<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>federer &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/federer/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 07 Sep 2020 03:07:07 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>federer &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ലൈന്&#x200d; റഫറിക്കിട്ട് പന്തടിച്ചു; ജോക്കോവിച്ചിനെ യു.എസ് ഓപ്പണില്&#x200d; നിന്നും അയോഗ്യനാക്കി</title>
		<link>https://www.chandrikadaily.com/us-open-2020-novak-djokovic-hits-line-official-with-a-ball-gets-disqualified-watch-video.html</link>
					<comments>https://www.chandrikadaily.com/us-open-2020-novak-djokovic-hits-line-official-with-a-ball-gets-disqualified-watch-video.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 07 Sep 2020 02:59:17 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[federer]]></category>
		<category><![CDATA[nadal]]></category>
		<category><![CDATA[Novak Djokovic]]></category>
		<category><![CDATA[tennis]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=151031</guid>

					<description><![CDATA[താന്&#x200d; മനപ്പൂര്&#x200d;വ്വമല്ല പന്ത് അവര്&#x200d;ക്ക് നേരെ അടിച്ചതെന്ന് ജോക്കോവിച്ച് പലതവണ റഫറിമാരെയും കോഡിനേറ്ററെയും ബോധ്യപ്പെടുത്താന്&#x200d; ശ്രമിച്ചെങ്കിലും ടൂര്&#x200d;ണമെന്റ് നിയമപ്രകാരമേ തങ്ങള്&#x200d;ക്ക് പ്രവര്&#x200d;ത്തിക്കാനാകൂ എന്നായിരുന്നു ഇവരുടെ മറുപടി.]]></description>
										<content:encoded><![CDATA[<p>ന്യൂയോര്&#x200d;ക്ക്: കിരീടം ലക്ഷ്യമിട്ടെത്തിയ ലോക ഒന്നാം നമ്പര്&#x200d; ടെന്നിസ് താരം നൊവാക് ജോക്കോവിച്ച് 2020 യു.എസ് ഓപ്പണ്&#x200d; ടൂര്&#x200d;ണമെന്റില്&#x200d; നിന്നും പുറത്താക്കി. മത്സരത്തിനിടെ ദേഷ്യത്തിലായ ജോക്കോവിച്ച് പുറത്തേക്കടിച്ച അടിച്ച പന്ത് ലൈന്&#x200d; റഫറിയുടെ ദേഹത്ത് തട്ടിയതിനെ തുടര്&#x200d;ന്നാണ് യു.എസ് ഓപ്പണില്&#x200d; നിന്നും ജോക്കാവിച്ച് അയോഗ്യനാക്കിയത്.</p>
<p>ജോക്കോവിച്ചും സ്പെയ്നിന്റെ പാബ്ലോ കാരനോ ബുസ്റ്റയുമായുള്ള മത്സരത്തിന്റെ ആദ്യ സെറ്റ് പുരോഗമിക്കെ ആയിരുന്നു സംഭവം. പോയിന്റ് നിലയില്&#x200d; പുറകില്&#x200d; നില്&#x200d;ക്കുകയായിരുന്നു ജോക്കോവിച്ച്. ഇതിനിടിയിലാണ് കോര്&#x200d;ട്ടില്&#x200d; നിന്നും പുറത്തേക്ക് അടിച്ച പന്ത് അപ്രതീക്ഷിതമായി ലൈന്&#x200d; റഫറിയുടെ തൊണ്ടയില്&#x200d; തട്ടിയത്.<br />
വേദന കൊണ്ട് പുളഞ്ഞ വനിതാ റഫറി അവിടെ വീണുപോവുകയായിരുന്നു. വേദനയില്&#x200d; നിലവിളിച്ച് റഫറിയുടെ അടുത്തേക്ക് പെട്ടെന്ന് തന്നെ ജോക്കോവിച്ച് അടുത്തെത്തി ആശ്വസിപ്പിക്കുകയും ചെയ്തു. എന്നാല്&#x200d; വീഡിയോ പരിശോധനക്ക് പിന്നാലെ റഫറിമാരും ഗ്രാന്&#x200d;സ് ലാം കോഡിനേറ്ററും നടത്തിയ ചര്&#x200d;ച്ചകള്&#x200d;ക്കൊടുവില്&#x200d; ജോക്കോവിച്ചിനെ ടൂര്&#x200d;ണമെന്റില്&#x200d; നിന്നും അയോഗ്യനായി പ്രഖ്യാപിക്കുകയായിരുന്നു.</p>
<p>https://twitter.com/thefield_in/status/1302716320836771840</p>
<p>എന്നാല്&#x200d;, താന്&#x200d; മനപ്പൂര്&#x200d;വ്വമല്ല പന്ത് അവര്&#x200d;ക്ക് നേരെ അടിച്ചതെന്ന് ജോക്കോവിച്ച് പലതവണ റഫറിമാരെയും കോഡിനേറ്ററെയും ബോധ്യപ്പെടുത്താന്&#x200d; ശ്രമിച്ചെങ്കിലും ടൂര്&#x200d;ണമെന്റ് നിയമപ്രകാരമേ തങ്ങള്&#x200d;ക്ക് പ്രവര്&#x200d;ത്തിക്കാനാകൂ എന്നായിരുന്നു ഇവരുടെ മറുപടി. ഗ്രാന്&#x200d;സ്ലാം നിയമപ്രകാരം കോര്&#x200d;ട്ടില്&#x200d;വെച്ച് എതിര്&#x200d;ക്കളിക്കാരനോ റഫറിക്കോ കാഴ്ചക്കാരനോ ആര്&#x200d;ക്കെതിരെ പന്തടിച്ചാലും അയോഗ്യനാക്കപ്പെടും. ജോക്കോവിച്ചിനെ പുറത്താക്കിയതിന് പിന്നാലെ പാബ്ലോ കാരനോ ബുസ്റ്റയെ വിജയിയായി പ്രഖ്യാപിച്ചു. ലോകതാരങ്ങളായ ഫെഡറര്&#x200d;ക്കും നെതാലിനും നേരത്തെ സമാന അനുഭവങ്ങളുണ്ടായിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/us-open-2020-novak-djokovic-hits-line-official-with-a-ball-gets-disqualified-watch-video.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്വിസ് ഇന്‍ഡോറില്‍ ഫെഡററിന് കിരീടം; ഒന്നാംസ്ഥാനം നദാല്‍ നിലനിര്‍ത്തും</title>
