film award – Chandrika Daily https://www.chandrikadaily.com Mon, 03 Nov 2025 10:28:53 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg film award – Chandrika Daily https://www.chandrikadaily.com 32 32 55ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപനം https://www.chandrikadaily.com/55th-state-film-awards-announced-today.html https://www.chandrikadaily.com/55th-state-film-awards-announced-today.html#respond Mon, 03 Nov 2025 10:28:53 +0000 https://www.chandrikadaily.com/?p=361675 തിരുവനന്തപുരം: 55-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കുന്നു. തൃശൂര്‍ രാമനിലയത്തില്‍ സംസ്‌കാരകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ അവാര്‍ഡ് ജേതാക്കളുടെ പട്ടിക പ്രഖ്യാപിക്കുക.

പ്രകാശ് രാജ് അധ്യക്ഷനായ ജൂറിയാണ് ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. 35-ഓളം സിനിമകള്‍ ജൂറിയുടെ അന്തിമ പരിഗണനയ്ക്കായി എത്തിയതായി സൂചന.

ഈ വര്‍ഷം 128 എന്‍ട്രികളാണ് സംസ്ഥാന അവാര്‍ഡുകള്‍ക്ക് ലഭിച്ചത്. മികച്ച നടനുള്ള മത്സരത്തിന്റെ അവസാന റൗണ്ടില്‍ മമ്മൂട്ടിയും ആസിഫ് അലിയും ഉള്‍പ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

അവാര്‍ഡുകള്‍ പ്രഖ്യാപനവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ തൃശൂരില്‍ നടക്കുന്ന പത്രസമ്മേളനത്തില്‍ ഔദ്യോഗികമായി അറിയിക്കും.

]]>
https://www.chandrikadaily.com/55th-state-film-awards-announced-today.html/feed 0
സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു; മികച്ച നടൻ പൃഥിരാജ്; നടി- ഉർവശി, ബീന ആർ ചന്ദ്രൻ https://www.chandrikadaily.com/state-film-award-announced-best-actor-prithiraj-actress-urvashi-beena-r-chandran.html https://www.chandrikadaily.com/state-film-award-announced-best-actor-prithiraj-actress-urvashi-beena-r-chandran.html#respond Fri, 16 Aug 2024 07:04:30 +0000 https://www.chandrikadaily.com/?p=306441

 54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ജനപ്രിയ ചിത്രമായി ആടുജീവിതം തിരഞ്ഞെടുത്തു. അഭനയത്തിനുള്ള പ്രത്യേക പരാമർശം മൂന്ന് പേർക്കാണ് ലഭിച്ചത്. കൃഷ്ണൻ (ജൈവം), കെ ആർ ഗോകുല്‍ (ആടുജീവിതം), സുധി കോഴിക്കോട് (കാതല്‍). ഗഗനചാരിക്ക് പ്രത്യേക ജൂറി അവാർഡ് ലഭിച്ചു. മികച്ച നവാഗത സംവിധായകനായി ഫാസില്‍ റസാഖിനെ തിരഞ്ഞെടുത്തു (തടവ്).

മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് – രഞ്ജിത്ത് അമ്പാടി (ആടുജീവിതം)

മികച്ച പിന്നണിഗായകൻ – വിദ്യാധരൻ മാസ്റ്റർ

മികച്ച പിന്നണിഗായിക – ആൻ ആമി

കലാസംവിധായകൻ – മോഹൻദാസ് (2018)

മികച്ച സംഗീത സംവിധായകൻ – ജസ്റ്റിൻ വർഗീസ് (ചാവേർ)

മികച്ച പശ്ചാത്തല സംഗീതം – മാത്യൂസ് പുളിക്കല്‍ (കാതല്‍)

മികച്ച ഗാനരചയിതാവ് – ഹരീഷ് മോഹനൻ (ചെന്താമരപ്പൂവിൻ, ചാവേർ)

മികച്ച തിരക്കഥ – ആടുജീവിതം (ബ്ലെസി)

മികച്ച തിരക്കഥാകൃത്ത് – രോഹിത് എം ജി കൃഷ്ണൻ (ഇരട്ട)

മികച്ച കഥാകൃത്ത് – ആദർശ് സുകുമാരൻ (കാതല്‍)

മികച്ച ബാലതാരം (പെണ്‍) – തെന്നല്‍ (ശേഷം മൈക്കില്‍ ഫാത്തിമ)

മികച്ച ബാലതാരം (ആണ്‍) – അവ്യുക്ത് മേനൻ (പാച്ചുവും അത്ഭുതവിളക്കും)

മികച്ച സ്വഭാവനടി – ശ്രീഷ്മ ചന്ദ്രൻ (പെമ്പുള ഒരുമൈ)

