<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>fear &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/fear/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 26 Jun 2024 09:48:14 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>fear &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;ഇനിയും ഇവിടെ തുടരാൻ പേടിയുണ്ട്‌&#8217;; ക്ഷേത്ര പരിസരത്ത് പശുമാംസം കണ്ടെത്തിയതിന് പിന്നാലെ വീട് ഉപേക്ഷിച്ച് മുസ്‌ലിം കുടുംബങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/im-still-afraid-to-stay-here-muslim-families-left-their-homes-after-finding-cow-meat-in-the-temple-premises.html</link>
					<comments>https://www.chandrikadaily.com/im-still-afraid-to-stay-here-muslim-families-left-their-homes-after-finding-cow-meat-in-the-temple-premises.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 26 Jun 2024 09:48:14 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[cow]]></category>
		<category><![CDATA[Delhi]]></category>
		<category><![CDATA[fear]]></category>
		<category><![CDATA[muslims]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=301097</guid>

					<description><![CDATA[48 മണിക്കൂറിനുള്ളില്&#x200d; പശുമാംസം ഉപേക്ഷിച്ചവര്&#x200d;ക്കെതിരെ നടപടിയെടുത്തില്ലെങ്കില്&#x200d; പ്രദേശത്തെ മുഴുവന്&#x200d; മുസ്ലിങ്ങളെയും കൊല്ലുമെന്ന് ബി.ജെ.പിയുടെ പ്രാദേശിക നേതാവ് ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.]]></description>
										<content:encoded><![CDATA[<p>ഡല്&#x200d;ഹിയിലെ സംഗം വിഹാറിലെ ക്ഷേത്ര പരിസരത്ത് നിന്ന് പശുമാംസം കണ്ടെത്തിയതിന് പിന്നാലെ പ്രദേശവാസികള്&#x200d; ജീവഭയത്താല്&#x200d; വീട് വിട്ട് പോയതായി റിപ്പോര്&#x200d;ട്ട്. വ്യാഴാഴ്ച ക്ഷേത്ര പരിസരത്ത് നിന്ന് പശുമാംസം ലഭിച്ചതിന് പിന്നാലെയാണ് പ്രശ്‌നങ്ങള്&#x200d; ആരംഭിച്ചത്. 48 മണിക്കൂറിനുള്ളില്&#x200d; പശുമാംസം ഉപേക്ഷിച്ചവര്&#x200d;ക്കെതിരെ നടപടിയെടുത്തില്ലെങ്കില്&#x200d; പ്രദേശത്തെ മുഴുവന്&#x200d; മുസ്ലിങ്ങളെയും കൊല്ലുമെന്ന് ബി.ജെ.പിയുടെ പ്രാദേശിക നേതാവ് ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.</p>
<p>ഹിന്ദു സംഘടനകള്&#x200d; പ്രകോപനപരമായ പ്രസംഗങ്ങള്&#x200d; നടത്തിയത് പ്രദേശത്താകെ അസ്വസ്ഥത വര്&#x200d;ധിപ്പിച്ചു. പിന്നാലെ പ്രദേശത്ത് നിന്ന് നിരവധി ആളുകള്&#x200d; ജീവഭയത്താല്&#x200d; വീട് വിട്ട് അയല്&#x200d; പ്രദേശങ്ങളിലേക്ക് പോയെന്നാണ് റിപ്പോര്&#x200d;ട്ട്. ദേശീയ മാധ്യമമാണ് വാര്&#x200d;ത്ത റിപ്പോര്&#x200d;ട്ട് ചെയ്തത്.</p>
