<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Finance Minister &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/finance-minister/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 20 Jan 2025 10:44:36 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Finance Minister &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>യുദ്ധം ഇനിയും തുടരും, ഗസ പിടിച്ചെടുക്കുകയും ചെയ്യും; ഭീഷണി തുടര്&#x200d;ന്ന് ഇസ്രാഈല്&#x200d; ധനമന്ത്രി</title>
		<link>https://www.chandrikadaily.com/the-war-will-continue-and-gaza-will-be-captured-following-the-threat-israels-finance-minister.html</link>
					<comments>https://www.chandrikadaily.com/the-war-will-continue-and-gaza-will-be-captured-following-the-threat-israels-finance-minister.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 20 Jan 2025 10:44:36 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[Finance Minister]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[Israel]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=326533</guid>

					<description><![CDATA[വെടിനിര്&#x200d;ത്തല്&#x200d; കരാര്&#x200d; നിലവില്&#x200d; വന്നെങ്കിലും ഗസയില്&#x200d; യുദ്ധം തുടരുമെന്ന് പ്രഖ്യാപിച്ച ബെന്&#x200d; ഗ്വിര്&#x200d; ഗസയെ മുഴുവനായും ഇസ്രാഈല്&#x200d; ഏറ്റെടുക്കുമെന്നും അവകാശപ്പെട്ടു.]]></description>
										<content:encoded><![CDATA[<p>ഒന്നര വര്&#x200d;ഷത്തിനടുത്ത് നീണ്ട് നിന്ന അനിശ്ചിതത്വത്തിനൊടുവില്&#x200d; ഗസയില്&#x200d; വെടിനിര്&#x200d;ത്തല്&#x200d; പ്രാബല്യത്തില്&#x200d; വന്നിട്ടും ഭീഷണി തുടര്&#x200d;ന്ന് ഇസ്രാഈലിലെ തീവ്ര വലതുപക്ഷ ധനമന്ത്രി ബെസലേല്&#x200d; സ്‌മോട്രിച്ച്. വെടിനിര്&#x200d;ത്തല്&#x200d; കരാര്&#x200d; നിലവില്&#x200d; വന്നെങ്കിലും ഗസയില്&#x200d; യുദ്ധം തുടരുമെന്ന് പ്രഖ്യാപിച്ച ബെന്&#x200d; ഗ്വിര്&#x200d; ഗസയെ മുഴുവനായും ഇസ്രാഈല്&#x200d; ഏറ്റെടുക്കുമെന്നും അവകാശപ്പെട്ടു.</p>
<p>ഇസ്രാഈല്&#x200d; പ്രധാനമന്ത്രി ബെഞ്ചമിന്&#x200d; നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ വെള്ളിയാഴ്ച്ച ഹമാസുമായുള്ള വെടിനിര്&#x200d;ത്തല്&#x200d; കരാര്&#x200d; അംഗീകരിച്ചിരുന്നു. എന്നാല്&#x200d; ഈ കരാറിനേയും സ്‌മോട്രിച്ച് രൂക്ഷമായി വിമര്&#x200d;ശിക്കുകയുണ്ടായി.</p>
<p>ഏറ്റവും മോശവും വിനാശകരവുമായ ഒരു കരാറിനാണ് നെതന്യാഹു പച്ചക്കൊടി കാണിക്കാന്&#x200d; തീരുമാനിച്ചതെന്ന് പറഞ്ഞ സ്‌മോട്രിച്ചും അദ്ദേഹത്തിന്റെ തീവ്ര വലതുപക്ഷ പാര്&#x200d;ട്ടിയായ റിലീജിയസ് സയണിസവും മന്ത്രിസഭയിലെ വോട്ടെടുപ്പില്&#x200d; വെടിനിര്&#x200d;ത്തലിനെതിരായി വോട്ട് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.</p>
