<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>fight &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/fight/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 20 May 2025 06:06:49 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>fight &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ബിരിയാണിക്ക് ഒപ്പം സാലഡ് കിട്ടിയില്ല; കൊല്ലത്ത് വിവാഹ വീട്ടില്‍ കൂട്ടത്തല്ല്</title>
		<link>https://www.chandrikadaily.com/no-salad-with-biryani-no-gathering-at-wedding-house-in-kollam.html</link>
					<comments>https://www.chandrikadaily.com/no-salad-with-biryani-no-gathering-at-wedding-house-in-kollam.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 20 May 2025 06:06:29 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[biriryani]]></category>
		<category><![CDATA[crime]]></category>
		<category><![CDATA[fight]]></category>
		<category><![CDATA[kollam]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=341800</guid>

					<description><![CDATA[ബിരിയാണിക്ക് ഒപ്പം സാലഡ് കിട്ടിയില്ല എന്നതിനെ ചൊല്ലി കൊല്ലത്ത് വിവാഹ വീട്ടില്‍ കൂട്ടത്തല്ല്. കാറ്ററിങ് തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. ഇന്നലെ തട്ടാമലയ്ക്ക് സമീപമാണ് സംഭവം. വിവാഹത്തിനെത്തിയ പലര്‍ക്കും ബിരിയാണിക്കൊപ്പം സാലഡ് വിളമ്പിയില്ലെന്ന് ആരോപിച്ചാണ് കാറ്ററിങ് തൊഴിലാളികളും പാചകം ചെയ്തവരും തമ്മില്‍ തര്‍ക്കമുണ്ടായത്. പാത്രങ്ങള്‍ കൊണ്ടാണ് തലയ്ക്ക് അടിച്ചത്. ഇന്നലെ ഉച്ചയോടെ തട്ടാമല പിണയ്ക്കല്‍ ഭാഗത്തെ രാജധാനി ഓഡിറ്റോറിയത്തിലാണ് അക്രമം നടന്നത്. സംഘട്ടനത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റു. എല്ലാവര്‍ക്കും തലയ്ക്കാണു പരുക്ക്. വിഷയത്തില്‍ ഇരവിപുരം പൊലീസില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ബിരിയാണിക്ക് ഒപ്പം സാലഡ് കിട്ടിയില്ല എന്നതിനെ ചൊല്ലി കൊല്ലത്ത് വിവാഹ വീട്ടില്&#x200d; കൂട്ടത്തല്ല്. കാറ്ററിങ് തൊഴിലാളികള്&#x200d; തമ്മിലുള്ള തര്&#x200d;ക്കമാണ് കൂട്ടത്തല്ലില്&#x200d; കലാശിച്ചത്. ഇന്നലെ തട്ടാമലയ്ക്ക് സമീപമാണ് സംഭവം. വിവാഹത്തിനെത്തിയ പലര്&#x200d;ക്കും ബിരിയാണിക്കൊപ്പം സാലഡ് വിളമ്പിയില്ലെന്ന് ആരോപിച്ചാണ് കാറ്ററിങ് തൊഴിലാളികളും പാചകം ചെയ്തവരും തമ്മില്&#x200d; തര്&#x200d;ക്കമുണ്ടായത്. പാത്രങ്ങള്&#x200d; കൊണ്ടാണ് തലയ്ക്ക് അടിച്ചത്.</p>
<p>ഇന്നലെ ഉച്ചയോടെ തട്ടാമല പിണയ്ക്കല്&#x200d; ഭാഗത്തെ രാജധാനി ഓഡിറ്റോറിയത്തിലാണ് അക്രമം നടന്നത്. സംഘട്ടനത്തില്&#x200d; നാല് പേര്&#x200d;ക്ക് പരുക്കേറ്റു. എല്ലാവര്&#x200d;ക്കും തലയ്ക്കാണു പരുക്ക്. വിഷയത്തില്&#x200d; ഇരവിപുരം പൊലീസില്&#x200d; പരാതി നല്&#x200d;കിയിട്ടുണ്ട്. പരുക്കേറ്റവരെ ജില്ലാ ആശുപത്രിയില്&#x200d; പ്രവേശിപ്പിക്കുകയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം എല്ലാവരും വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-salad-with-biryani-no-gathering-at-wedding-house-in-kollam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലപ്പുറത്ത് വിദ്യാര്&#x200d;ഥികള്&#x200d; തമ്മില്&#x200d; സംഘര്&#x200d;ഷം; 3 പേര്&#x200d;ക്ക് കുത്തേറ്റു</title>
		<link>https://www.chandrikadaily.com/clashes-between-students-in-malappuram-3-people-stabbed.html</link>
					<comments>https://www.chandrikadaily.com/clashes-between-students-in-malappuram-3-people-stabbed.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 21 Mar 2025 09:33:44 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ATTACK]]></category>
		<category><![CDATA[fight]]></category>
		<category><![CDATA[news]]></category>
		<category><![CDATA[school]]></category>
		<category><![CDATA[Students]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=335005</guid>

					<description><![CDATA[എസ്എസ്എല്&#x200d;സി പരീക്ഷ കഴിഞ്ഞ് രാവിലെ 11 മണിയോടെയാണ് ആക്രമണം നടന്നത്]]></description>
										<content:encoded><![CDATA[<p>മലപ്പുറം: പെരിന്തല്&#x200d;മണ്ണ താഴെക്കാട് പി.ടി.എം ഹയര്&#x200d; സെക്കന്&#x200d;ഡറി സ്‌കൂളില്&#x200d; വിദ്യാര്&#x200d;ഥികള്&#x200d; തമ്മില്&#x200d; സംഘര്&#x200d;ഷം. സംഭവത്തില്&#x200d; 3 കുട്ടികള്&#x200d;ക്ക് പരിക്കേറ്റു. രണ്ടുപേരുടെ പരിക്ക് ഗുരുതരം. ആക്രമണം നടത്തിയത് നേരത്തെ സ്‌കൂളില്&#x200d; നിന്ന് പുറത്താക്കിയ വിദ്യാര്&#x200d;ഥി.</p>
