<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>fish &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/fish/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 03 May 2025 11:44:04 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>fish &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അഞ്ചുതെങ്ങ് മത്സ്യ വ്യാപാര കേന്ദ്രത്തില്‍ 385 കിലോ പഴകിയ മത്സ്യം പിടികൂടി</title>
		<link>https://www.chandrikadaily.com/385-kg-of-stale-fish-was-caught-at-anchuteng-fish-market.html</link>
					<comments>https://www.chandrikadaily.com/385-kg-of-stale-fish-was-caught-at-anchuteng-fish-market.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 03 May 2025 11:44:04 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[anjutheng]]></category>
		<category><![CDATA[fish]]></category>
		<category><![CDATA[thiruvananthapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=339870</guid>

					<description><![CDATA[ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം പിടികൂടിയത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: തിരുവനന്തപുരം അഞ്ചുതെങ്ങ് മത്സ്യ വ്യാപാര കേന്ദ്രത്തില്&#x200d; നിന്നും 385 കിലോ പഴകിയ മത്സ്യം പിടികൂടി. ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം പിടികൂടിയത്.</p>
<p>പഴകിയ മത്സ്യം വില്&#x200d;ക്കുന്നതുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷാ വകുപ്പിന് നേരത്തെ തന്നെ പരാതി ലഭിച്ചിരുന്നു. തുടര്&#x200d;ന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്പെഷ്യല്&#x200d; സ്‌ക്വാഡിന്റെ നേതൃത്വത്തില്&#x200d; പരിശോധന നടത്തിയത്. പത്ത് കിലോ നത്തോലിയും 350 കിലോ വരുന്ന വിവിധ തരത്തിലുള്ള ചൂര മീനുകളുമാണ് പരിശോധനയില്&#x200d; പിടിച്ചെടുത്തത്. പിടികൂടിയ പഴകിയ മീനുകള്&#x200d; എല്ലാം നശിപ്പിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/385-kg-of-stale-fish-was-caught-at-anchuteng-fish-market.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തൃശൂരില്&#x200d; വീണ്ടും മത്തിച്ചാകര</title>
		<link>https://www.chandrikadaily.com/satisfied-again-in-thrissur1.html</link>
					<comments>https://www.chandrikadaily.com/satisfied-again-in-thrissur1.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 17 Nov 2024 11:36:12 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fish]]></category>
		<category><![CDATA[Sea]]></category>
		<category><![CDATA[Thrissur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=317816</guid>

					<description><![CDATA[കടലിനടിയിലെ താപം കൂടുന്നതിനാലാണ് മത്തികള്&#x200d; കരയ്ക്കടിയുന്നതെന്നാണ് പ്രതിഭാസത്തെക്കുറിച്ചുള്ള പ്രാഥമിക കണക്കു കൂട്ടല്&#x200d;.]]></description>
