<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>features &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/features/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 08 Oct 2025 06:05:02 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>features &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>യുപിഐയില്‍ ബയോമെട്രിക് ഓതന്റിക്കേഷന്‍; ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍</title>
		<link>https://www.chandrikadaily.com/biometric-authentication-on-upi-new-feature-for-users.html</link>
					<comments>https://www.chandrikadaily.com/biometric-authentication-on-upi-new-feature-for-users.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 08 Oct 2025 06:05:02 +0000</pubDate>
				<category><![CDATA[FinTech]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[features]]></category>
		<category><![CDATA[RBI]]></category>
		<category><![CDATA[upi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=357392</guid>

					<description><![CDATA[റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) യുപിഐ സ്ഥിരീകരണ പ്രക്രിയയ്ക്കായി ഒരു മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കിയതിനാല്‍ ഇന്ന് മുതല്‍, ഫോണ്‍പേ, പേടിഎം, ജിപേ എന്നിവ പോലുള്ള യുപിഐ പേയ്മെന്റ് ആപ്പുകള്‍ വലിയ മാറ്റത്തിന് വിധേയമായേക്കാം.]]></description>
										<content:encoded><![CDATA[<p>റിസര്&#x200d;വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്&#x200d;ബിഐ) യുപിഐ സ്ഥിരീകരണ പ്രക്രിയയ്ക്കായി ഒരു മാര്&#x200d;ഗ്ഗനിര്&#x200d;ദ്ദേശം പുറത്തിറക്കിയതിനാല്&#x200d; ഇന്ന് മുതല്&#x200d;, ഫോണ്&#x200d;പേ, പേടിഎം, ജിപേ എന്നിവ പോലുള്ള യുപിഐ പേയ്മെന്റ് ആപ്പുകള്&#x200d; വലിയ മാറ്റത്തിന് വിധേയമായേക്കാം. നിലവില്&#x200d;, അന്തിമ ഇടപാടുകള്&#x200d; നടത്താന്&#x200d;  UPI ആപ്പുകള്&#x200d; ഉപയോഗിക്കുന്നു, എന്നാല്&#x200d; ഇപ്പോള്&#x200d; പുതിയ മാര്&#x200d;ഗ്ഗനിര്&#x200d;ദ്ദേശങ്ങള്&#x200d; അനുസരിച്ച് അത് മാറിയേക്കാം. ഇന്ത്യയുടെ ഡിജിറ്റല്&#x200d; പേയ്മെന്റ് ഇക്കോസിസ്റ്റം നിയന്ത്രിക്കുന്ന നാഷണല്&#x200d; പേയ്മെന്റ് കോര്&#x200d;പ്പറേഷന്&#x200d; ഓഫ് ഇന്ത്യ (NPCI), UPI ആപ്പുകള്&#x200d;ക്കായി ബയോമെട്രിക് പ്രാമാണീകരണം അവതരിപ്പിക്കുന്നു. പിന്&#x200d; അടിസ്ഥാനമാക്കിയുള്ള യുപിഐ പ്രാമാണീകരണത്തിന് പകരമായി ഈ ബയോമെട്രിക്സ് ഉപയോഗിക്കും.</p>
<p>UPI ആപ്പുകള്&#x200d;ക്കുള്ള ബയോമെട്രിക് പ്രാമാണീകരണം</p>
<p>PhonePe, Paytm, GPay എന്നിവ പോലുള്ള UPI പേയ്മെന്റ് സേവനങ്ങള്&#x200d;ക്ക് ഇന്ന് ഒക്ടോബര്&#x200d; 8 മുതല്&#x200d; ഓണ്&#x200d;ലൈന്&#x200d; പേയ്മെന്റുകള്&#x200d;ക്കായി ബയോമെട്രിക് പ്രാമാണീകരണം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 4 അക്ക പിന്&#x200d; പ്രോസസ്സില്&#x200d; തുടരുമെങ്കിലും, സാങ്കേതിക വിദഗ്ദ്ധരായ ഉപയോക്താക്കള്&#x200d;ക്ക് പ്രക്രിയ വേഗത്തിലും സുരക്ഷിതവുമാക്കാന്&#x200d; ഫേഷ്യല്&#x200d;, ഫിംഗര്&#x200d;പ്രിന്റ് പ്രാമാണീകരണം ബദലായി ഉപയോഗിക്കും.</p>
<p>ബയോമെട്രിക് ആധികാരികതയ്ക്ക് ഇന്ത്യയുടെ തിരിച്ചറിയല്&#x200d; സംവിധാനമായ ആധാറിന്റെ പിന്തുണയുണ്ടെന്ന് പറയപ്പെടുന്നു. അതിനാല്&#x200d;, യുപിഐ ആപ്പുകളിലെ ഈ പ്രാമാണീകരണങ്ങള്&#x200d; ഇതിനകം തന്നെ ആധാര്&#x200d; ചട്ടക്കൂടിന് കീഴില്&#x200d; ഉപയോഗിക്കുന്ന ബയോമെട്രിക്സിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. മുംബൈയില്&#x200d; നടക്കുന്ന ഗ്ലോബല്&#x200d; ഫിന്&#x200d;ടെക് ഫെസ്റ്റിവലില്&#x200d; പുതിയ ബയോമെട്രിക് ഫീച്ചര്&#x200d; പ്രദര്&#x200d;ശിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്&#x200d;പിസിഐ പറഞ്ഞു, &#8221;ഓരോ ഇടപാടുകളും ഇഷ്യൂ ചെയ്യുന്ന ബാങ്ക് ശക്തമായ ക്രിപ്റ്റോഗ്രാഫിക് ചെക്കുകള്&#x200d; ഉപയോഗിച്ച് സ്വതന്ത്രമായി പരിശോധിച്ചുറപ്പിക്കുന്നു, അനുഭവം ലളിതവും തടസ്സമില്ലാത്തതുമായി നിലനിര്&#x200d;ത്തിക്കൊണ്ട് ഉയര്&#x200d;ന്ന തലത്തിലുള്ള സുരക്ഷ ഉറപ്പാക്കുന്നു.&#8221;</p>
