<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>fire &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/fire/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 19 Nov 2025 03:12:34 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>fire &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ആംബുലന്‍സിന് തീപിടിച്ച് നാല് പേര്‍ മരിച്ചു</title>
		<link>https://www.chandrikadaily.com/four-people-died-in-an-ambulance-fire.html</link>
					<comments>https://www.chandrikadaily.com/four-people-died-in-an-ambulance-fire.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 19 Nov 2025 03:12:34 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[ambulance accident]]></category>
		<category><![CDATA[fire]]></category>
		<category><![CDATA[gujarat]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364269</guid>

					<description><![CDATA[ചൊവ്വാഴ്ച രാത്രിയാണ് മൊദാസയില്‍ നിന്ന് അഹമ്മദാബാദിലേക്ക് കടന്നുപോകുന്ന ആംബുലന്‍സില്‍ ദുരന്തം സംഭവിച്ചത്.]]></description>
										<content:encoded><![CDATA[<p>പാലന്&#x200d;പൂര്&#x200d;: ഗുജറാത്തിലെ അഹമ്മദാബാദ് ഭാഗത്തേക്ക് പോകുകയായിരുന്ന ആംബുലന്&#x200d;സിന് തീപിടിച്ച് നാല് പേര്&#x200d; മരിച്ചു. ചൊവ്വാഴ്ച രാത്രിയാണ് മൊദാസയില്&#x200d; നിന്ന് അഹമ്മദാബാദിലേക്ക് കടന്നുപോകുന്ന ആംബുലന്&#x200d;സില്&#x200d; ദുരന്തം സംഭവിച്ചത്. മരിച്ചവരില്&#x200d; ഒരു ദിവസം മാത്രം പ്രായമായ പുതുജാത കുഞ്ഞും പിതാവും ഡോക്ടറും നഴ്സും ഉള്&#x200d;പ്പെടുന്നു.</p>
<p>മാസം തികയാതെ ജനിച്ച കുഞ്ഞിന്റെ ആരോഗ്യനില മോശമായതിനെ തുടര്&#x200d;ന്ന്, കൂടുതല്&#x200d; വിദഗ്ധ ചികിത്സക്കായി അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആദ്യം മൊദാസയിലെ ഒരു സ്വകാര്യ ആശുപത്രിയില്&#x200d; എത്തിയിരുന്ന കുഞ്ഞിനെ തുടര്&#x200d;ന്ന് നില വഷളായതിനാല്&#x200d; അഹമ്മദാബാദിലേക്ക് മാറ്റാന്&#x200d; നിര്&#x200d;ദേശിച്ചു. കുഞ്ഞിനെയും കുടുംബത്തെയും കൊണ്ടുപോകാന്&#x200d; ഓറഞ്ച് ചില്&#x200d;ഡ്രന്&#x200d;സ് ഹോസ്പിറ്റലില്&#x200d; നിന്നാണ് ഡോക്ടറും നഴ്സുമടങ്ങിയ ആംബുലന്&#x200d;സ് എത്തിയതെന്ന് ആരവല്ലി എസ്.പി. മനോഹര്&#x200d; സിംഗ് ജഡേജ അറിയിച്ചു.</p>
<p>ശിശുവിന്റെ പിതാവ് ജിഗ്‌നേഷ് മോച്ചി (38), കുടുംബാംഗങ്ങള്&#x200d; എന്നിവര്&#x200d; യാത്രതിരിച്ച ആംബുലന്&#x200d;സ് മൊദാസയില്&#x200d; നിന്ന് ചില കിലോമീറ്റര്&#x200d; മാത്രം പിന്നിട്ടപ്പോള്&#x200d; പെട്ടെന്ന് തീപിടിത്തം ഉണ്ടായി. തീ അതിവേഗം ആളിപ്പടര്&#x200d;ന്നതോടെ അഗ്‌നിശമന സേന എത്തുംമുമ്പ് തന്നെ കുഞ്ഞും പിതാവും ഡോക്ടറായ 30 കാരനായ രാജ്കരണ്&#x200d; ശാന്തിലാല്&#x200d; റെന്റിയയും 23 കാരിയായ നഴ്സ് ഭൂരി മനാത്തും വെന്തുമരിച്ചു.</p>
<p>അപകടസമയം ഡ്രൈവര്&#x200d; കാബിനില്&#x200d; ഉണ്ടായിരുന്ന മൂന്ന് പേര്&#x200d;ക്ക് ഗുരുതരമായ പൊള്ളലേറ്റതായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ആര്&#x200d;ഡി ദാബി പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവസ്ഥലത്ത് ഫോറന്&#x200d;സിക് സംഘം പരിശോധന നടത്തുകയും തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്&#x200d; അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.</p>
<p>ആംബുലന്&#x200d;സ് തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ലെങ്കിലും, വരുത്തിയ അനന്തരഫലങ്ങള്&#x200d; പ്രദേശവാസികളെയും ആരോഗ്യവ്യവസ്ഥയെയും നടുക്കിയിരിക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/four-people-died-in-an-ambulance-fire.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആംബുലന്‍സിന് തീ പിടിച്ചു; പിഞ്ചുകുഞ്ഞും ഡോക്ടറും നേഴ്‌സുമടക്കം 4 മരണം</title>
