<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>fifa under 17 world cup &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/fifa-under-17-world-cup/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 16 Mar 2019 07:04:15 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>fifa under 17 world cup &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വനിതാ ലോകകപ്പ് ഇന്ത്യയില്&#x200d;; ഇന്ത്യക്ക് വീണ്ടും ഫിഫയുടെ അംഗീകാരം</title>
		<link>https://www.chandrikadaily.com/fifa-under-17-women-world-cup-2020-host-india.html</link>
					<comments>https://www.chandrikadaily.com/fifa-under-17-women-world-cup-2020-host-india.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 16 Mar 2019 06:57:44 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[fifa]]></category>
		<category><![CDATA[Fifa football]]></category>
		<category><![CDATA[fifa under 17 world cup]]></category>
		<category><![CDATA[under 17 women world cup]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=121309</guid>

					<description><![CDATA[അടുത്തവര്&#x200d;ഷം നടക്കുന്ന അണ്ടര്&#x200d; 17 വനിതാ ഫുട്ബോള്&#x200d; ലോകകപ്പിന് ഇന്ത്യ വേദിയാകും. ഫ്രാന്&#x200d;സിനെ മറികടന്നാണ് ഇന്ത്യയുടെ നേട്ടം. മിയാമിയില്&#x200d; നടക്കുന്ന ഫിഫ കൗണ്&#x200d;സില്&#x200d; യോഗമാണ് ഇന്ത്യക്ക് വേദി അനുവദിച്ചത്. ലോകകപ്പിനായി ഓള്&#x200d; ഇന്ത്യ ഫുട്‌ബോള്&#x200d; ഫെഡറേഷന്&#x200d; 2018ല്&#x200d; ശ്രമം ആരംഭിച്ചിരുന്നു. ലോകകപ്പ് ആതിഥേയത്വം ലഭിച്ചതോടെ ആതിഥേയരെന്ന നിലയില്&#x200d; ഇന്ത്യന്&#x200d; വനിതാ ടീമിന് നേരിട്ട് ലോകകപ്പില്&#x200d; പങ്കെടുക്കാം. ഫുട്‌ബോള്&#x200d; ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്&#x200d; ഇന്ത്യക്ക് ഇത് രണ്ടാം തവണയാണ് ഫിഫ അംഗീകാരം നല്&#x200d;കുന്നത്. 2017ല്&#x200d; അണ്ടര്&#x200d; 17 പുരുഷ [&#8230;]]]></description>
										<content:encoded><![CDATA[
<p>അടുത്തവര്&#x200d;ഷം നടക്കുന്ന അണ്ടര്&#x200d; 17 വനിതാ ഫുട്ബോള്&#x200d; ലോകകപ്പിന് ഇന്ത്യ വേദിയാകും. ഫ്രാന്&#x200d;സിനെ മറികടന്നാണ് ഇന്ത്യയുടെ നേട്ടം. മിയാമിയില്&#x200d; നടക്കുന്ന ഫിഫ കൗണ്&#x200d;സില്&#x200d; യോഗമാണ് ഇന്ത്യക്ക് വേദി അനുവദിച്ചത്. ലോകകപ്പിനായി ഓള്&#x200d; ഇന്ത്യ ഫുട്‌ബോള്&#x200d; ഫെഡറേഷന്&#x200d; 2018ല്&#x200d; ശ്രമം ആരംഭിച്ചിരുന്നു. </p>



<p>ലോകകപ്പ് ആതിഥേയത്വം ലഭിച്ചതോടെ ആതിഥേയരെന്ന നിലയില്&#x200d; ഇന്ത്യന്&#x200d; വനിതാ ടീമിന് നേരിട്ട് ലോകകപ്പില്&#x200d; പങ്കെടുക്കാം. ഫുട്‌ബോള്&#x200d; ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്&#x200d; ഇന്ത്യക്ക്  ഇത് രണ്ടാം തവണയാണ് ഫിഫ അംഗീകാരം നല്&#x200d;കുന്നത്. 2017ല്&#x200d; അണ്ടര്&#x200d; 17 പുരുഷ ലോകകപ്പിന് ഇന്ത്യ വേദിയായിരുന്നു.</p>



<blockquote class="twitter-tweet" data-lang="en"><p lang="en" dir="ltr">We are delighted to announce that India has been confirmed as the host of the FIFA U-17 Women&#39;s World Cup in 2020  <img src="https://s.w.org/images/core/emoji/13.1.0/72x72/1f64c.png" alt="🙌" class="wp-smiley" style="height: 1em; max-height: 1em;" /><img src="https://s.w.org/images/core/emoji/13.1.0/72x72/1f1ee-1f1f3.png" alt="🇮🇳" class="wp-smiley" style="height: 1em; max-height: 1em;" /><img src="https://s.w.org/images/core/emoji/13.1.0/72x72/1f3c6.png" alt="🏆" class="wp-smiley" style="height: 1em; max-height: 1em;" /><a href="https://twitter.com/hashtag/ShePower?src=hash&amp;ref_src=twsrc%5Etfw">#ShePower</a> <a href="https://twitter.com/hashtag/BackTheBlue?src=hash&amp;ref_src=twsrc%5Etfw">#BackTheBlue</a> <a href="https://twitter.com/hashtag/IndianFootball?src=hash&amp;ref_src=twsrc%5Etfw">#IndianFootball</a></p>&mdash; Indian Football Team (@IndianFootball) <a href="https://twitter.com/IndianFootball/status/1106600698945257472?ref_src=twsrc%5Etfw">March 15, 2019</a></blockquote>
<script async src="https://platform.twitter.com/widgets.js" charset="utf-8"></script>




<p>അണ്ടര്&#x200d; 17 വനിതാ ലോകകപ്പിന്റെ ഏഴാം എഡിഷനാണ് ഇന്ത്യല്&#x200d; വേദിയൊരുങ്ങുക. അണ്ടര്&#x200d; 17 വനിതാ ലോകകപ്പിലെ നിലവിലെ ചാമ്പ്യന്&#x200d;മാര്&#x200d; സ്പെയിനാണ്. രണ്ട് കിരീടങ്ങളുമായി ഉത്തര കൊറിയയാണ് വനിതാ ലോകകപ്പിലെ ശക്തര്&#x200d;. നേരത്തെ യോഗ്യതാ റൗണ്ടായ അണ്ടര്&#x200d; 16 എ എഫ് സി ചാമ്പ്യന്&#x200d;ഷിപ്പില്&#x200d; മികവ് കാട്ടാന്&#x200d; കഴിയാതിരുന്ന ഇന്ത്യ ലോകകപ്പ് സാധ്യതയില്ലാത്ത നിലയിലായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fifa-under-17-women-world-cup-2020-host-india.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അണ്ടര്&#x200d; 19 ലോകകപ്പ്: പാക്കിസ്താനെതിരെ കൂറ്റന്&#x200d;വിജയം; ഇന്ത്യ ഫൈനലില്&#x200d;</title>
		<link>https://www.chandrikadaily.com/u-19-world-cup-semi-final-shubman-gill-ishan-porel-guide-india-to-203-run-win.html</link>
					<comments>https://www.chandrikadaily.com/u-19-world-cup-semi-final-shubman-gill-ishan-porel-guide-india-to-203-run-win.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 30 Jan 2018 04:07:12 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[fifa under 17 world cup]]></category>
		<category><![CDATA[india vs australia]]></category>
		<category><![CDATA[india vs pakistan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=67334</guid>

					<description><![CDATA[ക്രൈസ്റ്റ്ചര്&#x200d;ച്ച്: ന്യൂസിലാന്റില്&#x200d; നടക്കുന്ന അണ്ടര്&#x200d; 19 ലോകകപ്പ് സെമി ഫൈനലില്&#x200d; പാക്കിസ്താനെതിരെ ഇന്ത്യക്ക് കൂറ്റന്&#x200d;വിജയം. പാക്കിസ്ഥാനെതിരെ 203 റണ്&#x200d;സിന്റെ വിജയം നേടിയ ഇന്ത്യയുടെ ചുണക്കുട്ടികള്&#x200d; ഫൈനലില്&#x200d; ആസ്‌ട്രേലിയയെ നേരിടും. INDIA &#8211; #U19CWC FINALISTS! &#x1f1ee;&#x1f1f3; Pakistan are dismissed for just 69 in a massive 203 run win for India!#PAKvIND scorecard &#x27a1;&#xfe0f; https://t.co/aTD1zG1zCU pic.twitter.com/JrXFtaMgfY — Cricket World Cup (@cricketworldcup) January 30, 2018 Shubman Gill is the [&#8230;]]]></description>
										<content:encoded><![CDATA[<p>ക്രൈസ്റ്റ്ചര്&#x200d;ച്ച്: ന്യൂസിലാന്റില്&#x200d; നടക്കുന്ന അണ്ടര്&#x200d; 19 ലോകകപ്പ് സെമി ഫൈനലില്&#x200d; പാക്കിസ്താനെതിരെ ഇന്ത്യക്ക് കൂറ്റന്&#x200d;വിജയം.<br />
പാക്കിസ്ഥാനെതിരെ 203 റണ്&#x200d;സിന്റെ വിജയം നേടിയ ഇന്ത്യയുടെ ചുണക്കുട്ടികള്&#x200d; ഫൈനലില്&#x200d; ആസ്‌ട്രേലിയയെ നേരിടും.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">INDIA &#8211; <a href="https://twitter.com/hashtag/U19CWC?src=hash&amp;ref_src=twsrc%5Etfw">#U19CWC</a> FINALISTS! <img src="https://s.w.org/images/core/emoji/13.1.0/72x72/1f1ee-1f1f3.png" alt="🇮🇳" class="wp-smiley" style="height: 1em; max-height: 1em;" /></p>
