<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>fir &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/fir/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 08 Jan 2026 10:32:10 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>fir &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പ്രായപൂര്‍ത്തിയാകാത്ത ദേശീയ ഷൂട്ടിങ് താരത്തിനുനേരെ ലൈംഗികാതിക്രമം; കോച്ചിനെതിരേ കേസ്</title>
		<link>https://www.chandrikadaily.com/sexual-assault-on-minor-national-shooting-star-case-against-the-coach.html</link>
					<comments>https://www.chandrikadaily.com/sexual-assault-on-minor-national-shooting-star-case-against-the-coach.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 08 Jan 2026 10:32:10 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[Coach]]></category>
		<category><![CDATA[fir]]></category>
		<category><![CDATA[gunshootingstar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=373184</guid>

					<description><![CDATA[ന്യൂഡല്‍ഹിയില്‍ നടന്ന ദേശീയ ഷൂട്ടിങ് ടൂര്‍ണമെന്റിനിടെ, പ്രകടനം വിലയിരുത്താനെന്ന പേരില്‍ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് അതിക്രമം നടത്തിയതെന്നാണ് എഫ്ഐആര്‍.]]></description>
										<content:encoded><![CDATA[<p>ഫരീദാബാദ്: ദേശീയ ഷൂട്ടിങ് പരിശീലകനായ അങ്കുഷ് അദ്വാജിനെതിരെ 17 വയസ്സുള്ള ദേശീയ ഷൂട്ടിങ് താരത്തിനുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്&#x200d; ഹരിയാണ പോലീസ് കേസ് രജിസ്റ്റര്&#x200d; ചെയ്തു. ന്യൂഡല്&#x200d;ഹിയില്&#x200d; നടന്ന ദേശീയ ഷൂട്ടിങ് ടൂര്&#x200d;ണമെന്റിനിടെ, പ്രകടനം വിലയിരുത്താനെന്ന പേരില്&#x200d; ഹോട്ടല്&#x200d; മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് അതിക്രമം നടത്തിയതെന്നാണ് എഫ്ഐആര്&#x200d;.</p>
<p>സംഭവം പുറത്തുപറഞ്ഞാല്&#x200d; കരിയര്&#x200d; നശിപ്പിക്കുമെന്നു കോച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയില്&#x200d; പറയുന്നു. അതിക്രമത്തിന് പിന്നാലെ പെണ്&#x200d;കുട്ടി ഹോട്ടല്&#x200d; വിട്ട് കുടുംബത്തെ വിവരം അറിയിക്കുകയും തുടര്&#x200d;ന്ന് കുടുംബം പോലീസില്&#x200d; പരാതി നല്&#x200d;കുകയുമായിരുന്നു. ഇയാളുടെ സമാന പെരുമാറ്റം മറ്റൊരു വനിതാ ഷൂട്ടര്&#x200d;ക്കും നേരിടേണ്ടി വന്നതായും ആരോപണമുണ്ട്.</p>
<p>പരാതിയുടെ അടിസ്ഥാനത്തില്&#x200d; അങ്കുഷിനെ സസ്പെന്&#x200d;ഡ് ചെയ്തതായി ദേശീയ റൈഫിള്&#x200d; അസോസിയേഷന്&#x200d; (എന്&#x200d;ആര്&#x200d;ഐഎ) അറിയിച്ചു. അന്വേഷണം പുരോഗമിക്കുന്നതിനാല്&#x200d; എല്ലാ ചുമതലകളില്&#x200d; നിന്നും ഇയാളെ ഒഴിവാക്കിയതായും പുതിയ നിയമനം നല്&#x200d;കില്ലെന്നും എന്&#x200d;ആര്&#x200d;ഐഎ സെക്രട്ടറി ജനറല്&#x200d; പവന്&#x200d; കുമാര്&#x200d; സിങ് വ്യക്തമാക്കി. സംഭവദിവസത്തെ സിസിടിവി ദൃശ്യങ്ങള്&#x200d; ഉടന്&#x200d; കൈമാറാന്&#x200d; ഹോട്ടല്&#x200d; അധികൃതരോട് ആവശ്യപ്പെട്ടതായി ഫരീദാബാദ് പോലീസ് അറിയിച്ചു. കേസില്&#x200d; അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് പോലീസ്</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sexual-assault-on-minor-national-shooting-star-case-against-the-coach.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബാലരാമപുരത്തെ രണ്ട് വയസുകാരിയുടെ മരണം; അമ്മാവനും അമ്മയും പ്രതികൾ</title>
		<link>https://www.chandrikadaily.com/death-of-two-year-old-girl-in-balaramapuram-uncle-and-mother-accused.html</link>
					<comments>https://www.chandrikadaily.com/death-of-two-year-old-girl-in-balaramapuram-uncle-and-mother-accused.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 21 Oct 2025 16:56:14 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BALARAMAPURAM]]></category>
