<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Fifa football &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/fifa-football/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 18 Oct 2023 04:22:48 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Fifa football &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>നെയ്മറിന് പരിക്ക് ; ലോകകപ്പ് യോഗ്യതാമത്സരത്തിൽ  ബ്രസീലിനെ വീഴ്ത്തി ഉറുഗ്വെ</title>
		<link>https://www.chandrikadaily.com/worldcup-football-qualifing-matches.html</link>
					<comments>https://www.chandrikadaily.com/worldcup-football-qualifing-matches.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Wed, 18 Oct 2023 04:22:48 +0000</pubDate>
				<category><![CDATA[Football]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[world]]></category>
		<category><![CDATA[brazil]]></category>
		<category><![CDATA[Fifa football]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=279704</guid>

					<description><![CDATA[ബ്രസീൽ നാല് മത്സരങ്ങളിൽ നിന്ന് 7 പോയിൻ്റുമായി മൂന്നാമതാണ്. ഉറുഗ്വെ രണ്ടാമതും 3 കളിയും വിജയിച്ച അർജൻ്റീന 9 പോയിൻ്റുമായി ഒന്നാം സ്ഥാനത്തുമാണ്.]]></description>
										<content:encoded><![CDATA[<p>ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിനെ വീഴ്ത്തി ഉറുഗ്വെ. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഉറുഗ്വെയുടെ വിജയം. ഡാർവിൻ ന്യൂനസ്, നിക്കോളാസ് ഡി ല ക്രൂസ് എന്നിവരാണ് ഗോൾ സ്കോറർമാർ. സൂപ്പർ താരം നെയ്മർ പരുക്കേറ്റ് പുറത്തായത് ബ്രസീലിനു തിരിച്ചടിയായി. 42ആം മിനിട്ടിൽ ന്യൂനസ് ഉറുഗ്വേയ്ക്ക് ലീഡ് നൽകി. തൊട്ടുപിന്നാലെ നെയ്മർ പരുക്കേറ്റ് പുറത്തായി.77ആം മിനിട്ടിൽ ന്യൂനസിൻ്റെ മികച്ച അസിസ്റ്റിൽ നിന്ന് ഡി ല ക്രൂസ് ഗോൾ വല കുലുക്കിയതോടെ ബ്രസീൽ തോൽവി ഉറപ്പിച്ചു. ബ്രസീൽ നാല് മത്സരങ്ങളിൽ നിന്ന് 7 പോയിൻ്റുമായി മൂന്നാമതാണ്. ഉറുഗ്വെ രണ്ടാമതും 3 കളിയും വിജയിച്ച അർജൻ്റീന 9 പോയിൻ്റുമായി ഒന്നാം സ്ഥാനത്തുമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/worldcup-football-qualifing-matches.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഖത്തര്&#x200d; ലോകകപ്പിന് തുടക്കമായി; കാല്&#x200d;പന്ത് മാമാങ്കത്തില്&#x200d; കണ്ണുംനട്ട് ലോകം</title>
		<link>https://www.chandrikadaily.com/qatar-world-cup-begins-the-world-is-staring-at-the-football-magic.html</link>
					<comments>https://www.chandrikadaily.com/qatar-world-cup-begins-the-world-is-staring-at-the-football-magic.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sun, 20 Nov 2022 16:35:13 +0000</pubDate>
				<category><![CDATA[Football]]></category>
		<category><![CDATA[gulf]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Fifa football]]></category>
		<category><![CDATA[world cup]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=222571</guid>

					<description><![CDATA[അല്&#x200d; ബയ്ത് സ്‌റ്റേഡിയത്തില്&#x200d;ആദ്യ പോരാട്ടത്തിന് അരങ്ങു കുറിച്ചു.]]></description>
										<content:encoded><![CDATA[<p>ദോഹ- ദോഹയിലെ അല്&#x200d; ബയ്ത് സ്‌റ്റേഡിയത്തില്&#x200d; ലോകകപ്പിന് തുടക്കമായി. ഇനിയുള്ള 29 ദിവസം ലോക കായിക പ്രേമികളുടെ കണ്ണ് ഖത്തറിലേക്ക് ഉറ്റുനോക്കും. 60,000 പേരാണ് ഉദ്ഘാടന ചടങ്ങില്&#x200d; പങ്കെടുത്തത്. ഉദ്ഘാടനച്ചടങ്ങില്&#x200d; ഖത്തറിന്റെ സംസ്‌കാരവും ലോകകപ്പിന്റെ ചരിത്രവും വിളിച്ചോതി.</p>
<p>ആദ്യ മത്സരം നടക്കുന്ന ഇന്ന് ആതിഥേയരായ ഖത്തര്&#x200d; ഇക്വഡോറിനെ നേരിടും. ഉദ്ഘാടനത്തിന് വേദിയായ അല്&#x200d; ബയ്ത് സ്‌റ്റേഡിയത്തില്&#x200d;ആദ്യ പോരാട്ടത്തിന് അരങ്ങു കുറിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/qatar-world-cup-begins-the-world-is-staring-at-the-football-magic.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദോഹ 100 നാള്&#x200d; ആഘോഷത്തിലേക്ക്</title>
		<link>https://www.chandrikadaily.com/doha-to-celebrate-100-days-worldcup-football.html</link>
					<comments>https://www.chandrikadaily.com/doha-to-celebrate-100-days-worldcup-football.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Thu, 11 Aug 2022 13:38:28 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Fifa football]]></category>
		<category><![CDATA[Football]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=216483</guid>

					<description><![CDATA[ഖത്തറില്&#x200d; ആവേശത്തിന്റെ പെരുമ്പറ മുഴങ്ങുകയാണ്. ലോകകപ്പിന് പന്തുരുളാന്&#x200d; ഇനി 100 നടുത്ത ദിവസങ്ങള്&#x200d; മാത്രം.]]></description>
										<content:encoded><![CDATA[<p>ദോഹ: ഖത്തറില്&#x200d; ആവേശത്തിന്റെ പെരുമ്പറ മുഴങ്ങുകയാണ്. ലോകകപ്പിന് പന്തുരുളാന്&#x200d; ഇനി 100 നടുത്ത ദിവസങ്ങള്&#x200d; മാത്രം. നവംബര്&#x200d; 20 ന് ആരംഭിക്കുന്ന മെഗാ മാമാങ്കത്തിനായി എല്ലാ ഒരുക്കങ്ങളും പൂര്&#x200d;ത്തിയായി കാത്തിരിക്കുകയാണ് മണലാരണ്യത്തിലെ കൊച്ചു രാജ്യം. വേദികളെല്ലാം പൂര്&#x200d;ണമായും സജ്ജമായ സാഹചര്യത്തില്&#x200d; അവസാന മിനുക്ക് പണി മാത്രം ബാക്കി.</p>
<p>100 ദിവസത്തേക്കുള്ള ക്ലോക്ക് ഉല്&#x200d;സവം ഗംഭീരമാക്കാനുള്ള പരിപാടികളിലാണ് ഖത്തര്&#x200d;. ഫിഫയുടെ ചരിത്രത്തില്&#x200d; ഇതാദ്യമായാണ് ഒരു അറബ് രാജ്യം ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഫിഫ ക്ലബ് ലോകകപ്പ് ഉള്&#x200d;പ്പെടെ നിരവധി രാജ്യാന്തര ഫുട്‌ബോള്&#x200d; മാമാങ്കങ്ങള്&#x200d;ക്ക് ആതിഥേയത്വം വഹിച്ച കരുത്തുണ്ട് ഖത്തറിന്. സമീപകാലത്തായി ധാരാളം മല്&#x200d;സരങ്ങള്&#x200d; ഇവിടെ നടക്കുന്നു. വിവിധ രാജ്യങ്ങളുടെ ലോകകപ്പ് യോഗ്യതാ പ്ലേ ഓഫ് മല്&#x200d;സരങ്ങള്&#x200d;ക്കും ദോഹ ആതിഥേയത്വം വഹിച്ചു. മല്&#x200d;സര നടത്തിപ്പിന്റെ കാര്യത്തില്&#x200d; ശക്തമായ അനുഭവ സമ്പത്താണ് രാജ്യത്തിന്റെ മുതല്&#x200d;ക്കൂട്ട്.</p>