		<link>https://www.chandrikadaily.com/ambulance-caught-fire-4-deaths-including-toddler-doctor-and-nurse.html</link>
					<comments>https://www.chandrikadaily.com/ambulance-caught-fire-4-deaths-including-toddler-doctor-and-nurse.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 18 Nov 2025 11:34:02 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ambulance]]></category>
		<category><![CDATA[death]]></category>
		<category><![CDATA[fire]]></category>
		<category><![CDATA[gujarat]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364210</guid>

					<description><![CDATA[ പരിക്കേറ്റ മൂന്ന് പേരെയും പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.]]></description>
										<content:encoded><![CDATA[<p>ഗുജറാത്തിലെ മൊദാസയില്&#x200d; ചികിത്സയ്ക്കായി യാത്ര ചെയ്യുകയായിരുന്ന സ്വകാര്യ ആശുപത്രിയുടെ ആംബുലന്&#x200d;സിന് തീപിടിച്ച് നവജാത ശിശുവും ഡോക്ടറും നഴ്‌സും ഉള്&#x200d;പ്പെടെ നാല് പേര്&#x200d; ദാരുണമായി മരിച്ച സംഭവത്തില്&#x200d; മൂന്ന് പേര്&#x200d;ക്ക് പരിക്കേറ്റു. സംഭവം പുലര്&#x200d;ച്ചെ 12:45ഓടെ മൊദാസ പട്ടണത്തില്&#x200d; നിന്ന് ഒരു കിലോമീറ്റര്&#x200d; മാറിയിടത്താണ് നടന്നത്. മഹിസാഗറിലെ ലുനാവാഡയില്&#x200d; നിന്നെത്തിയ കുടുംബം ആദ്യമായി മൊദാസയിലേക്കാണ് കുഞ്ഞിനെ ചികിത്സയ്ക്കായി കൊണ്ടുവന്നത്. കുഞ്ഞിന്റെ നില വഷളായതിനെ തുടര്&#x200d;ന്ന് അഹമ്മദാബാദിലേക്ക് മാറ്റാന്&#x200d; തീരുമാനിച്ചപ്പോള്&#x200d;, യാത്രാമധ്യേ ആംബുലന്&#x200d;സില്&#x200d; തീപിടിത്തമുണ്ടായി. രോഗബാധിതനായ കുഞ്ഞിനെയും കുടുംബത്തെയും മാറ്റിക്കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടമെന്ന് ആരവല്ലി ജില്ലാ പൊലീസ് സൂപ്രണ്ട് മനോഹര്&#x200d;സിങ് ജഡേജ അറിയിച്ചു. തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഫോറന്&#x200d;സിക് വിദഗ്ധരുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ വ്യക്തമാകൂവെന്ന് എസ്.പി കൂട്ടിച്ചേര്&#x200d;ത്തു. പരിക്കേറ്റ മൂന്ന് പേരെയും പൊള്ളലേറ്റ് ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചിരിക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ambulance-caught-fire-4-deaths-including-toddler-doctor-and-nurse.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാലക്കാട്ട് ഓങ്ങല്ലൂരില്‍ ആക്രിക്കടയ്ക്ക് തീപിടിച്ചു</title>
		<link>https://www.chandrikadaily.com/akrikada-caught-fire-in-ongallur-palakkad.html</link>
					<comments>https://www.chandrikadaily.com/akrikada-caught-fire-in-ongallur-palakkad.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 03 Nov 2025 09:37:35 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fire]]></category>
		<category><![CDATA[Ongallur]]></category>
		<category><![CDATA[plakkad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361659</guid>

					<description><![CDATA[സംഭവത്തെ തുടര്‍ന്ന് നാല് യൂണിറ്റ് ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.]]></description>
										<content:encoded><![CDATA[<p>പാലക്കാട്: പാലക്കാട് ഓങ്ങല്ലൂര്&#x200d; കാരക്കാട് പ്രദേശത്ത് പ്രവര്&#x200d;ത്തിച്ചിരുന്ന ആക്രിക്കടയ്ക്ക് തീപിടിച്ചു. കട പൂര്&#x200d;ണ്ണമായും കത്തിനശിച്ച നിലയിലാണ്.</p>
