<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>fifa world cup &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/fifa-world-cup/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 29 Nov 2025 14:22:43 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>fifa world cup &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഫിഫ ലോകകപ്പ്; നറുക്കെടുപ്പ് ബഹിഷ്‌കരിക്കാനൊരുങ്ങി ഇറാന്‍</title>
		<link>https://www.chandrikadaily.com/fifa-world-cup-iran-is-about-to-boycott-the-draw.html</link>
					<comments>https://www.chandrikadaily.com/fifa-world-cup-iran-is-about-to-boycott-the-draw.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 29 Nov 2025 14:22:43 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[fifa world cup]]></category>
		<category><![CDATA[iran]]></category>
		<category><![CDATA[latestnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365961</guid>

					<description><![CDATA[ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് മെഹ്ദി താജ് അടക്കമുള്ള ഇറാനിയന്‍ പ്രതിനിധി സംഘത്തിന് വിസ നിഷേധിച്ചതിനെ തുടര്‍ന്നാണ് ഡിസംബര്‍ 5 ന് വാഷിംഗ്ടണില്‍ വെച്ച് നടക്കുന്ന ഫിഫ ലോകകപ്പ് നറുക്കെടുപ്പ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതെന്ന് ഇറാന്‍ സ്‌പോര്‍ട്‌സ് വെബ്‌സൈറ്റ് റിപ്പോര്‍ട് ചെയ്തു.]]></description>
										<content:encoded><![CDATA[<p>2026 ഫിഫ ലോകകപ്പ് നറുക്കെടുപ്പ് ബഹിഷ്‌കരിക്കാനൊരുങ്ങി ഇറാന്&#x200d;. ഇറാന്&#x200d; ഫുട്‌ബോള്&#x200d; ഫെഡറേഷന്&#x200d; പ്രസിഡന്റ് മെഹ്ദി താജ് അടക്കമുള്ള ഇറാനിയന്&#x200d; പ്രതിനിധി സംഘത്തിന് വിസ നിഷേധിച്ചതിനെ തുടര്&#x200d;ന്നാണ് ഡിസംബര്&#x200d; 5 ന് വാഷിംഗ്ടണില്&#x200d; വെച്ച് നടക്കുന്ന ഫിഫ ലോകകപ്പ് നറുക്കെടുപ്പ് ബഹിഷ്‌കരിക്കാന്&#x200d; തീരുമാനിച്ചതെന്ന് ഇറാന്&#x200d; സ്‌പോര്&#x200d;ട്‌സ് വെബ്‌സൈറ്റ് റിപ്പോര്&#x200d;ട് ചെയ്തു.</p>
<p>ഇറാന്&#x200d; ഫുട്‌ബോള്&#x200d; പരിശീലകനായ അമീര്&#x200d; ഖലനോയി അടക്കം ഇറാനിയന്&#x200d; പ്രതിനിധി സംഘത്തിലെ നാല് പേര്&#x200d;ക്കാണ് ഡിസംബര്&#x200d; അഞ്ചിന് നടക്കുന്ന നറുക്കെടുപ്പിന് വിസ അനുവദിച്ചിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വാര്&#x200d;ത്തകള്&#x200d;. ലോകപ്പ് നറുക്കെടുപ്പില്&#x200d; പങ്കെടുക്കില്ല എന്ന തീരുമാനം തികച്ചും രാഷ്ട്രീയപരമാണെന്നും, ഈ വിവരം ഫിഫ പ്രസിഡന്റ് ഇന്&#x200d;ഫാന്റിനോയെ അറിയിച്ചതായും മെഹ്ദി താജ് അറിയിച്ചു.</p>
<p>ഈ വര്&#x200d;ഷം ജൂണില്&#x200d; 19 രാജ്യങ്ങളിലെ പൗരന്&#x200d;മാര്&#x200d;ക്ക് അമേരിക്കയിലേക്ക് പ്രവേശനം നിഷേധിച്ചതായി ഡൊണാള്&#x200d;ഡ് ട്രംപ് പ്രഖ്യാപിച്ചതില്&#x200d; ഒരു രാജ്യമാണ് ഇറാന്&#x200d;. ഇറാനും അമേരിക്കയും തമ്മിലെ നാല് പതിറ്റാണ്ടോളം നീണ്ട രാഷ്ട്രീയ പ്രശ്‌നമാണ് ഇപ്പോള്&#x200d; കായികരംഗത്തും പ്രതിഫലിക്കുന്നത്. അടുത്ത വര്&#x200d;ഷം നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിലേക്ക് ഇറാന്&#x200d; നേരിട്ട് യോഗ്യത നേടിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fifa-world-cup-iran-is-about-to-boycott-the-draw.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊമോറോസിനെ പരാജയപ്പെടുത്തി ഘാനയ്ക്ക് 2026 ഫിഫ ലോകകപ്പ് യോഗ്യത</title>
		<link>https://www.chandrikadaily.com/ghana-beat-comoros-to-qualify-for-2026-fifa-world-cup.html</link>
					<comments>https://www.chandrikadaily.com/ghana-beat-comoros-to-qualify-for-2026-fifa-world-cup.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 13 Oct 2025 09:19:29 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Comoros]]></category>
		<category><![CDATA[fifa world cup]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=358177</guid>

					<description><![CDATA[മത്സരത്തിന്റെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ മിഡ്ഫീല്‍ഡര്‍ മുഹമ്മദ് കുഡൂസ് നേടിയ ഗോളാണ് ഘാനയ്ക്ക് വിജയം സമ്മാനിച്ചത്]]></description>
										<content:encoded><![CDATA[<p>അക്ര: കൊമോറോസിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്&#x200d;പ്പിച്ച് ഘാന 2026 ഫിഫ ലോകകപ്പിന് യോഗ്യത നേടി. ഇതോടെ അള്&#x200d;ജീരിയ, ഈജിപ്ത്, മൊറോക്കോ, ടുണീഷ്യ എന്നിവയ്ക്കുശേഷം യോഗ്യത ഉറപ്പിക്കുന്ന അഞ്ചാമത്തെ ആഫ്രിക്കന്&#x200d; രാജ്യമായി ഘാന മാറി.</p>
<p>മത്സരത്തിന്റെ രണ്ടാം പകുതിയുടെ തുടക്കത്തില്&#x200d; മിഡ്ഫീല്&#x200d;ഡര്&#x200d; മുഹമ്മദ് കുഡൂസ് നേടിയ ഗോളാണ് ഘാനയ്ക്ക് വിജയം സമ്മാനിച്ചത്. കൊമോറോസിനെതിരെ ഈ തവണ ഘാന മുന്നേറ്റം നിലനിര്&#x200d;ത്തിയെങ്കിലും, 2022ലെ ആഫ്രിക്ക കപ്പ് ഓഫ് നേഷന്&#x200d;സിലും അതിനു മുന്&#x200d;പ് നടന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലും കൊമോറോസ് ഘാനയെ ഞെട്ടിച്ച അനുഭവം ഉണ്ടായിരുന്നു.</p>
