<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>FB post &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/fb-post/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 11 Jan 2025 07:37:10 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>FB post &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;വസ്ത്രധാരണത്തില്&#x200d; മാന്യത വേണം, തെറ്റുണ്ടെങ്കില്&#x200d; ജയിലില്&#x200d; പോകാന്&#x200d; തയ്യാര്&#x200d;&#8217;: രാഹുല്&#x200d; ഈശ്വര്&#x200d;</title>
		<link>https://www.chandrikadaily.com/dignity-in-dress-ready-to-go-to-jail-if-wrong-rahul-eshwar.html</link>
					<comments>https://www.chandrikadaily.com/dignity-in-dress-ready-to-go-to-jail-if-wrong-rahul-eshwar.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 11 Jan 2025 07:37:10 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[complaint]]></category>
		<category><![CDATA[dress]]></category>
		<category><![CDATA[FB post]]></category>
		<category><![CDATA[honey rose]]></category>
		<category><![CDATA[RAHUL ISHWAR]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=325186</guid>

					<description><![CDATA[നടി ഹണി റോസിനെ വ്യക്ത്യാധിക്ഷേപം നടത്തിയിട്ടില്ലെന്ന് രാഹുൽ ഈശ്വർ. ഹണി റോസ് വിമർശനത്തിന് അതീതയല്ല. വിമർശിക്കാൻ ആർക്കും സ്വാതന്ത്യ്രമുണ്ട് വസ്ത്രധാരണത്തിൽ മാന്യത വേണം. വസ്ത്രധാരണവും സംസാരിക്കുന്നതും എല്ലാ വ്യക്തിയുടേയും സ്വാതന്ത്ര്യമാണെന്നും രാഹുൽ ഈശ്വർ പറഞ്ഞു. വാക്കുകൾ അമിതമാകരുത്. വസ്ത്രധാരണത്തിൽ സഭ്യതയുണ്ടാവണം. വാക്കിനും വസ്ത്രധാരണത്തിനും മാന്യതവേണം. ബോബി ചെമ്മണ്ണൂർ പറഞ്ഞതിനെ ആരും ന്യായീകരിച്ചിട്ടില്ല. ബോബി ചെമ്മണ്ണൂരിന്റെ മാപ്പ് സ്വീകരിക്കണമെന്നാണ് ഞാൻ ഹണി റോസിനോട് അഭ്യർത്ഥിച്ചത്. ഹണി റോസിന്റെ പരാതിയെ സ്വാഗതം ചെയ്യുന്നു. തെറ്റുണ്ടെങ്കിൽ ജയിലിൽ പോകാൻ തയ്യാർ. കേസിനെ [&#8230;]]]></description>
										<content:encoded><![CDATA[<p>നടി ഹണി റോസിനെ വ്യക്ത്യാധിക്ഷേപം നടത്തിയിട്ടില്ലെന്ന് രാഹുൽ ഈശ്വർ. ഹണി റോസ് വിമർശനത്തിന് അതീതയല്ല. വിമർശിക്കാൻ ആർക്കും സ്വാതന്ത്യ്രമുണ്ട് വസ്ത്രധാരണത്തിൽ മാന്യത വേണം. വസ്ത്രധാരണവും സംസാരിക്കുന്നതും എല്ലാ വ്യക്തിയുടേയും സ്വാതന്ത്ര്യമാണെന്നും രാഹുൽ ഈശ്വർ പറഞ്ഞു.</p>
<p>വാക്കുകൾ അമിതമാകരുത്. വസ്ത്രധാരണത്തിൽ സഭ്യതയുണ്ടാവണം. വാക്കിനും വസ്ത്രധാരണത്തിനും മാന്യതവേണം. ബോബി ചെമ്മണ്ണൂർ പറഞ്ഞതിനെ ആരും ന്യായീകരിച്ചിട്ടില്ല. ബോബി ചെമ്മണ്ണൂരിന്റെ മാപ്പ് സ്വീകരിക്കണമെന്നാണ് ഞാൻ ഹണി റോസിനോട് അഭ്യർത്ഥിച്ചത്.</p>
<p>ഹണി റോസിന്റെ പരാതിയെ സ്വാഗതം ചെയ്യുന്നു. തെറ്റുണ്ടെങ്കിൽ ജയിലിൽ പോകാൻ തയ്യാർ. കേസിനെ നിയമപരമായി നേരിടും. ഞാന്&#x200d; ഒരു അഡ്വക്കേറ്റാണ് ഞാന്&#x200d; തന്നെ കേസ് വാദിക്കുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.</p>
<p>അതേസമയം രാഹുൽ ഈശ്വർനെതിരെ ഹണി റോസ് പരാതി നൽകി. ബോബിചെമ്മണ്ണൂരിനെതിരെ താൻ നൽകിയ പരാതിയുടെ ഗൗരവം രാഹുൽ ഈശ്വർ ചെറുതാക്കി കാണിക്കാൻ ശ്രമിച്ചുവെന്ന് ഹണി റോസ് വ്യക്തമാക്കി. വസ്ത്ര സ്വാതന്ത്ര്യം തന്റെ മൗലിക അവകാശമാണ്. ഇതിനെതിരെ അനാവശ്യ പ്രചരണം നടത്തി.</p>
<p>സൈബർ ഇടങ്ങിൽ തനിക്കെതിരെ ആളുകളെ തിരിക്കുന്നതിന് അസുത്രണം നടത്തിയെന്നും ഹണി റോസ് ഫേസ്ബുക്കിൽ കുറിച്ചു. രാഹുൽ ഈശ്വർ ചെയ്യുന്നത് ഓർഗനൈസ്ഡ് ക്രൈം ഓപ്പറേഷനെന്നും മാപ്പ് അർഹിക്കുന്നില്ല എന്നും ചൂണ്ടിക്കാട്ടിയാണ് ഹണി റോസ് നിയമനടപടിക്ക് ഒരുങ്ങുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dignity-in-dress-ready-to-go-to-jail-if-wrong-rahul-eshwar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘എന്നിലേൽപ്പിച്ച വിശ്വാസത്തിനും ഒപ്പം നിന്നതിനും ഹൃദയം നിറഞ്ഞ നന്ദി’: നിവിൻ പോളി</title>