<p>അതേസമയം വെടിനിര്&#x200d;ത്തല്&#x200d; നടപ്പിലാക്കരുതെന്ന സ്‌മോട്രിച്ച് വിഭാഗത്തിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടില്ലെങ്കിലും ഇവരുടെ വിഭാഗത്തിന്റെ മറ്റ് പല നിര്&#x200d;ണായക ആവശ്യങ്ങളും നെതന്യാഹു അംഗീകരിച്ചതായി റിപ്പോര്&#x200d;ട്ടുകളുണ്ട്. ഇസ്രാഈലിന്റെ മുഴുവന്&#x200d; ലക്ഷ്യങ്ങളും കൈവരിക്കാതെ യുദ്ധം അവസാനിക്കില്ലെന്നും ഹമാസിനെ സമ്പൂര്&#x200d;ണമായി ഇല്ലാതാക്കല്&#x200d; അതില്&#x200d; പ്രധാനമാണെന്നും തങ്ങളുടെ ഈ അവകാശവാദങ്ങള്&#x200d; ഇസ്രാഈല്&#x200d; ക്യാമ്പിനറ്റ് അംഗീകരിച്ചതായും സ്‌മോട്രിച്ച് പറഞ്ഞു. യുദ്ധത്തിന്റെ രീതി പൂര്&#x200d;ണ്ണമായും മാറ്റണമെന്ന് തന്റെ വിഭാഗം ആവശ്യപ്പെട്ടപ്പോള്&#x200d; അതിന് ഉറപ്പ് ലഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>ഗസ മുനമ്പിന്റെ ഏറ്റെടുക്കല്&#x200d;, ബൈഡന്&#x200d; ഭരണകൂടം ഞങ്ങളുടെമേല്&#x200d; ഏര്&#x200d;പ്പെടുത്തിയ നിയന്ത്രണങ്ങള്&#x200d; എടുത്തുകളയുക, സ്ട്രിപ്പിന്റെ പൂര്&#x200d;ണ്ണ നിയന്ത്രണം, ഹമാസിനുള്ള മാനുഷിക സഹായങ്ങള്&#x200d; തടയുക എന്നീ ആവശ്യങ്ങളാണ് സ്‌മോട്രിച്ച് വിഭാഗം മുന്നോട്ട് വെച്ചത്. ഗസ നശിക്കുകയോ വാസയോഗ്യമല്ലാതാകും വരെയോ ഇതെല്ലാം തുടരുമെന്നും സ്‌മോട്രിച്ച് പറഞ്ഞു.</p>
<p>വെടിനിര്&#x200d;ത്തല്&#x200d; കരാറിന്റെ രണ്ടാം ഘട്ടം പാലിക്കപ്പെടാതെ പോയാല്&#x200d; തെളിഞ്ഞാല്&#x200d; ഗസയ്‌ക്കെതിരായ യുദ്ധം പുതിയ വഴികളില്&#x200d; തുടരുമെന്ന് നെതന്യാഹു ശനിയാഴ്ച പറഞ്ഞിരുന്നു.</p>
<p>ഡൊണാള്&#x200d;ഡ് ട്രംപും ജോ ബൈഡനുമെല്ലാം രണ്ടാം ഘട്ടത്തിലെ ചര്&#x200d;ച്ചകള്&#x200d; വ്യര്&#x200d;ത്ഥമാണെന്ന് കണ്ടാല്&#x200d; യുദ്ധത്തിലേക്ക് മടങ്ങാനുള്ള ഇസ്രാഈലിന്റെ തീരുമാനത്തിന് പൂര്&#x200d;ണ്ണ പിന്തുണ നല്&#x200d;കിയിട്ടുണ്ട്. കൂടാതെ ഗസയില്&#x200d; തടവിലാക്കിയ എല്ലാ ഇസ്രാഈലി ബന്ദികളുടേയും തിരിച്ചുവരവ് പൂര്&#x200d;ത്തിയാകുന്നതുവരെ ഇസ്രാഈല്&#x200d; വിശ്രമിക്കില്ലെന്നും നെതന്യാഹു പറഞ്ഞു.</p>
<p>വെടിനിര്&#x200d;ത്തല്&#x200d; കരാര്&#x200d; പ്രകാരം കഴിഞ്ഞ ദിവസം മുന്ന് ബന്ദികളെ കഴിഞ്ഞ ദിവസം ഹമാസ് വിട്ടയച്ചിരുന്നു. ഇനി 30 ഓളം ബന്ദികള്&#x200d; ഗസയിലുണ്ട്. എന്നാല്&#x200d; വെടിനിര്&#x200d;ത്തല്&#x200d; കരാറില്&#x200d; പ്രതിഷേധിച്ച് ഇസ്രാഈലിലെ തീവ്ര വലതുപക്ഷ മന്ത്രിയായ ഇറ്റാമര്&#x200d; ബെന്&#x200d;ഗ്വിര്&#x200d; കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-war-will-continue-and-gaza-will-be-captured-following-the-threat-israels-finance-minister.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അന്നപൂർണ ഹോട്ടലുടമ ധനമന്ത്രിയോട് മാപ്പുപറയുന്ന വിഡിയോ പ്രചരിപ്പിച്ച ബി.ജെ.പി നേതാവ് പുറത്ത്</title>
		<link>https://www.chandrikadaily.com/annapurna-hotel-owner-apologizes-to-finance-minister-bjp-leader-out.html</link>
					<comments>https://www.chandrikadaily.com/annapurna-hotel-owner-apologizes-to-finance-minister-bjp-leader-out.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 15 Sep 2024 07:05:19 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Annapurna Hotel]]></category>
		<category><![CDATA[apologizes]]></category>
		<category><![CDATA[Finance Minister]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=309479</guid>

					<description><![CDATA[കേന്ദ്രമന്ത്രിയോടു മാപ്പുപറയുന്നതിന്റെ വിഡിയോ ബിജെപി നേതാവുതന്നെ പുറത്തുവിട്ടത് വിവാദമായിരുന്നു. ]]></description>
