<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>fifa &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/fifa/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 19 Nov 2025 05:37:54 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>fifa &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ലോകകപ്പിന് യോഗ്യത നേടിയ ഏറ്റവും ചെറിയ രാജ്യം: ചരിത്രമെഴുതി ക്യുറസാവോ</title>
		<link>https://www.chandrikadaily.com/smallest-country-to-qualify-for-world-cup-curacao-makes-history.html</link>
					<comments>https://www.chandrikadaily.com/smallest-country-to-qualify-for-world-cup-curacao-makes-history.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 19 Nov 2025 05:37:54 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[Curacao]]></category>
		<category><![CDATA[fifa]]></category>
		<category><![CDATA[fifa worldcup]]></category>
		<category><![CDATA[sportsnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364300</guid>

					<description><![CDATA[കോണ്‍കകാഫ് യോഗ്യത മത്സരത്തില്‍ ജമൈക്കയ്ക്ക് എതിരായ ഗോള്‍രഹിത സമനിലയ്‌ക്കൊടുവിലാണ് (00) ക്യുറസാവോ 2026 ലോകകപ്പ് ബര്‍ത്ത് ഉറപ്പിച്ചത്.]]></description>
										<content:encoded><![CDATA[<p>കിങ്സ്റ്റണ്&#x200d;: ഫിഫ ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യമെന്ന റെക്കോര്&#x200d;ഡ് ഇപ്പോള്&#x200d; കരീബിയന്&#x200d; ദ്വീപായ ക്യുറസാവോയുടെ പേരിലാണ്. കോണ്&#x200d;കകാഫ് യോഗ്യത മത്സരത്തില്&#x200d; ജമൈക്കയ്ക്ക് എതിരായ ഗോള്&#x200d;രഹിത സമനിലയ്‌ക്കൊടുവിലാണ് (00) ക്യുറസാവോ 2026 ലോകകപ്പ് ബര്&#x200d;ത്ത് ഉറപ്പിച്ചത്.</p>
<p>1.56 ലക്ഷം മാത്രം ജനസംഖ്യയും 444 ചതുരശ്ര കിലോമീറ്റര്&#x200d; വിസ്തൃതിയുമുള്ള ഈ രാജ്യത്തിന്റെ നേട്ടം ലോകഫുട്‌ബോളില്&#x200d; വലിയ ചലനമുണ്ടാക്കി. ഇതോടെ, ഐസ്ലാന്&#x200d;ഡിന്റെ റെക്കോര്&#x200d;ഡ് (3.5 ലക്ഷത്തിലെ ജനസംഖ്യ) ക്യുറസാവോ മറികടന്നു.</p>
<p>യോഗ്യതയിലെ ക്യുറസാവോയുടെ മിന്നുന്ന പ്രകടനമായി ആറു മത്സരങ്ങളില്&#x200d; 12 പോയിന്റ്, തോല്&#x200d;വിയില്ലാതെ ഗ്രൂപ്പ് ബി ഒന്നാം സ്ഥാനം, ബെര്&#x200d;മുഡക്കെതിരെ 70ന്റെ വമ്പന്&#x200d; ജയം, ജമൈക്ക ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാരാണ്.</p>
<p>78 കാരനായ ഡച്ച് പരിശീലകന്&#x200d; ഡിക്ക് അഡ്വക്കേറ്റ് ലോകകപ്പില്&#x200d; പരിശീലകനാകുന്ന ഏറ്റവും പ്രായമേറിയ വ്യക്തിയായി മാറും. നെതര്&#x200d;ലാന്&#x200d;ഡ്‌സ് ടീമിനൊപ്പം 1994 ലോകകപ്പില്&#x200d; ക്വാര്&#x200d;ട്ടര്&#x200d; ഫൈനല്&#x200d; വരെ എത്തിയ അനുഭവസമ്പത്താണ് അദ്ദേഹത്തിനുള്ളത്.</p>
<p>ക്യുറസാവോ ദേശീയ ടീമിലെ എല്ലാ താരങ്ങളും നെതര്&#x200d;ലാന്&#x200d;ഡ്‌സ് വംശജന്മക്കാരാണ്. ഓറഞ്ച് ജേഴ്സിയ്ക്ക് പകരം നീല നിറത്തിലുള്ള ക്യുറസാവോയുടെ കുപ്പായം തെരഞ്ഞെടുത്തുള്ള ഒരു വ്യത്യസ്തതയും ഇവര്&#x200d;ക്കുണ്ട്.</p>
<p>യു.എസ്, കാനഡ, മെക്‌സിക്കോ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 48 ടീമുകളുടെ ആദ്യ ലോകകപ്പായിരിക്കും ഇത്. കരീബിയന്&#x200d;-മധ്യ അമേരിക്കന്&#x200d; ഫുട്‌ബോളിന്റെ ചരിത്രത്തില്&#x200d; പുതിയ അധ്യായം തുറന്ന ചരിത്ര നേട്ടമാണ് ഈ രാജ്യങ്ങള്&#x200d; കൈവരിച്ചത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/smallest-country-to-qualify-for-world-cup-curacao-makes-history.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സമാധാന ഉച്ചകോടി; ഫുട്‌ബോള്‍ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ ഗസ്സയെ സഹായിക്കുമെന്ന് ഫിഫ</title>
		<link>https://www.chandrikadaily.com/peace-summit-fifa-to-help-gaza-rebuild-football-infrastructure.html</link>
					<comments>https://www.chandrikadaily.com/peace-summit-fifa-to-help-gaza-rebuild-football-infrastructure.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 14 Oct 2025 15:26:56 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[fifa]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[palestine]]></category>
		<category><![CDATA[SUMMIT]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=358482</guid>

					<description><![CDATA[ഷര്‍ം എല്‍-ഷൈഖിലെ ചെങ്കടല്‍ റിസോര്‍ട്ടില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുത്ത 20 ലധികം ലോകനേതാക്കളില്‍ ഇന്‍ഫാന്റിനോയും ഉള്‍പ്പെടുന്നു.
