<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Final &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/final/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 30 Oct 2025 18:29:30 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Final &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ആസ്‌ട്രേലിയയെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ വനിതാ ഏകദിന ലോകകപ്പ് ഫൈനലില്‍</title>
		<link>https://www.chandrikadaily.com/india-defeated-australia-by-five-wickets-in-the-womens-odi-world-cup-final.html</link>
					<comments>https://www.chandrikadaily.com/india-defeated-australia-by-five-wickets-in-the-womens-odi-world-cup-final.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 30 Oct 2025 18:29:30 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[Final]]></category>
		<category><![CDATA[sports]]></category>
		<category><![CDATA[Women's World Cup]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361174</guid>

					<description><![CDATA[ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍(89) അര്‍ധ സെഞ്ച്വറി സെഞ്ച്വറി നേടി. ദീപ്തി ശര്‍മ(24), സ്മൃതി മന്ഥാന(24), റിച്ച ഘോഷ്(26) എന്നിവരും മികച്ച പിന്തുണ നല്‍കി.]]></description>
										<content:encoded><![CDATA[<p>സെമി ഫൈനലില്&#x200d; ആസ്‌ട്രേലിയയെ അഞ്ച് വിക്കറ്റിന് തകര്&#x200d;ത്ത് ഇന്ത്യ വനിതാ ഏകദിന ലോകകപ്പ് ഫൈനലില്&#x200d;. സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന (127) ജെമിമ റോഡ്രിഗസാണ് വിജയശില്&#x200d;പി. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയുടെ 339 റണ്&#x200d;സിന്റെ വിജയലക്ഷ്യം 48.3 ഓവറില്&#x200d; അഞ്ച് വിക്കറ്റ് നഷ്ടത്തില്&#x200d; ഇന്ത്യ മറികടന്നു. ക്യാപ്റ്റന്&#x200d; ഹര്&#x200d;മന്&#x200d; പ്രീത് കൗര്&#x200d;(89) അര്&#x200d;ധ സെഞ്ച്വറി സെഞ്ച്വറി നേടി. ദീപ്തി ശര്&#x200d;മ(24), സ്മൃതി മന്ഥാന(24), റിച്ച ഘോഷ്(26) എന്നിവരും മികച്ച പിന്തുണ നല്&#x200d;കി.</p>
<p>കലാശപ്പോരാട്ടത്തില്&#x200d; ദക്ഷിണാഫ്രിക്കയാണ് എതിരാളികള്&#x200d;. വുമണ്&#x200d;സ് ലോകകപ്പിലെ ഏറ്റവും ഉയര്&#x200d;ന്ന റണ്&#x200d;ചേസ് വിജയമാണിത്. നേരത്തെ ഫീബെ ലിച്ച്ഫീല്&#x200d;ഡിന്റെ സെഞ്ച്വറി കരുത്തിലാണ് ഓസീസ് 338 റണ്&#x200d;സെന്ന കൂറ്റന്&#x200d; സ്‌കോറിലേക്ക് മുന്നേറിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-defeated-australia-by-five-wickets-in-the-womens-odi-world-cup-final.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഏഷ്യാ കപ്പ്; ടോസ് നേടി ഇന്ത്യ, ആദ്യം ബോള്‍ ചെയ്യും; ഹാര്‍ദിക് പാണ്ഡ്യയ്ക്കു പകരം റിങ്കു സിങ്</title>
		<link>https://www.chandrikadaily.com/asia-cup-india-win-the-toss-and-bowl-first-rinku-singh-replaces-hardik-pandya.html</link>
					<comments>https://www.chandrikadaily.com/asia-cup-india-win-the-toss-and-bowl-first-rinku-singh-replaces-hardik-pandya.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 28 Sep 2025 14:30:21 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[asiacup]]></category>
		<category><![CDATA[Final]]></category>
		<category><![CDATA[indiavspakistan]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355912</guid>

					<description><![CDATA[41 വര്‍ഷം പഴക്കമുള്ള ഏഷ്യാ കപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയും പാക്കിസ്ഥാനം നേര്‍ക്കുനേര്‍ വരുന്നത്.]]></description>
										<content:encoded><![CDATA[<p>ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനല്&#x200d; പോരാട്ടത്തില്&#x200d; പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ടോസ്. ടോസ് നേടിയ ഇന്ത്യന്&#x200d; ക്യാപ്റ്റന്&#x200d; സൂര്യകുമാര്&#x200d; യാദവ് ബോളിങ് തിരഞ്ഞെടുത്തു. പരുക്കേറ്റ ഓള്&#x200d;റൗണ്ടര്&#x200d; ഹാര്&#x200d;ദിക് പാണ്ഡ്യയ്ക്കു പകരം റിങ്കു സിങ് ആണ് കളത്തിലിറങ്ങുക. കഴിഞ്ഞ മത്സരത്തില്&#x200d; കളത്തിലിറങ്ങിയ അര്&#x200d;ഷ്ദീപ് സിങ്ങും ഹര്&#x200d;ഷിത് റാണയ്ക്കും പകരം ജസ്പ്രീത് ബുമ്രയും ശിവം ദുബെയും ഇത്തവണ മത്യരത്തിനിറങ്ങും. പാക്കിസ്ഥാന്&#x200d; ടീമില്&#x200d; മാറ്റമില്ല.</p>
