<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>fireaccident &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/fireaccident/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 30 Oct 2023 07:09:36 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>fireaccident &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ചാണകപ്പൊടി കത്തിച്ച് പാമ്പിനെ പുകച്ച് പുറത്താക്കാൻ ശ്രമിക്കുന്നതിനിടെ വീട് കത്തി നശിച്ചു</title>
		<link>https://www.chandrikadaily.com/utharpradesh-fireaccident.html</link>
					<comments>https://www.chandrikadaily.com/utharpradesh-fireaccident.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Mon, 30 Oct 2023 07:09:36 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fireaccident]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=281219</guid>

					<description><![CDATA[തീപിടിത്തത്തിൽ പണവും ആഭരണങ്ങളും ധാന്യങ്ങളും കത്തി നശിച്ചു.]]></description>
										<content:encoded><![CDATA[<p>പാമ്പിനെ പുകച്ച് പുറത്താക്കാൻ ശ്രമിക്കുന്നതിനിടെ വീടിന് തീപിടിച്ച് കത്തി നശിച്ചു.ഉത്തർപ്രദേശിലെ ബന്ദയിലാണ് സംഭവം. വീടിനുള്ളിൽ കയറിയ മൂർഖനെ പുകച്ച് പുറത്താക്കാൻ വീട്ടുക്കാർ ശ്രമിക്കുന്നതിനിടെയാണ് വീടിന് തീപിടിച്ചത്. രാവിലെ വീട്ടിനുള്ളിൽ മൂർഖൻ പാമ്പിനെ കണ്ടെത്തിയതിനെ തുടർന്ന് . പാമ്പിനെ പുകച്ച് പുറത്താക്കാൻ ചാണകപ്പൊടി കത്തിച്ച് വീടിനുള്ളിൽ കയറിയതും അപ്രതീക്ഷിതമായി തീ പിടിക്കുകയായിരുന്നു. തീപിടിത്തത്തിൽ പണവും ആഭരണങ്ങളും ധാന്യങ്ങളും കത്തി നശിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/utharpradesh-fireaccident.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബെംഗളൂരു  പടക്കക്കട അപകടം: മരണസംഖ്യ 14 ആയി, ഒരാളെ അറസ്റ്റ് ചെയ്‌തു</title>
		<link>https://www.chandrikadaily.com/bengaluru-fire-cracker-blast-14-death.html</link>
					<comments>https://www.chandrikadaily.com/bengaluru-fire-cracker-blast-14-death.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sun, 08 Oct 2023 03:14:36 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bengaluru]]></category>
		<category><![CDATA[fireaccident]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=278288</guid>

					<description><![CDATA[ഇന്നലെ പടക്കം ഇറക്കുന്നതിനിടെയാണ് ഗോഡൗണിൽ തീ പടർന്ന് പിടിച്ചത്. കടയുടമയും തൊഴിലാളികളും സംഭവസ്ഥലത്തുണ്ടായിരുന്നു. ഇവരെല്ലാം അപകടത്തിൽപ്പെട്ടു. അഞ്ച് കടകളും നിരവധി വാഹനങ്ങളും കത്തി നശിച്ചു.]]></description>
										<content:encoded><![CDATA[<p>ബെംഗളൂരു അത്തിബെല്ലെയിൽ പടക്കക്കടകൾക്ക് തീ പിടിച്ച് മരിച്ചവരുടെ എണ്ണം 14 ആയി. ഏഴ് പേർ പൊള്ളലേറ്റ് ചികിത്സയിലാണ്. കടകൾ പ്രവർത്തിച്ച ഗോഡൗൺ ഉടമയുടെ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗോഡൗൺ ആക്കാൻ അനുമതിയില്ലാതിരുന്നിട്ടും ഇവിടെ വൻതോതിൽ പടക്കം ശേഖരിച്ചിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് .ഇന്നലെ പടക്കം ഇറക്കുന്നതിനിടെയാണ് ഗോഡൗണിൽ തീ പടർന്ന് പിടിച്ചത്. കടയുടമയും തൊഴിലാളികളും സംഭവസ്ഥലത്തുണ്ടായിരുന്നു. ഇവരെല്ലാം അപകടത്തിൽപ്പെട്ടു. അഞ്ച് കടകളും നിരവധി വാഹനങ്ങളും കത്തി നശിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bengaluru-fire-cracker-blast-14-death.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തി​രു​പ്പൂ​രി​ലെ ബനിയൻ ബസാറിൽ  വ​ൻ തീ​പി​ടി​ത്തം; അ​മ്പ​തോ​ളം ക​ട​ക​ൾ ക​ത്തി​ന​ശി​ച്ചു</title>