		<link>https://www.chandrikadaily.com/thank-you-from-the-bottom-of-my-heart-for-believing-in-me-and-standing-by-me-nivin-pauly.html</link>
					<comments>https://www.chandrikadaily.com/thank-you-from-the-bottom-of-my-heart-for-believing-in-me-and-standing-by-me-nivin-pauly.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 06 Nov 2024 12:15:58 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actor nivin poly]]></category>
		<category><![CDATA[FB post]]></category>
		<category><![CDATA[police]]></category>
		<category><![CDATA[sexual abuse case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=316500</guid>

					<description><![CDATA[ബലാത്സംഗം നടന്നുവെന്ന് പരാതിക്കാരി ആരോപിക്കുന്ന സമയത്ത് നിവിൻ ദുബായിൽ ഇല്ലായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി]]></description>
										<content:encoded><![CDATA[<p>പീഡനക്കേസിൽ നടൻ നിവിൻ പോളിക്ക് ക്ലീൻ ചിറ്റ് ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി നടൻ നിവിൻ പോളി. ഫേസ്ബുക്ക് പേജിലൂടെയാണ് നിവിൻ പോളി പ്രതികരിച്ചത്. എന്നിലേൽപ്പിച്ച വിശ്വാസത്തിനും ഒപ്പം നിന്നതിനും നന്ദിയെന്ന് നിവിൻ കുറിച്ചു. നിങ്ങളോരോരുത്തരുടേയും പ്രാർത്ഥനകൾക്കും ഹൃദയം നിറഞ്ഞ നന്ദിയെന്നും നിവിൻ വ്യക്തമാക്കി.</p>
<div class="InsidePost">
<div id="div-gpt-ad-1611659841369-0" data-google-query-id="CKmB5P3Wx4kDFb6NrAIdPisiMQ">
<div id="google_ads_iframe_/132662741/24_In_Article_0__container__">കേസ് അന്വേഷിച്ച ഡിവൈഎസ്പി ടിഎം വർഗീസിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നിവിൻ പോളിയെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കുകയാണെന്ന് വ്യക്തമാക്കി കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ബലാത്സംഗം നടന്നുവെന്ന് പരാതിക്കാരി ആരോപിക്കുന്ന സമയത്ത് നിവിൻ ദുബായിൽ ഇല്ലായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. നിവിനെതിരെ തെളിവുകളില്ലെന്നും പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കി.</div>
</div>
</div>
<p>എറണാകുളം നേര്യമംഗലം സ്വദേശിനിയുടെ പരാതിയിൽ ഊന്നുകൽ പൊലീസ് ആണ് നിവിൻ പോളി ഉൾപ്പെടെ ആറുപേർക്കെതിരെ കേസെടുത്തിരുന്നത്. കേസിൽ ആറാം പ്രതിയായിരുന്നു നിവിൻ പോളി. കേസ് പിന്നീട്, ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കാനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/thank-you-from-the-bottom-of-my-heart-for-believing-in-me-and-standing-by-me-nivin-pauly.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചെറുതെന്നോ വലുതെന്നോ ഇല്ല; വയനാടിനായി കഴിവിന്റെ പരമാവധി ചെയ്യണമെന്ന് ടൊവിനോ</title>
		<link>https://www.chandrikadaily.com/there-is-no-small-or-large-tovino-wants-to-do-his-best-for-wayanad.html</link>
					<comments>https://www.chandrikadaily.com/there-is-no-small-or-large-tovino-wants-to-do-his-best-for-wayanad.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 03 Aug 2024 08:58:10 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[FB post]]></category>
		<category><![CDATA[landslide]]></category>
		<category><![CDATA[tovino thomas']]></category>
		<category><![CDATA[wayanad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=304590</guid>