		<link>https://www.chandrikadaily.com/federer-snubs-paris-as-nadal-eyes-no-1-spot.html</link>
					<comments>https://www.chandrikadaily.com/federer-snubs-paris-as-nadal-eyes-no-1-spot.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 30 Oct 2017 05:56:27 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[federer]]></category>
		<category><![CDATA[nadal]]></category>
		<category><![CDATA[ROJER FEDERAR]]></category>
		<category><![CDATA[tennis]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=50686</guid>

					<description><![CDATA[പാരീസ്: സ്വിസ് ഇന്‍ഡോര്‍ ടൂര്‍ണ്ണമെന്റില്‍ റോജര്‍ ഫെഡററിന് കിരീടം. അര്‍ജന്റീനൈന്‍ താരം ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോട്രോയെ (6-7 (5-7), 6-4,6-3) പരാജയപ്പെടുത്തിയാണ് സ്വിസ്താരം കിരീടം ചൂടിയത്. ഇത് എട്ടാം തവണയാണ് സ്വിസ് ഇന്‍ഡോര്‍ കിരീടം ഫെഡറര്‍ സ്വന്തമാക്കുന്നത്. നടപ്പുവര്‍ഷം രണ്ടു ഗ്രാന്റ്സ്ലാം ഉള്‍പ്പടെ ഏഴുകിരീടങ്ങള്‍ സ്വന്തമാക്കിയ ഫെഡറര്‍ കിരീടധാരണത്തിന് ശേഷം പാരീസ് മാസ്‌റ്റേഴ്‌സില്‍ നിന്ന് പിന്‍മാറിയതായും അറിയിച്ചു. ഇതോടെ വര്‍ഷാവസാനം എടിപി റാങിംഗില്‍ ഒന്നാം സ്ഥാനത്തോടെ അവസാനിപ്പിക്കാന്‍ ഫെഡററിനാവില്ല. നിലവില്‍ എടിപി റാങ്കിംഗില്‍ സ്പാനിഷ് സൂപ്പര്‍താരം [&#8230;]]]></description>
										<content:encoded><![CDATA[<p>പാരീസ്: സ്വിസ് ഇന്&#x200d;ഡോര്&#x200d; ടൂര്&#x200d;ണ്ണമെന്റില്&#x200d; റോജര്&#x200d; ഫെഡററിന് കിരീടം. അര്&#x200d;ജന്റീനൈന്&#x200d; താരം ജുവാന്&#x200d; മാര്&#x200d;ട്ടിന്&#x200d; ഡെല്&#x200d; പോട്രോയെ (6-7 (5-7), 6-4,6-3) പരാജയപ്പെടുത്തിയാണ് സ്വിസ്താരം കിരീടം ചൂടിയത്. ഇത് എട്ടാം തവണയാണ് സ്വിസ് ഇന്&#x200d;ഡോര്&#x200d; കിരീടം ഫെഡറര്&#x200d; സ്വന്തമാക്കുന്നത്. നടപ്പുവര്&#x200d;ഷം രണ്ടു ഗ്രാന്റ്സ്ലാം ഉള്&#x200d;പ്പടെ ഏഴുകിരീടങ്ങള്&#x200d; സ്വന്തമാക്കിയ ഫെഡറര്&#x200d; കിരീടധാരണത്തിന് ശേഷം പാരീസ് മാസ്‌റ്റേഴ്‌സില്&#x200d; നിന്ന് പിന്&#x200d;മാറിയതായും അറിയിച്ചു. ഇതോടെ വര്&#x200d;ഷാവസാനം എടിപി റാങിംഗില്&#x200d; ഒന്നാം സ്ഥാനത്തോടെ അവസാനിപ്പിക്കാന്&#x200d; ഫെഡററിനാവില്ല. നിലവില്&#x200d; എടിപി റാങ്കിംഗില്&#x200d; സ്പാനിഷ് സൂപ്പര്&#x200d;താരം റാഫേല്&#x200d; നദാലാണ്, എന്നാല്&#x200d; പാരീസ് മാസ്‌റ്റേഴ്‌സില്&#x200d; കിരീടമണിഞ്ഞാല്&#x200d; ഫെഡററിന് നടപ്പുവര്&#x200d;ഷം ഒന്നാം റാങ്കോടെ അവസാനിപ്പിക്കാമായിരുന്നു. ശാരീരിക്ഷമത പ്രശ്ങ്ങളാള്&#x200d; താന്&#x200d; പാരീസ് മാസ്‌റ്റേഴ്‌സില്&#x200d; നിന്ന് പിന്&#x200d;മാറുന്നതായി അറിയിച്ച ഫെഡറര്&#x200d; അടുത്ത സീസണില്&#x200d; മികച്ചപ്രകടനം പുറത്തെടുക്കാന്&#x200d; വിശ്രമം അനിവാര്യമാണെന്നും കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>നടപ്പുവര്&#x200d;ഷം ഫ്രഞ്ച് ഓപണും യുഎസ് ഓപണും സ്വന്തമാക്കിയ റാഫേല്&#x200d; നദാലിന് ഫെഡററിന്റെ പിന്&#x200d;മാറ്റതോടെ പാരീസ് മാസ്‌റ്റേഴ്‌സില്&#x200d; ഒരുവിജയം മതി എടിപി റാങ്കിംഗില്&#x200d; സീസണ്&#x200d; ഒന്നമനായി ഫിനീഷ് ചെയ്യാന്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/federer-snubs-paris-as-nadal-eyes-no-1-spot.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫെഡറര്‍ വീണു നദാല്‍ സെമിയില്‍</title>