<p>കാലാവസ്ഥയെക്കുറിച്ചുള്ള പരാതികള്&#x200d; അകറ്റാനാണ് നവംബര്&#x200d;-ഡിസംബറിലേക്ക് മല്&#x200d;സരങ്ങള്&#x200d; മാറ്റിയത്. ശീതീകരിച്ച കളിമുറ്റങ്ങള്&#x200d; ഉള്&#x200d;പ്പെടെ ഇത് വരെ ഫുട്‌ബോള്&#x200d; കാണാത്ത മല്&#x200d;സര സംവിധാനങ്ങളില്&#x200d; ഫിഫ ഉള്&#x200d;പ്പെടെ ഫുട്‌ബോള്&#x200d; ഭരണസമൂഹം ഖത്തറിന് നല്ല മാര്&#x200d;ക്ക്് നല്&#x200d;കിയിട്ടുണ്ട്. ഫുട്‌ബോള്&#x200d; മൈതാനത്തെ ഇതിഹാസങ്ങളായ കൃസ്റ്റിയാനോ റൊണാള്&#x200d;ഡോ, ലിയോ മെസി തുടങ്ങിയവരുടെ അവസാന ലോകകപ്പ് മാമാങ്കമെന്ന പ്രത്യേകതയും ഖത്തര്&#x200d; ലോകകപ്പിനുണ്ട്. രണ്ട് ഇതിഹാസങ്ങള്&#x200d;ക്കും ഇത് വരെ ലോകകപ്പില്&#x200d; മുത്തമിടാനായിട്ടില്ല. 2014 ലെ ബ്രസീല്&#x200d; ലോകകപ്പില്&#x200d; മെസി നയിച്ച അര്&#x200d;ജന്റീന ഫൈനല്&#x200d; വരെയെത്തിയിരുന്നു. എന്നാല്&#x200d; അന്തിമ അങ്കത്തില്&#x200d; തോല്&#x200d;ക്കുകയായിരുന്നു. ഇത്തവണ അര്&#x200d;ജന്റീനയും മെസിയും അപാര ഫോമിലാണ്. 37 മല്&#x200d;സരങ്ങളില്&#x200d; തോല്&#x200d;വിയില്ല. പോര്&#x200d;ച്ചുഗലും കരുത്തരാണ്. മികച്ച ടീമാണ് റൊണാള്&#x200d;ഡോക്കൊപ്പമുള്ളത്. ഇറ്റലിക്കാര്&#x200d; ഇല്ലാത്തത് മാത്രമാണ് ഖത്തറിന്റെ നഷ്ടം. യൂറോപ്പില്&#x200d; നിന്നും യോഗ്യത നേടാന്&#x200d; ഇറ്റലിക്കായിരുനനില്ല. അഞ്ച് വട്ടം ചാമ്പ്യന്മാരായ ബ്രസീല്&#x200d;, കരുത്തരായ ഇംഗ്ലണ്ട്, ജര്&#x200d;മനി, സ്‌പെയിന്&#x200d;, ആഫ്രിക്കന്&#x200d; പ്രബലരായ സെനഗല്&#x200d; തുടങ്ങിയവര്&#x200d;ക്കായെല്ലാം കാത്തിരിക്കയാണ് ഖത്തര്&#x200d;.</p>
<p><strong>ഖത്തര്&#x200d; ലോകകപ്പ് ഒരു നാള്&#x200d; നേരത്തെ ആരംഭിക്കാന്&#x200d; വ്യക്തമായ സാധ്യത</strong></p>
<p>സുറിച്ച്: ഖത്തര്&#x200d; ലോകകപ്പ് ഒരു നാള്&#x200d; നേരത്തെ ആരംഭിക്കാന്&#x200d; വ്യക്തമായ സാധ്യത. നിലവിലെ ഫിക്‌സ്ച്ചര്&#x200d; പ്രകാരം നവംബര്&#x200d; 21 ന് ആരംഭിക്കുന്ന വിശ്വ കാല്&#x200d;പ്പന്ത് മാമാങ്കം നവംബര്&#x200d; 20 ന് തുടങ്ങാനാണ് നീക്കം. ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലുള്ള മല്&#x200d;സരം 20 ന് നടത്താനാണ് പ്ലാന്&#x200d;. ലോകകപ്പ് ചരിത്ര പ്രകാരം ഉദ്ഘാടനം പോരാട്ടത്തില്&#x200d; ഒന്നുങ്കില്&#x200d; ആതിഥേയരോ അല്ലെങ്കില്&#x200d; നിലവിലെ ചാമ്പ്യന്മാരോ ആണ് കളത്തിലിറങ്ങാറ്. എന്നാല്&#x200d; ഖത്തര്&#x200d; ലോകകപ്പ് ഫിക്‌സ്ച്ചര്&#x200d; പ്രകാരം സെനഗലും നെതര്&#x200d;ലന്&#x200d;ഡ്‌സും തമ്മിലാണ് ആദ്യ മല്&#x200d;സരം വരുന്നത്. ഖത്തര്&#x200d; അന്ന് തന്നെ മൂന്നാമതായാണ് കളിക്കുന്നത്. ഇതിനെതിരെ ലാറ്റിനമേരിക്കന്&#x200d; ഫുട്‌ബോള്&#x200d; ഫെഡറേഷന്&#x200d; ഫിഫക്ക് പരാതി നല്&#x200d;കിയ പശ്ചാത്തലത്തിലാണ് മല്&#x200d;സരം ഒരു നാള്&#x200d; നേരത്തെയാക്കാനുള്ള നീക്കം നടക്കുന്നത്. ഖത്തറുമായും ഇക്വഡോറുമായും ഫിഫ ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്&#x200d; അന്തിമ തീരുമാനം എടുക്കേണ്ടവര്&#x200d; ഫിഫ കൗണ്&#x200d;സിലാണ്. ആറ് വന്&#x200d;കരാ കോണ്&#x200d;ഫെഡറേഷനുകളുടെ പ്രസിഡണ്ടുമാരും ഫിഫ തലവന്&#x200d; ജിയോവനി ഇന്&#x200d;ഫാന്&#x200d;ഡിനോയും ഉള്&#x200d;പ്പെടുന്നതാണ് കൗണ്&#x200d;സില്&#x200d;.ഫിഫ കൗണ്&#x200d;സില്&#x200d; ഈ നിര്&#x200d;ദ്ദേശം അംഗീകരിച്ചാല്&#x200d; ലോകകപ്പിന്റെ ഉദ്ഘാടനം പോരാട്ടം 20ന് ഖത്തറും ഇക്വഡോറും തമ്മിലാവും. സെനഗലും നെതര്&#x200d;ലന്&#x200d;ഡ്‌സും തമ്മിലുള്ള മല്&#x200d;സരം 21 ന് തന്നെ നടക്കും. നിലവിലെ ഫിക്‌സ്ച്ചറില്&#x200d; നാല് മല്&#x200d;സരങ്ങളാണ് 21ന് ഷെഡ്യൂള്&#x200d; ചെയ്തിരുന്നത്. അത് മൂന്നായി മാറും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/doha-to-celebrate-100-days-worldcup-football.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വനിതാ ലോകകപ്പ് ഇന്ത്യയില്&#x200d;; ഇന്ത്യക്ക് വീണ്ടും ഫിഫയുടെ അംഗീകാരം</title>
		<link>https://www.chandrikadaily.com/fifa-under-17-women-world-cup-2020-host-india.html</link>
					<comments>https://www.chandrikadaily.com/fifa-under-17-women-world-cup-2020-host-india.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 16 Mar 2019 06:57:44 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[fifa]]></category>
		<category><![CDATA[Fifa football]]></category>
		<category><![CDATA[fifa under 17 world cup]]></category>
		<category><![CDATA[under 17 women world cup]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=121309</guid>

					<description><![CDATA[അടുത്തവര്&#x200d;ഷം നടക്കുന്ന അണ്ടര്&#x200d; 17 വനിതാ ഫുട്ബോള്&#x200d; ലോകകപ്പിന് ഇന്ത്യ വേദിയാകും. ഫ്രാന്&#x200d;സിനെ മറികടന്നാണ് ഇന്ത്യയുടെ നേട്ടം. മിയാമിയില്&#x200d; നടക്കുന്ന ഫിഫ കൗണ്&#x200d;സില്&#x200d; യോഗമാണ് ഇന്ത്യക്ക് വേദി അനുവദിച്ചത്. ലോകകപ്പിനായി ഓള്&#x200d; ഇന്ത്യ ഫുട്‌ബോള്&#x200d; ഫെഡറേഷന്&#x200d; 2018ല്&#x200d; ശ്രമം ആരംഭിച്ചിരുന്നു. ലോകകപ്പ് ആതിഥേയത്വം ലഭിച്ചതോടെ ആതിഥേയരെന്ന നിലയില്&#x200d; ഇന്ത്യന്&#x200d; വനിതാ ടീമിന് നേരിട്ട് ലോകകപ്പില്&#x200d; പങ്കെടുക്കാം. ഫുട്‌ബോള്&#x200d; ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്&#x200d; ഇന്ത്യക്ക് ഇത് രണ്ടാം തവണയാണ് ഫിഫ അംഗീകാരം നല്&#x200d;കുന്നത്. 2017ല്&#x200d; അണ്ടര്&#x200d; 17 പുരുഷ [&#8230;]]]></description>
										<content:encoded><![CDATA[
<p>അടുത്തവര്&#x200d;ഷം നടക്കുന്ന അണ്ടര്&#x200d; 17 വനിതാ ഫുട്ബോള്&#x200d; ലോകകപ്പിന് ഇന്ത്യ വേദിയാകും. ഫ്രാന്&#x200d;സിനെ മറികടന്നാണ് ഇന്ത്യയുടെ നേട്ടം. മിയാമിയില്&#x200d; നടക്കുന്ന ഫിഫ കൗണ്&#x200d;സില്&#x200d; യോഗമാണ് ഇന്ത്യക്ക് വേദി അനുവദിച്ചത്. ലോകകപ്പിനായി ഓള്&#x200d; ഇന്ത്യ ഫുട്‌ബോള്&#x200d; ഫെഡറേഷന്&#x200d; 2018ല്&#x200d; ശ്രമം ആരംഭിച്ചിരുന്നു. </p>



<p>ലോകകപ്പ് ആതിഥേയത്വം ലഭിച്ചതോടെ ആതിഥേയരെന്ന നിലയില്&#x200d; ഇന്ത്യന്&#x200d; വനിതാ ടീമിന് നേരിട്ട് ലോകകപ്പില്&#x200d; പങ്കെടുക്കാം. ഫുട്‌ബോള്&#x200d; ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്&#x200d; ഇന്ത്യക്ക്  ഇത് രണ്ടാം തവണയാണ് ഫിഫ അംഗീകാരം നല്&#x200d;കുന്നത്. 2017ല്&#x200d; അണ്ടര്&#x200d; 17 പുരുഷ ലോകകപ്പിന് ഇന്ത്യ വേദിയായിരുന്നു.</p>