<p>ഓണ്&#x200d;ലൈന്&#x200d; പേയ്മെന്റ് പ്ലാറ്റ്ഫോമിന് കീഴിലുള്ള ഈ പുതിയ ബയോമെട്രിക് ഫീച്ചര്&#x200d;, മുഴുവന്&#x200d; ആധാര്&#x200d; OTP പരിശോധനാ പ്രക്രിയയ്ക്ക് പകരം ആധാര്&#x200d; അധിഷ്ഠിത ഫേസ് ഓതന്റിക്കേഷനില്&#x200d; നിന്ന് അവരുടെ യുപിഐ പിന്&#x200d; മാറ്റാനും ഉപയോക്താക്കളെ അനുവദിക്കും. അതിനാല്&#x200d;, ഇത് മുഴുവന്&#x200d; യുപിഐ ആപ്പ് പ്രോസസ്സും വേഗത്തിലും ഉപയോക്താക്കള്&#x200d;ക്ക് തടസ്സമില്ലാത്തതുമാക്കുമെന്ന് പറയപ്പെടുന്നു.</p>
<p>ബയോമെട്രിക് പ്രാമാണീകരണത്തിന്റെ പ്രയോജനങ്ങള്&#x200d;</p>
<p>യുപിഐ ആപ്പുകള്&#x200d;ക്കായുള്ള പുതിയ ബയോമെട്രിക് പ്രാമാണീകരണം വേഗത്തിലുള്ള പേയ്മെന്റ് പ്രക്രിയ കൊണ്ടുവരും<br />
ബയോമെട്രിക്‌സ് ഉപയോഗിക്കുന്നത് കൂടുതല്&#x200d; തടസ്സങ്ങളില്ലാത്തതും തടസ്സരഹിതവുമായിരിക്കും. ഇത് PIN-ന് ബദലായിരിക്കും, UPI പിന്&#x200d; മാറ്റുന്നതിനുള്ള ആധാര്&#x200d;-OTP പ്രക്രിയയും നീക്കം ചെയ്യും.<br />
ഇത് ഉപയോക്താവിന്റെ ആധാര്&#x200d; ചട്ടക്കൂടുമായി ലിങ്ക് ചെയ്യപ്പെടുമെന്നതിനാല്&#x200d;, യുപിഐയുമായി ബന്ധപ്പെട്ട നിരവധി തട്ടിപ്പുകളെയും പിന്&#x200d; സംബന്ധമായ തട്ടിപ്പുകളെയും ചെറുക്കാന്&#x200d; ഇത് സഹായിക്കുമെന്ന് എന്&#x200d;പിസിഐ ഉറപ്പുനല്&#x200d;കുന്നു. അതിനാല്&#x200d;, ബയോമെട്രിക് ഓതന്റിക്കേഷന്&#x200d; കൂടുതല്&#x200d; സുരക്ഷിതമായിരിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/biometric-authentication-on-upi-new-feature-for-users.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8220;കുറുക്കോളി മൊയ്തീന്‍ സാഹിബിന്റെ പരാമര്‍ശം എന്നെ വീണ്ടുമൊരു എം.എസ്.എഫുകാരനാക്കി&#8221;; പുത്തൂര്‍ റഹ്മാന്‍</title>
		<link>https://www.chandrikadaily.com/kurukoli-moiteen-sahibs-remarks-made-me-an-msf-man-again-puthur-rahman.html</link>
					<comments>https://www.chandrikadaily.com/kurukoli-moiteen-sahibs-remarks-made-me-an-msf-man-again-puthur-rahman.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 02 Aug 2025 10:05:43 +0000</pubDate>
				<category><![CDATA[Features]]></category>
		<category><![CDATA[dr puthur rahman]]></category>
		<category><![CDATA[features]]></category>
		<category><![CDATA[MSF]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=349227</guid>

					<description><![CDATA[ഇന്ന്‌കേരളത്തിലെ ഏറ്റവും അടിത്തറയുള്ള വിദ്യാര്‍ത്ഥി മുന്നേറ്റമായും ദേശീയ രാഷ്ട്രീയയത്തില്‍ നാഷണല്‍ യൂനിവേഴ്സിറ്റി കാമ്പസുകളിലെ നിര്‍ണായക ശക്തിയായും എം.എസ്.എഫ് വിരാചിക്കുന്നു. അടിത്തറ ശക്തമായതിന്റെ ഫലമാണത്.]]></description>
										<content:encoded><![CDATA[<p>എം.എസ്.എഫിന്റെ കഴിഞ്ഞകാലം ഓര്&#x200d;മ്മിപ്പിച്ചുകൊണ്ട് എന്റെ ആത്മസുഹൃത്ത് കുറുക്കോളി മൊയ്തീന്&#x200d; എം.എല്&#x200d;.എ എഴുതിയ ഒരു കുറിപ്പില്&#x200d; &#8216;ആദ്യമായി യൂണിവേഴ്‌സിറ്റി യൂണിയനിലേക്ക് എം.എസ്.എഫ് മത്സരിക്കുന്നത് ഐക്യജനാധിപത്യമുന്നണി ഭരിക്കുന്ന, എം.എസ്.എഫിന്റെ കേരളത്തിലെ സ്ഥാപക നേതാവായ മഹാനായ സി.എച്ച് മുഹമ്മദ് കോയ സാഹിബ് വിദ്യാഭ്യാസ മന്ത്രിയായി പ്രവര്&#x200d;ത്തിക്കുന്ന കാലത്താണ്. ഇപ്പോഴത്തെ കെ.എം.സി.സി നേതാവായ പുത്തൂര്&#x200d; റഹ്മാന്&#x200d; (അന്&#x200d;സാര്&#x200d; അറബിക് കോളജ്,വളവന്നൂര്&#x200d;), ഒ. അബ്ദുല്&#x200d; ലത്തീഫ് കല്&#x200d;പ്പകഞ്ചേരി (പി.എസ്.എം.ഒ കോളജ് തിരൂരങ്ങാടി)യുമായിരുന്നു സ്ഥാനാര്&#x200d;ത്ഥികള്&#x200d;. പക്ഷെ വിജയിക്കാനായില്ല. ചെറിയ വോട്ടിന് തോറ്റുപോയി.&#8217; കുറുക്കോളി മൊയ്തീന്&#x200d; സാഹിബിന്റെ ഈ പരാമര്&#x200d;ശം എന്നെ കുട്ടിക്കാലത്തേക്കു കൊണ്ടുപോവുകയും ഞാന്&#x200d; വീണ്ടുമൊരു എം.എസ്.എഫുകാരനാവുകയും ചെയ്യുകയുമുണ്ടായി.</p>