<p>Pakistan are dismissed for just 69 in a massive 203 run win for India!<a href="https://twitter.com/hashtag/PAKvIND?src=hash&amp;ref_src=twsrc%5Etfw">#PAKvIND</a> scorecard <img src="https://s.w.org/images/core/emoji/13.1.0/72x72/27a1.png" alt="➡" class="wp-smiley" style="height: 1em; max-height: 1em;" /> <a href="https://t.co/aTD1zG1zCU">https://t.co/aTD1zG1zCU</a> <a href="https://t.co/JrXFtaMgfY">pic.twitter.com/JrXFtaMgfY</a></p>
<p>— Cricket World Cup (@cricketworldcup) <a href="https://twitter.com/cricketworldcup/status/958184319217950720?ref_src=twsrc%5Etfw">January 30, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Shubman Gill is the Player of the Match for a fantastic 102* that set up a massive <a href="https://twitter.com/hashtag/U19CWC?src=hash&amp;ref_src=twsrc%5Etfw">#U19CWC</a> semi-final win! <a href="https://twitter.com/hashtag/PAKvIND?src=hash&amp;ref_src=twsrc%5Etfw">#PAKvIND</a> <a href="https://t.co/xIpFEUXDdb">pic.twitter.com/xIpFEUXDdb</a></p>
<p>— Cricket World Cup (@cricketworldcup) <a href="https://twitter.com/cricketworldcup/status/958184879849553920?ref_src=twsrc%5Etfw">January 30, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script><br />
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഷുബ്മാന്&#x200d; ഗില്ലിന്റെ സെഞ്ച്വറിയുടെ മികവിലാണ് 272 റണ്&#x200d;സ് എന്ന മികച്ച സ്‌കോറിലെത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്താനെ 69 റണ്&#x200d;സ് ചേര്&#x200d;ക്കുന്നതിനിടെ ഇന്ത്യന്&#x200d; ബൗളര്&#x200d;മാര്&#x200d; കൂടാരം കയറ്റുകയായിരുന്നു.</p>
<p>17 റണ്&#x200d;സ് മാത്രം വിട്ട് നല്&#x200d;കി പാക്കിസ്ഥാന്റെ നാലു തുടക്കക്കാരെ മടക്കി അയച്ച ഇഷാന്&#x200d; പരേലിന്റെ ബൗളിങ് മികവാണ് ഇന്ത്യക്ക് വന്&#x200d; വിജയം നല്&#x200d;കിയത്.</p>
<p>പാക്ക് നിരയില്&#x200d; 18 റണ്&#x200d;സെടുത്ത റൊഹൈല്&#x200d; നാസറാണ് ടോപ് സ്‌കോറര്&#x200d;. ഏഴ് പാക് ബാറ്റ്‌സ്മാന്മാരാണ് രണ്ടക്കം കാണാതെ പുറത്തായത്. ഇഷാന് പുറമെ ഇന്ത്യക്ക് വേണ്ടി ശിവ സിംഗ്, റിയാന്&#x200d; പരേഗ് എന്നിവര്&#x200d; രണ്ട് വിതവും അനുകുല്&#x200d; റോയ്, അഭിഷേക് ശര്&#x200d;മ്മ എന്നിവര്&#x200d; ഓരോ വിക്കറ്റും വീഴ്ത്തി.</p>
<p>ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്കായി ഷുബ്മാന്&#x200d; ഗില്ല് നേടിയ കരുത്തുറ്റ സെഞ്ച്വറിയാണ് മികച്ച സ്‌കോര്&#x200d; സമ്മാനിച്ചത്.  94 പന്തില്&#x200d; 102 റണ്&#x200d;സ് നേടി പുറത്താകാതെ നിന്ന ഷുബ്മാന്&#x200d; ഗില്ലാണ് കളിയിലെ താരം. ഏഴ് ബൗണ്ടറികളുടെ അകമ്പടിയോടെയാണ് ഗില്&#x200d; സെഞ്ച്വറി നേടിയത്. നിശ്ചിത 50 ഓവറില്&#x200d; 9 വിക്കറ്റ് നഷ്ടത്തിലായിരുന്നു 272 റണ്&#x200d;സ് നേടിയത്.</p>
<p>ബാറ്റിംഗിലും ബൗളിംഗിലും മികവ് പുലര്&#x200d;ത്തിയ ശക്തമായ പ്രകടനത്തോടെയാണ് ഇന്ത്യ ഫൈനലിലേക്ക് പ്രവേശിക്കുന്നത്. ഫെബ്രുവരി മൂന്നിന് നടക്കുന്ന ഫൈനലില്&#x200d; ആസ്േ്രതലിയയാണ് ഇന്ത്യയുടെ എതിരാളികള്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/u-19-world-cup-semi-final-shubman-gill-ishan-porel-guide-india-to-203-run-win.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇംഗ്ലണ്ടിന്റെ  &#8216;ബൂസ്റ്റര്‍&#8217;</title>
		<link>https://www.chandrikadaily.com/rhian-brewster-top-score-fifa-u-17-world-cup-2017.html</link>
					<comments>https://www.chandrikadaily.com/rhian-brewster-top-score-fifa-u-17-world-cup-2017.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 28 Oct 2017 18:56:23 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[fifa under 17 world cup]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=50475</guid>

					<description><![CDATA[കൊല്‍ക്കത്ത: പരിക്കിന് ശേഷമുള്ള തിരിച്ചു വരവായിരുന്നു റയാന്‍ ബ്രൂസ്റ്ററിന് അണ്ടര്‍-17 ലോകകപ്പ് വേദി, ലോകകപ്പ് തുടങ്ങുമ്പോള്‍ കളത്തിലെ പ്രതിഭകളാവുമെന്ന് പ്രവചിക്കപ്പെട്ടവരുടെ ലിസ്റ്റില്‍ ഈ കൗമാര താരത്തിന്റെ പേരുണ്ടായിരുന്നില്ല, പ്രവചനങ്ങളെല്ലാം കാറ്റില്‍ പറത്തിയ ഈ ലിവര്‍പൂള്‍ താരം ഇന്ത്യയില്‍ നിന്ന് മടങ്ങുന്നത് ഗോള്‍ഡന്‍ ബൂട്ടുമായി, ലോകകപ്പിലെ ഏറ്റവും തിളക്കമേറിയ താരമെന്ന വിശേഷണവുമായി. സീനിയര്‍ ടീമിലേക്കുള്ള ബ്രൂസ്റ്ററിന്റെ വരവ് അകലെയല്ലെന്ന് ലിവര്‍പൂള്‍ പരിശീലകന്‍ യോര്‍ഗന്‍ ക്ലോപ്പ് വ്യക്തമാക്കി കഴിഞ്ഞു. ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയറിന്റെ അസാനിധ്യത്തില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ ഇംഗ്ലീഷ് [&#8230;]]]></description>
										<content:encoded><![CDATA[<p>കൊല്&#x200d;ക്കത്ത: പരിക്കിന് ശേഷമുള്ള തിരിച്ചു വരവായിരുന്നു റയാന്&#x200d; ബ്രൂസ്റ്ററിന് അണ്ടര്&#x200d;-17 ലോകകപ്പ് വേദി, ലോകകപ്പ് തുടങ്ങുമ്പോള്&#x200d; കളത്തിലെ പ്രതിഭകളാവുമെന്ന് പ്രവചിക്കപ്പെട്ടവരുടെ ലിസ്റ്റില്&#x200d; ഈ കൗമാര താരത്തിന്റെ പേരുണ്ടായിരുന്നില്ല, പ്രവചനങ്ങളെല്ലാം കാറ്റില്&#x200d; പറത്തിയ ഈ ലിവര്&#x200d;പൂള്&#x200d; താരം ഇന്ത്യയില്&#x200d; നിന്ന് മടങ്ങുന്നത് ഗോള്&#x200d;ഡന്&#x200d; ബൂട്ടുമായി, ലോകകപ്പിലെ ഏറ്റവും തിളക്കമേറിയ താരമെന്ന വിശേഷണവുമായി.<br />
സീനിയര്&#x200d; ടീമിലേക്കുള്ള ബ്രൂസ്റ്ററിന്റെ വരവ് അകലെയല്ലെന്ന് ലിവര്&#x200d;പൂള്&#x200d; പരിശീലകന്&#x200d; യോര്&#x200d;ഗന്&#x200d; ക്ലോപ്പ് വ്യക്തമാക്കി കഴിഞ്ഞു. ബ്രസീലിയന്&#x200d; താരം വിനീഷ്യസ് ജൂനിയറിന്റെ അസാനിധ്യത്തില്&#x200d; ബൊറൂസിയ ഡോര്&#x200d;ട്ട്മുണ്ടിന്റെ ഇംഗ്ലീഷ് താരം ജേഡണ്&#x200d; സാഞ്ചോയിലായിരുന്നു ശ്രദ്ധ മുഴുവനും. മാഞ്ചസ്റ്റര്&#x200d; സിറ്റിയുടെ ഫില്&#x200d; ഫോഡന്&#x200d;, യുണൈറ്റഡിന്റെ എയ്ഞ്ചല്&#x200d; ഗോമസ് എന്നിവരിലേക്കും കണ്ണെത്തി. അപ്പോഴും ബ്രൂസ്റ്റര്&#x200d; റഡാറിന് പുറത്തായിരുന്നു.</p>
<p>ഗ്രൂപ്പ് ഘട്ടത്തില്&#x200d; ഗോമസും സാഞ്ചോയുമാണ് ഇംഗ്ലണ്ടിനായി പേരെടുത്ത പ്രകടനം പുറത്തെടുത്തത്. നോക്കൗട്ട് ഘട്ടത്തില്&#x200d; ആദ്യ 15 മിനിറ്റില്&#x200d; ഗോള്&#x200d; നേടുകയെന്നതായിരുന്നു ഇംഗ്ലണ്ടിന്റെ ലക്ഷ്യം. ജപ്പാനെ അവരുടെ പ്രതിരോധം രക്ഷിച്ചപ്പോള്&#x200d; യുഎസ്, ബ്രസീല്&#x200d; ടീമുകള്&#x200d;ക്കെതിരേ തന്ത്രം ഫലവത്തായി. ഈ രണ്ട് മത്സരങ്ങളിലും ബ്രൂസ്റ്റര്&#x200d; ഹാട്രിക്ക് നേടി. ഒരു ഗോള്&#x200d; മെക്‌സിക്കോയ്‌ക്കെതിരേയും. ഇതോടെ ടോപ് സ്‌കോര്&#x200d; പദവിയില്&#x200d; മുന്നിലെത്തി.</p>
