<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>FEATURE &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/feature/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 04 Aug 2025 16:02:53 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>FEATURE &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഇന്‍സ്റ്റാഗ്രാം ലൈവ് ഇനി എല്ലാവര്‍ക്കുമില്ല: മെറ്റാ പുതിയ ഫോളോവേഴ്സ് നയങ്ങള്‍ പ്രഖ്യാപിച്ചു</title>
		<link>https://www.chandrikadaily.com/instagram-live-is-no-longer-for-everyone-meta-announces-new-follower-policies.html</link>
					<comments>https://www.chandrikadaily.com/instagram-live-is-no-longer-for-everyone-meta-announces-new-follower-policies.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 04 Aug 2025 16:02:53 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[tech]]></category>
		<category><![CDATA[facebook]]></category>
		<category><![CDATA[FEATURE]]></category>
		<category><![CDATA[followers]]></category>
		<category><![CDATA[instagram]]></category>
		<category><![CDATA[meta]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=349427</guid>

					<description><![CDATA[തത്സമയ ഫീച്ചറുകള്‍ ആക്സസ് ചെയ്യാന്‍ ഇന്‍സ്റ്റാഗ്രാമിന് ഇപ്പോള്‍ കുറഞ്ഞത് 1000 ഫോളോവേഴ്സ് ആവശ്യമാണ്. ]]></description>
										<content:encoded><![CDATA[<p>തത്സമയ ഫീച്ചറുകള്&#x200d; ആക്സസ് ചെയ്യാന്&#x200d; ഇന്&#x200d;സ്റ്റാഗ്രാമിന് ഇപ്പോള്&#x200d; കുറഞ്ഞത് 1000 ഫോളോവേഴ്സ് ആവശ്യമാണ്. പുതിയ നിയമങ്ങള്&#x200d; അനുസരിച്ച്, തത്സമയ ഫീച്ചറിലേക്ക് ആക്സസ് ലഭിക്കുന്നതിന് ഇന്&#x200d;സ്റ്റാഗ്രാം ഉപയോക്താക്കള്&#x200d;ക്ക് കുറഞ്ഞത് 1000 ഫോളോവേഴ്സ് ഉള്ള ഒരു പൊതു അക്കൗണ്ട് ഉണ്ടായിരിക്കണം. പ്ലാറ്റ്ഫോമില്&#x200d; തങ്ങളുടെ കമ്മ്യൂണിറ്റി കെട്ടിപ്പടുക്കാന്&#x200d; തുടങ്ങിയ നിരവധി സ്രഷ്ടാക്കളെ ഈ വലിയ മാറ്റം ബാധിച്ചേക്കാം. തത്സമയ സ്ട്രീമിംഗ് ഉപയോക്താക്കള്&#x200d;ക്ക് അവരുടെ അനുയായികളുമായി തത്സമയം കണക്റ്റുചെയ്യുന്നതിനുള്ള ഒരു നിര്&#x200d;ണായക ഇന്&#x200d;സ്റ്റാഗ്രാം സവിശേഷതയാണ്. പുതിയ നിയമങ്ങള്&#x200d; സജ്ജീകരിച്ചതിനാല്&#x200d;, കുറച്ച് അനുയായികളുള്ള നിരവധി ചെറിയ സ്രഷ്ടാക്കളെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.</p>
<p>പുതിയ ഇന്&#x200d;സ്റ്റാഗ്രാം നിയമങ്ങള്&#x200d; അനുസരിച്ച്, 1000-ല്&#x200d; താഴെ ഫോളോവേഴ്സ് ഉള്ള ഉപയോക്താക്കള്&#x200d;ക്ക് ലൈവ് ഫീച്ചര്&#x200d; ഉപയോഗിക്കാന്&#x200d; കഴിയില്ല. പിന്തുടരുന്നവരുടെ ആവശ്യകതകള്&#x200d;ക്കൊപ്പം, ഉപയോക്താവിന് ഒരു പൊതു അക്കൗണ്ട് ഉണ്ടായിരിക്കണം. മുമ്പ്, ഇന്&#x200d;സ്റ്റാഗ്രാമിന്റെ തത്സമയ ഫീച്ചര്&#x200d; എല്ലാ ഉപയോക്താക്കള്&#x200d;ക്കും ഫോളോവേഴ്സിന്റെ എണ്ണമോ പൊതു അല്ലെങ്കില്&#x200d; സ്വകാര്യ അക്കൗണ്ട് ഉള്ളതോ പരിഗണിക്കാതെ ലഭ്യമായിരുന്നു.</p>
<p>അധിക നിയന്ത്രണങ്ങളോടെ, ഉപയോക്താക്കള്&#x200d;ക്ക് അവരുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ബന്ധപ്പെടാന്&#x200d; കഴിയില്ല, കൂടാതെ ചെറിയ സ്രഷ്ടാക്കള്&#x200d;ക്ക് തത്സമയ സെഷന്&#x200d; വഴി അവരെ പിന്തുടരുന്നവരുമായി ബന്ധപ്പെടാനും കഴിയില്ല. </p>
<p>1000-ല്&#x200d; താഴെ ഫോളോവേഴ്സും ഒരു പൊതു അക്കൗണ്ടും ഉള്ള ഉപയോക്താക്കള്&#x200d;ക്ക് &#8216;നിങ്ങളുടെ അക്കൗണ്ട് ഇനി തത്സമയത്തിന് യോഗ്യമല്ല&#8217; എന്ന അറിയിപ്പ് ലഭിക്കാന്&#x200d; തുടങ്ങുമെന്ന് റിപ്പോര്&#x200d;ട്ട്. ഇന്&#x200d;സ്റ്റാഗ്രാം ഉപയോക്താക്കള്&#x200d;ക്ക് തത്സമയം ആക്സസ് ചെയ്യുന്നതിനുള്ള ആവശ്യകതകള്&#x200d; അറിയിപ്പില്&#x200d; കൂടുതല്&#x200d; വിശദമാക്കുന്നു. അതില്&#x200d; പറഞ്ഞു, &#8216;ഈ ഫീച്ചര്&#x200d; ഉപയോഗിക്കുന്നതിന് ഞങ്ങള്&#x200d; ആവശ്യകതകള്&#x200d; മാറ്റി. 1,000 അല്ലെങ്കില്&#x200d; അതില്&#x200d; കൂടുതല്&#x200d; ഫോളോവേഴ്സുള്ള പൊതു അക്കൗണ്ടുകള്&#x200d;ക്ക് മാത്രമേ തത്സമയ വീഡിയോകള്&#x200d; സൃഷ്ടിക്കാന്&#x200d; കഴിയൂ.&#8217;</p>
<p>ടെക്ക്രഞ്ച് പറയുന്നതനുസരിച്ച്, മാറ്റത്തിന്റെ കാരണം വെളിപ്പെടുത്തിയിട്ടില്ല, എന്നാല്&#x200d; നിലവാരം കുറഞ്ഞ സ്ട്രീമുകള്&#x200d; പരിമിതപ്പെടുത്തുന്നതിലൂടെ തത്സമയ ഉപഭോഗ അനുഭവം മെച്ചപ്പെടുത്തുമെന്ന് പറയപ്പെടുന്നു. </p>
<p>പ്ലാറ്റ്ഫോമില്&#x200d; തത്സമയമാകാന്&#x200d; TikTok ആപ്പിന് 1000 ഫോളോവേഴ്സ് ആവശ്യമാണ്. മറുവശത്ത്, YouTube സ്ട്രീമറുകള്&#x200d;ക്ക് തത്സമയ സ്ട്രീം ചെയ്യാന്&#x200d; 50 സബ്സ്‌ക്രൈബര്&#x200d;മാര്&#x200d; ആവശ്യമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/instagram-live-is-no-longer-for-everyone-meta-announces-new-follower-policies.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വാട്‌സ്ആപ്പ് സന്ദേശങ്ങള്&#x200d;ക്ക് മറുപടി നല്&#x200d;കാന്&#x200d; നിങ്ങള്&#x200d; മറന്നോ?; വരുന്നു റിമൈന്&#x200d;ഡര്&#x200d; ഫീച്ചര്&#x200d;</title>
		<link>https://www.chandrikadaily.com/did-you-forget-to-reply-to-whatsapp-messages-reminder-feature-is-coming.html</link>
					<comments>https://www.chandrikadaily.com/did-you-forget-to-reply-to-whatsapp-messages-reminder-feature-is-coming.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 08 Dec 2024 14:17:21 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[tech]]></category>
		<category><![CDATA[FEATURE]]></category>
		<category><![CDATA[whatsapp]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=320959</guid>

					<description><![CDATA[റിപ്ലെ നല്&#x200d;കാന്&#x200d; കഴിയാതിരുന്ന സന്ദേശങ്ങളും സ്റ്റാറ്റസുകളെ കുറിച്ചും സൂചന നല്&#x200d;കുന്ന റിമൈന്&#x200d;ഡര്&#x200d; ഫീച്ചറിനെ കുറിച്ച് വാട്‌സ്ആപ്പ് ആലോചിക്കുന്നതായാണ് റിപ്പോര്&#x200d;ട്ട്.]]></description>
										<content:encoded><![CDATA[<p>വാട്‌സ്ആപ്പ് സന്ദേശങ്ങള്&#x200d;ക്ക് മറുപടി നല്&#x200d;കാന്&#x200d; നിങ്ങള്&#x200d; മറന്നോ? വരുന്നു പുതിയ ഫീച്ചര്&#x200d;. റിപ്ലെ നല്&#x200d;കാന്&#x200d; കഴിയാതിരുന്ന സന്ദേശങ്ങളും സ്റ്റാറ്റസുകളെ കുറിച്ചും സൂചന നല്&#x200d;കുന്ന റിമൈന്&#x200d;ഡര്&#x200d; ഫീച്ചറിനെ കുറിച്ച് വാട്‌സ്ആപ്പ് ആലോചിക്കുന്നതായാണ് റിപ്പോര്&#x200d;ട്ട്.</p>
<p>ആഡ്രോയിഡിലെ ബീറ്റ പതിപ്പില്&#x200d; സ്റ്റാറ്റസ് അപ്‌ഡേറ്റുകളെ കുറിച്ച് ഉപയോക്താക്കള്&#x200d;ക്ക് മുന്നറിയിപ്പ് നല്&#x200d;കിയിരുന്ന റിമൈന്&#x200d;ഡര്&#x200d; ഫീച്ചര്&#x200d; വാട്സ്ആപ്പ് വിപുലീകരിച്ചു. കോണ്&#x200d;ടാക്റ്റുകളില്&#x200d; നിന്നുള്ള അപ്‌ഡേറ്റുകളെയും സന്ദേശങ്ങളെയും കുറിച്ച് അറിയിക്കുന്നതാണ് ഈ ഫീച്ചര്&#x200d;.</p>
<p>എന്നാല്&#x200d; റിമൈന്&#x200d;ഡറുകള്&#x200d; ലഭിക്കാന്&#x200d; താല്&#x200d;പര്യമില്ലാത്തവരാണെങ്കില്&#x200d; റിമൈന്&#x200d;ഡര്&#x200d; ഓഫ് ചെയ്യാനും ഓപ്ഷനുണ്ട്. വാട്‌സ്ആപ്പ് ബീറ്റാ (2.24.25.29) ഉപഭോക്താക്കള്&#x200d;ക്ക് ഈ സേവനം ലഭ്യമായിത്തുടങ്ങിയതായി വാബീറ്റ ഇന്&#x200d;ഫോ റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/did-you-forget-to-reply-to-whatsapp-messages-reminder-feature-is-coming.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലൈവ് ലൊക്കേഷന്&#x200d; ഫീച്ചര്&#x200d; അവതരിപ്പിക്കാന്&#x200d; ഇന്&#x200d;സ്റ്റഗ്രാം</title>
		<link>https://www.chandrikadaily.com/instagram-to-introduce-live-1location-feature.html</link>