<blockquote class="twitter-tweet" data-lang="en"><p lang="en" dir="ltr">We are delighted to announce that India has been confirmed as the host of the FIFA U-17 Women&#39;s World Cup in 2020  <img src="https://s.w.org/images/core/emoji/13.1.0/72x72/1f64c.png" alt="🙌" class="wp-smiley" style="height: 1em; max-height: 1em;" /><img src="https://s.w.org/images/core/emoji/13.1.0/72x72/1f1ee-1f1f3.png" alt="🇮🇳" class="wp-smiley" style="height: 1em; max-height: 1em;" /><img src="https://s.w.org/images/core/emoji/13.1.0/72x72/1f3c6.png" alt="🏆" class="wp-smiley" style="height: 1em; max-height: 1em;" /><a href="https://twitter.com/hashtag/ShePower?src=hash&amp;ref_src=twsrc%5Etfw">#ShePower</a> <a href="https://twitter.com/hashtag/BackTheBlue?src=hash&amp;ref_src=twsrc%5Etfw">#BackTheBlue</a> <a href="https://twitter.com/hashtag/IndianFootball?src=hash&amp;ref_src=twsrc%5Etfw">#IndianFootball</a></p>&mdash; Indian Football Team (@IndianFootball) <a href="https://twitter.com/IndianFootball/status/1106600698945257472?ref_src=twsrc%5Etfw">March 15, 2019</a></blockquote>
<script async src="https://platform.twitter.com/widgets.js" charset="utf-8"></script>




<p>അണ്ടര്&#x200d; 17 വനിതാ ലോകകപ്പിന്റെ ഏഴാം എഡിഷനാണ് ഇന്ത്യല്&#x200d; വേദിയൊരുങ്ങുക. അണ്ടര്&#x200d; 17 വനിതാ ലോകകപ്പിലെ നിലവിലെ ചാമ്പ്യന്&#x200d;മാര്&#x200d; സ്പെയിനാണ്. രണ്ട് കിരീടങ്ങളുമായി ഉത്തര കൊറിയയാണ് വനിതാ ലോകകപ്പിലെ ശക്തര്&#x200d;. നേരത്തെ യോഗ്യതാ റൗണ്ടായ അണ്ടര്&#x200d; 16 എ എഫ് സി ചാമ്പ്യന്&#x200d;ഷിപ്പില്&#x200d; മികവ് കാട്ടാന്&#x200d; കഴിയാതിരുന്ന ഇന്ത്യ ലോകകപ്പ് സാധ്യതയില്ലാത്ത നിലയിലായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fifa-under-17-women-world-cup-2020-host-india.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഏഷ്യയുടെ രാജാക്കന്മാരായി ഖത്തര്&#x200d;</title>
		<link>https://www.chandrikadaily.com/world-cup-2022-hosts-qatar-won-their-first-ever-asian-cup-with-a-3-1.html</link>
					<comments>https://www.chandrikadaily.com/world-cup-2022-hosts-qatar-won-their-first-ever-asian-cup-with-a-3-1.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 01 Feb 2019 17:58:42 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[asia cup football]]></category>
		<category><![CDATA[asian cup]]></category>
		<category><![CDATA[Fifa football]]></category>
		<category><![CDATA[qatar]]></category>
		<category><![CDATA[Qatar world cup]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=118126</guid>

					<description><![CDATA[അബുദാബി: ചരിത്രം സാക്ഷി&#8230; ഏഷ്യന്&#x200d; വന്&#x200d;കരയുടെ രാജരാജാക്കന്മാര്&#x200d; ഇനി കൊച്ചു ഖത്തര്&#x200d;…. ഷെയിക്ക് സായിദ് സറ്റേഡിയത്തില്&#x200d; നേടിയ സുന്ദരമായ മൂന്ന് ഗോളുകളുടെ രാജകീയ പിന്&#x200d;ബലത്തില്&#x200d; അഞ്ച് വട്ടം ചാമ്പ്യന്മാരായ ജപ്പാനെ മറികടന്ന് (3-1) ഖത്തര്&#x200d; ചരിത്രത്തില്&#x200d; ഇതാദ്യമായി വന്&#x200d;കരാ കീരീടം സ്വന്തമാക്കി. ചാമ്പ്യന്&#x200d;ഷിപ്പില്&#x200d; ആരും ഒരു സാധ്യതയും കല്&#x200d;പ്പിക്കാതിരുന്ന ടീമാണ് ഖത്തര്&#x200d;. ഇവിടെ പ്രതികൂല സാഹചര്യങ്ങളില്&#x200d; കളിച്ചത് ഏഴ് മല്&#x200d;സരങ്ങള്&#x200d;. എല്ലാം മല്&#x200d;സരത്തിലും വെന്നികൊടി നാട്ടിയാണ് അവര്&#x200d; കിരീടം നേടുന്നത്. 2022 ല്&#x200d; ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന [&#8230;]]]></description>
										<content:encoded><![CDATA[
<p><br> അബുദാബി: ചരിത്രം സാക്ഷി&#8230; ഏഷ്യന്&#x200d; വന്&#x200d;കരയുടെ രാജരാജാക്കന്മാര്&#x200d; ഇനി കൊച്ചു ഖത്തര്&#x200d;…. ഷെയിക്ക് സായിദ് സറ്റേഡിയത്തില്&#x200d; നേടിയ സുന്ദരമായ മൂന്ന് ഗോളുകളുടെ  രാജകീയ പിന്&#x200d;ബലത്തില്&#x200d; അഞ്ച് വട്ടം ചാമ്പ്യന്മാരായ ജപ്പാനെ  മറികടന്ന് (3-1) ഖത്തര്&#x200d; ചരിത്രത്തില്&#x200d; ഇതാദ്യമായി വന്&#x200d;കരാ കീരീടം സ്വന്തമാക്കി.</p>



<p> ചാമ്പ്യന്&#x200d;ഷിപ്പില്&#x200d; ആരും ഒരു സാധ്യതയും കല്&#x200d;പ്പിക്കാതിരുന്ന ടീമാണ് ഖത്തര്&#x200d;. ഇവിടെ പ്രതികൂല സാഹചര്യങ്ങളില്&#x200d; കളിച്ചത് ഏഴ് മല്&#x200d;സരങ്ങള്&#x200d;. എല്ലാം മല്&#x200d;സരത്തിലും വെന്നികൊടി നാട്ടിയാണ് അവര്&#x200d; കിരീടം നേടുന്നത്. 2022 ല്&#x200d; ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യത്തിന്  വന്&#x200d;കരാ രാജാക്കന്മാര്&#x200d; എന്ന മഹാഖ്യാതിയില്&#x200d; തന്നെ ഇനി ലോകകപ്പില്&#x200d; പന്ത് തട്ടാം. സൂപ്പര്&#x200d; താരം അലിമോസ് അലി, അബ്ദുള്&#x200d; അസീസ്, അഫീഫ് എന്നിവരായിരുന്നു ഖത്തറിന്റെ ഗോള്&#x200d; വേട്ടക്കാര്&#x200d;. മിനാമിനോ ജപ്പാന് വേണ്ടി ഒരു ഗോള്&#x200d; മടക്കി. <br>ഗംഭീരമായിരുന്നു ഖത്തര്&#x200d;. മല്&#x200d;സരത്തിന്  പന്ത്രണ്ട് മിനുട്ട് മാത്രം പ്രായമായപ്പോല്&#x200d;  അല്&#x200d;മോസ് അലി എന്ന സൂപ്പര്&#x200d; താരത്തിന്റെ മിന്നും ഗോള്&#x200d;. ചാമ്പ്യന്&#x200d;ഷിപ്പിലുടനീളം കിടിലന്&#x200d; പ്രകടനം നടത്തിയ സുഡാന്&#x200d; വംശജന്റെ മികവ് ആവര്&#x200d;ത്തിച്ച് തെളിയിക്കപ്പെട്ട നിമിഷം. പിറകെ 27-ാം മിനുട്ടില്&#x200d;  അബ്ദുള്&#x200d; അസീസിന്റെ ഊഴം. അതും കിടിലന്&#x200d; ഗോള്&#x200d;. ആദ്യ പകുതി അവസാനിക്കുമ്പോള്&#x200d; ഖത്തര്&#x200d; രണ്ട് ഗോളിന് മുന്നില്&#x200d;. രണ്ടാം പകുതിയില്&#x200d; സര്&#x200d;വം ജപ്പാനായിരുന്നു. ഖത്തര്&#x200d; പ്രതിരോധ വഴിയിലായി. മിനാമിനോ ജപ്പാന് വേണ്ടി ഒരു ഗോള്&#x200d; മടക്കിയതോടെ ഗ്യാലറി സജീവമായി. പക്ഷേ പ്രതിരോധസമ്മര്&#x200d;ദ്ദത്തിലും പ്രത്യാക്രമണത്തില്&#x200d; ഖത്തര്&#x200d; പെനാല്&#x200d;ട്ടി നേടി. ജപ്പാന്&#x200d; നായകന്&#x200d; മായാ യോഷിദയുടെ കൈകളില്&#x200d; പന്ത് അബദ്ധത്തിലാണ് തട്ടിയത്. പക്ഷേ വിഡിയോ റഫറല്&#x200d; സമ്പ്രദായം വഴി ഉസ്‌ബെക്ക് റഫറി പെനാല്&#x200d;ട്ടി വിധിച്ചു. അഹമ്മദ് ഹസന്&#x200d; അഫീഫ് പന്ത് വലയിലാക്കിയതോടെ  ഏഷ്യക്ക്് പുതിയ രാജാക്കന്മാരായി…. ഫിഫ പ്രസിഡണ്ട് ഇന്&#x200d;ഫാന്&#x200d;ഡിനോ ഉള്&#x200d;പ്പെടെ ഉന്നതര്&#x200d; സമ്മാനദാനചടങ്ങിന് എത്തിയിരുന്നു. അലിമോസ് അലിയാണ് മികച്ച താരം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/world-cup-2022-hosts-qatar-won-their-first-ever-asian-cup-with-a-3-1.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വംശീയതയെ ആട്ടിയോടിച്ച  കാല്&#x200d;പന്തുല്&#x200d;സവം</title>
		<link>https://www.chandrikadaily.com/article-on-footbal-against-racism.html</link>
					<comments>https://www.chandrikadaily.com/article-on-footbal-against-racism.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 17 Jul 2018 18:28:34 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[2018 football worldcup]]></category>