										<content:encoded><![CDATA[<p>തൃശൂരില്&#x200d; വീണ്ടും മത്തിച്ചാകര. എടക്കഴിയൂര്&#x200d; പഞ്ചവടി ബീച്ചിലാണ് മത്തികള്&#x200d; ഒന്നാകെ കരയ്ക്കടിഞ്ഞത്. കടലിനടിയിലെ താപം കൂടുന്നതിനാലാണ് മത്തികള്&#x200d; കരയ്ക്കടിയുന്നതെന്നാണ് പ്രതിഭാസത്തെക്കുറിച്ചുള്ള പ്രാഥമിക കണക്കു കൂട്ടല്&#x200d;.</p>
<p>രാവിലെ മുതല്&#x200d; കുട്ടകളും പാത്രങ്ങളുമായി എത്തിയ ജനക്കൂട്ടം നിറയെ മത്തിയുമായാണ് മടങ്ങിയത്. സംസ്ഥാനത്ത് ഈ കൊല്ലം മാത്രം പത്തിന് മുകളില്&#x200d; തവണയാണ് മത്തി ചാകരയുണ്ടാകുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/satisfied-again-in-thrissur1.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഷ്ടമുടിക്കായലില്&#x200d; മത്സ്യങ്ങള്&#x200d; ചത്തുപൊങ്ങി</title>
		<link>https://www.chandrikadaily.com/fish-died-in-ashtamudi-lake.html</link>
					<comments>https://www.chandrikadaily.com/fish-died-in-ashtamudi-lake.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 27 Oct 2024 09:29:12 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ashdamudi kayal]]></category>
		<category><![CDATA[eath]]></category>
		<category><![CDATA[fish]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=315150</guid>

					<description><![CDATA[കുതിരക്കടവ്, മുട്ടത്തുമൂല ഭാഗങ്ങളിലാണു മത്സ്യങ്ങള്&#x200d; ചത്തുപൊങ്ങിയത്.]]></description>
										<content:encoded><![CDATA[<p>അഷ്ടമുടിക്കായലിന്റെ വിവിധ ഭാഗങ്ങളില്&#x200d; മത്സ്യങ്ങള്&#x200d; ചത്തുപൊങ്ങി. കുതിരക്കടവ്, മുട്ടത്തുമൂല ഭാഗങ്ങളിലാണു മത്സ്യങ്ങള്&#x200d; ചത്തുപൊങ്ങിയത്. ഇന്നലെ വൈകിട്ട് മുതലാണ് മീനുകള്&#x200d; ചത്ത് പൊങ്ങുന്നത് ശ്രദ്ധയില്&#x200d;പ്പെട്ടത്. എന്നാല്&#x200d; ഇന്ന് രാവിലെയോടെ വലിയ തോതില്&#x200d; ചത്ത് പൊങ്ങുകയായിരുന്നു. ഫിഷറീസ് അധികൃതരെത്തി സാംപിളുകള്&#x200d; ശേഖരിച്ചു. സാമപിളുകളുടെ പരിശോധന ആരംഭിച്ചിട്ടുണ്ട്. ഇതേതുടര്&#x200d;ന്നു പ്രദേശത്ത് ദുര്&#x200d;ഗന്ധവും ശക്തമാണ്.</p>
<p>പലരും കെമിക്കല്&#x200d; കലര്&#x200d;ന്ന കക്കൂസ് മാലിന്യങ്ങളടക്കം വണ്ടിയിലെത്തിച്ച് ഇവിടെ തളളാറുണ്ടെന്നും ഇത് കായലില്&#x200d; മീന്&#x200d; ചത്ത് പൊങ്ങുന്നതിന് കാരണമാകുന്നുണ്ടെന്നും നാട്ടുകാര്&#x200d; ആരോപിച്ചു. ദേശീയപാത നിര്&#x200d;മാണത്തിന്റെ കോണ്&#x200d;ക്രീറ്റ് മാലിന്യങ്ങള്&#x200d; ഉള്&#x200d;പ്പെടെ കായലില്&#x200d; തള്ളുന്നത് നാട്ടുകാരുടെ ശ്രദ്ധയില്&#x200d;പെട്ടിരുന്നു. സംഭവത്തിനു പിന്നില്&#x200d; ഇതിനു പങ്കുണ്ടോ എന്ന് ഉദ്യോഗസ്ഥര്&#x200d; പരിശോധിക്കുന്നുണ്ട്.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fish-died-in-ashtamudi-lake.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിലയിൽ മത്സരം; കോഴി വില നേര്&#x200d; പകുതി; മത്സ്യ വിലയും താഴോട്ട്</title>
		<link>https://www.chandrikadaily.com/competition-on-price-half-the-price-of-chicken-fish-prices-also-down.html</link>
