<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>farook college &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/farook-college/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 08 Apr 2025 10:53:02 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>farook college &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മുനമ്പം കേസിൽ കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ വാദം തുടങ്ങി</title>
		<link>https://www.chandrikadaily.com/hearing-begins-in-kozhikode-waqf-tribunal-in-munambam-case.html</link>
					<comments>https://www.chandrikadaily.com/hearing-begins-in-kozhikode-waqf-tribunal-in-munambam-case.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 08 Apr 2025 10:53:02 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[farook college]]></category>
		<category><![CDATA[munambam]]></category>
		<category><![CDATA[news]]></category>
		<category><![CDATA[waqf-board]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=337386</guid>

					<description><![CDATA[കോഴിക്കോട്: മുനമ്പം വഖഫ് കേസിൽ കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ വാദം തുടങ്ങി. ആധാരത്തിൽ രണ്ട് തവണ &#8216;വഖഫ്&#8217; എന്ന് പരാമർശിച്ചതും ദൈവനാമത്തിൽ ആത്മശാന്തിക്കായി സമർപ്പിക്കുന്നതായി പറഞ്ഞതും ഉന്നയിച്ച് ഭൂമി വഖഫ് തന്നെയെന്ന് ബോർഡ് വാദിച്ചു. എന്നാൽ ഇതിനെ എതിർത്ത ഫാറൂഖ് കോളജ്, മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ആവർത്തിച്ചു. ക്രയവിക്രയ സ്വാതന്ത്ര്യവും തിരിച്ചെടുക്കാനുള്ള നിബന്ധനയും ഉള്ളതിനാൽ ഭൂമിയെ വഖഫായി പരിഗണിക്കാനാവില്ലെന്ന് ഫാറൂഖ് കോളജിനായി ഹാജരായ അഭിഭാഷകൻ വാദിച്ചു. മുഹമ്മദ് സിദ്ദീഖ് സേട്ട് എന്ന വ്യക്തി ഫാറൂഖ് കോളജിന് വേണ്ടി ഭൂമി വഖഫായി [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: മുനമ്പം വഖഫ് കേസിൽ കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ വാദം തുടങ്ങി. ആധാരത്തിൽ രണ്ട് തവണ <i>&#8216;വഖഫ്&#8217;</i> എന്ന് പരാമർശിച്ചതും ദൈവനാമത്തിൽ ആത്മശാന്തിക്കായി സമർപ്പിക്കുന്നതായി പറഞ്ഞതും ഉന്നയിച്ച് ഭൂമി വഖഫ് തന്നെയെന്ന് ബോർഡ് വാദിച്ചു. എന്നാൽ ഇതിനെ എതിർത്ത ഫാറൂഖ് കോളജ്, മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ആവർത്തിച്ചു.</p>
<p>ക്രയവിക്രയ സ്വാതന്ത്ര്യവും തിരിച്ചെടുക്കാനുള്ള നിബന്ധനയും ഉള്ളതിനാൽ ഭൂമിയെ വഖഫായി പരിഗണിക്കാനാവില്ലെന്ന് ഫാറൂഖ് കോളജിനായി ഹാജരായ അഭിഭാഷകൻ വാദിച്ചു. മുഹമ്മദ് സിദ്ദീഖ് സേട്ട് എന്ന വ്യക്തി ഫാറൂഖ് കോളജിന് വേണ്ടി ഭൂമി വഖഫായി നൽകിയ ആധാരമാണ് ജസ്റ്റിസ് രാജൻ തട്ടിൽ പ്രധാനമായും പരിശോധിച്ചത്.</p>
<p>ഇതിൽ രണ്ട് തവണ, <i>&#8216;വഖഫായി നൽകുന്നു&#8217; </i>എന്ന് പരാമർശിച്ചിട്ടുണ്ടെന്നും ആത്മശാന്തിക്കും ഇസ്‌ലാമിക ആദർശത്തിനും വേണ്ടി സമർപ്പിക്കുന്നു എന്നും പറഞ്ഞതിനാൽ തന്നെ ഇത് വഖഫായി പരിഗണിക്കണമെന്നുമാണ് വഖഫ് ബോർഡ് വാദിച്ചത്. വഖഫ് ഡീഡ് എന്നുതന്നെയാണ് ഇതിനെക്കുറിച്ച് എല്ലാ കോടതി രേഖകളിലും പറയുന്നതെന്നും ബോർഡ് പറഞ്ഞു.</p>
<p>എന്നാൽ ക്രയവിക്രയങ്ങൾക്ക് ഫറൂഖ് കോളജിന് അവകാശമുണ്ടെന്നും &#8216;സ്ഥാപനം പ്രവർത്തനം അവസാനിപ്പിക്കുകയും ഭൂമി ബാക്കിയുണ്ടാവുകയും ചെയ്താൽ അത് തന്റെ കുടുംബത്തിലേക്ക് തന്നെ തിരികെ വരും&#8217;- എന്ന നിബന്ധന കൂടി ഈ ഡീഡിൽ ഉള്ളതിനാൽ ഇതിനെ വഖഫായും സ്ഥിര സമർപ്പണമായും പരിഗണിക്കാനാവില്ലെന്നും ഫാറൂഖ് കോളജിന്റെ അഭിഭാഷകൻ പറഞ്ഞു.</p>
<p>മുനമ്പം നിവാസികൾക്കു വേണ്ടിയും അഭിഭാഷകൻ ഹാജരായിരുന്നു. ഫാറൂഖ് കോളജ് ഇസ്‌ലാമികസ്ഥാപനമോ ജീവകാരുണ്യ സ്ഥാപനമോ അല്ലെന്നും അതിനാൽ അവർക്കായി ഭൂമി നൽകിയതിനെ വഖഫായി പരിഗണിക്കാനാവില്ലെന്നും മുനമ്പം നിവാസികളുടെ അഭിഭാഷകൻ വാദിച്ചു. വാദം നാളെയും തുടരും. നാളെ പറവൂർ സബ് കോടതിയുടെ വിധിയും ഹൈക്കോടതി വിധികളും പരിശോധിക്കും. തുടർച്ചയായി വാദം കേട്ട് ഒരു വിധി പുറപ്പെടുവിക്കാനാണ് ജഡ്ജി തീരുമാനിച്ചിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hearing-begins-in-kozhikode-waqf-tribunal-in-munambam-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംഘപരിവാര്&#x200d; ഉപാസകന് ആദരവ്; ഫാറൂഖ് കോളജ് വേദിയാകുന്നത് പ്രതിഷേധാര്&#x200d;ഹം: എം.എസ്.എഫ്</title>
		<link>https://www.chandrikadaily.com/farook-college-ceremony.html</link>
					<comments>https://www.chandrikadaily.com/farook-college-ceremony.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Tue, 15 Oct 2019 15:34:18 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[farook college]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=141712</guid>

					<description><![CDATA[കോഴിക്കോട് : ബാബരി മസ്ജിദ് വിഷയത്തില്&#x200d; ആര്&#x200d;.എസ്.എസ് അനുകൂലവും അബദ്ധജടിലവുമായ പരാമര്&#x200d;ശങ്ങള്&#x200d; നടത്തിയവര്&#x200d;ക്ക് ആദരവ് നല്&#x200d;കുന്നതിന് ആതിഥേയത്വം വഹിക്കാന്&#x200d; ഫാറൂഖ് കോളജ് വേദിയാകുന്നത് പ്രതിഷേധാര്&#x200d;ഹമാണെന്ന് എം.എസ്.എഫ് കമ്മിറ്റി അഭിപ്രായപ്പെട്ടു. ബാബരി പള്ളി ക്ഷേത്രം തകര്&#x200d;ത്താണ് നിര്&#x200d;മിച്ചതെന്നും ഉത്ഖനനത്തില്&#x200d; വിഗ്രഹങ്ങള്&#x200d; കണ്ടെത്തിയെന്നും കൂലിക്ക് വേണ്ടി പേനയുന്തിയ കെ.കെ മുഹമ്മദ് എന്ന സംഘപരിവാര്&#x200d; ഉപാസകന് കാല് കുത്തി അശുദ്ധമാക്കാനുള്ളതല്ല ഫാറൂഖ് കോളജ് എന്ന് അധികൃതര്&#x200d; തിരിച്ചറിയണം. സര്&#x200d; സയ്യിദ് ദിനാഘോഷ ചടങ്ങില്&#x200d; അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി കേരള ഓള്&#x200d;ഡ് സ്റ്റുഡന്റ്‌സ് [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>കോഴിക്കോട് : ബാബരി മസ്ജിദ് വിഷയത്തില്&#x200d; ആര്&#x200d;.എസ്.എസ് അനുകൂലവും അബദ്ധജടിലവുമായ പരാമര്&#x200d;ശങ്ങള്&#x200d; നടത്തിയവര്&#x200d;ക്ക് ആദരവ് നല്&#x200d;കുന്നതിന് ആതിഥേയത്വം വഹിക്കാന്&#x200d; ഫാറൂഖ് കോളജ് വേദിയാകുന്നത് പ്രതിഷേധാര്&#x200d;ഹമാണെന്ന് എം.എസ്.എഫ് കമ്മിറ്റി അഭിപ്രായപ്പെട്ടു. ബാബരി പള്ളി ക്ഷേത്രം തകര്&#x200d;ത്താണ് നിര്&#x200d;മിച്ചതെന്നും ഉത്ഖനനത്തില്&#x200d; വിഗ്രഹങ്ങള്&#x200d; കണ്ടെത്തിയെന്നും കൂലിക്ക് വേണ്ടി പേനയുന്തിയ കെ.കെ മുഹമ്മദ് എന്ന സംഘപരിവാര്&#x200d; ഉപാസകന് കാല് കുത്തി അശുദ്ധമാക്കാനുള്ളതല്ല ഫാറൂഖ് കോളജ് എന്ന്  അധികൃതര്&#x200d; തിരിച്ചറിയണം. സര്&#x200d; സയ്യിദ് ദിനാഘോഷ ചടങ്ങില്&#x200d; അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി കേരള ഓള്&#x200d;ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്&#x200d; ഒക്ടോബര്&#x200d; 19ന് നടത്തുന്ന പരിപാടിയില്&#x200d; ചരിത്രത്തിന്റെ വ്യാജ നിര്&#x200d;മിതികള്&#x200d;ക്കു നേതൃത്വം നല്&#x200d;കുന്ന വ്യക്തിയെ ആദരിക്കുന്നതിനോട് എം.എസ്.എഫ് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി.<br>
സര്&#x200d; സയ്യിദിന്റെ സ്മരണ ദിനത്തില്&#x200d; ഫാറൂഖ് കോളേജില്&#x200d; നടക്കുന്ന ഈ പരിപാടിക്കെതിരെ ജനാധിപത്യപരമായ പ്രതിഷേധങ്ങള്&#x200d;ക്ക് എം.എസ്.എഫ് നേതൃത്വം നല്&#x200d;കുമെന്ന് സംസ്ഥാന പ്രസിഡന്റ മിസ്ഹബ് കീഴരിയൂര്&#x200d;ജന.സെക്രട്ടറി എം.പി നവാസ് എന്നിവര്&#x200d; അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/farook-college-ceremony.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫാറൂഖ് കോളജിന്റെ &#8216;മറു&#8217;വിന് കേരളത്തിലെ   മികച്ച മാഗസിനുള്ള മീഡിയ അക്കാദമി അവാര്&#x200d;ഡ്</title>
