<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Financial Crisis &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/financial-crisis/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 18 Sep 2024 17:21:55 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Financial Crisis &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സാമ്പത്തിക പ്രതിസന്ധി; സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം കടുപ്പിച്ചു</title>
		<link>https://www.chandrikadaily.com/financial-crisis-treasury-control-has-been-tightened-in-the-state.html</link>
					<comments>https://www.chandrikadaily.com/financial-crisis-treasury-control-has-been-tightened-in-the-state.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 18 Sep 2024 17:21:55 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Financial Crisis]]></category>
		<category><![CDATA[tightened]]></category>
		<category><![CDATA[Treasury control]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=309887</guid>

					<description><![CDATA[അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പ് അനുമതി വേണം]]></description>
										<content:encoded><![CDATA[<p>സാമ്പത്തിക പ്രതിസന്ധി മൂലം സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം കടുപ്പിച്ചു. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പ് അനുമതി വേണം. നേരത്തെ 25 ലക്ഷമുണ്ടായിരുന്ന പരിധിയാണ് അഞ്ച് ലക്ഷമായി കുറച്ചത്.</p>
<p>തദ്ദേശ സ്ഥാപനങ്ങൾക്കുൾപ്പെടെ ഈ നിയന്ത്രണം ബാധകമാണ്. ഇതുസംബന്ധിച്ച കത്ത് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ട്രഷറി ഡയറക്ടർക്ക് കൈമാറി. നേരത്തെ ഓണച്ചിലവുകൾക്കായി 4200 കോടിയോളം രൂപ കടമെടുക്കാൻ സംസ്ഥാന സർക്കാരിന് കേന്ദ്രം അനുമതി നൽകിയിരുന്നു.</p>
<p>ഈ സാമ്പത്തിക വർഷം 37512 കോടി രൂപ കടമെടുക്കാനാണ് സംസ്ഥാനത്തിന് സാധിക്കുക. ഇതിൽ &#x200d;&#x200d;ഡിസംബർ വരെയുള്ള 21253 കോടി രൂപ സെപ്റ്റംബർ രണ്ടുവരെ സംസ്ഥാന സർക്കാർ കടമെടുത്തിരുന്നു. ബാക്കി തുക അടുത്ത വർഷം &#x200d;ജനുവരി മുതൽ മാർച്ച് വരെയായിരിക്കും എടുക്കാനാവുക.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/financial-crisis-treasury-control-has-been-tightened-in-the-state.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കടുത്ത സാമ്പത്തിക പ്രതിസന്ധി: ഓണക്കാല ചെലവുകൾക്കായി 3000 കോടി കടമെടുക്കാൻ സർക്കാർ</title>
		<link>https://www.chandrikadaily.com/severe-financial-crisis-govt-to-borrow-3000-crores-for-onam-expenses.html</link>
					<comments>https://www.chandrikadaily.com/severe-financial-crisis-govt-to-borrow-3000-crores-for-onam-expenses.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 27 Aug 2024 05:34:48 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[borrow]]></category>
		<category><![CDATA[Financial Crisis]]></category>
		<category><![CDATA[govt]]></category>