<p>ഈ ജയത്തോടെ ഘാന 10 മത്സരങ്ങളില്&#x200d; നിന്ന് 25 പോയിന്റ് നേടി ഗ്രൂപ്പ് ഐ-യില്&#x200d; ഒന്നാമതെത്തി. ഇതാണ് ഘാനയുടെ അഞ്ചാം ലോകകപ്പ് യോഗ്യത. 2010-ല്&#x200d; ദക്ഷിണാഫ്രിക്കയില്&#x200d; നടന്ന ലോകകപ്പില്&#x200d; ക്വാര്&#x200d;ട്ടര്&#x200d; ഫൈനലിലെത്തിയതായിരുന്നു ഘാനയുടെ ഏറ്റവും വലിയ നേട്ടം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ghana-beat-comoros-to-qualify-for-2026-fifa-world-cup.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മദ്യം വിളമ്പാതെ ലോകകപ്പ് വിജയിപ്പിക്കാൻ ഞങ്ങൾക്കറിയാം: സൗദി കായിക മന്ത്രി</title>
		<link>https://www.chandrikadaily.com/we-know-how-to-win-the-world-cup-without-serving-alcohol-saudi-sports-minister.html</link>
					<comments>https://www.chandrikadaily.com/we-know-how-to-win-the-world-cup-without-serving-alcohol-saudi-sports-minister.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 21 Apr 2025 09:43:59 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fifa world cup]]></category>
		<category><![CDATA[Football]]></category>
		<category><![CDATA[liqour]]></category>
		<category><![CDATA[saudi arabia]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=338819</guid>

					<description><![CDATA[റിയാദ്: 48ൽ നിന്നും 64 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പ് സംഘടിപ്പിക്കാൻ തയ്യാറാണെന്ന് സൗദി അറേബ്യ. ഫിഫയുടെ താൽപര്യത്തിനനുസരിച്ച് സൗകര്യങ്ങൾ സൗദിയിലുണ്ടെന്നും കായിക മന്ത്രി വ്യക്തമാക്കി. മദ്യമില്ലാതെ നൂറിലേറെ അന്താരാഷ്ട്ര കായിക പരിപാടികൾ വിജയിപ്പിച്ചിട്ടുണ്ടെന്നും അതിനാൽ ലോകകപ്പിലും മദ്യം പ്രതീക്ഷിക്കേണ്ടെന്നും കായികമന്ത്രി വ്യക്തമാക്കി. അടുത്ത വർഷം നടക്കുന്ന ഫിഫ ലോകകപ്പിൽ 48 ടീമുകളുണ്ട്. 2022ൽ ഇത് 32 ആയിരുന്നു. 2030ലെ ലോകകപ്പിൽ 64 ടീമുകളെ പങ്കെടുപ്പിക്കാൻ ഫിഫക്ക് പദ്ധതിയുണ്ടെങ്കിലും ചില ഫുട്‌ബോൾ ഫെഡറേഷനുകളുടെ എതിർപ്പുള്ളതിനാൽ നടപ്പാകുമോ എന്നുറപ്പില്ല. എന്നാൽ [&#8230;]]]></description>
										<content:encoded><![CDATA[<p>റിയാദ്: 48ൽ നിന്നും 64 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പ് സംഘടിപ്പിക്കാൻ തയ്യാറാണെന്ന് സൗദി അറേബ്യ. ഫിഫയുടെ താൽപര്യത്തിനനുസരിച്ച് സൗകര്യങ്ങൾ സൗദിയിലുണ്ടെന്നും കായിക മന്ത്രി വ്യക്തമാക്കി. മദ്യമില്ലാതെ നൂറിലേറെ അന്താരാഷ്ട്ര കായിക പരിപാടികൾ വിജയിപ്പിച്ചിട്ടുണ്ടെന്നും അതിനാൽ ലോകകപ്പിലും മദ്യം പ്രതീക്ഷിക്കേണ്ടെന്നും കായികമന്ത്രി വ്യക്തമാക്കി.</p>
<p>അടുത്ത വർഷം നടക്കുന്ന ഫിഫ ലോകകപ്പിൽ 48 ടീമുകളുണ്ട്. 2022ൽ ഇത് 32 ആയിരുന്നു. 2030ലെ ലോകകപ്പിൽ 64 ടീമുകളെ പങ്കെടുപ്പിക്കാൻ ഫിഫക്ക് പദ്ധതിയുണ്ടെങ്കിലും ചില ഫുട്‌ബോൾ ഫെഡറേഷനുകളുടെ എതിർപ്പുള്ളതിനാൽ നടപ്പാകുമോ എന്നുറപ്പില്ല. എന്നാൽ ഫിഫയുടെ താൽപര്യത്തിനനുസരിച്ച് 64 ടീമുകളെ പങ്കെടുപ്പിച്ച് 2034 ലോകകപ്പ് മത്സരം നടത്താൻ തയ്യാറാണെന്ന് സൗദി കായിക മന്ത്രി അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ വ്യക്തമാക്കി. ജിദ്ദയിൽ ഫോർമുലവൺ മത്സരത്തിനിടെ പ്രതികരിക്കുകയായിരുന്നു മന്ത്രി. ഇതിനുള്ള സൗകര്യങ്ങൾ നിലവിൽ തന്നെ സൗദിയിലുണ്ട്. 2032 ഓടെ മത്സരത്തിനുള്ള 15 സ്റ്റേഡിയങ്ങളും സജ്ജമാകും -അദ്ദേഹം വിശദീകരിച്ചു.</p>
<p>ലോകകപ്പിൽ മദ്യം വിളമ്പില്ലെന്നും സൗദിയിൽ നിലവിൽ നടന്ന നൂറിലേറെ അന്താരാഷ്ട്ര സ്‌പോർട്‌സ് മത്സരങ്ങളെല്ലാം മദ്യമില്ലാതെയാണ് വിജയിച്ചത്. അതുകൊണ്ട് ലോകകപ്പിലും അത് പ്രശ്‌നമാകില്ല. മദ്യ നിരോധനം നീക്കുമോ എന്ന ചോദ്യത്തോട് ഭാവിയിലെ കാര്യം പറയാൻ എനിക്കാകില്ലെന്നും കായിക മത്സരങ്ങൾക്ക് വേണ്ടിയത് നീക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/we-know-how-to-win-the-world-cup-without-serving-alcohol-saudi-sports-minister.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>2034 ഫുട്ബോള്&#x200d; ലോകകപ്പ് സൗദി അറേബ്യയില്&#x200d;</title>
		<link>https://www.chandrikadaily.com/2034-football-world-cup-in-saudi-arabia.html</link>
					<comments>https://www.chandrikadaily.com/2034-football-world-cup-in-saudi-arabia.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 11 Dec 2024 17:23:44 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[World]]></category>
		<category><![CDATA[fifa world cup]]></category>
		<category><![CDATA[Football]]></category>
		<category><![CDATA[news]]></category>
		<category><![CDATA[soudi arabia]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=321415</guid>

					<description><![CDATA[ലോകകപ്പിന് സൗദി അറേബ്യ വേദിയാകുമെന്ന് ഫിഫ ഔദ്യോഗികമായി പ്രഖ്യാപിച്ചു.]]></description>
										<content:encoded><![CDATA[<p>2034 ഫുട്ബോള്&#x200d; ലോകകപ്പ് സൗദി അറേബ്യയില്&#x200d;. ലോകകപ്പിന് സൗദി അറേബ്യ വേദിയാകുമെന്ന് ഫിഫ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അതേസമയം 2030 ലെ ലോകകപ്പ് മൊറോക്കോ, സ്പെയിന്&#x200d;, പോര്&#x200d;ച്ചുഗല്&#x200d; എന്നീ രാജ്യങ്ങളില്&#x200d; സംയുക്തമായി നടത്താനും തീരുമാനമായി. വെര്&#x200d;ച്വലായി നടന്ന ഫിഫ കോണ്&#x200d;ഗ്രസ് യോഗത്തിനുശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്.</p>
<p>ആതിഥേയരാകാന്&#x200d; ഏഷ്യ, ഒഷ്യാനിയ മേഖലകളില്&#x200d;നിന്നു മാത്രമായിരുന്നു ഫിഫ ബിഡുകള്&#x200d; ക്ഷണിച്ചിരുന്നത്. 2022ല്&#x200d; ഖത്തര്&#x200d; ആതിഥേയത്വം വഹിച്ചതിന് ശേഷം ഗള്&#x200d;ഫ് മേഖലയിലേക്ക് ഇതാദ്യമായാണ് ലോകകപ്പ് എത്തുന്നത്. ഏഷ്യക്ക് ആതിഥേയത്വത്തിന് അവസരം ലഭിക്കുന്ന 2034-ലെ ലോകകപ്പിന് സൗദി മാത്രമാണ് രംഗത്തുണ്ടായിരുന്നത്.</p>