<p>ഹിന്ദു സംഘടനാ നേതാവിന്റെ പ്രകോപനപരമായ പ്രസംഗം പുറത്ത് വന്നതിന് പിന്നാലെ പ്രദേശത്തെ ജനങ്ങള്&#x200d; വീടൊഴിഞ്ഞ് പോയെന്ന് സംഗം വിഹാറിലെ ഷാന്&#x200d; മുഹമ്മദ് എന്ന പ്രദേശവാസി പറഞ്ഞു. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ എന്റെ ചുറ്റുമുള്ള വീടുകളിലുള്ളവര്&#x200d; സുരക്ഷിത സ്ഥലം തേടി പോയി. ഞങ്ങളുടെ ജീവന്&#x200d; രക്ഷിക്കാന്&#x200d; വേണ്ടി മാത്രം ഞാന്&#x200d; എന്റെ മക്കളെയും കൂട്ടി വീട് വിട്ട് പോയെന്ന് ഷാന്&#x200d; മുഹമ്മദ് ദേശീയ മാധ്യമമായ ദി പ്രിന്റിനോട് പറഞ്ഞു.</p>
<p>താനും തന്റെ നാലംഗ കുടുംബവും ഇപ്പോള്&#x200d; കാപൂര്&#x200d; ദേഹത്താണെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. രണ്ട് പതിറ്റാണ്ടിലേറെയായി താന്&#x200d; താമസിക്കുന്നത് സംഗം വിഹാറിലാണെന്നും സ്ഥിതിഗതികള്&#x200d; സാധാരണ നിലയിലായാല്&#x200d; മടങ്ങിവരാന്&#x200d; ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അക്രമം ഉണ്ടാകുമെന്ന് ഭയന്ന് താനും കുടുംബവും ദക്ഷിണ ഡല്&#x200d;ഹിയിലെ ബന്ധുവീട്ടില്&#x200d; അഭയം പ്രാപിച്ചെന്ന് സംഗം വിഹാറിലെ മറ്റൊരു പ്രദേശവാസി ഇസ്രാര്&#x200d; അലി പറഞ്ഞു. 2 ദിവസത്തിന് ശേഷം തിരികെ സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>വീട് വിട്ട് പോയ പലരും ഇപ്പോഴും തിരിച്ചെത്തിയിട്ടില്ല. സ്ഥിതിഗതികള്&#x200d; അല്&#x200d;പ്പം ശാന്തമായതിനാല്&#x200d; പലരും മടങ്ങി വരാനിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 12 ഓളം കുടുംബങ്ങള്&#x200d; വീടുവിട്ട് പോയെന്നാണ് പ്രദേശവാസികള്&#x200d; പറയുന്നത്. ഈയിടെയായി ആളുകള്&#x200d; വീടുകളില്&#x200d; നിന്ന് പുറത്തിറങ്ങുന്നത് കുറവാണെന്ന് പശുമാംസം ഉപേക്ഷിച്ചെന്ന് പറയുന്ന ക്ഷേത്രത്തില്&#x200d; നിന്ന് 500 മീറ്റര്&#x200d; അകലെയുള്ള പ്രദേശവാസിയായ സീമ സോണി പറഞ്ഞു.</p>
<p>&#8216;അയല്&#x200d;വാസികളെല്ലാം വലിയ ഭയത്തിലാണ്. അവര്&#x200d; സ്ഥിതിഗതികള്&#x200d; വിശദീകരിച്ചപ്പോള്&#x200d; ഞാന്&#x200d; ഞെട്ടിപ്പോയി. ഈ സംഭവത്തിന് ശേഷം ആളുകള്&#x200d; വീടിന് പുറത്തിറങ്ങുന്നത് കുറവാണ്. എന്നാല്&#x200d; പൊലീസിന് ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാന്&#x200d; കഴിഞ്ഞിട്ടില്ല,&#8217; സീമ സോണി പറഞ്ഞു. &#8216;</p>
<p>ജനങ്ങളില്&#x200d; വലിയ രീതിയില്&#x200d; ഭയം പടര്&#x200d;ന്നിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഉണ്ടായ കാര്യങ്ങള്&#x200d; സ്ഥിതിഗതികള്&#x200d; കൂടുതല്&#x200d; വഷളാക്കിയതാണ് ആളുകളെ വീട് വിട്ട് പോകാന്&#x200d; പ്രേരിപ്പിച്ചതെന്ന് പ്രദേശത്തെ മറ്റൊരു താമസക്കാരനായ മുഹമ്മദ് മുദസര്&#x200d; പറഞ്ഞു.എന്നാല്&#x200d; സംഗം വിഹാര്&#x200d; പൊലീസ് സംഭവത്തോട് കൂടുതല്&#x200d; പ്രതികരിക്കാന്&#x200d; തയ്യാറായില്ല. അന്വേഷണം നടക്കുന്നുണ്ടെന്ന് മാത്രമാണ് പൊലീസ് പ്രതികരിച്ചത്.</p>