		<category><![CDATA[fir]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[murdercase]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=359585</guid>

					<description><![CDATA[ഹരികുമാര്‍ കുട്ടിയെ കിണറ്റില്‍ എറിഞ്ഞപ്പോള്‍ ശ്രീതു തടഞ്ഞില്ലെന്ന് കുറ്റപത്രത്തില്‍ പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കിണറില്&#x200d; എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്&#x200d; പൊലീസ് നെയ്യാറ്റിന്&#x200d;കര കോടതിയില്&#x200d; കുറ്റപത്രം സമര്&#x200d;പ്പിച്ചു. കുട്ടിയുടെ അമ്മാവന്&#x200d; ഹരികുമാര്&#x200d;, അമ്മ ശ്രീതു എന്നിവരാണ് കേസിലെ പ്രതികള്&#x200d;. ഹരികുമാര്&#x200d; കുട്ടിയെ കിണറ്റില്&#x200d; എറിഞ്ഞപ്പോള്&#x200d; ശ്രീതു തടഞ്ഞില്ലെന്ന് കുറ്റപത്രത്തില്&#x200d; പറഞ്ഞു.</p>
<p>കഴിഞ്ഞ ജനുവരി 30ന് പുലര്&#x200d;ച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. ബാലരാമപുരത്തെ വീട്ടുവളപ്പിലെ കിണറ്റില്&#x200d; വീണുമരിച്ച നിലയില്&#x200d; കുട്ടിയെ കണ്ടെത്തുകയായിരുന്നു. തുടര്&#x200d;ന്നു നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കിണറ്റില്&#x200d; എറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.</p>
<p>കോട്ടുകാല്&#x200d;കോണം വാറുവിളാകത്ത് വീട്ടിലാണ് ശ്രീതുവും മകള്&#x200d; ദേവേന്ദുവും അമ്മയും സഹോദരന്&#x200d; ഹരികുമാറും താമസിച്ചിരുന്നത്. സംഭവ ദിവസം പുലര്&#x200d;ച്ചെ ഹരികുമാര്&#x200d; രണ്ട് വയസുകാരിയായ ദേവേന്ദുവിനെ കിണറ്റിലെറിയുകയായിരുന്നു. ഇത് കണ്ടിട്ടും ശ്രീതു തടഞ്ഞില്ലെന്ന് അന്വേഷണത്തില്&#x200d; കണ്ടെത്തിയിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/death-of-two-year-old-girl-in-balaramapuram-uncle-and-mother-accused.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഷാഫി പറമ്പിൽ ഉൾപ്പെടെ 692 പേർക്കെതിരെ കേസ്; പൊലീസിനെ ആക്രമിച്ചെന്ന് എഫ്ഐആർ</title>
		<link>https://www.chandrikadaily.com/case-filed-against-692-people-including-shafi-parambil-fir-alleges-assault-on-police.html</link>
					<comments>https://www.chandrikadaily.com/case-filed-against-692-people-including-shafi-parambil-fir-alleges-assault-on-police.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 11 Oct 2025 05:16:34 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[fir]]></category>
		<category><![CDATA[kozhikode]]></category>
		<category><![CDATA[police]]></category>
		<category><![CDATA[shafi parambil]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=357827</guid>

					<description><![CDATA[കോഴിക്കോട്: പേരാമ്പ്രയില്‍ യുഡിഎഫ് പ്രകടനത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ എംപി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഷാഫി പറമ്പില്‍, കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ അടക്കം 692 പേര്‍ക്കെതിരെയാണ് കേസെടുത്തത്. പൊലീസിനെ ആക്രമിച്ചെന്നാണ് എഫ്‌ഐആര്‍. കണ്ടാലറിയാവുന്ന 492 പേര്‍ക്കെതിരെയാണ് കേസ്. ന്യായവിരോധമായി സംഘം ചേരല്‍, വഴി, വാഹന ഗതാഗതം തടസപ്പെടുത്തി എന്നീ കുറ്റങ്ങള്‍ ചാര്‍ത്തിയാണ് കേസ്. സംഘര്‍ഷത്തില്‍ ഷാഫി പറമ്പലിന്റെ മൂക്കിനു പരിക്കേറ്റിരുന്നു. മൂക്കിന്റെ എല്ല് പൊട്ടിയതിനെ തുടര്‍ന്നു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: പേരാമ്പ്രയില്&#x200d; യുഡിഎഫ് പ്രകടനത്തിനിടെ ഉണ്ടായ സംഘര്&#x200d;ഷത്തില്&#x200d; ഷാഫി പറമ്പില്&#x200d; എംപി ഉള്&#x200d;പ്പെടെയുള്ളവര്&#x200d;ക്കെതിരെ കേസെടുത്ത് പൊലീസ്. ഷാഫി പറമ്പില്&#x200d;, കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്&#x200d; കുമാര്&#x200d; അടക്കം 692 പേര്&#x200d;ക്കെതിരെയാണ് കേസെടുത്തത്. പൊലീസിനെ ആക്രമിച്ചെന്നാണ് എഫ്‌ഐആര്&#x200d;.</p>
