<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>film festival &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/film-festival/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 08 Dec 2025 14:04:35 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>film festival &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഐഎഫ്എഫ്‌കെ സ്‌ക്രീനിങ്ങിനിടെ ഹോട്ടലില്‍ വച്ച് കടന്നുപിടിച്ചു; പ്രമുഖ സംവിധയാകനെതിരെ ചലച്ചിത്രകാരി; മുഖ്യമന്ത്രിക്ക് പരാതി</title>
		<link>https://www.chandrikadaily.com/filmmaker-lodges-complaint-with-chief-minister-against-prominent-director-for-assaulting-her-at-hotel-during-iffk-screening.html</link>
					<comments>https://www.chandrikadaily.com/filmmaker-lodges-complaint-with-chief-minister-against-prominent-director-for-assaulting-her-at-hotel-during-iffk-screening.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 08 Dec 2025 14:03:43 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[film festival]]></category>
		<category><![CDATA[iffk]]></category>
		<category><![CDATA[police]]></category>
		<category><![CDATA[women]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367561</guid>

					<description><![CDATA[തിരുവനന്തപുരം: പ്രമുഖ സംവിധായകനെതിരെ പരാതിയുമായി ചലച്ചിത്രകാരി. ഐഎഫ്എഫ്‌കെ സ്‌ക്രീനിങ്ങിനിടെ സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് ചലച്ചിത്രകാരിയുടെ പരാതി. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. ചലച്ചിത്ര പ്രവര്‍ത്തകയുടെ മൊഴി രേഖപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. ആഴ്ചകള്‍ക്ക് മുന്‍പ് തലസ്ഥാനത്തെ ഹോട്ടലില്‍ വച്ചായിരുന്നു മോശം അനുഭവം ഉണ്ടായതെന്ന് പരാതിക്കാരി പറയുന്നു. ഐഎഫ്എഫ്‌കെ ജൂറി അംഗമായ ചലച്ചിത്ര പ്രവര്‍ത്തകയ്ക്കാണ് പ്രമുഖ സംവിധായകനില്‍ നിന്നും മോശം അനുഭവമുണ്ടായത്. സ്‌ക്രീനിങുമായി ബന്ധപ്പെട്ട് ഇരുവരും ഒരു ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. ഇത് സംബന്ധിച്ച് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് സംവിധായകന്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: പ്രമുഖ സംവിധായകനെതിരെ പരാതിയുമായി ചലച്ചിത്രകാരി. ഐഎഫ്എഫ്‌കെ സ്‌ക്രീനിങ്ങിനിടെ സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് ചലച്ചിത്രകാരിയുടെ പരാതി. മുഖ്യമന്ത്രിക്ക് നല്&#x200d;കിയ പരാതിയില്&#x200d; കന്റോണ്&#x200d;മെന്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.</p>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ചലച്ചിത്ര പ്രവര്&#x200d;ത്തകയുടെ മൊഴി രേഖപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. ആഴ്ചകള്&#x200d;ക്ക് മുന്&#x200d;പ് തലസ്ഥാനത്തെ ഹോട്ടലില്&#x200d; വച്ചായിരുന്നു മോശം അനുഭവം ഉണ്ടായതെന്ന് പരാതിക്കാരി പറയുന്നു. ഐഎഫ്എഫ്‌കെ ജൂറി അംഗമായ ചലച്ചിത്ര പ്രവര്&#x200d;ത്തകയ്ക്കാണ് പ്രമുഖ സംവിധായകനില്&#x200d; നിന്നും മോശം അനുഭവമുണ്ടായത്.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div id="widget-1_08bdaf31-6ebf-4740-8691-aa660f7f6a4f" class="app-ad app-ad--story-horizontal widget-m__widget__bUJP1" data-test-id="widget">സ്‌ക്രീനിങുമായി ബന്ധപ്പെട്ട് ഇരുവരും ഒരു ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. ഇത് സംബന്ധിച്ച് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് സംവിധായകന്&#x200d; റൂമിലേക്ക് വിളിച്ചുവരുത്തുകയായിരുന്നെന്നും റൂമിലെത്തിയതിന് പിന്നാലെ കടന്നുപിടിക്കുകയുമായിരുന്നെന്നാണ് പരാതി. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്&#x200d; ഉള്&#x200d;പ്പടെ ശേഖരിച്ചു.</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/filmmaker-lodges-complaint-with-chief-minister-against-prominent-director-for-assaulting-her-at-hotel-during-iffk-screening.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>30ാമത് ഐ.എഫ്.എഫ്.കെ ഡിസംബര്‍ 12 മുതല്‍ 19 വരെ; 200ല്‍പ്പരം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും; സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് കെല്ലി ഫൈഫ് മാര്‍ഷലിന്</title>
		<link>https://www.chandrikadaily.com/30th-iffk-from-december-12-to-19-over-200-films-to-be-screened-spirit-of-cinema-award-to-kelly-fife-marshall.html</link>
					<comments>https://www.chandrikadaily.com/30th-iffk-from-december-12-to-19-over-200-films-to-be-screened-spirit-of-cinema-award-to-kelly-fife-marshall.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 28 Nov 2025 13:42:28 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[film festival]]></category>
		<category><![CDATA[iffk]]></category>
		<category><![CDATA[kerala]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365820</guid>