<p>ഡല്&#x200d;ഹിയില്&#x200d; ക്ഷേത്രത്തിന് സമീപം പശുമാംസം കണ്ടെത്തിയെന്ന് ആരോപിച്ച് പൊലീസിനെയും പ്രദേശത്തെ മുസ്ലിംകളെയും ബി.ജെ.പിയുടെ പ്രാദേശിക നേതാവ് ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്&#x200d; കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 48 മണിക്കൂറിനുള്ളില്&#x200d; നടപടിയെടുത്തില്ലെങ്കില്&#x200d; പ്രദേശത്തെ മുഴുവന്&#x200d; മുസ്ലിംകളെയും കൊല്ലുമെന്ന് ഇയാള്&#x200d; പൊലീസിനോട് പറയുന്നത് ദൃശ്യങ്ങളില്&#x200d; വ്യക്തമായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/im-still-afraid-to-stay-here-muslim-families-left-their-homes-after-finding-cow-meat-in-the-temple-premises.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാത്രി കാലങ്ങളില്&#x200d; പ്രേതരൂപത്തില്&#x200d; കാറോടിച്ച് ആളുകളെ പേടിപ്പിക്കുന്ന സ്ത്രീ പിടിയില്&#x200d;</title>
		<link>https://www.chandrikadaily.com/a-woman-who-scares-people-by-driving-in-the-form-of-a-ghost-at-night-has-been-arrested.html</link>
					<comments>https://www.chandrikadaily.com/a-woman-who-scares-people-by-driving-in-the-form-of-a-ghost-at-night-has-been-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 31 Jul 2023 05:16:38 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Women]]></category>
		<category><![CDATA[dress]]></category>
		<category><![CDATA[fear]]></category>
		<category><![CDATA[ghost]]></category>
		<category><![CDATA[women]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=267276</guid>

					<description><![CDATA[പ്രേതരൂപത്തില്&#x200d; വസ്ത്രം ധരിച്ചത്തിയ സ്ത്രീയെ പിടികൂടി. മലയാറ്റൂര്&#x200d; അടിവാരത്ത് നിന്നാണ് പിടികൂടിയത്. പ്രേതരൂപത്തില്&#x200d; വസ്ത്രം ധരിച്ചെത്തിയ സ്ത്രീ രാത്രികാലങ്ങളില്&#x200d; ആളുകളെ ഭീതിയിലാക്കിയിരുന്നു. പ്രേതരൂപത്തില്&#x200d; കാറോടിച്ചെത്തുകയും പൊതു ഇടങ്ങളില്&#x200d; രാത്രികാലങ്ങളില്&#x200d; കാര്&#x200d; പാര്&#x200d;ക്ക് ചെയ്ത ആളുകളെ ഭീതിയിലാക്കുകയും ചെയ്തിരുന്ന സ്ത്രീയാണ് പിടിയിലായത്. കാലടിയിലും സമീപപ്രദേശങ്ങളിലും പ്രേതരൂപത്തില്&#x200d; എത്തിയ സ്ത്രീ ആളുകളെ ഭീതിയിലാക്കിയിരുന്നു. മലയാറ്റൂര്&#x200d; അടിവാരത്ത് പ്രേതരൂപത്തില്&#x200d; വസ്ത്രം ധരിച്ച് എത്തിയതോടെ ആളുകള്&#x200d; പിടികൂടി പോലീസില്&#x200d; ഏല്&#x200d;പ്പിച്ചു. വെള്ളക്കാറില്&#x200d; വെള്ള വസ്ത്രം ധരിച്ച് മുഖത്ത് തുണി ചുറ്റിയാണ് ഇവര്&#x200d; രാത്രികാലങ്ങളില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>പ്രേതരൂപത്തില്&#x200d; വസ്ത്രം ധരിച്ചത്തിയ സ്ത്രീയെ പിടികൂടി. മലയാറ്റൂര്&#x200d; അടിവാരത്ത് നിന്നാണ് പിടികൂടിയത്. പ്രേതരൂപത്തില്&#x200d; വസ്ത്രം ധരിച്ചെത്തിയ സ്ത്രീ രാത്രികാലങ്ങളില്&#x200d; ആളുകളെ ഭീതിയിലാക്കിയിരുന്നു.</p>
