<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>filmnews &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/filmnews/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 20 Dec 2025 06:59:27 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>filmnews &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ശ്രീനിയുടെ മൃതദേഹം വീട്ടിലെത്തിച്ചു; ഒരു മണി മുതല്‍ മൂന്ന് മണിവരെ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം; സംസ്‌കാരം നാളെ</title>
		<link>https://www.chandrikadaily.com/srinis-body-was-brought-home-public-viewing-at-the-town-hall-from-1-to-3-p-m-burial-is-tomorrow.html</link>
					<comments>https://www.chandrikadaily.com/srinis-body-was-brought-home-public-viewing-at-the-town-hall-from-1-to-3-p-m-burial-is-tomorrow.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 20 Dec 2025 06:59:27 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actorsrinivasan]]></category>
		<category><![CDATA[filmnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=369730</guid>

					<description><![CDATA[സംസ്‌കാരം നാളെ തൃപ്പൂണിത്തുറയിലെ വീട്ടുവളപ്പിലാണ് നടക്കുക.]]></description>
										<content:encoded><![CDATA[<p>കൊച്ചി: മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും സിനിമയെ ജീവിതത്തോട് ചേര്&#x200d;ത്തുനിര്&#x200d;ത്തിയ അപൂര്&#x200d;വ കലാകാരനായിരുന്നു ശ്രീനിവാസന്&#x200d;.</p>
<p>ഡയാലിസിസിനായി രാവിലെ കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് ആരോഗ്യനില മോശമായത്. തുടര്&#x200d;ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചെങ്കിലും ഉടന്&#x200d; തന്നെ മരണം സ്ഥിരീകരിച്ചു. ആശുപത്രിയിലെത്തുമ്പോള്&#x200d; ഭാര്യ വിമലയും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.</p>
<p>മൃതദേഹം ഉദയംപേരൂരിലെ വീട്ടിലേക്ക് കൊണ്ടുപോകും. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് എറണാകുളം ടൗണ്&#x200d; ഹാളില്&#x200d; പൊതുദര്&#x200d;ശനം നടക്കും. സംസ്‌കാരം നാളെ തൃപ്പൂണിത്തുറയിലെ വീട്ടുവളപ്പിലാണ് നടക്കുക.</p>
<p>മരണവിവരം അറിഞ്ഞതോടെ സിനിമ, രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ നിരവധി പേര്&#x200d; ആശുപത്രിയിലെത്തി. മൂത്തമകന്&#x200d; വിനീത് ശ്രീനിവാസന്&#x200d; ആശുപത്രിയിലെത്തി. തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കര്&#x200d;, നടി സരയു, നിര്&#x200d;മാതാവ് ആന്റോ ജോസഫ്, കെ. ബാബു എംഎല്&#x200d;എ എന്നിവരും ആശുപത്രിയിലെത്തി. മുഖ്യമന്ത്രിയും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും കൊച്ചിയില്&#x200d; എത്തിയിട്ടുണ്ടെന്നും ഇരുവരും ശ്രീനിവാസന് ആദരാഞ്ജലി അര്&#x200d;പ്പിക്കുമെന്നും അറിയിച്ചു.</p>
<p>സിനിമയിലും ജീവിതത്തിലും വ്യത്യസ്തത കാത്തുസൂക്ഷിച്ചയാളായിരുന്നു ശ്രീനിവാസനെന്ന് മോഹന്&#x200d;ലാല്&#x200d; പറഞ്ഞു. എല്ലാവരുമായും പ്രത്യേക സൗഹൃദം നിലനിര്&#x200d;ത്തിയിരുന്ന അദ്ദേഹം ജീവിതത്തില്&#x200d; എന്നും ഹാസ്യം കൈവിടാത്ത വ്യക്തിയായിരുന്നു. &#8221;ഒരുപാട് അസുഖങ്ങളുടെ പിടിയിലായിരുന്നെങ്കിലും കുടുംബത്തോടും സുഹൃത്തുകളോടും നല്ല ബന്ധം അദ്ദേഹം എന്നും സൂക്ഷിച്ചു. എത്രയോ വര്&#x200d;ഷത്തെ ജീവിതയാത്രയില്&#x200d; ഒപ്പമുണ്ടായിരുന്ന ആളാണ്. അദ്ദേഹത്തിന്റെ വിയോഗം തീരാത്ത ദുഃഖമാണ് നല്&#x200d;കുന്നത്,&#8221; മോഹന്&#x200d;ലാല്&#x200d; പറഞ്ഞു. അടുത്തകാലത്ത് അമൃത ആശുപത്രിയില്&#x200d; പോയിരുന്നെങ്കിലും കാണാന്&#x200d; കഴിയാത്തതില്&#x200d; വിഷമമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>ഒരുപാട് വൈകാരിക മുഹൂര്&#x200d;ത്തങ്ങളിലൂടെ ഒരുമിച്ച് കടന്നുപോയ അനുഭവങ്ങളാണ് ശ്രീനിവാസനുമായുള്ള ബന്ധമെന്നും, സിനിമയിലെ സഹപ്രവര്&#x200d;ത്തകന്&#x200d; എന്നതിലുപരി അദ്ദേഹത്തിന്റെ കുടുംബവുമായും ആഴത്തിലുള്ള ബന്ധമുണ്ടായിരുന്നുവെന്നും മോഹന്&#x200d;ലാല്&#x200d; പറഞ്ഞു. സമൂഹത്തിലെ വിരോധാഭാസങ്ങളും സാമൂഹിക സാഹചര്യങ്ങളും വിമര്&#x200d;ശിച്ചുകൊണ്ട് തമാശയുടെ രൂപത്തില്&#x200d; പ്രധാനപ്പെട്ട സന്ദേശങ്ങള്&#x200d; ജനങ്ങളിലേക്കെത്തിക്കാന്&#x200d; ഒന്നിച്ച് സാധിച്ചുവെന്നും, അതില്&#x200d; അങ്ങേയറ്റം സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.</p>