					<comments>https://www.chandrikadaily.com/instagram-to-introduce-live-1location-feature.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 26 Nov 2024 10:27:42 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[tech]]></category>
		<category><![CDATA[FEATURE]]></category>
		<category><![CDATA[instagram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=319095</guid>

					<description><![CDATA[ഒരു മണിക്കൂര്&#x200d; ആക്ടീവായി പ്രവര്&#x200d;ത്തിക്കുന്ന ഫീച്ചര്&#x200d; നേരിട്ടുള്ള സന്ദേശങ്ങള്&#x200d; വഴി ഷെയര്&#x200d; ചെയ്യാമെന്നാതാണ് ഇതിന്റെ പ്രത്യേകത.]]></description>
										<content:encoded><![CDATA[<p>ലൈവ് ലൊക്കേഷന്&#x200d; ഫീച്ചര്&#x200d; അവതരിപ്പിക്കാന്&#x200d; ഇന്&#x200d;സ്റ്റഗ്രാം. ഒരു മണിക്കൂര്&#x200d; ആക്ടീവായി പ്രവര്&#x200d;ത്തിക്കുന്ന ഫീച്ചര്&#x200d; നേരിട്ടുള്ള സന്ദേശങ്ങള്&#x200d; വഴി ഷെയര്&#x200d; ചെയ്യാമെന്നാതാണ് ഇതിന്റെ പ്രത്യേകത. ഉപയോക്താക്കള്&#x200d; ലൈവ് ലൊക്കേഷനുകള്&#x200d; വിശ്വസ്തരുമായി മാത്രം പങ്കിടാവൂ എന്ന മുന്നറിയിപ്പും ഇന്&#x200d;സ്റ്റഗ്രാം മുന്നോട്ടു വെക്കുന്നു.</p>
<p>ലൈവ് ലൊക്കേഷന്&#x200d; മെസേജുകള്&#x200d; സ്വകാര്യമായി മാത്രമേ ഷെയര്&#x200d; ചെയ്യാനാകൂ. ഒന്നുകില്&#x200d; 1:1 അല്ലെങ്കില്&#x200d; ഗ്രൂപ്പ് ചാറ്റില്&#x200d;, ഒരു മണിക്കൂറിന് ശേഷം സേവനം ലഭ്യമാകില്ല. ഫീച്ചര്&#x200d; ഡിഫോള്&#x200d;ട്ടായി ഓഫാകും.</p>
<p>അതുപോലെ തന്നെ ലൈവ് ലൊക്കേഷന്&#x200d; മറ്റ് ചാറ്റുകളിലേക്ക് ഫോര്&#x200d;വേഡ് ചെയ്യാനും കഴിയില്ല. ലൈവ് ലൊക്കേഷന്&#x200d; ഫീച്ചര്&#x200d; ഓണ്&#x200d; ആണെങ്കില്&#x200d; ചാറ്റ് ബോക്സിന്റെ മുകളില്&#x200d; സൂചന കാണിക്കും.</p>
<p>ലൈവ് ലൊക്കേഷന്&#x200d; ഷെയര്&#x200d; ഫീച്ചര്&#x200d; ചില രാജ്യങ്ങളില്&#x200d; മാത്രമേ ലഭ്യമാകൂവെന്നാണ് മെറ്റ അറിയിച്ചിരിക്കുന്നത്.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/instagram-to-introduce-live-1location-feature.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജീവിതത്തില്&#x200d; നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവര്&#x200d;</title>
		<link>https://www.chandrikadaily.com/displaced-from-life-written-by-s-sudheesh-kumar.html</link>
					<comments>https://www.chandrikadaily.com/displaced-from-life-written-by-s-sudheesh-kumar.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Sun, 21 May 2023 04:10:41 +0000</pubDate>
				<category><![CDATA[columns]]></category>
		<category><![CDATA[Features]]></category>
		<category><![CDATA[News]]></category>
		<category><![CDATA[FEATURE]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=254942</guid>

					<description><![CDATA[വികസന ഇരകളുടെ കഥകള്&#x200d; ഇതു മാത്രമല്ല, ഒട്ടേറെ പേരുണ്ട്. ഭൂമിയില്ലാത്തവര്&#x200d;, തെരുവില്&#x200d; കഴിയുന്നവര്&#x200d;, വാടകമുറികളില്&#x200d; ജീവിച്ചു തീര്&#x200d;ക്കുന്നവര്&#x200d;, ഒരുമഴ പെയ്തില്&#x200d; വെള്ളം ഇരച്ചു കയറുന്ന ഷെഡില്&#x200d; കഴിയുന്നവര്&#x200d;. പലരുടെയും ആഗ്രഹം ഒന്നുമാത്രമാണ്. മരണത്തിനു മുന്നേ സ്വന്തമായി ഒരുതരി മണ്ണ്.]]></description>
										<content:encoded><![CDATA[<p><strong>എഴുത്ത്: എസ്. സുധീഷ്‌കുമാര്&#x200d; </strong><br />
<strong>ഫോട്ടോ: നിതിന്&#x200d; കൃഷ്ണന്&#x200d;</strong></p>
<p>&#8221;കയറിക്കിടക്കാന്&#x200d; ഒരു കൂരയില്ലാത്തതിന്റെ മനോവിഷമത്തിലാണ് എന്റെ കുഞ്ഞ് ആത്മഹത്യ ചെയ്തത്. സ്വര്&#x200d;ഗം പോലെ ജീവിച്ച മണ്ണില്&#x200d; നിന്നും ഒന്നും ഇല്ലാതെയല്ലേ തെരുവിലേക്കിറങ്ങിയത്. ഒരു പിടി മണ്ണിനായി എത്ര നാള്&#x200d; ഓഫീസുകള്&#x200d; അവന്&#x200d; കയറിയിറങ്ങി. ഒടുവില്&#x200d; മനം മടുത്താണ് ഒന്നര വയസുള്ള മകനെ പോലും അനാഥനാക്കി അവന്&#x200d; ജീവന്&#x200d; അവസാനിപ്പിച്ചത്&#8221;. മകനെയും ഭര്&#x200d;ത്താവിനെയും നഷ്ടപ്പെട്ട റോസ്ലി ഇതു പറയുമ്പോള്&#x200d; വിറയ്ക്കുന്നുണ്ടായിരുന്നു. ഉത്സവം പോലെയായിരുന്നു റോസ്ലിയുടെയും ആന്റണിയുടെയും മൂന്ന് മക്കളുടെയും ജീവിതം. വല്ലാര്&#x200d;പാടം ടെര്&#x200d;മിനലിവായി സര്&#x200d;ക്കാര്&#x200d; സ്ഥലം ഏറ്റെടുത്തപ്പോള്&#x200d; ഈ കുടുംബം പതിറ്റാണ്ടുകളായി കഴിഞ്ഞിരുന്ന ഭൂമിയില്&#x200d; നിന്നും കുടിയിറക്കപ്പെട്ടു. 10 സെന്റ് വസ്തുവില്&#x200d; ഏഴ് സെന്റ് സര്&#x200d;ക്കാര്&#x200d; ഏറ്റെടുത്തു. മിച്ചം കിട്ടിയതാവട്ടെ ചിന്നിച്ചിതറി കിടക്കുന്ന മൂന്ന് സെന്റ് ഭൂമി മാത്രം.</p>
<p>ഇതോടെ കുടുംബങ്ങളുള്ള മൂന്ന് ആണ്&#x200d;മക്കളും ആന്റണിയും റോസ്ലിയും തെരുവിലിറങ്ങേണ്ടി വന്നു. പ്രിന്&#x200d;സായിരുന്നു നഷ്ടപരിഹാരത്തിനായി ഓടിനടന്നത്. മണിക്കൂറുകളോളം പ്രിന്&#x200d;സ് കലക്ട്രേറ്റില്&#x200d; ഉദ്യോഗസ്ഥരെ കാണാനായി കാത്തുനിന്നിട്ടുണ്ട്. കൂലിവേലക്കു പോലും പോകാതെയായിരുന്നു നെട്ടോട്ടം. പലപ്പോഴായി ഉദ്യോഗസ്ഥരുടെ മുന്നില്&#x200d; ദുരിതങ്ങളുടെ കഥ പറഞ്ഞു. റവന്യു ഓഫീസിലും കയറിയിറങ്ങി കേണിട്ടും നിരാശയായിരുന്നു ഫലം. കനിവിന്റെ നേര്&#x200d;ത്ത കണം പോലും പ്രിന്&#x200d;സിനെയോ ആ കുടുംബത്തെയോ തേടിയെത്തിയില്ല.</p>
<p>ഒരു രാത്രി കുടിയൊഴിപ്പിക്കപ്പെവര്&#x200d; കെട്ടിപ്പൊക്കിയ സമരപ്പന്തലിലേക്ക് പ്രിന്&#x200d;സ് എത്തി. വാതോരാതെ സംസാരിച്ചു. വേദനയും നിരാശയും ഉള്ളിലൊതുക്കി സമരക്കാര്&#x200d;ക്ക് പ്രതീക്ഷ നല്&#x200d;കി. നല്ലൊരു നാളയെ സ്വപ്നം കാണാന്&#x200d; അവര്&#x200d;ക്ക് ആവേശമേകി. ആകാശത്തിലേക്കു കൈചുരുട്ടി മുദ്രാവാക്യം മുഴക്കിയ ശേഷം സമരപ്പന്തലില്&#x200d; നിന്നും ഇറങ്ങി ഇരുളിലേക്കു മറയുമ്പോള്&#x200d; പ്രിന്&#x200d;സിന്റെ കണ്ണുകള്&#x200d; നിറഞ്ഞിട്ടുണ്ടാവണം. പിച്ചവെയ്ക്കുന്ന മകനോടൊപ്പം ഉറങ്ങാനായി അന്നു രാത്രി പ്രിന്&#x200d;സ് വിട്ടിലെത്തിയില്ല. സമരപ്പന്തലില്&#x200d; ആയിരിക്കുമെന്ന് ഭാര്യയും അമ്മയും കരുതി. അയല്&#x200d;ക്കാരുടെ പരിഭ്രമം കണ്ടാണ് വീട്ടുകാര്&#x200d; ഉണര്&#x200d;ന്നത്. പലരും അടക്കിപ്പിടിച്ചു സംസാരിച്ചു. ജീവന്റെ തുടിപ്പ് അടര്&#x200d;ന്നു വീണ പ്രിന്&#x200d;സിന്റെ ശരീരത്തിലേക്ക് റോസ്ലി ഒന്നേ നോക്കിയുള്ളു. ഭൂമി നഷ്ടപ്പെട്ട പ്രിന്&#x200d;സ് ആറടി മണ്ണിലേക്ക് മടങ്ങി. വര്&#x200d;ഷങ്ങള്&#x200d;ക്കു ശേഷം പിതാവ് ആന്റണിയും സ്വന്തം വീട്ടില്&#x200d; അന്തിയുറങ്ങാന്&#x200d; കഴിയാതെ മരിച്ചു.<br />
പ്രിന്&#x200d;സും ആന്റണിയും മാത്രമല്ല, 33 പേരാണ് മൂലമ്പിള്ളി കുടിയിറക്കലില്&#x200d; അര്&#x200d;ഹമായ പുനരധിവാസം കിട്ടാതെ മരണപെട്ടത്. കെ.വി രാജപ്പന്&#x200d; അപകടത്തില്&#x200d;പെട്ടു ഗുരുതരാവസ്ഥയില്&#x200d; കിടക്കുമ്പോഴും ഒരു തുണ്ട് ഭൂമി കിട്ടുമെന്നായിരുന്നു പ്രതീക്ഷ. വല്ലാര്&#x200d;പാടം റെയില്&#x200d; പദ്ധതിക്കായാണ് രാജപ്പന്റെ നാല് സെന്റ് ഭൂമി ഏറ്റെടുത്തത്. കിട്ടിയതാവട്ടെ ചതുപ്പ് നിറഞ്ഞ സ്ഥലം. മണ്ണ് പരിശോധനയില്&#x200d; വീടുവെക്കാന്&#x200d; കഴിയില്ലെന്നായിരുന്നു ഫലം. ഇതോടെ രാജപ്പന്&#x200d; മരുമകന്റെ വീട്ടിലായി താമസം. ചോര്&#x200d;ന്നൊലിച്ച പ്ലാസ്റ്റിക് ഷെഡില്&#x200d; കിടന്നാണ് കോതാട് മുഴങ്ങുംതറയില്&#x200d; ബാബു മരിക്കുന്നത്. അഞ്ച് സെന്റ് ഭൂമിയില്&#x200d; മൂന്ന് സെന്റ് ഏറ്റെടുത്തതോടെ തുണ്ടുഭൂമിയിലെ ഷെഡിലായിരുന്നു രണ്ടു കുട്ടികളും ഭാര്യയും അടങ്ങുന്ന ബാബുവിന്റെ ജീവിതം. പിന്നാലെ രോഗവും മരണവും.<br />