					<description><![CDATA[കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 30ാമത് ഐ.എഫ്.എഫ്.കെയ്ക്ക് 2025 ഡിസംബര്‍ 12 വെള്ളിയാഴ്ച വൈകിട്ട് ആറു മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ തിരി തെളിയും. ഡിസംബര്‍ 19 വരെ എട്ടു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ എഴുപതോളം രാജ്യങ്ങളില്‍നിന്നുള്ള 200ല്‍പ്പരം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 30ാമത് പതിപ്പ് പ്രമാണിച്ച് മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ മുപ്പതോളം ചിത്രങ്ങള്‍ അധികമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 16 തിയേറ്ററുകളിലായാണ് പ്രദര്‍ശനം നടക്കുക. ഇത്തവണ ഒരു തിയേറ്റര്‍ കൂടി അധികമായി സജ്ജീകരിച്ചിട്ടുണ്ട്. സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് 30ാമത് ഐ.എഫ്.എഫ്.കെയിലെ [&#8230;]]]></description>
										<content:encoded><![CDATA[<p>കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 30ാമത് ഐ.എഫ്.എഫ്.കെയ്ക്ക് 2025 ഡിസംബര്&#x200d; 12 വെള്ളിയാഴ്ച വൈകിട്ട് ആറു മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്&#x200d; തിരി തെളിയും. ഡിസംബര്&#x200d; 19 വരെ എട്ടു ദിവസങ്ങളിലായി നടക്കുന്ന മേളയില്&#x200d; എഴുപതോളം രാജ്യങ്ങളില്&#x200d;നിന്നുള്ള 200ല്&#x200d;പ്പരം ചിത്രങ്ങള്&#x200d; പ്രദര്&#x200d;ശിപ്പിക്കും. 30ാമത് പതിപ്പ് പ്രമാണിച്ച് മുന്&#x200d;വര്&#x200d;ഷങ്ങളിലേതിനേക്കാള്&#x200d; മുപ്പതോളം ചിത്രങ്ങള്&#x200d; അധികമായി ഉള്&#x200d;പ്പെടുത്തിയിട്ടുണ്ട്. 16 തിയേറ്ററുകളിലായാണ് പ്രദര്&#x200d;ശനം നടക്കുക. ഇത്തവണ ഒരു തിയേറ്റര്&#x200d; കൂടി അധികമായി സജ്ജീകരിച്ചിട്ടുണ്ട്.</p>
<p>സ്പിരിറ്റ് ഓഫ് സിനിമ അവാര്&#x200d;ഡ്<br />
30ാമത് ഐ.എഫ്.എഫ്.കെയിലെ സ്പിരിറ്റ് ഓഫ് സിനിമ അവാര്&#x200d;ഡ് കനേഡിയന്&#x200d; ചലച്ചിത്രകാരി കെല്ലി ഫൈഫ് മാര്&#x200d;ഷലിന് സമ്മാനിക്കും. അഞ്ച് ലക്ഷം രൂപയും ശില്&#x200d;പ്പവും പ്രശംസാപത്രവുമടങ്ങുന്നതാണ് അവാര്&#x200d;ഡ്.<br />
സിനിമയെ സമരായുധമാക്കി സമൂഹത്തിലെ അനീതികള്&#x200d;ക്കെതിരെ പൊരുതുന്ന നിര്&#x200d;ഭയരായ വനിതാ ചലച്ചിത്രപ്രവര്&#x200d;ത്തകരെ ആദരിക്കുന്നതിനുവേണ്ടി 26ാമത് ഐ.എഫ്.എഫ്.കെയിലാണ് &#8216;സ്പിരിറ്റ് ഓഫ് സിനിമ&#8217; അവാര്&#x200d;ഡ് ഏര്&#x200d;പ്പെടുത്തിയത്. കുര്&#x200d;ദിഷ് സംവിധായിക ലിസ കലാന്&#x200d; ആയിരുന്നു പ്രഥമ ജേതാവ്. ഇറാന്&#x200d; ഭരണകൂടത്തിന്റെ നിരന്തരമായ പീഡനത്തിന് വിധേയയായിട്ടും അവകാശപ്പോരാട്ടം തുടരുന്ന ചലച്ചിത്രകാരി മഹ്നാസ് മുഹമ്മദി, കെനിയയിലെ യാഥാസ്ഥിതിക മൂല്യങ്ങള്&#x200d;ക്കെതിരെ പൊരുതുന്ന സംവിധായിക വനൂരി കഹിയു, ഇന്ത്യന്&#x200d; സംവിധായിക പായല്&#x200d; കപാഡിയ എന്നിവരാണ് മുന്&#x200d;വര്&#x200d;ഷങ്ങളില്&#x200d; ഈ പുരസ്‌കാരത്തിന് അര്&#x200d;ഹരായത്.</p>
<p>കറുത്ത വര്&#x200d;ഗക്കാരോടുള്ള വംശീയമുന്&#x200d;വിധികള്&#x200d;ക്കെതിരെ സിനിമയിലൂടെ പൊരുതുന്ന കെല്ലി ഫൈഫ് മാര്&#x200d;ഷലിന്റെ &#8216;ബ്‌ളാക്ക് ബോഡീസ്'(2020) എന്ന ഹ്രസ്വചിത്രം ടൊറന്&#x200d;േറാ ഇന്റര്&#x200d;നാഷണല്&#x200d; ഫെസ്റ്റിവലില്&#x200d; മേളയുടെ ആദ്യ ചേഞ്ച്‌മേക്കര്&#x200d; അവാര്&#x200d;ഡ് നേടിയിട്ടുണ്ട്. കറുത്ത വര്&#x200d;ഗക്കാരുടെ ജീവിതാനുഭവങ്ങളില്&#x200d; ഊന്നിയുള്ള ഹേവന്&#x200d; (2018) എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് അവര്&#x200d; തന്റെ വരവറിയിച്ചത്. കലയിലൂടെ കറുത്ത വര്&#x200d;ഗക്കാരുടെ സമുദായത്തെ ശാക്തീകരിക്കുന്നതിനും സാമൂഹികനീതിക്കും വേണ്ടി രൂപംകൊടുത്ത &#8216;മേക്ക് റിപ്പിള്&#x200d;സ്&#8217; എന്ന സന്നദ്ധസംഘടനയുടെ സഹസ്ഥാപക കൂടിയാണ് കെല്ലി ഫൈഫ്. ടെലിവിഷന്&#x200d; രംഗത്തും പരസ്യചിത്രനിര്&#x200d;മ്മാണരംഗത്തും തന്റെ കൈയൊപ്പ് പതിപ്പിച്ച കെല്ലിയുടെ &#8216;ബ്‌ളാക്ക് എലിവേഷന്&#x200d; മാപ്പ്&#8217; എന്ന പ്രചാരണചിത്രം നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്&#x200d; നേടിയിട്ടുണ്ട്. 2025ലെ ടൊറന്&#x200d;േറാ ഇന്റര്&#x200d;നാഷണല്&#x200d; ഫെസ്റ്റിവലില്&#x200d; കെല്ലിയുടെ &#8216;ഡീമണ്&#x200d;സ്&#8217; എന്ന ഹ്രസ്വചിത്രം ഔദ്യോഗിക സെലക്ഷന്&#x200d; നേടി. സ്വന്തം ജനതയുടെ അതിജീവനവും സ്‌നേഹവും കരീബിയന്&#x200d; പ്രവാസിജീവിതവും പ്രതിഫലിപ്പിക്കുന്നവയാണ് കെല്ലിയുടെ ചിത്രങ്ങള്&#x200d;.</p>
<p>മേളയുടെ മുഖ്യ ആകര്&#x200d;ഷണങ്ങള്&#x200d;<br />
അന്താരാഷ്ട്ര മല്&#x200d;സരവിഭാഗത്തില്&#x200d; 14 സിനിമകളും മലയാള സിനിമ റ്റുഡേ വിഭാഗത്തില്&#x200d; 12 ചിത്രങ്ങളും ഇന്ത്യന്&#x200d; സിനിമ നൗ വിഭാഗത്തില്&#x200d; ഏഴ് സിനിമകളും പ്രദര്&#x200d;ശിപ്പിക്കും. ലോകസിനിമാ വിഭാഗത്തില്&#x200d; അറുപതിലധികം സിനിമകള്&#x200d; ഉള്&#x200d;പ്പെടുത്തിയിട്ടുണ്ട്. കലൈഡോസ്‌കോപ്പ് വിഭാഗത്തില്&#x200d; എട്ടു സിനിമകള്&#x200d; പ്രദര്&#x200d;ശിപ്പിക്കും. ഫിമെയ്ല്&#x200d; ഫോക്കസ്, മിഡ്‌നൈറ്റ് സിനിമ, റെസ്റ്റോര്&#x200d;ഡ് ക്‌ളാസിക്‌സ് എന്നീ വിഭാഗങ്ങളിലും സിനിമകള്&#x200d; ഉള്&#x200d;പ്പെടുത്തിയിട്ടുണ്ട്.<br />
വിഖ്യാത ബംഗാളി ചലച്ചിത്രകാരന്&#x200d; ഋത്വിക് ഘട്ടക്കിന്റെ ജന്മശതാബ്ദി പ്രമാണിച്ച് അദ്ദേഹത്തിന്റെ നാലു ചിത്രങ്ങള്&#x200d; മേളയില്&#x200d; പ്രദര്&#x200d;ശിപ്പിക്കും. സംവിധായകന്&#x200d; ഷാജി എന്&#x200d;. കരുണ്&#x200d;, സംവിധായകനും തിരക്കഥാകൃത്തുമായ എം.ടി വാസുദേവന്&#x200d; നായര്&#x200d; എന്നിവര്&#x200d;ക്ക് സ്മരണാഞ്ജലിയര്&#x200d;പ്പിക്കുന്ന ഹോമേജ് വിഭാഗത്തില്&#x200d; ഇരുവരുടെയും രണ്ടു ചിത്രങ്ങള്&#x200d; വീതം പ്രദര്&#x200d;ശിപ്പിക്കും.</p>
<p>കണ്&#x200d;ട്രി ഫോക്കസ്: വിയറ്റ്‌നാം<br />