		<category><![CDATA[Fifa football]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=95001</guid>

					<description><![CDATA[കെ.പി ജലീല്&#x200d; ആഭ്യന്തരയുദ്ധം ചെളിച്ചാലിലേക്ക് വലിച്ചെറിഞ്ഞിട്ട അഭയാര്&#x200d;ഥിയായി ചെറ്റക്കുടിലിലില്&#x200d; നിന്ന് കാല്&#x200d;പന്തിന്റെ ലോകമഹാമേളക്ക് എത്തിയ ക്രൊയേഷ്യയില്&#x200d;നിന്നുള്ള ലൂക്കമോദ്രിച്ച്. പിന്നെ ഫ്രാന്&#x200d;സില്&#x200d;നിന്നുള്ള എംബാപെ, പോഗ്ബ, ഉംറ്റിറ്റി തുടങ്ങി കാരിരുമ്പിന്റെ കരുത്തും നിറവുമുള്ള നിരവധി ചുണക്കുട്ടന്മാര്&#x200d;. റഷ്യന്&#x200d; തലസ്ഥാനമായ മോസ്‌കോ മഹാനഗരത്തിലെ ലുസ്‌നിക്കി സ്‌റ്റേഡിയത്തില്&#x200d; പിറന്നത് ഫ്രാന്&#x200d;സിന്റെ ലോകകിരീടമായിരുന്നെങ്കില്&#x200d; അതോടൊപ്പം കേട്ടത് റണ്ണറപ്പായ ക്രൊയേഷ്യയുടെ റയല്&#x200d; മാഡ്രിഡ്താരം അഞ്ചടി എട്ടിഞ്ചുള്ള മുപ്പത്തിമൂന്നുകാരന്റെ കദനകഥകൂടിയാണ്. കാലുകളില്&#x200d;നിന്ന് കാലുകളിലേക്ക് കാല്&#x200d;പന്ത് പറക്കുമ്പോള്&#x200d; പലരും ലൂക്കായുടെ ദു:ഖഭാരം തളംകെട്ടിനില്&#x200d;ക്കുന്ന മുഖത്തേക്ക് ഇടക്കെപ്പോഴെങ്കിലും നോക്കിക്കാണണം. ലുക്കയുടെ [&#8230;]]]></description>
										<content:encoded><![CDATA[<p><strong>കെ.പി ജലീല്&#x200d;</strong></p>
<p>ആഭ്യന്തരയുദ്ധം ചെളിച്ചാലിലേക്ക് വലിച്ചെറിഞ്ഞിട്ട അഭയാര്&#x200d;ഥിയായി ചെറ്റക്കുടിലിലില്&#x200d; നിന്ന് കാല്&#x200d;പന്തിന്റെ ലോകമഹാമേളക്ക് എത്തിയ ക്രൊയേഷ്യയില്&#x200d;നിന്നുള്ള ലൂക്കമോദ്രിച്ച്. പിന്നെ ഫ്രാന്&#x200d;സില്&#x200d;നിന്നുള്ള എംബാപെ, പോഗ്ബ, ഉംറ്റിറ്റി തുടങ്ങി കാരിരുമ്പിന്റെ കരുത്തും നിറവുമുള്ള നിരവധി ചുണക്കുട്ടന്മാര്&#x200d;. റഷ്യന്&#x200d; തലസ്ഥാനമായ മോസ്‌കോ മഹാനഗരത്തിലെ ലുസ്‌നിക്കി സ്‌റ്റേഡിയത്തില്&#x200d; പിറന്നത് ഫ്രാന്&#x200d;സിന്റെ ലോകകിരീടമായിരുന്നെങ്കില്&#x200d; അതോടൊപ്പം കേട്ടത് റണ്ണറപ്പായ ക്രൊയേഷ്യയുടെ റയല്&#x200d; മാഡ്രിഡ്താരം അഞ്ചടി എട്ടിഞ്ചുള്ള മുപ്പത്തിമൂന്നുകാരന്റെ കദനകഥകൂടിയാണ്. കാലുകളില്&#x200d;നിന്ന് കാലുകളിലേക്ക് കാല്&#x200d;പന്ത് പറക്കുമ്പോള്&#x200d; പലരും ലൂക്കായുടെ ദു:ഖഭാരം തളംകെട്ടിനില്&#x200d;ക്കുന്ന മുഖത്തേക്ക് ഇടക്കെപ്പോഴെങ്കിലും നോക്കിക്കാണണം. ലുക്കയുടെ ദുരിതജീവിതംപോലെ കരള്&#x200d; നോവുന്ന നിരവധി കദനകഥകള്&#x200d; കൂടിയാണ്, നാലായിരംകോടി രൂപയോളം ചെലവിട്ടപ്പോഴും ഈ പരിവട്ടക്കാരുടെ കൂടിയായ റഷ്യന്&#x200d; ലോകകപ്പ് മേളക്ക് എടുത്തുപറയാനുള്ളത്. പ്രശ്‌നകലുഷിതമായ ഇന്നിന്റെ ഭൂലോകത്ത് മാനുഷിക മാഹാത്മ്യത്വത്തിന്റെ പുത്തന്&#x200d; വാതായനങ്ങള്&#x200d;കൂടി തുറന്നിടുകയായിരുന്നു മോസ്‌കോ ലോക കാല്&#x200d;പന്ത് മേള. ഭൂമിയിലെ പകുതിയോളം ജനത കണ്ട ലോക കേളി എന്ന ഖ്യാതിക്കുപുറമെ റഷ്യന്&#x200d; കാല്&#x200d;പന്ത ്മാമാങ്കത്തെ വേറിട്ടുനിര്&#x200d;ത്തിയത് കുടിയേറ്റ വിരുദ്ധതക്കും വംശവെറിക്കുമെതിരെ മാനവ സാഹോദര്യത്തെ വിളംബരം ചെയ്യുന്നതായിരുന്നു അതെന്നതാണ്. പ്രതീക്ഷിച്ചതുപോലെ ഫൈനലിലെ അത്യന്തം ഉദ്വേഗം മുറ്റിനിന്ന മല്&#x200d;സരത്തില്&#x200d; യൂറോപ്പിലെ പ്രബല ശക്തിയായ ഫ്രാന്&#x200d;സിനെതിരെ നിര്&#x200d;ഭാഗ്യം കൊണ്ട് പരാജയപ്പെടേണ്ടിവന്ന ടീമാണ് മലപ്പുറത്തിന്റെയത്രമാത്രം ജനസംഖ്യയുള്ള ലൂക്കായുടെ ക്രൊയേഷ്യ. ഇതുതന്നെയാണ് ഫുട്‌ബോള്&#x200d; കളിയെ മാനുഷിക വ്യവഹാരങ്ങളുടെ കൂടി വേദിയാക്കുന്നത്. നാല്&#x200d;പത്തൊന്നു ലക്ഷം മാത്രം ജനസംഖ്യയുള്ള രാഷ്ട്രം ഫൈനലില്&#x200d; പരാജയപ്പെടുമ്പോഴും ചാമ്പ്യന്മാരായ ഫ്രഞ്ചുകാരില്&#x200d; മാത്രം ലോകശ്രദ്ധ ഒതുങ്ങാതിരിക്കുന്നതും അതുകൊണ്ടാണ്. രണ്ടു പതിറ്റാണ്ടിനുശേഷം ലോക കിരീടം ചൂടുന്ന ഫ്രാന്&#x200d;സിന്റെ എട്ടു പേരും കരീബിയന്&#x200d; കുടിയേറ്റ പരമ്പരയുടെ സന്തതികളാണെന്നതും അത്ര ലളിതമായി കാണേണ്ട ഒന്നല്ല. ഫ്രഞ്ച് മുന്&#x200d; പ്രസിഡന്റ് നിക്കോളാസ് സര്&#x200d;ക്കോസിയുടെ കറുത്തവര്&#x200d;ക്കെതിരായ പരാമര്&#x200d;ശത്തിന് ചുട്ടമറുപടികൂടിയാണ് ഈ താരങ്ങള്&#x200d; ലോകത്തിന് മുമ്പാകെ മുന്നോട്ടുവെച്ചത്.<br />
ജൂണ്&#x200d; പതിനാലിനാരംഭിച്ച് ജൂലൈ 15ന് സമാപിച്ച ലോകമേളയില്&#x200d; 32 ടീമുകളാണ് കാല്&#x200d;പന്തിലെ മാന്ത്രികമികവ് മാറ്റുരച്ചത്. കളിക്കാര്&#x200d;, പരിശീലകര്&#x200d;, ശുശ്രൂഷകര്&#x200d;, വകുപ്പുമേധാവികള്&#x200d;, ഭരണാധികാരികള്&#x200d;, അതിലുമപ്പുറം ജനതയൊന്നാകെയാണ് ഓരോ രാജ്യത്തുനിന്നും നേരിട്ടും അല്ലാതെയും ഈ നാലാണ്ടു മേളയില്&#x200d; മനംനിറഞ്ഞ് പങ്കുകൊണ്ടത്. ലോകത്തെ പല പ്രശ്‌നങ്ങളും ഇത്തിരി കാലത്തേക്കെങ്കിലും മറക്കാനും പൊറുക്കാനും അവര്&#x200d;ക്കായി. വിസ്തൃതിയില്&#x200d; ഏറ്റവുംവലിയ രാജ്യമായ റഷ്യയുടെ ആതിഥ്യവും മേളയുടെ സംഘാടനവും ഇത്തവണത്തെ ലോകകപ്പിന് വിശിഷ്ട ചാരുത പകര്&#x200d;ന്നുവെന്ന് ഏവരും സമ്മതിക്കും. കാര്യമായ പരാതികള്&#x200d;ക്കും പരിഭവങ്ങള്&#x200d;ക്കുമൊന്നും ഇടം കൊടുക്കാതെയായിരുന്നു വ്‌ളാഡിമിര്&#x200d; പുട്ടിന്റെ രാജ്യം മോസ്‌കോലോകകപ്പിനെ വിരുന്നൂട്ടിയത്. രാഷ്ട്രീയമായും അന്താരാഷ്ട്രപരമായും പുട്ടിന് ഇതില്&#x200d; അഭിമാനിക്കാം. 81000 കാണികളെ ഉള്&#x200d;ക്കൊള്ളാന്&#x200d; കഴിവുള്ള ലുസ്‌നിക്കി ഉള്&#x200d;പ്പെടെയുള്ള ഡസനോളം മഹാസ്റ്റേഡിയങ്ങളിലേക്കാണ് പുട്ടിന്&#x200d; കായിക പ്രേമികളെ വരവേറ്റത്. റഷ്യക്കാരില്&#x200d; പൊതുവെയും ആ ആതിഥ്യമര്യാദ കാണാനായി. കളിക്കുന്ന ടീമുകളുടെ രാജ്യങ്ങളില്&#x200d;നിന്നു മാത്രമല്ല, വിവിധ രാജ്യങ്ങളിലെ പതിനായിരങ്ങളാണ് മോസ്‌കോയെ ലക്ഷ്യമാക്കി കഴിഞ്ഞ ഒരുമാസം പല മാര്&#x200d;ഗേണ കരകാണാക്കടലുകള്&#x200d; താണ്ടിയെത്തിയത്. എല്ലാവരുടെയും ഉള്ളില്&#x200d; മറ്റെല്ലാം മറക്കുന്ന കളിയാവേശവും പിന്നെ സാര്&#x200d;വലൗകികമായ സാഹോദര്യവുമായിരുന്നു. ചാമ്പ്യന്മാരുടെ ട്രോഫികള്&#x200d; സമ്മാനിക്കുന്ന സമാപനചടങ്ങില്&#x200d;പോലും ആ മാനവികത വിളങ്ങിനിന്നു. കനത്ത മഴയെ തൃണവല്&#x200d;ഗണിച്ചുകൊണ്ടാണ് പുട്ടിനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്&#x200d; മാക്രോണും ക്രൊയേഷ്യന്&#x200d;പ്രസിഡന്&#x200d;് ഗ്രാബര്&#x200d; കെട്ടറോവിച്ചും തുറന്ന ആകാശത്ത് ഈറനണിഞ്ഞുകൊണ്ട് കളിക്കാരെ അധികാരപരിധികള്&#x200d; സ്വയംമറന്നും വാരിപ്പുണരാന്&#x200d; സമയംകണ്ടെത്തിയത്. എതിര്&#x200d;ടീമിലെ അംഗങ്ങളെപോലും ക്രൊയേഷ്യന്&#x200d; ഭരണാധികാരിയായ വനിത ആശ്ലേഷിക്കുന്നത് കണ്ടവരുടെ കണ്ണുകളെയും ഈറനണിയിച്ചിരിക്കണം. ഇതുപോലെതന്നെ മനുഷ്യത്വപരമായി, തായ്‌ലാന്&#x200d;ഡിലെ ഗുഹക്കുള്ളിലകപ്പെട്ട ഫുട്‌ബോളിന്റെ ഭാവിമുത്തുകളെ ലോകകപ്പ് ഫൈനലിലേക്ക് ക്ഷണിച്ച &#8216;ഫിഫ&#8217; അധികൃതരുടെ വിശാലമനസ്സ്. ടൂര്&#x200d;ണമെന്റ് കാലത്ത് സാമൂഹിക മാധ്യമങ്ങളുടെ ചുവരുകളില്&#x200d; വംശപരവും വര്&#x200d;ഗീയവുമായ നെറികെട്ട പതിവുതികട്ടലുകള്&#x200d; അത്രയധികമുണ്ടായില്ല എന്നതും നമ്മെ പലതും ഉണര്&#x200d;ത്തുന്നു. മലപ്പുറത്തെ ഒരു കുടുംബനാഥന്&#x200d; കളിപ്രേമികള്&#x200d; സ്ഥാപിച്ച് ഒഴിവാക്കുന്ന #ക്‌സ് ബോര്&#x200d;ഡ് തന്റെ പുരയ്ക്ക് ചോര്&#x200d;ച്ചയടക്കാന്&#x200d; തരുമോ എന്ന് ചോദിച്ചെത്തിയത് തെളിയിക്കുന്നത് മുന്&#x200d;ഗണനകള്&#x200d; നാം മറക്കുന്നുവോ എന്ന ചോദ്യം കൂടിയാണ്. ഇവിടെയാണ് കളിയുടെ പേരിലുള്ള അനാവശ്യ കാട്ടിക്കൂട്ടലുകളും ധൂര്&#x200d;ത്തും നമ്മെയെല്ലാവരെയും അലോസരപ്പെടുത്തേണ്ടത്.<br />