					<description><![CDATA[വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ നമ്മൾ ഒറ്റക്കെട്ടായി നിന്ന് കഴിവിന്റെ പരമാവധി ചെയ്യണമെന്ന് നടൻ ടൊവിനോ തോമസ്. ഫേസ്ബുക്ക് വീഡിയോ വഴിയാണ് താരം ഇക്കാര്യം ആവശ്യപ്പെട്ടത്. ടൊവിനോയുടെ വാക്കുകൾ കേരളത്തിൽ വലിയൊരു ഉരുൾപൊട്ടൽ ഉണ്ടായി. ഒരുപാട് സഹോദരങ്ങളുടെ ജീവൻ നഷ്ടപ്പെട്ടു. നിരവധി പേരുടെ വീടും ജീവിതമാർഗങ്ങളും ഒക്കെ നഷ്ടപ്പെട്ടു. നിരവധി പേർ ഇപ്പോൾ ക്യാമ്പുകളിൽ ആണ്. ഈ ഒരു സാഹചര്യത്തിൽ നമ്മൾ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് കഴിവിന്റെ പരമാവധി ദുരിതബാധിതർക്ക് വേണ്ടിയുള്ള സഹായങ്ങൾ ചെയ്യാൻ ശ്രമിക്കണം. അത് മുഖ്യമന്ത്രിയുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ നമ്മൾ ഒറ്റക്കെട്ടായി നിന്ന് കഴിവിന്റെ പരമാവധി ചെയ്യണമെന്ന് നടൻ ടൊവിനോ തോമസ്. ഫേസ്ബുക്ക് വീഡിയോ വഴിയാണ് താരം ഇക്കാര്യം ആവശ്യപ്പെട്ടത്.</p>
<p><strong>ടൊവിനോയുടെ വാക്കുകൾ</strong></p>
<p>കേരളത്തിൽ വലിയൊരു ഉരുൾപൊട്ടൽ ഉണ്ടായി. ഒരുപാട് സഹോദരങ്ങളുടെ ജീവൻ നഷ്ടപ്പെട്ടു. നിരവധി പേരുടെ വീടും ജീവിതമാർഗങ്ങളും ഒക്കെ നഷ്ടപ്പെട്ടു. നിരവധി പേർ ഇപ്പോൾ ക്യാമ്പുകളിൽ ആണ്. ഈ ഒരു സാഹചര്യത്തിൽ നമ്മൾ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് കഴിവിന്റെ പരമാവധി ദുരിതബാധിതർക്ക് വേണ്ടിയുള്ള സഹായങ്ങൾ ചെയ്യാൻ ശ്രമിക്കണം. അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പൈസ കൊടുത്ത് കൊണ്ടാകാം അല്ലെങ്കിൽ മറ്റേതെങ്കിലും സന്നദ്ധ സംഘടനകൾ വഴിയാകാം. അതുമല്ലെങ്കിൽ നേരിട്ട് ഓരോ ക്യാമ്പുകളിലും വേണ്ട സാധനങ്ങൾ വാങ്ങി കൊടുക്കാം.</p>
<p>ഏത് രീതിയിൽ ആണെങ്കിലും കഴിവിന്റെ പരമാവധി എല്ലാവരും ചെയ്യാൻ ശ്രമിക്കണം. ചെറിയ വലിയ തുക എന്നൊന്നും ഇല്ല. കഴിയുന്നത് പോലെ എന്തെങ്കിലും ചെയ്യാൻ ശ്രമിക്കണം. എന്നും മലയാളികൾ ലോകത്തിന് തന്നെ മാതൃക ആയിട്ടുള്ളതാണ്. നമ്മൾ തമ്മിൽ എന്തൊക്കെ പടലപിണക്കങ്ങൾ ഉണ്ടെങ്കിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും വിയോജിപ്പുകൾ ഉണ്ടെങ്കിലും മാനുഷികതയുടെ സമയം വരുമ്പോൾ നമ്മൾ ഒന്നിച്ച് നിൽക്കുകയും സഹായങ്ങൾ ചെയ്യുകയും ചെയ്തിട്ടുണ്ട്. നിരവധി തവണ മലയാളികൾ അത് തെളിയിച്ചിട്ടുള്ളതാണ്. അത് ഇക്കാര്യത്തിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു എന്നും ടൊവിനോ പറഞ്ഞു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/there-is-no-small-or-large-tovino-wants-to-do-his-best-for-wayanad.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘മുഖ്യമന്ത്രിയെ തടഞ്ഞാല്&#x200d; എല്ലാ മറുപടിയും അന്ന് തരാം’; വെല്ലുവിളിയും തെറി പ്രയോഗവുമായി സുരക്ഷാ ഉദ്യോഗസ്ഥൻ</title>
		<link>https://www.chandrikadaily.com/if-the-chief-minister-is-stopped-all-the-answers-will-be-given-that-day-security-officer-with-challenge-and-abuse.html</link>
					<comments>https://www.chandrikadaily.com/if-the-chief-minister-is-stopped-all-the-answers-will-be-given-that-day-security-officer-with-challenge-and-abuse.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 17 Dec 2023 12:04:51 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[FB post]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[police]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=285910</guid>

					<description><![CDATA[ഫേസ്ബുക്ക് പോസ്റ്റിനടിയില്&#x200d; കമന്റ് ആയാണ് ഇയാളുടെ വെല്ലുവിളി]]></description>
										<content:encoded><![CDATA[<p>കൊല്ലം കടയ്ക്കലില്&#x200d; നവകേരള സദസ്സിന്റെ വാഹനം തടയാന്&#x200d; വെല്ലുവിളിച്ച് മുഖ്യമന്ത്രിയുടെ എസ്‌കോര്&#x200d;ട്ട് സംഘത്തിലെ പൊലീസുകാരന്&#x200d;. ഫേസ്ബുക്കിലൂടെയാണ് പൊലീസുകാരനായ ഗോപീകൃഷ്ണന്&#x200d; എം എസ് വെല്ലുവിളി നടത്തിയത്. കുമ്മില്&#x200d; ഷമീര്&#x200d; എന്ന യൂത്ത് കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റിനടിയില്&#x200d; കമന്റ് ആയാണ് ഇയാളുടെ വെല്ലുവിളി. വിവാദമായതിന് പിന്നാലെ ഇയാള്&#x200d; കമന്റ് ഡിലീറ്റ് ചെയ്തു. കടയ്ക്കല്&#x200d; സ്വദേശിയാണ് ഇയാള്&#x200d;.</p>