മികച്ച സ്വഭാവനടൻ – വിജയരാഘവൻ (പൂക്കാലം)

മികച്ച നടി – ഉർവശി (ഉള്ളൊഴുക്ക്), ബീന ആർ ചന്ദ്രൻ (തടവ്)

മികച്ച നടൻ – പൃഥ്വിരാജ് സുകുമാരൻ (ആടുജീവിതം)

മികച്ച സംവിധായകൻ – ബ്ലെസി (ആടുജീവിതം)

മികച്ച ചലച്ചിത്രം ഗ്രന്ഥം – മഴവില്‍ക്കണ്ണിലൂടെ മലയാള സിനിമ (കിഷോർ കുമാർ)

മികച്ച ചലച്ചിത്ര ലേഖനം – ദേശീയതയെ അഴിച്ചെടുക്കുന്ന സിനിമകള്‍ (ഡോ. രാജേഷ് എംആർ)

മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. 2023ലെ ചിത്രങ്ങളാണ് സംസ്ഥാന അവാർഡിൽ പരിഗണിക്കുന്നത്. അതേസമയം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് ഒന്നരക്ക് പ്രഖ്യാപിക്കും.രണ്ട് ഘട്ടങ്ങളായാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളുടെ സ്ക്രീനിങ് നടന്നത്. 160 സിനിമകളാണ് ആദ്യ ഘട്ടത്തില്‍ മത്സരത്തിന് ഉണ്ടായിരുന്നതെങ്കില്‍ ചിത്രങ്ങള്‍ രണ്ടാം ഘട്ടത്തില്‍ അമ്പതില്‍ താഴെയായി ചുരുങ്ങി. കഴിഞ്ഞ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളെയും മത്സരത്തില്‍ പരിഗണിച്ചിട്ടുണ്ട്. റിലീസ് ചെയ്യാത്ത ചിത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു.

]]>
https://www.chandrikadaily.com/state-film-award-announced-best-actor-prithiraj-actress-urvashi-beena-r-chandran.html/feed 0
അതിതീവ്രമഴ: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങ് മാറ്റിവെച്ചു https://www.chandrikadaily.com/state-film-distribution-programme-postponed.html https://www.chandrikadaily.com/state-film-distribution-programme-postponed.html#respond Tue, 02 Aug 2022 10:05:29 +0000 https://www.chandrikadaily.com/?p=215860 തിരുവനന്തപുരം: അതിത്രീവമഴയുടെ പശ്ചാത്തലത്തില്‍ നാളെ നടത്താനിരുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണ ചടങ്ങ് മാറ്റിവെച്ചു. തിരുവനന്തപുരം അടക്കമുള്ള ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. സംസ്‌കാരികമന്ത്രി വി.എന്‍ വാസവനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

പുതുക്കിയ തിയതി പിന്നീട് അറിയിക്കും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നടത്താനിരുന്നത്. മെയ് 27നാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ബിജു മേനോനും ജോജു ജോര്‍ജ്ജുമാണ് മികച്ച നടന്‍. രേവതിയാണ് മികച്ച നടി.

]]>
https://www.chandrikadaily.com/state-film-distribution-programme-postponed.html/feed 0
ദേശീയ ജൂറിയെ തള്ളി; “ഗല്ലി ബോയ്”ക്ക് ഓസ്‌കാര്‍ ഒഫിഷ്യല്‍ എന്റ്രി https://www.chandrikadaily.com/gullyboy-directed-by-zoya-akhtar-has-been-selected-as-indias-official-entry-for-oscar.html https://www.chandrikadaily.com/gullyboy-directed-by-zoya-akhtar-has-been-selected-as-indias-official-entry-for-oscar.html#respond Sat, 21 Sep 2019 13:26:01 +0000 http://www.chandrikadaily.com/?p=139746 2019 ഓസ്‌കാറിനായി മികച്ച വിദേശ ഭാഷ ചിത്രത്തിനായുള്ള നാമനിര്‍ദ്ദേശ പട്ടികയില്‍ ബോളിവുഡ് ചിത്രം ഗല്ലി ബോയ് ഇടംപിടിച്ചു. ഇന്ത്യയില്‍ നിന്നും ഓസ്‌കാര്‍ പട്ടികയില്‍. രണ്‍വീര്‍ സിങ്ങിനെയും ആലിയ ഭട്ടിനെയും മുഖ്യ കഥാപാത്രങ്ങളാക്കി സംവിധായിക സോയ അക്തര്‍ 2017 ഫെബ്രുവരിയില്‍ പുറത്തിറക്കിയ ചിത്രമാണ് ഗല്ലി ബോയ്. തെരുവില്‍ നിന്നും ഉയര്‍ച്ചയിലെത്തുന്ന റാപ്പ് ഗായകന്‍ മുറാദിന്റെ കഥയാണ് ചിത്രം പറയുന്നത്.