<p>ഇന്ത്യ ഏഷ്യാകപ്പിലെ ഒന്&#x200d;പതാം കിരീടം ലക്ഷ്യമിടുകയാണ് ഇന്ന്. 41 വര്&#x200d;ഷം പഴക്കമുള്ള ഏഷ്യാ കപ്പ് ചരിത്രത്തില്&#x200d; ആദ്യമായാണ് ഇന്ത്യയും പാക്കിസ്ഥാനം നേര്&#x200d;ക്കുനേര്&#x200d; വരുന്നത്.</p>
<p><b>∙ പ്ലേയിങ് ഇലവൻ</b></p>
<p><b>ഇന്ത്യ:</b> അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ്മ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), റിങ്കു സിങ്, അക്ഷർ പട്ടേൽ, ശിവം ദുബെ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, വരുൺ ചക്രവർത്തി.</p>
<p><b>പാക്കിസ്ഥാൻ:</b> സാഹിബ്‌സാദാ ഫർഹാൻ, ഫഖർ സമാൻ, സയിം അയൂബ്, സൽമാൻ ആഗ (ക്യാപ്റ്റൻ), ഹുസൈൻ തലാത്, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പർ), മുഹമ്മദ് നവാസ്, ഫഹീം അഷ്‌റഫ്, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാർ അഹമ്മദ്</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/asia-cup-india-win-the-toss-and-bowl-first-rinku-singh-replaces-hardik-pandya.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരളം സുബ്രതോ കപ്പ് ഫൈനലില്‍; എത്തുന്നത് 10 വര്‍ഷങ്ങള്‍ക്ക് ശേഷം</title>
		<link>https://www.chandrikadaily.com/kerala-in-subroto-cup-final-coming-after-10-years.html</link>
					<comments>https://www.chandrikadaily.com/kerala-in-subroto-cup-final-coming-after-10-years.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 23 Sep 2025 15:00:11 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Final]]></category>
		<category><![CDATA[Football]]></category>
		<category><![CDATA[sports]]></category>
		<category><![CDATA[Subroto Cup]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355429</guid>

					<description><![CDATA[കേരളത്തെ പ്രധിനിധീകരിച്ച് ഫാറൂഖ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഫൈനലില്‍ എത്തിയത്.]]></description>
										<content:encoded><![CDATA[<p>10 വര്&#x200d;ഷങ്ങള്&#x200d;ക്ക് ശേഷം സുബ്രതോ കപ്പ് 64 എഡിഷനില്&#x200d; കേരളം ഫൈനലില്&#x200d;. കേരളത്തെ പ്രധിനിധീകരിച്ച് ഫാറൂഖ് ഹയര്&#x200d; സെക്കന്&#x200d;ഡറി സ്‌കൂള്&#x200d; ഫൈനലില്&#x200d; എത്തിയത്.</p>
<p>ഇന്ന് എഎംബി സ്‌റ്റേഡിയം ഡല്&#x200d;ഹി ആണ് ആവേശകരമായ സെമിഫൈനല്&#x200d; മത്സരം നടന്നത്. മുഹമ്മദ് അഷ്മിലിന്റെ ഗോളില്&#x200d; കേരളം മിസോറാമിനെ (ആര്&#x200d;എംഎസ്എ സ്‌കൂള്&#x200d;) 10 മാര്&#x200d;ജിനില്&#x200d; പരാജയപ്പെടുത്തി. ക്വാര്&#x200d;ട്ടര്&#x200d; ഫൈനലില്&#x200d; ലക്ഷദ്വീപിനെ 20 ന് പരാജയപ്പെടുത്തി കേരളം തങ്ങളുടെ ആധിപത്യം കാണിച്ചിരുന്നു. സെപ്റ്റംബര്&#x200d; 25 ന് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫൈനലില്&#x200d; കേരളം സിബിഎസ്ഇ (അമെനിറ്റി പബ്ലിക് സ്‌കൂള്&#x200d;) യുമായി മത്സരിക്കും.</p>
<p>വി പി സുനീര്&#x200d; ആണ് ടീം ഹെഡ് കോച്ച് മനോജ് കുമാര്&#x200d; ആണ് ഗോള്&#x200d; കീപ്പര്&#x200d; കോച്ച്, ഫിസിയോ നോയല്&#x200d; സജോ, ടീം മാനേജര്&#x200d; അഭിനവ്, ഷെബീര്&#x200d; അലി, ജലീല്&#x200d; പി എസ് എന്നിവരാണ് മറ്റു ടീം സ്റ്റാഫുകള്&#x200d;. ടീമിനെ സ്‌പോണ്&#x200d;സര്&#x200d; ചെയ്യുന്നത് ഗോകുലം കേരള എഫ്‌സിയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-in-subroto-cup-final-coming-after-10-years.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫ്ലൂമിനെൻസിനെ വീഴ്ത്തി ചെൽസി ക്ലബ് ലോകകപ്പ് ഫൈനലിൽ</title>
		<link>https://www.chandrikadaily.com/chelsea-beat-fluminense-in-club-world-cup-final.html</link>
					<comments>https://www.chandrikadaily.com/chelsea-beat-fluminense-in-club-world-cup-final.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 09 Jul 2025 06:28:06 +0000</pubDate>
				<category><![CDATA[Football]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[world]]></category>
		<category><![CDATA[chelsea fc]]></category>
		<category><![CDATA[CLUB WORLDCUP]]></category>
		<category><![CDATA[Final]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347099</guid>