<p>മലയാള സിനിമയ്ക്ക് ചിരിയുടെയും ചിന്തയുടെയും സമൃദ്ധമായ പൈതൃകം സമ്മാനിച്ച ശ്രീനിവാസന്റെ വിയോഗം മലയാളികള്&#x200d;ക്കെല്ലാം തീരാനഷ്ടമായി മാറുകയാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/srinis-body-was-brought-home-public-viewing-at-the-town-hall-from-1-to-3-p-m-burial-is-tomorrow.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജെയിംസ് കാമറൂണിന്റെ ‘അവതാർ: ഫയർ ആൻഡ് ആഷ്’ റിലീസ്; ആദ്യ റിവ്യൂകൾ നിരാശാജനകം</title>
		<link>https://www.chandrikadaily.com/james-camerons-avatar-fire-and-ash-release-early-reviews-were-disappointing.html</link>
					<comments>https://www.chandrikadaily.com/james-camerons-avatar-fire-and-ash-release-early-reviews-were-disappointing.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 18 Dec 2025 04:02:34 +0000</pubDate>
				<category><![CDATA[film]]></category>
		<category><![CDATA[dhashavatharam]]></category>
		<category><![CDATA[filmnews]]></category>
		<category><![CDATA[James Cameron]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=369309</guid>

					<description><![CDATA[ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം പക്ഷേ, ആദ്യ റിവ്യൂകളിൽ പ്രതീക്ഷയ്‌ക്ക് ഒത്തുനിൽക്കുന്നില്ലെന്ന വിലയിരുത്തലുകളാണ് പുറത്തുവരുന്നത്.]]></description>
										<content:encoded><![CDATA[<p>ജെയിംസ് കാമറൂണിന്റെ സയൻസ് ഫിക്ഷൻ പരമ്പരയായ ‘അവതാർ’യുടെ മൂന്നാം ഭാഗമായ ‘അവതാർ: ഫയർ ആൻഡ് ആഷ്’ ഇപ്പോൾ പ്രദർശനത്തിലേക്ക് എത്തിയിരിക്കുകയാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം പക്ഷേ, ആദ്യ റിവ്യൂകളിൽ പ്രതീക്ഷയ്‌ക്ക് ഒത്തുനിൽക്കുന്നില്ലെന്ന വിലയിരുത്തലുകളാണ് പുറത്തുവരുന്നത്.</p>
<p>ബി.ബി.സി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ ചിത്രത്തിന് വൺ സ്റ്റാർ, ടു സ്റ്റാർ റേറ്റിങ്ങുകളാണ് നൽകിയിരിക്കുന്നത്. മൂന്നു മണിക്കൂറോളം നീളുന്ന ചിത്രം “അസംബന്ധങ്ങളുടെ നീണ്ട യാത്ര”യെന്ന് ഗാർഡിയൻ വിമർശിച്ചു. ‘അവതാർ’ പരമ്പരയിലെ ഏറ്റവും ദൈർഘ്യമേറിയതും ഏറ്റവും മോശവുമായ സിനിമയെന്ന വിശേഷണമാണ് ബി.ബി.സി നൽകിയത്.</p>
<p>2009ലാണ് ‘അവതാർ’യുടെ ആദ്യ ഭാഗം പുറത്തിറങ്ങിയത്. വിദൂരഗ്രഹമായ പെൻഡോറയിലാണ് കഥ നടക്കുന്നത്. 2D, ഐമാക്‌സ് 3D ഫോർമാറ്റുകളിലായി പുറത്തിറങ്ങിയ ആദ്യ ഭാഗം തിയറ്ററുകളിൽ നിന്ന് 2.9 ബില്യൺ ഡോളർ വരുമാനം നേടി, എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി മാറി.</p>
<p>2022ൽ പുറത്തിറങ്ങിയ രണ്ടാം ഭാഗമായ ‘അവതാർ: ദ വേ ഓഫ് വാട്ടർ’ 2.3 ബില്യൺ ഡോളർ നേടിയിരുന്നു. ഇതോടെ മൂന്നാം ഭാഗത്തേക്കുള്ള പ്രതീക്ഷകൾ വലിയതായിരുന്നു.</p>
<p>ഒരു അഗ്നിപർവതത്തിന് സമീപം സ്ഥിതി ചെയ്യുന്ന ആഷ് ഗ്രാമത്തിലെ ഗോത്രവർഗ്ഗക്കാരുടെ കഥയാണ് ‘അവതാർ: ഫയർ ആൻഡ് ആഷ്’ പറയുന്നത്. കാലിഫോർണിയയിലെ ഡി23 എക്സ്പോയിലാണ് ജെയിംസ് കാമറൂൺ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.</p>
<p>നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രം എന്ന പദവി ഇപ്പോഴും ‘അവതാർ’ ആദ്യ ഭാഗത്തിനാണ് (2.89 ബില്യൺ ഡോളർ). 2019ൽ പുറത്തിറങ്ങിയ ‘അവഞ്ചേഴ്സ്: എൻഡ് ഗെയിം’ (2.79 ബില്യൺ ഡോളർ) രണ്ടാം സ്ഥാനത്തും, ‘അവതാർ 2’ മൂന്നാം സ്ഥാനത്തും, ജെയിംസ് കാമറൂണിന്റെ തന്നെ ‘ടൈറ്റാനിക്’ നാലാം സ്ഥാനത്തുമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/james-camerons-avatar-fire-and-ash-release-early-reviews-were-disappointing.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