92-ാമത് ഓസ്‌കാര്‍ ആക്കാദമി അവാര്‍ഡിലേക്ക് മൂന്ന് മലയാള ചിത്രങ്ങള്‍ ഉള്‍പ്പടെ ഇന്ത്യയില്‍ നിന്നും 28 ചിത്രങ്ങളുടെ പട്ടികയാണ് തയ്യാറായിരിക്കുന്നത്. ഉറിയടക്കമുള്ള ദേശീയ അവാര്‍ഡ് നേടിയ ചിത്രങ്ങളില്‍ നിന്നുമാണ് ഗല്ലി ബോയ് ഓസ്‌കാര്‍ ഒഫിഷ്യല്‍ എന്റ്രി നേടിയെടുത്തത്. ഓസ്‌കാര്‍ അവാര്‍ഡില്‍ ‘ബെസ്റ്റ് ഫോറിന്‍ ഫിലിം ‘എന്ന വിഭാഗത്തിലേക്കുള്ള നോമിനേഷന്‍ ലിസ്റ്റില്‍ ഇടം പിടിക്കാനും മത്സരിക്കാനും ഓരോ വര്‍ഷവും ഇന്ത്യയില്‍ നിന്ന് ഒരു സിനിമയെയാണ് തെരഞ്ഞെടുക്കാറ്.

സൂപ്പര്‍ ഡീലക്‌സ്, അന്ധാദുന്‍, ആര്‍ട്ടിക്കിള്‍ 15, വട ചെന്നൈ, ബദായ് ഹോ, ബദ്‌ല, ബുള്‍ബുള്‍ കാന്‍ സിംഗ്, ആനന്ദി ഗോപാല്‍, ഒറ്റ സെരുപ്പ്, ബാബ, ഉയരെ, ആന്റ് ദി ഓസ്‌കര്‍ ഗോസ് ടു, ഓള്, ബാന്‍ഡിശാല, ഡിയര്‍ കോമ്രേഡ്, ചാല്‍ ജീവി ലായിയേ, ഖോഡേ കോ ജലേബി കിലാനേ ലേ ജാ റിയ ഹൂന്‍, ഹെല്ലാരോ, കേസരി, കുരുക്ഷേത്ര, പഹുന ദി ലിറ്റില്‍ വിസിറ്റേഴ്‌സ്, ഉറി ദി സര്‍ജിക്കല്‍ സ്‌െ്രെടക്, ദി താഷ്‌ക്കന്റ് ഫയല്‍സ്, തരിഖ് എ ടൈംലൈന്‍, നാഗര്‍കിര്‍ത്തന്‍, കോന്ധോ, മായ് ഘട്ട് െ്രെകം നമ്പര്‍ 103/2005 എന്നിവയാണ് പട്ടികയിലെ ഒഴിവാക്കപ്പെട്ട മറ്റു ചിത്രങ്ങള്‍.

മുബൈയിലെ ചേരി ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കുന്ന റാപ്പ് ഗായകന്‍ മുറാദിന്റെ കഥയാണ് ചിത്രം പറയുന്നത്. മുറാദായി അഭിനയിച്ച രണ്‍വീര്‍ സിങ് മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചിരിക്കുന്നത്. ച്ിത്രത്തിന് ഓസ്‌കാര്‍ ഒഫിഷ്യല്‍ എന്റ്രി ലഭിച്ചതോടെ സിനിമാ ലോകം ഒന്നടങ്കം അഭിനന്ദനങ്ങള്‍ നേരുകയാണിപ്പോള്‍.

https://twitter.com/RanveerSinghtbt/status/1096594729062539264

രണ്‍വീറിന്റെ പ്രകടനത്തെ പ്രകീര്‍ത്തിച്ച് ഹോളിവുഡ് നടന്‍ വില്‍ സ്മിത്ത് നേരത്തെ രംഗത്തെത്തിയിരുന്നു. ഗ്രാമി അവാര്‍ഡ് ജേതാവായ റാപ്പ് ഗായകനും നടനുമാണ് വില്‍ സ്മിത്ത്. ചിത്രത്തിലെ റണ്‍വീറിന്റെ റാപ്പിനെ പുകഴ്ത്തിയാണ് വില്‍സ്മിത്ത് സന്ദേശം അയച്ചിരിക്കുന്നത്.