<p>ആക്രമണം നടത്തിയത് കത്തി ഉപയോഗിച്ചാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്&#x200d;. പത്താം ക്ലാസിലെ മലയാളം-ഇംഗ്ലീഷ് മീഡിയം വിദ്യാര്&#x200d;ഥികള്&#x200d; തമ്മിലാണ് ഏറ്റുമുട്ടിയത്. എസ്എസ്എല്&#x200d;സി പരീക്ഷ കഴിഞ്ഞ് രാവിലെ 11 മണിയോടെയാണ് ആക്രമണം നടന്നത്. ഇരുകൂട്ടരും കഴിഞ്ഞ ഒരു വര്&#x200d;ഷമായി പലതവണ ഇത്തരത്തില്&#x200d; ഏറ്റുമുട്ടലുകളുണ്ടായിരുന്നു എന്നാണ് പൊലീസിന്റെ അന്വേഷണത്തില്&#x200d; നിന്നും കണ്ടെത്താന്&#x200d; സാധിച്ചത്.</p>
<p>പരിക്കേറ്റ വിദ്യാര്&#x200d;ഥികളില്&#x200d; രണ്ടുപേരുടെ ആരോഗ്യനില ഗുരുതരവസ്ഥയിലാണ്. ഇവര്&#x200d; മഞ്ചേരി മെഡിക്കല്&#x200d; കോളേജ് ആശുപത്രിയില്&#x200d; ചികിത്സയിലാണ്. ഒരാള്&#x200d; പെരിന്തല്&#x200d;മണ്ണ സ്വകാര്യ ആശുപത്രിയിലുമാണ് ചികിത്സ തേടിയിരിക്കുന്നത്. തലയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്. ആക്രമണം നടത്തിയ വിദ്യാര്&#x200d;ഥിയെ എത്രയും വേഗം കസ്റ്റഡിയിലെടുക്കുമെന്ന് പെരിന്തല്&#x200d;മണ്ണ പൊലീസ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/clashes-between-students-in-malappuram-3-people-stabbed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അടൂരിലെ തട്ടുകടയില്&#x200d; തല്ലുമാല; ഏറ്റുമുട്ടി ബി.ജെ.പി, സിപിഎം പ്രവര്&#x200d;ത്തകര്&#x200d;</title>
		<link>https://www.chandrikadaily.com/1in-pathanamthitta-thallumala-in-that-shop-bjp-and-cpm-workers-clashed.html</link>
					<comments>https://www.chandrikadaily.com/1in-pathanamthitta-thallumala-in-that-shop-bjp-and-cpm-workers-clashed.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 03 Feb 2025 12:46:33 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[fight]]></category>
		<category><![CDATA[pathanamthitta]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=328496</guid>

					<description><![CDATA[പത്ത് ട്രേ മുട്ട, രണ്ട് കന്നാസ് എണ്ണ, വാഴക്കുലകള്&#x200d; തുടങ്ങിയവ നശിപ്പിച്ചു.]]></description>
										<content:encoded><![CDATA[<p>പത്തനംതിട്ടിയിലെ അടൂര്&#x200d; തെങ്ങമത്ത് തട്ടുകടയില്&#x200d; കൂട്ടത്തല്ല്. സി.പി.എം-ബി.ജെ.പി പ്രവര്&#x200d;ത്തകരാണ് തട്ടുകടയില്&#x200d;വെച്ച് പരസ്പരം ഏറ്റുമുട്ടിയത്. മദ്യലഹരിയിലായിരുന്നു പരാക്രമം. സംഭവത്തില്&#x200d; രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.</p>
<p>ഇരുവിഭാഗവും തമ്മില്&#x200d; നേരത്തെയുണ്ടായ തര്&#x200d;ക്കമാണ് തട്ടുകടയിലെ ഏറ്റുമുട്ടലില്&#x200d; കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ആദ്യം ഇരുവിഭാഗവും തമ്മില്&#x200d; റോഡില്&#x200d;വെച്ച് തര്&#x200d;ക്കമുണ്ടായിരുന്നു. ഇതിനുശേഷം ബി.ജെ.പി. പ്രവര്&#x200d;ത്തകരായ അഭിരാജ്, വിഷ്ണുരാജ് എന്നിവര്&#x200d; തട്ടുകടയിലേക്ക് വന്നു. തുടര്&#x200d;ന്ന് ഇവരെ പിന്തുടര്&#x200d;ന്ന് സി.പി.എം പ്രവര്&#x200d;ത്തകരും കടയിലെത്തി. പിന്നാലെ ഇരുസംഘങ്ങളും പരസ്പരം തല്ലുമാലയാകുകയായിരുന്നു.</p>
<p>മിനിറ്റുകളോളം കടയിലെ സംഘര്&#x200d;ഷം നീണ്ടുനിന്നു. കടയിലെ പാചകസാമഗ്രികള്&#x200d; അടക്കം കൈയിലെടുത്താണ് ഇരുസംഘങ്ങളും തമ്മിലടിച്ചത്. പത്ത് ട്രേ മുട്ട, രണ്ട് കന്നാസ് എണ്ണ, വാഴക്കുലകള്&#x200d; തുടങ്ങിയവ നശിപ്പിച്ചു. തുടര്&#x200d;ന്ന് സമീപത്തുള്ളവരടക്കം എത്തിയാണ് ഇരുസംഘങ്ങളെയും അനുനയിപ്പിച്ച് സംഘര്&#x200d;ഷം അവസാനിപ്പിച്ചത്.</p>
<p>അതേസമയം, സംഭവത്തില്&#x200d; പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി വിഷ്ണുരാജ്, അഭിരാജ് എന്നിവരെ കസ്റ്റഡിയിലെടുത്തു. കൂട്ടയടി നടന്ന തട്ടുകട തമിഴ്‌നാട് ചെങ്കോട്ട സ്വദേശിയുടേതാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1in-pathanamthitta-thallumala-in-that-shop-bjp-and-cpm-workers-clashed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലഹരിയോട് യുദ്ധം ചെയ്യാം</title>
		<link>https://www.chandrikadaily.com/1lets-fight-addictionkeraladruggsstop.html</link>
					<comments>https://www.chandrikadaily.com/1lets-fight-addictionkeraladruggsstop.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 30 Jan 2025 03:51:10 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Special Stories]]></category>
		<category><![CDATA[druggs]]></category>
		<category><![CDATA[fight]]></category>