]]></description>
										<content:encoded><![CDATA[<p>ഈജിപ്തില്&#x200d; തിങ്കളാഴ്ച നടന്ന സമാധാന ഉച്ചകോടിയെത്തുടര്&#x200d;ന്ന് യുദ്ധാനന്തര പുനര്&#x200d;നിര്&#x200d;മ്മാണ ശ്രമങ്ങളുടെ ഭാഗമായി ഗസ്സയില്&#x200d; ഫുട്‌ബോള്&#x200d; അടിസ്ഥാന സൗകര്യങ്ങള്&#x200d; പുനര്&#x200d;നിര്&#x200d;മ്മിക്കുന്നതിന് ഭരണസമിതിയുടെ പിന്തുണ ഫിഫ പ്രസിഡന്റ് ജിയാനി ഇന്&#x200d;ഫാന്റിനോ വാഗ്ദാനം ചെയ്തു.</p>
<p>ഷര്&#x200d;ം എല്&#x200d;-ഷൈഖിലെ ചെങ്കടല്&#x200d; റിസോര്&#x200d;ട്ടില്&#x200d; നടന്ന സമ്മേളനത്തില്&#x200d; പങ്കെടുത്ത 20 ലധികം ലോകനേതാക്കളില്&#x200d; ഇന്&#x200d;ഫാന്റിനോയും ഉള്&#x200d;പ്പെടുന്നു.</p>
<p>&#8221;ഈ സമാധാന പ്രക്രിയ ഫലപ്രാപ്തിയിലെത്തുമെന്ന് ഉറപ്പാക്കാന്&#x200d; പിന്തുണയ്ക്കാനും സഹായിക്കാനും ഫിഫ ഇവിടെ ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്,&#8221; പ്രാദേശിക സ്ഥിരതയ്ക്കും പുനര്&#x200d;നിര്&#x200d;മ്മാണത്തിനുമുള്ള പദ്ധതികള്&#x200d; വിശദീകരിക്കുന്ന ഒരു രേഖയില്&#x200d; ഒപ്പിട്ട ശേഷം ഇന്&#x200d;ഫാന്റിനോ പറഞ്ഞു.</p>
<p>67,000-ത്തിലധികം ആളുകളുടെ മരണത്തിനിടയാക്കിയ ഇസ്രാഈലിന്റെ സൈനിക ഓപ്പറേഷനില്&#x200d; തകര്&#x200d;ന്ന സൗകര്യങ്ങളുടെ പുനര്&#x200d;നിര്&#x200d;മ്മാണം ഉള്&#x200d;പ്പെടെ ഗസ്സയിലും വിശാലമായ ഫലസ്തീന്&#x200d; പ്രദേശങ്ങളിലും ഫുട്‌ബോള്&#x200d; പുനഃസ്ഥാപിക്കാന്&#x200d; തന്റെ സംഘടന സഹായിക്കുമെന്ന് ഫിഫ പ്രസിഡന്റ് പറഞ്ഞു.</p>
<p>&#8216;ഫുട്ബോളിന്റെ പങ്ക് പിന്തുണയ്ക്കുക, ഒന്നിക്കുക, പ്രതീക്ഷ നല്&#x200d;കുക,&#8221; അദ്ദേഹം പറഞ്ഞു. &#8216;ഗസ്സയിലെ എല്ലാ ഫുട്‌ബോള്&#x200d; സൗകര്യങ്ങളും പുനര്&#x200d;നിര്&#x200d;മ്മിക്കാനും ഫലസ്തീനിയന്&#x200d; ഫുട്‌ബോള്&#x200d; അസോസിയേഷനുമായി (PFA) ഫുട്‌ബോള്&#x200d; തിരികെ കൊണ്ടുവരാനും ഗെയിമിലൂടെ കുട്ടികള്&#x200d;ക്ക് അവസരങ്ങള്&#x200d; സൃഷ്ടിക്കാനും ഞങ്ങള്&#x200d; സഹായിക്കും.&#8217;</p>
<p>ഫിഫ മിനി-പിച്ചുകള്&#x200d;ക്കും &#8216;ഫിഫ അരീനകള്&#x200d;ക്കും&#8217; സംഭാവന നല്&#x200d;കുമെന്നും ഈ ശ്രമത്തില്&#x200d; ചേരാന്&#x200d; മറ്റ് പങ്കാളികളെ ക്ഷണിക്കുമെന്നും ഇന്&#x200d;ഫാന്റിനോ കൂട്ടിച്ചേര്&#x200d;ത്തു, &#8216;ഫുട്‌ബോള്&#x200d; കുട്ടികള്&#x200d;ക്ക് പ്രതീക്ഷ നല്&#x200d;കുന്നു, അത് വളരെ പ്രധാനമാണ്&#8217;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/peace-summit-fifa-to-help-gaza-rebuild-football-infrastructure.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫിഫ, യുവേഫ മത്സരങ്ങളില്‍ നിന്ന് ഇസ്രാഈലിനെ വിലക്കണം; ആവശ്യവുമായി ഇറ്റാലിയന്‍ പരിശീലകരുടെ അസോസിയേഷന്‍</title>
		<link>https://www.chandrikadaily.com/israel-should-be-banned-from-fifa-and-uefa-competitions-association-of-italian-coaches-with-demand.html</link>
					<comments>https://www.chandrikadaily.com/israel-should-be-banned-from-fifa-and-uefa-competitions-association-of-italian-coaches-with-demand.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 20 Aug 2025 13:25:16 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[fifa]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[palastine]]></category>
		<category><![CDATA[uefa]]></category>
		<category><![CDATA[worldnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=351062</guid>