സമ്പന്നതയുടെയും ഒരു കാലത്തെ സാമ്രാജ്യത്വവാദികളുടെയും യൂറോപ്പ് തന്നെയാണ് ലോകത്തെ കാല്&#x200d;പന്തുകളിയുടെ കളിത്തൊട്ടിലെന്ന് ഒരു തവണകൂടി അരക്കിട്ടുറപ്പിക്കുന്നതായി ഈ ലോകകപ്പ് മേളയും. ക്വാര്&#x200d;ട്ടര്&#x200d; കടന്നെത്തിയവയെല്ലാം യൂറോപ്യന്&#x200d; ടീമുകളായിരുന്നു. കാലിന്റെയും മനസ്സിന്റെയും സമാസമമായ ചേരുവയാണ് കാല്&#x200d;പന്ത് കളിയെന്ന സാധാരണക്കാരന്റെ ഗെയിമിനെ സാര്&#x200d;വലൗകികമാക്കുന്നത്. കണ്&#x200d;ഫ്യൂഷനാണ് അതിന്റെ മുഖമുദ്രതന്നെ. ഏതുസമയവും മുന്&#x200d;വിധികള്&#x200d; കൂച്ചുവിലങ്ങണിയാം. ലാറ്റിനമേരിക്കയാണ് യൂറോപ്പ് കഴിഞ്ഞാലുള്ള ഫുട്‌ബോളിന്റെ കരുത്തും ചാരുതയും. ഡീഗോ മറഡോണയുടെ അര്&#x200d;ജന്റീനയെയും എഡ്‌സണ്&#x200d; അരാന്റസ് എന്ന പെലെയുടെ ബ്രിസീലിനെയും പോലുള്ള രാജ്യങ്ങളുടെ ജീവരക്തം തന്നെയാണ് ഫുട്‌ബോള്&#x200d;. കരീബിയന്&#x200d; രാജ്യങ്ങളിലെ പലരും ഫുട്‌ബോള്&#x200d; കളിക്കാനായി മാത്രം ജനിക്കുകയും ജീവിക്കുന്നവരുമാണെന്ന് മൈതാനത്തെ പ്രകടനം കണ്ടാല്&#x200d; തോന്നിപ്പോകും. അറബികളുടെ കൂറയായ പാദപ്പന്തിന് അവിടെ ചെലവിടുന്നത് ലക്ഷങ്ങളാണ്. ഇവിടെയാണ് ഇന്ത്യയെപോലെ 132 കോടി ജനത അധിവസിക്കുന്ന രാജ്യത്തിന്റെ ലജ്ജാകരമായ ദുരവസ്ഥ. എങ്കിലും സ്വന്തമായി ലോകകപ്പ് ടീം പോലുമില്ലാത്ത നമ്മുടെ രാജ്യത്തിന്റെ മുക്കിലുംമൂലയിലുംവരെ റഷ്യന്&#x200d; മേളയുടെ കളിയാരവം നിറഞ്ഞു. ചെളിനിറഞ്ഞപാടത്ത് ആരോ സ്‌പോണ്&#x200d;സര്&#x200d; ചെയ്തതും തുന്നിക്കൂട്ടിയതുമായ പന്തിനു പിന്നാലെ പായുന്ന മലയാളി ബാലന്മാര്&#x200d; മുതല്&#x200d; സുഡാനി സെവന്&#x200d;സ് താരങ്ങളും ആഫ്രിക്കയുടെയും തെക്കേ അമേരിക്കയുടെയും വരണ്ടമണ്ണില്&#x200d;നിന്ന് വാനോളം ഉയര്&#x200d;ന്ന കളിക്കാരും വരെ പടര്&#x200d;ത്തുന്നത് ആ ഉന്മാദമാണ്. ജീവിതത്തിന്റെ താളമായ വിനോദവും ആഹ്ലാദവും ആവേശവും വേണം, അതിരുകടക്കരുത് എന്ന് ഓര്&#x200d;മിപ്പിക്കുന്നതായിരുന്നു കൊച്ചു കേരളത്തില്&#x200d; അര്&#x200d;ജന്റീന താരം ലയണല്&#x200d;മെസ്സിയുടെ മോശം പ്രകടനംകണ്ട് നിരാശനായ ആരാധകന്&#x200d; കോട്ടയത്തെ ദിനുഅലക്‌സിന്റെ മീനച്ചിലാറ്റിലെ സ്വയംഹത്യ.<br />
കൊലകൊമ്പന്&#x200d; ടീമുകളുടെ പതനം തന്നെയാണ് ഈ ലോകകപ്പിനെയും ഒരുപരിധിവരെ വേര്&#x200d;തിരിച്ചുനിര്&#x200d;ത്തുന്നത്. ഫ്രാന്&#x200d;സ് മാത്രമാണ് അതില്&#x200d; അപവാദം. യൂറോപ്പും ആഫ്രിക്കയും ലാറ്റിനമേരിക്കയുമൊക്കെ കാല്&#x200d;പന്തുകളിയില്&#x200d; ഇന്ദ്രജാലം തീര്&#x200d;ക്കുമ്പോള്&#x200d; തന്നെയാണ് ഏഷ്യാവന്&#x200d;കരയില്&#x200d; നിന്ന് ഒരു രാജ്യവും ഫൈനലില്&#x200d;പോലും എത്തുന്നില്ല എന്ന ദു:ഖകരമായ വസ്തുത. ഒളിമ്പിക്‌സില്&#x200d; വന്&#x200d; നേട്ടങ്ങള്&#x200d; കൈവരിക്കാനായിട്ടും ചൈനക്ക് പോലും പാവങ്ങളുടെ ഈ കളിയില്&#x200d; അടുത്തെങ്ങുമെത്താനാകുന്നില്ല. ജപ്പാനും ഇറാനും സഊദി അറേബ്യയും ദക്ഷിണാഫ്രിക്കയും മാത്രമാണ് ഏഷ്യയില്&#x200d; അല്&#x200d;പം പ്രതീക്ഷ ബാക്കിവെച്ചത്. പകുതിയോളം ദരിദ്രരുള്ള ഇന്ത്യക്കും ഭാവിയില്&#x200d; വലിയ സംഭാവനകള്&#x200d; അര്&#x200d;പ്പിക്കാന്&#x200d; കഴിയണം. 1951, 62 ഏഷ്യന്&#x200d; ഗെയിംസുകളില്&#x200d; ഫുട്‌ബോളില്&#x200d; സ്വര്&#x200d;ണം നേടിയവരാണ് നാമെന്ന വസ്തുത തിരിച്ചുപിടിക്കണം. മെയ്ക്കരുത്തും സാമര്&#x200d;ത്ഥ്യവും മാത്രമല്ല ഏകാഗ്രതയും ഭാഗ്യവും കളിയുടെ ഗതി നിര്&#x200d;ണയിക്കുമെന്ന ്തെളിയിക്കുന്നതാണ് ഫുട്‌ബോള്&#x200d;. ഫൈനലില്&#x200d; പോലും ഇത് നിരവധി ആവര്&#x200d;ത്തി തെളിയിക്കപ്പെട്ടു. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ സാങ്കേതികവിദ്യ ഫുട്‌ബോളിലും ഫലപ്രദമായി പ്രയോഗവല്&#x200d;കരിക്കപ്പെട്ടു എന്നതും മറ്റൊരു റഷ്യന്&#x200d; റെക്കോര്&#x200d;ഡാണ്. ഫൈനലില്&#x200d; സ്വന്തം കളിക്കാരന്റെ കൈ അറിഞ്ഞോ അറിയാതെയോ പന്തില്&#x200d; തട്ടിയതുമൂലം ക്രൊയേഷ്യക്ക് പെനാള്&#x200d;ട്ടി വഴങ്ങേണ്ടിവന്നത് വീഡിയോ അസിസ്റ്റഡ് റഫറി (വി.എ.ആര്&#x200d;) എന്ന ആധുനിക സാങ്കേതികവിദ്യവഴി കണ്ടുപിടിച്ച പിഴവ് മൂലമായിരുന്നു. മൈതാനത്ത് വീഴുന്ന സഹകളിക്കാരനെ കൈപിടിച്ച് ഉയര്&#x200d;ത്തുന്നവനും കളിക്കുശേഷം കെട്ടിപ്പിടിച്ച് വികാരം കൈമാറുന്നവനും വെളിപ്പെടുത്തുന്നതും സഹജീവനത്തിന്റെയും സാഹോദര്യത്തിന്റെയും ഉദ്‌ഘോഷമാണ്. അതുതന്നെയാണ് കാല്&#x200d;പന്തിന്റെ കാവ്യഭംഗിയും. ടീമുകളുടെ എണ്ണം വര്&#x200d;ധിപ്പപ്പിക്കുന്ന 2022ലെ ഖത്തര്&#x200d; ലോക മേളയിലും ഇതിലുമപ്പുറമുള്ള വിശ്വമാനവികത കളിയാടട്ടെ എന്ന് പ്രാര്&#x200d;ത്ഥിക്കാം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/article-on-footbal-against-racism.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാന്യതയോടെ പെരുമാറണം; മറഡോണയ്ക്ക് ഫിഫയുടെ താക്കീത്</title>
		<link>https://www.chandrikadaily.com/fifa-warned-football-legend-maradona-over-wrong-action.html</link>
					<comments>https://www.chandrikadaily.com/fifa-warned-football-legend-maradona-over-wrong-action.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 30 Jun 2018 09:08:54 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[2108 fifa word cup russia]]></category>
		<category><![CDATA[2108 fifa woRLD CUP]]></category>
		<category><![CDATA[argentina]]></category>
		<category><![CDATA[Diego Maradona]]></category>
		<category><![CDATA[Fifa football]]></category>
		<category><![CDATA[Maradona]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=92486</guid>

