<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>films &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/films/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 10 Jun 2025 07:44:15 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>films &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്</title>
		<link>https://www.chandrikadaily.com/these-three-films-are-ready-ffor-ott-release.html</link>
					<comments>https://www.chandrikadaily.com/these-three-films-are-ready-ffor-ott-release.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 10 Jun 2025 07:43:07 +0000</pubDate>
				<category><![CDATA[film]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[films]]></category>
		<category><![CDATA[malayalam film]]></category>
		<category><![CDATA[ott release]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=344138</guid>

					<description><![CDATA[കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.]]></description>
										<content:encoded><![CDATA[<p>സിനിമ പ്രേമികള്&#x200d; ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്&#x200d; എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്&#x200d; മൂര്&#x200d;ത്തി സംവിധാനം ചെയ്ത മോഹന്&#x200d;ലാല്&#x200d; നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്&#x200d; എത്തിയിരുന്നു.<br />
ആലപ്പുഴ ജിംഖാന, പടക്കളം, കര്&#x200d;ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.</p>
<p>ഖാലിദ് റഹ്മാന്&#x200d; സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്&#x200d;ഷം വിഷു റിലീസായി തിയറ്ററുകളില്&#x200d; എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്&#x200d;ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്&#x200d;നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്&#x200d;, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്&#x200d;സിസ്, ബേബി ജീന്&#x200d;, ശിവ ഹരിഹരന്&#x200d;, ഷോണ്&#x200d; ജോയ്, കാര്&#x200d;ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്&#x200d;സി എന്നിവരാണ് ചിത്രത്തില്&#x200d; പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്&#x200d; ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്&#x200d;വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.</p>
<p>സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്&#x200d;,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ &#8216;പടക്കളം&#8217; ജൂണ്&#x200d; പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്&#x200d; അജികുമാര്&#x200d;, യൂട്യൂബര്&#x200d; അരുണ്&#x200d; പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്&#x200d; ഷൗക്കത്ത്,പൂജ മോഹന്&#x200d;രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്&#x200d; വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്&#x200d;മാണം വഹിച്ചത്. </p>
<p>അരുണ്&#x200d; വെണ്&#x200d;പാല സംവിധാനം ചെയ്ത ചിത്രമായ &#8216;കര്&#x200d;ണികയാണ് &#8216; അടുത്ത ചിത്രം. പയ്യാവൂര്&#x200d; എന്ന ഗ്രാമത്തില്&#x200d; ഒരു എഴുത്തുകാരന്&#x200d; ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്&#x200d; ചിത്രമാണിത്. പ്രിയങ്ക നായര്&#x200d;, വിയാന്&#x200d; മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്&#x200d; എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/these-three-films-are-ready-ffor-ott-release.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാർച്ചിൽ തിളങ്ങിയത് &#8216;എമ്പുരാൻ&#8217; മാത്രം; കലക്ഷൻ റിപ്പോർട്ട് പുറത്ത് വിട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ</title>
		<link>https://www.chandrikadaily.com/empuran-was-the-only-one-that-shone-in-march-producers-association-releases-collection-report.html</link>
					<comments>https://www.chandrikadaily.com/empuran-was-the-only-one-that-shone-in-march-producers-association-releases-collection-report.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 27 Apr 2025 08:51:14 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[empuraan]]></category>
		<category><![CDATA[films]]></category>
		<category><![CDATA[march]]></category>
		<category><![CDATA[mollywood]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=339227</guid>