		<link>https://www.chandrikadaily.com/farooq-college-magazine.html</link>
					<comments>https://www.chandrikadaily.com/farooq-college-magazine.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 31 May 2019 12:02:35 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[farook college]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=128961</guid>

					<description><![CDATA[കൊച്ചി: കേരളത്തിലെ മികച്ച കലാലയ മാഗസിനുള്ള 2017-18ലെ കേരള മീഡിയ അക്കാദമി പുരസ്‌കാരത്തിന് കോഴിക്കോട് ഫാറൂഖ് കോളജ് മാഗസിന്&#x200d; &#8216;മറു&#8217; അര്&#x200d;ഹമായി. പൂക്കോട് ഗവ. വെറ്ററിനറി ആനിമല്&#x200d; സയന്&#x200d;സ് കോളജിന്റെ മാഗസിന്&#x200d; &#8216;കുളി പ്രത്യയ&#8217;ത്തിനാണ് രണ്ടാം സ്ഥാനം. കോഴിക്കോട് ഗവ. മെഡിക്കല്&#x200d; കോളജിന്റെ മാഗസിന്&#x200d; &#8216;ഒരു ദുരാത്മാവിന്റെ പറ്റു പുസ്തകം&#8217; മൂന്നാം സ്ഥാനം നേടി. തൃശൂര്&#x200d; കേരള വര്&#x200d;മ്മ കോളജ് മാഗസിന്&#x200d; &#8216;സെക്കന്&#x200d;ഡ്‌സ്&#8217; പ്രോത്സാഹന സമ്മാനവും നേടി. മുഖ്യമന്ത്രിയുടെ ട്രോഫിയും 25,000 രൂപയും പ്രശസ്തി പത്രവുമാണ് ഒന്നാം [&#8230;]]]></description>
										<content:encoded><![CDATA[
<p>കൊച്ചി: കേരളത്തിലെ മികച്ച കലാലയ മാഗസിനുള്ള 2017-18ലെ കേരള മീഡിയ അക്കാദമി പുരസ്‌കാരത്തിന് കോഴിക്കോട് ഫാറൂഖ് കോളജ് മാഗസിന്&#x200d; &#8216;മറു&#8217; അര്&#x200d;ഹമായി. പൂക്കോട് ഗവ. വെറ്ററിനറി ആനിമല്&#x200d; സയന്&#x200d;സ് കോളജിന്റെ മാഗസിന്&#x200d;  &#8216;കുളി പ്രത്യയ&#8217;ത്തിനാണ് രണ്ടാം സ്ഥാനം. കോഴിക്കോട് ഗവ. മെഡിക്കല്&#x200d; കോളജിന്റെ മാഗസിന്&#x200d; &#8216;ഒരു ദുരാത്മാവിന്റെ പറ്റു പുസ്തകം&#8217; മൂന്നാം സ്ഥാനം നേടി. തൃശൂര്&#x200d; കേരള വര്&#x200d;മ്മ കോളജ് മാഗസിന്&#x200d; &#8216;സെക്കന്&#x200d;ഡ്‌സ്&#8217; പ്രോത്സാഹന സമ്മാനവും നേടി. മുഖ്യമന്ത്രിയുടെ ട്രോഫിയും 25,000 രൂപയും പ്രശസ്തി പത്രവുമാണ് ഒന്നാം സമ്മാനം. 15,000 രൂപയും ട്രോഫിയും, 10,000 രൂപയും ട്രോഫിയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്&#x200d; നേടിയവര്&#x200d;ക്ക് ലഭിക്കുക. ജൂണില്&#x200d; കോഴിക്കോട് സംഘടിപ്പിക്കുന്ന ചടങ്ങില്&#x200d; അവാര്&#x200d;ഡുകള്&#x200d; സമ്മാനിക്കും.</p>



<p>മാധ്യമ പ്രവര്&#x200d;ത്തകരായ തോമസ് ജേക്കബ്, ഡോ.പി.കെ രാജശേഖരന്&#x200d;, സാഹിത്യകാരി എസ്.സിതാര എന്നിവരടങ്ങിയ സമിതിയാണ് വിജയികളെ തെരഞ്ഞെടുത്തത്. വിഷയം അവതരിപ്പിക്കുന്നതിലെ ധീരത, സമകാലിക പ്രശ്‌നങ്ങളോടുളള തുറന്ന സമീപനം, വ്യക്തവും സമചിത്തവുമായ കാഴ്ചപ്പാട് എന്നിവ ഫാറൂഖ ്‌കോളജ് മാഗസിനെ വ്യത്യസ്തമാക്കുന്നതായി ജൂറി വിലയിരുത്തി. രൂപകല്&#x200d;പനയിലും മികച്ച നിലവാരം പുലര്&#x200d;ത്തി.  പൂക്കോട് ഗവ. വെറ്ററിനറി ആനിമല്&#x200d; സയന്&#x200d;സ്  കോളജിന്റെ മാഗസിന്&#x200d;, കുളിയെ ഒരു പൊതു പ്രമേയമായി സ്വീകരിച്ചു. രൂപകല്&#x200d;പനയിലും ഉളളടക്കത്തിലെ വൈവിധ്യത്തിലും മുന്നിട്ടു നിന്നു. ഡയറിയും നോട്ട് ബുക്കും കൂടിയിണക്കിയ രൂപവും ആധുനിക കാലത്തെ ലിറ്റില്&#x200d; മാഗസിനുകളെ ഓര്&#x200d;മിപ്പിക്കുന്ന ഡിസൈനും കോഴിക്കോട് ഗവ. മെഡിക്കല്&#x200d; കോളജിന്റെ മാഗസിനെ വ്യത്യസ്തമാക്കി. ഉളളടക്കത്തിലും സാമാന്യത്തിലധികം നിലവാരം സൂക്ഷിച്ചതായി  ജൂറി വ്യക്തമാക്കി. കേരളത്തിലെ വിവിധ സര്&#x200d;വകലാശാലകളില്&#x200d; അഫിലിയേറ്റ് ചെയ്തിട്ടുളള കോളജുകളിലെ 2017-2018 ലെ മാഗസിനുകളാണ് അവാര്&#x200d;ഡിന് പരിഗണിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/farooq-college-magazine.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജയിലില്&#x200d; നേരിട്ട അനുഭവങ്ങള്&#x200d;  പുസ്തകമാക്കും: ഡോ. കഫീല്&#x200d; ഖാന്&#x200d;</title>
		<link>https://www.chandrikadaily.com/dr-kafeel-khan-in-kzd-farook-college-program.html</link>
					<comments>https://www.chandrikadaily.com/dr-kafeel-khan-in-kzd-farook-college-program.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 06 Aug 2018 12:42:00 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[dr kafeel khan]]></category>
		<category><![CDATA[farook college]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=97777</guid>

					<description><![CDATA[കോഴിക്കോട്: വെറുപ്പിന്റെ രാഷ്ട്രീയമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.പി മുഖ്യമന്ത്രി യോഗി ആതിഥ്യനാദും പ്രചരിപ്പിക്കുന്നതെന്ന് ഡോ. കഫീല്&#x200d; ഖാന്&#x200d; പറഞ്ഞു. രാജ്യത്തിന്റെ മഹത്തായ പാരമ്പര്യമാണ് ഇവര്&#x200d; തകര്&#x200d;ക്കുന്നത്. പിശാചുക്കളുടെ ആശയങ്ങള്&#x200d; ഇന്ത്യയില്&#x200d; തകര്&#x200d;ന്നടിയും. മനുഷ്യത്വം തിരിച്ചു വരും. മുത്തലാഖ് വിവാദം ആര്&#x200d;.എസ്.എസ്സിന്റെയും ബി.ജെ.പിയുടെയും അജണ്ടയാണെന്നും അദ്ദേഹം പറഞ്ഞു. ഫാറൂഖ് കോളജില്&#x200d; വിദ്യാര്&#x200d;ഥികളുമായുള്ള അഭിമുഖത്തിലും മീറ്റ് ദ പ്രസ്സ് പരിപാടിയിലും സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.പിയിലെ ഗോരഖ്പൂര്&#x200d; മെഡിക്കല്&#x200d; കോളജില്&#x200d; ഓക്‌സിജന്&#x200d; കിട്ടാതെ അറുപത്തിമൂന്ന് കുട്ടികള്&#x200d; 2017 ആഗസ്റ്റില്&#x200d; മരിച്ച സംഭവത്തില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: വെറുപ്പിന്റെ രാഷ്ട്രീയമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.പി മുഖ്യമന്ത്രി യോഗി ആതിഥ്യനാദും പ്രചരിപ്പിക്കുന്നതെന്ന് ഡോ. കഫീല്&#x200d; ഖാന്&#x200d; പറഞ്ഞു. രാജ്യത്തിന്റെ മഹത്തായ പാരമ്പര്യമാണ് ഇവര്&#x200d; തകര്&#x200d;ക്കുന്നത്. പിശാചുക്കളുടെ ആശയങ്ങള്&#x200d; ഇന്ത്യയില്&#x200d; തകര്&#x200d;ന്നടിയും. മനുഷ്യത്വം തിരിച്ചു വരും. മുത്തലാഖ് വിവാദം ആര്&#x200d;.എസ്.എസ്സിന്റെയും ബി.ജെ.പിയുടെയും അജണ്ടയാണെന്നും അദ്ദേഹം പറഞ്ഞു. ഫാറൂഖ് കോളജില്&#x200d; വിദ്യാര്&#x200d;ഥികളുമായുള്ള അഭിമുഖത്തിലും മീറ്റ് ദ പ്രസ്സ് പരിപാടിയിലും സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>യു.പിയിലെ ഗോരഖ്പൂര്&#x200d; മെഡിക്കല്&#x200d; കോളജില്&#x200d; ഓക്‌സിജന്&#x200d; കിട്ടാതെ അറുപത്തിമൂന്ന് കുട്ടികള്&#x200d; 2017 ആഗസ്റ്റില്&#x200d; മരിച്ച സംഭവത്തില്&#x200d; ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറായിരുന്നു കഫീല്&#x200d; ഖാന്&#x200d;. പിന്നീട് മൂഴുവന്&#x200d; കുറ്റങ്ങളും ആരോപിക്കപ്പെട്ട് ഖാനെ ഒമ്പതു മാസത്തോളം ജയിലിലടക്കുകയായിരുന്നു. കുട്ടികള്&#x200d; മരിച്ചതില്&#x200d; ഇദ്ദേഹമല്ല കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി ജാമ്യം നല്&#x200d;കുകയായിരുന്നു. എന്നാല്&#x200d; ഇപ്പോഴും താന്&#x200d; സസ്‌പെന്&#x200d;ഷനിലാണെന്ന് ഖാന്&#x200d; പറഞ്ഞു.</p>
<p>നരേന്ദ്ര മോദിക്കും യു.പി മുഖ്യമന്ത്രിക്കുമെതിരെ പ്രചരണം നടത്തുമെന്ന് ഡോ: ഖാന്&#x200d; പറഞ്ഞു. ഡ്യുട്ടിയിലുണ്ടായിരുന്ന ദിവസം ഓരോ അരമണിക്കൂറിലും അമ്മമാരുടെ മാറത്തടികള്&#x200d;ക്കിടയിലും പിഞ്ചു കുഞ്ഞുങ്ങള്&#x200d; പിടഞ്ഞു മരിക്കുന്നത് നിസ്സഹായതയോടെ നോക്കി നില്&#x200d;ക്കാനേ തനിക്ക് കഴിഞ്ഞുള്ളൂ. മുഴുവന്&#x200d; അധികാരികളോടും കേണപേക്ഷിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയില്ല. ഓക്‌സിജന്&#x200d; സിലിണ്ടര്&#x200d; തരാതെ അഴിമതിക്കു കൂട്ടുനിന്നവര്&#x200d; തന്നെ പ്രതിയാക്കി ജയിലിലടക്കുകയായിരുന്നു. തന്റെ സഹോദരനെ മൂന്ന് തവണ യോഗിയുടെ അനുയായികള്&#x200d; വെടിവെച്ച് കൊല്ലാന്&#x200d; ശ്രമിച്ചു പിതാവ് മരിച്ചിട്ടു പോലും കരച്ചിലടക്കി പിടിച്ച ഉമ്മ തന്നെ ജയിലിലടച്ചപ്പോള്&#x200d; വാവിട്ടു കരഞ്ഞു. ജയിലിലെ അനുഭവങ്ങള്&#x200d; പുസ്തകമാക്കുമെന്നും അദ്ദേഹം കൂട്ടിചേര്&#x200d;ത്തു.</p>