<p>കേട്ടാല്&#x200d; അറയ്ക്കുന്ന തെറിവിളിയും വെല്ലുവിളിയുമാണ് സുരക്ഷാ ഉദ്യോഗസ്ഥന്&#x200d; മുഴക്കിയത്. മുഖ്യമന്ത്രിയുടെ നവകേരള സദസ് വാഹനം തടഞ്ഞാല്&#x200d; എല്ലാ മറുപടിയും അന്ന് തരാമെന്നാണ് വെല്ലുവിളിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/if-the-chief-minister-is-stopped-all-the-answers-will-be-given-that-day-security-officer-with-challenge-and-abuse.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹമാസിനെ &#8216; ഭീകരർ&#8217; എന്ന് വിശേഷിപ്പിച്ച് കെ. കെ ശൈലജ ടീച്ചർ ;വിവാദം</title>
		<link>https://www.chandrikadaily.com/describing-hamas-as-terrorists-k-k-shailaja-teacher-controversy.html</link>
					<comments>https://www.chandrikadaily.com/describing-hamas-as-terrorists-k-k-shailaja-teacher-controversy.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 11 Oct 2023 03:22:04 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[FB post]]></category>
		<category><![CDATA[SHAILAJA TEACHER]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=278745</guid>

					<description><![CDATA[ആദ്യം ഹമാസ് നടത്തിയ ആക്രമണം എന്ന് എഴുതിയതും പിന്നീട് ഭീകരർ എന്ന് തിരുത്തിയതും സമൂഹമാധ്യമങ്ങളിൽ വൈറലായി]]></description>
										<content:encoded><![CDATA[<p>ഫലസ്തീനിലെ പോരാട്ട സംഘടനയായ ഹമാസിനെ സിപിഎം നേതാവും മുൻമന്ത്രിയുമായ കെ. കെ ശൈലജ ടീച്ചർ ഭീകരർ എന്ന് വിശേഷിപ്പിച്ചത് വിവാദമാ കുന്നു .ഇന്നലെ കെ കെ ശൈലജ ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഹമാസ് ഭീകരർ ഇസ്രയേലിലേക്ക് ആക്രമണം നടത്തിയതായി വിശേഷിപ്പിക്കുന്നത്.</p>
<p>ആദ്യം ഹമാസ് നടത്തിയ ആക്രമണം എന്ന് എഴുതിയതും പിന്നീട് ഭീകരർ എന്ന് തിരുത്തിയതും സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇടതുപക്ഷം ഫലസ്തീനിനും ഹമാസിനും ഒപ്പം നിലകൊള്ളുമ്പോഴാണ് സിപിഎം നേതാവിന്റെ ഈ വിശേഷണം. സിപിഎമ്മിന്റെ ദേശാഭിമാനി അടക്കമുള്ള മാധ്യമങ്ങൾ പോരാളികൾ എന്നാണ് ഹമാസിനെ വിശിപ്പിക്കുന്നത്.</p>
<p>കേരളത്തിലെ മാധ്യമങ്ങളെല്ലാം ഇങ്ങനെ വിശേഷിപ്പിക്കുമ്പോഴാണ് സിപിഎം നേതാവിന്റെ പക്ഷത്തുനിന്ന് ഭീകരവിശേഷണം ചാർത്തപ്പെട്ടിട്ടുള്ളത്. ഇതിനെ ട്രോളി ബിജെപിയും സംഘപരിവാറും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിട്ടുണ്ട്.</p>
<p><strong>ശൈലജയുടെ പോസ്റ്റ് :</strong></p>
<p>അധികാരഭ്രാന്തിന്റെയും പണക്കൊതിയുടെയും<br />
അനന്തരഫലമാണ് യുദ്ധങ്ങൾ.നിഷ്കളങ്കരായ<br />
അനേകം മനുഷ്യർ ഓരോ യുദ്ധത്തിലും കുരുതി<br />
കൊടുക്കപ്പെടുന്നു.ബോംബാക്രമണത്തിൽ പൊള്ളിക്കരിഞ്ഞ കുഞ്ഞുടലുകൾ നമ്മുടെ ഉറക്കം<br />
കെടുത്തുന്നു.ഇസ്രയേലിന്റെ ജനവാസ മേഖലയിൽ<br />
ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തെ മന:സ്സാക്ഷിയുള്ളവരെല്ലാം അപലപിക്കും.<br />
അതോടൊപ്പം 1948 മുതൽ പലസ്തീൻ ജനത<br />
അനുഭവിച്ചുകൊണ്ടിരിക്കുന്നത് ഇതേ തോതിലുള്ള<br />
ഭീകരതയാണെന്നും അതിനു കാരണക്കാർ ഇസ്രയേലും<br />
അവർക്ക് പിന്തുണ നൽകുന്ന സാമ്രാജ്യത്വ ശക്തികളു<br />
മാണെന്ന യാഥാര്ഥ്യം മറച്ചുവെക്കാൻ കഴിയില്ല.<br />
മുതലാളിത്ത ലാഭക്കൊതിയുടെ സൃഷ്ടിയായ<br />
യുദ്ധങ്ങളിൽ പിടഞ്ഞുവീഴുന്ന മനുഷ്യരെ നോക്കി<br />
നെടുവീർപ്പിടുക മാത്രമല്ല പ്രതിഷേധിക്കുക കൂടി<br />
ചെയ്യുകയാണ് നമ്മുടെ ഉത്തരവാദിത്വം&#8217;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/describing-hamas-as-terrorists-k-k-shailaja-teacher-controversy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ചെറിയ നേട്ടത്തിനുപോലും ഉമ്മന്&#x200d; ചാണ്ടിയുടെ പേര് ഉപയോഗിച്ചിട്ടില്ല; ഇതെന്റെ ജോലിയാണ്&#8217;: അച്ചു ഉമ്മന്&#x200d;</title>
		<link>https://www.chandrikadaily.com/oommen-chandys-name-has-not-been-used-for-even-a-small-gain-this-is-my-job-achu-oommen.html</link>
					<comments>https://www.chandrikadaily.com/oommen-chandys-name-has-not-been-used-for-even-a-small-gain-this-is-my-job-achu-oommen.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 25 Aug 2023 05:22:51 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[achu ummen]]></category>