					<description><![CDATA[സെപ്റ്റംബറില്‍ ഇസ്രാഈലിനെതിരെ ഇറ്റലിയുടെ പ്രധാന ലോകകപ്പ് യോഗ്യതാ മത്സരം നടക്കാനിരിക്കെയാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>ഇസ്രാഈലിനെ എല്ലാ അന്താരാഷ്ട്ര ഫുട്‌ബോള്&#x200d; മത്സരങ്ങളില്&#x200d; നിന്നും സസ്‌പെന്&#x200d;ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇറ്റാലിയന്&#x200d; പരിശീലകരുടെ അസോസിയേഷന്&#x200d;. ഗസ്സയില്&#x200d; തുടരുന്ന വംശഹത്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് എ.ഐ.എ.സി ഇസ്രാഈലിനെ സസ്‌പെന്&#x200d;ഡ് ചെയ്യണമെന്ന് ഫിഫയോടും യുവേഫയോടും ആവശ്യപ്പെട്ടത്. സെപ്റ്റംബറില്&#x200d; ഇസ്രാഈലിനെതിരെ ഇറ്റലിയുടെ പ്രധാന ലോകകപ്പ് യോഗ്യതാ മത്സരം നടക്കാനിരിക്കെയാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.</p>
<p>ഇസ്രായേലിന്റെ ഗസ്സയിലെ വംശഹത്യക്കെതിരെ മൗനം പാലിച്ചതിനും അന്താരാഷ്ട്ര ഫുട്‌ബോള്&#x200d; മത്സരങ്ങളില്&#x200d; നിന്ന് ഇസ്രാഈലിനെ വിലക്കാന്&#x200d; വിസമ്മതിച്ചതിനും ഇരു ഫുട്‌ബോള്&#x200d; സംഘടനകളും കടുത്ത വിമര്&#x200d;ശനങ്ങള്&#x200d; നേരിട്ടിരുന്നു. ഫലസ്തീന്&#x200d; ഫുട്‌ബോള്&#x200d; അസോസിയേഷന്റെ കണക്കനുസരിച്ച് 2023 ഒക്ടോബര്&#x200d; 7 മുതല്&#x200d; ഗസ്സയില്&#x200d; 810ലധികം അത്‌ലറ്റുകള്&#x200d; കൊല്ലപ്പെട്ടിട്ടുണ്ട്.</p>
<p>2022 ഫെബ്രുവരിയില്&#x200d; യുക്രൈന്&#x200d; അധിനിവേശത്തെത്തുടര്&#x200d;ന്ന് റഷ്യക്കെതിരെ കര്&#x200d;ശനമായ നടപടിയെടുത്ത ഫിഫയും യുവേഫയും സമാന നിലപാട് ഇസ്രഈലിന്റെ കാര്യത്തിലും സ്വീകരിക്കണമെന്ന് എഐഎസി പറഞ്ഞു. യുക്രൈന്&#x200d; അധിനിവേശത്തിന്റെ പശ്ചാത്തലത്തില്&#x200d; അന്താരാഷ്ട്ര മത്സരങ്ങളില്&#x200d; നിന്ന് റഷ്യന്&#x200d; ദേശീയ, ക്ലബ് ടീമുകളെ ഒഴിവാക്കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/israel-should-be-banned-from-fifa-and-uefa-competitions-association-of-italian-coaches-with-demand.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫിഫ റാങ്കിങ്ങില്‍ മുന്നേറി ഇന്ത്യന്‍ വനിതകള്‍</title>
		<link>https://www.chandrikadaily.com/indian-women-have-advabnced-iin-the-fifa-rankings.html</link>
					<comments>https://www.chandrikadaily.com/indian-women-have-advabnced-iin-the-fifa-rankings.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 08 Aug 2025 07:40:32 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[fifa]]></category>
		<category><![CDATA[India]]></category>
		<category><![CDATA[women]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=349788</guid>

					<description><![CDATA[ഏഴ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി അറുപത്തി മൂന്നാം സ്ഥാനത്തെത്തി.  ]]></description>
										<content:encoded><![CDATA[<p>ഫിഫ വനിതാ ഫുട്ബോള്&#x200d; റാങ്കിങ്ങില്&#x200d; ഇന്ത്യയ്ക്ക് വലിയ മുന്നേറ്റം. ഏഴ് സ്ഥാനങ്ങള്&#x200d; മെച്ചപ്പെടുത്തി അറുപത്തി മൂന്നാം സ്ഥാനത്തെത്തി.  കഴിഞ്ഞ രണ്ട്  വര്&#x200d;ഷത്തിനിടെ വനിതാ ടീമിന്റെ ഏറ്റവും മികച്ച റാങ്ക് ഉയര്&#x200d;ച്ചയാണിത്. </p>
<p>2023 ല്&#x200d; അറുപത്തിയൊന്നാം സ്ഥാനം നേടാന്&#x200d; ടീമിന് കഴിഞ്ഞിരുന്നു. സമീപകാലത്തെ മികച്ച പ്രകടനങ്ങളാണ് ഈ പുരോഗതിക്ക് കാരണമായത്. മികച്ച പ്രകടനത്തിലൂടെ  ഏഷ്യ കപ്പിന് യോഗ്യത നേടിയും ചരിത്രം കുറിച്ചും ഇന്ത്യയുടെ പെണ്&#x200d;പുലികള്&#x200d;. 2026-ല്&#x200d; ഓസ്‌ട്രേലിയയില്&#x200d; നടക്കാനിരിക്കുന്ന ഏഷ്യ കപ്പില്&#x200d; കളിക്കാനാണ് ടീമിന് അവസരം ലഭിച്ചത്. ഇരുപത്തിമൂന്ന് വര്&#x200d;ഷത്തിന് ശേഷമാണ് ഇന്ത്യന്&#x200d; വനിതാ ഫുട്‌ബോള്&#x200d; ടീം ഏഷ്യ കപ്പിന് യോഗ്യത നേടുന്നത്. 