<p>അഖ്‌ലാഖും ജുനൈദും രോഹിത്‌വെമുലയും ഭരണകൂടത്തിന്റെ ഇരകളാണ്. മോദിയുടെ ആശയങ്ങള്&#x200d;ക്കെതിരെ നിലനില്&#x200d;ക്കുന്നവരെ ഇല്ലാതാക്കാന്&#x200d; ശ്രമിക്കുകയാണ്. ആരെയും പേടിച്ച് എവിടെയും പോയി ജീവിക്കില്ലെന്നും അദ്ദേഹം കൂട്ടിചേര്&#x200d;ത്തു. രണ്ട് ദിവസംകൂടി കേരളത്തിലെ വിവിധ സ്ഥലങ്ങളില്&#x200d; ഖാന്&#x200d; സന്ദര്&#x200d;ശനം നടത്തും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dr-kafeel-khan-in-kzd-farook-college-program.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അധ്യാപകനെതിരെ കേസ്: ഇടതുപക്ഷ ഭരണകൂടം മുസ്‌ലിംവേട്ട അവസാനിപ്പിക്കണം: ഐ.എസ്.എം</title>
		<link>https://www.chandrikadaily.com/left-front-stop-to-hunt-minority-attacks.html</link>
					<comments>https://www.chandrikadaily.com/left-front-stop-to-hunt-minority-attacks.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 25 Mar 2018 07:24:39 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cpm keralam]]></category>
		<category><![CDATA[farook college]]></category>
		<category><![CDATA[ISM]]></category>
		<category><![CDATA[keralam]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=76771</guid>

					<description><![CDATA[കോഴിക്കോട്: മുസ്‌ലിം മതപ്രഭാഷകരെ അന്യായമായി വേട്ടയാടുന്ന സര്&#x200d;ക്കാര്&#x200d; നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്&#x200d; സംഘടിപ്പിക്കുമെന്ന് ഐ.എസ്.എം സംസ്ഥാന സമിതി. ബസ്സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ സംഗമം താക്കീത് നല്&#x200d;കി. ഫാറൂഖ് കോളജ് അധ്യാപകന്&#x200d; ജൗഹര്&#x200d; മുനവ്വറിനെതിരെ കേസെടുത്ത പൊലീസ് നടപടിയില്&#x200d; പ്രതിഷേധിച്ചുകൊണ്ടാണ് സംഗമം സംഘടിപ്പിച്ചത്. ഐ.എസ്.എം സംസ്ഥാന പ്രസിഡണ്ട് ഡോ. എ.ഐ അബ്ദുല്&#x200d;മജീദ് സ്വലാഹി ഉദ്ഘാടനം ചെയ്തു. ഓര്&#x200d;ഗനൈസിങ് സെക്രട്ടറി പി.കെ സക്കരിയ്യ സ്വലാഹി അധ്യക്ഷത വഹിച്ചു. നിസാര്&#x200d; ഒളവണ്ണ, ശബീര്&#x200d; കൊടിയത്തൂര്&#x200d;, കെ.എം.എ അസീസ്, മമ്മൂട്ടി [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: മുസ്‌ലിം മതപ്രഭാഷകരെ അന്യായമായി വേട്ടയാടുന്ന സര്&#x200d;ക്കാര്&#x200d; നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്&#x200d; സംഘടിപ്പിക്കുമെന്ന് ഐ.എസ്.എം സംസ്ഥാന സമിതി. ബസ്സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ സംഗമം താക്കീത് നല്&#x200d;കി. ഫാറൂഖ് കോളജ് അധ്യാപകന്&#x200d; ജൗഹര്&#x200d; മുനവ്വറിനെതിരെ കേസെടുത്ത പൊലീസ് നടപടിയില്&#x200d; പ്രതിഷേധിച്ചുകൊണ്ടാണ് സംഗമം സംഘടിപ്പിച്ചത്. ഐ.എസ്.എം സംസ്ഥാന പ്രസിഡണ്ട് ഡോ. എ.ഐ അബ്ദുല്&#x200d;മജീദ് സ്വലാഹി ഉദ്ഘാടനം ചെയ്തു. ഓര്&#x200d;ഗനൈസിങ് സെക്രട്ടറി പി.കെ സക്കരിയ്യ സ്വലാഹി അധ്യക്ഷത വഹിച്ചു. നിസാര്&#x200d; ഒളവണ്ണ, ശബീര്&#x200d; കൊടിയത്തൂര്&#x200d;, കെ.എം.എ അസീസ്, മമ്മൂട്ടി മുസ്‌ല്യാര്&#x200d;, അനീസ് പുത്തൂര്&#x200d;, നൗഷാദ് കരുവണ്ണൂര്&#x200d;, റഹ്മത്തുല്ല സ്വലാഹി സംസാരിച്ചു.</p>
<p>അതേസമയം ഫാറൂഖ് കോളേജ് ട്രൈനീംഗ് കോളജ് അധ്യാപകന്റെ പ്രഭാഷണത്തിന്റെ പേരില്&#x200d; തല്&#x200d;പരകക്ഷികള്&#x200d; നടത്തുന്ന ദുഷ്പ്രചാരണങ്ങള്&#x200d;ക്കെതിരെ എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്&#x200d; നൂറുകണക്കിന് പ്രവര്&#x200d;ത്തകര്&#x200d; കോളജ് കവാടത്തിന് മുന്നില്&#x200d; ധര്&#x200d;മരക്ഷാ വലയം തീര്&#x200d;ത്തു. പ്രകടനമായി വന്ന പ്രവര്&#x200d;ത്തകര്&#x200d; കോളേജ് കവാടത്തില്&#x200d; കപട മതേതര നാട്യക്കാര്&#x200d;ക്കെതിരെ മുദ്രാവാക്യം മുഴക്കി. ദാറുല്&#x200d; ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്&#x200d;സിലര്&#x200d; ഡോ. ബഹാഉദ്ദീന്&#x200d; മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്തു. ബഷീര്&#x200d; ഫൈസി ദേശമംഗലം അധ്യക്ഷത വഹിച്ചു. അനൂപ് വി ആര്&#x200d; &#8216; സ്വാദിഖ് ഫൈസി താനൂര്&#x200d;, പ്രസംഗിച്ചു. ജനറല്&#x200d; സെക്രട്ടറി സത്താര്&#x200d; പന്തലൂര്&#x200d; സ്വാഗതവും ടി പി സുബൈര്&#x200d; നന്ദിയും പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/left-front-stop-to-hunt-minority-attacks.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജൗഹര്&#x200d; മാഷിനെതിരായ കേസ്; ഇത് ഇരട്ടച്ചങ്കല്ല, ഇരട്ടത്താപ്പും ഇരട്ട നീതിയും: വി.ടി ബല്&#x200d;റാം</title>
		<link>https://www.chandrikadaily.com/case-against-jouhar-vts-comment.html</link>
					<comments>https://www.chandrikadaily.com/case-against-jouhar-vts-comment.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 24 Mar 2018 04:37:02 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[farook college]]></category>
		<category><![CDATA[Jouhar Mash]]></category>
		<category><![CDATA[VT BALRAM]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=76543</guid>

					<description><![CDATA[&#160; ഫാറൂഖ് കോളേജ് അധ്യാപകന്&#x200d; ജൗഹറിന്റെ വിവാദ പ്രസംഗത്തിലുള്ളത് സ്ത്രീവിരുദ്ധ പരാമര്&#x200d;ശങ്ങള്&#x200d; തന്നെയാണ്. തന്റെ മതത്തിന്റേയോ അതിന്റെ വികലമായ വ്യാഖ്യാനങ്ങളുടേയോ അടിസ്ഥാനത്തിലുള്ള വസ്ത്രധാരണ സങ്കല്&#x200d;പ്പങ്ങളേക്കുറിച്ചായിരിക്കാം, അതിനെ ഏറിയും കുറഞ്ഞും അംഗീകരിക്കുന്ന ഒരു ഓഡിയന്&#x200d;സിനു മുന്നില്&#x200d; അദ്ദേഹം പറഞ്ഞത്. ആ നിലയിലുള്ള അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ അംഗീകരിക്കുമ്പോഴും അത്തരം കാഴ്ചപ്പാടുകള്&#x200d; വച്ചുപുലര്&#x200d;ത്താത്ത, സ്വന്തം വസ്ത്രധാരണത്തേക്കുറിച്ച് സ്വന്തം നിലക്കുള്ള അഭിപ്രായങ്ങളുള്ള, മറ്റ് എല്ലാ വിദ്യാര്&#x200d;ത്ഥിനികളേയും മോശക്കാരാക്കി ചിത്രീകരിക്കുന്ന ഒരു ധ്വനി ജൗഹറിന്റെ പ്രസംഗത്തിലുണ്ട് എന്നത് തന്നെയാണ് അതിനെ സ്ത്രീവിരുദ്ധമാക്കുന്നത്. ഏത് [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ഫാറൂഖ് കോളേജ് അധ്യാപകന്&#x200d; ജൗഹറിന്റെ വിവാദ പ്രസംഗത്തിലുള്ളത് സ്ത്രീവിരുദ്ധ പരാമര്&#x200d;ശങ്ങള്&#x200d; തന്നെയാണ്. തന്റെ മതത്തിന്റേയോ അതിന്റെ വികലമായ വ്യാഖ്യാനങ്ങളുടേയോ അടിസ്ഥാനത്തിലുള്ള വസ്ത്രധാരണ സങ്കല്&#x200d;പ്പങ്ങളേക്കുറിച്ചായിരിക്കാം, അതിനെ ഏറിയും കുറഞ്ഞും അംഗീകരിക്കുന്ന ഒരു ഓഡിയന്&#x200d;സിനു മുന്നില്&#x200d; അദ്ദേഹം പറഞ്ഞത്. ആ നിലയിലുള്ള അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ അംഗീകരിക്കുമ്പോഴും അത്തരം കാഴ്ചപ്പാടുകള്&#x200d; വച്ചുപുലര്&#x200d;ത്താത്ത, സ്വന്തം വസ്ത്രധാരണത്തേക്കുറിച്ച് സ്വന്തം നിലക്കുള്ള അഭിപ്രായങ്ങളുള്ള, മറ്റ് എല്ലാ വിദ്യാര്&#x200d;ത്ഥിനികളേയും മോശക്കാരാക്കി ചിത്രീകരിക്കുന്ന ഒരു ധ്വനി ജൗഹറിന്റെ പ്രസംഗത്തിലുണ്ട് എന്നത് തന്നെയാണ് അതിനെ സ്ത്രീവിരുദ്ധമാക്കുന്നത്. ഏത് വസ്ത്രം ധരിക്കണം, ഏത് ഭക്ഷണം കഴിക്കണം എന്നതൊക്കെ അടിസ്ഥാനപരമായി ഓരോ വ്യക്തിയുടേയും തെരഞ്ഞെടുപ്പാവുന്നതാണ് സാമാന്യ ബോധമുള്ള ഒരു സമൂഹത്തിന്റെ ലക്ഷണം. കുടുംബം, മതം, സ്‌റ്റേറ്റ് എന്നീ ഇന്&#x200d;സ്റ്റിറ്റിയൂഷനുകള്&#x200d;ക്കും സംസ്‌ക്കാരം, പാരമ്പര്യം, സദാചാരം, വിശ്വാസം തുടങ്ങിയ സങ്കല്&#x200d;പ്പങ്ങള്&#x200d;ക്കുമൊക്കെ ഇങ്ങനെയുള്ള വ്യക്തിസ്വാതന്ത്ര്യങ്ങള്&#x200d;ക്കുമേല്&#x200d; ഒരു പരിധിക്കപ്പുറം കടന്നുകയറ്റം നടത്താന്&#x200d; അവസരമില്ലാതിരിക്കുന്നത് അഭികാമ്യം മാത്രമല്ല, ഒരു ആധുനിക ജനാധിപത്യത്തിന് അനിവാര്യം കൂടിയാണ്.</p>