<p>ചെല്&#x200d;സിയുടെ അക്കാദമി വഴിയാണി ബ്രൂസ്റ്റര്&#x200d; വളര്&#x200d;ന്നത്. ഏഴാം വയസില്&#x200d; അക്കാദമിയിലെത്തി. സ്വന്തം അക്കാദമിയില്&#x200d; വളര്&#x200d;ന്ന താരങ്ങള്&#x200d;ക്ക് സീനിയര്&#x200d; ടീമില്&#x200d; ഇടം നല്&#x200d;കാന്&#x200d; ചെല്&#x200d;സി കാണിക്കുന്ന വിമുഖതയാണ് ബ്രൂസ്റ്ററെ ലിവര്&#x200d;പൂളിലെത്തിക്കാന്&#x200d; പ്രേരിപ്പിച്ചത്. ലിവര്&#x200d;പൂള്&#x200d; യൂത്ത് അക്കാദമിയിലെ തകര്&#x200d;പ്പന്&#x200d; പ്രകടനം ക്ലോപ്പിന്റെ ശ്രദ്ധയില്&#x200d;പ്പെട്ടു. വൈകാതെ സീനിയര്&#x200d; ടീമിനൊപ്പം ചേരാനും നിര്&#x200d;ദ്ദേശമുണ്ടായി.താരങ്ങളുടെ വ്യക്തിഗത മികവിനെ കുറിച്ച് സംസാരിക്കാന്&#x200d; അത്ര താല്&#x200d;പര്യം കാണിക്കാത്ത ഇംഗ്ലണ്ടിന്റെ അണ്ടര്&#x200d;-17 പരിശീലകന്&#x200d; സ്റ്റീവ് കൂപ്പര്&#x200d; ബ്രൂസ്റ്ററെ കുറിച്ച് ചോദിച്ചാല്&#x200d; വാചാലനാവും. ബ്രൂസ്റ്ററെ കുറിച്ച് സംസാരിക്കാനാണ് എനിക്കിപ്പോള്&#x200d; കൂടുതല്&#x200d; ഇഷ്ടം. ഇംഗ്ലീഷ് ഫുട്‌ബോളിന്റെ ഭാവിയില്&#x200d; ബ്രൂസ്റ്റര്&#x200d;ക്ക് വ്യക്തമായ പങ്കുവഹിക്കാനുണ്ട്-കൂപ്പര്&#x200d; പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rhian-brewster-top-score-fifa-u-17-world-cup-2017.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അണ്ടര്‍ 17 ഫിഫ ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന്</title>
		<link>https://www.chandrikadaily.com/under-17-football-worldcup-2017newsu17-fifa-world-cup-india-2017-final-england-spain.html</link>
					<comments>https://www.chandrikadaily.com/under-17-football-worldcup-2017newsu17-fifa-world-cup-india-2017-final-england-spain.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 28 Oct 2017 16:49:56 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[fifa under 17 world cup]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=50445</guid>

					<description><![CDATA[കൊല്‍ക്കത്ത: അണ്ടര്‍ 17 ഫിഫ ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന്. സ്പെയിനിനെ രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തറപ്പറ്റിച്ചാണ് ഇംഗ്ലീഷ് കൗമാരപ്പട ലോകകീരീടം സ്വന്തമാക്കിയത്. സെര്‍ജിയോ ഗോമസിന്റെ (10, 31) ഇരട്ടഗോള്‍ മികവില്‍ ലീഡെടുത്ത സ്‌പെയിനിനെ പിന്നീട് അഞ്ചു ഗോള്‍ തിരിച്ചടിച്ചാണ് ഇംഗ്ലണ്ട് വീഴ്ത്തിയത്. ആദ്യപകുതിയില്‍ സ്‌പെയിന്‍ 2-1നു മുന്നിലായിരുന്നു. രണ്ടു ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷമായിരുന്നു ഇംഗ്ലീഷ് യൂത്ത്ടീമിന്റെ പടയോട്ടം. മത്സരത്തിന്റെ ആദ്യ പകുതിവരെ സെര്‍ജിയോ ഗോമസിന്റെ ഇരട്ടഗോളിലൂടെ ഇംഗ്ലണ്ടിന് മേല്‍ സ്പെയിന്‍ മേധാവിത്വം പുലര്‍ത്തി. എന്നാല്‍ ആദ്യ [&#8230;]]]></description>
										<content:encoded><![CDATA[<p>കൊല്&#x200d;ക്കത്ത: അണ്ടര്&#x200d; 17 ഫിഫ ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന്. സ്പെയിനിനെ രണ്ടിനെതിരെ അഞ്ചു ഗോളുകള്&#x200d;ക്ക് തറപ്പറ്റിച്ചാണ് ഇംഗ്ലീഷ് കൗമാരപ്പട ലോകകീരീടം സ്വന്തമാക്കിയത്. സെര്&#x200d;ജിയോ ഗോമസിന്റെ (10, 31) ഇരട്ടഗോള്&#x200d; മികവില്&#x200d; ലീഡെടുത്ത സ്‌പെയിനിനെ പിന്നീട് അഞ്ചു ഗോള്&#x200d; തിരിച്ചടിച്ചാണ് ഇംഗ്ലണ്ട് വീഴ്ത്തിയത്. ആദ്യപകുതിയില്&#x200d; സ്‌പെയിന്&#x200d; 2-1നു മുന്നിലായിരുന്നു.</p>
<p>രണ്ടു ഗോളുകള്&#x200d;ക്ക് പിന്നില്&#x200d; നിന്ന ശേഷമായിരുന്നു ഇംഗ്ലീഷ് യൂത്ത്ടീമിന്റെ പടയോട്ടം. മത്സരത്തിന്റെ ആദ്യ പകുതിവരെ സെര്&#x200d;ജിയോ ഗോമസിന്റെ ഇരട്ടഗോളിലൂടെ ഇംഗ്ലണ്ടിന് മേല്&#x200d; സ്പെയിന്&#x200d; മേധാവിത്വം പുലര്&#x200d;ത്തി. എന്നാല്&#x200d; ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ടൂര്&#x200d;ണ്ണമെന്റിലെ ടോപ്സ്‌കോറര്&#x200d; റിയാന്&#x200d; ബ്രൂസ്റ്റര്&#x200d; ഇംഗ്ലണ്ടിന് ഉണര്&#x200d;വേഗി ആദ്യ ഗോള്&#x200d; നേടി</p>
<p>ഇംഗ്ലണ്ടിനായി ഫില്&#x200d; ഫോഡന്&#x200d; (69, 88) ഇരട്ടഗോള്&#x200d; നേടി. റയാന്&#x200d; ബ്രൂസ്റ്റര്&#x200d; (44), ഗിബ്‌സ് വൈറ്റ് (58), മാര്&#x200d;ക്കോ ഗുവേഹി (84) എന്നിവരാണ് ഇംഗ്ലണ്ടിന്റെ മറ്റു ഗോളുകള്&#x200d; നേടിയത്. രണ്ടു ഹാട്രിക് ഉള്&#x200d;പ്പെടെ എട്ടു ഗോള്&#x200d; നേടിയ ഇംഗ്ലണ്ട് താരം റയാന്&#x200d; ബ്രൂസ്റ്ററാണ് ടൂര്&#x200d;ലമെന്റിലെ ടോപ് സ്‌ക്കോറര്&#x200d;.</p>
<p>https://twitter.com/Plevla1985/status/924285689805623296</p>
<p>https://twitter.com/FulhamishPod/status/924293911547404293</p>
<p>https://twitter.com/semprebarcaa/status/924292877026344961</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/under-17-football-worldcup-2017newsu17-fifa-world-cup-india-2017-final-england-spain.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കന്നി കിരീടം തേടി സ്‌പെയിന്‍-ഇംഗ്ലണ്ട് പോരാട്ടം</title>
		<link>https://www.chandrikadaily.com/england-vs-spain-fifa-u17-world-cup-final.html</link>
					<comments>https://www.chandrikadaily.com/england-vs-spain-fifa-u17-world-cup-final.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 27 Oct 2017 16:27:50 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[fifa under 17 world cup]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=50249</guid>

					<description><![CDATA[അഷ്‌റഫ് തൈവളപ്പ് കൊല്‍ക്കത്ത കൗമാര ലോകകപ്പില്‍  പട്ടാഭിഷേകം. കിരീടം ലക്ഷ്യമിട്ടെത്തിയ 22 ടീമുകളെയും പിന്നിലാക്കി കലാശ പോരിന് യോഗ്യത നേടിയ സ്‌പെയിനും ഇംഗ്ലണ്ടും തമ്മിലുള്ള &#8216;യൂറോപ്യന്‍&#8217; ഫൈനല്‍ ശനിയാഴ്ച്ച രാത്രി എട്ടിന് കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍. വൈകിട്ട് അഞ്ചിന് മൂന്നാം സ്ഥാനക്കാര്‍ക്ക് വേണ്ടിയുള്ള അഭിമാന പോരാട്ടത്തില്‍ ബ്രസീല്‍ മാലിയെ നേരിടും. ഒരു മേജര്‍ ടൂര്‍ണമെന്റില്‍ ഈ വര്‍ഷം രണ്ടാം തവണയാണ് ഇംഗ്ലണ്ടും സ്‌പെയിനും നേര്‍ക്കുനേര്‍ വരുന്നത്. അണ്ടര്‍-17 യൂറോ കപ്പിന്റെ കിരീട പോരിലും ഇരുടീമുകളായിരുന്നു ഏറ്റുമുട്ടിയത്. സ്‌പെയിന്‍ ജയിച്ചു, [&#8230;]]]></description>
										<content:encoded><![CDATA[<p><strong>അഷ്‌റഫ് തൈവളപ്പ്</strong><br />
<strong>കൊല്&#x200d;ക്കത്ത</strong></p>
<p>കൗമാര ലോകകപ്പില്&#x200d;  പട്ടാഭിഷേകം. കിരീടം ലക്ഷ്യമിട്ടെത്തിയ 22 ടീമുകളെയും പിന്നിലാക്കി കലാശ പോരിന് യോഗ്യത നേടിയ സ്‌പെയിനും ഇംഗ്ലണ്ടും തമ്മിലുള്ള &#8216;യൂറോപ്യന്&#x200d;&#8217; ഫൈനല്&#x200d; ശനിയാഴ്ച്ച രാത്രി എട്ടിന് കൊല്&#x200d;ക്കത്ത സാള്&#x200d;ട്ട്‌ലേക്ക് സ്റ്റേഡിയത്തില്&#x200d;. വൈകിട്ട് അഞ്ചിന് മൂന്നാം സ്ഥാനക്കാര്&#x200d;ക്ക് വേണ്ടിയുള്ള അഭിമാന പോരാട്ടത്തില്&#x200d; ബ്രസീല്&#x200d; മാലിയെ നേരിടും. ഒരു മേജര്&#x200d; ടൂര്&#x200d;ണമെന്റില്&#x200d; ഈ വര്&#x200d;ഷം രണ്ടാം തവണയാണ് ഇംഗ്ലണ്ടും സ്‌പെയിനും നേര്&#x200d;ക്കുനേര്&#x200d; വരുന്നത്. അണ്ടര്&#x200d;-17 യൂറോ കപ്പിന്റെ കിരീട പോരിലും ഇരുടീമുകളായിരുന്നു ഏറ്റുമുട്ടിയത്. സ്‌പെയിന്&#x200d; ജയിച്ചു, ആ പടയോട്ടം ഇന്ത്യയിലും തുടരാമെന്ന് അവര്&#x200d; മോഹിക്കുന്നു, മധുര പ്രതികാരത്തിനൊപ്പം കൗമാരകപ്പില്&#x200d; കന്നി മുത്തം കൂടി ഇംഗ്ലീഷുകാര്&#x200d; ആഗ്രഹിക്കുന്നു, ആരു ജയിച്ചാലും അവരുടെ ആദ്യ ലോകകപ്പാവും ഇത്. ഇതാദ്യമായാണ് ഇംഗ്ലണ്ട് അണ്ടര്&#x200d;-17 ലോകകപ്പ്് ഫൈനലില്&#x200d; കളിക്കുന്നത്. ക്വാര്&#x200d;ട്ടര്&#x200d; ഫൈനലിലെത്തിയതാണ് ഇതിന് മുമ്പുള്ള മികച്ച നേട്ടം. സ്‌പെയിന്&#x200d; 1991, 2003, 2007 വര്&#x200d;ഷങ്ങളില്&#x200d; ഫൈനലിസ്റ്റുകളായിരുന്നു, പക്ഷേ കപ്പുയര്&#x200d;ത്താന്&#x200d; ഭാഗ്യമുണ്ടായില്ല. ടൂര്&#x200d;ണമെന്റിലൂടനീളം മികച്ച കളിനിലവാരമായിരുന്നു ഇരുടീമുകളുടേതും. പ്രതിരോധത്തിലും ആക്രമണത്തിലും ഒരു പോലെ കരുത്തര്&#x200d;. ഏതു സാഹചര്യത്തിലും കളിക്കാന്&#x200d; മിടുക്കരാണ് സ്‌പെയിന്&#x200d;. ആത്മവിശ്വാസത്തോടെയാണ് അവര്&#x200d; പന്ത് പാസ് ചെയ്യുന്നത്. സംഘടിതമായ ടീമാണ് ഇംഗ്ലണ്ടിന്റേത്.</p>