പദ്ധതിക്കായി പാതി മുറിച്ചുമാറ്റിയ വീട്ടില്&#x200d; കിടന്നായിരന്നു ഏലൂര്&#x200d; സ്വദേശി കെ.എന്&#x200d; രാമകൃഷ്ണന്റെ മരണം. എഫ്എസിടിയില്&#x200d; ഹെല്&#x200d;പ്പറായിരുന്ന രാമകൃഷ്ണന്&#x200d; നുള്ളിപെറുക്കിവെച്ച പണം കൊണ്ടായിരുന്നു വീടു പണിതത്. ആശ തീരും വരെ അന്തിയുറങ്ങാന്&#x200d; കഴിയും മുന്&#x200d;പേ സര്&#x200d;ക്കാര്&#x200d; സ്ഥലം ഏറ്റെടുത്തു. അളന്നു തിട്ടപ്പെടുത്തിയപ്പോള്&#x200d; വീടിന്റെ പാതി സര്&#x200d;ക്കാരിന്റെ കൈയില്&#x200d;. ഹാളും മുറികള്&#x200d;ക്കും മധ്യേ ഉദ്യോഗസ്ഥര്&#x200d; മഞ്ഞച്ചായം പൂശി. ജെസിബിയും കമ്പിപാരകളും ഉപയോഗിച്ചു വീടിന്റെ പകുതി അടര്&#x200d;ത്തി മാറ്റുമ്പോള്&#x200d; രാമകൃഷ്ണന്&#x200d; തളര്&#x200d;ന്നു വീണിരുന്നു. പൊടിപടലങ്ങള്&#x200d; ശ്വസിച്ചായിരുന്നു രാമകൃഷ്ണന്റെ മരണം. അര്&#x200d;ഹതപ്പെട്ട ആനുകൂല്യങ്ങള്&#x200d; ഇന്നും ആ കുടുംബത്തിന് കിട്ടിയില്ല. മുറിച്ചുമാറ്റിയ വീട് പൂര്&#x200d;ണമാക്കാന്&#x200d; മകന്&#x200d; അനില്&#x200d;കുമാറിന് ലക്ഷങ്ങള്&#x200d; കടമെടുക്കേണ്ടി വന്നു. വന്&#x200d;സാമ്പത്തിക ബാധ്യതയിലാണ് അനില്&#x200d;കുമാറിന്റെ ജീവിതം. സ്വന്തം ഭൂമിയും വീടും സ്വപ്നം കണ്ടു തെരുവില്&#x200d; കിടന്നു മരിച്ച മൂലമ്പിള്ളിക്കാര്&#x200d; ഏറെയാണ്. തലചായ്ക്കാന്&#x200d; ഒരുപിടി മണ്ണു കിട്ടുമെന്നു മരണമെത്തും വരെ പലരും ആശിച്ചു. സ്വന്തം വീട്ടില്&#x200d; കിടന്നു മരണത്തെ പുല്&#x200d;കാന്&#x200d; പലര്&#x200d;ക്കുമായില്ല.</p>
<p><strong>കുടിയിറക്കപ്പെട്ട ചരിത്രം</strong></p>
<p>വല്ലാര്&#x200d;പാടം ഇന്റര്&#x200d;നാഷണല്&#x200d; കണ്ടെയ്‌നര്&#x200d; ട്രാന്&#x200d;സ്ഷിപ്പ്‌മെന്റ് ടെര്&#x200d;മിനല്&#x200d; പദ്ധതിക്കു (ഐസിടിടി) വേണ്ടിയാണ് കുടുംബങ്ങളെ കുടിയിറക്കിയത്. പലരും സ്വന്തം ഭൂമിയില്&#x200d; നിന്നും ഇറങ്ങാന്&#x200d; വിസമ്മതിച്ചു. 2008 ഫെബ്രുവരി ആറിന് പൊലീസ് നടപടിയോടെ ആയിരുന്നു പദ്ധതിക്കു വേണ്ടിയുള്ള കുടിയൊഴിപ്പിക്കല്&#x200d;. ഹൈവേയും റെയില്&#x200d;വേയും നിര്&#x200d;മിക്കാനായി മൂലമ്പിള്ളി, മുളവുകാട്, മഞ്ഞുമ്മല്&#x200d;, ഇളമക്കരയടക്കം ഏഴിടങ്ങളില്&#x200d; നിന്നുമായി കുടിയൊഴിപ്പിച്ചത് 316 കുടുംബങ്ങളെയാണ്. നിബന്ധനകള്&#x200d; ഒന്നുമില്ലാതെയായിരുന്നു കുടിയൊഴിപ്പിക്കല്&#x200d;.</p>
<p>സമരത്തിനൊടുവില്&#x200d; കുടിയൊഴിപ്പിക്കപ്പെട്ടവര്&#x200d;ക്ക് 2008 മാര്&#x200d;ച്ച് 19 നാണ് പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചത്. പുനരധിവാസത്തിനായി ഏഴ് സ്ഥലങ്ങള്&#x200d; കണ്ടെത്തിയതില്&#x200d; ആറും ചതുപ്പ് നിലങ്ങളായിരുന്നു. പൈലിങ് നടത്തി വീട് വെക്കാമെന്നായിരുന്നു സര്&#x200d;ക്കാര്&#x200d; നിലപാടെങ്കിലും വീട് നിര്&#x200d;മിക്കാന്&#x200d; കഴിയാത്ത സാഹചര്യമാണുള്ളത്. സ്വന്തം മണ്ണില്&#x200d; നിന്നും പുറത്താക്കപ്പെട്ടവരില്&#x200d; ഭൂരിഭാഗം പേര്&#x200d;ക്കും ഇന്നും വീടും സ്ഥിരം തൊഴിലുമായിട്ടില്ല. വീട് നിര്&#x200d;മിച്ച് താമസിക്കാന്&#x200d; കഴിയുന്നതു വരെ 5000 രൂപ മാസവാടക, കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളിലെ ഒരാള്&#x200d;ക്ക് വല്ലാര്&#x200d;പാടം പദ്ധതിയില്&#x200d; ജോലി, ഉപജീവനം നഷ്ടപ്പെട്ടവര്&#x200d;ക്ക് പകരം സംവിധാനം, സര്&#x200d;ക്കാര്&#x200d; നല്&#x200d;കിയ നഷ്ടപരിഹാര തുകയില്&#x200d; നിന്ന് ആദായനികുതി ഈടാക്കില്ല എന്നതടക്കം നിരവധി വാഗ്ദാനങ്ങള്&#x200d;. എന്നാല്&#x200d; ഇവയെല്ലാം കടലാസില്&#x200d; മാത്രം ഒതുങ്ങി.</p>
<p>316 കുടുംബാംഗങ്ങളില്&#x200d; കേവലം 40 കുടുംബങ്ങള്&#x200d;ക്ക് മാത്രമാണ് പുനരധിവാസ ഭൂമിയില്&#x200d; വീട് വച്ച് താമസിക്കാന്&#x200d; കഴിഞ്ഞത്. അതില്&#x200d; തന്നെ ചിലത് ചരിഞ്ഞു. ചിലതില്&#x200d; വിള്ളലുകളും രൂപപ്പെട്ടു. വീട് വച്ചവരുടെ സ്ഥിതി ഇതായിരിക്കെ എങ്ങനെ ഇവിടെ വീട് വച്ചു താമസിക്കുമെന്നാണ് മറ്റുള്ളവര്&#x200d; ചോദിക്കുന്നത്. സര്&#x200d;ക്കാര്&#x200d; നല്&#x200d;കിയ ഭൂമിയില്&#x200d; വീട് നിര്&#x200d;മിക്കാന്&#x200d; ധനകാര്യ സ്ഥാപനങ്ങളൊന്നും വായ്പ നല്&#x200d;കുന്നില്ല. 25 വര്&#x200d;ഷത്തേക്ക് പട്ടയ ഭൂമി കൈമാറാന്&#x200d; കഴിയില്ലെന്ന വ്യവസ്ഥയാണ് ഇതിന് കാരണം. കുടിയൊഴിപ്പിക്കലിന്റെ ഒന്നര പതിറ്റാണ്ടിലേക്ക് കടക്കുമ്പോഴും വികസനത്തിന്റെ ഇരകളായി വേദനയോടെ നില്&#x200d;ക്കുകയാണ് മൂലമ്പിള്ളിയില്&#x200d; നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവര്&#x200d;.</p>
<p><strong>അര സെന്റില്&#x200d; അണഞ്ഞ ജീവിതം</strong></p>
<p>ശപിക്കപ്പെട്ട ആ ദിനത്തെ ഓര്&#x200d;മിക്കാന്&#x200d; സെബാനും ആനിയും ആഗ്രഹിക്കുന്നില്ല. ഒരുദിനം കൊണ്ട് ഇവരുടെ ജീവിതം തലകീഴായ് മറിയുകയായിരുന്നു. പാതി പോയ ജീവനുമായി കഴിയുകയാണ് ആനി. മരവിച്ച മനുഷ്യനായി സെബാനും. വല്ലാര്&#x200d;പാടം കണ്ടെയ്‌നര്&#x200d; റോഡിനായി സ്ഥലം വിട്ടു നല്&#x200d;കിയ മഞ്ഞുമ്മല്&#x200d; കുന്തലക്കാട് സെബാനെന്ന് വിളിക്കുന്ന ജോര്&#x200d;ജിന് മിച്ചം കിട്ടിയത് അരസെന്റ് ഭൂമി. അഞ്ച് സെന്റില്&#x200d; അഞ്ച് മുറികളോടു കൂടിയ വീട്ടിലായിരുന്നു സെബാനും കുടുംബാംഗങ്ങളും താമസിച്ചിരുന്നത്. പദ്ധതിക്കായി സര്&#x200d;ക്കാര്&#x200d; അഞ്ച് സെന്റില്&#x200d; നാലര സെന്റും ഏറ്റെടുത്തു. കൂട്ടുകുടുംബമായി താമസിച്ച വീട് സര്&#x200d;ക്കാര്&#x200d; പൊളിച്ചു മാറ്റി. അന്നുവരെ ഒരു പാത്രത്തില്&#x200d; ഉണ്ടും ഒരു പായില്&#x200d; ഉറങ്ങിയും കഴിഞ്ഞവര്&#x200d; നാലു ദിക്കിലായി. ത്രികോണം പോലെ കിടക്കുന്ന നിര്&#x200d;ജീവമായ അര സെന്റ് ഭൂമിയില്&#x200d; അവശേഷിച്ചത് സെബാനും ഭാര്യ ആനിയും മകള്&#x200d; ഹിമയും. കയറി കിടക്കാന്&#x200d; വീടില്ല. ഏറ്റെടുത്ത ഭൂമിക്കു കിട്ടിയതാകട്ടെ നാമമാത്രമായ തുകയും. പലവട്ടം ഓഫീസുകള്&#x200d; കയറിയിങ്ങിയാണ് നാമമാത്രമായ നഷ്ടപരിഹാരം വാങ്ങിയെടുത്തത്. അരസെന്റില്&#x200d; എങ്ങനെ ഒരു വീടു പണിയും. കേന്ദ്ര സംസ്ഥാന സര്&#x200d;ക്കാര്&#x200d; നിയമം അനുസരിച്ചു നേരെ ചൊവ്വെ വീടു നിര്&#x200d;മിക്കാനാവില്ല. ഗതിയില്ലാതെ, സെബാനും കുടുംബവും വാടകക്ക് താമസിക്കാന്&#x200d; പോയി. വാടക വീട്ടില്&#x200d; വെച്ച് ഹന്നയുടെ വിവാഹം നടത്തേണ്ടി വന്നു. വാടക നല്&#x200d;കാന്&#x200d; കഴിയാതെ വന്നതോടെ സെബാന്&#x200d; തിരികെ മടങ്ങി. മഞ്ഞുമ്മലിലെ അരസെന്റ് ഭൂമിയില്&#x200d; ടാര്&#x200d;പോളിത്തീന്&#x200d; വിരിച്ചു ഷെഡ് കെട്ടി. അതിലേക്ക് താമസം മാറി. വീടിനു വേണ്ടി പലയിടങ്ങളിലും അലഞ്ഞിട്ടും നടപടിയായില്ല. ഏറ്റവും ഒടുവില്&#x200d; മഞ്ഞുമ്മല്&#x200d; ക്രിസ്ത്യന്&#x200d; പള്ളി അധികൃതര്&#x200d; വീടു വെച്ചു നല്&#x200d;കി. അരസെന്റില്&#x200d; ഒരു വീട്. ഒരു മുറി പണിയാന്&#x200d; മാത്രമേ സ്ഥലത്തിനു വിസ്തൃതിയുണ്ടായിരുന്നു. 2018ല്&#x200d; പ്രളയത്തോടെ വീണ്ടും ദുരന്തങ്ങളുടെ പെയ്ത് സെബാന്റെ ജീവിതത്തിലേക്കെത്തി. പ്രളയത്തിന് പിന്നാലെ ഭാര്യ ആനി ഒരു ദിവസം തലചുറ്റി വീണു. കൈകള്&#x200d;ക്കും കാലിനും വേദനയുണ്ടായിരുന്നെങ്കിലും തലചുറ്റല്&#x200d; ആദ്യമായിരുന്നു. ആസ്പത്രിയിലെത്തിച്ച ആനിയെ വിദഗ്ധമായി പരിശോധന നടത്തിയപ്പോഴാണ് രോഗത്തിന്റെ തീവ്രത അറിയുന്നത്. ബ്രെയിന്&#x200d; ട്യൂമറായിരുന്നു രോഗം. കോട്ടയം മെഡിക്കല്&#x200d; കോളജില്&#x200d; രണ്ട് ഓപ്പറേഷന്&#x200d; നടത്തി. ഓപ്പറേഷന് ശേഷം ആനിയുടെ ശരീരം നിശ്ചലമായി. കൈകാലുകള്&#x200d; അല്&#x200d;പമൊന്ന് അനക്കും. സംസാരിക്കാനും കഴിയില്ല. ആനിയെ കുളിപ്പിക്കുന്നതും ഊട്ടുന്നതും എല്ലാം സെബാന്&#x200d; തന്നെ. കട്ടിലില്&#x200d; തളര്&#x200d;ന്നു കിടക്കും. പദ്ധതി പ്രദേശമായതിനാല്&#x200d; ഇത് വഴി വെള്ളത്തിന്റെ പൈപ്പ് ലൈന്&#x200d; കടന്നു പോകുന്നില്ല. സെബാന്&#x200d; മറ്റു വീടുകളില്&#x200d; നിന്ന് വെള്ളം എത്തിച്ചാണ് ആനിയെ കുളിപ്പിക്കുന്നതും ഭക്ഷണം തയാറാക്കുന്നതും. &#8221;എല്ലാ പ്രതീക്ഷകളും ഇല്ലാതായി. നല്ലൊരു വീട്ടില്&#x200d; കിടന്നുറങ്ങണമെന്നായിരുന്നു ആഗ്രഹം. നല്ലൊരു വീട്ടില്&#x200d; കിടന്നു മരിക്കാനാകുമോ&#8221;. സെബാന്റെ ചോദ്യത്തിന് എന്ത് ഉത്തരമാണ് നല്&#x200d;കാനാവുക.</p>
<p><strong>പാലിക്കപ്പെടാത്ത വാഗ്ദാനങ്ങള്&#x200d;</strong></p>