		<link>https://www.chandrikadaily.com/tirupurfireaccident.html</link>
					<comments>https://www.chandrikadaily.com/tirupurfireaccident.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sat, 24 Jun 2023 02:10:31 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fireaccident]]></category>
		<category><![CDATA[tirupur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=261070</guid>

					<description><![CDATA[കടകളെല്ലാം അടഞ്ഞുകിടന്നതിനാൽ സംഭവ സമയത്ത് സ്ഥലത്ത് തൊഴിലാളികളില്ലാതിരുന്നതിനാൽ ആളപായം ഒഴിവായി.]]></description>
										<content:encoded><![CDATA[<p>തി​രു​പ്പൂ​രി​ലെ ബനിയൻ ബസാറിൽ ഇന്നലെ രാത്രിയിലുണ്ടായ വ​ൻ തീ​പി​ടി​ത്തംത്തിൽ അ​മ്പ​തോ​ളം ക​ട​ക​ൾ ക​ത്തി​ന​ശി​ച്ചു.ആ​ള​പാ​യ​മി​ല്ല.ഇന്നലെ രാത്രി ഒരു കടയിൽ പെട്ടെന്ന് തീ പിടിച്ച് സമീപത്തെ കടകളിലേക്ക് പടരുകയായിരുന്നു.കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.ക​ച്ച​വ​ട​ക്കാ​രും അ​ഗ്നി​ശ​മ​ന​സേ​ന ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്നാ​ണ് തീയണച്ചത്‌.വൈദ്യുതി ചോർച്ചയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.കടകളെല്ലാം അടഞ്ഞുകിടന്നതിനാൽ സംഭവ സമയത്ത് സ്ഥലത്ത് തൊഴിലാളികളില്ലാതിരുന്നതിനാൽ ആളപായം ഒഴിവായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tirupurfireaccident.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോഴിക്കോട് പേരാമ്പ്രയിലെ  മാലിന്യസംഭരണ കേന്ദ്രത്തിൽ വൻ തീപിടുത്തം</title>
		<link>https://www.chandrikadaily.com/perambrafireaccident.html</link>
					<comments>https://www.chandrikadaily.com/perambrafireaccident.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Wed, 14 Jun 2023 01:30:06 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fireaccident]]></category>
		<category><![CDATA[kozhikkode]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=259132</guid>

					<description><![CDATA[മൂന്ന് മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ ആണ് തീ അണയ്ക്കാനായത്]]></description>
										<content:encoded><![CDATA[<p>പേരാമ്പ്ര ടൗണിലെ പഞ്ചായത്തിന്റെ മാലിന്യം സംഭരണ കേന്ദ്രത്തിലാണ് രാത്രി 11 മണിയോടെ തീപ്പിടുത്തം ഉണ്ടായത്. തീപിടുത്തത്തിൽ പരിസരത്തെ ഒരു സൂപ്പർമാർക്കറ്റ് ഉൾപ്പെടെ രണ്ട് വ്യാപാര സ്ഥാപനങ്ങൾ കത്തി നശിച്ചു. പേരാമ്പ്രയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘമാമെത്തി.തീയണച്ചു.വടകര, കുറ്റിയാടി എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ യൂണിറ്റുകൾ എത്തി മൂന്ന് മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ ആണ് തീ അണയ്ക്കാനായത്. പേരാമ്പ്ര പോലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/perambrafireaccident.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മരുന്ന് സംഭരണ കെട്ടിടത്തിന് അംഗീകാരമില്ല; അടിമുടി വീഴ്ചയെന്ന് ഫയർ ഫോഴ്സ് മേധാവി</title>