<p><strong>ഇംഗ്ലണ്ടിന്റെ ഭാഗ്യ വര്&#x200d;ഷം</strong></p>
<p>2017, ഇംഗ്ലണ്ടിന്റെ യൂത്ത് ടീമുകളെ സംബന്ധിച്ചിടത്തോളം നല്ല വര്&#x200d;ഷമാണ്. അണ്ടര്&#x200d;-20 ലോകകപ്പ് നേട്ടമായിരുന്നു ആദ്യത്തേത്. പിന്നാലെ അണ്ടര്&#x200d;-19 യൂറോപ്യന്&#x200d; കിരീടവും നേടി. കൊല്&#x200d;ക്കത്തയില്&#x200d; ഇന്ന്് അണ്ടര്&#x200d;-17 ഫൈനലില്&#x200d; ജയിക്കാനായാല്&#x200d; ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച നേട്ടങ്ങളുടെ വര്&#x200d;ഷമായി 2017 മാറും. ക്രൊയേഷ്യ വേദിയൊരുക്കിയ അണ്ടര്&#x200d;-17 യൂറോപ്യന്&#x200d; കപ്പിന്റെ കലാശ കളിയില്&#x200d; സ്‌പെയിനിനോട് പെനാല്&#x200d;റ്റി ഷൂട്ടൗട്ടില്&#x200d; തോറ്റാണ് ഇംഗ്ലീഷ് ടീം ഇന്ത്യയിലെത്തിയത്. എതിരാളികളെയെല്ലാം കീഴടക്കി ഫൈനല്&#x200d; വേദിയിലെത്തുമ്പോള്&#x200d; അതേ സ്പാനിഷ് പട തന്നെയാണ് എതിരാളികള്&#x200d;. മധുര പ്രതികാരത്തിനും കളി മോശം കൊണ്ടല്ല, നിര്&#x200d;ഭാഗ്യം കൊണ്ടാണ് യൂറോപ്യന്&#x200d; കിരീടം നഷ്ടമായതെന്ന് തെളിയിക്കാനും ഇതിലും വലിയൊരു അവസരം സ്റ്റീവ് കൂപ്പര്&#x200d; പരിശീലിപ്പിക്കുന്ന ഇംഗ്ലീഷ് കുട്ടികള്&#x200d;ക്ക് ഇനി കിട്ടാനില്ല. ആറു മത്സരങ്ങളില്&#x200d; നിന്ന് ഇംഗ്ലണ്ട് വഴങ്ങിയത് നാലു ഗോളുകള്&#x200d; മാത്രം. നായകന്&#x200d; ജോയല്&#x200d; ലാറ്റിബെഡ്യൂയിയുടെ നേതൃത്വത്തിലുള്ള പ്രതിരോധ നിര ശക്തരാണ്. ഇംഗ്ലീഷ് സംഘത്തിന്റെ വിങുകളിലൂടെയുള്ള മുന്നേറ്റം തടയാന്&#x200d; സ്‌പെയിന്&#x200d; പ്രതിരോധ നിരക്ക് ഏറെ വിയര്&#x200d;ക്കേണ്ടി വരും. വലതു വിങില്&#x200d; ജോണ്&#x200d; യൊബോയയുടെ സാന്നിധ്യവും സ്പാനിഷ് പടക്ക് തലവേദനയാകും. മൈതാനം നിറഞ്ഞാണ് മധ്യനിരയുടെ കളി. ആറു കളികളില്&#x200d; നിന്ന് ഇംഗ്ലണ്ട് നേടിയത് 18 ഗോളുകള്&#x200d;. ബ്രൂസ്റ്റര്&#x200d;-ഹഡ്‌സണ്&#x200d;-ഫോഡന്&#x200d; ത്രയത്തിന്റെ പ്രഹര ശേഷിയില്&#x200d; സാഞ്ചോയുടെ അഭാവം ടീം അറിയുന്നതേയില്ല.</p>
<p><strong>കണക്കില്&#x200d; മുന്നില്&#x200d; സ്‌പെയിന്&#x200d;</strong></p>
<p>കുറിയ പാസുകള്&#x200d; കൊണ്ടുള്ള ടിക്കി-ടാക്ക ശൈലി വിജയകരമായി പ്രാവര്&#x200d;ത്തികമാക്കിയാണ് സ്‌പെയിന്&#x200d; ഫൈനല്&#x200d; വരെ മുന്നേറിയത്. സന്തുലിതമാണ് ടീം. ചുരുങ്ങിയ സമയത്തിനുള്ളില്&#x200d; മത്സരത്തിന്റെ ഗതി തന്നെ മാറ്റാന്&#x200d; കെല്&#x200d;പ്പുള്ളവര്&#x200d;. ആക്രമണത്തിലെ വൈവിധ്യമാണ് സ്‌പെയിനിന്റെ കളിയെ അഴകുള്ളതാക്കുന്നത്. ഗോളടിക്കുന്നതിലും വഴങ്ങാതിരിക്കുന്നതിലും ടീം മിടുക്ക് കാട്ടി. 15 ഗോളുകള്&#x200d; എതിര്&#x200d;വലയിലാക്കിയപ്പോള്&#x200d; വഴങ്ങിയത് അഞ്ചു ഗോളുകള്&#x200d; മാത്രം. ആബേല്&#x200d; റൂയിസ്, സെസാര്&#x200d; ഗെലാബെര്&#x200d;ട്ട്, സെര്&#x200d;ജിയോ ഗോമസ്, മുഹമ്മദ് മുഖ്‌ലിസ്, ഫെറാന്&#x200d; ടോറസ്, അന്റോണിയോ ബ്ലാങ്കോ പ്രതിഭാശാലികള്&#x200d; ഏറെയുണ്ട് ടീമില്&#x200d;, എല്ലാവരും തികഞ്ഞ ഫോമില്&#x200d;. അണ്ടര്&#x200d;-17 യൂറോപ്യന്&#x200d; ചാമ്പ്യന്&#x200d;ഷിപ്പില്&#x200d; മൂന്നു വട്ടം നേര്&#x200d;ക്കുനേര്&#x200d; വന്നിട്ടുണ്ട് ഇംഗ്ലണ്ടും സ്‌പെയിനും. 2007ലെ ആദ്യ കണ്ടുമുട്ടലില്&#x200d; സ്‌പെയിന്&#x200d; കപ്പുമായി മടങ്ങി. മൂന്നു വര്&#x200d;ഷത്തിന് ശേഷം ഇംഗ്ലണ്ട് പകരം വീട്ടി. 2017 മെയ് മാസത്തില്&#x200d; വീണ്ടും ഇംഗ്ലണ്ടിനെ പെനാല്&#x200d;റ്റി ഷൂട്ടൗട്ടില്&#x200d; തോല്&#x200d;പ്പിച്ച് സ്‌പെയിന്&#x200d; കിരീടം വീണ്ടെടുത്തു. ഈ വിജയം സ്പാനിഷ് പടക്ക് ആത്മവിശ്വാസം നല്&#x200d;കുന്നു.</p>
<p><strong>ബ്രൂസ്റ്ററും റൂയിസും</strong></p>
<p>ഫൈനലില്&#x200d; ഏറ്റവും ശ്രദ്ധാകേന്ദ്രങ്ങളാവുക ഇംഗ്ലണ്ടിന്റെ റിയാന്&#x200d; ബ്രൂസ്റ്ററും സ്്‌പെയിന്&#x200d; നായകന്&#x200d; ആബേല്&#x200d; റൂയിസും. ടീമിന് കന്നി കിരീടം നേടി കൊടുക്കുന്നതോടൊപ്പം ഗോള്&#x200d;ഡന്&#x200d; ബൂട്ടിലും ഇരുവര്&#x200d;ക്കും കണ്ണുണ്ട്. ടൂര്&#x200d;ണമെന്റില്&#x200d; ഇരുവട്ടം ഹാട്രിക് ഗോള്&#x200d; നേടി ഗോള്&#x200d;ഡന്&#x200d; ബൂട്ടിനായി മുന്നിലുള്ള ബ്രൂസ്റ്റര്&#x200d; തന്നെയാണ് ഇംഗ്ലണ്ടിന്റെ വജ്രായുധം. ക്വാര്&#x200d;ട്ടര്&#x200d; ഫൈനലില്&#x200d; യു.എസ്.എയുടെ വല മൂന്നു വട്ടം ചലിപ്പിച്ച ബ്രൂസ്റ്റര്&#x200d; ശക്തമായ പ്രതിരോധ കോട്ട തീര്&#x200d;ത്തിരുന്ന ബ്രസീലിനെതിരെയും ആ മികവ് ആവര്&#x200d;ത്തിച്ചു. ടൂര്&#x200d;ണമെന്റിലാകെ ഈ ലിവര്&#x200d;പൂള്&#x200d; താരം നേടിയത് ഏഴു ഗോളുകള്&#x200d;. ഗോളടിക്കുന്നതില്&#x200d; മാത്രമല്ല സഹ താരങ്ങളെ ഉത്തേജിപ്പിക്കുന്നതിലും ബ്രൂസ്റ്ററിന്റെ പങ്ക് നിര്&#x200d;ണായകമാണെന്ന് ക്യാപ്റ്റന്&#x200d; ലാറ്റിബെഡ്യൂയി സാക്ഷ്യപ്പെടുത്തുന്നു. ഇരട്ട ഹാട്രിക് നേടുക വഴി ടൂര്&#x200d;ണമെന്റ് ചരിത്രത്തില്&#x200d; ഈ നേട്ടം സ്വന്തമാക്കിയവരുടെ പട്ടികയിലെ നാലാമനായി മാറി ബ്രൂസ്റ്റര്&#x200d;. യൂറോപ്യന്&#x200d; കപ്പ് ഫൈനലില്&#x200d; ബ്രൂസ്റ്റര്&#x200d; പെനാല്&#x200d;റ്റി കിക്ക് പാഴാക്കിയിരുന്നു. ആ പിഴവിനു കൂടി താരത്തിനിന്ന് പരിഹാരം കാണണം. നായകന്റെ കളിയാണ് സ്പാനിഷ് പടക്കായി ആബേല്&#x200d; റൂയിസിന്റേത്. നിര്&#x200d;ണായക ഘട്ടങ്ങളിലെല്ലാം ആബേല്&#x200d; ഗോളടിച്ചു. മാലിക്കെതിരെ നേടിയ രണ്ടു ഗോളുകള്&#x200d; മാത്രം ഉദാഹരണം. ലോകകപ്പിന് രണ്ടു മാസം മുമ്പ് ബാഴ്‌സിലോണയുടെ താരം കൂടിയായ റൂയിസ് പറഞ്ഞ വാക്കുകള്&#x200d; ഇങ്ങനെ: അണ്ടര്&#x200d;-17 യൂറോപ്യന്&#x200d; കിരീടമുയര്&#x200d;ത്തിയ രാത്രിയില്&#x200d; ലോകകപ്പ് ഉയര്&#x200d;ത്തുന്നത് സ്വപ്‌നം കാണുകയായിരുന്നു ഞാന്&#x200d;, സ്വപ്്‌ന സാക്ഷാത്ക്കാരത്തിനും കപ്പിനും ഇടയിലുള്ള ദൂരം ഒരു മത്സരത്തിലേക്ക് മാത്രമെത്തിച്ചതില്&#x200d; ആബേലിനോട് കടപ്പെട്ടിരിക്കുന്ന ടീം.</p>
<p><strong>റോഡ് ടു ഫൈനല്&#x200d;</strong></p>
<p>തോല്&#x200d;വിയില്&#x200d; നിന്നാണ് സ്‌പെയിന്&#x200d; കിരീട വഴിയില്&#x200d; തിരിച്ചെത്തിയത്. ബ്രസീലിനോട് കൊച്ചിയില്&#x200d; തോറ്റ ടീമിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല.ഗ്രൂപ്പില്&#x200d; രണ്ടാം സ്ഥാനക്കാരായി പ്രീക്വാര്&#x200d;ട്ടറില്&#x200d; കടന്ന ടീം ഗ്രൂപ്പ് ചാമ്പ്യന്&#x200d;മാരായി എത്തിയ ഫ്രാന്&#x200d;സിനെ 2-1നാണ് തോല്&#x200d;പ്പിച്ചു. ക്വാര്&#x200d;ട്ടറില്&#x200d; ഇറാനെയും സെമി ഫൈനലില്&#x200d; മാലിയെയും ഒരേ സ്‌കോറിന് (3-1) തകര്&#x200d;ത്തു വിട്ടു. ഇംഗ്ലണ്ട് ഇതുവരെ തോല്&#x200d;വിയറിഞ്ഞിട്ടില്ല. ഗ്രൂപ്പ് ഘട്ടത്തില്&#x200d; മൂന്നിലും ജയിച്ചു. പ്രീക്വാര്&#x200d;ട്ടറില്&#x200d; ജപ്പാനോട് പെനാല്&#x200d;റ്റി ഷൂട്ടൗട്ടിലായിരുന്നു ജയം. ക്വാര്&#x200d;ട്ടറില്&#x200d; അമേരിക്കയെ 4-1ന് തോല്&#x200d;പ്പിച്ചു. സെമിയില്&#x200d; കിരീട പ്രതീക്ഷയുമായെത്തിയ ബ്രസീലിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്&#x200d;ക്കാണ് തോല്&#x200d;പ്പിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/england-vs-spain-fifa-u17-world-cup-final.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യൂറോ ഫൈനല്‍; ശനിയാഴ്ച്ച കൊല്‍ക്കത്തയില്‍ മഹാ ക്ലാസിക്</title>