<p>2030 ലോകകപ്പിലെ മൂന്ന് മത്സരങ്ങള്&#x200d;ക്ക് സൗത്ത് അമേരിക്കന്&#x200d; രാജ്യങ്ങളായ യുറഗ്വായ്, അര്&#x200d;ജന്റീന, പാരഗ്വായ് എന്നിവ ആതിഥ്യം വഹിക്കും. 2026 ലെ ലോകകപ്പ് കാനഡ, മെക്‌സികോ, അമേരിക്ക എന്നിവിടങ്ങളിലായാണ് നടക്കുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/2034-football-world-cup-in-saudi-arabia.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മെസിയുടെ പൂര്&#x200d;ണതയ്ക്ക് ഇന്നേക്ക് ഒരാണ്ട്‌</title>
		<link>https://www.chandrikadaily.com/messis-perfection-is-one-year-today.html</link>
					<comments>https://www.chandrikadaily.com/messis-perfection-is-one-year-today.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 18 Dec 2023 15:11:13 +0000</pubDate>
				<category><![CDATA[Football]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[fifa world cup]]></category>
		<category><![CDATA[messi]]></category>
		<category><![CDATA[winner]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=286039</guid>

					<description><![CDATA[ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫൈനല്&#x200d; മത്സരത്തിനാണ് ആരാധകര്&#x200d; സാക്ഷിയായത്.]]></description>
										<content:encoded><![CDATA[<p>ഇതിഹാസപൂര്&#x200d;ണതയ്ക്ക് ലോകകപ്പ് വേണമെന്ന് വാശി പിടിക്കുന്നവര്&#x200d;ക്ക് മറുപടിയായി ഖത്തറില്&#x200d; മെസിയുടെ കിരീടധാരണത്തിന് ഇന്നേക്ക് ഒരാണ്ട്. ഖത്തറിലെ ലുസൈല്&#x200d; സ്റ്റേഡിയത്തിലെ ആര്&#x200d;ത്തിരമ്പിയ നീലക്കടലാരവത്തിന് മുന്നില്&#x200d; കരുത്തരായ ഫ്രാന്&#x200d;സിനെ പെനാല്&#x200d;റ്റി ഷൂട്ടൗട്ടില്&#x200d; കീഴടക്കിയാണ് ലോക ഫുട്ബോളിന്റെ സിംഹാസനത്തിലേക്ക് അര്&#x200d;ജന്റീനയുടെ സ്ഥാനാരോഹണം. വിമര്&#x200d;ശകരുടെ വായടപ്പിച്ച് നൂറ്റാണ്ടിന്റെ ലോകകപ്പ് സമ്മാനിച്ച് ഖത്തറും ആഘോഷമാക്കുകയായിരുന്നു.</p>
<p>ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫൈനല്&#x200d; മത്സരത്തിനാണ് ആരാധകര്&#x200d; സാക്ഷിയായത്. 36 വര്&#x200d;ഷത്തെ കാത്തിരിപ്പിനൊടുവില്&#x200d; ലോകമെമ്പാടുമുള്ള അര്&#x200d;ജന്റൈന്&#x200d; ആരാധകര്&#x200d; കാത്തുകാത്തിരുന്ന നിമിഷമായിരുന്നുവത്.</p>
<p>ഭാഗ്യനിര്&#x200d;ഭാഗ്യങ്ങള്&#x200d; മാറിമറിഞ്ഞ കലാശപ്പോരാട്ടം. ലയണല്&#x200d; മെസിയുടെ ചിറകിലേറി കിരീടമുറപ്പിച്ച അര്&#x200d;ജന്റീനയ്ക്ക് മുന്നില്&#x200d; ചാട്ടൂളി പോലെ ഫ്രാന്&#x200d;സിന്റെ രക്ഷകനായി അവതരിച്ച എംബാപ്പെ.</p>
<p>ഒടുവില്&#x200d; പെനാല്&#x200d;റ്റി ഷൂട്ടൗട്ടില്&#x200d; ഫ്രാന്&#x200d;സിന്റെ 2 കിക്കുകള്&#x200d; ലക്ഷ്യം കാണാതെ പോകുന്നതോടെ മത്സരം മെസിക്കും സംഘത്തിനും സ്വന്തം.. കാല്&#x200d;പന്തിനെ നെഞ്ചോടുചേര്&#x200d;ക്കുന്ന ഒരോ ആരാധകനും മറക്കാത്ത ഓര്&#x200d;മയായി മനസില്&#x200d; കൊണ്ടുനടക്കുന്ന നിമിഷങ്ങളായിരുന്നു അതെല്ലാം.</p>
<p>ലോകഫുട്ബോളിന്റെ രാജാക്കന്&#x200d;മാരെ തങ്കക്കസവുള്ള മേലങ്കി ചാര്&#x200d;ത്തി ആദരിക്കുകയായിരുന്ന ഖത്തര്&#x200d;. ഏറെ വൈകി അറബിക്കുപ്പായമണിഞ്ഞ ഫുട്ബോളിന് അതൊരു പുതിയൊരു അനുഭവമായിരുന്നു.</p>
<p>ആദ്യ മത്സരത്തില്&#x200d; സഊദി അറേബ്യയോട് അപ്രതീക്ഷിത പരാജയുമായി തുടങ്ങിയ അര്&#x200d;ജന്റീന.. നിരാശയിലേക്കുവീണ ഒരു രാജ്യത്തിന്റെ പ്രതീക്ഷകള്&#x200d; വഹിച്ചുകൊണ്ടുള്ള മെസിയുടെ പ്രയാണം കിരീടമുര്&#x200d;ത്തുന്നതിലാണ് ചെന്നുനിന്നത്. ഗോളടിച്ചും ഗോളടിപ്പിച്ചും നീലാകാശത്തോളം പരന്നുകിടക്കുന്ന അര്&#x200d;ജന്റൈന്&#x200d; ആരാധകരുടെ സ്വപ്നങ്ങള്&#x200d;ക്കും പ്രതീക്ഷകള്&#x200d;ക്കും വീണ്ടും പുതുജീവന്&#x200d; നല്&#x200d;കിയ പ്രകടനമായരുന്നുവത്. ഈ പ്രയാണത്തിനിടയില്&#x200d; യൂറോപ്പിലെ പേരുകേട്ട വമ്പന്&#x200d;മാരെയെല്ലാം തകര്&#x200d;ത്തെറിഞ്ഞിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/messis-perfection-is-one-year-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫിഫ റാങ്കിങ്ങില്&#x200d; അര്&#x200d;ജന്റീന ഒന്നാമത്</title>
		<link>https://www.chandrikadaily.com/world-ranking.html</link>
					<comments>https://www.chandrikadaily.com/world-ranking.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 06 Apr 2023 11:52:47 +0000</pubDate>
				<category><![CDATA[Football]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[world]]></category>
		<category><![CDATA[champions of world]]></category>
		<category><![CDATA[fifa world cup]]></category>
		<category><![CDATA[world ranking]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=246621</guid>

					<description><![CDATA[അങ്ങനും അതും തൂക്കി ലോക ചാമ്പ്യന്&#x200d;മാര്&#x200d;. ലാറ്റിനമേരിക്കന്&#x200d; വീര്യം ചോരാതെ ലോക കിരീടം ചൂടിയ ലോക രാജാക്കന്&#x200d;മാര്&#x200d; ഫിഫ റാങ്കിംഗിലും ഒന്നാമത്. ഖത്തര്&#x200d; ലോകകപ്പിനു വിജയത്തിനു പിന്നാലെ സൗഹൃദ മത്സരങ്ങളില്&#x200d; പനാമ, കുറസാവോ രാജ്യങ്ങള്&#x200d;ക്കെതിരെ നേടിയ ജയങ്ങളാണ് അര്&#x200d;ജന്റീനക്ക് നേട്ടമായത്. ഖത്തര്&#x200d; ലോകകപ്പിലെ റണ്ണറാപ്പായ ഫ്രാന്&#x200d;സാണ് രണ്ടാമത്. ബ്രസീല്&#x200d; മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി. അര്&#x200d;ജന്റീനക്ക് 1840.93 റേറ്റിങ് പോയന്റും ഫ്രാന്&#x200d;സിന് 1838.45 റേറ്റിങ് പോയന്റാണുള്ളത്. 1834.21 റേറ്റിങ് പോയന്റാണ് ബ്രസീലിന്.]]></description>