<p>എന്നാല്&#x200d; ഇവിടെ ഈ അഭിപ്രായ പ്രകടനത്തിന്റെ പേരില്&#x200d; ജൗഹറിനെതിരെ ജാമ്യമില്ലാത്ത ക്രിമിനല്&#x200d; കേസ് ചുമത്താനുള്ള ഭരണകൂട നീക്കം അമിതാധികാര പ്രവണതയാണെന്ന് പറയാതെ വയ്യ. ചര്&#x200d;ച്ച ചെയ്യുകയും പുച്ഛിച്ച് തള്ളുകയും ചെയ്യേണ്ടുന്ന ഒരഭിപ്രായത്തെ നിയമത്തിന്റെ കാര്&#x200d;ക്കശ്യം ഉപയോഗിച്ച് അടിച്ചമര്&#x200d;ത്തുന്നത് ഒട്ടും യോജിക്കാന്&#x200d; കഴിയാവുന്ന കാര്യമല്ല. സ്ത്രീകളുടെ &#8216;അശുദ്ധി&#8221;യുടെ പേരുപറഞ്ഞ് ശബരിമല പ്രവേശനത്തെ എതിര്&#x200d;ക്കുന്നതും സ്ത്രീവിരുദ്ധതയായി വ്യാഖ്യാനിക്കാവുന്നതാണ്. എന്നാല്&#x200d; അങ്ങനെ അഭിപ്രായപ്പെട്ടതിന്റെ പേരില്&#x200d; നാളിതുവരെ ആര്&#x200d;ക്കെതിരേയും ക്രിമിനല്&#x200d; കേസ് എടുത്തതായി കാണുന്നില്ല. ഇതിനേക്കാള്&#x200d; എത്രയോ ഗുരുതരമായ വിഷലിപ്ത പ്രചരണങ്ങള്&#x200d; കേരളത്തിലുടനീളം നടത്തുന്ന സംഘ് പരിവാര്&#x200d; നേതാക്കള്&#x200d;ക്കെതിരെ കേസെടുക്കാനോ അഥവാ പേരിന് കേസെടുത്താല്&#x200d;ത്തന്നെ അത് മുന്നോട്ടു കൊണ്ടു പോകാനോ കേരളത്തിലെ ആഭ്യന്തര വകുപ്പിന് കഴിയാതെ പോകുന്നുവെന്നതും നമുക്ക് കാണാതിരിക്കാനാവില്ല.</p>
<p>വര്&#x200d;ഗീയതക്ക് മുന്നില്&#x200d; മുഖം നോക്കാതെ ഇടപെടുന്ന ഇരട്ടച്ചങ്കല്ല, സംഘ് പരിവാറിനു മുന്&#x200d;പില്&#x200d; ആവര്&#x200d;ത്തിച്ച് കീഴടങ്ങുന്ന ഇരട്ടത്താപ്പും ഇരട്ടനീതിയുമാണ് ഇന്ന് കേരളത്തിലെ ആഭ്യന്തര വകുപ്പിന്റെ മുഖമുദ്ര</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/case-against-jouhar-vts-comment.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫാറൂഖിലെ തട്ടവും തമ്പുരാട്ടിയുടെ തലക്കെട്ടും</title>
		<link>https://www.chandrikadaily.com/article-105.html</link>
					<comments>https://www.chandrikadaily.com/article-105.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 24 Mar 2018 03:27:32 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[CP Saithalavi]]></category>
		<category><![CDATA[farook college]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=76526</guid>

					<description><![CDATA[സി.പി സൈതലവി കോഴിക്കോട് നഗരത്തില്&#x200d; നിന്ന് അത്രയകലെയല്ലാത്ത കരിങ്കല്ലായ്കുന്നിലെ ഇരുപത്തെട്ട് ഏക്കര്&#x200d; ഭൂമി, ഫാറൂഖ് കോളജിന്റെ അടിത്തറയായ റൗസത്തുല്&#x200d; ഉലൂം അസോസിയേഷന് വഖഫ് ആയി രജിസ്റ്റര്&#x200d; ചെയ്തു കൊടുക്കുമ്പോള്&#x200d;, ഫറോക്കിലെ പുളിയാളി അബ്ദുല്ലക്കുട്ടി ഹാജി നിയ്യത്ത് (സത്യപ്രസ്താവന) വെച്ചത് ആധാരത്തിന്റെ മൂന്നാം ഖണ്ഡികയിലുണ്ട്. &#8216;മേപ്പടി വഹകളിന്മേല്&#x200d; എനിക്കുള്ള സമസ്തവകാശങ്ങളും എന്റെ പരലോക ഗുണത്തിനു വേണ്ടിയും മുസ്‌ലിം സമുദായത്തിന്റെ അഭിവൃദ്ധിക്കു വേണ്ടിയും ഞാന്&#x200d; എന്റെ പൂര്&#x200d;ണ മനസ്സാലെ, ഇന്ത്യാ ഗവണ്മെന്റിന്റെ 1860 ലെ 21ാം നമ്പര്&#x200d; ആക്ട് പ്രകാരം [&#8230;]]]></description>
										<content:encoded><![CDATA[<p><strong>സി.പി സൈതലവി</strong></p>
<p>കോഴിക്കോട് നഗരത്തില്&#x200d; നിന്ന് അത്രയകലെയല്ലാത്ത കരിങ്കല്ലായ്കുന്നിലെ ഇരുപത്തെട്ട് ഏക്കര്&#x200d; ഭൂമി, ഫാറൂഖ് കോളജിന്റെ അടിത്തറയായ റൗസത്തുല്&#x200d; ഉലൂം അസോസിയേഷന് വഖഫ് ആയി രജിസ്റ്റര്&#x200d; ചെയ്തു കൊടുക്കുമ്പോള്&#x200d;, ഫറോക്കിലെ പുളിയാളി അബ്ദുല്ലക്കുട്ടി ഹാജി നിയ്യത്ത് (സത്യപ്രസ്താവന) വെച്ചത് ആധാരത്തിന്റെ മൂന്നാം ഖണ്ഡികയിലുണ്ട്. &#8216;മേപ്പടി വഹകളിന്മേല്&#x200d; എനിക്കുള്ള സമസ്തവകാശങ്ങളും എന്റെ പരലോക ഗുണത്തിനു വേണ്ടിയും മുസ്‌ലിം സമുദായത്തിന്റെ അഭിവൃദ്ധിക്കു വേണ്ടിയും ഞാന്&#x200d; എന്റെ പൂര്&#x200d;ണ മനസ്സാലെ, ഇന്ത്യാ ഗവണ്മെന്റിന്റെ 1860 ലെ 21ാം നമ്പര്&#x200d; ആക്ട് പ്രകാരം രജിസ്റ്റര്&#x200d; ചെയ്യപ്പെട്ട റൗസത്തുല്&#x200d; ഉലൂം അസോസിയേഷനിലേക്ക്, മേപ്പടി അസോസിയേഷന്റെ ഉദ്ദേശ്യങ്ങള്&#x200d; അനുസരിച്ച് ഉപയോഗിപ്പാനും അതിന്റെ ആഭിമുഖ്യത്തില്&#x200d; നടത്തുന്നതും മദ്രാസ് സര്&#x200d;വകലാശാലയില്&#x200d; അംഗീകരിക്കപ്പെട്ടതുമായ റൗസത്തുല്&#x200d; ഉലൂം അറബിക് കോളജിന്റെയും മറ്റു സ്ഥാപനങ്ങളുടെയും ആവശ്യത്തിലേക്കും അവയുടെ വക എടുപ്പുകള്&#x200d;, തോട്ടങ്ങള്&#x200d; മുതലായവ ഉണ്ടാക്കുവാനും മറ്റുമായി ഞാന്&#x200d; ഇതിനാല്&#x200d; വഖഫ് ചെയ്യുകയും മേപ്പടി സ്ഥലം ഇന്നത്തേക്ക് റൗസത്തുല്&#x200d; ഉലൂം അസോസിയേഷന്&#x200d; ഭാരവാഹികള്&#x200d;ക്ക് കൈവിട്ട് ഒഴിഞ്ഞു കൊടുക്കുകയും ചെയ്തിരിക്കുന്നു&#8217; (1946 ഡിസം.10). തനതായി ഒരു തുണ്ട് ഭൂമിയോ അതു വാങ്ങാനുള്ള മടിശ്ശീലയോ റൗസത്തുല്&#x200d; ഉലൂമിന് ഇല്ലാത്ത കാലത്താണ് സ്വന്തം കുടുംബപരമ്പരയുടെ ജീവസന്ധാരണത്തിനുപയോഗിക്കാന്&#x200d; ജന്മംതീരായി കൈവശമുണ്ടായിരുന്ന വിസ്തൃതമായ മണ്ണ്, ഏതോ ദേശങ്ങളില്&#x200d;നിന്ന് അറിവ് നേടാനെത്തുന്ന അജ്ഞാത തലമുറകള്&#x200d;ക്കായി അബ്ദുല്ലക്കുട്ടി ഹാജി ദാനം ചെയ്യുന്നത്. ഇങ്ങനെ അനേകം പേര്&#x200d; ദൈവ പ്രീതി കാംക്ഷിച്ച് വഖഫ് ചെയ്ത സ്ഥാവരജംഗമ സ്വത്തുക്കളിന്മേല്&#x200d; പണിതുയര്&#x200d;ത്തിയ ഒരു മണിമന്ദിരത്തിലിരുന്നാണ് ആ പരലോക ഗുണത്തിന്റെ പുറത്ത് കയറി പലരും ചെണ്ട കൊട്ടുന്നത്. ജൗഹര്&#x200d; മുനവ്വര്&#x200d; എന്ന അധ്യാപകന്&#x200d; പറഞ്ഞതിലെ ആലങ്കാരികമെന്നോ ആഭാസകരമെന്നോ ശ്രോതാവിന്റെ ഇച്ഛക്കൊത്ത് വ്യാഖ്യാനിച്ച നാലു വാക്കുകള്&#x200d; മാറ്റിവെച്ചാല്&#x200d; ഫാറൂഖ് കോളജിന്റെ തത്വമാണ്. അസാധ്യമെന്ന് കരുതിയ കേവല സ്വപ്‌നത്തിന്റെ അടിത്തറക്കുമേല്&#x200d; ഓരോരോ കല്ലുകള്&#x200d; അടുക്കിവെച്ച് മഹാപ്രസ്ഥാനമാക്കി മാറ്റിയെടുത്ത ഒരു ജനതയുടെ, അതിനായി ദേശാന്തരങ്ങളില്&#x200d; അലഞ്ഞുനടന്ന മഹാപുരുഷന്മാരുടെ വിശ്വാസമാണ്. ജൗഹര്&#x200d; മുനവ്വര്&#x200d; പിറന്നുവളര്&#x200d;ന്ന വിശ്വാസധാരയുടെ അച്ചുതണ്ടില്&#x200d; നിന്നു തനിക്കു പ്രിയപ്പെട്ടവര്&#x200d; വേര്&#x200d;പെട്ടുപോവാതിരിക്കാന്&#x200d; അനിവാര്യമായ ചിട്ടവട്ടങ്ങളാണ്. അതേറ്റു പാടാതിരിക്കാനാവില്ല ഒരു തലമുറക്കും. തല്ലിനും തടവറക്കും ആര്&#x200d;പ്പുവിളികള്&#x200d;ക്കും അതിനെ പിന്തിരിപ്പിക്കാനാവില്ല. ഇന്ത്യന്&#x200d; ഭരണഘടനയുടെ ഇരുപത്തഞ്ചാം ഖണ്ഡിക ഉറപ്പു തരുന്ന മൗലികാടിത്തറയുള്ള മനുഷ്യ സ്വാതന്ത്ര്യമാണത്. ഇഷ്ടമുള്ള മതം വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം. മറ്റാരുടെയും മനസ്സിനു മുറിവേല്&#x200d;പ്പിക്കാതെ, ഒരു ശത്രുവിനെ സങ്കല്&#x200d;പ്പിക്കാതെ, മിതമായ ഭാഷയില്&#x200d;, സൗമ്യഭാവത്തില്&#x200d; പരസ്പരം ക്ഷണിക്കുന്ന സ്വാതന്ത്ര്യം തടയാനാവില്ല. ജൗഹര്&#x200d; മുനവ്വറിന്റെ പദപ്രയോഗങ്ങളിലേതെങ്കിലും ആര്&#x200d;ക്കെങ്കിലും അരോചകമോ അശ്ലീലമോ ആയി തോന്നിയിട്ടുണ്ടെങ്കില്&#x200d; ഒരു നിശിത വിമര്&#x200d;ശനത്തിനോ രൂക്ഷമായ പ്രതികരണത്തിനോ ശക്തമായൊരു വാദപ്രതിവാദത്തിനോ ഉള്ള വകുപ്പേ ആ പ്രസംഗം പൂര്&#x200d;ണമായി കേട്ട ആര്&#x200d;ക്കും തോന്നൂ. എന്നിട്ടും പ്രഭാഷകനു പിന്നാലെ വേട്ടക്കാര്&#x200d; പായുന്നുവെങ്കില്&#x200d; അതിനര്&#x200d;ത്ഥം പ്രകോപനം ജൗഹര്&#x200d; മുനവ്വറിന്റെ പ്രസംഗത്തിലല്ല; കാനേഷുമാരിയില്&#x200d; എഴുതപ്പെട്ട സമുദായ നാമത്തിലാണ്. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ നാമ മുദ്രണത്തിലാണ്. അതുകൊണ്ടാണ് ഫറോക്കില്&#x200d; നിന്നും നാല്&#x200d;പത് കിലോമീറ്ററെങ്കിലും അകലെ മറ്റൊരു താലൂക്കിലുള്ള ഉള്&#x200d;നാടന്&#x200d; ഗ്രാമത്തിലെ കുടുംബസദസ്സില്&#x200d;, വിരലിലെണ്ണാവുന്ന ആളുകള്&#x200d;ക്കു മുന്നില്&#x200d; ഇത്തിരി നര്&#x200d;മ്മവും വാമൊഴിവഴക്കവുമായി നടന്ന ഒരു സാധാരണ ബോധവത്കരണ പ്രസംഗത്തിന്റെ പേരില്&#x200d; പ്രസിദ്ധമായ ഫാറൂഖ് കോളജിലേക്ക് മാര്&#x200d;ക്‌സിസ്റ്റ്‌സംഘ്പരിവാര്&#x200d; വിദ്യാര്&#x200d;ത്ഥി സംഘടനകള്&#x200d; അണിയറയില്&#x200d; കോപ്പുകൂട്ടി പ്രക്ഷോഭം നയിച്ചത്. പ്രസംഗം നടത്തിയ അധ്യാപകന്&#x200d; പഠിപ്പിക്കുന്ന ട്രെയിനിങ് കോളജിലേക്ക് പോലുമായിരുന്നില്ല മാര്&#x200d;ച്ച്. ആ പ്രസംഗത്തില്&#x200d; രാജ്യദ്രോഹമോ വര്&#x200d;ഗീയതയോ ഉണ്ടായിരുന്നില്ല. ഒരു വരിപോലും പരമത നിന്ദയോ മത നിഷേധികളോടുള്ള യുദ്ധ പ്രഖ്യാപനമോ ഇല്ല. ഗവണ്&#x200d;മെന്റിനോടോ സംഘടനകളോടോ ഏതെങ്കിലും വ്യക്തികളോടോ പേരെടുത്ത് പറഞ്ഞും അല്ലാതെയുമുള്ള പരിഹാസമോ ആക്ഷേപമോ ഇല്ല. തന്റെ കുടുംബത്തെ, നാടിനെ, താന്&#x200d; ജോലി ചെയ്യുന്ന സ്ഥാപന പരിസരങ്ങളെ ഉദാഹരിച്ചു കൊണ്ട് ചില കാര്യങ്ങള്&#x200d; പറഞ്ഞു. അങ്ങനെ പ്രസംഗിക്കാത്തവരായി ആരുണ്ട്. താന്&#x200d; വിശ്വസിക്കുന്ന പ്രമാണങ്ങളെ പിന്തുടരുന്നവരുടെ വേഷവിധാനവും ജീവിതരീതിയും അതിനോട് നീതിപുലര്&#x200d;ത്തുന്നതാവണമെന്നേ പ്രസംഗത്തിലുള്ളു. തല മറക്കുന്നുവെങ്കില്&#x200d; അതിന്റെ പൂര്&#x200d;ണതയോടെയാവട്ടെ. ഇല്ലെങ്കില്&#x200d; ഈ ചൂട് കാലത്ത് വെറുതെ എന്തിന് അസ്വസ്ഥമാകണം. മറ്റു വേഷങ്ങളിലും മത തത്വങ്ങള്&#x200d; പാലിക്കുന്നതിലാണ് നന്മ. വിശ്വാസിയുടെ പരലോക ഗുണത്തിനാണെങ്കില്&#x200d; അതിനൊത്ത് ചെയ്യൂ എന്ന് മതത്തെ സംബന്ധിച്ച ഒരു ക്ലാസില്&#x200d; പറയാന്&#x200d; പാടില്ലെന്നുണ്ടോ. മാര്&#x200d;ക്‌സിസ്റ്റുകളുടെയോ സംഘ്പരിവാരത്തിന്റെയോ മറ്റാരുടെയെങ്കിലുമോ വേഷവിധാനം ഇവ്വിധമായിരിക്കണമെന്ന് അതിലില്ല. പൊതുസമൂഹത്തോടു പോലുമല്ല ആ സ്വകാര്യ സംഭാഷണം. ഇസ്‌ലാംമത വിശ്വാസിയുടെ വസ്ത്രധാരണത്തെ കുറിച്ചുള്ള സങ്കല്&#x200d;പങ്ങള്&#x200d; പങ്കുവെച്ചു. പക്ഷേ, അതില്&#x200d; ചില പ്രയോഗങ്ങള്&#x200d; ഒഴിവാക്കാവുന്നത് തന്നെയായിരുന്നു. സന്ദര്&#x200d;ഭത്തില്&#x200d; നിന്ന് അടര്&#x200d;ത്തിയെടുത്താല്&#x200d; തെറ്റായി വ്യാഖ്യാനിക്കുന്നവര്&#x200d;ക്ക് ദുരുപയോഗം ചെയ്യാവുന്ന പ്രയോഗങ്ങള്&#x200d; കടന്നുകൂടി. അങ്ങനെ സംഭവിക്കാത്ത എത്ര പ്രഭാഷകരുണ്ട്. &#8216;ആയിരം രൂപയും മള്ളൂരുമുണ്ടെങ്കില്&#x200d; ആരെയും കൊന്നിടാം രാമനാരായണ&#8217; എന്നപോലെ റിക്കാര്&#x200d;ഡിങ് സൗകര്യമുള്ള ഒരു സെല്&#x200d;ഫോണും എഡിറ്റിങു മിടുക്കുമുണ്ടെങ്കില്&#x200d; ഏത് വാഗ്മിയെയും പൂട്ടാം. ഇത് ജൗഹര്&#x200d; മുനവ്വറിനു മാത്രമല്ല, മൈക്കിന് മുന്നില്&#x200d; നില്&#x200d;ക്കുന്ന എല്ലാവര്&#x200d;ക്കും ബാധകം. പ്രസംഗത്തില്&#x200d; പ്രയോഗിക്കേണ്ട സൂക്ഷ്മതയും പ്രയോഗത്തിലെ മാന്യതയും അനിവാര്യമാണ്. അല്ലാത്തത് വിമര്&#x200d;ശിക്കപ്പെടണം. തനിക്കു തെറ്റു പറ്റി എന്ന് പ്രസംഗകന് ഖേദം തോന്നുമാറ് പ്രതിഷേധ സ്വരങ്ങള്&#x200d; അതിന്റെ ഉദ്ദേശ്യ ശുദ്ധികൊണ്ട് ഉത്കൃഷ്ടമായാല്&#x200d; ഇവിടെ എല്ലാ പ്രസംഗവും കുറ്റമറ്റതാകും. പക്ഷേ, ഒരു മാസം മുമ്പ് ചെറു സദസ്സില്&#x200d; ചെയ്ത പ്രസംഗത്തിലെ വാക്ക് അടര്&#x200d;ത്തിയെടുത്ത് സമരമുണ്ടാക്കാന്&#x200d; മാത്രം അജണ്ടയില്ലാത്തവരായോ ഭാവിയുടെ വിപ്ലവകാരികള്&#x200d;. അതോ അത്രയ്ക്കു തലക്കുപിടിച്ച വര്&#x200d;ഗീയതയില്&#x200d; വിപ്ലവ പതാകയും മുക്കിയെടുത്തോ? മതപഠന വേദികളില്&#x200d; എന്ത് പറയണമെന്ന് ബാഹ്യശക്തികള്&#x200d; നിശ്ചയിക്കുന്നുവെങ്കില്&#x200d; അതൊരു കടന്ന കൈയാണ്. ഒരു സംഘടന, ഒരു സമൂഹം, ഒരു വ്യക്തി എന്ത് പറയണമെന്ന് അവരുടെ സ്വകാര്യ സദസ്സുകളില്&#x200d;പോലും എന്ത് പഠിപ്പിക്കണമെന്ന് മറ്റൊരു ശക്തി തീരുമാനിക്കുന്ന കേരളം മലയാളികളുടേതല്ല. സംഘ്പരിവാറിന് ഇതാവശ്യമാണ്. പക്ഷേ, സി.പി.എം വിദ്യാര്&#x200d;ത്ഥി സംഘടന അതിന്റെ ചരിത്രദൗത്യം ഇവ്വിധം നിറവേറ്റിക്കഴിഞ്ഞ് കാവിക്കൊടിക്കായി കളമൊഴിയുകയാണോ?<br />
&#8216;ലെഗിന്&#x200d;സ് മദമിളകിയ പെണ്ണുങ്ങളുടെ ലക്ഷണം&#8217; എന്ന തലക്കെട്ടില്&#x200d; ലക്ഷ്മിഭായ് തമ്പുരാട്ടി കലാകൗമുദിയില്&#x200d; (ലക്കം 1970, 2012 ജൂണ്&#x200d;) ലേഖനമെഴുതിയാല്&#x200d; അത് സാരോപദേശവും ലെഗിന്&#x200d;സ് ധരിച്ചിട്ടുണ്ടെന്നറിയാന്&#x200d; ചില മുസ്‌ലിം പെണ്&#x200d;കുട്ടികള്&#x200d; പര്&#x200d;ദ്ദ ഇത്തിരി ഉയര്&#x200d;ത്തിപ്പിടിക്കുന്നുവെന്ന് മതപ്രഭാഷകന്&#x200d; പറഞ്ഞാല്&#x200d; അത് സ്ത്രീത്വത്തെ അപമാനിക്കലുമാണെങ്കില്&#x200d; അതിന്റെ പേരാണ് കുടില വര്&#x200d;ഗീയത.<br />
സ്ത്രീകളുടെ ശരീരഭാഗങ്ങളെ പുറത്തേക്ക് തള്ളി നില്&#x200d;ക്കുന്ന ഇറച്ചിപ്പൊതികളായി സിനിമാനടന്&#x200d;മാര്&#x200d; പൊതുവേദിയിലും ചാനല്&#x200d; അഭിമുഖങ്ങളിലും അപഹസിക്കുമ്പോള്&#x200d; അതിലെ നര്&#x200d;മ്മമാസ്വദിച്ച് കുലുങ്ങിച്ചിരിച്ച വിപ്ലവ വനിതകളാണ്, &#8216;കുട്ടികളേ; ആ തലയിലെ തട്ടമൊന്ന് മാറത്തേക്ക് താഴ്ത്തിയിട്ടുകൂടേ&#8217; എന്ന വിശ്വാസപരമായ ചോദ്യമുന്നയിച്ച അധ്യാപകനെതിരെ അപമാനത്തിന്റെ വാളെടുക്കുന്നത്.<br />
എഴുപത് ശതമാനത്തിലധികം മുസ്‌ലിം വിദ്യാര്&#x200d;ത്ഥികള്&#x200d; പഠിക്കുന്ന ഫാറൂഖ് കോളജ് കാമ്പസില്&#x200d; തട്ടമിടാതിരിക്കാനുള്ള സ്വാതന്ത്ര്യം ആസ്വദിക്കുന്ന നൂറുകണക്കിന് പേരില്&#x200d; ഒരാളോടെങ്കിലും മതപരമായ ബാധ്യതയെന്ന നിലക്കുപോലും അതു പറഞ്ഞിട്ടുണ്ടാവില്ല ഒരധ്യാപകനും. പക്ഷേ, ഇടുക്കിയിലെ തേയിലത്തൊഴിലാളികളായ പട്ടിണിപ്പാവം വനിതകള്&#x200d; അവകാശത്തിനു സമരം ചെയ്തപ്പോള്&#x200d; അവര്&#x200d;ക്കു തേയിലക്കാട്ടിനുള്ളില്&#x200d; മറ്റേ പണിയാണെന്നു പറഞ്ഞ മാര്&#x200d;ക്‌സിസ്റ്റ് മന്ത്രിക്കെതിരെ ഇപ്പറഞ്ഞ ഒരു സ്ത്രീത്വ സംരക്ഷകരും കൊടിയെടുത്തിട്ടില്ല.<br />
മുസ്‌ലിം പെണ്&#x200d;കുട്ടികളെ ബലാത്സംഗം ചെയ്യണമെന്ന് ബി.ജെ.പി നേതാവ് രാധാകൃഷ്ണന്&#x200d;പിള്ള പരസ്യാഹ്വാനം ചെയ്തിട്ടും ചെങ്കൊടിക്കാര്&#x200d; മിണ്ടിയിട്ടില്ല. മാധ്യമ പ്രവര്&#x200d;ത്തകയായ കെ.കെ ഷാഹിന പരാതി നല്&#x200d;കിയിട്ടു പോലും മാര്&#x200d;ക്‌സിസ്റ്റ് ഭരണത്തിലെ പൊലീസ് കേസെടുത്തില്ല. ഡോ. ഹാദിയയെ കാണാന്&#x200d; ചെന്ന പെണ്&#x200d;കുട്ടികളില്&#x200d; തട്ടമിട്ടവളെ മാത്രം വളഞ്ഞിട്ടു തല്ലിയപ്പോഴും മതം മാറി മുസ്‌ലിമായ ഹാദിയക്കു കൊടിയ പീഡനങ്ങള്&#x200d; ഏറ്റുവാങ്ങേണ്ടി വന്നപ്പോഴും ഈ സ്ത്രീവാദികളാരും പ്രതിഷേധത്തിന്റെ ഒരു പോസ്റ്റര്&#x200d; പോലും പതിച്ചിട്ടില്ല.<br />