<p>കണ്ടാലറിയാവുന്ന 492 പേര്&#x200d;ക്കെതിരെയാണ് കേസ്. ന്യായവിരോധമായി സംഘം ചേരല്&#x200d;, വഴി, വാഹന ഗതാഗതം തടസപ്പെടുത്തി എന്നീ കുറ്റങ്ങള്&#x200d; ചാര്&#x200d;ത്തിയാണ് കേസ്. സംഘര്&#x200d;ഷത്തില്&#x200d; ഷാഫി പറമ്പലിന്റെ മൂക്കിനു പരിക്കേറ്റിരുന്നു. മൂക്കിന്റെ എല്ല് പൊട്ടിയതിനെ തുടര്&#x200d;ന്നു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ച അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. പിന്നാലെയാണ് കേസ് വിവരങ്ങള്&#x200d; പുറത്തു വന്നത്.</p>
<p>പൊലീസ് നടപടിയില്&#x200d; ശക്തമായ പ്രതിഷേധത്തിനു കോണ്&#x200d;ഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. ബ്ലോക്ക് കോണ്&#x200d;ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്&#x200d; പ്രതിഷേധിക്കാന്&#x200d; കെപിസിസി അധ്യക്ഷന്&#x200d; സണ്ണി ജോസഫ് ആഹ്വാനം ചെയ്തു. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് പേരാമ്പ്രയില്&#x200d; യുഡിഎഫ് പ്രതിഷേധ സംഗമം നടത്തും. കെസി വേണുഗോപാല്&#x200d; എംപി ഉദ്ഘാടനം ചെയ്യും.</p>
<p>ആസൂത്രിത ആക്രമണമാണ് അരങ്ങേറിയത് എന്ന് എഐസിസിസി ജനറല്&#x200d; സെക്രട്ടറി കെസി വേണുഗോപാല്&#x200d; എംപി ആരോപിച്ചു. പേരാമ്പ്രയില്&#x200d; ഉണ്ടായത് പൊലീസിന്റെ നരനായാട്ടാണെന്ന് എം കെ രാഘവന്&#x200d; എംപിയും ആരോപിച്ചു. അതേസമയം, ശബരിമലയിലെ സ്വര്&#x200d;ണക്കൊള്ള ഉള്&#x200d;പ്പെടെ മറച്ചുവയ്ക്കാനുള്ള വ്യഗ്രതയാണ് പൊലീസ് നടപടിക്ക് പിന്നില്&#x200d; എന്ന് ഷാഫി പറമ്പില്&#x200d; മാധ്യമങ്ങളോട് പ്രതികരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/case-filed-against-692-people-including-shafi-parambil-fir-alleges-assault-on-police.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കന്യാസ്ത്രീകള്‍ക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകള്‍; പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം, എഫ്ഐആര്‍ പുറത്ത്</title>
		<link>https://www.chandrikadaily.com/serious-charges-were-laid-against-the-nuns-a-crime-punishable-by-up-to-10-years-imprisonment-fir-out.html</link>
					<comments>https://www.chandrikadaily.com/serious-charges-were-laid-against-the-nuns-a-crime-punishable-by-up-to-10-years-imprisonment-fir-out.html#respond</comments>
		
		<dc:creator><![CDATA[Lubna Sherin K P]]></dc:creator>
		<pubDate>Mon, 28 Jul 2025 08:57:35 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fir]]></category>
		<category><![CDATA[kanyasthree]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=348767</guid>

					<description><![CDATA[ വെള്ളിയാഴ്ചയാണ് മനുഷ്യക്കടത്ത് ആരോപിച്ച് വന്ദന ഫ്രാന്‍സിസ്, പ്രീതി മേരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.]]></description>
										<content:encoded><![CDATA[<p>ഛത്തീസ്ഗഡില്&#x200d; അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്&#x200d;ക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകള്&#x200d;. പത്ത് വര്&#x200d;ഷം തടവ് ലഭിക്കാവുന്ന മനുഷ്യക്കടത്തും മതപരിവര്&#x200d;ത്തന കുറ്റവും എഫ്‌ഐആറില്&#x200d; പറയുന്നു. മനുഷ്യക്കടത്തും നിര്&#x200d;ബന്ധിത മതപരിവര്&#x200d;ത്തന നിരോധന നിയമത്തിലെ വകുപ്പും ചുമത്തിയിട്ടുണ്ട്. വെള്ളിയാഴ്ചയാണ് മനുഷ്യക്കടത്ത് ആരോപിച്ച് വന്ദന ഫ്രാന്&#x200d;സിസ്, പ്രീതി മേരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.</p>
<p>അതേസമയം, ഛത്തീസ്ഗഡില്&#x200d; അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് സമര്&#x200d;പ്പിച്ചേക്കില്ല. വിശദമായ വിവരശേഖരണം നടത്തിയ ശേഷം ജാമ്യാപേക്ഷ സമര്&#x200d;പ്പിക്കും.</p>
<p>വ്യാജ തെളിവുകള്&#x200d; ഉണ്ടാക്കാനാണ് പൊലീസിന്റെ ശ്രമമെന്ന് സിസ്റ്റര്&#x200d; വന്ദന ഫ്രാന്&#x200d;സിസിന്റെ കുടുംബം ആരോപിച്ചു. ഒരു തെറ്റും ചെയ്യാത്തവരെയാണ് ഛത്തീസ്ഗഡ് പൊലീസ് പീഡനത്തിനിരയാക്കുന്നതെന്ന് സിസ്റ്റര്&#x200d; പ്രീതി മേരിയുടെ കുടുംബം ആരോപിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്&#x200d; സിസ്റ്റര്&#x200d; പ്രീതി മേരിയുടെ അങ്കമാലിയിലെ വീട് സന്ദര്&#x200d;ശിച്ച് ബന്ധുക്കളെ പിന്തുണ അറിയിച്ചു.</p>