					<description><![CDATA[ഇന്ന് രാത്രി നടക്കുന്ന രണ്ടാം സെമിയിൽ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡും ഫ്രഞ്ച് ക്ലബ് പി എസ് ജിയും തമ്മിൽ ഏറ്റുമുട്ടും]]></description>
										<content:encoded><![CDATA[<p>ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഇം​ഗ്ലീഷ് ക്ലബ് ചെൽസി ഫൈനലിൽ. ബ്രസീൽ ഫുട്ബോൾ ക്ലബ് ഫ്ലൂമിനെൻസിനെ എതിരില്ലാത്ത രണ്ട് ​ഗോളുകൾക്ക് തകർത്താണ് ചെൽസിയുടെ വിജയം. ബ്രസീലിയൻ താരം ജാവൊ പെ&#x200d;ഡ്രോ ചെൽസിക്കായി ഇരട്ട ​ഗോൾ നേടി. ഇന്ന് രാത്രി നടക്കുന്ന രണ്ടാം സെമിയിൽ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡും ഫ്രഞ്ച് ക്ലബ് പി എസ് ജിയും തമ്മിൽ ഏറ്റുമുട്ടും. ഇതിലെ വിജയികൾ ഫൈനലിൽ ചെൽസിയെ നേരിടും.</p>
<p>മത്സരത്തിന്റെ 18-ാം മിനിറ്റിൽ പെഡ്രോ ചെൽസിക്ക് ലീഡ് സമ്മാനിച്ചു. ബോക്സിന് പുറത്തായി ലഭിച്ച പാസ് സ്വീകരിച്ച പെഡ്രോ പന്തുമായി മുന്നേറി. പിന്നാലെ ഒരു തകർപ്പൻ വലംകാൽ ഷോട്ടിലൂടെ താരം പന്ത് വലയിലാക്കി. രണ്ടാം പകുതിയില്&#x200d; 56-ാം മിനിറ്റിൽ പെഡ്രോ വീണ്ടും ലക്ഷ്യം കണ്ടു. സഹതാരം പെഡ്രോ നെറ്റോയുടെ ഷോട്ട് ഫ്ലൂമിനൻസ് പ്രതിരോധ താരത്തിന്റെ കാലുകളിൽ നിന്ന് തിരികെ ജാവൊ പെ&#x200d;ഡ്രോയിലേക്കെത്തി. വീണ്ടുമൊരു കിടിലൻ ഷോട്ടിലൂടെ പെഡ്രോ പന്ത് വലയിലാക്കി.</p>
<p>ക്ലബ് ലോകകപ്പിൽ ആദ്യ മത്സരത്തിൽ ലോസ് എയ്ഞ്ചൽസിനെ വീഴ്ത്തിയാണ് ചെൽസി യാത്ര തുടങ്ങിയത്. എന്നാൽ രണ്ടാം മത്സരത്തിൽ ബ്രസീലിയൻ ക്ലബ് ഫ്ലമെൻ​ഗോയോട് പരാജയപ്പെട്ടു. എങ്കിലും അവസാന മത്സരത്തിൽ ഇ എസ് ടുനീസിനെ വീഴ്ത്തി ചെൽസി ക്വാർട്ടറിലേക്ക് മുന്നേറി. പ്രീക്വാർട്ടറിൽ ബെൻഫീക്കയെ വീഴ്ത്തിയ മുൻചാംപ്യന്മാർ ക്വാർട്ടറിൽ പാമിറാസിനെയും തോൽപ്പിച്ച് സെമിയിലേക്ക് മുന്നേറുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chelsea-beat-fluminense-in-club-world-cup-final.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കിങ്സിനെ തകര്‍ത്തു; ഐപിഎല്‍ ഫൈനലില്‍ ആര്‍സിബി</title>
		<link>https://www.chandrikadaily.com/kings-were-crushed-rcb-iin-ipll-final.html</link>
					<comments>https://www.chandrikadaily.com/kings-were-crushed-rcb-iin-ipll-final.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 29 May 2025 18:04:58 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Final]]></category>
		<category><![CDATA[ipl]]></category>
		<category><![CDATA[punjab kings]]></category>
		<category><![CDATA[rcb]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=342974</guid>

					<description><![CDATA[പഞ്ചാബ് കിംഗ്സിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഫൈനലില്‍ ഇടം നേടി റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരു.]]></description>
										<content:encoded><![CDATA[<p>പഞ്ചാബ് കിംഗ്സിനെ എട്ട് വിക്കറ്റിന് തകര്&#x200d;ത്ത് ഫൈനലില്&#x200d; ഇടം നേടി റോയല്&#x200d; ചലഞ്ചേഴ്സ് ബെംഗളുരു. ബാറ്റിങ്ങിനിറങ്ങിയ കിംഗ്സ് 14.1 ഓവറില്&#x200d; 101 റണ്&#x200d;സിന് പുറത്തായി.</p>
<p>സ്പിന്നര്&#x200d; സുയാഷ് ശര്&#x200d;മ്മയും സീമര്&#x200d; ജോഷ് ഹേസല്&#x200d;വുഡും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി, ഓപ്പണര്&#x200d; ഫില്&#x200d; സാള്&#x200d;ട്ട് 27 പന്തില്&#x200d; പുറത്താകാതെ 56 റണ്&#x200d;സ് നേടി.</p>
<p>RCB ഇതോടെ നേരിട്ട് ചൊവ്വാഴ്ചത്തെ ഫൈനലിലേക്ക് കടക്കും. അതേസമയം വെള്ളിയാഴ്ച ഗുജറാത്ത് ടൈറ്റന്&#x200d;സും മുംബൈ ഇന്ത്യന്&#x200d;സും തമ്മിലുള്ള മത്സരത്തിലെ വിജയികളുമായി കിംഗ്‌സ് കളിക്കും. വിജയികള്&#x200d; ടൈറ്റില്&#x200d; ഡിസൈറ്ററില്&#x200d; മറ്റേ സ്ഥാനം നേടും.</p>
<p>ന്യൂ ചണ്ഡീഗഡില്&#x200d; ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കിംഗ്‌സ്, നെറ്റ് റണ്&#x200d; റേറ്റില്&#x200d; RCB യെക്കാള്&#x200d; മുന്നില്&#x200d;, പതിവ് സീസണ്&#x200d; ടേബിളില്&#x200d; ഒന്നാമതെത്തി.</p>
<p>പവര്&#x200d;പ്ലേയ്ക്കുള്ളില്&#x200d; 38-4 എന്ന സ്‌കോറിലേക്ക് വഴുതിവീണ അവര്&#x200d; ഉടന്&#x200d; തന്നെ പ്രതിസന്ധിയിലായി.</p>
<p>ആറാം നമ്പറില്&#x200d; നിന്ന് 26 റണ്&#x200d;സെടുത്ത മാര്&#x200d;ക്കസ് സ്റ്റോയിനിസാണ് ടോപ് സ്‌കോറര്&#x200d;. കിംഗ്സിന് തുടര്&#x200d;ച്ചയായി വിക്കറ്റുകള്&#x200d; നഷ്ടമായി. ഓപ്പണര്&#x200d; പ്രഭ്സിമ്രാന്&#x200d; സിംഗ്, വാലറ്റത്ത് അസ്മത്തുള്ള (ഇരുവരും 18) എന്നിവര്&#x200d; മാത്രമാണ് മറ്റ് ബാറ്റര്&#x200d;മാര്&#x200d;.</p>