		<category><![CDATA[pk firos]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=328020</guid>

					<description><![CDATA[കടുത്ത ജനരോഷം ഉണ്ടായിട്ടും പാലക്കാട് കഞ്ചിക്കോട്ട് ഒയാസിസ് കമ്പനിക്ക് മദ്യപ്ലാന്റ്‌റ് തുടങ്ങാന്&#x200d; അനുമതി നല്&#x200d;കുന്ന പിണറായി സര്&#x200d;ക്കാറിന്റെ നിലപാടും മദ്യ മാഫിയക്ക് അനുകൂലമാണ്.]]></description>
										<content:encoded><![CDATA[<p><strong>പി.കെ ഫിറോസ്</strong></p>
<p>നമ്മുടെ കേരളം വിദ്യാഭ്യാസത്തിലും ആരോഗ്യ പരിപാലനത്തിലും ഇന്ത്യയില്&#x200d; മുന്&#x200d; നിരയിലുള്ള സംസ്ഥാനങ്ങളിലൊന്നായിരു ന്നു. എന്നാല്&#x200d; ഇന്ന് ലഹരി ഉപയോഗത്തിലും വിതരണത്തിലുമാണ് മുന്നിലാണെന്നുള്ളത് ഏറെ അപമാനകരവും ഞെട്ടലുളവാ ക്കുന്നതുമാണ്. പതിറ്റാണ്ടുകള്&#x200d;ക്ക് മുമ്പ് ജീ വന്&#x200d; രക്ഷാമരുന്നുകളെ &#8216;ഡ്രഗ് &#8216;എന്ന് വിളിച്ചിരുന്നെങ്കിലും ഇന്ന് ജീവിതം തകര്&#x200d;ക്കുന്ന മയക്ക് മരുന്നുകളെയാണ് ഈ ഓമന പേരിട്ട് വിളിക്കുന്നത്. രാജ്യത്തിന്റെ ഭാവി പ്രതീക്ഷകളായ വിദ്യാര്&#x200d;ത്ഥികള്&#x200d; ഉള്&#x200d;പ്പടെ പുതു തലമുറ ലഹരിയുടെ നീരാളിപ്പിടുത്തത്തില്&#x200d; അകപ്പെട്ടു എന്നത് നിസാരമായി കാണാനാവില്ല. പുസ്തക കെട്ടുകളുമായി കലാലയങ്ങളിലേക്ക് പറഞ്ഞയക്കുന്ന മക്കള്&#x200d; ലഹരി ഉപഭോക്താക്കള്&#x200d; മാത്രമല്ല കാലക്രമേണ വിതരണക്കാരുമായി മാറുന്ന വാര്&#x200d;ത്തകളാണ് പുറത്ത് വരുന്നത്.</p>
<p>ലഹരി വസ്തുക്കളെ പ്രധാനമായും പുകയില, മദ്യം, മയക്ക്മരുന്ന് എന്നിങ്ങിനെ തരം തിരിച്ചിരുന്നത്. എന്നാല്&#x200d; ഇന്ന് പുകയി ല, കഞ്ചാവ് എന്നിവയില്&#x200d; നിന്നുള്ള വിവിധ തരം ഉല്&#x200d;പന്നങ്ങളും മയക്ക് ഗുളികകളും കുത്തിവെപ്പ് മരുന്നുകളും സ്റ്റിക്കര്&#x200d; രൂപത്തിലുള്ള എല്&#x200d;.എസ്.ഡി സ്റ്റാമ്പുകളുമായി രൂപാ ന്തരം പ്രാപിച്ചിരിക്കുന്നു. ഇതിനെല്ലാം പുറമെ ചില മരുന്ന് ശാലകള്&#x200d; ലഹരിക്കായി ദുരൂപ യോഗപ്പെടുത്താവുന്ന മരുന്നുകള്&#x200d; അനധികൃതമായി വില്&#x200d;പന നടത്തുന്നതായി എക്‌സൈസും ഡ്രഗ് കണ്&#x200d;ട്രോള്&#x200d; വകുപ്പും നടത്തിയ പരിശോധനയില്&#x200d; വ്യാപകമായി കണ്ടെത്തിയിട്ടുണ്ട്. പതിനാല് മുതല്&#x200d; മുപ്പത് വയസ്സ് വരെയുള്ളവരില്&#x200d; ലഹരി ഉപയോഗം വലിയ രീതിയില്&#x200d; വര്&#x200d;ധിച്ചതായി പഠനങ്ങള്&#x200d; വ്യക്തമാക്കുന്നു. ലഹരി ഉപയോഗം ഒരു സുപ്രഭാതത്തില്&#x200d; ഉണ്ടാകുന്നതല്ല. എന്തെന്നറിയാനുള്ള ആകാംക്ഷ, അതില്&#x200d; ലഭ്യമാകുന്ന ഉന്മാദാവസ്ഥ ആസ്വദിക്കാനുള്ള ത്വര, കൂട്ടുകെട്ടിലൂടെ കിട്ടുന്ന പ്രേരണ, നിരാശയും ക്ഷീണവും അകറ്റാന്&#x200d; ഉത്തമമാണെന്നുള്ള തെറ്റായ ധാരണ, ശിഥിലമായ കുടുംബാന്തരീക്ഷത്തില്&#x200d; വളരുന്ന കുട്ടികള്&#x200d;ക്കുണ്ടാവുന്ന അരക്ഷിതാവസ്ഥ, വിദ്യാര്&#x200d;ത്ഥികളില്&#x200d; അനാവശ്യമായ മത്സരബുദ്ധി വളര്&#x200d;ത്തുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന മാനസിക പിരിമുറുക്കത്തില്&#x200d; നിന്നും രക്ഷ നേടാനുള്ള മാര്&#x200d;ഗം കണ്ടെത്തല്&#x200d; എന്നിവയാണ് ചെറുപ്രായത്തില്&#x200d; തന്നെ ലഹരിയില്&#x200d; അഭയം കണ്ടെത്തുന്നതിന് ഇവരെ പ്രേരിപ്പിക്കുന്നത്.</p>
<p>ഇന്ന് സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ചാണ് ലഹരി മാഫിയ വല വിരിച്ചിരിക്കുന്നത്. പൊലീസില്&#x200d; നിന്നും രക്ഷ നേടാന്&#x200d; വിദ്യാര്&#x200d;ത്ഥികളെ ഇവര്&#x200d; മറയാക്കുന്നു. മയക്കുമരുന്ന് വ്യാപനത്തിനായി കോളജുകളില്&#x200d; പ്രവേശനം നേടാനുള്ള വഴികളും ഇവര്&#x200d; തേടുന്നു. മൊബൈലും ബൈക്കും നല്&#x200d;കി വി ദ്യാര്&#x200d;ത്ഥികളെ വശീകരിച്ചാണ് ഇവര്&#x200d; ഇവിടെ ഇടം നേടുന്നത്.</p>
<p>നിരന്തരമായ ബോധവല്&#x200d;ക്കരണ ത്തിലൂടെ ലഹരിക്കെതിരെയുള്ള സാമൂഹ്യ മുന്നേറ്റത്തിന് കളമൊ രുക്കണം. ഇതിനായി ജന മനസ്സുകളെ ഉണര്&#x200d;ത്താനാണ് ലഹരിക്കെ തിരെ വണ്&#x200d; മില്യണ്&#x200d; ഷൂട്ടും പ്രതി ജ്ഞയും ഇന്ന് സംസ്ഥാന വ്യാപക മായി പഞ്ചായത്ത് തലങ്ങളില്&#x200d; മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പി ക്കുന്നത്. ലഹരിക്കെതിരെയുള്ള യുദ്ധത്തില്&#x200d; നമുക്ക് ഒന്നിച്ച് അ ണിചേരാം.</p>