2003 ല്&#x200d; ആണ് അവര്&#x200d; അവസാനമായി ടൂര്&#x200d;ണമെന്റില്&#x200d; കളിച്ചത്. യോഗ്യത മത്സരങ്ങളില്&#x200d; ഇന്ത്യ, കരുത്തരായ തായ്ലന്&#x200d;ഡിനെ 2-1ന് തോല്&#x200d;പ്പിച്ച് ഓസ്‌ട്രേലിയയിലെ ടിക്കറ്റ് നേടി. മറ്റ് യോഗ്യത മത്സരങ്ങളില്&#x200d;, മംഗോളിയയെ 13-0ന്, തിമോര്&#x200d;-ലെസ്റ്റെയെ 4-0ന്, ഇറാഖിനെ 5-0ന് ഇന്ത്യ പരാജയപ്പെടുത്തി. 2022-ലെ ഏഷ്യ കപ്പില്&#x200d; ആതിഥേയരായ ഇന്ത്യക്ക് യോഗ്യത ലഭിച്ചിരുന്നുവെങ്കിലും, താരങ്ങള്&#x200d;ക്ക് കോവിഡ്-19 ബാധിച്ചതിനെ തുടര്&#x200d;ന്ന് പിന്മാറേണ്ടി വന്നിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/indian-women-have-advabnced-iin-the-fifa-rankings.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒളിംപിക്‌സ്: മൊറോക്കോയ്‌ക്കെതിരായ മത്സരത്തിലെ അനിഷ്ട സംഭവങ്ങള്&#x200d;; ഫിഫയ്ക്ക് പരാതി നല്&#x200d;കി അര്&#x200d;ജന്റീന</title>
		<link>https://www.chandrikadaily.com/olympics-mishaps-in-match-against-morocco-argentina-filed-a-complaint-with-fifa.html</link>
					<comments>https://www.chandrikadaily.com/olympics-mishaps-in-match-against-morocco-argentina-filed-a-complaint-with-fifa.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 25 Jul 2024 13:36:39 +0000</pubDate>
				<category><![CDATA[Football]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[argentina]]></category>
		<category><![CDATA[complaint]]></category>
		<category><![CDATA[fifa]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=303761</guid>

					<description><![CDATA[ഫിഫയുടെ അച്ചടക്ക സമിതി മുമ്പാകെയാണ് അര്&#x200d;ജന്റീന ഔദ്യോഗികമായി പരാതി നല്&#x200d;കിയത്.]]></description>
										<content:encoded><![CDATA[<p>ഒളിംപിക്‌സ് ഫുട്ബോളില്&#x200d; മൊറോക്കോയ്ക്കെതിരേ ഇന്നലെ നടന്ന ഉദ്ഘാടന മത്സരത്തിലെ നാടകീയ സംഭവങ്ങളില്&#x200d; ഫിഫയ്ക്ക് പരാതി നല്&#x200d;കി അര്&#x200d;ജന്റീന ഫുട്ബോള്&#x200d; അസോസിയേഷന്&#x200d;. ഫിഫയുടെ അച്ചടക്ക സമിതി മുമ്പാകെയാണ് അര്&#x200d;ജന്റീന ഔദ്യോഗികമായി പരാതി നല്&#x200d;കിയത്.</p>
<p>ഒന്നിനെതിരേ 2 ഗോളുകള്&#x200d;ക്ക് മൊറോക്കോ മുന്നിട്ടുനില്&#x200d;ക്കേ 16 മിനിറ്റ് ഇന്&#x200d;ജുറി ടൈം അനുവദിച്ച മത്സരത്തിന്റെ അവസാന നിമിഷം അര്&#x200d;ജന്റീന സമനില ഗോള്&#x200d; നേടിയിരുന്നു. ഇതിനു പിന്നാലെ മൊറോക്കന്&#x200d; കാണികള്&#x200d; മൈതാനത്തേക്കിറങ്ങി അക്രമാസക്തരായതോടെ റഫറി മത്സരം നിര്&#x200d;ത്തിവെയ്ക്കുകയായിരുന്നു. അര്&#x200d;ജന്റീന താരങ്ങള്&#x200d;ക്കുനേരേ പടക്കമേറും കുപ്പിയേറുമുണ്ടായി. കളി തീര്&#x200d;ന്നെന്നാണ് ഇതോടെ എല്ലാവരും കരുതിയത്. പക്ഷേ സുരക്ഷാ നടപടികളുടെ ഭാഗമായി അധികൃതര്&#x200d; മത്സരം നിര്&#x200d;ത്തി വയ്ക്കുകയായിരുന്നുവെന്ന് പിന്നീട് വിശദീകരണം വന്നു.</p>
<p>പിന്നാലെ ഒന്നര മണിക്കൂറിന് ശേഷം വാര്&#x200d; പരിശോധിച്ച റഫറി അര്&#x200d;ജന്റീന നേടിയ രണ്ടാം ഗോള്&#x200d; ഓഫ് സൈഡാണെന്ന് വിധിച്ച് ഗോള്&#x200d; നിഷേധിക്കുകയായിരുന്നു. ഇതോടെ മത്സരം അര്&#x200d;ജന്റീന തോറ്റു. രണ്ട് മണിക്കൂര്&#x200d; കഴിഞ്ഞ് കാണികളെ സ്റ്റേഡിയത്തില്&#x200d; നിന്ന് ഒഴിപ്പിച്ച് മത്സരം പുനരാരംഭിക്കുകയും ചെയ്തു. മൂന്നു മിനിറ്റും 15 സെക്കന്&#x200d;ഡുമാണ് പിന്നീട് മത്സരം നടത്തിയത്. ഈ സമയത്ത് ഗോള്&#x200d; നേടാന്&#x200d; അര്&#x200d;ജന്റീനയ്ക്ക് സാധിച്ചതുമില്ല.</p>