<p>പ്രേതരൂപത്തില്&#x200d; കാറോടിച്ചെത്തുകയും പൊതു ഇടങ്ങളില്&#x200d; രാത്രികാലങ്ങളില്&#x200d; കാര്&#x200d; പാര്&#x200d;ക്ക് ചെയ്ത ആളുകളെ ഭീതിയിലാക്കുകയും ചെയ്തിരുന്ന സ്ത്രീയാണ് പിടിയിലായത്. കാലടിയിലും സമീപപ്രദേശങ്ങളിലും പ്രേതരൂപത്തില്&#x200d; എത്തിയ സ്ത്രീ ആളുകളെ ഭീതിയിലാക്കിയിരുന്നു. മലയാറ്റൂര്&#x200d; അടിവാരത്ത് പ്രേതരൂപത്തില്&#x200d; വസ്ത്രം ധരിച്ച് എത്തിയതോടെ ആളുകള്&#x200d; പിടികൂടി പോലീസില്&#x200d; ഏല്&#x200d;പ്പിച്ചു.</p>
<p>വെള്ളക്കാറില്&#x200d; വെള്ള വസ്ത്രം ധരിച്ച് മുഖത്ത് തുണി ചുറ്റിയാണ് ഇവര്&#x200d; രാത്രികാലങ്ങളില്&#x200d; പുറത്തിറങ്ങിയിരുന്നത് മാനസിക പ്രശ്നങ്ങള്&#x200d; ഉണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-woman-who-scares-people-by-driving-in-the-form-of-a-ghost-at-night-has-been-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പരീക്ഷയെ പേടിക്കേണ്ട;അമിത ഭയം പഠിച്ച ഭാഗങ്ങള്&#x200d; മറന്ന് പോകാന്&#x200d; ഇടവരുത്തും.</title>
		<link>https://www.chandrikadaily.com/examfear.html</link>
					<comments>https://www.chandrikadaily.com/examfear.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Wed, 22 Feb 2023 06:27:04 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[exam]]></category>
		<category><![CDATA[fear]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=239307</guid>

					<description><![CDATA[ഏത് ഗ്രേഡ് കിട്ടിയാലും ഞങ്ങള്&#x200d; ഹാപ്പിയാകുമെന്ന് പറഞ്ഞ് മകളുടെ കഴിവും കഴിവ് കേടുകളും മനസ്സിലാക്കി ജീവിതത്തിന്റെ ലക്ഷ്യബോധ്യത്തെകുറിച്ചും ഉന്നത വിജയം നേടിയാലുണ്ടാവുന്ന നേട്ടങ്ങളെ കുറിച്ചും വളരെ ശാന്തമായും വിവേകത്തോടെയും സ്‌നേഹ സൗഹാര്&#x200d;ദ്ദത്തോടെയും മക്കളോട് പറയണം.]]></description>
										<content:encoded><![CDATA[<p><strong>അഫ്‌സല്&#x200d; കയ്യങ്കോട്</strong></p>
<p>പരീക്ഷാകാലമാണ് വരാന്&#x200d;പോകുന്നത്. സ്‌കൂളിലും കോളജിലും പഠിക്കുന്ന വലിയൊരു ശതമാനം കുട്ടികളും പരീക്ഷയെ ഭയപ്പാടോടെയാണ് കാണുന്നത്. മാതാപിതാക്കളുടെ അതിസമ്മര്&#x200d;ദ്ദവും മാര്&#x200d;ക്ക് കുറഞ്ഞാലുണ്ടാകുന്ന ശകാരവാക്കുകളും ശിക്ഷകളുമാണ് കുട്ടികള്&#x200d; പരീക്ഷയെ ഭയപ്പെടുന്ന പ്രധാന കാരണം. മക്കള്&#x200d;ക്ക് ആത്മവിശ്വാസവും ആത്മധൈര്യവും കൊടുക്കാനാണ് മാതാപിതാക്കള്&#x200d; ശ്രദ്ധിക്കേണ്ടത്. ഞങ്ങള്&#x200d; ഒപ്പമുണ്ട്, ധൈര്യമായി പഠിച്ചോളൂ എന്ന നിലപാടാണ് ഈ സമയത്ത് മാതാപിതാക്കള്&#x200d; സ്വീകരിക്കേണ്ടത്. പരീക്ഷയോട് ആരോഗ്യകരമായ സമീപനം കുട്ടികളില്&#x200d; വളര്&#x200d;ത്തുക. നിശ്ചിതമാര്&#x200d;ക്ക്, ഗ്രേഡ് വാങ്ങിയിരിക്കണം എന്ന് നിഷ്‌കര്&#x200d;ഷിക്കുന്നതിന്പകരം ഏത് ഗ്രേഡ് കിട്ടിയാലും ഞങ്ങള്&#x200d; ഹാപ്പിയാകുമെന്ന് പറഞ്ഞ് മകളുടെ കഴിവും കഴിവ് കേടുകളും മനസ്സിലാക്കി ജീവിതത്തിന്റെ ലക്ഷ്യബോധ്യത്തെകുറിച്ചും ഉന്നത വിജയം നേടിയാലുണ്ടാവുന്ന നേട്ടങ്ങളെ കുറിച്ചും വളരെ ശാന്തമായും വിവേകത്തോടെയും സ്‌നേഹ സൗഹാര്&#x200d;ദ്ദത്തോടെയും മക്കളോട് പറയണം.</p>