		<category><![CDATA[severe]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=307492</guid>

					<description><![CDATA[ഓണക്കാലത്ത് ക്ഷേമപെന്&#x200d;ഷന്&#x200d; കുടിശ്ശിക കൊടുത്ത് തീര്&#x200d;ക്കണമെങ്കില്&#x200d; ഒരു ഗഡു അനുവദിക്കാന്&#x200d; തന്നെ 1800 കോടി രൂപ വേണ്ടി വരും.]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്&#x200d;ന്ന് ഓണക്കാല ചെലവുകള്&#x200d;ക്കായി കടമെടുക്കാന്&#x200d; സര്&#x200d;ക്കാര്&#x200d;. 3000 കോടി കടമെടുക്കാന്&#x200d; ആണ് ആലോചന. കൂടുതല്&#x200d; വായ്പയെടുക്കാന്&#x200d; അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. ഡിസംബര്&#x200d; വരെ കടമെടുക്കാന്&#x200d; ശേഷിക്കുന്നത് 3700 കോടിയാണ്.</p>
<p>കഴിഞ്ഞവര്&#x200d;ഷം നേരിട്ട അതേ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാന കടന്നു പോകുന്നത്. അതിനാലാണ് കൂടുതല്&#x200d; തുക കടമെടുക്കേണ്ട സാഹചര്യത്തിലേക്ക് സംസ്ഥാനം നീങ്ങിയിരിക്കുന്നത്. ഉത്സവബത്ത, അഡ്വാന്&#x200d;സ് എന്നിവ നല്&#x200d;കാന്&#x200d; 700 കോടിയോളം രൂപ വേണ്ടി വരും. ഓണക്കാലത്ത് ക്ഷേമപെന്&#x200d;ഷന്&#x200d; കുടിശ്ശിക കൊടുത്ത് തീര്&#x200d;ക്കണമെങ്കില്&#x200d; ഒരു ഗഡു അനുവദിക്കാന്&#x200d; തന്നെ 1800 കോടി രൂപ വേണ്ടി വരും. സപ്ലൈകോയ്ക്ക് 225 കോടി അനുവദിച്ചിട്ടുണ്ടെങ്കിലും കൂടുതല്&#x200d; തുക സപ്ലൈകോ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് 3000 കോടി കൂടെ കടമെടുക്കാന്&#x200d; സംസ്ഥാന സര്&#x200d;ക്കാര്&#x200d; തീരുമാനിച്ചിരിക്കുന്നത്.</p>
<p>കടമെടുപ്പ് പരിധി ഉയര്&#x200d;ത്തണമെന്ന് കേന്ദ്രത്തോട് കേരളം ഉയര്&#x200d;ത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്&#x200d; അനുകൂലമായ ഒരു തീരുമാനം കേന്ദ്രം എടുത്തിട്ടില്ല. കേന്ദ്രത്തിന്റെ തീരുമാനം അനുസരിച്ചായിരിക്കും കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി കുറയുന്നതും കൂടുന്നതും. കേന്ദ്രം കടമെടുക്കാന്&#x200d; അനുവദിക്കുകയാണെങ്കില്&#x200d; സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കി മുന്നോട്ട് പോകാന്&#x200d; കഴിയുമെന്നാണ് ധനവകുപ്പ് വ്യക്തമാക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/severe-financial-crisis-govt-to-borrow-3000-crores-for-onam-expenses.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശമ്പളവും പെൻഷനും നൽകാൻ പണമില്ല; സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്&#x200d;</title>
		<link>https://www.chandrikadaily.com/no-money-to-pay-salaries-and-pensions-the-state-is-in-severe-financial-crisis.html</link>
					<comments>https://www.chandrikadaily.com/no-money-to-pay-salaries-and-pensions-the-state-is-in-severe-financial-crisis.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 30 Mar 2024 05:04:18 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Financial Crisis]]></category>
		<category><![CDATA[ldf]]></category>
		<category><![CDATA[no money]]></category>
		<category><![CDATA[pensions]]></category>
		<category><![CDATA[salaries]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=293995</guid>

