<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>fear of information &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/fear-of-information/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 23 May 2024 05:30:16 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>fear of information &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വിവരങ്ങൾ ചോരുമെന്ന ഭയം; രഹസ്യരേഖകൾ മന്ത്രിമാർക്ക് നൽകാതെ ഇസ്രാഈൽ</title>
		<link>https://www.chandrikadaily.com/fear-of-information-leakage-israel-without-providing-secret-documents-to-ministers.html</link>
					<comments>https://www.chandrikadaily.com/fear-of-information-leakage-israel-without-providing-secret-documents-to-ministers.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 23 May 2024 05:30:16 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[world]]></category>
		<category><![CDATA[World]]></category>
		<category><![CDATA[fear of information]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[leakage]]></category>
		<category><![CDATA[ministers]]></category>
		<category><![CDATA[secret documents]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=298433</guid>

					<description><![CDATA[ഇസ്രാഈല്&#x200d; ഗുരുതര സ്ഥിതിവിശേഷത്തിലൂടെ കടന്നുപോകുന്നതിനിടെ ഇസ്രാഈലി മന്ത്രിസഭയിലും ഭിന്നത രൂക്ഷമാണ്.]]></description>
										<content:encoded><![CDATA[<p>സുരക്ഷയുടെ കാര്യത്തിലും രഹസ്യാന്വേഷണത്തിലും എന്നും ലോകത്ത് നമ്പര്&#x200d; വണ്&#x200d; ആണെന്നാണ് ഇസ്രാഈലിന്റെ അവകാശവാദം. എന്നാല്&#x200d; ആ അവകാശ വാദങ്ങള്&#x200d;ക്കേറ്റ തിരിച്ചടിയായിരുന്നു ഒക്ടോബര്&#x200d; ഏഴിലെ ഹമാസിന്റെ ആക്രമണം. അയേണ്&#x200d; ഡോം പോലുള്ള സൈനിക സുരക്ഷാ സംവിധാനങ്ങളും മൊസാദിന്റെ ചാരപ്രവര്&#x200d;ത്തനവുമെല്ലാം നിഷ്പ്രഭമായ ദിനം. ഇതിന് ശേഷം ഗസ്സക്ക് നേരെ ഇസ്രാഈല്&#x200d; കനത്ത ആക്രമണം അഴിച്ചുവിട്ടെങ്കിലും അവരുടെ യുദ്ധലക്ഷ്യങ്ങള്&#x200d; ഒന്നും നേടാന്&#x200d; സാധിച്ചിട്ടില്ല. മാത്രമല്ല, രാജ്യത്തിനകത്തും അന്താരാഷ്ട്ര തലത്തിലും സര്&#x200d;ക്കാറിനെതിരെ വലിയ പ്രക്ഷോഭമാണ് നടക്കുന്നത്.</p>
<p>ഇസ്രാഈല്&#x200d; ഗുരുതര സ്ഥിതിവിശേഷത്തിലൂടെ കടന്നുപോകുന്നതിനിടെ ഇസ്രാഈലി മന്ത്രിസഭയിലും ഭിന്നത രൂക്ഷമാണ്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്&#x200d; ദിവസവും പുറത്തുവരുന്നുണ്ട്. നിര്&#x200d;ണായക വിവരങ്ങള്&#x200d; ചോരുമെന്ന ഭയത്താല്&#x200d; രഹസ്യരേഖകള്&#x200d; പല ഇസ്രാഈലി മന്ത്രിമാര്&#x200d;ക്കും നല്&#x200d;കുന്നില്ലെന്ന പുതിയ റിപ്പോര്&#x200d;ട്ട് കഴിഞ്ഞദിവസം പുറത്തുവന്നു. ഇസ്രാഈലി പത്രമായ ഇസ്രാഈല്&#x200d; ഹയോം ആണ് ഇക്കാര്യ റിപ്പോര്&#x200d;ട്ട് ചെയ്യുന്നത്.</p>