വിയറ്റ്‌നാം യുദ്ധത്തിന്റെ അന്&#x200d;പതാംവാര്&#x200d;ഷികത്തോടനുബന്ധിച്ച് കണ്&#x200d;ട്രി ഫോക്കസ് വിഭാഗത്തില്&#x200d; വിയറ്റ്‌നാമില്&#x200d;നിന്നുള്ള അഞ്ച് ചിത്രങ്ങള്&#x200d; ഉള്&#x200d;പ്പെടുത്തിയിട്ടുണ്ട്.<br />
റെട്രോസ്‌പെക്റ്റിവ് വിഭാഗത്തില്&#x200d; ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തര്&#x200d; മിര്&#x200d;സയുടെ മൂന്ന് സിനിമകള്&#x200d; പ്രദര്&#x200d;ശിപ്പിക്കും.<br />
13000ല്&#x200d;പ്പരം ഡെലിഗേറ്റുകള്&#x200d; മേളയില്&#x200d; പങ്കെടുക്കും. 200ഓളം ചലച്ചിത്രപ്രവര്&#x200d;ത്തകര്&#x200d; അതിഥികളായി എത്തുന്നുണ്ട്. മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ പിന്നണിപ്രവര്&#x200d;ത്തകര്&#x200d;, ഒഫീഷ്യല്&#x200d;സ്, ഗസ്റ്റ്, സ്‌പോണ്&#x200d;സര്&#x200d;മാര്&#x200d;, മാധ്യമപ്രവര്&#x200d;ത്തകര്&#x200d; എന്നിവരുള്&#x200d;പ്പെടെ 15,000ത്തോളം പേരുടെ പങ്കാളിത്തം 30ാമത് ഐ.എഫ്.എഫ്.കെയില്&#x200d; ഉണ്ടാവും.</p>
<p>എക്‌സിബിഷന്&#x200d;<br />
മേളയുടെ ഭാഗമായി മൂന്ന് എക്‌സിബിഷനുകള്&#x200d; സംഘടിപ്പിക്കും. മേളയുടെ മൂന്നു പതിറ്റാണ്ടു നീണ്ട ചരിത്രത്തിലൂടെ സഞ്ചരിക്കുന്ന &#8216;ഐ.എഫ്.എഫ്.കെ എക്‌സ്പീരിയന്&#x200d;സിയ&#8217;, ഋത്വിക് ഘട്ടക്കിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് ബംഗാളിലെ ഇന്&#x200d;ഫര്&#x200d;മേഷന്&#x200d; ആന്റ് കള്&#x200d;ച്ചറല്&#x200d; അഫയേഴ്‌സ് വകുപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന എക്‌സിബിഷന്&#x200d; എന്നിവ മുഖ്യവേദിയായ ടാഗോര്&#x200d; തിയേറ്റര്&#x200d; പരിസരത്ത് സജ്ജീകരിക്കും. ചലച്ചിത്രകലാസംവിധായകന്&#x200d; കൂടിയായിരുന്ന ആര്&#x200d;ട്ടിസ്റ്റ് നമ്പൂതിരിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ലൊക്കേഷന്&#x200d; സ്‌കെച്ചുകള്&#x200d; ന്യൂ തിയേറ്റര്&#x200d; പരിസരത്ത് പ്രദര്&#x200d;ശിപ്പിക്കും. കേരള ലളിതകലാ അക്കാദമിയുടെയും ആര്&#x200d;ട്ടിസ്റ്റ് നമ്പൂതിരി സമ്മാന്&#x200d; ട്രസ്റ്റിന്റെയും സഹകരണത്തോടെയാണ് ഈ എക്‌സിബിഷന്&#x200d; സംഘടിപ്പിക്കുന്നത്.</p>
<p>അനുബന്ധ പരിപാടികള്&#x200d;<br />
മേളയുടെ ഭാഗമായി ഓപ്പണ്&#x200d; ഫോറം, ഇന്&#x200d; കോണ്&#x200d;വര്&#x200d;സേഷന്&#x200d;, മീറ്റ് ദ ഡയറക്ടര്&#x200d;, അരവിന്ദന്&#x200d; സ്മാരക പ്രഭാഷണം എന്നിവയും ഉണ്ടായിരിക്കും. കലാസാംസ്‌കാരിക പരിപാടികള്&#x200d; നഗരത്തിലെ സാംസ്‌കാരിക ഇടനാഴിയായ മാനവീയം വീഥിയില്&#x200d; സംഘടിപ്പിക്കും.</p>
<p>പുരസ്‌കാരങ്ങള്&#x200d;<br />
ഡിസംബര്&#x200d; 19ന് നിശാഗന്ധിയില്&#x200d; നടക്കുന്ന സമാപനച്ചടങ്ങില്&#x200d; പുരസ്‌കാരങ്ങള്&#x200d; സമര്&#x200d;പ്പിക്കും. മികച്ച ചിത്രത്തിനുള്ള സുവര്&#x200d;ണ ചകോരത്തിന് അര്&#x200d;ഹമാവുന്ന സിനിമയ്ക്ക് 20 ലക്ഷം രൂപ ലഭിക്കും. രജത ചകോരത്തിന് അര്&#x200d;ഹമാവുന്ന ചിത്രത്തിന്റെ സംവിധാനത്തിന് നാലു ലക്ഷം രൂപയും രജതചകോരത്തിന് അര്&#x200d;ഹത നേടുന്ന നവാഗത സംവിധായക പ്രതിഭയ്ക്ക് മൂന്നു ലക്ഷം രൂപയും ലഭിക്കും. പ്രേക്ഷകപുരസ്‌കാരത്തിന് അര്&#x200d;ഹമാവുന്ന സിനിമയുടെ സംവിധാനത്തിന് രണ്ടു ലക്ഷം രൂപയും കെ.ആര്&#x200d;.മോഹനന്&#x200d; എന്&#x200d;ഡോവ്‌മെന്റ് അവാര്&#x200d;ഡ് നേടുന്ന ഇന്ത്യയിലെ മികച്ച നവാഗത സംവിധായകപ്രതിഭയ്ക്ക് ഒരു ലക്ഷം രൂപയും ലഭിക്കും. ഫിപ്രസ്‌കി, നെറ്റ്പാക് അവാര്&#x200d;ഡുകളും സമാപനച്ചടങ്ങില്&#x200d; സമ്മാനിക്കും.</p>
<p>ഐ.എഫ്.എഫ്.കെയുടെ ഹ്രസ്വചരിത്രം<br />
കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്&#x200d;പ്പറേഷന്റെ നേതൃത്വത്തില്&#x200d; 1994 ഡിസംബര്&#x200d; 17 മുതല്&#x200d; 23 വരെ കോഴിക്കോട് വെച്ചാണ് ആദ്യ ചലച്ചിത്രമേള നടന്നത്. രണ്ടാമത്തെ ഐ.എഫ്.എഫ്.കെ 1995 നവംബര്&#x200d; ഒന്നിന് കേരളപ്പിറവി ദിനത്തില്&#x200d; തിരുവനന്തപുരത്ത് നടന്നു. വിദേശത്തുനിന്നുള്ള പ്രതിനിധികള്&#x200d; പങ്കെടുത്ത ആദ്യമേളയായിരുന്നു അത്. 1998 ഏപ്രില്&#x200d; 5 മുതല്&#x200d; 12 വരെ നടന്ന മൂന്നാമത്തെ മേളയില്&#x200d; വിഖ്യാത പോളിഷ് സംവിധായകന്&#x200d; ക്രിസ്റ്റോഫ് സനൂസി ഉള്&#x200d;പ്പെടെയുള്ള പ്രമുഖര്&#x200d; പങ്കെടുത്തു. ഇ.കെ നായനാര്&#x200d; സര്&#x200d;ക്കാരിന്റെ തീരുമാനപ്രകാരം നാലാമത് അന്താരാഷ്ട്ര ചലച്ചിത്രമേള 1999 ഏപ്രില്&#x200d; മൂന്നു മുതല്&#x200d; 10 വരെ കൊച്ചിയില്&#x200d; നടന്നു. നാലാംമേളയില്&#x200d; എത്തുമ്പോഴേക്കും ചലച്ചിത്ര നിര്&#x200d;മ്മാതാക്കളുടെ അന്താരാഷ്ട്ര സംഘടനയായ ഫിയാഫിന്റെ അംഗീകാരം ഐ.എഫ്.എഫ്.കെക്ക് ലഭിച്ചിരുന്നു. മല്&#x200d;സരവിഭാഗം ആരംഭിച്ചത് ഈ മേളയിലാണ്. 2000 മാര്&#x200d;ച്ച് 31 മുതല്&#x200d; ഏപ്രില്&#x200d; ഏഴുവരെ കോഴിക്കോട് നടന്ന അഞ്ചാമത് ചലച്ചിത്രമേളക്കു ശേഷം തിരുവനന്തപുരം സ്ഥിരം വേദിയായി നിശ്ചയിക്കുകയായിരുന്നു. 25ാമത് ഐ.എഫ്.എഫ്.കെ, കോവിഡിന്റെ പശചാത്തലത്തില്&#x200d; തിരുവനന്തപുരം, കൊച്ചി, തലശ്ശേരി, പാലക്കാട് എന്നീ നാലിടങ്ങളിലായാണ് നടത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/30th-iffk-from-december-12-to-19-over-200-films-to-be-screened-spirit-of-cinema-award-to-kelly-fife-marshall.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ &#8216;കിരീടം&#8217; 4K പ്രീമിയര്‍; &#8216;ഇത് ഒരു ബഹുമതിയെന്ന് മോഹന്‍ലാല്‍</title>
		<link>https://www.chandrikadaily.com/1keeretam-4k-premiere-at-goa-international-film-festival-mohanlal-said-this-is-an-honor.html</link>
					<comments>https://www.chandrikadaily.com/1keeretam-4k-premiere-at-goa-international-film-festival-mohanlal-said-this-is-an-honor.html#respond</comments>
		