		<link>https://www.chandrikadaily.com/fireforcechiefkeralavisit.html</link>
					<comments>https://www.chandrikadaily.com/fireforcechiefkeralavisit.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Tue, 23 May 2023 06:36:16 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fireaccident]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=255381</guid>

					<description><![CDATA[കെട്ടിടത്തിൽ തീയണക്കാനുള്ള സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നും അവർ പറഞ്ഞു]]></description>
										<content:encoded><![CDATA[<p>തുമ്പ കിൻഫ്ര പാർക്കിൽ തീപിടിത്തം ഉണ്ടായ മെഡിക്കൽ സർവീസ് കോർപറേഷന്റെ മരുന്ന് സംഭരണ കേന്ദ്രം പ്രവർത്തിച്ച കെട്ടിടത്തിന് അംഗീകാരം ഉണ്ടായിരുന്നില്ലെന്ന് ഫയർഫോഴ്സ് മേധാവി ബി സന്ധ്യ പറഞ്ഞു. സ്ഥലം സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. കെട്ടിടത്തിൽ തീയണക്കാനുള്ള സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നും അവർ പറഞ്ഞു.തീപിടുത്തം ഉണ്ടായ കെട്ടിടത്തിൽ അടിമുടി വീഴ്ചയാണെന്നും ഫയർഫോഴ്സ് മേധാവി പറഞ്ഞു.</p>
<p>സാനിറ്റിറ്റസർ അടക്കമുള്ളവ കെട്ടിടത്തിൽ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ തീപിടിത്തത്തിന്റെ കാരണം എന്താണെന്ന് വിശദമായ പരിശോധനയിൽ മാത്രമേ വ്യക്തമാകൂ എന്നും അവർ അറിയിച്ചു.നേരത്തേ തീ പിടുത്തമുണ്ടായ കൊല്ലം ഉളിയക്കോവിലെ മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ ഗോഡൗൺ പ്രവർത്തിച്ചിരുന്നതും ഫയർഫോഴ്‌സിന്റെ എൻ.ഒ.സി ഇല്ലാതെയാണെന്നാണ് വിവരം..</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fireforcechiefkeralavisit.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തിരുവനന്തപുരത്ത് കിൻഫ്ര പാർക്കിൽ  വൻ തീപ്പിടിത്തം; ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു</title>
		<link>https://www.chandrikadaily.com/tvmfireaccident.html</link>
					<comments>https://www.chandrikadaily.com/tvmfireaccident.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Tue, 23 May 2023 01:30:46 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fireaccident]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=255295</guid>

					<description><![CDATA[ചാക്ക യൂണിറ്റിലെ ഉദ്യോഗസ്ഥൻ രഞ്ജിത്ത് (32) ആണ് മരിച്ചത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരത്ത് കിൻഫ്ര പാർക്കിൽ മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ സംഭരണ കേന്ദ്രത്തിൽ ഉണ്ടായ തീപിടുത്തം അണക്കാനുള്ള ശ്രമത്തിനിടയിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു.തിരുവനന്തപുരം തുമ്പ കിൻഫ്രയിലെ സംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്. പുലർച്ചെ 1:30 ഓടെ വലിയ ശബ്ദത്തോടെ ഗോഡൗൺ പൊട്ടിത്തെറിക്കുകയായിരുന്നു.ചാക്ക യൂണിറ്റിലെ ഉദ്യോഗസ്ഥൻ രഞ്ജിത്ത് (32) ആണ് മരിച്ചത്.തീയണയ്ക്കുന്നതിനിടെ കോൺക്രീറ്റ് ഭിത്തി ശരീരത്തിൽ പതിക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tvmfireaccident.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊല്ലം മരുന്നു സംഭരണ കേന്ദ്രത്തിലെ തീയണച്ചു; കോടികളുടെ മരുന്ന് കത്തിനശിച്ചു.</title>