					<description><![CDATA[എറണാകുളം: മാർച്ച് മാസം റിലീസ് ചെയ്ത സിനിമാ കണക്കുകൾ പുറത്ത് വിട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. തീയറ്റർ ഷെയറും ബജറ്റ് കണക്കുമാണ് പ്രൊഡ്യൂസർ അസോസിയേഷൻ പുറത്തുവിട്ടത്. പുറത്തിറങ്ങിയ 15 സിനിമകളിൽ ഭൂരിഭാഗവും നഷ്ടത്തിലാണെന്ന് കണക്കുകൾ കാണിക്കുന്നു. മാർച്ച് മാസം ലാഭം നേടിയത് പൃഥിരാജ് ചിത്രമായ എമ്പുരാൻ മാത്രമാണ്. മാർച്ചിൽ പുറത്തിറങ്ങിയ സിനിമകളിൽ ഭൂരിഭാ​ഗവും നഷ്ടത്തിലാണെന്നാണ് ഈ കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. മാർച്ചിൽ പുറത്തിറങ്ങിയ ആറ് ചിത്രങ്ങളുടെ കളക്ഷൻ ഒരു ലക്ഷം രൂപയിലും താഴെയായിരുന്നു. മറുവശം, ഔസേപ്പിന്റെ ഒസ്യത്ത്, പരിവാര്‍, [&#8230;]]]></description>
										<content:encoded><![CDATA[<p>എറണാകുളം: മാർച്ച് മാസം റിലീസ് ചെയ്ത സിനിമാ കണക്കുകൾ പുറത്ത് വിട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. തീയറ്റർ ഷെയറും ബജറ്റ് കണക്കുമാണ് പ്രൊഡ്യൂസർ അസോസിയേഷൻ പുറത്തുവിട്ടത്. പുറത്തിറങ്ങിയ 15 സിനിമകളിൽ ഭൂരിഭാഗവും നഷ്ടത്തിലാണെന്ന് കണക്കുകൾ കാണിക്കുന്നു. മാർച്ച് മാസം ലാഭം നേടിയത് പൃഥിരാജ് ചിത്രമായ എമ്പുരാൻ മാത്രമാണ്.</p>
<p>മാർച്ചിൽ പുറത്തിറങ്ങിയ സിനിമകളിൽ ഭൂരിഭാ​ഗവും നഷ്ടത്തിലാണെന്നാണ് ഈ കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. മാർച്ചിൽ പുറത്തിറങ്ങിയ ആറ് ചിത്രങ്ങളുടെ കളക്ഷൻ ഒരു ലക്ഷം രൂപയിലും താഴെയായിരുന്നു. മറുവശം, ഔസേപ്പിന്റെ ഒസ്യത്ത്, പരിവാര്&#x200d;, പ്രളയശേഷം ഒരു ജലകന്യക, വടക്കന്&#x200d; എന്നിങ്ങനെ അഞ്ച് സിനിമകളാണ് മാർച്ച് ഏഴിന് പുറത്തിറങ്ങിയത്. ഈ അഞ്ച് സിനിമകൾക്കും തിയേറ്റർ വിഹിതംവഴി മുടക്കുമുതല്&#x200d; തിരിച്ചുപിടിക്കാൻ കഴിഞ്ഞില്ലെന്നാണ് കണക്കുകൾ.</p>
<p>അഭിലാഷം, എമ്പുരാൻ, വടക്കൻ, ഔസേപ്പിന്റെ ഒസ്യത്ത്, പരിവാർ എന്നീ ചിത്രങ്ങളാണ് ഇപ്പോഴും പ്രദർശനം തുടരുന്ന ചിത്രങ്ങൾ. മാർച്ച് മാസം റിലീസ് ആയതിൽ ആറ് സിനിമകളുടെ കളക്ഷൻ ഒരു ലക്ഷം രൂപയിൽ താഴെ മാത്രമാണ്. 85 ലക്ഷം മുതൽ മുടക്കിൽ നിർമ്മിച്ച ആരണ്യം എന്ന ചിത്രം നേടിയത് 22000 രൂപ മാത്രമാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/empuran-was-the-only-one-that-shone-in-march-producers-association-releases-collection-report.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോഹൻലാലിനൊപ്പം എമ്പുരാൻ, വിക്രത്തിനൊപ്പം വീര ധീര സൂരൻ  പിന്നെ ടോവിനോ-ചേരൻ എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്</title>
		<link>https://www.chandrikadaily.com/empuran-with-mohanlal-veera-dheera-sooran-with-vikram-and-suraj-venjaramoodu-with-tovino-cheran-first-character-poster-of-narivetta-out.html</link>
					<comments>https://www.chandrikadaily.com/empuran-with-mohanlal-veera-dheera-sooran-with-vikram-and-suraj-venjaramoodu-with-tovino-cheran-first-character-poster-of-narivetta-out.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 22 Mar 2025 11:30:19 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[films]]></category>
		<category><![CDATA[mohanlal]]></category>
		<category><![CDATA[suraj venjaramood]]></category>
		<category><![CDATA[vikram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=335181</guid>

					<description><![CDATA['നരിവേട്ട'യുടെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്ത്]]></description>
										<content:encoded><![CDATA[<p>ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ നരിവേട്ടയിൽ പൊലീസ് കഥാപാത്രമായി സുരാജ് വെഞ്ഞാറമൂട് എത്തുന്നു. ചിത്രത്തിൽ ബഷീർ മുഹമ്മദ് എന്ന പൊലീസ് ഉദ്യോഗസ്ഥനായെത്തുന്ന സുരാജിന്റെ ആദ്യ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. മനു അശോകൻ സംവിധാനം ചെയ്‌ത കാണെക്കാണെ എന്ന ചിത്രത്തിലൂടെ മികച്ച പ്രേക്ഷകാഭിപ്രായം നേടിയ ടോവിനോ &#8211; സുരാജ് കോമ്പോക്ക് ശേഷം ഇരുവരും ഒന്നിച്ച് അഭിനയിച്ച എമ്പുരാൻ റിലീസ് ചെയ്യാനിരിക്കെയാണ് നരിവേട്ട പോസ്റ്റർ എത്തിയിരിക്കുന്നത്.</p>
<p>രണ്ടു പതിറ്റാണ്ടുകാലം തിയേറ്ററുകളിലും ടെലിവിഷനിലും മിമിക്രി സ്റ്റേജുകളിലുമായി പ്രേക്ഷകരെ നിർത്താതെ ചിരിപ്പിച്ച സുരാജ് വെഞ്ഞാറമൂട് അൻവർ റഷീദ് സം‌വിധാനം ചെയ്ത രാജമാണിക്യം എന്ന സിനിമയിൽ തിരുവനന്തപുരം ഭാഷ കൈകാര്യം ചെയ്യുവാനായി മമ്മൂട്ടിയെ സഹായിച്ചു കൊണ്ടാണ് മലയാളം സിനിമാ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടുന്നത്. 2002ൽ പുറത്തിറങ്ങിയ ജഗപൊഗയാണ് ആദ്യ സിനിമയെങ്കിലും രസതന്ത്രം, തുറുപ്പുഗുലാൻ, ക്ലാസ്സ്മേറ്റ്സ്, മായാവി തുടങ്ങിയ നിരവധി സിനിമകളിൽ ഹാസ്യവേഷം ചെയ്യുകയും തസ്കരലഹള എന്ന ചിത്രത്തിലൂടെ ആദ്യമായി നായക വേഷത്തിലെത്തുകയുമുണ്ടായി. തുടർന്ന് കേരള സംസ്ഥാന സർക്കാരിന്റെ മികച്ച ഹാസ്യതാരത്തിനുള്ള അവാർഡ് 2009ലും 2010ലും തുടർച്ചയായി നേടി. ഹാസ്യ വേഷത്തിൽ നിന്ന് പതിയെ ഗൗരവ വേഷങ്ങളിലേക്കു മാറി തുടങ്ങിയതോടെ മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ നടന്മാരിൽ ഒരാളായി മാറുകയും, ഡോക്ടർ ബിജു സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ പേരറിയാത്തവർ എന്ന ചിത്രത്തിലെ പ്രധാന വേഷത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടുകയും ചെയ്തു. തുടർന്ന് തൊണ്ടി മുതലും ദൃക്‌സാക്ഷിയും, ഫൈനൽസ്, ഡ്രൈവിംഗ് ലൈസൻസ്, ദി ഗ്രേറ്റിന്ത്യൻ ‌കിച്ചൺ എന്നീ  ചിത്രങ്ങളൊക്കെ സുരാജിന്റെ കരിയർ ഗ്രാഫുയർത്തുകയും മികച്ച സ്വഭാവനടനെന്ന പേര് ഈ ചിത്രങ്ങളിലൂടെയെല്ലാം സുരാജ് നേടിയെടുക്കുകയും ചെയ്തു. 2019-ൽ ആൻഡ്രോയിഡ് കുഞ്ഞപ്പൻ പതിപ്പ് 5.25 , വികൃതി എന്നിവയ്ക്ക് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടി.</p>