കണ്ണൂരിലെ പാര്&#x200d;ട്ടി ഗ്രാമമായ ധര്&#x200d;മശാലയിലെ ദേശാന്തര കീര്&#x200d;ത്തിയുള്ള നാഷണല്&#x200d; ഇന്&#x200d;സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്&#x200d; ടെക്‌നോളജി(നിഫ്റ്റ്)യിലെ അഞ്ഞൂറോളം വിദ്യാര്&#x200d;ത്ഥിനികള്&#x200d; ലൈംഗികാതിക്രമങ്ങളില്&#x200d; പ്രതിഷേധിച്ച് തുടര്&#x200d; സമരത്തില്&#x200d; തെരുവിലാണ്. അപമാന ഭാരത്താല്&#x200d; പെണ്&#x200d;കുട്ടികളുടെ ആത്മഹത്യാശ്രമങ്ങള്&#x200d; പോലും നടന്നു. ഒരു വിപ്ലവ വനിതയും മാര്&#x200d;ക്‌സിസ്റ്റ് നേതാവും അവര്&#x200d;ക്ക് അഭയം നല്&#x200d;കണമെന്ന് പറയാന്&#x200d; പോലും രംഗത്തില്ല. പ്രതികളെ ചൂണ്ടിക്കാണിച്ചിട്ടും കേസ് പോലുമില്ല. പക്ഷേ, നന്മ ഉപദേശിച്ചതിന്റെ പേരില്&#x200d; അതിലെ നര്&#x200d;മപ്രയോഗങ്ങളെ ദുര്&#x200d;വ്യാഖ്യാനിച്ച് ഒരു സാധാരണ കുടുംബത്തിന്റെ അത്താണിയായ അധ്യാപകനെ ജയിലിലടപ്പിക്കാന്&#x200d; വട്ടം കൂട്ടുന്നതില്&#x200d; സ്ത്രീത്വ സംരക്ഷകര്&#x200d; വിജയിച്ചിരിക്കുന്നു. അധ്യാപകന്റെ മതം പാര്&#x200d;ട്ടി ഗ്രാമത്തിലെ പെണ്&#x200d;കുട്ടികളെ അക്രമിക്കുന്നവരുടെയോ ബലാത്സംഗാഹ്വാനം ചെയ്ത രാധാകൃഷ്ണന്റെയോ അല്ലെന്നതു തന്നെ ധൈര്യം. അതാണ് പിണറായി ഭരണത്തിലെ പൊലീസിന്റെ ധൈര്യവും. കേരള പൊലീസില്&#x200d; ആര്&#x200d;.എസ്.എസിന്റെ ശാഖ സജീവമാണെന്ന് തുറന്നുപറയുന്നത് ഡി.ജി.പിയാണ്. സംഘ്പരിവാറുകാരായ മുപ്പത് പൊലീസ് ഉദ്യോഗസ്ഥര്&#x200d; കന്യാകുമാരിയില്&#x200d; യോഗം ചേര്&#x200d;ന്നത് സമ്മതിക്കേണ്ടി വന്ന സി.പി.എം ഭരണത്തിലെ ആഭ്യന്തര വകുപ്പില്&#x200d; നിന്ന് എല്ലാ സമുദായവും നീതി പ്രതീക്ഷിക്കേണ്ടതില്ല എന്ന താക്കീതാണ് ഓരോ ദിനവും. എം. എം അക്ബറിനും ശംസുദ്ദീന്&#x200d; പാലത്തിനും ഹാദിയക്കും കൊടുത്ത നീതിയും മോഹന്&#x200d;ഭാഗവതിനും ശശികലക്കും രാധാകൃഷ്ണന്&#x200d; പിള്ളക്കും വിളമ്പിയ സദ്യയും അതിന്റെ പ്രാഥമിക ലക്ഷണങ്ങള്&#x200d; മാത്രം. കേരളത്തില്&#x200d; മതപ്രഭാഷണം നടത്താന്&#x200d;, സ്വന്തം വിശ്വാസ പ്രമാണങ്ങളുടെ മഹത്വം പറയാന്&#x200d; ഇനി എത്രത്തോളം കഴിയുമെന്ന ആശങ്കയുടെ പുകയുയരുന്നുണ്ട് ചുറ്റും. ഇനി മേല്&#x200d; മതം പറയുന്നവര്&#x200d; സൂക്ഷിക്കുക എന്നൊരു മുന്നറിയിപ്പ്. കോഴിക്കോട് മെഡിക്കല്&#x200d; കോളജിലെ എം.ബി.ബി.എസ് ക്ലാസുകളില്&#x200d; മഫ്ത ധരിച്ച പെണ്&#x200d;കുട്ടികള്&#x200d; നിരനിരയായി ഇരിക്കുന്നത് കണ്ടപ്പോള്&#x200d; ഇതെന്താ അറബിക് കോളജോ എന്ന് പരിഹസിച്ച ഒരു ഗസ്റ്റ് അധ്യാപകന്റെ അസഹിഷ്ണുത തിളച്ചു തൂവിയത് കണ്ടു ഏതാനും വര്&#x200d;ഷം മുമ്പ്. ഈ അസഹിഷ്ണുതയുടെ വിപ്ലവ രൂപങ്ങളാണ് ഫാറൂഖ് കോളജിന്റെ മുറ്റത്തേക്കും പടരുന്നത്. അല്ലാഹുവിന്റെ മാര്&#x200d;ഗത്തില്&#x200d; ഇല്&#x200d;മ് പഠിപ്പിച്ചാല്&#x200d; (വിജ്ഞാനം പകര്&#x200d;ന്നാല്&#x200d;) കിട്ടുന്ന പരലോക ഗുണത്തിനുവേണ്ടി വഖഫ് ചെയ്യപ്പെട്ട കുടുംബ സ്വത്തുക്കളാല്&#x200d; പണിതുയര്&#x200d;ത്തിയ ഈ കോളജില്&#x200d; മതവും വിശ്വാസവും നോക്കാതെയാണ് അധ്യാപകര്&#x200d;ക്കും വിദ്യാര്&#x200d;ത്ഥികള്&#x200d;ക്കും പ്രവേശനം നല്&#x200d;കിയത്. പര്&#x200d;ദ്ദക്കെതിരെയും ശരീഅത്തിനെതിരെയും വിപ്ലവം നയിച്ച അധ്യാപകവിദ്യാര്&#x200d;ത്ഥി നേതാക്കള്&#x200d; എത്ര പേര്&#x200d; ആദരവോടെ കടന്നുപോയി ഈ കലാലയത്തില്&#x200d;.<br />
മുസ്‌ലിം കുടുംബത്തില്&#x200d; ജനിച്ച യുക്തിവാദികളായ അധ്യാപകര്&#x200d; ദൈവത്തെയും പ്രവാചകന്മാരെയും നിഷേധിച്ച് കലഹിച്ചിട്ടും അവര്&#x200d;ക്കു നേരെ ഒരു കറുത്ത ചിരി പോലുമുണ്ടായിട്ടില്ല ഇവിടെ. വഖഫ് സ്വത്തുക്കളുടെ നനവുള്ള ഈ സ്ഥാപനത്തില്&#x200d; മാര്&#x200d;ക്‌സിസ്റ്റ് യൂനിയനായിരുന്നു ആദ്യം വന്ന അധ്യാപക സംഘടന. ഒരു രൂപ പോലും സംഭാവന നല്&#x200d;കാതെ സര്&#x200d;വീസില്&#x200d; കയറിയവരോട് 198788ലെ റൂബി ജൂബിലിയുടെ സ്മാരകമായി ഒരു ബ്ലോക്ക് നിര്&#x200d;മിക്കാന്&#x200d; ആയിരം രൂപ വീതം നല്&#x200d;കണമെന്ന് മാനേജ്‌മെന്റ് നിര്&#x200d;ദേശിച്ചപ്പോള്&#x200d; ആദ്യം എതിര്&#x200d;പ്പുമായി വന്നത് സി.പി.എം അധ്യാപക സംഘടനയാണ്. എന്നിട്ടും ഒരു മുറുമുറുപ്പും കാണിക്കാത്തവരാണ് ഫാറൂഖ് കോളജിന്റെ സാരഥികള്&#x200d;. ഒരു വിവേചനവുമില്ലാതെ ഉദാര നയം കാണിച്ചിട്ടും കോളജിന്റെ പുരോഗതിയില്&#x200d; ഒരിടത്തു പോലും ഇടത് സംഘടനകളുണ്ടായിട്ടില്ല. നാക് അക്രഡിറ്റേഷനും സ്വയം ഭരണ പദവിയുമെല്ലാം കൈവരുമ്പോഴും അതിനെതിരെ സമര കോലാഹലങ്ങളുയര്&#x200d;ത്തി ഇല്ലാതാക്കാന്&#x200d; നോക്കിയവര്&#x200d; അപകീര്&#x200d;ത്തിയുടെ ചെറുസാധ്യതകള്&#x200d; പോലും തേടി കഠിനാധ്വാനം ചെയ്യുന്നു. ഫാറൂഖ് കോളജിന് മണിച്ചിത്രതാഴിട്ടാല്&#x200d; മാത്രം മന:സമാധാനമാകുന്നവരാണ് ഇല്ലാക്കഥകളുടെ വെടിമരുന്നു നിറച്ചു നടക്കുന്നത്. ചെങ്കൊടിയുമായി വന്ന് കോളജ് പ്രിന്&#x200d;സിപ്പലുടെ കാര്&#x200d; അടിച്ചുതകര്&#x200d;ക്കുന്നത് കണ്&#x200d;മുന്നില്&#x200d; കണ്ടാലും കുട്ടികളല്ലേ എന്ന് കരുതി പരാതി പോലും കൊടുക്കാത്ത; കോളജ് സ്ഥാപകന്റെ പേരില്&#x200d; സ്മാരക പ്രഭാഷണം വെച്ചാല്&#x200d; അതില്&#x200d; രാഷ്ട്രീയം കാണുമോ എന്ന് ഭയന്ന് മടിച്ചുനില്&#x200d;ക്കുന്ന മാനേജ്‌മെന്റ്. എന്നിട്ടും തിരിച്ചറിയുന്നില്ല ഇടതുപക്ഷം മലബാറിന്റെ പ്രകാശമായ ഫാറൂഖ് കോളജിന്റെ മനസ്സ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/article-105.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജൗഹര്&#x200d; മുനവ്വിറിനെതിരെ ജാമ്യമില്ലാ വകുപ്പ്; പ്രതികരണവുമായി കെ.എം ഷാജി എം.എല്&#x200d;.എ</title>
		<link>https://www.chandrikadaily.com/km-shaji-against-pinarayi-sangi-police-in-farooq-issue.html</link>
					<comments>https://www.chandrikadaily.com/km-shaji-against-pinarayi-sangi-police-in-farooq-issue.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Fri, 23 Mar 2018 13:16:48 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[farook college]]></category>
		<category><![CDATA[km shaji]]></category>
		<category><![CDATA[km shaji mla]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=76447</guid>

					<description><![CDATA[പ്രസംഗത്തിലെ വിവാദ പരാമര്&#x200d;ശത്തെ തുടര്&#x200d;ന്ന് ഫാറൂഖ് ട്രെയിനിങ് കോളജ് അധ്യാപകന്&#x200d; ജൗഹര്&#x200d; മുനവ്വിറിനെതിരെ കേരള പോലീസ് ജാമ്യമില്ലാ വകുപ്പ് ചേര്&#x200d;ത്ത് കേസെടുത്തതില്&#x200d; പ്രതികരണവുമായി കെ.എം ഷാജി എം.എല്&#x200d;.എ. പിണറായി വിജയന്റെ സംഘി പോലീസിനെതിരെ ഫെയ്‌സ്ബുകിലൂടെയാണ് അഴീക്കോട് എംഎല്&#x200d;എ രംഗത്തെത്തയത് രംഗത്തെത്തിയത്. കെ.എം ഷാജി എം.എല്&#x200d;.എ ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്&#x200d;ണ്ണ രൂപം വായിക്കാം അങ്ങനെ ജൗഹര്&#x200d; മുനവ്വിറിനെതിരെയും ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരിക്കുന്നു. മുന്&#x200d;കാല പ്രാബല്യത്തോടെ കേരളത്തിലെ മുഴുവന്&#x200d; ഇസ് ലാം മതവിശ്വാസികളെയും പിണറായി വിജയന്റെ സംഘി പോലീസ് അറസ്റ്റ് [&#8230;]]]></description>
										<content:encoded><![CDATA[<p>പ്രസംഗത്തിലെ വിവാദ പരാമര്&#x200d;ശത്തെ തുടര്&#x200d;ന്ന് ഫാറൂഖ് ട്രെയിനിങ് കോളജ് അധ്യാപകന്&#x200d; ജൗഹര്&#x200d; മുനവ്വിറിനെതിരെ കേരള പോലീസ് ജാമ്യമില്ലാ വകുപ്പ് ചേര്&#x200d;ത്ത് കേസെടുത്തതില്&#x200d; പ്രതികരണവുമായി കെ.എം ഷാജി എം.എല്&#x200d;.എ. പിണറായി വിജയന്റെ സംഘി പോലീസിനെതിരെ ഫെയ്‌സ്ബുകിലൂടെയാണ് അഴീക്കോട് എംഎല്&#x200d;എ രംഗത്തെത്തയത് രംഗത്തെത്തിയത്.</p>
<p><strong>കെ.എം ഷാജി എം.എല്&#x200d;.എ ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്&#x200d;ണ്ണ രൂപം വായിക്കാം</strong></p>
<p><em>അങ്ങനെ ജൗഹര്&#x200d; മുനവ്വിറിനെതിരെയും ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരിക്കുന്നു. മുന്&#x200d;കാല പ്രാബല്യത്തോടെ കേരളത്തിലെ മുഴുവന്&#x200d; ഇസ് ലാം മതവിശ്വാസികളെയും പിണറായി വിജയന്റെ സംഘി പോലീസ് അറസ്റ്റ് ചെയ്യുന്ന, നഷ്ടപ്പെടാന്&#x200d; കൈവിലങ്ങുകളല്ലാതെ മറ്റൊന്നുമില്ലാത്ത ആ സമത്വസുന്ദര കേരളത്തിന് വേണ്ടി നമുക്ക് കാത്തിരിക്കാം.</em></p>