<p>വി.എസ് അച്യുതാനന്ദന്&#x200d; മുഖ്യമന്ത്രിയായിരിക്കെയാണ് പദ്ധതിക്കായി മൂലമ്പിള്ളിയില്&#x200d; നിന്നും കുടുംബങ്ങളെ പൊലീസിനെ ഉപയോഗിച്ചു ബലമായി കുടിയിറക്കിയത്. 2008 ഫെബ്രുവരി ആറിന് മൂലമ്പിള്ളിയില്&#x200d; വീടുകള്&#x200d; ഇടിച്ചുനിരത്തി. ജനങ്ങള്&#x200d; സംഘടിച്ചു. കിടപ്പാടത്തു നിന്നും ഇറങ്ങി പോകില്ലെന്ന് കുട്ടികള്&#x200d; അടക്കമുള്ളവര്&#x200d; പ്രഖ്യാപിച്ചു. ജനങ്ങള്&#x200d; സംഘടിച്ചു മൂലമ്പിള്ളി കോ-ഓര്&#x200d;ഡിനേഷന്&#x200d; കമ്മിറ്റിക്ക് രൂപം നല്&#x200d;കി. പിന്നീട് സമര സമിതിയുടെ നേതൃത്വത്തിലായി പ്രതിഷേധം. ജനങ്ങളുടെ പ്രതിഷേധത്തിനു മുന്നില്&#x200d; എല്&#x200d;എഡിഎഫിന് പിടിച്ചുനില്&#x200d;ക്കാനായില്ല. ഏറ്റെടുക്കല്&#x200d; വഴിമുട്ടിയതോടെ മൂലമ്പള്ളി പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു. എന്നാല്&#x200d;, പൊള്ളയായ വാഗ്ദാനങ്ങളായിരുന്നു പാക്കേജില്&#x200d; അധികവും. പിന്നീട് എത്തിയ യുഡിഎഫ് സര്&#x200d;ക്കാരാണ് പാക്കേജ് പരിഷ്‌കരിച്ചത്. അധികാരത്തിലെത്തി ആദ്യ വാരം തന്നെ സമരസമിതി നേതാക്കളെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്&#x200d;ചാണ്ടിയും മന്ത്രി തിരുവഞ്ചൂര്&#x200d; രാധാകൃഷ്ണനും ചര്&#x200d;ച്ചക്കു വിളിച്ചു. സമരക്കാരുടെ ആവശ്യപ്രകാരം പാക്കേജ് പരിഷ്‌കരിച്ചു. മന്ത്രിസഭ രൂപീകരിച്ചു ആദ്യമാസം തന്നെ ഒരു കുടുംബത്തിന് വാടക കുടിശിഖയായ 1.35 ലക്ഷം രൂപ കൈമാറി. എല്&#x200d;ഡിഎഫിന്റെ രാഷ്ട്രീയ പകപോക്കലില്&#x200d; ഇരയായി പട്ടയം ലഭിക്കാത്ത കുടുംബങ്ങള്&#x200d;ക്ക് പട്ടയവും നല്&#x200d;കി. വീട് വെക്കാനുള്ള പൈലിങിന് തുകയും അനുവദിച്ചു. എന്നാല്&#x200d;, പിന്നീടെത്തിയ എല്&#x200d;ഡിഎഫ് സര്&#x200d;ക്കാര്&#x200d; പാക്കേജ് അട്ടിമറിക്കുകയായിരുന്നു. പുനരധിവാസ പാക്കേജ് നടപ്പാക്കാനും നിയന്ത്രിക്കാനും സ്വതന്ത്രചുമതലയുള്ള ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന മൂലമ്പിള്ളി കോ-ഓര്&#x200d;ഡിനേഷന്&#x200d; കമ്മിറ്റിയുടെ ആവശ്യം പോലും അംഗീകരിച്ചില്ല. കുടിയിറക്കപ്പെട്ടവരോടുള്ള സര്&#x200d;ക്കാരിന്റെ അവഗണന ഇന്നും തുടരുകയാണ്.</p>
<p><strong>പട്ടയമുണ്ട് സാര്&#x200d;; ഭൂമിയില്ല</strong></p>
<p>എല്ലാ മാര്&#x200d;ഗങ്ങളും അടഞ്ഞപ്പോഴാണ് പനയ്ക്കല്&#x200d; പി.ടി ഫ്രാന്&#x200d;സിസ് സഹോദരിയുടെ വീട്ടിലേക്ക് ഭാര്യയെയും മൂന്നു പെണ്&#x200d;മക്കളെയും കൂട്ടി എത്തിയത്. സ്വന്തം വീട്ടില്&#x200d; നിന്ന് കുടിയിറക്കിയപ്പോള്&#x200d; ഫ്രാന്&#x200d;സിസ് പെണ്&#x200d;മക്കളെയും ഭാര്യയെയും കൂട്ടി വാടക വീട്ടിലേക്കു പോയി. ഒന്നൊന്നര വര്&#x200d;ഷത്തോളം പലയിടങ്ങളിലായി വാടകക്ക് കഴിഞ്ഞു. പരിചിതമല്ലാത്ത സ്ഥലങ്ങളിലായിരുന്നു താമസം. പ്രായപൂര്&#x200d;ത്തിയായ പെണ്&#x200d;മക്കളുമായി എത്രനാള്&#x200d; അപരിചത സ്ഥലങ്ങളിലെ വാടക വീട്ടില്&#x200d; കഴിയും. അപരിചിതമായ സ്ഥലങ്ങളില്&#x200d; താമസിക്കുമ്പോള്&#x200d; ഗ്ലോറിയയും അമ്പിളിയും ഫ്രാങ്കല്&#x200d;നും ഭയമാണ്. മൂവരും അമ്മ ഡയാനക്കരികില്&#x200d; നിന്നും മാറില്ല. ദുരിതങ്ങളും പ്രയാസങ്ങളും കൂടിയപ്പോഴാണ് സഹോദരിയുടെ വീട്ടില്&#x200d; അഭയം തേടിയത്. ഒന്നുമല്ലെങ്കിലും അപരിചിതമല്ലല്ലോ വീടും വീട്ടുകാരുമെന്ന് ഫ്രാന്&#x200d;സിസ് പറയുന്നു.</p>
<p>കോതാട് വാട്ടര്&#x200d; ടാങ്കിന് സമീപം നാലര സെന്റ് ഭൂമിയും അതില്&#x200d; 1,700 സ്‌ക്വയര്&#x200d;ഫീറ്റ് വീടും ഫ്രാന്&#x200d;സിസിന് സ്വന്തമായി ഉണ്ടായിരുന്നു. ഒട്ടേറെ മുറികളുള്ള വീട്. കിണറും വെള്ളവും വഴിയും എല്ലാമുള്ള പുരയിടം. ഇവിടെ നിന്നാണ് കുടിയിറക്കപ്പെട്ടത്. സ്ഥലത്തിന് പൊന്നുംവിലയും വീട് വെയ്ക്കാന്&#x200d; ഭൂമിയും തരാമെന്നും സര്&#x200d;ക്കാര്&#x200d; ഉറപ്പ് നല്&#x200d;കി. എല്ലാ സൗകര്യങ്ങളുമുള്ള നല്ല വീട്ടില്&#x200d; നിന്ന് ഒഴിഞ്ഞതിനാല്&#x200d; വീട് വെക്കുന്നതിനുള്ള കാശും തരാമെന്നായിരുന്നു വാഗ്ദാനം. ഒന്നര വര്&#x200d;ഷത്തോളം വാടകക്ക് പോയ ഫ്രാന്&#x200d;സിസിന് വാടക തുക പോലും നല്&#x200d;കിയില്ല. സര്&#x200d;ക്കാര്&#x200d; വാക്കു പാലിക്കാതെ വന്നതോടെ ഫ്രാന്&#x200d;സിസ് കോടതിയില്&#x200d; കേസ് നല്&#x200d;കി.</p>
<p>കുടിയിറപ്പെട്ടവര്&#x200d; സമരവുമായി മുന്നോട്ട് പോയപ്പോള്&#x200d; വീടിനുള്ള വസ്തു അനുവദിച്ചു. ഫ്രാന്&#x200d;സിസിന് തുതിയൂരില്&#x200d; വസ്തു അനുവദിച്ചിട്ടുണ്ടെന്ന് അറിയിപ്പ് കിട്ടി. പിന്നാലെ കെട്ടിഘോഷിച്ച് നടന്ന പട്ടയമേളയില്&#x200d; വെച്ച് പട്ടയവും ലഭിച്ചു. കൈവിട്ടു പോയത് തിരികെ പിടിക്കണമെന്നായിരുന്നു പ്രതീക്ഷകള്&#x200d;. മുന്&#x200d;പു താമസിച്ചതു പോലുള്ള വീട് വേണമെന്നായിരുന്നു ഭാര്യയുടെയും മക്കളുടെയും ആവശ്യം. കിലോമീറ്റര്&#x200d; അകലെയുള്ള വസ്തുവിന് അടുത്തുള്ള സ്‌കൂളും കോളജും മക്കള്&#x200d; കണ്ടു വെച്ചു. വീട് പണിപൂര്&#x200d;ത്തിയായാല്&#x200d; ആ സമയം കോളജും സ്‌കൂളും അന്വേഷിച്ചു പോകേണ്ടല്ലോ. വസ്തു കാണാന്&#x200d; പോകാനുള്ള ദിനങ്ങള്&#x200d; അടുത്തെത്തി. വില്ലേജ് ഓഫീസ് ജീവനക്കാര്&#x200d; വസ്തു കാണിച്ച് അളന്നു തരുമെന്നാണ് ഫ്രാന്&#x200d;സിസിനെ അറിയിച്ചത്. ഓഫീസര്&#x200d;മാര്&#x200d; പറഞ്ഞതനുസരിച്ച് കൈയില്&#x200d; കിട്ടിയ പട്ടയവുമായി ഫ്രാന്&#x200d;സിസ് കളക്ട്രേറ്റിലെത്തി. വില്ലേജ് ഓഫീസര്&#x200d;മാരും എത്തി. വസ്തു വീതം വെയ്ക്കുന്നതിനായി ലേലം വിളി തുടങ്ങി. ഒടുവില്&#x200d; ഏഴാം നമ്പര്&#x200d; ഭൂമി ഫ്രാന്&#x200d;സിസിന് ലഭിച്ചു. സര്&#x200d;ക്കാരിനെതിരെ കേസ് നല്&#x200d;കിയതിനാല്&#x200d; വസ്തു തരില്ലെന്ന നിലപാടിലായി ഭരണകൂടം. ഇന്നും ഫ്രാന്&#x200d;സിസിന് ഭൂമി കിട്ടിയിട്ടില്ല. എന്നാല്&#x200d;, അഞ്ച് സെന്റ് ഭൂമിയുടെ ഉടമയെന്ന് അവകാശപ്പെടുന്ന പട്ടയവുമായി ഓഫീസുകള്&#x200d; കയറിയിറങ്ങുകയാണ് ഈ അറുപത്തിരണ്ടുകാരന്&#x200d;. വികസന ഇരകളുടെ കഥകള്&#x200d; ഇതു മാത്രമല്ല, ഒട്ടേറെ പേരുണ്ട്. ഭൂമിയില്ലാത്തവര്&#x200d;, തെരുവില്&#x200d; കഴിയുന്നവര്&#x200d;, വാടകമുറികളില്&#x200d; ജീവിച്ചു തീര്&#x200d;ക്കുന്നവര്&#x200d;, ഒരുമഴ പെയ്തില്&#x200d; വെള്ളം ഇരച്ചു കയറുന്ന ഷെഡില്&#x200d; കഴിയുന്നവര്&#x200d;. പലരുടെയും ആഗ്രഹം ഒന്നുമാത്രമാണ്. മരണത്തിനു മുന്നേ സ്വന്തമായി ഒരുതരി മണ്ണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/displaced-from-life-written-by-s-sudheesh-kumar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്‌നേഹമാണഖിലം</title>
		<link>https://www.chandrikadaily.com/love-is-everywhere.html</link>
					<comments>https://www.chandrikadaily.com/love-is-everywhere.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sun, 06 Nov 2022 11:38:20 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[columns]]></category>
		<category><![CDATA[Features]]></category>
		<category><![CDATA[News]]></category>
		<category><![CDATA[article]]></category>
		<category><![CDATA[FEATURE]]></category>
		<category><![CDATA[love]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=220777</guid>

					<description><![CDATA[പ്രപഞ്ചത്തിലെ മുഴുവന്&#x200d; മനുഷ്യരെയും, സൃഷ്ടി ചരാചരങ്ങളെയും അകമഴിഞ്ഞ് സ്‌നേഹിച്ചാലും ഹൃദയത്തില്&#x200d; സ്ഥലം പിന്നെയും ബാക്കി കാണും. പുതുതായി ഒരാളുമായി പരിചയപ്പെടാന്&#x200d; ഇടവരുമ്പോള്&#x200d; നിങ്ങളിലാരെങ്കിലും 'ക്ഷമിക്കണം പുതിയ സ്‌നേഹിതരെ ഉള്&#x200d;ക്കൊള്ളാന്&#x200d; എന്റെ മനസിലിടമില്ലാത്തതിനാല്&#x200d; ഖേദിക്കുന്നു' എന്ന് പറഞ്ഞ് മാറിക്കളയുമോ?]]></description>
										<content:encoded><![CDATA[<p><strong>പ്രൊഫ. പി.കെ.കെ തങ്ങള്&#x200d;</strong></p>