<p>ഏത് സമയവും &#8216;പഠിക്ക് പഠിക്ക്&#8217; എന്ന് പറഞ്ഞ് കുട്ടികളെ ബോറടിപ്പിക്കുന്നതിന്പകരം മക്കളുടെ താല്&#x200d;പര്യത്തിനും അവരുടെ ഇഷ്ടത്തിനും അനുസരിച്ച് പഠിക്കാനുള്ള സ്വാതന്ത്ര്യം നല്&#x200d;കുക. പഠനത്തോടുള്ള വെറുപ്പ് അവരില്&#x200d; ഉളവാക്കാതെ ആസ്വദിച്ച് പഠിക്കുമ്പോഴുള്ള പഠനം കുട്ടികളില്&#x200d; മികച്ചതായിരിക്കും. കുട്ടികളില്&#x200d; പരീക്ഷയെ കുറിച്ചുള്ള അമിതമായ ഭയം ഇല്ലാതാക്കണം. അമിത ഭയം പഠിച്ച ഭാഗങ്ങള്&#x200d; മറന്ന് പോകാന്&#x200d; ഇടവരും. മറ്റു കുട്ടികളുമായി താരതമ്യപ്പെടുത്താതിരിക്കുക, പോഷക സമൃദ്ധമായ ഭക്ഷണം നല്&#x200d;കുക, ചുരുങ്ങിയത് ഏഴ് മണിക്കൂറെങ്കിലും ഉറങ്ങുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, വൈകുന്നേരം മൂന്ന് മണി മുതല്&#x200d; ഏഴ് മണി വരെയുള്ള സമയങ്ങളില്&#x200d; പഠനം ഒഴിവാക്കുക, (ഈ സമയങ്ങളില്&#x200d; കളി, വിനോദങ്ങള്&#x200d;ക്ക് വേണ്ടി ഉപയോഗിക്കുന്നത് കുട്ടികളുടെ മാനസിക ബലം കൂട്ടുമെന്നാണ് മനഃശാസ്ത്രം പഠിപ്പിക്കുന്നത്) കുട്ടികള്&#x200d; പഠിക്കുന്ന സമയങ്ങളില്&#x200d; രക്ഷിതാക്കള്&#x200d; ടെലിവിഷന്&#x200d; കാണുന്നത് നിര്&#x200d;ബന്ധമായും ഒഴിവാക്കുക, പഠനവേളകളില്&#x200d; ചോദ്യംചോദിച്ച് ബുദ്ധിമുട്ടിക്കാതിരിക്കുക, രാവിലെ അഞ്ച് മണിക്ക് എഴുന്നേല്&#x200d;പ്പിച്ച് കുളിച്ച് വൃത്തിയായി പ്രാര്&#x200d;ത്ഥന നിര്&#x200d;വഹിച്ച് ലഘു ഭക്ഷണം കഴിപ്പിച്ചതിന്‌ശേഷം പഠിക്കാന്&#x200d; പറയുക, മൊബൈല്&#x200d; ഉപയോഗിക്കുന്ന കുട്ടികളാണെങ്കില്&#x200d; ബലമായി പിടിച്ച് വാങ്ങിവെക്കുന്നതിന്പകരം സ്‌നേഹത്തോടെ ശാന്തമായി പറഞ്ഞ് മനസ്സിലാക്കി മൊബൈല്&#x200d; സ്വയമേ കുട്ടികള്&#x200d; മാറ്റിവെക്കുന്ന വിധത്തില്&#x200d; പെരുമാറുക. പരീക്ഷക്ക് പോകുമ്പോള്&#x200d; ആവശ്യമായ സാമഗ്രികള്&#x200d; തലേദിവസംതന്നെ ഓര്&#x200d;മപ്പെടുത്തി എടുത്ത്‌വെക്കാന്&#x200d; സഹായിക്കുക, പരീക്ഷക്ക് വീട്ടില്&#x200d;നിന്ന് കുട്ടികള്&#x200d; ഇറങ്ങുമ്പോള്&#x200d; പ്രാര്&#x200d;ത്ഥിച്ച് ആത്മവിശ്വാസം നല്&#x200d;കി ചുംബനം നല്&#x200d;കി യാത്രയാക്കുക, പരീക്ഷ കഴിഞ്ഞ് വന്നാല്&#x200d; എങ്ങനെയുണ്ട് പരീക്ഷ എന്ന് വേണമെങ്കില്&#x200d; ചോദിക്കാമെന്നല്ലാതെ ചോദ്യപേപ്പര്&#x200d; വാങ്ങി ക്രോസ്‌വിസ്താരം നടത്തുന്നത് തീര്&#x200d;ത്തും മാതാപിതാക്കള്&#x200d; ഒഴിവാക്കണം. കഴിഞ്ഞ പരീക്ഷയെ കുറിച്ചുള്ള പോസ്റ്റുമോട്ടവും വിശകലനവും തൊട്ടടുത്ത ദിവസങ്ങളില്&#x200d; എഴുതാനിരിക്കുന്ന പരീക്ഷയെ കുട്ടികളില്&#x200d; ബാധിക്കും.</p>