<p>കേരളത്തിലെ വിദ്യാര്&#x200d;ത്ഥി സംഘടനകളില്&#x200d; ചെറുകിട ആയിരുന്നു മുസ്ലിം വിദ്യാര്&#x200d;ത്ഥി ഫെഡറേഷന്&#x200d;, എന്നു കരുതി തരികിടയൊന്നും ആരും കാണിച്ചിട്ടില്ല. എഴുപതുകളില്&#x200d; എം.എസ്.എഫ് എന്ന വിദ്യാര്&#x200d;ത്ഥി സംഘടനക്ക് അക്കാലത്ത് യൂണിവാഴ്സിറ്റി തലത്തില്&#x200d; വലിയ സാന്നിധ്യമില്ല. 1976,1977ഇല്&#x200d; ഹബീബ് റഹ്മാന്&#x200d; സംസ്ഥാന പ്രസിഡണ്ടും കെ എം കൊയാമു മലപ്പുറം ജില്ലാ എം.എസ്.എഫ് പ്രസിഡന്റുമാണ്. ഞാനന്ന് അന്&#x200d;സാര്&#x200d; അറബിക് കോളജിലെ വി്ദ്യാര്&#x200d;ത്ഥിയാണ്. കാലികറ്റ് യൂണിവാഴ്സിറ്റിയില്&#x200d; അന്നത്തെ കൗണ്&#x200d;സിലര്&#x200d;മാരായി വരുന്ന മുസ്ലിം വിദ്യാര്&#x200d;ത്ഥികള്&#x200d; വിവിധ അറബിക് കോളജുകളില്&#x200d; നിന്നുള്ളവരാണ്. മുജാഹിദ് സ്റ്റുഡന്റ്സ് മൂവ്മെന്റാണ് സംഘടന. എം.എസ്.എമിന്റെ പ്രവര്&#x200d;ത്തകനും ഭാരവാഹിയുമായിരുന്നു ഞാനും. തിരൂര്&#x200d; താലൂക്ക് പ്രസിഡണ്ടായി കുഞ്ഞിമുഹമ്മദ് കോക്കൂരും ജനറല്&#x200d; സെക്രട്ടറിയായി ഈയുള്ളവനും പ്രവര്&#x200d;ത്തിക്കുന്നു. അന്&#x200d;സാര്&#x200d; അറബിക് കോളജ് വഴി യൂണിവാഴ്സിറ്റിയില്&#x200d; എം.എസ്.എം പ്രതിനിധിയായി കൗണ്&#x200d;സിലറുമാണ്. അതേസമയം തന്നെ എം.എസ്.എഫുകാരനുമാണ്.</p>
<p>പ്രിയപ്പെട്ട നേതാക്കള്&#x200d; ഹബീബും കോയാമുവാണ് എന്നെ വിളിച്ചു യൂനിവാഴ്സിറ്റിയില്&#x200d; എം.എസ്.എഫിന് പ്രവേശനം കിട്ടണം, അതിനുവേണ്ട പ്രവര്&#x200d;ത്തനങ്ങള്&#x200d; നടത്തണം എന്നാവശ്യപ്പെടുന്നത്. കോയാമുവും സംസ്ഥാന എം എസ് ഫ് പ്രസിഡണ്ട് ഹബീബ് റഹ്മാനും ചേര്&#x200d;ന്നുണ്ടാക്കിയ പ്ലാന്&#x200d; എന്നെ അറിയിക്കുകയും അതു നടപ്പിലാക്കുന്നതിനുവേണ്ട സഹകരണം ആവശ്യപ്പെടുകയും ചെയ്തു. ഏഴോളം അറബിക് കോളജുകളില്&#x200d; നിന്നുള്ള കൗണ്&#x200d;സിലര്&#x200d;മാരാണ് അക്കാലത്ത് എം.എസ്.എമിനുള്ളത്. ഞാന്&#x200d; വിദ്യാര്&#x200d;ത്ഥിയായ അന്&#x200d;സാറിനു പുറമേ, റൗളത്തുല്&#x200d; ഉലൂം, പുളിക്കല്&#x200d;, അരീക്കോട്, മോങ്ങം, വാഴക്കാട്, കുനിയില്&#x200d;, എന്നിങ്ങനെയുള്ള കോളജുകള്&#x200d;. ഏഴ് കൗണ്&#x200d;സിലര്&#x200d;മാര്&#x200d; ഉള്ളത് കൊണ്ട് തന്നെ എം.എസ്.എമിന് ഒരു സെനറ്റ് മെംബര്&#x200d; ഉണ്ടാവും. എം.എസ്.എഫിന് തിരൂരങ്ങാടി കോളജില്&#x200d; നിന്നും മമ്പാട് എം.ഇഎസ്, സര്&#x200d; സയ്യിദ് കോളജില്&#x200d; നിന്നുമായി ഓരോ കൗണ്&#x200d;സിര്&#x200d;മാരുണ്ടാവും. അക്കാലത്തു ചുരുങ്ങിയത് 8 ആദ്യ വോട്ടു കിട്ടിയാലേ സെനറ്റിലേക്കുള്ള തെരഞ്ഞെടുപ്പു ജയിക്കാനാവൂ. അന്&#x200d;സറില്&#x200d; നിന്നുള്ള കെ. സൈതലവിയെ എം.എസ്.എംനെ പ്രതിനിതീകരിച്ചു സെനറ്റ് മെമ്പറായി തെരഞ്ഞെടുത്തിരുന്നു. അക്കാലം വരേ എം.എസ്.എഫിന് സെനറ്റില്&#x200d; മെംബര്&#x200d;മാര്&#x200d; ഉണ്ടായിട്ടേയില്ല.<br />
കോയാമുവും ഹബീബ് റഹ്മാനും പദ്ധതിയിട്ടത് അറബിക് കോളജുകളിലൂടെ എം.എസ്.എഫിന് അവസരമൊരുക്കുക എന്നതായിരുന്നു. എം.എസ്.എം എം.എസ്.എഫില്&#x200d; ലയിച്ചോ മാറിനിന്നോ എം.എസ്.എഫിനെ മുസ്ലിം വിദ്യാര്&#x200d;ത്ഥികളുടെ രാഷ്ട്രീയ മുഖ്യധാരയിലേക്കു കൊണ്ടുവരണം. എം.എസ്.എം ഒരു മതംസംഘടനയുടെ വിദ്യാര്&#x200d;ത്ഥി പ്രസ്ഥാനമാണ്. എം.എസ്.എഫ് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ വിദ്യാര്&#x200d;ത്ഥി വിഭാഗമാണ്. എം.എസ്.എഫിലൂടെ മുസ്ലിം വിദ്യാര്&#x200d;ത്ഥികളെ സംഘടിപ്പിക്കുന്നതാണ് ഉചിതം എന്ന ചിന്ത അവര്&#x200d; മുന്നോട്ടുവെച്ചു. ഇക്കാര്യം കൂടിയാലോചിക്കാന്&#x200d; മഞ്ചേരി ലീഗ് ഓഫീസിലാണ് അന്നൊരു യോഗം വിളിച്ചുകൂട്ടുന്നത്. 1977 ഓഗസ്തിലാണ് ഈ യോഗം ചേര്&#x200d;ന്നതു എന്നാണ് എന്റെ ഓര്&#x200d;മ്മ. മതസംഘടനയുടെ ഭാഗമായി മുസ്ലിം വിദ്യാര്&#x200d;ത്ഥികളുടെ സംഘടന പ്രവര്&#x200d;ത്തിക്കുന്നതിലും ഉചിതമായ രീതി ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനു കീഴില്&#x200d; മുസ്ലിം വിദ്യാര്&#x200d;ത്ഥികള്&#x200d; സംഘടിക്കുന്നതാണെന്ന കാര്യത്തില്&#x200d; അന്നു എല്ലാവര്&#x200d;ക്കും അനൂകൂല നിലപാടായിരുന്നു.</p>