<p>2016 മുതല്&#x200d; കേരളം ഭരിച്ച് കൊണ്ടിരി ക്കുന്ന പിണറായി സര്&#x200d;ക്കാറിന്റെ നിലപാടുകളും മദ്യ മാഫിയക്ക് വലിയ രീതിയില്&#x200d; വളരാന്&#x200d; കേരളത്തില്&#x200d; അവസരം ഒരുക്കിയിട്ടുണ്ട്. ആരാധനാലയങ്ങളില്&#x200d; നിന്നും 200 മീറ്റര്&#x200d; അകലെയായിരുന്നു മദ്യശാലകള്&#x200d; തുടങ്ങാന്&#x200d; യു.ഡി.എഫ് ഭരണകാലത്ത് അനുമതി ഉണ്ടായിരുന്നുള്ളൂ. എന്നാല്&#x200d; ഈ ദൂരപരിധി വെറും 50 മീറ്റര്&#x200d; മാത്രമായി പിണറായി സര്&#x200d;ക്കാര്&#x200d; പുനര്&#x200d;നിര്&#x200d;ണ്ണയിച്ചു. ഇതിനാല്&#x200d; യ ഥേഷ്ടം മദ്യമാഫിയക്ക് അഴിഞ്ഞാടാന്&#x200d; വഴിയൊരുങ്ങി. പ്രാദേശിക സര്&#x200d;ക്കാറുകളായ തദ്ദേശസ്ഥാപനങ്ങള്&#x200d;ക്കായിരുന്നു മദ്യശാലകളുടെ ലൈസന്&#x200d;സ് സംബന്ധമായ കാര്യ ങ്ങള്&#x200d; അനുവദിക്കുന്നതിനും പരിശോധിക്കു ന്നതിനും അനുമതി ഉണ്ടായിരുന്നത്. എന്നാല്&#x200d; എല്&#x200d;.ഡി എഫ് സര്&#x200d;ക്കാര്&#x200d; വന്നപ്പോള്&#x200d; ഈ അധികാരം തദ്ദേശസ്ഥാപനങ്ങളില്&#x200d; നിന്നും എടുത്ത് മാറ്റുകയാണുണ്ടായത്. ഇതും മദ്യ മാഫിയകളുടെ പ്രാദേശിക കടന്ന് കയറത്തിനു കാരണമായിത്തീര്&#x200d;ന്നു. കടുത്ത ജനരോഷം ഉണ്ടായിട്ടും പാലക്കാട് കഞ്ചിക്കോട്ട് ഒയാസിസ് കമ്പനിക്ക് മദ്യപ്ലാന്റ്‌റ് തുടങ്ങാന്&#x200d; അനുമതി നല്&#x200d;കുന്ന പിണറായി സര്&#x200d;ക്കാറിന്റെ നിലപാടും മദ്യ മാഫിയക്ക് അനുകൂലമാണ്.</p>
<p>ഇന്ന് സംസ്ഥാന വ്യാപകമായി ലഹരി ഉപയോഗം കൊണ്ടുള്ള വിപത്തുകള്&#x200d; വര്&#x200d;ധിച്ച് വരികയാണ്. ആഘോഷ പാര്&#x200d;ട്ടികളുടെ പേരില്&#x200d; നടത്തുന്ന ഡി.ജെ പാര്&#x200d;ട്ടികള്&#x200d; പല പ്പോഴും ലഹരി പാര്&#x200d;ട്ടികളായി മാറുന്നു. വ്യാവസായിക തലസ്ഥാനമായ കൊച്ചിയില്&#x200d; നിന്നും ദിനംപ്രതി നിരവധി കേസുകളാണ് റി പ്പോര്&#x200d;ട്ട് ചെയ്യുന്നത്. ഡോക്ടര്&#x200d;മാര്&#x200d; ഉള്&#x200d;പ്പടെയുള്ള സമൂഹത്തിന്റെ ഉന്നത തലത്തിലുള്ളവര്&#x200d; വരെ ഈ ശൃംഖലയില്&#x200d; കണ്ണികളാണെന്നുള്ളത് ഇതിന്റെ ആഴം വ്യക്തമാക്കുന്നു. ലഹരി സംഘം സ്ഥിരമായി ഒത്ത് കൂടുന്ന പ്രദേശങ്ങളില്&#x200d; ശക്തമായ രാത്രി നിരീക്ഷണം ഉള്&#x200d;പ്പെടെയുള്ള പ്രതിരോധ നടപടിക ളെടുക്കുന്നതില്&#x200d; പൊലീസ് പരാജയപ്പെടുന്നുവെന്ന പരാതികളും വ്യാപകമായി ഉയര്&#x200d;ന്ന് വരുന്നുണ്ട്.</p>
<p>കോഴിക്കോട് അടിവാരം സ്വദേശിയായ സുബൈദയെ മകന്&#x200d; ആശിഖ് വെട്ടി കൊല പ്പെടുത്തിയ വാര്&#x200d;ത്ത ഏറെ വേദനയോടെയാ ണ് കേരളം കേട്ടത്. ബ്രയിന്&#x200d; ട്യൂമറിന് ചികിത്സയെ തുടര്&#x200d;ന്ന് സഹോദരിയുടെ വീട്ടില്&#x200d; വിശ്രമ ജീവിതത്തിലായിരുന്ന സുബൈദയെ കാണാന്&#x200d; വന്ന മകന്&#x200d; ആശിഖ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മാരകമായ മയക്ക് മരുന്നിന് അടിമയായ ആശിഖ് ബെംഗളുരു വില്&#x200d; ചികിത്സയിലായിരുന്നു. അവിടെ നിന്നാണ് സ്വന്തം മാതാവിനെ കൊലപ്പെടുത്താന്&#x200d; നാട്ടിലേക്ക് വന്നത്. എറണാകുളത്ത് പറവൂരില്&#x200d; മയക്ക് മരുന്നിന് അടിമയായ ഋതു എന്ന യുവാവ് ഒരു കുടുംബത്തിലെ മൂന്ന് പേരെ ഇരുമ്പ് വടികൊണ്ട് അക്രമിച്ച് കൊലപ്പെടുത്തി. കാട്ടിപ്പറമ്പില്&#x200d; വേണു, ഭാര്യ ഉഷ, മകള്&#x200d; വിനീഷ എന്നിവരാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. നിരവധി മോഷണ കേസിലെ പ്രതിയായ ഋതുവിനെതിരെ പൊലീസില്&#x200d; പരാതി നല്&#x200d;കിയതിന്റെ പ്രതികാരമായാണ് കൊല നടത്തിയത്.</p>
<p>കേരള മനസാക്ഷിയെ ഞെട്ടിച്ച ഈ കൊലപാതകങ്ങള്&#x200d; കഴിഞ്ഞ ആഴ്ച്ചകളിലാണ് നടന്നത്. സമൂഹത്തെ കാര്&#x200d;ന്ന് തിന്നുന്ന ക്യാന്&#x200d;സറായി മാറിയ ലഹരിക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയര്&#x200d;ന്ന് വരണം. കോളജുകളും സ്‌കൂളുകളും കേന്ദ്രീകരിച്ച് ജാഗ്രത സമിതികളുണ്ടാക്കുകയും അവ കടലാസി ലൊതുങ്ങാതെ കര്&#x200d;മ്മപഥത്തില്&#x200d; നിരതരാവുകയും വേണം. പ്രാദേശിക തലത്തില്&#x200d; ഇത്തരം സമിതികള്&#x200d; രൂപപ്പെടുത്താന്&#x200d; യൂത്ത് ലീഗ് പ്രവര്&#x200d;ത്തകരും വൈറ്റ് ഗാര്&#x200d;ഡ് അംഗങ്ങളും രംഗത്തിറങ്ങണം. നിരന്തരമായ ബോധ വല്&#x200d;ക്കരണത്തിലൂടെ ലഹരിക്കെതിരെയുള്ള സാമൂഹ്യ മുന്നേറ്റത്തിന് കളമൊരുക്കണം. ഇതിനായി ജന മനസ്സുകളെ ഉണര്&#x200d;ത്താനാണ് ലഹരിക്കെതിരെ വണ്&#x200d; മില്യണ്&#x200d; ഷൂട്ടും പ്രതിജ്ഞയും ഇന്ന് സംസ്ഥാന വ്യാപകമായി പഞ്ചായത്ത് തലങ്ങളില്&#x200d; മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിക്കുന്നത്. ലഹരിക്കെതിരെയുള്ള യുദ്ധത്തില്&#x200d; നമുക്ക് ഒന്നിച്ച് അണിചേരാം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1lets-fight-addictionkeraladruggsstop.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സദ്യക്ക് പപ്പടം കൊടുത്തില്ല; കോട്ടയത്ത് കല്യാണത്തിനിടെ കൂട്ടത്തല്ല്</title>
		<link>https://www.chandrikadaily.com/no-food-was-served-crowd-during-wedding-in-kottayam.html</link>
					<comments>https://www.chandrikadaily.com/no-food-was-served-crowd-during-wedding-in-kottayam.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 28 Jan 2025 13:26:51 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[crime]]></category>