<p>മനുഷ്യന്&#x200d; അവന്റെ സ്വഭാവധാരയില്&#x200d; അലിഞ്ഞു ചേര്&#x200d;ന്നുള്ള നിസാരവല്&#x200d;ക്കരണ പ്രകൃതത്തില്&#x200d; തൃണവല്&#x200d;ഗണിച്ചു തള്ളുന്ന ലളിതവും എന്നാല്&#x200d; ഗംഭീരവുമായ എന്തെന്ത് വസ്തുതകളാണ് ജീവിതം കൈവിട്ടു പോകുമ്പോള്&#x200d; അവനെ നോക്കി പല്ലിളിക്കുകയെന്ന് ആര്&#x200d;ക്കാണ് തിരിച്ചറിവുള്ളത്?. ചുണ്ടിനും കപ്പിനുമിടെ ജീവിതം എത്ര ദൂരമെന്നറിയാതിരിക്കെ ആവതും വേഗത്തില്&#x200d; വിവേകപൂര്&#x200d;വം അത് നുണഞ്ഞനുഭവിച്ച് ജീവിതം ഫലവത്താക്കുകയെന്നതാണ് ബുദ്ധി. ആകര്&#x200d;ഷിപ്പിച്ച് വഴി തെറ്റിച്ച് ദുരന്തത്തില്&#x200d; ചെന്നുപെട്ട് ഗതി കിട്ടാക്കയത്തില്&#x200d; മുങ്ങിത്താഴുന്നത് കണ്ട് ചിരിക്കാന്&#x200d; വിപരീത ശക്തികള്&#x200d; തനിക്ക് ചുറ്റും പാര്&#x200d;ത്തും പതുങ്ങിയും നിലയുറപ്പിച്ചിട്ടുണ്ടെന്ന വസ്തുത കൂടി കരുതിയിരിക്കേണ്ടതുണ്ട്. ശൈശവത്തില്&#x200d; &#8216;കൈവളരുന്നോ കാല്&#x200d;വളരുന്നോ&#8217; എന്ന് അനുനിമിഷം കൗതുകപൂര്&#x200d;വം നിരീക്ഷിക്കുന്നവര്&#x200d; പോലും, മനമെങ്ങിനെ ഏത് ദിശയിലേക്ക് വളരുന്നുവെന്ന കാര്യത്തില്&#x200d; അധികമൊന്നും ഗൗനിക്കാറില്ല. തൊട്ടാല്&#x200d;വാടിക്കരളുള്ളവനോ, മന്ദഗതിക്കാരനോ ആയിരിക്കരുത് മനുഷ്യന്&#x200d;. എന്നാല്&#x200d; അവന്&#x200d; കാരിരുമ്പ് ഹൃദയത്തിനുടമയോ യാഗാശ്വത്തിന്&#x200d; വീരുകാണിക്കുന്നവനോ ആയിക്കൂടാ. ലളിതമായി ആസ്വദിച്ചും, ആനന്ദിച്ചും, പിടിച്ചു നിന്നും, തടുത്ത് നിന്നും, സ്വയം രക്ഷയും വിജയവും കണ്ടെത്തേണ്ടതാണ്.</p>
<p>സമാധാനവും അസമാധാനവും മനുഷ്യന്റെ മാനസികാവസ്ഥകളാണ്. കാരണങ്ങളും സാഹചര്യങ്ങളും വ്യത്യസ്തമാവാമെന്ന് മാത്രം. ആ വ്യത്യാസത്തെ ക്രമപ്പെടുത്താനുള്ളതാണല്ലോ ഉദാഹരണങ്ങള്&#x200d;ക്കോ ഉപമകള്&#x200d;ക്കോ അതീതമായ മനുഷ്യബുദ്ധി (െ്രെബന്&#x200d;). മനസിന്റെ നിര്&#x200d;ണയങ്ങള്&#x200d; എത്ര ലളിതമാണെങ്കിലും കഠിനതരമാണെങ്കിലും അതില്&#x200d; ഇടപെടുകയാണെന്ന ദൗത്യം ബുദ്ധിയുടേതാണ്. കുരുന്നുകളെ വാര്&#x200d;ത്തെടുക്കേണ്ടത് ആസ്വാദ്യകരമായ സ്പര്&#x200d;ശന അനുഭവങ്ങള്&#x200d;, സ്വരങ്ങള്&#x200d;, രുചികള്&#x200d;, വര്&#x200d;ണങ്ങള്&#x200d; എന്നിവ ആസ്വദിപ്പിച്ചുകൊണ്ടായിരിക്കണം. അങ്ങിനെയാണെങ്കില്&#x200d; പ്രായപൂര്&#x200d;ത്തിയും പിന്നീടുള്ള വളര്&#x200d;ച്ചയും തദനുസൃതമായിരിക്കും. അനുകൂല (പോസിറ്റീവ്) കാഴ്ചപ്പാടുള്ള ഒരു പൗരനായി കുഞ്ഞ് വളര്&#x200d;ന്നുവരും. അതാണ് മനുഷ്യവംശത്തെ മൊത്തമായി നന്മയിലേക്കെത്തിക്കുന്നതിന്റെ അടിത്തറ. വളര്&#x200d;ച്ചയിലേക്ക് കുതിക്കുന്ന ഓരോ ശിശുവും ദൃശ്യലോകത്തിന്റെ മുഴുവന്&#x200d; സമ്പത്താണെന്ന വിശാലമായ ആശയമാണ് മാനവരാശിയെ ഒന്നിപ്പിക്കേണ്ടത്.</p>
<p>മനുഷ്യന്റെ ഭൂമിയിലെ നിലനില്&#x200d;പ് അസ്ഥിരമാണ്. യാത്ര തിരിക്കേണ്ട നേരമേതാണെന്ന് അവനറിഞ്ഞുകൂടാ. ലോകത്തിന്റെ തിളക്കവും മിനുക്കവും കാത്തിരുന്നാസ്വദിക്കാന്&#x200d; സമയം കിട്ടിക്കൊള്ളണമെന്നില്ല. തിരിച്ചു വിളിയുടെ നേരമേതാണെന്നാര്&#x200d;ക്കും അറിയുന്നതല്ല. ദൈര്&#x200d;ഘ്യം തീരെ കുറവാണെങ്കിലും അതിനെ സുദീര്&#x200d;ഘമായതായിട്ടാണ് മനുഷ്യന്&#x200d; കാണുന്നത്. അക്കാരണത്താലാണ് ചെയ്യാനുള്ളതൊന്നും ചെയ്തു തീര്&#x200d;ക്കാതെ അലസമായെന്തെങ്കിലുമെല്ലാം ചെയ്യുന്നതും അന്തിമമായി അത് അപകടത്തില്&#x200d; കലാശിക്കുന്നതും. ശരിയായ സത്യം കണ്ടെത്താനും, ആവശ്യമായ അനുകൂലശക്തി (പോസിറ്റീവ് എനര്&#x200d;ജി) സംഭരിക്കാനും അവന്&#x200d; വിദൂരതയിലേക്ക് നോക്കി എന്തിനെയോ കാത്തിരിക്കുന്നു. അത്തരത്തിലുള്ള ആയുസിന്റെ സമയത്തിന്റെ പാഴ്‌ച്ചെലവില്&#x200d; അവന്&#x200d; പൊഴിച്ചു കളയുന്നതു ഫലവത്താക്കാവുന്ന ആയുസിനെയാണെന്ന ബോധ്യം അവനിലുണ്ടാവുന്നില്ല. നാളെയാകാം പിന്നെയാകാം എന്ന നീട്ടിവെപ്പാകുന്ന പൈശാചികതയിലേക്കവന്&#x200d; എത്തിച്ചേരുന്നു. മനുഷ്യന്&#x200d; അവന്റെ സൗഹൃദവലയത്തെ അവഗണിക്കുന്ന സ്വഭാവക്കാരന്&#x200d; കൂടിയാണ്. അതിനു കാരണം അവന്റെ തിരിച്ചറിവുകേടാണ്. ഈ ഘട്ടങ്ങളിലെല്ലാം അവന് തുണയായ് വരേണ്ടത് അവന് കുഞ്ഞുനാളില്&#x200d; കിട്ടിയ മാര്&#x200d;ഗ ദര്&#x200d;ശനങ്ങളാവേണ്ടിയിരുന്നു. എന്നാല്&#x200d; ഉത്തരവാദപ്പെട്ടവര്&#x200d; കൈവളര്&#x200d;ച്ചയും കാല്&#x200d; വളര്&#x200d;ച്ചയും മാത്രമേ പരിഗണിച്ചുള്ളൂ. മനോവളര്&#x200d;ച്ചയുടെ അതിന്റെ ശക്തിയും ഗതിയും എപ്രകാരമെന്ന് തിരിച്ചറിയുന്നില്ല.</p>
<p>വളര്&#x200d;ച്ചയുടെ കാലഘട്ടങ്ങളില്&#x200d; മാതാപിതാക്കള്&#x200d;, ബന്ധുക്കള്&#x200d; എന്നിവര്&#x200d; കഴിഞ്ഞാല്&#x200d; പിന്നെ തൊട്ടടുത്ത പങ്കാളികള്&#x200d; കൂട്ടുകാരാണ്. ആ കൂട്ടുകാര്&#x200d; &#8216;ആല ചാരിയാല്&#x200d; ചാണകം മണക്കും&#8217; എന്ന ഗണത്തില്&#x200d; പെട്ടവരായാലോ?. അതുകൊണ്ടു ആതെരഞ്ഞെടുപ്പിലും മതിയായ പരിഗണന ആവശ്യമുണ്ട്. &#8216;ചന്ദനം ചാരിയാല്&#x200d; ചന്ദനം മണക്കും&#8217; എന്ന യാഥാര്&#x200d;ത്ഥ്യത്തിലേക്ക് ഇളം തലമുറയെ എത്തിക്കേണ്ട ചുമതല മാതാപിതാക്കള്&#x200d;ക്കല്ലേ?. കുട്ടികള്&#x200d; പ്രായപൂര്&#x200d;ത്തിയാകുന്നതുവരെ അഥവാ അടിസ്ഥാന വിവേകപ്രായം എത്തുന്നതുവരെ അവരുടെ ഇഷ്ടങ്ങളില്&#x200d;, തിരഞ്ഞെടുപ്പുകളില്&#x200d; മാതാപിതാക്കള്&#x200d; ഇടപെട്ട് കുഴപ്പമുണ്ടാക്കണമെന്നല്ല, മറിച്ച് നിര്&#x200d;ദ്ദോഷമായ നിയന്ത്രണങ്ങള്&#x200d;ക്ക് അറച്ചു നിന്നാല്&#x200d; അതിന്റെ ഭവിഷ്യത്തുകള്&#x200d; വലുതായിരിക്കും. മാതാപിതാഗുരുദൈവം എന്ന ദിവ്യ ദര്&#x200d;ശനം വെറുതെയുള്ളതല്ല. മനുഷ്യ വംശത്തിന്റെ നല്ല നിലനില്&#x200d;പിന്റെ നിദാനമായിട്ടുള്ള ആദര്&#x200d;ശമാണത്.</p>
<p>മനുഷ്യവംശം നന്നായിത്തീരാന്&#x200d;, സത്യവും സമാധാനവും നിലനില്&#x200d;ക്കാന്&#x200d;, അത്യന്തം ആവശ്യമായിട്ടുള്ളത് പണത്തെക്കാളും സ്‌നേഹമെന്ന നിസ്തൂല വികാരമാണ്. നിസ്വാര്&#x200d;ത്ഥ സ്‌നേഹത്തിന് പകരമായി എടുത്തുപറയാന്&#x200d; ലോകത്ത് മറ്റൊന്നുമില്ല. സ്‌നേഹമില്ലാതെ മറ്റെന്ത് ഉണ്ടായിട്ടും അത് ഫലപ്രദമായിക്കൊള്ളണമെന്നില്ല. സ്‌നേഹം അത് ഉറച്ച സ്‌നേഹമായിരിക്കണം. ചഞ്ചലമായിരിക്കരുത്. അത്തരം സ്‌നേഹം നേരിട്ടുള്ള ശത്രുതയെക്കാള്&#x200d; ദോഷം ചെയ്യും.</p>
<p>കാരണം യഥാര്&#x200d;ത്ഥ സ്‌നേഹിതനെയും കപട സ്‌നേഹിയെയും തിരിച്ചറിയാന്&#x200d; കഴിയാത്ത അവസ്ഥ വരും. ഇനി അതിലുമുണ്ട് വകതിരിവുകള്&#x200d;. നേട്ടങ്ങള്&#x200d; കൊയ്‌തെടുക്കാന്&#x200d; എളുപ്പമാര്&#x200d;ഗമായി ചില പ്രത്യേകക്കാരുമായി പടുത്തുയര്&#x200d;ത്തുന്ന സ്‌നേഹം. അതിന് ആയുസ് കുറവായിരിക്കും. പേരും പെരുമയുമുള്ളവരുമായി ഉണ്ടാക്കിയെടുക്കുന്ന സ്‌നേഹബന്ധങ്ങള്&#x200d;, ഒന്നുകില്&#x200d; കാര്യലാഭത്തിനായി അല്ലെങ്കില്&#x200d; ലോകമാന്യത്തിനായി ഇതും കപട സ്‌നേഹത്തില്&#x200d; പെടുന്നതാണ്. അപ്രകാരം തന്നെ വലിയൊരു ഭൗതിക നേട്ടം കൈവശപ്പെടുത്താന്&#x200d; ചിലരെ പാലമായി ഉപയോഗിച്ചു സ്‌നേഹിക്കുക. ഇത്തരം സ്‌നേഹ നിര്&#x200d;മാണങ്ങളെല്ലാം കുറ്റകരമാണ്. ഫലേച്ഛയില്ലാത്ത സ്‌നേഹം അഥവാ നിസ്വാര്&#x200d;ത്ഥ സ്‌നേഹം അതാണ് വിലമതിക്കപ്പെടുന്ന സ്‌നേഹം. സ്‌നേഹ ദര്&#x200d;ശനത്തിന്റെ നായകരായി ലോകം വിശേഷിപ്പിക്കുന്ന പ്രവാചകവര്യന്&#x200d; മുഹമ്മദ് നബി (സ) യേശു ക്രിസ്തു എന്നിവരെല്ലാം കറയറ്റ സ്‌നേഹത്തിന്റെ പ്രതീകങ്ങളാണ്. സ്വന്തമായി കഷ്ടനഷ്ടങ്ങളും അളവറ്റ യാതനകളും സമൂഹത്തില്&#x200d; നിന്ന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളവരാണവര്&#x200d;. അങ്ങേയറ്റം മൂല്യവത്തായ മൂലധനമായി പ്രപഞ്ചത്തില്&#x200d; വല്ലതുമുണ്ടെങ്കില്&#x200d; അതാണ് സ്‌നേഹം. അളവിലൊതുങ്ങാത്ത, കൊടുത്താല്&#x200d; തീരാത്ത അക്ഷയനിധി. എന്നാല്&#x200d; അത് ഉപയോഗിക്കുന്നതിലും, കൂടുതലായി വളര്&#x200d;ത്തിയെടുക്കുന്നതിലും മിക്കവരും പരാജയപ്പെടുന്നുവെന്നതാണ് ദൗര്&#x200d;ഭാഗ്യകരം.</p>
<p>&#8216; സ്‌നേഹത്തില്&#x200d; നിന്നുദിക്കുന്നൂ<br />
ലോകം<br />
സ്‌നേഹത്താല്&#x200d; വൃദ്ധി നേടുന്നു.<br />
സ്‌നേഹം താന്&#x200d; ജീവിതശ്രീമന്&#x200d;<br />
സ്‌നേഹവ്യാഹതി തന്നെ മരണം.&#8217;</p>