<p>മൊറോക്കന്&#x200d; കാണികള്&#x200d; മൈതാനത്തേക്ക് അതിക്രമിച്ച കടന്ന ശേഷം റഫറി താത്കാലികമായി നിര്&#x200d;ത്തിവെച്ച മത്സരം പുനരാരംഭിക്കാന്&#x200d; കളിക്കാര്&#x200d;ക്ക് ലോക്കര്&#x200d; റൂമില്&#x200d; 2 മണിക്കൂറോളമാണ് കാത്തിരിക്കേണ്ടിവന്നതെന്നും ഇത് ബുദ്ധിശൂന്യവും മത്സര നിയമങ്ങള്&#x200d;ക്ക് വിരുദ്ധവുമായിരുന്നുവെന്നും അര്&#x200d;ജന്റീന ഫുട്ബോള്&#x200d; അസോസിയേഷന്&#x200d; പ്രസിഡന്റ് ക്ലോഡിയോ ടാപിയ പ്രസ്താവനയില്&#x200d; പറഞ്ഞു.</p>
<p>കളി പുനരാരംഭിക്കേണ്ടതില്ലെന്ന ഇരു ടീം ക്യാപ്റ്റന്മാരുടെ അഭിപ്രായങ്ങളും റഫറി പരിഗണിച്ചില്ലെന്നും പരാതിയില്&#x200d; പറയുന്നു. ഇത്തരം സംഭവങ്ങള്&#x200d;ക്ക് ഉത്തരവാദികളായവര്&#x200d;ക്കെതിരേ കര്&#x200d;ശന നടപടി സ്വീകരിക്കണമെന്നും ടാപിയ ആവശ്യപ്പെട്ടു. &#8216;എന്റെ ജീവിതത്തില്&#x200d; ഞാന്&#x200d; കണ്ട ഏറ്റവും വലിയ സര്&#x200d;ക്കസ്&#8217; എന്നാണ് അര്&#x200d;ജന്റീന കോച്ച് ഹാവിയര്&#x200d; മഷറാനോ സംഭവങ്ങളെ വിശേഷിപ്പിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/olympics-mishaps-in-match-against-morocco-argentina-filed-a-complaint-with-fifa.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്റ്റേഡിയത്തിലെ കൈയാങ്കളി; അർജന്റീനയ്ക്കും ബ്രസീലിനും പിഴ</title>
		<link>https://www.chandrikadaily.com/handshake-in-the-stadium-argentina-and-brazil-fined.html</link>
					<comments>https://www.chandrikadaily.com/handshake-in-the-stadium-argentina-and-brazil-fined.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 12 Jan 2024 09:49:29 +0000</pubDate>
				<category><![CDATA[Football]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[argentina]]></category>
		<category><![CDATA[brazil]]></category>
		<category><![CDATA[fifa]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=287730</guid>

					<description><![CDATA[ബ്രസീൽ, അർജന്റീന ഫുട്‌ബോൾ ഫെഡറേഷന് പിഴ ശിക്ഷയാണ് ഫിഫ വിധിച്ചിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>കഴിഞ്ഞ വർഷം ഫുട്‌ബോൾ സ്റ്റേഡിയത്തിലുണ്ടായ വലിയ അനിഷ്ട സംഭവമായിരുന്നു ബ്രസീലിലെ മാറക്കാന ഗ്യാലറിയിൽ നടന്നത്. ബ്രസീൽ-അർജന്റീനൻ ആരാധകർ ചേരിതിരിഞ്ഞ് ആക്രമിച്ചതും അതിനുനേരെയുണ്ടായ പൊലീസ് നടപടിയും വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ഇപ്പോഴിതാ ആക്രമത്തിനെതിരെ നടപടിയുമായി അന്താരാഷ്ട്ര ഫുട്‌ബോൾ ഫെഡറേഷൻ രംഗത്തെത്തിയിരിക്കുന്നു.</p>
<p>ബ്രസീൽ, അർജന്റീന ഫുട്‌ബോൾ ഫെഡറേഷന് പിഴ ശിക്ഷയാണ് ഫിഫ വിധിച്ചിരിക്കുന്നത്. 59,000 ഡോളറാണ് ബ്രസീൽ ടീം പിഴയൊടുക്കേണ്ടത്. മത്സരത്തിന് ആവശ്യമായ സുരക്ഷ ഒരുക്കാൻ കഴിഞ്ഞില്ലെന്നതാണ് ബ്രസീലിനെതിരെ ഫിഫ കണ്ടെത്തിയ കുറ്റം. സ്റ്റേഡിയത്തിൽ മാന്യത പുലർത്താത്തതിനാണ് അർജന്റീനക്കെതിരായ നടപടിക്ക് കാരണം. 23,000 ഡോളറാണ് ടീം അധികൃതർ നൽകേണ്ടിവരിക. ബ്രസീലിനെതിരായ മത്സരത്തിന് മുമ്പ് ഇക്വഡോർ, ഉറുഗ്വേ ടീമുകൾക്കെതിരെയും അർജന്റീനൻ ആരാധകർ അതിരുവിട്ടിരുന്നു. ഇതിന് 59,000 ഡോളർ പിഴ ശിക്ഷയും വിധിച്ചിരിക്കുന്നു.</p>
<p>കഴിഞ്ഞ വർഷം നവംബർ 22നായിരുന്നു ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലും അർജന്റീനയും നേർക്കുനേർ വന്നത്. മത്സരത്തിൽ ബ്രസീലിനെ അർജന്റീന തോൽപിക്കുകയും ചെയ്തു. 63ാം മിനിറ്റിൽ പ്രതിരോധതാരം നിക്കോളാസ് ഒട്ടമെൻഡിയുടെ ഗോളിലായിരുന്നു വിജയം. മത്സരം തുടങ്ങുന്നതിന് മുൻപായിരുന്നു ഗ്യാലറിയിൽ അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്. ഗ്യാലറിയിലെത്തിയ പൊലീസും അർജന്റീനൻ ആരാധകരെ അക്രമിച്ചതിനെ തുടർന്ന് അർജൻറീന ടീം ഗ്രൗണ്ട് വിട്ടുപോയിരുന്നു. പിന്നീട് ഏറെ വൈകിയാണ് തുടങ്ങിയത്. മെസിയടക്കമുള്ള താരങ്ങൾ ഗ്യാലറിയിലേക്ക് പോകാനുള്ള ശ്രമവും നടത്തിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/handshake-in-the-stadium-argentina-and-brazil-fined.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചുംബന വിവാദം; സ്പാനിഷ് ഫുട്‌ബോള്&#x200d; തലവന്&#x200d; ലൂയിസ് റൂബിയാലെസിനെ സസ്‌പെന്&#x200d;ഡ് ചെയ്ത് ഫിഫ</title>