ചിത്രത്തില്‍ രണ്‍വീര്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നതെന്നും ലോകത്തൊട്ടാകെ റാപ്പ് സംഗീതം വളരുന്നു എന്നറിയുമ്പോള്‍ താന്‍ പൂര്‍ണ്ണ സന്തുഷ്ടനാണെന്നും വില്‍ സ്മിത്ത് വ്യക്തമാക്കി. തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലെ സ്‌റ്റോറിയായി പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് വില്‍ സ്മിത്ത് റണ്‍വീറിനെ പ്രകീര്‍ത്തിച്ചത്. വില്‍ സ്മിത്തിനെ സോഷ്യല്‍ മീഡിയയിലൂടെ ബന്ധപ്പെട്ട് രണ്‍വീര്‍ നന്ദി അറിയിക്കുകയും ചെയ്തു.

]]>
https://www.chandrikadaily.com/gullyboy-directed-by-zoya-akhtar-has-been-selected-as-indias-official-entry-for-oscar.html/feed 0
അവാര്‍ഡ് ചടങ്ങില്‍ നിന്ന് മോഹന്‍ലാലിനെ ഒഴിവാക്കണം; മുഖ്യമന്ത്രിക്ക് 107 പേര്‍ ഒപ്പിട്ട ഭീമ ഹര്‍ജി https://www.chandrikadaily.com/petition-against-not-to-invite-mohanlal-for-film-award.html https://www.chandrikadaily.com/petition-against-not-to-invite-mohanlal-for-film-award.html#respond Mon, 23 Jul 2018 07:17:09 +0000 http://www.chandrikadaily.com/?p=95667 തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിനെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങിലേക്ക് ക്ഷണിച്ചതിനെതിരെ വ്യാപക പ്രതിഷേധം. മോഹന്‍ലാലിനെ ചടങ്ങില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് 107 സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഒപ്പുവെച്ച നിവേദനം. മോഹന്‍ലാലിന്റെ വരവ് ചടങ്ങിന്റെ പകിട്ട് നഷ്ടപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിവേദനം. മോഹന്‍ലാലിനെ പോലെ സൂപ്പര്‍ താരങ്ങളുടെ സാന്നിധ്യം അവാര്‍ഡ് നേടിയവരെ ചെറുതാക്കുന്ന നടപടിയാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. നടന്‍ പ്രകാശ് രാജും എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ ഉള്‍പ്പെടെ ചലച്ചിത്ര പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും നിവേദനത്തില്‍ ഒപ്പിട്ടുണ്ട്. സര്‍ക്കാര്‍ അനുകൂല നടപടി സ്വീകരിച്ചില്ലെങ്കില്‍ അവാര്‍ഡ്ദാന ചടങ്ങ് ബഹിഷ്‌കരിക്കാനും സാംസ്‌കാരിക പ്രവര്‍ത്തകര്‍ നീക്കം നടത്തുന്നുണ്ട്. അതേസമയം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അനുസരിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ വ്യക്തമാക്കി.

കത്തില്‍ പറയുന്ന കാര്യങ്ങള്‍ ഇതാണ്:

ദേശീയ പുരസ്‌കാരം രാഷ്ട്രപതി നല്‍കുന്ന മാതൃകയില്‍ സംസ്ഥാനം ഔദ്യോഗികമായി നല്‍കുന്ന പുരസ്‌കാര ചടങ്ങാണ് കേരളത്തിലും നടപ്പാക്കേണ്ടത്. പുരസ്‌കാരങ്ങള്‍ മുഖ്യമന്ത്രി നല്‍കണം. അവാര്‍ഡ്ദാന ചടങ്ങ് ലളിതവും അന്തസുറ്റതുമായിരിക്കണം. മുഖ്യാതിഥിയെ ക്ഷണിക്കേണ്ടില്ല. അത് ഈ ചടങ്ങിന് യോജിച്ചതല്ല. അവാര്‍ഡ് ജേതാക്കളെ കുറച്ചു കാണുന്നതിനും അപമാനിക്കുന്നതിനും തുല്യമാണ്. മുഖ്യാതിഥിയെ ക്ഷണിക്കുകയാണെങ്കില്‍ ഡോക്ടര്‍ ബിജു അടക്കം ജൂറി അംഗങ്ങള്‍ ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കും.

ചലച്ചിത്ര പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തിയാണ് കത്ത് കൈമാറുക. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട ദിലീപിനെ പിന്തുണക്കുന്ന മോഹന്‍ലാലിനെ ചടങ്ങില്‍ പങ്കെടുപ്പിക്കരുതെന്നാണ് സാംസ്‌കാരിക പ്രവര്‍ത്തകര്‍ പറയുന്നത്. ഇക്കാര്യം സംവിധായകനും ജൂറി അംഗവുമായ ഡോ.ബിജു ഫേസ്ബുക്ക് പേജില്‍ കുറിക്കുകയും ചെയ്തിരുന്നു.