					<description><![CDATA[വന്&#x200d;ബാധ്യതയാണ് സർക്കാരിന് നേരിടേണ്ടത്.]]></description>
										<content:encoded><![CDATA[<p>സാമ്പത്തിക വര്&#x200d;ഷം അവസാനിക്കാന്&#x200d; രണ്ടു ദിവസം ബാക്കിനിൽക്കെ സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. വന്&#x200d;ബാധ്യതയാണ് സർക്കാരിന് നേരിടേണ്ടത്. ഏപ്രില്&#x200d; ഒന്നു മുതല്&#x200d; ശമ്പളവും പെന്&#x200d;ഷനും നല്&#x200d;കാനുള്ള തുക സമാഹരിക്കാനായില്ല.</p>
<p>ശമ്പളത്തിനും പെന്&#x200d;ഷനുമായി 5000 കോടിയാണ് വേണ്ടത്. രണ്ടു മാസത്തെ ക്ഷേമപെന്&#x200d;ഷനായി 1800 കോടിയും കണ്ടെത്തണം. ബില്ലുകള്&#x200d; മാറി നല്&#x200d;കാനും ഇന്നും നാളെയും വേണ്ടത് ആറായിരം കോടിയിലധികം രൂപയാണ്.</p>
<p>തുക എങ്ങനെ സമാഹകരിക്കുമെന്നതില്&#x200d; തീരുമാനം ഇന്നുണ്ടാകും. അതേസമയം ക്ഷേമപെന്&#x200d;ഷന്&#x200d; നല്&#x200d;കാനുള്ള കണ്&#x200d;സോര്&#x200d;ഷ്യം പരാജയമെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-money-to-pay-salaries-and-pensions-the-state-is-in-severe-financial-crisis.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സാമ്പത്തിക പ്രതിസന്ധി: അടിയന്തര പ്രമേയത്തിന് അനുമതി</title>
		<link>https://www.chandrikadaily.com/financial-crisis-urgent-resolution-approved.html</link>
					<comments>https://www.chandrikadaily.com/financial-crisis-urgent-resolution-approved.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 30 Jan 2024 06:18:35 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[Financial Crisis]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pinarayi vijayan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=289190</guid>

					<description><![CDATA[രണ്ടു മണിക്കൂറാണ് ചർച്ചയ്ക്കായി അനുവദിച്ചിരിക്കുന്നത്]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം∙ ധനകാര്യ മാനേജ്മെന്റിലെ വീഴ്ചയും ധൂർത്തും കാരണം സംസ്ഥാനം അഭിമുഖീകരിക്കുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധി ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയം ചർച്ച ചെയ്യാൻ അനുമതി നൽകി സർക്കാർ. ഉച്ചയ്ക്ക് ഒരു മണിക്ക് ചർച്ച ആരംഭിക്കും. രണ്ടു മണിക്കൂറാണ് ചർച്ചയ്ക്കായി അനുവദിച്ചിരിക്കുന്നത്.</p>
<p>കോണ്&#x200d;ഗ്രസില്&#x200d; നിന്നുള്ള റോജി എം ജോണ്&#x200d; ആണ് അടിയന്തരപ്രമേയം അവതരിപ്പിക്കുക. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയം ചര്&#x200d;ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്&#x200d; നിയമസഭയില്&#x200d; അറിയിച്ചു. ഇതേത്തുടര്&#x200d;ന്നാണ് പ്രമേയ നോട്ടീസിന് അനുമതി നല്&#x200d;കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/financial-crisis-urgent-resolution-approved.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സാമ്പത്തിക പ്രതിസന്ധി; ട്രഷറി ഇടപാടുകൾക്ക് വീണ്ടും നിയന്ത്രണം</title>
		<link>https://www.chandrikadaily.com/financial-crisis-re-regulation-of-treasury-transactions.html</link>