<p>മോഹന്&#x200d;ലാല്&#x200d; ചിത്രം എമ്പുരാനുമായി ക്ലാഷ് റിലീസ് വച്ച് വിക്രം നായകനായെത്തുന്ന എസ് യു അരുണ്&#x200d; കുമാർ സംവിധാനം ചെയ്യുന്ന വീര ധീര സൂരൻ ആണ് സുരാജ്ന്റേതായി പുറത്തു വരാനിരിക്കുന്ന മറ്റൊരു ചിത്രം. സുരാജ് വെഞ്ഞാറമൂട് ആദ്യമായഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണ് വീര ധീര സൂരൻ. സ്റ്റേജ് പ്രോഗ്രാമുകളിലും അഭിമുഖങ്ങളിലുമെല്ലാം കൗണ്ടറടിച്ച് ആളുകളെ കയ്യിലെടുക്കുന്ന സുരാജ് വെഞ്ഞാറമൂടിന്റെ കൗണ്ടറുകളുടെ ആരാധകനായി  നടൻ വിക്രം മാറി കഴിഞ്ഞതും ഇതിനോടകം വാർത്തയായി കഴിഞ്ഞിട്ടുണ്ട്.</p>
<p>മികച്ച സിനിമകളിലൂടെ ഇന്ന് മലയാളം &#8211; തമിഴ് ഇൻഡസ്ട്രിയുടെ ഭാഗമായി കഴിഞ്ഞ സുരാജ് വെഞ്ഞാറമൂടിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായി മാറും നരിവേട്ടയിലെ ബഷീർ മുഹമ്മദ് എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകരും അണിയറ പ്രവർത്തകരും.</p>
<p>ചേരൻ, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെതാരനിരയിലുണ്ട്. കുട്ടനാട്ടിൽ ചിത്രീകരണം ആരംഭിച്ച നരിവേട്ട പിന്നീട് കാവാലത്തും പുളിങ്കുന്നിലും ചങ്ങനാശ്ശേരിയിലും വയനാട്ടിലും ആയാണ് ചിത്രീകരണം പൂർത്തിയാക്കിയത്. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.</p>
<p>ഛായാഗ്രഹണം &#8211; വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌ &#8211; ബാവ, കോസ്റ്റും &#8211; അരുൺ മനോഹർ, മേക്ക് അപ് &#8211; അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് &#8211; സക്കീർ ഹുസൈൻ,പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ്‌ ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ &#8211; രംഗനാഥ്‌ രവി, പി ആർ ഒ &amp; മാർക്കറ്റിംഗ് &#8211; വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/empuran-with-mohanlal-veera-dheera-sooran-with-vikram-and-suraj-venjaramoodu-with-tovino-cheran-first-character-poster-of-narivetta-out.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പരീക്ഷണ സിനിമകൾക്കുള്ള മികച്ച വേദിയാണ് ഐഎഫ്എഫ്‌കെയെന്ന് സംവിധായകർ</title>
		<link>https://www.chandrikadaily.com/directors-say-that-iffk-is-the-best-platform-for-experimental-films.html</link>
					<comments>https://www.chandrikadaily.com/directors-say-that-iffk-is-the-best-platform-for-experimental-films.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 19 Dec 2024 10:43:40 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[films]]></category>
		<category><![CDATA[iffk]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=322450</guid>

					<description><![CDATA[ഏഴാം ദിനം ടാഗോർ തിയറ്ററിൽ നടന്ന മീറ്റ് ദി ഡയറക്ടർ പരിപാടിയിൽ സംവിധായകരായ ഫാസിൽ മുഹമ്മദ്, ജിതിൻ ഐസക് തോമസ്, ഈജിപ്ഷ്യൻ അഭിനേതാവായ അഹ്‌മദ് കമൽ എന്നിവരാണ് പങ്കെടുത്തത്.]]></description>
										<content:encoded><![CDATA[<p>സർഗാത്മകതയ്ക്ക് വിലക്കുകളില്ലാതെ മികച്ച കലാസൃഷ്ടികൾ പ്രദർശിപ്പിക്കാൻ കഴിയുന്ന വേദിയാണ് കേരള രാജ്യാന്തര ചലച്ചിത്ര മേളയെന്ന് സംവിധായകർ. ഏഴാം ദിനം ടാഗോർ തിയറ്ററിൽ നടന്ന മീറ്റ് ദി ഡയറക്ടർ പരിപാടിയിൽ സംവിധായകരായ ഫാസിൽ മുഹമ്മദ്, ജിതിൻ ഐസക് തോമസ്, ഈജിപ്ഷ്യൻ അഭിനേതാവായ അഹ്‌മദ് കമൽ എന്നിവരാണ് പങ്കെടുത്തത്.</p>
<p>വളരെ കുറഞ്ഞ ചിലവിൽ ചിത്രീകരിച്ച ചിത്രമായിട്ടും &#8216;പാത്ത്&#8217;ന് മികച്ച പ്രേക്ഷക പ്രതികരണമാണ് ഐ എഫ് എഫ് കെയിൽ ലഭിച്ചത് എന്നതിൽ സന്തോഷമുണ്ടന്ന് സംവിധായകൻ ജിതിൻ ഐസക് തോമസ് പറഞ്ഞു. പൊന്നാനിയിലെ അയൽക്കാരും സുഹൃത്തുക്കളും അടങ്ങുന്ന ചെറിയൊരു ടീമിന്റെ പരിശ്രമമാണ് &#8216;ഫെമിനിച്ചി ഫാത്തിമ&#8217; എന്ന് ഫാസിൽ പറഞ്ഞു. സ്വന്തം വീട്ടിലെ സ്ത്രീജീവിതങ്ങളാണ് താൻ ആവിഷ്‌കരിച്ചതെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ഇന്ത്യൻ സിനിമയെ ശ്രദ്ധാപൂർവമാണ് വീക്ഷിക്കുന്നതെന്നും അതേ സമയം ഈജിപ്ഷ്യൻ സിനിമ നേരിടുന്ന സെൻസർഷിപ്പ് പ്രശ്‌നങ്ങളെ കുറിച്ചും ഈജിപ്ഷ്യൻ അഭിനേതാവ് അഹ്‌മദ് കമൽ സാംസാരിച്ചു. മീര സാഹിബ് മോഡറേറ്ററായ ചർച്ചയിൽ ബാബു കിരിയത്ത് നന്ദി അറിയിച്ചു. 29-ാമത് രാജ്യാന്തര ചലച്ചിത്ര മേലായിലെ മീറ്റ് ദി ഡയറക്ട്‌ടേഴ്‌സ് പരിപാടിയുടെ അവസാനത്തെ പതിപ്പായിരുന്നു ഇത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/directors-say-that-iffk-is-the-best-platform-for-experimental-films.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ നാലാം ദിനം 67 ചിത്രങ്ങൾ പ്രദർശനത്തിന്</title>