		<link>https://www.chandrikadaily.com/federer.html</link>
					<comments>https://www.chandrikadaily.com/federer.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 07 Sep 2017 16:51:16 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[federer]]></category>
		<category><![CDATA[ports]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=43083</guid>

					<description><![CDATA[&#160; ന്യൂയോര്‍ക്: യു.എസ് ഓപണ്‍ ടെന്നീസിന്റെ പുരുഷ വിഭാഗം സിംഗിള്‍സില്‍ ആദ്യമായി റോജര്‍ ഫെഡറര്‍-റാഫേല്‍ നദാല്‍ ക്ലാസിക് സെമി ഫൈനല്‍ പ്രതീക്ഷിച്ച ടെന്നീസ് പ്രേമികള്‍ക്ക് നിരാശ. രണ്ട് മണിക്കൂര്‍ 51 മിനിറ്റ് നീണ്ട ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്വിസ് താരം റോജര്‍ ഫെഡററെ അര്‍ജന്റീനക്കാരന്‍ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പൊട്രോ അട്ടിമറിച്ചു. നാലു സെറ്റു നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു 24 കാരനായ അര്‍ജിന്റീനക്കാരന്‍ സ്വിസ് താരം ഫെഡററെ തറപറ്റിച്ചത്. സ്‌കോര്‍ 7-5, 3-6, 7-6, 6-4. ആദ്യ സെറ്റില്‍ നന്നായി പൊരുതി [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ന്യൂയോര്&#x200d;ക്: യു.എസ് ഓപണ്&#x200d; ടെന്നീസിന്റെ പുരുഷ വിഭാഗം സിംഗിള്&#x200d;സില്&#x200d; ആദ്യമായി റോജര്&#x200d; ഫെഡറര്&#x200d;-റാഫേല്&#x200d; നദാല്&#x200d; ക്ലാസിക് സെമി ഫൈനല്&#x200d; പ്രതീക്ഷിച്ച ടെന്നീസ് പ്രേമികള്&#x200d;ക്ക് നിരാശ. രണ്ട് മണിക്കൂര്&#x200d; 51 മിനിറ്റ് നീണ്ട ക്വാര്&#x200d;ട്ടര്&#x200d; ഫൈനലില്&#x200d; സ്വിസ് താരം റോജര്&#x200d; ഫെഡററെ അര്&#x200d;ജന്റീനക്കാരന്&#x200d; യുവാന്&#x200d; മാര്&#x200d;ട്ടിന്&#x200d; ഡെല്&#x200d;പൊട്രോ അട്ടിമറിച്ചു.<br />
നാലു സെറ്റു നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു 24 കാരനായ അര്&#x200d;ജിന്റീനക്കാരന്&#x200d; സ്വിസ് താരം ഫെഡററെ തറപറ്റിച്ചത്. സ്‌കോര്&#x200d; 7-5, 3-6, 7-6, 6-4. ആദ്യ സെറ്റില്&#x200d; നന്നായി പൊരുതി സെറ്റ് കൈവിട്ട ഫെഡറര്&#x200d; രണ്ടാം സെറ്റില്&#x200d; ഗംഭീര തിരിച്ചു വരവ് നടത്തിയെങ്കിലും മൂന്നും നാലും സെറ്റുകളില്&#x200d; ഈ മികവ് പ്രകടിപ്പിക്കാനായില്ല. സീസണില്&#x200d; ഗ്രാന്റ്സ്ലാം ടൂര്&#x200d;ണമെന്റുകളില്&#x200d; 18-0ന്റെ റെക്കോര്&#x200d;ഡുമായാണ് ഫെഡറര്&#x200d; ഡെല്&#x200d;പൊട്രോയ്‌ക്കെതിരെ കളിക്കാനിറങ്ങിയത്. എന്നാല്&#x200d; പുറം വേദന മൂലം ബുദ്ധിമുട്ടുന്ന ഫെഡറര്&#x200d; മത്സരത്തില്&#x200d; രണ്ടാം സെറ്റൊഴികെ ഒരിക്കല്&#x200d; പോലും തന്റെ ഫോമിന് അടുത്തെത്തിയില്ല.<br />
2009ലെ യു.എസ് ഓപണ്&#x200d; ജേതാവായ ഡെല്&#x200d;പൊട്രോയ്ക്ക് സെമിയില്&#x200d; ലോക ഒന്നാം നമ്പര്&#x200d; താരം റാഫേല്&#x200d; നദാലാണ് എതിരാളി. നദാല്&#x200d; ക്വാര്&#x200d;ട്ടറില്&#x200d; റഷ്യയുടെ 19കാരന്&#x200d; ആേ്രന്ദ റൂബലേവിനെ നേരിട്ടുള്ള സെറ്റുകള്&#x200d;ക്ക് തോല്&#x200d;പിച്ചാണ് സെമിയിലെത്തിയത്. സ്‌കോര്&#x200d; 6-1, 6-2, 6-2. മത്സരത്തിന്റെ ഒരു ഘട്ടത്തില്&#x200d; പോലും നദാലിന് ഭീഷണി ഉയര്&#x200d;ത്താന്&#x200d; റൂബലേവിന് കഴിഞ്ഞില്ല.<br />
നദാല്&#x200d; തനിക്ക് ചില പാഠങ്ങള്&#x200d; പഠിപ്പിച്ചു തന്നുവെന്നായിരുന്നു തോല്&#x200d;വിയെ കുറിച്ച് റഷ്യന്&#x200d; താരത്തിന്റെ പ്രതികരണം. വീണ്ടും കണ്ടു മുട്ടുമ്പോള്&#x200d; കുറേക്കൂടി നന്നായി കളിക്കാന്&#x200d; താന്&#x200d; കഠിനമായ പരിശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 2001ല്&#x200d; ആന്&#x200d;ഡി റോഡിക്ക് ക്വാര്&#x200d;ട്ടറിലെത്തിയതിനു ശേഷം യു.എസ് ഓപണ്&#x200d; ക്വാര്&#x200d;ട്ടറിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് റൂബലേവ്. അതേ സമയം വനിതാ വിഭാഗത്തില്&#x200d; ലോക ഒന്നാം നമ്പര്&#x200d; താരം ചെക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്‌കോവയെ അമേരിക്കയുടെ കൊകൊ വാന്&#x200d;ഡേവെഗെ അട്ടിമറിച്ചു.<br />