										<content:encoded><![CDATA[<p>അങ്ങനും അതും തൂക്കി ലോക ചാമ്പ്യന്&#x200d;മാര്&#x200d;. ലാറ്റിനമേരിക്കന്&#x200d; വീര്യം ചോരാതെ ലോക കിരീടം ചൂടിയ ലോക രാജാക്കന്&#x200d;മാര്&#x200d; ഫിഫ റാങ്കിംഗിലും ഒന്നാമത്. ഖത്തര്&#x200d; ലോകകപ്പിനു വിജയത്തിനു പിന്നാലെ സൗഹൃദ മത്സരങ്ങളില്&#x200d; പനാമ, കുറസാവോ രാജ്യങ്ങള്&#x200d;ക്കെതിരെ നേടിയ ജയങ്ങളാണ് അര്&#x200d;ജന്റീനക്ക് നേട്ടമായത്. ഖത്തര്&#x200d; ലോകകപ്പിലെ റണ്ണറാപ്പായ ഫ്രാന്&#x200d;സാണ് രണ്ടാമത്. ബ്രസീല്&#x200d; മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി. അര്&#x200d;ജന്റീനക്ക് 1840.93 റേറ്റിങ് പോയന്റും ഫ്രാന്&#x200d;സിന് 1838.45 റേറ്റിങ് പോയന്റാണുള്ളത്. 1834.21 റേറ്റിങ് പോയന്റാണ് ബ്രസീലിന്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/world-ranking.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അരങ്ങൊഴിഞ്ഞിട്ടും ആരവം അടങ്ങാത്ത ഖത്തര്&#x200d;- എഡിറ്റോറിയല്&#x200d;</title>
		<link>https://www.chandrikadaily.com/qatar-which-does-not-stop-the-noise-even-after-leaving-the-stage-editorial.html</link>
					<comments>https://www.chandrikadaily.com/qatar-which-does-not-stop-the-noise-even-after-leaving-the-stage-editorial.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 25 Dec 2022 13:38:12 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fifa world cup]]></category>
		<category><![CDATA[qatar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=228686</guid>

					<description><![CDATA[നമ്മുടെ മലയാളത്തിലെ ചില കുത്തകക്കാരും അത് ഏറ്റുപിടിച്ചു. ഖത്തറില്&#x200d; ഒട്ടകപ്പനിയെന്ന് ഒരു ഓസ്‌ട്രേലിയന്&#x200d; ഓണ്&#x200d;ലൈന്&#x200d; കഥ നിരത്തിയപ്പോള്&#x200d; അത് അതേ പടി മലയാളീകരിച്ചു ഒരു മുത്തശ്ശിപത്രം. പക്ഷേ ദോഹയില്&#x200d; പോയി ലോകകപ്പ് നേരില്&#x200d; കണ്ട ആബാലവൃദ്ധം പറഞ്ഞു, അതിഗംഭീരം]]></description>
										<content:encoded><![CDATA[<p>അതിഗംഭീരം എന്ന മലയാള പദത്തിന് പുതിയ വിശേഷണം കേള്&#x200d;ക്കണോ&#8230;? ഖത്തര്&#x200d; ലോകകപ്പ്. ഗംഭീരത്തിന് വിശേഷണമായി ആളുകള്&#x200d; ഇപ്പോള്&#x200d; പറയുന്നത് ഖത്തര്&#x200d; ലോകകപ്പ് പോലെയെന്നാണ്. വലിയ ആള്&#x200d;ക്കൂട്ടത്തെ കണ്ടാല്&#x200d; നമ്മള്&#x200d; പറയാറില്ലേ തൃശൂര്&#x200d; പൂരത്തിന് പോയത് പോലെയെന്ന്. അത് പോലെ അതിമനോഹരമായ പരിപാടികള്&#x200d;ക്ക് അലങ്കാരമായി ഖത്തര്&#x200d; ലോകകപ്പിനെ ചേര്&#x200d;ക്കുമ്പോള്&#x200d; മാര്&#x200d;ക്ക് നല്&#x200d;കേണ്ടത് ആ രാജ്യത്തെ ഭരണാധികാരിക്കാണ്. 42 വയസുള്ള ഒരു ചെറുപ്പക്കാരന്&#x200d;. അദ്ദേഹത്തിന് കട്ട സപ്പോര്&#x200d;ട്ടുമായി രാജ കുടുംബവും കൊച്ചു രാജ്യവും. ആ രാജ്യത്ത് ജീവിക്കുന്ന പ്രവാസ ലോകം നിറഞ്ഞ പിന്തുണയുമായി അമീറിനൊപ്പം. ഖത്തര്&#x200d; വിസ്മയമായത് ഈ സമ്പൂര്&#x200d;ണ പിന്തുണയിലാണ്.</p>
<p>ലോകകപ്പിന്റെ വന്&#x200d; വിജയം കണ്ടിട്ട് പാശ്ചാത്യര്&#x200d;ക്ക് ദഹിക്കുന്നില്ല. ലോകകപ്പിന് മുമ്പ് എന്തെല്ലാമായിരുന്നു പുകില്&#8230; ഖത്തറില്&#x200d; മനുഷ്യാവകാശ ധ്വംസനമാണ്, ഖത്തറില്&#x200d; ജീവിക്കാനാവില്ല, ലോകകപ്പ് സമയത്ത് ട്രാഫിക്ക് ദുരന്തമുണ്ടാവും, തിക്കും തിരക്കമുണ്ടാവും, ശുദ്ധ വായു ലഭിക്കില്ല.. അറിയപ്പെടുന്ന മാധ്യമ ഓണ്&#x200d;ലൈന്&#x200d; ബഹളക്കാര്&#x200d; നുണക്കഥകള്&#x200d; പലതും പ്രചരിപ്പിച്ചു. നമ്മുടെ മലയാളത്തിലെ ചില കുത്തകക്കാരും അത് ഏറ്റുപിടിച്ചു. ഖത്തറില്&#x200d; ഒട്ടകപ്പനിയെന്ന് ഒരു ഓസ്‌ട്രേലിയന്&#x200d; ഓണ്&#x200d;ലൈന്&#x200d; കഥ നിരത്തിയപ്പോള്&#x200d; അത് അതേ പടി മലയാളീകരിച്ചു ഒരു മുത്തശ്ശിപത്രം. പക്ഷേ ദോഹയില്&#x200d; പോയി ലോകകപ്പ് നേരില്&#x200d; കണ്ട ആബാലവൃദ്ധം പറഞ്ഞു, അതിഗംഭീരം. ഇവിടെയാണ് ഗംഭീരം എന്ന മലയാളപദത്തിന് ഖത്തര്&#x200d; ലോകകപ്പ് പോലെ എന്ന വിശേഷണം അനുയോജ്യമായി മാറുന്നത്.</p>
<p>ഖത്തര്&#x200d; അമീര്&#x200d; ഷെയിക് തമീം ബിന്&#x200d; ഹമദ് അല്&#x200d;താനിയെന്ന യുവതയുടെ പ്രതിനിധി അദ്ദേഹത്തിന്റെ ഒരു ചിത്രം പോലും ലോകകപ്പ് മത്സരങ്ങള്&#x200d; നടന്ന ഒരു മൈതാനത്തോ, അതിന്റെ പ്രാന്തങ്ങളിലോ കണ്ടില്ല. ലോകകപ്പ് കഴിഞ്ഞപ്പോള്&#x200d; തന്നെ സഹായിച്ച 20,000 വോളണ്ടിയര്&#x200d;മാര്&#x200d;ക്ക് ഒപ്പിട്ട സര്&#x200d;ട്ടിഫിക്കറ്റ് അദ്ദേഹം നല്&#x200d;കി. അതില്&#x200d; പോലും ഒരു ചിത്രവുമില്ല. ലോകത്തെ സ്വീകരിക്കുന്ന തിരക്കിലായിരുന്നു അദ്ദേഹവും ഭരണകൂടവും. യുറോപ്യന്മാര്&#x200d; അവരുടെ പഴയ ആഢ്യ മനോഭാവത്തില്&#x200d; പലതും വിളിച്ചു പറയുമെന്ന് അറിയാവുന്നതിനാല്&#x200d; ഖത്തര്&#x200d; ഭരണകൂടം പ്രതികരിക്കാന്&#x200d; പോയില്ല. അമീര്&#x200d; പറഞ്ഞത് ഒന്ന് മാത്രം നിങ്ങള്&#x200d; ഖത്തറിലേക്ക് വരു, ലോകകപ്പ് ആസ്വദിക്കു, മടങ്ങു&#8230;</p>