										<content:encoded><![CDATA[<p>കേന്ദ്രമന്ത്രി നിർമല സീതാരാമനോട് മാപ്പ് പറയുന്ന ഹോട്ടലുടമയുടെ വിഡിയോ പ്രചരിപ്പിച്ചതിന്റെ പേരിൽ പാർട്ടി നേതാവിനെ പുറത്താക്കി ബിജെപി. തമിഴ്നാട്ടിലെ അന്നപൂർണ ഹോട്ടൽസ് ഉടമ ഡി. ശ്രീനിവാസൻ, ജിഎസ്ടി നിരക്ക് വിഷയത്തിൽ നടത്തിയ പ്രതികരണത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനോട് മാപ്പ് ചോദിക്കുന്ന വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഹോട്ടലുകളിൽ വിളമ്പുന്ന വിവിധയിനം ഭക്ഷണങ്ങൾ വിവിധ തരത്തിൽ ജിഎസ്ടി നിരക്ക് ഏർപ്പെടുത്തിയതിനെക്കുറിച്ചായിരുന്നു ശ്രീനിവാസന്റെ പ്രതികരണം. കേന്ദ്രമന്ത്രിയോടു മാപ്പുപറയുന്നതിന്റെ വിഡിയോ ബിജെപി നേതാവുതന്നെ പുറത്തുവിട്ടത് വിവാദമായിരുന്നു.</p>
<p>തമിഴ്നാട് സിംഗനല്ലൂർ മണ്ഡൽ പ്രസിഡന്റ് ആർ. സതീഷിനെ പദവിയിൽനിന്നും പാർട്ടി അംഗത്വത്തിൽനിന്നു പുറത്താക്കിയതായി കോയമ്പത്തൂർ ജില്ലാ പ്രസിഡന്റ് ജെ.രമേഷ് കുമാർ വാർത്താക്കുറിപ്പ് ഇറക്കി. വിഡിയോ പുറത്തുവന്നതിനുപിന്നാലെ സംസ്ഥാന ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈ ക്ഷമാപണവുമായെത്തിയിരുന്നു. തമിഴ്നാട് ഹോട്ടൽസ് അസോസിയേഷൻ ഓണററി പ്രസിഡന്റ് കൂടിയാണ് ശ്രീനിവാസൻ.</p>
<div id="advt-pos-0" class="advt-pos-wrap">
<div id="inarticle">കോയമ്പത്തൂർ സൗത്ത് ബിജെപി എംഎൽഎ വാനതി ശ്രീനിവാസന്റെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. കോയമ്പത്തൂരിൽ നിർമല സീതാരാമൻ പങ്കെടുത്ത വ്യവസായ സംരംഭകരുടെ യോഗത്തിൽ തമിഴ്നാട് ഹോട്ടൽ അസോസിയേഷനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ശ്രീനിവാസൻ, ഭക്ഷണ സാധനങ്ങൾക്ക് വ്യത്യസ്തനിരക്കിൽ ജിഎസ്ടി ഈടാക്കുന്നതിനെതിരെ പറഞ്ഞിരുന്നു.</div>
<div></div>
<div>ജിഎസ്ടിയിലെ ചില സങ്കീർണതകൾ കംപ്യൂട്ടറിനു പോലും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായി നിർമല സീതാരാമന്റെ സാന്നിധ്യത്തിൽ വ്യാഴാഴ്ച കോയമ്പത്തൂരിൽ നടന്ന യോഗത്തിൽ അന്നപൂർണ ഹോട്ടൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡി.ശ്രീനിവാസൻ ചൂണ്ടിക്കാട്ടിയിരുന്നു. ബണ്ണിനു ജിഎസ്ടി ഇല്ലെങ്കിലും ബട്ടറിനു 18% നികുതി ഈടാക്കുന്നതിനാൽ ബണ്ണും ക്രീമും വെവ്വേറെ മതിയെന്ന് ഉപഭോക്താക്കാൾ ആവശ്യപ്പെടുന്നതായി തമാശമട്ടിൽ പറയുകയും ചെയ്തു.</div>
</div>
<p>മറുപടിപ്രസംഗത്തിൽ മന്ത്രി ശ്രീനിവാസനെ വിമർശിക്കുകയും തെറ്റായ വാദമാണെന്നു വിശദമാക്കുകയും ചെയ്തു. ശ്രീനിവാസന്റെ പ്രസംഗം വ്യാപകമായി പ്രചരിച്ചതോടെ ബിജെപി കേന്ദ്രങ്ങളിലും അസ്വസ്ഥത പടർന്നു. തുടർന്നാണു കേന്ദ്രമന്ത്രിയെ നേരിൽ കണ്ട‌ു മാപ്പ് പറയാൻ ഹോട്ടലുടമ നിർബന്ധിതനായത്. താനൊരു പാർട്ടിയിലും അംഗമല്ലെന്നു വ്യക്തമാക്കിയശേഷം ശ്രീനിവാസൻ മാപ്പപേക്ഷ നടത്തുന്നതാണു വിഡിയോയിലുള്ളത്.</p>
<p>ഹോട്ടലുടമയെ മാപ്പു പറയാൻ നിർബന്ധിച്ച സംഭവം, കാര്യങ്ങൾ തുറന്നുപറയുന്നതിനോടുള്ള കേന്ദ്ര സർക്കാരിന്റെ സമീപനമാണു തുറന്നുകാട്ടിയതെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും വിമർശിച്ചു. തമിഴ്നാട്ടിലെങ്ങും പ്രതിഷേധം ഉയർന്നതോടെയാണു വിഡിയോ പുറത്തുവിട്ടതിൽ അണ്ണാമലൈ ക്ഷമാപണം നടത്തിയത്. എന്നാൽ, ആരും ഹോട്ടലുടമയെ സമ്മർദത്തിലാക്കിയിട്ടില്ലെന്നും അദ്ദേഹം സ്വയം ഖേദം പ്രകടിപ്പിക്കുകയായിരുന്നെന്നും ബിജെപി എംഎൽഎ വാനതി ശ്രീനിവാസൻ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/annapurna-hotel-owner-apologizes-to-finance-minister-bjp-leader-out.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ക്ഷേമ പെന്&#x200d;ഷന്&#x200d; വര്&#x200d;ധിപ്പിക്കില്ല; ധനമന്ത്രി</title>