		<link>https://www.chandrikadaily.com/the-kissing-controversy-spanish-football-head-luis-rubiales-has-been-suspended-by-fifa.html</link>
					<comments>https://www.chandrikadaily.com/the-kissing-controversy-spanish-football-head-luis-rubiales-has-been-suspended-by-fifa.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 26 Aug 2023 16:37:13 +0000</pubDate>
				<category><![CDATA[Football]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Coach]]></category>
		<category><![CDATA[fifa]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=271696</guid>

					<description><![CDATA[സ്പാനിഷ് താരം ജെന്നിഫര്&#x200d; ഹെര്&#x200d;മോസോയെ നേരിട്ടോ മറ്റാരെങ്കിലും വഴിയോ ബന്ധപ്പെടാന്&#x200d; ശ്രമിക്കരുതെന്നും ഫിഫ നിര്&#x200d;ദ്ദേശിച്ചിട്ടുണ്ട്]]></description>
										<content:encoded><![CDATA[<p>വനിതാ ഫുട്‌ബോള്&#x200d; ലോകകപ്പിലെ കിരീട നേട്ടത്തിന് ശേഷം സ്‌പെയിന്&#x200d; താരത്തെ ചുംബിച്ച സംഭവത്തില്&#x200d; സ്പാനിഷ് ഫുട്‌ബോള്&#x200d; അസോസിയേഷന്&#x200d; പ്രസിഡന്റ് ലൂയിസ് റുബിയാലെസിനെ ഫിഫ സസ്‌പെന്&#x200d;ഡ് ചെയ്തു.</p>
<p>ആഗോള ഫുട്‌ബോള്&#x200d; സംഘടനയുടെ അച്ചടക്ക സമിതിയാണ് ദേശീയ അന്തര്&#x200d;ദേശീയ തലത്തില്&#x200d; ഫുട്‌ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്&#x200d;ത്തനങ്ങളില്&#x200d; നിന്നും റൂബിയാലെസിനെ താത്കാലികമായി സസ്‌പെന്&#x200d;ഡ് ചെയ്തിരിക്കുന്നത്. ലൂയിസ് റൂബിയാലെസിനെ ദേശീയ അന്തര്&#x200d;ദേശീയ തലത്തില്&#x200d; ഫുട്‌ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്&#x200d;ത്തനങ്ങളില്&#x200d; നിന്ന് താത്കാലികമായി സസ്‌പെന്&#x200d;ഡ് ചെയ്യാന്&#x200d; തീരുമാനിച്ചതായി ഫിഫ പ്രസ്താവനയില്&#x200d; പറയുന്നു.</p>
<p>ഓഗസ്റ്റ് 26 മുതലാണ് സസ്‌പെന്&#x200d;ഷന്&#x200d; നടപടി പ്രാബല്യത്തില്&#x200d; വരുന്നത്. സ്പാനിഷ് താരം ജെന്നിഫര്&#x200d; ഹെര്&#x200d;മോസോയെ നേരിട്ടോ മറ്റാരെങ്കിലും വഴിയോ ബന്ധപ്പെടാന്&#x200d; ശ്രമിക്കരുതെന്നും ഫിഫ നിര്&#x200d;ദ്ദേശിച്ചിട്ടുണ്ട്. ലോകകപ്പ് വേദിയിലെ വിവാദ ചുംബനം സ്‌പെയിനിന് അകത്തും പുറത്തും വലിയ പ്രതിഷേധമാണ് സൃഷ്ടിച്ചത്. സ്‌പെയിന്&#x200d; സര്&#x200d;ക്കാരിലെ മന്ത്രിമാര്&#x200d; ഉള്&#x200d;പ്പടെ റുബിയാലെസിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-kissing-controversy-spanish-football-head-luis-rubiales-has-been-suspended-by-fifa.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഖത്തര്&#x200d; ലോകകപ്പ് പതിപ്പിലെ ലാഭവിഹിതം ക്ലബുകള്&#x200d;ക്ക് പങ്ക് വെച്ച് ഫിഫ</title>
		<link>https://www.chandrikadaily.com/fifa-to-share-the-profits-of-the-qatar-world-cup-edition-with-the-clubs.html</link>
					<comments>https://www.chandrikadaily.com/fifa-to-share-the-profits-of-the-qatar-world-cup-edition-with-the-clubs.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Fri, 14 Jul 2023 07:03:55 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[fifa]]></category>
		<category><![CDATA[Qatar world cup]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=264574</guid>