സ്‌കോര്&#x200d; 7-6, 6-3. കൊകൊ വാന്&#x200d;ഡേവെഗെ സെമിയിലെത്തിയതോടെ ഇത്തവണത്തെ വനിതാ വിഭാഗം സെമി ഫൈനല്&#x200d; അമേരിക്കന്&#x200d; താരങ്ങള്&#x200d; തമ്മിലുള്ള മത്സരം മാത്രമായി മാറി. കാണികളുടെ അകമഴിഞ്ഞ പിന്തുണയോടെ മല്&#x200d;സരിച്ച കൊകൊക്കെതിരെ ആദ്യ സെറ്റില്&#x200d; ഒപ്പത്തിനൊപ്പം പോരാടിയ പ്ലിസ്‌കോവ രണ്ടാം സെറ്റില്&#x200d; കാര്യമായ വെല്ലുവിളികള്&#x200d; കൂടാതെ കീഴടങ്ങി. മത്സരത്തിലുടനീളം താളം കണ്ടെത്താനാവാതെ ദേഷ്യം പിടിക്കുന്ന പ്ലിസ്‌കോവയെയാണ് കാണാനായത്.<br />
കേവലം രണ്ട് എയ്‌സുകള്&#x200d; മാത്രം ഉതിര്&#x200d;ത്ത പ്ലിസ്‌കോവ 21 അണ്&#x200d;ഫോഴ്‌സ്ഡ് എററുകളാണ് മത്സരത്തില്&#x200d; വരുത്തിയത്. ഇതിലും നന്നായി കളിക്കാന്&#x200d; തനിക്ക് ആവുമായിരുന്നു.<br />
എന്നാല്&#x200d; ഇന്നത്തെ മത്സരത്തില്&#x200d; താന്&#x200d; കളിച്ചത് മോശം ഫോമിലാണെന്നായിരുന്നു മത്സര ശേഷം പ്ലിസ്‌കോവയുടെ പ്രതികരണം. തോല്&#x200d;വിയോടെ പ്ലിസ്‌കോവയെ പിന്തള്ളി സ്‌പെയിനിന്റെ ഗാര്&#x200d;ബൈന്&#x200d; മുഗുരുസ ഒന്നാം റാങ്കിന് അര്&#x200d;ഹയാവുകയും ചെയ്തു. സെമിയില്&#x200d; അമേരിക്കയുടെ തന്നെ മാഡിസണ്&#x200d; കീയ്‌സാണ് കോകോയുടെ എതിരാളി.<br />
എസ്‌തോണിയയുടെ കൈയ കനേപിയെ 6-3, 6-3 എന്ന നേരിട്ടുള്ള സെറ്റുകള്&#x200d;ക്ക് തോല്&#x200d;പിച്ചാണ് കീയ്‌സ് സെമി പ്രവേശം നേടിയത്. അമേരിക്കയുടെ തന്നെ വീനസ് വില്യംസും സ്ലോവേന്&#x200d; സ്‌റ്റെഫാന്&#x200d;സണും നേരത്തെ തന്നെ സെമിയില്&#x200d; സ്ഥാനം നേടിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/federer.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പകരക്കാരനില്ലാത്ത പ്രതാപശാലി- തേര്‍ഡ് ഐ</title>
		<link>https://www.chandrikadaily.com/its-magical-federer-joy-at-record-8th-wimbledon-title-third-eye.html</link>
					<comments>https://www.chandrikadaily.com/its-magical-federer-joy-at-record-8th-wimbledon-title-third-eye.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 16 Jul 2017 18:56:29 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[federer]]></category>
		<category><![CDATA[kamal varadoor]]></category>
		<category><![CDATA[ROJER FEDERAR]]></category>
		<category><![CDATA[third eye]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=36002</guid>

					<description><![CDATA[കമാല്‍ വരദൂര്‍ ഇതിഹാസം എന്ന പദത്തിന്റെ അര്‍ത്ഥവിന്യാസങ്ങള്‍ പലതാണ്. സ്‌പോര്‍ട്‌സില്‍, വിശിഷ്യാ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടിംഗില്‍ ആവശ്യത്തിനും അനാവശ്യത്തിനുമുപയോഗിച്ച് വീര്യവും വിലയും ചോര്‍ന്ന ആ പദത്തിനൊപ്പം ഈ മഹാപുരുഷനെ ചേര്‍ക്കണമോ എന്ന സംശയത്തിലാണിക്കുറിപ്പ്. പുതിയ വിശേഷണങ്ങള്‍ എല്ലാ ഭാഷയിലും ആവശ്യമാണ് ടെന്നിസ് മൈതാനത്തെ ഈ വിശ്വപ്രതാപിക്ക്. ഇതിഹാസമെന്ന പദത്തിന്റെ നേര്‍ ആംഗലേയം ലെജന്‍ഡ് എന്നാണ്. ചരിത്ര പുസ്തകങ്ങളിലൂൂടെ സഞ്ചരിച്ചാല്‍ ലെജന്‍ഡുകളുടെ വിഹാരവിലാസം കാണാം. ഫ്രഞ്ച് പദമായ ലെജന്‍ഡിനെ സ്പാനിഷുകാര്‍ ലെജന്‍ഡെയായും പോര്‍ച്ചുഗീസുകാരും ബ്രസീലുകാരും ലെന്‍ഡെയായും അറബികള്‍ ഉന്‍വാനു തഫ്‌സീരിയായുമെല്ലാം [&#8230;]]]></description>
										<content:encoded><![CDATA[<p><strong>കമാല്&#x200d; വരദൂര്&#x200d;</strong></p>