<p>29 ദിവസം ദീര്&#x200d;ഘിച്ച മെഗാ ചാമ്പ്യന്&#x200d;ഷിപ്പ്. ഫുട്‌ബോള്&#x200d; ലോകത്തെ കിരീടം വെച്ച രാജകുമാരന്&#x200d; ലിയോ മെസി ആ കിരീടം സ്വന്തമാക്കി. കിരീടം സ്വീകരിക്കുന്നതിന് മുമ്പ് അമീര്&#x200d; അദ്ദേഹത്തെ ബിഷ്ത് എന്ന അറേബ്യന്&#x200d; ആചാര വസ്ത്രം ധരിപ്പിച്ചു. അത് കണ്ട് ചിലര്&#x200d;ക്ക് കുരുപൊട്ടി. അവര്&#x200d; ഉച്ചത്തില്&#x200d; പറഞ്ഞ് വാട്ടീസ് ഗോയിംഗ് ഓണ്&#x200d;&#8230;.? എന്താണവിടെ സംഭവിക്കുന്നത്&#8230;? പക്ഷേ അപശബ്ദങ്ങള്&#x200d; പലതും കേട്ടതിനാല്&#x200d; അതാരും മൈന്&#x200d;ഡ് ചെയ്തില്ല. അര്&#x200d;ജന്റീനയുടെ ദേശീയ കുപ്പായത്തെ മറച്ച് ഒരു അറേബ്യന്&#x200d; സ്ഥാന വസ്ത്രമോ&#8230; ആരവിടെ&#8230;? ബഹളത്തിനിടെ ചിരിയോടെ മെസി എന്ന അതികായന്&#x200d; ആ വസ്ത്രം ധരിച്ചു. ഫിഫ ലോകകപ്പ് വാങ്ങി. തുള്ളിച്ചാടി. ഇപ്പോള്&#x200d; ഖത്തറില്&#x200d; നിന്നും വരുന്ന വാര്&#x200d;ത്ത അവിടുത്തെ പ്രധാന മാര്&#x200d;ക്കറ്റായ സുഖ് വാകിഫില്&#x200d; പോയി ഈ പാശ്ചാത്യര്&#x200d; ബിഷ്ത് തെരയുകയാണെന്നാണ്. അവര്&#x200d;ക്കും വേണമത്രെ ബിഷ്ത്.</p>
<p>ഭരണകൂടത്തിന് വേണ്ടത് വ്യക്തമായ ലക്ഷ്യവും ആ ലക്ഷ്യത്തിലേക്കുള്ള ദിശാ ബോധവുമാണ്. അതാണ് ഖത്തര്&#x200d; അമീര്&#x200d; തെളിയിച്ചത്. 2010 ലാണ് ഫിഫ ഖത്തറിന് ലോകകപ്പ് വേദി അനുവദിച്ചത്. അന്ന് മുതല്&#x200d; ആരംഭിച്ച കഠിനാദ്ധ്വാനമാണ്. ആയിരക്കണക്കിനാളുകള്&#x200d;ക്ക് തൊഴില്&#x200d; നല്&#x200d;കി. 12 വര്&#x200d;ഷത്തിന് ശേഷം അതിഗംഭീരമായി അവര്&#x200d; ലോകകപ്പ് നടത്തി. പടിഞ്ഞാറിന്റെ പിന്തിരിപ്പന്&#x200d; പരാതികള്&#x200d; മാറ്റി നിര്&#x200d;ത്തിയാല്&#x200d; 100 ല്&#x200d; 100 മാര്&#x200d;ക്ക് നല്&#x200d;കേണ്ട സംഘാടനം. ഫിഫയുടെ തലവന്&#x200d; ജിയോവനി ഇന്&#x200d;ഫാന്&#x200d;ഡിനോ പറഞ്ഞു, അതികേമം എന്ന്. ഇന്&#x200d;ഫാന്&#x200d;ഡിനോ ഒരു പടിഞ്ഞാറുകാരനാണ്. പക്ഷേ അദ്ദേഹത്തിന് സത്യം പറയാതെ വയ്യാത്ത അവസ്ഥയായി. കാരണം കൂറെ നാളായി ഇതെല്ലാം അദ്ദേഹം നേരില്&#x200d; കാണുന്നു. അറബ് നാടിന്റെ ആതിഥ്യ മര്യാദ, അച്ചടക്കം, പാരമ്പര്യം, ശീലങ്ങള്&#x200d;, ആചാരങ്ങള്&#x200d;&#8230;. ഖത്തറില്&#x200d; മദ്യം വിതരണം ചെയ്യില്ല എന്ന് പറഞ്ഞപ്പോള്&#x200d; കുരുപൊട്ടിയവര്&#x200d;ക്ക് കോള വാങ്ങി കുടിക്കേണ്ടി വന്നു. അത് കുടിച്ച് കൊണ്ട് അവര്&#x200d; ദുഷിപ്പെഴുതി. അതിലൊന്നും വിഴാതെ ഇപ്പോള്&#x200d; ദോഹയില്&#x200d; നിന്നും ആഗോളീയര്&#x200d; ചിരിയോടെ മടങ്ങുമ്പോള്&#x200d; അമീര്&#x200d; ചിരിയോടെ പറയുന്നു, അസ്സലാമു അലൈക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/qatar-which-does-not-stop-the-noise-even-after-leaving-the-stage-editorial.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഖത്തര്&#x200d; ലോകകപ്പ് നേടിയതെങ്ങിനെ?; പിന്നില്&#x200d; പ്രയ്തനിച്ച മലയാളിക്ക് പറയാനുള്ളത്</title>
		<link>https://www.chandrikadaily.com/malayali-who-has-worked-behind-has-to-say.html</link>
					<comments>https://www.chandrikadaily.com/malayali-who-has-worked-behind-has-to-say.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sun, 11 Dec 2022 02:53:23 +0000</pubDate>
				<category><![CDATA[Features]]></category>
		<category><![CDATA[gulf]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[fifa world cup]]></category>
		<category><![CDATA[malayali]]></category>
		<category><![CDATA[qatar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=226149</guid>

					<description><![CDATA[ശക്തമായ വെല്ലുവില്&#x200d;കള്&#x200d; അതിജീവിച്ച് ഖത്തറിലേക്ക് ലോകകപ്പ് എത്തിക്കുന്നതിന് അഹോരാത്രം പ്രയത്‌നിച്ച ഒരാള്&#x200d; ഖത്തറിലുണ്ട്. ഫിഫ എക്‌സിക്യൂട്ടിവ് മുന്&#x200d; അംഗവും  ദീര്&#x200d;ഘകാലം ഏഷ്യന്&#x200d; ഫുട്‌ബോള്&#x200d; കോണ്&#x200d;ഫെഡറേഷന്&#x200d; കോണ്&#x200d;ഫെഡറേഷന്&#x200d;(എ.എഫ്.സി) മുന്&#x200d; പ്രസിഡന്റുമായിരുന്ന മുഹമ്മദ് ബിന്&#x200d; ഹമ്മാം. ഖത്തര്&#x200d; കണ്ട എക്കാലത്തേയും മികച്ച ഫുട്‌ബോള്&#x200d; സംഘാടകന്&#x200d;.  ഹമ്മാമിന് താങ്ങും തണലുമായി പ്രവര്&#x200d;ത്തിച്ചതാകട്ടെ മലയാളിയും. കോഴിക്കോട്, കാരപ്പറമ്പ് സ്വദേശി ചിറക്കല്&#x200d; അഹ്മദ് നജീബ്.]]></description>
										<content:encoded><![CDATA[<p><strong>അശ്‌റഫ് തൂണേരി</strong></p>
<p>ദോഹ: ലോക സമൂഹത്തിന് മാനവികതയുടെ മനോഹാരിത പകര്&#x200d;ന്ന് ആരംഭിച്ച ഖത്തര്&#x200d; ലോകകപ്പ് അവസാനിക്കാന്&#x200d; ദിനങ്ങള്&#x200d; മാത്രം ബാക്കി. പല നിലകളില്&#x200d; കായിക ചരിത്രത്തില്&#x200d; വേറിട്ടതായി അടയാളപ്പെട്ടുകഴിഞ്ഞ ഫിഫ ലോകകപ്പിന്റെ ഇരുപത്തിരണ്ടാമത് പതിപ്പ് എങ്ങിനെ ഖത്തറിലെത്തിയെന്നതിന് പലതരം വ്യാഖ്യാനങ്ങള്&#x200d; അന്തരീക്ഷത്തില്&#x200d; പറന്നുനടക്കുന്നുണ്ട്. ശക്തമായ വെല്ലുവില്&#x200d;കള്&#x200d; അതിജീവിച്ച് ഖത്തറിലേക്ക് ലോകകപ്പ് എത്തിക്കുന്നതിന് അഹോരാത്രം പ്രയത്‌നിച്ച ഒരാള്&#x200d; ഖത്തറിലുണ്ട്. ഫിഫ എക്‌സിക്യൂട്ടിവ് മുന്&#x200d; അംഗവും ദീര്&#x200d;ഘകാലം ഏഷ്യന്&#x200d; ഫുട്‌ബോള്&#x200d; കോണ്&#x200d;ഫെഡറേഷന്&#x200d; കോണ്&#x200d;ഫെഡറേഷന്&#x200d;(എ.എഫ്.സി) മുന്&#x200d; പ്രസിഡന്റുമായിരുന്ന മുഹമ്മദ് ബിന്&#x200d; ഹമ്മാം. ഖത്തര്&#x200d; കണ്ട എക്കാലത്തേയും മികച്ച ഫുട്‌ബോള്&#x200d; സംഘാടകന്&#x200d;. ഹമ്മാമിന് താങ്ങും തണലുമായി പ്രവര്&#x200d;ത്തിച്ചതാകട്ടെ മലയാളിയും. കോഴിക്കോട്, കാരപ്പറമ്പ് സ്വദേശി ചിറക്കല്&#x200d; അഹ്മദ് നജീബ്. ഹമ്മാമിന്റെ ഓഫീസ് മാനേജര്&#x200d; എന്ന പദവിയില്&#x200d; വര്&#x200d;ഷങ്ങളായി കാര്യങ്ങള്&#x200d; ഏകോപിപ്പിക്കാന്&#x200d; പ്രധാനപങ്കുവഹിച്ച നജീബ് ഈ ദൗത്യവുമായി ഹമ്മാമിനൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്&#x200d; സഞ്ചരിച്ചു.</p>