]]>
https://www.chandrikadaily.com/petition-against-not-to-invite-mohanlal-for-film-award.html/feed 0
65-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം;രാഷ്ട്രപതിക്ക് പകരം ബാക്കിയുള്ളവര്‍ക്ക് താന്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് സ്മൃതി ഇറാനി: പരിപാടി ബഹിഷ്‌കരിക്കുമെന്ന കടുത്ത നിലപാടില്‍ ജേതാക്കള്‍ https://www.chandrikadaily.com/national-film-award-ceremony-dispute-with-winners-and-cabinet.html https://www.chandrikadaily.com/national-film-award-ceremony-dispute-with-winners-and-cabinet.html#respond Thu, 03 May 2018 06:39:29 +0000 http://www.chandrikadaily.com/?p=82997 ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കളില്‍ 11 പേര്‍ക്കു മാത്രം രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്‌കാരം നല്‍കിയാല്‍ മതി എന്ന വാര്‍ത്താ വിതരണ മന്ത്രി സമൃതി ഇറാനിയുടെ തീരുമാനം വിവാദത്തില്‍. ബാക്കി അവാര്‍ഡ് ജോതാക്കള്‍ക്ക് പുരസ്‌കാരം താന്‍ തന്നെ നല്‍കുമെന്നാണ് സ്മൃതി ഇറാനിയുടെ തീരുമാനം. എന്നാല്‍ പുതിയ തീരുമാനം അംഗീകരിക്കാന്‍ അവാര്‍ഡ് ജേതാക്കള്‍ തയ്യാറായില്ല. എല്ലാവര്‍ക്കും രാഷ്ട്രപതി തന്നെ അവാര്‍ഡ് നല്‍കണമെന്നും അല്ലെങ്കില്‍ പരിപാടി ബഹിഷ്‌കരിക്കുമെന്നും ജേതാക്കള്‍ അറിയിച്ചു. ഇതോടെ 65-മത് ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാനം വലിയ പ്രതിസന്ധിയിലായി.

കീഴ് വഴക്കങ്ങള്‍ ലംഘിച്ച് അവാര്‍ഡ് വേണ്ടെന്ന നിലപാടിലാണ് ജേതാക്കള്‍. പുതിയ നീക്കത്തിനെതിരെ പുരസ്‌കാര ജേതാക്കള്‍ മന്ത്രാലയത്തിന് പരാതി നല്‍കിയിട്ടുണ്ട്. ഇന്നു നാലിനു വിജ്ഞാന്‍ ഭവനിലാണ് അവാര്‍ഡ് ദാനം. രാഷ്ട്രപതിയില്‍ നിന്നു പുരസ്‌കാരം ഏറ്റുവാങ്ങുന്ന 11 പേരെ എന്തു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണു തിരഞ്ഞെടുത്തതെന്ന അവാര്‍ഡ് ജേതാക്കളുടെ ചോദ്യത്തിനു മന്ത്രി സ്മൃതി ഇറാനിക്കു മറുപടിയില്ലാതായതോടെയാണ് പ്രതിഷേധം കനത്തത്.ഈ വര്‍ഷം മുതലുള്ള പരിഷ്‌കാരമാണിതെന്നും പകരം ജേതാക്കളുടെ സംഘത്തിനൊപ്പം രാഷ്ട്രപതി ചിത്രമെടുക്കുമെന്നും മന്ത്രി അറിയിച്ചെങ്കിലും പ്രതിഷേധം തണുത്തില്ല. പുരസ്‌കാരത്തിനുള്ള ക്ഷണക്കത്തില്‍ രാഷ്ട്രപതി വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരുന്നതെന്നും അവസാന നിമിഷത്തെ പരിഷ്‌കാരം അംഗീകരിക്കാനാവില്ലെന്നും ജേതാക്കള്‍ ഉറച്ച നിലപാടെടുത്തു.

തിരഞ്ഞെടുക്കപ്പെട്ട 11 പേരില്‍ കേരളത്തില്‍ നിന്നു സംവിധായകന്‍ ജയരാജ്, ഗായകന്‍ കെ.ജെ.യേശുദാസ് എന്നിവര്‍ മാത്രമാണുള്ളത്. വിനോദ് ഖന്നയ്ക്ക് മരണാനന്തര ബഹുമതിയായി ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരം, മികച്ച നടി ശ്രീദേവിക്കുള്ള മരണാനന്തര പുരസ്‌കാരം, മികച്ച നടന്‍ റിദ്ദി സെനിനുള്ള അവാര്‍ഡ് തുടങ്ങിയവയാണ് രാഷ്ട്രപതി സമ്മാനിക്കുമെന്നു അറിയിച്ച മറ്റു പുരസ്‌കാരങ്ങള്‍. അതേസമയം സ്മൃതി ഇറാനിയുടെ തീരുമാനത്തിനെതിരെ സിനിമ മേഖലയില്‍ നിന്ന് കടുത്ത പ്രതിഷേധം ഉയര്‍ന്നു വരികയാണ്.