		<link>https://www.chandrikadaily.com/fireaccidentatkollam.html</link>
					<comments>https://www.chandrikadaily.com/fireaccidentatkollam.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Thu, 18 May 2023 02:33:57 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fireaccident]]></category>
		<category><![CDATA[kollam]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=254443</guid>

					<description><![CDATA[ഇന്നലെ രാത്രി 9 മണിയോടെയാണ് തീപിടുത്തം ശ്രദ്ധയിൽ പെട്ടത്.]]></description>
										<content:encoded><![CDATA[<p>കൊല്ലം ഉളിയക്കോവിൽ മെഡിക്കൽ സർവീസ് കോർപ്പറേഷനിലുണ്ടായ അഗ്നിബാധയിൽ കോടികളുടെ മരുന്നുകൾ കത്തി നശിച്ചു. 10 കോടി രൂപയ്ക്ക് മുകളിൽ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ.അഗ്നിബാധയിൽ 3 ബൈക്കുകളും കത്തിനശിച്ചു.മൂന്ന് ജില്ലകളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്. തീ പിടുത്തത്തിനെ തുടർന്ന് ശാരീരികാസ്വാസ്ഥ്യം ഉണ്ടായ 7 പേരെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9 മണിയോടെയാണ് തീപിടുത്തം ശ്രദ്ധയിൽ പെട്ടത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fireaccidentatkollam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കക്കാട് തീപിടുത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം:തീ പൂർണമായും അണച്ചു</title>
		<link>https://www.chandrikadaily.com/kakkadfireaccident.html</link>
					<comments>https://www.chandrikadaily.com/kakkadfireaccident.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sun, 07 May 2023 06:57:34 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fireaccident]]></category>
		<category><![CDATA[malappuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=252087</guid>

					<description><![CDATA[2 നില കെട്ടിടം പൂർണമായും കത്തിനശിച്ചു]]></description>
										<content:encoded><![CDATA[<p>കക്കാട്ട് ദേശീയ പാത കോട്ടക്കൽ റോഡിൽ മാബ്സ് ഓട്ടോ പർട്സ് കടയിൽ ഉണ്ടായ തീപിടുത്തം പൂർണമായും അണച്ചു., 6 യൂണിറ്റ് ഫയർ ഫോഴ്സും കൂരിയാട് വാട്ടർ സർവീസും നാട്ടുകാരും പോലീസും ചേർന്നാണ് തീ പൂർണമായും അണച്ചത്.. അപകട കാരണം വ്യക്തമായിട്ടില്ല , ആളപായമില്ല, ലക്ഷങ്ങളുടെ നാശനഷ്ടം വിലയിരുത്തി. ഓട്ടോ പാർട്സ് സാമഗ്രികളുടെ വലിയ ഷോപാണിത്. ഇന്ന് പുലർച്ചെയാണ് തീപിടുത്തം ഉണ്ടായത്. മലപ്പുറം, മീഞ്ചന്ത, തിരൂർ, താനൂർ എന്നിവിടങ്ങളിൽ നിന്നും 6 ഫയർ ഫോഴ്സ് യൂണിറ്റുകൾ എത്തിയിരുന്നു.2 നില കെട്ടിടം പൂർണമായും കത്തിനശിച്ചു. ഒരേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വാഹനങ്ങളുടെ പാർട്സ് വിൽക്കുന്ന മാപ്സ് ഓട്ടോ പാർട്സ്, തൊട്ടടുത്തുള്ള വാഹന പെയിൻറിംഗ് കടയായ കളർ ഫാക്ടറി, വാഹനങ്ങളിലെ മ്യൂസിക് സിസ്റ്റം ഉപയോഗിക്കുന്ന കാർവിൻ ഓട്ടോമോട്ടീവ് സ്, ടയർ അലൈൻമെന്റ് കടയായ ഹൈടെക്ക് വീൽസ് എന്നീ നാല് കടകൾക്കാണ് തീ പിടിച്ചത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kakkadfireaccident.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാസർഗോഡ് പടക്കം വീണ് റിസോർട്ടിന് തീപിടിച്ചു; ആളപായമില്ല</title>
		<link>https://www.chandrikadaily.com/kasargoderesortfire.html</link>