					<comments>https://www.chandrikadaily.com/competition-on-price-half-the-price-of-chicken-fish-prices-also-down.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 09 Aug 2024 06:08:18 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[chicken]]></category>
		<category><![CDATA[fish]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=305642</guid>

					<description><![CDATA[നേരത്തെ 260 രൂപ വരെ വിലയുണ്ടായിരുന്ന കോഴി ഇറച്ചിക്ക് പിന്നീട് വില 220 ല്&#x200d; എത്തിയിരുന്നു.]]></description>
										<content:encoded><![CDATA[<p>കോഴി വില നേര്&#x200d; പകുതിയായി 130 ല്&#x200d; എത്തി. നേരത്തെ 260 രൂപ വരെ വിലയുണ്ടായിരുന്ന കോഴി ഇറച്ചിക്ക് പിന്നീട് വില 220 ല്&#x200d; എത്തിയിരുന്നു.ചില സ്ഥലങ്ങളില്&#x200d; കോഴി ഇറച്ചി വില 150 ആണെങ്കിലും പരപ്പന്&#x200d;പോയില്&#x200d; ഇന്നത്തെ വില 130 ആണ്.</p>
<p>മത്സ്യത്തിന്&#x200d;റെയും വില ഗണ്യമായി കുറഞ്ഞിട്ടുണ്ട്.ട്രോളിങ്ങ് നിരോധനത്തിന് ശേഷമാണ് വില ഇത്തരത്തില്&#x200d; കുറഞ്ഞത്.</p>
<p>വിവാഹം,സല്&#x200d;ക്കാരം തുടങ്ങിയവ ഉദ്ധേശിക്കുന്നവര്&#x200d;ക്ക് കോളടിച്ചിരിക്കുകയാണ്. ഓണത്തിന് മുമ്പെ തന്നെ വില വീണ്ടും ഉയര്&#x200d;ന്ന് ഇരുന്നൂറിന്&#x200d;റെ മുകളിലേക്ക് തന്നെ എത്തിയേക്കും.അതിന് മുമ്പെ പൂതി തീര്&#x200d;ക്കാനുള്ള അവസരമായാണ് പലരും കാണുന്നത്.ഇന്നലെ പരപ്പന്&#x200d;പോയിലും മറ്റും കോഴിക്കടകള്&#x200d;ക്ക് മുമ്പില്&#x200d; വലിയ വരി രൂപപ്പെട്ടിരുന്നു.ഇന്നും ഇതിന് മാറ്റമില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/competition-on-price-half-the-price-of-chicken-fish-prices-also-down.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ട്രോളിംഗ് കഴിഞ്ഞിട്ടും മീനില്ല, ആശങ്കയൊഴിയാതെ മത്സ്യത്തൊഴിലാളികൾ</title>
		<link>https://www.chandrikadaily.com/no-fish-after-trawling-no-worries-fishermen.html</link>
					<comments>https://www.chandrikadaily.com/no-fish-after-trawling-no-worries-fishermen.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 06 Aug 2024 10:31:33 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[local]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fish]]></category>
		<category><![CDATA[trawling]]></category>
		<category><![CDATA[worries]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=304837</guid>

					<description><![CDATA[കൂട്ടത്തിൽ ധാരാളമായി ലഭിക്കുന്ന കരിക്കാടി ചെമ്മീനും പൂവാലനും, കണവ, മാന്തൽ എന്നിവയും കാര്യമായി കിട്ടിയില്ല.]]></description>