					<description><![CDATA[മോസ്‌കോ: അര്&#x200d;ജന്റീന-നൈജീരിയ മത്സരത്തിനിടെ നൈജീരിയന്&#x200d; ആരാധകര്&#x200d;ക്കു നേരെ ഗാലറിയില്&#x200d; എഴുന്നേറ്റ് നിന്ന് അശ്ലീല ആംഗ്യം കാട്ടിയ മറഡോണക്ക് ഫിഫയുടെ താക്കീത്. മാന്യതയോടെയും എതിരാളികളോട് ബഹുമാനവും മാന്യതയും പുലര്&#x200d;ത്തിക്കൊണ്ട് മാത്രമേ ഗാലറിയില്&#x200d; പെരുമാറാവെന്നാണ് ഫിഫയുടെ താക്കീത്. &#8216;ജീവിച്ചിരിക്കുന്ന മികച്ച ഫുട്ബോള്&#x200d; താരങ്ങളില്&#x200d; ഒരാളാണ് ഡീഗോ മറഡോണ. റഷ്യന്&#x200d; ലോകകപ്പില്&#x200d; ഞങ്ങളോടൊപ്പം അദ്ദേഹത്തിന് പ്രധാന പങ്ക് വഹിക്കാനുണ്ട്. എന്നാല്&#x200d; കഴിഞ്ഞ അര്&#x200d;ജന്റീന-നൈജീരിയ മത്സരത്തില്&#x200d; അദ്ദേഹത്തിന്റെ പ്രവൃത്തികള്&#x200d; ഫിഫയുടെ ശ്രദ്ധയില്&#x200d;പ്പെട്ടിട്ടുണ്ട്. എല്ലാ താരങ്ങളും, മുന്&#x200d; കളിക്കാരും, സ്റ്റാഫുകളും, ആരാധകരും, മാന്യതയോടെയും എതിരാളികളോട് [&#8230;]]]></description>
										<content:encoded><![CDATA[<p>മോസ്‌കോ: അര്&#x200d;ജന്റീന-നൈജീരിയ മത്സരത്തിനിടെ നൈജീരിയന്&#x200d; ആരാധകര്&#x200d;ക്കു നേരെ ഗാലറിയില്&#x200d; എഴുന്നേറ്റ് നിന്ന് അശ്ലീല ആംഗ്യം കാട്ടിയ മറഡോണക്ക് ഫിഫയുടെ താക്കീത്. മാന്യതയോടെയും എതിരാളികളോട് ബഹുമാനവും മാന്യതയും പുലര്&#x200d;ത്തിക്കൊണ്ട് മാത്രമേ ഗാലറിയില്&#x200d; പെരുമാറാവെന്നാണ് ഫിഫയുടെ താക്കീത്.</p>
<p>&#8216;ജീവിച്ചിരിക്കുന്ന മികച്ച ഫുട്ബോള്&#x200d; താരങ്ങളില്&#x200d; ഒരാളാണ് ഡീഗോ മറഡോണ. റഷ്യന്&#x200d; ലോകകപ്പില്&#x200d; ഞങ്ങളോടൊപ്പം അദ്ദേഹത്തിന് പ്രധാന പങ്ക് വഹിക്കാനുണ്ട്. എന്നാല്&#x200d; കഴിഞ്ഞ അര്&#x200d;ജന്റീന-നൈജീരിയ മത്സരത്തില്&#x200d; അദ്ദേഹത്തിന്റെ പ്രവൃത്തികള്&#x200d; ഫിഫയുടെ ശ്രദ്ധയില്&#x200d;പ്പെട്ടിട്ടുണ്ട്. എല്ലാ താരങ്ങളും, മുന്&#x200d; കളിക്കാരും, സ്റ്റാഫുകളും, ആരാധകരും, മാന്യതയോടെയും എതിരാളികളോട് ബഹുമാനവും പുലര്&#x200d;ത്തിക്കൊണ്ട് മാത്രമേ ഗാലറിയില്&#x200d; പെരുമാറാവൂ,&#8217; ഫിഫയുടെ ചീഫ് കോംപിറ്റീഷന്&#x200d;സ് ആന്&#x200d;ഡ് ഇവന്റ്സ് ഓഫീസര്&#x200d; കോളിന്&#x200d; സ്മിത്ത് വെള്ളിയാഴ്ച സംഭവത്തില്&#x200d; പ്രതികരിച്ചു.</p>
<p><iframe loading="lazy" src="https://www.youtube.com/embed/v1_62_3Yq8o" width="560" height="315" frameborder="0" allowfullscreen="allowfullscreen"></iframe></p>
<p>അര്&#x200d;ജന്റനീയുടെ നിര്&#x200d;ണായകമായ മത്സരത്തില്&#x200d; നൈജീരിയയെ തകര്&#x200d;ത്ത് പ്രീക്വാര്&#x200d;ട്ടറില്&#x200d; കടന്ന വിജയഗോളിന് പിന്നാലെയുള്ള മറഡോണയുടെ ആഹ്ലാദ പ്രകടനമാണ് വിവാദത്തിന് വഴിവെച്ചത്. കളിയുടെ 86-ാം മിനുട്ടില്&#x200d; മാര്&#x200d;ക്കസ് റോഹോയുടെ വിജയ ഗോളിനെ തുടര്&#x200d;ന്ന് മറഡോണ ഗാലറിയില്&#x200d; എഴുന്നേറ്റ് നിന്ന് നൈജീരിയന്&#x200d; ആരാധകര്&#x200d;ക്കു നേരെ അശ്ലീല ആംഗ്യം കാട്ടിയതാണ് വിവാദമായത്.ടെലിവിഷനിലൂടെ ഈ ദൃശ്യം പുറത്തുവന്നതോടെ ലോകത്തിന്റെ നാനാഭാഗങ്ങളില്&#x200d; നിന്ന് ഏറെ വിമര്&#x200d;ശനങ്ങളാണ് ഇതിഹാസ താരത്തിനെതിരെ ഉയര്&#x200d;ന്നത്.മറഡോണയെപ്പോലൊരാളില്&#x200d; നിന്ന് ഇത്തരത്തിലൊരു പ്രവര്&#x200d;ത്തിയുണ്ടാകരുതായിരുന്നുവെന്ന് പലരുടേയും പ്രതികരണം.</p>
<p>തന്റെ പിന്&#x200d;ഗാമികള്&#x200d;ക്ക് പ്രചോദനമായി റഷ്യന്&#x200d; ലോകകപ്പില്&#x200d; അര്&#x200d;ജന്റീനയുടെ എല്ലാ മത്സരങ്ങള്&#x200d;ക്കും ഗാലറിയില്&#x200d; സജീവമായിരുന്ന മറഡോണ, നൈജീരിയ്ക്കെതിരായ മത്സരത്തില്&#x200d; ടീമിന്റെ ഓരോ മുന്നേറ്റവും ഏറെ ആവശത്തോടെയാണ് ഏതിരേറ്റത്. കളിയുടെ പതിനാലാം മിറ്റില്&#x200d; നായകന്&#x200d; ലയണല്&#x200d; മെസി ഈ ലോകകപ്പിലെ തന്റെ ആദ്യഗോളും ടൂര്&#x200d;ണമെന്റിലെ നൂറാം ഗോളും നേടിയപ്പോള്&#x200d; അര്&#x200d;ജന്റീനയുടെ മുന്&#x200d; നായകന്&#x200d; ഗാലറിയില്&#x200d; തുള്ളിച്ചാടിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fifa-warned-football-legend-maradona-over-wrong-action.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കരുത്ത് തെളിയിച്ച് ബ്രസീല്&#x200d;, അര്&#x200d;ജന്റീന, പോര്&#x200d;ചുഗല്&#x200d;; തോല്&#x200d;വിയില്&#x200d; ഞെട്ടി ഫ്രാന്&#x200d;സ്</title>
		<link>https://www.chandrikadaily.com/germany-v-spain-italy-v-argentina-and-more-international-football-live.html</link>
					<comments>https://www.chandrikadaily.com/germany-v-spain-italy-v-argentina-and-more-international-football-live.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sat, 24 Mar 2018 09:45:21 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[2018 football worldcup]]></category>
		<category><![CDATA[cristiano]]></category>
		<category><![CDATA[Fifa football]]></category>
		<category><![CDATA[messi]]></category>
		<category><![CDATA[neymar]]></category>
		<category><![CDATA[NEYMAR JR]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=76594</guid>

					<description><![CDATA[ലണ്ടന്&#x200d;: ലോകകപ്പ് ഫുട്‌ബോളിനു മുന്നൊരുക്കമായുള്ള സൗഹൃദ മല്&#x200d;സരങ്ങളില്&#x200d; കരുത്തരായ ബ്രസീലിനും അര്&#x200d;ജന്റീനയും പോര്&#x200d;ച്ചുഗലും ഇംഗ്ലണ്ടും ജയിച്ചപ്പോള്&#x200d; കപ്പ് സാധ്യത കല്&#x200d;പ്പിക്കുന്ന ഫ്രാന്&#x200d;സിന് ഞെട്ടിക്കുന്ന തോല്&#x200d;വി. ഓസ്ട്രിയ, കൊളംബിയ, പെറു, മെക്‌സിക്കോ ടീമുകളും ജയിച്ചു കയറിയപ്പോള്&#x200d; കരുത്തരായ ജര്&#x200d;മനിയും സ്‌പെയിനും നേര്&#x200d;ക്കുനേര്&#x200d; വന്ന മല്&#x200d;സരം സമനിലയില്&#x200d; അവസാനിച്ചു. സൂപ്പര്&#x200d; താരം മെസിയെയും പരിക്കുമൂലം വിശ്രമത്തിലുള്ള അഗ്യൂറോയേയും കൂടാതെ ഇറങ്ങിയ അര്&#x200d;ജന്റീന എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇറ്റലിയെ തകര്&#x200d;ത്തത്. ഉദ്ഘാടന മല്&#x200d;സരത്തില്&#x200d; റഷ്യയും ബ്രസീലും ഏറ്റുമുട്ടിയപ്പോള്&#x200d; ഏകപക്ഷീയമായ മൂന്ന് ഗോളിനാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>ലണ്ടന്&#x200d;: ലോകകപ്പ് ഫുട്‌ബോളിനു മുന്നൊരുക്കമായുള്ള സൗഹൃദ മല്&#x200d;സരങ്ങളില്&#x200d; കരുത്തരായ ബ്രസീലിനും അര്&#x200d;ജന്റീനയും പോര്&#x200d;ച്ചുഗലും ഇംഗ്ലണ്ടും ജയിച്ചപ്പോള്&#x200d; കപ്പ് സാധ്യത കല്&#x200d;പ്പിക്കുന്ന ഫ്രാന്&#x200d;സിന് ഞെട്ടിക്കുന്ന തോല്&#x200d;വി. ഓസ്ട്രിയ, കൊളംബിയ, പെറു, മെക്‌സിക്കോ ടീമുകളും ജയിച്ചു കയറിയപ്പോള്&#x200d; കരുത്തരായ ജര്&#x200d;മനിയും സ്‌പെയിനും നേര്&#x200d;ക്കുനേര്&#x200d; വന്ന മല്&#x200d;സരം സമനിലയില്&#x200d; അവസാനിച്ചു.</p>