<p>സംഭവത്തെ തുടര്&#x200d;ന്ന് നാല് യൂണിറ്റ് ഫയര്&#x200d; ഫോഴ്സ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.</p>
<p>പ്രാഥമിക വിവരം പ്രകാരം, പഴയ ഫ്രിഡ്ജിന്റെ പൊളിച്ചുവെച്ച ഭാഗങ്ങള്&#x200d;ക്കാണ് ആദ്യം തീപിടിച്ചത്, തുടര്&#x200d;ന്ന് തീ പെട്ടെന്ന് വ്യാപിച്ചു. അഗ്‌നിബാധയെത്തുടര്&#x200d;ന്ന് പ്രദേശത്ത് കടുത്ത പുക പടര്&#x200d;ന്നതോടെ, സമീപവാസികള്&#x200d; ഭീതിയിലായി.</p>
<p>കടയുടെ മുന്&#x200d;ഭാഗത്തെ തീ നിയന്ത്രണാധീനമായെങ്കിലും, പിന്നാമ്പുറത്തില്&#x200d; തീ അണയ്ക്കാനുള്ള പ്രവര്&#x200d;ത്തനം ഇപ്പോഴും തുടരുകയാണ്.</p>
<p>അപകടസാധ്യത കണക്കിലെടുത്ത് കടയ്ക്ക് മുന്നിലുള്ള വീടുകളില്&#x200d; താമസിക്കുന്നവരെ താത്കാലികമായി ഒഴിപ്പിച്ചു.</p>
<p>ഫയര്&#x200d; ഫോഴ്സും പൊലീസ് സംഘങ്ങളും സ്ഥലത്ത് ജാഗ്രത പാലിച്ച് പ്രവര്&#x200d;ത്തനം തുടരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/akrikada-caught-fire-in-ongallur-palakkad.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മെക്‌സിക്കോയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ തീപിടിത്തം; കുട്ടികള്‍ ഉള്‍പ്പെടെ 23 പേര്‍ മരിച്ചു</title>
		<link>https://www.chandrikadaily.com/supermarket-fire-in-mexico-23-people-died-including-children.html</link>
					<comments>https://www.chandrikadaily.com/supermarket-fire-in-mexico-23-people-died-including-children.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 02 Nov 2025 08:52:08 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[fire]]></category>
		<category><![CDATA[Mexico]]></category>
		<category><![CDATA[supermarket]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361502</guid>

					<description><![CDATA[സൊനോറ സംസ്ഥാനത്തിലെ ഹെര്‍മോസിലോയിലെ ''വാള്‍ഡോസ്'' എന്ന കടയിലാണ് തീപിടിത്തം ഉണ്ടായത് എന്ന് സംസ്ഥാന ഗവര്‍ണര്‍ അല്‍ഫോന്‍സോ ഡുറാസോ അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>മെക്‌സിക്കോ സിറ്റി: വടക്കുപടിഞ്ഞാറന്&#x200d; മെക്‌സിക്കോയിലെ ഹെര്&#x200d;മോസിലോ നഗരത്തിലെ ഒരു സൂപ്പര്&#x200d;മാര്&#x200d;ക്കറ്റില്&#x200d; ഉണ്ടായ തീപിടിത്തത്തിലും സ്‌ഫോടനത്തിലും കുട്ടികള്&#x200d; ഉള്&#x200d;പ്പെടെ 23 പേര്&#x200d; മരിച്ചു. 12 പേര്&#x200d;ക്ക് പരിക്കേറ്റതായും അധികൃതര്&#x200d; അറിയിച്ചു.</p>
<p>സൊനോറ സംസ്ഥാനത്തിലെ ഹെര്&#x200d;മോസിലോയിലെ &#8221;വാള്&#x200d;ഡോസ്&#8221; എന്ന കടയിലാണ് തീപിടിത്തം ഉണ്ടായത് എന്ന് സംസ്ഥാന ഗവര്&#x200d;ണര്&#x200d; അല്&#x200d;ഫോന്&#x200d;സോ ഡുറാസോ അറിയിച്ചു.<br />
ഗവര്&#x200d;ണര്&#x200d; സോഷ്യല്&#x200d; മീഡിയയില്&#x200d; പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തില്&#x200d;, &#8221;തീപിടിത്തത്തില്&#x200d; 23 പേര്&#x200d; മരിച്ചു, 11 പേര്&#x200d;ക്ക് പരിക്കേറ്റു,&#8221; എന്ന വിവരമാണ് പങ്കുവെച്ചത്.</p>
<p>&#8216;ദുരന്തത്തില്&#x200d; കുട്ടികളും ഉള്&#x200d;പ്പെട്ടത് അത്യന്തം വേദനാജനകമാണ്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്&#x200d; ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്,&#8221; ഗവര്&#x200d;ണര്&#x200d; ഡുറാസോ പറഞ്ഞു.</p>
<p>അപകടത്തിന്റെ കാരണം വ്യക്തമാക്കുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>മെക്‌സിക്കന്&#x200d; റെഡ് ക്രോസ് പ്രസിഡന്റ് കാര്&#x200d;ലോസ് ഫ്രാനറിന്റെ വിവരമനുസരിച്ച്, മരണപ്പെട്ടവരില്&#x200d; 12 സ്ത്രീകളും 5 പുരുഷന്മാരും 4 ആണ്&#x200d;കുട്ടികളും 2 പെണ്&#x200d;കുട്ടികളും ഉള്&#x200d;പ്പെടുന്നു.</p>