					<comments>https://www.chandrikadaily.com/financial-crisis-re-regulation-of-treasury-transactions.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 01 Dec 2023 02:34:42 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[e-regulation of treasury]]></category>
		<category><![CDATA[Financial Crisis]]></category>
		<category><![CDATA[transactions]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=284606</guid>

					<description><![CDATA[അതിഗുരുതര സാമ്പത്തിക പ്രതിസന്ധിയെന്നു ചൂണ്ടിക്കാട്ടിയാണ് ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്
]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്ത് വീണ്ടും ട്രഷറി ഇടപാടുകൾക്ക് നിയന്ത്രണം. മുൻകൂർ അനുമതി ഇല്ലാതെ പിൻവലിക്കാവുന്ന തുക ഒരു ലക്ഷമാക്കി. നേരത്തെ ഇത് 5 ലക്ഷമായിരുന്നു. ഒരു ലക്ഷം വരെയുള്ള ബില്ലുകൾ അപ്പപ്പോൾ അനുവദിക്കും. അതിനു മുകളിൽ ബില്ലുകൾക്ക് ടോക്കൺ ഏർപ്പെടുത്തി. അതേസമയം ഒക്ടോബർ 15 വരെയുള്ള ബില്ലുകൾ പരിധിയില്ലാതെ തന്നെ പാസാക്കിയതായി ട്രഷറി വശദീകരിക്കുന്നു.</p>
<p>അതിഗുരുതര സാമ്പത്തിക പ്രതിസന്ധിയെന്നു ചൂണ്ടിക്കാട്ടിയാണ് ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. 5 ലക്ഷത്തിനു മുകളിൽ തുകയ്ക്കായിരുന്നു നേരത്തെ മുൻകൂർ അനുമതി വേണ്ടിയിരുന്നത്. ഇതാണ് ചുരുക്കി ഇപ്പോൾ ഒരു ലക്ഷമാക്കിയിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിലാണ് പിൻവലിക്കൽ തുകയുടെ പരിധി അഞ്ച് ലക്ഷമാക്കി കുറച്ചത്.</p>
<p>ഒരു ലക്ഷത്തിനു മുകളിലുള്ള ബില്ലുകൾക്ക് ഇലക്ട്രോണിക്ക് ടോക്കൺ സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സർക്കാരിന്റെ മുൻഗണന അനുസരിച്ചു മാത്രമേ ഒരു ലക്ഷത്തിനു മുകളിലുള്ള തുക മാറി നൽകു. നത്യചെലവുകൾ നടക്കേണ്ടതു ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ നിയന്ത്രണം ഏർപ്പെടുത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/financial-crisis-re-regulation-of-treasury-transactions.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; ലൈഫ് പദ്ധതിയും അവതാളത്തില്&#x200d;</title>
		<link>https://www.chandrikadaily.com/the-financial-crisis-is-extreme-life-plan-is-also-in-the-cave.html</link>
					<comments>https://www.chandrikadaily.com/the-financial-crisis-is-extreme-life-plan-is-also-in-the-cave.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 12 Nov 2023 10:09:49 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cave]]></category>
		<category><![CDATA[extreme]]></category>
		<category><![CDATA[Financial Crisis]]></category>
		<category><![CDATA[ldf government]]></category>
		<category><![CDATA[Life plan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=282783</guid>

					<description><![CDATA[ലൈഫ് പദ്ധതിയുടെ നടത്തിപ്പ് ഏജന്&#x200d;സി വഴി സമാഹരിക്കുന്ന തുകകൂടി സംസ്ഥാനത്തിന്റെ മൊത്തം കടമെടുപ്പ് പരിധിയിലെത്തും എന്നായതോടെ ലൈഫിന്റെ 'ലൈഫ് അവതാളത്തിലായി.

]]></description>