<p>പരീക്ഷ ഭയപ്പെടാനുള്ളതല്ല. പരാജയങ്ങളെപറ്റി ചിന്തിക്കാതെ മുന്&#x200d;പു ലഭിച്ച വിജയങ്ങളെപറ്റി ചിന്തിക്കുക. ജീവിതത്തിലെ വലിയ പരീക്ഷണങ്ങളെ നേരിടാന്&#x200d; പരിശീലനം ലഭിക്കുന്ന വളരെ ചെറിയൊരു സാമ്പിള്&#x200d; മാത്രമായി പരീക്ഷയെ കാണുക. പരീക്ഷകള്&#x200d; ജീവിതത്തി ന്റെ അവസാനമല്ലെന്നും ജീവിതം നീണ്ട്കിടക്കുന്നതാണെന്നുമുള്ള അവബോധത്തോടെ മുന്നേറി പഠിക്കുക. പരീക്ഷാദിവസം അടുത്ത് കൊണ്ടിരിക്കുകയാണ്. ഇനി അങ്ങോട്ടുള്ള ദിവസങ്ങള്&#x200d; തിടുക്കപ്പെട്ടിട്ടുള്ള പഠനം പരമാവധി ഒഴിവാക്കി റിവിഷന് സമയം ചിലവഴിക്കുന്നത് നന്നായിരിക്കും. കുറേയൊക്കെ പഠിച്ചുതീര്&#x200d;ത്തു, ഇനിയും കുറേയേറെ പഠിക്കാനുണ്ടൊ? എന്ന ഉത്കണ്ഠയും വേവലാധിയും ഒഴിവാക്കുക. ഇനിയുള്ള ദിവസങ്ങളില്&#x200d; പഠിക്കാന്&#x200d; പ്രയാസം തോന്നുന്ന വിഷയത്തിനു കൂടുതല്&#x200d; സമയം ചിലവാക്കുക. ഉറക്കം ഒഴിവാക്കി പഠിക്കാനും പാടില്ല. എല്ലാം ഒറ്റയടിക്ക് പഠിച്ചുതീര്&#x200d;ക്കാന്&#x200d; ശ്രമിക്കാതെ കുറേശ്ശേ പഠിക്കുക. മുന്&#x200d;കാല ചോദ്യപേപ്പറുകള്&#x200d; സംഘടിപ്പിച്ച് പഠിക്കുന്നതും സ്വയം പരീക്ഷ എഴുതി മൂല്യനിര്&#x200d;ണയം നടത്തുന്നതും ആത്മവിശ്വാസം വര്&#x200d;ധിപ്പിക്കും. പരീക്ഷാഹാളിലെത്തി ചോദ്യപേപ്പര്&#x200d; കൈയില്&#x200d; കിട്ടിയാല്&#x200d; ചോദ്യം മുഴുവന്&#x200d; വായിച്ച് നോക്കി അറിയാവുന്ന ഉത്തരങ്ങള്&#x200d; മാര്&#x200d;ക്ക് ചെയ്ത് പെട്ടെന്ന് എഴുതിതീര്&#x200d;ക്കുക. പരീക്ഷ എഴുതുന്നതിന്റെ ആദ്യത്തെ പത്ത് മിനുട്ട് ചോദ്യങ്ങള്&#x200d; വായിച്ച് നോക്കാനും അവസാനത്തെ പത്ത് മിനുട്ട് എഴുതിയ ഉത്തരങ്ങള്&#x200d; പരിശോധിക്കാനും നീക്കിവെക്കുക. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാല്&#x200d; കഴിഞ്ഞ പരീക്ഷയെ കുറിച്ച് കൂട്ടുകാരുമായി ചര്&#x200d;ച്ച ചെയ്യുന്നതും മാര്&#x200d;ക്ക് കൂട്ടി നോക്കുന്നതും ഒഴിവാക്കുക. കഴിഞ്ഞ പരീക്ഷ കഴിഞ്ഞു വരാനിരിക്കുന്ന പരീക്ഷയെ കുറിച്ച് മാത്രം ആലോചിക്കുക.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/examfear.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭീതിയൊഴിഞ്ഞില്ല</title>
		<link>https://www.chandrikadaily.com/%e0%b4%ad%e0%b5%80%e0%b4%a4%e0%b4%bf%e0%b4%af%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2.html</link>
					<comments>https://www.chandrikadaily.com/%e0%b4%ad%e0%b5%80%e0%b4%a4%e0%b4%bf%e0%b4%af%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 01 Dec 2017 18:01:39 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[fear]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=57313</guid>

					<description><![CDATA[&#160; കേരളത്തെയും തെക്കന്&#x200d; തമിഴ്‌നാടിനെയും വിറപ്പിച്ച ഓഖി ചുഴലിക്കാറ്റ് കേരള തീരത്തുനിന്ന് അകലുന്നു. കാറ്റ് ലക്ഷദ്വീപിനു നേരെ നീങ്ങിത്തുടങ്ങിയെങ്കിലും കേരള തീരത്ത് ആശങ്ക ഒഴിഞ്ഞിട്ടില്ല. ചുഴലിക്കാറ്റിനെ തുടര്&#x200d;ന്ന് കേരള തീരത്ത് പത്ത് കിലോമീറ്റര്&#x200d; അകലെ വരെ കടലില്&#x200d; ഭീമന്&#x200d; തിരമാലകള്&#x200d;ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ഇന്ത്യന്&#x200d; നാഷണല്&#x200d; സെന്റര്&#x200d; ഫോര്&#x200d; ഓഷ്യന്&#x200d; ഇന്&#x200d;ഫര്&#x200d;മേഷന്&#x200d; സര്&#x200d;വീസും