										<content:encoded><![CDATA[<p>ട്രോളിംഗ് കഴിഞ്ഞിട്ടും തീരത്ത് മീനില്ല. കയറ്റുമതിയും കുറഞ്ഞു. ആശങ്കയൊഴിയാതെ മത്സ്യത്തൊഴിലാളികൾ. 52 ദിവസം നീണ്ടുനിന്ന ട്രോളിംഗ് നിരോധനം കടന്നുകിട്ടിയതിന്റെ ആശ്വാസത്തിൽ കടലിലിറങ്ങിയ തൊഴിലാളികൾക്ക് നിരാശയായിരുന്നു ഫലം. കൂടുതൽ വില ലഭിക്കുന്ന പൂവാലൻ ചെമ്മീനും കണവയും ഇതുവരെ കിട്ടിയില്ല. കിളിമീൻ മാത്രമാണ് ലഭിക്കുന്നത്. അതും കുറവ്. സാധാരണ ട്രോളിംഗ് കഴിയുന്ന ആദ്യ ദിനങ്ങളിൽ തന്നെ 20മുതൽ 30 ടണ്ണോളം കിളിമീൻ നിറഞ്ഞ ബോട്ടുകൾ തീരം തൊടാറുണ്ട്. എന്നാൽ ഇത്തവണ പകുതി പോലും കിട്ടിയിട്ടില്ല. കൂട്ടത്തിൽ ധാരാളമായി ലഭിക്കുന്ന കരിക്കാടി ചെമ്മീനും പൂവാലനും, കണവ, മാന്തൽ എന്നിവയും കാര്യമായി കിട്ടിയില്ല. ഹാർബറിൽ എത്തിച്ച മത്സ്യങ്ങൾ എടുക്കാൻ ആളില്ലാത്തതും പ്രതിസന്ധി കൂട്ടുകയാണ്. ഇതോടെ പകുതി വിലയ്ക്ക് മത്സ്യം വിൽക്കുകയാണ് തൊഴിലാളികൾ. ഹാർബറിൽ മീൻ വില കുറവാണെങ്കിലും പൊതുമാർക്കറ്റിൽ വില കൂടുതലാണ്. മീൻ ലഭ്യത കുറഞ്ഞത് മത്സ്യത്തൊഴിലാളികളെ ആശങ്കയിലാഴ്ത്തുകയാണ്.</p>
<p>കടൽക്ഷോഭം രൂക്ഷമാകാൻ സാദ്ധ്യതയുള്ളതിനാൽ ട്രോളിംഗ് വലകൾ ഉപയോഗിച്ചുള്ള പുറംകടൽ മത്സ്യബന്ധനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതും മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടിയായിട്ടുണ്ട്. ട്രോളിംഗ് അവസാനിച്ച രാത്രി ചെറിയ ബോട്ടുകൾ മാത്രമാണ് കടലിലേക്ക് പുറപ്പെട്ടത്. വലിയ ബോട്ടുകൾ മീൻ പിടിത്തത്തിന് പുറപ്പെട്ടെങ്കിലും ആഴക്കടലിലേക്ക് പോയിട്ടില്ല. ജില്ലയിൽ ബേപ്പൂർ, പുതിയാപ്പ, കൊയിലാണ്ടി, ചോമ്പാല എന്നിവിടങ്ങളിലായി ചെറുതും വലുതുമായി രജിസ്റ്റർ ചെയ്ത 1250 ഓളം യന്ത്രവൽകൃത ബോട്ടുകളാണുള്ളത്. ഇവയിൽ 650 എണ്ണവും ബേപ്പൂരിലാണ്. മുന്നൂറിലേറെ പുതിയാപ്പയിലുമുണ്ട്. 500 നോട്ടിക്കൽ മൈൽ വരെ പോയ ബോട്ടുകളാണ് ഇന്നലെ വരെ മടങ്ങിയെത്തിയത്. പുറംകടലിലേക്ക് പോയ ബോട്ടുകൾ കടലിൽ തന്നെ തുടരുകയാണ്.</p>
<p>ആഴക്കടലിൽ നിന്ന് വലിയ തോതിൽ മത്സ്യങ്ങൾ എത്താത്തതിനാൽ മീൻ വിലയിൽ കുറവില്ല. വിപണി സജീവമാകാൻ രണ്ടാഴ്ച കൂടിയെടുത്തേക്കും. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ടെങ്കിലും കർണാടക തീരങ്ങളിൽ വിലക്കുണ്ട്. അതിനാൽ 15ന് ശേഷം മത്സ്യബന്ധനം നടത്തിയാൽ മതിയെന്ന തീരുമാനത്തിലാണ് മത്സ്യത്തൊഴിലാളികൾ. ആഴക്കടലിലെ മത്സ്യബന്ധനത്തിന് ബോട്ടുകൾ പുറപ്പെടുന്നതോടെ വിപണി ഉഷാറാകും. മീൻ ലഭ്യത കൂടും ഇതോടെ വിലയും കുറയും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-fish-after-trawling-no-worries-fishermen.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംസ്ഥാനത്ത് പച്ചക്കറിക്കും മീനിനും തീവില</title>
		<link>https://www.chandrikadaily.com/the-prices-of-vegetables-and-fish-in-the-state-are-skyrocketing.html</link>
					<comments>https://www.chandrikadaily.com/the-prices-of-vegetables-and-fish-in-the-state-are-skyrocketing.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 19 Jun 2024 09:59:49 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Social]]></category>
		<category><![CDATA[fish]]></category>
		<category><![CDATA[prices]]></category>
		<category><![CDATA[skyrocketing]]></category>
		<category><![CDATA[vegetables]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300511</guid>