<p>കോയാമുവും ഹബീബ് റഹ്മാനും ചേര്&#x200d;ന്നു നടത്തിയ ഈ ശ്രമം ഫലം കാണുകയാണുണ്ടായത്. എം.എസ്.എമിനെ എം.എസ്.എഫില്&#x200d; ലയിപ്പിക്കുക എന്ന തരത്തിലേക്കതു നീങ്ങിയില്ല, വളരെ സ്വാഭാവികമായി എം.എസ്.എഫ് രംഗത്തേക്കു വരികയും എം.എസ്.എം പിന്മാറുകയും ചെയ്തു. അറബിക് കോളജുകള്&#x200d; വഴി ഞങ്ങള്&#x200d; എം.എസ്.എഫിന്റെ കൗണ്&#x200d;സിലര്&#x200d;മാരായി വന്നു. എന്നെയായിരുന്നു കൗണ്&#x200d;സിലര്&#x200d; ലീഡര്&#x200d; ആയി തെരഞ്ഞെടുത്തത്. അങ്ങിനെ ആദ്യമായി യൂണിവാഴ്സിറ്റി യൂണിയനിലേക്ക് കെ.എസ്.യുവുമായി അലയന്&#x200d;സുണ്ടാക്കി എം.എസ്.എഫ് മത്സരിച്ചു. എം.എസ്.എഫിന്റെ യൂണിവേഴ്‌സിറ്റി തലത്തിലെ ആദ്യ സ്ഥാനാര്&#x200d;ത്ഥിയായി മല്&#x200d;സരിച്ചത് ഞാനായിരുന്നു. വൈസ് ചെയര്&#x200d;മാന്&#x200d; സ്ഥാനത്തേക്കായിരുന്നു മല്&#x200d;സരം. മൂന്ന് വോട്ടിനു ഞാന്&#x200d; തോറ്റു. ഒ.കെ മുഹമ്മദലി ആ കൊല്ലം സെനറ്റ് മെംബറായി. എം.എസ്.എഫിന്റെ ആദ്യത്തെ മെംബര്&#x200d;. മുസ്ലിം വിദ്യാര്&#x200d;ത്ഥി രാഷ്ട്രീയത്തിന് നിലമൊരുക്കാന്&#x200d; വളരെ തന്ത്രപരമായി പ്രവര്&#x200d;ത്തിച്ച ആ കാലത്തെ നേതൃത്വത്തോട് ഇപ്പോഴും എപ്പോഴും എം.എസ്.എഫ് കടപ്പെട്ടിരിക്കുന്നു.<br />
പില്&#x200d;ക്കാലത്ത് ഒട്ടേറെ എം.എസ്.എഫ് പ്രവര്&#x200d;ത്തകര്&#x200d; കൗണ്&#x200d;സിലര്&#x200d;മാരും സെനറ്റ് മംബര്&#x200d;മാരും യൂണിയന്&#x200d; ഭാരവാഹികളുമായി. ഇന്ത്യന്&#x200d; യൂണിയന്&#x200d; മുസ്ലിം ലീഗിന്റെ നേതൃനിരയിലേക്ക് പ്രതിഭാശാലികളായ പൊതുപ്രവര്&#x200d;ത്തകരെയും നേതാക്കളെയും സംഭാവന ചെയ്യാനും എം.എസ്.എഫിനായി. കേവലം ആറുകൊല്ലം കൊണ്ട് 1980-81 കാലമായപ്പോള്&#x200d; യൂണിയന്റെ ജനറല്&#x200d; സെക്രട്ടറിയായി പി.എം മഹ്മൂദും (സര്&#x200d; സെയ്യിദ് കോളജ്) വൈസ് ചെയര്&#x200d;മാനായി വി.പി അഹമ്മദ് കുട്ടി (പുളിക്കല്&#x200d; മദീനത്തുല്&#x200d; ഉലൂം അറബിക് കോളജ്) നിര്&#x200d;വ്വാഹണ സമിതി അംഗമായി എം.അഹമ്മദ് (അന്&#x200d;സാര്&#x200d; അറബി കോളജ്, വളവന്നൂര്&#x200d;) തിരഞ്ഞെടുക്കപ്പെട്ടു. പൊടുന്നനെയായിരുന്നു ആ വളര്&#x200d;ച്ച. ഈ ചരിത്രം പിന്നീട് നിരന്തരം ആവര്&#x200d;ത്തിച്ചു. സി. മമ്മുട്ടി, എം.സി ഖമറുദ്ദീന്&#x200d; തുടങ്ങി പലരും യൂണിയന്&#x200d; സാരഥികളായി. ഇവരെപ്പോലെ ഒരുപാട് പേരുടെ പേരുകള്&#x200d; ഓര്&#x200d;മ്മിക്കേണ്ടതായുണ്ട്. രാഷ്ട്രീയത്തിലെന്ന പോലെ വിദ്യാര്&#x200d;ത്ഥി രാഷ്ട്രീയത്തിലും ജയപരാജയങ്ങളുണ്ടാവും. അതുണ്ടായിട്ടുണ്ട്. മുന്നണിമാറ്റവും നീക്കുപോക്കുകളും നടത്തിയിട്ടുണ്ട്. പക്ഷേ, അന്തസ്സ് വിട്ടുള്ള തരികിടകളിലൂടെ എം.എസ്.എഫ് ഒരിക്കലും പ്രവര്&#x200d;ത്തിച്ചിട്ടില്ല. കോഴിക്കോട് മാത്രമല്ല, കേരള യൂണിവാഴ്സിറ്റിയിലും എം.എസ്.എഫ് വിജയക്കൊടി പാറിച്ചു. പില്&#x200d;ക്കാലത്ത് കേരളത്തിന് പുറത്തും എം.എസ്.എഫ് നേട്ടങ്ങളുണ്ടാക്കി. 1974ല്&#x200d;, ഏതാണ്ട് അമ്പത് കൊല്ലം മുമ്പേ, ഹബീബ് റഹ്മാന്റെ ആലോചനയില്&#x200d; ഉദിച്ച ഒരു പദ്ധതിക്കുവേണ്ടി പ്രവര്&#x200d;ത്തിച്ച അന്നത്തെ വിദ്യാര്&#x200d;ത്ഥിക്ക് ഇപ്പോള്&#x200d; നവാസിന്റെയും നജാഫിന്റെയും നേതൃത്വത്തില്&#x200d; സംഘടന കൈവരിക്കുന്ന വിജയകഥകളെല്ലാം ചാരിതാര്&#x200d;ത്ഥ്യം തരുന്നു.</p>
<p>ഏതാനും ആഴ്ചകള്&#x200d; മുമ്പേ വേങ്ങര മണ്ഡലം എം.എസ്.എഫിന്റെ തലമുറ സംഗമത്തില്&#x200d; ഈയുള്ളവനും പങ്കെടുക്കുകയുണ്ടായി. ഹബീബിബിയന്&#x200d; കാലഘട്ടത്തിലെ പ്രമുഖ നേതാക്കളായ കെ.എം. കോയാമു, വല്ലാഞ്ചിറ മുഹമ്മദലി, ടി.വി. ഇബ്രാഹിം എന്നിവര്&#x200d;ക്കൊപ്പം കഴിഞ്ഞകാലം ഓര്&#x200d;ത്തും പറഞ്ഞും മനം നിറഞ്ഞ ഒരു ദിവസമായിരുന്നു അത്. യൂണിവേഴ്‌സിറ്റി ഭരണ തലങ്ങളില്&#x200d; നിന്ന് ഏറെ അകലെ ആയിരുന്ന എം.എസ്.എഫിനെ ആ രംഗത്തേക്ക് ആദ്യമായി പരിചയപ്പെടുത്തിയതും, ഒ.കെ. മുഹമ്മദലിയിലൂടെ ചരിത്രത്തില്&#x200d; ആദ്യമായി സെനറ്റ് അംഗത്വം നേടിയതും എം.എസ്.എഫിന്റെ ജൈത്രയാത്രയിലെ നാഴികക്കല്ലായിരുന്നു. അതൊരു ഗംഭീര തുടക്കം തന്നെ ആയിരുന്നു.<br />