<p>1991 മുതല്&#x200d; ഹമ്മാമിന്റെ ഓഫീസ് മാനേജറായി പ്രവര്&#x200d;ത്തിക്കുന്നുണ്ട് നജീബ്. ലോകകപ്പ് ഖത്തറിന് അനുവദിക്കുന്നതിന്റെ തുടക്കം മുതലുള്ള എല്ലാ കാര്യങ്ങളിലും ഹമ്മാമിനൊപ്പം സജീവമായ അദ്ദേഹം നിലവില്&#x200d; ഹമ്മാമിനൊപ്പം ഫിഫയുടെ വിലക്ക് നേരിടുകയാണ്. ഫിഫ പ്രസിഡന്റായിരുന്ന സെപ് ബ്ലാറ്റര്&#x200d; ഖത്തറിന് ലോകകപ്പ് അനുവദിക്കുന്നതില്&#x200d; കടുത്ത എതിര്&#x200d;പ്പ് ഉന്നയിച്ചിരുന്ന ഘട്ടത്തിലാണ് ഖത്തര്&#x200d; ലോകത്തെ ഞെട്ടിച്ച് ബിഡ് സ്വന്തമാക്കിയതെന്നും തുടക്കം മുതല്&#x200d; ബ്ലാറ്റര്&#x200d; ഖത്തറിനെതിരായിരുന്നുവെന്നും നജീബ് ചന്ദ്രികയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്&#x200d; വ്യക്തമാക്കി. കാസ്റ്റിംഗ് വോട്ട് വേണ്ടി വന്നാല്&#x200d; ഖത്തറിന് എതിരെ നിലപാട് സ്വീകരിക്കുമന്ന് വരെ ബ്ലാറ്റര്&#x200d; പറഞ്ഞിരുന്നു. നേരത്തെ ഫിഫ തെരഞ്ഞെടുപ്പില്&#x200d; സെപ് ബ്ലാറ്ററിന് അനുകൂലമായി രംഗത്തുവരികയും അദ്ദേഹത്തെ വിജയിപ്പിക്കുന്നതിന് മുന്നില്&#x200d; നിന്ന് നയിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു ഹമ്മാം. എന്നാല്&#x200d; പിന്നീട് ഖത്തറിന് ലോകകപ്പ് അനുവദിക്കുന്നതില്&#x200d; ബ്ലാറ്റര്&#x200d; തികച്ചും പ്രതികൂലമായ നടപടി സ്വീകരിച്ചു. എന്നാല്&#x200d; എല്ലാ പ്രതിബന്ധങ്ങളേയും ഹമ്മാം തകര്&#x200d;ത്തെറിഞ്ഞു. ഗാര്&#x200d;ഡിയന്&#x200d; അടക്കമുള്ള പത്രങ്ങള്&#x200d; തുടക്കം മുതല്&#x200d; ഖത്തറിന് എതിരെ പ്രവര്&#x200d;ത്തിച്ചിരുന്നുവെന്നും നജീബ് വിശദീകരിച്ചു.</p>
<p><img loading="lazy" class="alignnone size-medium wp-image-226151" src="https://www.chandrikadaily.com/wp-content/uploads/2022/12/NAJEEBKA-3-300x225.jpg" alt="" width="300" height="225" srcset="https://www.chandrikadaily.com/wp-content/uploads/2022/12/NAJEEBKA-3-300x225.jpg 300w, https://www.chandrikadaily.com/wp-content/uploads/2022/12/NAJEEBKA-3-768x576.jpg 768w, https://www.chandrikadaily.com/wp-content/uploads/2022/12/NAJEEBKA-3.jpg 800w" sizes="(max-width: 300px) 100vw, 300px" /><br />
<strong>ഫിഫയുടെ ബിഡും ഖത്തറിന് ലഭിച്ച വോട്ടും</strong></p>
<p>2008ലാണ് ഫിഫ 2022 ലോകകപ്പ് ഫുട്‌ബോളിനുള്ള അപേക്ഷ ക്ഷണിക്കുന്നത്. ഖത്തറിന് പുറമെ, ഓസ്‌ട്രേലിയ, അമേരിക്ക, ബെല്&#x200d;ജിയം, സ്‌പെയിന്&#x200d;, ജപ്പാന്&#x200d;, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളാണ് ബിഡില്&#x200d; പങ്കെടുത്തിരുന്നത്. ആദ്യഘട്ടത്തില്&#x200d; തന്നെ ബെല്&#x200d;ജിയം പിന്&#x200d;മാറി. ആദ്യഘട്ട വോട്ടെടുപ്പില്&#x200d; ലണ്ടനും സ്‌പെയിനും ഓസ്‌ട്രേലിയയും പുറത്തായി. അമേരിക്കയും ഖത്തറും മാത്രമായി ചുരുങ്ങി അവസാന ഘട്ടത്തില്&#x200d;. ഈ വോട്ടെടുപ്പില്&#x200d; ഖത്തറിന് പൂര്&#x200d;ണ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. 13 വോട്ട് ഖത്തറിനും 12 വോട്ട് അമേരിക്കക്കും കിട്ടി. ഈ സഹചര്യത്തില്&#x200d; രണ്ടാം ഘട്ടവോട്ടെടുപ്പ് അനിവാര്യമായി. ഈ വോട്ടെടുപ്പില്&#x200d; ഖത്തറിന് പതിനാല് വോട്ടും അമേരിക്കക്ക് എട്ടും ലഭിച്ചു. ലോകകപ്പ് ഫുട്‌ബോള്&#x200d; നടത്താനുള്ള അപേക്ഷ സമര്&#x200d;പ്പിക്കുമ്പോള്&#x200d; ആവശ്യമായ സ്‌റ്റേഡിയങ്ങള്&#x200d; ഉണ്ടായിരുന്നില്ല. സാധാരണ ഗതിയില്&#x200d; ലോകകപ്പ് ഫുട്‌ബോള്&#x200d; നടക്കുന്നത് ജൂണിലാണ്. ഈ സമയത്ത് ഖത്തറില്&#x200d; കൊടും ചൂടായിരിക്കുമെന്നതായിരുന്നു ഖത്തറിന് ലോകകപ്പ് അനുവദിക്കരുത് എന്ന് വാദിച്ചവര്&#x200d; ചൂണ്ടിക്കാട്ടിയ പ്രധാന കാര്യം. സ്‌റ്റേഡിയങ്ങളെല്ലാം എയര്&#x200d; കണ്ടീഷനാക്കും എന്നായിരുന്നു ഇതിന് ഖത്തര്&#x200d; പറഞ്ഞ മറുപടി. നിശ്ചിത സമയത്തിനുള്ളില്&#x200d; സ്‌റ്റേഡിയങ്ങളും അനുബന്ധ സൗകര്യങ്ങളും ഒരുക്കുമെന്നുള്ള സര്&#x200d;ക്കാറിന്റെ രേഖാമൂലമുള്ള ഉറപ്പ് ഖത്തര്&#x200d; ഫിഫക്ക് നല്&#x200d;കി. പിന്നീട് നടന്നത് പോരാട്ടമായിരുന്നു. അതിവേഗത്തില്&#x200d; ഖത്തര്&#x200d; മുന്നോട്ടുപോയി. ഉടന്&#x200d; മെട്രോ സര്&#x200d;വീസുകള്&#x200d; പ്രവര്&#x200d;ത്തനസജ്ജമാവുകയും സ്‌റ്റേഡിയങ്ങള്&#x200d; നിര്&#x200d;മ്മാണം പൂര്&#x200d;ത്തിയാവുകയും ചെയ്തു.</p>
<p><strong>ബ്ലാറ്ററെ പിന്തുണച്ച ഹമ്മാം; ഹമ്മാമിനെതിരെ ബ്ലാറ്റര്&#x200d;</strong></p>