		<category><![CDATA[fight]]></category>
		<category><![CDATA[Marriage]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=327774</guid>

					<description><![CDATA[വിവാഹ ചടങ്ങുകൾക്ക് ശേഷം ചെക്കനും പെണ്ണും മടങ്ങിക്കഴിഞ്ഞാണ് മദ്യപ സംഘം സംഘർഷമുണ്ടാക്കിയത്]]></description>
										<content:encoded><![CDATA[<p>കോട്ടയം: നാട്ടകത്ത് കല്യാണ സദ്യക്കിടെ പപ്പടത്തിൻ്റെ പേരിൽ കൂട്ടത്തല്ല്. സദ്യയ്ക്ക് രണ്ടാമതും പപ്പടം വേണമെന്ന് മദ്യപിച്ചെത്തിയ സംഘം ആവശ്യപ്പെട്ടതോടെയാണ് കല്ല്യാണസദ്യ കൂട്ടത്തല്ലിൻ്റെ വേദിയായത്. കോട്ടയം നാട്ടകത്തെ ക്ഷേത്രത്തിൽ ഞായറാഴ്ച നടന്ന വിവാഹച്ചടങ്ങിനിടെയാണ് തമ്മിലടിയുണ്ടായത്. വിവാഹ ചടങ്ങുകൾക്ക് ശേഷം ചെക്കനും പെണ്ണും മടങ്ങിക്കഴിഞ്ഞാണ് മദ്യപ സംഘം സംഘർഷമുണ്ടാക്കിയത്.</p>
<p>മുട്ടം സ്വദേശിയായ യുവതിയും, കൈനകരി സ്വദേശിയായ യുവാവും തമ്മിലുളള വിവാഹമായിരുന്നു ക്ഷേത്രത്തിൽ വെച്ച് നടന്നത്. ക്ഷേത്രത്തിൽ വിവാഹ ചടങ്ങുകൾക്ക് ശേഷം മദ്യപിക്കുന്നതിന് ടച്ചിംങ്സ് തേടിയെത്തിയ മദ്യപ സംഘമാണ് ബന്ധുക്കൾ അടക്കമുള്ളവരുമായി ഏറ്റുമുട്ടിയത്. ആദ്യം ടച്ചിംങ്സ് ചോദിച്ചെത്തിയ മദ്യപ സംഘം സദ്യ കഴിക്കാൻ ഇരുന്നതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്.</p>
<p>ഭക്ഷണം കഴിക്കാൻ ഇരുന്ന മദ്യപ സംഘത്തിൽ ഒരാൾ രണ്ടാമതും പപ്പടം ചോദിക്കുകയായിരുന്നു. ഇതേച്ചൊല്ലി പാചകക്കാരും ബന്ധുക്കളുമായി മദ്യപസംഘവുമായി വാക്കേറ്റമുണ്ടായി. പിന്നീട് ഉടലെടുത്ത സംഘർഷത്തിൽ രണ്ടു പേരുടെ തലയ്ക്ക് പൊട്ടലുണ്ടായി. നാട്ടുകാർ വിവരം അറിയിച്ചതോടെ സ്ഥലത്ത് എത്തിയ പൊലീസ് സംഘമാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. രണ്ടു പേരെ പരിക്കുകളോടെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. രണ്ട് കൂട്ടർക്കും പരാതിയില്ലാത്തതിനാൽ പൊലീസ് കേസെടുത്തില്ല</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-food-was-served-crowd-during-wedding-in-kottayam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സെവന്&#x200d;സ് ഫുട്‌ബോളിനെ രക്ഷിക്കണം</title>
		<link>https://www.chandrikadaily.com/1sevens-must-be-savedallkeralasevensfootball.html</link>
					<comments>https://www.chandrikadaily.com/1sevens-must-be-savedallkeralasevensfootball.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 20 Jan 2025 11:15:54 +0000</pubDate>
				<category><![CDATA[Football]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[fight]]></category>
		<category><![CDATA[sevens football]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=326536</guid>

					<description><![CDATA[അച്ചടക്ക ലംഘനം നിരന്തരം നടത്തുന്ന താരങ്ങള്&#x200d;ക്ക്‌വരെ സംരക്ഷണം ലഭിക്കുന്നു. ഇതാണിപ്പോള്&#x200d; സെവന്&#x200d;സ്.]]></description>
										<content:encoded><![CDATA[<p><strong>ഷഹബാസ് വെളളില</strong></p>
<p>ദേശീയ കുപ്പായത്തില്&#x200d;വരെ എത്തിയ ഒട്ടനവധി ഫുട്‌ബോള്&#x200d; താരങ്ങള്&#x200d; പിച്ചവെച്ച സെവന്&#x200d;സ് ഫുട്‌ബോള്&#x200d; മൈതാനങ്ങളില്&#x200d; നിന്ന് ഇന്ന് നല്ല വാര്&#x200d;ത്തകളല്ല പുറത്തുവരുന്നത്. അഖിലേന്ത്യാ സെവന്&#x200d;സ് ഫുട്‌ബോള്&#x200d; ടൂര്&#x200d;ണമെന്റുകളില്&#x200d; തുടര്&#x200d;ച്ചയായി ഉണ്ടാകുന്ന &#8216;ഫൗള്&#x200d; പ്ലേകള്&#x200d;&#8217; കര്&#x200d;ശനമായി നിയന്ത്രിച്ചില്ലെങ്കില്&#x200d; സെവന്&#x200d;സ് എന്ന ആവേശത്തിന് അധികനാള്&#x200d; ആയുസ്സുണ്ടാവില്ല. മത്സരം നിയന്ത്രിക്കുന്ന റഫറിയെ കയ്യേറ്റം ചെയ്യുന്നു. കാണികള്&#x200d; താരങ്ങളെ മര്&#x200d;ദിക്കുന്നു. കളിക്കളത്തില്&#x200d; താരങ്ങള്&#x200d; പരസ്പരം മാരകമായ ഫൗളുകളും തുടര്&#x200d;ന്ന് കയ്യാങ്കളിയും പതിവാകുന്നു.</p>
<p>നിയന്ത്രിക്കാന്&#x200d; കഴിയാതെ സംഘാടകരും പൊലീസും വിയര്&#x200d;ക്കുന്നു. അച്ചടക്ക ലംഘനം നിരന്തരം നടത്തുന്ന താരങ്ങള്&#x200d;ക്ക്‌വരെ സംരക്ഷണം ലഭിക്കുന്നു. ഇതാണിപ്പോള്&#x200d; സെവന്&#x200d;സ്. വലിയ ലക്ഷ്യങ്ങളോടെ ആരംഭിക്കുന്ന ഓരോ ടൂര്&#x200d;ണമെന്റുകളും കളങ്കപ്പെട്ടാണ് ഫ്‌ളഡ്‌ലൈറ്റ് അഴിക്കുന്നത്. കേസും പ്രശ്‌നങ്ങളുമായി സംഘാടകരും വട്ടംകറങ്ങുന്നു. ഓരോ മൈതാനങ്ങളില്&#x200d; നിന്നും ലഭിക്കുന്ന ലാഭവിഹിതത്തിന്റെ ഭൂരിഭാഗവും ചെന്നെത്തുന്നത് പാവങ്ങളുടെ കുടിലിലേക്കോ ആശുപത്രി കട്ടിലുകളിലേക്കോ ആണ്. ഓരോ സെവന്&#x200d;സ് ടൂര്&#x200d;ണമെന്റുകളും വലിയ ജീവകാരുണ്യ പ്രവര്&#x200d;ത്തനം കൂടിയാണ്. അതിന്റെ വലിയൊരു വിഭാഗം ഗുണഭോക്താക്കള്&#x200d; പാവപ്പെട്ടവരും രോഗികളും മറ്റുമാണ്. സെവന്&#x200d;സും ആരവങ്ങളും അതിന്റെ പവിത്രതയോടെ നിലനില്&#x200d;ക്കണം. അതില്&#x200d; സംഘാടകര്&#x200d;ക്കും ഫുട്‌ബോള്&#x200d; പ്രേമികള്&#x200d;ക്കും നിയമപാലകര്&#x200d;ക്കുമെല്ലാം ഒരുപോലെ ഉത്തരവാദിത്തമുണ്ട്.</p>