		<link>https://www.chandrikadaily.com/no-increase-in-welfare-pension-finance-minister.html</link>
					<comments>https://www.chandrikadaily.com/no-increase-in-welfare-pension-finance-minister.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 05 Feb 2024 05:55:34 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BUDGET 2023]]></category>
		<category><![CDATA[Finance Minister]]></category>
		<category><![CDATA[no increase]]></category>
		<category><![CDATA[welfare pension]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=289603</guid>

					<description><![CDATA[കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ പെൻഷൻ വർധിപ്പിക്കാനാവില്ലെന്നാണ് സർക്കാർ നിലപാട്.]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വർധിപ്പിക്കില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. പെൻഷൻ 1600 രൂപയായി തുടരും. സാമൂഹ്യ സുരക്ഷാ പെൻഷൻ സമയബന്ധിതമായി നൽകാൻ കേന്ദ്രം അനുവദിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പെൻഷൻ വർധിപ്പിക്കണമെന്ന ആവശ്യം പാർട്ടിക്കകത്ത് ഉയർന്നിരുന്നു. എന്നാൽ കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ പെൻഷൻ വർധിപ്പിക്കാനാവില്ലെന്നാണ് സർക്കാർ നിലപാട്.</p>
<p>ഈ വർഷത്തെ കേരളീയം പരിപാടിക്കായി 10 കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി പറഞ്ഞു. കേരളത്തിന്റെ നേട്ടങ്ങളെ കുറിച്ച് ഫീച്ചറുകളും മറ്റും തയ്യാറാക്കുന്നവർക്ക് പ്രോത്സാഹന സമ്മാനത്തിനായി 10 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്.</p>
<p>2020-21ൽ കേരളത്തിന്റെ മൊത്തം ചെലവ് 1,38,884 കോടി രൂപയായിരുന്നു. 2022-23ൽ അത് 1,58,738 കോടി രൂപയായി ഉയർന്നു. ഈ വർഷം അവസാനമാവുമ്പോഴേക്കും അത് 1,68,407 കോടി രൂപയായി ഉയരുമെന്നാണ് കണക്കാക്കുന്നത്. ഏകദേശം 30,000 കോടി രൂപയുടെ വർധനവാണ് മൂന്ന് വർഷത്തിനിടയിൽ ഉണ്ടായത്. സാമൂഹ്യക്ഷേമ പദ്ധതികൾ വേണ്ടെന്നുവച്ച് ചെലവ് നിയന്ത്രിക്കാൻ സർക്കാർ തയ്യാറല്ലെന്നും ധനമന്ത്രി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-increase-in-welfare-pension-finance-minister.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നികുതി പിരിക്കുന്നതിൽ ധനകാര്യമന്ത്രി ദയനീയമായി പരാജയപ്പെട്ടുവെന്ന് വി.ഡി സതീശൻ</title>
		<link>https://www.chandrikadaily.com/vd-satheesan-said-that-the-finance-minister-has-miserably-failed-in-collecting-taxes.html</link>
					<comments>https://www.chandrikadaily.com/vd-satheesan-said-that-the-finance-minister-has-miserably-failed-in-collecting-taxes.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 30 Jan 2024 14:58:23 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[collecting]]></category>
		<category><![CDATA[failed]]></category>
		<category><![CDATA[Finance Minister]]></category>
		<category><![CDATA[miserably]]></category>