]]>
https://www.chandrikadaily.com/national-film-award-ceremony-dispute-with-winners-and-cabinet.html/feed 0
ഇന്ദ്രന്‍സ് പിന്തള്ളിയത് ഫഹദിനെയും സുരാജിനെയും; പാര്‍വതി വിനീതാ കോശിയെ https://www.chandrikadaily.com/kerala-filim-awards-indrans-with-fahad-fazil-and-parvathi-with-vineetha-koshi.html https://www.chandrikadaily.com/kerala-filim-awards-indrans-with-fahad-fazil-and-parvathi-with-vineetha-koshi.html#respond Thu, 08 Mar 2018 18:50:23 +0000 http://www.chandrikadaily.com/?p=73743 തിരുവനന്തപുരം: മികച്ച നടനുള്ള പോരാട്ടത്തില്‍ ഇന്ദ്രന്‍സ് പിന്നിലാക്കിയത് ഫഹദ് ഫാസിലിനെയും സുരാജ് വെഞ്ചാറമൂടിനെയും. അവസാന റൗണ്ടുവരെയും ഇരുവരും ഇന്ദ്രന്‍സിനൊപ്പമുണ്ടായിരുന്നു. തൊണ്ടിമുതലും ദൃക്‌സാക്ഷിയിലേയും അഭിനയ മികവാണ് ഫഹദിനെ അവസാന റൗണ്ടിലേക്ക് എത്തിച്ചത്. തൊണ്ടിമുതലും ദൃക്‌സാക്ഷിക്കുമൊപ്പം ‘സവാരിയിലെ’ അഭിനയ മികവുമാണ് സുരാജിനെ അവസാന റൗണ്ടിലെത്തിച്ചത്. എന്നാല്‍ പുതുമുഖങ്ങള്‍ക്ക് പുരസ്‌കാരം നല്‍കണമെന്ന ജൂറിയുടെ പൊതുവായ സമീപനം ഇന്ദ്രന്‍സിനെ തുണക്കുകയായിരുന്നു.
പുതുമുഖങ്ങള്‍ക്ക് പുരസ്‌കാരം നല്‍കണമെന്ന ജൂറിയുടെ നിലപാട് മികച്ച നടിയുടെ കാര്യത്തില്‍ പക്ഷേ നടപ്പായില്ല. വിനീതാ കോശിയില്‍ നിന്ന് ശക്തമായ വെല്ലുവിളി പാര്‍വതിക്ക് നേരിടേണ്ടിവന്നു. ഭര്‍ത്യപീഡനത്തിനിരയാകുന്ന ഒരു ഉള്‍നാടന്‍ പെണ്‍കുട്ടിയുടെ ചെറുത്തുനില്‍പ്പിന്റേയും അതിജീവനത്തിന്റെയും ഭാവതീവ്രമായ ആവിഷ്‌കാരം കാഴ്ചവെച്ച വിനീതക്ക് ഒടുവില്‍ പ്രത്യേക ജൂറി അവാര്‍ഡ് നല്‍കുകയായിരുന്നു. മഞ്ജു വാര്യര്‍, നിമിഷ സജയന്‍ എന്നിവരെ മറികടന്നാണ് വിനീതയും പാര്‍വതിയും അവസാന റൗണ്ടിലേത്തിയത്.
ആറ് കുട്ടികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ 110 സിനിമകളാണ് ജൂറിയുടെ മുന്നിലെത്തിയത്. 110 സിനിമകളും ആദ്യ ഘട്ടത്തില്‍ ജൂറി അംഗങ്ങള്‍ രണ്ടു ഗ്രൂപ്പായി തിരിഞ്ഞു കണ്ടു. ഇതില്‍ മികച്ച 23 സിനിമകള്‍ എല്ലാവരും ചേര്‍ന്നു വീണ്ടും കണ്ടു. ജൂറിയുടെ മുന്നിലെത്തിയവയില്‍ 58 ചിത്രങ്ങള്‍ പുതുമുഖ സംവിധായകരുടേതായിരുന്നു. ഒരു ചിത്രം മാത്രമാണ് സ്ത്രീ സംവിധായികയുടേത്. 110 ചിത്രങ്ങളുണ്ടായിട്ടും പൊതുവായുള്ള സിനിമകളുടെ നിലവാരം ശുഭോദര്‍ക്കമായിരുന്നില്ലെന്നാണ് ജൂറി വിലയിരുത്തല്‍. ചിത്രങ്ങളില്‍ ഏറിയ പങ്കും സിനിമ എന്ന മാധ്യമത്തെ ഗൗരവമായി കണക്കാക്കാതെ സൃഷ്ടിക്കപ്പെട്ടവയായിരുന്നുവെന്ന് ജൂറി ചെയര്‍മാന്‍ ടി.വി ചന്ദ്രന്‍ പറഞ്ഞു.