		<link>https://www.chandrikadaily.com/fifa-under-17-world-cup-final.html</link>
					<comments>https://www.chandrikadaily.com/fifa-under-17-world-cup-final.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 25 Oct 2017 19:01:34 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[fifa under 17 world cup]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=49929</guid>

					<description><![CDATA[മുംബൈ: ശനിയാഴ്ച്ച കൊല്‍ക്കത്തയില്‍ മഹാ ക്ലാസിക്&#8230;.. യൂറോപ്യന്‍ അങ്കക്കലിയില്‍ സ്‌പെയിനും ഇംഗ്ലണ്ടും നേര്‍ക്കു നേര്‍. ആഫ്രിക്കന്‍ കരുത്തുമായി അതിവേഗ ഫുട്‌ബോളിന്റെ ശക്തി ഇന്ത്യന്‍ മൈതാനങ്ങളെ പരിചയപ്പെടുത്തിയ മാലിയെ 3-1ന് തോല്‍്പ്പിച്ച് സ്‌പെയിന്‍ രണ്ടാം സെമി സുന്ദരമായി അതിജയിച്ചു. പെനാല്‍ട്ടി സ്‌പോട്ടില്‍ നിന്ന് ആദ്യ ഗോള്‍ സ്വന്തമാക്കിയ നായകന്‍ ആബേല്‍ റൂയിസ് ഒന്നാം പകുതിക്ക് അവസാനിക്കുന്നതിന് തൊട്ട് മുമ്പ് രണ്ടാം ഗോളും സ്‌ക്കോര്‍ ചെയ്തു. രണ്ടാം പകുതിയില്‍ ടോറസ് ടീമിന്റെ മൂന്നാം ഗോള്‍ നേടിയെങ്കിലും അവസാനത്തില്‍ മാലി എന്‍ഡിയയിലൂടെ [&#8230;]]]></description>
										<content:encoded><![CDATA[<p>മുംബൈ: ശനിയാഴ്ച്ച കൊല്&#x200d;ക്കത്തയില്&#x200d; മഹാ ക്ലാസിക്&#8230;.. യൂറോപ്യന്&#x200d; അങ്കക്കലിയില്&#x200d; സ്‌പെയിനും ഇംഗ്ലണ്ടും നേര്&#x200d;ക്കു നേര്&#x200d;. ആഫ്രിക്കന്&#x200d; കരുത്തുമായി അതിവേഗ ഫുട്‌ബോളിന്റെ ശക്തി ഇന്ത്യന്&#x200d; മൈതാനങ്ങളെ പരിചയപ്പെടുത്തിയ മാലിയെ 3-1ന് തോല്&#x200d;്പ്പിച്ച് സ്‌പെയിന്&#x200d; രണ്ടാം സെമി സുന്ദരമായി അതിജയിച്ചു. പെനാല്&#x200d;ട്ടി സ്‌പോട്ടില്&#x200d; നിന്ന് ആദ്യ ഗോള്&#x200d; സ്വന്തമാക്കിയ നായകന്&#x200d; ആബേല്&#x200d; റൂയിസ് ഒന്നാം പകുതിക്ക് അവസാനിക്കുന്നതിന് തൊട്ട് മുമ്പ് രണ്ടാം ഗോളും സ്‌ക്കോര്&#x200d; ചെയ്തു.</p>
<p>രണ്ടാം പകുതിയില്&#x200d; ടോറസ് ടീമിന്റെ മൂന്നാം ഗോള്&#x200d; നേടിയെങ്കിലും അവസാനത്തില്&#x200d; മാലി എന്&#x200d;ഡിയയിലൂടെ ഒരു ഗോള്&#x200d; മടക്കി. രണ്ട് വന്&#x200d;കരകളുടെ അധിപന്മാര്&#x200d; തമ്മിലുളള കൗമാര പോരാട്ടം മല്&#x200d;സരം ഫലം സൂചിപ്പിക്കുന്നത് പോലെ ഏകപക്ഷീയമായിരുന്നില്ല. കൊല്&#x200d;ക്കത്തയില്&#x200d; ബ്രസീല്&#x200d;-ഇംഗ്ലണ്ട് പോരാട്ടത്തില്&#x200d; കണ്ട അതേ ആവേശവും വീര്യവും നിറഞ്ഞ ഒന്നര മണിക്കൂര്&#x200d;. പന്തടക്കത്തില്&#x200d; സ്‌പെയിനും വേഗതയില്&#x200d; മാലിയും ടോപ് ഗിയറില്&#x200d; നിന്നപ്പോള്&#x200d; ഡി.വൈ പാട്ടില്&#x200d; സ്റ്റേഡിയം സമീപകാലത്ത് കണ്ട് ഏറ്റവും മികച്ച സോക്കര്&#x200d; പോരാട്ടങ്ങളിലൊന്നായി രണ്ടാം സെമി മാറി.</p>
<p><em>പാട്ടില്&#x200d; സ്‌റ്റേഡിയത്തിലെ സുന്ദര കാഴ്ച്ചകളിലൂടെ:</em></p>
<p>2-ാം മിനുട്ട്: സ്പാനിഷ് ആക്രമണ നിരയിലെ കുന്തമുനകളായ സെര്&#x200d;ജിയോ ഗോമസ്, ആബേല്&#x200d; റൂയിസ്, സെസാര്&#x200d; എന്നിവരുടെ ആവേശനീക്കം. ഇടത് പാര്&#x200d;ശ്വത്തിലൂടെ സെര്&#x200d;ജിയോ. പന്ത് റൂയിസിന്. വീണ്ടും സെസാറിന്. മിന്നും ഷോട്ട് പക്ഷേ മാലി ഗോള്&#x200d;ക്കീപ്പര്&#x200d; യൂസഫ് കൊയ്ത്തയുടെ ദേഹത്തേക്കായിരുന്നു. ഭാഗ്യത്തിന് മാലിക്ക് രക്ഷ.</p>
<p>5-ാം മിനുട്ട്: റൂയിസ്-സെസാര്&#x200d; ജോഡിയുടെ അപകടകരമായ നീക്കം. മിറാന്&#x200d;ഡ നല്&#x200d;കിയ പന്തുമായി റൂയിസ്. പന്ത് സെസാറിന്. പെനാല്&#x200d;ട്ടി ബോക്‌സിലേക്ക് ഊളിയിട്ട് കയറിയ താരത്തെ മാലി ഡിഫന്&#x200d;ഡര്&#x200d; അപകടകരമായി തടസ്സപ്പെടുത്തി പെനാല്&#x200d;ട്ടി ഉറപ്പായിരുന്നു. പക്ഷേ ജപ്പാന്&#x200d; റഫറി വിളിച്ചില്ല.</p>
<p>6-ാം മിനുട്ട്: മാലിയുടെ ആദ്യ അപകടനീക്കം. ഹിലാല്&#x200d; ഡ്രാമെയുടെ കടന്നു കയറ്റം. വേഗതയില്&#x200d; പിറകിലായത് മൂന്ന് സ്പാനിഷ് താരങ്ങള്&#x200d;. പെനാല്&#x200d;ട്ടി ബോക്‌സില്&#x200d; നിന്നുള്ള വെടിയുണ്ടക്ക് പക്ഷേ സ്പാനിഷ് കീപ്പര്&#x200d; വഴങ്ങിയില്ല.</p>
<p>10-ാം മിനുട്ട്: മാലി ഗോളിന് തൊട്ടരികില്&#x200d;. സലാം തുടക്കമിട്ട നീക്കത്തില്&#x200d; നിന്നും പന്ത് സ്പാനിഷ് ബോക്‌സില്&#x200d;. സ്ഥാനം തെറ്റി നിന്ന് സ്പാനിഷ് ഡിഫന്&#x200d;ഡര്&#x200d;മാരെ കബളിപ്പിച്ച് എന്&#x200d;ഡിയയുടെ ഫ്‌ളിക് ഷോട്ട്. പക്ഷേ നേരിയ വിത്യാസത്തില്&#x200d; പന്ത് പുറത്ത്.</p>
<p>17-ാം മിനുട്ട്: സ്‌പെയിനിന് അനുകൂലമായി പെനാല്&#x200d;ട്ടി കിക്ക്. അപകടകാരിയായി മാറിയ സെസാര്&#x200d; പെനാല്&#x200d;ട്ടി ബോക്‌സില്&#x200d; കയറിയപ്പോള്&#x200d; മാലി ഡിഫന്&#x200d;ഡര്&#x200d; അബ്ദുല്ല ജഡിയാബി ഫൗളിന് മുതിര്&#x200d;ന്നു. ജപ്പാന്&#x200d; റഫറി ഇത്തവണ വീസിലൂതി-സ്‌പോട്ട് കിക്ക്. ഷോട്ടിന് റൂയിസ്. പ്ലേസിംഗ് കിക്ക്. ഗോള്&#x200d;&#8230; സ്‌പെയിന്&#x200d; മുന്നില്&#x200d; 1-0.</p>
<p>42-ാം മിനുട്ട്: സെസാര്&#x200d;-റൂയിസ് നീക്കം. സ്‌പെയിനിന്റെ രണ്ടാം ഗോള്&#x200d;. വലത് വിംഗിലൂടെയുടെ കുതികുതിപ്പില്&#x200d; സെസാറിന് മുന്നില്&#x200d; മൂന്ന് മാലിക്കാര്&#x200d;. അദ്ദേഹം ബോക്‌സിന് മധ്യത്തിലേക്ക് പന്ത് റൂയിസിന് കൈമാറി. തൊട്ടാല്&#x200d; ഗോളാവുന്ന പാസ്. നായകന് പിഴച്ചില്ല. സ്‌പെയിന്&#x200d; ലീഡ് ഉയര്&#x200d;ത്തി, 2-0.</p>
<p>48-ാം മിനുട്ട്: റൂയിസ്-സെസാര്&#x200d; വീണ്ടും സുന്ദരമായ പാസ് കൈമാറ്റം. ഹാട്രിക്കിലേക്ക് കൃത്യമായി റൂയിസിന് സെസാറിന്റെ പാസ്. പക്ഷേ നേരിയ വിത്യാസത്തില്&#x200d; പന്ത് പുറത്ത്</p>
<p>61-ാം മിനുട്ട്: മാലിയുടെ വലിയ നിര്&#x200d;ഭാഗ്യം. ഒരു ഗോള്&#x200d; തിരിച്ചടിച്ചു അവര്&#x200d;. ഡ്രാമെയുടെ ലോംഗ് റേഞ്ചര്&#x200d; ക്രോസ് ബാറില്&#x200d; തട്ടി വലക്കുള്ളില്&#x200d; കൃത്യമായി കയറിയിരുന്നു. പക്ഷേ ടെലിവിഷന്&#x200d; റിപ്ലേകളുടെ സഹായമില്ലാത്തതിനാല്&#x200d; റഫറി അംഗീകരിച്ചില്ല. മാലി താരങ്ങളും സപ്പോര്&#x200d;ട്ടിംഗ് സ്റ്റാഫും ബഹളം വെച്ചെങ്കിലും അംഗീകരിക്കപ്പെട്ടില്ല.</p>
<p>71-ാം മിനുട്ട്: മാലിയുടെ വലയില്&#x200d; മൂന്നാം ഗോള്&#x200d;.ഗോള്&#x200d; തിരിച്ചടിക്കാനുള്ള ശ്രമത്തില്&#x200d; മാലി താരങ്ങള്&#x200d; പ്രതിരോധം മറന്നപ്പോള്&#x200d; റൂയിസിന്റെ കടന്നാക്രമണവും കോസ്രും. തലക്ക് പാകത്തില്&#x200d; വന്ന പന്തില്&#x200d; ഫെറാന്&#x200d; ടോറസിന്റെ ഗോള്&#x200d;. സ്‌പെയിന്&#x200d; 3-മാലി-0.</p>
<p>74-ാം മിനുട്ട്: മാലി ഒരു ഗോള്&#x200d; മടക്കി. സലാം തുടക്കമിട്ട് നീക്കത്തില്&#x200d; പന്ത് ലാസന്നെ എന്&#x200d;ഡിയക്ക്. ചാമ്പ്യന്&#x200d;ഷിപ്പില്&#x200d; ഗോള്&#x200d; വേട്ട നടത്തിയ താരം പന്തുമായി സ്പാനിഷ് ബോക്‌സില്&#x200d;. രണ്ട് ഡിഫന്&#x200d;ഡര്&#x200d;മാരെ കബളിപ്പിച്ച് സുന്ദരമായ ഷോട്ട്. എന്&#x200d;ഡിയയുടെ ആറാം ഗോള്&#x200d;.അവസാനത്തില്&#x200d; മാലി മാത്രമായിരുന്നു.</p>
<p><strong>ഫൈനല്&#x200d; ലൈനപ്പ്</strong></p>
<p><strong>ഒക്ടോബര്&#x200d; 28: ഇംഗ്ലണ്ട്-സ്‌പെയിന്&#x200d;</strong><br />
<strong>രാത്രി 8-00</strong><br />
<strong>രബീന്ദ്ര സരോബര്&#x200d; സ്‌റ്റേഡിയം, </strong><br />
<strong>കൊല്&#x200d;ക്കത്ത</strong></p>