<p>ഏപ്രിലില്&#x200d; ഈ ഗ്രൗണ്ടില്&#x200d; കിംഗ്‌സ് 111 ഡിഫന്&#x200d;ഡ് ചെയ്തിരുന്നു, എന്നാല്&#x200d; ആവര്&#x200d;ത്തിച്ചുള്ള പ്രകടനം ഉയര്&#x200d;ന്ന ക്രമം പോലെ തോന്നി.</p>
<p>നാലാം ഓവറില്&#x200d; 12 റണ്&#x200d;സിന് വിരാട് കോഹ്ലിയെ കൈല്&#x200d; ജാമിസണ്&#x200d; പിടികൂടി, എന്നാല്&#x200d; അവിടെ നിന്ന് ഇംഗ്ലണ്ട് ഇന്റര്&#x200d;നാഷണല്&#x200d; സാള്&#x200d;ട്ട് ലളിതമായ ചേസ് നങ്കൂരമിട്ടു.</p>
<p>തന്റെ ഇന്നിംഗ്സില്&#x200d; ആറ് ഫോറും മൂന്ന് സിക്സറും പറത്തി, 23 പന്തില്&#x200d; നിന്ന് 50 റണ്&#x200d;സ് നേടി ഐപിഎല്ലിലെ തന്റെ ഏറ്റവും വേഗമേറിയ അര്&#x200d;ദ്ധ സെഞ്ച്വറി.</p>
<p>എന്നിരുന്നാലും, മുഷീര്&#x200d; ഖാന്റെ 10-ാം ഓവറിലെ അവസാന പന്തില്&#x200d; നിന്ന് വടം വലിഞ്ഞ് ഗംഭീര വിജയം സ്വന്തമാക്കിയ രജത് പാട്ടിദാര്&#x200d; മത്സരം സ്‌റ്റൈലായി അവസാനിപ്പിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kings-were-crushed-rcb-iin-ipll-final.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചാമ്പ്യൻസ് ട്രോഫി ഫൈനലിന് മുമ്പേ ഇന്ത്യക്ക് നിരാശ, സൂപ്പർതാരത്തിന് പരുക്ക് </title>
		<link>https://www.chandrikadaily.com/1india-disappointed-before-champions-trophy-final-superstar-injured.html</link>
					<comments>https://www.chandrikadaily.com/1india-disappointed-before-champions-trophy-final-superstar-injured.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 08 Mar 2025 14:30:17 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[champions trophy]]></category>
		<category><![CDATA[Final]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=333125</guid>

					<description><![CDATA[ശനിയാഴ്ച നടന്ന പരിശീലനത്തിനിടെ പന്ത് കാല്&#x200d;മുട്ടിലിടിച്ച് കോലിക്ക് പരിക്കേറ്റതായി ദേശീയ മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നു. നെറ്റ്‌സില്&#x200d; പേസര്&#x200d;മാരെ നേരിടുന്നതിനിടെയാണ് അപകടം. ]]></description>
										<content:encoded><![CDATA[<p>ഐസിസി ചാമ്പ്യന്&#x200d;സ് ട്രോഫി ഫൈനലിന് മണിക്കൂറുകള്&#x200d; മാത്രം ബാക്കിനില്&#x200d;ക്കേ ഇന്ത്യന്&#x200d; ടീമിന് ആശങ്കയായി വിരാട് കോലിയുടെ പരിക്ക്. ശനിയാഴ്ച നടന്ന പരിശീലനത്തിനിടെ പന്ത് കാല്&#x200d;മുട്ടിലിടിച്ച് കോലിക്ക് പരിക്കേറ്റതായി ദേശീയ മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നു. നെറ്റ്‌സില്&#x200d; പേസര്&#x200d;മാരെ നേരിടുന്നതിനിടെയാണ് അപകടം.</p>
<div class="mpp-story-content-details-main my-3">
<p>പിന്നാലെ തന്നെ ടീം ഫിസിയോയും സംഘവും കോലിയെ പരിശോധിച്ചു. പന്ത് തട്ടിയ ഭാഗത്ത് പെയിന്&#x200d; കില്ലര്&#x200d; സ്‌പ്രേ അടിക്കുകയും പരിക്കേറ്റ ഭാഗം ബാന്&#x200d;ഡേജ് ഉപയോഗിച്ച് കെട്ടിവെയ്ക്കുകയും ചെയ്തുവെന്നും റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. അതിനു ശേഷം കോലി ബാറ്റിങ് പരിശീലനം മതിയാക്കിയതായും റിപ്പോര്&#x200d;ട്ടിലുണ്ട്.</p>
</div>
<div class="mpp-story-content-details-main my-3">
<p>പരിക്ക് ഗുരുതരമല്ലെന്നാണ് ടീം ഇന്ത്യയുടെ പരിശീലക സംഘത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തിരിക്കുന്നത്. അതേസമയം, ടൂര്&#x200d;ണമെന്റില്&#x200d; മികച്ച ഫോമില്&#x200d; കളിക്കുന്ന കോലിക്ക് ഫൈനലിന് ഇറങ്ങാന്&#x200d; സാധിക്കാതെവന്നാല്&#x200d; അത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാകും. കോലിയുടെ പരിക്കിനേക്കുറിച്ച് ടീം മാനേജ്‌മെന്റ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.</p>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1india-disappointed-before-champions-trophy-final-superstar-injured.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചങ്കിടിപ്പിച്ചുകൊണ്ട് വീണ്ടുമൊരു ഞായറാഴ്ച ഫൈനല്&#x200d;; ഇന്ത്യ- കിവീസ് പോരാട്ടം നാളെ</title>
		<link>https://www.chandrikadaily.com/another-thrilling-sunday-final-india-kiwis-clash-tomorrow.html</link>
					<comments>https://www.chandrikadaily.com/another-thrilling-sunday-final-india-kiwis-clash-tomorrow.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 08 Mar 2025 12:12:31 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Final]]></category>