		<link>https://www.chandrikadaily.com/67-films-to-be-screened-on-the-fourth-day-of-the-kerala-international-film-festival.html</link>
					<comments>https://www.chandrikadaily.com/67-films-to-be-screened-on-the-fourth-day-of-the-kerala-international-film-festival.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 15 Dec 2024 10:19:58 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[More]]></category>
		<category><![CDATA[films]]></category>
		<category><![CDATA[iffk]]></category>
		<category><![CDATA[kerala]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=321888</guid>

					<description><![CDATA[കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ നാലാം ദിനം (16 ഡിസംബർ) 14 തിയേറ്ററുകളിലായി വിവിധ വിഭാഗങ്ങളിൽ പ്രദർശിപ്പിക്കുന്നത് 67 സിനിമകൾ. റീസ്റ്റോർഡ് ക്ലാസിക്‌സ് വിഭാഗത്തിൽ അകിറ കുറൊസാവയുടെ &#8216;സെവൻ സമുറായ്&#8217;, അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ഇറാനിയൻ ചിത്രം &#8216;മീ മറിയം ദ ചിൽഡ്രൻ ആൻഡ് 26 അദേഴ്‌സ്, മേളയിലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നേടിയ ആൻ ഹുയിയുടെ &#8216;ബോട്ട് പീപ്പിൾ&#8217;, &#8216;ദ പോസ്റ്റ്‌മോഡേൺ ലൈഫ് ഓഫ് മൈ ഓണ്ട്&#8217;, ലോക സിനിമ വിഭാഗത്തിൽ അഭിജിത് മസുംദാറിന്റെ &#8216;ബോഡി&#8217;, [&#8230;]]]></description>
										<content:encoded><![CDATA[<p>കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ നാലാം ദിനം (16 ഡിസംബർ) 14 തിയേറ്ററുകളിലായി വിവിധ വിഭാഗങ്ങളിൽ പ്രദർശിപ്പിക്കുന്നത് 67 സിനിമകൾ. റീസ്റ്റോർഡ് ക്ലാസിക്‌സ് വിഭാഗത്തിൽ അകിറ കുറൊസാവയുടെ &#8216;സെവൻ സമുറായ്&#8217;, അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ഇറാനിയൻ ചിത്രം &#8216;മീ മറിയം ദ ചിൽഡ്രൻ ആൻഡ് 26 അദേഴ്‌സ്, മേളയിലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നേടിയ ആൻ ഹുയിയുടെ &#8216;ബോട്ട് പീപ്പിൾ&#8217;, &#8216;ദ പോസ്റ്റ്‌മോഡേൺ ലൈഫ് ഓഫ് മൈ ഓണ്ട്&#8217;, ലോക സിനിമ വിഭാഗത്തിൽ അഭിജിത് മസുംദാറിന്റെ &#8216;ബോഡി&#8217;, ഫെസ്റ്റിവൽ ഫേവറിറ്റ്‌സ് വിഭാഗത്തിൽ ഷോൺ ബേക്കറിന്റെ &#8216;അനോറ&#8217;, മിഗേൽ ഗോമെസിന്റെ &#8216;ഗ്രാൻഡ് ടൂർ&#8217; തുടങ്ങി പതിനഞ്ചിൽപ്പരം വിഭാഗങ്ങളിലായാണ് 67 ചിത്രങ്ങൾ പ്രദർശനത്തിനെത്തുന്നത്. ഫ്രഞ്ച് സംഗീത സംവിധായികയും നിർമാതാവുമായ ബിയാട്രിസ് തിരിയെറ്റിന്റെ അരവിന്ദൻ സ്മാരക പ്രഭാഷണമാണ് നാലാം ദിനത്തിലെ മറ്റൊരു ആകർഷണം. ഉച്ച കഴിഞ്ഞ് 2.30നാണ് പരിപാടി.</p>
<p>ലോക സിനിമ വിഭാഗത്തിൽ &#8216;ദ ഡിവോഴ്‌സ്&#8217;, &#8216;യങ് ഹാർട്ട്‌സ്&#8217;,&#8217;വിയെറ്റ് ആൻഡ് നാം&#8217;, ലാറ്റിൻ അമേരിക്കൻ വിഭാഗത്തിൽ &#8216;ദ ലോങ്ങസ്റ്റ് സമ്മർ&#8217;, &#8216;ദ ഫ്രഷ്ലി കട്ട് ഗ്രാസ്&#8217; , മധു അമ്പാട്ട് റെട്രോസ്‌പെക്റ്റീവിൽ &#8216;ആൻ ഓഡ് ടു ലോസ്റ്റ് ലവ്&#8217;, ഫീമേൽ ഗെയ്‌സ് വിഭാഗത്തിൽ ഹോളി കൗ,സിമാസ് സോങ്, കണ്ടെംപററി ഫിലിം മേക്കർ ഇൻ ഫോക്കസ് വിഭാഗത്തിൽ ഹോങ് സാങ് സൂവിന്റെ &#8216;ഹ ഹ ഹ&#8217;, സെലിബ്രേറ്റിങ് ഷബാന ആസ്മി വിഭാഗത്തിൽ ഖണ്ഡാർ തുടങ്ങി 16 സിനിമകളുടെ ഐ എഫ് എഫ് കെയിലെ ആദ്യ പ്രദർശനവും ഇന്ന് നടക്കും.</p>
<p>കൗമാരക്കാരനായ ഏലിയാസിന് സമപ്രായക്കാരനായ അയൽവാസി അലക്‌സാണ്ടറിനോടുണ്ടാകുന്ന പ്രണയമാണ് &#8216;യങ് ഹാർട്ട്‌സി&#8217;ന്റെ പ്രമേയം. ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ക്രിസ്റ്റൽ ബെയർ പുരസ്‌കാരം നേടിയ ചിത്രമാണിത്. 1920കളുടെ മധ്യത്തിൽ കസാഖ് ഗ്രാമവാസിയായ സലിംസാക്ക് ഒരു നാടകത്തിൽ സ്ത്രീവേഷം ചെയ്തതിനെ തുടർന്ന് ഭാര്യയുമായി ഉണ്ടാകുന്ന തർക്കമാണ്, &#8216;ദ ഡിവോഴ്‌സി&#8217;ന്റെ ഇതിവൃത്തം. ഷാങ്ഹായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് &#8216;ദ ഡിവോഴ്‌സ്&#8217;. കാൻ ചലച്ചിത്രമേളയിലടക്കം പ്രദർശിപ്പിച്ച വിയെറ്റ് ആൻഡ് നാം, ഭൂമിക്കടിയിൽ ആയിരം കിലോമീറ്ററിലധികം താഴ്ചയിലുള്ള ഖനിയിൽ ജോലി ചെയ്യുന്ന വിയെറ്റിന്റെയും നാമിന്റെയും കഥയാണ്.</p>
<p>അപ്പുറം, മുഖകണ്ണാടി, വിക്ടോറിയ, കിഷ്‌കിന്ധാകാണ്ഡം, വെളിച്ചം തേടി,സൗദി വെള്ളക്ക എന്നിവയാണ് ഇന്ന് പ്രദർശിപ്പിക്കുന്ന മലയാളം സിനിമകൾ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/67-films-to-be-screened-on-the-fourth-day-of-the-kerala-international-film-festival.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോക ചലച്ചിത്ര മേളകളിലെ ജനപ്രിയ ചിത്രങ്ങളുമായി ഐ എഫ് എഫ് കെ ഫേവറൈറ്റ്സ് പാക്കേജ്</title>
		<link>https://www.chandrikadaily.com/iffk-favorites-package-with-popular-films-from-world-film-festivals.html</link>