<p>1998ലേയും 2002ലേയും ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്&#x200d; ബ്ലാറ്ററെ ഹമ്മാം പിന്തുണച്ചിരുന്നു. എന്നാല്&#x200d; പിന്നീട് ഫിഫ എക്‌സിക്യൂട്ടിവ് കമ്മിറ്റിയിലെ തര്&#x200d;ക്കങ്ങളെ തുടര്&#x200d;ന്ന് ഇരുവരും അകന്നു. പിന്നീട് ഇരുവരും തമ്മില്&#x200d; ഒത്തുതീര്&#x200d;പ്പുണ്ടാകുകയും മത്സരത്തില്&#x200d;നിന്ന് പിന്&#x200d;വാങ്ങുന്നതായി ഹമ്മാം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്&#x200d; ബ്ലാറ്റര്&#x200d; അടങ്ങിയിരുന്നില്ല. കരീബിയന്&#x200d; അംഗങ്ങള്&#x200d;ക്ക് കൈക്കൂലി കൊടുത്തുവെന്ന് ഫിഫ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും കോണ്&#x200d;കാകഫ് ജനറല്&#x200d; സെക്രട്ടറിയുമായ ചക്ക് ബ്ലേസര്&#x200d; മുഖേന ആരോപണമുണ്ടാക്കി. ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വോട്ടിന് പകരം കൈക്കൂലി നല്&#x200d;കിയെന്നായിരുന്നു ആരോപണം. ഹമ്മാമിനെതിരെ ഇതോടെ കുറ്റം ചുമത്തി. മെയ് 29 ന് ഫിഫയുടെ എത്തിക്‌സ് കമ്മിറ്റിക്ക് മുന്നില്&#x200d; അദ്ദേഹം ഹാജരായി. പിറ്റേന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പില്&#x200d;നിന്ന് പിന്&#x200d;വാങ്ങുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ആ തെരഞ്ഞെടുപ്പില്&#x200d; ബ്ലാറ്റര്&#x200d; എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 2011 മെയ് 29ന്, കരീബിയന്&#x200d; ഫുട്‌ബോള്&#x200d; യൂണിയന്&#x200d; അംഗങ്ങള്&#x200d;ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്&#x200d; വാഗ്ദാനം ചെയ്തുവെന്ന ആരോപണത്തെക്കുറിച്ചുള്ള അന്വേഷണ ഫലമായി, ഫിഫയുടെ എത്തിക്‌സ് കമ്മിറ്റി ബിന്&#x200d; ഹമ്മാമിനെയും ജാക്ക് വാര്&#x200d;ണറെയും വിലക്കിയ കൂട്ടത്തില്&#x200d; നജീബും ഉള്&#x200d;പ്പെട്ടു. നജീബിനും ഗൂഢാലോചനയില്&#x200d; പങ്കുണ്ട് എന്നായിരുന്നു അവരുടെ കണ്ടെത്തല്&#x200d;. 2011 ജൂലൈ 23 ന്, പെട്രസ് ദമാസേബ് അധ്യക്ഷനായ ഫിഫ എത്തിക്‌സ് കമ്മിറ്റിയുടെ അഞ്ചംഗ പാനല്&#x200d; എല്ലാ ഫുട്‌ബോള്&#x200d; പ്രവര്&#x200d;ത്തനങ്ങളില്&#x200d; നിന്നും ബിന്&#x200d; ഹമ്മാമിനെയും നജീബിനെയും ആജീവനാന്തം വിലക്കി. വിലക്കിനെതിരെ ബിന്&#x200d; ഹമ്മാം അപ്പീല്&#x200d; നല്&#x200d;കിയെങ്കിലും ഫിഫ അപ്പീല്&#x200d; കമ്മിറ്റി അത് നിരസിച്ചു. 2012 ഏപ്രില്&#x200d; 1819 തീയതികളില്&#x200d; ബിന്&#x200d; ഹമ്മാം ആര്&#x200d;ബിട്രേഷന്&#x200d; ഫോര്&#x200d; സ്‌പോര്&#x200d;ട്‌സ് കോര്&#x200d;ട്ടില്&#x200d; അപ്പീല്&#x200d; നല്&#x200d;കി. അപ്പീല്&#x200d; അംഗീകരിച്ച കോടതി 2012 ജൂലൈ 19ന് അദ്ദേഹത്തിന്റെ ആജീവനാന്ത വിലക്ക് റദ്ദാക്കി. 2012 ഡിസംബറില്&#x200d;, എഎഫ്‌സിയുടെ പ്രസിഡന്റ് എന്ന നിലയില്&#x200d; ക്രമക്കേട് നടത്തിയെന്ന് വ്യാജമായി ആരോപിച്ച് വീണ്ടും വിലക്ക് ഏര്&#x200d;പ്പെടുത്തുകയായിരുന്നു. രണ്ടാം ആജീവനാന്ത വിലക്കായിരുന്നു ഇത്. ഈ വിലക്കിന്റെ ഭാഗമായാണ് നജീബിന് എതിരെയും ഫിഫ നടപടി സ്വീകരിച്ചത്.</p>
<p><strong>ലോക ഫുട്‌ബോള്&#x200d; പുരോഗതിക്കായി ഹമ്മാമിന്റെ പരിശ്രമങ്ങള്&#x200d;; കോഡിനേറ്ററായി നജീബ്</strong></p>
<p>ഫിഫ എക്‌സിക്യുട്ടീവ് അംഗമെന്ന നിലയില്&#x200d; പ്രത്യേക പരിശ്രമങ്ങള്&#x200d; നടത്തിയ വ്യക്തികൂടിയാണ് ഹമ്മാം. ഫുട്‌ബോളില്&#x200d; പിന്നോക്കം നില്&#x200d;ക്കുന്ന രാജ്യങ്ങളെ ഉയര്&#x200d;ത്തിക്കൊണ്ടുവരാന്&#x200d; ഫിഫ തുടക്കം കുറിച്ച ഗോള്&#x200d; പ്രൊജക്ടിന്റെ ചെയര്&#x200d;മാനായിരുന്നു ഹമ്മാം. ഇതേ പ്രൊജക്ടിന്റെ കോര്&#x200d;ഡിനേറ്ററായി തനിക്ക് പ്രവര്&#x200d;ത്തിക്കാനവസരമുണ്ടായെന്നും നജീബ് പറഞ്ഞു. ഇതിന്റെ ഭാഗമായി ഇന്ത്യയടക്കം നിരവധി രാജ്യങ്ങളില്&#x200d; പര്യടനം നടത്തി.</p>
<p>നാല്&#x200d;പതു വര്&#x200d;ഷം മുമ്പ് ഖത്തറിലെത്തിയ നജീബ്, മുഹമ്മദ് ഹമ്മാമിന്റെ കുടുംബവുമായി ബന്ധമുള്ള കമ്പനിയിലാണ് ആദ്യം ജോലി ചെയ്തിരുന്നത്. 1975 ല്&#x200d; ഹമ്മാം കെംകോ എന്ന കമ്പനി രൂപീകരിച്ചു. 1976ല്&#x200d; അല്&#x200d;റയ്യാന്&#x200d; ഫുട്‌ബോള്&#x200d; ക്ലബിന്റെ പ്രസിഡന്റായ ഹമ്മാം അടുത്ത വര്&#x200d;ഷം രാജിവെച്ചു. 1991ലാണ് ഹമാം ഖത്തര്&#x200d; ഫുട്‌ബോള്&#x200d; അസോസിയേഷന്&#x200d; പ്രസിഡന്റായത്. അതേവര്&#x200d;ഷം ഖത്തര്&#x200d; ആദ്യമായി ഗള്&#x200d;ഫ് കപ്പ് നേടി. 1998ലാണ് ഹമാം എ.എഫ്.സി പ്രസിഡന്റായത്. ഹമാം എ.എഫ്.സി തലവനായിരിക്കെ, ചാംപ്യന്&#x200d;സ് ലീഗ് ടൂര്&#x200d;ണമെന്റ് സംഘടിപ്പിക്കുന്നതില്&#x200d; വിജയിച്ചു. ഓസ്‌ട്രേലിയയെ എ.എഫ്.സിയിലേക്ക് കൊണ്ടുവരുന്നതിലും മേല്&#x200d;നോട്ടം വഹിച്ചു. വിഷന്&#x200d; ഏഷ്യ എക്‌സ്ട്രീം ക്ലബ്ബ് എന്ന വികസന പരിപാടിക്കും അദ്ദേഹം തുടക്കമിട്ടു. 1996 മുതല്&#x200d; അദ്ദേഹം ഫിഫ എക്‌സിക്യൂട്ടീവ് അംഗമായി. 2011 ജനുവരി 5ന് അദ്ദേഹം വീണ്ടും എ.എഫ്.സി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.<br />
2011 മെയ് 31 നും ജൂണ്&#x200d; 1 നും ഇടയിലുള്ള 61ാമത് ഫിഫ കോണ്&#x200d;ഗ്രസില്&#x200d; ഫിഫയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവിലെ പ്രസിഡന്റ് സെപ്പ് ബ്ലാറ്ററിനെതിരെ താന്&#x200d; മത്സരിക്കുമെന്ന് ദി ഗാര്&#x200d;ഡിയന് നല്&#x200d;കിയ അഭിമുഖത്തില്&#x200d; മുഹമ്മദ് ബിന്&#x200d; ഹമ്മാം പ്രഖ്യാപിച്ചു. &#8216;ആളുകള്&#x200d; മാറാന്&#x200d; ശ്രമിക്കണം. മാറ്റം നല്ലതാണ്&#8217; ഹമ്മാം പറഞ്ഞു. പരിചയമുള്ള ഒരു വ്യക്തിയാണ് ബ്ലാറ്റര്&#x200d;, ലോകമെമ്പാടുമുള്ള ഫുട്‌ബോളിന് അദ്ദേഹം കാര്യമായ സംഭാവനകള്&#x200d; നല്&#x200d;കിയിട്ടുണ്ട്, എന്നാല്&#x200d; എല്ലാത്തിനും സമയപരിധിയുണ്ടെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p><strong>ഫിഫ ആദരിച്ച ഹമ്മാം</strong></p>