<p>ഇവ പൊളിറ്റിക്കല്&#x200d;-സെക്യൂരിറ്റി മന്ത്രിസഭയിലെ ഭിന്നത കൂടുതല്&#x200d; വെളിപ്പെടുത്തുകയാണെന്ന് റിപ്പോര്&#x200d;ട്ടില്&#x200d; വ്യക്തമാക്കുന്നു. സുപ്രധാനമായ രഹസ്യാന്വേഷണ വിവരങ്ങള്&#x200d; ലഭിക്കുന്നതില്&#x200d; നിന്ന് നിരവധി മന്ത്രിമാരെയാണ് ബോധപൂര്&#x200d;വം ഒഴിവാക്കിയത്. വിവരങ്ങള്&#x200d; ചോര്&#x200d;ന്നത് കാരണം ഇസ്രാഈല്&#x200d; സൈന്യത്തിന് പലയിടങ്ങളിലും തിരിച്ചടി നേരിടുകയുണ്ടായി. കൂടാതെ സൈനികരെ അപകടത്തിലാക്കുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിവരങ്ങള്&#x200d; എല്ലാവര്&#x200d;ക്കും നല്&#x200d;കാത്തത്. ഒഴിവാക്കപ്പെട്ട മന്ത്രിമാര്&#x200d; ദേശസുരക്ഷ അപകടത്തിലാക്കുക മാത്രമല്ല, യുദ്ധസമയത്ത് ഫലപ്രദമായി പ്രവര്&#x200d;ത്തിക്കാനുള്ള മന്ത്രിസഭയുടെ കാര്യപ്രാപ്തിയെ തടസ്സപ്പെടുത്തുകയുമാണെന്ന് റിപ്പോര്&#x200d;ട്ടില്&#x200d; ചൂണ്ടിക്കാട്ടുന്നു.</p>
<p>ഇസ്രാഈലിലെ രാഷ്ട്രീയ-സുരക്ഷാ മന്ത്രിസഭ ചെറുതും രഹസ്യാത്മകവുമായി പ്രവര്&#x200d;ത്തിക്കുന്ന ഒന്നാണ്. തന്ത്രപ്രധാനമായ കാര്യങ്ങളില്&#x200d; ആഴത്തിലുള്ള ചര്&#x200d;ച്ചകളും തീരുമാനങ്ങളുമെല്ലാം കൈക്കൊള്ളുന്നത് ഈ മന്ത്രിസഭയാണ്. പ്രധാനമന്ത്രി, സുരക്ഷാ മന്ത്രി, വിദേശകാര്യ മന്ത്രി, ധനകാര്യ മന്ത്രി, നീതിന്യായ മന്ത്രി, ആഭ്യന്തര സുരക്ഷാ മന്ത്രി എന്നിവരടങ്ങുന്ന 6 സ്ഥിരം മന്ത്രിമാര്&#x200d; ഇതിലുണ്ടാകും. കൂടാതെ മറ്റുള്ളവരെയും ഇതില്&#x200d; ഉള്&#x200d;പ്പെടുത്താം.</p>
<p>മുന്&#x200d;കാലങ്ങളിലെല്ലാം നിര്&#x200d;ണായക തീരുമാനങ്ങളെടുക്കാനും ചര്&#x200d;ച്ചകള്&#x200d; നടത്താനും ഈ മന്ത്രിസഭയെ പ്രധാനമന്ത്രിമാര്&#x200d; ഉപയോഗിച്ചിരുന്നു. എന്നാല്&#x200d;, നിലവിലെ സാഹചര്യത്തില്&#x200d; അതിന് സാധ്യമല്ലെന്നാണ് പത്രം വിലയിരുത്തുന്നത്. ചോര്&#x200d;ച്ചയെക്കുറിച്ചുള്ള ആശങ്കകള്&#x200d; കാരണം സുരക്ഷാ ഏജന്&#x200d;സികള്&#x200d; മന്ത്രിസഭാ യോഗത്തില്&#x200d; തന്ത്രപ്രധാനമായ വിവരങ്ങള്&#x200d; നല്&#x200d;കുന്നില്ല. കഴിഞ്ഞവര്&#x200d;ഷം ഒക്ടോബറില്&#x200d; ലെബനാനിതിരായ ആക്രമണത്തിന്റെ വിശദാംശങ്ങള്&#x200d; ചോര്&#x200d;ന്നത് വലിയ തിരിച്ചടിയായെന്ന് ഇസ്രാഈല്&#x200d; ഹയോമിന്റെ റിപ്പോര്&#x200d;ട്ട് ചൂണ്ടിക്കാട്ടുന്നു.</p>
<p>ചോര്&#x200d;ച്ചയുടെ പ്രത്യാഘാതങ്ങള്&#x200d; വളരെ ഗുരുതരമാണ്. തന്ത്രപ്രധാനമായ വിവരങ്ങള്&#x200d; രഹസ്യമായി സൂക്ഷിക്കുന്നതില്&#x200d; മന്ത്രിസഭ പരാജയപ്പെടുന്നു. ഇത് മന്ത്രിസഭയുടെ പ്രസക്തിയെ തന്നെ ദുര്&#x200d;ബലപ്പെടുത്തുകയും ദേശസുരക്ഷക്ക് ഗുരുതര അപകടം വരുത്തിവെക്കുകയും ചെയ്യുന്നു. മന്ത്രിസഭയിലുള്ള പലരും രാജ്യത്തെ ഒറ്റുകയാണ്. 2006 ജൂലൈയിലെ രണ്ടാം ലെബനാന്&#x200d; യുദ്ധത്തേക്കാള്&#x200d; സ്ഥിതി മോശമായിട്ടുണ്ടെന്നും പത്രം ചൂണ്ടിക്കാട്ടി.</p>