]]>
https://www.chandrikadaily.com/kerala-filim-awards-indrans-with-fahad-fazil-and-parvathi-with-vineetha-koshi.html/feed 0
ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തു, https://www.chandrikadaily.com/national-film-festival.html https://www.chandrikadaily.com/national-film-festival.html#respond Wed, 03 May 2017 14:42:38 +0000 http://www.chandrikadaily.com/?p=27982  

അറുപത്തിനലാമത് ശേീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രസിഡണ്ട് പ്രണബ് മുഖര്‍ജി വിതരണം ചെയ്തു. വിവര സാങ്കേതിക വിദ്യ മന്ത്രി എം വെങ്കയ്യ നായിഡു ചടങ്ങില്‍ സന്നഹിതനായിരുന്നു.
മികച്ച നടനുള്ള പുരസ്‌കാരം ബോളിവുഡ് താരം അക്ഷയകുമാര്‍, മികച്ച നടിക്കുള്ള അവാര്‍ഡ് മലയാളി താരം സുരഭിയും ഏറ്റുവാങ്ങി.

national-film-award-1 national-film-award-3

]]>
https://www.chandrikadaily.com/national-film-festival.html/feed 0
വിനായകന്‍; കമ്മട്ടിപാടത്തിന്റെ മുത്ത് https://www.chandrikadaily.com/vinayakan-kammattipadam.html https://www.chandrikadaily.com/vinayakan-kammattipadam.html#respond Tue, 07 Mar 2017 18:51:53 +0000 http://www.chandrikadaily.com/?p=21959 കൊച്ചി: രാജീവ് രവിയുടെ കമ്മട്ടിപ്പാടം എന്ന സിനിമയിലെ നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിച്ച കൃഷ്ണനായിരുന്നുവെങ്കിലും, ചിത്രം കണ്ട പ്രേക്ഷകരില്‍ നായക സ്ഥാനം നേടിയത് ഗംഗ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിനായകനായിരുന്നു. ചേരിയില്‍ ജീവിക്കുന്ന സാമൂഹ്യ വിരുദ്ധനായ ഒരു യുവാവിന്റെ തീവ്ര ഭാവങ്ങളാല്‍, ജനിച്ചു വളര്‍ന്ന സ്വന്തം നാടിന്റെ കഥ പറഞ്ഞ സിനിമയില്‍ തകര്‍ത്തഭിനയിക്കുകയായിരുന്നു എറണാകുളം കമ്മട്ടിപാടം സ്വദേശിയായ വിനായകന്‍. സ്വന്തം ജീവിതത്തിന്റെ അനുഭവ പാഠങ്ങളിലൂടെയായിരുന്നു കമ്മട്ടിപ്പാടത്തിന്റെ കാമറക്ക് മുന്നില്‍ വിനായകന്‍ നിന്നത്. വിനായകന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം കൂടിയായിരുന്നു ഗംഗ. അടിയന്തിരാവസ്ഥ കാലത്തിന് ശേഷം അതിവേഗം വികസിക്കാന്‍ കൊതിച്ച ഒരു നഗരത്തിന്റെ കഥയായിരുന്നു കമ്മട്ടിപാടം പറഞ്ഞത്. ഈ ചിത്രത്തിലെ പ്രകടനത്തിന് പോയ വര്‍ഷത്തെ ഏറ്റവും മികച്ച നടനുള്ള അവാര്‍ഡ് വിനായകന് ലഭിക്കുമെന്ന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചകളും നടന്നിരുന്നു. 2016ലെ മലയാള സിനിമകളിലെ ഏറ്റവും ഉജ്വലമായ പ്രകടനമായിരുന്നു താരത്തിന്റേത്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് ഇനിയും മൂല്യം നിലനില്‍ക്കണമെങ്കില്‍ വിനായകന് പുരസ്‌കാരം നല്‍കണമെന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി അടക്കമുള്ളവര്‍ ഫേസ്ബുക്കില്‍ അഭിപ്രായപ്പെട്ടിരുന്നു. മലയാള സിനിമയുടെ സമകാലിക ചരിത്രത്തില്‍ ഒരു നടനു വേണ്ടി പ്രേക്ഷകര്‍ ഒരേ മനസോടെ ആര്‍പ്പുവിളിക്കുന്നതും അവാര്‍ഡിനായി മുറവിളി കൂട്ടുന്നതും അപൂര്‍വ കാഴ്ച്ചയായി. പക്ഷേ, ചാനലുകള്‍ അവാര്‍ഡുകളില്‍ നിന്ന് വിനായകനെ തഴഞ്ഞു, ഇതോടെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചരിത്രത്തിലെ തന്നെ ഏറ്റവും നീതിയുക്തമായ അവാര്‍ഡാണ് മികച്ച നടനിലൂടെ ഇത്തവണ വിനായകനെ തേടിയെത്തിയത്. നെഗറ്റീവ് റോളില്‍ പെര്‍ഫെക്ട് അഭിനയം നടത്തുന്ന ഒരു നടന്‍ ഏറ്റവും മികച്ച നടനുള്ള അവാര്‍ഡ് സ്വന്തമാക്കുന്നത് മലയാള സിനിമ ചരിത്രത്തില്‍ ഇതാദ്യമാവാം. ഫേസ്ബുക്ക് സിനിമാ കൂട്ടായ്മയായ സിനിമാപാരഡീസോ ക്ലബ്ബ് ദിവസങ്ങള്‍ക്കു മുമ്പ് കമ്മട്ടിപ്പാടത്തിലെ പ്രകടനത്തിന് വിനായകനെ മികച്ച നടനുള്ള പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. ഓഡിയന്‍പോളിലൂടെയും ജൂറി വിലയിരുത്തലിലൂടെയുമായിരുന്നു പുരസ്‌കാരം.