<p>സ്‌നേഹത്തെക്കുറിച്ച് എത്ര തന്നെ വാഴ്ത്തി പയുമ്പോഴും അവിടെ ഉടലെടുക്കുന്ന ഒരു ചോദ്യമുണ്ട്. മനുഷ്യമനസിന്റെ വിശാലത. ലോകജനതയെ മുഴുവന്&#x200d; സ്‌നേഹിക്കണമെന്നതാണല്ലോ എല്ലാ സച്ചരിത പാഠങ്ങളും. അടുത്തിടെ ഒരു പ്രഭാഷണ വേദിയില്&#x200d; സ്‌നേഹത്തെയും മാനവിക സൗഹൃദത്തെയും ഐക്യത്തെയും കുറിച്ചെല്ലാം പ്രഭാഷണം നടക്കുന്ന വേദിയില്&#x200d; ഒരു പ്രത്യേക നിമിഷം കയറിക്കൂടി. പ്രഭാഷണത്തിനിടെ പ്രഭാഷകന്&#x200d; സദസിന്റെ മുന്&#x200d; നിരയിലിരിക്കുന്ന ഒരാളെ ചൂണ്ടി ഒരു ചോദ്യമുന്നയിച്ചു. താങ്കള്&#x200d;ക്ക് തുറന്ന മനസോടെ എത്ര പേരെ സ്‌നേഹിക്കാന്&#x200d; സാധിക്കും?. ചോദ്യം കേട്ട ആള്&#x200d; അമ്പരന്നു. വ്യക്തമായൊന്നും പറഞ്ഞില്ല. അയാള്&#x200d; തികഞ്ഞ ആശയക്കുഴപ്പത്തിലായി. തുടര്&#x200d;ന്ന് ഓരോരുത്തരോടായി ചോദ്യം ഉന്നയിച്ചു. ആരും ഊഹങ്ങളല്ലാതെ കൃത്യമായ ഒരു മറുപടി പറഞ്ഞില്ല. ഒടുവില്&#x200d; പ്രഭാഷകന്&#x200d; തന്നെ എല്ലാവര്&#x200d;ക്കുമായി ഉത്തരം സ്വയം തന്നെ പറഞ്ഞു. അത് ഇപ്രകാരമായിരുന്നു.</p>
<p>പ്രപഞ്ചത്തിലെ മുഴുവന്&#x200d; മനുഷ്യരെയും, സൃഷ്ടി ചരാചരങ്ങളെയും അകമഴിഞ്ഞ് സ്‌നേഹിച്ചാലും ഹൃദയത്തില്&#x200d; സ്ഥലം പിന്നെയും ബാക്കി കാണും. പുതുതായി ഒരാളുമായി പരിചയപ്പെടാന്&#x200d; ഇടവരുമ്പോള്&#x200d; നിങ്ങളിലാരെങ്കിലും &#8216;ക്ഷമിക്കണം പുതിയ സ്‌നേഹിതരെ ഉള്&#x200d;ക്കൊള്ളാന്&#x200d; എന്റെ മനസിലിടമില്ലാത്തതിനാല്&#x200d; ഖേദിക്കുന്നു&#8217; എന്ന് പറഞ്ഞ് മാറിക്കളയുമോ?. ഒരിക്കലുമില്ല പ്രപഞ്ചത്തിലെ എന്തും ഏതും ഉള്&#x200d;ക്കൊള്ളാന്&#x200d; മാത്രം വിശാലമാണ് മനുഷ്യഹൃദയം!. എന്നാല്&#x200d; അതേസമയം എത്ര പേരെ വെറുക്കാന്&#x200d; കഴിയുമെന്നാണ് ചോദ്യമെങ്കിലോ? ഇല്ല ഒരാളെപോലും വെറുക്കാനുള്ള ഇടം നേര്&#x200d; മനസുകളിലുണ്ടാവില്ല എന്നതാണ് ഉത്തരം. കാരണം ഒരാളോട് വെറുപ്പെന്നല്ല അങ്ങിനെയൊരു പരാമര്&#x200d;ശത്തിന് പോലും മനസില്&#x200d; ഇടം കാണില്ല. സ്‌കൂള്&#x200d; കുട്ടികള്&#x200d; തമ്മില്&#x200d; ഒരു പെന്&#x200d;സില്&#x200d; കഷ്ണത്തിന്റെ പേരിലെങ്കിലും, ഒരു കൊച്ചു പിണക്കമുണ്ടായി വീട്ടില്&#x200d; തിരിച്ചെത്തിയാല്&#x200d; കുട്ടി ഭക്ഷണം കഴിക്കാതെ, ഉറങ്ങാതെ വീട്ടുകാരെ അങ്കലാപ്പിലാക്കുന്നത് നാം കാണാറില്ലേ!. എന്നുവെച്ചാല്&#x200d; സ്‌നേഹത്തിന് വിപരീതമായൊന്നും സ്വീകരിക്കാത്ത തനിമയാര്&#x200d;ന്ന പ്രകൃമാണ് മനുഷ്യമനസിന് ഉള്ളത് എന്ന് സാരം. ആകയാല്&#x200d; തിരിച്ചറിയേണ്ടത് ലോകസമാധാനത്തിന് അഥവാ മനുഷ്യസമാധാനത്തിനാവശ്യം നന്മ നിറഞ്ഞ സ്‌നേഹം നിറഞ്ഞ നിര്&#x200d;മല മനസുകളാണ് എന്ന സത്യമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/love-is-everywhere.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫേയ്‌സ്ബുക്ക് ഉപയോഗിക്കുന്ന വിദ്യാര്&#x200d;ത്ഥികള്&#x200d;ക്ക് സന്തോഷവാര്&#x200d;ത്ത; പുതിയ ഫീച്ചറുമായി ഫേസ്ബുക്ക്</title>
		<link>https://www.chandrikadaily.com/facebook-campus-feature.html</link>
					<comments>https://www.chandrikadaily.com/facebook-campus-feature.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 15 Sep 2020 14:53:38 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[facebook]]></category>
		<category><![CDATA[FEATURE]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=153495</guid>

					<description><![CDATA[നിരവധി സോഷ്യല്&#x200d; മീഡിയയിലൂടെ നഷ്ടപ്പെട്ടു പോയ യൂത്തിനെ തിരികെ പിടിക്കാനുള്ള എഫ്ബിയുടെ ശ്രമമാണിത്]]></description>
										<content:encoded><![CDATA[<p>വിദ്യാര്&#x200d;ത്ഥികള്&#x200d;ക്ക് മാത്രം ലഭ്യമാകുന്ന പുതിയ ഫീച്ചര്&#x200d; കാമ്പസുമായി വീണ്ടും ഫേസ്ബുക്ക്. നിരവധി സോഷ്യല്&#x200d; മീഡിയയിലൂടെ നഷ്ടപ്പെട്ടു പോയ യൂത്തിനെ തിരികെ പിടിക്കാനുള്ള എഫ്ബിയുടെ ശ്രമമാണിത്. ഫേസ്ബുക്കിലെ പ്രധാന പ്രൊഫൈലില്&#x200d; നിന്ന് വ്യത്യസ്തമായി ഒരു കാമ്പസ് പ്രൊഫൈല്&#x200d; സൃഷ്ടിക്കാന്&#x200d; വിദ്യാര്&#x200d;ത്ഥികളെ ഇത് അനുവദിക്കുന്നു. ഫേസ്ബുക്ക് ആപ്ലിക്കേഷന്റെ ഉപവിഭാഗമായി പ്രവര്&#x200d;ത്തിക്കുന്ന ഇതിനായി വേണ്ടത് ഒരു കോളേജ് ഇമെയിലും ബിരുദ തീയതിയും മാത്രമാണ്.</p>
<p>പേര്, പ്രൊഫൈല്&#x200d; ഫോട്ടോ, കവര്&#x200d; ഫോട്ടോ, സ്ഥലം എന്നിവ ഫേസ്ബുക്ക് പ്രൊഫൈലില്&#x200d; നിന്ന് ഇംപോര്&#x200d;ട്ട് ചെയ്യാം, പുറമേ മെയ്ന്&#x200d;, മൈനര്&#x200d;, ക്ലാസ് ലിസ്റ്റ് പോലുള്ള അധിക വിശദാംശങ്ങള്&#x200d; ചേര്&#x200d;ക്കാനും കഴിയും. ഒരു കാമ്പസ് പ്രൊഫൈല്&#x200d; സജ്ജീകരിച്ചുകഴിഞ്ഞാല്&#x200d;, വിദ്യാര്&#x200d;ത്ഥികള്&#x200d;ക്ക് അവരുടെ സ്‌കൂളിന് സവിശേഷമായ ഗ്രൂപ്പുകളും ഇവന്റുകളും ഉണ്ടാക്കാനും സമാന താല്&#x200d;പ്പര്യങ്ങളുള്ള സഹപാഠികളുമായി ബന്ധപ്പെടാനും കഴിയും</p>
<p>ഫേസ്ബുക്കിന്റെ കമ്മ്യൂണിറ്റി മാനദണ്ഡങ്ങള്&#x200d; ലംഘിക്കുന്ന ആര്&#x200d;ക്കും കാമ്പസില്&#x200d; ചേരാനാവില്ല. കാമ്പസില്&#x200d; കോളേജ് പേജുകളുണ്ട്, അവ സര്&#x200d;വകലാശാലാ സ്റ്റാഫുകളാണ് പരിപാലിക്കുന്നത്. കോളേജ് പേജുകള്&#x200d;ക്ക് ഗ്രൂപ്പുകളിലും ഇവന്റുകളിലും പങ്കെടുക്കാനും കഴിയും, മാത്രമല്ല നിങ്ങള്&#x200d; ഒരേ ഗ്രൂപ്പിലോ ഇവന്റിലോ ആണെങ്കില്&#x200d; നിങ്ങളുടെ പ്രൊഫൈല്&#x200d; കാണാനാകും. എന്നാല്&#x200d; ഫേസ്ബുക്ക് പറയുന്നത് അനുസരിച്ച്, &#8216;അവര്&#x200d;ക്ക് ചാറ്റുകളിലേക്കോ സഹപാഠികളുടെ ഡയറക്ടറിയിലേക്കോ പ്രവേശനമില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/facebook-campus-feature.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോവിഡ് കാല അടച്ചിടല്&#x200d; ഉപയോഗപ്പെടുത്തി അറബിക് കാലിഗ്രാഫിയില്&#x200d; വിസ്മയം തീര്&#x200d;ത്തു നദ സക്കീര്&#x200d;</title>
		<link>https://www.chandrikadaily.com/nada-sakheer-news.html</link>
					<comments>https://www.chandrikadaily.com/nada-sakheer-news.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sun, 06 Sep 2020 05:58:43 +0000</pubDate>
				<category><![CDATA[columns]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[COLUMNS]]></category>
		<category><![CDATA[FEATURE]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=150794</guid>

					<description><![CDATA[കൊയിലാണ്ടി സ്വദേശി കെ എ ബഷീറിനെയും [ കുവൈറ്റ് ] കാട്ടിലെ പീടിക തൊണ്ടിയില്&#x200d;താഴെനെസ്ലി ഹബീബയുടെയും മകള്&#x200d; നദ സക്കീര്&#x200d; ഈ ഒഴിവുകാല വേളയില്&#x200d; വീട്ടിലിരുന്ന് സ്വന്തമായ പരിശീലനത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്]]></description>
										<content:encoded><![CDATA[<p>കാപ്പാട് :അക്ഷരങ്ങളുടെ പ്രത്യേകരീതിയിലുള്ള ക്രമീകരണത്തിലൂടെ മനോഹരമായ ചിത്രമാക്കി മാറ്റുന്ന കലയാണ് കലിഗ്രഫി. ഒന്നാം നൂറ്റാണ്ടോടെ തന്നെ റോമന്&#x200d; കൊത്തുപണികളില്&#x200d; ലാറ്റിന്&#x200d; അക്ഷരമാല കൊണ്ടുള്ള കലിഗ്രഫി കാണാന്&#x200d; കഴിയും . നാലും, അഞ്ചും നൂറ്റാണ്ടുകള്&#x200d;ക്കു മുന്&#x200d;പേ തന്നെ ബൈബിള്&#x200d; പകര്&#x200d;ത്തിയെഴുതുന്നതില്&#x200d; കലിഗ്രഫി ഉപയോഗിച്ചിരുന്നു. പ്രധാനമായും അറബിഭാഷയിലാണ് ഈ കലാരൂപം കൂടതലായി ഉപയോഗിച്ചുവരുന്നത്. ചൈനീസ് നാഗരികതയിലും കലിഗ്രഫി ഉണ്ടായിരുന്നെങ്കിലും അക്ഷരങ്ങളെ ഒറ്റയൊറ്റയായി മാത്രമാണ് ഉപയോഗിച്ചിരുന്നത്.</p>
<p>ഖുര്&#x200d;ആന്&#x200d; രേഖപ്പെടുത്തുന്നതിനുവേണ്ടി അറബി ലിപി വ്യാപകമായി ഉപയോഗിക്കാന്&#x200d; തുടങ്ങിയപ്പോള്&#x200d; ആരംഭിച്ച ലിപി പരിഷ്‌ക്കരണ ശ്രമങ്ങളില്&#x200d; നിന്നുമാണ് അറബി കലിഗ്രഫി രൂപപ്പെട്ടു വന്നത്. ഖുര്&#x200d;ആന്&#x200d; പ്രതികള്&#x200d;, മദ്രസകള്&#x200d;, പള്ളികള്&#x200d;, എന്നിവ അലങ്കരിക്കുന്നതിന് ചിത്രങ്ങളുടെ രൂപത്തില്&#x200d; കലിഗ്രഫി ഉപയോഗിക്കുന്നു.ഇതാ ഇവിടെ കോവിഡ് കാലത്തെ അടച്ചില്&#x200d; ഉപയോഗപ്പെടുത്തി അറബിക്, ഖുര്&#x200d;ആന്&#x200d; കാലിഗ്രാഫിയില്&#x200d; വിസ്മയം തീര്&#x200d;ക്കുകയാണ് കൊയിലാണ്ടി സ്വദേശി കെ എ ബഷീറിനെയും [ കുവൈറ്റ് ] കാട്ടിലെ പീടിക തൊണ്ടിയില്&#x200d;താഴെനെസ്ലി ഹബീബയുടെയും മകള്&#x200d; നദ സക്കീര്&#x200d; ഈ ഒഴിവുകാല വേളയില്&#x200d; വീട്ടിലിരുന്ന് സ്വന്തമായ പരിശീലനത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.</p>