<p><strong>ലൂസേഴ്‌സ് ഫൈനല്&#x200d;</strong><br />
<strong>ബ്രസീല്&#x200d;-മാലി</strong><br />
<strong>വൈകീട്ട് 5-00: </strong><br />
<strong>രബീന്ദ്ര സരോബര്&#x200d; സ്‌റ്റേഡിയം, </strong><br />
<strong>കൊല്&#x200d;ക്കത്ത</strong></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fifa-under-17-world-cup-final.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അണ്ടര്‍ 17 ലോകകപ്പ്: റയാന്‍ ബ്രൂസ്റ്റര്‍ വീണ്ടും ഹാട്രിക്, ഇംഗ്ലണട് ഫൈനലില്‍</title>
		<link>https://www.chandrikadaily.com/fifa-u-17-world-cup-2017-semi-final-brazil-vs-england-live-football-match-score-samba-boys-take-on-young-lions.html</link>
					<comments>https://www.chandrikadaily.com/fifa-u-17-world-cup-2017-semi-final-brazil-vs-england-live-football-match-score-samba-boys-take-on-young-lions.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 25 Oct 2017 14:43:08 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[fifa under 17 world cup]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=49868</guid>

					<description><![CDATA[കൊല്‍ക്കത്ത: റയാന്‍ ബ്രൂസ്റ്ററിന്റെ ഹാട്രിക് മികവില്‍ ഇംഗ്ലണ്ട് അണ്ടര്‍-17 ലോകകപ്പ് ഫൈനലില്‍. ആദ്യസെമിയില്‍ കിരീട ഫേവറേസ്റ്റുകളായ ബ്രസിലിനെ ഒന്നിനെതിരെ എണ്ണം പറഞ്ഞ മൂന്നുഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. കഴിഞ്ഞ കളിയില്‍ യുഎസിനെതിരെ ഹാട്രിക്ക് കണ്ടെത്തിയ ലിവര്‍പൂള്‍ കൗമാരതാരം ബ്രൂസ്റ്റര്‍ വീണ്ടും അതെ ഫോം നിലനിര്‍ത്തിയപ്പോള്‍ ബ്രസിലിന്റെ കിരീടമോഹം അവസാനിക്കുകയായിരുന്നു. തുല്യശക്തികളുടെ പോരാട്ടമെന്ന് വിശേഷിപ്പിച്ച് കളിയുടെ പത്താം മിനുട്ടില്‍ സ്ട്രക്കര്‍ റയാന്‍ ബ്രൂസ്റ്ററിലൂടെ ഇംഗ്ലണ്ട് ലീഡുനേടിയെങ്കിലും പത്തിനൊന്നു മിനുറ്റുമാത്രമേ അതിനുനായിനസുണ്ടായിരുന്നുള്ളൂ സുന്ദരമായ വണ്‍-ടൂ നീക്കത്തില്‍ ഒടുവില്‍ പൗളീഞ്ഞോ തൊടുത്ത ഷോട്ട് [&#8230;]]]></description>
										<content:encoded><![CDATA[<p>കൊല്&#x200d;ക്കത്ത: റയാന്&#x200d; ബ്രൂസ്റ്ററിന്റെ ഹാട്രിക് മികവില്&#x200d; ഇംഗ്ലണ്ട് അണ്ടര്&#x200d;-17 ലോകകപ്പ് ഫൈനലില്&#x200d;. ആദ്യസെമിയില്&#x200d; കിരീട ഫേവറേസ്റ്റുകളായ ബ്രസിലിനെ ഒന്നിനെതിരെ എണ്ണം പറഞ്ഞ മൂന്നുഗോളുകള്&#x200d;ക്കാണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. കഴിഞ്ഞ കളിയില്&#x200d; യുഎസിനെതിരെ ഹാട്രിക്ക് കണ്ടെത്തിയ ലിവര്&#x200d;പൂള്&#x200d; കൗമാരതാരം ബ്രൂസ്റ്റര്&#x200d; വീണ്ടും അതെ ഫോം നിലനിര്&#x200d;ത്തിയപ്പോള്&#x200d; ബ്രസിലിന്റെ കിരീടമോഹം അവസാനിക്കുകയായിരുന്നു.</p>
<p>തുല്യശക്തികളുടെ പോരാട്ടമെന്ന് വിശേഷിപ്പിച്ച് കളിയുടെ പത്താം മിനുട്ടില്&#x200d; സ്ട്രക്കര്&#x200d; റയാന്&#x200d; ബ്രൂസ്റ്ററിലൂടെ ഇംഗ്ലണ്ട് ലീഡുനേടിയെങ്കിലും പത്തിനൊന്നു മിനുറ്റുമാത്രമേ അതിനുനായിനസുണ്ടായിരുന്നുള്ളൂ സുന്ദരമായ വണ്&#x200d;-ടൂ നീക്കത്തില്&#x200d; ഒടുവില്&#x200d; പൗളീഞ്ഞോ തൊടുത്ത ഷോട്ട് ഇംഗ്ലണ്ട് കീപ്പര്&#x200d; ആഡേഴ്‌സണ്&#x200d; സേവ് ചെയ്‌തെങ്കിലും റീബൗണ്ട് ലഭിച്ച വെസ്‌ലി വലകുലുക്കി ബ്രസിലിനെ ഒപ്പമെത്തിച്ചു. എന്നാല്&#x200d; നാല്&#x200d;പ്പതാം മിനുട്ടില്&#x200d; റയാന്&#x200d; ബ്രൂസ്റ്ററിര്&#x200d; മറ്റൊരുക്ലോസ്‌റേഞ്ചിലൂടെ ഇംഗ്ലണ്ടിനെ വീണ്ടും മുന്നിലെത്തിച്ചു. ലീഡുവഴങ്ങിയ ബ്രസില്&#x200d; രണ്ടാം പകുതിയില്&#x200d; തിരിച്ചുവരവിനായി ശ്രമംനടത്തിയെങ്കിലും 77-ാം മിനുട്ടില്&#x200d; ബ്രൂസ്റ്റര്&#x200d; ടൂര്&#x200d;ണമെന്റിലെ രണ്ടാം ഹാട്രിക് കണ്ടെത്തിയതോടെ ഇംഗ്ലണ്ട്് ഫൈനലുറപ്പിക്കുകയായിരുന്നു. ഇരട്ടഹാട്രിക്കോടെ ഏഴുഗോളുമായി റയാന്&#x200d; ബ്രൂസ്റ്റര്&#x200d; ടോപ് സ്‌കോറര്&#x200d;പട്ടികയില്&#x200d; ഒന്നാമതാണിപ്പോള്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fifa-u-17-world-cup-2017-semi-final-brazil-vs-england-live-football-match-score-samba-boys-take-on-young-lions.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബ്ലാക്ക് ആന്റ് വൈറ്റ് പൂരം; ഗോള്‍മഴ പെയ്‌തേക്കാം</title>
		<link>https://www.chandrikadaily.com/usa-vs-england-2017-u17-world-cup-live-stream-schedule-and-prediction.html</link>
					<comments>https://www.chandrikadaily.com/usa-vs-england-2017-u17-world-cup-live-stream-schedule-and-prediction.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 20 Oct 2017 19:00:06 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[England]]></category>
		<category><![CDATA[fifa under 17 world cup]]></category>
		<category><![CDATA[ghana]]></category>
		<category><![CDATA[under 17 football]]></category>
		<category><![CDATA[usa]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=48907</guid>

					<description><![CDATA[ഗോഹട്ടി/ മഡ്ഗാവ്: കാണാന്‍ മറക്കരുത് ഇന്ന് മുതലുള്ള പോരാട്ടങ്ങള്‍. ഗോഹട്ടിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ വൈകീട്ട് കറുപ്പിന്റെ കരുത്തുറ്റ പോരാട്ടമാണെങ്കില്‍ മഗ്ഡാവിലെ നെഹ്‌റു സ്‌റ്റേഡിയത്തില്‍ രാത്രി എട്ടിന് വെളുപ്പിന്റെ പോരാട്ടം. ഗോഹട്ടിയില്‍ മാലിയും ഘാനയുമാണ് കളിക്കുന്നത്. മഡ്ഗാവില്‍ അമേരിക്കയും ഇംഗ്ലണ്ടും. രണ്ട് പോരാട്ടങ്ങളും കെങ്കേമമായിരിക്കും. ആഫ്രിക്കന്‍ യുദ്ധം ഗാബോണില്‍ മാസങ്ങള്‍ക്ക് മുമ്പൊരു ആഫ്രിക്കന്‍ പോരാട്ടമുണ്ടായിരുന്നു. അണ്ടര്‍-17 ആഫ്രിക്കന്‍ നാഷന്‍സ് കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ മാലിയും ഘാനയും മുഖാമുഖം. വന്‍കരയിലെ രണ്ട് പ്രബലര്‍ തമ്മിലുള്ള ആ അങ്കത്തില്‍ മാലി [&#8230;]]]></description>
										<content:encoded><![CDATA[<p>ഗോഹട്ടി/ മഡ്ഗാവ്: കാണാന്&#x200d; മറക്കരുത് ഇന്ന് മുതലുള്ള പോരാട്ടങ്ങള്&#x200d;. ഗോഹട്ടിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തില്&#x200d; വൈകീട്ട് കറുപ്പിന്റെ കരുത്തുറ്റ പോരാട്ടമാണെങ്കില്&#x200d; മഗ്ഡാവിലെ നെഹ്‌റു സ്‌റ്റേഡിയത്തില്&#x200d; രാത്രി എട്ടിന് വെളുപ്പിന്റെ പോരാട്ടം. ഗോഹട്ടിയില്&#x200d; മാലിയും ഘാനയുമാണ് കളിക്കുന്നത്. മഡ്ഗാവില്&#x200d; അമേരിക്കയും ഇംഗ്ലണ്ടും. രണ്ട് പോരാട്ടങ്ങളും കെങ്കേമമായിരിക്കും.</p>
<p><strong>ആഫ്രിക്കന്&#x200d; യുദ്ധം</strong><br />
ഗാബോണില്&#x200d; മാസങ്ങള്&#x200d;ക്ക് മുമ്പൊരു ആഫ്രിക്കന്&#x200d; പോരാട്ടമുണ്ടായിരുന്നു. അണ്ടര്&#x200d;-17 ആഫ്രിക്കന്&#x200d; നാഷന്&#x200d;സ് കപ്പ് ഫുട്‌ബോള്&#x200d; ഫൈനലില്&#x200d; മാലിയും ഘാനയും മുഖാമുഖം. വന്&#x200d;കരയിലെ രണ്ട് പ്രബലര്&#x200d; തമ്മിലുള്ള ആ അങ്കത്തില്&#x200d; മാലി ഒരു ഗോളിന് ജയിക്കുന്നു. ആദ്യ പകുതിയില്&#x200d; മുഹമ്മദ് സമാക്കറുടെ തലയില്&#x200d; നിന്നും പിറന്ന ഗോളായിരുന്നു മാലിക്ക് കരുത്തായത്. അന്നത്തെ ആ പോരാട്ടത്തിന്റെ ഇന്ത്യന്&#x200d; പതിപ്പാണ് ഇന്ന് നടക്കാന്&#x200d; പോവുന്നത്. രണ്ട് രാജ്യക്കാരും ഒരേ ശൈലിക്കാരാണ്. അതിവേഗമാണ് ഇരുവരുടെയും മുഖമുദ്ര. തളരാതെ അവസാനം വരെ പോരാടും. ഒരു താരത്തില്&#x200d; കാര്യങ്ങള്&#x200d; കേന്ദ്രീകരിക്കുന്നില്ല. ടീം ഗെയിമില്&#x200d; വിശ്വാസം. ഇന്ത്യയില്&#x200d; ആദ്യമായി കളിക്കുന്നവരാണ് ഇരുവരും. ഗ്രൂപ്പ് ഘട്ടത്തില്&#x200d; മാലിക്കാര്&#x200d;ക്ക് ആദ്യ മല്&#x200d;സരത്തില്&#x200d; തന്നെ തിരിച്ചടിയേറ്റിരുന്നു. ലാറ്റിനമേരിക്കക്കാരായ പരാഗ്വേക്ക് മുന്നില്&#x200d; 2-3 ന്. എന്നാല്&#x200d; അടുത്ത മല്&#x200d;സരത്തില്&#x200d; യൂറോപ്പില്&#x200d; നിന്നുമെത്തിയ തുര്&#x200d;ക്കിയെ മൂന്ന്് ഗോളിന് മറികടന്നു. ഗ്രൂപ്പിലെ അതിനിര്&#x200d;ണായക അവസാന മല്&#x200d;സരത്തിലാവട്ടെ ഓഷ്യാനക്കാരായ കിവീസിനെ 3-1ന് മറികടന്നു. ഇ മൂന്ന് മല്&#x200d;സരങ്ങളോടെ ഇന്ത്യന്&#x200d; കാലാവസ്ഥയുമായി പരിചയപ്പെട്ട ടീം പ്രി ക്വാര്&#x200d;ട്ടറില്&#x200d; കരുത്തരായ ഇറാഖിനെ 1-5 ന് തരിപ്പണമാക്കി കളഞ്ഞു.<br />