					<comments>https://www.chandrikadaily.com/iffk-favorites-package-with-popular-films-from-world-film-festivals.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 09 Dec 2024 10:12:13 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[films]]></category>
		<category><![CDATA[iffk2024]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=321068</guid>

					<description><![CDATA[മീറ്റിംഗ് വിത്ത് ദി പോള്&#x200d; പോട്ട്, ഗ്രാന്&#x200d;ഡ് ടൂര്&#x200d;, കോട്ട് ബൈ ദി ടൈഡ്സ്, ദി റൂം നെക്സ്റ്റ് ഡോര്&#x200d;, ഐആം സ്റ്റില്&#x200d; ഹിയര്&#x200d;, അനോറ, എമിലിയ പെരെസ്, സസ്‌പെന്&#x200d;ഡഡ് ടൈം, ദി വിറ്റ്നസ്, ദി ഗേള്&#x200d; വിത്ത് ദി നീഡില്&#x200d;, ഷികുന്&#x200d;, വെര്&#x200d;മീഗ്ലിയോ, ദി സബ്സ്റ്റെന്&#x200d;സ് എന്നിവയാണ് പ്രദര്&#x200d;ശനത്തിനെത്തുന്ന ചിത്രങ്ങള്&#x200d;]]></description>
										<content:encoded><![CDATA[<p>ലോകചലച്ചിത്ര മേളകളില്&#x200d; ജനപ്രീതി നേടിയ 13 ചിത്രങ്ങള്&#x200d; ഡിസംബര്&#x200d; 13ന് തുടങ്ങുന്ന 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്&#x200d; പ്രദര്&#x200d;ശിപ്പിക്കും. മീറ്റിംഗ് വിത്ത് ദി പോള്&#x200d; പോട്ട്, ഗ്രാന്&#x200d;ഡ് ടൂര്&#x200d;, കോട്ട് ബൈ ദി ടൈഡ്സ്, ദി റൂം നെക്സ്റ്റ് ഡോര്&#x200d;, ഐആം സ്റ്റില്&#x200d; ഹിയര്&#x200d;, അനോറ, എമിലിയ പെരെസ്, സസ്‌പെന്&#x200d;ഡഡ് ടൈം, ദി വിറ്റ്നസ്, ദി ഗേള്&#x200d; വിത്ത് ദി നീഡില്&#x200d;, ഷികുന്&#x200d;, വെര്&#x200d;മീഗ്ലിയോ, ദി സബ്സ്റ്റെന്&#x200d;സ് എന്നിവയാണ് പ്രദര്&#x200d;ശനത്തിനെത്തുന്ന ചിത്രങ്ങള്&#x200d;.</p>
<p>കംബോഡിയയില്&#x200d; ജനിച്ച റിത്തി പാന്&#x200d; ചലച്ചിത്ര സംവിധായകനും എഴുത്തുകാരനും തിരക്കഥാകൃത്തുമാണ്. ഖെമര്&#x200d; റൂഷ് ഭരണത്തിനു കീഴില്&#x200d; നടന്ന വംശഹത്യയും അതിന്റെ അനന്തരഫലങ്ങളേയും ചിത്രീകരിക്കുന്നതാണ് റിത്തി പാന്&#x200d; ചിത്രങ്ങള്&#x200d;. ഭരണകൂട നേതാവായ പോള്&#x200d; പോട്ടിന്റെ ക്ഷണം സ്വീകരിച്ച് പ്രത്യേക അഭിമുഖം നടത്താന്&#x200d; മൂന്നു ഫ്രഞ്ച് പത്രപ്രവര്&#x200d;ത്തകര്&#x200d; എത്തുന്നതും തുടര്&#x200d;ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് &#8216;മീറ്റിംഗ് വിത്ത് ദി പോള്&#x200d; പോട്ട്&#8217; എന്ന ചിത്രം. പത്രപ്രവര്&#x200d;ത്തകയായ എലിസബത്ത് ബെക്കറുടെ &#8216;വെന്&#x200d; ദി വാര്&#x200d; വാസ് ഓവര്&#x200d;&#8217; എന്ന പുസ്തകത്തിലെ വിവരണങ്ങളെ ആധാരമാക്കി നിര്&#x200d;മിച്ച ചിത്രം 2024 ലെ കാന്&#x200d; അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.</p>
<p>പോര്&#x200d;ച്ചുഗീസ് സംവിധായകനും തിരക്കഥാകൃത്തും ചിത്രസംയോജകനുമായ മിഗുല്&#x200d; ഗോമസിന്റെ 2024-ല്&#x200d; പുറത്തിറങ്ങിയ ഗ്രാന്&#x200d;ഡ് ടൂറില്&#x200d;. ബര്&#x200d;മയിലേക്കെത്തുന്ന പ്രതിശ്രുതവധുവായ മോളിയെ കാണാതെ ലോകം ചുറ്റാന്&#x200d; തീരുമാനിക്കുന്ന എഡ്വേര്&#x200d;ഡിലൂടെയാണ് കഥ പുരോഗമിക്കുന്നത്. സിനിമയിലേത് 1918 ലെ ചരിത്ര പശ്ചാത്തലമാണ്. ഈ ചിത്രം 2024 ലെ കാന്&#x200d; ചലച്ചിത്രമേളയില്&#x200d; മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്. 2004-ല്&#x200d; പുറത്തിറങ്ങിയ ദ ഫേസ് യു ഡിസെര്&#x200d;വാണ് ഗോമസിന്റെ ആദ്യ ചിത്രം.</p>
<p>ജിയാ ശങ്കേ സംവിധാനം ചെയ്ത 2024-ല്&#x200d; പുറത്തിറങ്ങിയ ചൈനീസ് ചിത്രമാണ് &#8216;കോട്ട് ബൈ ദി ടൈഡ്സ്&#8217;. കിയാവോ കിയാവോ എന്ന സ്ത്രീ, തന്നെ ഉപേക്ഷിച്ച് പോയ കാമുകനെ അന്വേഷിച്ച് കണ്ടെത്താനുള്ള യാത്രക്കിടയില്&#x200d; ചൈനയില്&#x200d; സംഭവിക്കുന്ന സാമൂഹികമായ മാറ്റങ്ങളും പ്രക്ഷോഭങ്ങളുമാണ് ഇതിവൃത്തം. പ്രണയം, നഷ്ടം എന്നിവയെല്ലാം ചിത്രം ചര്&#x200d;ച്ച ചെയ്യുന്നുണ്ട്. 2024 ല്&#x200d; കാന്&#x200d; ചലച്ചിത്രോത്സവത്തില്&#x200d; മികച്ച ചിത്രത്തിനുള്ള ഗ്രീന്&#x200d; സ്പൈക്ക് പുരസ്‌കാരം നേടിയ ഈ ചിത്രം മികച്ച സിനിമക്കുള്ള പാം ഡി ഓര്&#x200d; പുരസ്‌കാരത്തിനായും മത്സരിച്ചിരുന്നു.</p>
<p>സ്പാനിഷ് സംവിധായകന്&#x200d; പെഡ്രോ അല്&#x200d;മദോവറിന്റെ ആദ്യ ഇംഗ്ലീഷ് ചിത്രമാണ് ദി റൂം നെക്സ്റ്റ് ഡോര്&#x200d; &#8216; ഒരു ഓട്ടോഫിക്ഷന്&#x200d; നോവലിസ്റ്റായ ഇന്&#x200d;ഗ്രിഡിന്റെയും യുദ്ധ റിപ്പോര്&#x200d;ട്ടറായ മാര്&#x200d;ത്തയുടെയും കഥ സിനിമ പറയുന്നു. വര്&#x200d;ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം അപ്രതീക്ഷിതമായ ഒരു സാഹചര്യത്തില്&#x200d; അവര്&#x200d; വീണ്ടും കണ്ടുമുട്ടുന്നു. സ്ത്രീ സൗഹൃദം, അസ്തിത്വം, മനുഷ്യാവസ്ഥ എന്നീ വിഷയങ്ങള്&#x200d; പ്രതിപാദിക്കുന്ന സിനിമ സൗഹൃദത്തിലെയും സ്നേഹത്തിലെയും അസ്വാരസ്യങ്ങള്&#x200d; ജീവിതത്തില്&#x200d; എങ്ങനെ പ്രതിഫലിക്കുന്നു എന്ന് എടുത്തു കാണിക്കുന്നു. സിഗ്രിഡ് ന്യൂനിയെസിന്റെ വാട്ട് ആര്&#x200d; യു ഗോയിംഗ് ത്രൂ എന്ന നോവലിനെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. 81-ാമത് വെനീസ് ഇന്റര്&#x200d;നാഷണല്&#x200d; ഫിലിം ഫെസ്റ്റിവലില്&#x200d; ഗോള്&#x200d;ഡന്&#x200d; ലയണ്&#x200d; പുരസ്‌കാരം നേടിയ ചിത്രം ടൊറന്റോ ഇന്റര്&#x200d;നാഷണല്&#x200d; ഫിലിം ഫെസ്റ്റിവലിലും പ്രദര്&#x200d;ശിപ്പിച്ചു.</p>