<p>ഇതിഹാസം എന്ന പദത്തിന്റെ അര്&#x200d;ത്ഥവിന്യാസങ്ങള്&#x200d; പലതാണ്. സ്‌പോര്&#x200d;ട്‌സില്&#x200d;, വിശിഷ്യാ സ്‌പോര്&#x200d;ട്‌സ് റിപ്പോര്&#x200d;ട്ടിംഗില്&#x200d; ആവശ്യത്തിനും അനാവശ്യത്തിനുമുപയോഗിച്ച് വീര്യവും വിലയും ചോര്&#x200d;ന്ന ആ പദത്തിനൊപ്പം ഈ മഹാപുരുഷനെ ചേര്&#x200d;ക്കണമോ എന്ന സംശയത്തിലാണിക്കുറിപ്പ്. പുതിയ വിശേഷണങ്ങള്&#x200d; എല്ലാ ഭാഷയിലും ആവശ്യമാണ് ടെന്നിസ് മൈതാനത്തെ ഈ വിശ്വപ്രതാപിക്ക്. ഇതിഹാസമെന്ന പദത്തിന്റെ നേര്&#x200d; ആംഗലേയം ലെജന്&#x200d;ഡ് എന്നാണ്. ചരിത്ര പുസ്തകങ്ങളിലൂൂടെ സഞ്ചരിച്ചാല്&#x200d; ലെജന്&#x200d;ഡുകളുടെ വിഹാരവിലാസം കാണാം. ഫ്രഞ്ച് പദമായ ലെജന്&#x200d;ഡിനെ സ്പാനിഷുകാര്&#x200d; ലെജന്&#x200d;ഡെയായും പോര്&#x200d;ച്ചുഗീസുകാരും ബ്രസീലുകാരും ലെന്&#x200d;ഡെയായും അറബികള്&#x200d; ഉന്&#x200d;വാനു തഫ്‌സീരിയായുമെല്ലാം വായനാലോകത്തിന് സുപരിചിതമാക്കിയത് കായിക താളുകളിലൂടെയാണ്&#8230; ഇന്നലെ വിംബിള്&#x200d;ഡണ്&#x200d; സെന്റര്&#x200d; കോര്&#x200d;ട്ടില്&#x200d; സ്വിസ് താരത്തിന്റെ എട്ടാം സുവര്&#x200d;ണ നേട്ടം എത്ര രാജകീയമാണെന്ന് നോക്കുക.<br />
കേവലം ഒരു മണിക്കൂര്&#x200d; 41 മിനുട്ടാണ് കലാശപ്പോരാട്ടം ദീര്&#x200d;ഘിച്ചത്. 35 കാരനായ ഒരു താരം ആ സമയമത്രയും ഊര്&#x200d;ജ്ജത്തെ കവചമാക്കി ഒരു 28 കാരനെ നേരിടുകയായിരുന്നു. ആരോഗ്യശാസ്ത്രം പറയുന്നത് ഒരു പുരുഷന്റെ ഏറ്റവും കരുത്തുറ്റ പ്രായമെന്നത് 25 നും 30 നുമിടയിലാണ്. രക്തം തിളക്കുന്ന ആ പ്രായത്തില്&#x200d; കരുത്തിന്റെ പ്രതാപരൂപമായിരിക്കും താരങ്ങള്&#x200d;. ക്രോട്ടുകാരനായ മിലിച്ച് ആ പ്രായത്തില്&#x200d; തളര്&#x200d;ന്നവശനായി സെന്റര്&#x200d; കോര്&#x200d;ട്ടില്&#x200d; മുഖം പൊത്തുകയും കരയുകയും വേദനയില്&#x200d; പുളയുകയും റാക്കറ്റ് വലിച്ചെറിയുകയും ചെയ്തപ്പോള്&#x200d; നോക്കൂക നിങ്ങള്&#x200d; ആ മുപ്പത്തിയഞ്ചുകാരനെ&#8230;&#8230; അടുത്ത ഗെയിമിനുള്ള ഊര്&#x200d;ജ്ജം സ്വാംശീകരിച്ച്, ടവലെടുത്ത് മുഖത്തെ വിയര്&#x200d;പ്പ് ഒപ്പി കളഞ്ഞ് അമ്പയറുടെ സര്&#x200d;വീസ് കോളും കാത്തിരിക്കുന്നു അദ്ദേഹം.<br />
സെന്റര്&#x200d; കോര്&#x200d;ട്ടില്&#x200d; ഇത്തവണ ഒരു പ്രതിയോഗിക്കും ഒരു സെറ്റ് പോലും അദ്ദേഹം നല്&#x200d;കിയില്ല. ഈ പ്രായത്തില്&#x200d; ഇതെങ്ങനെ സാധിക്കുന്നു-അത് അദ്ദേഹത്തിന് മാത്രം അറിയുന്ന രഹസ്യം. ആ താരത്തിന് മാത്രം തിലകമാവുന്ന നേട്ടം. 1976 ലാണ് അവസാനമായി ഒരു താരം ഒരു സെറ്റ് പോലും പ്രതിയോഗിക്ക് നല്&#x200d;കാതെ വിംബിള്&#x200d;ഡണ്&#x200d; സെന്റര്&#x200d; കോര്&#x200d;ട്ടില്&#x200d; മുത്തമിട്ടത്-സാക്ഷാല്&#x200d; ബ്യോണ്&#x200d; ബോര്&#x200d;ഗ്ഗ്. ആ സ്വപ്‌ന സുന്ദര നേട്ടത്തിന് ശേഷം സമകാലിക ടെന്നിസില്&#x200d; എത്രയെത്ര താരങ്ങള്&#x200d; വിംബിള്&#x200d;ഡണ്&#x200d; സ്വന്തമാക്കി. സ്വിറ്റ്‌സര്&#x200d;ലാന്&#x200d;ഡിന്റെ ഈ അമൂല്യ ശക്തിസ്രോതസ് തന്നെ എട്ട് തവണ കിരീടം സ്വന്തമാക്കിയിരിക്കുന്നു. എട്ടാം തവണയാണ് ഒരു സെറ്റ് പോലും ആര്&#x200d;ക്കും നല്&#x200d;കാതെ അദ്ദേഹം അജ്ജയ്യനായിരിക്കുന്നത്&#8230;..<br />
സത്യം, വിശേഷിപ്പിക്കാന്&#x200d; വാക്കുകളില്ല ഈ താരത്തെ. കായിക റിപ്പോര്&#x200d;ട്ടിംഗിലെ ഒരു കളിയെഴുത്തുകാരന്റെ സായുജ്യമെന്നത് ഈ പ്രതിഭയെ അടുത്ത് കാണാനും അദ്ദേഹത്തിന്റെ നിരവധി മല്&#x200d;സരങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യാനും കഴിഞ്ഞുവല്ലോ എന്നുള്ളതാണ്. 2012 ലെ ലണ്ടന്&#x200d; ഒളിംപിക്‌സില്&#x200d; ഇതേ വിംബിള്&#x200d;ഡണ്&#x200d; കോര്&#x200d;ട്ടില്&#x200d; മഹാനായ താരം കളിച്ചിരുന്നു. മൂന്ന് തവണ ആ കളി കാണാന്&#x200d; മാത്രം വിംബിള്&#x200d;ഡണിലെത്തി. പിന്നെ ഫൈനലും. കലാശപ്പോരാട്ടത്തില്&#x200d; പ്രതിയോഗി ബ്രിട്ടിഷുകാരനായ ആന്ദ്രെ മുറെയായിരുന്നു. ആ മല്&#x200d;സരം റിപ്പോര്&#x200d;ട്ട് ചെയ്യാന്&#x200d; അതിരാവിലെ വിംബിള്&#x200d;ഡണിലെത്തിയിട്ടും മീഡിയ ടിക്കറ്റ് ലഭിക്കാതിരിക്കുകയും അവസാനം ബി.