										<content:encoded><![CDATA[<p>കേരള സര്&#x200d;ക്കാരിന്റെ അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്&#x200d; ഉടക്കി നില്&#x200d;ക്കുകയാണ് ലൈഫ് പദ്ധതിയും. തനത്ഫണ്ട് ലഭ്യതക്കുറവ് മുതല്&#x200d; സര്&#x200d;ക്കാര്&#x200d; വിഹിതവും, വായ്പാ തുകയും ലഭിക്കാത്തതുവരെയുള്ള പ്രതിസന്ധികള്&#x200d; നിരവധിയാണ്. ലൈഫ് പദ്ധതിയുടെ നടത്തിപ്പ് ഏജന്&#x200d;സി വഴി സമാഹരിക്കുന്ന തുക കൂടി സംസ്ഥാനത്തിന്റെ മൊത്തം കടമെടുപ്പ് പരിധിയിലെത്തും എന്നായതോടെ ലൈഫിന്റെ &#8216;ലൈഫ് അവതാളത്തിലായി.</p>
<p>എല്ലാവര്&#x200d;ക്കും വീട്&#8217; സര്&#x200d;ക്കാരിന്റെ അഭിമാന പദ്ധതിയായി ഉയര്&#x200d;ത്തിക്കാട്ടിയ ലൈഫ് ഇന്നു ആകെ പ്രതിസന്ധിയിലാണ്. വീടെന്ന സ്വപ്നവുമായി ഇറങ്ങിയവര്&#x200d; വഴിയാധാരമായ അവസ്ഥ സര്&#x200d;ക്കാര്&#x200d; വിഹിതം ഒരു ലക്ഷം, റൂറല്&#x200d; ഡവലപ്‌മെന്റ് കോര്&#x200d;പറേഷന്&#x200d; വഴിയുള്ള വായ്പയായ 2 ലക്ഷത്തി ഇരുപതിനായിരം, തദ്ദേശ സ്ഥാപനങ്ങളുടെ എണ്&#x200d;പതിനായിരം എന്നിങ്ങനെ 4 ഘട്ടങ്ങളിലായാണ് പണം കയ്യിലെത്തുന്നത്. തനതു ഫണ്ടിന്റെ കുറവ് വന്നതോടെ തദ്ദേശസ്ഥാപനങ്ങളുടെ തുക നല്&#x200d;കല്&#x200d; പലയിടത്തും പണ്ടേ പ്രശ്‌നത്തിലായി.പൊതു കടപരിധിയില്&#x200d; ലൈഫ് വായ്പയും എത്തുമെന്നതായതോടെ വായ്പയെടുക്കാനുള്ള അനുമതി പത്രം സര്&#x200d;ക്കാര്&#x200d; നല്&#x200d;കുന്നില്ല.</p>
<p>തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി നിയമസഭയില്&#x200d; അവതരിപ്പിച്ച കണക്കനുസരിച്ച് ലൈഫ് പദ്ധതിക്ക് ഹഡ്‌കോയെടുത്ത വായ്പ 3958 കോടിയാണ്. വായ്പയായാണ് നല്&#x200d;കുന്നതെങ്കിലും അതു സര്&#x200d;ക്കാര്&#x200d; തന്നെ പഞ്ചായത്തിന്റെ തനതു ഫണ്ടു വിഹിതത്തില്&#x200d; കുറവു വരുത്തി അടച്ചു തീര്&#x200d;ക്കും.ജനറല്&#x200d; വിഭാഗത്തിനു നാലു ലക്ഷവും എസ്, എസ്ടി വിഭാഗത്തിനു 6 ലക്ഷവുമാണ് നല്&#x200d;കുന്നത്. സാധന സാമഗ്രികള്&#x200d;ക്ക് വില വളരെ കൂടിയതിനാല്&#x200d; ഈ തുകയ്ക്ക് തന്നെ ഈ വീടു വെയ്ക്കാന്&#x200d; പ്രയാസപ്പെടുമ്പോള്&#x200d; സര്&#x200d;ക്കാര്&#x200d; വിഹിതം കൂടി മുടങ്ങിയാല്&#x200d; ആകെ അവതാളത്തിലാകും. വീടു വെച്ചവരും കരാര്&#x200d; ഒപ്പിട്ടുവരുടെയും ആകെ എണ്ണത്തിന്റെ 2 മടങ്ങാണ് ഇനിയും വീട് കാത്ത് പുറത്ത് നില്&#x200d;ക്കുന്നവര്&#x200d;.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-financial-crisis-is-extreme-life-plan-is-also-in-the-cave.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സാമ്പത്തിക പ്രതിസന്ധി; എറണാകുളത്ത് ഒരു കുടുംബത്തിലെ 3 പേര്&#x200d; തൂങ്ങിമരിച്ചു</title>
		<link>https://www.chandrikadaily.com/financial-crisis-3-members-of-a-family-hanged-themselves-in-ernakulam.html</link>
					<comments>https://www.chandrikadaily.com/financial-crisis-3-members-of-a-family-hanged-themselves-in-ernakulam.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 07 Sep 2023 03:26:33 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ernakulam]]></category>
		<category><![CDATA[Financial Crisis]]></category>
		<category><![CDATA[suicide]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=273306</guid>