		<dc:creator><![CDATA[Lubna Sherin K P]]></dc:creator>
		<pubDate>Thu, 27 Nov 2025 06:33:44 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[film industry]]></category>
		<category><![CDATA[film]]></category>
		<category><![CDATA[film festival]]></category>
		<category><![CDATA[goa]]></category>
		<category><![CDATA[Keeretam]]></category>
		<category><![CDATA[mohanlal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365584</guid>

					<description><![CDATA[മോഹന്‍ലാല്‍-തിലകന്‍ താരജോഡി അമരക്കാരാക്കിയ ഈ സിനിമയുടെ സ്‌ക്രീനിങ്, പ്രത്യേക പ്രദര്‍ശനങ്ങളുടെ ഭാഗമായി ലോക പ്രീമിയറായാണ് നടന്നത്. ]]></description>
										<content:encoded><![CDATA[<p>ഗോവ: മലയാളത്തിന്റെ ക്ലാസിക് ചിത്രമായ &#8216;കിരീടം&#8217; 56ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്&#x200d; (IFFI) 4k ദൃശ്യഗുണത്തോടെ പ്രദര്&#x200d;ശിപ്പിച്ചു. മോഹന്&#x200d;ലാല്&#x200d;-തിലകന്&#x200d; താരജോഡി അമരക്കാരാക്കിയ ഈ സിനിമയുടെ സ്‌ക്രീനിങ്, പ്രത്യേക പ്രദര്&#x200d;ശനങ്ങളുടെ ഭാഗമായി ലോക പ്രീമിയറായാണ് നടന്നത്. നാഷണല്&#x200d; ഫിലിം ആര്&#x200d;ക്കൈവ് ഓഫ് ഇന്ത്യ (NFAI) 35mm റിലീസ് പ്രിന്റില്&#x200d; നിന്നാണ് ചിത്രം സൂക്ഷ്മതയോടെ പുനഃസ്ഥാപിച്ചത്. യഥാര്&#x200d;ത്ഥ ക്യാമറ നെഗറ്റീവ് ജീര്&#x200d;ണ്ണിച്ചിരുന്നുവെങ്കിലും, പതിറ്റാണ്ടുകളായി ആര്&#x200d;ക്കൈവ് അത് സംരക്ഷിച്ചുവെന്നാണ് വിവരം. ചിത്രത്തിന് അന്തിമ ഗ്രേഡിങ് നിര്&#x200d;വഹിച്ചത് ഇതിന്റെ ഛായാഗ്രാഹകനായ എസ്. കുമാറിന്റെ മേല്&#x200d;നോട്ടത്തിലായിരുന്നു. </p>
<p>ചിത്രം വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തിയതിനെക്കുറിച്ച് മോഹന്&#x200d;ലാല്&#x200d; പ്രതികരിച്ചു. &#8216;കിരീടം പുനഃസ്ഥാപിച്ച് ലോകപ്രീമിയര്&#x200d; കാണാന്&#x200d; കഴിയുന്നത് ഒരു ബഹുമതിയാണ്, ഇന്ത്യയുടെ സിനിമാറ്റിക് പൈതൃകം ഭാവി തലമുറകള്&#x200d;ക്കായി സംരക്ഷിക്കുന്ന 	NFAIക്ക് അഭിനന്ദനങ്ങള്&#x200d;&#8217; എന്നാണ് അദ്ദേഹം കുറിച്ചത്. മോഹന്&#x200d;ലാല്&#x200d;-തിലകന്&#x200d; വികാരാധിഷ്ഠിതമായി അവതരിപ്പിച്ച അച്ഛന്&#x200d;-മകന്&#x200d; ബന്ധം, പ്രത്യേകിച്ച് &#8216;കത്തി താഴെയിടെടാ&#8217; എന്ന ഐക്കോണിക് രംഗം, ഇന്നും മലയാളസിനിമയിലെ ഏറ്റവും ശക്തമായ നിമിഷങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.</p>
<p>ചിത്രത്തിന്റെ നിര്&#x200d;മാതാക്കളായ എന്&#x200d;. ഉണ്ണിക്കൃഷ്ണനും ദിനേഷ് പണിക്കറും നല്&#x200d;കിയ പഴയ അഭിമുഖത്തില്&#x200d;, &#8216;കിരീടത്തിന് ജനങ്ങളില്&#x200d; നിന്ന് ലഭിച്ച സ്വീകാര്യത, പിന്നീടുണ്ടാക്കിയ സിനിമകള്&#x200d;ക്കുപോലും ലഭിച്ചിട്ടില്ല. കഥയുടെ ആഴമാണ് അതിന്റെ ശക്തി&#8217; എന്ന് വ്യക്തമാക്കിയിരുന്നു. കിരീടത്തിന്റെ തുടര്&#x200d;ച്ചയായിരുന്ന ചെങ്കോല്&#x200d; ഈ സ്വീകാര്യതയിലേക്കുയര്&#x200d;ന്നില്ല എന്നും അവര്&#x200d; പറഞ്ഞിരുന്നു. ലോഹിതദാസിന്റെ തിരക്കഥയും സിബി മലയില്&#x200d; സംവിധാനം ചെയ്ത സംവിധാന മികവും ഒന്നിച്ചെത്തി 1989 ജൂലൈ ഏഴിന് പുറത്തിറങ്ങിയ കിരീടം, ഒരു യുവാവിന്റെ ജീവിതം സാഹചര്യങ്ങള്&#x200d; എങ്ങനെ വഴിമാറിക്കുന്നു എന്നതിന്റെ കടുത്ത സാമൂഹിക-വൈകാരിക അവതരണമാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് മോഹന്&#x200d;ലാലിന് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്&#x200d; പ്രത്യേക പരാമര്&#x200d;ശം ലഭിച്ചിരുന്നു. മോഹന്&#x200d;ലാല്&#x200d; അഭിനയിച്ച &#8216;ഭരതം&#8217; ഉള്&#x200d;പ്പെടെ നിരവധി ക്ലാസിക് സിനിമകളുടെ റെസ്റ്ററേഷന്&#x200d; നടപടികളും ഇപ്പോള്&#x200d; അവസാനഘട്ടത്തിലാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1keeretam-4k-premiere-at-goa-international-film-festival-mohanlal-said-this-is-an-honor.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇസ്രായേലില്‍ നടക്കുന്ന ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച് ബ്ലെസി</title>
		<link>https://www.chandrikadaily.com/1blessy-declines-invitation-to-attend-film-festival-in-israel.html</link>
					<comments>https://www.chandrikadaily.com/1blessy-declines-invitation-to-attend-film-festival-in-israel.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 28 Oct 2025 08:51:26 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[DIRECTOR BLESSY]]></category>
		<category><![CDATA[film festival]]></category>
		<category><![CDATA[Isreal]]></category>
		<category><![CDATA[palestine]]></category>
		<category><![CDATA[world]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360679</guid>

					<description><![CDATA[ഫലസ്തീനികൾ ആക്രമണം നേരിടുന്ന സാഹചര്യത്തിൽ നടക്കുന്ന ഫെസ്റ്റിൻ്റെ ലക്ഷ്യം മനസ്സിലാക്കിയാണ് ക്ഷണം നിരസിച്ചത്]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ഇസ്രായേലിൽ നടക്കുന്ന ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ചെന്ന് സംവിധായകൻ ബ്ലെസി. ഈ മാസം ഡിസംബറിൽ നടക്കുന്ന &#8216; വെലൽ &#8216; ഫിലിം ഫെസ്റ്റിവലിലേക്കുള്ള ക്ഷണമാണ് നിരസിച്ചത്. ഫലസ്തീനികൾ ആക്രമണം നേരിടുന്ന സാഹചര്യത്തിൽ നടക്കുന്ന ഫെസ്റ്റിൻ്റെ ലക്ഷ്യം മനസ്സിലാക്കിയാണ് ക്ഷണം നിരസിച്ചത്. ഇന്ത്യയിൽ ഇഡിയെ ഭയന്നാണ് കലാകാരന്മാർ നിശബ്ദത പാലിക്കുന്നതെന്നും ബ്ലെസി പറഞ്ഞു.</p>