എഴുപതുകളില്&#x200d; എം.എസ്.എഫില്&#x200d; അണിചേരുന്നത് അപമാനമായി പറഞ്ഞു പരത്തിയവര്&#x200d; വിജയിച്ചു നിന്ന ഒരു കാലം കഴിഞ്ഞുപോയിട്ടുണ്ട്. പള്ളിദര്&#x200d;സുകാരുടെ സംഘടന എന്ന ആക്ഷേപം ഉയര്&#x200d;ത്തിയവരുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ ISI ഉള്&#x200d;പ്പെടെ ഞങ്ങളെ പരിഹസിച്ചിട്ടുണ്ട്. സമരം ചെയ്യാന്&#x200d; അല്ലേ വിദ്യാര്&#x200d;ത്ഥി യൂണിയന്&#x200d;, എസ്.എഫ്.ഐയും കെ.എസ്.യുവും പോലെ എം.എസ്.എഫ് എന്തുകൊണ്ട് സമര രംഗത്തില്ല എന്നതും അന്നത്തെ ആക്ഷേപമായിരുന്നു. പഠിക്കുക, പഠിക്കുക, വീണ്ടും പഠിക്കുക എന്നു പറഞ്ഞുകൊണ്ടേയിരുന്ന സി.എച്ചിന്റെ മക്കളായ ഞങ്ങള്&#x200d; അന്നതൊന്നും ചെവിക്കൊണ്ടില്ല. ഇന്ന്‌കേരളത്തിലെ ഏറ്റവും അടിത്തറയുള്ള വിദ്യാര്&#x200d;ത്ഥി മുന്നേറ്റമായും ദേശീയ രാഷ്ട്രീയയത്തില്&#x200d; നാഷണല്&#x200d; യൂനിവേഴ്സിറ്റി കാമ്പസുകളിലെ നിര്&#x200d;ണായക ശക്തിയായും എം.എസ്.എഫ് വിരാചിക്കുന്നു. അടിത്തറ ശക്തമായതിന്റെ ഫലമാണത്. ആ ചരിത്രവും അന്നത്തെ സഹനവും ഇന്നത്തെ കാലത്ത് ഓര്&#x200d;മ്മിക്കപ്പെടേണ്ട വസ്തുതകളാണ്. അതിനൊരു ഉപോല്&#x200d;ബലകമായി ഈ സോവനീര്&#x200d; പേജ്. കാലം സാക്ഷ്യപ്പെടുത്തിയ ഒരു നിധിയാണ് എനിക്കിത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kurukoli-moiteen-sahibs-remarks-made-me-an-msf-man-again-puthur-rahman.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നാടിനുവെളിച്ചമായ അത്ഭുത പ്രതിഭ</title>
		<link>https://www.chandrikadaily.com/a-wonderful-talent-for-the-country.html</link>
					<comments>https://www.chandrikadaily.com/a-wonderful-talent-for-the-country.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 05 May 2025 05:51:52 +0000</pubDate>
				<category><![CDATA[Features]]></category>
		<category><![CDATA[features]]></category>
		<category><![CDATA[iqbal kallungal]]></category>
		<category><![CDATA[KV RABIYA]]></category>
		<category><![CDATA[latest]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=340106</guid>

					<description><![CDATA[വൈകല്യവും അര്‍ബുദവും ബാധിച്ചപ്പോഴും അതൊന്നും സാരമില്ലെന്ന് പറഞ്ഞ് സാമൂഹിക ജീവിത ശാക്തീകരണ പദ്ധതികള്‍ വിജയകമാരമായി നടപ്പാക്കിയാണ് വെള്ളിലക്കാട് എന്ന കുഗ്രാമത്തില്‍ നിന്ന് ലോകത്തോളം വളര്‍ന്ന റാബിയ കടന്നുപോയിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p><strong>ഇഖ്ബാല്&#x200d; കല്ലുങ്ങല്&#x200d;</strong></p>
<p>അക്ഷരങ്ങളെ ചേര്&#x200d;ത്തുവെച്ചു സമൂഹത്തിനു വെളിച്ചം പകര്&#x200d;ന്നാണ് പത്മശ്രീ കെ.വി റാബിയ വിടവാങ്ങിയിരിക്കുന്നത്. ജീവിതകാലം മുഴുവന്&#x200d; തന്റെ ചുറ്റും ജ്ഞാനവും ആത്മവിശ്വാസവും പ്രതീക്ഷയും പകര്&#x200d;ന്നു നല്&#x200d;കി. സംഭവബഹുലമായ ജീവിതമായിരുന്നു അവരുടേത്. കുട്ടിക്കാലത്ത് ഓടിയും ചാടിയും നടന്ന റാബിയ സ്‌കൂള്&#x200d; പഠനകാലത്താണ് പൊടുന്നനെ ശാരിരിക പ്രയാസത്തിലേക്ക് കടന്നത്. തിരൂരങ്ങാടിയിലെ പള്ളിപറമ്പ് നൂറുല്&#x200d; ഹുദ മദ്രസയിലായിരുന്നു ആദ്യ പഠനം. ചന്തപ്പടിയിലെ ജി.എല്&#x200d;.പി സ്‌കൂളില്&#x200d; നിന്നും സ്‌കൂള്&#x200d; വിദ്യാഭ്യാസവും തുടങ്ങി. പിന്നീട് തിരുരങ്ങാടി ഗവ ഹൈസ്‌കുളിലായി പഠനം. സഹപാഠികള്&#x200d;ക്കൊപ്പം ഉച്ചയൂണിനു വീട്ടിലെത്തുമായിരുന്നു. ഏറെ ദൂരം നടന്നുവേണം വീട്ടി ലെത്താന്&#x200d;. ഇതിനിടെ കാലിനു ബാധിച്ച വൈകല്യം പതുക്കെ കുടികൊണ്ടിരുന്നു. അതോടെ ഉച്ചയൂണിനു വീട്ടലെത്താന്&#x200d; കഴിയാതായി. ഉച്ചഭക്ഷണം സ്‌കുളിലേക്കു കൊണ്ടുപോവലായി. പഠിക്കാനുള്ള ആവേശവും ആഗ്രഹവും തിളച്ചുമറിയുന്ന ദിനങ്ങള്&#x200d;, എസ്എസ്എല്&#x200d;സി ക്ലാസി ലേക്കുള്ള ഒരുക്കത്തിനിടെ കാലിനു വീണ്ടും കലശാലയ വേദന. ഒരു ദിവസം ക്ലാസ് വിട്ടപ്പോള്&#x200d; തിരെ നടക്കാന്&#x200d; കഴിയുന്നില്ല. രണ്ടു കാലുകള്&#x200d; തളര്&#x200d;ന്നിരിക്കുന്നു. സഹോദരികളുടെയും സഹപാഠികളുടെയും കഴുത്തിലൂടെ ഇരു കൈകളുമിട്ട് കിലോമീറ്ററോളം നിലം തൊടാതെയാണ് വി ട്ടിലെത്തിയത്.</p>