		<category><![CDATA[vd satheesan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=289253</guid>

					<description><![CDATA[നികുതി വെട്ടിപ്പ് അന്വേഷിക്കാന്&#x200d; ഇവിടെ ആരും ഇല്ല. ഇത്രത്തോളം വലിയ നികുതിവെട്ടിപ്പ് ഒരു കാലത്തും ഉണ്ടായിട്ടില്ല.]]></description>
										<content:encoded><![CDATA[<p>നികുതി പിരിക്കുന്നതില്&#x200d; ധനകാര്യമന്ത്രി ദയനീയമായി പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്&#x200d;. നയമസഭയില്&#x200d; അടിയന്തിര പ്രമേയ ചര്&#x200d;ച്ചയില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം. നികുതി വെട്ടിപ്പ് അന്വേഷിക്കാന്&#x200d; ഇവിടെ ആരും ഇല്ല. ഇത്രത്തോളം വലിയ നികുതിവെട്ടിപ്പ് ഒരു കാലത്തും ഉണ്ടായിട്ടില്ല.</p>
<p>സ്വര്&#x200d;ണത്തിന് പിന്നില്&#x200d; നടക്കുന്ന നികുതി വെട്ടിപ്പ് തടയാന്&#x200d; എന്തെങ്കിലും നടപടി എടുത്തോ? ഗ്രാമിന് 500 രൂപ ഉണ്ടായിരുന്ന കാലത്തെ നികുതിയാണ് ഇപ്പോഴും സംസ്ഥാനത്തിന് ലഭിക്കുന്നത്. കരിഞ്ചന്തയില്&#x200d; നടക്കുന്ന കച്ചവടം നിയന്ത്രിക്കാന്&#x200d; എന്തെങ്കിലും നടപടി സ്വീകരിച്ചോ. നികുതി പിരിക്കുകയെന്നത് സര്&#x200d;ക്കാരിന്റെ പ്രഥമിക കടമയാണ്. ഇക്കാര്യത്തില്&#x200d; ധനകാര്യമന്ത്രി ദയനീയമായി പരാജയപ്പെട്ടു. ഇനിയെങ്കിലും നികുതി പിരിവ് മെച്ചപ്പെടുത്താനുള്ള ശ്രമം നടത്തണം.</p>
<p>ബാറുകളുടെ എണ്ണം കൂടിയിട്ടും ഉപഭോഗം കൂടിയിട്ടും നികുതി താഴേക്ക് പോയി. ബാറുകളുടെ ടേണ്&#x200d; ഓവര്&#x200d; കൂടിയിട്ടും ആ പണമൊന്നും സര്&#x200d;ക്കാരിന് കിട്ടുന്നില്ല. ജി.എസ്.ടി അഡ്മിനിസ്‌ട്രേഷന്&#x200d; എന്ന ഒരു സംവിധാനം പോലും സംസ്ഥാനത്തില്ല. നികുതി വെട്ടിപ്പ് തടയാന്&#x200d; ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് പണപ്പിരിവ് നടത്തിയിട്ട് സമ്മാനം നല്&#x200d;കാന്&#x200d; മുഖ്യമന്ത്രിക്കല്ലാതെ മറ്റാര്&#x200d;ക്കെങ്കിലും സാധിക്കുമോ?</p>
<p>ധനമന്ത്രി പറഞ്ഞത് 57000 കോടി കിട്ടാനുണ്ടെന്നാണ്. മറ്റൊരു ഭരണകക്ഷി എം.എല്&#x200d;.എ പറഞ്ഞത് 61000 കോടി കിട്ടാനുണ്ടെന്നാണ്. ജൂണ്&#x200d; ജൂലൈ മാസത്തില്&#x200d; ധനമന്ത്രി കേന്ദ്ര ധനകാര്യ മന്ത്രിക്ക് അയച്ച കത്തില്&#x200d; 32000 കോടി കിട്ടാനുണ്ടെന്നാണ് പറയുന്നത്. റവന്യൂ ഡെഫിസിറ്റ് ഗ്രാന്റും ജി.എസ്.ടി കോംമ്പന്&#x200d;സേഷനും കടമെടുക്കല്&#x200d; പരിധിയും കഴിഞ്ഞാല്&#x200d; 3600 കോടി മാത്രമാണ് കിട്ടാനുള്ളത്.</p>
<p>ഇതില്&#x200d; നിന്നും പെന്&#x200d;ഷന്റെ പണമായി 500 കോടി ലഭിച്ചു. കേന്ദ്രം തടഞ്ഞു വച്ചിരിക്കുന്നത് 3100 കോടി രൂപമാത്രമാണെന്നാണ് സംസ്ഥാന ധനകാര്യ മന്ത്രി അയച്ച കത്തില്&#x200d; പറയുന്നത്. മുന്&#x200d; ധനകാര്യമന്ത്രി തോമസ് ഐസക്ക് ഫേസ്ബുക്കില്&#x200d; ഇട്ട പോസ്റ്റില്&#x200d; പറയുന്നത് 5132 കോടിയാണ് കേന്ദ്രം തടഞ്ഞുവച്ചിരിക്കുന്നതെന്നാണ്. ഇതൊക്കെ എന്ത് കണക്കാണെന്ന് പറഞ്ഞാല്&#x200d; നന്നായിരുന്നു.</p>