		<category><![CDATA[FB post]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=271375</guid>

					<description><![CDATA[പിതാവ് ഉമ്മന്&#x200d; ചാണ്ടിയുടെ പേര് ഉപയോഗിച്ച് ഒരു നേട്ടവും ഞാന്&#x200d; സ്വന്തമാക്കിയിട്ടില്ലെന്ന് ഫെയ്‌സ്ബുക് കുറിപ്പില്&#x200d; അച്ചു പറഞ്ഞു]]></description>
										<content:encoded><![CDATA[<p>സമൂഹമാധ്യമങ്ങളിലെ വിവാദങ്ങള്&#x200d;ക്കും സൈബര്&#x200d; ആക്രമണങ്ങള്&#x200d;ക്കും മറുപടി നല്&#x200d;കി മുന്&#x200d; മുഖ്യമന്ത്രി ഉമ്മന്&#x200d; ചാണ്ടിയുടെ മകള്&#x200d; അച്ചു ഉമ്മന്&#x200d;. പിതാവ് ഉമ്മന്&#x200d; ചാണ്ടിയുടെ പേര് ഉപയോഗിച്ച് ഒരു നേട്ടവും ഞാന്&#x200d; സ്വന്തമാക്കിയിട്ടില്ലെന്ന് ഫെയ്‌സ്ബുക് കുറിപ്പില്&#x200d; അച്ചു പറഞ്ഞു.</p>
<p>&#8221;കുറച്ചു ദിവസങ്ങളായി ചില സൈബര്&#x200d; പോരാളികള്&#x200d; എന്റെ കരിയറുമായി ബന്ധപ്പെടുത്തി വ്യജപ്രചാരണങ്ങള്&#x200d; നടത്തുന്നതു ശ്രദ്ധയില്&#x200d;പ്പെട്ടിട്ടുണ്ട്. യശ്ശശ്ശരീരനായ എന്റെ പിതാവിന്റെ സല്&#x200d;പ്പേരിനു കളങ്കമുണ്ടാക്കുന്ന തരത്തിലാണ് അവരുടെ ഇടപെടലുകള്&#x200d;. ഇതു വളരെ നിരാശാജനകമാണ്&#8221; അച്ചു ചൂണ്ടിക്കാട്ടി.</p>
<p><strong>അച്ചു ഉമ്മന്റെ കുറിപ്പില്&#x200d;നിന്ന്:</strong></p>
<p>കണ്ടന്റ് ക്രിയേഷന്&#x200d; ഒരു പ്രഫഷനായി ഞാന്&#x200d; തിരഞ്ഞെടുത്തത് 2021 ഡിസംബറിലാണ്. ഫാഷന്&#x200d;, യാത്ര, ലൈഫ് സ്‌റ്റൈല്&#x200d;, കുടുംബം തുടങ്ങിയ വിഷയങ്ങളില്&#x200d; ഞാന്&#x200d; സൃഷ്ടിച്ച കണ്ടന്റ് മികച്ച അഭിപ്രായം നേടിയിട്ടുണ്ട്. അതുവഴി അനേകം ബ്രാന്&#x200d;ഡുകളുമായി സഹകരിക്കാനുള്ള അവസരവും എനിക്കു ലഭിച്ചിട്ടുണ്ട്. ഇത്രയും നാളായി ഈ പ്രഫഷനില്&#x200d; എന്റെ പിതാവ് ഉമ്മന്&#x200d; ചാണ്ടിയുടെ പേര് ഉപയോഗിച്ച് ഒരു നേട്ടവും ഞാന്&#x200d; സ്വന്തമാക്കിയിട്ടില്ല. ഞാന്&#x200d; ചെയ്ത എല്ലാ കാര്യങ്ങളിലും എപ്പോഴും സുതാര്യത പുലര്&#x200d;ത്തിയിട്ടുമുണ്ട്.</p>
<p>എന്നാല്&#x200d;, കുറച്ചു ദിവസങ്ങളായി ചില സൈബര്&#x200d; പോരാളികള്&#x200d; എന്റെ കരിയറുമായി ബന്ധപ്പെടുത്തി വ്യജപ്രചാരണങ്ങള്&#x200d; നടത്തുന്നതു ശ്രദ്ധയില്&#x200d;പ്പെട്ടിട്ടുണ്ട്. യശ്ശശ്ശരീരനായ എന്റെ പിതാവിന്റെ സല്&#x200d;പ്പേരിനു കളങ്കമുണ്ടാക്കുന്ന തരത്തിലാണ് അവരുടെ ഇടപെടലുകള്&#x200d;. ഇതു വളരെ നിരാശാജനകമാണ്. പുതിയ മോഡല്&#x200d; വസ്ത്രങ്ങള്&#x200d;, ഫാഷന്&#x200d; സമീപനങ്ങള്&#x200d;, പുതിയ ടൂറിസ്റ്റ് !ഡെസ്റ്റിനേഷനുകള്&#x200d; തുടങ്ങിയവയൊക്കെ പരിചയപ്പെടുത്തുകയാണ് എന്റെ ജോലി. അതിന് എനിക്ക് കുറെ യാത്രകളും മറ്റും ചെയ്യേണ്ടി വന്നിട്ടുണ്ട്.</p>
<p>എന്റെ ഭര്&#x200d;ത്താവിന്റെയും കുട്ടികളുടെയും പൂര്&#x200d;ണ പിന്തുണയോടെയാണ് ഞാനിതൊക്കെ ചെയ്യുന്നത്. എന്നാല്&#x200d;, ഈ യാത്രകളുടെ ചിത്രങ്ങളും മറ്റും ഉപയോഗിച്ച് എനിക്കെതിരെ നടത്തുന്ന വ്യാജപ്രചാരണം അടിസ്ഥാനരഹിതമാണ്. ഞാനൊരിക്കലും എന്റെ ചെറിയൊരു നേട്ടത്തിനു വേണ്ടിപ്പോലും പിതാവ് ഉമ്മന്&#x200d; ചാണ്ടിയുടെ പേര് ഉപയോഗിച്ചിട്ടില്ല എന്ന് ആവര്&#x200d;ത്തിക്കുന്നു. എന്റെ ജോലിയിലും അതിനെ സമീപിക്കുന്ന സത്യസന്ധതയിലും ഞാന്&#x200d; ഉറച്ചുനില്&#x200d;ക്കുന്നു. എന്ന് അച്ചു ഉമ്മന്&#x200d; ഫെയ്‌സ്ബുക്കില്&#x200d; കുറിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/oommen-chandys-name-has-not-been-used-for-even-a-small-gain-this-is-my-job-achu-oommen.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗവര്&#x200d;ണറോട് കേരളം വിടുന്നതാണ് നല്ലതെന്ന് രാഹുല്&#x200d; മാങ്കൂട്ടത്തില്&#x200d;</title>
		<link>https://www.chandrikadaily.com/rahul-told-the-governor-that-it-is-better-to-leave-kerala.html</link>