<p>നടക്കാന്&#x200d; കഴിയാത്തത് റാബിയ വകവെച്ചില്ല. പിതൃസഹോദരന്റെ സഹായത്തോടെ സൈക്കിളിലായിരുന്നു പിന്നീട് സ്‌കൂളിലെത്തിയത്. എസ്എസ്എല്&#x200d;സി പരീക്ഷ നല്ല മാര്&#x200d;ക്കോടെ വിജയിച്ചു. തുടര്&#x200d;ന്ന് തിരൂരങ്ങാടി പി.എസ്.എം.ഒ കോളജില്&#x200d; പ്രീഡിഗ്രി. സെക്കന്റ് ഗ്രൂപ്പ് എടുക്കാനായിരുന്നു റാബിയയുടെ ആഗ്രഹം. പക്ഷേ ലാബില്&#x200d; എണീറ്റ് നില്&#x200d;ക്കാന്&#x200d; കഴിയാത്തതിനാല്&#x200d; തേര്&#x200d;ഡ് ഗ്രൂപ്പ് എടുത്തു. ഓട്ടോ റിക്ഷയിലായിരുന്നു കോളജില്&#x200d; എത്തിയിരുന്നത്. മുകള്&#x200d; നിലയിലേക്ക് കയറാന്&#x200d; കഴിയാത്തതിനാല്&#x200d; കോളജ് അധിക്യതര്&#x200d; ക്ലാസ് താഴെയാക്കി കൊടുത്തു. എളാപ്പമാരുടെ സൈക്കിളിന്റെ സഹായത്തോടെയായി പിന്നെയും യാത്ര. പ്രീഡിഗ്രി പഠന കാലത്ത് കാലിന്റെ വേദനയും തളര്&#x200d;ച്ചയും താങ്ങാവുന്നതിലപ്പുറമായി. രണ്ടാം വര്&#x200d;ഷ പ്രീഡിഗ്രി പരീക്ഷ സാഹസപ്പെട്ട് എഴുതിയെങ്കിലും ഔപചാരിക വിദ്യാഭ്യാസത്തിന്റെ അവസാനത്തേത് കൂടിയായി അത്. കോളജില്&#x200d; പഠിക്കാന്&#x200d; മനസ്സ് കൊതിച്ചെങ്കിലും വൈകല്യം പ്രതിസന്ധി സൃഷ്ടിച്ചു.</p>
<p>റാബിയ വെറുതെയിരുന്നില്ല. ക്ലാസിലെ പഠനങ്ങള്&#x200d;ക്കപ്പുറത്തായി റാബിയയുടെ പഠനം. റാബിയ വായനയുടെ ചിറകിലേറി. മലയാളം, ഇംഗ്ലിഷ്, അറബി പുസ്തകങ്ങള്&#x200d; റാബിയക്ക് സ്വന്തമായിരുന്നു. സാഹിത്യ, ചരിത്ര ഗവേഷണ പുസ്തകങ്ങള്&#x200d; റാബിയ വായിച്ചുകൊണ്ടേയിരുന്നു. അറിവിന്റെ വലിയൊരു ലോകമായി റാബിയ വളര്&#x200d;ന്നത് ആരുമറിഞ്ഞില്ല. റേഷന്&#x200d; കടയില്&#x200d; നിന്ന് പിതാവിനു കിട്ടിയിരുന്ന തുച്ഛമായ വരുമാനം കൊണ്ടായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. പ്രാരാബ്ധങ്ങള്&#x200d;ക്ക് നടുവിലായിരുന്നു റാബിയ. തന്റെ അറിവ് കുട്ടികള്&#x200d;ക്ക് പകരാനായി റാബിയ<br />
ട്യൂഷന്&#x200d; തുടങ്ങി. സമീപത്തെ കുട്ടികളെല്ലാം റാബിയയെ തേടിയെത്തി. അപ്പോഴാണ് കേരളത്തില്&#x200d; സാക്ഷരത യജ്ഞം തുടങ്ങുന്നത്. ഇതില്&#x200d; റാബിയക്ക് ഏറെ താല്&#x200d;പ്പര്യം തോന്നി. 1990 ജൂണ്&#x200d; 17ന് ഏഴ് പഠിതാക്കളുമായി റാബിയ സാക്ഷരത ക്ലാസ് തുടങ്ങി. റാബിയയുടെ ക്ലാസില്&#x200d; ചേരാന്&#x200d; പരിസരത്തെ പലരും എത്തി. വീല്&#x200d; ചെയറിലിരുന്ന് അവരുടെ കൈപിടിച്ച് അക്ഷരങ്ങള്&#x200d; ചേര്&#x200d;ത്തുവെച്ച് പഠിപ്പിച്ചു. അവരെല്ലാം നന്നായി പഠിച്ചു. അന്നത്തെ മലപ്പുറം ജില്ലാ കലക്ടര്&#x200d; കുരുവിള ജോണ്&#x200d; ഐ.എ.എസ് റാബിയയയുടെ സാക്ഷരത ക്ലാസ് കേട്ടറിഞ്ഞ് വെള്ളിലക്കാട് എത്തി. മികവുറ്റ ക്ലാസ് കണ്ട് കലക്ടര്&#x200d; വിസ്മയം കൊണ്ടു. വെള്ളിലക്കാട് പ്രദേശത്തേക്ക് റോഡില്ലാതെ ഒറ്റപ്പെട്ട് കഴിയുന്നതിലെ പ്രയാസം കലക്ടര്&#x200d;ക്ക് മുന്നില്&#x200d; റാബിയ നിരത്തി. തുടര്&#x200d;ന്ന് റോഡിനായുള്ള കൂട്ടായ്മ. ഒപ്പം വൈദ്യുതിയും. പ്രദേശത്തേക്ക് റോഡ് വന്നപ്പോള്&#x200d; അതൊരു ആഘോഷമായിരുന്നു. അക്ഷര റോഡ് എന്ന പേരിലായിരുന്നു റോഡ് അറിയപ്പെട്ടതും രേഖയില്&#x200d; സ്ഥാനം പിടിച്ചതും.</p>
<p>റാബിയയുടെ ക്ലാസുകളും വിശേഷങ്ങളും പുറത്തേക്കറിയാന്&#x200d; തുടങ്ങി. മാതൃകാപരമായ സാക്ഷരതാ ക്ലാസ് നടക്കുന്ന തറിഞ്ഞ് കാണാനായി സാക്ഷരതാ ലോകം വന്നുകൊണ്ടിരുന്നു. പ്രദേശത്തുകാരെ പഠിക്കാന്&#x200d; മാത്രമല്ല അവരെ ജീവിതം കരുപ്പിടിപ്പിക്കാന്&#x200d; കുടി റാബിയ ചക്രം ഉന്തുകയായിരുന്നു. പാവപ്പെട്ട മണ്&#x200d;പാത്ര തൊഴിലാളികള്&#x200d; നിറഞ്ഞ പ്രദേശമാണ് വെള്ളിലക്കാട്. അവര്&#x200d;ക്ക് അക്ഷര അഭ്യാസവും അവരുടെ ഉല്&#x200d;പ്പന്നങ്ങള്&#x200d; വിറ്റഴിക്കാനും റാബിയ അത്താണിയായി നിന്നു. അക്ഷര സംഘം, മഹിളാസമാജം, വികസന വേദി, വനിതാ വേദി. വിജ്ഞാന വേദി. വിനോദ വേദി, സംസ്‌കാര വേദി തുടങ്ങിയവ റാബിയയുടെ കരുത്തില്&#x200d; പിറന്നു. മഹിളാ സമാജത്തിനു കിഴില്&#x200d; കുടില്&#x200d; വ്യവസായം തുടങ്ങി. തിരുരങ്ങാടി ബ്ലോക്കി ന്റെ സഹായത്തോടെ അക്ഷര കവര്&#x200d; പാക്കേജ് നിര്&#x200d;മാണം. ആവശ്യമായ സ്ഥലവും കെട്ടിടം നിര്&#x200d;മിക്കാന്&#x200d; തുക പിതാവ് നല്&#x200d;കി. മെഡിക്കല്&#x200d; സ്റ്റോറിലേക്ക് ആവശ്യമായ ചെറിയ കവറുകള്&#x200d; നല്&#x200d;കുന്ന സഹകരണ സംഘമായി രജിസ്റ്റര്&#x200d; ചെയ്തു. സാക്ഷരതയിലൂടെ ദാരിദ്ര്യ ലഘുകരണവും നടപ്പാക്കി റാബിയ മാതൃക തീര്&#x200d;ത്തു. അന്ന് കുടില്&#x200d; വ്യവസായത്തിനു റാബിയക്ക് താങ്ങായി നിന്നത് ചന്ദ്രിക ദിന പത്രമായിരുന്നുവെന്ന് റാബിയ &#8216;സ്വപ്നങ്ങള്&#x200d;ക്ക് ചിറകുകളുണ്ട്&#8217; എന്ന ആത്മകഥയില്&#x200d; എഴുതിയിട്ടുണ്ട്. കിലോ ഒന്നിനു രണ്ടു രൂപ വെച്ച് ചന്ദ്രിക വണ്&#x200d;സൈഡ് പ്രിന്റ് പേപ്പര്&#x200d; തന്നു. ഈ സഹായമാണ് പേപ്പര്&#x200d; കവര്&#x200d; കുടില്&#x200d; വ്യവസായത്തിന്റെ മുന്നോട്ടുള്ള പാത സുഗമമാക്കിയത് എന്ന് റാബിയ രേഖപ്പെടുത്തിയിരിക്കുന്നു.</p>