<p>വാള്&#x200d;ട്ടര്&#x200d; സാലസിന്റെ &#8216;ഐ ആം സ്റ്റില്&#x200d; ഹിയര്&#x200d;&#8217; എന്ന ചിത്രം, ബ്രസീലിലെ സൈനികാധിപത്യത്തിന്റെ ദുരനുഭവങ്ങള്&#x200d; നേരിടേണ്ടി വരുന്ന കുടുംബത്തിന്റെ വേദനകളും നഷ്ടങ്ങളും ശക്തമായ രീതിയില്&#x200d; ആവിഷ്‌കരിച്ചിരിക്കുന്നു. ആഗോള തലത്തിലുള്ള നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ഈ ചിത്രം നേടുകയും ചെയ്തു. ബെര്&#x200d;ലിന്&#x200d; അന്താരാഷ്ട്ര ചലച്ചിത്രമേളയില്&#x200d; മികച്ച കലാസംവിധാനത്തിനുള്ള ജൂറിയുടെ അവാര്&#x200d;ഡും വെനീസ് ചലച്ചിത്രമേളയില്&#x200d; പ്രേക്ഷക പുരസ്‌കാരവും നേടിയിട്ടുണ്ട്. സിനിമയ്ക്കു ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്&#x200d; പ്രത്യേക പരാമര്&#x200d;ശം ലഭിക്കുകയും, സാവോ പോളോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്&#x200d; മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടുകയും ചെയ്തു. ബാഫ്റ്റ അവാര്&#x200d;ഡില്&#x200d; മികച്ച അന്താരാഷ്ട്ര ഫീച്ചര്&#x200d; വിഭാഗത്തിലേക്ക് നാമനിര്&#x200d;ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.</p>
<p>പ്രശസ്ത അമേരിക്കന്&#x200d; ചലച്ചിത്രകാരന്&#x200d; ഷോണ്&#x200d; ബേക്കറിന്റെ സംവിധാനത്തില്&#x200d; 2024 ല്&#x200d; പുറത്തിറങ്ങിയ ചിത്രമാണ് അനോറ. ലൈംഗിക തൊഴിലാളിയായ അനോറ എന്ന യുവതിയുടെ കഥ പറയുന്ന ചിത്രം വര്&#x200d;ഗം, സംസ്‌കാരം, പ്രണയബന്ധങ്ങളിലെ സങ്കീര്&#x200d;ണതകള്&#x200d; എന്നീ വിഷയങ്ങള്&#x200d; പ്രമേയമാക്കുന്നു. റഷ്യന്&#x200d; കോടീശ്വര പുത്രനായ വന്യയുമായുള്ള അനോറയുടെ വിവാഹവും തുടര്&#x200d;ന്നുണ്ടാകുന്ന പ്രതിസന്ധികളുമാണ് സിനിമയുടെ ഇതിവൃത്തം. 77 -ാമത് കാന്&#x200d; ചലച്ചിത്രമേളയില്&#x200d; പാം ഡി ഓര്&#x200d; പുരസ്‌കാരത്തിനര്&#x200d;ഹമായ ഈ ചിത്രം അമേരിക്കന്&#x200d; ഫിലിം ഇന്&#x200d;സ്റ്റിറ്റ്യൂട്ടിന്റെയും നാഷണല്&#x200d; ബോര്&#x200d;ഡ് ഓഫ് റിവ്യൂവിന്റേയും 2024 ലെ മികച്ച 10 ചിത്രങ്ങളുടെ പട്ടികയില്&#x200d; ഇടം നേടിയിട്ടുണ്ട്.</p>
<p>പ്രശസ്ത സംവിധായകനായ ജാക്ക്യുസ് ഓഡിയര്&#x200d;ഡിന്റെ 2024-ല്&#x200d; പുറത്തിറങ്ങിയ ഫ്രഞ്ച് ക്രൈം കോമഡി മ്യൂസിക്കല്&#x200d; ത്രില്ലെര്&#x200d; വിഭാഗത്തില്&#x200d;പ്പെടുന്ന ചിത്രമാണ് എമിലിയ പെരെസ്. ലഹരി മാഫിയ തലവനായ മണിറ്റസിന്റെ പുരുഷത്വത്തില്&#x200d; നിന്ന് സ്ത്രീത്വത്തിലേക്കുള്ള യാത്രയാണ് സിനിമ. നായകന്റെ തീരുമാനത്തില്&#x200d; ജീവിതത്തിന്റെ സങ്കീര്&#x200d;ണതയില്&#x200d; അകപ്പെടുന്ന റീതാ എന്ന അഭിഭാഷകയുടെയും എമിലിയുടെ ഭാര്യയായ ജെസ്സിയുടെയും കഥ കൂടിയാണ് എമിലിയ പെരെസ്. ട്രാന്&#x200d;സ് സമൂഹത്തിന്റെ ജീവിതം വരച്ചുകാട്ടുന്ന സിനിമക്ക് ഭൂരിഭാഗവും സംഗീത പശ്ചാത്തലമാണ്(ഓപ്പെറ) സംവിധായകന്&#x200d; നല്&#x200d;കിയിരിക്കുന്നത്. 77-ാമത് കാന്&#x200d; ചലച്ചിത്രമേളയില്&#x200d; മികച്ച നടിക്കുള്ള പുരസ്‌കാരവും, പ്രത്യേക ജൂറി പരാമര്&#x200d;ശവും ചിത്രത്തിന് ലഭിച്ചിരുന്നു. 97-ാമത് അന്താരാഷ്ട്ര അക്കാദമി അവാര്&#x200d;ഡില്&#x200d; മികച്ച ഫീച്ചര്&#x200d; ഫിലിമിനുള്ള ഔദ്യോഗിക എന്&#x200d;ട്രിയായിരുന്നു ഈ ചിത്രം .</p>
<p>ബെര്&#x200d;ലിന്&#x200d; അന്താരാഷ്ട്ര ചലച്ചിത്ര മേളയില്&#x200d; മികച്ച ചിത്രത്തിനുള്ള ഗോള്&#x200d;ഡന്&#x200d; ബെയര്&#x200d; അവാര്&#x200d;ഡിനുള്ള നാമനിര്&#x200d;ദേശം ലഭിച്ച ചിത്രമാണ് ഒലിവിയര്&#x200d; അസ്സായസിന്റെ &#8216;സസ്‌പെന്&#x200d;ഡഡ് ടൈം&#8217;. കോവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്&#x200d; ക്വാറന്റീനില്&#x200d; കഴിയുന്ന രണ്ടു ദമ്പതിമാര്&#x200d; തമ്മില്&#x200d; വര്&#x200d;ദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങളും അവരുടെ ബന്ധത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുമാണ് ചിത്രം.പാരീസിലെ തന്റെ മാതാപിതാക്കളുടെ വീട്ടില്&#x200d; ചെലവഴിച്ച സംവിധായകന്റെ ലോക്ക്ഡൗണ്&#x200d; അനുഭവമാണ് കഥയുടെ ആധാരം. അസ്സായസിന്റെ ഇതുവരെയുള്ള ആത്മകഥാപരമായ കഥാപാത്രമാണ് ചിത്രത്തിലെ പോള്&#x200d;. ഫ്രഞ്ച് നടനും സംവിധായകനുമായ വിന്&#x200d;സെന്റ് മെക്കൈനാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.</p>