					<comments>https://www.chandrikadaily.com/kasargoderesortfire.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sat, 15 Apr 2023 04:18:15 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fireaccident]]></category>
		<category><![CDATA[kasargode]]></category>
		<category><![CDATA[resort]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=248019</guid>

					<description><![CDATA[ആളുകളെ പെട്ടന്ന് ഒഴിപ്പിച്ചതിനാൽ അപകടം ഒഴിവായി]]></description>
										<content:encoded><![CDATA[<p>വിഷുവിന് പടക്കം പൊട്ടിക്കുന്നതിനിടെ തീ പടർന്ന് നീലേശ്വരത്ത് റിസോർട്ട് കത്തി നശിച്ചു. നീലേശ്വരം ഒഴിഞ്ഞ വളപ്പിലെ ഹർമിറ്റേജ് റിസോർട്ട് ആണ് കത്തി നശിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം സംഭവിച്ചത്. റിസോർട്ട് പൂർണമായും കത്തി നശിച്ചെന്നാണ് റിപ്പോർട്ട്. പുല്ല് മേഞ്ഞ മേൽക്കൂരകളുളള കോട്ടേജുകളായതിനാലാണ് തീ അതിവേ​ഗം പടർന്നത്. ആളുകളെ പെട്ടന്ന് ഒഴിപ്പിച്ചതിനാൽ അപകടം ഒഴിവായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kasargoderesortfire.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബ്രഹ്മപുരം മാലിന്യ തീപിടുത്തവും കേരളത്തിലെ അശാസ്ത്രീയമാലിന്യ സംസ്‌കരണവും</title>
		<link>https://www.chandrikadaily.com/kochi-waste-plant-accident.html</link>
					<comments>https://www.chandrikadaily.com/kochi-waste-plant-accident.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 21 Mar 2023 10:21:21 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fireaccident]]></category>
		<category><![CDATA[kochi]]></category>
		<category><![CDATA[waste plant]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=243631</guid>

					<description><![CDATA[ശംസുദ്ദീന്&#x200d; വാത്യേടത്ത് ഭൂമിയില്&#x200d; നരകം സൃഷ്ടിച്ച് ആളികത്തിയ ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റാണ് എല്ലായിടത്തുമുള്ള ചര്&#x200d;ച്ച. നഗരത്തിലെ പ്ലാസ്റ്റിക്ക് അടങ്ങുന്ന മാലിന്യം കത്തി ചാമ്പലായപ്പോള്&#x200d; എറണാകുളത്ത് ഉണ്ടായ പാരിസ്ഥിതിക പ്രശ്‌നം വളരെ സങ്കീര്&#x200d;ണ്ണം ആയെങ്കിലും ആരോപണ പ്രത്യാരോപണത്തിനപ്പുറം കേരളത്തിന്റെ നിലനില്&#x200d;പ്പ് തന്നെ അപകടത്തിലാവുന്ന ഒന്നാണ് കേരളത്തിലെ മാലിന്യ സംസ്‌കരണത്തിന്ന് പിന്നിലുള്ളതെന്ന സത്യം ആരും പറയുന്നില്ല. 110 ഏക്കര്&#x200d; വരുന്ന സ്ഥലത്താണ് ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. ചീഞ്ഞളിഞ്ഞ നഗര മാലിന്യങ്ങള്&#x200d; ഉണ്ടാക്കുന്ന അസഹനീയമായ നാറ്റത്തിന്റെ [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ശംസുദ്ദീന്&#x200d; വാത്യേടത്ത്</strong></p>
<p>ഭൂമിയില്&#x200d; നരകം സൃഷ്ടിച്ച് ആളികത്തിയ ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റാണ് എല്ലായിടത്തുമുള്ള ചര്&#x200d;ച്ച. നഗരത്തിലെ പ്ലാസ്റ്റിക്ക് അടങ്ങുന്ന മാലിന്യം കത്തി ചാമ്പലായപ്പോള്&#x200d; എറണാകുളത്ത് ഉണ്ടായ പാരിസ്ഥിതിക പ്രശ്‌നം വളരെ സങ്കീര്&#x200d;ണ്ണം ആയെങ്കിലും ആരോപണ പ്രത്യാരോപണത്തിനപ്പുറം കേരളത്തിന്റെ നിലനില്&#x200d;പ്പ് തന്നെ അപകടത്തിലാവുന്ന ഒന്നാണ് കേരളത്തിലെ മാലിന്യ സംസ്‌കരണത്തിന്ന് പിന്നിലുള്ളതെന്ന സത്യം ആരും പറയുന്നില്ല. 110 ഏക്കര്&#x200d; വരുന്ന സ്ഥലത്താണ് ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. ചീഞ്ഞളിഞ്ഞ നഗര മാലിന്യങ്ങള്&#x200d; ഉണ്ടാക്കുന്ന അസഹനീയമായ നാറ്റത്തിന്റെ പേരില്&#x200d; പരിസരവാസികള്&#x200d; ഉണ്ടാക്കുന്ന ഒച്ചപ്പാടല്ലാതെ സംസ്‌കരണ പ്ലാന്റ് കേരളത്തിലെ വിവിധ സ്ഥലങ്ങളില്&#x200d; സ്ഥാപിക്കുക വഴി ചിലരുണ്ടാക്കിയ നേട്ടങ്ങള്&#x200d; ഇവിടെ ചര്&#x200d;ച്ച ചെയ്യപ്പെടുന്നില്ല. കച്ചറയല്ലേ, മാലിന്യ മല്ലേ എന്നൊക്കെ ചെറുതായി കാണുന്ന സമൂഹത്തിന്റെ കാഴ്ചപാട് ശരിക്കും മുതലെടുക്കുകയാണ് ഒരു വിഭാഗം. എറണാകുളം ബ്രഹ്മപുരത്തെ ആഴ്ചകളോളം നീണ്ട തീപിടുത്തം കൊച്ചി കോര്&#x200d;പ്പറേഷന് 100 കോടി പിഴ ചുമത്തി ഹരിത ട്രൈബ്യൂണല്&#x200d; പിഴ ചുമത്തി ഉത്തരവായപ്പോള്&#x200d; തീ അണക്കുന്നതില്&#x200d; സര്&#x200d;ക്കാരും ഉദ്യോഗസ്ഥരും പൂര്&#x200d;ണ പരാചയമാണെന്നും വിധിയില്&#x200d; കൂട്ടി ചേര്&#x200d;ത്തു. മഹാഭൂരിഭാഗം മാലിന്യവും കുഴിച്ച് മൂടി ഭൂമിയെ അപകടപ്പെടുത്തി കൊണ്ടിരിക്കുന്ന കേരളത്തിലെ നഗര മാലിന്യ സംസ്‌കരണത്തിന്റെ യഥാര്&#x200d;ത്ഥ പ്രശ്‌നങ്ങള്&#x200d; എന്താണെന്ന് പോലും സമൂഹത്തിന്ന് അന്യമാണ്.</p>
<p>തിരുവനന്തപുരം &#8211; വിളപ്പില്&#x200d;ശാല, ആറ്റിങ്ങല്&#x200d;, കൊല്ലം, കോട്ടയം -വടവാതൂര്&#x200d;, മുവാറ്റുപുഴ, കൊടുങ്ങല്ലൂര്&#x200d;, തൃശൂര്&#x200d; &#8211; ലാലൂര്&#x200d;, പാലക്കാട്, കോഴിക്കോട് &#8211; ഞെളിയം പറമ്പ് തുടങ്ങിയ സ്ഥലങ്ങളിലെ മാലിന്യ സംസ്‌കരണ സംവിധാനങ്ങളും ബ്രഹ്മപുരത്തിനൊപ്പം പരിശോധിക്കപ്പെടേണ്ടത് നിര്&#x200d;ബന്ധമാണ്. ഈ സംസ്‌കരണ സംവിധാനം ഒരുക്കിയതിന്ന് ചുക്കാന്&#x200d; പിടിച്ചത് കേരള ശുചിത്വ മിഷ്യന്&#x200d; ആണെന്ന് അന്വേഷണത്തില്&#x200d; കണ്ടെത്തുമ്പോള്&#x200d; അവര്&#x200d;ക്ക് വേണ്ട സഹായങ്ങള്&#x200d; ചെയ്ത ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഐ.ആര്&#x200d;.ടി.സി എന്ന സ്ഥാപനവും മുന്&#x200d; മന്ത്രി ഡോ.തോമസ് ഐസക്കും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആര്&#x200d;.വി ജി മേനോനും ലോക ബാങ്കുമെല്ലാം ഇതിലെ സൂത്രധാര കഥാപാത്രങ്ങളായി വരും. സി.പി.എമ്മിന്റെ ഇപ്പോഴത്തെ പോക്കിനെ കുറിച്ച് പ്രൊഫ.എം.എന്&#x200d; വിജയന്&#x200d; മാഷിന്റെ ആരോപണങ്ങളും ചര്&#x200d;ച്ചയാവും.<br />
നഗര മാലിന്യത്തിലെ പ്ലാസ്റ്റിക്ക് ശേഖരിക്കുന്നത് മുന്&#x200d;സിപ്പല്&#x200d; ആക്ട് 330 പ്രകാരം പണം വാങ്ങാന്&#x200d; പാടില്ല കാരണം മാലിന്യം നരസഭയുടെ സ്വത്താണ്.</p>
<p>ഇന്ന് പ്ലാസ്റ്റിക്ക് ശേഖരണ ഇനത്തില്&#x200d; തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്&#x200d; കേരളത്തില്&#x200d; എല്ലായിടത്തും ജനത്തില്&#x200d; നിന്നും പണം വാങ്ങി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്&#x200d; അവരുടെ കടമ്മ മറച്ച് വെക്കുന്നു. രാസവസ്തുക്കളുടേയും കൃത്രിമ ബാക്ടീരിയകളുടെയും സഹായമില്ലാതെ നൂറ് ശതമാനവും പ്രകൃതി ദത്തമായ രീതിയില്&#x200d; ജൈവ മാലിന്യങ്ങള്&#x200d; സംസ്‌ക്കരി ക്കാനെ പാടുള്ളു എന്നതാണ് ബ്യൂറോ ഓഫ് ഇന്ത്യന്&#x200d; സ്റ്റാന്&#x200d;ഡേര്&#x200d;ഡ്‌സ് അംഗീകരിച്ചിട്ടുള്ള മാലിന്യ സംസ്‌കരണ രീതി. മാലിന്യ സംസ്‌കരണ പ്ലാന്റുകള്&#x200d; തെരഞ്ഞെടുക്കുമ്പോള്&#x200d; ബ്യൂറോ ഓഫ് ഇന്ത്യന്&#x200d; സ്റ്റാന്&#x200d;ഡേര്&#x200d;ഡിന്റെ ഐ.