					<description><![CDATA[കടുത്ത ചൂടും സമയം തെറ്റിയുള്ള മഴയും കാരണം തമിഴ്നാട്ടില്&#x200d; നിന്നുള്ള വരവ് കുറഞ്ഞതാണ് പച്ചക്കറിയുടെ വില ഉയരാന്&#x200d; കാരണമെന്ന് കച്ചവടക്കാര്&#x200d; പറയുന്നു.]]></description>
										<content:encoded><![CDATA[<p>കുടുംബ ബജറ്റിനെ താളംതെറ്റിച്ച് സംസ്ഥാനത്ത് പച്ചക്കറിയുടെയും മീനിന്റെയും വില കുതിക്കുന്നു. കടുത്ത ചൂടും സമയം തെറ്റിയുള്ള മഴയും കാരണം തമിഴ്നാട്ടില്&#x200d; നിന്നുള്ള വരവ് കുറഞ്ഞതാണ് പച്ചക്കറിയുടെ വില ഉയരാന്&#x200d; കാരണമെന്ന് കച്ചവടക്കാര്&#x200d; പറയുന്നു. ട്രോളിങ് നിരോധനം കാരണം മത്സ്യലഭ്യത കുറഞ്ഞതാണ് മീനിന്റെ വില വര്&#x200d;ധിക്കാന്&#x200d; കാരണം.</p>
<p>തക്കാളിയുടെ ചില്ലറവില കിലോഗ്രാമിന് നൂറ് രൂപയായിരിക്കുകയാണ്. കറികളില്&#x200d; മലയാളികള്&#x200d; പ്രധാനമായി ഉപയോഗിക്കുന്ന മുരിങ്ങക്കായയുടെ വില റോക്കറ്റ് പോലെയാണ് കുതിക്കുന്നത്. കിലോഗ്രാമിന് 200 രൂപ വരെയാണ് വില വര്&#x200d;ധിച്ചത്. ബീന്&#x200d;സ് 140, ഇഞ്ചി 200, കാരറ്റ് 120 എന്നിങ്ങനെയാണ് മറ്റു പച്ചക്കറികളുടെ ഉയര്&#x200d;ന്ന വില. തമിഴ്നാട്ടില്&#x200d; നിന്നുള്ള വരവ് കുറഞ്ഞതോടെ ലഭ്യതയില്&#x200d; ഇടിവ് ഉണ്ടായതാണ് വില ഉയരാന്&#x200d; കാരണം.</p>
<p>പച്ചക്കറിയുടെ വില ഉയര്&#x200d;ന്നതോടെ മീന്&#x200d; വാങ്ങി കറിവെയ്ക്കാം എന്ന് കരുതി മാര്&#x200d;ക്കറ്റില്&#x200d; പോയാലും കണക്കുകൂട്ടലുകള്&#x200d; തെറ്റും. ജനപ്രിയ മീനായ ചാളയ്ക്ക് കിലോഗ്രാമിന് 300 മുതല്&#x200d; 400 രൂപ വരെയാണ് വില. സാധാരണ നൂറ് രൂപയോടടുപ്പിച്ചാണ് ഇതിന്റെ വില വരാറ്. 52 ദിവസത്തെ ട്രോളിങ് നിരോധനമാണ് മീന്&#x200d; വില കുതിച്ച് ഉയരാന്&#x200d; കാരണം. ആവശ്യം നേരിടാന്&#x200d; തൂത്തുക്കുടിയില്&#x200d; നിന്നും മറ്റും മീന്&#x200d; എത്തിക്കാനാണ് മത്സ്യക്കച്ചവടക്കാര്&#x200d; ശ്രമിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-prices-of-vegetables-and-fish-in-the-state-are-skyrocketing.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നദികളിലെ രാസമാലിന്യം: സര്&#x200d;ക്കാര്&#x200d; മൗനെ വെടിയണം: മുസ്‌ലിം ലീഗ് പരിസ്ഥിതി സംരക്ഷണ സമിതി</title>
		<link>https://www.chandrikadaily.com/chemical-pollution-in-rivers-govt-must-break-silence-muslim-league-environment-protection-committee.html</link>
					<comments>https://www.chandrikadaily.com/chemical-pollution-in-rivers-govt-must-break-silence-muslim-league-environment-protection-committee.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 30 May 2024 06:43:40 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[chemical pollution]]></category>
		<category><![CDATA[fish]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=298959</guid>

					<description><![CDATA[പെരിയാറിന് പിറകെ ഇപ്പോൾ മുട്ടാറിലും മത്സ്യങ്ങൾ ചത്തുപൊങ്ങുകയാണ്]]></description>