<p>വെള്ളിയാഴ്ചയാണ് സഭയ്ക്ക് കീഴിലെ സ്ഥാപനങ്ങളിലേക്ക് ജോലിക്കായി മൂന്ന് പെണ്&#x200d;കുട്ടികളെ കൂട്ടിക്കൊണ്ടുപോകാന്&#x200d; വന്ന രണ്ട് മലയാളി കന്യാസ്ത്രീകളെ ഛത്തീസ്ഗഡിലെ ദുര്&#x200d;ഗില്&#x200d; അറസ്റ്റ് ചെയ്തത്. മനുഷ്യക്കടത്ത്, നിര്&#x200d;ബന്ധിത മതപരിവര്&#x200d;ത്തനം എന്നിവ ആരോപിച്ചാണ് ബജ്റങ്ദള്&#x200d; പ്രവര്&#x200d;ത്തകര്&#x200d; ദുര്&#x200d;ഗ് റെയില്&#x200d;വേ സ്റ്റേഷനില്&#x200d; തടഞ്ഞു വച്ചത്. ഇവര്&#x200d; പൊലീസിന്റെ സാന്നിധ്യത്തില്&#x200d; കന്യാസ്ത്രീകളെയും കൂടെയുണ്ടായിരുന്ന 3 സ്ത്രീകളെയും ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്&#x200d; പുറത്തുവന്നത്. കന്യാസ്ത്രീകളോടും മറ്റുള്ളവരോടും ബജ്റങ്ദള്&#x200d; പ്രവര്&#x200d;ത്തകരാണ് വിവരങ്ങള്&#x200d; ചോദിച്ചറിഞ്ഞത്. ഇവരുടെ ബാഗുകളും പ്രവര്&#x200d;ത്തകര്&#x200d; പരിശോധിച്ചു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/serious-charges-were-laid-against-the-nuns-a-crime-punishable-by-up-to-10-years-imprisonment-fir-out.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തൃശൂരില്‍ രണ്ട് നവജാത ശിശുക്കളേയും കൊലപ്പെടുത്തിയത് അമ്മയെന്ന് എഫ്ഐആര്‍</title>
		<link>https://www.chandrikadaily.com/fir-that-the-mother-killed-the-two-newborn-babies-in-thrissur.html</link>
					<comments>https://www.chandrikadaily.com/fir-that-the-mother-killed-the-two-newborn-babies-in-thrissur.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 29 Jun 2025 15:15:21 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fir]]></category>
		<category><![CDATA[MURDER]]></category>
		<category><![CDATA[news born]]></category>
		<category><![CDATA[women]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=346220</guid>

					<description><![CDATA[തൃശൂർ പുതുക്കാട്ട് രണ്ട് നവജാത ശിശുക്കളെയും കൊലപ്പെടുത്തിയതെന്ന് പൊലിസ് എഫ്ഐആർ. അമ്മ അനീഷയാണ് കൊലപാതകം നടത്തിയത്. രണ്ട് എഫ്ഐആറുകളാണ് ഇട്ടിരിക്കുന്നത്. ആദ്യത്തെ കൊലപാതകം 2021ലും രണ്ടാമത്തേത് 2024ലുമാണ് നടത്തിയത്. കേസിലെ രണ്ടാം പ്രതിയാണ് ആമ്പല്ലൂർ സ്വദേശി ഭവി. 2021 നവംബർ ഒന്നിനാണ് ആദ്യ കൊലപാതകം നടന്നത്. കുട്ടി ജനിച്ചതിന് പിന്നാലെ അനീഷ കുട്ടിയുടെ മുഖം പൊത്തിപിടിച്ച് കൊലപാതകം നടത്തുകയായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു. ആകെ രണ്ട് പ്രതികളാണ് കേസിലുള്ളത്. രണ്ട് കേസുകളിലും ഒന്നാം പ്രതി അനീഷയാണ്. രണ്ടാമത്തെ എഫ്ഐആറിൽ [&#8230;]]]></description>
										<content:encoded><![CDATA[<p>തൃശൂർ പുതുക്കാട്ട് രണ്ട് നവജാത ശിശുക്കളെയും കൊലപ്പെടുത്തിയതെന്ന് പൊലിസ് എഫ്ഐആർ. അമ്മ അനീഷയാണ് കൊലപാതകം നടത്തിയത്. രണ്ട് എഫ്ഐആറുകളാണ് ഇട്ടിരിക്കുന്നത്. ആദ്യത്തെ കൊലപാതകം 2021ലും രണ്ടാമത്തേത് 2024ലുമാണ് നടത്തിയത്. കേസിലെ രണ്ടാം പ്രതിയാണ് ആമ്പല്ലൂർ സ്വദേശി ഭവി.</p>
<p>2021 നവംബർ ഒന്നിനാണ് ആദ്യ കൊലപാതകം നടന്നത്. കുട്ടി ജനിച്ചതിന് പിന്നാലെ അനീഷ കുട്ടിയുടെ മുഖം പൊത്തിപിടിച്ച് കൊലപാതകം നടത്തുകയായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു. ആകെ രണ്ട് പ്രതികളാണ് കേസിലുള്ളത്. രണ്ട് കേസുകളിലും ഒന്നാം പ്രതി അനീഷയാണ്. രണ്ടാമത്തെ എഫ്ഐആറിൽ രണ്ടാമത്തെ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അടുത്ത ദിവസം ഉച്ചവരെ വീട്ടിൽ സൂക്ഷിച്ചുവെന്ന് പറയുന്നു. പിന്നാലെ അനീഷ കുഞ്ഞിന്റെ മൃതദേഹം മുണ്ടിൽ പൊതിഞ്ഞ് സഞ്ചിയിലാക്കി ഭവിന്റെ വീട്ടിലെത്തിച്ച് നൽകി.</p>
<p>ഭവിൻ കുഞ്ഞിന്റെ മൃതദേഹം വീടിന്റെ സമീപത്തുള്ള തോട്ടിൽ കുഴിച്ചിട്ടെന്നാണ് എഫ്ഐആറിൽ പറയുന്നത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തതിന് പിന്നാലെയാണ് രണ്ട് കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയതെന്ന നി​ഗമനത്തിൽ പൊലീസ് എത്തിയത്. അനീഷ ചതിച്ചെന്ന ധാരണയിലാണ് അർധരാത്രിയോടെ പൊലീസ് സ്റ്റേഷനിൽ എത്തി യുവാവ് കാര്യങ്ങൾ വിശദീകരിച്ചതെന്ന് റൂറൽ എസ് പി പറഞ്ഞു. അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങളുമായാണ് ഭവൻ സ്റ്റേഷനിൽ എത്തിയത്.</p>