മഹാരാജാസില്‍ നിന്ന് സിനിമ രംഗത്തേക്കെത്തി പ്രശസ്തി നേടിയവര്‍ക്ക് മുമ്പ് തന്നെ വിനായകന്‍ സിനിമയില്‍ സജീവമായിരുന്നു. 1994ല്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത മാന്ത്രികം എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. ഇതിനു മുമ്പ് ബ്ലാക്ക് മെര്‍ക്കുറി എന്ന ഗ്രൂപ്പിനൊപ്പം ഫയര്‍ ഡാന്‍സിലൂടെ ഉത്സവവേദികളില്‍ സജീവമായിരുന്നു. താരത്തിന്റെ ഫയര്‍ ഡാന്‍സ് കണ്ടാണ് തമ്പി കണ്ണന്താനം മാന്ത്രികത്തിലേക്ക് ക്ഷണിച്ചത്. പിന്നീട് മോഹന്‍ലാല്‍ നായകനായ ഒന്നാമനിലും തമ്പി കണ്ണന്താനം വിനായകനെ അഭിനയിപ്പിച്ചു. പക്ഷേ രണ്ടു കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടില്ല,
ഇടയ്ക്ക് സിനിമയോട് അകലം പാലിച്ച വിനായകനെ ചതിക്കാത്ത ചന്തു, വെള്ളിത്തിര, ചിന്താമണികൊലക്കേസ്, ഛോട്ടോ മുംബൈ, ബിഗ് ബി, സാഗര്‍ ഏലിയാസ് ജാക്കി, ക്വട്ടേഷന്‍, ഡാഡി കൂള്‍ തുടങ്ങിയ സിനിമകളിലൂടെ പതിയെ മലയാളി പ്രേക്ഷകര്‍ ശ്രദ്ധിച്ചു തുടങ്ങി. ബെസ്റ്റ് ആക്ടറിലെയും ബാച്ചിലര്‍ പാര്‍ട്ടിയിലെയും കഥാപാത്രങ്ങള്‍ കരിയറിലെ വഴിത്തിരിവായി. കലിയിലെയും കമ്മട്ടിപ്പാടത്തിലെയും കഥാപാത്രങ്ങള്‍ പ്രേക്ഷകരുടെ ഹൃദയത്തിലും സ്ഥാനം പിടിച്ചു. മലയാളത്തിന് പുറമേ കന്നഡ, ഹിന്ദി, തമിഴ് ഭാഷകളിലായി നാല്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് വിനായകന്‍. കമ്മട്ടിപാടം എന്ന ചിത്രത്തിലെ ഒരു ഗാനത്തിന് ഈണം നല്‍കി സംഗീത സംവിധായകന്റെ റോളിലും തിളങ്ങി.

]]>
https://www.chandrikadaily.com/vinayakan-kammattipadam.html/feed 0