										<content:encoded><![CDATA[<p>കേരളത്തിലെ നദികൾ മലിനമാക്കപ്പെടുകയും മത്സ്യങ്ങൾ ചത്തുപൊങ്ങുന്ന സാഹചര്യമുണ്ടാവുകയും ചെയ്തിട്ടും സർക്കാർ മൗനം പാലിക്കുകയാണെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും മുസ്ലിംലീഗ് പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.</p>
<p>പെരിയാറിന് പിറകെ ഇപ്പോൾ മുട്ടാറിലും മത്സ്യങ്ങൾ ചത്തുപൊങ്ങുകയാണ്. വെള്ളത്തിൽ മാരകമായ രീതിയിൽ രാസമാലിന്യം കലർന്നതാണ് കാരണമെന്ന് കേരള മത്സ്യബന്ധന സമുദ്ര ഗവേഷണ സർവ്വകലാശാലയുടെ പ്രാഥമിക റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. അമിത അളവിലുള്ള അമോണിയയും സൾഫൈഡുമാണ് മത്സ്യങ്ങളുടെ കൂട്ടക്കുരുതിക്ക് കാരണമെന്ന് വ്യക്തമായിട്ടും സർക്കാർ അനങ്ങാപ്പാറ നയം തുടരുകയാണെന്നും സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി.</p>
<p>ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് സംസ്ഥാന വ്യാപകമായി വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. സാമൂഹ്യ വനവൽക്കരണ വകുപ്പുമായി ചേർന്ന് പുതിയ വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കും. മുൻകാലങ്ങളിൽ നട്ട തൈകൾക്ക് സംരക്ഷണം ഉറപ്പാക്കും. എല്ലാ ജില്ലകളിലും കുടുംബങ്ങളെ പങ്കെടുപ്പിച്ച് സെമിനാറുകൾ സംഘടിപ്പിക്കും. സമിതി സംസ്ഥാന ചെയർമാൻ കെ. കുട്ടി അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന കൺവീനർ സലിം കുരുവമ്പലം പദ്ധതികൾ വിശദീകരിച്ചു.</p>
<p>നിരന്തരമായ ബോധവൽക്കരണത്തിലൂടെ പരിസ്ഥിതി സംരക്ഷണം ഉറപ്പ് വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. എ.എം അബൂബക്കർ, നിസാർ വലിയപുരം, ശ്രീകുമാർ അമ്പലപ്പുഴ, ഇ. ഇനാമുറഹ്‌മാൻ, ഡോ. അബ്ദുസ്സലാം, മിർസാദ് മാന്നാർ, കെ.എച്ച് അബ്ദുസ്സമദ്, എം.ബി അമീൻ ഷാ, എം.ടി അബ്ദുൽ ജബ്ബാർ, ഡോ. സൈനുൽ ആബിദ്, അബ്ദുൽ മജീദ് ചെമ്പരിക്ക, കരീം പന്നിത്തടം, വി. ഹുസൈൻ വയനാട്, അസീം പത്തനാപുരം, അൻവർ ഷാ കോട്ടയം, ഫൈസൽ കോട്ടയം തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ജൂൺ അവസാന വാരം എക്‌സിക്യുട്ടീവ് യോഗം സംഘടിപ്പിക്കാനും തീരുമാനിച്ചു. കോ ഓർഡിനേറ്റർ ടി.കെ അബ്ദുൽ ഗഫൂർ മാറഞ്ചേരി നന്ദി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chemical-pollution-in-rivers-govt-must-break-silence-muslim-league-environment-protection-committee.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കടലിനും പൊള്ളുന്നു: മീൻ കിട്ടാതെ മത്സ്യത്തൊഴിലാളികൾ</title>
		<link>https://www.chandrikadaily.com/the-sea-is-burning-fishermen-are-not-getting-fish.html</link>
					<comments>https://www.chandrikadaily.com/the-sea-is-burning-fishermen-are-not-getting-fish.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 25 Mar 2024 06:15:24 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Social]]></category>
		<category><![CDATA[fish]]></category>
		<category><![CDATA[fishermen]]></category>
		<category><![CDATA[Sea]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=293605</guid>

					<description><![CDATA[കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.]]></description>