					<comments>https://www.chandrikadaily.com/rahul-told-the-governor-that-it-is-better-to-leave-kerala.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 07 Nov 2022 13:09:30 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[FB post]]></category>
		<category><![CDATA[youth congresss]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=220876</guid>

					<description><![CDATA[കോഴിക്കോട്: ഗവര്&#x200d;ണര്&#x200d; ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമര്&#x200d;ശിച്ച് യൂത്ത് കോണ്&#x200d;ഗ്രസ് ജനറല്&#x200d; സെക്രട്ടറി രാഹുല്&#x200d; മാങ്കൂട്ടത്തില്&#x200d;. ഗവര്&#x200d;ണര്&#x200d;ക്ക് നല്ലത് കേരളം വിടുന്നതാണെന്ന് രാഹുല്&#x200d; മാങ്കൂട്ടത്തില്&#x200d; ഫേസ്ബുക്കില്&#x200d; കുറിച്ചു. ഗവര്&#x200d;ണര്&#x200d; സ്ഥാനത്ത് നിന്ന് ആരിഫ് മുഹമ്മദ് ഖാനെ പുറത്താക്കണമെന്ന് പറയാനുള്ള ആര്&#x200d;ജവം മുഖ്യമന്ത്രി കാണിക്കാത്തത് എന്ത് കൊണ്ടാണെന്നും രാഹുല്&#x200d; പോസ്റ്റില്&#x200d; ചോദിക്കുന്നുണ്ട്.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ഗവര്&#x200d;ണര്&#x200d; ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമര്&#x200d;ശിച്ച് യൂത്ത് കോണ്&#x200d;ഗ്രസ് ജനറല്&#x200d; സെക്രട്ടറി രാഹുല്&#x200d; മാങ്കൂട്ടത്തില്&#x200d;. ഗവര്&#x200d;ണര്&#x200d;ക്ക് നല്ലത് കേരളം വിടുന്നതാണെന്ന് രാഹുല്&#x200d; മാങ്കൂട്ടത്തില്&#x200d; ഫേസ്ബുക്കില്&#x200d; കുറിച്ചു.</p>
<p>ഗവര്&#x200d;ണര്&#x200d; സ്ഥാനത്ത് നിന്ന് ആരിഫ് മുഹമ്മദ് ഖാനെ പുറത്താക്കണമെന്ന് പറയാനുള്ള ആര്&#x200d;ജവം മുഖ്യമന്ത്രി കാണിക്കാത്തത് എന്ത് കൊണ്ടാണെന്നും രാഹുല്&#x200d; പോസ്റ്റില്&#x200d; ചോദിക്കുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rahul-told-the-governor-that-it-is-better-to-leave-kerala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാണി സാര്&#x200d; മകനിട്ട പേര് ജോസ്, പ്രവൃത്തി കൊണ്ട് സ്വയം സ്വീകരിച്ച പേര് യൂദാസ്; വിമര്&#x200d;ശനവുമായി ഷാഫി പറമ്പില്&#x200d;</title>
		<link>https://www.chandrikadaily.com/shafi-parambil-fb-post-5.html</link>
					<comments>https://www.chandrikadaily.com/shafi-parambil-fb-post-5.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 14 Oct 2020 08:43:37 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[FB post]]></category>
		<category><![CDATA[shafi parambil]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=161569</guid>

					<description><![CDATA[രാജ്യസഭാ MP സ്ഥാനം രാജി വെച്ച് ധാര്&#x200d;മ്മികത വിളമ്പണ്ടന്നും പകരം കോട്ടയം MP സ്ഥാനവും MLA സ്ഥാനങ്ങളും രാജി വെക്കട്ടെയെന്നും ഷാഫി പറമ്പില്&#x200d; പറഞ്ഞു.
]]></description>
										<content:encoded><![CDATA[<p>പാലക്കാട്: എല്&#x200d;ഡിഎഫുമായി ചേര്&#x200d;ന്നു പ്രവര്&#x200d;ത്തിക്കാന്&#x200d; തീരുമാനിച്ച ജോസ് കെ മാണിയെ കടുത്ത ഭാഷയില്&#x200d; വിമര്&#x200d;ശിച്ച് ഷാഫി പറമ്പില്&#x200d; എംഎല്&#x200d;എ. മാണിസാര്&#x200d; മകനിട്ടത് ജോസ് എന്ന പേരാണെങ്കിലും പ്രവൃത്തികൊണ്ടു മകന്&#x200d; സ്വീകരിച്ചത് യൂദാസ് എന്നാണെന്ന് ഷാഫി പറമ്പില്&#x200d; ഫെയ്‌സ്ബുക്ക് പോസ്റ്റില്&#x200d; പറഞ്ഞു.</p>
<p><strong>ഫെയ്‌സ്ബുക്ക് പോസ്റ്റ്</strong></p>
<p>മാണി സാര്&#x200d; മകന് പേരിട്ടത് ജോസ് എന്നാണ്.<br />
പ്രവര്&#x200d;ത്തി കൊണ്ട് മകന്&#x200d; സ്വയം സ്വീകരിച്ചിരിക്കുന്ന പേര് യൂദാസ് എന്നാണ് .<br />
യൂദാസ് കെ മാണി ഒറ്റ് കൊടുത്തത് ഡഉഎ നെയും ജനങ്ങളെയും മാത്രമല്ല മാണി സാറിന്റെ പതിറ്റാണ്ടുകളുടെ പൊതുപ്രവര്&#x200d;ത്തനത്തെയാണ് .<br />
രാജ്യസഭാ MP സ്ഥാനം രാജി വെച്ച് ധാര്&#x200d;മ്മികത വിളമ്പണ്ട. പകരം കോട്ടയം MP സ്ഥാനവും MLA സ്ഥാനങ്ങളും രാജി വെക്കട്ടെ .</p>