<p>&#8221;വരുന്ന ഡിസംബർ മാസത്തിൽ ഇസ്രായേലിൽ വെച്ച് നടക്കുന്ന ഫിലിം കൾച്ചർ ഫെസ്റ്റ് വെലലിൽ പങ്കെടുക്കാനാണ് എനിക്ക് ക്ഷണം ലഭിച്ചത്. ഡൽഹിയിലെ ഇസ്രായേൽ എംബസി മുഖാന്തരമാണ് ക്ഷണം ലഭിച്ചത്. ഇന്ത്യയിൽ നിന്നും പത്തോളം പേർക്ക് ഇവ്വിധം ക്ഷണം ലഭിച്ചതായി മനസ്സിലാക്കുന്നു. സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ അവിടെ നടക്കുന്ന രാഷ്ട്രീയ ചർച്ചകൾ ഏത് വിധത്തിലായിരിക്കും എന്നു ഉത്തമബോധ്യമുള്ളതി നാൽ തന്നെ എംബസി അധികൃതരോട് താൽപര്യകുറവ് അറിയിച്ചു.</p>
<p>പ്രധിനിധികൾക്കായി അയച്ച ബയോഡാറ്റ വിശദീകരണത്തിൽ ഫലസ്‌തീൻ, പാകിസ്താൻ, ടർക്കി, അൽജീറിയ, തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചിരുന്നോ എന്ന ചോദ്യത്തിലെ ഉള്ളിലിരിപ്പും മനസ്സിലായത് കൊണ്ട് തന്നെയാണ് ക്ഷണം നിരസിച്ചതെന്നും&#8221; അഭിമുഖത്തിൽ വ്യക്തമാക്കുന്നു. ചന്ദ്രിക ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ബ്ലെസിയുടെ പ്രതികരണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1blessy-declines-invitation-to-attend-film-festival-in-israel.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>17ാമത് IDSFFK: ഗാസയുടെ മുറിവുകളും പ്രതിരോധവും പകര്‍ത്തുന്ന &#8216;ഫ്രം ഗ്രൗണ്ട് സീറോ&#8217; ഉദ്ഘാടന ചിത്രം</title>
		<link>https://www.chandrikadaily.com/17th-idsffk-opening1-film-from-ground-zero-captures-gazas-wounds-and-resistance.html</link>
					<comments>https://www.chandrikadaily.com/17th-idsffk-opening1-film-from-ground-zero-captures-gazas-wounds-and-resistance.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 19 Aug 2025 13:17:25 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[film festival]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[idsffk]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=350907</guid>

					<description><![CDATA[കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 17ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയുടെ (IDSFFK) ഉദ്ഘാടന ചിത്രമായി പലസ്തീന്‍ ചിത്രം &#8216;ഫ്രം ഗ്രൗണ്ട് സീറോ&#8217; പ്രദര്‍ശിപ്പിക്കും. ഇസ്രായേലിന്റെ നിഷ്ഠുരമായ അധിനിവേശത്തില്‍ ഞെരിഞ്ഞമരുന്ന ഗാസയിലെ ജനജീവിതത്തിന്റെ മുറിവുകളും ചെറുത്തുനില്‍പ്പിന്റെ കാഴ്ചകളുമാണ് 22 പലസ്തീന്‍ സംവിധായകരുടെ സംരംഭമായ ഈ ചിത്രം. 2025 ആഗസ്റ്റ് 22ന് വൈകിട്ട് ആറു മണിക്ക് മേളയുടെ ഉദ്ഘാടനച്ചടങ്ങിനുശേഷം കൈരളി തിയേറ്ററിലാണ് പ്രദര്‍ശനം. 2023 ഒക്ടോബര്‍ മുതല്‍ ഗാസയില്‍ നടന്നുവരുന്ന വംശഹത്യക്കു പിന്നിലെ അറിയപ്പെടാത്ത കഥകള്‍ പകര്‍ത്തുന്ന ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും അനിമേഷന്‍ [&#8230;]]]></description>
										<content:encoded><![CDATA[<div class="jsx-1730675925">
<div class="jsx-1730675925 topst normal">
<div class="jsx-1730675925">
<div class="jsx-1730675925">കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 17ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയുടെ (IDSFFK) ഉദ്ഘാടന ചിത്രമായി പലസ്തീന്&#x200d; ചിത്രം &#8216;ഫ്രം ഗ്രൗണ്ട് സീറോ&#8217; പ്രദര്&#x200d;ശിപ്പിക്കും. ഇസ്രായേലിന്റെ നിഷ്ഠുരമായ അധിനിവേശത്തില്&#x200d; ഞെരിഞ്ഞമരുന്ന ഗാസയിലെ ജനജീവിതത്തിന്റെ മുറിവുകളും ചെറുത്തുനില്&#x200d;പ്പിന്റെ കാഴ്ചകളുമാണ് 22 പലസ്തീന്&#x200d; സംവിധായകരുടെ സംരംഭമായ ഈ ചിത്രം. 2025 ആഗസ്റ്റ് 22ന് വൈകിട്ട് ആറു മണിക്ക് മേളയുടെ ഉദ്ഘാടനച്ചടങ്ങിനുശേഷം കൈരളി തിയേറ്ററിലാണ് പ്രദര്&#x200d;ശനം.</div>
</div>
</div>
</div>
<div class="jsx-3895924595 artmdl normal">
<div></div>
<div class="lastpara">2023 ഒക്ടോബര്&#x200d; മുതല്&#x200d; ഗാസയില്&#x200d; നടന്നുവരുന്ന വംശഹത്യക്കു പിന്നിലെ അറിയപ്പെടാത്ത കഥകള്&#x200d; പകര്&#x200d;ത്തുന്ന ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും അനിമേഷന്&#x200d; ചിത്രങ്ങളുമടങ്ങിയതാണ് ഈ ആന്തോളജി. 1994ല്&#x200d; &#8216;കര്&#x200d;ഫ്യൂ&#8217; എന്ന ചിത്രത്തിലൂടെ കാന്&#x200d; ചലച്ചിത്രമേളയില്&#x200d; യുനെസ്‌കോ അവാര്&#x200d;ഡ് നേടിയ റഷീദ് മഷറാവിയാണ് ഈ ചലച്ചിത്രസമാഹാരം ഒരുക്കിയിരിക്കുന്നത്.</div>
<div></div>
<div class="lastpara">ഗാസയിലെ പലസ്തീന്&#x200d; ചലച്ചിത്രകാരന്മാര്&#x200d;ക്ക് ധനസഹായം അനുവദിക്കുന്ന &#8216;ദ മഷറാവി ഫണ്ട്&#8217; എന്ന പദ്ധതിയുടെ ഭാഗമായി നിര്&#x200d;മ്മിച്ച ഈ ചിത്രം 2024ലെ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്&#x200d; ഔദ്യോഗിക വിഭാഗത്തില്&#x200d; തെരഞ്ഞെടുക്കപ്പെട്ടിരുന്നു. രൂക്ഷമായ ജീവിതയാഥാര്&#x200d;ഥ്യങ്ങള്&#x200d;ക്കിടയിലും ഗാസയിലെ ചലച്ചിത്രരംഗം സജീവമാണ് എന്ന് തെളിയിക്കുകയാണ് ഈ സംരംഭം.</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/17th-idsffk-opening1-film-from-ground-zero-captures-gazas-wounds-and-resistance.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മികച്ച സിനിമകളുമായി കൊടിയിറങ്ങാൻ ഐഎഫ്എഫ്‌കെ</title>
		<link>https://www.chandrikadaily.com/iffk-to-fly-the-flag-with-the-best-films-2.html</link>
					<comments>https://www.chandrikadaily.com/iffk-to-fly-the-flag-with-the-best-films-2.html#respond</comments>
		