										<content:encoded><![CDATA[<p>ചൂട് കൂടിയതോടെ കടലിൽ മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞത് മത്സ്യ ത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു. വല നിറയെ മീനുമായി മടങ്ങാമെന്ന പ്രതീക്ഷയിൽ മത്സ്യബന്ധന ബോട്ടുകളുമായി കടലിലിറങ്ങുന്ന മത്സ്യത്തൊഴിലാളികൾക്ക് കഴിഞ്ഞ രണ്ട് മാസമായി വറുതിയുടെ കാലമാണ്.</p>
<p>കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ചൂട് കൂടിയതനുസരിച്ച് കടലിനോട് ചേർന്നുള്ള പുഴകളിലും കനാലുകളിലും വെള്ളത്തിന് അമിത ചൂടായതോടെ പുഴയിലും മത്സ്യലഭ്യത കുറഞ്ഞു.</p>
<p>മത്സ്യലഭ്യത കുറഞ്ഞതോടെ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് മീനുകളെത്തിക്കുന്നത്. പൊന്നാനി, താനൂർ ഭാഗങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നവർക്ക് അയല, മത്തി, മാന്തൾ, ചെറിയ ചെമ്മീൻ എന്നിവയാണ് കുറച്ച് ദിവസങ്ങളായി ലഭിക്കുന്നത്.</p>
<p>30 കിലോ അയലയ്ക്ക് 4,500രൂപ, മത്തി 4,000, ചെറിയ ചെമ്മീൻ 2,400, മാന്തൾ, 6,000 എന്നിങ്ങനെയാണ് മൊത്തവില. നെയ്‌മീൻ, കരിമീൻ, അയക്കൂറ, ചൂര എന്നിവ വിരളമായേ ലഭിക്കുന്നുള്ളൂ. റംസാൻ മാസമായതോടെ മീൻ വാങ്ങുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്.</p>
<p>നാല് ദിവസം കടലിൽ പോകുന്നതിനായി ഒരു വലിയ ബോട്ടിന് 2,000 ലിറ്റർ ഡീസലാണ് ആവശ്യം. തൊഴിലാളികൾക്ക് കൂലിയും നൽകണം. ഇത്രയും തുക മുടക്കി കടലിൽ പോകുമ്പോൾ മതിയായ മത്സ്യം ലഭിക്കാത്തത് കനത്ത നഷ്ടമാണ് മത്സ്യത്തൊഴിലാളികൾക്ക് വരുത്തുന്നത്.പല ദിവസങ്ങളിലും ഡീസൽ തുക പോലും ലഭിക്കാറില്ല.</p>
<p>പിടിച്ചുനിൽക്കാൻ പ്രയാസപ്പെട്ടതോടെ ബോട്ടുകൾ കിട്ടുന്ന വിലയ്ക്ക് വിറ്റ് മറ്റ് തൊഴിൽ തേടി പോകുന്നവരും പൊളിക്കാൻ കൊടുക്കുന്നവരും ഏറെയാണ്. ബോട്ടുകളിൽ വലിയൊരു വിഭാഗവും അന്യ സംസ്ഥാന തൊഴിലാളികളാണ്. മത്സ്യലഭ്യതക്കുറവ് മൂലം പലരും നാട്ടിൽപോയി. നിലവിൽ 220 മത്സ്യബന്ധന ബോട്ടുകളാണ് പൊന്നാനി മേഖലയിലുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-sea-is-burning-fishermen-are-not-getting-fish.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശരിയായി പാകം ചെയ്യാതെ തിലാപ്പിയ കഴിച്ചു; യുവതിയുടെ കൈകാലുകൾ മുറിച്ചു മാറ്റി</title>
		<link>https://www.chandrikadaily.com/ate-tilapia-that-was-not-cooked-properly-the-womans-legs-were-amputated.html</link>
					<comments>https://www.chandrikadaily.com/ate-tilapia-that-was-not-cooked-properly-the-womans-legs-were-amputated.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 18 Sep 2023 05:41:05 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[fish]]></category>
		<category><![CDATA[surgery]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=275064</guid>

					<description><![CDATA[ഒരു മാസം നീണ്ട ആശുപത്രിവാസത്തിന് ഒടുവില്&#x200d; വ്യാഴാഴ്ചയാണ് ശസ്ത്രക്രിയയിലൂടെ ലോറയുടെ കൈകളും കാലുകളും മുറിച്ചുമാറ്റിയത്]]></description>