മുന്നറിയിപ്പ് നല്&#x200d;കി. കൊല്ലം, ആലപ്പുഴ, കൊച്ചി, തൃശൂര്&#x200d; ജില്ലകളില്&#x200d; 4.4 മീറ്റര്&#x200d; മുതല്&#x200d; 6.1 മീറ്റര്&#x200d; വരെ തിരയുയരും. [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>കേരളത്തെയും തെക്കന്&#x200d; തമിഴ്‌നാടിനെയും വിറപ്പിച്ച ഓഖി ചുഴലിക്കാറ്റ് കേരള തീരത്തുനിന്ന് അകലുന്നു. കാറ്റ് ലക്ഷദ്വീപിനു നേരെ നീങ്ങിത്തുടങ്ങിയെങ്കിലും കേരള തീരത്ത് ആശങ്ക ഒഴിഞ്ഞിട്ടില്ല. ചുഴലിക്കാറ്റിനെ തുടര്&#x200d;ന്ന് കേരള തീരത്ത് പത്ത് കിലോമീറ്റര്&#x200d; അകലെ വരെ കടലില്&#x200d; ഭീമന്&#x200d; തിരമാലകള്&#x200d;ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ഇന്ത്യന്&#x200d; നാഷണല്&#x200d; സെന്റര്&#x200d; ഫോര്&#x200d; ഓഷ്യന്&#x200d; ഇന്&#x200d;ഫര്&#x200d;മേഷന്&#x200d; സര്&#x200d;വീസും മുന്നറിയിപ്പ് നല്&#x200d;കി. കൊല്ലം, ആലപ്പുഴ, കൊച്ചി, തൃശൂര്&#x200d; ജില്ലകളില്&#x200d; 4.4 മീറ്റര്&#x200d; മുതല്&#x200d; 6.1 മീറ്റര്&#x200d; വരെ തിരയുയരും. വിഴിഞ്ഞം മുതല്&#x200d; കാസര്&#x200d;കോട് വരെ ഇന്നു രാത്രി 11.30 വരെ രണ്ടു മുതല്&#x200d; 3.30 മീറ്റര്&#x200d; ഉയരത്തില്&#x200d; തിരമാലയുണ്ടാവും. ലക്ഷദ്വീപ്, തെക്കന്&#x200d; തമിഴ്നാട് എന്നിവിടങ്ങളിലും സമാന പ്രതിഭാസമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.<br />
ഓഖി ചുഴലിക്കാറ്റ് കേരളതീരത്തു നിന്നകന്നെങ്കിലും ശക്തമായ കാറ്റുംമഴയും തുടരുകയാണ്. ചുഴലിക്കാറ്റില്&#x200d;പ്പെട്ട് സംസ്ഥാനത്ത് ഇന്നലെ മാത്രം മൂന്നുപേര്&#x200d; മരിച്ചു. തിരുവനന്തപുരത്ത് രണ്ടും കാസര്&#x200d;കോട് ഒരാളുമാണ് മരിച്ചത്. ഇതോടെ ഓഖി ദുരന്തത്തില്&#x200d; സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം ഏഴായി. തിരുവനന്തപുരം പൂന്തുറ സ്വദേശികളായ സേവ്യര്&#x200d; ലൂയിസ് (57), ക്രിസ്റ്റി സില്&#x200d;വദാസന്&#x200d;(51)എന്നിവരാണ് മരിച്ചത്. നിരവധി പേര്&#x200d; കടലില്&#x200d; ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുവെന്നാണ് കരുതുന്നത്. തുടക്കത്തില്&#x200d; 180 പേരാണ് കടലില്&#x200d; കുടുങ്ങിയതെന്നായിരുന്നു നിഗമനം. എന്നാല്&#x200d; 218 മത്സ്യബന്ധന തൊഴിലാളികളെകടലില്&#x200d; നിന്ന് രക്ഷപെടുത്തിയതോടെയാണ് കടലില്&#x200d; കുടുങ്ങിയവരുടെ എണ്ണം തിട്ടപ്പെടുത്താന്&#x200d; കഴിയാതെ അധികൃതര്&#x200d; കുഴങ്ങിയത്. കടലില്&#x200d; നിന്ന് രക്ഷപ്പെടുത്തി ആസ്പത്രികളില്&#x200d; പ്രവേശിപ്പിച്ചവരെ ഇനിയും പൂര്&#x200d;ണമായി തിരിച്ചറിഞ്ഞിട്ടില്ല. പലരും അവശ നിലയിലാണ്. ഇത് തീരദേശത്ത് ആശങ്കയും പരിഭ്രാന്തിയും സൃഷ്ടിച്ചു. രക്ഷപ്പെടുത്തി കരക്കെത്തിച്ചവര്&#x200d; തിരുവനന്തപുരം മെഡിക്കല്&#x200d; കോളജ്, ജനറല്&#x200d; ആസ്പത്രി എന്നിവിടങ്ങളില്&#x200d; ചികിത്സയിലാണ്.<br />