<p>അനീഷ ഭാവിയിൽ തന്നെ ഒഴിവാക്കിയാൽ കുട്ടികളുടെ അസ്ഥി കാണിച്ച് കുടുംബത്തെ ഭീഷണിപ്പെടുതാമെന്നായിരുന്നു ഭവിൻ കരുതിയിരുന്നത്. ഇന്നലെ രാത്രി ഫോൺ എടുക്കാതായതോടെ അനീഷ ചതിച്ചെന്ന ധാരണയിലാണ് യുവാവ് പൊലീസ് സ്റ്റേഷനിൽ എത്തി കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഗര്ഭിണിയായതിന് ശേഷം ഒരു തവണ പോലും ആശുപത്രിയിൽ പോയിട്ടില്ലെന്നാണ് യുവതിയുടെ മൊഴി. എന്നാൽ ഇത് പൊലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല. പ്ലംബിങ് തൊഴിലാളിയാണ് ഭവിൻ. ഫോറൻസിക് സർജൻ നടത്തിയ പ്രാഥമിക വിലയിരുത്തലിൽ കുട്ടികളുടെ അസ്ഥി തന്നെയാണിതെന്ന് വിലയിരുത്തിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fir-that-the-mother-killed-the-two-newborn-babies-in-thrissur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നെന്മാറ ഇരട്ട കൊല; കുറ്റപത്രം ഇന്ന് സമര്&#x200d;പ്പിച്ചേക്കും</title>
		<link>https://www.chandrikadaily.com/nemmara-double-murder-the-charge-sheet-may-be-filed-today.html</link>
					<comments>https://www.chandrikadaily.com/nemmara-double-murder-the-charge-sheet-may-be-filed-today.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 25 Mar 2025 04:05:06 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fir]]></category>
		<category><![CDATA[nenmara double murder case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=335572</guid>

					<description><![CDATA[ചെന്താമര ഏക പ്രതിയായ കേസില്&#x200d; പൊലീസുകാര്&#x200d; ഉള്&#x200d;പ്പെടെ 130ലധികം സാക്ഷികളാണുള്ളത്]]></description>
										<content:encoded><![CDATA[<p>നെന്മാറ ഇരട്ട കൊലപാതകത്തില്&#x200d; കുറ്റപത്രം ഇന്ന് സമര്&#x200d;പ്പിച്ചേക്കും. മുതിര്&#x200d;ന്ന പൊലീസ് ഉദ്യോഗസ്ഥര്&#x200d; കുറ്റപത്രം പരിശോധിച്ച് അന്തിമമാക്കി. ചെന്താമര ഏക പ്രതിയായ കേസില്&#x200d; പൊലീസുകാര്&#x200d; ഉള്&#x200d;പ്പെടെ 130ലധികം സാക്ഷികളാണുള്ളത്. 30ലധികം രേഖകളും ഫോറന്&#x200d;സിക് പരിശോധനാ ഫലങ്ങളും ഉള്&#x200d;പ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും കുറ്റപത്രത്തില്&#x200d; ഉള്&#x200d;പ്പെട്ടിട്ടുണ്ട്. ആലത്തൂര്&#x200d; കോടതിയിലാണ് 500ലധികം പേജുള്ള കുറ്റപത്രം അന്വേഷണസംഘം സമര്&#x200d;പ്പിക്കുക.</p>
<p>ജനുവരി 27നാണ് നോന്മാറ പോത്തുണ്ടി ബോയില്&#x200d; നഗര്&#x200d; സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടി കൊലപ്പെടുത്തിയത്. തൊട്ടുപിന്നാലെ, ശബ്ദം കേട്ട് ഇറങ്ങിവന്ന ലക്ഷ്മിയെയും ചെന്താമര വെട്ടി. സുധാകരന്&#x200d; സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. മീനാക്ഷിയെ ആശുപത്രിയില്&#x200d; എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 2019 ല്&#x200d; സുധാകരന്റെ ഭാര്യ സജിതയേയും ചെന്താമര കൊലപ്പെടുത്തിയിരുന്നു. ചെന്താമരയുടെ ഭാര്യ പിണങ്ങിപോകാന്&#x200d; കാരണം സുധാകരനും സജിതയുമാണെന്ന് പറഞ്ഞായിരുന്നു കൊലപാതകം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nemmara-double-murder-the-charge-sheet-may-be-filed-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസ്‌ലിംകളുടെ വോട്ടവകാശം റദ്ദാക്കണമെന്ന പരാമർശം; വൊക്കലിഗ മഹാസംസ്ഥാന മഠം തലവനെതിരെ എഫ്ഐആർ രജിസ്റ്റര്&#x200d; ചെയ്തു</title>
		<link>https://www.chandrikadaily.com/a-reference-to-disenfranchisement-of-muslims-an-fir-has-been-registered-against-the-head-of-the-vokkaliga-mahasamsthan-math.html</link>
					<comments>https://www.chandrikadaily.com/a-reference-to-disenfranchisement-of-muslims-an-fir-has-been-registered-against-the-head-of-the-vokkaliga-mahasamsthan-math.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 29 Nov 2024 12:48:21 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Case]]></category>
