<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>filims &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/filims/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 18 Feb 2026 06:17:33 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>filims &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പാരലല്‍ വേള്‍ഡില്‍ പുതിയ കേരളം? വിവാദരംഗങ്ങളുമായി കേരള സ്റ്റോറി 2 ട്രെയിലര്‍, വ്യാപക വിമര്‍ശനം</title>
		<link>https://www.chandrikadaily.com/the-kerala-story-second-part-trailer-sppark-debate-with-its-alaeming-message.html</link>
					<comments>https://www.chandrikadaily.com/the-kerala-story-second-part-trailer-sppark-debate-with-its-alaeming-message.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 18 Feb 2026 06:15:25 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[filims]]></category>
		<category><![CDATA[India]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[the kerala story]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=378055</guid>

					<description><![CDATA[ആദ്യഭാഗത്തിന് സമാനമായി വര്‍ഗീയത നിറഞ്ഞ ഡയലോഗുകളാലും രംഗങ്ങളാലും കുത്തിനിറച്ചാണ് ട്രെയിലര്‍ പുറത്തിറക്കിയിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>കനത്ത വിവാദത്തിന് ഇടയായ കേരള സ്റ്റോറിയുടെ രണ്ടാം ഭാഗമായ കേരള സ്റ്റോറി ബിയോണ്ട് ദ കേരള സ്റ്റോറിയുടെ ട്രെയിലര്&#x200d; പുറത്തുവന്നതിന് പിന്നാലെ വീണ്ടും വ്യാപക വിമര്&#x200d;ശനം. ആദ്യഭാഗത്തിന് സമാനമായി വര്&#x200d;ഗീയത നിറഞ്ഞ ഡയലോഗുകളാലും രംഗങ്ങളാലും കുത്തിനിറച്ചാണ് ട്രെയിലര്&#x200d; പുറത്തിറക്കിയിരിക്കുന്നത്.</p>
<p>ഫെബ്രുവരി 27 നാണ് സിനിമയുടെ റിലീസ്. വിപുല്&#x200d; അമൃത് ലാല്&#x200d; ഷായും സണ്&#x200d;ഷൈന്&#x200d; പിക്ചേഴ്സും ചേര്&#x200d;ന്നാണ് സിനിമയുടെ നിര്&#x200d;മാണം. കാമാഖ്യ നാരായണ സിങ് ആണ് സിനിമയുടെ സംവിധാനം. ചിത്രത്തില്&#x200d; പ്രധാന വേഷങ്ങളിലെത്തുന്നത് പുതുമുഖങ്ങളാണ്. മൂന്ന് പെണ്&#x200d;കുട്ടികളിലൂടെയാണ് ചിത്രം കഥ പറയുന്നത്. &#8216;ഇതൊരു കഥ മാത്രാമാണെന്ന് അവര്&#x200d; പറഞ്ഞു. അവരതിനെ നിശബ്ദമാക്കാന്&#x200d; ശ്രമിച്ചു. അവരതിനെ അവഹേളിക്കാന്&#x200d; ശ്രമിച്ചു. പക്ഷെ സത്യം നിലയ്ക്കുന്നില്ല. കാരണം ചില കഥകള്&#x200d; അവസാനിക്കുന്നില്ല. ഇത്തവണ കൂടുതല്&#x200d; ആഴത്തിലേക്ക് പോകുന്നു. കൂടുതല്&#x200d; വേദനിപ്പിക്കുന്നു&#8217; എന്നാണ് ട്രെയിലര്&#x200d; പങ്കുവച്ചു കൊണ്ട് നിര്&#x200d;മാതാക്കള്&#x200d; കുറിച്ചത്.</p>
<p>അതേസമയം, ട്രെയിലറിനെതിരെ രൂക്ഷവിമര്&#x200d;ശനവുമായി മലയാളികള്&#x200d; രംഗത്തെത്തിയിട്ടുണ്ട്. &#8216;ട്രെയിലര്&#x200d; കണ്ടപ്പോള്&#x200d; തോന്നി ഞാന്&#x200d; ജീവിക്കുന്ന കേരളവും സിനിമയില്&#x200d; കാണിക്കുന്ന കേരളവും ഭയങ്കരം വ്യത്യസ്ഥമാണെന്ന് &#8230;.. പാരലല്&#x200d; വേള്&#x200d;ഡില്&#x200d; വേറെ കേരളം ഉണ്ടെന്ന് തോന്നുന്നു&#8217; എന്നിങ്ങനെ പോകുന്നു കമന്റുകള്&#x200d;. ട്രെയിലറിലെ ഹിന്ദു പെണ്&#x200d;കുട്ടിയെ നിര്&#x200d;ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗങ്ങള്&#x200d; വലിയ വിമര്&#x200d;ശത്തിനിടയാക്കിയിട്ടുണ്ട്. വീണ്ടും ഒരു ദേശീയ അവാര്&#x200d;ഡ് കിട്ടാന്&#x200d; സാധ്യതയുണ്ടെന്നായിരുന്നു മലയാളികള്&#x200d; പരിഹസിച്ചത്. &#8216;വെറും ബീഫ് കൊടുത്താല്&#x200d; എങ്ങനെയാ കഴിക്കുന്നത് രണ്ട് പൊറൊട്ടയും കുറച്ചോ ഉള്ളിയും കൊടുക്കണ്ടെ&#8217; എന്നും ചോദിക്കുന്നു.</p>
<p>2023 മേയ് 5നാണ് കേരള സ്റ്റോറി തിയറ്ററുകളിലെത്തിയത്. സുദിപ്‌തോ സെന്&#x200d; രചനയും സംവിധാനവും നിര്&#x200d;വ്വഹിച്ച സിനിമ നിര്&#x200d;മിച്ചത് വിപുല്&#x200d; അമൃത്ലാല്&#x200d; ഷായാണ്.കേരളത്തില്&#x200d;നിന്നും കാണാതായ 32,000 സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമയെന്നായിരുന്നു അണിയറപ്രവര്&#x200d;ത്തകരുടെ അവകാശവാദം. വിവാദങ്ങള്&#x200d;ക്ക് പിന്നാലെ യൂട്യൂബ് വിവരണത്തില്&#x200d; മാറ്റം വരുത്തി മൂന്നു പെണ്&#x200d;കുട്ടികളുടെ കഥ എന്നാക്കി മാറ്റിയിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-kerala-story-second-part-trailer-sppark-debate-with-its-alaeming-message.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