<p>കേരളം ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ആ യാഥാര്&#x200d;ത്ഥ്യം തിരിച്ചറിയണം. ഒരു കുഴപ്പവുമില്ലെന്ന് ഒരു സ്ഥലത്ത് പറയുകയും മറ്റൊരിടത്ത് കുഴപ്പമാണെന്നുമാണ് പറയുന്നത്. ഭരണകക്ഷി അംഗങ്ങള്&#x200d; തന്നെ പരസ്പരവിരുദ്ധമായാണ് സംസാരിച്ചത്. ചിലര്&#x200d; പറഞ്ഞത് കേരളത്തിന് ഒരു കുഴപ്പവുമില്ലെന്നാണ്. സംസ്ഥാന സര്&#x200d;ക്കാര്&#x200d; സുപ്രീം കോടതിയില്&#x200d; നല്&#x200d;കിയ റിട്ട് പെറ്റീഷനെങ്കിലും ഭരണകക്ഷി അംഗങ്ങള്&#x200d; വായിക്കണം. സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ കുറിച്ച് അതിലുണ്ട്. രാവിലെ ധനകാര്യ മന്ത്രിയും പറഞ്ഞത് ട്രഷറിക്ക് ഒരു കുഴപ്പവുമില്ലെന്നാണ്. ട്രഷറി താഴിട്ട് പൂട്ടി അതിന്റെ താക്കോലും പോക്കറ്റിലിട്ടാണ് ധനമന്ത്രി നടക്കുന്നത്.</p>
<p>ധനസ്ഥിതി ദയനീയമാണ്. തദ്ദേശ സ്ഥാപനങ്ങള്&#x200d;ക്ക് ഓഗസ്റ്റില്&#x200d; നല്&#x200d;കേണ്ട രണ്ടാം ഗഡു ഡിസംബറില്&#x200d; മെയിന്റനന്&#x200d;സ് ഗ്രാന്റ് ഒഴികെ കുറച്ച് നല്&#x200d;കി. പുല്ല് വെട്ടിയതിനുള്ള ബില്&#x200d; നല്&#x200d;കിയാല്&#x200d; പോലും ട്രഷറിയില്&#x200d; നിന്നും പണം ലഭിക്കില്ല. ഓട പണിയാനുള്ള കാശുപോലും കയ്യിലില്ലാത്ത സര്&#x200d;ക്കാരാണിത്. കുഞ്ഞുങ്ങളുടെ ഉച്ചഭക്ഷണത്തിനുള്ള പണം നല്&#x200d;കാന്&#x200d; പോലും സര്&#x200d;ക്കാരിന് സാധിക്കുന്നില്ല.</p>
<p>ഓരോ വകുപ്പുകളുടെയും സ്ഥിതി ദയനീയമാണ്. 1500 കോടി രൂപയാണ് സപ്ലൈകോ കരാറുകാര്&#x200d;ക്ക് നല്&#x200d;കാനുള്ളത്. അവശ്യ സാധനങ്ങള്&#x200d; പോലും മാവേലി സ്‌റ്റോറുകളിലില്ല. കൊട്ടിഘോഷിച്ച ലൈഫ് മിഷന് പദ്ധതി വിഹിതമായി നീക്കിവച്ച 717 കോടിയില്&#x200d; നല്&#x200d;കിയത് വെറും 3.76 ശതമാനമാണ്. ഒരു ഭവന നിര്&#x200d;മ്മാണം പോലും സംസ്ഥാനത്ത് നടക്കുന്നില്ലെന്നും വി.ഡി സതീശന്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vd-satheesan-said-that-the-finance-minister-has-miserably-failed-in-collecting-taxes.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അടഞ്ഞു കിടക്കുന്ന വീടുകൾക്ക് നികുതി: നടപ്പാക്കാനുദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രി</title>
		<link>https://www.chandrikadaily.com/financeminister-housetax.html</link>
					<comments>https://www.chandrikadaily.com/financeminister-housetax.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 01 Mar 2023 11:43:54 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Finance Minister]]></category>
		<category><![CDATA[Tax]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=240505</guid>

					<description><![CDATA[തിരുവഞ്ചൂര്&#x200d; രാധാകൃഷ്ണന്&#x200d; എംഎല്&#x200d;എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു ധനമന്ത്രി]]></description>
										<content:encoded><![CDATA[<p>അടഞ്ഞു കിടക്കുന്ന വീടുകൾക്ക് നികുതിഏർപ്പെടുത്താനുള്ള ബജറ്റ് നിര്&#x200d;ദ്ദേശം നടപ്പാക്കാനുദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രി കെ.എന്&#x200d; ബാലഗോപാല്&#x200d; പറഞ്ഞു.തിരുവഞ്ചൂര്&#x200d; രാധാകൃഷ്ണന്&#x200d; എംഎല്&#x200d;എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു ധനമന്ത്രി.പൂട്ടിക്കിടക്കുന്ന വീടുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്&#x200d; കഴിയാത്ത സാഹചര്യത്തില്&#x200d;, നികുതി ഏര്&#x200d;പ്പെടുത്തുന്നത് ശരിയല്ലെന്നാണ് തിരുവഞ്ചൂര്&#x200d; രാധാകൃഷ്ണന്&#x200d; സഭയില്&#x200d; ചൂണ്ടിക്കാട്ടിയത്.</p>
