം കണക്കിലെടുത്ത്, പഞ്ചാബ്-ഹരിയാന അതിർത്തിയിൽ സുരക്ഷ ശക്തമാക്കി. അവരുടെ മുന്നേറ്റം തടയാൻ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുമുണ്ട്. അഞ്ചിൽ കൂടുതൽ ആളുകൾ ഒത്തുകൂടുന്നത് തടയുന്ന സെക്ഷൻ 163 (മുമ്പ് സെക്ഷൻ 144) പ്രകാരമുള്ള നിരോധന ഉത്തരവുകളും അതിർത്തിയിൽ നിലവിലുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1tear-gas-on-farmers-march.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കർഷകർക്ക് നേരെ കണ്ണീർ വാതകം ഉപയോ​ഗിച്ചതിനെ അപലപിച്ച് രാ​ഹുൽ ​ഗാന്ധി</title>
		<link>https://www.chandrikadaily.com/rahul-gandhi-condemned-the-use-of-tear-gas-against-farmers.html</link>
					<comments>https://www.chandrikadaily.com/rahul-gandhi-condemned-the-use-of-tear-gas-against-farmers.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 06 Dec 2024 15:25:20 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[farmers]]></category>
		<category><![CDATA[news]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=320711</guid>

					<description><![CDATA['കർഷകരുടെ ആവശ്യങ്ങൾ സർക്കാർ ഉടൻ നടപ്പാക്കണം']]></description>
										<content:encoded><![CDATA[<p>കർഷക സമരത്തെ സർക്കാർ കൈകാര്യം ചെയ്ത രീതിയെ വിമർശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കർഷകർക്ക് നേരെ കണ്ണീർ വാതകം ഉപയോ​ഗിച്ചതിനെ രാ​​ഹുൽ അപലപിച്ചു. കർഷകരുടെ ആവശ്യങ്ങൾ സർക്കാർ ഉടൻ നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.</p>
<p>&#8216;കർഷകർക്കു നേരെ നേരെ കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചതും അവരെ തടയാൻ ശ്രമിക്കുന്നതും അപലപനീയമാണ്. അവരുടെ ആവശ്യങ്ങളും പ്രശ്നങ്ങളും സർക്കാർ ഗൗരവത്തോടെ കേൾക്കണം. ഇന്ന് രാജ്യത്ത് ഓരോ മണിക്കൂറിലും ഒരു കർഷകൻ ആത്മഹത്യ ചെയ്യാൻ നിർബന്ധിതനാകുന്നു. ഇതിൽ നിന്ന് കർഷകർ അനുഭവിക്കുന്ന ദുരിതം എത്രയെന്ന് മനസിലാക്കാവുന്നതാണ്.&#8217;- രാഹുൽ ​ഗാന്ധി പറഞ്ഞു.</p>
<p>2020-21ൽ നടന്ന പ്രതിഷേധത്തിനിടെ 700 കർഷകർ മരിച്ച സംഭവവും രാഹുൽ ചൂണ്ടിക്കാട്ടി. മോദി സർക്കാരാണ് അതിനു കാരണമെന്ന് രാഹുൽ പറഞ്ഞു. ഞങ്ങൾ കർഷകരുടെ വേദന മനസ്സിലാക്കുകയും അവരുടെ ആവശ്യങ്ങൾ പിന്തുണക്കുകയും ചെയ്യുന്നു. മിനിമം താങ്ങുവില അടക്കമുള്ള എല്ലാ ആവശ്യങ്ങളും സർക്കർ ഉടൻ നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കർഷകർ അഭിവൃദ്ധി പ്രാപിച്ചാലേ രാജ്യം സമൃദ്ധമാകൂവെന്നും രാ​ഹുൽ എക്സിൽ കുറിച്ചു.</p>
<p>പഞ്ചാബിലെ കർഷകരുടെ &#8216;ഡൽഹി ചലോ&#8217; മാർച്ച് ഹരിയാന അതിർത്തിയിൽ പൊലീസ് തടഞ്ഞിരുന്നു. കർഷകർക്ക് നേരെ ഹരിയാന അതിർത്തി സുരക്ഷാ സേന കണ്ണീർ വാതകവും റബ്ബർ ബുള്ളറ്റുകളും പ്രയോഗിച്ചു. ഹരിയാന-പഞ്ചാബ് ശംഭു അതിർത്തിയിൽ വെച്ചാണ് പൊലീസ് മാർച്ച് തടഞ്ഞത്.</p>
<p>മിനിമം താങ്ങുവിലയിൽ നിയമപരമായ ഉറപ്പ് ഉൾപ്പടെയുള്ള ആവശ്യങ്ങളുമായാണ് പഞ്ചാബിൽ നിന്നുള്ള കർഷകർ ഇന്ന് ഉച്ചയോടെ ഡൽഹി ചലോ മാർച്ച് ആരംഭിച്ചത്. 101 കർഷകരുടെ ഒരു സംഘമാണ് ശംഭു അതിർത്തിയിലെ പ്രതിഷേധ സ്ഥലത്ത് നിന്നും പുറപ്പെട്ടത്. എന്നാൽ അതിർത്തി കടക്കാൻ അനുവദിക്കാതെ പൊലീസ് ബാരിക്കേഡുകൾ വെച്ച് തടയുകയായിരുന്നു.</p>
<p>സംഘർഷത്തെ തുടർന്ന് അംബാല ജില്ലയിലെ 11 ഗ്രാമങ്ങളിൽ മൊബൈൽ ഇന്റർനെറ്റ്, ബൾക്ക് എസ്എംഎസ് സേവനങ്ങൾ അടുത്ത ആഴ്ച വരെ നിർത്തിവെച്ചിരിക്കുകയാണ്. അംബാലയിലെ ദംഗ്‌ദേഹ്‌രി, ലോഹ്‌ഗർ, മനക്‌പൂർ, ദാദിയാന, ബാരി ഗെൽ, ലാർസ്, കാലു മജ്‌റ, ദേവി നഗർ, സദ്ദോപൂർ, സുൽത്താൻപൂർ, കക്രു ഗ്രാമങ്ങളിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് നിരോധനം ഏർപ്പെടുത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rahul-gandhi-condemned-the-use-of-tear-gas-against-farmers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