										<content:encoded><![CDATA[<p>കാലിഫോര്&#x200d;ണിയ: അമേരിക്കയിലെ കാലിഫോര്&#x200d;ണിയയില്&#x200d; തിലാപ്പിയ മത്സ്യം കഴിച്ചതിനു പിന്നാലെ ദാരുണാവസ്ഥയിലായി യുവതി. തിലാപ്പിയയില്&#x200d;നിന്ന് അണുബാധയേറ്റ് 40കാരി ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. ഇപ്പോള്&#x200d; ഇവരുടെ കൈ കാലുകള്&#x200d; മുറിച്ചുമാറ്റിയതായാണ് വാര്&#x200d;ത്ത.</p>
<p>ഒരു മാസം നീണ്ട ആശുപത്രിവാസത്തിന് ഒടുവില്&#x200d; വ്യാഴാഴ്ചയാണ് ശസ്ത്രക്രിയയിലൂടെ ലോറയുടെ കൈകളും കാലുകളും മുറിച്ചുമാറ്റിയത്. വീടിനു സമീപമുള്ള സാന്&#x200d; ജോസിലെ പ്രാദേശിക മാര്&#x200d;ക്കറ്റില്&#x200d;നിന്നു വാങ്ങിയ മീന്&#x200d; കഴിച്ചതു മുതല്&#x200d; ലോറയ്ക്ക് അസ്വസ്ഥ അനുഭവപ്പെട്ടു തുടങ്ങിയിരുന്നതായി സുഹൃത്തുക്കള്&#x200d; അറിയിച്ചു. തുടര്&#x200d;ന്ന് ലോറയെ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു. സ്ഥിതി പിന്നീട് ഗുരുതരമാകാന്&#x200d; തുടങ്ങി. ഓക്‌സിജന്&#x200d; മാസ്‌കിന്റെ സഹായത്തോടെയാണ് ജീവന്&#x200d; നിലനിര്&#x200d;ത്തിയത്.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ate-tilapia-that-was-not-cooked-properly-the-womans-legs-were-amputated.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തിരുവനന്തപുരത്ത്‌ 80 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു</title>
		<link>https://www.chandrikadaily.com/1caught-old-fish.html</link>
					<comments>https://www.chandrikadaily.com/1caught-old-fish.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 18 Apr 2023 06:37:11 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[fish]]></category>
		<category><![CDATA[health]]></category>
		<category><![CDATA[thiruvanathapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=248603</guid>

					<description><![CDATA[പഴകിയ മത്സ്യം വില്&#x200d;ക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്]]></description>
										<content:encoded><![CDATA[<p>കല്ലമ്പലത്ത് മാര്&#x200d;ക്കറ്റില്&#x200d; നിന്ന് പഴകിയ മത്സ്യം പിടിച്ചെടുത്തു. ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ റെയ്ഡില്&#x200d; 80കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു. പഴകിയ മത്സ്യം വില്&#x200d;ക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. മൊബൈല്&#x200d; ടെസ്റ്റിങ്ങ് ലാബ് വരുത്തിയശേഷമാണ് റെയ്ഡ് നടത്തിയത്.</p>
<p>എല്ലാ മത്സ്യക്കച്ചവടക്കാരില്&#x200d; നിന്നും സാമ്പിള്&#x200d; ശേഖരിച്ചു. ചൂര, കൊഴിയാള ഇനത്തിലെ മത്സ്യമാണ് കൂടുതലും. ഇവ ഭക്ഷ്യസുരക്ഷ വിഭാഗം തന്നെ നശിപ്പിച്ചു. ഭക്ഷ്യ സുരക്ഷ വിഭാഗം വര്&#x200d;ക്കല ഒഫീസര്&#x200d; ഓഫീസര്&#x200d; ഡോ. പ്രവീണ്&#x200d; പരിശോധനക്ക് നേതൃത്വം നല്&#x200d;കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1caught-old-fish.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