<p>ഖുര്&#x200d;ആന്&#x200d; മനപ്പാഠമാക്കിയ നദ പരിശുദ്ധ ഖുര്&#x200d;ആനിലെ ആയത്തുല്&#x200d; കുര്&#x200d;സി എഴുതിയാണ് കാലി കാലിഗ്രാഫി രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്.ഇംഗ്ലീഷ് കാലിഗ്രാഫിയിലും മികവ് തെളിയിക്കുന്ന നദ ഫാറൂഖ് കോളജിലെ സെക്കന്&#x200d;ഡ് ഇയര്&#x200d; ബിരുധ വിദ്യാര്&#x200d;ത്ഥികളായ 45 ഓളം പേര്&#x200d;ക്ക് രണ്ടു ബാച്ചുകളിലായി ഓണ്&#x200d;ലൈന്&#x200d; ഖുര്&#x200d;ആന്&#x200d; ക്ലാസ് നടത്തിവരുന്നു.പത്താംക്ലാസ് വരെ കുവൈത്തില്&#x200d; പഠിച്ച നദക്ക് കുവൈറ്റ് ഔഖാഫിന്റെ കീഴില്&#x200d; നിന്നാണ് ഖുര്&#x200d;ആന്&#x200d; മന:പാഠമാക്കിയത്.</p>
<p>കുവൈറ്റ് സര്&#x200d;ക്കാറില്&#x200d; നിന്ന് പഠനത്തിന്റെ മികവില്&#x200d; നിരവധി പ്രോത്സാഹന സമ്മാനങ്ങള്&#x200d; നേടിയ നദ ബഷീര്&#x200d; തിരുവങ്ങൂര്&#x200d; ഹയര്&#x200d; സെക്കന്&#x200d;ഡറി സ്‌കൂളില്&#x200d; നിന്നും പ്ലസ് ടു വില്&#x200d; ഉന്നത വിജയം നേടി ഡിഗ്രി അഡ്മിഷന്&#x200d; കാത്തുനില്&#x200d;ക്കുകയാണ്. മുന്&#x200d; പി എസ് സി മെമ്പര്&#x200d; ടി.ടി ഇസ്മയിലിന്റെ സഹോദരപുത്രി കൂടിയാണ്‌</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nada-sakheer-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോദി വിമര്&#x200d;ശനം ; ടൈം ലേഖകനെതിരെ സംഘപരിവാര്&#x200d; സൈബര്&#x200d; ആക്രമണം</title>
		<link>https://www.chandrikadaily.com/times-magazine-writer-threated-by-sangaparivar.html</link>
					<comments>https://www.chandrikadaily.com/times-magazine-writer-threated-by-sangaparivar.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sat, 11 May 2019 11:20:38 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cyber attack]]></category>
		<category><![CDATA[FEATURE]]></category>
		<category><![CDATA[narendra modi]]></category>
		<category><![CDATA[Sangaparivar]]></category>
		<category><![CDATA[Time Magazine]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=126933</guid>

					<description><![CDATA[മോദിയെ ഭിന്നിപ്പിന്റെ തലവനെന്ന് വിശേഷിപ്പിച്ച് ടൈം മാഗസിന്റെ പുതിയ ലക്കം പുറത്തായതോടെ ഫീച്ചര്&#x200d; തയ്യാറാക്കിയ ആതിഷ് തസീറിന്റെ വിക്കിപീഡിയ പേജില്&#x200d; സംഘപരിവാറിന്റെ ആക്രമണം. മാഗസിന്&#x200d; പുറത്തിറങ്ങിയതിന് ശേഷം ആതിഷിന്റെ വിക്കിപീഡിയ പേജില്&#x200d; നിരവധി മാറ്റങ്ങള്&#x200d; വരുത്തി അതിന്റെ സ്‌ക്രീന്&#x200d; ഷോട്ട് അടക്കമാണ് ട്വിറ്റര്&#x200d; അടക്കമുള്ള മാധ്യമങ്ങളിലൂടെ സംഘപരിവാരം പ്രചരിപ്പിക്കുന്നത്. ബ്രിട്ടീഷ് പൗരനായ ആതിഷിന്റെ വിക്കിപീഡിയ പേജില്&#x200d; അദ്ദേഹം കോണ്&#x200d;ഗ്രസിന്റെ പിആര്&#x200d; മാനേജര്&#x200d; ആണെന്ന് എഡിറ്റ് ചെയ്ത് ചേര്&#x200d;ത്തിട്ടുണ്ട്. ഫീച്ചര്&#x200d; സത്യസന്ധമല്ലെന്ന് സ്ഥാപിക്കാനാണ് ബിജെപി അനുഭാവികളുടെ ശ്രമം. വിക്കിപീഡിയയിലെ [&#8230;]]]></description>
										<content:encoded><![CDATA[
<p> മോദിയെ ഭിന്നിപ്പിന്റെ തലവനെന്ന് വിശേഷിപ്പിച്ച് ടൈം മാഗസിന്റെ പുതിയ ലക്കം പുറത്തായതോടെ ഫീച്ചര്&#x200d; തയ്യാറാക്കിയ ആതിഷ് തസീറിന്റെ വിക്കിപീഡിയ പേജില്&#x200d; സംഘപരിവാറിന്റെ ആക്രമണം. മാഗസിന്&#x200d; പുറത്തിറങ്ങിയതിന് ശേഷം ആതിഷിന്റെ വിക്കിപീഡിയ പേജില്&#x200d; നിരവധി മാറ്റങ്ങള്&#x200d; വരുത്തി അതിന്റെ സ്‌ക്രീന്&#x200d; ഷോട്ട് അടക്കമാണ് ട്വിറ്റര്&#x200d; അടക്കമുള്ള മാധ്യമങ്ങളിലൂടെ സംഘപരിവാരം പ്രചരിപ്പിക്കുന്നത്. <br> ബ്രിട്ടീഷ് പൗരനായ ആതിഷിന്റെ വിക്കിപീഡിയ പേജില്&#x200d; അദ്ദേഹം കോണ്&#x200d;ഗ്രസിന്റെ പിആര്&#x200d; മാനേജര്&#x200d; ആണെന്ന് എഡിറ്റ് ചെയ്ത് ചേര്&#x200d;ത്തിട്ടുണ്ട്. ഫീച്ചര്&#x200d; സത്യസന്ധമല്ലെന്ന് സ്ഥാപിക്കാനാണ് ബിജെപി അനുഭാവികളുടെ ശ്രമം. വിക്കിപീഡിയയിലെ വരുത്തിയ മാറ്റങ്ങളില്&#x200d; അക്ഷരത്തെറ്റുകളുണ്ടെന്നതും ശ്രദ്ധേയമാണ്. ആതിഷിന്റെ വിക്കിപീഡിയ പേജ് മോദിയെക്കുറിച്ചുള്ള ഫീച്ചര്&#x200d; സ്‌റ്റോറി ടൈം പ്രസിദ്ധീകരിച്ച ദിവസം നിരവധി തവണയാണ് എഡിറ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. മോദിസര്&#x200d;ക്കാരിന്റെ കഴിഞ്ഞ അഞ്ചുവര്&#x200d;ഷത്തെ രൂക്ഷമായി വിമര്&#x200d;ശിച്ചുകൊണ്ട് ആതിഷ് തസീറെഴുതിയ ലേഖനവും മോദിയുടെ കാരിക്കേച്ചറും ഏറെ ചര്&#x200d;ച്ചകള്&#x200d;ക്ക് വഴി വച്ചിരുന്നു. <br> ആദ്യമായല്ല മോദി ടൈം മാഗസിന്റെ കവറില്&#x200d; പ്രത്യക്ഷപ്പെടുന്നതെന്നതും ഇതിനുമുന്&#x200d;പ് എങ്ങനെയാണ് അവര്&#x200d; മോദിയോടു പുലര്&#x200d;ത്തിയ സമീപനമെന്നും ശ്രദ്ധേയമാണ്. 10 വര്&#x200d;ഷക്കാലം ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരിക്കേ അവിടെ മോദി നടപ്പാക്കിയ വികസനത്തെ അഭിനന്ദിച്ചു കൊണ്ടായിരുന്നു മോദി ആദ്യമായി ടൈംസിന്റെ കവറില്&#x200d; പ്രത്യക്ഷപ്പെടുന്നത്. അടുത്തത് 2015 ലായിരുന്നു. വൈ മോദി മാറ്റേഴ്‌സ് എന്ന തലക്കെട്ടോടുകൂടിയുള്ള കവറില്&#x200d; മോദിയുടെ ഒരു പൂര്&#x200d;ണചിത്രമാണുണ്ടായിരുന്നത്. മോദിയുമായുള്ള എക്‌സ്‌ക്ലൂസീവ് ഇന്റര്&#x200d;വ്യൂ ആയിരുന്നു ഉള്ളടക്കം. ഏഷ്യയെ ഒരു ആഗോളശക്തിയാക്കാന്&#x200d; മോദിക്കു കഴിയുമോ എന്ന ചോദ്യവും അവരതിന്റെ കൂടെ നല്&#x200d;കി.<br> അതില്&#x200d; നിന്നും തികച്ചും ഭിന്നമാണ് ഇപ്പോള്&#x200d; പുറത്തുവന്നിരിക്കുന്ന കവര്&#x200d;. നാലുവര്&#x200d;ഷത്തിനുശേഷം മോദിയുടെ പ്രതിച്ഛായ കൂപ്പുകുത്തിയതിന് ഉദാഹരണം കൂടിയാണ് ന്യൂയോര്&#x200d;ക്ക് ആസ്ഥാനമായ ടൈം മാഗസിന്റെ പുതിയ ലക്കം എന്നാണ് വിലയിരുത്തപ്പെടുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/times-magazine-writer-threated-by-sangaparivar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>Spotify launches ‘Spotlight,’ a new podcast format with visual elements</title>
		<link>https://www.chandrikadaily.com/spotify-launches-spotlight-a-new-podcast-format-with-visual-elements.html</link>
					<comments>https://www.chandrikadaily.com/spotify-launches-spotlight-a-new-podcast-format-with-visual-elements.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 18 Jan 2018 18:20:30 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[FEATURE]]></category>
		<category><![CDATA[podcast]]></category>
		<category><![CDATA[spotify]]></category>
		<category><![CDATA[spotlight]]></category>
		<guid isPermaLink="false">http://localhost/envato/stuffington-post/?p=153</guid>

					<description><![CDATA[Satis est tibi in te, satis in legibus, satis in mediocribus amicitiis praesidii. Qua tu etiam inprudens utebare non numquam. ]]></description>
										<content:encoded><![CDATA[<p>Lorem ipsum dolor sit amet, consectetur adipiscing elit. Quae sequuntur igitur? Quid ei reliquisti, nisi te, quoquo modo loqueretur, intellegere, quid diceret? Satis est tibi in te, satis in legibus, satis in mediocribus amicitiis praesidii. Qua tu etiam inprudens utebare non numquam. Eaedem enim utilitates poterunt eas labefactare atque pervertere. Duo Reges: constructio interrete.</p>