<p>അതേസമയം, തീപിടിത്തത്തെത്തുടര്&#x200d;ന്ന് രൂപപ്പെട്ട വിഷവാതകം ശ്വസിച്ചതാണ് ഭൂരിഭാഗം പേരുടെയും മരണകാരണം എന്ന് സംസ്ഥാന അറ്റോര്&#x200d;ണി ജനറല്&#x200d; ഗുസ്താവോ സാലാസ് വ്യക്തമാക്കി.</p>
<p>തീപിടിത്തത്തിന്റെ ഭീകര ദൃശ്യങ്ങള്&#x200d; സോഷ്യല്&#x200d; മീഡിയയില്&#x200d; വ്യാപകമായി പ്രചരിച്ചു. കടയ്ക്ക് പുറത്ത് പാര്&#x200d;ക്ക് ചെയ്തിരുന്ന വാഹനങ്ങളും തീയില്&#x200d; കത്തിനശിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/supermarket-fire-in-mexico-23-people-died-including-children.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡല്‍ഹി എംപിമാരുടെ ഫ്‌ലാറ്റിലെ തീപിടിത്തം: അപകടകാരണം  പടക്കങ്ങള്‍ തന്നെ</title>
		<link>https://www.chandrikadaily.com/delhi-mps-flat-fire-firecrackers-are-the-cause-of-the-accident.html</link>
					<comments>https://www.chandrikadaily.com/delhi-mps-flat-fire-firecrackers-are-the-cause-of-the-accident.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 19 Oct 2025 09:42:55 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Delhi]]></category>
		<category><![CDATA[fire]]></category>
		<category><![CDATA[Flat]]></category>
		<category><![CDATA[mp]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=359220</guid>

					<description><![CDATA[കേന്ദ്ര നഗരകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഷിരീകരിച്ചത്. ]]></description>
										<content:encoded><![CDATA[<p>ഡല്&#x200d;ഹി എംപിമാരുടെ ഫ്‌ലാറ്റില്&#x200d; തീപിടിത്തത്തിനുള്ള കാരണം പടക്കങ്ങള്&#x200d; തന്നെയെന്ന് സ്ഥിരീകരണം. കേന്ദ്ര നഗരകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഷിരീകരിച്ചത്. സംഭവസമയം കെട്ടിടത്തിലെ അഗ്‌നിസുരക്ഷാ സംവിധാനങ്ങള്&#x200d; പ്രവര്&#x200d;ത്തനക്ഷമമായിരുന്നുവെന്നും ഫ്‌ലാറ്റില്&#x200d; സ്പ്രിങ്‌ളറുകള്&#x200d; ഉണ്ടായിരുന്നില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.</p>
<p>കഴിഞ്ഞ ദിവസമാണ് ബിഡി മാര്&#x200d;ഗിലെ ബ്രഹ്‌മപുത്ര അപ്പാര്&#x200d;ട്ട്‌മെന്റില്&#x200d; തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന് താഴെ കുട്ടികള്&#x200d; പടക്കം പൊട്ടിക്കുമ്പോഴാണ് ഉപയോഗശൂന്യമായ ഫര്&#x200d;ണിച്ചറുകളിലേക്ക് തീ പടര്&#x200d;ന്ന് കയറിയത്. അപകടത്തില്&#x200d; ഇതുവരെ ആളപായം റിപ്പോര്&#x200d;ട്ട് ചെയ്തിട്ടില്ല. </p>
<p>ഉച്ചക്ക് ഒരു മണിയോടെയാണ് ബിഡി മാര്&#x200d;ഗിലുള്ള ബ്രഹ്‌മപുത്ര അപ്പാര്&#x200d;ട്ട്‌മെന്റിലെ സ്റ്റാഫ് ക്വാര്&#x200d;ട്ടേഴ്‌സിന് തീപിടിച്ചത്. ബേസ്‌മെന്റില്&#x200d; കൂട്ടിയിട്ടിരുന്ന ഉപയോഗശൂന്യമായ ഫര്&#x200d;ണ്ണിച്ചറുകള്&#x200d;ക്കാണ് ആദ്യം തീ പിടിച്ചത്. അപകടത്തില്&#x200d; സ്റ്റാഫ് ക്വാര്&#x200d;ട്ടേഴ്‌സിന്റെ രണ്ട് നിലകള്&#x200d; പൂര്&#x200d;ണ്ണമായും കത്തി നശിച്ചു. രണ്ട് നിലകളില്&#x200d; കാര്യമായ നാശനഷ്ടമുണ്ടായതായാണ് റിപ്പോര്&#x200d;ട്ട്. </p>
<p>അതേസമയം ഫ്‌ലാറ്റുകളിലുണ്ടായിരുന്നവര്&#x200d; ഇറങ്ങിയോടിയതിനാല്&#x200d; വന്&#x200d; അപകടം ഒഴിവായി. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/delhi-mps-flat-fire-firecrackers-are-the-cause-of-the-accident.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കണ്ണൂര്‍ പുതിയങ്ങാടിയിലെ തീപിടുത്തം;  നാല് പേര്‍ മരിച്ചു</title>