<p><strong>റഫറിയെ മര്&#x200d;ദിച്ച താരത്തിന് വിലക്ക് വന്നേക്കും</strong></p>
<p>കാദറലി ആള്&#x200d; ഇന്ത്യ സെവന്&#x200d;സ് ഫുട്‌ബോള്&#x200d; ടൂര്&#x200d;ണമെന്റ് ഫൈനല്&#x200d; മത്സരത്തിനിടെ റഫറിയെ മര്&#x200d;ദിച്ച എഫ്.സി കുപ്പൂത്തിന്റെ റിന്&#x200d;ഷാദിനെ സെവന്&#x200d;സ് ഫുട്‌ബോള്&#x200d; അസോസിയേഷന്&#x200d; സസ്‌പെന്റ് ചെയ്‌തെങ്കിലും കൂടുതല്&#x200d; വലിയ ശിക്ഷാ നടപടികള്&#x200d; വേണമെന്ന ആവശ്യവും ശക്തമാണ്. 27ന് നടക്കുന്ന യോഗത്തില്&#x200d; അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം. അതേസമയം അസോസിയേഷന്&#x200d; ശക്തമായ നടപടി സ്വീകരിക്കാത്തതാണ് പ്രശ്‌നങ്ങള്&#x200d;ക്ക് കരുത്താകുന്നതെന്ന വാദവും ഉയരുന്നുണ്ട്. സെവന്&#x200d;സ് ഫുട്‌ബോള്&#x200d; ടൂര്&#x200d;ണമെന്റുകളില്&#x200d; പ്രത്യകിച്ചും അഖിലേന്ത്യാ ഫുട്‌ബോള്&#x200d; ടൂര്&#x200d;ണമെന്റുകളില്&#x200d; ഇടക്കിടെയുണ്ടാകുന്ന പ്രശ്‌നങ്ങള്&#x200d; അസോസിയേഷനും തലവേദനയായിരിക്കുകയാണ്. ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാണിച്ച് അഖിലേന്ത്യാ സെവന്&#x200d;സ് ഫുട്‌ബോള്&#x200d; ടൂര്&#x200d;ണമെന്റുകള്&#x200d;ക്ക് വിലക്ക്‌വരെ വന്നേക്കാവുന്ന സാഹചര്യവും തള്ളിക്കളയാനാകില്ല.</p>
<p><strong>വില്ലന്&#x200d; ദുര്&#x200d;ബലമായ നിയമങ്ങളോ</strong></p>
<p>സെവന്&#x200d;സില്&#x200d; ചുവപ്പ് കാര്&#x200d;ഡ് കിട്ടുന്ന താരത്തിന് പകരം ടീമിന് മറ്റൊരാളെ ഇറക്കാം. അതുകൊണ്ടു തന്നെ ഒരാള്&#x200d; പോയാല്&#x200d; മറ്റൊരാള്&#x200d; വരും. ചുവപ്പ് കാര്&#x200d;ഡ് ടീമിനെ ബാധിക്കില്ലെന്ന് സാരം. ചുവപ്പ് കാര്&#x200d;ഡിന് പുറമെ മറ്റ് നടപടികളൊന്നും തന്നെ താരത്തിനെതിരെ ഉണ്ടാകുന്നില്ലെന്നതും സൗകര്യമാണ്. റഫറിയെ മര്&#x200d;ദിച്ചാല്&#x200d; കൂടുതല്&#x200d; മത്സരങ്ങളില്&#x200d; നിന്നും താരത്തെ വിലക്കുമെന്ന നിയമങ്ങളിലും വെള്ളം ചേര്&#x200d;ത്തു. ടീമിന്റെയും മാനേജര്&#x200d;മാരുടെയും സമ്മര്&#x200d;ദവും ഇതിന് കാരണമായിട്ടുണ്ട്. മാരകമായി ഫൗള്&#x200d; ചെയ്യുന്ന കളിക്കാരെയും റഫറിയോടും കാണികളോടും മോശമായി പെരുമാറുന്ന താരങ്ങളെ സീസണ്&#x200d; മുഴുവന്&#x200d; വിലക്കുന്ന ശക്തമായ നിയമങ്ങളാണ് വേണ്ടത്. അനാവശ്യമായി ഗ്രൗണ്ടിലേക്കിറങ്ങുന്ന കാണികളെ നിയന്ത്രിക്കാന്&#x200d; സംഘാടകര്&#x200d;ക്കും കൂടെ പൊലീസിനും കഴിയണം. ഇത്തരക്കാര്&#x200d;ക്കെതിരെ പലപ്പോഴും പരാതികള്&#x200d; ഇല്ലാത്തത് കാരണം പൊലീസും നടപടി സ്വീകരിക്കാറില്ല. അനാവശ്യമായി ഗ്രൗണ്ടിലിറങ്ങുന്ന കാണികള്&#x200d;ക്കെതിരെ പൊലീസിന്റെ ഭാഗത്തുനിന്നും ശക്തമായ നടപടി വേണം.</p>
<p><strong>പകിട്ടേറിയ അഖിലേന്ത്യാ ഫെയിം എന്ന മേല്&#x200d;വിലാസം</strong></p>
<p>ഇന്ത്യന്&#x200d; സൂപ്പര്&#x200d; ലീഗില്&#x200d; കളിച്ച താരങ്ങള്&#x200d;ക്ക് കിട്ടാത്ത ഫാന്&#x200d;സ് സപ്പോര്&#x200d;ട്ടും പിന്തുണയും പല സെവന്&#x200d;സ് താരങ്ങള്&#x200d;ക്കും കിട്ടുന്നു. സാമ്പത്തികമായും മികച്ച നേട്ടം. ബെഞ്ചില്&#x200d; ഇരിക്കുന്ന താരങ്ങള്&#x200d;ക്ക് വരെ 3000 കുറയാതെ പ്രതിഫലം ലഭിക്കുന്നു. ഒരു മത്സരത്തിന് മാത്രം പത്തായിരം വാങ്ങുന്ന താരവുമുണ്ട്്. അഖിലേന്ത്യാ ഫെയിം ആയി കഴിഞ്ഞാല്&#x200d; ലോക്കല്&#x200d; സെവന്&#x200d;സുകളില്&#x200d; മികച്ച മാര്&#x200d;ക്കറ്റാണ്. വലിയ പ്രതിഫലവും ശ്രദ്ധയും ലഭിക്കും. സെവന്&#x200d;സിലെ മികച്ച താരങ്ങളുടെ പലരുടെയും ഇന്&#x200d;സ്റ്റഗ്രാം ഫോളോവേഴ്്‌സിന്റെ എണ്ണം ദേശീയ താരങ്ങളേക്കാള്&#x200d; ഏറെ ഉയരത്തിലാണ്. നിറഞ്ഞ ഗ്യാലറിക്ക് മുന്നില്&#x200d; പന്തുതട്ടാനും താരങ്ങള്&#x200d;ക്ക് പറ്റുന്നു. കേരളത്തില്&#x200d; നിന്ന് ദേശീയ തലത്തിലേക്ക് വളര്&#x200d;ന്ന താരങ്ങളില്&#x200d; ഏറെയും സെവന്&#x200d;സ് മൈതാനങ്ങളിലൂടെ കളിച്ചു വളര്&#x200d;ന്നവരാണ്. നിയമങ്ങള്&#x200d; കര്&#x200d;ശനമായി എല്ലാവര്&#x200d;ക്കും ആസ്വദിക്കാന്&#x200d; പറ്റുന്ന തരത്തില്&#x200d; സെവന്&#x200d;സ് പഴയ ആരവങ്ങളോടെ തന്നെ നിലനില്&#x200d;ക്കണം എന്നതാണ് ഏവരുടെയും ആഗ്രഹം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1sevens-must-be-savedallkeralasevensfootball.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അങ്കമാലി അതിരൂപത ആസ്ഥാനത്ത് പ്രതിഷേധം തുടരുന്നു; പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷം</title>