					<description><![CDATA[മകന്റെ സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം]]></description>
										<content:encoded><![CDATA[<p>എറണാകുളം കുറമശ്ശേരിയില്&#x200d; ഒരു കുടുംബത്തിലെ മൂന്നുപേരെ തൂങ്ങിമരിച്ച നിലയില്&#x200d; കണ്ടെത്തി. കുറുമശേരി സ്വദേശികളായ ദമ്പതികളും മകനുമാണ് മരിച്ചത്. കുറുമശേരി സ്വദേശി ഗോപി (64), ഭാര്യ ഷീല (56), മകന്&#x200d; ഷിബിന്&#x200d; (36) എന്നിവരാണ് മരിച്ചത്.</p>
<p>മകന്റെ സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. അയല്&#x200d;വാസികളാണ് വിവരം പോലീസില്&#x200d; അറിയിച്ചത്. ചെങ്ങമനാട് പൊലീസ് അന്വേഷണം നടത്തിവരുകയാണ്.സാമ്പത്തിക പ്രതിസന്ധി മൂലം വലിയ മാനസിക വിഷമത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/financial-crisis-3-members-of-a-family-hanged-themselves-in-ernakulam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഓണം കഴിഞ്ഞാല്&#x200d; ഖജനാവ് കാലി, സംസ്ഥാനത്ത് സാമ്പത്തിക ഞെരുക്കം രൂക്ഷം; പരാതിയുമായി മന്ത്രിമാര്&#x200d;</title>
		<link>https://www.chandrikadaily.com/after-onam-the-coffers-are-empty-the-financial-crisis-in-the-state-is-severe-ministers-with-complaints.html</link>
					<comments>https://www.chandrikadaily.com/after-onam-the-coffers-are-empty-the-financial-crisis-in-the-state-is-severe-ministers-with-complaints.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 23 Aug 2023 10:24:23 +0000</pubDate>
				<category><![CDATA[Indepth]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[after onam]]></category>
		<category><![CDATA[coffers]]></category>
		<category><![CDATA[complaints]]></category>
		<category><![CDATA[empty]]></category>
		<category><![CDATA[Financial Crisis]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=271099</guid>

					<description><![CDATA[മന്ത്രിസഭയോഗത്തിലാണ് മന്ത്രിമാര്&#x200d; പരാതി ഉന്നയിച്ചത്.]]></description>
										<content:encoded><![CDATA[<p>പണം കിട്ടാത്തത് വകുപ്പുകളുടെ പ്രവര്&#x200d;ത്തനത്തെ ബാധിക്കുന്നുവെന്ന് മന്ത്രിമാര്&#x200d;. മന്ത്രിസഭയോഗത്തിലാണ് മന്ത്രിമാര്&#x200d; പരാതി ഉന്നയിച്ചത്. സാമ്പത്തിക ഞെരുക്കം ഉണ്ടെന്നും അതിനാല്&#x200d; കരുതലോടെ പണം ചെലവഴിക്കണമെന്നും മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തെ അറിയിച്ചു.</p>
<p>ഓണക്കാലമായതോടെ സര്&#x200d;ക്കാരിന്റെ ചെലവ് ഇരട്ടിയായിരിക്കുകയാണ്. ചെലവ് കൂടുമ്പോഴും വരുമാനത്തിന്റെ കാര്യത്തില്&#x200d; കാര്യമായ നേട്ടങ്ങള്&#x200d; ഉണ്ടാകുന്നില്ല എന്നതാണ് തിരിച്ചടി. കേന്ദ്രസര്&#x200d;ക്കാര്&#x200d; സംസ്ഥാനത്തിന്റെ വായ്പാ പരിധി ഉയര്&#x200d;ത്താത്തത് പ്രതിസന്ധി അതിരൂക്ഷമാകുന്നതിന് ഇടയാക്കുന്നുവെന്നാണ് സര്&#x200d;ക്കാരിന്റെ പരാതി. ഓണം കഴിയുന്നതോടെ ഖജനാവ് കാലിയാകുന്ന അവസ്ഥയാണെന്നാണ് മന്ത്രിമാര്&#x200d; പറയുന്നത്.</p>