		<link>https://www.chandrikadaily.com/1four-people-died-in-a-fire-in-puyyangadi-kannur.html</link>
					<comments>https://www.chandrikadaily.com/1four-people-died-in-a-fire-in-puyyangadi-kannur.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 16 Oct 2025 05:44:04 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fire]]></category>
		<category><![CDATA[kannur]]></category>
		<category><![CDATA[Puyyangadi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=358706</guid>

					<description><![CDATA[വ്യാഴാഴ്ച രാത്രി തൊഴിലാളികള്‍ താമസിക്കുന്ന റൂമില്‍ ഭക്ഷണം പാകം ചെയ്ത ശേഷം ഗ്യാസ് ഓഫ് ചെയ്യാതെ ഉറങ്ങുകയായിരുന്നു]]></description>
										<content:encoded><![CDATA[<p>കണ്ണൂര്&#x200d;: പുതിയങ്ങാടിയില്&#x200d; ഗ്യാസ് സിലിണ്ടറില്&#x200d; തീപിടിച്ച് സംഭവിച്ച അപകടത്തില്&#x200d; നാലു പേര്&#x200d; മരിച്ചതായി റിപ്പോര്&#x200d;ട്ട്. ഒഡീഷ സ്വദേശി ജിതേന്ദ്ര ബഹ്റ (40) ആണ് മരണപ്പെട്ടവരില്&#x200d; ഒരാള്&#x200d;. അപകടത്തില്&#x200d; പരിക്കേറ്റ പരിയാരയിലെ മറ്റുള്ളവര്&#x200d;, കണ്ണൂര്&#x200d; മെഡിക്കല്&#x200d; കോളേജില്&#x200d; ചികിത്സയിലിരിക്കെ മരണപ്പെട്ടു.</p>
<p>വ്യാഴാഴ്ച രാത്രി തൊഴിലാളികള്&#x200d; താമസിക്കുന്ന റൂമില്&#x200d; ഭക്ഷണം പാകം ചെയ്ത ശേഷം ഗ്യാസ് ഓഫ് ചെയ്യാതെ ഉറങ്ങുകയായിരുന്നു. അടുത്ത ദിവസം വെള്ളിയാഴ്ച രാവിലെ, ഒരാള്&#x200d; വീണ്ടും ഭക്ഷണം പാചകം ചെയ്യാനായി തീ കത്തിക്കുമ്പോഴാണ് അപകടം സംഭവിച്ചത്.</p>
<p>അപകടത്തില്&#x200d; ഏഴ് പേര്&#x200d; പൊള്ളലേറ്റു. ഒഡീഷ സ്വദേശി ശിവ ബഹ്റ, നിഘം ബഹ്റ, സുഭാഷ് ബഹ്റ, ജിതേന്ദ്ര ബഹ്റ നാലുപേരാണ് ഗുരുതരമായി പരിക്കേറ്റത്. ജിതേന്ദ്ര ബഹ്റ ഒഴികെയുള്ള മൂന്നു പേര്&#x200d; കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കേ മരിക്കുകയായിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1four-people-died-in-a-fire-in-puyyangadi-kannur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജസ്ഥാനില്‍ സ്ലീപ്പര്‍ ബസിന് തീപിടിച്ച് പത്ത് പേര്‍ മരിച്ചു</title>
		<link>https://www.chandrikadaily.com/10-killeed-in-sleeper-bus-fire-inn-rajasthan.html</link>
					<comments>https://www.chandrikadaily.com/10-killeed-in-sleeper-bus-fire-inn-rajasthan.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 14 Oct 2025 17:03:45 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[fire]]></category>
		<category><![CDATA[rajasthan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=358493</guid>

					<description><![CDATA[പതിനാറ് പേര്‍ക്ക് പൊള്ളലേറ്റ് പരിക്കേല്‍ക്കുകയും ചെയ്തു. ]]></description>
										<content:encoded><![CDATA[<p>ചൊവ്വാഴ്ച ഉച്ചയ്ക്ക് തായത്ത് ഗ്രാമത്തിന് സമീപം ജയ്സാല്&#x200d;മീറില്&#x200d; നിന്ന് ജോധ്പൂരിലേക്ക് പോവുകയായിരുന്ന എയര്&#x200d;കണ്ടീഷന്&#x200d; സ്ലീപ്പര്&#x200d; ബസ്സിന് തീപിടിച്ച് പത്ത് മരണം. പതിനാറ് പേര്&#x200d;ക്ക് പൊള്ളലേറ്റ് പരിക്കേല്&#x200d;ക്കുകയും ചെയ്തു. പരിക്കേറ്റവരില്&#x200d; സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്&#x200d;ട്ട്.</p>
<p>പരിക്കേറ്റവരെ ജയ്സാല്&#x200d;മീറിലെ ജവഹര്&#x200d; സര്&#x200d;ക്കാര്&#x200d; ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ച ശേഷം ജോധ്പൂരിലേക്ക് റഫര്&#x200d; ചെയ്തു. ഇവരില്&#x200d; ഭൂരിഭാഗം പേര്&#x200d;ക്കും 70% വരെ പൊള്ളലേറ്റതായി പറയപ്പെടുന്നു. ജയ്സാല്&#x200d;മീറില്&#x200d; നിന്ന് 20 കിലോമീറ്റര്&#x200d; അകലെയുള്ള യുദ്ധ മ്യൂസിയം കടക്കുന്നതിനിടെ ബസിന്റെ പിന്&#x200d;ഭാഗത്ത് നിന്നാണ് തീ പടര്&#x200d;ന്നതെന്നാണ് റിപ്പോര്&#x200d;ട്ട്.</p>