<p>വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്&#x200d; മികച്ച ചിത്രമായി പ്രേക്ഷകര്&#x200d; തിരഞ്ഞെടുത്ത ദി വിറ്റ്നസ്, ഒരു കൊലപാതക ദൃക്‌സാക്ഷിയുടെ കഥ പറയുന്നു. കുറ്റാന്വേഷണത്തിന് പോലീസ് തയാറാകാത്ത സാഹചര്യത്തില്&#x200d; രാഷ്ട്രീയ സമ്മര്&#x200d;ദങ്ങളും ജീവിത സാഹചര്യങ്ങളും മറികടന്ന് നീതിക്കായി പോരാടണമോ എന്നുള്ള റ്റാര്&#x200d;ലാന്&#x200d; എന്ന നൃത്ത അധ്യാപികയുടെ ആത്മസംഘര്&#x200d;ഷങ്ങളിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. 53ാമത് ഗോവന്&#x200d; അന്താരാഷ്ട്ര ചലച്ചിത്ര മേളയില്&#x200d; മികച്ച സംവിധായകനുള്ള രജത ചകോരം കരസ്ഥമാക്കിയ ഇറാനിയന്&#x200d; എഴുത്തുകാരനും ചലച്ചിത്രകാരനുമായ നദേര്&#x200d; സെയ്വറാണ് ചിത്രത്തിന്റെ സംവിധായകന്&#x200d;. ഇറാനിലെ ഭരണകൂട അരാജകത്വത്തിന്റെയും സാമൂഹിക ദുരവസ്ഥയുടെയുടേയും പ്രതിഫലനമാണ് ചിത്രം. ചിത്രത്തിന്റെ സഹ എഴുത്തുകാരനും ചിത്രസംയോജകനും ആര്&#x200d;ട്ടിസ്റ്റിക് കണ്&#x200d;സള്&#x200d;ട്ടന്റുമാണ് വിഖ്യാത ചലച്ചിത്രകാരന്&#x200d; ജാഫര്&#x200d; പനാഹി. ഇറാനിയന്&#x200d; സര്&#x200d;ക്കാരിനെ വിമര്&#x200d;ശിച്ചതിന് 2022-23 കാലയളവില്&#x200d; അദ്ദേഹം തടവിലായിരുന്നു. ജയില്&#x200d; മോചിതനായതിനു ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ചിത്രം കൂടിയാണിത്.</p>
<p>രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തില്&#x200d; കോപ്പന്&#x200d;ഹേഗനില്&#x200d; നടന്ന യഥാര്&#x200d;ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി മാഗ്നസ് വോന്&#x200d; ഹോണ്&#x200d; സംവിധാനം ചെയ്ത ചിത്രമാണ് &#8216; ദി ഗേള്&#x200d; വിത്ത് ദി നീഡില്&#x200d; &#8216;. ഫാക്ടറി തൊഴിലാളിയായിരുന്ന കരോലിന്&#x200d; എന്ന യുവതിയുടെ ജീവിതത്തിലെ സങ്കീര്&#x200d;ണത നിറഞ്ഞ സംഭവവികാസങ്ങളാണ് സിനിമയില്&#x200d; ആവിഷ്‌കരിക്കുന്നത്. ഭയവും വൈകാരികതയും ധാര്&#x200d;മികതയും, അതിജീവനവും, സ്ത്രീകള്&#x200d;ക്ക് മേലുള്ള ചൂഷണങ്ങളും ചിത്രത്തിന്റെ പ്രമേയങ്ങളാകുന്നു. സംവിധാന മികവ് കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും ശ്രദ്ധേയമായ ഈ ചലച്ചിത്രം 97-ാമത് അക്കാഡമി അവാര്&#x200d;ഡിന് ഡെന്&#x200d;മാര്&#x200d;ക്കിന്റെ ഔദ്യോഗിക എന്&#x200d;ട്രിയായിണ്.</p>
<p>പ്രമുഖ ഇസ്രയേലി സംവിധായകനും കലാകാരനുമായ ആമോസ് ഗിത്തായിയുടെ ചിത്രം &#8216;ഷികുന്&#x200d;&#8217;,സാമൂഹിക ഭവന പദ്ധതിയിലൂടെ നേവാമരുഭൂമിയില്&#x200d; എത്തിപ്പെടുന്ന വ്യത്യസ്തരായ ഒരു കൂട്ടം മനുഷ്യരുടെ കഥയാണ് പറയുന്നത്. അവരുടെ മാനസികാവസ്ഥയെ കൃത്യമായി ചിത്രം ആവിഷ്‌കരിക്കുന്നു. യൂജിന്&#x200d; യുനെസ്‌കോയുടെ റൈനോസെറസ് എന്ന നാടകത്തില്&#x200d; നിന്ന് പ്രചോദനം ഉള്&#x200d;ക്കൊണ്ടിട്ടുള്ളതാണ് ഈ ചിത്രം. ബെര്&#x200d;ലിന്&#x200d; അന്താരാഷ്ട്ര ചലച്ചിത്രമേളയിലും സാവോ പോളോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ഔദ്യോഗികമായി പ്രദര്&#x200d;ശിപ്പിക്കപ്പെട്ടു.</p>
<p>മൗറാ ഡെല്&#x200d;പെറോ എഴുതി സംവിധാനം ചെയ്ത ഇറ്റാലിയന്&#x200d; സിനിമയാണ് &#8216;വെര്&#x200d;മീഗ്ലിയോ&#8217;. സ്വത്വാന്വേഷണം, വ്യക്തിത്വ വികസനം, തുടങ്ങിയവയാണ് ചിത്രത്തിന്റെ പ്രമേയങ്ങള്&#x200d;. 1944 -ല്&#x200d; വടക്കന്&#x200d; ഇറ്റലിയിലെ ഒരു മലയോരഗ്രാമത്തില്&#x200d; രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം ജീവിച്ചിരുന്ന ഒരു കുടുംബത്തിന്റെ കഥപറയുകയാണ് ഈ ചിത്രം. യുദ്ധത്തില്&#x200d; നിന്ന് ഒളിച്ചോടി ഗ്രാമത്തില്&#x200d; എത്തുന്ന ഒരു പട്ടാളക്കാരന്&#x200d; അവിടുത്തെ അധ്യാപകന്റെ മകളുമായി പ്രണയത്തിലാവുകയും അതിനെത്തുടര്&#x200d;ന്ന് ഉണ്ടാകുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിലുള്ളത്. ഈ സിനിമ 81 -ാം വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്&#x200d; ഗ്രാന്&#x200d;ഡ് ജൂറി പുരസ്‌കാരം നേടി. 97 -ാം അക്കാദമി അവാര്&#x200d;ഡ്‌സില്&#x200d; ഇറ്റലിയുടെ ഔദ്യോഗിക എന്&#x200d;ട്രികൂടിയാണ്.</p>
<p>ഫ്രഞ്ച് സംവിധായിക കൊരാലി ഫാര്&#x200d;ഗീറ്റ് സംവിധാനം ചെയ്ത് 2024ല്&#x200d; പുറത്തിറങ്ങിയ ചിത്രമാണ് &#8216;ദി സബ്സ്റ്റന്&#x200d;സ്&#8217;. ലോകമെമ്പാടുമുള്ള സിനിമ ആസ്വാദകര്&#x200d;ക്കിടയില്&#x200d; ഏറെ ചര്&#x200d;ച്ചചെയ്യപ്പെട്ട ഈ ചിത്രം കാന്&#x200d; ചലച്ചിത്രമേളയില്&#x200d; മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടി. യൂറോപ്യന്&#x200d; ഫിലിം അവാര്&#x200d;ഡ്സില്&#x200d; മികച്ച ദൃശ്യാവിഷ്‌കരണത്തിനും ഛായാഗ്രഹണത്തിനുമുള്ള പുരസ്‌കാരവും സിനിമയ്ക്ക് ലഭിച്ചു .ബോഡി ഹോറര്&#x200d; വിഭാഗത്തില്&#x200d; ഉള്&#x200d;പ്പെടുന്ന ഈ സിനിമ സമൂഹം അടിച്ചേല്&#x200d;പ്പിക്കുന്ന സ്ത്രീസൗന്ദര്യസങ്കല്&#x200d;പ്പങ്ങളെക്കുറിച്ചും അതിന്റെ ഭീകരതയെകുറിച്ചും പ്രേക്ഷകരോട് സംവദിക്കുന്നു.ശക്തമായ ദൃശ്യഭാഷയും ഡെമി മൂറിന്റെയു , മാര്&#x200d;ഗരറ്റ് ക്വാള്ളിയുടെയും മികച്ച പ്രകടനവും ചിത്രത്തിന്റെ സവിശേഷതകളാണ്.</p>
<p>ആഗോള തലത്തില്&#x200d; പ്രശംസിക്കപ്പെട്ട സിനിമകളുടെ പാക്കേജ് ഐ എഫ് എഫ് കെ ആസ്വാദകര്&#x200d;ക്ക് കാഴ്ചയുടെ നവ്യാനുഭവം നല്&#x200d;കും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/iffk-favorites-package-with-popular-films-from-world-film-festivals.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളുടെ പേര് മാറ്റി കേന്ദ്രം; ഇന്ദിരാഗാന്ധി, നര്&#x200d;ഗീസ് ദത്ത് പുരസ്കാരങ്ങളുടെ പേരുകള്&#x200d; ഒഴിവാക്കി</title>
		<link>https://www.chandrikadaily.com/center-renamed-national-film-awards-names-of-indira-gandhi-and-nargis-dutt-awards-omitted.html</link>