<p>വീടിനോട് ചേര്&#x200d;ന്ന് വുമണ്&#x200d;സ് ലൈബ്രറിയും തുടങ്ങി. തിരുരങ്ങാടി പഞ്ചായത്ത് ആവശ്യമായ പത്രങ്ങള്&#x200d; നല്&#x200d;കി. ഒപ്പം ചലനം എന്ന കൂട്ടായ്മയും റാബിയ ശക്തിപ്പെടുത്തി. ഭിന്നശേഷിക്കാര്&#x200d;ക്ക് കരുത്തായി റാബിയ മുന്നില്&#x200d; നിന്നു. ചലനത്തിലൂടെ പ്രസിദ്ധീകരണം ഉള്&#x200d;പ്പെടെ വൈവിധ്യ പദ്ധതികള്&#x200d; നടപ്പാക്കി. മികവുറ്റ പ്രവര്&#x200d;ത്തനങ്ങള്&#x200d; റാബിയയെ അംഗീകാരങ്ങളിലെത്തിച്ചു. ഡല്&#x200d;ഹിയില്&#x200d; നിന്ന് 1994 ജനുവരി 3 ന് ദേശീയ യൂത്ത് അവാര്&#x200d;ഡ് റാബിയയെ തേടിയെത്തി. 1995ല്&#x200d; നാലാം ക്ലാസ് പാഠ പുസ്തകത്തില്&#x200d; ഒമ്പതാമത്തെ അധ്യായത്തില്&#x200d; മാര്&#x200d;ഗദീപങ്ങള്&#x200d; എന്ന പാഠഭാഗത്ത് റാബിയിയുടെ പേരും ഉള്&#x200d;പ്പെട്ടു. വൈകല്യവും അര്&#x200d;ബുദവും ബാധിച്ചപ്പോഴും അതൊന്നും സാരമില്ലെന്ന് പറഞ്ഞ് സാമൂഹിക ജീവിത ശാക്തീകരണ പദ്ധതികള്&#x200d; വിജയകമാരമായി നടപ്പാക്കിയാണ് വെള്ളിലക്കാട് എന്ന കുഗ്രാമത്തില്&#x200d; നിന്ന് ലോകത്തോളം വളര്&#x200d;ന്ന റാബിയ കടന്നുപോയിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-wonderful-talent-for-the-country.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിഡിയോ കോളില്&#x200d; പുത്തന്&#x200d; ഫീച്ചറുമായി വാട്സ്ആപ്പ്</title>
		<link>https://www.chandrikadaily.com/whatsapp-with-a-new-feature-in-video-calling.html</link>
					<comments>https://www.chandrikadaily.com/whatsapp-with-a-new-feature-in-video-calling.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 02 Oct 2024 10:31:45 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[tech]]></category>
		<category><![CDATA[features]]></category>
		<category><![CDATA[updat]]></category>
		<category><![CDATA[whatsapp]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=311839</guid>

					<description><![CDATA[വിഡിയോ കോളുകളില്&#x200d; ഫില്&#x200d;ട്ടര്&#x200d;, ബാഗ്രൗണ്ട് ഫീച്ചറുകളാണ് പുതുതായി കൊണ്ടുവന്ന ഫീച്ചറുകള്&#x200d;.]]></description>
										<content:encoded><![CDATA[<p>ഉപയോക്താക്കള്&#x200d;ക്കായി വിഡിയോ കോളില്&#x200d; പുത്തന്&#x200d; ഫീച്ചറുമായി വാട്സ്ആപ്പ്. രണ്ട് പുതിയ ഫീച്ചറുകളാണ് വിഡിയോ കോളില്&#x200d; വാട്സ്ആപ്പ് അപ്‌ഡേറ്റ് ചെ്തിരിക്കുന്നത്. വിഡിയോ കോളുകളില്&#x200d; ഫില്&#x200d;ട്ടര്&#x200d;, ബാഗ്രൗണ്ട് ഫീച്ചറുകളാണ് പുതുതായി കൊണ്ടുവന്ന ഫീച്ചറുകള്&#x200d;. വിഡിയോ കോളില്&#x200d; ബാക്ഗ്രൗണ്ട് മാറ്റാനുള്ള ഫീച്ചര്&#x200d; വരുന്നതോടുകൂടി ഉപയോക്തകള്&#x200d;ക്ക് കൂടുതല്&#x200d; സ്വകാര്യത സൂക്ഷിക്കാന്&#x200d; കഴിയും.</p>
<p>ഉപയോക്താക്കള്&#x200d;ക്ക് 10 ഫില്&#x200d;ട്ടറുകളും പശ്ചാത്തലങ്ങളുമാണ് തെരഞ്ഞെടുക്കാന്&#x200d; ആവുക. മാത്രമല്ല, മുഖത്തിന് തെളിച്ചം കൂട്ടുന്നതിന് ടച്ച് അപ്പ്, ലോ ലൈറ്റ് ഓപ്ഷനുകളും ഉപയോക്താക്കള്&#x200d;ക്കുവേണ്ടി പുറത്തിറക്കിയിട്ടുണ്ട്. നിലവില്&#x200d; ഫീച്ചറുകള്&#x200d; കുറഞ്ഞ പേര്&#x200d;ക്കെങ്കിലും ലഭിക്കാന്&#x200d; തുടങ്ങി. വരും ആഴ്ചകളില്&#x200d; ഫീച്ചറുകള്&#x200d; എല്ലാ ഉപയോക്താക്കള്&#x200d;ക്കും ലഭ്യമാകും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/whatsapp-with-a-new-feature-in-video-calling.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യയ്ക്ക് പ്രത്യേക ഫീച്ചര്&#x200d; നല്&#x200d;കുമെന്ന് ഗൂഗിള്&#x200d;</title>