<p>100 ശതമാനം അര്&#x200d;ഹതയുള്ള ലോകസഭാ സീറ്റ് ഒരു വാക്ക് പോലും പറയാതെ, ഒരു ചര്&#x200d;ച്ചയും കൂടാതെ നിഷേധിച്ചതുള്&#x200d;പ്പെടെയുള്ള രാഷ്ട്രീയ കാര്യങ്ങളാല്&#x200d; മുന്നണി വിട്ട പാര്&#x200d;ട്ടിയുടെ നേതാവിന് പരനാറി എന്ന് പേരിട്ട പിണറായി വിജയന്&#x200d; , ലോകസഭാ മെമ്പര്&#x200d; ആയിരിക്കുമ്പോള്&#x200d; കാലാവധി പൂര്&#x200d;ത്തിയാക്കാതെ രാജി വെച്ച് രാജ്യസഭാ സീറ്റ് കൊടുത്ത മുന്നണിയെ വഞ്ചിച്ച് കാല് മാറിയയാളെ എന്ത് പേരിട്ട് വിളിക്കുമെന്ന് അറിയാന്&#x200d; കേരളത്തിന് താല്പര്യമുണ്ട് .</p>
<p>സ്വന്തം വകയായി 500 ക സംഭാവന ചെയ്ത ആഷിക്ക് അബുവും DYFI യുമൊക്കെ അടുത്ത LDF യോഗത്തിന് മുന്&#x200d;പെ അത് ജോസില്&#x200d; നിന്ന് തിരിച്ച് വാങ്ങാന്&#x200d; മറക്കണ്ട .<br />
ബാര്&#x200d; കോഴ എന്നും പറഞ്ഞ് സമരം നടത്തിയ DYFI ക്കാര്&#x200d;ക്ക് നഷ്ടപരിഹാരം കൊടുക്കാം .</p>
<p>https://www.facebook.com/shafiparambilmla/posts/3508152565888351</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shafi-parambil-fb-post-5.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എന്റെ കമന്റുകളും പൂട്ടി; മന്&#x200d; കി ബാത്ത് വിവാദത്തില്&#x200d; മോദിയെ പരിഹസിച്ച് ശശി തരൂര്&#x200d;</title>
		<link>https://www.chandrikadaily.com/noquestionsforbjp-my-comments-are-turned-off-too.html</link>
					<comments>https://www.chandrikadaily.com/noquestionsforbjp-my-comments-are-turned-off-too.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 05 Sep 2020 14:55:34 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[dislike]]></category>
		<category><![CDATA[FB post]]></category>
		<category><![CDATA[man ki bath]]></category>
		<category><![CDATA[modi 2.0]]></category>
		<category><![CDATA[modi loot]]></category>
		<category><![CDATA[Shashi Tharoor MP]]></category>
		<category><![CDATA[Social media Campaign]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=150669</guid>

					<description><![CDATA[രാജ്യം കൊവിഡ് ദുരിതത്തിലിരിക്കെ നാടന്&#x200d; പട്ടികളെ വളര്&#x200d;ത്താനും കളിപ്പാട്ടങ്ങള്&#x200d; കൂടുതലായി നിര്&#x200d;മിക്കാനും ആഹ്വാനം ചെയ്തുള്ള പ്രധാനമന്ത്രിയുടെ 'മന്&#x200d; കി ബാത്ത്' പ്രസംഗത്തിന് സോഷ്യല്&#x200d;മീഡിയയില്&#x200d; വ്യാപകമായ 'ഡിസ് ലൈക്കാണ്് ' ലഭിച്ചിരുന്നത്. നീറ്റ്- ജെഇഇ പരീക്ഷകള്&#x200d; മാറ്റിവയ്ക്കണമെന്ന ആവശ്യം കേന്ദ്രം പരിഗണിക്കാത്തതില്&#x200d; വിദ്യാര്&#x200d;ഥി സമൂഹത്തിനുള്ള രോഷവും മേദിയുടെ വിഡിയോക്ക് താഴെ കമന്റുകളായി നിറഞ്ഞിരുന്നു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി മന്&#x200d; കി ബാത്ത് വീഡിയോക്കും യൂ ട്യൂബ് വീഡിയോകള്&#x200d;ക്കുമെതിരെ സമൂഹമാധ്യമങ്ങളില്&#x200d; പ്രതിഷേധം ശക്തമാവുന്നതിനിടെ പ്രതികരണവുമായി കോണ്&#x200d;ഗ്രസ് നേതാവ് ശശി തരൂര്&#x200d; എംപി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യൂ ട്യൂബ് വീഡിയോകള്&#x200d;ക്കുളള ഡിസ് ലൈക്ക് ഓപ്ഷന്&#x200d; ഒഴിവാക്കിയതിന് പിന്നാലെയാണ് മോദിക്കെതിരെ പരോക്ഷ വിമര്&#x200d;ശനവുമായി തിരുവനന്തപുരം എംപി രംഗത്തെത്തിയത്.</p>
<p>എന്റെ കമന്റുകളും പൂട്ടി, എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്. അഭിപ്രായ സ്വാതന്ത്രത്തെ കുറിച്ചും ജനാധിപത്യത്തെ കുറിച്ചും നേരത്തെ വ്ാചാലനായ മോദിയുടെ പോസ്റ്റുകള്&#x200d; പങ്കുവെച്ചായിരുന്നും തരൂരിന്റെ ട്വീറ്റ്. യൂ ട്യൂബ് വീഡിയോകള്&#x200d; ഡിസ് ലൈക്ക് ചെയ്യാനും കമന്റ് ചെയ്യാനുമുള്ള ഓപ്ഷന്&#x200d; അധികൃതര്&#x200d; ഒഴുവാക്കിയതായുള്ള ചിത്രങ്ങളും തരൂര്&#x200d; ട്വീറ്റില്&#x200d; പങ്കുവച്ചിട്ടുണ്ട്. ബിജെപിക്കെതിരെ ചോദ്യങ്ങള്&#x200d; പാടില്ല എന്ന <a href="https://twitter.com/search?q=%23NoQuestionsForBJP&amp;src=typeahead_click">#NoQuestionsForBJP</a> ഹാഷ് ടാഗും ട്വിറ്റില്&#x200d; കൂട്ടിച്ചേര്&#x200d;ത്തിരുന്നു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">My comments are turned off too!<a href="https://twitter.com/hashtag/NoQuestionsForBJP?src=hash&amp;ref_src=twsrc%5Etfw">#NoQuestionsForBJP</a> <a href="https://t.co/C3EMQAS3Dd">pic.twitter.com/C3EMQAS3Dd</a></p>