വ്യോമസേന, നാവികസേന, തീരസംരക്ഷണസേന എന്നിവര്&#x200d; സംയുക്തമായാണ് തിരച്ചില്&#x200d; നടത്തുന്നത്. 60 ഓളം മത്സ്യത്തൊഴിലാളികളെ ഉള്&#x200d;ക്കടലില്&#x200d;നിന്ന് ജപ്പാന്&#x200d; ചരക്കുകപ്പല്&#x200d; രക്ഷപെടുത്തി. കോസ്റ്റ് ഗാര്&#x200d;ഡിന്റെ സഹായത്തോടെ ഇവരെ വിഴിഞ്ഞം തുറമുഖത്തെത്തിച്ചു. ഹെലികോപ്ടറില്&#x200d; നിരീക്ഷണം നടത്തി കടലില്&#x200d; പെട്ടുപോയവരെ കണ്ടെത്തിയ ശേഷമാണ് കപ്പലുകള്&#x200d; ഉപയോഗിച്ച് രക്ഷപെടുത്തിയത്. രക്ഷാപ്രവര്&#x200d;ത്തനം വൈകിയെന്ന് ആരോപിച്ച് തിരുവനന്തപുരം, കൊല്ലം ജില്ലകളില്&#x200d; തീരദേശ വാസികള്&#x200d; റോഡ് ഉപരോധിച്ചും മറ്റും പ്രതിഷേധിച്ചു. 36 മണിക്കൂര്&#x200d; കൂടി കാറ്റും മഴയും തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം നല്&#x200d;കുന്ന മുന്നറിയിപ്പ്. അതേസമയം പ്രതികൂല കാലാവസ്ഥ കണക്കിലെടുക്കാതെ രാത്രിയിലും തിരച്ചില്&#x200d; തുടരാനാണ് തീരുമാനം.<br />
നേവിയുടെ മൂന്നും കോസ്റ്റ് ഗാര്&#x200d;ഡിന്റെ ആറും രണ്ടു മര്&#x200d;ച്ചന്റ് ഷിപ്പുകളുമാണ് രക്ഷാപ്രവര്&#x200d;ത്തനത്തിന് രംഗത്തുള്ളത്. ഇവക്കൊപ്പം ഹെലികോപ്റ്ററുകളടക്കം എട്ട് എയര്&#x200d;ക്രാഫ്റ്റുകളുമുണ്ട്. ഇതിനു പുറമെ നാവിക സേനയുടെ അഞ്ചു യുദ്ധക്കപ്പലുകളുടെ നേതൃത്വത്തില്&#x200d; രക്ഷാ പ്രവര്&#x200d;ത്തനങ്ങള്&#x200d; പുരോഗമിക്കുകയാണെന്ന് ദക്ഷിണ നാവിക കമാന്&#x200d;ഡ് മേധാവി വൈസ് അഡ്മിറല്&#x200d; എ.ആര്&#x200d; കാര്&#x200d;വെ അറിയിച്ചു. കൂടാതെ രണ്ടു കപ്പലുകള്&#x200d; ലക്ഷദ്വീപിലേക്കും പുറപ്പെട്ടിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ രണ്ട് സംഘവും രക്ഷാപ്രവര്&#x200d;ത്തനത്തില്&#x200d; പങ്കെടുക്കുന്നുണ്ട്്. കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ദേശീയ ദുരന്ത നിവാരണ അതോറ്റി ഡയരക്ടര്&#x200d; ജനറലുമായി സ്ഥിതിഗതികള്&#x200d; ചര്&#x200d;ച്ച ചെയ്തു.<br />
കനത്തമഴയില്&#x200d; വന്&#x200d; നാശനഷ്ടമാണ് റിപ്പോര്&#x200d;ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്താകെ 56 വീടുകള്&#x200d; പൂര്&#x200d;ണമായും 799 വീടുകള്&#x200d; ഭാഗികമായും തകര്&#x200d;ന്നു. 29 ദുരിതാശ്വാസ ക്യാമ്പുകള്&#x200d; വിവിധയിടങ്ങളിലായി ആരംഭിച്ചിട്ടുണ്ട്. 491 കുടുംബങ്ങളിലെ 2755 പേരെയാണ് ക്യാമ്പുകളില്&#x200d; താമസിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം 18, കൊല്ലം അഞ്ച്, ആലപ്പുഴ രണ്ട്, എറണാകുളം മൂന്ന്, തൃശൂര്&#x200d; ഒന്ന് എന്നിങ്ങനെയാണ് ക്യാമ്പുകള്&#x200d;. കാസര്&#x200d;കോട് മുതല്&#x200d; വിഴിഞ്ഞം വരെയുള്ള തീരമേഖലകളില്&#x200d; കടല്&#x200d; പ്രക്ഷുബ്ധമാണ്. കോഴിക്കോടും പൊന്നാനിയിലും കടല്&#x200d; ഉള്&#x200d;വലിഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/%e0%b4%ad%e0%b5%80%e0%b4%a4%e0%b4%bf%e0%b4%af%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