<p>Quid igitur dubitamus in tota eius natura quaerere quid sit effectum? Cur post Tarentum ad Archytam? Egone quaeris, inquit, quid sentiam? Incommoda autem et commoda-ita enim estmata et dustmata appello-communia esse voluerunt, paria noluerunt. Certe non potest. <a href="http://loripsum.net/" target="_blank" rel="noopener noreferrer">Ergo, inquit, tibi Q.</a> Egone non intellego, quid sit don Graece, Latine voluptas? Neque solum ea communia, verum etiam paria esse dixerunt.</p>
<p><a href="http://loripsum.net/" target="_blank" rel="noopener noreferrer">Fortemne possumus dicere eundem illum Torquatum?</a> Sequitur disserendi ratio cognitioque naturae; Tum Quintus: Est plane, Piso, ut dicis, inquit. Eam tum adesse, cum dolor omnis absit; Multoque hoc melius nos veriusque quam Stoici. His similes sunt omnes, qui virtuti student levantur vitiis, levantur erroribus, nisi forte censes Ti.</p>
<p>Apud ceteros autem philosophos, qui quaesivit aliquid, tacet; Aliter homines, aliter philosophos loqui putas oportere? Quid enim est a Chrysippo praetermissum in Stoicis? <a href="http://loripsum.net/" target="_blank" rel="noopener noreferrer">Quae ista amicitia est?</a></p>
<blockquote cite="http://loripsum.net"><p>Videsne ut, quibus summa est in voluptate, perspicuum sit quid iis faciendum sit aut non faciendum?</p></blockquote>
<p>Sint modo partes vitae beatae. Ergo illi intellegunt quid Epicurus dicat, ego non intellego? <a href="http://loripsum.net/" target="_blank" rel="noopener noreferrer">Frater et T.</a> Quae quidem vel cum periculo est quaerenda vobis; At ego quem huic anteponam non audeo dicere; <a href="http://loripsum.net/" target="_blank" rel="noopener noreferrer">Memini vero, inquam;</a></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/spotify-launches-spotlight-a-new-podcast-format-with-visual-elements.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആര്യയുടെ വരകള്‍ക്ക് മുന്നില്‍ വൈകല്യങ്ങള്‍ തോറ്റു</title>
		<link>https://www.chandrikadaily.com/arya-feature.html</link>
					<comments>https://www.chandrikadaily.com/arya-feature.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 01 Jul 2017 09:32:22 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[FEATURE]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=34176</guid>

					<description><![CDATA[&#160; കൊല്ലം : സംസാരിക്കാനും കേള്‍ക്കാനും കഴിയില്ലെങ്കിലും ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ വരച്ച് ശ്രദ്ധേയയാകുയാണ് തേവലക്കര സ്വദേശി ആര്യാ അനില്‍. നിറങ്ങള്‍ ചാലിച്ച് ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ വരയ്ക്കാന്‍ തുടങ്ങിയതോടെ ആര്യ എന്ന കലാകാരിയ്ക്ക് മുന്നില്‍ തോറ്റത് മിണ്ടാനും, കേള്‍ക്കാനുമായില്ലെന്ന വൈകല്യങ്ങള്‍. ദൈവം കുറവുകളോടെയാണ് തന്നെ ഭൂമിയിലേക്കയച്ചതെങ്കിലും, തന്റെ വരകളിലൂടെ ആര്യ അതൊക്കെ മറക്കുകയാണ്. കൊല്ലം, തേവലക്കര ഗോവിന്ദപുരിയില്‍ കെ.എം.എം.എല്‍ ജീവനക്കാരനായ അനിലിന്റെയും, രാജിയുടെയും മകളായ ആര്യയെന്ന പതിനെട്ടുകാരിയാണ് ഇതിനോടകം നൂറുകണക്കിന് വരുന്ന ചിത്രങ്ങള്‍ വൈകല്യങ്ങള്‍ക്കിടയിലും വരച്ച് [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>കൊല്ലം : സംസാരിക്കാനും കേള്&#x200d;ക്കാനും കഴിയില്ലെങ്കിലും ജീവന്&#x200d; തുടിക്കുന്ന ചിത്രങ്ങള്&#x200d; വരച്ച് ശ്രദ്ധേയയാകുയാണ് തേവലക്കര സ്വദേശി ആര്യാ അനില്&#x200d;. നിറങ്ങള്&#x200d; ചാലിച്ച് ജീവന്&#x200d; തുടിക്കുന്ന ചിത്രങ്ങള്&#x200d; വരയ്ക്കാന്&#x200d; തുടങ്ങിയതോടെ ആര്യ എന്ന കലാകാരിയ്ക്ക് മുന്നില്&#x200d; തോറ്റത് മിണ്ടാനും, കേള്&#x200d;ക്കാനുമായില്ലെന്ന വൈകല്യങ്ങള്&#x200d;. ദൈവം കുറവുകളോടെയാണ് തന്നെ ഭൂമിയിലേക്കയച്ചതെങ്കിലും, തന്റെ വരകളിലൂടെ ആര്യ അതൊക്കെ മറക്കുകയാണ്. കൊല്ലം, തേവലക്കര ഗോവിന്ദപുരിയില്&#x200d; കെ.എം.എം.എല്&#x200d; ജീവനക്കാരനായ അനിലിന്റെയും, രാജിയുടെയും മകളായ ആര്യയെന്ന പതിനെട്ടുകാരിയാണ് ഇതിനോടകം നൂറുകണക്കിന് വരുന്ന ചിത്രങ്ങള്&#x200d; വൈകല്യങ്ങള്&#x200d;ക്കിടയിലും വരച്ച് തീര്&#x200d;ത്തത്. മിണ്ടാനും, കേള്&#x200d;ക്കാനും കഴിയാത്ത കുട്ടിയാണ് തങ്ങള്&#x200d;ക്ക് പിറന്നതെന്ന വിഷമത്തില്&#x200d; വിധിയെ പഴിക്കാതിരുന്നതാണ് മകളിലെ കഴിവുകളെ കണ്ടെത്താന്&#x200d; സഹായകമായതെന്ന് ആര്യയുടെ നാവായ അമ്മ രാജി പറയുന്നു. എല്&#x200d;.പി. ക്ലാസില്&#x200d; പഠിക്കുമ്പോള്&#x200d; തിരിച്ചറിഞ്ഞ കഴിവിനെ വീട്ടുകാര്&#x200d; <img loading="lazy" class="alignnone  wp-image-34181" src="https://www.chandrikadaily.com/wp-content/uploads/2017/07/8e5a400c-9d22-4b2f-9c7d-16344b06992f-232x300.jpg" alt="8e5a400c-9d22-4b2f-9c7d-16344b06992f" width="707" height="914" srcset="https://www.chandrikadaily.com/wp-content/uploads/2017/07/8e5a400c-9d22-4b2f-9c7d-16344b06992f-232x300.jpg 232w, https://www.chandrikadaily.com/wp-content/uploads/2017/07/8e5a400c-9d22-4b2f-9c7d-16344b06992f-324x420.jpg 324w, https://www.chandrikadaily.com/wp-content/uploads/2017/07/8e5a400c-9d22-4b2f-9c7d-16344b06992f.jpg 540w" sizes="(max-width: 707px) 100vw, 707px" />പ്രോത്സാഹിപ്പിക്കുകയഹയിരുന്നു. സാധാരണ കുട്ടികള്&#x200d;ക്കൊപ്പം സര്&#x200d;ക്കാര്&#x200d; സ്‌കൂളില്&#x200d; മകളെ പഠിപ്പിച്ചതും അത് കൊണ്ട് തന്നെ. ഗോവിന്ദ് എന്ന പേരില്&#x200d; രണ്ടാമത് പിറന്ന മകനും ദൈവം അതേ വൈകല്യങ്ങള്&#x200d; കൊണ്ട് ക്രൂരത കാട്ടിയെങ്കിലും അവിടെയും തോല്&#x200d;ക്കാന്&#x200d; ഈ കുടുംബം തയ്യാറായ്യില്ല. ജലഛായം, പെന്&#x200d;സില്&#x200d; ഡ്രോയിംഗ്, കാര്&#x200d;ട്ടൂണ്&#x200d; എന്നിവയില്&#x200d; കഴിഞ്ഞ അഞ്ചു വര്&#x200d;ഷക്കാലമായി സംസ്ഥാന സ്‌പെഷ്യല്&#x200d; സ്‌കൂള്&#x200d; കലോത്സവത്തില്&#x200d; ആര്യയെ &#8216;എ&#8217; ഗ്രയ്ഡ് കാരിയാക്കിയതും വീട്ടുകാര്&#x200d; ഒപ്പമുള്ളതുകൊണ്ടായിരുന്നു. കിട്ടുന്ന സമയങ്ങള്&#x200d; വെറുതെ ഇരിക്കാതെ നിറങ്ങളും, ബ്രഷുകളുമായി ചിലവഴിക്കുന്ന ആര്യയുടെ ചിത്രങ്ങള്&#x200d; ഒരു പ്രദര്&#x200d;ശനത്തിലും കാട്ടാവുന്നതിലും അധികമുണ്ട്. പന്മന മനയില്&#x200d; ശ്രീ ബാല ഭട്ടാരികം സംസ്‌കൃത ഹയര്&#x200d; സെക്കണ്ടറി സ്‌കൂളില്&#x200d; പ്ലസ് ടു വിന് പഠിക്കുന്ന ആര്യ പത്ത് വ്യത്യസ്ഥ രീതികളില്&#x200d; തയ്യാറാക്കിയ ക്രിസ്മസ് കാര്&#x200d;ഡ് തിരുവിതാംകൂര്&#x200d; രാജകുടുംബാഗം അശ്വതി തിരുനാള്&#x200d; ലക്ഷ്മി ഭായി തമ്പുരാട്ടിയാണ് പ്രകാശനം ചെയ്തത്. ചെറുതും വലുതുമായ നിരവധി അംഗീകാരങ്ങള്&#x200d; തേടിയെത്തിയെങ്കിലും നിറപുഞ്ചിരിയോടെ ഇന്നും വരയുടെ ലോകത്താണ് ഈ മിടുക്കി. ആര്യ പഠിക്കുന്ന സ്‌കൂളില്&#x200d; ഒരുക്കിയ ഏകദിന പ്രദര്&#x200d;ശനത്തില്&#x200d; നിരവധി പേരാണ് ആര്യയുടെ ചിത്രങ്ങള്&#x200d; കാണാന്&#x200d; എത്തിയത്.<img loading="lazy" class="alignnone  wp-image-34179" src="https://www.chandrikadaily.com/wp-content/uploads/2017/07/6a70b552-d074-4da6-92da-44eea9f36bb8-300x198.jpg" alt="6a70b552-d074-4da6-92da-44eea9f36bb8" width="743" height="491" srcset="https://www.chandrikadaily.com/wp-content/uploads/2017/07/6a70b552-d074-4da6-92da-44eea9f36bb8-300x198.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/07/6a70b552-d074-4da6-92da-44eea9f36bb8.jpg 540w" sizes="(max-width: 743px) 100vw, 743px" /></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/arya-feature.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