ബി.സി ടെന്നിസ് റിപ്പോര്&#x200d;ട്ടര്&#x200d; ജാക് ല്വിന്&#x200d; കിവെയുടെ ഇടപെടലില്&#x200d; വൈകീട്ടോടെ ഒരു ചെയര്&#x200d; തരപ്പെടുകയും ചെയ്ത അനുഭവത്തില്&#x200d; ആ കലാശക്കളി റിപ്പോര്&#x200d;ട്ട് ചെയ്ത നിമിഷങ്ങള്&#x200d; മറക്കാനാവില്ല. അന്ന് സ്വന്തം നാട്ടുകാരന് വേണ്ടി ഇംഗ്ലീഷുകാര്&#x200d; ആര്&#x200d;ത്തുവിളിച്ചിട്ടും അക്ഷോഭ്യനായിരുന്നു, അചഞ്ചലനായിരുന്നു സ്വിസ് ഇതിഹാസം. തോല്&#x200d;വിയിലും അദ്ദേഹം തല ഉയര്&#x200d;ത്തി റണ്ണറപ്പായി മടങ്ങി. മടങ്ങുമ്പോള്&#x200d; മുറെക്ക് ഹസ്തദാനം നടത്തി, അമ്പയര്&#x200d; ഉള്&#x200d;പ്പെടെ കളി നിയമങ്ങളെ മാനിച്ച് എല്ലാവര്&#x200d;ക്കും ഹസ്തദാനം. ഇന്നലെയും നോക്കുക- ചരിത്രം തനിക്ക് വേണ്ടി പ്രകാശ ഗോപുരമായി നിന്ന വേളയിലും അദ്ദേഹം ആഹ്ലാദത്തോടെ തിമിര്&#x200d;ത്താടിയില്ല. മാന്യനായി ദൈവത്തെ സ്തുതിച്ചു-കൈകള്&#x200d; വാനിലേക്കുയര്&#x200d;ത്തി, എന്നിട്ട് സ്വന്തം ഇരിപ്പിടത്തില്&#x200d; പോയി വിതുമ്പി&#8230;&#8230; ഈ വലിയ നേട്ടങ്ങള്&#x200d; തനിക്ക് മാത്രമായി സമ്മാനിച്ച് ദൈവത്തിനോട് നന്ദി പറയുമ്പോള്&#x200d; ആ കണ്ണുകള്&#x200d; ഈറനണിഞ്ഞിരുന്നു. ടവ്വലെടുത്ത് അദ്ദേഹം മുഖം പൊത്തിയിത് പ്രപഞ്ചമെന്ന സത്യത്തെ, മൈതാനമെന്ന യാഥാര്&#x200d;ത്ഥ്യത്തെ, കളിയെന്ന തപസ്സിനെ തന്നിലേക്ക് ആവാഹിക്കാന്&#x200d; കഴിഞ്ഞതിന്റെ സമൂര്&#x200d;ത്ത വികാരത്തിലായിരുന്നു&#8230;.<br />
പ്രിയപ്പെട്ട റോജര്&#x200d; ഫെഡ്‌റര്&#x200d;-താങ്കള്&#x200d;ക്ക് മുന്നില്&#x200d; ഞങ്ങള്&#x200d; നമ്രശിരസ്‌ക്കരാവുന്നു&#8230; ടെന്നിസിന്റെ സര്&#x200d;വസുന്ദര ശക്തിയെ, അതിന്റെ സമ്പൂര്&#x200d;ണ്ണ ലാളിത്യത്തോടെ ഞങ്ങള്&#x200d;ക്ക് സമ്മാനിച്ചതിന്, കളിയെ ഒരു പുഷ്പത്തിന്റെ ഇതള്&#x200d; വിരിയും പോലെ സൗഭഗമാക്കിയതിന്, ഇരിപ്പടത്തില്&#x200d; നിന്നും എഴുന്നേല്&#x200d;ക്കാന്&#x200d; കഴിയാത്ത വിധം കളിയുടെ വ്യാകരണ ശാസ്ത്രത്തെ ആസ്വാദ്യമാക്കി തരുന്നതിന്&#8230;.. ഒരായിരമല്ല, 125 കോടി ഇന്ത്യന്&#x200d; നന്ദി..!<br />
35 ല്&#x200d; താങ്കള്&#x200d;ക്കിത് കഴിയുമ്പോള്&#x200d; ഞങ്ങള്&#x200d;ക്കത് പ്രചോദനമാണ്. 37 ല്&#x200d; കഴിഞ്ഞ ദിവസം വീനസ് വില്ല്യംസ് ഇതേ മൈതാനത്ത് പൊരുതീ വീണത് കണ്ടവരാണ് ഞങ്ങള്&#x200d;. ആ നിരാശയാണ് താങ്കള്&#x200d; അകറ്റിയിരിക്കുന്നത്.<br />
ഇതിഹാസം എന്ന പദത്തിന്റെ പുതിയ പര്യായം താങ്കളാണ്&#8230;&#8230;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/its-magical-federer-joy-at-record-8th-wimbledon-title-third-eye.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മയാമി ഓപണില്‍ ഫെഡറര്‍ &#8211; നദാല്‍ കലാശം</title>
		<link>https://www.chandrikadaily.com/roger-federer-rafa-nadal-rafael-nadal-australian-open-final-match.html</link>
					<comments>https://www.chandrikadaily.com/roger-federer-rafa-nadal-rafael-nadal-australian-open-final-match.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 01 Apr 2017 18:32:35 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[federer]]></category>
		<category><![CDATA[nadal]]></category>
		<category><![CDATA[tennis]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=24818</guid>