എസ് 9569 &#8211; 1980 ലെ നിബന്ധനകള്&#x200d; പാലിച്ചിരിക്കണം എന്നാണ് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്&#x200d; കേന്ദ്ര ഗവണ്&#x200d;മെന്റ് 2000 നവമ്പര്&#x200d; 3-ാം തിയ്യതി പ്രസിദ്ധീകരിച്ച അസാധാരണ ഗസറ്റില്&#x200d; പറഞ്ഞിരുന്നത്. 1980 വരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്&#x200d;ക്ക് നല്ല വരുമാനം കമ്പോസ്റ്റ് വഴി ഉണ്ടായിരുന്നു. കേരളത്തിലെ പല നഗരസഭകള്&#x200d;ക്കും കമ്പോസ്റ്റ് കൃഷിക്കാര്&#x200d;ക്ക് വില്&#x200d;ക്കുന്നതിന് വേണ്ടി ഒരു കമ്പോസ്റ്റ് ഓഫീസര്&#x200d; തന്നെ ഉണ്ടായിരുന്നു. 1983 കളില്&#x200d; തുടങ്ങിയ പ്ലാസ്റ്റിക്ക്, 1990 മുതല്&#x200d; പ്ലാസ്റ്റിക്ക് വ്യാപകമായി നഗര ജൈവ മാലിന്യത്തോടൊപ്പം പ്ലാസ്റ്റിക്ക് വന്&#x200d;തോതില്&#x200d; കൂടി. ഇതോടെ നഗരമാലിന്യങ്ങളില്&#x200d; പ്ലാസ്റ്റിക്ക് വ്യാപകമായി. അതോടെ കര്&#x200d;ഷകര്&#x200d; നഗര സഭയുടെ കബോസ്റ്റ് വാങ്ങാതായി. ഇതോടെയാണ് മാലിന്യ സംസ്‌കരണം കീറാമുട്ടിയായി മാറിയത്.</p>
<p>തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ റവന്യൂ വരുമാനത്തിന്റെ 28 ശതമാനം മാലിന്യ സംസ്‌കരണത്തിനായി ഉപയോഗിക്കുന്നുണ്ട്, എങ്കിലും കേരളത്തിലെ നഗര മാലിന്യ സംസ്‌കരണം വന്&#x200d; പരാചയമാണ്. ഓരോ വര്&#x200d;ഷവും മാലിന്യ സംസ്‌കരണത്തിന്റെ പേരില്&#x200d; മുടക്കുന്ന കോടികള്&#x200d; ഇന്&#x200d;സ്‌പെക്ഷനബിള്&#x200d; ഓഡിറ്റിംങ്ങ് ഇല്ലാത്തതിനാല്&#x200d; തുക എവിടെ പോയെന്നും ഒരു കണക്കും ഇല്ല. മാലിന്യം 45 ദിവസം കൊണ്ട് കമ്പോസ്റ്റാക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന മാലിന്യ ഭോജിയായ &#8216; ഡെലോകോ ക്കോയിഡ്‌സ് എത്തനോജിന്&#x200d;സ് ട്രയിന്&#x200d; 195&#8217; എന്ന് പേരിട്ടിട്ടുള്ള ബാക്ടീരിയയെയാണ് നഗര മാലിന്യം പ്ലാന്റില്&#x200d; ലോറിയില്&#x200d; നിന്നും ഇറക്കുമ്പോള്&#x200d; ഈ ബാക്ടീരിയകളുടെ കന്&#x200d;സോര്&#x200d;ഷ്യത്തില്&#x200d; വെള്ളം ചേര്&#x200d;ത്ത് മാലിന്യത്തിന് മീതെ തെളിയിക്കുകയും 45 ദിവസത്തിനിടെ പല പ്രാവശ്യം ഇത് ആവര്&#x200d;ത്തിക്കുകയും ചെയ്യുന്നു. ഇത് കൊണ്ടാണ് പ്രകൃതി തത്വമായി 6 മാസം മുതല്&#x200d; 1 വര്&#x200d;ഷം വരെ സമയം എടുത്ത് വ്യാപകമായി കമ്പോസ്റ്റ് ഉണ്ടാകുന്നതിന് പകരം 45 ദിവസം കൊണ്ട് കമ്പോസ്റ്റ് ഉണ്ടാകുന്നത്. ഇത് നിയമങ്ങള്&#x200d;ക്ക് വിരുദ്ധമാണ് കേരളത്തിലെ മിക്കവാറും മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവര്&#x200d;ത്തിക്കുന്നതും ഇത്തരത്തില്&#x200d; നിയമ വിരുദ്ധമാണെന്ന് കണ്ടത്താന്&#x200d; കഴിയും.</p>
<p>കഴിഞ്ഞ രണ്ടര പതിറ്റാണ്ട് കാലമായി ഇത്തരത്തില്&#x200d; അശാസ്ത്രീയമായി മാലിന്യ സംസ്‌കരണ പ്ലാന്റ് നടത്താന്&#x200d; ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്&#x200d; നടന്നിട്ടുള്ള കൈകടത്തലിന്റെ പിന്നില്&#x200d; നേട്ടം സി.പി.എമ്മിന്ന് തന്നെയാണെന്ന് തര്&#x200d;ക്കമില്ല. കൊടുങ്ങല്ലൂര്&#x200d; നഗരസഭയില്&#x200d; 2009 ല്&#x200d; കൊടുങ്ങല്ലൂര്&#x200d; സണ്&#x200d; ടെക്ക് ഇന്&#x200d;ന്റസ്ട്രിയല്&#x200d; സ്റ്റീല്&#x200d; കമ്പനി തികച്ചും മാതൃകാപരമായിരുന്നു. വാഷിങ്ങ്ടണ്&#x200d; യൂണിവേഴ്‌സിറ്റിയുടെ ഫണ്ടമെന്റല്&#x200d;സ് ഓഫ് കമ്പോസ്റ്റ്, ജോസഫ് ജെഗ്ഗിന്റെ ഹാന്&#x200d; ബുക്ക് ഓഫ് ഹുമനെയര്&#x200d; ഓഫ് കമ്പോസ്റ്റ്, ബ്യൂറോ ഓഫ് ഇന്ത്യന്&#x200d; സ്റ്റാന്&#x200d;ഡേര്&#x200d;ഡ് ബോര്&#x200d;ഡ് 9569 എന്നീ ആധികാരിക ഗ്രന്ഥങ്ങളിലെ സംസ്‌കരണ രീതികള്&#x200d; അടിസ്ഥാനമാക്കി 1997ല്&#x200d; കൊടുങ്ങല്ലൂര്&#x200d; സ്വദേശി കെ.ബി ജോയ് വികസിപ്പിചെടുത്ത പ്ലാന്റാണ് കൊടുങ്ങല്ലൂരില്&#x200d; മാതൃകാ പരമായി പ്രവര്&#x200d;ത്തിച്ചത്.</p>