<p>മന്ത്രിസഭയിലെ അംഗങ്ങളെ നുണപരിശോധനക്ക് വിധേയമാക്കണമെന്ന നിര്&#x200d;ദേശവും ഉയര്&#x200d;ന്നുവന്നിരുന്നു. എന്നാല്&#x200d;, പ്രധാനമന്ത്രി നെതന്യാഹു ഇത് നിരസിച്ചുവെന്നും ഇസ്രായേല്&#x200d; ഹയോം വെളിപ്പെടുത്തുന്നു. വിവരങ്ങള്&#x200d; ചോരുന്ന കാര്യം നെതന്യാഹു അംഗീകരിച്ചിട്ടുണ്ട്. എന്നാല്&#x200d;, അത് പരിഹരിക്കാനുള്ള നടപടികള്&#x200d; ലക്ഷ്യം കണ്ടിട്ടില്ല എന്നതാണ് യാഥാര്&#x200d;ഥ്യം. കൂടാതെ, ദേശസുരക്ഷ, പ്രതിരോധം എന്നിവയിലെ നിയമനിര്&#x200d;മ്മാണ നടപടികളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് സുരക്ഷാ, സൈനിക നേതാക്കള്&#x200d; ആശങ്കകള്&#x200d; ഉന്നയിച്ചിട്ടുണ്ട്. ഒക്ടോബര്&#x200d; ഏഴിലെ ആക്രമണവും യുദ്ധകാലത്തെ പരാജയങ്ങളുമെല്ലാം സംബന്ധിച്ച അന്വേഷണങ്ങള്&#x200d; തുടരുകയാണ്. ഇതിനിടയില്&#x200d; മന്ത്രിസഭാ ചര്&#x200d;ച്ചകളില്&#x200d; പ്രധാന വിവരങ്ങള്&#x200d; മറച്ചുവെക്കുന്നത് വലിയ ചര്&#x200d;ച്ചയായി മാറുമെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പത്രം റിപ്പോര്&#x200d;ട്ട് ചെയ്യുന്നു.</p>
<p>അതേസമയം, മന്ത്രിസഭയെ കുറ്റപ്പെടുത്തി ഇസ്രായേല്&#x200d; ദേശീയ സുരക്ഷാ കൗണ്&#x200d;സില്&#x200d; തലവന്&#x200d; സാച്ചി ഹനെഗ്ബി രംഗത്തുവന്നു. വടക്കന്&#x200d; ഇസ്രാഈലില്&#x200d; സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് മന്ത്രിസഭക്ക് വ്യക്തമായ പദ്ധതിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗസ്സക്കെതിരായ യുദ്ധത്തില്&#x200d; ഇസ്രാഈലിന് ഇതുവരെ ലക്ഷ്യങ്ങളൊന്നും നിറവേറ്റാന്&#x200d; സാധിച്ചിട്ടില്ല. യുദ്ധത്തിന്റെ തന്ത്രപരമായ ലക്ഷ്യങ്ങളൊന്നും നമ്മള്&#x200d; നേടിയില്ല. ബന്ദികളെ കൈമാറുന്ന കാര്യത്തില്&#x200d; കരാര്&#x200d; ഉണ്ടാക്കാന്&#x200d; സാധിച്ചിട്ടില്ല. ഹമാസ് ഇപ്പോഴും ചെറുത്തുനില്&#x200d;പ്പ് തുടരുകയാണ്.</p>
<p>ഗസ്സയിലെ ജനങ്ങള്&#x200d;ക്ക് അവരുടെ വീടുകളിലേക്ക് സുരക്ഷിതമായി മടങ്ങാന്&#x200d; സാധിക്കുന്നില്ല. യുദ്ധം അവസാനിക്കാന്&#x200d; വര്&#x200d;ഷങ്ങളെടുക്കുമെന്നാണ് സൈന്യം പറയുന്നതെന്നും ഹനെഗ്ബി കൂട്ടിച്ചേര്&#x200d;ത്തു. ഇസ്രാഈല്&#x200d; വിദേശകാര്യ, സുരക്ഷാ സമിതിക്ക് നല്&#x200d;കിയ അഭിമുഖത്തിലാണ് ഹനെഗ്ബി ഇക്കാര്യം വ്യക്തമാക്കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fear-of-information-leakage-israel-without-providing-secret-documents-to-ministers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