		<category><![CDATA[fir]]></category>
		<category><![CDATA[muslims]]></category>
		<category><![CDATA[register]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=319563</guid>

					<description><![CDATA[രു സാമൂഹിക പ്രവർത്തകൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്വാമിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.]]></description>
										<content:encoded><![CDATA[<p>മുസ്‌ലിംകളുടെ വോട്ടവകാശം റദ്ദാക്കണമെന്ന പരാമർശത്തിൽ വിശ്വ വൊക്കലിഗ മഹാസംസ്ഥാന മഠം തലവൻ കുമാര ചന്ദ്രശേഖരനാഥ സ്വാമിജിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ്. ഒരു സാമൂഹിക പ്രവർത്തകൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്വാമിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.</p>
<p>ഭാരതീയ കിസാൻ സംഘ് ചൊവ്വാഴ്ച ബെംഗളൂരുവിൽ സംഘടിപ്പിച്ച കർഷക റാലിയിലായിരുന്നു സ്വാമിജിയുടെ വിവാദ പരാമർശം. മുസ്‌ലിംകളുടെ വോട്ടവകാശം റദ്ദാക്കാൻ നിയമം കൊണ്ടുവരണമെന്നും വഖഫ് ബോർഡ് ഇല്ലാതാക്കാണമെന്നുമായിരുന്നു സ്വാമിജി റാലിയിൽ പറഞ്ഞത്.</p>
<p>എന്നാൽ പരാമർശത്തിൽ ഖേദപ്രകടനവുമായി കുമാര ചന്ദ്രശേഖരനാഥ സ്വാമിജി രം​ഗത്തെത്തിയിരുന്നു. പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെയായിരുന്നു ഖേദപ്രകടനം.</p>
<p>&#8216;വൊക്കലിഗക്കാർ എല്ലാ മതങ്ങളോടും സഹിഷ്ണുത പുലർത്തുന്നവരാണ്. എല്ലാ മതവിശ്വാസികളോടും ഞങ്ങൾ എല്ലായിപ്പോഴും ഒരുപോലെയാണ് പെരുമാറിയിട്ടുള്ളത്. ഞങ്ങളുടെ മഠം മുസ്‌ലിംകളുമായി സൗഹാർദപരമായ ബന്ധം പുലർത്തുന്നു, അവർ ഞങ്ങളെ പതിവായി സന്ദർശിക്കാറുണ്ട്. അതുപോലെ, ഞങ്ങൾ അവരുടെ വിവാഹങ്ങളിലും മറ്റ് സന്തോഷകരമായ ചടങ്ങുകളിലും പങ്കെടുക്കുന്നു. അതുകൊണ്ട് ഈ സമൂഹത്തോട് അസഹിഷ്ണുതയില്ല&#8217; എന്നായിരുന്നു സ്വാമിജി പറഞ്ഞത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-reference-to-disenfranchisement-of-muslims-an-fir-has-been-registered-against-the-head-of-the-vokkaliga-mahasamsthan-math.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തിക്കിലും തിരക്കിലും 121 പേരുടെ മരണം: ആൾദൈവം ഭോലെ ബാബയുടെ പേരില്ലാതെ കുറ്റപത്രം</title>
		<link>https://www.chandrikadaily.com/121-killed-in-stampede-chargesheet-without-name-of-godman-bhole-baba.html</link>
					<comments>https://www.chandrikadaily.com/121-killed-in-stampede-chargesheet-without-name-of-godman-bhole-baba.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 03 Oct 2024 07:15:14 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Chargesheet]]></category>
		<category><![CDATA[fir]]></category>
		<category><![CDATA[godman Bhole Baba]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=311948</guid>

					<description><![CDATA[. 2 ലക്ഷത്തോളം പേര് പങ്കെടുത്ത പരിപാടിയിൽ ആൾദൈവം ഭോലെ ബാബയിൽ നിന്നും അനുഗ്രഹം വാങ്ങാനും കാലിനടിയിലെ മണ്ണ് ശേഖരിക്കാനും ആളുകൾ തിരക്കുകൂട്ടി.]]></description>
										<content:encoded><![CDATA[<p>ഉത്തർപ്രദേശിലെ ഹാഥ്റസിലെ മതചടങ്ങിനിടെ തിക്കിലും തിരക്കിലും 121 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ 3,200 പേജുള്ള കുറ്റപത്രം സമർപ്പിച്ചു. എന്നാൽ പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ ആൾദൈവം സൂരജ് പാൽ സിങ് എന്ന ഭോലെ ബാബയുടെ പേരില്ല. 2 ലക്ഷത്തോളം പേര് പങ്കെടുത്ത പരിപാടിയിൽ ആൾദൈവം ഭോലെ ബാബയിൽ നിന്നും അനുഗ്രഹം വാങ്ങാനും കാലിനടിയിലെ മണ്ണ് ശേഖരിക്കാനും ആളുകൾ തിരക്കുകൂട്ടി.</p>
<p>ഇതിനിടെയാണ് തിക്കിലും തിരക്കിലും പെട്ട് 121 പേർ മരിക്കാനിടയായ ദുരന്തമുണ്ടായത്. രണ്ട് സ്ത്രീകൾ ഉൾപ്പടെ 11 പേരെ പ്രതിചേർത്താണ് ചൊവ്വാഴ്ച്ച കുറ്റപത്രം സമർപ്പിച്ചതെന്ന് ‘ദി ഹിന്ദുസ്ഥാൻ ടൈംസ്’ റിപ്പോർട്ട് ചെയ്തു. ചടങ്ങിന്റെ പ്രധാന സംഘാടകരെയും പെർമിറ്റ് ഉറപ്പാക്കാൻ ഉത്തരവാദിത്തപ്പെട്ടവരെയും ഉൾപ്പെടെ കുറ്റപത്രത്തിൽ പ്രതിചേർത്തിട്ടുണ്ട്.</p>