<p><img loading="lazy" class="alignnone wp-image-76614 size-full" src="https://www.chandrikadaily.com/wp-content/uploads/2018/03/15218440417106.jpg" alt="" width="660" height="371" srcset="https://www.chandrikadaily.com/wp-content/uploads/2018/03/15218440417106.jpg 660w, https://www.chandrikadaily.com/wp-content/uploads/2018/03/15218440417106-300x169.jpg 300w" sizes="(max-width: 660px) 100vw, 660px" /><br />
സൂപ്പര്&#x200d; താരം മെസിയെയും പരിക്കുമൂലം വിശ്രമത്തിലുള്ള അഗ്യൂറോയേയും കൂടാതെ ഇറങ്ങിയ അര്&#x200d;ജന്റീന എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇറ്റലിയെ തകര്&#x200d;ത്തത്. ഉദ്ഘാടന മല്&#x200d;സരത്തില്&#x200d; റഷ്യയും ബ്രസീലും ഏറ്റുമുട്ടിയപ്പോള്&#x200d; ഏകപക്ഷീയമായ മൂന്ന് ഗോളിനാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ടീമിനെ മഞ്ഞപ്പട ഗ്യാലറിയിലേക്ക് മടക്കിയത്.<br />
<iframe loading="lazy" src="https://www.youtube.com/embed/Bdy2pJa65kw" width="640" height="360" frameborder="0" allowfullscreen="allowfullscreen"></iframe><br />
മാഞ്ചസ്റ്റര്&#x200d; സിറ്റിയുടെ സ്‌റ്റേഡിയത്തില്&#x200d; നടന്ന മത്സരത്തില്&#x200d; കരുത്തരായ ഇറ്റലിക്കെതിരെ കളിയുടെ അവസാന 15 മിനിറ്റിലായിരുന്നു അര്&#x200d;ജന്റീനയുടെ രണ്ട് ഗോളുകള്&#x200d;. പകരക്കാരായി കളത്തിലെത്തിയ എവര്&#x200d; ബനേഗ (75)യും, മാനുവല്&#x200d; ലാന്&#x200d;സിനി (85)യുമാണ് ബഫന്റെ കോട്ട തകര്&#x200d;ത്ത് അര്&#x200d;ജന്റീനയ്ക്കായി ലക്ഷ്യം കണ്ടത്. പാസുകളാലും വേഗത കൊണ്ടും പൂര്&#x200d;ണമായും അര്&#x200d;ജന്റീനയുടെ കയ്യിലായിരുന്നു മത്സരം. മെസിയില്ലാതെ അസൂറികളെ എതിരില്ലാതെ തകര്&#x200d;ത്ത മത്സരം അര്&#x200d;ജന്റീനക്ക് ആത്മവിശ്വാസം നല്&#x200d;കുന്നതാണ്.<br />
<iframe loading="lazy" src="https://www.youtube.com/embed/BkBqRZ1LlUU" width="640" height="360" frameborder="0" allowfullscreen="allowfullscreen"></iframe><br />
പരുക്കേറ്റ നെയ്മറിനെ കൂടാതെയിറങ്ങിയ ബ്രസീല്&#x200d;, ആദ്യ പകുതിയിലെ ഗോള്&#x200d;രഹിത സമനിലക്കുശേഷം ഉണര്&#x200d;ന്നു കളിച്ചാണ് വിജയം നേടിയത്. ജോ മിറാണ്ട (53), ഫിലിപ്പ് കുടീന്യോ (62&#8242;, പെനാല്&#x200d;റ്റി), പൗളീന്യോ (66) എന്നിവരാണ് റഷ്യയുടെ വല കുലുക്കിയത്. ലോകകപ്പ് കിരീടം കണ്ണുവെക്കുന്ന ടീമെന്ന സൂചന നല്&#x200d;കുന്നതായിരുന്നു മഞ്ഞപ്പടയുടെ പൊരാട്ടം തുടങ്ങി.</p>
<p>ഒത്തിണക്കവും സംഘടിത നീക്കങ്ങളുമായിരുന്നു റഷ്യക്കെതിരേ ബ്രസീലിന്റെ മികവ്. ഒന്നാം പകുതിയില്&#x200d; ആന്റണ്&#x200d; മിറാന്&#x200d;ചുക്ക് നല്ലൊരവസരം പാഴാക്കിയതൊഴിച്ചാല്&#x200d; മത്സരത്തില്&#x200d; റഷ്യയുടെ സാന്നിധ്യം വിരളമായിരുന്നു. മറുവശത്ത് ഗോളി ഇഗോര്&#x200d; അകിന്&#x200d;ഫീവന്റെ രക്ഷപ്പെടുത്തലുകളാണ് കൂടുതല്&#x200d; ഗോള്&#x200d; കുടുങ്ങുന്നതില്&#x200d; നിന്നും ആതിഥേയരെ രക്ഷിച്ചത്.<br />
<iframe loading="lazy" src="https://www.youtube.com/embed/eKL5e6k9eyg" width="640" height="360" frameborder="0" allowfullscreen="allowfullscreen"></iframe><br />
സൂപ്പര്&#x200d; താരം ക്രിസ്റ്റ്യാനോ റൊണാള്&#x200d;ഡോയുടെ മികവില്&#x200d; ഈജിപ്തിനെതിരെ ഇന്&#x200d;ജുറി ടൈമില്&#x200d; ജയിച്ചു കയറിയ പോര്&#x200d;ച്ചുഗലിന്റെ പ്രകടനമാണ് സൗഹൃദ മല്&#x200d;സരങ്ങളിലെ ഹൈലൈറ്റ്. 90 മിനിറ്റുവരെ യൂറോപ്പിലെ സൂപ്പര്&#x200d;താരോദയം മുഹമ്മദ് സലാഹ് നേടിയ ഒരു ഗോളിന് ഈജിപ്തിനോട് പിന്നിട്ടുനിന്ന ശേഷം ഇന്&#x200d;ജുറി ടൈമില്&#x200d; റൊണാള്&#x200d;ഡോയുടെ ഇരട്ടഗോളില്&#x200d; പോര്&#x200d;ച്ചുഗല്&#x200d; ജയിച്ചു കയറുകയായിരുന്നു. ഈജിപ്തിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്&#x200d;ക്കായിരുന്നു പറങ്കിപടയുടെ വിജയം. ലിവര്&#x200d;്പ്പൂര്&#x200d; താരം സലാഹിന്റെ 56-ാം മിനിറ്റിലെ ഗോളില്&#x200d; മുന്നില്&#x200d;ക്കയറിയ ഈജിപ്തിനെ ഇന്&#x200d;ജുറി ടൈമിലെ ഇരട്ട ഹെഡര്&#x200d; ഗോളുകളിലൂടെ റൊണാള്&#x200d;ഡോ വീഴ്ത്തുകയായിരുന്നു. 90+2, 90+4 മിനിറ്റുകളിലായിരുന്നു റോണോയുടെ ഗോളുകള്&#x200d;.<br />
<iframe loading="lazy" src="https://www.youtube.com/embed/pa7dPuRiJ3o" width="640" height="360" frameborder="0" allowfullscreen="allowfullscreen"></iframe><br />
മറ്റൊരു മല്&#x200d;സരത്തില്&#x200d; ലോകകപ്പ് സാധ്യത കല്&#x200d;പ്പിക്കുന്ന ഫ്രാന്&#x200d;സിന്റെ കരുത്തരായ പട കൊളംബിയക്കെതിരെ ഞെട്ടിക്കുന്ന തോല്&#x200d;വിയാണ് ഏറ്റുവാങ്ങിയത്. രണ്ടു ഗോളുകളുടെ ലീഡ് നേടിയ ഫ്രാന്&#x200d;സിനെ മൂന്ന് ഗോള്&#x200d; തിരിച്ചടിച്ചാണ് കൊളംബിയ തോല്&#x200d;പ്പിച്ചത്. മല്&#x200d;സരത്തില്&#x200d; കൊളംബിയ മുരിയേല്&#x200d; (28), ഫാല്&#x200d;ക്കാവോ (62), ക്വിന്റേരോ (83) എന്നിവര്&#x200d; ലക്ഷ്യം കണ്ടു. ഒലിവര്&#x200d; ജിറൂഡ്് (11), ലെമാര്&#x200d; (26) എന്നിവര്&#x200d; ലക്ഷ്യം കണ്ട മത്സരത്തിലാണ് കരുത്തരായ ഫ്രാന്&#x200d;സിന് അട്ടിമറി നേരിട്ടത്.</p>
<p><iframe loading="lazy" src="https://www.youtube.com/embed/1aOl1n9kdPw" width="640" height="360" frameborder="0" allowfullscreen="allowfullscreen"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/germany-v-spain-italy-v-argentina-and-more-international-football-live.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഖത്തര്&#x200d; ലോകകപ്പ് എല്ലാ ഗള്&#x200d;ഫ്  രാജ്യങ്ങള്&#x200d;ക്കുമായുള്ള ടൂര്&#x200d;ണമെന്റ്: ഇന്&#x200d;ഫന്റിനോ</title>
		<link>https://www.chandrikadaily.com/qatar-2022-world-cup-a-tournament-for-all-gulf-countries-infantino.html</link>
					<comments>https://www.chandrikadaily.com/qatar-2022-world-cup-a-tournament-for-all-gulf-countries-infantino.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 09 Feb 2018 05:41:03 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[fifa]]></category>
		<category><![CDATA[Fifa football]]></category>
		<category><![CDATA[qatar]]></category>
		<category><![CDATA[Qatar world cup]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=69025</guid>