					<description><![CDATA[മയാമി: സ്വിസ് ഇതിഹാസം റോജര്‍ ഫെഡററും സ്പാനിഷ് സൂപ്പര്‍ താരം റാഫേല്‍ നദാലും തങ്ങളുടെ കരിയറിലെ 23-ാം ഫൈനലില്‍ ഏറ്റുമുട്ടുന്നു. മയാമി മാസ്റ്റേഴ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഞായറാഴ്ചയാണ് സൂപ്പര്‍ താരങ്ങളുടെ നേരങ്കം. ടൈ ബ്രേക്കറിലേക്ക് നീണ്ട പോരാട്ടത്തില്‍ 21-കാരനായ നിക്ക് കിര്‍ഗിയോസിനെ 7-6, 6-7, 7-6 ന് വീഴ്ത്തിയാണ് ഫെഡറര്‍ കലാശപ്പോരിന് ടിക്കറ്റെടുത്തത്. പരിചയ സമ്പന്നനായ ഫെഡററെ മൂന്ന് മണിക്കൂറിലധികം സമയം സെന്റര്‍ കോര്‍ട്ടില്‍ തളച്ചിട്ട ഓസ്‌ട്രേലിയന്‍ താരം ആരാധകരുടെ മനംകവര്‍ന്നാണ് ഒടുവില്‍ തോല്‍വി സമ്മതിച്ചത്. അന്തിമ ഘട്ടത്തില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>മയാമി: സ്വിസ് ഇതിഹാസം റോജര്&#x200d; ഫെഡററും സ്പാനിഷ് സൂപ്പര്&#x200d; താരം റാഫേല്&#x200d; നദാലും തങ്ങളുടെ കരിയറിലെ 23-ാം ഫൈനലില്&#x200d; ഏറ്റുമുട്ടുന്നു. മയാമി മാസ്റ്റേഴ്‌സ് ചാമ്പ്യന്&#x200d;ഷിപ്പില്&#x200d; ഞായറാഴ്ചയാണ് സൂപ്പര്&#x200d; താരങ്ങളുടെ നേരങ്കം.<br />
ടൈ ബ്രേക്കറിലേക്ക് നീണ്ട പോരാട്ടത്തില്&#x200d; 21-കാരനായ നിക്ക് കിര്&#x200d;ഗിയോസിനെ 7-6, 6-7, 7-6 ന് വീഴ്ത്തിയാണ് ഫെഡറര്&#x200d; കലാശപ്പോരിന് ടിക്കറ്റെടുത്തത്. പരിചയ സമ്പന്നനായ ഫെഡററെ മൂന്ന് മണിക്കൂറിലധികം സമയം സെന്റര്&#x200d; കോര്&#x200d;ട്ടില്&#x200d; തളച്ചിട്ട ഓസ്‌ട്രേലിയന്&#x200d; താരം ആരാധകരുടെ മനംകവര്&#x200d;ന്നാണ് ഒടുവില്&#x200d; തോല്&#x200d;വി സമ്മതിച്ചത്. അന്തിമ ഘട്ടത്തില്&#x200d; സെര്&#x200d;വുകളില്&#x200d; കിര്&#x200d;ഗിയോസ് വരുത്തിയ പിഴവാണ് ഫെഡറര്&#x200d;ക്ക് അനുകൂലമായത്. ടൈബ്രേക്കര്&#x200d; 72 മിനുട്ട് നീണ്ടുനിന്നു.<br />
ഇറ്റാലിയന്&#x200d; താരം ഫാബിയോ ഫോഗ്നിനിയെ 6-1, 7-5 ന് വീഴ്ത്തിയായിരുന്നു നദാലിന്റെ ഫൈനല്&#x200d; പ്രവേശം. 38 സ്വയംപ്രേരിത പിഴവുകള്&#x200d; വരുത്തിയ ഫോഗ്നിനിക്കെതിരെ തന്റെ പരിചയ സമ്പത്താണ് നദാലിന് ഗുണമായത്. 29 ഡിഗ്രി സെല്&#x200d;ഷ്യസ് ചൂടില്&#x200d; തളര്&#x200d;ന്നവശനായ ഫോഗ്നിനി ആദ്യസെറ്റ് പെട്ടെന്ന് അടിയറ വെച്ചപ്പോള്&#x200d; നദാല്&#x200d; നിഷ്പ്രയാസം മുന്നേറുമെന്ന് തോന്നിയെങ്കിലും രണ്ടാം സെറ്റില്&#x200d; കനത്ത പോരാട്ടം കാഴ്ചവെച്ചാണ് ഫോഗ്നിനി മടങ്ങിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/roger-federer-rafa-nadal-rafael-nadal-australian-open-final-match.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നമ്പര്‍ വണ്‍ ഫെഡ്‌റര്‍</title>
		<link>https://www.chandrikadaily.com/australian-open-2017australian-open-federer-defends-timeout-after-legal-cheating-claim.html</link>
					<comments>https://www.chandrikadaily.com/australian-open-2017australian-open-federer-defends-timeout-after-legal-cheating-claim.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 29 Jan 2017 18:49:17 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ausis]]></category>
		<category><![CDATA[federer]]></category>
		<category><![CDATA[tennis]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=18281</guid>

					<description><![CDATA[മെല്‍ബണ്‍: ചരിത്രം സുന്ദരമാണ്&#8230;. റോജര്‍ ഫെഡ്‌ററെ പോലെ&#8230; കിരീട നേട്ടത്തിലും ടെന്നിസ് ആധികാരികതയിലും ലോകത്തോളം ഉയര്‍ന്ന താരം. ക്ലാസിക് ടെന്നിസിന്റെ ശക്തനായ വക്താവായി കാലഘട്ടം അംഗീകരിച്ച പ്രതിഭ. പ്രായത്തിന്റെ വേവലാതികള്‍ക്കിടയിലും സുന്ദരമായ ടെന്നിസിന്റെ ആ അശ്വമേഥം ഇന്നലെ ലോര്‍ഡ് ലേവര്‍ അറീന കണ്ടു. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം സൂപ്പര്‍ താരത്തിന്. സ്‌പെയിനിന്റെ റാഫേല്‍ നദാലിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ അടിയറവ് പറയിച്ചാണ് ഫെഡറര്‍ കീരീടം സ്വന്തമാക്കിയത്. മൂന്നു മണിക്കൂര്‍ 38 മിനിറ്റ് കൊണ്ടായിരുന്നു [&#8230;]]]></description>