<p>&mdash; Shashi Tharoor (@ShashiTharoor) <a href="https://twitter.com/ShashiTharoor/status/1302235399184547841?ref_src=twsrc%5Etfw">September 5, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>യൂട്യൂബില്&#x200d; ഓള്&#x200d; ഇന്ത്യ റേഡിയോയും ബിജെപിയും അപ്ലോഡ് ചെയ്ത മന്&#x200d; കി ബാത്ത് ഷോയ്ക്ക് ലൈക്കിനേക്കാള്&#x200d; കൂടുതല്&#x200d; ഡിസ് ലൈക്ക് ലഭിച്ചത് വാര്&#x200d;ത്തയായിരുന്നു. രാജ്യം കൊവിഡ് ദുരിതത്തിലിരിക്കെ നാടന്&#x200d; പട്ടികളെ വളര്&#x200d;ത്താനും കളിപ്പാട്ടങ്ങള്&#x200d; കൂടുതലായി നിര്&#x200d;മിക്കാനും ആഹ്വാനം ചെയ്തുള്ള പ്രധാനമന്ത്രിയുടെ &#8216;മന്&#x200d; കി ബാത്ത്&#8217; പ്രസംഗത്തിന് സോഷ്യല്&#x200d;മീഡിയയില്&#x200d; വ്യാപകമായ &#8216;ഡിസ് ലൈക്കാണ്&#8217; ലഭിച്ചിരുന്നത്. നീറ്റ്- ജെഇഇ പരീക്ഷകള്&#x200d; മാറ്റിവയ്ക്കണമെന്ന ആവശ്യം കേന്ദ്രം പരിഗണിക്കാത്തതില്&#x200d; വിദ്യാര്&#x200d;ഥി സമൂഹത്തിനുള്ള രോഷവും മേദിയുടെ വിഡിയോക്ക് താഴെ കമന്റുകളായി നിറഞ്ഞിരുന്നു. മോദിയുടെ മന്&#x200d; കി ബാത്ത് വിഡിയോക്ക് റെക്കോട്ഡ് ഡിസ് ലൈക്കായ് പ്രകടിപ്പിക്കപ്പെട്ടത്. ബി.ജെ.പിയുടെ ഔദ്യോഗിക യുട്യൂബ് ചാനലിലാണ് ഏറ്റവും കൂടുതല്&#x200d; ഡിസ് ലൈക്ക്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/noquestionsforbjp-my-comments-are-turned-off-too.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;കനലൊരു തരികൊണ്ട്&#8217;എല്ലാ തെളിവുകളും നശിപ്പിക്കാമെന്ന് നിങ്ങള്&#x200d; കരുതരുത്;എം കെ മുനീര്&#x200d;</title>
		<link>https://www.chandrikadaily.com/mk-munner-fb-post-about-secetariat-fire.html</link>
					<comments>https://www.chandrikadaily.com/mk-munner-fb-post-about-secetariat-fire.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 26 Aug 2020 02:29:07 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[FB post]]></category>
		<category><![CDATA[MK MUNEER]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=147764</guid>

					<description><![CDATA[മുമ്പ് സെക്രട്ടേറിയറ്റിലെ സിസിടിവി ക്യാമറ ഇടിവെട്ടി പോയ സംഭവവും ഇപ്പോഴത്തെ തീപ്പിടിത്തവും തമ്മില്&#x200d; ബന്ധിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: സെക്രട്ടേറിയേറ്റുണ്ടായ തീപിടുത്തത്തില്&#x200d; സംസ്ഥാന സര്&#x200d;ക്കാരിനെ പരിഹസിച്ച് പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീര്&#x200d;. മുമ്പ് സെക്രട്ടേറിയറ്റിലെ സിസിടിവി ക്യാമറ ഇടിവെട്ടി പോയ സംഭവവും ഇപ്പോഴത്തെ തീപ്പിടിത്തവും തമ്മില്&#x200d; ബന്ധിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.</p>
<p><strong>എം.കെ. മുനീറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്</strong></p>
<p>&#8216;ഇടി വെട്ടിയവനെ പാമ്പ് കടിച്ചെന്ന&#8217; പഴമൊഴി കേട്ടിട്ടുണ്ട്.ഇടി വെട്ടിയവനെ തീ പിടിച്ചു എന്നാദ്യമായാണ് കേള്&#x200d;ക്കുന്നത്.കനലൊരു തരി മതി എന്ന മുദ്രാവാക്യം ഇപ്പോള്&#x200d; ശരിയായിരിക്കുന്നു.ആ ഒരു തരികൊണ്ട് എല്ലാ തെളിവുകളും നശിപ്പിക്കാമെന്ന് നിങ്ങള്&#x200d; വിചാരിക്കുന്നുവെങ്കില്&#x200d; &#8216;വെറുതെയീ മോഹങ്ങള്&#x200d; എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാന്&#x200d; മോഹം&#8217;എന്ന വരികള്&#x200d; ഓര്&#x200d;ത്ത് പോവുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mk-munner-fb-post-about-secetariat-fire.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