		<dc:creator><![CDATA[Lubna Sherin K P]]></dc:creator>
		<pubDate>Thu, 19 Dec 2024 13:41:40 +0000</pubDate>
				<category><![CDATA[film]]></category>
		<category><![CDATA[film festival]]></category>
		<category><![CDATA[iffk]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=322495</guid>

					<description><![CDATA[29ാമത് ഐഎഫ്എഫ്‌കെയുടെ അവസാനദിനത്തിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത് ഒന്നിനൊന്ന് മികച്ച 11 സിനിമകൾ.]]></description>
										<content:encoded><![CDATA[<p>29ാമത് ഐഎഫ്എഫ്‌കെയുടെ അവസാനദിനത്തിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത് ഒന്നിനൊന്ന് മികച്ച 11 സിനിമകൾ. മേളയുടെ സമാപന ചടങ്ങിന് ശേഷം സുവർണചകോരം നേടുന്ന ചിത്രത്തിന്റെ പ്രദർശനം നിശാഗന്ധിയിൽ നടക്കും.</p>
<p><strong>യൂണിവേഴ്‌സൽ ലാംഗ്വേജ്</strong><br />
മാത്യു റങ്കിൻ സംവിധാനം ചെയ്ത യൂണിവേഴ്‌സൽ ലാംഗ്വേജ് മനുഷ്യബന്ധങ്ങളുടെയും സ്വത്വത്തിന്റെയും സാർവത്രികതയെ എടുത്തുകാട്ടുന്നു. ഐസിൽ പുതഞ്ഞ രീതിയിൽ പണം കണ്ടെത്തുന്ന രണ്ട് സ്ത്രീകൾ, വിനോദസഞ്ചാരികളുടെ സംഘത്തെ നയിക്കുന്ന ടൂർ ഗൈഡ്, അമ്മയെ സന്ദർശിക്കാനായി പുറപ്പെടുന്ന വ്യക്തി എന്നീ അപരിചിതരുടെ ജീവിതം പരസ്പരബന്ധിതമാകുന്നതാണ് കഥ. കൈരളി തിയേറ്ററിൽ രാവിലെ 11.30ന് ചിത്രം പ്രദർശിപ്പിക്കും.</p>
<p><strong>മൂൺ</strong><br />
ശക്തമായ ആഖ്യാനരീതികൊണ്ടും ദൃശ്യഭാഷ കൊണ്ടും ആഗോളശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണു കുർദ്വിൻ അയൂബ് സംവിധാനം ചെയ്ത മൂൺ. ധനിക കുടുംബത്തിലെ മൂന്നു സഹോദരിമാരെ ആയോധനകല പരിശീലിപ്പിക്കാൻ എത്തുന്ന സാറ നേരിടുന്ന ചോദ്യങ്ങളാണു സിനിമയുടെ ഇതിവൃത്തം. ചിത്രം ശ്രീ തിയേറ്ററിൽ രാവിലെ 9.15ന് പ്രദർശിപ്പിക്കും.</p>
<p><strong>എയ്റ്റീൻ സ്പ്രിങ്‌സ്</strong><br />
ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ജേതാവ് ആൻ ഹുയിയുടെ ചിത്രമായ എയ്റ്റീൻ സ്പ്രിങ്‌സ് നിളാ തിയേറ്ററിലാണ് പ്രദർശിപ്പിക്കുന്നത്. 1930കളിലെ ഷാങ്ഹായ് നഗരത്തിന്റെ പശ്ചാത്തലത്തിൽ നഷ്ടപ്രണയത്തിന്റെ കഥ പറയുകയാണ് ഈ സിനിമ.</p>
<p><strong>വെയ്റ്റ് അൺടിൽ സ്പ്രിംഗ്</strong><br />
ഛായാഗ്രാഹകനായി പേരെടുത്ത അഷ്‌കൻ അഷ്‌കാനിയുടെ ആദ്യ സംവിധാന സംരംഭമായ ഈ ചിത്രം ടാഗോർ തിയേറ്ററിൽ രാവിലെ 11.15ന് പ്രദർശിപ്പിക്കും. ഭർത്താവ് ആത്മഹത്യ ചെയ്തുവെന്ന യാഥാർഥ്യത്തോട് പൊരുത്തപ്പെടാൻ കഴിയാത്ത യുവതിയുടെ കഥയാണ് ചിത്രം പറയുന്നത്.</p>
<p>കൂടാതെ, ബ്ലാക് ഡോഗ്, ഗേറ്റ് ടു ഹെവൻ, ക്രോസിംഗ്, കിസ്സ് വാഗൺ, കിൽ ദ ജോക്കി, ലൈറ്റ് ഫാൾസ്, മിസെരികോർഡിയ തുടങ്ങിയ ചിത്രങ്ങളും അവസാന ദിവസം പ്രദർശനത്തിനെത്തുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/iffk-to-fly-the-flag-with-the-best-films-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഐ.എഫ്.എഫ്.കെ. മൂന്നാം ദിനം 67 ചിത്രങ്ങൾ പ്രദർശനത്തിന്</title>
		<link>https://www.chandrikadaily.com/iffk-on-the-third-day-67-films-are-on-display.html</link>
					<comments>https://www.chandrikadaily.com/iffk-on-the-third-day-67-films-are-on-display.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 14 Dec 2024 11:41:28 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[film]]></category>
		<category><![CDATA[film festival]]></category>
		<category><![CDATA[iffk]]></category>
		<category><![CDATA[Trivandrum]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=321776</guid>

					<description><![CDATA[29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മൂന്നാം ദിനം (ഞായറാഴ്ച) പ്രേക്ഷകരെ കാത്തിരിക്കുന്നത് വ്യത്യസ്തമായ 67 ചിത്രങ്ങൾ. വേൾഡ് സിനിമ ടുഡേ വിഭാഗത്തിൽ 23 ചിത്രങ്ങൾ, അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ അഞ്ചു ചിത്രങ്ങൾ, ഇന്ത്യൻ സിനിമ നൗ വിഭാഗത്തിൽ നാലു ചിത്രങ്ങൾ, ഫെസ്റ്റിവൽ ഫേവറിറ്റ്‌സ് വിഭാഗത്തിൽ അഞ്ചു ചിത്രങ്ങൾ, മലയാളം സിനിമ ടുഡേ വിഭാഗത്തിൽ അഞ്ചു ചിത്രങ്ങൾ, ലൈഫ് ടൈം അച്ചീവ്‌മെന്റ് വിഭാഗത്തിലും ലാറ്റിൻ അമേരിക്കൻ വിഭാഗത്തിലും ഒരോ ചിത്രങ്ങൾ എന്നിവയാണ് ആസ്വാദകർക്ക് മുന്നിലെത്തുന്നത്. ലൈഫ് ടൈം അച്ചീവ്‌മെന്റ് [&#8230;]]]></description>
										<content:encoded><![CDATA[<p>29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മൂന്നാം ദിനം (ഞായറാഴ്ച) പ്രേക്ഷകരെ കാത്തിരിക്കുന്നത് വ്യത്യസ്തമായ 67 ചിത്രങ്ങൾ. വേൾഡ് സിനിമ ടുഡേ വിഭാഗത്തിൽ 23 ചിത്രങ്ങൾ, അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ അഞ്ചു ചിത്രങ്ങൾ, ഇന്ത്യൻ സിനിമ നൗ വിഭാഗത്തിൽ നാലു ചിത്രങ്ങൾ, ഫെസ്റ്റിവൽ ഫേവറിറ്റ്‌സ് വിഭാഗത്തിൽ അഞ്ചു ചിത്രങ്ങൾ, മലയാളം സിനിമ ടുഡേ വിഭാഗത്തിൽ അഞ്ചു ചിത്രങ്ങൾ, ലൈഫ് ടൈം അച്ചീവ്‌മെന്റ് വിഭാഗത്തിലും ലാറ്റിൻ അമേരിക്കൻ വിഭാഗത്തിലും ഒരോ ചിത്രങ്ങൾ എന്നിവയാണ് ആസ്വാദകർക്ക് മുന്നിലെത്തുന്നത്.</p>
<p>ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ജേതാവ് ആൻ ഹുയിയുമായി സരസ്വതി നാഗരാജൻ നടത്തുന്ന സംഭാഷണമാണു മൂന്നാം ദിനത്തിലെ മറ്റൊരു ആകർഷണം. ഉച്ചക്ക് 2.30 മുതൽ 3.30 വരെ നിള തിയേറ്ററിലാണ് പരിപാടി. ഫെസ്റ്റിവൽ ഫേവറിറ്റ്‌സ് വിഭാഗത്തിൽ ജാക്വസ് ഒഡിയാഡിന്റെ &#8216;എമിലിയ പെരേസ്&#8217; ഇന്നു (15 ഡിസംബർ) പ്രദർശിപ്പിക്കും. ഉച്ചക്ക് 12ന് ശ്രീപദ്മനാഭ തിയേറ്ററിലാണു സിനിമയുടെ പ്രദർശനം. മേളയിലെ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ആകെയുള്ള രണ്ട് മലയാള ചിത്രങ്ങളിൽ ഒന്നായ ഫെമിനിച്ചി ഫാത്തിമ ഇന്ന് പ്രദർശിപ്പിക്കും. ഉച്ചതിരിഞ്ഞ് മൂന്നിന് ശ്രീപദ്മനാഭ തീയേറ്ററിലാണ് പ്രദർശനം. അടിച്ചമർത്തലിനെതിരെയുള്ള വീട്ടമ്മയുടെ ചെറുത്തു നിൽപ്പാണ് ചിത്രത്തിന്റെ പ്രമേയം.</p>