<p>സാമ്പത്തിക ഞെരുക്കം വകുപ്പുകളുടെ പ്രവര്&#x200d;ത്തനത്തെ കാര്യമായി ബാധിക്കുമെന്നുണ്ടെന്നാണ് മന്ത്രിമാരുടെ പരാതി. പദ്ധതികളെയും കാര്യമായി ബാധിക്കുന്നുണ്ടെന്ന് മന്ത്രിമാര്&#x200d; പറഞ്ഞു. സാമ്പത്തിക ഞെരുക്കമുണ്ടെന്ന കാര്യം മുഖ്യമന്ത്രിയും യോഗത്തില്&#x200d; സമ്മതിച്ചു. പണം കരുതലോടെ ചെലവഴിക്കണമെന്ന് മുഖ്യമന്ത്രി മന്ത്രിമാരോട് പറഞ്ഞു. സംസ്ഥാനത്ത് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന് ധനകാര്യമന്ത്രി കെ.എന്&#x200d; ബാലഗോപാലും മന്ത്രിസഭാ യോഗത്തില്&#x200d; ആവര്&#x200d;ത്തിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/after-onam-the-coffers-are-empty-the-financial-crisis-in-the-state-is-severe-ministers-with-complaints.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സാമ്പത്തിക പ്രതിസന്ധി രൂക്ഷം; 2,000 കോടി കടമെടുക്കാന്&#x200d; സര്&#x200d;ക്കാര്&#x200d;</title>
		<link>https://www.chandrikadaily.com/the-financial-crisis-worsened-govt-to-borrow-2000-crores.html</link>
					<comments>https://www.chandrikadaily.com/the-financial-crisis-worsened-govt-to-borrow-2000-crores.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Thu, 24 Nov 2022 16:08:51 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[borrow]]></category>
		<category><![CDATA[Financial Crisis]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=223349</guid>

					<description><![CDATA[ഈ മാസം ആദ്യം 2000 കോടി കടമെടുത്തിരുന്നു]]></description>
										<content:encoded><![CDATA[<p>സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്&#x200d;ന്ന് 2000 കോടി കടമെടുക്കുമെന്ന് സര്&#x200d;ക്കാര്&#x200d;. ഈ മാസം ആദ്യം 2000 കോടി കടമെടുത്തിരുന്നു. അടുത്ത മാസത്തെ ശമ്പള പെന്&#x200d;ഷന്&#x200d; വിതരണം ചെയ്യാനാണ് കടമെടുക്കുന്നത്.</p>
<p>കടമെടുക്കുന്നതില്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; കൊണ്ടു വന്ന നിയന്ത്രണം സര്&#x200d;ക്കാറിനെ പ്രതിസന്ധിയിലാക്കിയിരുന്നു. നിലവില്&#x200d; നികുതി വരവ് വര്&#x200d;ധിച്ചെങ്കിലും പ്രതിസന്ധി തുടരുകയാണ്. കടമെടുക്കാതെ മുന്നോട്ടു പോകാന്&#x200d; കഴിയാത്ത സാഹചര്യമാണ് നിലവില്&#x200d; സര്&#x200d;ക്കാറിന് മുന്നില്&#x200d;. അനാവശ്യ ചെലവുകള്&#x200d; ഒഴിവാക്കാനും സാമ്പത്തിക നിയന്ത്രണം കൊണ്ടുവരാനുമുള്ള തീരുമാനങ്ങളും നടപടിയായിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-financial-crisis-worsened-govt-to-borrow-2000-crores.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സാമ്പത്തിക പ്രതിസന്ധി രൂക്ഷം; പി ജയരാജന് ബുള്ളറ്റ് പ്രൂഫ് കാര്&#x200d; വാങ്ങാന്&#x200d; 35 ലക്ഷം രൂപ അനുവദിച്ച് സര്&#x200d;ക്കാര്&#x200d;</title>
		<link>https://www.chandrikadaily.com/the-financial-crisis-worsened-govt-sanctioned-rs-35-lakh-to-p-jayarajan-to-buy-bullet-proof-car.html</link>
					<comments>https://www.chandrikadaily.com/the-financial-crisis-worsened-govt-sanctioned-rs-35-lakh-to-p-jayarajan-to-buy-bullet-proof-car.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 21 Nov 2022 06:24:56 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Financial Crisis]]></category>