		<link>https://www.chandrikadaily.com/protest-continues-at-angamaly-archdiocese-headquarters-clash-between-police-and-protestors.html</link>
					<comments>https://www.chandrikadaily.com/protest-continues-at-angamaly-archdiocese-headquarters-clash-between-police-and-protestors.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 11 Jan 2025 09:05:02 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[angamali athiroopatha]]></category>
		<category><![CDATA[fight]]></category>
		<category><![CDATA[Mosque]]></category>
		<category><![CDATA[police]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=325209</guid>

					<description><![CDATA[പ്രതിഷേധത്തിനിടെ ബിഷപ്പ് ഹൗസിന്&#x200d;റെ ഗേറ്റ് തകര്&#x200d;ത്തു]]></description>
										<content:encoded><![CDATA[<p>കൊച്ചി:എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് വീണ്ടും സംഘര്&#x200d;ഷം. വൈദികരും വിശ്വാസികളും ഗേറ്റ് തള്ളിതുറക്കാൻ ശ്രമിച്ചതോടെയാണ് വീണ്ടും സംഘര്&#x200d;ഷമുണ്ടായത്. പ്രതിഷേധത്തിനിടെ ബിഷപ്പ് ഹൗസിന്&#x200d;റെ ഗേറ്റ് തകര്&#x200d;ത്തു. പൊലീസ് പ്രതിഷേധക്കാരെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. വൈദികരെ മുന്നിൽ നിര്&#x200d;ത്തിയാണ് പ്രതിഷേധം. ഗേറ്റിൽ കയര്&#x200d; കെട്ടിയശേഷം വലിച്ചുകൊണ്ടാണ് ഗേറ്റിന്&#x200d;റെ ഭാഗങ്ങള്&#x200d; നീക്കം ചെയ്തത്. വൈദികരെ കടത്തിവിടണമെന്ന് ആവശ്യപ്പെട്ടാണ് വിശ്വാസികള്&#x200d; പ്രതിഷേധം ഉയര്&#x200d;ത്തിയത്.</p>
<p>ഗേറ്റിന്റെ ഒരു ഭാഗം പ്രതിഷേധക്കാർ തകർത്തതോടെ ബിഷപ്പ് ഹൗസിനകത്ത് കയറിയ പ്രതിഷേധക്കാരെ പ്രതിരോധിക്കാൻ പൊലീസിന് കഴിഞ്ഞില്ല. രണ്ട് വൈദികർ അകത്തേക്ക് കടന്നു. 21 വിമത വൈദികരെ അകത്തേയ്ക്ക് കയറ്റണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.എന്നാൽ അതിന് സമ്മതിക്കില്ല എന്ന നിലപാടിലാണ് പൊലീസ്. അനുവാദം നൽകിയില്ലെങ്കിൽ മതിൽ അടക്കം പൊളിക്കുമെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.</p>
<p>സ്ഥലത്ത് ഇപ്പോഴും സംഘര്&#x200d;ഷാവസ്ഥ നിലനില്&#x200d;ക്കുകയാണ്. വൈദികരെ പൊലീസ് ബലം പ്രയോഗിച്ച് സ്ഥലത്ത് നിന്ന് മാറ്റാൻ ശ്രമിക്കുകയാണ്. പൊലീസും പ്രതിഷേധക്കാരും നേര്&#x200d;ക്കുനേര്&#x200d; നിൽക്കുകയാണ്. ഗേറ്റ് തകര്&#x200d;ത്തെങ്കിലും പ്രതിഷേധക്കാരെ അകത്തേക്ക് പ്രവേശിപ്പിക്കാതെ പൊലീസ് തടഞ്ഞുനിര്&#x200d;ത്തിയിരിക്കുകയാണ്. ചര്&#x200d;ച്ച നടത്തുന്നതിനായി രണ്ട് വൈദികരെ പൊലീസ് അകത്തേക്ക് പ്രവേശിപ്പിച്ചിട്ടുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/protest-continues-at-angamaly-archdiocese-headquarters-clash-between-police-and-protestors.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വരിതെറ്റിച്ച് മദ്യം വാങ്ങാൻ ശ്രമം, ആര്യനാട് ബിവറേജസിന് മുന്നിൽ കൂട്ടയടി</title>
		<link>https://www.chandrikadaily.com/trying-to-buy-liquor-by-skipping-the-queue-mob-clashed-in-front-of-aryanad-beverages.html</link>
					<comments>https://www.chandrikadaily.com/trying-to-buy-liquor-by-skipping-the-queue-mob-clashed-in-front-of-aryanad-beverages.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 25 Dec 2024 12:45:30 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Beverages]]></category>
		<category><![CDATA[fight]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Trivandrum]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323211</guid>

					<description><![CDATA[അക്രമത്തിൽ 2പേർക്ക് ചെറിയ പരിക്ക് ഏറ്റിട്ടുണ്ട്]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിൽ ആര്യനാട് ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിൽ മദ്യം വാങ്ങാനെത്തിയവർ തമ്മിൽ കൂട്ടത്തല്ല്. മദ്യം വാങ്ങാനുള്ള വരി മറികടന്നതിനെ ചൊല്ലി തുടങ്ങിയ തർക്കമാണ് പിന്നീട് ഷോപ്പിന് മുന്നിൽ കൂട്ടയടിയിലേക്ക് വഴിമാറിയത്. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ബിവറേജസിന് മുന്നിൽ വലിയ തോതിൽ സംഘർഷം ഉണ്ടായത്.</p>