<p>സ്വകാര്യ ബസില്&#x200d; 57 യാത്രക്കാരാണ് ഉണ്ടായിരുന്നത്. കനത്ത ചൂട് കാരണം രക്ഷാപ്രവര്&#x200d;ത്തനം വൈകിയതിനാല്&#x200d; മരിച്ചവരുടെ മൃതദേഹങ്ങള്&#x200d; വൈകുന്നേരം വരെ വാഹനത്തിനുള്ളില്&#x200d; തന്നെ കിടന്നു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.</p>
<p>ഫയര്&#x200d;ഫോഴ്സ് എത്തിയപ്പോഴേക്കും ബസ് പൂര്&#x200d;ണമായും കത്തിനശിച്ചതായി മുനിസിപ്പല്&#x200d; കൗണ്&#x200d;സില്&#x200d; ഫയര്&#x200d; ഓഫീസര്&#x200d; കൃഷ്ണപാല്&#x200d; സിംഗ് റാത്തോഡ് പറഞ്ഞു. &#8216;ഞങ്ങളുടെ സംഘം തീ അണച്ചെങ്കിലും, 10 മുതല്&#x200d; 12 വരെ യാത്രക്കാര്&#x200d; ജീവനോടെ കത്തിക്കരിഞ്ഞതായി ഭയപ്പെടുന്നു,&#8217; മിസ്റ്റര്&#x200d; റാത്തോഡ് പറഞ്ഞു.</p>
<p>ദൃക്സാക്ഷികളുടെ വിവരണമനുസരിച്ച്, തീപിടിത്തത്തില്&#x200d; നിന്ന് രക്ഷപ്പെടാനുള്ള തീവ്രശ്രമത്തില്&#x200d; നിരവധി യാത്രക്കാര്&#x200d; ഓടുന്ന വാഹനത്തില്&#x200d; നിന്ന് പുറത്തേക്ക് ചാടി. ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്. തയ്യാട് ഗ്രാമത്തിലെ താമസക്കാരും വഴിയാത്രക്കാരും രക്ഷാപ്രവര്&#x200d;ത്തനത്തില്&#x200d; സഹായിക്കാന്&#x200d; സ്ഥലത്തെത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/10-killeed-in-sleeper-bus-fire-inn-rajasthan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തളിപ്പറമ്പില്‍ തീപിടിത്തത്തിനിടെ മോഷണം; സ്ത്രീ കവര്‍ന്നത് 10,000 രൂപയുടെ സാധനങ്ങള്‍</title>
		<link>https://www.chandrikadaily.com/theft-during-a-grass-fire-the-wwoman-stole-goods-worth-10000-rupees.html</link>
					<comments>https://www.chandrikadaily.com/theft-during-a-grass-fire-the-wwoman-stole-goods-worth-10000-rupees.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 12 Oct 2025 16:21:17 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fire]]></category>
		<category><![CDATA[kannur]]></category>
		<category><![CDATA[thaliparamba]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=358069</guid>

					<description><![CDATA[. പര്‍ദ്ദയിട്ട സ്ത്രീ മോഷണം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ]]></description>
										<content:encoded><![CDATA[<p>കണ്ണൂര്&#x200d; തളിപ്പറമ്പില്&#x200d; തീപിടിത്തത്തിനിടെ മോഷണം. തീപിടിത്തമുണ്ടായ ഭാഗത്തെ എതിര്&#x200d;വശത്തുള്ള നിബ്രാസ് ഹൈപ്പര്&#x200d;മാര്&#x200d;ക്കറ്റിലായിരുന്നു മോഷണം. പര്&#x200d;ദ്ദയിട്ട സ്ത്രീ മോഷണം നടത്തുന്ന ദൃശ്യങ്ങള്&#x200d; പുറത്തുവന്നിരുന്നു. പതിനായിരം രൂപയുടെ സാധനങ്ങള്&#x200d; സ്ത്രീ മോഷ്ടിച്ചതായാണ് കട ഉടമ നിസാറിന്റെ പരാതി.</p>
<p>ആളുകളുടെ ശ്രദ്ധ പുറത്തെ തീപിടിത്തത്തിലായിരിക്കുഴാണ് സ്ത്രീ മോഷണം നടത്തിയത്.  ശേഷം സ്ത്രീ ജനക്കൂട്ടത്തിനിടയിലൂടെ പെട്ടെന്നു നടന്നുപോകുകയായിരുന്നു. ഇതേസമയം തന്നെ കടയില്&#x200d; മോഷണം നടത്തിയ മറ്റൊരു സ്ത്രീയെ കയ്യോടെ പിടികൂടി.</p>
<p>പ്രതിയെ ഇതുവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടില്ല. വ്യാഴാഴ്ചയാണ് തളിപ്പറമ്പ് ബസ് സ്റ്റാന്&#x200d;ഡ് പരിസരത്തെ കെ.വി.കോംപ്ലക്സില്&#x200d; വന്&#x200d; തീപിടിത്തം ഉണ്ടായത്. വൈകീട്ട് അഞ്ചുമണിയോടെ ആയിരുന്നു സംഭവം. 15 ഫയര്&#x200d; യൂണിറ്റുകള്&#x200d; എത്തി മൂന്നു മണിക്കൂറിലേറെ സമയമെടുത്തായിരുന്നു തീ അണച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/theft-during-a-grass-fire-the-wwoman-stole-goods-worth-10000-rupees.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഷോപ്പിംഗ് കോംപ്ലക്‌സില്‍ വന്‍ തീപിടിത്തം; നിരവധി കടകള്‍ കത്തിനശിച്ചു</title>