					<comments>https://www.chandrikadaily.com/center-renamed-national-film-awards-names-of-indira-gandhi-and-nargis-dutt-awards-omitted.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 13 Feb 2024 14:00:55 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[#ArnabDidIt]]></category>
		<category><![CDATA[films]]></category>
		<category><![CDATA[Indira Gandhi]]></category>
		<category><![CDATA[national awards]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=290292</guid>

					<description><![CDATA[സംവിധായകൻ പ്രിയദർശൻ ഉൾപ്പെട്ട ദേശീയ ചലച്ചിത്ര പുരസ്കാര സമിതിയുടേതാണ് തീരുമാനം]]></description>
										<content:encoded><![CDATA[<p>ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെയും പ്രശസ്ത സിനിമാ താരം നർഗീസ് ദത്തിന്റെയും പേരുകൾ‌ ഒഴിവാക്കി കേന്ദ്രം. നവാഗത സംവിധായകനുള്ള പുരസ്കാരത്തിൽ ഇനി മുതൽ ഇന്ദിര ഗാന്ധിയുടെ പേരുണ്ടാകില്ല. ദേശീയോദ്ഗ്രഥന ചലച്ചിത്രത്തിനുള്ള പുരസ്കാരമായിരുന്നു നര്&#x200d;ഗീസ് ദത്തിന്റെ പേരിൽ സമ്മാനിച്ചിരുന്നത്. സംവിധായകൻ പ്രിയദർശൻ ഉൾപ്പെട്ട ദേശീയ ചലച്ചിത്ര പുരസ്കാര സമിതിയുടേതാണ് തീരുമാനം.</p>
<p>ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്&#x200d; കാലോചിത പരിഷ്‌കാരങ്ങള്&#x200d; വരുത്തുന്നതിനായി വാര്&#x200d;ത്താവിതരണ മന്ത്രാലയം അഡീഷനല്&#x200d; സെക്രട്ടറി നീരജ ശേഖറിന്റെ അധ്യക്ഷതയിലാണ് പ്രിയദര്&#x200d;ശന്&#x200d; ഉള്&#x200d;പ്പെട്ട സമിതി രൂപീകരിച്ചത്. സമിതിയുടെ ശുപാര്&#x200d;ശകള്&#x200d; സര്&#x200d;ക്കാര്&#x200d; അംഗീകരിച്ചു. 70–ാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്&#x200d;ക്കായുള്ള വിജ്ഞാപനം പുറത്തിറക്കിയപ്പോഴാണ് മാറ്റങ്ങള്&#x200d; വ്യക്തമാക്കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/center-renamed-national-film-awards-names-of-indira-gandhi-and-nargis-dutt-awards-omitted.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒരുപിടി മികച്ച ചിത്രങ്ങള്&#x200d; നവംബറില്&#x200d; ഒടിടി റിലീസിനെത്തുന്നു</title>
		<link>https://www.chandrikadaily.com/1a-handful-of-top-films-are-getting-ott-release-in-november.html</link>
					<comments>https://www.chandrikadaily.com/1a-handful-of-top-films-are-getting-ott-release-in-november.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 17 Nov 2023 12:08:11 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[News]]></category>
		<category><![CDATA[films]]></category>
		<category><![CDATA[OTT]]></category>
		<category><![CDATA[relase]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=283321</guid>

					<description><![CDATA[മമ്മൂട്ടിയുടെ 100 കോടി ചിത്രം 'കണ്ണൂര്&#x200d; സ്‌ക്വാഡ്' പ്രമുഖ ഒടിടി പ്ലാറ്റ് ഫോമായ ഡിസ്നി പ്ലസ് ഹോര്&#x200d;ട് സ്റ്റാറില്&#x200d; നവംബര്&#x200d; 17 മുതല്&#x200d; ലഭ്യമായിത്തുടങ്ങി.]]></description>
										<content:encoded><![CDATA[<p>ഒരുപിടി മികച്ച ചിത്രങ്ങളാണ് നവംബറില്&#x200d; ഒടിടി റിലീസിനെത്തുന്നത്. അര്&#x200d;ജുന്&#x200d; അശോകന്&#x200d; നായകനായെത്തിയ &#8216;തീപ്പൊരി ബെന്നി&#8217; നവംബര്&#x200d; 16 മുതല്&#x200d; ആമസോണ്&#x200d; പ്രൈമിലൂടെ സ്ട്രീമിംഗ് ആരംഭിച്ചു.</p>
<p>മമ്മൂട്ടിയുടെ 100 കോടി ചിത്രം &#8216;കണ്ണൂര്&#x200d; സ്‌ക്വാഡ്&#8217; പ്രമുഖ ഒടിടി പ്ലാറ്റ് ഫോമായ ഡിസ്നി പ്ലസ് ഹോര്&#x200d;ട് സ്റ്റാറില്&#x200d; നവംബര്&#x200d; 17 മുതല്&#x200d; ലഭ്യമായിത്തുടങ്ങി. ശിവ രാജ്കുമാര്&#x200d; നായകനായെത്തിയ &#8216;ഗോസ്റ്റ്&#8217; നവംബര്&#x200d; 17 മുതല്&#x200d; സീ ഫൈവിലൂടെ സ്ട്രീമിംഗ് തുടങ്ങി.</p>
<p>തമിഴ് നടന്&#x200d; സിദ്ധാര്&#x200d;ത്ഥ് നായകനായെത്തിയ &#8216;ചിത്ത&#8217;യും നവംബര്&#x200d; 17 ന് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലെത്തി. എ. കെ സാജന്&#x200d; സംവിധാനം ചെയ്ത ജോജു ജോര്&#x200d;ജ് ചിത്രം &#8216;പുലിമട&#8217; നെറ്റ്ഫ്ലിക്സ് റിലീസ് ആയി നവംബര്&#x200d; 22 നാണ് ഒടിടിയില്&#x200d; എത്തുന്നുന്നത്. കുഞ്ചാക്കോ ബോബന്&#x200d; നായകനായെത്തിയ ടിനു പാപ്പച്ചന്&#x200d; ചിത്രം &#8216;ചാവേര്&#x200d;&#8217; നവംബര്&#x200d; 24 നാണ് ഒടിടി സ്ട്രീമിംഗ് ആരംഭിക്കുന്നത്.</p>
<p>സോണി ലൈവിലാണ് ചിത്രം സ്ട്രീമിംഗ് ചെയ്യുന്നത്. ലോകേഷ്- വിജയ് കൂട്ടുക്കെട്ടിലിറങ്ങിയ ലിയോയുടെ ഒടിടി റിലീസ് നെറ്റ്ഫ്ലിക്സ് ആണ് ഏറ്റെടുത്തിരിക്കുന്നത്. നംവബര്&#x200d; അവസാനവാരമായിരിക്കും ലിയോ ഒടിടി റിലീസ് ഉണ്ടാവുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1a-handful-of-top-films-are-getting-ott-release-in-november.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