		<category><![CDATA[India]]></category>
		<category><![CDATA[newzealand]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=333094</guid>

					<description><![CDATA[ചരിത്രം പരിശോധിച്ചാല്&#x200d; ഇന്ത്യയ്ക്ക് പലപ്പോഴും ഫൈനല്&#x200d; മല്&#x200d;സരങ്ങളില്&#x200d; വിലങ്ങു തടിയായി നിന്നിട്ടുള്ള ടീമാണ് കിവീസ്.]]></description>
										<content:encoded><![CDATA[<p>ഇന്ത്യന്&#x200d; ക്രിക്കറ്റ് ആരാധകര്&#x200d;ക്ക് നാളെ ആഘോഷരാവാണ്. ചാമ്പ്യന്&#x200d;സ് ട്രോഫി ഫൈനലില്&#x200d; നാളെ ഇന്ത്യ-ന്യൂസിലന്&#x200d;ഡ് പോരാട്ടം നടക്കും. ദുബൈ അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്&#x200d; ഉച്ചയ്ക്ക് 2:30നാണ് മല്&#x200d;സരം.</p>
<p>ഗ്രൂപ്പ് മല്&#x200d;സരങ്ങള്&#x200d; എല്ലാം വിജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായിട്ടാണ് ഇന്ത്യയുടെ ഫൈനല്&#x200d; കുതിപ്പ്. എന്നാല്&#x200d;, ഇന്ത്യയോടല്ലാതെ മറ്റെല്ലാ മല്&#x200d;സരങ്ങളും വിജയിച്ച് തന്നെയാണ് ന്യൂസിലന്&#x200d;ഡും നാളെ പോരാട്ടത്തിനിറങ്ങുന്നത്. രണ്ട് ടീമുകളും ഗ്രൂപ്പ് എയില്&#x200d; ഒന്നും രണ്ടും സ്ഥാനങ്ങള്&#x200d; നേടിയവരാണ്. അതിനാല്&#x200d; ശക്തരായ രണ്ട് ടീമുകളുടെ പോരാട്ടം തന്നെയാണ് നാളെ നടക്കുന്നത്.</p>
<p>ചരിത്രം പരിശോധിച്ചാല്&#x200d; ഇന്ത്യയ്ക്ക് പലപ്പോഴും ഫൈനല്&#x200d; മല്&#x200d;സരങ്ങളില്&#x200d; വിലങ്ങു തടിയായി നിന്നിട്ടുള്ള ടീമാണ് കിവീസ്. നാളെ ജയിക്കാനായാല്&#x200d; ഇന്ത്യക്ക് അതൊരു മധുര പ്രതികാരം കൂടിയാണ്. അത്തരം ഒരു പ്രതികാരത്തില്&#x200d; നിന്ന് വിജയം കണ്ടാണ് ഇന്ത്യ സെമിയില്&#x200d; നിന്നും കയറിയത്. ഓസീസിനോടുള്ള കടം വീട്ടി ഇന്ത്യ ഫൈനലില്&#x200d; കയറി.</p>
<p>നാളെയും അത്തരമൊരു ശുഭപ്രതീക്ഷ ഇന്ത്യന്&#x200d; ആരാധകര്&#x200d;ക്ക് ഉണ്ടാകും. ഇന്ത്യന്&#x200d; ടീമിന്റെ പ്ലേയിങ് ഇലവനെ സംബന്ധിച്ച് ഇന്ത്യക്ക് ആശ്വസിക്കാമെങ്കിലും അങ്ങനെ തള്ളിക്കളയാവുന്ന ടീമല്ല കിവീസിന്റേത്. വില്ല്യംസണ്&#x200d; അടങ്ങുന്ന ബാറ്റിംഗ് നിരയും സ്പിന്നര്&#x200d;മാരുടെ ബൗളിങ് നിരയും അത്യുഗ്രന്&#x200d; ഫീല്&#x200d;ഡിങും എല്ലാംകൂടി ചേരുന്ന കിവീസിനെ ഇന്ത്യ ഭയക്കുക തന്നെ ചെയ്യണം.</p>
<p>നാളെ മല്&#x200d;സരത്തിനിറങ്ങുമ്പോള്&#x200d; ഒരു മാറ്റത്തിന് ഇന്ത്യന്&#x200d; ടീമില്&#x200d; സാധ്യത കുറവാണെങ്കിലും ബൗളിങ് നിരയിലാണ് പിന്നെയും സാധ്യത കാണുന്നത്. പേസര്&#x200d;മാരായ ആര്&#x200d;ഷ്ദീപിനോ ഹര്&#x200d;ഷിത് റാണയ്‌ക്കോ ടീമില്&#x200d; ഇടം നേടാന്&#x200d; കഴിഞ്ഞേക്കും. ഇന്ത്യന്&#x200d; ഓപ്പണര്&#x200d; ശുഭ്മാന്&#x200d; ഗില്&#x200d; ഫോമില്&#x200d; അല്ലാത്തത് ടീമിനെ തളര്&#x200d;ത്തുമെങ്കിലും വിരാട് കോഹ്ലി നല്ലൊരു ഇന്നിങ്‌സിന് കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/another-thrilling-sunday-final-india-kiwis-clash-tomorrow.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചരിത്രത്തിലേക്ക് ബാറ്റേന്തി കേരളം</title>
		<link>https://www.chandrikadaily.com/battenti-kerala-to-historycricket.html</link>
					<comments>https://www.chandrikadaily.com/battenti-kerala-to-historycricket.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 22 Feb 2025 04:50:35 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Final]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[ranji trophy]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=331052</guid>

					<description><![CDATA[പഴയ തിരുവി താംകൂര്&#x200d; കൊച്ചി ടീം കേരള ക്രിക്കറ്റ് ടീം ആയശേഷം 1957 ലാണ് കേരളം ആദ്യമായി രഞ്ജി ട്രോഫി ടൂര്&#x200d;ണമെന്റില്&#x200d; മത്സരിക്കാനിറങ്ങുന്നത്.]]></description>