		<category><![CDATA[news]]></category>
		<category><![CDATA[p jayarajan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=222614</guid>

					<description><![CDATA[10 വാഹനങ്ങള്&#x200d; വാങ്ങുന്നതിനുള്ള ഫയല്&#x200d; മന്ത്രിസഭാ യോഗത്തില്&#x200d; വച്ച് തീരുമാനമെടുപ്പിക്കുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും സിപിഎം സംസ്ഥാന സമിതിയംഗവും മുന്&#x200d; കണ്ണൂര്&#x200d; ജില്ലാ സെക്രട്ടറിയുമായ പി ജയരാജന് പുതിയ കാര്&#x200d; വാങ്ങുന്നതിന് 35 ലക്ഷം രൂപ അനുവദിച്ച് സര്&#x200d;ക്കാര്&#x200d;. ബുള്ളറ്റ് പ്രൂഫ് വാഹനമാണ് സര്&#x200d;ക്കാര്&#x200d; ചെലവില്&#x200d; വാങ്ങുന്നത്. ഖാദി ബോര്&#x200d;ഡ് വൈസ് ചെയര്&#x200d;മാന്&#x200d; എന്ന നിലയിലാണ് പുതിയ കാറിന് അനുമതി. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ചെയര്&#x200d;മാനായ ഖാദി ഡയറക്ടര്&#x200d; ബോര്&#x200d;ഡിന്റേതാണ് തീരുമാനം.</p>
<p>നേരത്തെ മന്ത്രിമാര്&#x200d;ക്കും ചീഫ് വിപ്പിനും പുതിയ വാഹനം വാങ്ങുന്നതിനായി 1.30 കോടി അനുവദിച്ചിരുന്നു. മന്ത്രിമാരായ ജി.ആര്&#x200d;.അനില്&#x200d;, വി.എന്&#x200d;. വാസവന്&#x200d;, വി. അബ്ദുറഹിമാന്&#x200d; , ചീഫ് വിപ്പ് ഡോ. എന്&#x200d;.ജയരാജ് എന്നിവര്&#x200d;ക്കാണ് പുത്തന്&#x200d; ഇന്നോവ ക്രിസ്റ്റ വാങ്ങുന്നത്. ഈ മാസം 10ന് പുതിയ വാഹനം വാങ്ങാന്&#x200d; ഭരണാനുമതി നല്&#x200d;കിയിരുന്നു. ടൂറിസം വകുപ്പാണ് തുക അനുവദിച്ചിരിക്കുന്നത്. മന്ത്രിമാര്&#x200d; നിലവില്&#x200d; ഉപയോഗിക്കുന്ന വാഹനം ടൂറിസം വകുപ്പിന് നല്&#x200d;കും. വാഹനങ്ങള്&#x200d; പഴക്കം ചെന്നതിനാലാണ് പുതിയവ വാങ്ങാന്&#x200d; അനുമതി നല്&#x200d;കിയതെന്നാണ് സര്&#x200d;ക്കാര്&#x200d; വിശദീകരണം.</p>
<p>മന്ത്രിമാര്&#x200d;ക്ക് വാഹനങ്ങള്&#x200d; അനുവദിക്കുന്നത് ടൂറിസം വകുപ്പാണ്. സ്‌റ്റേറ്റ് ഹോസ്പിറ്റാലിറ്റിയുടെ ഭാഗമായി വിനോദ സഞ്ചാര വകുപ്പിന്റെ നിലവിലുള്ള വാഹനങ്ങള്&#x200d; അപര്യാപ്തമാണെന്നു ചൂണ്ടിക്കാട്ടിയാണ് മന്ത്രിമാര്&#x200d;ക്ക് പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങാന്&#x200d; തുക അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധി മൂലം ധനകാര്യ വകുപ്പ് വാഹനങ്ങള്&#x200d; വാങ്ങുന്നതിനെ എതിര്&#x200d;ത്തിരുന്നു.</p>
<p>നിലവിലുള്ള വാഹനങ്ങളുടെ ഉപയോഗം രേഖപ്പെടുത്തി ഫയല്&#x200d; സമര്&#x200d;പ്പിക്കാന്&#x200d; ധനവകുപ്പ് ടൂറിസം വകുപ്പിനോടാവശ്യപ്പെട്ടിരുന്നു. തുടര്&#x200d;ന്ന് മന്ത്രിമാര്&#x200d; സമര്&#x200d;പ്പിച്ച ആവശ്യം കൂടി പരിഗണിച്ച് 5 വാഹനങ്ങള്&#x200d; വാങ്ങാനേ ധനവകുപ്പ് അനുമതി നല്&#x200d;കിയുള്ളൂ. ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് മുഖ്യമന്ത്രി പിണറായി വിജയന്റെ അനുവാദത്തോടെ 10 വാഹനങ്ങള്&#x200d; വാങ്ങുന്നതിനുള്ള ഫയല്&#x200d; മന്ത്രിസഭാ യോഗത്തില്&#x200d; വച്ച് തീരുമാനമെടുപ്പിക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-financial-crisis-worsened-govt-sanctioned-rs-35-lakh-to-p-jayarajan-to-buy-bullet-proof-car.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