<p>സംഭവം നടന്ന ജൂലൈ രണ്ടിന് സമർപ്പിച്ച എസ്.ഐ.ടി റിപ്പോർട്ടിലും ബാബയുടെ പങ്ക് ചോദ്യം ചെയ്തിട്ടില്ല. വിഷയത്തിൽ സംഭവം നടന്ന അന്ന് തന്നെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു.</p>
<p>സിക്കന്തറ റാവു ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ആനന്ദ് കുമാർ, സബ് ഡിവിഷനൽ മജിസ്‌ട്രേറ്റ് രവീന്ദ്ര കുമാർ, തഹസിൽദാർ സുശീൽ കുമാർ, സബ് ഇൻസ്‌പെക്ടർമാരായ മൻവീർ സിംഗ്, ബ്രിജേഷ് പാണ്ഡെ എന്നിവരടക്കം ആറ് ഉദ്യോഗസ്ഥരെ അശ്രദ്ധയും ഔദ്യോഗിക കൃത്യ ർവഹണത്തിൽ പാരായജയപ്പെട്ടു എന്നും ചൂണ്ടിക്കാണിച്ചുകൊണ്ട് സസ്‌പെൻഡ് ചെയ്തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/121-killed-in-stampede-chargesheet-without-name-of-godman-bhole-baba.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാഹുൽ ഗാന്ധിക്കെതിരായ തീവ്രവാദി പരാമർശം; കേന്ദ്രമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിനെതിരെ എഫ്.ഐ.ആര്&#x200d;</title>
		<link>https://www.chandrikadaily.com/1terrorist-remarks-against-rahul-gandhi-fir-against-union-minister-ravneet-singh-bittu.html</link>
					<comments>https://www.chandrikadaily.com/1terrorist-remarks-against-rahul-gandhi-fir-against-union-minister-ravneet-singh-bittu.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 19 Sep 2024 13:57:29 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[fir]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[Ravneet Singh Bittu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=310022</guid>

					<description><![CDATA[ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 353 (2), 192, 196 എന്നീ വകുപ്പുകൾ ചുമത്തിയാണ് FIR രജിസ്റ്റർ ചെയ്തിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് എതിരായ തീവ്രവാദ പരാമർശങ്ങളിൽ കേന്ദ്രമന്ത്രി രവനീത് സിംഗ് ബിട്ടുവിനെതിരെ എഫ്.ഐ.ആര്&#x200d; രജിസ്റ്റർ ചെയ്തു. കർണാടക കോൺഗ്രസ് സമർപ്പിച്ച പരാതിയിലാണ് കേന്ദ്രമന്ത്രിക്കെതിരെ കേസെടുത്തിരിക്കുന്നത്. രാഹുൽ ഗാന്ധിയെ ഭീകരവാദിയെന്ന് അധിക്ഷേപിച്ചതിനാണ് നടപടി.ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 353 (2), 192, 196 എന്നീ വകുപ്പുകൾ ചുമത്തിയാണ് എഫ്.ഐ.ആര്&#x200d;രജിസ്റ്റർ ചെയ്തിരിക്കുന്നത്.</p>
<p>രാഹുൽ ഗാന്ധിയുടെ അമേരിക്കൻ സന്ദർശനത്തിലെ പരാമർശങ്ങളിൽ പ്രതികരിച്ചു കൊണ്ടാണ് കേന്ദ്രമന്ത്രി രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷമായ പരാമർശങ്ങൾ ഉന്നയിച്ചത്. രാഹുൽ ഗാന്ധി രാജ്യത്തെ നമ്പർ വൺ ഭീകരവാദിയാണെന്നും അദ്ദേഹം ഇന്ത്യക്കാരൻ അല്ലെന്നുമായിരുന്നു മാധ്യമങ്ങളോട് പ്രതികരിക്കവേ കേന്ദ്രമന്ത്രിയുടെ പരാമർശം. പഞ്ചാബിൽ നിന്നുള്ള ബിജെപി എംപിയാണ് രവനീത് സിംഗ് ബിട്ടു.</p>
<p><b>ഞാന്&#x200d; എന്തിന് മാപ്പുപറയണം? പ്രസ്താവനയിൽ ഉറച്ച് ബിട്ടു</b></p>
<p>രാഹുൽ ഗാന്ധിയെ നമ്പർ വൺ തീവ്രവാദി എന്ന് വിളിച്ചതിൽ തനിക്ക് ഖേദമില്ലെന്നും മാപ്പ് പറയില്ലെന്നുമാണ് ബിട്ടുവിന്റെ നിലപാട്. ഗാന്ധി കുടുംബം പഞ്ചാബിനെ ചുട്ടെരിക്കുകയും അതിൻ്റെ ഫലമായി സംസ്ഥാനത്തിന് തലമുറകളുടെ ജീവൻ നഷ്ടപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>&#8220;ഞാനെന്തിന് ഖേദിക്കണം? പഞ്ചാബിൽ നമുക്ക് (സിഖ് സമുദായത്തിന്) നമ്മുടെ തലമുറകളെ നഷ്ടപ്പെട്ടു. ഗാന്ധി കുടുംബം പഞ്ചാബിനെ കത്തിച്ചു. ഒരു സിഖുകാരനെന്ന നിലയിൽ ഞാൻ എൻ്റെ വേദന പ്രകടിപ്പിക്കുകയാണ്. ബിട്ടു പറഞ്ഞു. ഇപ്പോൾ താൻ മന്ത്രിയാണെങ്കിലും ഒരു സിഖുക്കാരനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>വിവാദമായ തൻ്റെ പ്രസ്താവനയിൽ മാപ്പ് പറയുമോ എന്ന ചോദ്യത്തിന് വിഷയത്തിൽ ആ​ദ്യം മാപ്പ് പറയേണ്ടത് കോൺ​ഗ്രസ് അധ്യക്ഷ്യൻ മല്ലികാർജുൻ ഖാർ​ഗെയാണെന്നായിരുന്നു ബിട്ടുവിന്റെ മറുപടി. രാഹുൽ ഗാന്ധിയുടെ അതേ നിലപാട് തന്നെയാണോ കോൺ​ഗ്രസ് പാർട്ടിക്കുമുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും ബിട്ടു ആവശ്യപ്പെട്ടു.</p>
<p><b>രാഹുൽ ഗാന്ധി പറഞ്ഞത്</b></p>