					<description><![CDATA[51 അംഗ രാജ്യങ്ങളിലെ 440 ക്ലബുകളിലെ 837 താരങ്ങള്&#x200d;ക്കാണ് ലാഭവിഹിതം നല്&#x200d;കിയിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>ദോഹ:ലോകകപ്പ് ചരിത്രത്തിലെ വന്&#x200d; വിജയമായ ഖത്തര്&#x200d; പതിപ്പിലെ ലാഭവിഹിതം ക്ലബുകള്&#x200d;ക്ക് പങ്ക് വെച്ച് ഫിഫ. 51 അംഗ രാജ്യങ്ങളിലെ 440 ക്ലബുകളിലെ 837 താരങ്ങള്&#x200d;ക്കാണ് ലാഭവിഹിതം നല്&#x200d;കിയിരിക്കുന്നത്. ലോകകപ്പ് സമയത്ത് ദേശീയ നിരയിലേക്ക് താരങ്ങളെ വിട്ടുനല്&#x200d;കിയ ക്ലബുകള്&#x200d;ക്കാണ് ഫിഫയുടെ ലാഭപങ്കാളിത്ത വിതരണം. ഫിഫ ക്ലബ് ബെനഫിറ്റ് പ്രോഗ്രാം (സി.ബി.പി) പദ്ധതിയനുസരിച്ചാണ് ഇത്.</p>
<p>യൂറോപ്യന്&#x200d; ക്ലബുകളുടെ കൂട്ടായ്മയായ യൂറോപ്യന്&#x200d; ക്ലബ് അസോസിയേഷനും ഫിഫയും തമ്മില്&#x200d; നേരത്തെ തന്നെ താരങ്ങളെ വിട്ടുനല്&#x200d;കുന്ന കാര്യത്തില്&#x200d; പരസ്പര ധാരണയുണ്ട്. മൊത്തം 209 ദശലക്ഷം ഡോളറാണ് ഫിഫ ക്ലബുകള്&#x200d;ക്ക് നല്&#x200d;കുക. ഇത് പ്രകാരം ഒരു താരത്തിന് 10,950 യു.എസ് ഡോളര്&#x200d; ലഭിക്കും. ക്ലബ് ഫുട്‌ബോളിനെ ബാധിക്കാത്ത തരത്തില്&#x200d; ഫിഫ വിജയകരമായി നടപ്പിലാക്കുന്ന പദ്ധതി ശക്തമാവുന്നതിന്റെ വലിയ തെളിവാണ് ലാഭവിഹിത കൈമാറ്റമെന്ന് ഫിഫ തലവന്&#x200d; ജിയാന്നി ഇന്&#x200d;ഫാന്&#x200d;ഡിനോ വ്യക്തമാക്കി. വന്&#x200d;കിട ക്ലബുകള്&#x200d; മാത്രമല്ല ചെറിയ ക്ലബുകള്&#x200d;ക്ക് പോലും ലാഭവിഹിതം ലഭിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fifa-to-share-the-profits-of-the-qatar-world-cup-edition-with-the-clubs.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫിഫ റാങ്കിങ്ങില്&#x200d; നേട്ടമുണ്ടാക്കി ഇന്ത്യ; ടീം നൂറാം സ്ഥാനത്ത്‌</title>
		<link>https://www.chandrikadaily.com/india-made-gains-in-fifa-rankings-the-team-is-in-100th-position.html</link>
					<comments>https://www.chandrikadaily.com/india-made-gains-in-fifa-rankings-the-team-is-in-100th-position.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 30 Jun 2023 06:10:11 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fifa]]></category>
		<category><![CDATA[indian football team]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=262166</guid>

					<description><![CDATA[2019 ഏപ്രിലില്&#x200d; ഫിഫ പുറത്തുവിട്ട റാങ്കിങ്ങില്&#x200d; നൂറാം റാങ്കിന് പുറത്തായതിന് ശേഷം ആദ്യമായാണ് ഇന്ത്യ 100നുള്ളില്&#x200d; തിരിച്ചെത്തുന്നത്]]></description>
										<content:encoded><![CDATA[<p>ഫിഫ റാങ്കിങ്ങില്&#x200d; നേട്ടമുണ്ടാക്കി ഇന്ത്യന്&#x200d; പുരുഷ ഫുട്‌ബോള്&#x200d; ടീം. വ്യാഴാഴ്ച പുറത്തിറക്കിയ ഫിഫ റാങ്കിങ്ങില്&#x200d; ഇന്ത്യ നൂറാം സ്ഥാനത്തെത്തി. ഈ നേട്ടം എ.ഐ.എഫ്.എഫ്. ട്വിറ്ററില്&#x200d; പങ്കുവെക്കുകയും ചെയ്തു. ക്രമാനുഗതമായി ഞങ്ങള്&#x200d; ഉയരുന്നു എന്ന ക്യാപ്ഷനോടെയാണ് എ.ഐ.എഫ്.എഫ് ഈ വാര്&#x200d;ത്ത ട്വീറ്റ് ചെയ്തത്.</p>
<p>2019 ഏപ്രിലില്&#x200d; ഫിഫ പുറത്തുവിട്ട റാങ്കിങ്ങില്&#x200d; നൂറാം റാങ്കിന് പുറത്തായതിന് ശേഷം ആദ്യമായാണ് ഇന്ത്യ 100നുള്ളില്&#x200d; തിരിച്ചെത്തുന്നത്. 1204.9 പോയന്റോടെയാണ് ഇന്ത്യ 100-ാം റാങ്കിലെത്തിയത്. നേരത്തേ 1200.66 പോയന്റാണ് ഇന്ത്യക്കുണ്ടായിരുന്നത്. 4.24 പോയന്റ് വര്&#x200d;ധിച്ച ഇന്ത്യന്&#x200d; ടീം ലെബനന്&#x200d;, ന്യൂസിലന്&#x200d;ഡ് ടീമുകളെ മറികടന്നാണ് ഈ നേട്ടത്തിലെത്തിയത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-made-gains-in-fifa-rankings-the-team-is-in-100th-position.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>2026 ഫുട്‌ബോള്&#x200d; ലോകകപ്പ് ലോഗോ പുറത്തുവിട്ട് ഫിഫ: വീഡിയോ</title>