										<content:encoded><![CDATA[<p>മെല്&#x200d;ബണ്&#x200d;: ചരിത്രം സുന്ദരമാണ്&#8230;. റോജര്&#x200d; ഫെഡ്‌ററെ പോലെ&#8230; കിരീട നേട്ടത്തിലും ടെന്നിസ് ആധികാരികതയിലും ലോകത്തോളം ഉയര്&#x200d;ന്ന താരം. ക്ലാസിക് ടെന്നിസിന്റെ ശക്തനായ വക്താവായി കാലഘട്ടം അംഗീകരിച്ച പ്രതിഭ. പ്രായത്തിന്റെ വേവലാതികള്&#x200d;ക്കിടയിലും സുന്ദരമായ ടെന്നിസിന്റെ ആ അശ്വമേഥം ഇന്നലെ ലോര്&#x200d;ഡ് ലേവര്&#x200d; അറീന കണ്ടു. ഓസ്‌ട്രേലിയന്&#x200d; ഓപ്പണ്&#x200d; പുരുഷ സിംഗിള്&#x200d;സ് കിരീടം സൂപ്പര്&#x200d; താരത്തിന്. സ്‌പെയിനിന്റെ റാഫേല്&#x200d; നദാലിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്&#x200d; അടിയറവ് പറയിച്ചാണ് ഫെഡറര്&#x200d; കീരീടം സ്വന്തമാക്കിയത്. മൂന്നു മണിക്കൂര്&#x200d; 38 മിനിറ്റ് കൊണ്ടായിരുന്നു ഫെഡററുടെ വിജയം. അഞ്ച് വര്&#x200d;ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഫെഡറര്&#x200d; ഒരു ഗ്രാന്&#x200d;സ്ലാം കിരീട വിജയം നേടുന്നത്. ഓസ്‌ട്രേലിയന്&#x200d; ഓപണ്&#x200d; കൂടി സ്വന്തമായതോടെ കരിയറിലെ 89-ാം കിരീടവും 18-ാം ഗ്രാന്&#x200d;സ്ലാം കിരീടവുമാണ് ഫെഡറര്&#x200d; സ്വന്തമാക്കിയത്. രണ്ടിനെതിരെ മൂന്ന് സെറ്റുകള്&#x200d;ക്കാണ് ഫെഡറര്&#x200d; നദാലിനെ തോല്&#x200d;പിച്ചത്. സ്‌കോര്&#x200d;: 6-4, 3-6, 6-1, 3-6, 6-3. ആദ്യ സെറ്റ് അനായാസം ജയിച്ച ഫെഡറര്&#x200d;ക്കെതിരെ രണ്ടാം സെറ്റ് തിരിച്ചുപിടിച്ച് നദാല്&#x200d; ശക്തമായി തിരിച്ചടിച്ചു. ഇതോട മൂന്നാം സെറ്റ് 6-1ന് കൈക്കലാക്കുകയായിരുന്നു ഫെഡറര്&#x200d;. എന്നാല്&#x200d; നാലാം സെറ്റ് 3-6ന് നദാല്&#x200d; പിടിച്ചതോടെ മത്സരം നിര്&#x200d;ണായകമായ അഞ്ചാം സെറ്റിലേക്ക് നീണ്ടു. 6-3നായിരുന്നു അവസാന സെറ്റില്&#x200d; ഫെഡറുടെ വിജയം. അവസാന സെറ്റില്&#x200d; ആദ്യ രണ്ടു പോയിന്റുകള്&#x200d; നദാല്&#x200d; നേടിയതോടെ മത്സരം സ്പാനിഷ് താരത്തിനൊപ്പമാണെന്ന് തോന്നിച്ചു. എന്നാല്&#x200d; സമ്മര്&#x200d;ദങ്ങളില്&#x200d; പതറാതെ പരിചയസമ്പത്ത് കൂട്ടായപ്പോള്&#x200d; അഞ്ച് വര്&#x200d;ഷത്തിനിപ്പുറം വീണ്ടും ഫെഡറര്&#x200d; ഗ്രാന്&#x200d;സ്ലാം വിജയിയാകുകയായിരുന്നു. ഫെഡററുടെ അവസാന ഗ്രാന്&#x200d;സ്ലാം നേട്ടം 2012 ല്&#x200d; ആയിരുന്നു. അന്ന് വിംബിള്&#x200d;ഡണ്&#x200d; വിജയി ആയിരുന്നു ഫെഡ്. ഇതോടെ രണ്ട് വര്&#x200d;ഷത്തിനിപ്പുറം ഗ്ലാന്&#x200d;സ്ലാം കിരീടം സ്വന്തമാക്കാമെന്ന റാഫേലിന്റെ പ്രതീക്ഷയാണ് തകര്&#x200d;ന്നടിഞ്ഞത്. ഫെഡററുടെ അഞ്ചാം ഓസ്‌ട്രേലിയന്&#x200d; ഓപ്പണ്&#x200d; കിരീടമാണിത്. ഇതോടെ, ഏറ്റവുമധികം ഗ്രാന്&#x200d;സ്ലാം സിംഗിള്&#x200d;സ് കിരീടങ്ങള്&#x200d; നേടിയ പുരുഷതാരമെന്ന റെക്കോര്&#x200d;ഡും ഫെഡറര്&#x200d; അരക്കിട്ടുറപ്പിച്ചു. അതേ സമയം, ഗ്രാന്&#x200d;സ്ലാം ഫൈനലുകളില്&#x200d; ഇരുവരും നേര്&#x200d;ക്കുനേര്&#x200d; വന്നിട്ടുള്ളതില്&#x200d; ഫെഡററിന്റെ മൂന്നാമത്തെ മാത്രം വിജയമാണിത്. ഗ്രാന്&#x200d;സ്ലാം ഫൈനലില്&#x200d; നദാലിനെ തോല്&#x200d;പ്പിക്കുന്നത് 10 വര്&#x200d;ഷത്തിനുശേഷം ഇതാദ്യവും. 2007ല്&#x200d; വിംബിള്&#x200d;ഡിനിലായിരുന്നു കിരീടപ്പോരാട്ടത്തില്&#x200d; നദാലിനെതിരെ ഫെഡററിന്റെ അവസാന ജയം. അതിനു തൊട്ടുമുന്&#x200d;പുള്ള വര്&#x200d;ഷവും വിംബിള്&#x200d;ഡനില്&#x200d; നദാലിനെ വീഴ്ത്തി ഫെഡറര്&#x200d; കിരീടം നേടിയിരുന്നു. എന്നാല്&#x200d;, നേര്&#x200d;ക്കുനേര്&#x200d; കീരീടപ്പോരാട്ടങ്ങളില്&#x200d; നദാലിനെ വിജയം അനുഗ്രഹിച്ച സന്ദര്&#x200d;ഭങ്ങളായിരുന്നു ഏറെ: ഫ്രഞ്ച് ഓപ്പണ്&#x200d; (2006, 2007, 2008, 2011), വിംബിള്&#x200d;ഡന്&#x200d; (2008), ഓസ്‌ട്രേലിയന്&#x200d; ഓപ്പണ്&#x200d; (2009) എന്നിവ നദാലിനൊപ്പം നിന്നിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/australian-open-2017australian-open-federer-defends-timeout-after-legal-cheating-claim.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