<p><em>സത്യത്തില്&#x200d; സംഘ്പരിവാര്&#x200d; പൊതുബോധ്യത്തെ ഉള്&#x200d;കൊള്ളുന്ന അനാര്&#x200d;ക്കിസ്റ്റ് ചിന്തകളാണ് ഇപ്പോള്&#x200d; കേരളത്തെ ഭരിച്ച് കൊണ്ടിരിക്കുന്നത്. മാന്യമായ വസ്ത്രധാരണം ഉദ്‌ബോധിപ്പിക്കുന്നത് പോലും ഭീകരമായ പാതകമായി മാറുന്നത് അത് കൊണ്ടാണ്. ആരാണ് ഈ കുറ്റവും ശിക്ഷയും വേര്&#x200d;തിരിക്കുന്നത്..? നൂറ് കണക്കിന് മനുഷ്യരെ അറുത്ത് മുറിച്ചു കെട്ടിയുണ്ടാക്കിയ,രക്ത സാമ്രാജ്യത്തിന് മുകളിലൂടെ അധികാരത്തിന്റെ സോപാനത്തിലേറിയ പിണറായി വിജയനാണ് ഈ പുതിയ വ്യവസ്ഥിതിയെ നമുക്ക് പരിചയപ്പെടുത്തുന്നത്. അയാളുടെ വ്യവസ്ഥിതിയില്&#x200d; ആശയ സംവേദനങ്ങളത്രയും തെറ്റാകുന്നു. ഉദ്‌ബോധന/ഉപദേശങ്ങള്&#x200d; തെറ്റാകുന്നു.(അക്ബറും ജൗഹറുമൊക്കെയാണ് നിങ്ങളുടെ പേരെങ്കില്&#x200d;)</em></p>
<p><em>ഇത് ശരിയല്ലെന്ന് പറയുന്നതിന് പകരം സി പി എമ്മിനകത്തെ ന്യൂനപക്ഷ വിരുദ്ധ/സംഘ് ബോധ്യങ്ങള്&#x200d;ക്കൊപ്പം ചുവടുകള്&#x200d; വെക്കുകയാണ് പലരും.വിശ്വാസികളെ തള്ളി പറയുന്നതാണ് മതേതരത്വമെന്ന്, വിശ്വാസികളെ പരിഹസിക്കുന്നതാണ് യുക്തിവിചാരമെന്ന്, അതാണ്, അത് മാത്രമാണ് ഫെമിനിസമെന്ന്, സഖാക്കള്&#x200d; സൃഷ്ടിച്ച ഈ ന്യൂനപക്ഷ വിരുദ്ധ പൊതുബോധ്യം നമ്മോട് പറയുന്നു.</em><br />
<em>തല്&#x200d;ക്കാലം ഈ ന്യൂനപക്ഷ വിരുദ്ധത കയ്യടിച്ച് പ്രോത്സാഹിപ്പിക്കാന്&#x200d; മനസ്സില്ല!</em></p>
<p><em>രാജ്യത്തിന്റെ പൈതൃകത്തെയും നന്മയെയും സംശുദ്ധിയെയും എല്ലാം നിരാകരിക്കുന്ന അപക്വമതികളായ അരാജകത്വവാദികളുടെ അഭയകേന്ദ്രമായി പിണറായി ഗവണ്&#x200d;മെന്റ് മാറിയിരിക്കുന്നു. നാളിതുവരെ നാം കണ്ട എല്ലാ സഭ്യതയുടെ അതിരുകളും അവര്&#x200d;ക്കു വേണ്ടി ലംഘിക്കുകയാണ് മാര്&#x200d;ക്‌സിസ്റ്റ് ഗവണ്&#x200d;മെന്റ്. അനാര്&#x200d;ക്കിസ്റ്റ് / സംഘി ബോധ്യം എങ്ങനെയൊക്കെ ന്യൂനപക്ഷ വിരുദ്ധമാകുന്നുവെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് പിണറായി ഭരിക്കുന്ന നവകേരളം!</em></p>
<p><em>പക്ഷേ, പിണറായി വിജയന്&#x200d;, കേരളത്തിലെ നിങ്ങളുടെ പാര്&#x200d;ട്ടി ആപ്പീസുകള്&#x200d; മുഴുവനും ജയിലുകളാക്കിയാല്&#x200d; പോലും ജയിലുകള്&#x200d; തികയാതെ വരും നിങ്ങള്&#x200d;ക്ക്.</em><br />
<em>അവസാനത്തെ വിശ്വാസിയെ അറസ്റ്റ് ചെയ്താലും ഈ നാട്ടില്&#x200d; ഭരണഘടനയുള്ളിടത്തോളം ജനാധിപത്യാവകാശങ്ങള്&#x200d; നിലനില്&#x200d;ക്കുവോളം വിശ്വാസി സമൂഹത്തിന് പറയാനുള്ളത് പറഞ്ഞിട്ടേ ഞങ്ങള്&#x200d; പോകൂ&#8230;</em></p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fkms.shaji%2Fposts%2F1330637733748157&amp;width=500" width="500" height="332" frameborder="0" scrolling="no"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/km-shaji-against-pinarayi-sangi-police-in-farooq-issue.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജൗഹര്&#x200d; മുനവ്വറിനെതിരായ കേസ് : സംഘ് പരിവാറിനു മുന്&#x200d;പില്&#x200d; ആവര്&#x200d;ത്തിച്ച് മുട്ടുമടക്കുന്ന സര്&#x200d;ക്കാര്&#x200d; ; വി.ടി ബല്&#x200d;റാം</title>
		<link>https://www.chandrikadaily.com/mla-vt-balaram-branded-home-affaiars-department-doing-work-for-support-rss-ideology.html</link>
					<comments>https://www.chandrikadaily.com/mla-vt-balaram-branded-home-affaiars-department-doing-work-for-support-rss-ideology.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 23 Mar 2018 10:01:11 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BJP-RSS]]></category>
		<category><![CDATA[cpm keralam]]></category>
		<category><![CDATA[farook college]]></category>
		<category><![CDATA[KERALA POLICE]]></category>
		<category><![CDATA[keralam]]></category>
		<category><![CDATA[RSS]]></category>
		<category><![CDATA[VT Balaram]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=76390</guid>

					<description><![CDATA[തിരുവനന്തപുരം: ഫറൂഖ് ട്രെയിനിങ് കോളേജ് അധ്യാപകന്&#x200d; ജൗഹര്&#x200d; മുനവ്വറിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത നടപടിക്കെതിരെ പിണറായി സര്&#x200d;ക്കാറിനേയും ആഭ്യന്തര വകുപ്പിനെതിരേയും ആഞ്ഞടിച്ച് വി.ടി ബല്&#x200d;റാം എം.എല്&#x200d;.എ. അഭിപ്രായ പ്രകടനത്തിന്റെ പേരില്&#x200d; ജൗഹറിനെതിരെ ജാമ്യമില്ലാത്ത ക്രിമിനല്&#x200d; കേസ് ചുമത്താനുള്ള ഭരണകൂട നീക്കം അമിതാധികാര പ്രവണതയാണെന്ന് വി.ടി ബല്&#x200d;റാം വിമര്&#x200d;ശിച്ചു. ചര്&#x200d;ച്ച ചെയ്യുകയും പുച്ഛിച്ച് തള്ളുകയും ചെയ്യേണ്ടുന്ന ഒരഭിപ്രായത്തെ നിയമത്തിന്റെ കാര്&#x200d;ക്കശ്യം ഉപയോഗിച്ച് അടിച്ചമര്&#x200d;ത്തുന്നത് ഒട്ടും യോജിക്കാന്&#x200d; കഴിയാവുന്ന കാര്യമല്ല.സ്ത്രീകളുടെ &#8216;അശുദ്ധി&#8217;യുടെ പേരുപറഞ്ഞ് ശബരിമല പ്രവേശനത്തെ എതിര്&#x200d;ക്കുന്നതും സ്ത്രീവിരുദ്ധതയായി [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ഫറൂഖ് ട്രെയിനിങ് കോളേജ് അധ്യാപകന്&#x200d; ജൗഹര്&#x200d; മുനവ്വറിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത നടപടിക്കെതിരെ പിണറായി സര്&#x200d;ക്കാറിനേയും ആഭ്യന്തര വകുപ്പിനെതിരേയും ആഞ്ഞടിച്ച് വി.ടി ബല്&#x200d;റാം എം.എല്&#x200d;.എ. അഭിപ്രായ പ്രകടനത്തിന്റെ പേരില്&#x200d; ജൗഹറിനെതിരെ ജാമ്യമില്ലാത്ത ക്രിമിനല്&#x200d; കേസ് ചുമത്താനുള്ള ഭരണകൂട നീക്കം അമിതാധികാര പ്രവണതയാണെന്ന് വി.ടി ബല്&#x200d;റാം വിമര്&#x200d;ശിച്ചു.</p>
<p>ചര്&#x200d;ച്ച ചെയ്യുകയും പുച്ഛിച്ച് തള്ളുകയും ചെയ്യേണ്ടുന്ന ഒരഭിപ്രായത്തെ നിയമത്തിന്റെ കാര്&#x200d;ക്കശ്യം ഉപയോഗിച്ച് അടിച്ചമര്&#x200d;ത്തുന്നത് ഒട്ടും യോജിക്കാന്&#x200d; കഴിയാവുന്ന കാര്യമല്ല.സ്ത്രീകളുടെ &#8216;അശുദ്ധി&#8217;യുടെ പേരുപറഞ്ഞ് ശബരിമല പ്രവേശനത്തെ എതിര്&#x200d;ക്കുന്നതും സ്ത്രീവിരുദ്ധതയായി വ്യാഖ്യാനിക്കാവുന്നതാണ്. എന്നാല്&#x200d; അങ്ങനെ അഭിപ്രായപ്പെട്ടതിന്റെ പേരില്&#x200d; നാളിതുവരെ ആര്&#x200d;ക്കെതിരേയും ക്രിമിനല്&#x200d; കേസ് എടുത്തതായി കാണുന്നില്ല.</p>
<p>ഇതിനേക്കാള്&#x200d; എത്രയോ ഗുരുതരമായ വിഷലിപ്ത പ്രചരണങ്ങള്&#x200d; കേരളത്തിലുടനീളം നടത്തുന്ന സംഘ്പരിവാര്&#x200d; നേതാക്കള്&#x200d;ക്കെതിരെ കേസെടുക്കാനോ അഥവാ പേരിന് കേസെടുത്താല്&#x200d;ത്തന്നെ അത് മുന്നോട്ടു കൊണ്ടു പോകാനോ കേരളത്തിലെ ആഭ്യന്തര വകുപ്പിന് കഴിയാതെ പോകുന്നുവെന്നതും കാണാതിരിക്കാനാവില്ല.</p>
<p>വര്&#x200d;ഗീയതക്ക് മുന്നില്&#x200d; മുഖം നോക്കാതെ ഇടപെടുന്ന ഇരട്ടച്ചങ്കല്ല, സംഘ് പരിവാറിനു മുന്&#x200d;പില്&#x200d; ആവര്&#x200d;ത്തിച്ച് കീഴടങ്ങുന്ന ഇരട്ടത്താപ്പും ഇരട്ടനീതിയുമാണ് ഇന്ന് കേരളത്തിലെ ആഭ്യന്തര വകുപ്പിന്റെ മുഖമുദ്രയെന്നും വി.ടി ബല്&#x200d;റാം ഫേസ്ബുക്ക് പോസ്റ്റില്&#x200d; എഴുതി.</p>
<p>ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്&#x200d;ണരൂപം</p>
<p>ഫാറൂഖ് കോളേജ് അധ്യാപകന്&#x200d; ജൗഹറിന്റെ വിവാദ പ്രസംഗത്തിലുള്ളത് സ്ത്രീവിരുദ്ധ പരാമര്&#x200d;ശങ്ങള്&#x200d; തന്നെയാണ്. തന്റെ മതത്തിന്റേയോ അതിന്റെ വികലമായ വ്യാഖ്യാനങ്ങളുടേയോ അടിസ്ഥാനത്തിലുള്ള വസ്ത്രധാരണ സങ്കല്&#x200d;പ്പങ്ങളേക്കുറിച്ചായിരിക്കാം, അതിനെ ഏറിയും കുറഞ്ഞും അംഗീകരിക്കുന്ന ഒരു ഓഡിയന്&#x200d;സിനു മുന്നില്&#x200d; അദ്ദേഹം പറഞ്ഞത്. ആ നിലയിലുള്ള അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ അംഗീകരിക്കുമ്പോഴും അത്തരം കാഴ്ചപ്പാടുകള്&#x200d; വച്ചുപുലര്&#x200d;ത്താത്ത, സ്വന്തം വസ്ത്രധാരണത്തേക്കുറിച്ച് സ്വന്തം നിലക്കുള്ള അഭിപ്രായങ്ങളുള്ള, മറ്റ് എല്ലാ വിദ്യാര്&#x200d;ത്ഥിനികളേയും മോശക്കാരാക്കി ചിത്രീകരിക്കുന്ന ഒരു ധ്വനി ജൗഹറിന്റെ പ്രസംഗത്തിലുണ്ട് എന്നത് തന്നെയാണ് അതിനെ സ്ത്രീവിരുദ്ധമാക്കുന്നത്. ഏത് വസ്ത്രം ധരിക്കണം, ഏത് ഭക്ഷണം കഴിക്കണം എന്നതൊക്കെ അടിസ്ഥാനപരമായി ഓരോ വ്യക്തിയുടേയും തെരഞ്ഞെടുപ്പാവുന്നതാണ് സാമാന്യ ബോധമുള്ള ഒരു സമൂഹത്തിന്റെ ലക്ഷണം. കുടുംബം, മതം, സ്‌റ്റേറ്റ് എന്നീ ഇന്&#x200d;സ്റ്റിറ്റിയൂഷനുകള്&#x200d;ക്കും സംസ്‌ക്കാരം, പാരമ്പര്യം, സദാചാരം, വിശ്വാസം തുടങ്ങിയ സങ്കല്&#x200d;പ്പങ്ങള്&#x200d;ക്കുമൊക്കെ ഇങ്ങനെയുള്ള വ്യക്തിസ്വാതന്ത്ര്യങ്ങള്&#x200d;ക്കുമേല്&#x200d; ഒരു പരിധിക്കപ്പുറം കടന്നുകയറ്റം നടത്താന്&#x200d; അവസരമില്ലാതിരിക്കുന്നത് അഭികാമ്യം മാത്രമല്ല, ഒരു ആധുനിക ജനാധിപത്യത്തിന് അനിവാര്യം കൂടിയാണ്.</p>