										<content:encoded><![CDATA[<p>നീണ്ട 68 വര്&#x200d;ഷത്തെ കാത്തിരിപ്പിനും 352 മത്സരങ്ങളിലെ പോരാട്ടത്തിനും ശേഷം കേരളം ആദ്യമായി രഞ്ജി ട്രോഫിയുടെ ഫൈനലില്&#x200d; പ്രവേശിച്ചിരിക്കുകയാണ്. ഗുജറാത്തിനെതിരെ അവരുടെ തട്ടകത്തില്&#x200d; നടന്ന സെമി ഫൈനല്&#x200d; പോരാട്ടത്തില്&#x200d; നിര്&#x200d;ണായകമായ രണ്ട് റണ്&#x200d;സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് കേരളത്തെ ചരിത്രത്തിന്റെ ഭാഗമാക്കിയത്. രണ്ടാം ഇന്നിംഗ്‌സില്&#x200d; നാലു വിക്കറ്റ് നഷ്ട ത്തില്&#x200d; 114 റണ്&#x200d;സെടുത്ത് നില്&#x200d;ക്കെ ഗുജറാത്ത് സമനിലക്ക് സമ്മതിക്കുകയായിരുന്നു. കലാശപ്പോരാട്ടത്തില്&#x200d; വിദര്&#x200d;ഭയെ കീഴ്‌പ്പെടുത്തിയാലും ഇല്ലെങ്കിലും ഇന്ത്യന്&#x200d; ആഭ്യന്ത ക്രിക്കറ്റിന്റെ സിംഹാസനത്തില്&#x200d; മലയാള നാട് സ്വന്തം പേര് തുന്നിച്ചേര്&#x200d;ത്തുകഴിഞ്ഞിരിക്കുകയാണ്. പഴയ തിരുവി താംകൂര്&#x200d; കൊച്ചി ടീം കേരള ക്രിക്കറ്റ് ടീം ആയശേഷം 1957 ലാണ് കേരളം ആദ്യമായി രഞ്ജി ട്രോഫി ടൂര്&#x200d;ണമെന്റില്&#x200d; മത്സരിക്കാനിറങ്ങുന്നത്. ആദ്യ സീസണില്&#x200d; മദ്രാസിനും മൈസൂരുവിനും ആന്ധ്രക്കും ഹൈദരാബാദിനുമെതിരായ എല്ലാ മത്സരങ്ങളും തോറ്റായിരുന്നു കേരളത്തിന്റെ രഞ്ജി അരങ്ങേറ്റം. രഞ്ജിയില്&#x200d; ശ്രദ്ധേയമായ പ്രകടനം നടത്താന്&#x200d; കേരളം പിന്നെയും കാത്തിരിക്കേണ്ടിവന്നത് നാലു പതിറ്റാണ്ടോളമാണ്.</p>
<p>1994- 95ല്&#x200d; കെ.എന്&#x200d; അനന്തപദ്മനാഭന്റെ നേതൃത്വത്തിലിറങ്ങിയ കേരളം ദക്ഷിണമേഖലാ വിജയികളായി പ്രി ക്വാര്&#x200d;ട്ടറിലെത്തിയാണ് മികവ് കാട്ടിയത്. 1996-97 സീസണില്&#x200d; ദ ക്ഷിണ മേഖലാ ജേതാക്കളായി സുപ്പര്&#x200d; ലീഗിലേക്ക് യോ ഗ്യത നേടി. 2002-03ല്&#x200d; പ്ലേറ്റ് ലീഗ് ഫൈനലിലെത്തിയ ടീം 200708 സീസണില്&#x200d; പ്ലേറ്റ് ലീഗ് സെമിഫൈനലിലെത്തി. 2017-18 സീസണിലാണ് അതിനുശേഷം മികച്ച പ്രകടനം നടത്തിയത്. ഗ്രൂപ്പ് ബിയില്&#x200d; രണ്ടാമതെത്തി ആദ്യമായി രഞ്ജി ക്വാര്&#x200d;ട്ടറിലെത്തി. 2018-19 സീസണില്&#x200d; ആദ്യമായി രഞ്ജി സെമിയിലെത്തി ദേശീയ തലത്തിലും ശ്രദ്ധേയരായി. എന്നാല്&#x200d; കഴിഞ്ഞ അഞ്ച് വര്&#x200d;ഷമായി രഞ്ജിയില്&#x200d; കാര്യമായ നേട്ടം കൊയ്യാതിരുന്ന കേരളം ഇത്തവണ ഒരടികൂ ടി കടന്ന് ചരിത്രത്തിലാദ്യമായി ഫൈനല്&#x200d; ഉറപ്പിച്ചിരിക്കുന്നു. നാടകീയം എന്ന പ്രയോഗത്തെ അന്വര്&#x200d;ഥമാക്കിയാണ് ക്വാര്&#x200d;ട്ടര്&#x200d; ഫൈനലും സെമിഫൈനലും കേരളം സ്വന്തമാക്കിയത്. ട്വന്റി ട്വന്റിയെ വെല്ലുന്ന ആവേശത്തിലായിരുന്നു ഇരുപോരാട്ടങ്ങളും. ക്വാര്&#x200d;ട്ടര്&#x200d; ഫൈനലില്&#x200d; പത്താം വിക്കറ്റില്&#x200d; റെക്കോര്&#x200d;ഡ് കൂട്ടുകെട്ടുമായി സല്&#x200d;മാന്&#x200d; നിസാറും ബേസില്&#x200d; തമ്പിയും ചേര്&#x200d;ന്ന് നടത്തിയ ചെറുത്തുനില്&#x200d;പ്പാണ് ജമ്മു കശ്മീരിനെതിരെ ഒരു റണ്&#x200d;സിന്റെ നിര്&#x200d;ണായക ഒന്നാം ഇന്നിംഗ്‌സ് ലീഡുമായി സെമി ബര്&#x200d;ത്തുറപ്പിച്ചതെങ്കില്&#x200d; സെമിയില്&#x200d; ഗുജറാത്തിനെ രണ്ട് റണ്&#x200d;സിന്റെ ലീഡിന് മറികടന്നാണ് ഫൈനലിലെത്തിയത്.</p>
<p>അലാവുദ്ദിന്റെ അല്&#x200d;ഭുതവിളക്കുകൊണ്ടല്ല കേരളക്രിക്കറ്റിന്റെ ഉജ്ജ്വല നേട്ടമെന്നതിന് സമീപകാല പ്രകടനങ്ങള്&#x200d; സാക്ഷിയാണ്. ഒരു മികവുറ്റ സംഘമായി ടീമിനെ വികസിപ്പിച്ചെടുക്കുന്നതില്&#x200d; രണ്ടുപരിശീലകരുടെ പങ്ക് വിസ്മരിക്കാനാവില്ല. നിലവിലെ കോച്ച് മുന്&#x200d; ഇന്ത്യന്&#x200d; താരം അമേയ് ഖുറാസിയയും ഓസ്‌ട്രേലിയക്കാരനായ ഡേവ് വാട്ട്‌മോറുമാണത്. ആദ്യമായി രഞ്ജിഫൈനലിലെത്തിയപ്പോള്&#x200d; വാട്ട്‌മോറായിരുന്നു പരിശീലകന്&#x200d;. അനന്യസാധാരണമായി മികവു പുറത്തെടുത്ത കേരള ടീമില്&#x200d; എടുത്തുപറയേണ്ട രണ്ടുപേരുകളാണ് കാസര്&#x200d;കോട്ടുകാരനായ മുഹമ്മദ് അസ്ഹറുദ്ദീന്റേതും കണ്ണൂര്&#x200d;ക്കാരനായ സല്&#x200d;മാന്&#x200d; നിസാറിന്റേതും. നേരിടുന്ന ആദ്യ പന്തില്&#x200d;ത്തന്നെ ബൗണ്ടറി കണ്ടെത്താന്&#x200d; ശ്രമിക്കുന്നതാണ് മുഹമ്മദ് അസ്ഹറുദ്ദീന്റെ സ്വതസിദ്ധമായ ശൈലിയെങ്കില്&#x200d; സെമിഫൈനലില്&#x200d; ക്ഷമയും നിശ്ചയ ദാര്&#x200d;ഢ്യവും കൈമുതലാക്കി ടീം ആവശ്യപ്പെടുന്ന പ്രകടമാണ് അദ്ദേഹം കാഴ്ചവെച്ചത്. കേരള ക്രിക്കറ്റിന് കാലങ്ങളോളം താലോലിക്കാന്&#x200d; വകനല്&#x200d;കുന്ന സെഞ്ചുറിയാണ് അദ്ദേഹം നേടിയത്. ഏകദിന ക്രിക്കറ്റില്&#x200d; ഒരു ടീമിന് പരമാവധി കളിക്കാന്&#x200d; കഴിയുന്നതിനേക്കാള്&#x200d; കൂടുതല്&#x200d; പന്തുകള്&#x200d; ചെലവഴിക്കേണ്ടിവന്നു ഗുജറാത്തിന്, മുഹമ്മദ് അസ്ഹറു ദ്ദീനെ പിടിച്ചുകെട്ടാന്&#x200d;.</p>