		<link>https://www.chandrikadaily.com/huge-fire-breaks-out-inn-shopping-complex-near-thaliparamb-bus-stand-many-shops-were-burnt-down.html</link>
					<comments>https://www.chandrikadaily.com/huge-fire-breaks-out-inn-shopping-complex-near-thaliparamb-bus-stand-many-shops-were-burnt-down.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 09 Oct 2025 14:43:23 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fire]]></category>
		<category><![CDATA[kannur]]></category>
		<category><![CDATA[news]]></category>
		<category><![CDATA[thaliparamba]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=357635</guid>

					<description><![CDATA[ കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്നാണ് ആദ്യം തീപടര്‍ന്നതെന്നാണ് വിവരം.]]></description>
										<content:encoded><![CDATA[<p>തളിപ്പറമ്പ്: നഗരത്തില്&#x200d; വന്&#x200d;തീപ്പിടിത്തം. ബസ് സ്റ്റാന്റിന് സമീപം ദേശീയപാതയോട് ചേര്&#x200d;ന്ന കെട്ടിടത്തിലാണ് തീപ്പിടിച്ചത്. കളിപ്പാട്ടങ്ങള്&#x200d; വില്&#x200d;ക്കുന്ന കടയില്&#x200d; നിന്നാണ് ആദ്യം തീപടര്&#x200d;ന്നതെന്നാണ് വിവരം. മൊബൈല്&#x200d; ഷോപ്പുകളും തുണിക്കടകളും ഉള്&#x200d;ക്കൊള്ളുന്നതാണ് കെട്ടിടം. ഇതുവരെ ആളാപായം റിപ്പോര്&#x200d;ട്ട് ചെയ്തിട്ടില്ല. </p>
<p>കണ്ണൂര്&#x200d;, പയ്യന്നൂര്&#x200d;, പെരിങ്ങോം തുടങ്ങിയ സ്ഥലങ്ങളില്&#x200d;നിന്ന് അഗ്‌നിരക്ഷാസേന പ്രദേശെേത്തത്തി  തീയണക്കാന്&#x200d; ശ്രമം തുടരുകയാണ്. വൈകീട്ട് 5,30ഓടെയാണ് തീപിടത്തമുണ്ടായത്. ഒരു മണിക്കൂറിലേറെയായി തീ ആളി കത്തുകയാണ്. അഞ്ചോളം കടകള്&#x200d; ഇതിനകം കത്തി നശിച്ചു. ഇതുവരെ തീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല. തീയണയ്ക്കാന്&#x200d; ആവശ്യമായ അഗ്‌നിരക്ഷാസേനാ യൂണിറ്റുകള്&#x200d; എത്തിയിട്ടില്ലെന്നും അധികൃതര്&#x200d; നിസംഗത കാണിച്ചുവെന്നും നാട്ടുകാര്&#x200d; ആരോപിച്ചു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/huge-fire-breaks-out-inn-shopping-complex-near-thaliparamb-bus-stand-many-shops-were-burnt-down.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജയ്പൂരിലെ സവായ് മാന്‍ സിംഗ് ആശുപത്രിയിലെ ഐസിയുവില്‍ വന്‍ തീപിടിത്തം; ആറ് പേര്‍ മരിച്ചു</title>
		<link>https://www.chandrikadaily.com/massive-fire-breaks-ouut-in-jaiipurs-sawai-man-singh-hospital-icu-six-people-died.html</link>
					<comments>https://www.chandrikadaily.com/massive-fire-breaks-ouut-in-jaiipurs-sawai-man-singh-hospital-icu-six-people-died.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 06 Oct 2025 01:43:43 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fire]]></category>
		<category><![CDATA[hospital]]></category>
		<category><![CDATA[rajasthan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=357002</guid>

					<description><![CDATA[ട്രോമ ഐസിയുവില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടുണ്ടായതിനാല്‍ തീ പെട്ടെന്ന് പടരുകയും വിഷവാതകം പുറത്തുവിടുകയും ചെയ്തതായി എസ്എംഎസ് ഹോസ്പിറ്റല്‍ ട്രോമ സെന്റര്‍ ഇന്‍ ചാര്‍ജ് ഡോ.അനുരാഗ് ധക്കാട് പറഞ്ഞു.