<p>ലോകത്തെ പല രാഷ്ട്രങ്ങളും ആദരിച്ച കായിക സംഘാടകനാണ് എഴുപത്തിമൂന്നുകാരനായ ഹമ്മാം. എന്തിനധികം ഫിഫ ഫസ്റ്റ്ക്ലാസ്സ് ദി മെരിറ്റ് മെഡല്&#x200d; നല്&#x200d;കി ഹമ്മാമിനെ ആദരിച്ചിട്ടുണ്ട്. ലെബനാന്&#x200d;, കംബോഡിയ, ജോര്&#x200d;ദ്ദാന്&#x200d;, മൊറോക്കോ, സുഡാന്&#x200d;, യെമന്&#x200d;, നേപ്പാള്&#x200d;, ഉസ്ബക്കിസ്ഥാന്&#x200d;, ജിബൂട്ടി, ലാവോസ്, ബാങ്കോക്ക്, കൊറിയ, മംഗോളിയ, സിയോള്&#x200d;, ഫലസ്തീന്&#x200d; തുടങ്ങിയ അനേകം രാഷ്ട്രങ്ങള്&#x200d; ഔദ്യോഗികമായും അല്ലാതേയും അദ്ദേഹത്തിന് അവാര്&#x200d;ഡുകളും ബഹുമതികളും നല്&#x200d;കിയിട്ടുണ്ട്. യു.എ.ഇയിലെ ഏറ്റവും വലിയ സിവിലയന്&#x200d; ബഹുമതിയായ ഫസ്റ്റ് സായിദ് മെഡല്&#x200d; ഹമ്മാമിനെ തേടിയെത്തി. സ്‌പോര്&#x200d;ട്‌സ് മാനേജ്‌മെന്റിലും നിയമത്തില്&#x200d; ഹോണററി ഡോക്ടറേറ്റും ലഭിച്ചിട്ടുണ്ട്. ഇപ്പോഴും ഖത്തറില്&#x200d; മന്ത്രിപദവിയുള്ള വ്യക്തിത്വമാണദ്ദേഹം. ഹമ്മാമിന്റെ നിഴല്&#x200d;പോലെ കൂടെയുള്ള നജീബ് ഇപ്പോള്&#x200d; ആസ്‌പെയര്&#x200d; അക്കാദമിയിലാണ് ജോലി ചെയ്യുന്നത്. ഭാര്യ റഹ്ന നജീബ്, മക്കളായ ലുബിന നജീബ്, നവീദ് നജീബ് എന്നിവര്&#x200d;ക്കൊപ്പം ദോഹയില്&#x200d; താമസിക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/malayali-who-has-worked-behind-has-to-say.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊറിയന്&#x200d; കുതിപ്പില്&#x200d; പ്രീക്വാര്&#x200d;ട്ടറില്&#x200d; കിതച്ച് കയറി പോര്&#x200d;ചുഗല്&#x200d;</title>
		<link>https://www.chandrikadaily.com/portugal-stormed-into-the-pre-quarters-with-the-korean-surge.html</link>
					<comments>https://www.chandrikadaily.com/portugal-stormed-into-the-pre-quarters-with-the-korean-surge.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 02 Dec 2022 17:49:51 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[fifa world cup]]></category>
		<category><![CDATA[qatar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=224866</guid>

					<description><![CDATA[പോര്&#x200d;ചുഗലിന്റെ റികാര്&#x200d;ഡോ ഹോര്&#x200d;ത്തയാണ് ഒരടിയെങ്കിലും തിരിച്ചടിച്ചിട്ടത്.]]></description>
										<content:encoded><![CDATA[<p>ദോഹ: ഗ്രൂപ് എച്ച് അവസാന പോരാട്ടത്തില്&#x200d; പറങ്കിപ്പടയെ അട്ടിമറിച്ച് ദക്ഷിണ കൊറിയന്&#x200d; വിളയാട്ടം. പോര്&#x200d;ചുഗലിനെ ഒന്നിനെതിരെ രണ്ടു ഗോളിന് തകര്&#x200d;ത്ത് കൊറിയ പ്രീക്വാര്&#x200d;ട്ടര്&#x200d; യോഗ്യത നേടി. കൊറിയക്ക് മുന്നില്&#x200d; പതറിപ്പോയെങ്കിലും രണ്ടു ജയവുമായി ആറു പോയന്റുള്ള പോര്&#x200d;ചുഗല്&#x200d; ഗ്രൂപ്പും പ്രീക്വാര്&#x200d;ട്ടര്&#x200d; യോഗ്യത നേടിയിട്ടുണ്ട്.</p>
<p>പാസ്സിങ്ങിലും പയറ്റിലും പോര്&#x200d;ചുഗല്&#x200d; മുന്നിട്ട് നിന്നെങ്കിലും വിജയം കൊറിയക്കൊപ്പമായിരുന്നു. കൊറിയയുടെ കിം യങ് ഗോണ്&#x200d;, ഹ്വാങ് ഹീ ചാന്&#x200d; എന്നിവരാണ് പറങ്കി കപ്പല്&#x200d; കുലുക്കിയത്. പോര്&#x200d;ചുഗലിന്റെ റികാര്&#x200d;ഡോ ഹോര്&#x200d;ത്തയാണ് ഒരടിയെങ്കിലും തിരിച്ചടിച്ചിട്ടത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/portugal-stormed-into-the-pre-quarters-with-the-korean-surge.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രീക്വാര്&#x200d;ട്ടറില്&#x200d; കയറിക്കൂടി ക്രൊയേഷ്യ; പുറത്തായി ബെല്&#x200d;ജിയം</title>
		<link>https://www.chandrikadaily.com/swdcroatia-advance-to-the-prequarters-belgium-out.html</link>
					<comments>https://www.chandrikadaily.com/swdcroatia-advance-to-the-prequarters-belgium-out.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Thu, 01 Dec 2022 17:40:23 +0000</pubDate>
				<category><![CDATA[Football]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[belgium]]></category>
		<category><![CDATA[fifa world cup]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=224647</guid>

					<description><![CDATA[സമനിലയോടെ അഞ്ചുപോയന്റുമായി നിലവിലെ റണ്ണേഴ്‌സപ്പായ ക്രൊയേഷ്യ പ്രീക്വാര്&#x200d;ട്ടറിലേക്ക് കടന്നു.]]></description>
										<content:encoded><![CDATA[<p>ദോഹ: അഹമ്മദ് ബിന്&#x200d; സ്‌റ്റേഡിയത്തില്&#x200d; നടന്ന പോരാട്ടത്തില്&#x200d; ബെല്&#x200d;ജിയത്തിന് വന്&#x200d; ആഘാതം. പ്രീക്വാര്&#x200d;ട്ടര്&#x200d; കടക്കാന്&#x200d; വിജയം അനിവാര്യമായ മത്സരത്തിലാണ് ക്രൊയേഷ്യയോട് സമനിലക്ക് വഴങ്ങി ബെല്&#x200d;ജിയം മുട്ടുകുത്തിയത്. രണ്ടാംപകുതിയില്&#x200d; കളത്തിലിറങ്ങിയ ബെല്&#x200d;ജിയത്തിന്റെ സൂപ്പര്&#x200d;സ്‌െ്രെടക്കര്&#x200d; റൊമേലു ലുക്കാക്കു നിര്&#x200d;ണായക ചാന്&#x200d;സുകള്&#x200d; കളഞ്ഞുകുളിച്ചത് ബെല്&#x200d;ജിയത്തിന് തിരച്ചടിയായി. സമനിലയോടെ അഞ്ചുപോയന്റുമായി നിലവിലെ റണ്ണേഴ്‌സപ്പായ ക്രൊയേഷ്യ പ്രീക്വാര്&#x200d;ട്ടറിലേക്ക് കടന്നു.</p>
<p>രണ്ടാം പകുതിയില്&#x200d; ഇരുടീമുകളും കൂടുതല്&#x200d; വാശിയോടെയാണ് പന്തുതട്ടിയത്. ക്രൊയേഷ്യയുടെ പല മിന്നലാക്രമണങ്ങളും ബെല്&#x200d;ജിയന്&#x200d; ഗോളി തിബോ കോര്&#x200d;ട്ടോ പണിപ്പെട്ട് നിര്&#x200d;വീര്യമാക്കുകയായിരുന്നു. ഇരുടീമുകളും പല മുന്നേറ്റങ്ങള്&#x200d; നടത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല. ഒടുവില്&#x200d; മത്സരത്തിന് അന്തിമ വിസില്&#x200d; മുഴങ്ങുമ്പോള്&#x200d; അപമാനിതരായാണ് ബെല്&#x200d;ജിയത്തിന് മടങ്ങേണ്ടി വന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/swdcroatia-advance-to-the-prequarters-belgium-out.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