<p>ഈ പ്ലാന്റ് ആന്ധ്രപ്രദേശ് ടെക്‌നോളജി ഡെവലപ്പ്‌മെന്റ് ആന്&#x200d;ഡ് പ്രോമോഷന്&#x200d; സെന്റര്&#x200d; ഡയറക്ടര്&#x200d; എസ്. ജോതി കുമാര്&#x200d;, സുപ്രീം കോടതി മാലിന്യ സംസ്‌കരണമോണിറ്ററി കമ്മിറ്റി അംഗം ഡോ.എസ്.ആര്&#x200d; മാലെ, കൊല്ലം ട്രാവന്&#x200d;കൂര്&#x200d; മെഡിക്കല്&#x200d; കോളേജിലെ ഡോ.കെ ജി രാധാകൃഷ്ണന്&#x200d; തുടങ്ങിയ വിദഗ്ധ സംഘം 2012 ജൂണ്&#x200d; 30 ന് കൊടുങ്ങല്ലൂര്&#x200d; സണ്&#x200d;ടെക് പ്ലാന്റ് സന്ദര്&#x200d;ശിക്കുകയും അന്ന് 3 വര്&#x200d;ഷമായി പ്രവര്&#x200d;ത്തിച്ച് വരുന്ന ഈ പ്ലാന്റാണ് നാടിന്ന് ആവശ്യമെന്ന് സംഘം പറയുകയുണ്ടായി. പ്ലാസ്റ്റിക്ക് വേര്&#x200d;തിരിക്കുന്ന ഇന്ത്യയിലെ ഏക സംവിധാനം ഇവിടെയുള്ള ഈ പ്ലാന്റാണെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തു.</p>
<p>99.5 ശതമാനം പ്ലാസ്റ്റിക്ക് രഹിത ജൈവ വളമാണ് മാലിന്യത്തില്&#x200d; നിന്നും ഇവിടെ ഉല്&#x200d;പാദിപ്പിക്കുന്നത് ഈച്ച, കൊതുക്, ദുര്&#x200d;ഗന്ധം എന്നിവ ഇല്ലാതെ തികച്ചും ശാസ്ത്രീയമായാണ് ഈ പ്ലാന്റിന്റെ പ്രവര്&#x200d;ത്തനം എന്ന് ഈ സംഘം സാക്ഷപ്പെടുത്തിയത് വലിയ വാര്&#x200d;ത്ത ആയെങ്കിലും നാല് വര്&#x200d;ഷം നല്ല രീതിയില്&#x200d; പ്രവര്&#x200d;ത്തിച്ചിരുന്ന പ്ലാന്റ് ശാസ്ത്ര സാഹിത്യ പരിഷത്ത് നിര്&#x200d;ത്തിക്കുക ആയിരുന്നു. കേരളത്തിലെ മാലിന്യ പ്രശ്‌നങ്ങള്&#x200d; മൊത്തമായി ഏറ്റെടുത്ത പരിഷത്ത് ആര്&#x200d;.വി.ജി മേനോന്റെ നേത്യത്വത്തില്&#x200d; അവരുടെ ഐ.ആര്&#x200d;.ടി.സിയുടെ കീഴിലാക്കുന്നതിനും ഈ ടെക്‌നോളജി സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ ആര്&#x200d;.വി.ജി 1997 ല്&#x200d; തന്നെ കെ.ബി ജോയ്ക്ക് കത്ത് നല്&#x200d;കിയിരുന്നു. ഈ ആവശ്യം നിരസിക്കുകയും യന്ത്രങ്ങളുടെ വിതരണാവകാശം ഒരു കാരണവശാലും ഐ.ആര്&#x200d;.ടി.സിക്ക് നല്&#x200d;കില്ലന്ന് ബോധ്യം വന്നപ്പോള്&#x200d; മാതൃകയായി പ്രവര്&#x200d;ത്തിച്ചിരുന്ന കൊടുങ്ങല്ലൂര്&#x200d; പ്ലാന്റ് പൂട്ടിക്കുകയായിരുന്നു. കേരളത്തില്&#x200d; മാലിന്യം ഇപ്പോഴും ഭൂരിഭാഗവും കുഴിച്ച് മൂടുകയാണ് കഴിഞ്ഞ 25 വര്&#x200d;ഷത്തിനുള്ളില്&#x200d; കോടി കണക്കിന് രൂപ പല കമ്പനികള്&#x200d;ക്കായി നല്&#x200d;കിയിട്ടുണ്ടെങ്കിലും ഒരു പ്ലാന്റും ശാസ്ത്രീയമല്ല. കുടിവെള്ളം മുട്ടിക്കുന്ന മാലിന്യ സംസ്‌കരണ പ്ലാന്റുകള്&#x200d; ബ്രഹ്മപുരത്തിനപ്പുറമുള്ള പ്രശ്‌നങ്ങള്&#x200d; സൃഷ്ടിക്കാന്&#x200d; സാധ്യത ഏറെയാണ്. കേരളത്തെ മനപൂര്&#x200d;വ്വം നശിപ്പിക്കാന്&#x200d; ശ്രമിക്കുന്ന വരെ ബ്രഹ്മപുരത്തിനൊപ്പം അന്വേഷിച്ച് പുറത്ത് കൊണ്ട് വരേണ്ടത് നിര്&#x200d;ബന്ധമാണ്. ഇതോടെ മാലിന്യ സംസ്‌കരണത്തിന്റെ വര്&#x200d;ഷങ്ങളായി നടത്തി കൊണ്ടിരിക്കുന്ന അഴിമതി പുറത്ത്‌വരേണ്ടതുണ്ട്. അതോടൊപ്പം ശാസ്ത്രീയമായ മാലിന്യ സംസ്‌കരണവും നടപ്പാക്കണം. കേരളത്തിന്റെ ആരോഗ്യ രംഗത്തെ മുന്നേറ്റത്തിന്നും ഭൂമിയെ രക്ഷിക്കുവാനും കുടിവെള്ളം സംരക്ഷിക്കുവാനും ശാസ്ത്രീയമായ മാലിന്യ സംസ്‌കാരമാണ് വേണ്ടത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kochi-waste-plant-accident.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