		<link>https://www.chandrikadaily.com/1fifa-has-released-the-2026-world-cup-logo.html</link>
					<comments>https://www.chandrikadaily.com/1fifa-has-released-the-2026-world-cup-logo.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 18 May 2023 14:24:07 +0000</pubDate>
				<category><![CDATA[Football]]></category>
		<category><![CDATA[FOREIGN]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[fifa]]></category>
		<category><![CDATA[World Cup 2026]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=254557</guid>

					<description><![CDATA[ലോസ് ആഞ്ചല്&#x200d;സ്: 2026ലെ ഫുട്‌ബോള്&#x200d; ലോകകപ്പ് ആവേശത്തിന് തുടക്കമിട്ട് ഫിഫ. ലോകകപ്പിന്റെ ലോഗോയും മുദ്രാവാക്യവും പുറത്തുവിട്ടു. വടക്കേ അമേരിക്കന്&#x200d; രാജ്യങ്ങളായ യു.എസ്, മെകസിക്കോ, കാനഡ എന്നിവര്&#x200d; സംയുക്തമായാണ് ടൂര്&#x200d;ണമെന്റ് ആതിഥ്യം വഹിക്കുന്നത്. ലോസ് ആഞ്ചല്&#x200d;സിലെ ഗ്രിഫിത്ത് ഒബ്‌സര്&#x200d;വേറ്ററിയില്&#x200d; നടന്ന പ്രൗഢ ഗംഭീര ചടങ്ങില്&#x200d; ഫിഫ അധ്യക്ഷന്&#x200d; ജിയാന്നി ഇന്&#x200d;ഫാന്റിനോയാണ് ലോഗോ പ്രദര്&#x200d;ശിപ്പിച്ചത്. ബ്രസീല്&#x200d; ഇതിഹാസം റൊണാള്&#x200d;ഡോ അടക്കമുള്ള പ്രമുഖര്&#x200d; പങ്കെടുത്തു. ഫിഫ ലോകകപ്പ് കിരീടത്തിന്റെ മാതൃക കൂടി ചേര്&#x200d;ത്താണ് ലോഗോ തയ്യാറാക്കിയത്. ആദ്യമായാണ് ലോകകപ്പ് കിരീടം ലോഗോയുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>ലോസ് ആഞ്ചല്&#x200d;സ്: 2026ലെ ഫുട്‌ബോള്&#x200d; ലോകകപ്പ് ആവേശത്തിന് തുടക്കമിട്ട് ഫിഫ. ലോകകപ്പിന്റെ ലോഗോയും മുദ്രാവാക്യവും പുറത്തുവിട്ടു. വടക്കേ അമേരിക്കന്&#x200d; രാജ്യങ്ങളായ യു.എസ്, മെകസിക്കോ, കാനഡ എന്നിവര്&#x200d; സംയുക്തമായാണ് ടൂര്&#x200d;ണമെന്റ് ആതിഥ്യം വഹിക്കുന്നത്.</p>
<p>ലോസ് ആഞ്ചല്&#x200d;സിലെ ഗ്രിഫിത്ത് ഒബ്‌സര്&#x200d;വേറ്ററിയില്&#x200d; നടന്ന പ്രൗഢ ഗംഭീര ചടങ്ങില്&#x200d; ഫിഫ അധ്യക്ഷന്&#x200d; ജിയാന്നി ഇന്&#x200d;ഫാന്റിനോയാണ് ലോഗോ പ്രദര്&#x200d;ശിപ്പിച്ചത്. ബ്രസീല്&#x200d; ഇതിഹാസം റൊണാള്&#x200d;ഡോ അടക്കമുള്ള പ്രമുഖര്&#x200d; പങ്കെടുത്തു. ഫിഫ ലോകകപ്പ് കിരീടത്തിന്റെ മാതൃക കൂടി ചേര്&#x200d;ത്താണ് ലോഗോ തയ്യാറാക്കിയത്. ആദ്യമായാണ് ലോകകപ്പ് കിരീടം ലോഗോയുടെ ഭാഗമാകുന്നത്.</p>
<p><img src="https://www.madhyamam.com/h-upload/2023/05/18/1983296-fifa-logo.webp" /></p>
<p>ടൂര്&#x200d;ണമെന്റ് നടക്കുന്ന വര്&#x200d;ഷത്തെ സൂചിപ്പിച്ച് വെള്ള നിറത്തില്&#x200d; 26ഉം അതിനു മുകളിലായി ലോകക്കപ്പ് കിരീടവും ആലേഖനം ചെയ്തതാണ് ലോഗോ തയ്യാറാക്കിയത്. കറുപ്പ് നിറമാണ് പശ്ചത്തലമായി നല്&#x200d;കിയിരിക്കുന്നത്. പതിവ് രീതിയില്&#x200d; നിന്ന് വ്യത്യസ്തമായി ആതിഥേയരാജ്യങ്ങളുടെ നിറം ഇത്തവണ ലോഗോയില്&#x200d; ചേര്&#x200d;ത്തിട്ടില്ല. വീ ആര്&#x200d; 26 എന്നാണ് ലോകക്കപ്പ് മുദ്രാവാക്യം. വീ ആര്&#x200d; 26 എന്നത് ഒരു പോരാട്ടമാണ്.</p>
<p>https://twitter.com/i/status/1659054681304489984</p>
<p>2026 ലോകക്കപ്പില്&#x200d; ടീമുകളുടെ എണ്ണം 32ല്&#x200d; നിന്ന് 48 ആയി ഉയരുമെന്ന പ്രത്യകതയുണ്ട്. 3 രാജ്യങ്ങള്&#x200d; സംയുക്തമായി വേദിയൊരുക്കുന്നതും ഇതാദ്യമായാണ്. 16 നഗരങ്ങളിലായാണ് മത്സരങ്ങള്&#x200d; നടക്കുക. ഇതില്&#x200d; 11 എണ്ണം യു.എസിലും മൂന്നെണ്ണം മെക്‌സിക്കോയിലും രണ്ടെണ്ണം കാനഡയിലുമായിരിക്കും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1fifa-has-released-the-2026-world-cup-logo.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