<p>ഗുജറാത്തിനെ 455 റണ്&#x200d;സില്&#x200d; എറിഞ്ഞിട്ട് നിര്&#x200d;ണായകമായ രണ്ടു റണ്&#x200d;സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് കേരളം നേടുമ്പോള്&#x200d; അതിലൊരു പങ്ക് സല്&#x200d;മാന്&#x200d; ഹെല്&#x200d;മറ്റിനുമുണ്ട്. ഒമ്പത് വിക്കറ്റ് നഷ്ടപ്പെട്ടിരിക്കെ 48 പന്തുകള്&#x200d; നേരിട്ട് 10 റണ്&#x200d;സുമായി കേരളത്തിനും ഒന്നാമിന്നിങ്‌സ് ലീഡിനും ഇടയില്&#x200d; തടസമായി നിന്നിരുന്ന നാഗ്വസ്വല്ലയെ പുറത്താക്കുന്നതില്&#x200d; നിര്&#x200d;ണായകമായത് ഷോര്&#x200d;ട്ട് ലെഗില്&#x200d; ഫീല്&#x200d;ഡ് ചെയ്യുകയായിരുന്ന സല്&#x200d;മാനും അദ്ദേഹത്തിന്റെ ഹെല്&#x200d;മറ്റുമായിരുന്നു. നേരത്തേ ഒന്നാം ഇന്നിങ്‌സില്&#x200d; സെഞ്ചുറി നേടിയ അസ്ഹറുദ്ദീന് ഉറച്ച പിന്തുണയുമായി ക്രീസില്&#x200d; നിലയുറപ്പിച്ചും സല്&#x200d;മാനായിരുന്നു. ക്വാര്&#x200d;ട്ടര്&#x200d; മത്സരത്തില്&#x200d; നിര്&#x200d;ണായകമായ ഒരു റണ്ണിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡോ ടെ കേരളം സെമിയിലെത്തിയതിനു പിന്നിലും സല്&#x200d;മാന്&#x200d; ഒറ്റയാള്&#x200d; പോരാട്ടമായിരുന്നു. ഏതായാലും രഞ്ജി സെമി ഫൈനല്&#x200d; മത്സരം നേരിട്ട് വിക്ഷിച്ച ഇന്ത്യന്&#x200d; സെലക്ടര്&#x200d;മാരുടെ കണ്ണില്&#x200d; കേരളത്തിന്റെ പലതാരങ്ങളും ഉടക്കിയിട്ടു ണ്ടാകുമെന്നുറപ്പാണ്. ടിനു യോഹന്നാനും ശ്രീശാന്തിനും സഞ്ജു സാംസണുമെല്ലാം ഒത്ത പിന്&#x200d;മുറക്കാര്&#x200d; ഈ രഞ്ജി പോരാട്ടം കേരളത്തിന് സമ്മാനിക്കുമെന്ന് നമുക്ക് പ്ര ത്യാശിക്കാം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/battenti-kerala-to-historycricket.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സന്തോഷ് ട്രോഫി കലാശപ്പോരില്&#x200d; നാളെ കേരളം പശ്ചിമബംഗാളുമായി കൊമ്പുകോര്&#x200d;ക്കും</title>
		<link>https://www.chandrikadaily.com/kerala-will-clash-with-west-bengal-tomorrow-in-the-santosh-trophy-final.html</link>
					<comments>https://www.chandrikadaily.com/kerala-will-clash-with-west-bengal-tomorrow-in-the-santosh-trophy-final.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 30 Dec 2024 14:52:12 +0000</pubDate>
				<category><![CDATA[Football]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Final]]></category>
		<category><![CDATA[Santosh trophy]]></category>
		<category><![CDATA[west bengal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=324050</guid>

					<description><![CDATA[നാളെ രാത്രി 7.30ന് ഹൈദരാബാദിലെ ജിഎംസി ബാലയോഗി അത്‌ലറ്റിക് സ്റ്റേഡിയത്തില്&#x200d; വെച്ച് കൊമ്പുകോര്&#x200d;ക്കും.]]></description>
										<content:encoded><![CDATA[<p>38 ടീമുകള്&#x200d; മാറ്റുരച്ച സന്തോഷ് ട്രോഫിയുടെ 78-ാം എഡിഷന്റെ കലാശപ്പോരില്&#x200d; പശ്ചിമബംഗാളും കേരളവും ഏറ്റുമുട്ടും.നാളെ രാത്രി 7.30ന് ഹൈദരാബാദിലെ ജിഎംസി ബാലയോഗി അത്‌ലറ്റിക് സ്റ്റേഡിയത്തില്&#x200d; വെച്ച് കൊമ്പുകോര്&#x200d;ക്കും. ആകെയുള്ള 87 മത്സരങ്ങളിലെ അവസാന മാച്ചിനായി ഇരുടീമുകളും സജ്ജരായി കഴിഞ്ഞു.</p>
<p>ഇന്ത്യന്&#x200d; ഫുട്ബോളിന്റെ കളിത്തൊട്ടില്&#x200d; എന്ന് വിളിക്കപ്പെടുന്ന പശ്ചിമ ബംഗാള്&#x200d; തങ്ങളുടെ 47-ാം ഫൈനലിനാണ് കച്ചമുറുക്കുന്നത്. 32 തവണ സന്തോഷ് ട്രോഫി നേടിയ പശ്ചിമ ബംഗാളിന് ടൂര്&#x200d;ണമെന്റില്&#x200d; സമാനതകളില്ലാത്ത റോക്കര്&#x200d;ഡ് ആണ് ഉള്ളത്. മറുവശത്ത് കേരളമാകട്ടെ ഏഴ് തവണ കിരീടം നേടിക്കഴിഞ്ഞു.</p>
<p>സമീപ വര്&#x200d;ഷങ്ങളില്&#x200d; ടൂര്&#x200d;ണമെന്റില്&#x200d; ശക്തരായ ടീം ആയി വളരാന്&#x200d; അവര്&#x200d;ക്ക് കഴിഞ്ഞു. 2017-18, 2021-22 ഫൈനലുകളില്&#x200d; ബംഗാളിനെ കേരളം പരാജയപ്പെടുത്തിയിട്ടുണ്ട്. ടൂര്&#x200d;ണമെന്റില്&#x200d; ഇതുവരെ ഫൈനല്&#x200d; റൗണ്ടില്&#x200d; 32 തവണ കേരളവും ബംഗാളും ഏറ്റുമുട്ടിയപ്പോള്&#x200d; 15 തവണയും വിജയം ബംഗാളിനൊപ്പമായിരുന്നു. കേരളം ഒമ്പത് മത്സരങ്ങള്&#x200d; ജയിച്ചു. എട്ട് മത്സരങ്ങള്&#x200d; സമനിലയില്&#x200d; അവസാനിച്ചു.</p>
<p>78-ാം എഡിഷനില്&#x200d; ഇരു ടീമുകളും തങ്ങളുടെ പത്ത് മത്സരങ്ങളില്&#x200d; 9 ജയവും ഓരോ സമനിലയും നേടി. ഇതുവരെയുള്ള മത്സരങ്ങളില്&#x200d; ഗോള്&#x200d;വേട്ടയില്&#x200d; കേരളം തന്നെയാണ് മുന്നില്&#x200d;. പത്ത് മത്സരങ്ങളില്&#x200d; നിന്നായി കേരളം 35 ഗോളുകള്&#x200d; നേടിയപ്പോള്&#x200d; ബംഗാള്&#x200d; 27 ഗോളുകളാണ് എതിരാളികളുടെ വലയിലെത്തിച്ചത്. കന്നി സന്തോഷ് ട്രോഫിയില്&#x200d; തന്നെ 11 ഗോളുകളുമായി ബംഗാള്&#x200d; സ്ട്രൈക്കര്&#x200d; റോബി ഹന്&#x200d;സ്ഡയാണ് ടൂര്&#x200d;ണമെന്റിലെ ടോപ് സ്‌കോറര്&#x200d;.</p>