ഇന്ത്യ ഉള്&#x200d;പ്പെട്ട ഗ്രൂപ്പ് എ യില്&#x200d; നിന്നായിരുന്നു ഘാനയുടെ കുതിപ്പ്. ആദ്യ മല്&#x200d;സരത്തില്&#x200d; കൊളംബിയക്കാരെ ഒരു ഗോളിന് തോല്&#x200d;പ്പിക്കാന്&#x200d; കഴിഞ്ഞെങ്കിലും രണ്ടാം മല്&#x200d;സരത്തില്&#x200d; അമേരിക്കക്ക് മുന്നില്&#x200d; തല കുനിച്ചു. മൂന്നാം പോരാട്ടത്തിലാവട്ടെ നെഹ്‌റു സ്‌റ്റേഡിയത്തില്&#x200d; ഇന്ത്യന്&#x200d; കാണികള്&#x200d;ക്ക് മുന്നില്&#x200d; ഇന്ത്യന്&#x200d; വെല്ലുവിളി സ്വീകരിച്ച ടീം ആദ്യാവസാനം അത്യാവേശ ഫുട്‌ബോളുമായി കളം നിറഞ്ഞു. ഇന്ത്യന്&#x200d; വലയില്&#x200d; നാല് തവണ പന്തെത്തി. പ്രി ക്വാര്&#x200d;ട്ടറില്&#x200d; ശക്തമായ വെല്ലുവിളി ഘാനക്കുണ്ടായിരുന്നില്ല. സ്വന്തം വന്&#x200d;കരക്കാരായ നൈജറായിരുന്നു എതിരാളികള്&#x200d;. രണ്ട് ഗോളിന് വിജയിക്കുകയും ചെയ്തു.<br />
ഇന്നത്തെ പ്ലാന്&#x200d;&#8230;.? പരിശീലകര്&#x200d; പക്ഷേ മനസ്സ് തുറക്കുന്നില്ല. പ്രതിരോധം ഭദ്രമാക്കി ആക്രമിക്കുക എന്നതാണ് പ്ലാന്&#x200d;. ഇത് വരെയുള്ള മല്&#x200d;സരങ്ങള്&#x200d; മാനദണ്ഡമാക്കിയാല്&#x200d; ഘാനക്കാണ് അല്&#x200d;പ്പം മുന്&#x200d;ത്തൂക്കം</p>
<p><strong><img loading="lazy" class="alignnone size-full wp-image-48910" src="https://www.chandrikadaily.com/wp-content/uploads/2017/10/jadon-sancho-7592.jpg" alt="India England Mexico Soccer Under 17 WCUP" width="759" height="422" srcset="https://www.chandrikadaily.com/wp-content/uploads/2017/10/jadon-sancho-7592.jpg 759w, https://www.chandrikadaily.com/wp-content/uploads/2017/10/jadon-sancho-7592-300x167.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/10/jadon-sancho-7592-696x387.jpg 696w, https://www.chandrikadaily.com/wp-content/uploads/2017/10/jadon-sancho-7592-755x420.jpg 755w" sizes="(max-width: 759px) 100vw, 759px" />ഇംഗ്ലീഷ് കുതിപ്പ്</strong><br />
മഡ്ഗാവില്&#x200d; ഇംഗ്ലീഷ് കുതിപ്പ് തടയുക എന്നതാണ് അമേരിക്ക നേരിടുന്ന വെല്ലുവിളിി. പതിനൊന്ന് ഗോളുകളാണ് ആദ്യ ഘട്ടത്തില്&#x200d; ഇംഗ്ലണ്ടുകാര്&#x200d; നേടിയത്. ചിലിയെ നാല് ഗോളിന് തോല്&#x200d;പ്പിച്ചു. മെക്‌സിക്കോയെ 3-2ന് വീഴ്ത്തി. അവസാന പോരാട്ടത്തില്&#x200d; ഇറാഖിനെ നാല് ഗോളിന് തകര്&#x200d;ത്തു. പ്രി ക്വാര്&#x200d;ട്ടര്&#x200d; പോരാട്ടത്തില്&#x200d; പക്ഷേ ജപ്പാന് മുന്നില്&#x200d; അവര്&#x200d; വിയര്&#x200d;ത്തു. മുന്&#x200d;നിരക്കാര്&#x200d; തകര്&#x200d;ത്തു കളിച്ചിട്ടും ഗോള്&#x200d; മാത്രം പിറന്നില്ല. അവസാനം ഷൂട്ടൗട്ട് ഭാഗ്യത്തിലാണ് ടീം കര കയറിയത്. അമേരിക്കയാവട്ടെ പതുക്കെ തുടങ്ങി ഇപ്പോള്&#x200d; കത്തി കയറി വരുന്നവരാണ്. പ്രീ ക്വാര്&#x200d;ട്ടറില്&#x200d; പരാഗ്വേയെ അഞ്ച് ഗോളിനാണ് അവര്&#x200d; തരിപ്പണമാക്കിയത്. ഇന്ത്യയെ മൂന്ന് ഗോളിന് തകര്&#x200d;ത്താണ് അവര്&#x200d; ചാമ്പ്യന്&#x200d;ഷിപ്പില്&#x200d; അരങ്ങേറിയത്. ഘാനക്കെതിരെ ഏക ഗോള്&#x200d; ജയം. കൊളംബിയക്ക് മുന്നില്&#x200d; പക്ഷേ അടിപതറി. സെമിയിലെത്തുക മാത്രമല്ല കപ്പ് സ്വന്തമാക്കുകയാണ് തന്റെ ടീമിന്റെ പ്ലാനെന്ന് ഇംഗ്ലീഷ് കോച്ച് സ്റ്റീവ് കൂപ്പര്&#x200d; വ്യക്തമാക്കുമ്പോള്&#x200d; അമേരിക്കന്&#x200d; പരിശീലകന്&#x200d; അവകാശവാദങ്ങള്&#x200d;ക്കൊന്നുമില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/usa-vs-england-2017-u17-world-cup-live-stream-schedule-and-prediction.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇനി മരണക്കളി; ഫ്രാന്‍സിന് സ്‌പെയിന്‍,ബ്രസീലിന് ഹോണ്ടുറാസ്</title>
		<link>https://www.chandrikadaily.com/fifa-u-17-world-cup-franc-spain-honduras-brazil.html</link>
					<comments>https://www.chandrikadaily.com/fifa-u-17-world-cup-franc-spain-honduras-brazil.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 14 Oct 2017 18:51:57 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[fifa under 17 world cup]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=47827</guid>

					<description><![CDATA[ഗോഹട്ടി: കുട്ടി ലോകകപ്പില്‍ രണ്ടാം റൗണ്ട് ചിത്രമായി. ആദ്യ റൗണ്ട് സമാപിച്ചപ്പോള്‍ കാര്യമായ അട്ടിമറികളൊന്നും നടന്നില്ല. ഫ്രാന്‍സ്,ജപ്പാന്‍, സ്‌പെയിന്‍, അമേരിക്ക, നൈജര്‍, ഹോണ്ടുറാസ്, ഇംഗ്ലണ്ട്, മെക്‌സിക്കോ, ഘാന, ഇറാന്‍, കൊളംബിയ, ജര്‍മനി, മാലി, ഇറാഖ്, പരാഗ്വേ, ബ്രസീല്‍ എന്നിവരാണ് ചാമ്പ്യന്‍ഷിപ്പില്‍ ഇനി അവശേഷിക്കുന്നവര്‍. ഇന്ന് കളിയില്ല. നാളെ ഡല്‍ഹി നെഹ്‌റു സ്‌റ്റേഡിയത്തിലാണ് പ്രി ക്വാര്‍ട്ടര്‍ ആരംഭിക്കുന്നത്. ആദ്യ പോരാട്ടത്തില്‍ വൈകീട്ട് അഞ്ചിന് കൊളംബിയ ജര്‍മനിയെ നേരിടുമ്പോള്‍ രാത്രി പരാഗ്വേ-അമേരിക്ക പോരാട്ടമാണ്. 17ന് ഗോവയില്‍ നടക്കുന്ന പ്രീ ക്വാര്‍ട്ടറില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ഗോഹട്ടി: കുട്ടി ലോകകപ്പില്&#x200d; രണ്ടാം റൗണ്ട് ചിത്രമായി. ആദ്യ റൗണ്ട് സമാപിച്ചപ്പോള്&#x200d; കാര്യമായ അട്ടിമറികളൊന്നും നടന്നില്ല. ഫ്രാന്&#x200d;സ്,ജപ്പാന്&#x200d;, സ്‌പെയിന്&#x200d;, അമേരിക്ക, നൈജര്&#x200d;, ഹോണ്ടുറാസ്, ഇംഗ്ലണ്ട്, മെക്‌സിക്കോ, ഘാന, ഇറാന്&#x200d;, കൊളംബിയ, ജര്&#x200d;മനി, മാലി, ഇറാഖ്, പരാഗ്വേ, ബ്രസീല്&#x200d; എന്നിവരാണ് ചാമ്പ്യന്&#x200d;ഷിപ്പില്&#x200d; ഇനി അവശേഷിക്കുന്നവര്&#x200d;. ഇന്ന് കളിയില്ല. നാളെ ഡല്&#x200d;ഹി നെഹ്‌റു സ്‌റ്റേഡിയത്തിലാണ് പ്രി ക്വാര്&#x200d;ട്ടര്&#x200d; ആരംഭിക്കുന്നത്. ആദ്യ പോരാട്ടത്തില്&#x200d; വൈകീട്ട് അഞ്ചിന് കൊളംബിയ ജര്&#x200d;മനിയെ നേരിടുമ്പോള്&#x200d; രാത്രി പരാഗ്വേ-അമേരിക്ക പോരാട്ടമാണ്. 17ന് ഗോവയില്&#x200d; നടക്കുന്ന പ്രീ ക്വാര്&#x200d;ട്ടറില്&#x200d; ഇറാന്&#x200d; മെക്‌സിക്കോയെയും ഗോഹട്ടിയില്&#x200d; ഫ്രാന്&#x200d;സ് സ്‌പെയിനിനെയും കൊല്&#x200d;ക്കത്തയില്&#x200d; ജപ്പാനും ഇംഗ്ലണ്ടും കളിക്കും. അന്ന് തന്നെ ഗോവയില്&#x200d; മാലി ഇറാഖിനെ എതിരിടും. 18നാണ് കൊച്ചിയിലെ പ്രി ക്വാര്&#x200d;ട്ടര്&#x200d;. രാത്രി എട്ടിന് ബ്രസീലും ഹോണ്ടുറാസും നേര്&#x200d;ക്കു നേര്&#x200d;. അന്ന് ആദ്യ പോരാട്ടത്തില്&#x200d; മുംബൈയില്&#x200d; ഘാനയും നൈജറും കളിക്കും.</p>