<p>ഒരു കെനിയൻ ഗോത്രഗാനത്തിന്റെ പിന്നിലുള്ള ചരിത്രം അന്വേഷിക്കുന്ന കഥ പറയുന്ന ജിതിൻ ഐസക് തോമസിന്റെ പാത്ത് മലയാളം സിനിമ ടുഡേ വിഭാഗത്തിൽ പ്രദർശിപ്പിക്കും. വൈകുന്നേരം 6.15ന് ശ്രീ തീയേറ്ററിലാണ് പ്രദർശനം. വേൾഡ് സിനിമ ടുഡേ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന സിനിമയായ<br />
ക്വീർ 1960ൽ മെക്‌സിക്കോയിൽ രണ്ട് പുരുഷന്മാർക്കിടയിലുരുത്തിരിഞ്ഞ പ്രണയത്തിന്റെ കഥ പറയുന്നു. ചിത്രത്തിന്റെ പ്രദർശനം അജന്താ തിയേറ്ററിൽ രാവിലെ 9.30ന് നടക്കും. മെമ്മറിസ് ഓഫ് എ ബേണിംഗ് ബോഡി, മാലു, ഭാഗ്ജ്ജൻ, കാമദേവൻ നക്ഷത്രം കണ്ടു തുടങ്ങിയ വ്യത്യസ്തമായ ചിത്രങ്ങളും ഇന്ന് പ്രദർശനത്തിന് എത്തുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/iffk-on-the-third-day-67-films-are-on-display.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഐ.എഫ്.എഫ്.കെ. രണ്ടാം ദിനം നാളെ: &#8216;ഷുഡ് ദി വിൻഡ് ഡ്രോപ്പ്&#8217; മുതൽ &#8216;കിഷ്‌കിന്ധാ കാണ്ഡം&#8217; വരെ</title>
		<link>https://www.chandrikadaily.com/iffk-day-2-1tomorrow-should-the-wind-drop-to-kishkindha-kandam.html</link>
					<comments>https://www.chandrikadaily.com/iffk-day-2-1tomorrow-should-the-wind-drop-to-kishkindha-kandam.html#respond</comments>
		
		<dc:creator><![CDATA[Lubna Sherin K P]]></dc:creator>
		<pubDate>Fri, 13 Dec 2024 11:08:48 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[film festival]]></category>
		<category><![CDATA[iffk]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=321684</guid>

					<description><![CDATA[29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിനത്തിൽ 67 ചിത്രങ്ങൾ പ്രദർശിപ്പിക്കും.]]></description>
										<content:encoded><![CDATA[<p>29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിനത്തിൽ 67 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഹോമേജ് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന എം. മോഹൻ സംവിധാനം ചെയ്ത &#8216;രചന&#8217;, ഉത്പലേന്ദു ചക്രബർത്തി സംവിധാനം ചെയ്ത &#8216;ചോഘ്&#8217;, സെന്റണിയൽ ട്രിബ്യൂട്ട് വിഭാഗത്തിൽ പി. ഭാസ്‌കരൻ സംവിധാനം ചെയ്ത &#8216;മൂലധനം&#8217; എന്നിവ രണ്ടാം ദിനം പ്രദർശിപ്പിക്കുന്ന ശ്രദ്ധേയ ചിത്രങ്ങളാണ്.</p>
<p>മലയാളം സിനിമ ടുഡേ വിഭാഗത്തിൽ വിജയരാഘവൻ, ആസിഫ് അലി, അപർണ ബാലമുരളി എന്നിവർ അഭിനയിച്ച കിഷ്‌കിന്ധാ കാണ്ഡത്തിന്റെ പ്രദർശനം ഉച്ചതിരിഞ്ഞു മൂന്നിന് ന്യൂ തിയേറ്ററിൽ നടക്കും. പെരുമാൾ മുരുകന്റെ ചെറുകഥയെ ആധാരമാക്കി വിപിൻ രാധാകൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമാണ് അങ്കമ്മാൾ. വൈകിട്ട് ആറിനു കൈരളി തിയേറ്ററിൽ പ്രദർശിപ്പിക്കുന്ന ചിത്രം നഗരഗ്രാമാന്തരങ്ങളിലെ കാഴ്ച്ചപ്പാടുകൾ തമ്മിലുള്ള അന്തരത്തെ ഒരു അമ്മയുടെയും മകന്റെയും ബന്ധത്തിലൂടെ ആവിഷ്‌കരിക്കുന്നു.</p>
<p>നോറ മാർട്ടിറോഷ്യൻ സംവിധാനം ചെയ്ത ഷുഡ് ദി വിൻഡ് ഡ്രോപ്പ് , കൺട്രി ഫോക്കസ് വിഭാഗത്തിൽ രാവിലെ 9:30ന് നിള തിയേറ്ററിൽ പ്രദർശിപ്പിക്കും. നഗോർണോ കരാബാക്കിലെ ഒരു വിമാനത്താവളം വീണ്ടും തുറക്കണോ വേണ്ടയോ എന്നു തീരുമാനമെടുക്കേണ്ട ഒരു എൻജിനിയറുടെ കഥ പറയുന്നതാണ് ഈ ചിത്രം. വൈകിട്ട് ആറിന് അജന്ത തിയേറ്ററിൽ ജാക്ക് ഓർഡിയാ സംവിധാനം ചെയ്ത എമിലിയ പെരെസ് പ്രദർശിപ്പിക്കും. കുറ്റവാളികൾക്ക് നിയമരക്ഷ നേടിക്കൊടുക്കാൻ തല്പരയായ റീത്ത എന്ന അഭിഭാഷകക്ക് ഒരു അധോലോക നേതാവിന് വേണ്ടി ജോലി ചെയ്യാൻ അവസരം ലഭിക്കുന്ന താണ് കഥാപശ്ചാത്തലം.</p>
<p>ഫീമെയിൽ ഗെയ്‌സ് വിഭാഗത്തിൽ യോക്കോ യമനാക സംവിധാനം ചെയ്ത ഡെസേർട്ട് ഓഫ് നമീബിയ രാവിലെ 11:45ന് നിള തിയേറ്ററിൽ പ്രദർശിപ്പിക്കും. കാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച ഈ ചിത്രം തന്റെ വിരസത നിറഞ്ഞ ടോക്കിയോ ജീവിതത്തോട് മല്ലിടുന്ന ഒരു പെൺകുട്ടിയുടെ കഥ പറയുന്നു. ഇതുകൂടാതെ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ആൻ ഓസിലേറ്റിംഗ് ഷാഡോ, ദി ഹൈപ്പർബോറിയൻസ്, ബോഡി, അപ്പുറം, ലിൻഡ, എൽബോ എന്നീ ചിത്രങ്ങളും പ്രദർശിപ്പിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/iffk-day-2-1tomorrow-should-the-wind-drop-to-kishkindha-kandam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഐഎഫ്എഫ്കെ ഡെലിഗേറ്റ് കിറ്റ് വിതരണം ആരംഭിച്ചു: ആദ്യ ഡെലിഗേറ്റുകളായി ഷറഫുദ്ദീനും മഹിമയും</title>
		<link>https://www.chandrikadaily.com/iffk-delegate-kit-distribution-begins-sharafuddin-and-mahima-as-first-delegates.html</link>
					<comments>https://www.chandrikadaily.com/iffk-delegate-kit-distribution-begins-sharafuddin-and-mahima-as-first-delegates.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 10 Dec 2024 13:59:40 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[delegate pass]]></category>
		<category><![CDATA[film festival]]></category>
		<category><![CDATA[iffk]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=321280</guid>