<p>തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് ലഭ്യത വര്&#x200d;ദ്ധിപ്പിക്കുന്നതിനുള്ള നി&#x200d;കുതി നിര്&#x200d;ദ്ദേശം മാത്രമായിരുന്നു ഇതെന്നും പ്രവാസികളില്&#x200d; നിന്നുള്&#x200d;പ്പെടെ എതിർപ്പ് ഉയര്&#x200d;ന്ന സാഹചര്യത്തിൽനികുതി നിർദ്ദേശം നടപ്പാക്കാനുദ്ദേശിക്കുന്നില്ലെന്നുമാണ് ധനമന്ത്രി പറഞ്ഞത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/financeminister-housetax.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബജറ്റ് പ്രസംഗത്തിലെ പ്രഖ്യാപനങ്ങള്&#x200d; നടപ്പാകുന്നില്ല- വിമര്&#x200d;ശനവുമായി സി.എ.ജി</title>
		<link>https://www.chandrikadaily.com/finance-minister-budget-cag-report.html</link>
					<comments>https://www.chandrikadaily.com/finance-minister-budget-cag-report.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 19 Jan 2021 02:58:27 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[cag report]]></category>
		<category><![CDATA[Finance Minister]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=177068</guid>

					<description><![CDATA[2018-19 കാലഘട്ടത്തെ ബജറ്റ് പ്രസംഗത്തില്&#x200d; പറഞ്ഞ ഭൂരിഭാഗം പദ്ധതികളും ഇതുവരെ പ്രാവര്&#x200d;ത്തികമായിട്ടില്ല.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റിലെ വാഗ്ദാനങ്ങള്&#x200d; നടപ്പാകുന്നില്ലെന്ന് സി.എ.ജി കണ്ടെത്തല്&#x200d;. 2018-19 കാലഘട്ടത്തെ ബജറ്റ് പ്രസംഗത്തില്&#x200d; പറഞ്ഞ ഭൂരിഭാഗം പദ്ധതികളും ഇതുവരെ പ്രാവര്&#x200d;ത്തികമായിട്ടില്ല. സംസ്ഥാനത്തിന്റെ ധനസ്ഥിതിയെകുറിച്ച് നിയമസഭയില്&#x200d; സമര്&#x200d;പ്പിച്ച റിപ്പോര്&#x200d;ട്ടിലാണ് സി.എ.ജി ഇത്തരമൊരു പരാമര്&#x200d;ശം നടത്തിയത്. പദ്ധതി നടപ്പിലാക്കുന്നതിലെ കാലതാമസവും സി.എ.ജി റിപ്പോര്&#x200d;ട്ടില്&#x200d; ചൂണ്ടിക്കാട്ടുന്നു.</p>
<p>12 വകുപ്പുകളിലായി 14 പുതിയ പദ്ധതികളാണ് മന്ത്രി അന്ന് അവതരിപ്പിച്ചത്. 188കോടിയായിരുന്നു പദ്ധതി വിഹിതമായി നിശ്ചയിച്ചത്. അഞ്ച് പദ്ധതികളിലായി 18.47 കോടി രൂപയാണ് 2018-19 കാലയളവില്&#x200d; ചെലവഴിച്ചത്. എന്നാല്&#x200d; 9 പദ്ധതികള്&#x200d; നടപ്പിലായില്ല. ഇതില്&#x200d; 7വന്&#x200d;കിട പദ്ധതികള്&#x200d;ക്ക് ബജറ്റില്&#x200d; വിഹിതംപോലും നീക്കിവെച്ചിരുന്നില്ല. സമയബന്ധിതമായി വികസനപദ്ധതികള്&#x200d; നടപ്പിലാക്കുന്നതിലും പണം ചെലവഴിക്കുന്നതിലും സര്&#x200d;ക്കാര്&#x200d; പരാജയമാണെന്നും സി.എ.ജി പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/finance-minister-budget-cag-report.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേന്ദ്ര ബജറ്റ്; കേരളത്തോടുള്ള അവഗണന തുടരുമോ?</title>
		<link>https://www.chandrikadaily.com/central-budget.html</link>
					<comments>https://www.chandrikadaily.com/central-budget.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Fri, 05 Jul 2019 03:40:51 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Central Budget 2019]]></category>
		<category><![CDATA[Finance Minister]]></category>
		<category><![CDATA[keralam]]></category>