<p>ഹോണ്ടുറാസിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്&#x200d;ക്ക് നാമാവശേഷമാക്കി ഫ്രാന്&#x200d;സ് ഫിഫ അണ്ടര്&#x200d; 17 ലോകകപ്പ് ഗ്രൂപ്പ് ഇയില്&#x200d; ഒന്നാമന്മാരായി. ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തില്&#x200d; നടന്ന മല്&#x200d;സരം ഇരുപത് മിനുട്ട് പിന്നിടുമ്പോള്&#x200d; തന്നെ മൂന്ന് ഗോളാണ് മല്&#x200d;സരത്തില്&#x200d; പിറന്നത്. ഫ്രാന്&#x200d;സിനെ ഞെട്ടിച്ചു കൊണ്ട് ഹോണ്ടുറാസ് കാര്&#x200d;ലോസ് മെജിയയിലൂടെ ലീഡ് നേടി. അധികം താമസിയാതെ വില്&#x200d;സണ്&#x200d; ഇസിഡോര്&#x200d; ഫ്രാന്&#x200d;സിന് വേണ്ടി സമനില നേടി. അലക്‌സി ഫിലിപ്‌സ് ഫ്രാന്&#x200d;സിനായി ലീഡ് നേടിയപ്പോള്&#x200d; മുതല്&#x200d; മല്&#x200d;സരം ഏകപക്ഷീയമായി. രണ്ടാം പകുതിയില്&#x200d; അലക്‌സി തന്റെ രണ്ടാം ഗോളുമായി ഫ്രഞ്ച് ആധിപത്യത്തിന് അടിവരയിട്ടു. ചാമ്പ്യന്&#x200d;ഷിപ്പിലെ ഗോള്&#x200d;വേട്ടക്കാരന്&#x200d; അമൈന്&#x200d;ഗുവാരിയയുടെ ഊഴമായിരുന്നു പിന്നെ. ചാമ്പ്യന്&#x200d;ഷിപ്പിലെ തന്റെ അഞ്ചാം ഗോളുമായി യുവതാരം മിന്നിയപ്പോള്&#x200d; യാസിന്&#x200d; ആദില്&#x200d; ടീമിന്റെ അഞ്ചാം ഗോള്&#x200d; നേടി. പ്രി ക്വാര്&#x200d;ട്ടറില്&#x200d; ഫ്രാന്&#x200d;സിന്റെ എതിരാളികള്&#x200d; കരുത്തരായ അയല്&#x200d;വാസികള്&#x200d; സ്‌പെയിനാണ്. അതേസമയം തോറ്റിട്ടും രക്ഷപ്പെട്ട ഹോണ്ടുറാസ് പ്രി ക്വാര്&#x200d;ട്ടര്&#x200d; പോരാട്ടത്തില്&#x200d; കൊച്ചിയില്&#x200d; ബ്രസീലിനെ നേരിടും.</p>
<p>ദുര്&#x200d;ബലരായ ന്യൂകാലിഡോണിയക്കെതിരെ 1-1 സമനില നേടിയ ജപ്പാനാണ് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാര്&#x200d;. നാല് പോയന്റാണ് അവര്&#x200d;ക്കുള്ളത്. ഒന്നാം പകുതിയില്&#x200d; കൈതോ നകമുറയുടെ ഗോളില്&#x200d; ജപ്പാന്&#x200d; ലീഡ് നേടി. എന്നാല്&#x200d; മല്&#x200d;സരത്തിന്റെ അവസാനത്തില്&#x200d; ജേക്കബ് ജിനോ കാലിഡോണിയയുടെ ചരിത്ര ഗോളുമായി സമനില നേടി. ഫിഫ ചാമ്പ്യന്&#x200d;ഷിപ്പില്&#x200d; കാലിഡോണിയക്കാരുടെ ആദ്യ ഗോളാണിത്. ഗ്രൂപ്പ് എഫില്&#x200d; പ്രതീക്ഷിക്കപ്പെട്ടത് പോലെ ഇംഗ്ലണ്ട് ഒന്നാമന്മാരായി. ഇന്നലെയവര്&#x200d; ഇറാഖിനെ മറുപടിയില്ലാത്ത നാല് ഗോളുകള്&#x200d;ക്ക് തകര്&#x200d;ത്തു. ലോഡാര്&#x200d; ഇരട്ട ഗോള്&#x200d; നേടിയപ്പോള്&#x200d; ഗോമസ്, സ്മിത്ത് റോ എന്നിവരുടെ ബൂട്ടുകളും ചലിച്ചു. തോറ്റെങ്കിലും ഗ്രൂപ്പില്&#x200d; നാല് പോയന്റുമായി രണ്ടാം സ്ഥാനക്കാരായി ഇറാഖ് പ്രി ക്വാര്&#x200d;ട്ടറിലെത്തി. ശക്തരായ മാലിയാണ് അടുത്ത മല്&#x200d;സരത്തിലെ പ്രതിയോഗികള്&#x200d;. ഗ്രൂപ്പിലെ മറ്റൊരു മല്&#x200d;സരത്തില്&#x200d; മെക്‌സിക്കോയും ചിലിയും ഗോള്&#x200d;രഹിത സമനിലയില്&#x200d; പിരിഞ്ഞു. മെക്‌സിക്കോ ഗ്രൂപ്പില്&#x200d; മൂന്നാമന്മാരായി പ്രി ക്വാര്&#x200d;ട്ടറില്&#x200d; ഇറാനെ നേരിടാന്&#x200d; യോഗ്യത നേടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fifa-u-17-world-cup-franc-spain-honduras-brazil.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അപാരമാണ് ആഫ്രിക്കന്‍ വേഗത</title>
		<link>https://www.chandrikadaily.com/third-eye-kamal-varadoor-fifa-under-17-world-cup.html</link>
					<comments>https://www.chandrikadaily.com/third-eye-kamal-varadoor-fifa-under-17-world-cup.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 12 Oct 2017 19:15:40 +0000</pubDate>
				<category><![CDATA[Views]]></category>
		<category><![CDATA[fifa under 17 world cup]]></category>
		<category><![CDATA[third eye]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=47553</guid>

					<description><![CDATA[തേര്‍ഡ് ഐ &#8211; കമാല്‍ വരദൂര്‍ ആഫ്രിക്കന്‍ ഫുട്‌ബോളിലൊരു കറുത്ത മുത്തുണ്ടായിരുന്നു-കാമറൂണുകാരന്‍ റോജര്‍ മില്ല. കാല്‍പ്പന്ത് മൈതാനത്ത് വന്യമായ കുതിപ്പിന്റെ അടയാളമായി മില്ലര്‍ ഒരു ലോകകപ്പ് കാലത്ത് മിന്നിയത് മുതലാണ് കളി മൈതാനത്ത് ആഫ്രിക്കന്‍ ശക്തി യൂറോപ്പ് പോലുള്ള സോക്കര്‍ വന്‍കരകള്‍ തിരിച്ചറിഞ്ഞത്. പിന്നെ കണ്ടത് ആഫ്രിക്കന്‍ താരങ്ങള്‍ യൂറോപ്പും ലോകവും വാഴുന്നതാണ്. എത്ര സമയവും ഒരേ ഊര്‍ജ്ജത്തില്‍ അവര്‍ പിടിച്ചുനില്‍ക്കും. ദീര്‍ഘദൂര ട്രാക്കില്‍ കണ്ടിട്ടില്ലേ- ആഫ്രിക്കന്‍ കുതിപ്പ്. ഊര്‍ജ്ജ സംഭരണികളായി അവര്‍ കിതപ്പില്ലാതെ കുതിക്കും. ആ [&#8230;]]]></description>
										<content:encoded><![CDATA[<p><strong>തേര്&#x200d;ഡ് ഐ </strong>&#8211;<strong> കമാല്&#x200d; വരദൂര്&#x200d;</strong></p>
<p>ആഫ്രിക്കന്&#x200d; ഫുട്‌ബോളിലൊരു കറുത്ത മുത്തുണ്ടായിരുന്നു-കാമറൂണുകാരന്&#x200d; റോജര്&#x200d; മില്ല. കാല്&#x200d;പ്പന്ത് മൈതാനത്ത് വന്യമായ കുതിപ്പിന്റെ അടയാളമായി മില്ലര്&#x200d; ഒരു ലോകകപ്പ് കാലത്ത് മിന്നിയത് മുതലാണ് കളി മൈതാനത്ത് ആഫ്രിക്കന്&#x200d; ശക്തി യൂറോപ്പ് പോലുള്ള സോക്കര്&#x200d; വന്&#x200d;കരകള്&#x200d; തിരിച്ചറിഞ്ഞത്. പിന്നെ കണ്ടത് ആഫ്രിക്കന്&#x200d; താരങ്ങള്&#x200d; യൂറോപ്പും ലോകവും വാഴുന്നതാണ്. എത്ര സമയവും ഒരേ ഊര്&#x200d;ജ്ജത്തില്&#x200d; അവര്&#x200d; പിടിച്ചുനില്&#x200d;ക്കും. ദീര്&#x200d;ഘദൂര ട്രാക്കില്&#x200d; കണ്ടിട്ടില്ലേ- ആഫ്രിക്കന്&#x200d; കുതിപ്പ്. ഊര്&#x200d;ജ്ജ സംഭരണികളായി അവര്&#x200d; കിതപ്പില്ലാതെ കുതിക്കും. ആ കുതിപ്പിന്റെ പിന്&#x200d;മുറക്കാരാണെന്ന് തെളിയിക്കുകയാണ് ഫിഫ അണ്ടര്&#x200d; 17 ലോകകപ്പിനെത്തിയ ഘാനക്കാര്&#x200d;. അപരിചിതമായ കാലാവസ്ഥയിലും അവരുടെ വേഗതയും പന്തടക്കവും അപാരമാണ്. കൊളംബിയക്കെതിരായ മല്&#x200d;സരത്തില്&#x200d; തകര്&#x200d;പ്പന്&#x200d; പ്രകടനം നടത്തിയ ഇന്ത്യന്&#x200d; താരങ്ങള്&#x200d;ക്ക് മുന്നില്&#x200d; ഘാനക്കാര്&#x200d; നടത്തിയ പരീക്ഷണം-വേഗത തന്നെയായിരുന്നു. പ്രതിരോധമെന്ന ദുര്&#x200d;ഗ്ഗത്തിലേക്ക് ഇന്ത്യ പ്രവേശിക്കുമെന്ന് അവര്&#x200d;ക്ക് ഉറപ്പായിരുന്നു.</p>
<p>ആ പ്രതിരോധ ജാഗ്രതയില്&#x200d; നിന്നും ഗോള്&#x200d; നേടണമെങ്കില്&#x200d; വേഗതക്കൊപ്പം നീളന്&#x200d; ഷോട്ടുകളും വേണമെന്ന ബുദ്ധിയില്&#x200d; പിറന്ന രണ്ട് ഗോളുകളും സുന്ദരമായിരുന്നു. എറിക് അയ്യ എന്ന നായകന്റെ ഷോട്ടുകള്&#x200d; പലപ്പോഴും പേടിപ്പിക്കുന്ന തരത്തിലായിരുന്നു. എങ്ങനെ ഇത്തരത്തില്&#x200d; അവസരോചിതമായി, കൂളായി ഗോളടിക്കാന്&#x200d; കഴിയുന്നു എന്നതാണ് അതിശയകരം. ധീരജ് എന്ന് മണിപ്പൂരുകാരന്&#x200d; ഗോള്&#x200d;ക്കീപ്പറുടെ ജാഗ്രതയും ടൈമിംഗും പൊസിഷനിംഗും അപാരമായിരുന്നില്ലെങ്കില്&#x200d; ഇന്ത്യ കൂടുതല്&#x200d; ഗോളുകള്&#x200d; വഴങ്ങുമായിരുന്നു. അന്&#x200d;വര്&#x200d; നയിച്ച പ്രതിരോധം രണ്ടാം പകുതിയില്&#x200d; ആടിയുലയാന്&#x200d; കാരണം ഘാനക്കാരുടെ വേഗതയായിരുന്നു. മല്&#x200d;സരത്തിന് ശേഷവും ആ കുട്ടികള്&#x200d; തളരാതെ ഗ്യാലറിക്ക് അരികില്&#x200d; പോയി നൃത്തമാടുകയായിരുന്നു. ആഫ്രിക്കയുടെ ഈ ഊര്&#x200d;ജ്ജ സംഭരണികള്&#x200d;ക്ക് മുന്നില്&#x200d; തോറ്റതില്&#x200d; നിരാശപ്പെടേണ്ടതില്ല. അതും ഇന്ത്യക്ക് പുതിയ അനുഭവമാണ്. മൂന്ന് കളികളില്&#x200d; നിന്നായി എട്ട് ഗോളുകള്&#x200d; വഴങ്ങുകയും ഒരു ഗോള്&#x200d; മടക്കുക്കയും ചെയ്ത ലൂയിസ് നോര്&#x200d;ത്തണിന്റെ കുട്ടികളുടെ മുഖം ഇന്ത്യന്&#x200d; ഫുട്‌ബോള്&#x200d; പ്രേമികള്&#x200d; മറക്കില്ല. ഈ കുട്ടികളുടെ ധൈര്യവും സമര്&#x200d;പ്പണവുമാണ് നമ്മുടെ പ്രതീക്ഷ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/third-eye-kamal-varadoor-fifa-under-17-world-cup.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