					<description><![CDATA[ദോഹ: 2022 ഖത്തര്&#x200d; ലോകകപ്പ് എല്ലാ ഗള്&#x200d;ഫ് രാജ്യങ്ങള്&#x200d;ക്കും വേണ്ടിയുള്ളതാണെന്നും ലോകകപ്പ് വലിയ വിജയമാക്കാന്&#x200d; എല്ലാ ഗള്&#x200d;ഫ് രാജ്യങ്ങളുടെയും തീവ്രശ്രമങ്ങളുണ്ടാകണമെന്നും ഫിഫ പ്രസിഡന്റ് ജിയാനി ഇന്&#x200d;ഫന്റിനോ പറഞ്ഞു. ഖത്തറിനു മാത്രമായല്ല, മേഖലയിലെ എല്ലാ രാജ്യങ്ങള്&#x200d;ക്കുമായാണ് ലോകകപ്പ്.- ഒമാനില്&#x200d; ഫിഫ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തോടനുബന്ധിച്ച് മാധ്യമങ്ങളോടു സംസാരിക്കവെയാണ് ഇന്&#x200d;ഫന്റിനോ ഇക്കാര്യങ്ങള്&#x200d; വിശദീകരിച്ചത്. നാലു വര്&#x200d;ഷങ്ങള്&#x200d;ക്കിപ്പുറം ഖത്തറില്&#x200d; ലോകകപ്പ് നടക്കും. ഇക്കാര്യത്തില്&#x200d; യാതൊരു അഭിപ്രായവ്യത്യാസവുമില്ല. കുവൈത്തില്&#x200d; നടന്ന 23-ാമത് അറേബ്യന്&#x200d; ഗള്&#x200d;ഫ് കപ്പില്&#x200d; എല്ലാ ഗള്&#x200d;ഫ് രാജ്യങ്ങളും പങ്കെടുത്തതില്&#x200d; വലിയ [&#8230;]]]></description>
										<content:encoded><![CDATA[<p>ദോഹ: 2022 ഖത്തര്&#x200d; ലോകകപ്പ് എല്ലാ ഗള്&#x200d;ഫ് രാജ്യങ്ങള്&#x200d;ക്കും വേണ്ടിയുള്ളതാണെന്നും ലോകകപ്പ് വലിയ വിജയമാക്കാന്&#x200d; എല്ലാ ഗള്&#x200d;ഫ് രാജ്യങ്ങളുടെയും തീവ്രശ്രമങ്ങളുണ്ടാകണമെന്നും ഫിഫ പ്രസിഡന്റ് ജിയാനി ഇന്&#x200d;ഫന്റിനോ പറഞ്ഞു. ഖത്തറിനു മാത്രമായല്ല, മേഖലയിലെ എല്ലാ രാജ്യങ്ങള്&#x200d;ക്കുമായാണ് ലോകകപ്പ്.- ഒമാനില്&#x200d; ഫിഫ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തോടനുബന്ധിച്ച് മാധ്യമങ്ങളോടു സംസാരിക്കവെയാണ് ഇന്&#x200d;ഫന്റിനോ ഇക്കാര്യങ്ങള്&#x200d; വിശദീകരിച്ചത്.<br />
നാലു വര്&#x200d;ഷങ്ങള്&#x200d;ക്കിപ്പുറം ഖത്തറില്&#x200d; ലോകകപ്പ് നടക്കും. ഇക്കാര്യത്തില്&#x200d; യാതൊരു അഭിപ്രായവ്യത്യാസവുമില്ല. കുവൈത്തില്&#x200d; നടന്ന 23-ാമത് അറേബ്യന്&#x200d; ഗള്&#x200d;ഫ് കപ്പില്&#x200d; എല്ലാ ഗള്&#x200d;ഫ് രാജ്യങ്ങളും പങ്കെടുത്തതില്&#x200d; വലിയ സന്തോഷമുണ്ട്. ജനങ്ങളെ കൂടുതല്&#x200d; അടുപ്പിക്കുന്നതില്&#x200d; ഗള്&#x200d;ഫ് കപ്പ് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. ലോകകപ്പിന്റെ ഭാവി, ആദ്യമായി 48 ടീമുകള്&#x200d; മാറ്റുരയ്ക്കുന്ന 2026 ലോകകപ്പ്, ഗ്ലോബല്&#x200d; വനിതാ ഫുട്‌ബോള്&#x200d; ലീഗ്, അണ്ടര്&#x200d;-17 ലോകകപ്പും അണ്ടര്&#x200d;-20 ലോകകപ്പും സംയോജിപ്പിക്കുന്നതിനുള്ള ആശയം ഉള്&#x200d;പ്പടെയുള്ള കാര്യങ്ങള്&#x200d; ഫിഫ എക്‌സിക്യുട്ടീവ് കമ്മിറ്റി മീറ്റിങില്&#x200d; ചര്&#x200d;ച്ച ചെയ്യുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/qatar-2022-world-cup-a-tournament-for-all-gulf-countries-infantino.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബാര്&#x200d;സലോണയുടെ മുന്&#x200d; താരം റഷ്യന്&#x200d; ലോകകപ്പില്&#x200d; സൗദിയെ പരിശീലിപ്പിക്കും</title>
		<link>https://www.chandrikadaily.com/former-barcelona-player-huwan-antonia-pizzi-charhed-as-saudia-arabia-national-coach.html</link>
					<comments>https://www.chandrikadaily.com/former-barcelona-player-huwan-antonia-pizzi-charhed-as-saudia-arabia-national-coach.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 28 Nov 2017 12:46:05 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[2108 fifa word cup russia]]></category>
		<category><![CDATA[Fifa football]]></category>
		<category><![CDATA[Football]]></category>
		<category><![CDATA[saudi football team]]></category>
		<category><![CDATA[sports]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=56709</guid>

					<description><![CDATA[റിയാദ്: സൗദി അറേബ്യ ഫുട്ബോള്&#x200d; ടീം പരിശീലകനായി മുന്&#x200d; ചിലി കോച്ച് ഹുവാന്&#x200d; ആന്റോണിയോ പിസ്സിയെ നിയമിച്ചു. കഴിഞ്ഞയാഴ്ച എഡ്വാഡോ ബൗസയെ പുറത്താക്കിയ സൗദി ടീം 49-കാരനായ പിസ്സിക്കു കീഴിലാണ് 2018 ലോകകപ്പിന് ഒരുങ്ങുക. &#160; Having narrowly missed out on taking Chile to Russia, coach Juan Antonio Pizzi is #WorldCup-bound again, having been put in charge of &#x1f1f8;&#x1f1e6;@SaudiNT. &#x2139;&#xfe0f; https://t.co/2ITwCD0ofa &#x1f914; Saudi fans, who [&#8230;]]]></description>
										<content:encoded><![CDATA[<p>റിയാദ്: സൗദി അറേബ്യ ഫുട്ബോള്&#x200d; ടീം പരിശീലകനായി മുന്&#x200d; ചിലി കോച്ച് ഹുവാന്&#x200d; ആന്റോണിയോ പിസ്സിയെ നിയമിച്ചു. കഴിഞ്ഞയാഴ്ച എഡ്വാഡോ ബൗസയെ പുറത്താക്കിയ സൗദി ടീം 49-കാരനായ പിസ്സിക്കു കീഴിലാണ് 2018 ലോകകപ്പിന് ഒരുങ്ങുക.</p>
<p>&nbsp;</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Having narrowly missed out on taking Chile to Russia, coach Juan Antonio Pizzi is <a href="https://twitter.com/hashtag/WorldCup?src=hash&amp;ref_src=twsrc%5Etfw">#WorldCup</a>-bound again, having been put in charge of <img src="https://s.w.org/images/core/emoji/13.1.0/72x72/1f1f8-1f1e6.png" alt="🇸🇦" class="wp-smiley" style="height: 1em; max-height: 1em;" /><a href="https://twitter.com/SaudiNT?ref_src=twsrc%5Etfw">@SaudiNT</a>.<br />
<img src="https://s.w.org/images/core/emoji/13.1.0/72x72/2139.png" alt="ℹ" class="wp-smiley" style="height: 1em; max-height: 1em;" /> <a href="https://t.co/2ITwCD0ofa">https://t.co/2ITwCD0ofa</a></p>
<p><img src="https://s.w.org/images/core/emoji/13.1.0/72x72/1f914.png" alt="🤔" class="wp-smiley" style="height: 1em; max-height: 1em;" /> Saudi fans, who do you want the Green Falcons to get in Friday&#8217;s <a href="https://twitter.com/hashtag/WorldCupDraw?src=hash&amp;ref_src=twsrc%5Etfw">#WorldCupDraw</a>? <a href="https://t.co/iltO2WSB2r">pic.twitter.com/iltO2WSB2r</a></p>
<p>— FIFA World Cup (@FIFAWorldCup) <a href="https://twitter.com/FIFAWorldCup/status/935457014783860736?ref_src=twsrc%5Etfw">November 28, 2017</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>അര്&#x200d;ജന്റീനയില്&#x200d; ജനിച്ച് റൊസാരിയോ സെന്&#x200d;ട്രല്&#x200d;, ടെനറിഫ, വലന്&#x200d;സിയ, ബാര്&#x200d;സലോണ തുടങ്ങിയ ടീമുകള്&#x200d;ക്കു വേണ്ടി സ്ട്രൈക്കറായി കളിച്ച പിസ്സി സ്പെയിനിന്റെ മുന്&#x200d; ദേശീയ താരമാണ്. ചിലിയുടെ പരിശീലകനായിരുന്ന പിസ്സിക്ക് ടീമിന് ലോകകപ്പ് യോഗ്യത നേടിക്കൊടുക്കാന്&#x200d; കഴിഞ്ഞിരുന്നില്ല.</p>
<p>&nbsp;</p>
<p>വെള്ളിയാഴ്ച ക്രെംലിനില്&#x200d; നടക്കുന്ന ഡ്രോയില്&#x200d;, ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരങ്ങളുടെ ചിത്രം തെളിയും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/former-barcelona-player-huwan-antonia-pizzi-charhed-as-saudia-arabia-national-coach.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