		<category><![CDATA[Nirmala Seetharaman]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=132081</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: രണ്ടാം എന്&#x200d;.ഡി.എ സര്&#x200d;ക്കാറിന്റെ ആദ്യ സമ്പൂര്&#x200d;ണ ബജറ്റ് ഇന്ന്. പാര്&#x200d;ലമെന്റില്&#x200d; കേന്ദ്ര ധനമന്ത്രി നിര്&#x200d;മല സീതാരാമന്&#x200d; ബജറ്റ് അവതരിപ്പിക്കും. രാജ്യത്തിന്റെ സാമ്പത്തിക വളര്&#x200d;ച്ച ലക്ഷ്യം വെച്ചുള്ള പ്രഖ്യാപനങ്ങളായിരിക്കും ബജറ്റില്&#x200d; ഉണ്ടാവുക. കാര്&#x200d;ഷിക പ്രതിസന്ധി മറികടക്കലും രൂക്ഷമായ തൊഴില്&#x200d;ക്ഷാമം പരിഹരിക്കലും സര്&#x200d;ക്കാരിനു മുന്നിലുള്ള വലിയ വെല്ലുവിളിയാകും. കഴിഞ്ഞ 45 വര്&#x200d;ഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ തൊഴില്&#x200d; പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുള്ള ബജറ്റിലെ പ്രഖ്യാപനങ്ങള്&#x200d; ഫലപ്രദമാവുമോ എന്നാണ് കണ്ടറിയേണ്ടത്. ഈ സാഹചര്യം നിലനില്&#x200d;ക്കുന്നതിനാല്&#x200d; തന്നെ [&#8230;]]]></description>
										<content:encoded><![CDATA[
<p><br> ന്യൂഡല്&#x200d;ഹി: രണ്ടാം എന്&#x200d;.ഡി.എ സര്&#x200d;ക്കാറിന്റെ ആദ്യ സമ്പൂര്&#x200d;ണ ബജറ്റ് ഇന്ന്. പാര്&#x200d;ലമെന്റില്&#x200d; കേന്ദ്ര ധനമന്ത്രി നിര്&#x200d;മല സീതാരാമന്&#x200d; ബജറ്റ് അവതരിപ്പിക്കും. രാജ്യത്തിന്റെ സാമ്പത്തിക വളര്&#x200d;ച്ച ലക്ഷ്യം വെച്ചുള്ള പ്രഖ്യാപനങ്ങളായിരിക്കും ബജറ്റില്&#x200d; ഉണ്ടാവുക. കാര്&#x200d;ഷിക പ്രതിസന്ധി മറികടക്കലും രൂക്ഷമായ തൊഴില്&#x200d;ക്ഷാമം പരിഹരിക്കലും സര്&#x200d;ക്കാരിനു മുന്നിലുള്ള വലിയ വെല്ലുവിളിയാകും. കഴിഞ്ഞ 45 വര്&#x200d;ഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ തൊഴില്&#x200d; പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്. </p>



<p>രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുള്ള ബജറ്റിലെ പ്രഖ്യാപനങ്ങള്&#x200d; ഫലപ്രദമാവുമോ എന്നാണ് കണ്ടറിയേണ്ടത്. ഈ സാഹചര്യം നിലനില്&#x200d;ക്കുന്നതിനാല്&#x200d; തന്നെ കന്നി ബജറ്റ് അവതരിപ്പിക്കുന്ന നിര്&#x200d;മല സീതാരാമനു മുന്നില്&#x200d; ഇന്നു വെല്ലുവിളി ഏറെയായിരിക്കും. കാര്&#x200d;ഷിക-ചെറുകിട വ്യവസായ മേഖലകളെ ഉത്തേജിപ്പിക്കുന്നതിനാവശ്യമായ പ്രഖ്യാപനങ്ങളും ബജറ്റില്&#x200d; ഉണ്ടായേക്കും. നടപ്പു വര്&#x200d;ഷം ആഭ്യന്തര വളര്&#x200d;ച്ച ഏഴു ശതമാനത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് എട്ടു ശതമാനത്തിലേക്ക് എത്തിക്കുക എന്നതും സര്&#x200d;ക്കാറിനു മുന്നിലെ വെല്ലുവിളിയാകും. </p>



<p>അതേസമയം ഒന്നാം എന്&#x200d;.ഡി.എ സര്&#x200d;ക്കാര്&#x200d; കേരളത്തോട് കാണിച്ച അവഗണനയുടെ തുടര്&#x200d;ച്ച തന്നെ ആവുമോ രണ്ടാം എന്&#x200d;.ഡി.എ സര്&#x200d;ക്കാറും സ്വീകരിക്കുകയെന്ന ആശങ്ക കേരളത്തിനുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; ബി.ജെ.പിക്ക് ഏറ്റവും പ്രഹരം ഏല്&#x200d;ക്കേണ്ടി വന്ന സംസ്ഥാനമാണ് കേരളം. 20ല്&#x200d; 19 സീറ്റും യു.ഡി.എഫ് നേടിയിരുന്നു. ശേഷിച്ച ഒന്ന് എല്&#x200d;.ഡി.എഫും നേടി. പ്രളയം തകര്&#x200d;ത്ത കേരളത്തിന് കരകയറാന്&#x200d; മതിയായ സഹായം കേന്ദ്ര ബജറ്റില്&#x200d; ഉണ്ടാകണമെന്ന് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/central-budget.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