<p>എന്നാല്&#x200d; ഇവിടെ ഈ അഭിപ്രായ പ്രകടനത്തിന്റെ പേരില്&#x200d; ജൗഹറിനെതിരെ ജാമ്യമില്ലാത്ത ക്രിമിനല്&#x200d; കേസ് ചുമത്താനുള്ള ഭരണകൂട നീക്കം അമിതാധികാര പ്രവണതയാണെന്ന് പറയാതെ വയ്യ. ചര്&#x200d;ച്ച ചെയ്യുകയും പുച്ഛിച്ച് തള്ളുകയും ചെയ്യേണ്ടുന്ന ഒരഭിപ്രായത്തെ നിയമത്തിന്റെ കാര്&#x200d;ക്കശ്യം ഉപയോഗിച്ച് അടിച്ചമര്&#x200d;ത്തുന്നത് ഒട്ടും യോജിക്കാന്&#x200d; കഴിയാവുന്ന കാര്യമല്ല. സ്ത്രീകളുടെ &#8216;അശുദ്ധി&#8217;യുടെ പേരുപറഞ്ഞ് ശബരിമല പ്രവേശനത്തെ എതിര്&#x200d;ക്കുന്നതും സ്ത്രീവിരുദ്ധതയായി വ്യാഖ്യാനിക്കാവുന്നതാണ്. എന്നാല്&#x200d; അങ്ങനെ അഭിപ്രായപ്പെട്ടതിന്റെ പേരില്&#x200d; നാളിതുവരെ ആര്&#x200d;ക്കെതിരേയും ക്രിമിനല്&#x200d; കേസ് എടുത്തതായി കാണുന്നില്ല. ഇതിനേക്കാള്&#x200d; എത്രയോ ഗുരുതരമായ വിഷലിപ്ത പ്രചരണങ്ങള്&#x200d; കേരളത്തിലുടനീളം നടത്തുന്ന സംഘ് പരിവാര്&#x200d; നേതാക്കള്&#x200d;ക്കെതിരെ കേസെടുക്കാനോ അഥവാ പേരിന് കേസെടുത്താല്&#x200d;ത്തന്നെ അത് മുന്നോട്ടു കൊണ്ടു പോകാനോ കേരളത്തിലെ ആഭ്യന്തര വകുപ്പിന് കഴിയാതെ പോകുന്നുവെന്നതും നമുക്ക് കാണാതിരിക്കാനാവില്ല.</p>
<p>വര്&#x200d;ഗീയതക്ക് മുന്നില്&#x200d; മുഖം നോക്കാതെ ഇടപെടുന്ന ഇരട്ടച്ചങ്കല്ല, സംഘ് പരിവാറിനു മുന്&#x200d;പില്&#x200d; ആവര്&#x200d;ത്തിച്ച് കീഴടങ്ങുന്ന ഇരട്ടത്താപ്പും ഇരട്ടനീതിയുമാണ് ഇന്ന് കേരളത്തിലെ ആഭ്യന്തര വകുപ്പിന്റെ മുഖമുദ്ര.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mla-vt-balaram-branded-home-affaiars-department-doing-work-for-support-rss-ideology.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജവഹര്&#x200d; മുനവ്വറിനെതിരെയുള്ള കേസ്: ചുമത്തിയിരിക്കുന്നത് കൃത്യമായ വകുപ്പുകളല്ലെന്ന് ആക്ഷേപം</title>
		<link>https://www.chandrikadaily.com/farook-uthalkandiyil-fb-post-about-farooq-college.html</link>
					<comments>https://www.chandrikadaily.com/farook-uthalkandiyil-fb-post-about-farooq-college.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 23 Mar 2018 09:51:37 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[farook college]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=76394</guid>

					<description><![CDATA[ഫാറൂഖ് ട്രെയിനിംഗ് കോളേജിലെ അധ്യാപകന്&#x200d; ജവഹര്&#x200d; മുനവ്വറിനെതിരെ ചുമത്തിയിരിക്കുന്ന കേസിനെതിരെ ആക്ഷേപങ്ങള്&#x200d; ഉയരുന്നു. ചുമത്തിയിരിക്കുന്ന ഐ.പി.സി 354എ, 509 വകുപ്പുകള്&#x200d; സ്ത്രീകള്&#x200d;ക്കെതിരെയുള്ള ലൈംഗീക അക്രമങ്ങള്&#x200d;ക്കും പരാമര്&#x200d;ശങ്ങള്&#x200d;ക്കും എതിരെ കേസെടുക്കാനുള്ള വകുപ്പുകളാണെന്നാണ് ഉയര്&#x200d;ന്നുവരുന്ന വാദം. ഈ വിഷയത്തില്&#x200d; മാധ്യമപ്രവര്&#x200d;ത്തകന്&#x200d; അബ്ദുല്&#x200d; കരീം ഉത്തല്&#x200d;കണ്ടിയില്&#x200d; വ്യക്തത വരുത്തി എഴുതിയ പോസ്റ്റ് ശ്രദ്ധേയമാണ്. പോസ്റ്റിന്റെ പൂര്&#x200d;ണ്ണരൂപം: ഫാറൂഖ് കോളേജിലെ അധ്യാപകനായ ജവഹര്&#x200d; മുനവ്വറിനെതിരെ കേസെടുത്തിരിക്കുന്നത് ഐപിസി 354എ, 509 വകുപ്പുകള്&#x200d; പ്രകാരമാണ് എന്നാണ് മാധ്യമ റിപ്പോര്&#x200d;ട്ടുകള്&#x200d;. ഒരു സ്ത്രീയുടെ നേര്&#x200d;ക്ക് വാക്കാലോ [&#8230;]]]></description>
										<content:encoded><![CDATA[<p>ഫാറൂഖ് ട്രെയിനിംഗ് കോളേജിലെ അധ്യാപകന്&#x200d; ജവഹര്&#x200d; മുനവ്വറിനെതിരെ ചുമത്തിയിരിക്കുന്ന കേസിനെതിരെ ആക്ഷേപങ്ങള്&#x200d; ഉയരുന്നു. ചുമത്തിയിരിക്കുന്ന ഐ.പി.സി 354എ, 509 വകുപ്പുകള്&#x200d; സ്ത്രീകള്&#x200d;ക്കെതിരെയുള്ള ലൈംഗീക അക്രമങ്ങള്&#x200d;ക്കും പരാമര്&#x200d;ശങ്ങള്&#x200d;ക്കും എതിരെ കേസെടുക്കാനുള്ള വകുപ്പുകളാണെന്നാണ് ഉയര്&#x200d;ന്നുവരുന്ന വാദം. ഈ വിഷയത്തില്&#x200d; മാധ്യമപ്രവര്&#x200d;ത്തകന്&#x200d; അബ്ദുല്&#x200d; കരീം ഉത്തല്&#x200d;കണ്ടിയില്&#x200d; വ്യക്തത വരുത്തി എഴുതിയ പോസ്റ്റ് ശ്രദ്ധേയമാണ്.</p>
<p><strong>പോസ്റ്റിന്റെ പൂര്&#x200d;ണ്ണരൂപം:</strong></p>
<p>ഫാറൂഖ് കോളേജിലെ അധ്യാപകനായ ജവഹര്&#x200d; മുനവ്വറിനെതിരെ കേസെടുത്തിരിക്കുന്നത് ഐപിസി 354എ, 509 വകുപ്പുകള്&#x200d; പ്രകാരമാണ് എന്നാണ് മാധ്യമ റിപ്പോര്&#x200d;ട്ടുകള്&#x200d;.</p>
<p>ഒരു സ്ത്രീയുടെ നേര്&#x200d;ക്ക് വാക്കാലോ പ്രവൃത്തിയാലോ സൂചനായാലോ ഒക്കെ നടത്തുന്ന ലൈംഗീക അക്രമങ്ങള്&#x200d;ക്കും പരാമര്&#x200d;ശങ്ങള്&#x200d;ക്കും എതിരെ കേസെടുക്കാനുള്ള വകുപ്പുകളാണിവ. സ്ത്രീ സമൂഹത്തെ മൊത്തത്തിലോ ഒരു പ്രത്യേക വിഭാഗം സ്ത്രീകളെ മാത്രമായോ അപമാനിക്കുന്ന രീതിയില്&#x200d; സംസാരിച്ചാല്&#x200d; എടുക്കാനുള്ള വകുപ്പുകളല്ല. അങ്ങനെ കേസെടുക്കാന്&#x200d; വകുപ്പുകളൊന്നും ഇല്ല എന്നാണ് എന്റെ അറിവ്. സ്ത്രീകളുടെ മാത്രം കാര്യത്തിലല്ല, മുസ്ലീങ്ങളെ കുറിച്ചായാലും ടഇടഠ അട്രോസിറ്റി ആക്റ്റ് അനുസരിച്ചായാലും ഒക്കെ വ്യക്തികള്&#x200d;ക്കെതിരെയുള്ള അക്രമങ്ങള്&#x200d;ക്കും പരാമര്&#x200d;ശങ്ങള്&#x200d;ക്കും എതിരെയാണ് അതാത് വകുപ്പുകള്&#x200d;. അല്ലായിരുന്നെങ്കില്&#x200d; കേരളം മൊത്തം ജയിലില്&#x200d; പോയി കിടക്കേണ്ടി വരും.</p>
<p>എന്താണ് കുറ്റകൃത്യമെന്നോ എന്തിനാണ് നിയമങ്ങളെന്നോ അറിവില്ലാത്ത, ഭരണകൂട വിധേയത്വം നിറഞ്ഞ, വിവരംകെട്ട ഒരാള്&#x200d;ക്കൂട്ടം മുസ്ലീം വിരുദ്ധരും കൂടിയാവുന്നതിന്റെ ഭവിഷ്യത്തുകളാണ് മുസ്ലീങ്ങള്&#x200d; നേരിടുന്ന ഒരു പ്രധാന പ്രശ്‌നം. അതിരിക്കെ, പോലീസിനും ഭരണകൂടത്തിനുമൊക്കെ കാര്യങ്ങള്&#x200d; എളുപ്പമാണ്.</p>
<p>കേരളത്തില്&#x200d; മുസ്ലീങ്ങളെ ഫ്രെയിം ചെയ്യാവുന്ന ഏതു വിഷയത്തിലും എന്നപോലെ ഈ കാര്യത്തിലും ഏറ്റവും വലിയ ദ്രോഹം ചെയ്തത് ഇടതുപക്ഷ മാധ്യമങ്ങളാണ്. ഡൂള്&#x200d;ന്യൂസ്, റിപ്പോര്&#x200d;ട്ടര്&#x200d;, സൗത്ത് ലൈവ് തുടങ്ങിയ മാധ്യമങ്ങളാണ് ജവഹര്&#x200d; പറയാത്ത വാക്കുകള്&#x200d; തലക്കെട്ടുകളായി പ്രസിദ്ധീകരിച്ചും വളച്ചൊടിച്ചും കാമ്പയിനുകള്&#x200d; നടത്തി ഇല്ലാത്ത പ്രശ്‌നം ഉണ്ടാക്കിയെടുത്തത്. അതിപ്പോഴും തുടരുന്നുമുണ്ട്. ഇവരുടെയൊക്കെ ഫേസ്ബുക്ക് പേജുകള്&#x200d; സംഘപരിവാര്&#x200d; സൈബര്&#x200d; കൂട്ടം ആക്രമിക്കുമ്പോള്&#x200d; രക്ഷിച്ചുകൊടുക്കാന്&#x200d; മുസ്ലീങ്ങള്&#x200d; തന്നെ അദ്ധ്വാനിക്കുന്നതുകണ്ട് ഞാന്&#x200d; അമ്പരന്നിട്ടുണ്ട്.</p>
<p>തങ്ങളുടെ ചോര കുടിച്ചു ജീവിക്കുന്ന അട്ടകളെ എന്നാണ് സമുദായം തിരിച്ചറിയുക?</p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fkareem.uk%2Fposts%2F10213010739637762&amp;width=500" width="500" height="332" frameborder="0" scrolling="no"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/farook-uthalkandiyil-fb-post-about-farooq-college.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