<p>മൂന്ന് ദിവസത്തെ യുഎസ് സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധി, രാജ്യത്ത് വർധിച്ചുവരുന്ന മതപരമായ അസഹിഷ്ണുതയിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. രാജ്യത്തെ സിഖ് വിഭാഗക്കാർക്ക് സ്വതന്ത്രമായി തങ്ങളുടെ മതപരമായ കാര്യങ്ങൾ ചെയ്യാനാവുന്നില്ലെന്നായിരുന്നു അമേരിക്കൻ സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി പറഞ്ഞത്.</p>
<p>സിഖുകാരനായ വ്യക്തിക്ക് രാജ്യത്ത് ടർബൻ ധരിക്കാൻ സ്വാതന്ത്ര്യമുണ്ടോ? ഗുരുദ്വാരയിൽ പോകാൻ അനുവാദമുണ്ടോ? തുടങ്ങിയ ചോദ്യങ്ങൾ ഉന്നയിച്ച അദ്ദേഹം സിക്കുകാർക്ക് രാജ്യത്ത് മതസ്വാതന്ത്ര്യമില്ലെന്നും തങ്ങളുടെ പോരാട്ടം എല്ലാ മതങ്ങൾക്കും വേണ്ടിയുള്ളതാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇതാണ് ബിജെപിയെ ചൊടിപ്പിച്ചത്. യുഎസിലെ വിർജീനിയയിൽ നടന്ന പരിപാടിയിലാണ് ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തിൻ്റെ അവസ്ഥയെക്കുറിച്ച് സിഖുകാരെ ഉദ്ധരിച്ച് രാഹുൽ സംസാരിച്ചത്.</p>
<p>കോൺ​ഗ്രസ് എം.പിയായിരുന്ന ബിട്ടു, ഈ വർഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബിജെപിയിൽ ചേർന്നത്. പരാമർശത്തിൽ, കഴിഞ്ഞദിവസം ബിജെപി നേതാവും മുൻ എംഎൽഎയുമായ തർവീന്ദർ സിങ് മർവയും രാഹുലിനെതിരെ വധഭീഷണിയുമായി രംഗത്തെത്തിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1terrorist-remarks-against-rahul-gandhi-fir-against-union-minister-ravneet-singh-bittu.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജ്യത്ത് ഭാരതീയ ന്യായ് സംഹിത നടപ്പിലായി; ആദ്യ കേസ് റജിസ്റ്റർ ചെയ്തത് ഡൽഹിയിൽ</title>
		<link>https://www.chandrikadaily.com/bharatiya-nyaya-code-was-implemented-in-the-country-the-first-case-was-registered-in-delhi.html</link>
					<comments>https://www.chandrikadaily.com/bharatiya-nyaya-code-was-implemented-in-the-country-the-first-case-was-registered-in-delhi.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 01 Jul 2024 06:09:12 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BHARATIYA NYAY SAMHITA]]></category>
		<category><![CDATA[Delhi]]></category>
		<category><![CDATA[fir]]></category>
		<category><![CDATA[police]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=301449</guid>

					<description><![CDATA[ഭാരതീയ ന്യായ സംഹിത സെക്ഷന്&#x200d; 285 പ്രകാരമാണ് കേസ്]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: രാജ്യത്ത് ഭാരതീയ ന്യായ സംഹിത പ്രാബല്യത്തില്&#x200d;. ഇതുപ്രകാരമുള്ള ആദ്യകേസ് ഡല്&#x200d;ഹിയില്&#x200d; രജിസ്റ്റര്&#x200d; ചെയ്തു. ഡല്&#x200d;ഹി കമല മാര്&#x200d;ക്കറ്റ് പൊലിസ് സ്റ്റേഷന്&#x200d; പരിധിയിലെ തരുവ് കച്ചവടക്കാരനെതിരെയാണ് ആദ്യ കേസ് രജിസ്റ്റര്&#x200d; ചെയ്തത്. ഭാരതീയ ന്യായ സംഹിത സെക്ഷന്&#x200d; 285 പ്രകാരമാണ് കേസ്. റെയില്&#x200d;വേ സ്റ്റേഷന്റെ ഫുട് ഓവര്&#x200d;ബ്രിഡ്ജിനടിയില്&#x200d; പൊതുജനങ്ങള്&#x200d;ക്ക് തടസം സൃഷ്ടിച്ച് കച്ചവടം നടത്തിയെന്നാണ് എഫി.ഐ.ആറില്&#x200d; പറയുന്നത്.</p>
<p>രാജ്യത്ത് പുതിയ മൂന്ന് ക്രിമിനല്&#x200d; നിയമങ്ങളാണ് ഇന്നു മുതല്&#x200d; പ്രാബല്യത്തില്&#x200d; വന്നിരിക്കുന്നത്. നൂറ്റാണ്ടിലേറെയായി രാജ്യത്ത് നില നില്&#x200d;ക്കുന്ന ക്രിമിനല്&#x200d; നിയമങ്ങളായ ഇന്ത്യന്&#x200d; ശിക്ഷാ നിയമം(ഐ.പി.സി), ക്രിമിനല്&#x200d; നടപടി ക്രമം(സി.ആര്&#x200d;.പി.സി), ഇന്ത്യന്&#x200d; തെളിവ് നിയമം (ഐ.ഇ.എ) എന്നിവ മാറ്റി തല്&#x200d;സ്ഥാനത്ത് യഥാക്രമം ഭാരതീയ നീതി സംഹിത(ബി.എന്&#x200d;.എസ്), ഭാരതീയ പൗര സുരക്ഷാ സംഹിത (ബി.എന്&#x200d;.എസ്.എസ്), ഭാരതീയ തെളിവ് നിയമം (ബി.എസ്.എ) എന്നിവ നടപ്പാക്കുകയാണ് മോദി സര്&#x200d;ക്കാര്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bharatiya-nyaya-code-was-implemented-in-the-country-the-first-case-was-registered-in-delhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