		<link>https://www.chandrikadaily.com/google-will-provide-a-special-feature-for-india.html</link>
					<comments>https://www.chandrikadaily.com/google-will-provide-a-special-feature-for-india.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 20 Dec 2022 11:50:31 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[tech]]></category>
		<category><![CDATA[features]]></category>
		<category><![CDATA[google]]></category>
		<category><![CDATA[India]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=227721</guid>

					<description><![CDATA['ഗൂഗിള്&#x200d; ഫോര്&#x200d; ഇന്ത്യ' ഇവന്റിലാണ് പുതിയ ഫീച്ചറുകളെ കുറിച്ച് ഗൂഗിള്&#x200d; വിശദീകരിച്ചത്.]]></description>
										<content:encoded><![CDATA[<p>ഇന്ത്യയ്ക്ക് മാത്രമായി ഗൂഗിള്&#x200d; പുതിയ സേവനങ്ങള്&#x200d; ആരംഭിക്കുന്നു. 2022 ഡിസംബര്&#x200d; 19ന് നടന്ന &#8216;ഗൂഗിള്&#x200d; ഫോര്&#x200d; ഇന്ത്യ&#8217; ഇവന്റിലാണ് പുതിയ ഫീച്ചറുകളെ കുറിച്ച് ഗൂഗിള്&#x200d; വിശദീകരിച്ചത്. നിലവിലുള്ള സേവനങ്ങള്&#x200d; മെച്ചപ്പെടുത്തുന്നതിനൊപ്പം പുതിയ ചില ടൂളുകളും പുറത്തിറക്കുന്നുണ്ടെന്നാണ് കമ്പനി അറിയിച്ചത്.</p>
<p>ഡോക്ടര്&#x200d;മാരുടെ കുറിപ്പടികള്&#x200d; ഡിജിറ്റലൈസ് ചെയ്യുന്നതിനും വിവര്&#x200d;ത്തനം ചെയ്യുന്നതിനുമുള്ള സേവനത്തെക്കുറിച്ചാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിനോടകം ഗൂഗിള്&#x200d; മള്&#x200d;ട്ടി സെര്&#x200d;ച്ച് സേവനവും അവതരിപ്പിച്ചിട്ടുണ്ട്. ഉപയോക്താക്കള്&#x200d;ക്ക് ഏറെ ആകര്&#x200d;ഷിക്കുന്ന ഫീച്ചറുകളാണ് ഉള്&#x200d;പ്പെടുത്തിയിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/google-will-provide-a-special-feature-for-india.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫോണ്&#x200d; വിളിക്കുന്നയാള്&#x200d;ക്ക് കാരണം വ്യക്തമാക്കാം; പുതിയ ഫീച്ചറുമായി ട്രൂ കോളര്&#x200d;</title>
		<link>https://www.chandrikadaily.com/true-caller-new-features.html</link>
					<comments>https://www.chandrikadaily.com/true-caller-new-features.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sun, 25 Oct 2020 02:11:48 +0000</pubDate>
				<category><![CDATA[tech]]></category>
		<category><![CDATA[features]]></category>
		<category><![CDATA[truecaller]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=164057</guid>

					<description><![CDATA[ഉപയോക്താക്കളുടെ ആവശ്യം പരിഗണിച്ചാണ് പുതിയ മാറ്റങ്ങള്&#x200d; കമ്പനി വരുത്തിയിരിക്കുന്നത്]]></description>
										<content:encoded><![CDATA[<p>ഫോണ്&#x200d; വിളിക്കുന്നയാള്&#x200d;ക്ക് കാരണം വ്യക്തമാക്കാനുള്ള പുതിയ ഫീച്ചര്&#x200d; അവതരിപ്പിച്ച് കോളര്&#x200d; ഐഡി ആപ്ലിക്കേഷനായ ട്രൂ കോളര്&#x200d;. കോള്&#x200d; റീസണ്&#x200d; ഫീച്ചര്&#x200d; എന്നാണ് പുതിയ ഫീച്ചറിന് പേര് നല്&#x200d;കിയിരിക്കുന്നത്.</p>
<p>പുതിയ ഫീച്ചര്&#x200d; വരുന്നതോടെ ഫോണ്&#x200d; വിളിക്കുന്നയാള്&#x200d;ക്ക് വിളിക്കുന്നതിനുള്ള കാരണം വ്യക്തമാക്കാനും ഫോണ്&#x200d; എടുക്കുന്നതിന് മുമ്പ് മറുപുറത്തുള്ളയാള്&#x200d;ക്ക് ഫോണ്&#x200d;വിളിയുടെ കാരണം മനസിലാക്കാനും സാധിക്കും. മാത്രമല്ല, ഫീച്ചര്&#x200d; ഉപയോഗിക്കാന്&#x200d; ആഗ്രഹിക്കാത്തവര്&#x200d;ക്ക് ആപ്ലിക്കേഷന്&#x200d; സെറ്റിംഗിസില്&#x200d; അത് ഓഫ് ചെയ്ത് വെയ്ക്കാനും. ഫോണ്&#x200d;കോള്&#x200d; നോട്ടിഫിക്കേഷനൊപ്പവും മിസ്ഡ് കോള്&#x200d; ലിസ്റ്റിലും ഫോണ്&#x200d; വിളിക്കാനുള്ള കാരണം കാണാന്&#x200d; സാധിക്കും.</p>
<p>ഉപയോക്താക്കളുടെ ആവശ്യം പരിഗണിച്ചാണ് പുതിയ മാറ്റങ്ങള്&#x200d; കമ്പനി വരുത്തിയിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/true-caller-new-features.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