<p>മദ്യം വാങ്ങാൻ എത്തിയ ആൾക്കാരുടെ സുഹൃത്തുക്കൾ സ്ഥലത്തുണ്ടായിരുന്നു. ഇവർ കൂടി പ്രശ്നത്തിൽ ഇടപെട്ടതോടെ സംഘർഷ അവസ്ഥ ഉണ്ടായി. സംഘർഷം ഉണ്ടായതിനെ തുടർന്ന് ബിവറേജസ് ജീവനക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ആര്യനാട് പൊലീസ് സ്ഥലത്തെത്തിയതോടെ അക്രമം നടത്തിയവർ രക്ഷപ്പെട്ടു. അക്രമത്തിൽ 2പേർക്ക് ചെറിയ പരിക്ക് ഏറ്റിട്ടുണ്ട്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടുപോയി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/trying-to-buy-liquor-by-skipping-the-queue-mob-clashed-in-front-of-aryanad-beverages.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുന്നംകുളം വിവേകാനന്ദ കോളജിൽ എസ്എഫ്ഐ- എബിവിപി പ്രവർത്തകർ ഏറ്റുമുട്ടി; 4 പേർക്ക് പരിക്ക്</title>
		<link>https://www.chandrikadaily.com/sfi-abvp-activists-clash-at-kunnamkulam-vivekananda-college-4-people-injured.html</link>
					<comments>https://www.chandrikadaily.com/sfi-abvp-activists-clash-at-kunnamkulam-vivekananda-college-4-people-injured.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 20 Dec 2024 15:38:14 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[abvp]]></category>
		<category><![CDATA[college]]></category>
		<category><![CDATA[fight]]></category>
		<category><![CDATA[sfi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=322677</guid>

					<description><![CDATA[രണ്ട് വീതം എസ്എഫ്ഐ, എബിവിപി പ്രവർത്തകർക്കാണ് പരിക്കേറ്റത്.]]></description>
										<content:encoded><![CDATA[<p>കുന്നംകുളം വിവേകാനന്ദ കോളജിൽ എസ്എഫ്ഐ- എബിവിപി പ്രവർത്തകർ ഏറ്റുമുട്ടി. സംഘർഷത്തിൽ നാല് പേർക്ക് പരിക്കേറ്റു. രണ്ട് വീതം എസ്എഫ്ഐ, എബിവിപി പ്രവർത്തകർക്കാണ് പരിക്കേറ്റത്.</p>
<p>എസ്എഫ്ഐ പ്രവർത്തകരായ ശ്രീലക്ഷ്മി ഉണ്ണി, അഫ്സൽ, എബിവിപി പ്രവർത്തരായ ദേവജിത്ത്, സനൽ കുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകീട്ട് 4 മണിയോടെയാണ് സംഘർഷമുണ്ടായത്.</p>
<p>കോളജിൽ ക്രിസ്മസ് ആഘോഷത്തിനിടെയുണ്ടായ വാക്ക് തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പരിക്കേറ്റവരെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നംകുളം പൊലീസെത്തി അന്വേഷണം ആരംഭിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sfi-abvp-activists-clash-at-kunnamkulam-vivekananda-college-4-people-injured.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഞ്ചൽ സെന്റ് ജോൺസ് കോളജിലെ സംഘര്&#x200d;ഷം; എസ്എഫ്‌ഐയ്‌ക്കെതിരെ നിസാര വകുപ്പുകൾ ചുമത്തിയെന്ന് എഐഎസ്എഫ്</title>
		<link>https://www.chandrikadaily.com/clash-at-anchal-st-johns-college-aisf-said-frivolous-charges-have-been-imposed-against-sfi.html</link>
					<comments>https://www.chandrikadaily.com/clash-at-anchal-st-johns-college-aisf-said-frivolous-charges-have-been-imposed-against-sfi.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 12 Nov 2024 06:48:09 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[AISF]]></category>
		<category><![CDATA[fight]]></category>
		<category><![CDATA[sfi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=317223</guid>

					<description><![CDATA[കേസില്&#x200d; പ്രതികള്&#x200d;ക്കെതിരെ നിസാര വകുപ്പുകളാണ് ചുമത്തിയതെന്ന് എ.ഐ.എസ്.എഫ് ആരോപിച്ചു.]]></description>
										<content:encoded><![CDATA[<p>അഞ്ചലില്&#x200d; എസ്.എഫ്.ഐ- എഐഎസ്എഫ് സംഘര്&#x200d;ഷത്തിന്റെ കൂടുതല്&#x200d; ദൃശ്യങ്ങള്&#x200d; പുറത്ത്. എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറിയെ എസ്.എഫ്.ഐ പ്രവര്&#x200d;ത്തകര്&#x200d; സംഘം ചേര്&#x200d;ന്ന് മര്&#x200d;ദിക്കുന്ന ദൃശ്യങ്ങളാണു പുറത്തുവന്നത്. കേസില്&#x200d; പ്രതികള്&#x200d;ക്കെതിരെ നിസാര വകുപ്പുകളാണ് ചുമത്തിയതെന്ന് എ.ഐ.എസ്.എഫ് ആരോപിച്ചു.</p>
<p>എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറി ശിവപ്രസാദിനെതിരെയായിരുന്നു എസ്.എഫ്.ഐ ആക്രമണം. ആശുപത്രിക്ക് മുന്നിലിട്ടായിരുന്നു മര്&#x200d;ദനമെന്നാണു വിവരം. അഞ്ചല്&#x200d; സെന്റ് ജോണ്&#x200d;സ് കോളജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു സംഘര്&#x200d;ഷം നടന്നത്.</p>
<p>സംഭവത്തില്&#x200d; ഇരു വിഭാഗത്തിന്റെയും പരാതികളില്&#x200d; പൊലീസ് കേസെടുത്തിട്ടുണ്ട്. എസ്.എഫ്.ഐ പ്രവര്&#x200d;ത്തകര്&#x200d;ക്കെതിരെ നിസാര വകുപ്പുകളാണു ചുമത്തിയെന്ന് എ.ഐ.എസ്.എഫ് നേതാക്കള്&#x200d; ആരോപിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/clash-at-anchal-st-johns-college-aisf-said-frivolous-charges-have-been-imposed-against-sfi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