<p>കലാശപോരിലേക്കെത്തുന്നത്് മറ്റുള്ളവരെ സംബന്ധിച്ച് നേട്ടമായിരിക്കാമെന്നും എന്നാല്&#x200d; ബംഗാളിനെ സംബന്ധിച്ച് മത്സരം വിജയിക്കുകയെന്നതാണ് പ്രധാനമെന്നും ബംഗാള്&#x200d; മുഖ്യ പരിശീലകന്&#x200d; സഞ്ജയ് സെന്&#x200d; പറഞ്ഞു. തങ്ങളെ സംബന്ധിച്ചിടത്തോളം കേരളത്തിന്റെ ലോക കപ്പാണ് സന്തോഷ് ട്രോഫി. ഫൈനലില്&#x200d; എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇനി കിരീടം നേടുകയെന്നത് തന്നെയാണ് ലക്ഷ്യം. കേരളത്തിന്റെ മുഖ്യ പരിശീലകന്&#x200d; ബിബി തോമസ് മുട്ടത്ത് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-will-clash-with-west-bengal-tomorrow-in-the-santosh-trophy-final.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാരിസ് ഒളിംപിക്സ്; ജാവലിൻ ത്രോ പുരുഷ വിഭാ​ഗത്തിൽ നീരജ് ചോപ്ര ഫൈനലിൽ</title>
		<link>https://www.chandrikadaily.com/paris-olympics-neeraj-chopra-in-javelin-throw-mens-final.html</link>
					<comments>https://www.chandrikadaily.com/paris-olympics-neeraj-chopra-in-javelin-throw-mens-final.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 06 Aug 2024 10:52:55 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Final]]></category>
		<category><![CDATA[Javelin Throw]]></category>
		<category><![CDATA[neeraj chopra]]></category>
		<category><![CDATA[paris olympics]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=304847</guid>

					<description><![CDATA[ഫൈനൽ യോഗ്യതയ്ക്കു വേണ്ട ദൂരം 84 മീറ്ററാണെന്നിരിക്കെ, ആദ്യ ശ്രമത്തിൽത്തന്നെ 89.34 മീറ്റർ ദൂരം കുറിച്ച് അക്ഷരാർഥത്തിൽ രാജകീയമായാണ് നീരജിന്റെ ഫൈനൽ പ്രവേശം.]]></description>
										<content:encoded><![CDATA[<p>പ്രതീക്ഷകളുടെ ഭാരം കൂടുന്തോറും പ്രകടനത്തിന്റെ തീവ്രതയേറുന്ന വിസ്മയത്തിന്റെ പേരാണ് നീരജ് ചോപ്ര. പാരിസ് ഒളിംപിക്സിൽ ഇന്ത്യ ഏറ്റവുമധികം പ്രതീക്ഷ വയ്ക്കുന്ന ജാവലിൻ ത്രോയിൽ എത്ര അനായാസമാണ് നീരജ് ഫൈനലിനു യോഗ്യത നേടിയത്. ഫൈനൽ യോഗ്യതയ്ക്കു വേണ്ട ദൂരം 84 മീറ്ററാണെന്നിരിക്കെ, ആദ്യ ശ്രമത്തിൽത്തന്നെ 89.34 മീറ്റർ ദൂരം കുറിച്ച് അക്ഷരാർഥത്തിൽ രാജകീയമായാണ് നീരജിന്റെ ഫൈനൽ പ്രവേശം. ടോക്കിയോയിൽ നേടിയ സ്വർണം, ‘ചക്കയിട്ടപ്പോൾ മുയൽ ചത്തതല്ലെ’ന്ന കൃത്യമായ ഓർമപ്പെടുത്തലാണ് യോഗ്യതാ റൗണ്ടിൽ നീരജിന്റെ പ്രകടനം. എട്ടാം തീയതി നടക്കുന്ന ഫൈനലിൽ ധൈര്യത്തോടെ സ്വർണ മെഡൽ സ്വപ്നം കാണൂവെന്ന് രാജ്യത്തോടു വിളിച്ചു പറഞ്ഞ പ്രകടനം കൂടിയാണ് നീരജിന്റേത്.</p>
<p>നീരജിന്റെ ഈ ഐതിഹാസിക പ്രകടനത്തിന് തിളക്കമേറ്റുന്ന വേറെയും ഘടകങ്ങളുണ്ട്. ടോക്കിയോയിൽ നീരജിന് സ്വർണമെഡൽ സമ്മാനിച്ച സ്വപ്ന ദൂരം 87.58 മീറ്ററായിരുന്നു. ഇത്തവണ യോഗ്യതാ റൗണ്ടിൽ എ ഗ്രൂപ്പിൽ മത്സരിച്ച താരങ്ങളിൽ ജർമനിയുടെ ലോക ചാംപ്യൻ ജൂലിയൻ വെബർ ഇതിലും മികച്ച ദൂരം കണ്ടെത്തിയാണ് ഫൈനലിലേക്കു ടിക്കറ്റെടുത്തത്. 87.76 മീറ്റർ ദൂരത്തേക്കു ജാവലിൻ പായിച്ച വെബർ ഇത്തവണ നീരജിന്റെ സുവർണ മോഹങ്ങൾക്ക് കനത്ത വെല്ലുവിളിയാകുമെന്ന് വിലയിരുത്തപ്പെടുമ്പോഴാണ്, അതിലും 1.58 മീറ്റർ ദൂരം കൂടുതൽ കണ്ടെത്തി നീരജിന്റെ തിരിച്ചടി.</p>
<p>ജാവലിൻ ത്രോയിൽ മത്സരിച്ച മറ്റൊരു താരം കിഷോർകുമാർ ജനയ്‌ക്ക് നേരിട്ട് ഫൈനലിനു യോഗ്യതയില്ല. ഒന്നാം ഗ്രൂപ്പിൽ മത്സരിച്ച ജന ആദ്യ ശ്രമത്തിൽ പിന്നിട്ട 80.73 മീറ്ററാണ് ജനയുടെ മികച്ച ദൂരം. യോഗ്യതാ മാർക്ക് കടക്കാത്തതിനാൽ രണ്ടു ഗ്രൂപ്പുകളിലുമായി ഏറ്റവും മുന്നിലെത്തുന്ന 12 താരങ്ങളിൽ ഉൾപ്പെട്ടാലേ ജനയ്ക്ക് ഇനി ഫൈനൽ സാധ്യതയുള്ളൂ. എ ഗ്രൂപ്പിൽത്തന്നെ ഒൻപതാം സ്ഥാനത്തായിപ്പോയ ജനയ്ക്ക് യോഗ്യത ലഭിക്കാൻ സാധ്യത കുറവാണ്.</p>
<p>ഈ ഗ്രൂപ്പിൽനിന്ന് ജർമൻ താരം ജൂലിയൻ വെബറിനു (87.76 മീറ്റർ) പുറമേ ചെക്ക് റിപ്പബ്ലിക്കിന്റെ ലോക ഒന്നാം നമ്പർ താരം യാക്കൂബ് വാദ്‌ലെജ് (85.63 മീറ്റർ), ‘മിസ്റ്റർ യുട്യൂബ്’ എന്ന പേരിൽ അറിയപ്പെടുന്ന കെനിയൻ താരം ജൂലിയസ് യെഗോ (85.97 മീറ്റർ), ഫിൻലൻഡ് താരം ടോണി കെരാനെൻ (85.27) എന്നിവരും യോഗ്യതാ മാർക്ക് പിന്നിട്ട് ഫൈനലിൽ കടന്നു. കെനിയൻ താരം റിയോ ഒളിംപിക്സിലെ വെള്ളിമെഡൽ ജേതാവാണ്. ലോക ഒന്നാം നമ്പർ താരം വാദ‌്‌ലെജ് ആദ്യ ശ്രമത്തിൽത്തന്നെ യോഗ്യതാ മാർക്ക് പിന്നിട്ടപ്പോൾ, മറ്റു രണ്ടു പേരും മൂന്നാം ശ്രമത്തിലാണ് സ്വപ്നദൂരം കണ്ടെത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/paris-olympics-neeraj-chopra-in-javelin-throw-mens-final.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