					<description><![CDATA[തിരുവനന്തപുരം: ലോകത്തിന്റെ ഒരുമയാണ് ചലച്ചിത്ര മേളകളുടെ ലക്ഷ്യമെന്നും ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് കേരള രാജ്യാന്തര ചലച്ചിത്ര മേളയെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. 29-മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് സെല്ലിന്റെ ഉദ്ഘാടനവും ഡെലിഗേറ്റ് കിറ്റുകളുടെ വിതരണോദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. സിനിമാ താരങ്ങളായ ഷറഫുദ്ദീനും മഹിമ നമ്പ്യാരും മന്ത്രിയിൽ നിന്ന് ഡെലിഗേറ്റ് കിറ്റുകൾ ഏറ്റുവാങ്ങി. പുതുമയും ജനപിന്തുണയും കൊണ്ട് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മേളയായി കേരള രാജ്യാന്തര ചലച്ചിത്ര മേള മാറി. [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ലോകത്തിന്റെ ഒരുമയാണ് ചലച്ചിത്ര മേളകളുടെ ലക്ഷ്യമെന്നും ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് കേരള രാജ്യാന്തര ചലച്ചിത്ര മേളയെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. 29-മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് സെല്ലിന്റെ ഉദ്ഘാടനവും ഡെലിഗേറ്റ് കിറ്റുകളുടെ വിതരണോദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. സിനിമാ താരങ്ങളായ ഷറഫുദ്ദീനും മഹിമ നമ്പ്യാരും മന്ത്രിയിൽ നിന്ന് ഡെലിഗേറ്റ് കിറ്റുകൾ ഏറ്റുവാങ്ങി.</p>
<div class="newDesktopStoryAdBox lozad active" data-toggle-class="active" data-loaded="true">
<div id="v-asianetnews-v9">പുതുമയും ജനപിന്തുണയും കൊണ്ട് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മേളയായി കേരള രാജ്യാന്തര ചലച്ചിത്ര മേള മാറി. വനിതാ സംവിധായകരുടെ സിനിമകളുടെ പ്രാതിനിധ്യവും പഴയകാല മലയാള ചലച്ചിത്രനടിമാർക്കുള്ള ആദരവും ഈ മേളയുടെ സ്ത്രീ പക്ഷ നിലപാടുകളുടെ ഉദാഹരണങ്ങളാണ്. പതിമൂവായിരത്തോളം ഡെലിഗേറ്റുകൾ എത്തുന്ന ചലച്ചിത്ര മേളയുടെ ഈ പതിപ്പ് ലോക സിനിമ ഭൂപടത്തിൽ കേരളത്തെ കൂടുതൽ ശ്രദ്ധേയമാക്കും. മൺമറഞ്ഞുപോയ ചലച്ചിത്ര പ്രതിഭകളുടെ സ്മൃതി കുടീരങ്ങളിൽ ആദരവ് അർപ്പിച്ച് ഡിസംബർ 12ന് സംഘടിപ്പിക്കുന്ന ദീപശിഖാ പ്രയാണത്തോടെ 29- മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തുടക്കമാകുമെന്നും മന്ത്രി പറഞ്ഞു.</div>
</div>
<p>തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ അധ്യക്ഷത വഹിച്ചു, റിസപ്ഷൻ കമ്മിറ്റി ചെയർമാൻ എം. വിജയകുമാർ, ഫെസ്റ്റിവൽ ക്യൂറേറ്റർ ഗോൾഡ സെല്ലം, സാംസ്‌കാരിക പ്രവർത്തക ബോർഡ് ചെയർമാൻ മധുപാൽ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, ചലച്ചിത്ര അക്കാദമി അംഗം കുക്കു പരമേശ്വരൻ, ഡെലിഗേറ്റ് കമ്മിറ്റി ചെയർമാൻ കെ.ജി. മോഹൻകുമാർ, ഫെസ്റ്റിവൽ ഡെപ്യൂട്ടി ഡയറക്ടർ എച്ച്. ഷാജി എന്നിവർ പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/iffk-delegate-kit-distribution-begins-sharafuddin-and-mahima-as-first-delegates.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജ്യാന്തര ചലച്ചിത്രമേള (ഐ.എഫ്.എഫ്.കെ) ഡിസംബർ 13 മുതൽ 20 വരെ</title>
		<link>https://www.chandrikadaily.com/iffk-from-13th-to-20th-december.html</link>
					<comments>https://www.chandrikadaily.com/iffk-from-13th-to-20th-december.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 14 Nov 2024 02:35:38 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[film festival]]></category>
		<category><![CDATA[iffk]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=317469</guid>

					<description><![CDATA[അ​ന്താ​രാ​ഷ്ട്ര സി​നി​മ മേ​ഖ​ല​യി​ലെ ഇ​രു​നൂ​റോ​ളം പ്ര​മു​ഖ​ർ മേ​ള​ക്കെ​ത്തും]]></description>
										<content:encoded><![CDATA[<p>തി​രു​വ​ന​ന്ത​പു​രം: 29ാമ​ത് രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള ഡി​സം​ബ​ർ 13 മു​ത​ൽ 20 വ​രെ 15 തി​യ​റ്റ​റു​ക​ളി​ലാ​യി ന​ട​ക്കും. 180 സി​നി​മ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും. മ​ല​യാ​ളം സി​നി​മ ടു​ഡേ വി​ഭാ​ഗ​ത്തി​ൽ 14 സി​നി​മ​ക​ളാ​ണു​ള്ള​ത്.</p>
<p>മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​യും സാം​സ്‌​കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഫെ​സ്റ്റി​വ​ൽ പ്ര​സി​ഡ​ന്റു​മാ​യി 501 അം​ഗ സം​ഘാ​ട​ക സ​മി​തി​യാ​യി. വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ളും രൂ​പ​വ​ത്​​ക​രി​ച്ചു. അ​ന്താ​രാ​ഷ്ട്ര സി​നി​മ മേ​ഖ​ല​യി​ലെ ഇ​രു​നൂ​റോ​ളം പ്ര​മു​ഖ​ർ മേ​ള​ക്കെ​ത്തും. 15,000 പ്ര​തി​നി​ധി​ക​ളെ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. മേ​ള​യു​ടെ സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്​​ക​ര​ണ യോ​ഗം മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്തു.</p>
<p>അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​വി​ഭാ​ഗം, ലോ​ക സി​നി​മ, ഇ​ന്ത്യ​ൻ സി​നി​മ നൗ, ​മ​ല​യാ​ളം സി​നി​മ ടു​ഡേ, ക​ൺ​ട്രി ഫോ​ക്ക​സ്, ഹോ​മേ​ജ് വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് പ്ര​ദ​ർ​ശ​നം. മേ​ള​യു​ടെ ഭാ​ഗ​മാ​യി ഇ​ൻ കോ​ൺ​വ​ർ​സേ​ഷ​ൻ, ഓ​പ​ൺ ഫോ​റം, മീ​റ്റ് ദ ​ഡ​യ​റ​ക്ട​ർ, അ​ര​വി​ന്ദ​ൻ സ്മാ​ര​ക​പ്ര​ഭാ​ഷ​ണം, മാ​സ്റ്റ​ർ ക്ലാ​സ്, പാ​ന​ൽ ച​ർ​ച്ച, എ​ക്‌​സി​ബി​ഷ​ൻ എ​ന്നി​വ​യും ന​ട​ക്കും. ച​ല​ച്ചി​ത്ര​മേ​ള​യു​ടെ ലോ​ഗോ ച​ട​ങ്ങി​ൽ മ​ന്ത്രി പ്ര​കാ​ശ​നം ചെ​യ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/iffk-from-13th-to-20th-december.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