]]></description>
										<content:encoded><![CDATA[<p>രാജസ്ഥാനിലെ ജയ്പൂരിലെ സവായ് മാന്&#x200d; സിംഗ് (എസ്എംഎസ്) ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്&#x200d; (ഐസിയു) ഉണ്ടായ വന്&#x200d; തീപിടിത്തത്തില്&#x200d; ആറ് രോഗികള്&#x200d; മരിച്ചതായി തിങ്കളാഴ്ച പുലര്&#x200d;ച്ചെ അധികൃതര്&#x200d; അറിയിച്ചു.</p>
<p>ട്രോമ ഐസിയുവില്&#x200d; ഷോര്&#x200d;ട്ട് സര്&#x200d;ക്യൂട്ടുണ്ടായതിനാല്&#x200d; തീ പെട്ടെന്ന് പടരുകയും വിഷവാതകം പുറത്തുവിടുകയും ചെയ്തതായി എസ്എംഎസ് ഹോസ്പിറ്റല്&#x200d; ട്രോമ സെന്റര്&#x200d; ഇന്&#x200d; ചാര്&#x200d;ജ് ഡോ.അനുരാഗ് ധക്കാട് പറഞ്ഞു.</p>
<p>തീ പടര്&#x200d;ന്ന് പിടിച്ച ട്രോമ ഐസിയുവില്&#x200d; 11 രോഗികളുണ്ടായിരുന്നുവെന്ന് ഡോ.ധക്കാദ് പറഞ്ഞു.</p>
<p>ഗുരുതരാവസ്ഥയിലുള്ള രോഗികളില്&#x200d; ഭൂരിഭാഗവും അബോധാവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>&#8216;ഞങ്ങളുടെ ട്രോമ സെന്ററിന് രണ്ടാം നിലയില്&#x200d; രണ്ട് ഐസിയുകളുണ്ട്: ഒരു ട്രോമ ഐസിയുവും ഒരു സെമി ഐസിയുവും. ഞങ്ങള്&#x200d;ക്ക് അവിടെ 24 രോഗികളുണ്ടായിരുന്നു; 11 ട്രോമ ഐസിയുവിലും 13 പേര്&#x200d; സെമി ഐസിയുവിലും. ട്രോമ ഐസിയുവില്&#x200d; ഒരു ഷോര്&#x200d;ട്ട് സര്&#x200d;ക്യൂട്ട് ഉണ്ടായി, തീ അതിവേഗം പടര്&#x200d;ന്ന് വിഷവാതകങ്ങള്&#x200d; പുറപ്പെടുവിച്ചു,&#8217; അദ്ദേഹം പറഞ്ഞു.</p>
<p>ഗുരുതരാവസ്ഥയിലുള്ള രോഗികളില്&#x200d; ഭൂരിഭാഗവും അബോധാവസ്ഥയിലായിരുന്നു. ഞങ്ങളുടെ ട്രോമ സെന്റര്&#x200d; ടീമും നഴ്സിംഗ് ഓഫീസര്&#x200d;മാരും വാര്&#x200d;ഡ് ബോയ്സും ചേര്&#x200d;ന്ന് ഉടന്&#x200d; തന്നെ അവരെ ട്രോളികളില്&#x200d; കയറ്റി രക്ഷപെടുത്തി ICU വില്&#x200d; നിന്ന് കഴിയുന്നത്ര രോഗികളെ കൊണ്ടുവന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റി. അവരില്&#x200d; ആറ് രോഗികളും വളരെ ഗുരുതരമാണ്; CPR ഉപയോഗിച്ച് അവരെ പുനരുജ്ജീവിപ്പിക്കാന്&#x200d; ഞങ്ങള്&#x200d; വളരെ ശ്രമിച്ചു, പക്ഷേ അവരെ രക്ഷിക്കാനായില്ല,&#8217; ആശുപത്രി അധികൃതര്&#x200d; പറഞ്ഞു.</p>
<p>അഞ്ച് രോഗികള്&#x200d; ഇപ്പോഴും ഗുരുതരാവസ്ഥയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>മരിച്ചവരില്&#x200d; രണ്ട് സ്ത്രീകളും നാല് പുരുഷന്മാരുമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/massive-fire-breaks-ouut-in-jaiipurs-sawai-man-singh-hospital-icu-six-people-died.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
